യേശുക്രിസ്തു – Sathyamargam https://sathyamargam.org Call to Speak Truth Sat, 21 Jan 2023 14:01:06 +0000 en-US hourly 1 https://wordpress.org/?v=6.9 https://sathyamargam.org/wp-content/uploads/2012/08/cropped-logo-32x32.png യേശുക്രിസ്തു – Sathyamargam https://sathyamargam.org 32 32 യേശുക്രിസ്തുവിന്‍റെ ദൈവത്വം Vs അല്ലാഹുവിന്‍റെ ദൈവത്വം (ഭാഗം-4) https://sathyamargam.org/2017/05/%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%a6%e0%b5%88-4/ https://sathyamargam.org/2017/05/%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%a6%e0%b5%88-4/#comments Thu, 04 May 2017 04:30:06 +0000 http://sathyamargam.org/?p=1392 അനില്‍കുമാര്‍ വി. അയ്യപ്പന്‍

ഇനി നാം അല്ലാഹുവിന്‍റെ കാര്യം പരിശോധിച്ചാല്‍, യേശുക്രിസ്തുവിനെതിരെ ദാവാക്കാര്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ അല്ലാഹുവിനാണ് ബാധകമായത് എന്ന് കാണാം. അല്ലാഹു എപ്പോഴെങ്കിലും മുഹമ്മദിനോട് “ഞാന്‍ ദൈവമാകുന്നു, എന്നെ ആരാധിക്കണം” എന്ന് നേരിട്ട് പറഞ്ഞിട്ടുണ്ടോ? ഒരിക്കലുമില്ല. ഇക്കാര്യം മാത്രമല്ല, ഒരക്ഷരം പോലും അല്ലാഹു നേരിട്ട് മുഹമ്മദിനോട് പറഞ്ഞിട്ടില്ല! ജിബ്രീല്‍ എന്ന മലക്ക് മുഖാന്തരമായിരുന്നു സംസാരമെല്ലാം എന്നാണ് കിത്താബില്‍ കാണുന്നത്. ഈ മലക്ക് അല്ലാഹുവിന്‍റെ അടുക്കല്‍ നിന്ന് വന്നതാണ് എന്ന് മലക്ക് തന്നെ അവകാശപ്പെട്ടതല്ലാതെ വേറെ തെളിവുകളോ സാക്ഷികളോ ഇല്ല. മുഹമ്മദിന്‍റെ അടുക്കല്‍ ഈ മലക്ക് വന്നിരുന്നു എന്നതിനും വേറെ തെളിവുകളോ സാക്ഷികളോ ഇല്ല. മുഹമ്മദിന്‍റെ വാക്കുകള്‍ മാത്രമാണ് മുസ്ലീങ്ങളുടെ തെളിവുകള്‍.

 

“ഞാന്‍ ദൈവമാകുന്നു എന്നെ നിങ്ങള്‍ ആരാധിക്കണം” എന്ന് ഖുര്‍ആനില്‍ ഒരിടത്ത് പോലും അല്ലാഹു നേരിട്ട് മുഹമ്മദിനോട് പറഞ്ഞിട്ടില്ലെങ്കിലും എന്തുകൊണ്ടാണ് മുസ്ലീങ്ങള്‍ അല്ലാഹുവിനെ ദൈവമായി കരുതി ആരാധിക്കുന്നത് എന്ന് ചോദിച്ചാല്‍ അതിനുള്ള ഉത്തരം അല്ലാഹു ദൈവമാണെന്ന് ഖുര്‍ആനില്‍ പറഞ്ഞിട്ടുണ്ട് എന്നുള്ളതാണ്. ഇത് അള്ളാഹു നേരിട്ട് പറഞ്ഞതല്ല, മലക്ക് അല്ലാഹുവിനെക്കുറിച്ച് ഇങ്ങനെ പറഞ്ഞിട്ടുണ്ടെന്ന് മുഹമ്മദ്‌ പറഞ്ഞത് കൊണ്ടുമാത്രം, അല്ലാഹുവിനെ ദൈവമായി കാണുന്നവരാണ് മുസ്ലീങ്ങള്‍. ഇതിനെയാണ് ഇരട്ടത്താപ്പ് എന്ന് പറയുന്നത്. യേശുക്രിസ്തു ദൈവമാണെന്ന് ബൈബിളില്‍ പല സ്ഥലത്ത് പറഞ്ഞിട്ടുണ്ട്. അതൊന്നും ഇവര്‍ക്ക് സ്വീകാര്യമല്ല. യേശുക്രിസ്തു നേരിട്ട് ദൈവമാണെന്ന് പറഞ്ഞാല്‍ മാത്രമേ യേശുക്രിസ്തുവിനെ ദൈവമായി കരുതാന്‍ പാടുള്ളൂ എന്നവര്‍ നിര്‍ബന്ധം പിടിക്കും. എന്നാല്‍ അല്ലാഹുവിന്‍റെ കാര്യത്തില്‍, ‘ഞാന്‍ ദൈവമാകുന്നു’ എന്ന് അല്ലാഹു നേരിട്ട് പറയണം എന്നില്ല, അല്ലാഹുവില്‍ നിന്നുള്ളതെന്നും പറഞ്ഞ് ഒരു മലക്ക് വന്നു മുഹമ്മദിനോട് പറഞ്ഞിട്ട്, മുഹമ്മദ്‌ അക്കാര്യം തന്‍റെ കൂടെയുള്ളവരോട്‌ പറഞ്ഞ്, കൂടെയുള്ളവര്‍ അക്കാര്യം എഴുതി വെച്ചതായാലും മതി, ഞങ്ങള്‍ അല്ലാഹുവിനെ ദൈവമായി കണ്ടോളാം എന്നാണ് ഇവര്‍ പറയുന്നത്! ഇത്ര വലിയ ഇരട്ടത്താപ്പ് ലോകത്ത് വേറെ ഒരിടത്തും നാം കാണുകയില്ല.

 

തീര്‍ന്നിട്ടില്ല, ‘യേശുക്രിസ്തു ദൈവത്തിന്‍റെ ദാസനും പ്രവാചകനും മാത്രമാണ്’ എന്നാണ് ഇക്കൂട്ടര്‍ വാദിക്കുന്നത്. അതിനവര്‍ ബൈബിളില്‍ നിന്നുള്ള ചില വാക്യങ്ങള്‍ കൊണ്ടുവരികയും ചെയ്യും. ഈ വാക്യങ്ങളെല്ലാം യേശുക്രിസ്തുവിനെക്കുറിച്ച് അപ്പൊസ്തലന്മാര്‍ പറഞ്ഞിട്ടുള്ളതാണ്, അല്ലാതെ യേശുക്രിസ്തു സ്വയം പറഞ്ഞിട്ടുള്ളതല്ല! അതായത്, “ഞാന്‍ ദൈവത്തിന്‍റെ ദാസനാകുന്നു” എന്നോ “ഞാന്‍ ദൈവത്തിന്‍റെ പ്രവാചകനാകുന്നു” എന്നോ യേശുക്രിസ്തു ഒരിക്കലും സ്വയം അവകാശപ്പെട്ടിട്ടില്ല, മറ്റുള്ളവര്‍ യേശുക്രിസ്തുവിനെക്കുറിച്ച് പറഞ്ഞിട്ടുള്ളതാണ്. അതെല്ലാം വിശ്വസിക്കാന്‍ ഇവര്‍ക്ക് യാതൊരു മടിയുമില്ല. എന്നാല്‍, യേശുക്രിസ്തുവിന്‍റെ ദൈവത്വത്തിന്‍റെ കാര്യം വരുമ്പോള്‍ മാത്രം, യേശുക്രിസ്തു സ്വയം അവകാശപ്പെടണം “ഞാന്‍ ദൈവമാകുന്നു” എന്ന്. എങ്കില്‍ മാത്രമേ അത് വിശ്വസിക്കാന്‍ പാടൂ എന്നാണ് ഇരട്ടത്താപ്പ് മുഖമുദ്രയാക്കിയ ദാവക്കാര്‍ ക്രിസ്ത്യാനികളോട് പറയുന്നത്.

 

ഇനി, യേശുക്രിസ്തുവിന്‍റെയും അല്ലാഹുവിന്‍റെയും ചില അവകാശവാദങ്ങള്‍ നമുക്കൊന്ന് നോക്കാം:

 

1. ആദ്യനും അന്ത്യനും: പഴയനിയമത്തില്‍ “ദൈവം ആദ്യനും അന്ത്യനുമാകുന്നു” എന്ന് യെശയ്യാവിന്‍റെ പുസ്തകത്തില്‍ വായിക്കുന്നു. “യിസ്രായേലിന്‍റെ രാജാവായ യഹോവ, അവന്‍റെ വീണ്ടെടുപ്പുകാരനായ സൈന്യങ്ങളുടെ യഹോവ, ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ ആദ്യനും അന്ത്യനും ആകുന്നു; ഞാനല്ലാതെ ഒരു ദൈവവുമില്ല” (യെശയ്യാ.44:6).

 

യേശുക്രിസ്തുവും അതേ അവകാശവാദം ഉന്നയിക്കുന്നു:

 

“അവനെ കണ്ടിട്ടു ഞാന്‍ മരിച്ചവനെപ്പോലെ അവന്‍റെ കാല്‍ക്കല്‍ വീണു. അവന്‍ വലങ്കൈ എന്‍റെ മേല്‍ വെച്ചു: ഭയപ്പെടേണ്ടാ, ഞാന്‍ ആദ്യനും അന്ത്യനും ജീവനുള്ളവനും ആകുന്നു. ഞാന്‍ മരിച്ചവനായിരുന്നു; എന്നാല്‍ ഇതാ, എന്നെന്നേക്കും ജീവിച്ചിരിക്കുന്നു; മരണത്തിന്‍റേയും പാതാളത്തിന്‍റേയും താക്കോല്‍ എന്‍റെ കൈവശമുണ്ടു.” (വെളിപ്പാട് 1:17,18)

 

അല്ലാഹുവിനെക്കുറിച്ച് ഖുര്‍ആനില്‍ പറയുന്നത് നോക്കാം:

 

‘അവന്‍ ആദിയും അന്തിമനും പ്രത്യക്ഷമായവനും പരോക്ഷമായവനുമാണ്‌. അവന്‍ സര്‍വ്വകാര്യങ്ങളെക്കുറിച്ചും അറിവുള്ളവനുമാണ്‌’ (സൂറാ.57:3).

 

“ഞാന്‍ ആദ്യനും അന്ത്യനും ജീവനുള്ളവനും ആകുന്നു” എന്നുള്ളത് യേശുക്രിസ്തു സ്വയം അവകാശപ്പെട്ടതാണ്. എന്നാല്‍ “ഞാന്‍ ആദിയും അന്തിമനും ആകുന്നു” എന്ന് അല്ലാഹു ഒരിക്കലും സ്വയം അവകാശപ്പെട്ടിട്ടില്ല. മറിച്ച്, “അല്ലാഹു ആദിയും അന്തിമനും ആകുന്നു” എന്ന് മലക്ക് അല്ലാഹുവിനെക്കുറിച്ച് ആരോപിക്കുകയും ആ ആരോപണം മുഹമ്മദ്‌ ആവര്‍ത്തിക്കുകയും അങ്ങനെ ആവര്‍ത്തിച്ച കാര്യം സ്വഹാബിമാര്‍ എഴുതി വെക്കുകയും ചെയ്തതാണ് ഇന്നത്തെ മുസ്ലീങ്ങള്‍ വിശ്വസിക്കുന്നത്. ചുരുക്കിപ്പറഞ്ഞാല്‍, മുസ്ലീങ്ങളുടെ വിശ്വാസത്തേക്കാള്‍ ശ്രേഷ്ഠമായത് ക്രിസ്ത്യാനികളുടെ വിശ്വാസമാണ്. കാരണം, യേശുക്രിസ്തു സ്വയം അവകാശപ്പെട്ട കാര്യത്തിലാണ് ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നത്! എന്നാല്‍ ഇല്ലാത്ത അല്ലാഹുവിന്‍റെ പേരില്‍ മലക്ക് ഉന്നയിച്ച വ്യാജാരോപണത്തിലാണ് മുസ്ലീങ്ങള്‍ വിശ്വസിക്കുന്നത്.

 

2. പാപമോചനം. ആരാണ് പാപങ്ങളെ മോചിക്കുന്നത്? പ്രവാചകനായ ദാനിയേല്‍ പ്രസ്താവിച്ചു: “ഞങ്ങളുടെ ദൈവമായ കര്‍ത്താവിന്‍റെ പക്കല്‍ കരുണയും (പാപങ്ങളുടെ) മോചനവും ഉണ്ട്. ഞങ്ങളോ അവനോടു മത്സരിച്ചു” (ദാനി.9:9).

 

പുതിയ നിയമത്തില്‍ പാപങ്ങളെ മോചിക്കാനുള്ള അധികാരം തനിക്കുണ്ടെന്ന് യേശുക്രിസ്തു അവകാശപ്പെട്ടു. ഒരു പക്ഷവാതക്കാരനെ സൌഖ്യമാക്കുവാന്‍ വേണ്ടി യേശുവിന്‍റെ അടുക്കലേക്ക് കൊണ്ടുവരുന്നത്‌ മാര്‍ക്കോസ് രണ്ടാം അധ്യായത്തില്‍ കാണുന്നു. യേശുവിന്‍റെ പ്രതികരണം ദൈവദൂഷണമായി പറഞ്ഞ് ശാസ്ത്രിമാര്‍ യേശുവിനെ കുറ്റപ്പെടുത്തി.

 

“യേശു അവരുടെ വിശ്വാസം കണ്ടിട്ടു പക്ഷവാതക്കാരനോടു: മകനേ, നിന്‍റെ പാപങ്ങള്‍ മോചിച്ചു തന്നിരിക്കുന്നു എന്നു പറഞ്ഞു. അവിടെ ചില ശാസ്ത്രിമാര്‍ ഇരുന്നു: ഇവന്‍ ഇങ്ങനെ ദൈവദൂഷണം പറയുന്നതു എന്തു? ദൈവം ഒരുവന്‍ അല്ലാതെ പാപങ്ങളെ മോചിപ്പാന്‍ കഴിയുന്നവന്‍ ആര്‍ എന്നു ഹൃദയത്തില്‍ ചിന്തിച്ചുകൊണ്ടിരുന്നു” (മര്‍ക്കോസ് 2:5-7)  ദൈവത്തിന് മാത്രമേ പാപങ്ങള്‍ മോചിക്കാനാകൂ എന്ന് ശാസ്ത്രിമാര്‍ കൃത്യമായി മനസ്സിലാക്കിയിരുന്നു. എങ്കിലും യേശുക്രിസ്തു അവരുടെ വിചാരങ്ങള്‍ അറിഞ്ഞു ഇപ്രകാരം പ്രതിവചിച്ചു: “ഭൂമിയില്‍ പാപങ്ങളെ മോചിപ്പിക്കുവാന്‍ മനുഷ്യപുത്രന് അധികാരമുണ്ട്” (മര്‍ക്കോ.2:10). തന്‍റെ അവകാശവാദം ശരിയാണെന്ന് തെളിയിച്ചുകൊണ്ട് യേശുക്രിസ്തു പക്ഷവാതക്കാരനെ സൌഖ്യമാക്കി.

 

ഖുര്‍ആനില്‍ നോക്കിയാല്‍, “അല്ലാഹുവിനല്ലാതെ ആര്‍ക്കാണ് പാപങ്ങളെ മോചിക്കാനാകുക?” (സൂറാ.3:135) എന്നാണ് അവിടെ കാണുന്നത്. ഇതും അള്ളാഹു സ്വയം അവകാശപ്പെട്ടതല്ല എന്നോര്‍ക്കണം. മലക്ക് മുഹമ്മദിനോട് പറഞ്ഞ്, മുഹമ്മദ്‌ സ്വഹാബിമാരോട് പറഞ്ഞ്, അവര്‍  ഖുര്‍ആനില്‍ എഴുതി വെച്ചതാണ് ഇക്കാര്യം. ഇവിടെ, മുസ്ലീങ്ങളുടെ വിശ്വാസത്തേക്കാള്‍ ശ്രേഷ്ഠമായത് ക്രിസ്ത്യാനികളുടെ വിശ്വാസമാണ്. കാരണം, യേശുക്രിസ്തു സ്വയം അവകാശപ്പെട്ട കാര്യത്തിലാണ് ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നത്! എന്നാല്‍ ഇല്ലാത്ത അല്ലാഹുവിന്‍റെ പേരില്‍ മലക്ക് ഉന്നയിച്ച വ്യാജാരോപണത്തിലാണ് മുസ്ലീങ്ങള്‍ വിശ്വസിക്കുന്നത്.

 

3. വെളിച്ചം: സങ്കീ.27:1-ല്‍ പ്രവാചകനായ ദാവീദ്‌ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു: ‘യഹോവ എന്‍റെ വെളിച്ചവും എന്‍റെ രക്ഷയും ആകുന്നു.”

 

യേശുക്രിസ്തുവും തന്‍റെ ശ്രോതാക്കളോടു ഇപ്രകാരം പ്രഖ്യാപിക്കുന്നു: “യേശു പിന്നെയും അവരോടു സംസാരിച്ചു: ഞാന്‍ ലോകത്തിന്‍റെ വെളിച്ചം ആകുന്നു; എന്നെ അനുഗമിക്കുന്നവന്‍ ഇരുളില്‍ നടക്കാതെ ജീവന്‍റെ വെളിച്ചമുള്ളവന്‍ ആകും” (യോഹ.8:12).

 

യേശുക്രിസ്തുവിന്‍റെ ഈ അവകാശവാദത്തിന് ശേഷം നാം കാണുന്നത് പിറവിയിലേ കുരുടനായ ഒരു മനുഷ്യന് യേശുക്രിസ്തു കാഴ്ച കൊടുക്കുന്നതാണ് (യോഹന്നാന്‍.9:1-7). ജന്മനാ കുരുടനായ ഒരു മനുഷ്യന്‍ എന്ന് പറഞ്ഞാല്‍, അവന്‍ ജനിച്ചതും വളര്‍ന്നതും എല്ലാം അന്ധകാരത്തിലാണ്. വെളിച്ചം എന്നാല്‍ എന്താണെന്ന് അവന് അറിയുകയില്ല. വെളിച്ചം എന്താണെന്ന് അറിയാത്തവനെയാണ് യേശുക്രിസ്തു വെളിച്ചത്തിലേക്ക് കൊണ്ടുവന്നത്. ഞാന്‍ ലോകത്തിന്‍റെ വെളിച്ചമാകുന്നു എന്ന തന്‍റെ അവകാശവാദം പ്രവൃത്തിയിലൂടെ തെളിയിക്കുകയും ചെയ്തു, യേശുക്രിസ്തു.

 

ഖുര്‍ആന്‍ നാം പരിശോധിച്ചാല്‍, അവിടെ കാണുന്നത് ഇങ്ങനെയാണ്: “അല്ലാഹു ആകാശഭൂമികളെ പ്രകാശിപ്പിക്കുന്നവനാകുന്നു” (സൂറാ.24:35). ഇതും അള്ളാഹു സ്വയം അവകാശപ്പെട്ടതല്ല എന്നോര്‍ക്കണം. പതിവുപോലെ ഇവിടെയും മുസ്ലീങ്ങളുടെ വിശ്വാസത്തേക്കാള്‍ ശ്രേഷ്ഠമായത് ക്രിസ്ത്യാനികളുടെ വിശ്വാസമാണ്. കാരണം, യേശുക്രിസ്തു സ്വയം അവകാശപ്പെട്ട കാര്യത്തിലാണ് ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നത്! എന്നാല്‍ ഇല്ലാത്ത അല്ലാഹുവിന്‍റെ പേരില്‍ മലക്ക് ഉന്നയിച്ച വ്യാജാരോപണത്തിലാണ് മുസ്ലീങ്ങള്‍ വിശ്വസിക്കുന്നത്.

 

4. അന്ത്യന്യായവിധി: പഴയ നിയമത്തില്‍ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ജാതികള്‍ ഉണര്‍ന്നു യഹോശാഫാത്ത് താഴ്വരയിലേക്കു പുറപ്പെടട്ടെ. അവിടെ ഞാന്‍ ചുറ്റുമുള്ള സകലജാതികളെയും ന്യായം വിധിക്കേണ്ടതിന്നു ഇരിക്കും” (യോവേല്‍ 3:12).

 

“എന്നാല്‍ യഹോവ എന്നേക്കും വാഴുന്നു; ന്യായവിധിക്കു അവന്‍ സിംഹാസനം ഒരുക്കിയിരിക്കുന്നു. അവന്‍ ലോകത്തെ നീതിയോടെ വിധിക്കും; ജാതികള്‍ക്കു നേരോടെ ന്യായപാലനം ചെയ്യും” (സങ്കീ.9:7,8).

 

യേശുവും തന്നെ പിന്‍ഗമിക്കുന്നവരോട് അരുളിച്ചെയ്തത്: “മനുഷ്യപുത്രന്‍ തന്‍റെ തേജസ്സോടെ സകല വിശുദ്ധദൂതന്മാരുമായി വരുമ്പോള്‍ അവന്‍ തന്‍റെ തേജസ്സിന്‍റെ സിംഹാസനത്തില്‍ ഇരിക്കും. സകല ജാതികളെയും അവന്‍റെ മുമ്പില്‍ കൂട്ടും; അവന്‍ അവരെ ഇടയന്‍ ചെമ്മരിയാടുകളെയും കോലാടുകളെയും തമ്മില്‍ വേര്‍തിരിക്കുന്നതുപോലെ വേര്‍തിരിച്ചു, ചെമ്മരിയാടുകളെ തന്‍റെ വലത്തും കോലാടുകളെ ഇടത്തും നിറുത്തും. രാജാവു തന്‍റെ വലത്തുള്ളവരോടു അരുളിച്ചെയ്യും: എന്‍റെ പിതാവിനാല്‍ അനുഗ്രഹിക്കപ്പെട്ടവരേ, വരുവിന്‍; ലോകസ്ഥാപനംമുതല്‍ നിങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്ന രാജ്യം അവകാശമാക്കിക്കൊള്‍വിന്‍” (മത്തായി.25:31-34).

 

“പിതാവു മരിച്ചവരെ ഉണര്‍ത്തി ജീവിപ്പിക്കുന്നതുപോലെ പുത്രനും താന്‍ ഇച്ഛിക്കുന്നവരെ ജീവിപ്പിക്കുന്നു. എല്ലാവരും പിതാവിനെ ബഹുമാനിക്കുന്നതു പോലെ പുത്രനെയും ബഹുമാനിക്കേണ്ടതിന്നു പിതാവു ആരെയും ന്യായം വിധിക്കാതെ ന്യായവിധി എല്ലാം പുത്രന്നുകൊടുത്തിരിക്കുന്നു. പുത്രനെ ബഹുമാനിക്കാത്തവന്‍ അവനെ അയച്ച പിതാവിനെയും ബഹുമാനിക്കുന്നില്ല” (യോഹ.5:21-23)

 

പിതാവിനെ ബഹുമാനിക്കാനുള്ള ഒരു മാര്‍ഗ്ഗം പിതാവിനെ ആരാധിക്കുന്നതാണ്. യേശുവിനെ അനുഗമിച്ചവര്‍ അവനെ ധാരാളം അവസരങ്ങളില്‍ ആരാധിച്ചിട്ടുണ്ട്. യേശു തന്‍റെ ജീവിതത്തിലുടനീളം ആരാധിക്കപ്പെട്ടു എന്ന് സുവിശേഷങ്ങള്‍ സാക്ഷീകരിക്കുന്നു. ജനിച്ചപ്പോള്‍ (മത്താ.2:11), തന്‍റെ ശുശ്രൂഷാ കാലയളവില്‍ (മത്താ.14:33, യോഹ.9:38) ഉയര്‍ത്തെഴുന്നേല്‍പ്പിന് ശേഷം (മത്താ.28:17), സ്വര്‍ഗ്ഗാരോഹണത്തിനു ശേഷം (ലൂക്കോ.24:52). മാത്രമല്ല, യേശുവിന്‍റെ ശിഷ്യനായിരുന്ന തോമസ്‌, “എന്‍റെ കര്‍ത്താവും എന്‍റെ ദൈവവുമേ” എന്ന് അവനെ അഭിസംബോധന ചെയ്തു (യോഹ.20:28).

 

അല്ലാഹു ലോകത്തെ ന്യായം വിധിക്കുമെന്നും, വിശ്വാസികള്‍ക്ക്‌ സുഖസമ്പൂര്‍ണ്ണമായ സ്വര്‍ഗ്ഗം പ്രതിഫലമായി നല്‍കുമെന്നും അവിശ്വാസികളെ നരകത്തില്‍ ശിക്ഷിക്കുമെന്നും ഖുര്‍ആന്‍ സാക്ഷീകരിക്കുന്നു. “അന്നേ ദിവസം ആധിപത്യം അല്ലാഹുവിനായിരിക്കും. അവന്‍ അവര്‍ക്കിടയില്‍ വിധികല്‍പിക്കും. എന്നാല്‍ വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ അവര്‍ സുഖാനുഭവത്തിന്‍റെ സ്വര്‍ഗത്തോപ്പുകളിലായിരിക്കും. അവിശ്വസിക്കുകയും നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ച്‌ തള്ളുകയും ചെയ്തവരാരോ അവര്‍ക്കാണ്‌ അപമാനകരമായ ശിക്ഷയുള്ളത്‌” (സൂറാ.22:56,57).

 

ഇതും അള്ളാഹു സ്വയം അവകാശപ്പെട്ടതല്ല, മലക്കിന്‍റെ ആരോപണം മാത്രമാണ്. ഇവിടെയും മുസ്ലീങ്ങളുടെ വിശ്വാസത്തേക്കാള്‍ ശ്രേഷ്ഠമായത് ക്രിസ്ത്യാനികളുടെ വിശ്വാസമാണ്. കാരണം, യേശുക്രിസ്തു സ്വയം അവകാശപ്പെട്ട കാര്യത്തിലാണ് ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നത്! എന്നാല്‍ ഇല്ലാത്ത അല്ലാഹുവിന്‍റെ പേരില്‍ മലക്ക് ഉന്നയിച്ച വ്യാജാരോപണത്തിലാണ് മുസ്ലീങ്ങള്‍ വിശ്വസിക്കുന്നത്.

 

5. സത്യം

 

പ്രവാചകനായ ദാവീദ്‌ യഹോവയെ “സത്യദൈവം” എന്നാണു സംബോധന ചെയ്യുന്നത് (സങ്കീ.31:5).

 

യേശുക്രിസ്തുവും താന്‍ തന്നെയാണ് സത്യമെന്ന് അവകാശപ്രഖ്യാപനം നടത്തുന്നു: “ഞാന്‍ തന്നേ വഴിയും സത്യവും ജീവനും ആകുന്നു; ഞാന്‍ മുഖാന്തരമല്ലാതെ ആരും പിതാവിന്‍റെ അടുക്കല്‍ എത്തുന്നില്ല” (യോഹ.14:6). ഒരു വെറും പ്രവാചകന് എങ്ങനെ താന്‍ തന്നെ സത്യമാണെന്ന് അവകാശപ്പെടാനാകും? താന്‍ സത്യവും കൊണ്ടാണ് വന്നിരിക്കുന്നത് എന്ന് പറഞ്ഞാല്‍ പോരായിരുന്നോ? എന്നാല്‍ അങ്ങനെയല്ല യേശുക്രിസ്തു പറഞ്ഞത്, താന്‍ തന്നെ സത്യമാണെന്നായിരുന്നു.

 

അതുപോലെയുള്ള ഒരു അവകാശപ്രഖ്യാപനം നടത്താനുള്ള ധൈര്യം അല്ലാഹുവിനില്ലാത്തത് കൊണ്ട് അല്പം മയപ്പെടുത്തിയ ഒരു പ്രസ്താവനയാണ് ഖുര്‍ആനില്‍ നാം കാണുന്നത്:

 

തീര്‍ച്ചയായും അല്ലാഹുവിന്‍റെ വാഗ്ദാനം സത്യമാകുന്നു (സൂറാ.30:60)

 

ഞാന്‍ തന്നെയാണ് സത്യം എന്നുള്ള യേശുക്രിസ്തുവിന്‍റെ അവകാശ പ്രഖ്യാപനവുമായി ബന്ധപ്പെടുത്തി നോക്കിയാല്‍ ഈ അവകാശവാദം വെറും കുട്ടിക്കളിയാണ് എന്ന് മനസ്സിലാക്കാന്‍ സാധിക്കും. എങ്കിലും, ആ കുട്ടിക്കളിയായുള്ള അവകാശവാദം പോലും നേരിട്ട് നടത്താനുള്ള കെല്‍പ്പ് അല്ലാഹുവിനില്ലായിരുന്നു, അതും പതിവ് പോലെ മലക്ക് അല്ലാഹുവിന്‍റെ മേല്‍ ആരോപിക്കുകയാണ് ചെയ്തത്!

 

ഇവിടെയും മുസ്ലീങ്ങളുടെ വിശ്വാസത്തേക്കാള്‍ ശ്രേഷ്ഠമായത് ക്രിസ്ത്യാനികളുടെ വിശ്വാസമാണ്. കാരണം, യേശുക്രിസ്തു സ്വയം അവകാശപ്പെട്ട കാര്യത്തിലാണ് ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നത്! എന്നാല്‍ ഇല്ലാത്ത അല്ലാഹുവിന്‍റെ പേരില്‍ മലക്ക് ഉന്നയിച്ച വ്യാജാരോപണത്തിലാണ് മുസ്ലീങ്ങള്‍ വിശ്വസിക്കുന്നത്.

 

 

 6 പുനരുത്ഥാനം: മരിച്ചവരെ ഉയര്‍പ്പിക്കാന്‍ ദൈവത്തിന് മാത്രമേ കഴിയൂ എന്ന് ബൈബിള്‍ സാക്ഷീകരിക്കുന്നു: “യഹോവ കൊല്ലുകയും ജീവിപ്പിക്കയും ചെയ്യുന്നു. പാതാളത്തില്‍ ഇറക്കുകയും ഉദ്ധരിക്കയും ചെയ്യുന്നു” (1.ശമു.2:6).

 

ദൈവത്തിന് മാത്രമേ മരിച്ചവരെ ഉയര്‍പ്പിക്കാന്‍ കഴിയൂ എന്നിരിക്കേ വെറുമൊരു പ്രവാചകന്‍ തന്നെ അനുഗമിക്കുന്നവരോട് താന്‍ മരിച്ചവരെ ഉയര്‍ത്തെഴുന്നെല്‍പ്പിക്കുമെന്നും താന്‍തന്നെ പുനരുത്ഥാനമാണെന്നും പറഞ്ഞത് എന്ത്? അത് ദൈവദൂഷണമല്ലേ? കല്ലെറിഞ്ഞു കൊല്ലപ്പെടേണ്ട കുറ്റമല്ലേ? “യേശു അവളോടു: ഞാന്‍ തന്നേ പുനരുത്ഥാനവും ജീവനും ആകുന്നു; എന്നില്‍ വിശ്വസിക്കുന്നവന്‍ മരിച്ചാലും ജീവിക്കും” എന്ന് പറഞ്ഞു (യോഹ.11:24).

 

മരിച്ചു അടക്കം ചെയ്യപ്പെട്ട് നാല് നാള്‍ ആയ ലാസറിനെ ഉയിര്‍ത്തെഴുന്നേല്‍പ്പിച്ച് കൊണ്ട് തന്‍റെ അവകാശവാദത്തെ യേശുക്രിസ്തു സാധൂകരിച്ചു. ഖുര്‍ആനില്‍ നാം കാണുന്നത് ഇങ്ങനെയാണ്:

 

“അന്ത്യസമയം വരിക തന്നെചെയ്യും. അതില്‍ യാതൊരു സംശയവുമില്ല. ഖബ്‌റുകളിലുള്ളവരെ അല്ലാഹു ഉയിര്‍ത്തെഴുന്നേല്‍പിക്കുകയും ചെയ്യും” (സൂറാ.22:7).

 

ഇതും അള്ളാഹു സ്വയം അവകാശപ്പെട്ടതല്ല, മലക്ക് അല്ലാഹുവിന്‍റെ മേല്‍ ആരോപിക്കുന്നതാണ്. ഇവിടെയും മുസ്ലീങ്ങളുടെ വിശ്വാസത്തേക്കാള്‍ ശ്രേഷ്ഠമായത് ക്രിസ്ത്യാനികളുടെ വിശ്വാസമാണ്. കാരണം, യേശുക്രിസ്തു സ്വയം അവകാശപ്പെട്ട കാര്യത്തിലാണ് ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നത്! എന്നാല്‍ ഇല്ലാത്ത അല്ലാഹുവിന്‍റെ പേരില്‍ മലക്ക് ഉന്നയിച്ച വ്യാജാരോപണത്തിലാണ് മുസ്ലീങ്ങള്‍ വിശ്വസിക്കുന്നത്.

 

7. ദൈവത്തിന്‍റെ മഹത്വം: പഴയനിയമത്തില്‍ തന്‍റെ മഹത്വം ആരുമായും പങ്കു വെക്കുകയില്ലെന്നു യഹോവ അരുളിച്ചെയ്യുന്നു: “ഞാന്‍ യഹോവ അതുതന്നേ എന്‍റെ നാമം; ഞാന്‍ എന്‍റെ മഹത്വം മറ്റൊരുത്തന്നും എന്‍റെ സ്തുതി വിഗ്രഹങ്ങള്‍ക്കും വിട്ടുകൊടുക്കയില്ല” (യെശയ്യാ.42:8).

 

“എന്‍റെ നിമിത്തം, എന്‍റെ നിമിത്തം തന്നേ, ഞാന്‍ അതു ചെയ്യും; എന്‍റെ നാമം അശുദ്ധമായ് തീരുന്നതെങ്ങനെ? ഞാന്‍ എന്‍റെ മഹത്വം മറ്റൊരുത്തന്നും കൊടുക്കയില്ല” (യെശയ്യാ.48:11).

 

അങ്ങനെയിരിക്കെ താനും ദൈവത്തോടുകൂടെ മഹത്വപ്പെടും എന്നും ലോകം സൃഷ്ടിക്കപ്പെടുന്നതിനു മുന്‍പേ തനിക്ക് ദൈവത്തോടുകൂടെ മഹത്വമുണ്ടായിരുന്നുവെന്നും യേശുക്രിസ്തു അവകാശപ്പെട്ടു:

 

“ഇപ്പോള്‍ പിതാവേ, ലോകം ഉണ്ടാകും മുമ്പെ എനിക്കു നിന്‍റെ അടുക്കല്‍ ഉണ്ടായിരുന്ന മഹത്വത്തില്‍ എന്നെ നിന്‍റെ അടുക്കല്‍ മഹത്വപ്പെടുത്തേണമേ” (യോഹ.17:5). “ലോകം ഉണ്ടാകും മുമ്പേ യേശുക്രിസ്തുവിന് പിതാവിന്‍റെ അടുക്കല്‍ ഉണ്ടായിരുന്ന മഹത്വം” എന്ത്? ഒരു സാധാരണ പ്രവാചകന് ഇങ്ങനെ അവകാശപ്പെടാനാകുമോ? ഏതെങ്കിലും പ്രവാചകന്മാര്‍ അങ്ങനെ അവകാശപ്പെട്ടിട്ടുണ്ടോ? യേശുക്രിസ്തു ഈ പറഞ്ഞത് ദൈവത്വത്തിന്‍റെ അവകാശമല്ലാതെ മറ്റെന്താണ്?

 

ഖുര്‍ആന്‍ ഇപ്രകാരം പറയുന്നു: “ആകാശത്തിലും ഭൂമിയിലുമുള്ള സകലവും അള്ളാഹുവിനെ മഹത്വപ്പെടുത്തുന്നു” (സൂറാ.57:1).

 

ഇതും അള്ളാഹു സ്വയം അവകാശപ്പെട്ടതല്ല, മലക്കിന്‍റെ ആരോപണം മാത്രമാണ്. ഇവിടെ, മുസ്ലീങ്ങളുടെ വിശ്വാസത്തേക്കാള്‍ ശ്രേഷ്ഠമായത് ക്രിസ്ത്യാനികളുടെ വിശ്വാസമാണ്. കാരണം, യേശുക്രിസ്തു സ്വയം അവകാശപ്പെട്ട കാര്യത്തിലാണ് ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നത്! എന്നാല്‍ ഇല്ലാത്ത അല്ലാഹുവിന്‍റെ പേരില്‍ മലക്ക് ഉന്നയിച്ച ആരോപണമാണ് മുസ്ലീങ്ങള്‍ വിശ്വസിക്കുന്നത്.

 

ഇവ കേവലം ഒരു പ്രവാചകന്‍റെ അവകാശവാദങ്ങളല്ല. ഇത് ദൈവത്തിന് മാത്രം ഉന്നയിക്കാവുന്ന അവകാശവാദങ്ങളാണ്. അതുകൊണ്ടാണ് ക്രിസ്ത്യാനികള്‍ യേശു ദൈവമാണെന്ന് ഉറച്ചു വിശ്വസിക്കുന്നത്.

 

“ദൈവപുത്രന്‍ വന്നു എന്നും സത്യദൈവത്തെ അറിവാന്‍ നമുക്കു വിവേകം തന്നു എന്നും നാം അറിയുന്നു; നാം സത്യദൈവത്തില്‍ അവന്‍റെ പുത്രനായ യേശുക്രിസ്തുവില്‍ തന്നേ ആകുന്നു. അവന്‍ സത്യദൈവവും നിത്യജീവനും ആകുന്നു” (1.യോഹ.5:20)

 

ചുരുക്കി പറഞ്ഞാല്‍, ക്രിസ്ത്യാനികള്‍ അവരുടെ കര്‍ത്താവായ യേശുക്രിസ്തുവിനെ ദൈവമായി കണക്കാക്കുന്നത് യേശുക്രിസ്തു സ്വയം പറഞ്ഞിട്ടുള്ള അവകാശവാദങ്ങളുടെ അടിസ്ഥാനത്തിലാണ്. എന്നാല്‍ മുസ്ലീങ്ങള്‍ അല്ലാഹുവിനെ ദൈവമായി കണക്കാക്കുന്നത് അല്ലാഹുവിന്‍റെ മേല്‍ മലക്ക് ആരോപിച്ചിട്ടുള്ള ചില കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ്. ദൈവത്തിനു അവശ്യം വേണ്ട ഗുണങ്ങള്‍ സ്വയമായി അവകാശപ്പെടാനുള്ള കെല്‍പ്പ് പോലും ഇല്ലാത്ത അല്ലാഹു ദൈവമാണ് എന്ന് വിശ്വസിക്കുന്നവരാണ്  ഏക സത്യദൈവത്തിനെ ലോകത്തിനു വെളിപ്പെടുത്തിക്കൊടുത്ത യേശുക്രിസ്തുവിന്‍റെ ദൈവത്വം ചോദ്യം ചെയ്യാന്‍ നടക്കുന്നത്. ദാവാക്കാര്‍ ആദ്യം അല്ലാഹുവിന് ഒരു മേല്‍വിലാസം ഉണ്ടാക്കിക്കൊടുക്കട്ടെ. അതുകഴിഞ്ഞ് യേശുക്രിസ്തുവിന്‍റെ ദൈവത്വത്തിന് നേരെ ആരോപണവുമായി വാ. അതാണ്‌ മാന്യത… (അവസാനിച്ചു)

 

]]>
https://sathyamargam.org/2017/05/%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%a6%e0%b5%88-4/feed/ 6
യഹോവയുടെ ദൂതപ്രത്യക്ഷതകള്‍ (ഭാഗം-5) https://sathyamargam.org/2017/03/%e0%b4%af%e0%b4%b9%e0%b5%8b%e0%b4%b5%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a6%e0%b5%82%e0%b4%a4%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%af%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a4-3/ https://sathyamargam.org/2017/03/%e0%b4%af%e0%b4%b9%e0%b5%8b%e0%b4%b5%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a6%e0%b5%82%e0%b4%a4%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%af%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a4-3/#comments Wed, 29 Mar 2017 07:39:29 +0000 http://sathyamargam.org/?p=1378 പഴയ നിയമത്തിലെ യഹോവയുടെ ദൂത പ്രത്യക്ഷതകളും ആ ദൂതന്‍റെ  ശുശ്രൂഷകളും പുതിയ നിയമത്തിലെ യേശുക്രിസ്തുവിന്‍റെ ശുശ്രൂഷകളും നാം നിഷ്പക്ഷ ബുദ്ധിയോടുകൂടെ താരതമ്യം ചെയ്‌താല്‍, നമുക്ക്‌ മനസ്സിലാകുന്ന ഒരു സത്യമുണ്ട്, യഹോവയുടെ ദൂതന്‍ എന്ന നാമത്തില്‍ പ്രത്യക്ഷപ്പെട്ട യഹോവ തന്നെയാണ് പുതിയ നിയമത്തില്‍ യേശുക്രിസ്തു എന്ന നാമത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് എന്നതാണത്!! പിതാവും പുത്രനും പരിശുദ്ധാത്മാവുമാകുന്ന ഏകദൈവത്തെയാണ് ബൈബിള്‍ പരിചയപ്പെടുത്തുന്നത്. എക്കാലഘട്ടത്തിലും മനുഷ്യര്‍ക്ക്‌ ദൈവത്തെ വെളിപ്പെടുത്തിയിട്ടുള്ളത് പുത്രനായ ദൈവമാണ്. യോഹ.1:18-ല്‍ അക്കാര്യം വളരെ വ്യക്തമായി പറയുന്നുണ്ട്: “ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല; പിതാവിന്‍റെ മടിയില്‍ ഇരിക്കുന്ന ഏകജാതനായ പുത്രന്‍ അവനെ വെളിപ്പെടുത്തിയിരിക്കുന്നു.” ഈ ഒരു വാക്യം ദൈവത്തെക്കുറിച്ച് അറിയാനാഗ്രഹിക്കുന്നവര്‍ വളരെ ശ്രദ്ധയോടെ പഠിക്കേണ്ട വാക്യമാണ്.

പഴയ നിയമ കാലത്തുള്ള സകല പ്രവാചകന്മാരും ദൈവത്തെക്കുറിച്ച് വെളിപ്പെടുത്തിയിട്ടുണ്ട്. ദൈവദൂതന്മാരും ദൈവത്തെക്കുറിച്ച് വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ യേശുക്രിസ്തു ദൈവത്തെക്കുറിച്ച് വെളിപ്പെടുത്തി എന്നല്ല പറഞ്ഞിരിക്കുന്നത്, മറിച്ച്, “ദൈവത്തെ” വെളിപ്പെടുത്തി എന്നാണ്. ദൈവത്തെക്കുറിച്ച് വെളിപ്പെടുത്തുന്നതും ദൈവത്തെ വെളിപ്പെടുത്തുന്നതും തമ്മില്‍ സാരമായ വ്യത്യാസമുണ്ട്. ദൈവത്തിനു മാത്രമേ ദൈവത്തെ വെളിപ്പെടുത്താന്‍ കഴിയൂ.

ഇത്രയും കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ സങ്കീ.91:9-ല്‍ പറഞ്ഞിരിക്കുന്ന അത്യുന്നതന്‍ ആരാണെന്ന് പരിശോധിക്കാം:

പുത്രനായ യഹോവ പിതാവായ യഹോവയെ തന്‍റെ വാസസ്ഥലമാക്കി ഇരിക്കുന്നു എന്നാണ് ബൈബിളില്‍ നിന്നും മനസ്സിലാകുന്നത്. യോഹ.1:18 ഇത് വ്യക്തമാക്കുന്നുണ്ട്:

“ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല; പിതാവിന്‍റെ മടിയില്‍ ഇരിക്കുന്ന ഏകജാതനായ പുത്രന്‍ അവനെ വെളിപ്പെടുത്തിയിരിക്കുന്നു.”

ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല എന്ന് ഇവിടെ പറഞ്ഞിരിക്കെ, അബ്രഹാമും മോശയും യോശുവയും കണ്ട ദൈവം ആരായിരുന്നു?  അതിന്‍റെ ഉത്തരം ആ വാചകത്തില്‍ തന്നെയുണ്ട്. ‘തന്‍റെ ഏകജാതനായ പുത്രന്‍’ അവനെ വെളിപ്പെടുത്തിയിരിക്കുന്നു. അതായതു ഏതൊരു കാലത്തും ദൈവത്തെ മനുഷ്യര്‍ക്ക്‌ വെളിപ്പെടുത്തിയിട്ടുള്ളത് പുത്രനായ ദൈവം മാത്രമാണ്, അത് പുതിയ നിയമത്തിലായാലും പഴയ നിയമത്തിലായാലും.

ആ പുത്രന്‍ ഇരിക്കുന്നത് പിതാവിന്‍റെ മടിയില്‍ ആണ്. ഇവിടെ മടി എന്ന് തര്‍ജമ ചെയ്തിരിക്കുന്നത് κόλπος (kolpos) എന്ന ഗ്രീക്ക് വാക്കാണ്‌. ഈ വാക്കിന്‍റെ ആക്ഷരികമായ അര്‍ത്ഥം Lap area; Side; Bosom; Chest; Bay; Creek എന്നിങ്ങനെയാണ്. പുതിയ നിയമത്തില്‍ ഈ പദം ആറു പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. അബ്രഹാമിന്‍റെ മടി എന്ന് ലൂക്കൊസില്‍ കര്‍ത്താവ് പറഞ്ഞിരിക്കുന്നിടത്തു ഈ വാക്കാണ്‌ ഉപയോഗിച്ചിരിക്കുന്നത്. യോഹന്നാന്‍ തന്നെ ഈ വാക്ക്‌ വേറെ ഒരിടത്ത്‌ ഉപയോഗിച്ചിരിക്കുന്നത് നോക്കുക:

“ശിഷ്യന്മാരില്‍ വെച്ചു യേശു സ്നേഹിച്ച ഒരുത്തന്‍ യേശുവിന്‍റെ മാര്‍വ്വിടത്തു ചാരിക്കൊണ്ടിരുന്നു” (യോഹ.13:23)

ഇവിടെ ‘മാര്‍വ്വിടം’ എന്നതിന് ഉപയോഗിച്ചിരിക്കുന്നത് κόλπος (kolpos)  എന്ന വാക്കാണ്‌. യോഹന്നാന്‍ ഇവിടെ ഉപയോഗിച്ചിരിക്കുന്ന അര്‍ത്ഥത്തില്‍ നമ്മള്‍ 1:18 തര്‍ജ്ജമ ചെയ്യുകയാണെങ്കില്‍ “പിതാവിന്‍റെ മാര്‍വ്വിടത്തില്‍ ഇരിക്കുന്ന ഏകജാതനായ പുത്രന്‍ അവനെ വെളിപ്പെടുത്തിയിരിക്കുന്നു.” എന്ന് കിട്ടും. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ‘പിതാവിന്‍റെ ഉള്ളില്‍ ഇരിക്കുകയാണ് പുത്രന്‍’ എന്ന് മനസ്സിലാക്കാം.  ഇത് സങ്കീ.91:9-മായി വളരെ യോജിക്കുന്നുണ്ട്.

മാത്രമല്ല വേറെ ഒരിക്കല്‍ യേശുക്രിസ്തു വളരെ വ്യക്തമായി യെഹൂദന്മാരോടു പറഞ്ഞതുകൂടി നോക്കാം:

“അവര്‍ അവനോടു: നീ ആര്‍ ആകുന്നു എന്നു ചോദിച്ചതിന്നു യേശു: ആദിമുതല്‍ ഞാന്‍ നിങ്ങളോടു സംസാരിച്ചുപോരുന്നതു തന്നേ. നിങ്ങളെക്കുറിച്ചു വളരെ സംസാരിപ്പാനും വിധിപ്പാനും എനിക്കു ഉണ്ടു; എങ്കിലും എന്നെ അയച്ചവന്‍ സത്യവാന്‍ ആകുന്നു; അവനോടു കേട്ടതു തന്നേ ഞാന്‍ ലോകത്തോടു സംസാരിക്കുന്നു എന്നു പറഞ്ഞു. പിതാവിനെക്കുറിച്ചു ആകുന്നു അവന്‍ തങ്ങളോടു പറഞ്ഞതു എന്നു അവര്‍ ഗ്രഹിച്ചില്ല. ആകയാല്‍ യേശു: നിങ്ങള്‍ മനുഷ്യപുത്രനെ ഉയര്‍ത്തിയശേഷം ഞാന്‍ തന്നേ അവന്‍ എന്നും ഞാന്‍ സ്വയമായിട്ടു ഒന്നും ചെയ്യാതെ പിതാവു എനിക്കു ഉപദേശിച്ചുതന്നതു പോലെ ഇതു സംസാരിക്കുന്നു എന്നും അറിയും” (യോഹ.8:25-28)

ഇവിടെ യേശുക്രിസ്തു പറയുന്നത് ആദി മുതലേ താന്‍ അവരോടു സംസാരിച്ചു പോരുന്നു എന്നാണ്. ‘പിതാവിനെക്കുറിച്ചു ആകുന്നു അവന്‍ തങ്ങളോടു പറഞ്ഞതു എന്നു അവര്‍ ഗ്രഹിച്ചില്ല’ എന്ന് യോഹന്നാന്‍ അപ്പോസ്തലന്‍ എടുത്തു പറയുന്നുമുണ്ട്. അതായത് ആദിമുതലേ സംസാരിച്ചു പോരുന്ന യഹോവ താന്‍ തന്നെയാണ് എന്നാണ് യേശുക്രിസ്തു ഇവിടെ അവകാശപ്പെടുന്നത്. എന്ന് മാത്രമല്ല, തന്നെ ഉയര്‍ത്തിയതിന് ശേഷം (അതായതു കുരിശു മരണത്തിനു ശേഷം) “ഞാന്‍ അഥവാ യേശുക്രിസ്തു തന്നേ അവന്‍ അഥവാ പിതാവ്” എന്ന് നിങ്ങള്‍ വ്യക്തമായി അറിയും എന്നും പറയുന്നു. ഇത് എങ്ങനെയാണ് നാം മനസ്സിലാക്കേണ്ടത്?

എന്‍റെ ദേഹിയും എന്‍റെ ആത്മാവും എന്‍റെ ഉള്ളില്‍ വസിക്കുന്നത് പോലെ പുത്രനും പരിശുദ്ധാത്മാവും പിതാവില്‍ വസിക്കുന്നു. എന്‍റെ ആത്മാവ് ഞാന്‍ ആണ്, എന്‍റെ ദേഹിയും ഞാന്‍ ആണ്, എന്‍റെ ശരീരവും ഞാന്‍ ആണ്. അതുപോലെതന്നെ പിതാവും യഹോവയാണ്, പുത്രനും യഹോവയാണ്, പരിശുദ്ധാത്മാവും യഹോവയാണ്. മനുഷ്യന്‍ ഒരു സൃഷ്ടി ആയതുകൊണ്ടു അവന് തന്‍റെ ഉള്ളില്‍ നിന്ന് തന്‍റെ ആത്മാവിനെയും ദേഹിയെയും മാറ്റി നിര്‍ത്താനുള്ള കഴിവില്ല, അങ്ങനെ ഒരാള്‍ ചെയ്യുന്ന പക്ഷം ഈ ഭൂമിയിലെ അവന്‍റെ ന്‍റെ ജീവിതം അവസാനിക്കും, നിങ്ങള്‍ പറയും ‘അവന്‍ ആത്മഹത്യ ചെയ്തു’ എന്ന്.

എന്നാല്‍ ദൈവം സര്‍വ്വ ശക്തനയത് കൊണ്ട് ദൈവത്തിന് തന്‍റെ ആത്മാവിനെയും പുത്രനേയും തന്‍റെ ഉള്ളില്‍ നിന്നും മാറ്റി നിര്‍ത്താന്‍ കഴിയും. അങ്ങനെ മാറ്റിയത് കൊണ്ട് ദൈവത്തിന്‍റെ ദൈവത്വത്തില്‍ നിന്നും എന്തെങ്കിലും കുറയുന്നില്ല, പുത്രനും പരിശുദ്ധാത്മാവും തിരികെ പിതാവിലേക്ക് വരുമ്പോള്‍ ദൈവത്വത്തില്‍ എന്തെങ്കിലും കൂടുന്നുമില്ല. യേശുക്രിസ്തു പറഞ്ഞു:

“പിതാവിന്നു തന്നില്‍തന്നേ ജീവനുള്ളതുപോലെ അവന്‍ പുത്രന്നും തന്നില്‍തന്നേ ജീവനുള്ളവന്‍ ആകുമാറു വരം നല്കിയിരിക്കുന്നു” (യോഹ.5:26)

പുത്രന്‍ പിതാവിന്‍റെ ഉള്ളില്‍ ആയിരുന്നു. യേശുക്രിസ്തുവിനെ ദൈവത്തിന്‍റെ ജ്ഞാനം എന്ന് ബൈബിള്‍ വിളിച്ചിട്ടുണ്ട് (1.കൊരി.1:24,30). ഒരാളുടെ ജ്ഞാനം അയാളുടെ ഉള്ളിലാണ് ഇരിക്കുന്നത്. അതുപോലെത്തന്നെ ദൈവത്തിന്‍റെ ജ്ഞാനം ദൈവത്തിന്‍റെ ഉള്ളിലാണ് സ്ഥിതി ചെയ്യുന്നത്. ഒരു മനുഷ്യന്‍റെ ഉള്ളില്‍ ജ്ഞാനം ഉണ്ടാകാന്‍ കാലം കുറെ എടുക്കണം. ജനിച്ച ഉടനെയോ ശൈശവകാലത്തോ ബാല്യകാലത്തോ ഒരുവനില്‍ ജ്ഞാനം ഉണ്ടായിരിക്കില്ല. വായിച്ചും കണ്ടും കേട്ടും അറിഞ്ഞുമാണ് ഒരാളില്‍ ജ്ഞാനം ഉണ്ടാകുന്നത്. എന്നാല്‍ ദൈവത്തിന്‍റെ കാര്യത്തില്‍ ഇങ്ങനെ ഒരു പ്രശ്നം ഉണ്ടാകുന്നില്ല. ദൈവത്തിന് ജ്ഞാനം ഇല്ലാതിരുന്ന ഒരു കാലം ഇല്ല. അങ്ങനെയൊരു കാലം ഉണ്ടായിരുന്നെങ്കില്‍ ദൈവത്തിനെ സര്‍വ്വജ്ഞാനി എന്ന് വിളിക്കാന്‍ കഴിയുകയില്ല. സര്‍വ്വജ്ഞാനിയല്ലാത്തയാളെ ദൈവം എന്ന് വിളിക്കാനും കഴിയുകയില്ല. ദൈവത്തിനു ജ്ഞാനത്തിന്‍റെ ഏറ്റക്കുറച്ചിലുകള്‍ ഒരിക്കലും ഉണ്ടാകുന്നില്ല. മനുഷ്യന് ഓരോ ദിവസം കഴിയുന്തോറും ജ്ഞാനം കൂടിക്കൂടി വരാം. എന്നാല്‍ ദൈവത്തെ സംബന്ധിച്ചിടത്തോളം ജ്ഞാനത്തില്‍ അവന്‍ തികഞ്ഞവനാണ്. ഇന്ന് അവന് പുതുതായി എന്തെങ്കിലും ജ്ഞാനം ലഭിച്ചു എന്ന് പറഞ്ഞാല്‍ അതിന്‍റെയര്‍ത്ഥം ഇന്നലെ അവന് ആ ജ്ഞാനം ഇല്ലായിരുന്നു എന്നാണ്. ഇത് ദൈവത്തിന്‍റെ സര്‍വ്വജ്ഞാനത്തിന് എതിരാണ്. ചുരുക്കത്തില്‍ ദൈവം നിത്യനായിരിക്കുന്നത് പോലെത്തന്നെ ദൈവത്തിന്‍റെ ജ്ഞാനവും നിത്യമാണ്, ആ ജ്ഞാനത്തിന് ആരംഭമോ അവസാനമോ ഇല്ല. ജ്ഞാനത്തില്‍ നിന്നാണ് ചിന്ത ഉണ്ടാകുന്നത്. ഒരുവന്‍റെ ജ്ഞാനവും ചിന്തകളും അവന്‍റെ ഉള്ളില്‍ നിന്ന് പുറത്തു വരുന്നത് വാക്കുകളായിട്ടാണ് അഥവാ വചനമായിട്ടാണ്. ദൈവത്തിന്‍റെ ജ്ഞാനം ദൈവത്തില്‍നിന്നു പുറത്തു വരുന്നതും വചനമായിട്ടാണ്. അതുകൊണ്ടാണ് യേശുക്രിസ്തുവിനെ ദൈവവചനം എന്നു വിളിക്കുന്നത്‌. ദൈവത്തിന്‍റെ ജ്ഞാനം നിത്യമായിരിക്കുന്നത് പോലെത്തന്നെ, ആ ജ്ഞാനത്തില്‍ നിന്നുത്ഭൂതമായ വചനവും നിത്യമാണ്. അതിനാലാണ് യോഹന്നാന്‍ സുവിശേഷത്തിന്‍റെ ആമുഖത്തില്‍ ദൈവാത്മാവ്: “ആദിയില്‍ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു. അവന്‍ ആദിയില്‍ ദൈവത്തോടു കൂടെ ആയിരുന്നു” (യോഹ.1:1,2) എന്ന് പറഞ്ഞിരിക്കുന്നത്. ഒരുവന്‍റെ വാക്കുകള്‍ എന്നത് അവനില്‍ നിന്നുത്ഭവിക്കുന്നതാണ്, അഥവാ അവന്‍ ജനിപ്പിക്കുന്നതാണ്. അവന്‍റെ വചനങ്ങളുടെ പിതൃത്വം അവനു തന്നെയാണ്. അതുകൊണ്ടാണ് വചനമായ ക്രിസ്തുവിനെ പുത്രനെന്നും ആ വചനത്തെ ഉളവാക്കിയ ദൈവത്തെ പിതാവെന്നും ബൈബിള്‍ വിളിക്കുന്നത്‌. അനാദികാലത്ത് ദൈവത്തില്‍ ജ്ഞാനമായി ഉണ്ടായിരുന്നവന്‍, ലോകസൃഷ്ടിമുതല്‍ വചനമായി ദൈവത്തില്‍ നിന്ന് പുറത്തുവന്ന വചനം, കാലത്തിന്‍റെ തികവില്‍ മനുഷ്യ ശരീരം ധരിച്ചു സ്ത്രീയില്‍ നിന്ന് വന്നതാണ് യേശുക്രിസ്തു. അതുകൊണ്ടാണ് ദൈവാത്മാവ്‌ ഇപ്രകാരം പറഞ്ഞത്: ‘വചനം ജഡമായിത്തീര്‍ന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയില്‍ പാര്‍ത്തു’ (യോഹ.1:14) എന്ന്‍.

പിതാവിന്‍റെ ഉള്ളില്‍നിന്നു പുത്രന്‍ പുറത്തു വന്നപ്പോഴും പിതാവിന് തന്നില്‍ത്തന്നെ ജീവനുള്ളതു പോലെ പുത്രനും തന്നില്‍ത്തന്നെ ജീവനുള്ളവനായിട്ടാണ് നില്‍ക്കുന്നത്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ പിതാവിന് സ്വയാസ്തിക്യം ഉള്ളതുപോലെ പുത്രനും സ്വയാസ്തിക്യം ഉണ്ട്. പിതാവിന്‍റെ നിലനില്‍പ്പിന് ആരും കാരണമല്ലാത്തതുപോലെ പുത്രന്‍റെ നിലനില്‍പ്പിനും ആരും കാരണമല്ല.

ഇനി പിതാവും പുത്രനും പരിശുദ്ധാത്മാവും യഹോവ തന്നെയാണു എന്നുള്ള തെളിവുകള്‍ നോക്കാം:

“ഉസ്സീയാരാജാവു മരിച്ച ആണ്ടില്‍ കര്‍ത്താവു, ഉയര്‍ന്നും പൊങ്ങിയുമുള്ള സിംഹാസനത്തില്‍ ഇരിക്കുന്നതു ഞാന്‍ കണ്ടു; അവന്‍റെ വസ്ത്രത്തിന്‍റെ വിളുമ്പുകള്‍ മന്ദിരത്തെ നിറച്ചിരുന്നു. സാറാഫുകള്‍ അവന്നു ചുറ്റും നിന്നു; ഓരോരുത്തന്നു ആറാറു ചിറകുണ്ടായിരുന്നു; രണ്ടുകൊണ്ടു അവര്‍ മൂഖം മൂടി; രണ്ടുകൊണ്ടു കാല്‍ മൂടി; രണ്ടുകൊണ്ടു പറന്നു. ഒരുത്തനോടു ഒരുത്തന്‍ ; സൈന്യങ്ങളുടെ യഹോവ പരിശുദ്ധന്‍ , പരിശുദ്ധന്‍ , പരിശുദ്ധന്‍ ; സര്‍വ്വഭൂമിയും അവന്‍റെ മഹത്വംകൊണ്ടു നിറഞ്ഞിരിക്കുന്നു എന്നു ആര്‍ത്തു പറഞ്ഞു. അവര്‍ ആര്‍ക്കുന്ന ശബ്ദത്താല്‍ ഉമ്മരപ്പടികളുടെ അടിസ്ഥാനങ്ങള്‍ കുലുങ്ങി ആലയം പുകകൊണ്ടു നിറഞ്ഞു. അപ്പോള്‍ ഞാന്‍ എനിക്കു അയ്യോ കഷ്ടം; ഞാന്‍ നശിച്ചു; ഞാന്‍ ശുദ്ധിയില്ലാത്ത അധരങ്ങള്‍ ഉള്ളോരു മനുഷ്യന്‍ ; ശുദ്ധിയില്ലാത്ത അധരങ്ങള്‍ ഉള്ള ജനത്തിന്‍റെ നടുവില്‍ വസിക്കുന്നു; എന്‍റെ കണ്ണു സൈന്യങ്ങളുടെ യഹോവയായ രാജാവിനെ കണ്ടുവല്ലോ എന്നും പറഞ്ഞു.  അപ്പോള്‍ സാറാഫുകളില്‍ ഒരുത്തന്‍ യാഗപീഠത്തില്‍ നിന്നു കൊടില്‍കൊണ്ടു ഒരു തീക്കനല്‍ എടുത്തു കയ്യില്‍ പിടിച്ചുകൊണ്ടു എന്‍റെ അടുക്കല്‍ പറന്നുവന്നു, അതു എന്‍റെ വായക്കു തൊടുവിച്ചുഇതാ, ഇതു നിന്‍റെ അധരങ്ങളെ തൊട്ടതിനാല്‍ നിന്‍റെ അകൃത്യം നീങ്ങി നിന്‍റെ പാപത്തിന്നു പരിഹാരം വന്നിരിക്കുന്നു എന്നു പറഞ്ഞു. അനന്തരം ഞാന്‍ ആരെ അയക്കേണ്ടു? ആര്‍ നമുക്കു വേണ്ടി പോകും? എന്നു ചോദിക്കുന്ന കര്‍ത്താവിന്‍റെ ശബ്ദം കേട്ടിട്ടുഅടയിന്‍ ഇതാ അടിയനെ അയക്കേണമേ എന്നു ഞാന്‍ പറഞ്ഞു. അപ്പോള്‍ അവന്‍ അരുളിച്ചെയ്തതു: നീ ചെന്നു, ഈ ജനത്തോടു പറയേണ്ടതുനിങ്ങള്‍ കേട്ടുകൊണ്ടിട്ടും തിരിച്ചറികയില്ല; നിങ്ങള്‍ കണ്ടുകൊണ്ടിട്ടും ഗ്രഹിക്കയുമില്ല. ഈ ജനം കണ്ണുകൊണ്ടു കാണുകയോ ചെവികൊണ്ടു കേള്‍ക്കയോ ഹൃദയംകൊണ്ടു ഗ്രഹിക്കയോ മനസ്സു തിരിഞ്ഞു സൌഖ്യം പ്രാപിക്കയോ ചെയ്യാതെ ഇരിക്കേണ്ടതിന്നു നീ അവരുടെ ഹൃദയം തടിപ്പിക്കയും അവരുടെ ചെവി മന്ദമാക്കുകയും അവരുടെ കണ്ണു അടെച്ചുകളകയും ചെയ്ക.” (യെശയ്യാ.6:1-10)

ഇവിടെ പ്രവാചകനായ യെശയ്യാവ് കാണുന്നത് യഹോവയുടെ മഹത്വമാണ്. യഹോവയുടെ സന്നിധിയില്‍ ആണ് അവന്‍ ചെന്നിരിക്കുന്നത്. എന്നാല്‍ ഈ സംഭവത്തെക്കുറിച്ച് പുതിയ നിയമത്തില്‍ രണ്ടു സ്ഥലത്ത് പറഞ്ഞിരിക്കുന്നത് നോക്കാം:

“ഇതു സംസാരിച്ചിട്ടു യേശു വാങ്ങിപ്പോയി അവരെ വിട്ടു മറഞ്ഞു. അവര്‍ കാണ്‍കെ അവന്‍ ഇത്ര വളരെ അടയാളങ്ങളെ ചെയ്തിട്ടും അവര്‍ അവനില്‍ വിശ്വസിച്ചില്ല. “കര്‍ത്താവേ, ഞങ്ങള്‍ കേള്‍പ്പിച്ചതു ആര്‍ വിശ്വസിച്ചിരിക്കുന്നു? കര്‍ത്താവിന്‍റെ ഭുജം ആര്‍ക്കും വെളിപ്പെട്ടിരിക്കുന്നു?” എന്നു യെശയ്യാ പ്രവാചകന്‍ പറഞ്ഞ വചനം നിവൃത്തിയാവാന്‍ ഇടവന്നു. അവര്‍ക്കു വിശ്വസിപ്പാന്‍ കഴിഞ്ഞില്ല; അതിന്‍റെ കാരണം യെശയ്യാവു വേറെ ഒരേടത്തു പറയുന്നതു: “അവര്‍ കണ്ണുകൊണ്ടു കാണുകയോ ഹൃദയംകൊണ്ടു ഗ്രഹിക്കയോ മനം തിരികയോ താന്‍ അവരെ സൌഖ്യമാക്കുകയോ ചെയ്യാതിരിക്കേണ്ടതിന്നു അവരുടെ കണ്ണു അവന്‍ കുരുടാക്കി ഹൃദയം തടിപ്പിച്ചിരിക്കുന്നു” (യെശയ്യാ.6:10). യെശയ്യാവു അവന്‍റെ തേജസ്സു കണ്ടു അവനെക്കുറിച്ചു സംസാരിച്ചതു കൊണ്ടാകുന്നു ഇതു പറഞ്ഞതു. എന്നിട്ടും പ്രമാണികളില്‍ തന്നെയും അനേകര്‍ അവനില്‍ വിശ്വസിച്ചു; പള്ളി ഭ്രഷ്ടര്‍ ആകാതിരിപ്പാന്‍ പരീശന്മാര്‍ നിമിത്തം ഏറ്റുപറഞ്ഞില്ലതാനും.” (യോഹ.12:37-41)

ഇവിടെ യോഹന്നാന്‍ പറയുന്നത്: യെശയ്യാവ് അവന്‍റെ തേജസ്സു കണ്ടു അവനെക്കുറിച്ചു സംസാരിച്ചതു കൊണ്ടാകുന്നു ഇത് പറഞ്ഞത് എന്നാണ്. യോഹന്നാന്‍ പറയുന്ന “യെശയ്യാവ് കണ്ട അവന്‍” യേശുക്രിസ്തു ആണ്!! പഴയ നിയമത്തില്‍ അത് യഹോവ ആയിരുന്നു!!!

ഇനി ഇതേ കാര്യം വേറെ ഒരിടത്ത് പറഞ്ഞിരിക്കുന്നത് നോക്കാം:

“ഒരു ദിവസം നിശ്ചയിച്ചിട്ടു പലരും അവന്‍റെ പാര്‍പ്പിടത്തില്‍ അവന്‍റെ അടുക്കല്‍ വന്നു; അവരോടു അവന്‍ ദൈവരാജ്യത്തിന്നു സാക്ഷ്യം പറഞ്ഞു മോശെയുടെ ന്യായപ്രമാണവും പ്രവാചകപുസ്തകങ്ങളും ആധാരമാക്കി യേശുവിനെക്കുറിച്ചു അവര്‍ക്കും ബോധം വരുമാറു രാവിലെ തുടങ്ങി സന്ധ്യവരെ വിവരിച്ചു.  അവന്‍ പറഞ്ഞതു ചിലര്‍ സമ്മതിച്ചു; ചിലര്‍ വിശ്വസിച്ചില്ല. അവര്‍ തമ്മില്‍ യോജിക്കാതെ പിരിഞ്ഞുപോകുമ്പോള്‍ പൌലൊസ് അവരോടു ഒരു വാക്കു പറഞ്ഞതെന്തെന്നാല്‍ ‘“നിങ്ങള്‍ ചെവികൊണ്ടു കേട്ടിട്ടും ഗ്രഹിക്കാതിരിക്കും; കണ്ണുകൊണ്ടു കണ്ടിട്ടും കാണാതിരിക്കും; കണ്ണുകൊണ്ടു കാണാതെയും ചെവികൊണ്ടു കേള്‍ക്കാതെയും ഹൃദയംകൊണ്ടു ഗ്രഹിച്ചു മനന്തിരിയാതെയും ഞാന്‍ അവരെ സൌഖ്യമാക്കാതെയും ഇരിക്കേണ്ടതിന്നു ഈ ജനത്തിന്‍റെ ഹൃദയം തടിച്ചിരിക്കുന്നു. അവരുടെ ചെവി കേള്‍പ്പാന്‍ മന്ദമായിരിക്കുന്നു; അവരുടെ കണ്ണു അടെച്ചിരിക്കുന്നു എന്നു ഈ ജനത്തിന്‍റെ അടുക്കല്‍ പോയി പറക” (യെശയ്യാ.6:9,10) എന്നിങ്ങനെ പരിശുദ്ധാത്മാവു യെശയ്യാപ്രവാചകന്‍ മുഖാന്തരം നിങ്ങളുടെ പിതാക്കന്മാരോടു പറഞ്ഞിരിക്കുന്നതു ശരി തന്നേ. ആകയാല്‍ ദൈവം തന്‍റെ ഈ രക്ഷ ജാതികള്‍ക്കു അയച്ചിരിക്കുന്നു; അവര്‍ കേള്‍ക്കും എന്നു നിങ്ങള്‍ അറിഞ്ഞുകൊള്‍വിന്‍.” (അപ്പൊ.പ്രവൃ.28:23-28)

ഇവിടെ പൗലോസ്‌ അപ്പോസ്തലന്‍ പറയുന്നത് അന്ന് യെശയ്യാ പ്രവാചകനോട് സംസാരിച്ചത്‌ പരിശുദ്ധാത്മാവ് ആയിരുന്നു എന്നാണ്. ഇതില്‍നിന്നും എന്താണ് മനസ്സിലാക്കാന്‍ കഴിയുന്നത്? ഞാന്‍ ഒരു വ്യക്തിയോട് സംസാരിക്കുമ്പോള്‍ എന്‍റെ ശരീരത്തിനും എന്‍റെ ആത്മാവിനും എന്‍റെ ദേഹിക്കും അതില്‍ പങ്കുണ്ട്. ആ വ്യക്തിയുമായി ആശയവിനിമയം നടത്തിയത് എന്‍റെ ശരീരമാണ് എന്ന് പറഞ്ഞാലും എന്‍റെ ദേഹിയാണ് എന്ന് പറഞ്ഞാലും എന്‍റെ ആത്മാവാണ് എന്ന് പറഞ്ഞാലും ബൈബിള്‍ അടിസ്ഥാനത്തില്‍ അത് ശരിയാണ്. അതുപോലെതന്നെയാണ് പഴയ നിയമത്തില്‍ നിന്നുള്ള ഈ വേദഭാഗത്തെ ഉദ്ധരിക്കുമ്പോള്‍ അത് പുത്രന്‍റെ വെളിപ്പാടാണ് എന്ന് പറയുന്നതും പരിശുദ്ധാത്മാവിന്‍റെ വെളിപ്പാടാണ് എന്ന് പറയുന്നതും. ബൈബിള്‍ വെളിപ്പെടുത്തുന്ന ദൈവദര്‍ശനത്തെ മനസ്സിലാക്കാന്‍ കഴിയുന്നവര്‍ക്ക് ഇവിടെ യാതൊരു ആശയക്കുഴപ്പവുമില്ല. ഈ സത്യം പരിശുദ്ധാത്മസഹായത്താല്‍ മനസ്സിലാക്കിയത് കൊണ്ടാണ് സങ്കീര്ത്തനക്കാരന്‍ എഴുതിയത്, “യഹോവേ, നീ എന്‍റെ സങ്കേതമാകുന്നു; നീ അത്യുന്നതനെ നിന്‍റെ വാസസ്ഥലമാക്കിയിരിക്കുന്നു” എന്ന്!! ദൈവം എന്ന് പറഞ്ഞാല്‍ ഒറ്റയനാനാണ് എന്ന് വിചാരിച്ചു നടക്കുന്ന മുസ്ലീങ്ങള്‍ക്ക് ഇക്കാര്യം ഒരിക്കലും മനസ്സിലാക്കാന്‍ കഴിയുകയില്ല. അവരുടെ കണക്കില്‍ അല്ലാഹു പേരില്‍ മാത്രം ആരാധനയ്ക്കര്‍ഹനും എന്നാല്‍ ലോകസ സൃഷ്ടിപ്പിന് മുന്‍പ്‌ ആരാധന ലഭിക്കാതിരുന്നവനുമാണ്. ആ കുറവ് തീര്‍ന്നത് അള്ളാഹു സൃഷ്ടി നടത്തിയതിനു ശേഷം മാത്രമാണ്. അതുപോലെതന്നെ അല്ലാഹുവിനു സ്നേഹിക്കാന്‍ ആരും ഇല്ലാതെ ഒറ്റയാനായിരുന്നതിന്‍റെ വിഷമം മാറിയതും സൃഷ്ടി നടത്തിയതിനു ശേഷമാണ്. ചുരുക്കത്തില്‍ അവരുടെ വീക്ഷണമനുസരിച്ചു സൃഷ്ടിപ്പിനോട് കൂടിയാണ് അള്ളാഹു പൂര്‍ണ്ണനാകുന്നത്. അതിനു മുന്‍പുള്ള അള്ളാഹു സ്നേഹിക്കാന്‍ കഴിയാതെ, ആരാധിക്കപ്പെടാതെ ഇരുന്ന ഒന്നാണ്. എന്നാല്‍ ത്രിയേകത്വത്തില്‍ വിശ്വസിക്കുന്ന ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇങ്ങനെയൊരു താത്വിക പ്രതിസന്ധിയില്ല. സൃഷ്ടിപ്പിന് മുന്‍പേ പിതാവും പുത്രനും പരിശുദ്ധാത്മാവും അന്യോന്യം സ്നേഹിച്ചിരുന്നതാണ്. അന്യോന്യം ആരാധനയും ലഭിച്ചിരുന്നു. അതുകൊണ്ടുതന്നെ ബൈബിളില്‍ വെളിപ്പെടുന്ന സത്യ ദൈവം തന്‍റെ ഏകാന്തത മാറ്റുവാനോ തനിക്ക്‌ ആരാധന കിട്ടാനോ തനിക്ക്‌ സ്നേഹിക്കാന്‍ ആരുമില്ലെന്നോ ഉള്ള ദുഃഖം അവസാനിപ്പിക്കാനോ വേണ്ടിയല്ല ലോക സൃഷ്ടി നടത്തിയത്. ഒറ്റയാന്‍ ദൈവവുമായി നടക്കുന്നവര്‍ക്ക് അവരുടെ വാദത്തിന്‍റെ ബലഹീനത ഇതുവരെ മനസ്സിലായിട്ടില്ല, മനസ്സിലാക്കുവാനുള്ള ബുദ്ധി അവര്‍ക്കുണ്ടാകുമെന്നു പ്രതീക്ഷിക്കുകയും വേണ്ട!!  (ലേഖന പരമ്പര അവസാനിച്ചു)

]]>
https://sathyamargam.org/2017/03/%e0%b4%af%e0%b4%b9%e0%b5%8b%e0%b4%b5%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a6%e0%b5%82%e0%b4%a4%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%af%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a4-3/feed/ 3
യേശുക്രിസ്തുവിന്‍റെ ദൈവത്വം Vs അല്ലാഹുവിന്‍റെ ദൈവത്വം (ഭാഗം-3) https://sathyamargam.org/2017/03/%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%a6%e0%b5%88-3/ https://sathyamargam.org/2017/03/%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%a6%e0%b5%88-3/#comments Sat, 18 Mar 2017 09:20:00 +0000 http://sathyamargam.org/?p=1347 അനില്‍കുമാര്‍ വി. അയ്യപ്പന്‍

 

യേശുക്രിസ്തുവിന്‍റെ കഷ്ടാനുഭവവും മരണവും നാം പരിശോധിച്ചാല്‍, 24 മണിക്കൂറിനുള്ളില്‍ നിവൃത്തിയായത് 32 പ്രവചനങ്ങള്‍ ആണെന്ന് കാണാം. ബി.സി.1000-നും 500-നും ഇടക്കുള്ള അഞ്ചു നൂറ്റാണ്ടുകളിലായി വിഭിന്ന വ്യക്തികള്‍ വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ വെവ്വേറെ ഇടങ്ങളില്‍ വെച്ച് പ്രവചിച്ചവയാണവ. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടു കുരിശില്‍ മരിക്കുന്ന ഒരു വ്യക്തിയില്‍ 24 മണിക്കൂറിനുള്ളില്‍ 32 പ്രവചനങ്ങള്‍ നിറവേറുന്നത് യാദൃശ്ചികം എന്ന് പറഞ്ഞു തള്ളിക്കളയാന്‍ ആര്‍ക്കും കഴിയുകയില്ല. പ്രസ്തുത വ്യക്തിയുടെ മരണത്തിനു കാരണക്കാരായ ജനതയുടെ വേദഗ്രന്ഥത്തിലുള്ളവയാണ് പ്രസ്തുത പ്രവചനങ്ങള്‍ എന്നത് പ്രത്യേകം ശ്രദ്ധിക്കണം. ആ പ്രവചനങ്ങള്‍ നമുക്ക്‌ നോക്കാം:

 

  1. സ്നേഹിതന്‍ കാണിച്ചു കൊടുക്കും

 

“ഞാന്‍ വിശ്വസിച്ചവനും എന്‍റെ അപ്പം തിന്നവനുമായ എന്‍റെ പ്രാണസ്നേഹിതന്‍ പോലും എന്‍റെ നേരെ കുതികാല്‍ ഉയര്‍ത്തിയിരിക്കുന്നു” (സങ്കീ.41:9)

 

“എന്നെ നിന്ദിച്ചതു ഒരു ശത്രുവല്ല; അങ്ങനെയെങ്കില്‍ ഞാന്‍ സഹിക്കുമായിരുന്നു; എന്‍റെ നേരെ വമ്പു പറഞ്ഞതു എന്നെ പകെക്കുന്നവനല്ല; അങ്ങനെയെങ്കില്‍ ഞാന്‍ മറഞ്ഞുകൊള്ളുമായിരുന്നു. നീയോ എന്നോടു സമനായ മനുഷ്യനും എന്‍റെ സഖിയും എന്‍റെ പ്രാണസ്നേഹിതനുമായിരുന്നു. നാം തമ്മില്‍ മധുരസമ്പര്‍ക്കം ചെയ്തു പുരുഷാരവുമായി ദൈവാലയത്തിലേക്കു പോയല്ലോ” (സങ്കീ.55:12-14)

 

നിവൃത്തി:

 

“നിങ്ങളെ എല്ലാവരെയും കുറിച്ചു പറയുന്നില്ല; ഞാന്‍ തിരഞ്ഞെടുത്തവരെ ഞാന്‍ അറിയുന്നു; എന്നാല്‍ “എന്‍റെ അപ്പം തിന്നുന്നവന്‍ എന്‍റെ നേരെ കുതികാല്‍ ഉയര്‍ത്തിയിരിക്കുന്നു” എന്നുള്ള തിരുവെഴുത്തിന്നു നിവൃത്തി വരേണ്ടതാകുന്നു. അതു സംഭവിക്കുമ്പോള്‍ ഞാന്‍ തന്നേ മശീഹ എന്നു നിങ്ങള്‍ വിശ്വസിക്കേണ്ടതിന്നു ഞാന്‍ ഇപ്പോള്‍ അതു സംഭവിക്കുംമുമ്പെ നിങ്ങളോടു പറയുന്നു” (യോഹന്നാന്‍ . 13:18,19)

 

“ഇതു പറഞ്ഞിട്ടു യേശു ഉള്ളം കലങ്ങി: ആമേന്‍, ആമേന്‍, ഞാന്‍ നിങ്ങളോടു പറയുന്നു, നിങ്ങളില്‍ ഒരുത്തന്‍ എന്നെ കാണിച്ചുകൊടുക്കും എന്നു സാക്ഷീകരിച്ചു പറഞ്ഞു” (യോഹ.13:21)

 

“അവനെ കാണിച്ചുകൊടുക്കുന്നവന്‍: ഞാന്‍ ഏവനെ ചുംബിക്കുമോ അവന്‍ തന്നേ ആകുന്നു; അവനെ പിടിച്ചു കൊള്‍വിന്‍ എന്നു അവര്‍ക്കും ഒരു അടയാളം കൊടുത്തിരുന്നു. ഉടനെ അവന്‍ യേശുവിന്‍റെ അടുക്കല്‍ വന്നു: റബ്ബീ, വന്ദനം എന്നു പറഞ്ഞു അവനെ ചുംബിച്ചു. യേശു അവനോടു“സ്നേഹിതാ, നീ വന്ന കാര്യം എന്തു” എന്നു പറഞ്ഞപ്പോള്‍ അവര്‍ അടുത്തു യേശുവിന്മേല്‍ കൈ വെച്ചു അവനെ പിടിച്ചു” (മത്തായി.26:47-49)

 

  1. കാണിച്ചു കൊടുക്കുന്നവന് നാശം.

 

“അവനെ വിസ്തരിക്കുമ്പോള്‍ അവന്‍ കുറ്റക്കാരനെന്നു തെളിയട്ടെ; അവന്‍റെ പ്രാര്‍ത്ഥന പാപമായി തീരട്ടെ. അവന്‍റെ നാളുകള്‍ ചുരുങ്ങിപ്പോകട്ടെ; അവന്‍റെ സ്ഥാനം മറ്റൊരുത്തന്‍ ഏല്‍ക്കട്ടെ” (സങ്കീ.109:8,9)

 

“അവരുടെ വാസസ്ഥലം ശൂന്യമായിപ്പോകട്ടെ; അവരുടെ കൂടാരങ്ങളില്‍ ആരും പാര്‍ക്കാതിരിക്കട്ടെ” (സങ്കീ.69:25)

 

നിവൃത്തി:

 

“അവനെ ശിക്ഷെക്കു വിധിച്ചു എന്നു അവനെ കാണിച്ചുകൊടുത്ത യൂദാ കണ്ടു അനുതപിച്ചു, ആ മുപ്പതു വെള്ളിക്കാശ് മഹാപുരോഹിതന്മാരുടെയും മൂപ്പന്മാരുടെയും അടുക്കല്‍ മടക്കി കൊണ്ടുവന്നു: ഞാന്‍ കുററമില്ലാത്ത രക്തത്തെ കാണിച്ചുകൊടുത്തതിനാല്‍ പാപം ചെയ്തു എന്നു പറഞ്ഞു. അതു ഞങ്ങള്‍ക്കു എന്തു? നീ തന്നേ നോക്കിക്കൊള്‍ക എന്നു അവര്‍ പറഞ്ഞു. വന്‍ ആ വെള്ളിക്കാശ് മന്ദിരത്തില്‍ എറിഞ്ഞു, ചെന്നു കെട്ടിഞാന്നു ചത്തുകളഞ്ഞു” (മത്തായി.27:3-5)

 

“സങ്കീര്‍ത്തനപുസ്തകത്തില്‍“അവന്‍റെ വാസസ്ഥലം ശുന്യമായിപ്പോകട്ടെ; അതില്‍ ആരും പാര്‍ക്കാതിരിക്കട്ടെ” എന്നും “അവന്‍റെ അദ്ധ്യക്ഷസ്ഥാനം മാറ്റൊരുത്തന്നു ലഭിക്കട്ടെ” എന്നും എഴുതിയിരിക്കുന്നു” (അപ്പൊ.പ്രവൃ.1:20)

 

  1. 30 വെള്ളിക്കാശിനു ഒറ്റിക്കൊടുക്കപ്പെടും.

 

“ഞാന്‍ അവരോടു: നിങ്ങള്‍ക്കു മനസ്സുണ്ടെങ്കില്‍ എന്‍റെ കൂലി തരുവിന്‍; ഇല്ലെന്നുവരികില്‍ തരേണ്ടാ എന്നു പറഞ്ഞു; അങ്ങനെ അവര്‍ എന്‍റെ കൂലിയായി മുപ്പതു വെള്ളിക്കാശു തൂക്കിത്തന്നു. എന്നാല്‍ യഹോവ എന്നോടു: അതു ഭണ്ഡാരത്തില്‍ ഇട്ടുകളക; അവര്‍ എന്നെ മതിച്ചിരിക്കുന്ന മനോഹരമായോരു വില തന്നേ എന്നു കല്പിച്ചു” (സെഖര്യാ.11:12,13)

 

നിവൃത്തി:

 

“അന്നു പന്തിരുവരില്‍ ഒരുത്തനായ യൂദാ ഈസ്കര്‍യ്യോത്താവു മഹാപുരോഹിതന്മാരുടെ അടുക്കല്‍ ചെന്നു: നിങ്ങള്‍ എന്തു തരും? ഞാന്‍ അവനെ കാണിച്ചുതരാം എന്നു പറഞ്ഞു. അവര്‍ അവന്നു മുപ്പതു വെള്ളിക്കാശു തൂക്കിക്കൊടുത്തു” (മത്തായി.26:14,15)

 

  1. പണം ഭണ്ഡാരത്തില്‍ ഏറിയും.

 

“അങ്ങനെ ഞാന്‍ ആ മുപ്പതു വെള്ളിക്കാശു വാങ്ങി യഹോവയുടെ ആലയത്തിലെ ഭണ്ഡാരത്തില്‍ ഇട്ടുകളഞ്ഞു” (സെഖര്യാ.11:13)

 

നിവൃത്തി:

 

“അവനെ ശിക്ഷെക്കു വിധിച്ചു എന്നു അവനെ കാണിച്ചുകൊടുത്ത യൂദാ കണ്ടു അനുതപിച്ചു, ആ മുപ്പതു വെള്ളിക്കാശ് മഹാപുരോഹിതന്മാരുടെയും മൂപ്പന്മാരുടെയും അടുക്കല്‍ മടക്കി കൊണ്ടുവന്നു. ഞാന്‍ കുററമില്ലാത്ത രക്തത്തെ കാണിച്ചുകൊടുത്തതിനാല്‍ പാപം ചെയ്തു എന്നു പറഞ്ഞു. അതു ഞങ്ങള്‍ക്കു എന്തു? നീ തന്നേ നോക്കിക്കൊള്‍ക എന്നു അവര്‍ പറഞ്ഞു. അവന്‍ ആ വെള്ളിക്കാശ് മന്ദിരത്തില്‍ എറിഞ്ഞു, ചെന്നു കെട്ടി ഞാന്നു ചത്തുകളഞ്ഞു.” (മത്തായി.27:3-5)

 

  1. ശിഷ്യന്മാര്‍ ഉപേക്ഷിക്കും:

 

“വാളേ, എന്‍റെ ഇടയന്‍റെ നേരെയും എന്‍റെ കൂട്ടാളിയായ പുരുഷന്‍റെ നേരെയും ഉണരുക എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു; ആടുകള്‍ ചിതറിപ്പോകേണ്ടതിന്നു ഇടയനെ വെട്ടുക” (സെഖര്യാ.13:7)

 

നിവൃത്തി:

 

“യേശു അവരോടു“ഈ രാത്രിയില്‍ നിങ്ങള്‍ എല്ലാവരും എങ്കല്‍ ഇടറും; ഞാന്‍ ഇടയനെ വെട്ടും; കൂട്ടത്തിലെ ആടുകള്‍ ചിതറിപ്പോകും എന്നു എഴുതിയിരിക്കുന്നുവല്ലോ” (മത്താ.26:30)

 

“ശിഷ്യന്മാര്‍ എല്ലാവരും അവനെ വിട്ടു ഓടിപ്പോയി” (മര്‍ക്കോ.14:50)

 

  1. കള്ളസാക്ഷികള്‍ കുറ്റപ്പെടുത്തും

 

“കള്ളസ്സാക്ഷികള്‍ എഴുന്നേറ്റു ഞാന്‍ അറിയാത്ത കാര്യം എന്നോടു ചോദിക്കുന്നു. അവര്‍ എനിക്കു നന്മെക്കു പകരം തിന്മചെയ്തു എന്‍റെ പ്രാണന്നു അനാഥത്വം വരുത്തുന്നു” (സങ്കീ.35:11,12)

 

നിവൃത്തി:

 

“മഹാപുരോഹിതന്മാരും ന്യായാധിപസംഘം ഒക്കെയും യേശുവിനെ കൊല്ലേണ്ടതിന്നു അവന്‍റെ നേരെ കള്ളസ്സാക്ഷ്യം അന്വേഷിച്ചു; കള്ളസ്സാക്ഷികള്‍ പലരും വന്നിട്ടും പറ്റിയില്ല. ഒടുവില്‍ രണ്ടുപേര്‍ വന്നു: ദൈവ മന്ദിരം പൊളിച്ചു മൂന്നു ദിവസംകൊണ്ടു വീണ്ടും പണിവാന്‍ എനിക്കു കഴിയും എന്നു ഇവന്‍ പറഞ്ഞു എന്നു ബോധിപ്പിച്ചു” (മത്താ.26:58-60)

 

  1. കുറ്റാരോപകരുടെ മുന്‍പില്‍ മൌനം പാലിക്കും.

 

“തന്നെത്താന്‍ താഴ്ത്തി വായെ തുറക്കാതെയിരുന്നിട്ടും അവന്‍ പീഡിപ്പിക്കപ്പെട്ടു; കൊല്ലുവാന്‍ കൊണ്ടുപോകുന്ന കുഞ്ഞാടിനെപ്പോലെയും രോമം കത്രിക്കുന്നവരുടെ മുന്‍ പാകെ മിണ്ടാതെയിരിക്കുന്ന ആടിനെപ്പോലെയും അവന്‍ വായെ തുറക്കാതിരുന്നു” (യെശയ്യാ.53:7)

 

നിവൃത്തി:

 

“മഹാപുരോഹിതന്മാരും മൂപ്പന്മാരും കുറ്റം ചുമത്തുകയില്‍ അവന്‍ ഒന്നും ഉത്തരം പറഞ്ഞില്ല” (മത്താ.27:12)

 

  1. മുറിവേല്‍ക്കുകയും തകരുകയും ചെയ്യും.

 

“എന്നാല്‍ അവന്‍ നമ്മുടെ അതിക്രമങ്ങള്‍നിമിത്തം മുറിവേറ്റും നമ്മുടെ അകൃത്യങ്ങള്‍നിമിത്തം തകര്‍‍ന്നും ഇരിക്കുന്നു; നമ്മുടെ സമാധാനത്തിന്നായുള്ള ശിക്ഷ അവന്‍റെമേല്‍ ആയി അന്‍റെ അടിപ്പിണരുകളാല്‍ നമുക്കു സൌഖ്യം വന്നുമിരിക്കുന്നു” (യെശയ്യാ.53:5)

 

നിവൃത്തി:

 

“അങ്ങനെ അവന്‍ ബറബ്ബാസിനെ അവര്‍ക്കും വിട്ടുകൊടുത്തു, യേശുവിനെ ചമ്മട്ടി കൊണ്ടടിപ്പിച്ചു ക്രൂശിക്കേണ്ടതിന്നു ഏല്പിച്ചു” (മത്തായി.27:26)

 

  1. കരണത്തടിക്കും.

 

“അടിക്കുന്നവര്‍ക്കു ഞാന്‍ എന്‍റെ മുതുകും രോമം പറിക്കുന്നവര്‍ക്കും, എന്‍റെ കവിളും കാണിച്ചുകൊടുത്തു; എന്‍റെ മുഖം നിന്ദെക്കും തുപ്പലിന്നും മറെച്ചിട്ടുമില്ല” (യെശയ്യാ.50:6)

 

“യിസ്രായേലിന്‍റെ ന്യായാധിപതിയെ അവര്‍ വടികൊണ്ടു ചെകിട്ടത്തു അടിക്കുന്നു” (മീഖാ.5:1)

 

നിവൃത്തി:

 

“അപ്പോള്‍ അവര്‍ അവന്‍റെ മുഖത്തു തുപ്പി, അവനെ മുഷ്ടിചുരുട്ടി കുത്തി, ചിലര്‍ അവനെ കന്നത്തടിച്ചു” (മത്തായി.26:67)

 

“ചിലര്‍ അവനെ തുപ്പുകയും അവന്‍റെ മുഖം മൂടി അവനെ മുഷ്ടി ചുരുട്ടി കുത്തുകയും പ്രവചിക്ക എന്നു അവനോടു പറകയും ചെയ്തു തുടങ്ങി; ചേവകര്‍ അവനെ അടിച്ചുംകൊണ്ടു കയ്യേറ്റു.” (മര്‍ക്കോ.14:66)

 

 

  1. മുഖത്ത് തുപ്പും.

 

“എന്‍റെ മുഖം നിന്ദെക്കും തുപ്പലിന്നും മറെച്ചിട്ടുമില്ല” (യെശയ്യാ.50:6)

 

നിവൃത്തി:

 

“അപ്പോള്‍ അവര്‍ അവന്‍റെ മുഖത്തു തുപ്പി” (മത്തായി.26:67)

 

  1. പരിഹസിക്കും.

 

“എന്നെ കാണുന്നവരൊക്കെയും എന്നെ പരിഹസിക്കുന്നു; അവര്‍ അധരം മലര്‍ത്തി തല കുലുക്കുന്നു” (സങ്കീ.22:7)

 

നിവൃത്തി:

 

“അവനെ പരിഹസിച്ചു തീര്‍ന്നപ്പോള്‍ മേലങ്കി നീക്കി അവന്‍റെ സ്വന്തവസ്ത്രം ധരിപ്പിച്ചു, ക്രൂശിപ്പാന്‍ കൊണ്ടുപോയി” (മത്തായി.27:31)

 

  1. കാലുകള്‍ക്ക് ബലക്ഷയം സംഭവിക്കും.

 

“എന്‍റെ മുഴങ്കാലുകള്‍ ഉപവാസംകൊണ്ടു വിറെക്കുന്നു. എന്‍റെ ദേഹം പുഷ്ടിവിട്ടു ക്ഷയിച്ചിരിക്കുന്നു. ഞാന്‍ അവര്‍ക്കും ഒരു നിന്ദയായ് തീര്‍ന്നിരിക്കുന്നു; എന്നെ കാണുമ്പോള്‍ അവര്‍ തല കുലുക്കുന്നു” (സങ്കീ.109:24,25)

 

നിവൃത്തി:

 

“അവനെ പരിഹസിച്ചു തീര്‍ന്നപ്പോള്‍ മേലങ്കി നീക്കി അവന്‍റെ സ്വന്തവസ്ത്രം ധരിപ്പിച്ചു, ക്രൂശിപ്പാന്‍ കൊണ്ടുപോയി. അവര്‍ പോകുമ്പോള്‍ ശീമോന്‍ എന്നു പേരുള്ള കുറേനക്കാരനെ കണ്ടു, അവന്‍റെ ക്രൂശ് ചുമപ്പാന്‍ നിര്‍ബന്ധിച്ചു” (മത്തായി.27:31,32)

 

  1. കൈകളും കാലുകളും തുളയ്ക്കും.

 

“അവര്‍ എന്‍റെ കൈകളെയും കാലുകളെയും തുളെച്ചു”  (സങ്കീ.22:10)

 

നിവൃത്തി:

 

“തലയോടിടം എന്ന സ്ഥലത്തു എത്തിയപ്പോള്‍ അവര്‍ അവിടെ അവനെയും ദുഷ്പ്രവൃത്തിക്കാരെയും, ഒരുത്തനെ വലത്തും ഒരുത്തനെ ഇടത്തുമായി, ക്രൂശിച്ചു” (ലൂക്കോ.23:33)

 

  1. കള്ളന്മാരോടൊപ്പം ക്രൂശിക്കും.

 

“അവന്‍ തന്‍റെ പ്രാണനെ മരണത്തിന്നു ഒഴുക്കിക്കളകയും അനേകരുടെ പാപം വഹിച്ചും അതിക്രമക്കാര്‍ക്ക് വേണ്ടി ഇടനിന്നും കൊണ്ടു അതിക്രമക്കാരോടുകൂടെ എണ്ണപ്പെടുകയും ചെയ്കയാല്‍ തന്നേ” (യെശയ്യാ.53:13)

 

നിവൃത്തി:

 

“അവര്‍ രണ്ടു കള്ളന്മാരെ ഒരുത്തനെ വലത്തും ഒരുത്തനെ ഇടത്തുമായി അവനോടുകൂടെ ക്രൂശിച്ചു. അധര്‍മ്മികളുടെ കൂട്ടത്തില്‍ അവനെ എണ്ണി എന്നുള്ള തിരുവെഴുത്തു നിവൃത്തിയായി” (മര്‍ക്കോ.15:27,28)

 

  1. അതിക്രമക്കാര്‍ക്ക് വേണ്ടി ഇട നില്‍ക്കും.

 

“അനേകരുടെ പാപം വഹിച്ചും അതിക്രമക്കാര്‍‍ക്ക് വേണ്ടി ഇടനിന്നും കൊണ്ടു അതിക്രമക്കാരോടുകൂടെ എണ്ണപ്പെടുകയും ചെയ്കയാല്‍ തന്നേ” (യെശയ്യാ.53:12)

 

നിവൃത്തി:

 

“എന്നാല്‍ യേശു: പിതാവേ, ഇവര്‍ ചെയ്യുന്നതു ഇന്നതു എന്നു അറിയായ്കകൊണ്ടു ഇവരോടു ക്ഷമിക്കേണമേ എന്നു പറഞ്ഞു” (ലൂക്കോ.23:34)

 

  1. സ്വന്തജനം ഉപേക്ഷിക്കും.

 

“അവന്‍ മനുഷ്യരാല്‍ നിന്ദിക്കപ്പെട്ടും ത്യജിക്കപ്പെട്ടും വ്യസനപാത്രമായും രോഗം ശീലിച്ചവനായും ഇരുന്നു; അവനെ കാണുന്നവര്‍‍ മുഖം മറെച്ചുകളയത്തക്കവണ്ണം അവന്‍ നിന്ദിതനായിരുന്നു; നാം അവനെ ആദരിച്ചതുമില്ല” (യെശയ്യാ.53:3)

 

“എന്‍റെ സഹോദരന്മാര്‍ക്കും ഞാന്‍ പരദേശിയും എന്‍റെ അമ്മയുടെ മക്കള്‍ക്കു അന്യനും ആയി തീര്‍ന്നിരിക്കുന്നു” സങ്കീ.69:8)

 

നിവൃത്തി:

 

“അവന്‍റെ സഹോദരന്മാരും അവനില്‍ വിശ്വസിച്ചില്ല” (യോഹ.7:5)

 

“പ്രമാണികളില്‍ ആകട്ടെ പരീശന്മാരില്‍ ആകട്ടെ ആരെങ്കിലും അവനില്‍ വിശ്വസിച്ചിട്ടുണ്ടോ?” (യോഹ.7:48)

 

“അവന്‍ സ്വന്തത്തിലേക്കു വന്നു; സ്വന്തമായവരോ അവനെ കൈക്കൊണ്ടില്ല” (യോഹ.1:11)

 

  1. കാരണം കൂടാതെ പകയ്ക്കും.

 

“കാരണം കൂടാതെ എന്നെ പകെക്കുന്നവര്‍ എന്‍റെ തലയിലെ രോമത്തിലും അധികമാകുന്നു; വൃഥാ എനിക്കു ശത്രുക്കളായി എന്നെ സംഹരിപ്പാന്‍ ഭാവിക്കുന്നവര്‍ പെരുകിയിരിക്കുന്നു” (സങ്കീ.69:4)

 

“സര്‍വ്വനിന്ദിതനും ജാതിക്കു വെറുപ്പുള്ളവനും” (യെശയ്യാ.49:7)

 

നിവൃത്തി:

 

“ഇപ്പോഴോ അവര്‍ എന്നെയും എന്‍റെ പിതാവിനെയും കാണ്‍കയും പകെക്കുകയും ചെയ്തിരിക്കുന്നു. “അവര്‍ വെറുതെ എന്നെ പകെച്ചു” എന്നു അവരുടെ ന്യായപ്രമാണത്തില്‍ എഴുതിയിരിക്കുന്ന വചനം നിവൃത്തിയാകേണ്ടതിന്നു തന്നേ” (യോഹ.15:24,25)

 

  1. അനുയായികള്‍ ദൂരെ നില്‍ക്കും.

 

“എന്‍റെ സ്നേഹിതന്മാരും കൂട്ടുകാരും എന്‍റെ ബാധ കണ്ടു മാറിനിലക്കുന്നു; എന്‍റെ ചാര്‍ച്ചക്കാരും അകന്നുനിലക്കുന്നു” (സങ്കീ.38:11)

 

നിവൃത്തി:

 

“ഗലീലയില്‍ നിന്നു യേശുവിനെ ശുശ്രൂഷിച്ചുകൊണ്ടു അനുഗമിച്ചുവന്ന പല സ്ത്രീകളും ദൂരത്തു നിന്നു നോക്കിക്കൊണ്ടിരുന്നു” (മത്തായി.27:55)

 

“അവന്‍റെ പരിചയക്കാര്‍ എല്ലാവരും ഗലീലയില്‍ നിന്നു അവനെ അനുഗമിച്ച സ്ത്രീകളും ഇതു നോക്കിക്കൊണ്ടു ദൂരത്തു നിന്നു” (ലൂക്കോ.23:49)

 

  1. കാണുന്നവര്‍ പരിഹാസത്തോടെ തലകുലുക്കും.

 

“ഞാന്‍ അവര്‍ക്കു ഒരു നിന്ദയായ് തീര്‍ന്നിരിക്കുന്നു; എന്നെ കാണുമ്പോള്‍ അവര്‍ തല കുലുക്കുന്നു” (സങ്കീ.109:25)

 

നിവൃത്തി:

 

“കടന്നുപോകുന്നുവര്‍ തല കലുക്കി അവനെ ദുഷിച്ചു” (മത്തായി.27:39)

 

“കടന്നു പോകുന്നവര്‍ തല കുലുക്കിക്കൊണ്ടു: ഹാ, ഹാ, മന്ദിരം പൊളിച്ചു മൂന്നു നാളുകൊണ്ടു പണിയുന്നവനേ, നിന്നെത്തന്നേ രക്ഷിച്ചു ക്രൂശില്‍ നിന്നു ഇറങ്ങിവാ എന്നു പറഞ്ഞു അവനെ ദുഷിച്ചു” (മര്‍ക്കോ.15:29,30)

 

  1. കാണുന്നവര്‍ ഉറ്റുനോക്കും.

 

“എന്‍റെ അസ്ഥികളൊക്കെയും എനിക്കു എണ്ണാം; അവര്‍ എന്നെ ഉറ്റുനോക്കുന്നു” (സങ്കീ.22:17)

 

നിവൃത്തി:

 

“ജനം നോക്കിക്കൊണ്ടു നിന്നു” (ലൂക്കോ.23:35)

 

  1. അങ്കിക്ക് വേണ്ടി ചീട്ടിടും.

 

“എന്‍റെ വസ്ത്രം അവര്‍ പകുത്തെടുത്തു, എന്‍റെ അങ്കിക്കായി അവര്‍ ചീട്ടിടുന്നു” (സങ്കീ.22:18)

 

നിവൃത്തി:

 

“പടയാളികള്‍ യേശുവിനെ ക്രൂശിച്ച ശേഷം അവന്‍റെ വസ്ത്രം എടുത്തു ഓരോ പടയാളിക്കു ഓരോ പങ്കായിട്ടു നാലു പങ്കാക്കി; അങ്കിയും എടുത്തു; അങ്കിയോ തുന്നല്‍ ഇല്ലാതെ മേല്‍തൊട്ടു അടിയോളം മുഴുവനും നെയ്തതായിരുന്നു. ഇതു കീറരുതു; ആര്‍ക്കും വരും എന്നു ചീട്ടിടുക എന്നു അവര്‍ തമ്മില്‍ പറഞ്ഞു. എന്‍റെ വസ്ത്രം അവര്‍ പകുത്തെടുത്തു ‘എന്‍റെ അങ്കിക്കായി ചീട്ടിട്ടു’ എന്നുള്ള തിരുവെഴുത്തിന്നു ഇതിനാല്‍ നിവൃത്തി വന്നു” (യോഹ.19:23,24)

 

  1. ദാഹം അനുഭവിക്കും.

 

“എന്‍റെ ദാഹത്തിന്നു അവര്‍ എനിക്കു ചൊറുക്ക കുടിപ്പാന്‍ തന്നു” (സങ്കീ.69:21)

 

“എന്‍റെ ശക്തി ഓട്ടുകഷണംപോലെ ഉണങ്ങിയിരിക്കുന്നു; എന്‍റെ നാവു അണ്ണാക്കോടു പറ്റിയിരിക്കുന്നു” (സങ്കീ.22:15)

 

നിവൃത്തി:

 

“അതിന്‍റെ ശേഷം സകലവും തികഞ്ഞിരിക്കുന്നു എന്നു യേശു അറിഞ്ഞിട്ടു തിരുവെഴുത്തു നിവൃത്തിയാകുംവണ്ണം ‘എനിക്കു ദാഹിക്കുന്നു’ എന്നു പറഞ്ഞു” (യോഹ.19:28)

 

  1. കൈപ്പ് നീര്‍ കുടിക്കാന്‍ കൊടുക്കും.

 

“അവര്‍ എനിക്കു തിന്നുവാന്‍ കൈപ്പു തന്നു; എന്‍റെ ദാഹത്തിന്നു അവര്‍ എനിക്കു ചൊറുക്ക കുടിപ്പാന്‍ തന്നു” (സങ്കീ.69:21)

 

നിവൃത്തി:

 

“അവന്നു കൈപ്പു കലക്കിയ വീഞ്ഞു കുടിപ്പാന്‍ കൊടുത്തു; അതു രുചിനോക്കിയാറെ അവന്നു കുടിപ്പാന്‍ മനസ്സായില്ല” (മത്തായി.27:34)

 

  1. പരിത്യക്തനായി നിലവിളിക്കും.

 

“എന്‍റെ ദൈവമേ, എന്‍റെ ദൈവമേ, നീ എന്നെ കൈവിട്ടതെന്തു? എന്നെ രക്ഷിക്കാതെയും എന്‍റെ ഞരക്കത്തിന്‍റെ വാക്കുകള്‍ കേള്‍ക്കാതെയും അകന്നു നിലക്കുന്നതെന്തു” (സങ്കീ.22:1)

 

നിവൃത്തി:

 

“ഏകദേശം ഒമ്പതാംമണി നേരത്തു യേശു“ഏലീ, ഏലീ, ലമ്മാ ശബക്താനി” എന്നു ഉറക്കെ നിലവിളിച്ചു; “എന്‍റെ ദൈവമേ, എന്‍റെ ദൈവമേ, നീ എന്നെ കൈവിട്ടതു എന്തു” എന്നര്‍ത്ഥം” (മത്തായി.27:46)

 

  1. ആത്മാവിനെ ദൈവത്തിന്‍റെ കയ്യില്‍ ഏല്‍പ്പിക്കും.

 

“നിന്‍റെ കയ്യില്‍ ഞാന്‍ എന്‍റെ ആത്മാവിനെ ഭരമേല്പിക്കുന്നു” (സങ്കീ.31:5)

 

നിവൃത്തി:

 

“യേശു അത്യുച്ചത്തില്‍: പിതാവേ, ഞാന്‍ എന്‍റെ ആത്മാവിനെ തൃക്കയ്യില്‍ ഏല്പിക്കുന്നു എന്നു നിലവിളിച്ചു പറഞ്ഞു; ഇതു പറഞ്ഞിട്ടു പ്രാണനെ വിട്ടു” (ലൂക്കോ.23:46)

 

  1. അസ്ഥികള്‍ ഒടിക്കപ്പെടുകയില്ല.

 

“അവന്‍റെ അസ്ഥികളെ എല്ലാം അവന്‍ സൂക്ഷിക്കുന്നു; അവയില്‍ ഒന്നും ഒടിഞ്ഞുപോകയുമില്ല” (സങ്കീ.34:20)

 

നിവൃത്തി:

 

“അന്നു ഒരുക്കനാളും ആ ശബ്ബത്ത് നാള്‍ വലിയതും ആകകൊണ്ടു ശരീരങ്ങള്‍ ശബ്ബത്തില്‍ ക്രൂശിന്മേല്‍ ഇരിക്കരുതു എന്നുവെച്ചു അവരുടെ കാല്‍ ഒടിച്ചു എടുപ്പിക്കേണം എന്നു യെഹൂദന്മാര്‍ പീലാത്തൊസിനോടു അപേക്ഷിച്ചു. ആകയാല്‍ പടയാളികള്‍ വന്നു ഒന്നാമത്തവന്‍റെയും അവനോടുകൂടെ ക്രൂശിക്കപ്പെട്ട മറ്റെവന്‍റെയും കാല്‍ ഒടിച്ചു. അവര്‍ യേശുവിന്‍റെ അടുക്കല്‍ വന്നു, അവന്‍ മരിച്ചുപോയി എന്നു കാണ്‍കയാല്‍ അവന്‍റെ കാല്‍ ഒടിച്ചില്ല. എങ്കിലും പടയാളികളില്‍ ഒരുത്തന്‍ കുന്തംകൊണ്ടു അവന്‍റെ വിലാപ്പുറത്തു കുത്തി; ഉടനെ രക്തവും വെള്ളവും പുറപ്പെട്ടു. ഇതു കണ്ടവന്‍ സാക്ഷ്യം പറഞ്ഞിരിക്കുന്നു; അവന്‍റെ സാക്ഷ്യം സത്യം ആകുന്നു; നിങ്ങളും വിശ്വസിക്കേണ്ടതിന്നു താന്‍ സത്യം പറയുന്നു എന്നു അവന്‍ അറിയുന്നു. “അവന്‍റെ ഒരു അസ്ഥിയും ഒടിഞ്ഞുപോകയില്ല” എന്നുള്ള തിരുവെഴുത്തു നിവൃത്തിയാകേണ്ടതിന്നു ഇതു സംഭവിച്ചു” (യോഹ.19:31-34)

 

  1. അവനെ കുത്തും.

 

“തങ്ങള്‍ കുത്തീട്ടുള്ളവങ്കലേക്കു അവര്‍ നോക്കും” (സെഖര്യാ.12:10)

 

നിവൃത്തി:

 

“ആകയാല്‍ പടയാളികള്‍ വന്നു ഒന്നാമത്തവന്‍റെയും അവനോടുകൂടെ ക്രൂശിക്കപ്പെട്ട മറ്റെവന്‍റെയും കാല്‍ ഒടിച്ചു. അവര്‍ യേശുവിന്‍റെ അടുക്കല്‍ വന്നു, അവന്‍ മരിച്ചു പോയി എന്നു കാണ്‍കയാല്‍ അവന്‍റെ കാല്‍ ഒടിച്ചില്ല. എങ്കിലും പടയാളികളില്‍ ഒരുത്തന്‍ കുന്തംകൊണ്ടു അവന്‍റെ വിലാപ്പുറത്തു കുത്തി; ഉടനെ രക്തവും വെള്ളവും പുറപ്പെട്ടു. ഇതു കണ്ടവന്‍ സാക്ഷ്യം പറഞ്ഞിരിക്കുന്നു; അവന്‍റെ സാക്ഷ്യം സത്യം ആകുന്നു; നിങ്ങളും വിശ്വസിക്കേണ്ടതിന്നു താന്‍ സത്യം പറയുന്നു എന്നു അവന്‍ അറിയുന്നു. “അവന്‍റെ ഒരു അസ്ഥിയും ഒടിഞ്ഞുപോകയില്ല” എന്നുള്ള തിരുവെഴുത്തു നിവൃത്തിയാകേണ്ടതിന്നു ഇതു സംഭവിച്ചു. അവര്‍ കുത്തിയവങ്കലേക്കു നോക്കും” എന്നു മറ്റൊരു തിരുവെഴുത്തും പറയുന്നു” (യോഹ.19:32-35_

 

  1. ഹൃദയം തകരും.

 

“എന്‍റെ ഹൃദയം മെഴുകുപോലെ ആയി എന്‍റെ കുടലിന്‍റെ നടുവെ ഉരുകിയിരിക്കുന്നു” (സങ്കീ.22:14)

 

നിവൃത്തി:

 

“എങ്കിലും പടയാളികളില്‍ ഒരുത്തന്‍ കുന്തംകൊണ്ടു അവന്‍റെ വിലാപ്പുറത്തു കുത്തി; ഉടനെ രക്തവും വെള്ളവും പുറപ്പെട്ടു” (യോഹ.19:34)

 

  1. ഇടയനെ വെട്ടും.

 

“ആടുകള്‍ ചിതറിപ്പോകേണ്ടതിന്നു ഇടയനെ വെട്ടുക” (സെഖര്യാ.13:7)

 

നിവൃത്തി:

 

“യേശു അവരോടു: നിങ്ങള്‍ എല്ലാവരും ഇടറിപ്പോകും; “ഞാന്‍ ഇടയനെ വെട്ടും, ആടുകള്‍ ചിതറിപ്പോകും” എന്നു എഴുതിയിരിക്കുന്നുവല്ലോ.” (മര്‍ക്കോ. 14:27)

 

  1. മശിഹ ഛേദിക്കപ്പെടും.

 

“അറുപത്തു രണ്ടു ആഴ്ചവട്ടം കഴിഞ്ഞിട്ടു അഭിഷിക്തന്‍ ഛേദിക്കപ്പെടും; അവന്നു ആരും ഇല്ലെന്നു വരും” (ദാനിയേ.9:26)

 

നിവൃത്തി:

 

“യേശു ഉറക്കെ നിലവിളിച്ചു പ്രാണനെ വിട്ടു” (മര്‍ക്കോ.15:37)

 

  1. ഉച്ചക്ക് അന്ധകാരം വ്യാപിക്കും.

 

“അന്നാളില്‍ ഞാന്‍ ഉച്ചക്കു സൂര്യനെ അസ്തമിപ്പിക്കയും പട്ടാപ്പകല്‍ ഭൂമിയെ ഇരുട്ടാക്കുകയും ചെയ്യും” (ആമോസ്.8:9)

 

നിവൃത്തി:

 

“ആറാംമണി നേരംമുതല്‍ ഒമ്പതാംമണി നേരംവരെ ദേശത്തു എല്ലാം ഇരുട്ടുണ്ടായി” (മത്തായി.27:45)

 

(യെഹൂദന്മാര്‍ സൂര്യാസ്തമയം മുതല്‍ സൂര്യോദയം വരേയും സൂര്യോദയം മുതല്‍ സൂര്യാസ്തമയം വരെയുമാണ് സമയം കണക്കാക്കുന്നത്. അതിനാല്‍ ആറാം മണി നേരം എന്നത് 12.00 PM-ഉം ഒമ്പതാം മണി എന്നത് 3.00 PM-ഉം ആണ്.)

 

  1. ധനവാന്‍റെ കല്ലറയില്‍ അടക്കപ്പെടും.

 

“അവര്‍‍ അവന്നു ദുഷ്ടന്മാരോടുകൂടെ ശവക്കുഴി കൊടുത്തു; അവന്‍റെ മരണത്തില്‍ അവന്‍ സമ്പന്നന്മാരോടു കൂടെ ആയിരുന്നു” (യെശയ്യാ.53:9)

 

നിവൃത്തി:

 

“സന്ധ്യയായപ്പോള്‍ അരിമഥ്യക്കാരനായ യോസേഫ് എന്ന ധനവാന്‍ താനും യേശുവിന്‍റെ ശിഷ്യനായിരിക്കയാല്‍ വന്നു, പീലാത്തൊസിന്‍റെ അടുക്കല്‍ ചെന്നു യേശുവിന്‍റെ ശരീരം ചോദിച്ചു; പീലത്തൊസ് അതു ഏല്പിച്ചു കൊടുപ്പാന്‍ കല്പിച്ചു. യോസേഫ് ശരീരം എടുത്തു നിര്‍മ്മലശീലയില്‍ പൊതിഞ്ഞു, താന്‍ പാറയില്‍ വെട്ടിച്ചിരുന്ന തന്‍റെ പുതിയ കല്ലറയില്‍ വെച്ചു കല്ലറയുടെ വാതില്‍ക്കല്‍ ഒരു വലിയ കല്ലു ഉരുട്ടിവെച്ചിട്ടു പോയി” (മത്തായി.27:57-60)

 

യേശുക്രിസ്തു ഭൂമിയില്‍ ജനിക്കുന്നതിനും ആയിരത്തിലധികം വര്‍ഷങ്ങള്‍ക്ക് മുന്‍പേ തന്നെ യേശുക്രിസ്തുവിന്‍റെ ജനനം എങ്ങനെയാണ് സംഭവിക്കേണ്ടത് എന്നതിനെക്കുറിച്ച് പ്രവാചകന്മാര്‍ രേഖപ്പെടുത്താന്‍ തുടങ്ങിയിരുന്നു. “അവര്‍ എന്‍റെ കൈകളെയും കാലുകളെയും തുളച്ചു” എന്ന് ബി.സി.ആയിരത്തില്‍ ദാവീദ് എഴുതുമ്പോള്‍ ക്രൂശീകരണം എന്ന അതിക്രൂരമായ ശിക്ഷാവിധി മനുഷ്യര്‍ കണ്ടുപിടിച്ചിരുന്നില്ല. പിന്നീട്, ബി.സി.അറുന്നൂറിനും അഞ്ഞൂറിനും ഇടയില്‍ ഫോയ്നീഷ്യക്കാരാണ് ജീവനുള്ള മനുഷ്യനെ പച്ച മരത്തില്‍ തറച്ചു കൊല്ലുന്ന വിദ്യ കണ്ടുപിടിക്കുന്നത്. ഫോയ്നീഷ്യക്കാരില്‍ നിന്ന് ഗ്രീക്കുകാരിലേക്കും ഗ്രീക്കുകാരില്‍ നിന്ന് റോമാക്കാരിലേക്കും എത്തിയ ഈ വിദ്യ, യേശുക്രിസ്തുവിന്‍റെ കാലമായപ്പോഴേക്കും കൊടും കുറ്റവാളികളുടെ മേല്‍ എങ്ങനെ പ്രയോഗിക്കണം എന്ന കാര്യത്തില്‍ റോമന്‍ പടയാളികള്‍ അതി നിപുണന്മാരായി മാറിയിരുന്നു. പ്രവചിക്കുന്ന സമയത്ത് നിലവിലില്ലാതിരുന്ന ഒരു ശിക്ഷാസമ്പ്രദായത്തിലൂടെയാണ് മിശിഹ കൊല്ലപ്പെടാന്‍ പോകുന്നത് എന്ന് ഈ ശിക്ഷാസമ്പ്രദായം ആവിര്‍ഭവിക്കുന്നതിനും അഞ്ഞൂറ് വര്‍ഷങ്ങള്‍ക്ക് മുന്‍പേ തന്നെ ബൈബിള്‍ പ്രവചിച്ചിരുന്നു എന്ന് ചുരുക്കം. (തുടരും…)

]]>
https://sathyamargam.org/2017/03/%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%a6%e0%b5%88-3/feed/ 1
യേശുക്രിസ്തുവിനെയും പൗലോസ്‌ അപ്പോസ്തലനെയും മുഹമ്മദ്‌ കണ്ടുമുട്ടിയിരുന്നെങ്കില്‍… https://sathyamargam.org/2017/01/%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%86%e0%b4%af%e0%b5%81%e0%b4%82-%e0%b4%aa%e0%b5%97%e0%b4%b2/ https://sathyamargam.org/2017/01/%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%86%e0%b4%af%e0%b5%81%e0%b4%82-%e0%b4%aa%e0%b5%97%e0%b4%b2/#respond Wed, 11 Jan 2017 12:49:11 +0000 http://sathyamargam.org/?p=1350 അനില്‍കുമാര്‍ വി അയ്യപ്പന്‍.

 

ഞങ്ങളുടെ കര്‍ത്താവായ യേശുക്രിസ്തു ജനങ്ങളെ ഉപദേശിക്കുകയും പഠിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്നപ്പോള്‍ രോഗബാധിതരും ഭൂതബാധിതരുമായ അനേകര്‍ യേശുക്രിസ്തുവിന്‍റെ അരികില്‍ വരികയും സൗഖ്യം നേടുകയും ചെയ്തിട്ടുണ്ട്. ഭൂത ബാധിതരായ ആളുകളുടെ അടുക്കല്‍ യേശുക്രിസ്തു ചെല്ലുകയോ അല്ലെങ്കില്‍ അങ്ങനെയുള്ളവരെ യേശുക്രിസ്തുവിന്‍റെ അരികില്‍ കൊണ്ടുവരികയോ ചെയ്താല്‍ ആ ഭൂതബാധിതര്‍ എങ്ങനെയാണ് യേശുക്രിസ്തുവിനോട് ഇടപെട്ടിരുന്നതെന്ന് ചില വേദഭാഗങ്ങളില്‍ നിന്നും കാണിച്ചു തരാം:

 

“അവന്‍ അക്കരെ ഗദരേനരുടെ ദേശത്തു എത്തിയാറെ രണ്ടു ഭൂതഗ്രസ്തര്‍ ശവക്കല്ലറകളില്‍ നിന്നു പുറപ്പെട്ടു അവന്നു എതിരെ വന്നു; അവര്‍ അത്യുഗ്രന്മാര്‍ ആയിരുന്നതുകൊണ്ടു ആര്‍ക്കും ആ വഴി നടന്നുകൂടാഞ്ഞു. അവര്‍ നിലവിളിച്ചു: ദൈവപുത്രാ, ഞങ്ങള്‍ക്കും നിനക്കും തമ്മില്‍ എന്തു? സമയത്തിന്നു മുമ്പെ ഞങ്ങളെ ദണ്ഡിപ്പിപ്പാന്‍ ഇവിടെ വന്നുവോ എന്നു പറഞ്ഞു. അവര്‍ക്കകലെ ഒരു വലിയ പന്നിക്കൂട്ടം മേഞ്ഞുകൊണ്ടിരുന്നു. ഭൂതങ്ങള്‍ അവനോടു: ഞങ്ങളെ പുറത്താക്കുന്നു എങ്കില്‍ പന്നിക്കൂട്ടത്തിലേക്കു അയക്കേണം എന്നു അപേക്ഷിച്ചു. “പൊയ്ക്കൊള്‍വിന്‍” എന്നു അവന്‍ അവരോടു പറഞ്ഞു; അവര്‍ പുറപ്പെട്ടു പന്നികളിലേക്കു ചെന്നു; ആ കൂട്ടം എല്ലാം കടുന്തൂക്കത്തൂടെ കടലിലേക്കു പാഞ്ഞു വെള്ളത്തില്‍ മുങ്ങി ചത്തു. മേയ്ക്കുന്നവര്‍ ഓടി പട്ടണത്തില്‍ ചെന്നു സകലവും ഭൂതഗ്രസ്ഥരുടെ വസ്തുതയും അറിയിച്ചു.” (മത്തായി.8:28-33)

 

“അവര്‍ കഫര്‍ന്നഹൂമിലേക്കു പോയി; ശബ്ബത്തില്‍ അവന്‍ പള്ളിയില്‍ ചെന്നു ഉപദേശിച്ചു. അവന്‍റെ ഉപദേശത്തിങ്കല്‍ അവര്‍ വിസ്മയിച്ചു; അവന്‍ ശാസ്ത്രിമാരെപ്പോലെയല്ല, അധികാരമുള്ളവനായിട്ടത്രേ അവരെ ഉപദേശിച്ചതു. അവരുടെ പള്ളിയില്‍ അശുദ്ധാത്മാവുള്ള ഒരു മനുഷ്യന്‍ ണ്ടായിരുന്നു; അവന്‍ നിലവിളിച്ചു. നസറായനായ യേശുവേ, ഞങ്ങള്‍ക്കും നിനക്കും തമ്മില്‍ എന്തു? ഞങ്ങളെ നശിപ്പിപ്പാന്‍ വന്നുവോ? നീ ആര്‍ എന്നു ഞാന്‍ അറിയുന്നു; ദൈവത്തിന്‍റെ പിരിശുദ്ധന്‍ തന്നേ എന്നു പറഞ്ഞു. യേശു അതിനെ ശാസിച്ചു: മിണ്ടരുതു; അവനെ വിട്ടു പോ എന്നു പറഞ്ഞു.  അപ്പോള്‍ അശുദ്ധാത്മാവു അവനെ ഇഴെച്ചു, ഉറക്കെ നിലവിളിച്ചു അവനെ വിട്ടു പോയി.” (മര്‍ക്കോ.1:20-25)

 

“അവന്‍ അനേകരെ സൌഖ്യമാക്കുകയാല്‍ ബാധകള്‍ ഉള്ളവര്‍ ഒക്കെയും അവനെ തൊടേണ്ടതിന്നു തിക്കിത്തിരക്കി വന്നു. അശുദ്ധാത്മാക്കളും അവനെ കാണുമ്പോള്‍ ഒക്കെയും അവന്‍റെ മുമ്പില്‍ വീണു: നീ ദൈവ പുത്രന്‍ എന്നു നിലവിളിച്ചു പറയും. തന്നെ പ്രസിദ്ധമാക്കാതിരിക്കേണ്ടതിന്നു അവന്‍ അവരെ വളരെ ശാസിച്ചു പോന്നു.” (മര്‍ക്കോ.3:10-12)

 

ഇവിടെയെല്ലാം നമ്മള്‍ പൊതുവായി കാണുന്ന ഒരു വസ്തുതയുണ്ട്. ഭൂതബാധിതരായ ആളുകളെല്ലാം യേശുക്രിസ്തുവിനെ കാണുമ്പോള്‍ യേശുക്രിസ്തുവിന്‍റെ മുമ്പാകെ വീണു നിലവിളിക്കുകയാണ്. “ദൈവപുത്രാ, ദൈവത്തിന്‍റെ പരിശുദ്ധാ, ഞങ്ങളെ ദണ്ഡിപ്പിക്കല്ലേ” എന്നും പറഞ്ഞുകൊണ്ട്. യേശുക്രിസ്തു ആരാണെന്ന് അവക്ക് വ്യക്തമായി അറിയാമായിരുന്നു.

 

ഇനി  പൗലോസ്‌ അപ്പൊസ്തലനും ഭൂതബാധിതരും തമ്മില്‍ നേരിട്ട് കണ്ടപ്പോള്‍ എന്തുണ്ടായെന്ന് നോക്കാം:

 

“ഞങ്ങള്‍ പ്രാര്‍ത്ഥനാസ്ഥലത്തേക്കു ചെല്ലുമ്പോള്‍ വെളിച്ചപ്പാടത്തിയായി ലക്ഷണം പറഞ്ഞു യജമാനന്മാര്‍ക്കും വളരെ ലാഭം വരുത്തുന്ന ഒരു ബാല്യക്കാരത്തി ഞങ്ങളെ എതിരേറ്റു.  അവള്‍ പൌലൊസിന്‍റെയും ഞങ്ങളുടെയും പിന്നാലെ വന്നു: ഈ മനുഷ്യര്‍ അത്യുന്നതനായ ദൈവത്തിന്‍റെ ദാസന്മാര്‍, രക്ഷാമാര്‍ഗ്ഗം നിങ്ങളോടു അറിയിക്കുന്നവര്‍ എന്നു വിളിച്ചുപറഞ്ഞു. ഇങ്ങനെ അവള്‍ പലനാള്‍ ചെയ്തുവന്നു. പൌലൊസ് മുഷിഞ്ഞു തിരിഞ്ഞു നോക്കി അവളിലുള്ള ഭൂതത്തോടു: അവളെ വിട്ടുപോകുവാന്‍ ഞാന്‍ യേശുക്രിസ്തുവിന്‍റെ നാമത്തില്‍ നിന്നോടു കല്പിക്കുന്നു എന്നു പറഞ്ഞു. ആ നാഴികയില്‍ തന്നേ അതു അവളെ വിട്ടുപോയി.” (അപ്പൊ.പ്രവൃ.16:16-18)

 

പൗലോസ്‌ ആരാണെന്നുള്ള കാര്യം വളരെ വ്യക്തമായി ഭൂതങ്ങള്‍ക്ക് അറിയാം എന്ന് ഇതില്‍ നിന്ന് തെളിയുന്നു. അത് മാത്രമല്ല, ദുരാത്മാവ്‌ ബാധിച്ചവരുടെ മേല്‍ പൗലോസിന്‍റെ വസ്ത്രം ഇട്ടപ്പോള്‍ പോലും ദുരാത്മാക്കള്‍ അവരെ വിട്ടു പോയി എന്ന് വചനത്തില്‍ കാണാം:

 

“ദൈവം പൌലൊസ് മുഖാന്തരം അസാധാരണയായ വീര്യപ്രവൃത്തികളെ ചെയ്യിക്കയാല്‍ അവന്‍റെ മെയ്മേല്‍നിന്നു റൂമാലും ഉത്തരീയവും രോഗികളുടെ മേല്‍ കൊണ്ടുവന്നിടുകയും വ്യാധികള്‍ അവരെ വിട്ടുമാറുകയും ദുരാത്മാക്കള്‍ പുപ്പെടുകയും ചെയ്തു.” (അപ്പൊ.പ്രവൃ.19:11,12)

 

ഇനി ഞാന്‍ നിങ്ങളുടെ ശ്രദ്ധ വേറെ ഒരാളിലേക്കു കൊണ്ടുപോകുകയാണ്. അദ്ദേഹത്തെക്കുറിച്ച് നാട്ടുകാര്‍ പറഞ്ഞത് അദ്ദേഹത്തിനു മാരണം ബാധിച്ചിട്ടുണ്ട് എന്നാണ്:

 

 “മാരണം ബാധിച്ച ഒരാളെ മാത്രമാകുന്നു നിങ്ങള്‍ പിന്‍പറ്റുന്നത്”(സൂറാ. 25:8)

നാട്ടുകാര്‍ ഇത് വെറുതെ പറഞ്ഞതല്ല, അദ്ദേഹത്തിനു മാരണം ബാധിച്ചിരുന്നു എന്ന് അദ്ദേഹത്തിന്‍റെ ഭാര്യ തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്:

 

“ആഇശ നിവേദനം: ബനീസുറൈഖിലെ ജൂതന്മാരില്‍പ്പെട്ട ലബീദ്‌ ബ്നുല്‍ അഅ്സം എന്ന് പറയപ്പെടുന്ന ഒരു ജൂതന്‍ നബിക്ക്‌ സിഹ്റു ചെയ്തു. അവര്‍ (ആഇശ) പറയുന്നു: അങ്ങനെ നബിക്ക് ചെയ്യാത്ത കാര്യങ്ങള്‍ ചെയ്തതായി തോന്നാന്‍ തുടങ്ങി. ഒരു ദിവസം അല്ലെങ്കില്‍ ഒരു ദിവസം രാത്രി പ്രാര്‍ത്ഥിച്ചു. വീണ്ടും പ്രാര്‍ത്ഥിച്ചു. വീണ്ടും പ്രാര്‍ത്ഥിച്ചു. പിന്നീട് പറഞ്ഞു: ‘ആഇശാ, ഞാന്‍ അല്ലാഹുവിനോട് ചോദിച്ച കാര്യം അല്ലാഹു എനിക്ക് നല്‍കിയത് നീ അറിഞ്ഞോ? രണ്ടാളുകള്‍ എന്‍റെ അരികെ വന്നു. ഒരാള്‍ എന്‍റെ തലയുടെ അടുത്തും, മറ്റെയാള്‍ എന്‍റെ രണ്ടു കാലുകള്‍ക്കരികിലും ഇരുന്നു. തലയുടെ അടുത്തുള്ള ആള്‍ എന്‍റെ ഇരു കാലുകളുടെ അടുത്തുള്ള ആളോട് ചോദിച്ചു: -കാലുകള്‍ക്കടുത്തുള്ള ആള്‍ തലക്കരികിലുള്ള ആളോടാണെന്നും പറഞ്ഞിട്ടുണ്ട്- ‘ഈ മനുഷ്യനിലെ രോഗം എന്താണ്?’ അയാള്‍ പറഞ്ഞു: ‘ഇയാള്‍ക്ക്‌ സിഹ്റ് ബാധിച്ചിരിക്കുന്നു’. ആരാണ് മാരണം ചെയ്തതെന്ന് അദ്ദേഹം ചോദിച്ചു. ലബീദ്‌ ബ്നുല്‍ അഅ്സ്വമാണെന്ന് മറ്റേ ആള്‍ പറഞ്ഞു. അയാള്‍ വീണ്ടും ചോദിച്ചു: ‘സിഹ്റിനു എന്താണ് ഉപയോഗിച്ചത്?’ മറ്റേ ആള്‍ പറഞ്ഞു: ‘ചീര്‍പ്പും മുടിയുമാണ്.’ അതുപോലെ ഈത്തപ്പനയുടെ ആണ്‍കുലയുടെ പാളയാണെന്നും പറഞ്ഞു. എവിടെയാണ് അതെന്നു ഒന്നാമത്തെ ആള്‍ ചോദിച്ചു. അത് ദീഅര്‍വാന്‍ കിണറ്റിലാണെന്നു പറഞ്ഞു. അങ്ങനെ നബി തന്‍റെ സ്വഹാബിമാരില്‍ ഒരു കൂട്ടം ആളുകളോടൊപ്പം അവിടെ ചെന്നു. പിന്നീട് നബി ആഇശയോട് പറഞ്ഞു: ‘ആഇശാ, അതിലെ വെള്ളം മൈലാഞ്ചി ചീഞ്ഞൊലിക്കുന്ന വെള്ളം പോലെയും, അവിടത്തെ ഈത്തപ്പന ശൈത്വാന്മാരുടെ തല പോലെയും ഉണ്ട്’. ആഇശ ചോദിച്ചു: ‘അല്ലാഹുവിന്‍റെ പ്രവാചകരെ, അങ്ങ് അത് കത്തിച്ചു കളഞ്ഞില്ലേ?’ പ്രവാചകന്‍ പറഞ്ഞു: ‘ഇല്ല, എനിക്ക് അല്ലാഹു സുഖപ്പെടുത്തിയിട്ടുണ്ട്. ജനങ്ങളില്‍ എന്തെങ്കിലും നാശമുണ്ടാകുന്നതിനെ ഞാന്‍ വെറുക്കുന്നു. പിന്നീട് ആ കിണര്‍ മൂടാന്‍ ഞാന്‍ കല്പിച്ചു. അങ്ങനെ അത് മൂടപ്പെട്ടു.’(സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 39, ഹദീസ്‌ നമ്പര്‍ 43 (2189) (Sahih Muslim, Book 26, Hadith 5428)

 

ഈ ഹദീസ്‌ ബുഖാരിയിലുമുണ്ട്.

 

ആയിഷ (റ) പറയുന്നു: തിരുമേനിക്ക്‌ മാരണം ബാധിച്ചു. താന്‍ യഥാര്‍ത്ഥത്തില്‍ ചെയ്യാത്ത പ്രവൃത്തികള്‍ ചെയ്തതായി തിരുമേനിക്ക്‌ തോന്നാന്‍ തുടങ്ങി. അങ്ങിനെ ഒരു ദിവസം തിരുമേനി പ്രാര്‍ത്ഥിച്ചു; വീണ്ടും വീണ്ടും പ്രാര്‍ത്ഥിച്ചു. അവിടുന്ന് (ആയിഷയോട്) ചോദിച്ചു: “എനിക്ക് സുഖം പ്രാപിക്കാന്‍ വേണ്ട മാര്‍ഗ്ഗം അല്ലാഹു അറിയിച്ചു തന്നത് നീ അറിഞ്ഞോ?” (തുടര്‍ന്ന് തിരുമേനി അരുളി:)  “രണ്ടാളുകള്‍ എന്‍റെ അടുക്കല്‍ വന്നു. ഒരാള്‍ എന്‍റെ തലക്ക്‌ സമീപവും മറ്റേയാള്‍ കാലുകള്‍ക്കരികിലും ഇരുന്നു. ഒരാള്‍ മറ്റെയാളോട് ചോദിച്ചു: “ഈ മനുഷ്യന്‍റെ രോഗമെന്താണ്?” “അദ്ദേഹത്തെ മാരണം ബാധിച്ചിരിക്കുകയാണ്” മറ്റേയാള്‍ മറുപടി പറഞ്ഞു. “ആരാണ് മാരണം ചെയ്തത്?” ആദ്യത്തെ മനുഷ്യന്‍ വീണ്ടും ചോദിച്ചു. “ലബീദുബ്നുല്‍ അ്അസമയാ(ഒരു ജൂതന്‍ )ണത്”  മറ്റേയാള്‍ ചോദിച്ചു: സിഹ്റിന്ന്‍ എന്താണയാള്‍ ഉപയോഗിച്ചിരിക്കുന്നത്? രണ്ടാമന്‍ പറഞ്ഞു: “ചീര്‍പ്പും മുടിയും (അല്ലെങ്കില്‍ പരുത്തി) ഈത്തപ്പനയുടെ ആണ്‍കുലയുടെ കൂമ്പാളയുമാണ് ഉപയോഗിച്ചിരിക്കുന്നത്.”  “എന്നിട്ടെവിടെയാണതുള്ളതെ”ന്ന് ഒന്നാമന്‍ ചോദിച്ചു. ‘ദര്‍വാന്‍’ കിണറ്റിലാണതുള്ളത് എന്ന് രണ്ടാമന്‍ മറുപടി പറഞ്ഞു. ഉടനെ തിരുമേനി അങ്ങോട്ട്‌ പുറപ്പെട്ടു. മടങ്ങിവന്നപ്പോള്‍ ആയിഷ(റ)യോട് പറഞ്ഞു: “അവിടത്തെ ഈത്തപ്പനകള്‍ ശൈത്താന്‍മാരുടെ തല പോലെയുണ്ട്.” ഞാന്‍ ചോദിച്ചു: “അവിടുന്ന് അത് പുറത്തേക്കെടുത്തോ?” തിരുമേനി അരുളി: “ഇപ്പോള്‍ അല്ലാഹു സുഖപ്പെടുത്തിത്തന്നു കഴിഞ്ഞു. ഇനി അത് പുറത്തേക്കെടുക്കുന്നപക്ഷം ജനങ്ങള്‍ക്കിടയില്‍ വമ്പിച്ച കുഴപ്പത്തിനു കാരണമായേക്കുമെന്നു ഞാന്‍ ഭയപ്പെടുന്നു.” പിന്നീട് ആ കിണര്‍ മൂടിക്കളഞ്ഞു. (സഹീഹുല്‍ ബുഖാരി, അദ്ധ്യായം 59, ഹദീസ്‌ നമ്പര്‍ 1345, പേജ് 668)

 

ആയിഷ പറയുന്നു: തിരുമേനി(സ)ക്ക് മാരണം ബാധിച്ചു. എന്നിട്ട് താന്‍ ചെയ്തിട്ടില്ലാത്ത ചില കാര്യങ്ങള്‍ ചെയ്തതായി അവിടുത്തേക്ക്‌ തോന്നിക്കൊണ്ടിരുന്നു. (സഹീഹുല്‍ ബുഖാരി, അദ്ധ്യായം 58, ഹദീസ്‌ നമ്പര്‍ 1305, പേജ് 656, സി.എന്‍.അഹമ്മദ്‌ മൌലവിയുടെ തര്‍ജ്ജമ)

 

ഇനി, നിങ്ങളുടെ ഭാവനയെ ഒന്ന് ചിറകു വിടര്‍ത്തി പരത്താന്‍ അനുവദിക്കൂ. മുഹമ്മദ്‌ ജീവിച്ചിരുന്നത് ഒന്നാം നൂറ്റാണ്ടിന്‍റെ ആദ്യപകുതിയില്‍ ആയിരുന്നു എന്ന് ചിന്തിക്കുക. മുഹമ്മദ്‌ ജീവിച്ചിരുന്നത് അറേബ്യയില്‍ അല്ല, ഇസ്രയേല്‍ ഭൂപ്രദേശത്തിലോ അതിന്‍റെ ചുറ്റുപാടോ ആയിരുന്നു എന്നും ചിന്തിക്കുക. മുഹമ്മദ്‌ മാരണം ബാധിച്ച് അലഞ്ഞ് നടക്കുന്ന സമയത്ത് ഒരിക്കല്‍ യേശുക്രിസ്തു മുഹമ്മദിന്‍റെ മുന്‍പാകെ വന്നിരുന്നെങ്കില്‍ എന്ത് സംഭവിക്കുമായിരുന്നു?! തീര്‍ച്ചയായും മുഹമ്മദ്‌ ഓടിച്ചെന്ന് ഞങ്ങളുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ കാല്‍ക്കല്‍ വീണ്:

 

“യേശുവേ, മഹോന്നതനായ ദൈവത്തിന്‍റെ പുത്രാ, അത്യുന്നതാനായ പരിശുദ്ധാ, സര്‍വ്വേശ്വരനായ തമ്പുരാനേ, എന്നെ ദണ്ഡിപ്പിക്കാതെ കടന്നു പോകണമേ എന്ന് ഞാന്‍ നിന്നോട് യാചിക്കുന്നു”

 

എന്ന് കരഞ്ഞു പറയുമായിരുന്നു!! അങ്ങനെയായിരുന്നെങ്കില്‍ ഇന്നത്തെ ദാവാക്കാരടക്കമുള്ള സകല മുസ്ലീങ്ങളും യേശുക്രിസ്തുവിനെ ‘ആദരിക്കുന്നത്’ വ്യത്യസ്തമായ നിലയില്‍ ആയിരുന്നേനെ. നിച്ച് ഓഫ് ട്രൂത്തുകാര്‍ ആണെങ്കില്‍ “മുസ്ലീങ്ങള്‍ ആദരിക്കുന്ന ദൈവപുത്രനായ യേശുക്രിസ്തു” എന്ന പേരില്‍ ഇവിടെ കുറെ പ്രോഗ്രാമുകളും സംഘടിപ്പിച്ചേനെ!!

 

ഇനി, മാരണം ബാധിച്ച് അലഞ്ഞുതിരിഞ്ഞു നടന്ന സമയത്ത് മുഹമ്മദിന്‍റെ മുന്‍പാകെ പൗലോസ്‌ എതിര്‍പെട്ടിരുന്നെങ്കില്‍ എന്ത് സംഭവിക്കുമായിരുന്നു? വിശ്വസ്തനായ ഒരു നായ് അതിന്‍റെ യജമാനന്‍റെ പുറകെ വാലാട്ടി നടക്കുന്നത് പോലെ പൗലോസിന്‍റെ പുറകേ നടന്ന് മുഹമ്മദ്‌ ഇപ്രകാരം വിളിച്ചു പറഞ്ഞേനെ, “ഈ മനുഷ്യര്‍ അത്യുന്നതനായ ദൈവത്തിന്‍റെ ദാസന്‍, രക്ഷാമാര്‍ഗ്ഗം നിങ്ങളോടു അറിയിക്കുന്നവന്‍ തന്നെ” എന്ന്!! പൗലോസിന്‍റെ വസ്ത്രത്തിന്‍റെ അഗ്രമെങ്കിലും മുഹമ്മദിന്‍റെ ദേഹത്ത് സ്പര്‍ശിച്ചിരുന്നെങ്കില്‍, മുഹമ്മദിന്‍റെ ദേഹത്ത് കേറിക്കൂടിയ കോടാനുകോടി പിശാചുക്കള്‍ ഇറങ്ങിപ്പോകുകയും സുബോധം വന്ന മുഹമ്മദ്‌ വിശുദ്ധ പൗലോസ്‌ അപ്പോസ്തലന്‍റെ ശിഷ്യനായി മാറി യേശുക്രിസ്തുവിന്‍റെ സുവിശേഷത്തിന് ഉജ്ജ്വലസാക്ഷിയായി വര്‍ത്തിക്കുകയും ചെയ്യുമായിരുന്നു!!! അങ്ങനെയായിരുന്നെങ്കില്‍, ഇന്ന് നമ്മുടെ ഈ ലോകം കുറേക്കൂടി മെച്ചപ്പെട്ട ഒരവസ്ഥയില്‍ ആയിരുന്നേനെ. പക്ഷെ എന്ത് ചെയ്യാം, ഇവര്‍ ജീവിച്ചിരുന്ന കാലഘട്ടങ്ങള്‍ വ്യത്യസ്തമായിപ്പോയി. അതുകൊണ്ട് മാത്രം ഇതൊന്നും സംഭവിച്ചില്ല.

 

അപ്പൊ പറഞ്ഞു വന്നത് എന്താണെന്ന് വെച്ചാല്‍, യേശുക്രിസ്തുവിന്‍റെയും പൗലോസ്‌ അപ്പോസ്തലന്‍റെയും കാലത്തായിരുന്നു മുഹമ്മദ്‌ ജീവിച്ചിരുന്നതെങ്കില്‍ തീരാവുന്ന പ്രശ്നമേ ഇവിടത്തെ ദാവാക്കാര്‍ക്കുള്ളൂ…

 

 

 

]]>
https://sathyamargam.org/2017/01/%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%86%e0%b4%af%e0%b5%81%e0%b4%82-%e0%b4%aa%e0%b5%97%e0%b4%b2/feed/ 0
യേശുക്രിസ്തുവിന്‍റെ ദൈവത്വം Vs അല്ലാഹുവിന്‍റെ ദൈവത്വം (ഭാഗം-2) https://sathyamargam.org/2016/12/%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%a6%e0%b5%88-2/ https://sathyamargam.org/2016/12/%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%a6%e0%b5%88-2/#respond Thu, 08 Dec 2016 13:56:21 +0000 http://sathyamargam.org/?p=1342 അനില്‍കുമാര്‍ വി. അയ്യപ്പന്‍

 

‘മിശിഹയുടെ രഹസ്യം’ (Messianic Secret) എന്ന് വേദപണ്ഡിതന്മാര്‍ വിവക്ഷിക്കുന്ന തിരുവെഴുത്തിലെ അതിഗഹനവും അപ്പോള്‍ത്തന്നെ മാര്‍മ്മികവുമായ ഒരു വിഷയത്തെക്കുറിച്ച് അറിഞ്ഞാല്‍ മാത്രമേ യേശുക്രിസ്തു തന്‍റെ ഭൗമിക ജീവിത കാലത്ത് ‘ഞാന്‍ ദൈവമാകുന്നു’ എന്ന് നേരിട്ട് പറയാതിരുന്നത് എന്തുകൊണ്ടാണ് എന്ന് മനസ്സിലാകുകയുള്ളൂ. നാല് സുവിശേഷങ്ങളും നാം പരിശോധിച്ചാല്‍, യേശുക്രിസ്തു പറഞ്ഞ പല കാര്യങ്ങളും അതിന്‍റെ പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ ശിഷ്യന്മാര്‍ക്ക് പിടികിട്ടിയിരുന്നില്ലെന്നും എന്നാല്‍ പരിശുദ്ധാത്മാവ് അവരില്‍ വന്ന ശേഷം യേശുക്രിസ്തു പറഞ്ഞ പല കാര്യങ്ങളും അവരെ ഓര്‍മ്മപ്പെടുത്തുകയും അതിന്‍റെ അര്‍ത്ഥമെന്താണെന്ന് ഗ്രഹിപ്പിച്ചു കൊടുക്കുകയും ചെയ്തതായി നമുക്ക് കാണാം. ഒരു ഉദാഹരണം മാത്രം നോക്കാം:

 

“എന്നാല്‍ യെഹൂദന്മാര്‍ അവനോടു: നിനക്കു ഇങ്ങനെ ചെയ്യാം എന്നതിന്നു നീ എന്തു അടയാളം കാണിച്ചു തരും എന്നു ചോദിച്ചു. യേശു അവരോടു: ഈ മന്ദിരം പൊളിപ്പിന്‍; ഞാന്‍ മൂന്നു ദിവസത്തിന്നകം അതിനെ പണിയും എന്നു ഉത്തരം പറഞ്ഞു. യെഹൂദന്മാര്‍ അവനോടു: ഈ മന്ദിരം നാല്പത്താറു സംവത്സരം കൊണ്ടു പണിതിരിക്കുന്നു; നീ മൂന്നു ദിവസത്തിനകം അതിനെ പണിയുമോ എന്നു ചോദിച്ചു. അവനോ തന്‍റെ ശരീരം എന്ന മന്ദിരത്തെക്കുറിച്ചത്രേ പറഞ്ഞതു.  അവന്‍ ഇതു പറഞ്ഞു എന്നു അവന്‍ മരിച്ചവരില്‍ നിന്നു ഉയിര്‍ത്തെഴുന്നേറ്റ ശേഷം ശിഷ്യന്മാര്‍ ഓര്‍ത്തു തിരുവെഴുത്തും യേശു പറഞ്ഞ വചനവും വിശ്വസിച്ചു.” (യോഹ.2:17-21)

 

“ഈ മന്ദിരം പൊളിപ്പിന്‍; ഞാന്‍ മൂന്നു ദിവസത്തിന്നകം അതിനെ പണിയും” എന്ന് യേശുക്രിസ്തു പറഞ്ഞപ്പോള്‍ ശിഷ്യന്മാര്‍ വിചാരിച്ചത് ദൈവാലയത്തെക്കുറിച്ചാണ് യേശുക്രിസ്തു പറയുന്നത് എന്നായിരുന്നു. എന്നാല്‍, യേശുക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റു കഴിഞ്ഞതിനു ശേഷം, പരിശുദ്ധാത്മാവ് അവരില്‍ വന്നപ്പോള്‍ ദൈവാലയത്തെക്കുറിച്ചല്ല, തന്‍റെ ശരീരം എന്ന മന്ദിരത്തെക്കുറിച്ചാണ് അവന്‍ പറഞ്ഞതെന്ന് ശിഷ്യന്മാര്‍ക്ക് മനസ്സിലായി. പരിശുദ്ധാത്മാവിന്‍റെ ഒരു ജോലി, ദൈവവചനം ശിഷ്യന്മാര്‍ക്ക് ഓര്‍മ്മപ്പെടുത്തിക്കൊടുക്കുക എന്നുള്ളതാണ് എന്ന് യേശുക്രിസ്തു പറഞ്ഞിട്ടുണ്ട്:

“എങ്കിലും പിതാവു എന്‍റെ നാമത്തില്‍ അയപ്പാനുള്ള പരിശുദ്ധാത്മാവു എന്ന കാര്യസ്ഥന്‍ നിങ്ങള്‍ക്കു സകലവും ഉപദേശിച്ചു തരികയും ഞാന്‍ നിങ്ങളോടു പറഞ്ഞതു ഒക്കെയും നിങ്ങളെ ഓര്‍മ്മപ്പെടുത്തുകയും ചെയ്യും.” (യോഹ. 14:26)

 

മെസ്സിയാനിക് സീക്രട്ടിനെക്കുറിച്ച് പഠിക്കുമ്പോള്‍ പരിശുദ്ധാത്മാവിന്‍റെ ഈ ശുശ്രൂഷയെക്കുറിച്ച് നാം അറിഞ്ഞിരിക്കേണ്ടതുണ്ട്. തന്‍റെ ഐഹിക ജീവിതകാലത്ത്, താന്‍ ആരാണ് എന്നുള്ള കാര്യം അല്‍പമെങ്കിലും മനസ്സിലാക്കിയിട്ടുള്ള ആരെങ്കിലും ഉണ്ടെങ്കില്‍ അവരോട് അത് പുറത്തു പറയരുതെന്ന് യേശുക്രിസ്തു നിഷ്കര്‍ഷിക്കുന്നതായി കാണാം:

 

“യേശു ഫിലിപ്പിന്‍റെ കൈസര്യയുടെ പ്രദേശത്തു എത്തിയശേഷം തന്‍റെ ശിഷ്യന്മാരോടു: “ജനങ്ങള്‍ മനുഷ്യപുത്രനെ ആര്‍ എന്നു പറയുന്നു?” എന്നു ചോദിച്ചു. ചിലര്‍ യോഹന്നാന്‍ സ്നാപകന്‍ എന്നും മറ്റു ചിലര്‍ ഏലീയാവെന്നും വേറെ ചിലര്‍ യിരെമ്യാവോ പ്രവാചകന്മാരില്‍ ഒരുത്തനോ എന്നും പറയുന്നു എന്നു അവര്‍ പറഞ്ഞു. “നിങ്ങളോ എന്നെ ആര്‍ എന്നു പറയുന്നു” എന്നു അവന്‍ ചോദിച്ചതിന്നു ശിമോന്‍ പത്രൊസ്: നീ ജീവനുള്ള ദൈവത്തിന്‍റെ പുത്രനായ ക്രിസ്തു എന്നു ഉത്തരം പറഞ്ഞു. യേശു അവനോടു: “ബര്‍യോനാശിമോനെ, നീ ഭാഗ്യവാന്‍; ജഡരക്തങ്ങള്‍ അല്ല, സ്വര്‍ഗ്ഗസ്ഥനായ എന്‍റെ പിതാവത്രെ നിനക്കു ഇതു വെളിപ്പെടുത്തിയതു. നീ പത്രൊസ് ആകുന്നു; ഈ പാറമേല്‍ ഞാന്‍ എന്‍റെ സഭയെ പണിയും; പാതാളഗോപുരങ്ങള്‍ അതിനെ ജയിക്കയില്ല എന്നു ഞാന്‍ നിന്നോടു പറയുന്നു. സ്വര്‍ഗ്ഗ രാജ്യത്തിന്‍റെ താക്കോല്‍ ഞാന്‍ നിനക്കു തരുന്നു; നീ ഭൂമിയില്‍ കെട്ടുന്നതു ഒക്കെയും സ്വര്‍ഗ്ഗത്തില്‍ കെട്ടപ്പെട്ടിരിക്കും; നീ ഭൂമിയില്‍ അഴിക്കുന്നതൊക്കെയും സ്വര്‍ഗ്ഗത്തില്‍ അഴിഞ്ഞിരിക്കും” എന്നു ഉത്തരം പറഞ്ഞു. പിന്നെ താന്‍ ക്രിസ്തു ആകുന്നു എന്നു ആരോടും പറയാതിരിപ്പാന്‍ ശിഷ്യന്മാരോടു കല്പിച്ചു.” (മത്തായി.16:13-20)

 

ഈ സംഭവം മറ്റു സുവിശേഷങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്നിടത്തും ഇക്കാര്യം ഊന്നിപ്പറയുന്നുണ്ട്:

 

“പിന്നെ തന്നെക്കുറിച്ചു ആരോടും പറയരുതെന്നു അവന്‍ അവരോടു ഖണ്ഡിതമായി പറഞ്ഞു.” (മര്‍ക്കോ.8:30)

 

“ഇതു ആരോടും പറയരുതെന്നു അവന്‍ അവരോടു അമര്‍ച്ചയായിട്ടു കല്പിച്ചു.” (ലൂക്കോ.9:20)

 

യെഹൂദന്മാര്‍ നൂറ്റാണ്ടുകളായി കാത്തിരിക്കുന്ന വാഗ്ദത്ത മശിഹ അഥവാ ക്രിസ്തു താനാണെന്നു ശിഷ്യന്മാര്‍ പറഞ്ഞപ്പോള്‍ യേശുക്രിസ്തു അതിനെ നിഷേധിക്കുന്നില്ല, എങ്കിലും അക്കാര്യം മറ്റാരോടും പറയരുത് എന്ന് കല്പിക്കുകയാണ് ചെയ്തത്. മശിഹ അഥവാ ക്രിസ്തു എന്ന തന്‍റെ ഐഡന്‍റിറ്റി യെഹൂദന്മാരുടെ മുന്‍പാകെ വെളിപ്പെടുത്തുവാന്‍ യേശുക്രിസ്തുവിന് ഉദ്ദേശ്യമുണ്ടായിരുന്നില്ല എന്ന് ഇവിടെ വ്യക്തമാകുകയാണ്.

 

എന്നാല്‍ യെഹൂദര്‍ കൂട്ടത്തില്‍ കൂട്ടാതെ അകറ്റി നിര്‍ത്തിയിരുന്ന ശമര്യരുടെ അരികില്‍ യേശുക്രിസ്തു ചെന്നപ്പോള്‍ താന്‍ മശിഹയാണ് എന്നുള്ള കാര്യം അവിടെ വെളിപ്പെടുത്തിയതായി കാണാനും കഴിയും:

 

“സ്ത്രീ അവനോടു: മശീഹ — എന്നുവെച്ചാല്‍ ക്രിസ്തു — വരുന്നു എന്നു ഞാന്‍ അറിയുന്നു; അവന്‍ വരുമ്പോള്‍ സകലവും അറിയിച്ചുതരും എന്നു പറഞ്ഞു. യേശു അവളോടു: നിന്നോടു സംസാരിക്കുന്ന ഞാന്‍ തന്നേ മശീഹ എന്നു പറഞ്ഞു.” (യോഹ.4:23,24)

 

ഇതില്‍ നിന്നും യെഹൂദന്മാരുടെ മുന്‍പാകെ മാത്രമേ മശിഹ എന്ന തന്‍റെ ഐഡന്‍റിറ്റി മറച്ചു വെക്കാന്‍ യേശുക്രിസ്തു ശ്രമിച്ചിട്ടുള്ളൂ എന്ന് മനസ്സിലാക്കാം. ഈ സന്ദര്‍ഭത്തില്‍ മാത്രമല്ല, വേറെ പല സന്ദര്‍ഭങ്ങളിലും മിശിഹ എന്ന നിലയിലുള്ള തന്‍റെ ഐഡന്‍റിറ്റി യേശുക്രിസ്തു മറച്ചു വെക്കാനോ അല്ലെങ്കില്‍ വെളിപ്പെടുത്താതിരിക്കാന്‍ മറ്റുള്ളവരോട് കല്പിക്കുന്നതായോ സുവിശേഷങ്ങളില്‍ കാണാം:

 

“അവന്‍ അനേകരെ സൌഖ്യമാക്കുകയാല്‍ ബാധകള്‍ ഉള്ളവര്‍ ഒക്കെയും അവനെ തൊടേണ്ടതിന്നു തിക്കിത്തിരക്കി വന്നു. അശുദ്ധാത്മാക്കളും അവനെ കാണുമ്പോള്‍ ഒക്കെയും അവന്‍റെ മുമ്പില്‍ വീണു: നീ ദൈവ പുത്രന്‍ എന്നു നിലവിളിച്ചു പറയും. തന്നെ പ്രസിദ്ധമാക്കാതിരിക്കേണ്ടതിന്നു അവന്‍ അവരെ വളരെ ശാസിച്ചുപോന്നു. (മര്‍ക്കോ. 3:10-12)

 

“പള്ളിപ്രമാണിയുടെ വീട്ടില്‍ വന്നാറെ ആരവാരത്തെയും വളരെ കരഞ്ഞു വിലപിക്കുന്നവരെയും കണ്ടു; അകത്തു കടന്നു: നിങ്ങളുടെ ആരവാരവും കരച്ചലും എന്തിന്നു? കുട്ടി മരിച്ചിട്ടില്ല, ഉറങ്ങുന്നത്രേ എന്നു അവരോടു പറഞ്ഞു; അവരോ അവനെ പരിഹസിച്ചു. അവന്‍ എല്ലാവരെയും പുറത്താക്കി കുട്ടിയുടെ അപ്പനെയും അമ്മയെയും തന്നോടുകൂടെയുള്ളവരെയും കൂട്ടിക്കൊണ്ടു കുട്ടി കിടക്കുന്ന ഇടത്തുചെന്നു കുട്ടിയുടെ കൈകൂ പിടിച്ചു ബാലേ, എഴുന്നേല്‍ക്ക എന്നു നിന്നോടു കല്പിക്കുന്നു എന്ന അര്‍ത്ഥത്തോടെ തലീഥാ കൂമി എന്നു അവളോടു പറഞ്ഞു. ബാല ഉടനെ എഴുന്നേറ്റു നടന്നു; അവള്‍ക്കു പന്ത്രണ്ടു വയസ്സായിരുന്നു; അവര്‍ അത്യന്തം വിസ്മയിച്ചു ഇതു ആരും അറിയരുതു എന്നു അവന്‍ അവരോടു ഏറിയോന്നു കല്പിച്ചു. അവള്‍ക്കു ഭക്ഷിപ്പാന്‍ കൊടുക്കേണം എന്നും പറഞ്ഞു. (മര്‍ക്കോ.5:37-43;)

 

“എന്നാല്‍ അവന്‍ അവളുടെ കൈക്ക് പിടിച്ചു; ബാലേ, എഴുന്നേല്‍ക്ക എന്നു അവളോടു ഉറക്കെ പറഞ്ഞു. അവളുടെ ആത്മാവു മടങ്ങിവന്നു, അവള്‍ ഉടനെ എഴുന്നേറ്റു; അവള്‍ക്കു ഭക്ഷണം കൊടുപ്പാന്‍ അവന്‍ കല്പിച്ചു. അവളുടെ അമ്മയപ്പന്മാര്‍ വിസ്മയിച്ചു. സംഭവിച്ചതു ആരോടും പറയരുതു എന്നു അവന്‍ അവരോടു കല്പിച്ചു. (ലൂക്കോ. 8:54-56)

 

“യേശു അവിടെ നിന്നു പോകുമ്പോള്‍ രണ്ടു കുരുടന്മാര്‍: ദാവീദ് പുത്രാ, ഞങ്ങളോടു കരുണ തോന്നേണമേ എന്നു നിലവിളിച്ചു കൊണ്ടു പിന്തുടര്‍ന്നു. അവന്‍ വീട്ടില്‍ എത്തിയപ്പോള്‍ കുരുടന്മാര്‍ അവന്‍റെ അടുക്കല്‍ വന്നു. “ഇതു ചെയ്‍വാന്‍ എനിക്കു കഴിയും എന്നു വിശ്വസിക്കുന്നുവോ” എന്നു യേശു ചോദിച്ചതിന്നു: ഉവ്വു, കര്‍ത്താവേ എന്നു അവര്‍ പറഞ്ഞു.  അവന്‍ അവരുടെ കണ്ണു തൊട്ടു“നിങ്ങളുടെ വിശ്വാസം പോലെ നിങ്ങള്‍ക്കു ഭവിക്കട്ടെ” എന്നു പറഞ്ഞു; ഉടനെ അവരുടെ കണ്ണു തുറന്നു. പിന്നെ യേശുനോക്കുവിന്‍; ആരും അറിയരുതു എന്നു അമര്‍ച്ചയായി കല്പിച്ചു. അവരോ പുറപ്പെട്ടു ആ ദേശത്തിലൊക്കെയും അവന്‍റെ ശ്രുതിയെ പരത്തി.” (മത്തായി. 9:27-30)

 

“ഒരു കുഷ്ഠരോഗി അവന്‍റെ അടുക്കല്‍ വന്നു മുട്ടുകുത്തി: നിനക്കു മനസ്സുണ്ടെങ്കില്‍ എന്നെ ശുദ്ധമാക്കുവാന്‍ കഴിയും എന്നു അപേക്ഷിച്ചു. യേശു മനസ്സലിഞ്ഞു കൈ നീട്ടി അവനെ തൊട്ടു: മനസ്സുണ്ടു, ശുദ്ധമാക എന്നു പറഞ്ഞ ഉടനെ കുഷ്ഠം വിട്ടുമാറി അവന്നു ശുദ്ധിവന്നു. യേശു അവനെ അമര്‍ച്ചയായി ശാസിച്ചു: നോക്കൂ, ആരോടും ഒന്നും പറയരുതു; എന്നാല്‍ ചെന്നു പുരോഹിതന്നു നിന്നെത്തന്നേ കാണിച്ചു, നിന്‍റെ ശുദ്ധീകരണത്തിന്നു വേണ്ടി മോശെ കല്പിച്ചതു അവര്‍ക്കും സാക്ഷ്യത്തിന്നായി അര്‍പ്പിക്ക എന്നു പറഞ്ഞു അവനെ വിട്ടയച്ചു. അവനോ പുറപ്പെട്ടു വളരെ ഘോഷിപ്പാനും വസ്തുത പ്രസംഗിപ്പാനും തുടങ്ങി; (മാര്‍ക്കോ.1:39-42)

 

“സൂര്യന്‍ അസ്തമിക്കുമ്പോള്‍ നാനാവ്യാധികള്‍ പിടിച്ച ദീനക്കാര്‍ ഉള്ളവര്‍ ഒക്കെയും അവരെ അവന്‍റെ അടുക്കല്‍ കൊണ്ടുവന്നു; അവന്‍ ഓരോരുത്തന്‍റെയും മേല്‍ കൈ വെച്ചു അവരെ സൌഖ്യമാക്കി. പലരില്‍ നിന്നും ഭൂതങ്ങള്‍; നീ ദൈവപുത്രനായ ക്രിസ്തു എന്നു നിലവിളിച്ചു പറഞ്ഞു കൊണ്ടു പുറപ്പെട്ടു പോയി; താന്‍ ക്രിസ്തു എന്നു അവ അറികകൊണ്ടു മിണ്ടുവാന്‍ അവന്‍ സമ്മതിക്കാതെ അവയെ ശാസിച്ചു.” (ലൂക്കോ.4:40,41)

 

“അവരുടെ പള്ളിയില്‍ അശുദ്ധാത്മാവുള്ള ഒരു മനുഷ്യന്‍ ഉണ്ടായിരുന്നു; അവന്‍ നിലവിളിച്ചു: നസറായനായ യേശുവേ, ഞങ്ങള്‍ക്കും നിനക്കും തമ്മില്‍ എന്തു? ഞങ്ങളെ നശിപ്പിപ്പാന്‍ വന്നുവോ? നീ ആര്‍ എന്നു ഞാന്‍ അറിയുന്നു; ദൈവത്തിന്‍റെ പിരിശുദ്ധന്‍ തന്നേ എന്നു പറഞ്ഞു. യേശു അതിനെ ശാസിച്ചു: മിണ്ടരുതു; അവനെ വിട്ടു പോ എന്നു പറഞ്ഞു. അപ്പോള്‍ അശുദ്ധാത്മാവു അവനെ ഇഴെച്ചു, ഉറക്കെ നിലവിളിച്ചു അവനെ വിട്ടു പോയി.” (മര്‍ക്കോ.1:22-25)

 

“അവിടെ അവര്‍ വിക്കനായോരു ചെകിടനെ അവന്‍റെ അടുക്കല്‍ കൊണ്ടുവന്നു, അവന്‍റെ മേല്‍ കൈ വെക്കേണം എന്നു അപേക്ഷിച്ചു. അവന്‍ അവനെ പുരുഷാരത്തില്‍നിന്നു വേറിട്ടു കൂട്ടിക്കൊണ്ടുപോയി അവന്‍റെ ചെവിയില്‍ വിരല്‍ ഇട്ടു, തുപ്പി അവന്‍റെ നാവിനെ തൊട്ടു, സ്വര്‍ഗ്ഗത്തേക്കു നോക്കി നെടുവീര്‍പ്പിട്ടു അവനോടു: തുറന്നുവരിക എന്നു അര്‍ത്ഥമുള്ള എഫഥാ എന്നു പറഞ്ഞു. ഉടനെ അവന്‍റെ ചെവി തുറന്നു നാവിന്‍റെ കെട്ടും അഴിഞ്ഞിട്ടു അവന്‍ ശരിയായി സംസാരിച്ചു. ഇതു ആരോടും പറയരുതു എന്നു അവരോടു കല്പിച്ചു എങ്കിലും അവന്‍ എത്ര കല്പിച്ചുവോ അത്രയും അവര്‍ പ്രസിദ്ധമാക്കി. അവന്‍ സകലവും നന്നായി ചെയ്തു; ചെകിടരെ കേള്‍ക്കുമാറാക്കുന്നു; ഊമരെ സംസാരിക്കുമാറാക്കുന്നു എന്നു പറഞ്ഞു അത്യന്തം വിസ്മയിച്ചു.” (മര്‍ക്കോ.7:32-37)

 

ഇവിടെയെല്ലാം താന്‍ മശിഹ ആണെന്ന് യെഹൂദന്മാര്‍ തിരിച്ചറിയാന്‍ ഇടയാകരുത് എന്നാഗ്രഹിക്കുന്ന യേശുവിനെ നമ്മള്‍ കാണുന്നു. ജനങ്ങള്‍ എന്നേക്കും ഇത് തിരിച്ചറിയാതെ ഇരിക്കണം എന്നല്ല യേശുക്രിസ്തു ആഗ്രഹിച്ചത്‌. ഒരു നിശ്ചിത കാലം വരെ ജനങ്ങള്‍ ഇതറിയരുത് എന്നാണ് യേശുക്രിസ്തു ശിഷ്യന്മാരോട് കല്പിച്ചത് എന്ന് വേറെ വേദഭാഗത്തു നിന്നും നമുക്ക് കാണാന്‍ കഴിയും:

 

“അവര്‍ മലയില്‍ നിന്നു ഇറങ്ങുമ്പോള്‍: മനുഷ്യപുത്രന്‍ മരിച്ചവരില്‍ നിന്നു എഴുന്നേറ്റിട്ടല്ലാതെ ഈ കണ്ടതു ആരോടും അറിയിക്കരുതു എന്നു അവന്‍ അവരോടു കല്പിച്ചു. മരിച്ചവരില്‍ നിന്നു എഴുന്നേല്‍ക്ക എന്നുള്ളതു എന്തു എന്നു തമ്മില്‍ തര്‍ക്കിച്ചുംകൊണ്ടു അവര്‍ ആ വാക്കു ഉള്ളില്‍ സംഗ്രഹിച്ചു” (മര്‍ക്കോ.9:2-10)

 

“അവന്‍ മലയില്‍ നിന്നു ഇറങ്ങുമ്പോള്‍ യേശു അവരോടുമനുഷ്യപുത്രന്‍ മരിച്ചവരുടെ ഇടയില്‍ നിന്നു ഉയിര്‍ത്തെഴുന്നേല്‍ക്കുംവരെ ഈ ദര്‍ശനം ആരോടും പറയരുതു എന്നു കല്പിച്ചു.” (മത്തായി. 17:9)

 

തന്‍റെ മരണ പുനരുത്ഥാനം വരെയുള്ള കാലയളവ് വരെയ്ക്കുമാണ് ഇക്കാര്യങ്ങളെല്ലാം മറച്ചു വെക്കാന്‍ യേശുക്രിസ്തു ആവശ്യപ്പെടുന്നത്. അതിനു ശേഷം ഇക്കാര്യങ്ങളെല്ലാം ലോകത്തോട്‌ വിളിച്ചു പറയേണ്ട ദൗത്യം ശിഷ്യന്മാര്‍ക്കാണ്. എന്തുകൊണ്ടാണ് തന്‍റെ മരണ പുനരുത്ഥാനം വരെയുള്ള കാലത്തേക്ക് താന്‍ ക്രിസ്തു ആണെന്നുള്ള സത്യം ജനങ്ങളില്‍ നിന്ന് മറച്ചു വെക്കാന്‍ യേശുക്രിസ്തു ആഗ്രഹിച്ചത്‌? അത് പഴയ നിയമ പ്രവചനങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്ന കാര്യമാണ്. മശിഹയെക്കുറിച്ച് പഴയ നിയമത്തില്‍ ധാരാളം പ്രവചനങ്ങള്‍ ഉണ്ട്. ആ പ്രവചനങ്ങള്‍ എല്ലാം നിവൃത്തിയാകേണ്ടത് യേശുക്രിസ്തുവിലാണ്. അതുകൊണ്ടാണ് യേശുക്രിസ്തു ഇങ്ങനെ പറഞ്ഞത്:

 

“ഞാന്‍ ന്യായ പ്രമാണത്തെയൊ പ്രവാചകന്മാരെയോ നീക്കേണ്ടതിന്നു വന്നു എന്നു നിരൂപിക്കരുതു; നീക്കുവാനല്ല നിവര്‍ത്തിപ്പാനത്രെ ഞാന്‍ വന്നത്” (മത്തായി.5:17)

 

ഈ പഴയ നിയമ പ്രവചനങ്ങള്‍ തന്നില്‍ നിവൃത്തിയാകേണ്ടതിനു തടസ്സമായി വരാവുന്ന എല്ലാത്തിനേയും മറച്ചു വെക്കേണ്ടത് യേശുക്രിസ്തുവിന്‍റെ ക്രൂശുമരണത്തിന് ആവശ്യമായിരുന്നു. പഴയ നിയമ പ്രവചനങ്ങളില്‍ മശിഹയെക്കുറിച്ച് രണ്ടു തരത്തിലുള്ള പ്രവചനങ്ങള്‍ കാണാവുന്നതാണ്.

 

ഒന്ന്, ജയാളിയായ ഒരു രാജാവ്. ഈജിപ്തിന്‍റെ അടിമത്തത്തില്‍ നിന്നും ഇസ്രായേല്‍ ജനത്തെ മോശ രക്ഷിച്ചുകൊണ്ടുവന്ന്‍ ഒരു രാഷ്ട്രമാക്കിയത് പോലെ, ചുറ്റുമുള്ള ശത്രുക്കളുടെ കൈയില്‍ നിന്നും ഇസ്രായേല്‍ രാഷ്ട്രത്തെ രക്ഷപ്പെടുത്തിയെടുത്ത്, എല്ലാ ശത്രുക്കളേയും കാല്‍ക്കീഴിലാക്കി, യെരുശലേമിനെ തലസ്ഥാന നഗരിയാക്കി ഭരണം നടത്തുന്ന ദാവീദിന്‍റെ സന്തതിയായ ഒരു രാജാവ്. (യേശുക്രിസ്തുവിന്‍റെ കാലത്തുള്ള യെഹൂദന്മാരുടെ ചിന്തയനുസരിച്ച് റോമാക്കാരുടെ അടിമനുകത്തില്‍ നിന്നും തങ്ങളെ വീണ്ടെടുക്കുന്നവനാണ് മശിഹ).

 

രണ്ട്, കഷ്ടം അനുഭവിക്കുന്ന, വേദന അനുഭവിക്കുന്ന, സങ്കടം അനുഭവിക്കുന്ന, തകര്‍ക്കപ്പെടുന്ന, കൈകാലുകള്‍ കുത്തിത്തുളയ്ക്കപ്പെടുന്ന, വിശപ്പും ദാഹവും അനുഭവിച്ച് ക്രൂരമായ വിധത്തില്‍ മരിക്കുകയും ഉത്ഥാനം പ്രാപിക്കുകയും ചെയ്യുന്ന യഹോവയുടെ ദാസനായ മശിഹ.

 

ഇത് രണ്ടും ഒരാളെക്കുറിച്ചുള്ള പ്രവചനങ്ങള്‍ ആണ് എന്ന് ഒന്നാം നൂറ്റാണ്ടിലെ യെഹൂദന്മാര്‍ ചിന്തിച്ചിരുന്നില്ല. പകരം രണ്ട് മശിഹമാര്‍ വരും എന്ന് വരെ പല റബ്ബിമാരും പഠിപ്പിക്കുകയും ചെയ്തിരുന്നു. എങ്കിലും പൊതുവേ എല്ലാവരുടെയും മനസ്സില്‍ ഉണ്ടായിരുന്ന മിശിഹയുടെ ചിത്രമെന്നത്, ശത്രുക്കളെ ജയിച്ചടക്കി ഇസ്രായേലിന് സ്വസ്ഥതയും സമാധാനവും നല്‍കുന്ന വീരനായ രാജാവിന്‍റെ ആയിരുന്നു. ജനങ്ങള്‍ ഒരു സമയത്ത് യേശുവിനെ പിടിച്ച് രാജാവാക്കാന്‍ ഭാവിക്കുകയുമുണ്ടായി. എന്നാല്‍ യേശുക്രിസ്തു അവരെ വിട്ട് ഒഴിഞ്ഞു പോവുകയാണ് ഉണ്ടായത്:

 

“അവന്‍ ചെയ്ത അടയാളം ആളുകള്‍ കണ്ടിട്ടു: ലോകത്തിലേക്കു വരുവാനുള്ള പ്രവാചകന്‍ ഇവന്‍ ആകുന്നു സത്യം എന്നു പറഞ്ഞു. അവര്‍ വന്നു തന്നെ പിടിച്ചു രാജാവാക്കുവാന്‍ ഭാവിക്കുന്നു എന്നു യേശു അറിഞ്ഞിട്ടു പിന്നെയും തനിച്ചു മലയിലേക്കു വാങ്ങിപ്പോയി” (യോഹ.6:14,15)

 

ക്രൂശീകരണത്തിനു തടസ്സമായി വരാവുന്ന എല്ലാത്തെയും യേശുക്രിസ്തു ഒഴിവാക്കുകയാണ് ഉണ്ടായത്. അതുകൊണ്ടാണ് താന്‍ ആരാണെന്ന് മനസ്സിലായവരോട് തന്‍റെ മരണ പുനരുത്ഥാനം വരെ അത് വെളിപ്പെടുത്തരുതെന്നു യേശുക്രിസ്തു ആവശ്യപ്പെട്ടത്. ഇതിനെയാണ് മിശ്ശിഹയുടെ രഹസ്യം എന്ന് വേദപഠിതാക്കള്‍ വിളിക്കുന്നത്‌. ‘നീ ജീവനുള്ള ദൈവത്തിന്‍റെ പുത്രനായ ക്രിസ്തു ആകുന്നു’ എന്ന് പത്രോസ് പറഞ്ഞപ്പോള്‍ ‘അതാരോടും പറയരുത്’ എന്ന് കല്‍പിച്ച യേശുക്രിസ്തുവിനെ മരണത്തില്‍ നിന്നും ഉയിര്‍ത്തെഴുന്നേറ്റു വന്നപ്പോള്‍ മറ്റൊരു ശിഷ്യനായ തോമസ്‌ വിളിക്കുന്നത്‌ “എന്‍റെ കര്‍ത്താവും എന്‍റെ ദൈവവും ആയുള്ളോവേ” (യോഹ.20:28) എന്നാണ്. തന്നെ ദൈവം എന്ന് നേരിട്ട് വിളിച്ചപ്പോള്‍ പോലും യേശുക്രിസ്തു തോമസിനെ തടഞ്ഞില്ല. അതിന്‍റെ കാരണം, യേശുക്രിസ്തുവിന്‍റെ മരണ-പുനരുത്ഥാനം കഴിഞ്ഞു എന്നുള്ളത് കൊണ്ടാണ്. പരിശുദ്ധാത്മാവ് വന്നതിനു ശേഷമാണ് ശിഷ്യന്മാര്‍ക്ക് പോലും ഇക്കാര്യം ശരിക്കും മനസ്സിലായത്.

 

കാര്യങ്ങള്‍ ഇങ്ങനെയിരിക്കെ, യേശുക്രിസ്തു സ്വയം “ഞാന്‍ ദൈവമാകുന്നു, എന്നെ ആരാധിക്കണം” എന്ന് പറഞ്ഞിട്ടുണ്ടോ എന്നുള്ള ചോദ്യം ചോദിച്ചു വരുന്ന സകല ദാവാക്കാരും കഥയറിയാതെ ആട്ടം കാണുന്നവരാണ്. (തുടരും…)

 

]]>
https://sathyamargam.org/2016/12/%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%a6%e0%b5%88-2/feed/ 0
യേശുക്രിസ്തുവിന്‍റെ ദൈവത്വം Vs അല്ലാഹുവിന്‍റെ ദൈവത്വം. (ഭാഗം-1) https://sathyamargam.org/2016/09/%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%a6%e0%b5%88%e0%b4%b5/ https://sathyamargam.org/2016/09/%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%a6%e0%b5%88%e0%b4%b5/#respond Mon, 26 Sep 2016 14:00:24 +0000 http://sathyamargam.org/?p=1314  

അനില്‍കുമാര്‍ വി അയ്യപ്പന്‍

 

യേശുക്രിസ്തു അത്ഭുതങ്ങള്‍ ചെയ്തതു കൊണ്ടാണ് ക്രിസ്ത്യാനികള്‍ യേശുക്രിസ്തുവിനെ ദൈവമായി കണക്കാക്കുന്നത് എന്നാണ് 99 ശതമാനം മുസ്ലീങ്ങളും വിശ്വസിക്കുന്നത്. അതവരുടെ അറിവില്ലായ്മ മാത്രമാണ്. ദൈവികമായ അത്ഭുതങ്ങള്‍ ചെയ്യാന്‍ എല്ലാവര്‍ക്കും  കഴിയില്ലെങ്കിലും സാധാരണ അത്ഭുതങ്ങള്‍ ഏതു മനുഷ്യനും ചെയ്യാം. മാജിക് ആണെന്നറിഞ്ഞുകൊണ്ട് നമ്മള്‍ മുതുകാടിന്‍റെ ഒരു പ്രോഗ്രാം കാണുന്നു. അത് മാജിക് ആണെന്നുള്ള ബോധം നമ്മുടെ ഉള്ളില്‍ ഉള്ളതുകൊണ്ട് അദ്ദേഹം ചെയ്യുന്ന പരിപാടിയെ നാം വേറെ വിധത്തില്‍ കണക്കാക്കുന്നില്ല. എന്നാല്‍ അദ്ദേഹം ചെയ്ത അതേ ഐറ്റം ഡേവിഡ് കോപ്പര്‍ ഫീല്‍ഡിനേപ്പോലെയുള്ള ഒരു തെരുവ് മാന്ത്രികന്‍ വളരെ അപ്രതീക്ഷിതമായി നമ്മുടെ മുമ്പാകെ ചെയ്‌താല്‍, അതിന്‍റെ രഹസ്യം എന്താണെന്ന് അറിയുന്നത് വരേയ്ക്കും നമുക്ക് അതൊരു അത്ഭുതം തന്നെയായിരിക്കും, ഒരു സംശയവുമില്ല. ഞാനിത് പറഞ്ഞത്‌ എന്തിനാണെന്ന് വെച്ചാല്‍, അത്ഭുതങ്ങള്‍ ചെയ്തത് കൊണ്ട് ഒരാളെയും ദൈവമായി കണക്കാക്കാന്‍ കഴിയില്ല എന്നുള്ളതാണ് ക്രൈസ്തവ വിശ്വാസം എന്ന കാര്യം നിങ്ങള്‍ മനസ്സിലാക്കിയിരിക്കണം എന്നതു കൊണ്ടാണ്.

 

ബൈബിളില്‍ ദൈവത്തിന്‍റെ ഗുണങ്ങളും സ്വഭാവവും വിവരിച്ചിട്ടുണ്ട്. ആ ഗുണങ്ങളും സ്വഭാവവും തനിക്കുണ്ടെന്ന് ഒരാള്‍ അവകാശപ്പെടുകയും ആ അവകാശവാദത്തെ അയാള്‍ തന്‍റെ പ്രവൃത്തികള്‍ കൊണ്ട് സാധൂകരിക്കുകയും ചെയ്‌താല്‍, തീര്‍ച്ചയായും ആ വ്യക്തിയെ ഞങ്ങള്‍ ദൈവമായി അംഗീകരിക്കും. യേശുക്രിസ്തുവിനെ ഞങ്ങള്‍ ദൈവമായി കാണുന്നതിന്‍റെ കാരണം അദ്ദേഹത്തിന്‍റെ അവകാശവാദങ്ങളും ആ അവകാശവാദങ്ങളെ സാധൂകരിക്കുന്ന അദ്ദേഹത്തിന്‍റെ പ്രവൃത്തികളുമാണ്. ഈ ലേഖന പരമ്പരയില്‍ നാം പരിശോധിക്കാന്‍ പോകുന്നത് യഹോവയുടെ അവകാശവാദങ്ങള്‍, യേശുക്രിസ്തുവിന്‍റെ അവകാശവാദങ്ങള്‍, അല്ലാഹുവിനെക്കുറിച്ച് മലക്ക് പറഞ്ഞതായുള്ള മുഹമ്മദിന്‍റെ അവകാശവാദങ്ങള്‍ എന്നിവയാണ്. ഈ മൂന്നു കൂട്ടരുടെ അവകാശവാദങ്ങളെയും സസൂക്ഷ്മം വിലയിരുത്തി യേശുക്രിസ്തുവാണോ അതോ അല്ലാഹുവാണോ യഥാര്‍ത്ഥ ദൈവം എന്നുള്ള കാര്യം ഈ വിഷയത്തില്‍ താല്പര്യമുള്ളവര്‍ സ്വയം മനസ്സിലാക്കണം എന്നാണ് എനിക്ക് പറയാനുള്ളത്.

 

യേശുക്രിസ്തു സംസാരിച്ചതും ഇടപഴകിയതും നിരീശ്വരവാദികളോടോ, ദൈവത്തെ അറിയാത്ത ആളുകളോടോ അല്ല. യേശുക്രിസ്തുവിനും രണ്ടായിരം വര്‍ഷം മുന്‍പ്‌ ദൈവം വിളിച്ചു വേര്‍തിരിച്ച് തിരഞ്ഞെടുത്തു കൊണ്ടുവന്ന അബ്രഹാമിന്‍റെ സന്തതികളോടാണ്. ലോകത്ത്‌ ആദ്യമായി ഏക ദൈവ വിശ്വാസപ്രഖ്യാപനം നടത്തിയത് അവരുടെ എക്കാലത്തെയും വലിയ പ്രവാചകനായ മോശെയാണ്. ദൈവം ആരാണെന്നും എങ്ങനെയുള്ളവനാണെന്നും തങ്ങളുടെ പിതാക്കന്മാരോടു ദൈവം എങ്ങനെയാണ് ഇടപെട്ടതെന്നും ഈജിപ്തില്‍ അടിമകളായി കിടന്നിരുന്ന അവരെ എങ്ങനെയാണ് തങ്ങള്‍ ഇപ്പോള്‍ ആയിരിക്കുന്ന ഈ ഭൂപ്രദേശത്ത് കൊണ്ടുവന്നു ദൈവം കുടി പാര്‍പ്പിച്ചതെന്നും അവര്‍ക്ക്‌ വ്യക്തമായിട്ടറിയാം. തങ്ങളുടെ പിതാക്കന്മാര്‍ വഴി തെറ്റിപ്പോയ അവസ്ഥയില്‍ ദൈവം എങ്ങനെ അവരെ പ്രവാചകന്മാര്‍ മുഖാന്തരം നേര്‍വഴിക്ക് നടത്തിയെന്നും പിന്നെയും അനുസരണക്കേട്‌ കാണിച്ചപ്പോള്‍ ദൈവം എങ്ങനെ ചുറ്റുമുള്ള രാജ്യങ്ങളെക്കൊണ്ട് തങ്ങളുടെ പിതാക്കന്മാരെ ശിക്ഷിപ്പിച്ചു എന്നും നന്നായിട്ടറിയാവുന്നവരാണവര്‍. അതൊക്കെ രേഖപ്പെടുത്തി വെച്ചിരിക്കുന്ന തോറയും നെബ്ബ്വീമും കെത്തുബീമും അടങ്ങിയ, ക്രിസ്ത്യാനികള്‍ പഴയനിയമം എന്ന് വിളിക്കുന്ന വിശുദ്ധ തിരുവെഴുത്ത് അവരുടെ കൈവശമുണ്ട്.

 

ചുരുക്കി പറഞ്ഞാല്‍, ദൈവം ആരാണെന്നും എങ്ങനെയുള്ളവനാണെന്നും തങ്ങളുടെ പിതാക്കന്മാരോടുള്ള ബന്ധത്തില്‍ ചരിത്രത്തിലെ ദൈവത്തിന്‍റെ ഇടപെടലുകള്‍ ഏതു വിധത്തിലുള്ളതാണ് എന്നതിനെക്കുറിച്ചും നല്ലവണ്ണം അറിയാവുന്ന ആളുകളോടാണ് യേശുക്രിസ്തു സംസാരിക്കുന്നത്. അങ്ങനെയുള്ള ആ ജനത യേശുക്രിസ്തുവിന്‍റെ അവകാശവാദങ്ങളെ എങ്ങനെ മനസ്സിലാക്കി എന്നാണ് നാം പരിശോധിക്കേണ്ടത്. അല്ലാതെ യിസ്രായേല്‍ ജനവുമായി യാതൊരു ബന്ധവുമില്ലാത്ത, മനുഷ്യരോടുള്ള ദൈവത്തിന്‍റെ ഇടപെടലുകള്‍ എങ്ങനെയുള്ളതാണ് എന്നതിനെക്കുറിച്ച് യാതൊരു എത്തും പിടിയുമില്ലാത്ത, അറേബ്യന്‍ മരുഭൂമിയിലെ കഅബയ്ക്കകത്ത് ഉണ്ടായിരുന്ന 360 വിഗ്രഹങ്ങളെ ആരാധിച്ചു നടന്നിരുന്ന എഴുത്തും വായനയും പോലും അറിയാതിരുന്ന ആളുകള്‍ യേശുക്രിസ്തുവിന്‍റെ അവകാശവാദങ്ങളെ എങ്ങനെ മനസ്സിലാക്കി എന്നല്ല നാം പരിശോധിക്കേണ്ടത്. ഒരുദാഹരണത്തിലൂടെ ഞാനിത് ഒന്നുകൂടി വ്യക്തമാക്കാം:

 

ബിരുദാനന്തരബിരുദ വിദ്യാര്‍ത്ഥികളെ പഠിപ്പിച്ചു കൊണ്ടിരിക്കുന്ന ഒരു ക്ലാസ്സിന്‍റെ മുന്നില്‍ യാദൃശ്ചികമായി ഒരു എല്‍.കെ.ജി വിദ്യാര്‍ഥി എത്തപ്പെട്ടു എന്ന് വിചാരിക്കുക. അവന്‍ അവിടെ നിന്ന് എത്ര സമയം ആ ക്ലാസ്സ്‌ കേട്ടാലും അവിടെ പഠിപ്പിക്കുന്ന വിഷയം അവന് മനസ്സിലാവുകയില്ല. ‘ഇയാളിതെന്തൊക്കെയാണ് പറയുന്നത്, മനുഷ്യന് മനസ്സിലാകുന്ന വിധത്തില്‍ ഇയാള്‍ക്കെന്തെങ്കിലും പറഞ്ഞുകൂടെ?’ എന്നേ അവന്‍ ചിന്തിക്കൂ. അവനങ്ങനെ ചിന്തിക്കാന്‍ കാരണം ക്ലാസ്സെടുക്കുന്ന അധ്യാപകന്‍റെ കുഴപ്പമല്ല, പഠിപ്പിക്കപ്പെടുന്ന വിഷയത്തിന്‍റെ ന്യൂനതയുമല്ല. മറിച്ച്, അവിടെ പഠിപ്പിച്ചു കൊണ്ടിരിക്കുന്ന വിഷയം മനസ്സിലാക്കാന്‍ തക്കവിധം അവന്‍റെ ബുദ്ധിക്കും ചിന്താശേഷിക്കും വികാസം വന്നിട്ടില്ല എന്നത് കൊണ്ടാണ് അവനതു മനസ്സിലാക്കാന്‍ പറ്റാത്തത്. സത്യദൈവത്തെക്കുറിച്ചുള്ള അറിവിന്‍റെ കാര്യത്തില്‍ ഈ എല്‍.കെ.ജി വിദ്യാര്‍ഥിയെക്കാളും താഴ്ന്ന മനോനിലയിലാണ് ലോകമെമ്പാടും ഉള്ള സകല മുസ്ലീങ്ങളും ഉള്ളത്. അവര്‍ മനസ്സിലാക്കി വെച്ചിരിക്കുന്ന വികലമായ ഒരു ദൈവസങ്കല്‍പമുണ്ട്, 360 ദേവീ ദേവന്മാരെയും അവരുടെ തലവനായ ചന്ദ്രദേവനേയും ആ ചന്ദ്രദേവന്‍റെ മൂന്നു പെണ്‍മക്കളേയും ആരാധിച്ചു നടന്ന ഏഴാം നൂറ്റാണ്ടിലെ നിരക്ഷരനായ ഒരു അപരിഷ്കൃത അറബിയുടെയും അയാളുടെ അനുയായികളുടെയും വികലമായൊരു ദൈവസങ്കല്പം! ആ ദൈവസങ്കല്പത്തിനോട് യോജിക്കുന്നവ മാത്രമേ അവര്‍ സ്വീകരിക്കുകയുള്ളൂ, അല്ലാതെ സത്യദൈവം എങ്ങനെയുള്ളവന്‍ ആണെന്ന് ഗ്രഹിക്കാന്‍ അവര്‍ താല്പര്യം കാണിക്കാറില്ല. അവരുടെ ഈ താല്പര്യമില്ലായ്മ ബൈബിളിന് ഒരു വിഷയവുമല്ല. ബൈബിളില്‍ പറഞ്ഞിരിക്കുന്നത് മനുഷ്യന്‍ മനസ്സിലാക്കണം എന്നല്ലാതെ, മനുഷ്യന്‍റെ തോന്നലുകള്‍ക്കനുസരിച്ചുള്ള കാര്യങ്ങള്‍ ബൈബിളില്‍നിന്ന് കാണിച്ചു തരണം എന്ന് നിര്‍ബന്ധം പിടിക്കുന്നവരുടെ താളത്തിനനുസരിച്ചു തുള്ളാന്‍ ബൈബിളിനോ ബൈബിളിലെ ദൈവത്തിനോ ആ ദൈവത്തിലും ദൈവത്തിന്‍റെ മാറ്റമില്ലാത്ത വചനത്തിലും വിശ്വസിക്കുന്ന ഞങ്ങള്‍ക്കോ യാതൊരു നിര്‍ബന്ധവുമില്ല!

 

യേശുക്രിസ്തുവിന്‍റെ ദൈവത്വത്തെ സംബന്ധിച്ച് ബൈബിളെന്ത് പറയുന്നു? യേശുക്രിസ്തുവിന്‍റെ അവകാശവാദങ്ങള്‍ കേട്ട യെഹൂദന്മാരായ ശിഷ്യന്മാര്‍ എന്ത് മനസ്സിലാക്കി എന്നുള്ളത് ആദ്യം നോക്കാം:

 

“അങ്ങനെ അവന്‍ ശബ്ബത്തിനെ ലംഘിച്ചതുകൊണ്ടു മാത്രമല്ല, ദൈവം സ്വന്തപിതാവു എന്നു പറഞ്ഞു തന്നെത്താന്‍ ദൈവത്തോടു സമമാക്കിയതുകൊണ്ടും യെഹൂദന്മാര്‍ അവനെ കൊല്ലുവാന്‍ അധികമായി ശ്രമിച്ചു പോന്നു.” (യോഹ.5:18)

 

ഇത് യോഹന്നാന്‍ അപ്പൊസ്തലന്‍റെ പ്രസ്താവനയാണ്. യേശുക്രിസ്തുവിന്‍റെ  അവകാശവാദം കേട്ട ജനം എങ്ങനെയാണ് പ്രതികരിച്ചത് എന്നാണ് കര്‍ത്താവിന്‍റെ ശിഷ്യനായ യോഹന്നാന്‍ രേഖപ്പെടുത്തി വെച്ചിരിക്കുന്നത്. യേശുക്രിസ്തു ആരോടാണോ സംസാരിക്കുന്നത്, അവര്‍ക്ക്‌ കാര്യങ്ങള്‍ കൃത്യമായി മനസ്സിലായി, “ദൈവം സ്വന്തപിതാവു” എന്നു പറഞ്ഞതിലൂടെ   യേശുക്രിസ്തു എന്താണ് അവകാശപ്പെട്ടതെന്ന്. തന്നെ പിതാവ് എന്ന് വിളിക്കാന്‍ ഒരു വിധത്തിലും സമ്മതിക്കാത്ത അല്ലാഹുവില്‍ വിശ്വസിക്കുന്ന ആള്‍ക്കാര്‍ക്ക് ദൈവത്തെ സ്വന്ത പിതാവ് എന്ന് വിളിച്ചതിലൂടെ യേശുക്രിസ്തു എന്താണ് അര്‍ത്ഥമാക്കിയത് എന്ന് മനസ്സിലാക്കാന്‍ സാധിക്കില്ല. അതേപോലെ, ദൈവത്തിന് ഭാര്യയും മക്കളും ഉണ്ടെന്നു വിശ്വസിക്കുന്ന ഒരു സാംസ്കാരിക പശ്ചാത്തലത്തില്‍ ഉള്ള ഹൈന്ദവ സ്നേഹിതന്മാര്‍ക്കും “ദൈവം സ്വന്തപിതാവു” എന്ന് പറഞ്ഞതിലൂടെ യേശുക്രിസ്തു സ്വയം ദൈവത്വമാണ് അവകാശപ്പെട്ടത് എന്ന് മനസ്സിലാക്കാന്‍ സാധിച്ചെന്നു വരില്ല. എന്നാല്‍, യെഹൂദാ പശ്ചാത്തലത്തില്‍, ആ അവകാശവാദത്തിന്‍റെ അര്‍ഥം നമ്മള്‍ മനസ്സിലാക്കുന്നത്‌ പോലെയല്ല എന്നറിയാന്‍ യോഹന്നാന്‍ അപ്പോസ്തലന്‍റെ പ്രസ്താവന നോക്കിയാല്‍ മതി.

 

ബൈബിളില്‍ നിന്നും വേറൊരു ഭാഗം ഉദ്ധരിക്കാം. യേശുക്രിസ്തു യെഹൂദന്മാരോട് ഒരു വാചകം പറഞ്ഞപ്പോള്‍ അവരുടെ പ്രതികരണം എന്തായിരുന്നു എന്ന് നോക്കാം:

 

“ഞാനും പിതാവും ഒന്നാകുന്നു.’  യെഹൂദന്മാര്‍ അവനെ എറിവാന്‍ പിന്നെയും കല്ലു എടുത്തു. യേശു അവരോടു: “പിതാവിന്‍റെ കല്പനയാല്‍ ഞാന്‍ പല നല്ല പ്രവൃത്തികള്‍ നിങ്ങളെ കാണിച്ചിരിക്കുന്നു; അവയില്‍ ഏതു പ്രവൃത്തി നിമിത്തം നിങ്ങള്‍ എന്നെ കല്ലെറിയുന്നു?” എന്നു യേശു ചോദിച്ചു. യെഹൂദന്മാര്‍ അവനോടു: നല്ല പ്രവൃത്തി നിമിത്തമല്ല, ദൈവദൂഷണം നിമിത്തവും നീ മനുഷ്യനായിരിക്കെ നിന്നെത്തന്നേ ദൈവം ആക്കുന്നതുകൊണ്ടുമത്രേ ഞങ്ങള്‍ നിന്നെ കല്ലെറിയുന്നതു എന്നു ഉത്തരം പറഞ്ഞു.” (യോഹ,10:30-33)

 

യെഹൂദന്മാര്‍ക്ക് കൃത്യമായി മനസിലായി യേശു എന്താണ് ഉദ്ദേശിക്കുന്നത് എന്ന്. “ഞാന്‍ ദൈവമാകുന്നു” എന്ന് യേശുക്രിസ്തു ഇവിടെ പറഞ്ഞിട്ടില്ല, പക്ഷേ “ഞാനും പിതാവും ഒന്നാകുന്നു” എന്ന് യേശുക്രിസ്തു പറഞ്ഞപ്പോള്‍ അതാരോടാണോ പറഞ്ഞത്, അവര്‍ക്ക്‌ കാര്യം മനസ്സിലായി, ഇവന്‍ ദൈവത്വം ആണ് അവകാശപ്പെടുന്നത് എന്നുള്ളത്. ഇനി വേറൊരു ഭാഗം നോക്കാം:

 

“മഹാപുരോഹിതന്‍ പിന്നെയും അവനോടു: നീ ദൈവപുത്രനായ ക്രിസ്തു തന്നേയോ? പറക എന്നു ഞാന്‍ ജീവനുള്ള ദൈവത്തെക്കൊണ്ടു നിന്നോടു ആണയിട്ടു ചോദിക്കുന്നു എന്നു പറഞ്ഞു. യേശു അവനോടു “ഞാന്‍ ആകുന്നു; ഇനി മനുഷ്യപുത്രന്‍ സര്‍വശക്തന്‍റെ വലത്തുഭാഗത്തു ഇരിക്കുന്നതും ആകാശമേഘങ്ങളെ വാഹനമാക്കി വരുന്നതും നിങ്ങള്‍ കാണും എന്നു ഞാന്‍ പറയുന്നു” എന്നു പറഞ്ഞു. ഉടനെ മഹാപുരോഹിതന്‍ വസ്ത്രം കീറി: ഇവന്‍ ദൈവദൂഷണം പറഞ്ഞു; ഇനി സാക്ഷികളെക്കൊണ്ടു നമുക്കു എന്തു ആവശ്യം? നിങ്ങള്‍ ഇപ്പോള്‍ ദൈവദൂഷണം കേട്ടുവല്ലോ നിങ്ങള്‍ക്കു എന്തു തോന്നുന്നു എന്നു ചോദിച്ചതിന്നു: അവന്‍ മരണയോഗ്യന്‍ എന്നു അവര്‍ ഉത്തരം പറഞ്ഞു.” (മത്തായി.26:62-65)

 

ഇത് സാധാരണക്കാരായ യെഹൂദന്മാരല്ല, സന്‍ഹിദ്രീം സംഘമാണ്. യേശുക്രിസ്തുവിന്‍റെ അവകാശവാദം കേട്ടപ്പോള്‍, ന്യായപ്രമാണം കാമ്പോടുകാമ്പ് മനസ്സിലാക്കിയിരുന്ന, ന്യായപ്രമാണത്തിലെ ചട്ടങ്ങളെയും വിധികളെയും കല്പനകളെയും പ്രമാണങ്ങളെയും കുറിച്ച് അവഗാഹമായ ജ്ഞാനമുണ്ടായിരുന്ന ഈ സന്‍ഹിദ്രീം സംഘം ഒന്നടങ്കം പറഞ്ഞു, അവന്‍ മരണയോഗ്യന്‍ എന്ന്! അവരെ സംബന്ധിച്ചിടത്തോളം ഒരു സാധാരണ മനുഷ്യന്‍, ഒരു തച്ചന്‍റെ മകന്‍, ഒരു തച്ചനായി ജോലി ചെയ്തിരുന്നവന്‍ ഇപ്പോഴിതാ ദൈവത്വം അവകാശപ്പെടുന്നു. അതുകൊണ്ടുതന്നെ, അവന്‍ മരണയോഗ്യനാണ്. ഇവിടെയും യേശുക്രിസ്തു “ഞാന്‍ ദൈവമാകുന്നു” എന്ന് നേരിട്ട് പറഞ്ഞിട്ടില്ല, പക്ഷേ കേട്ടവര്‍ക്ക് മനസ്സിലായി അതു തന്നെയാണ് യേശു അവകാശപ്പെട്ടത് എന്നുള്ള കാര്യം. ഇനി, ‘ദൈവത്വമല്ല ഇവിടെ യേശുക്രിസ്തു അവകാശപ്പെട്ടത്’ എന്ന വാദമുള്ള  ആരെങ്കിലും ഉണ്ടെങ്കില്‍, എന്തുകൊണ്ടാണ് യേശുക്രിസ്തുവിന്‍റെ ഈ അവകാശവാദം കേട്ടപ്പോള്‍ അവന്‍റെ മേല്‍ ദൈവദൂഷണം എന്ന കുറ്റം ആരോപിച്ച് അവനെ മരണ ശിക്ഷയ്ക്ക് വിധിച്ചത് എന്നുള്ള കാര്യം കൂടി വ്യക്തമാക്കണം.

 

ചുരുക്കത്തില്‍, യേശുക്രിസ്തുവിന്‍റെ അവകാശവാദം കേട്ട യോഹന്നാന്‍ അപ്പൊസ്തലന്‍ അടക്കമുള്ള ശിഷ്യന്മാര്‍ക്ക് മനസ്സിലായി, അവന്‍ ദൈവത്വം അവകാശപ്പെടുന്നു എന്ന്.

 

യേശുക്രിസ്തുവിന്‍റെ അവകാശവാദം കേട്ട സാധാരണക്കാരായ യെഹൂദന്മാര്‍ക്ക് മനസ്സിലായി, അവന്‍ ദൈവത്വം അവകാശപ്പെടുന്നു എന്ന്. അതുകൊണ്ടാണ് അവര്‍ അവനെ എറിയാന്‍ കല്ലെടുത്തത്.

 

യേശുക്രിസ്തുവിന്‍റെ അവകാശവാദം കേട്ട മഹാപുരോഹിതന്‍ അടക്കമുള്ള സന്‍ഹിദ്രീം സംഘത്തിന് മനസ്സിലായി, അവന്‍ ദൈവത്വം അവകാശപ്പെടുന്നു എന്ന്. അതുകൊണ്ടാണ് അവന്‍ മരണ യോഗ്യന്‍ എന്ന് അവര്‍ ഏകമനസ്സോടെ ഉത്തരം പറഞ്ഞത്.

 

യേശുക്രിസ്തുവിന്‍റെ ശിഷ്യവൃന്ദത്തിന്, അന്നത്തെ സാധാരണക്കാരായ ജനത്തിന്, വേദപാരംഗതരായ സന്‍ഹിദ്രീം സംഘത്തിലുള്ളവര്‍ക്ക്, അവര്‍ക്കെല്ലാം മനസ്സിലായി യേശുക്രിസ്തു ദൈവത്വമാണ് അവകാശപ്പെടുന്നത് എന്നുള്ള കാര്യം. ഇനി ഇങ്ങനെയല്ലാതെ, യേശുക്രിസ്തു നേരിട്ട് പറയുന്നുണ്ട് താന്‍ ദൈവമാണെന്ന്. വെളിപ്പാട് പുസ്തകം 21:6,7 വാക്യങ്ങള്‍ നോക്കുക:

 

“പിന്നെയും അവന്‍ എന്നോടു അരുളിച്ചെയ്തതു: സംഭവിച്ചു തീര്‍ന്നു; ഞാന്‍ അല്ഫയും ഒമേഗയും ആദിയും അന്തവും ആകുന്നു; ദാഹിക്കുന്നവന്നു ഞാന്‍ ജിവനീരുറവില്‍ നിന്നു സൌജന്യമായി കൊടുക്കും. ജയിക്കുന്നവന്നു ഇതു അവകാശമായി ലഭിക്കും; ഞാന്‍ അവന്നു ദൈവവും അവന്‍ എനിക്കു മകനുമായിരിക്കും.”

 

ഇത് യേശുക്രിസ്തു പറയുന്ന വാക്കുകള്‍ ആണ്. ഞാന്‍ അവന്ന്‍ ദൈവം ആയിരിക്കും എന്നാണ് കര്‍ത്താവ്‌ പറയുന്നത്. എന്തുകൊണ്ടാണ് ഭൂമിയില്‍ ജീവനോടെ ഇരുന്നപ്പോള്‍ “ഞാന്‍ ദൈവമാകുന്നു” എന്ന് യേശുക്രിസ്തു ഇതുപോലെ സ്പഷ്ടമായും വ്യക്തമായും പറയാതിരുന്നത്? അതറിയണമെങ്കില്‍, തിയോളജിയന്മാര്‍ ‘മിശിഹയുടെ രഹസ്യം’ (Messianic Secret) എന്ന് വിവക്ഷിക്കുന്ന തിരുവെഴുത്തിലെ ഒരു പ്രധാനപ്പെട്ട മര്‍മ്മം നാം മനസ്സിലാക്കിയിരിക്കണം. ദൈവം അനുവദിച്ചാല്‍ അടുത്ത ഭാഗത്ത് അതിനെക്കുറിച്ച് നമുക്ക് നോക്കാം.

 

യേശു ക്രിസ്തു ദൈവമാണെന്ന് ബൈബിള്‍ പറഞ്ഞിരിക്കെ, കര്‍ത്താവിന്‍റെ കാലശേഷം 600 വര്‍ഷം കഴിഞ്ഞ്, ബൈബിളിലെ ദൈവത്തെക്കുറിച്ച് യാതൊരു അറിവുമില്ലാത്ത, സത്യദൈവമായ യഹോവയുടെ പേര് പോലും അറിയാത്ത, 360 ദേവീ ദേവന്മാരെയും അവരുടെ തലവനായ ചന്ദ്രദേവനേയും ആ ചന്ദ്രദേവന്‍റെ മൂന്നു പെണ്‍മക്കളേയും ആരാധിച്ചു നടന്ന ഏഴാം നൂറ്റാണ്ടിലെ നിരക്ഷരനായ ഒരു അപരിഷ്കൃത അറബിയും അയാളുടെ അനുയായികളും യേശുക്രിസ്തുവിനെ കുറിച്ച് എന്ത് മനസ്സിലാക്കിയോ അതേ നിങ്ങളും മനസ്സിലാക്കാന്‍ പാടുള്ളൂ, അവര്‍ യേശുക്രിസ്തുവിനെ കുറിച്ചുള്ള ബൈബിള്‍ വാക്യങ്ങള്‍ എങ്ങനെ വ്യാഖ്യാനിക്കുന്നുവോ, അങ്ങനെ മാത്രമേ നിങ്ങളും വ്യാഖ്യാനിക്കാന്‍ പാടുള്ളൂ എന്നും പറഞ്ഞ് വന്നാല്‍, അത് ചിലവാക്കാന്‍ അങ്ങാടി വേറെ നോക്കിക്കോ. ആ  മണ്ടത്തരം കേട്ട് തലയാട്ടാന്‍ മാത്രം തലയ്ക്ക് ഓളമുള്ളവരല്ല ഞങ്ങള്‍ എന്നുള്ള കാര്യം ആരംഭത്തില്‍ തന്നെ ദാവാക്കാരെ ഒന്നോര്‍മ്മിപ്പിക്കുകയാണ്. (തുടരും…)

 

]]>
https://sathyamargam.org/2016/09/%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%a6%e0%b5%88%e0%b4%b5/feed/ 0
മോശെയുടെ ന്യായപ്രമാണവും ക്രിസ്തുവിന്‍റെ ന്യായപ്രമാണവും https://sathyamargam.org/2016/05/%e0%b4%ae%e0%b5%8b%e0%b4%b6%e0%b5%86%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a8%e0%b5%8d%e0%b4%af%e0%b4%be%e0%b4%af%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%be%e0%b4%a3%e0%b4%b5%e0%b5%81%e0%b4%82/ https://sathyamargam.org/2016/05/%e0%b4%ae%e0%b5%8b%e0%b4%b6%e0%b5%86%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a8%e0%b5%8d%e0%b4%af%e0%b4%be%e0%b4%af%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%be%e0%b4%a3%e0%b4%b5%e0%b5%81%e0%b4%82/#comments Mon, 09 May 2016 04:59:56 +0000 http://sathyamargam.org/?p=1261 അനില്‍കുമാര്‍ വി. അയ്യപ്പന്‍

 

പുതിയ നിയമത്തിന്‍റെ വെളിച്ചത്തില്‍ ന്യായപ്രമാണത്തെ മനസ്സിലാക്കാന്‍ ശ്രമിക്കുമ്പോള്‍ അതിന് ആധാരശിലയായി നില്‍ക്കുന്ന വേദഭാഗം മത്തായി.5:17,18 ആണ്: “ഞാന്‍ ന്യായ പ്രമാണത്തെയൊ പ്രവാചകന്മാരെയോ നീക്കേണ്ടതിന്നു വന്നു എന്നു നിരൂപിക്കരുതു; നീക്കുവാനല്ല നിവര്‍ത്തിപ്പാനത്രെ ഞാന്‍ വന്നതു. സത്യമായിട്ടു ഞാന്‍ നിങ്ങളോടു പറയുന്നു: ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുംവരെ സകലവും നിവൃത്തിയാകുവോളം ന്യായപ്രമാണത്തില്‍നിന്നു ഒരു വള്ളി എങ്കിലും പുള്ളി എങ്കിലും ഒരുനാളും ഒഴിഞ്ഞുപോകയില്ല” എന്ന കര്‍ത്താവിന്‍റെ വചനം!

ന്യായപ്രമാണം ക്രിസ്തു നിവര്‍ത്തിച്ചു എന്ന് പറയുമ്പോള്‍ എന്താണ് അര്‍ത്ഥമാക്കുന്നത്? അതിലേക്ക് കടക്കുന്നതിനു മുന്‍പ്‌ നമുക്ക് ആദ്യം ന്യായപ്രമാണത്തെക്കുറിച്ചു ഒന്ന് നോക്കാം:

ന്യായപ്രമാണത്തിന്‍റെ ആകെത്തുക എന്നുള്ളത് ‘പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണമനസ്സോടും പൂര്‍ണ്ണശക്തിയോടും പൂര്‍ണ്ണആത്മാവോടും കൂടി ദൈവത്തെ സ്നേഹിക്കുക, നിന്നെപ്പോലെത്തന്നെ നിന്‍റെ കൂട്ടുകാരനെ സ്നേഹിക്കുക’ എന്നുള്ളതാണ്. നമ്മുടെ കര്‍ത്താവ്‌ അത് വ്യക്തമാക്കിയിട്ടുണ്ട്:

“യേശു അവനോടു: “നിന്‍റെ ദൈവമായ കര്‍ത്താവിനെ നീ പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണാത്മാവോടും പൂര്‍ണ്ണ മനസ്സോടും കൂടെ സ്നേഹിക്കേണം. ഇതാകുന്നു വലിയതും ഒന്നാമത്തേതുമായ കല്പന. രണ്ടാമത്തേതു അതിനോടു സമം. കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം. ഈ രണ്ടു കല്പനകളില്‍ സകലന്യായപ്രമാണവും പ്രവാചകന്മാരും അടങ്ങിയിരിക്കുന്നു” എന്നു പറഞ്ഞു.” (മത്തായി.22:37-40)

പൗലോസ്‌ അപ്പോസ്തലനും ഇക്കാര്യം പറയുന്നു:

“കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം എന്നുള്ള ഏകവാക്യത്തില്‍ ന്യായപ്രമാണം മുഴുവനും അടങ്ങിയിരിക്കുന്നു.” (ഗലാത്യര്‍. 5:14)

“അന്യോന്യം സ്നേഹിക്കുന്നതു അല്ലാതെ ആരോടും ഒന്നും കടമ്പെട്ടിരിക്കരുതു; അന്യനെ സ്നേഹിക്കുന്നവന്‍ ന്യായപ്രമാണം നിവര്‍ത്തിച്ചിരിക്കുന്നുവല്ലോ. വ്യഭിചാരം ചെയ്യരുതു, കൊല ചെയ്യരുതു, മോഷ്ടിക്കരുതു, മോഹിക്കരുതു, എന്നുള്ളതും മറ്റു ഏതു കല്പനയും കൂട്ടുകാരനെ നിന്നെപ്പോലെ സ്നേഹിക്ക എന്നീ വചനത്തില്‍ സംക്ഷേപിച്ചിരിക്കുന്നു. സ്നേഹം കൂട്ടുകാരന് ദോഷം പ്രവര്‍ത്തിക്കുന്നില്ല; ആകയാല്‍ സ്നേഹം ന്യായപ്രമാണത്തിന്‍റെ നിവൃത്തി തന്നേ.” (റോമര്‍.13:8-10)

ന്യായപ്രമാണത്തിന്‍റെ ഈ സത്ത ആദാം മുതലുള്ള സകല മനുഷ്യരിലും ദൈവം നല്‍കിയിട്ടുണ്ട്:

“ന്യായപ്രമാണമില്ലാത്ത ജാതികള്‍ ന്യായപ്രമാണത്തിലുള്ളതു സ്വഭാവത്താല്‍ ചെയ്യുമ്പോള്‍ ന്യായപ്രമാണമില്ലാത്ത അവര്‍ തങ്ങള്‍ക്കു തന്നേ ഒരു ന്യായപ്രമാണം ആകുന്നു. അവരുടെ മനസ്സാക്ഷി കൂടെ സാക്ഷ്യം പറഞ്ഞും അവരുടെ വിചാരങ്ങള്‍ തമ്മില്‍ കുറ്റം ചുമത്തുകയോ പ്രതിവാദിക്കയോ ചെയ്തും കൊണ്ടു അവര്‍ ന്യായപ്രമാണത്തിന്‍റെ പ്രവൃത്തി തങ്ങളുടെ ഹൃദയത്തില്‍ എഴുതിയിരിക്കുന്നതായി കാണിക്കുന്നു” (റോമര്‍.2:14,15)

ദൈവവിശ്വാസമില്ലാത്തവരുടെ ഉള്ളില്‍പ്പോലും ന്യായപ്രമാണം ഉള്ളതായാണ് അപ്പൊസ്തലന്‍ പറയുന്നത്. നിഷ്പാപാവസ്ഥയില്‍, ‘ജീവന്‍റെ ആത്മാവിന്‍റെ ഈ ഒരു പ്രമാണം’ മാത്രമേ അവരുടെ ഉള്ളില്‍ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ പാപം പ്രവേശിച്ചതോടുകൂടി അവരില്‍ വേറൊരു പ്രമാണവും കൂടി ആധിപത്യം ചെലുത്താന്‍ തുടങ്ങി. അത് ‘പാപത്തിന്‍റെ പ്രമാണം’ അഥവാ ‘മരണത്തിന്‍റെ പ്രമാണം’ ആണ്. പൗലോസ്‌ അപ്പൊസ്തലന്‍ അതിനെക്കുറിച്ച് വിശദീകരിക്കുന്നുണ്ട്:

“എന്നില്‍ എന്നുവെച്ചാല്‍ എന്‍റെ ജഡത്തില്‍ നന്മ വസിക്കുന്നില്ല എന്നു ഞാന്‍ അറിയുന്നു; നന്മ ചെയ്‍വാനുള്ള താല്പര്യം എനിക്കുണ്ടു; പ്രവര്‍ത്തിക്കുന്നതോ ഇല്ല. ഞാന്‍ ചെയ്‍വാന്‍ ഇച്ഛിക്കുന്ന നന്മ ചെയ്യുന്നില്ലല്ലോ; ഇച്ഛിക്കാത്ത തിന്മയത്രേ പ്രവര്‍ത്തിക്കുന്നതു. ഞാന്‍ ഇച്ഛിക്കാത്തതിനെ ചെയ്യുന്നു എങ്കിലോ അതിനെ പ്രവര്‍ത്തിക്കുന്നതു ഞാനല്ല എന്നില്‍ വസിക്കുന്ന പാപമത്രേ. അങ്ങനെ നന്മ ചെയ്‍വാന്‍ ഇച്ഛിക്കുന്ന ഞാന്‍ തിന്മ എന്‍റെ പക്കല്‍ ഉണ്ടു എന്നൊരു പ്രമാണം കാണുന്നു. ഉള്ളംകൊണ്ടു ഞാന്‍ ദൈവത്തിന്‍റെ ന്യായപ്രമാണത്തില്‍ രസിക്കുന്നു. എങ്കിലും എന്‍റെ ബുദ്ധിയുടെ പ്രമാണത്തോടു പോരാടുന്ന വേറൊരു പ്രമാണം ഞാന്‍ എന്‍റെ അവയവങ്ങളില്‍ കാണുന്നു; അതു എന്‍റെ അവയവങ്ങളിലുള്ള പാപപ്രമാണത്തിന്നു എന്നെ ബദ്ധനാക്കിക്കളയുന്നു.” (റോമര്‍.7:17-22)

മനുഷ്യന്‍റെ ഉള്ളില്‍ ദൈവം നല്‍കിയ പ്രമാണം മാത്രം ഉണ്ടായിരുന്നപ്പോള്‍, അവര്‍ ദൈവത്തെ അനുസരിക്കുന്നവരും ക്ഷയമില്ലാത്തവരും മരണമില്ലാത്തവരും ദൈവതേജസ് ഉള്ളവരും ആയിരുന്നു. എന്നാല്‍ പിന്നീട് അവര്‍ പാപം ചെയ്തപ്പോള്‍, ദൈവം അവരുടെ ഹൃദയത്തില്‍ നല്‍കിയതിന് എതിരായ ഒരു പ്രമാണം അവരുടെ ഉള്ളില്‍ പ്രവേശിച്ചു. ആ പ്രമാണം അവരെ നാശത്തിലേക്കും മരണത്തിലേക്കും എത്തിച്ചു. ഉദാഹരണസഹിതം പറയുകയാണെങ്കില്‍, ഒരു കമ്പ്യൂട്ടര്‍ നിര്‍മ്മിക്കുമ്പോള്‍ നിര്‍മ്മാതാവ്‌ ആ കമ്പ്യൂട്ടര്‍ പ്രവര്‍ത്തിക്കാനാവശ്യമായ സോഫ്റ്റ്‌വെയറുകള്‍ അതിനകത്ത് ഇന്‍സ്റ്റാള്‍ ചെയ്യും. ആ സോഫ്റ്റ്‌വെയറുകളുടെ നിര്‍ദ്ദേശമനുസരിച്ചാണ് കമ്പ്യൂട്ടര്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ പുറമേ നിന്ന് അതിനകത്തേക്ക് വൈറസുകള്‍ പ്രവേശിക്കുകയാണെങ്കില്‍, ശരിയായ വിധത്തില്‍ കമ്പ്യൂട്ടര്‍ പ്രവര്‍ത്തിപ്പിക്കേണ്ടതിന് നിര്‍മ്മാതാവ്‌ അതില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന സോഫ്റ്റ്‌വെയറുകളെയെല്ലാം അത് പ്രവര്‍ത്തനരഹിതമാക്കാന്‍ തുടങ്ങും. വൈറസുകള്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങുമ്പോള്‍ ആദ്യമൊക്കെ കമ്പ്യൂട്ടര്‍ ചില തകരാറുകള്‍ കാണിക്കാന്‍ തുടങ്ങും. എന്നാല്‍ വൈറസുകള്‍ പൂര്‍ണ്ണമായി പിടി മുറുക്കിക്കഴിഞ്ഞാല്‍ അവസാനം ആ കമ്പ്യൂട്ടര്‍ പ്രവര്‍ത്തനരഹിതമായിത്തീരും. ഇത് നമുക്ക്‌ എല്ലാവര്‍ക്കും അറിയാവുന്ന വസ്തുതയാണ്. പാപം മനുഷ്യരിലേക്ക് പ്രവേശിച്ചപ്പോള്‍ ഏതാണ്ട് ഇപ്രകാരം തന്നെയാണ് മനുഷ്യന് സംഭവിച്ചത്. മനുഷ്യനെ സൃഷ്ടിച്ച സമയത്ത് ദൈവം അവന്‍റെ ഉള്ളില്‍ നല്‍കിയിരുന്ന ഒരു പ്രമാണം ഉണ്ടായിരുന്നു, അത് ജീവന്‍റെ ആത്മാവിന്‍റെ പ്രമാണമാണ്. എന്നാല്‍ പുറമേ നിന്ന് പാപത്തിന്‍റെയും മരണത്തിന്‍റെയും പ്രമാണം അവന്‍റെ ഉള്ളിലേക്ക് പ്രവേശിച്ചപ്പോള്‍, ദൈവം അവന്‍റെ ഉള്ളില്‍ നല്‍കിയിരിക്കുന്ന പ്രമാണത്തെ ഇല്ലാതാക്കുവനാണ് ആദ്യം തന്നെ ശ്രമിച്ചത്. നമുക്കൊരു വാക്യം നോക്കാം:

“ജഡത്തിന്‍റെ ചിന്ത ദൈവത്തോടു ശത്രുത്വം ആകുന്നു; അതു ദൈവത്തിന്‍റെ ന്യായപ്രമാണത്തിന്നു കീഴ്പെടുന്നില്ല, കീഴ്പെടുവാന്‍ കഴിയുന്നതുമില്ല. ജഡസ്വഭാവമുള്ളവര്‍ക്കു ദൈവത്തെ പ്രസാദിപ്പിപ്പാന്‍ കഴിവില്ല.” (റോമര്‍.8:7,8)

മനുഷ്യരില്‍ പാപം പ്രവേശിച്ചതിന് ശേഷമുള്ള തൊട്ടടുത്ത തലമുറയിലെ കായേന്‍റെ ജീവിതം നോക്കിയാല്‍ നമുക്കത് മനസ്സിലാകും. ദൈവത്തെ പൂര്‍ണ്ണഹൃദയത്തോടെ സ്നേഹിച്ചത് ഹാബേല്‍ ആയിരുന്നു, അതുകൊണ്ടാണ് ‘യഹോവ ഹാബെലിലും അവന്‍റെ വഴിപാടിലും പ്രസാദിച്ചു. കയീനിലും അവന്‍റെ വഴിപാടിലും പ്രസാദിച്ചില്ല’ എന്ന് എഴുതിയിരിക്കുന്നത്. ഹാബേലില്‍ പ്രസാദിച്ചതിന് ശേഷമാണ് ദൈവം അവന്‍റെ വഴിപാടില്‍ പ്രസാദിച്ചത്. കായേനില്‍ പ്രസാദിക്കാത്തതുകൊണ്ടാണ് അവന്‍റെ വഴിപാടിലും പ്രസാദിക്കാതിരുന്നത്. ദൈവത്തെ പൂര്‍ണ്ണഹൃദയത്തോടെ സ്നേഹിക്കുവാന്‍ കായേന് കഴിയാതിരുന്നതിനാലാണ് തന്‍റെ സഹോദരനെ സ്നേഹിക്കുവാനും അവന് സാധിക്കാഞ്ഞതും അവനെ കൊന്നു കളഞ്ഞതും. ദൈവം മനുഷ്യരുടെ ഉള്ളില്‍ നല്‍കിയിരുന്ന പ്രമാണത്തിന്‍റെ മേല്‍ ലോകത്തില്‍നിന്നു അവന്‍റെ ഉള്ളിലേക്ക് പ്രവേശിച്ച പാപത്തിന്‍റെയും മരണത്തിന്‍റെയും പ്രമാണം പിടിമുറുക്കുന്ന കാഴ്ച നാം അവിടെ കാണുന്നു. അതിനുശേഷമുള്ള മനുഷ്യവര്‍ഗ്ഗത്തിന്‍റെ ചരിത്രം മുഴുവന്‍ നാം പരിശോധിച്ചാല്‍, മനുഷ്യരുടെ ഉള്ളില്‍ ദൈവം നല്‍കിയ പ്രമാണത്തെ താറുമാറാക്കാന്‍ ശ്രമിക്കുന്ന പാപത്തിന്‍റെയും മരണത്തിന്‍റെയും പ്രമാണത്തിന്‍റെ പ്രവൃത്തികള്‍ നിറഞ്ഞു നില്‍ക്കുന്നത് നമുക്ക്‌ കാണാന്‍ സാധിക്കും. ശരിയേത്, തെറ്റേത് എന്ന് തിരിച്ചറിയാന്‍ കഴിയാതെ തെറ്റിനെ ശരിയെന്നുപറഞ്ഞു ന്യായീകരിക്കുകയും ശരിയെ തെറ്റെന്നു പറഞ്ഞ് അവഗണിക്കുകയും ചെയ്യുന്ന അവസ്ഥയിലേക്ക് മനുഷ്യര്‍ എത്തിപ്പെട്ടു.

ഈ സ്ഥിതിയിലാണ് ദൈവം തന്‍റെ പ്രമാണത്തെ രേഖയാക്കി നല്‍കുന്നത്. രേഖയായി നല്‍കുന്നതിന് മുന്‍പ്‌ അത് വാമൊഴിയായി ദൈവം തന്‍റെ ദാസനായ അബ്രഹാമിന് നല്‍കിയിരുന്നു:

“യഹോവ അവന്നു പ്രത്യക്ഷനായി അരുളിച്ചെയ്തതെന്തെന്നാല്‍: നീ മിസ്രയീമിലേക്കു പോകരുതു; ഞാന്‍ നിന്നോടു കല്പിക്കുന്ന ദേശത്തു പാര്‍ക്ക. ഈ ദേശത്തു താമസിക്ക; ഞാന്‍ നിന്നോടുകൂടെ ഇരുന്നു നിന്നെ അനുഗ്രഹിക്കും; നിനക്കും നിന്‍റെ സന്തതിക്കും ഈ ദേശം ഒക്കെയും തരും; നിന്‍റെ പിതാവായ അബ്രാഹാമിനോടു ഞാന്‍ ചെയ്ത സത്യം നിവര്‍ത്തിക്കും. അബ്രാഹാം എന്‍റെ വാക്കു കേട്ടു എന്‍റെ നിയോഗവും കല്പനകളും ചട്ടങ്ങളും പ്രമാണങ്ങളും ആചരിച്ചതുകൊണ്ടു ഞാന്‍ നിന്‍റെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ വര്‍ദ്ധിപ്പിച്ചു നിന്‍റെ സന്തതിക്കു ഈ ദേശമൊക്കെയും കൊടുക്കും; നിന്‍റെ സന്തതിമുഖാന്തരം ഭൂമിയിലെ സകലജാതികളും അനുഗ്രഹിക്കപ്പെടും.” (ഉല്‍പ്പത്തി.26:2-5)

അബ്രഹാമിന് ദൈവത്തിന്‍റെ ‘നിയോഗവും കല്പനകളും ചട്ടങ്ങളും പ്രമാണങ്ങളും’ ലഭിച്ചിരുന്നു എന്നും അവന്‍ അത് ആചരിച്ചിരുന്നു എന്നും ഇതില്‍ നിന്ന് നമുക്ക്‌ ഗ്രഹിക്കാം. എങ്കിലും യഹോവയായ ദൈവം തന്‍റെ പ്രവാചകനായ മോശെ മുഖാന്തിരം താന്‍ ഈജിപ്തില്‍നിന്ന് വിടുവിച്ചു കൊണ്ടുവന്ന തന്‍റെ സ്വന്തം ജനമായ യിസ്രായേലിനുകൊടുത്ത ചട്ടങ്ങളെയും വിധികളെയും കല്‍പ്പനകളെയുമാണ് പൊതുവേ ‘ന്യായപ്രമാണം’ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഒരു യിസ്രായേല്യനു ദൈവത്തോടും മനുഷ്യരോടുമുള്ള ബന്ധം എങ്ങനെയായിരിക്കണം എന്ന് ന്യായപ്രമാണം വിശദീകരിക്കുന്നു. മൊത്തം 613 കല്പനകളാണ് ന്യായപ്രമാണത്തില്‍ ഉള്ളതെങ്കിലും ആദ്യത്തെ പത്ത് കല്പനകളാണ് ഏറെ പ്രസിദ്ധം. ഈ പത്തു കല്പനകളില്‍ ആദ്യത്തെ നാലെണ്ണം ദൈവത്തോടുള്ള ഒരു യിസ്രായേല്യന്‍റെ ബന്ധവും ബാക്കി ആറെണ്ണം മനുഷ്യരോടുള്ള അവന്‍റെ ബന്ധവും എങ്ങനെയായിരിക്കണമെന്ന് വിവരിക്കുന്നു. ഈ പത്തു കല്പനകളുടെ വിശദീകരണമാണ് പുറകെ വരുന്ന 603 കല്പനകള്‍. ഈ 613 കല്പനകളില്‍ ഏതെങ്കിലും ഒന്ന് ലംഘിച്ചാലും അവന്‍ സകലത്തിലും കുറ്റക്കാരനായി പരിഗണിക്കപ്പെടും (യാക്കോബ് 2:10).

613 കല്പനകള്‍ ഉള്‍ക്കൊള്ളുന്ന ന്യായപ്രമാണത്തിനു മൂന്നു ഭാഗങ്ങളുണ്ട്.

1) കല്പനകള്‍: ഇവ ധാര്‍മ്മിക നിയമങ്ങളാണ്. പുറപ്പാട്. 20:1-17 വരെ.

2) വിധികള്‍: ഇവ സാമൂഹികനിയമങ്ങളാണ്. പുറപ്പാട്. 21:1-24:11 വരെ.

3) ആരാധനാനിയമങ്ങള്‍: പുറപ്പാട്. 24:12-31:18 വരെ.

ധാര്‍മ്മിക നിയമങ്ങള്‍ അഥവാ 10 കല്പനകള്‍ എല്ലാ കാലത്തുമുള്ള മനുഷ്യരെയും ബാധിക്കുന്നതാണ്. ഗിരിപ്രഭാഷണത്തില്‍ ക്രിസ്തു ചില കല്പനകള്‍ക്ക് നല്‍കുന്ന സുവ്യക്തമായ വിശദീകരണം നോക്കുക. അപ്പൊസ്തലന്മാരും കല്പനകളെ യഥായോഗ്യം ഉദ്ധരിക്കുകയോ പരാമര്‍ശിക്കുകയോ ചെയ്യുന്നുണ്ട്. (ജി.സുശീലന്‍, ബൈബിള്‍ ജ്ഞാനഭാഷ്യം, വാല്യം 1, പുറം 49 ).

ഈ 613 കല്പനകള്‍ രണ്ടു ഗണമായിട്ടു യെഹൂദാ റബ്ബിമാര്‍ വിഭജിച്ചിട്ടുണ്ട്. വിധികളും നിഷേധങ്ങളും (ചെയ്യേണ്ടതും ചെയ്യരുതാത്തതും). 613 കല്പനകളില്‍ 248 എണ്ണം വിധികളും 365 എണ്ണം നിഷേധങ്ങളും ആണ്. (ജി. സുശീലന്‍, ബൈബിള്‍ ജ്ഞാനഭാഷ്യം, വാല്യം 1, പുറം 774 ).

ധാര്‍മ്മിക നിയമങ്ങളെ രണ്ടു കല്‍പലകകളില്‍ ദൈവം എഴുതിക്കൊടുത്തു. ഒന്നാമത്തേതില്‍ മനുഷ്യന് ദൈവത്തോടുള്ള കടപ്പാടുകളും (പുറ.20:3-11) രണ്ടാമത്തേതില്‍ സഹമനുഷ്യരോടുള്ള കടപ്പാടുകളും വ്യക്തമാക്കുന്നു (പുറ.20:12-17). കര്‍ത്താവ് ഈ രണ്ടുകല്പലകകളിലുള്ള സന്ദേശത്തിന്‍റെ സാരാംശം രണ്ടു കല്പനകളിലായി ചുരുക്കി പറഞ്ഞു. “യേശു അവനോടു: നിന്‍റെ ദൈവമായ കര്‍ത്താവിനെ നീ പൂര്‍ണ്ണ ഹൃദയത്തോടും പൂര്‍ണ്ണ ആത്മാവോടും പൂര്‍ണ്ണമനസ്സോടും കൂടെ സ്നേഹിക്കണം. ഇതാകുന്നു വലിയതും ഒന്നാമാത്തേതുമായ കല്പന. രണ്ടാമത്തേത് അതിനോട് സമം. കൂട്ടുകാരനെ നിന്നെപ്പോലെ തന്നെ സ്നേഹിക്കണം. ഈ രണ്ടു കല്പനകളില്‍ സകല ന്യായപ്രമാണവും പ്രവാചകന്മാരും അടങ്ങിയിരിക്കുന്നു എന്ന് പറഞ്ഞു” (മത്താ.22:37-40).

പത്തുകല്പനകളാണ് എല്ലാ കല്പനകളുടെയും അടിസ്ഥാനം. പത്തുകല്പന നല്‍കിയതിനു ശേഷം അവയുടെ പ്രായോഗിക തലത്തിലുള്ള വിശദീകരണമാണ് ബാക്കിയുള്ള 603 കല്പനകള്‍. അതില്‍ രാഷ്ട്രീയം, പൌരസംബന്ധം, നീതിനിര്‍വ്വഹണം എന്നിങ്ങനെയുള്ളവ പുറപ്പാട് പുസ്തകത്തിലും വിശുദ്ധിയുടെ പ്രമാണങ്ങള്‍ ലേവ്യാ പുസ്തകത്തിലും ആവര്‍ത്തന പുസ്തകത്തിലും കൊടുത്തിട്ടുണ്ട്.

ഇനി സാമൂഹികനിയമങ്ങള്‍ നോക്കുകയാണെങ്കില്‍ അതിനെ പിന്നെയും:

  1. രാഷ്ട്രത്തെ സംബന്ധിക്കുന്ന നിയമങ്ങള്‍
  2. സൈനിക നിയമങ്ങള്‍
  3. പൌരത്വ നിയമങ്ങള്‍
  4. അടിമകളെ സംബന്ധിച്ച നിയമങ്ങള്‍
  5. കുടുംബ നിയമങ്ങള്‍
  6. അവകാശ നിയമങ്ങള്‍
  7. ഭക്ഷണ, ആരോഗ്യപരിപാലന നിയമങ്ങള്‍
  8. സാമ്പത്തിക പ്രമാണങ്ങള്‍ എന്നിങ്ങനെ വിഭജിച്ചിട്ടുണ്ട്.

മാത്രമല്ല, ഇതോടൊപ്പം തന്നെയുള്ള മറ്റൊന്നാണ് നീതിന്യായ നിയമങ്ങള്‍. ഇത്ര കര്‍ക്കശമായ നീതിന്യായ വ്യവസ്ഥ ലോകത്ത് ഒരു പീനല്‍ കോഡിലും നമുക്ക് കാണാന്‍ കഴിയില്ല. സ്വദേശിയോ പരദേശിയോ അന്യനോ അടിമയോ ആകട്ടെ, യിസ്രായേല്‍ ദേശത്തു താമസിക്കുന്നവര്‍ ഈ നിയമങ്ങള്‍ അനുസരിക്കണം എന്ന് ദൈവം കല്പിച്ചിട്ടുണ്ട്: “നിങ്ങള്‍ക്കാകട്ടെ, വന്നു പാര്‍ക്കുന്ന പരദേശിക്കാകട്ടെ സര്‍വ്വസഭക്കും തലമുറതലമുറയായി എന്നേക്കും ഒരു ചട്ടം തന്നെ ആയിരിക്കണം; യഹോവയുടെ സന്നിധിയില്‍ പരദേശി നിങ്ങളെപ്പോലെത്തന്നെ ഇരിക്കണം. നിങ്ങള്‍ക്കും വന്നു പാര്‍ക്കുന്ന പരദേശിക്കും പ്രമാണവും നിയമവും ഒന്ന് തന്നെ ആയിരിക്കണം” (സംഖ്യാ.15:15,16; സംഖ്യാ 15:29 കൂടെ നോക്കുക.)

ന്യായപ്രമാണത്തിന് അതില്‍ത്തന്നെ എന്തെങ്കിലും കുഴപ്പമുള്ളതായി ബൈബിള്‍ പറയുന്നില്ല. നമുക്ക്‌ ചില വാക്യങ്ങള്‍ നോക്കാം:

“ദൈവത്തില്‍ പ്രശംസിച്ചും ന്യായപ്രമാണത്തില്‍ നിന്നു പഠിക്കയാല്‍ അവന്‍റെ ഇഷ്ടം അറിഞ്ഞും ഭേദാഭേദങ്ങള്‍ വിവേചിച്ചും” (റോമര്‍. 2:18)

‘ന്യായപ്രമാണത്തില്‍ നിന്ന് പഠിച്ചാല്‍ ദൈവത്തിന്‍റെ ഇഷ്ടം എന്താണെന്നറിയാം’ എന്നാണ് ഇവിടെ അപ്പൊസ്തലന്‍ പറഞ്ഞിരിക്കുന്നത്.

“ജ്ഞാനത്തിന്‍റെയും സത്യത്തിന്‍റെയും സ്വരൂപം ന്യായപ്രമാണത്തില്‍ നിന്നു നിനക്കു ലഭിച്ചതുകൊണ്ടു നീ കുരുടര്‍ക്കും വഴി കാട്ടുന്നവന്‍” (റോമര്‍.2:19)

‘ജ്ഞാനത്തിന്‍റെയും സത്യത്തിന്‍റെയും സ്വരൂപം ന്യായപ്രമാണത്തില്‍ നിന്നു ലഭിക്കും’ എന്നാണ് ഇവിടെ പൗലോസ്‌ പറയുന്നത്.

“ന്യായപ്രമാണത്തില്‍ പ്രശംസിക്കുന്ന നീ ന്യായപ്രമാണലംഘനത്താല്‍ ദൈവത്തെ അപമാനിക്കുന്നുവോ?” (റോമര്‍.2:23)

‘ന്യായപ്രമാണത്തെ ലംഘിക്കുന്നവന്‍ ദൈവത്തെ അപമാനിക്കുന്നു’ എന്നാണ് പൗലോസ്‌ അപ്പൊസ്തലന്‍ പറയുന്നത്.

“ആകയാല്‍ നാം എന്തു പറയേണ്ടു? ന്യായപ്രമാണം പാപം എന്നോ? ഒരുനാളും അരുതു. എങ്കിലും ന്യായപ്രമാണത്താല്‍ അല്ലാതെ ഞാന്‍ പാപത്തെ അറിഞ്ഞില്ല; മോഹിക്കരുതു എന്നു ന്യായപ്രമാണം പറയാതിരുന്നെങ്കില്‍ ഞാന്‍ മോഹത്തെ അറികയില്ലായിരുന്നു.” (റോമര്‍. 7:7)

‘ന്യായപ്രമാണം പാപമല്ലെന്നു മാത്രമല്ല, ന്യായപ്രമാണത്താല്‍ മാത്രമേ ഒരുവന് പാപത്തെക്കുറിച്ചു സൂക്ഷ്മമായ അറിവ് ലഭിക്കുകയുള്ളൂ’ എന്നും അപ്പൊസ്തലന്‍ ഇവിടെ പറയുന്നു.

“ആകയാല്‍ ന്യായപ്രമാണം വിശുദ്ധം; കല്പന വിശുദ്ധവും ന്യായവും നല്ലതും തന്നെ” (റോമര്‍. 7:11)

‘ന്യായപ്രമാണം വിശുദ്ധവും ന്യായവും നല്ലതും ആകുന്നു’ എന്നാണ് പൗലോസിലൂടെ ദൈവാത്മാവ്‌ പറയുന്നത്.

എങ്കിലും ന്യായപ്രമാണത്തിന്‍റെ പ്രവൃത്തികളാല്‍ ഒരു ജഡവും ദൈവസന്നിധിയില്‍ നീതീകരിക്കപ്പെടുകയില്ല എന്ന് നാം അറിഞ്ഞിരിക്കണം.

“അതുകൊണ്ടു ന്യായപ്രമാണത്തിന്‍റെ പ്രവൃത്തികളാല്‍ ഒരു ജഡവും അവന്‍റെ സന്നിധിയില്‍ നീതീകരിക്കപ്പെടുകയില്ല; ന്യായപ്രമാണത്താല്‍ പാപത്തിന്‍റെ പരിജ്ഞാനമത്രേ വരുന്നതു.” (റോമര്‍. 3:20; ഗലാത്യര്‍.2:15 കൂടി നോക്കുക)

ഇതിന് കാരണം, ന്യായപ്രമാണത്തിന്‍റെ തകരാറല്ല, ന്യായപ്രമാണത്തിന് വിരുദ്ധമായി നമ്മുടെ ഉള്ളില്‍ പ്രവേശിച്ചിരിക്കുന്ന പാപത്തിന്‍റെയും മരണത്തിന്‍റെയും പ്രമാണങ്ങളുടെ പ്രവര്‍ത്തനമാണ്. ഈ പ്രമാണങ്ങള്‍ നമ്മെക്കൊണ്ട് ന്യായപ്രമാണത്തിന് വിരോധമായി പാപം ചെയ്യിപ്പിച്ചു കൊണ്ടേയിരിക്കുന്നു. അതുകൊണ്ടാണ് അപ്പൊസ്തലന്‍ ഇങ്ങനെ പറഞ്ഞത്:

“ന്യായപ്രമാണം ആത്മികം എന്നു നാം അറിയുന്നുവല്ലോ; ഞാനോ ജഡമയന്‍, പാപത്തിന്നു ദാസനായി വില്‍ക്കപ്പെട്ടവന്‍ തന്നേ. ഞാന്‍ പ്രവര്‍ത്തിക്കുന്നതു ഞാന്‍ അറിയുന്നില്ല; ഞാന്‍ ഇച്ഛിക്കുന്നതിനെ അല്ല പകെക്കുന്നതിനെ അത്രേ ചെയ്യുന്നതു. ഞാന്‍ ഇച്ഛിക്കാത്തതിനെ ചെയ്യുന്നു എങ്കിലോ ന്യായപ്രമാണം നല്ലതു എന്നു ഞാന്‍ സമ്മതിക്കുന്നു. ആകയാല്‍ അതിനെ പ്രവര്‍ത്തിക്കുന്നതു ഞാനല്ല എന്നില്‍ വസിക്കുന്ന പാപമത്രേ. എന്നില്‍ എന്നുവെച്ചാല്‍ എന്‍റെ ജഡത്തില്‍ നന്മ വസിക്കുന്നില്ല എന്നു ഞാന്‍ അറിയുന്നു; നന്മ ചെയ്‍വാനുള്ള താല്പര്യം എനിക്കുണ്ടു; പ്രവര്‍ത്തിക്കുന്നതോ ഇല്ല. ഞാന്‍ ചെയ്‍വാന്‍ ഇച്ഛിക്കുന്ന നന്മ ചെയ്യുന്നില്ലല്ലോ; ഇച്ഛിക്കാത്ത തിന്മയത്രേ പ്രവര്‍ത്തിക്കുന്നതു. ഞാന്‍ ഇച്ഛിക്കാത്തതിനെ ചെയ്യുന്നു എങ്കിലോ അതിനെ പ്രവര്‍ത്തിക്കുന്നതു ഞാനല്ല എന്നില്‍ വസിക്കുന്ന പാപമത്രേ. അങ്ങനെ നന്മ ചെയ്‍വാന്‍ ഇച്ഛിക്കുന്ന ഞാന്‍ തിന്മ എന്‍റെ പക്കല്‍ ഉണ്ടു എന്നൊരു പ്രമാണം കാണുന്നു. ഉള്ളംകൊണ്ടു ഞാന്‍ ദൈവത്തിന്‍റെ ന്യായപ്രമാണത്തില്‍ രസിക്കുന്നു. എങ്കിലും എന്‍റെ ബുദ്ധിയുടെ പ്രമാണത്തോടു പോരാടുന്ന വേറൊരു പ്രമാണം ഞാന്‍ എന്‍റെ അവയവങ്ങളില്‍ കാണുന്നു; അതു എന്‍റെ അവയവങ്ങളിലുള്ള പാപപ്രമാണത്തിന്നു എന്നെ ബദ്ധനാക്കിക്കളയുന്നു.” (റോമര്‍,7:13-22)

ഇതാണ് മനുഷ്യന്‍റെ അവസ്ഥ. അവന് നന്മ ചെയ്യണം എന്നും ന്യായപ്രമാണം അനുസരിക്കണം എന്നും ആഗ്രഹമുണ്ട്, പക്ഷേ സാധിക്കുന്നില്ല. അവന്‍റെ ജഡത്തിലുള്ള പാപപ്രമാണം അവനെ അതില്‍നിന്നു തടയുകയും ന്യായപ്രമാണത്തിന് വിരോധമായി അവനെക്കൊണ്ട് പാപം ചെയ്യിക്കുകയും ചെയ്യുന്നു. ന്യായപ്രമാണത്തിലെ ഒരു കല്പന ഇപ്രകാരമാണ്:

“ഈ ന്യായപ്രമാണത്തിലെ വചനങ്ങള്‍ പ്രമാണമാക്കി അനുസരിച്ചുനടക്കാത്തവന്‍ ശപിക്കപ്പെട്ടവന്‍. ജനമെല്ലാം ആമേന്‍ എന്നു പറയേണം.” (ആവ.27:26)

ന്യായപ്രമാണത്തെ അനുസരിക്കാതെ അതിനെ ലംഘിക്കുന്നുവെങ്കില്‍ അവന്‍ ശപിക്കപ്പെട്ടവനാണ്. അതിപ്പോ ഒരു കല്പന ലംഘിച്ചാലും മൊത്തമുള്ള 613 കല്പന ലംഘിച്ചാലും ഒരു പോലെ ശപിക്കപ്പെട്ടവനാണ് (യാക്കോ.2:10). അതിനാലാണ് അപ്പൊസ്തലന്‍ ഇപ്രകാരം പറഞ്ഞത്:

“എന്നാല്‍ ന്യായപ്രമാണത്തിന്‍റെ പ്രവൃത്തിയില്‍ ആശ്രയിക്കുന്ന ഏവരും ശാപത്തിന്‍ കീഴാകുന്നു; ന്യായപ്രമാണപുസ്തകത്തില്‍ എഴുതിയിരിക്കുന്നതു ഒക്കെയും ചെയ്‍വാന്‍ തക്കവണ്ണം അതില്‍ നിലനില്‍ക്കാത്തവന്‍ എല്ലാം ശപിക്കപ്പെട്ടവന്‍ എന്നു എഴുതിയിരിക്കുന്നുവല്ലോ.” (ഗലാത്യ.3:10)

ന്യായപ്രമാണം ശാപം ആയതുകൊണ്ടല്ല ന്യായപ്രമാണത്തില്‍ ആശ്രയിക്കുന്നവന്‍ ശാപത്തിന്‍ കീഴാകുന്നത്. മറിച്ച് മനുഷ്യനിലുള്ള പാപത്തിന്‍റെയും ജഡത്തിന്‍റെയും മരണത്തിന്‍റെയും പ്രമാണങ്ങള്‍ അവനെക്കൊണ്ട് ന്യായപ്രമാണം ലംഘിപ്പിക്കുന്നതിനാലും, ന്യായപ്രമാണം ലംഘിക്കുന്നവന്‍ ശപിക്കപ്പെട്ടവനാകുന്നു എന്ന് ന്യായപ്രമാണത്തില്‍ പറഞ്ഞിട്ടുള്ളതിനാലുമത്രേ. ന്യായപ്രമാണം രക്ഷയ്ക്ക് വേണ്ടിയുള്ളതല്ല എന്ന് ബൈബിള്‍ പറയുന്നത് ഇക്കാരണംകൊണ്ടാണ്. ന്യായപ്രമാണത്തിന് ആരെയും രക്ഷിക്കാന്‍ കഴിയില്ല. യെഹസ്കേല്‍ പ്രവാചകന്‍റെ പുസ്തകത്തില്‍ ദൈവം പറയുന്നത് നോക്കുക: “ഞാന്‍ അവര്‍ക്കു കൊള്ളരുതാത്ത ചട്ടങ്ങളെയും ജീവരക്ഷ പ്രാപിപ്പാന്‍ ഉതകാത്ത വിധികളെയും കൊടുത്തു” (യെഹ.20:25). പാപപ്രമാണത്തിന്‍റെ പ്രവര്‍ത്തനം കാരണം മനുഷ്യര്‍ക്ക്‌ ന്യായപ്രമാണം ആചരിക്കാന്‍ സാധിക്കാത്തതുകൊണ്ട് “ന്യായപ്രമാണത്തിലെ വിധികളും ചട്ടങ്ങളും പ്രമാണങ്ങളും കല്‍പനകളും ജീവരക്ഷ പ്രാപിക്കാന്‍ മനുഷ്യര്‍ക്ക്‌ ഉതകുന്നതല്ല” എന്ന് യഹോവയായ ദൈവം വളരെ വ്യക്തമായിത്തന്നെ തന്‍റെ പ്രവാചകനിലൂടെ പറഞ്ഞിരിക്കുന്നു.

ന്യായപ്രമാണത്തില്‍ കൃപയുണ്ടെങ്കിലും കൃപയ്ക്കല്ല, നീതിക്കാണു പ്രാധാന്യം. “ദുഷ്ടനെ നീതീകരിക്കുന്നത് യഹോവയ്ക്കു വെറുപ്പാകുന്നു” (സദൃ.17:15) എന്നാണ് അത് പറയുന്നത്. അതുകൊണ്ടുതന്നെ തെറ്റ് ചെയ്തവനെ ശിക്ഷിക്കുക എന്നതല്ലാതെ അവനെ വെറുതെ വിടുന്ന പരിപാടി ന്യായപ്രമാണത്തില്‍ ഇല്ല. ന്യായപ്രമാണം നമ്മുടെ ഓരോ പ്രവൃത്തിയേയും കുറ്റം വിധിക്കുകയല്ലാതെ നമ്മളോട് സഹതാപം കാണിക്കുകയില്ല. ന്യായപ്രമാണത്തിന്‍റെ ഈ ബലഹീനതക്ക് ഒരു പരിഹാരം ഉണ്ടായിരുന്നത് അതിലെ ആരാധനാ നിയമങ്ങള്‍ ആയിരുന്നു. ആരാധനാ നിയമത്തില്‍ യാഗങ്ങളും പെരുന്നാളുകളും വരുന്നു. അതെല്ലാം പൊരുളായ യേശുക്രിസ്തുവിനോട് ബന്ധപ്പെട്ടുള്ള നിഴലുകളായിരുന്നു. അബദ്ധവശാല്‍ പാപം ചെയ്തു പോകുന്ന ഒരുവന്‍ തന്‍റെ പാപത്തിന്‍റെ ശിക്ഷ ഒരു ശുദ്ധിയുള്ള മൃഗത്തിന്‍റെ മേല്‍ ചുമത്തി ദൈവസ്സന്നിധിയില്‍ അതിനെ ബലിയര്‍പ്പിച്ച് തന്‍റെ പാപത്തിനു പരിഹാരം വരുത്തുകയാണ് യാഗത്തില്‍ ചെയ്യുന്നത്. ഇത് യേശുക്രിസ്തുവിന്‍റെ ക്രൂശുമരണത്തിലൂടെയുള്ള രക്ഷയെ കാണിക്കുന്നു. അതുകൊണ്ടാണ് യേശുക്രിസ്തു പറഞ്ഞത് “ഞാന്‍ ന്യായപ്രമാണത്തെയും പ്രവാചകന്മാരെയും നീക്കാനല്ല, നിവര്‍ത്തിക്കാനാണ് വന്നത്” എന്ന്. ന്യായപ്രമാണം എന്നു കര്‍ത്താവ്‌ മത്തായി 5:18-ല്‍ പറഞ്ഞിരിക്കുന്നത് 613 കല്പനകളടങ്ങിയ, പുറപ്പാട് പുസ്തകം മുതല്‍ ആവര്‍ത്തനപുസ്തകം വരെയുള്ള സംഗതികളെ അല്ല. പഴയ നിയമത്തെ മുഴുവനുമായിട്ടാണ് അവിടെ ന്യായപ്രമാണം എന്നു പറഞ്ഞിരിക്കുന്നത്. കാരണം, പ്രവാചകന്മാരോട് ചേര്‍ത്താണ് ന്യായപ്രമാണത്തെ പറഞ്ഞിരിക്കുന്നത്. മിശിഹായെക്കുറിച്ച് പ്രവാചകന്മാരിലൂടെയുള്ള പ്രവചനങ്ങള്‍ എല്ലാം യേശുക്രിസ്തുവില്‍ നിവര്‍ത്തിയായി. അതുകൊണ്ട് ഇനിയും പാപപരിഹാരത്തിനായി യാഗങ്ങളില്‍ ആശ്രയിക്കേണ്ട ആവശ്യം ഇല്ല. യഥാര്‍ത്ഥ യാഗമായ കാല്‍വരി ക്രൂശിലെ ബലി മരണത്തിലും യഥാര്‍ത്ഥ യാഗവസ്തുവായ, “ലോകത്തിന്‍റെ പാപം ചുമന്നു നീക്കിയ ദൈവത്തിന്‍റെ കുഞ്ഞാടാ”യ യേശുക്രിസ്തുവിലും ആശ്രയിക്കുകയാണ് പാപപരിഹാരത്തിനായുള്ള ഏക മാര്‍ഗ്ഗം!!

മാത്രമല്ല, ന്യായപ്രമാണം വരുവാനുള്ള നന്മകളുടെ നിഴല്‍ അല്ലാതെ കാര്യങ്ങളുടെ സാക്ഷാല്‍ സ്വരൂപം ആയിരുന്നില്ല (എബ്രായ.10:1) എന്നും ദൈവവചനം പറയുന്നു. യഥാര്‍ത്ഥ നന്മ പൊരുളായ ക്രിസ്തുവില്‍ മാത്രമാണ് ലഭ്യമാകുന്നത്. ന്യായപ്രമാണകാലത്ത് തന്നെ ദൈവം പുതിയൊരു നിയമം നല്‍കുന്നതിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്:

“ഞാന്‍ യിസ്രായേല്‍ ഗൃഹത്തോടും യെഹൂദാഗൃഹത്തോടും പുതിയോരു നിയമം ചെയ്യുന്ന കാലം വരും എന്നു യഹോവയുടെ അരുളപ്പാടു. ഞാന്‍ അവരുടെ പിതാക്കന്മാരെ കൈക്ക് പിടിച്ചു മിസ്രയീം ദേശത്തുനിന്നു കൊണ്ടുവന്ന നാളില്‍ ഞാന്‍ അവരോടു ചെയ്ത നിയമംപോലെയല്ല; ഞാന്‍ അവര്‍ക്കും ഭര്‍ത്താവായിരുന്നിട്ടും അവര്‍ എന്‍റെ നിയമം ലംഘിച്ചുകളഞ്ഞു എന്നു യഹോവയുടെ അരുളപ്പാടു. എന്നാല്‍ ഈ കാലം കഴിഞ്ഞശേഷം ഞാന്‍ യിസ്രായേല്‍ഗൃഹത്തോടു ചെയ്‍വാനിരിക്കുന്ന നിയമം ഇങ്ങനെയാകുന്നു: ഞാന്‍ എന്‍റെ ന്യായപ്രമാണം അവരുടെ ഉള്ളിലാക്കി അവരുടെ ഹൃദയങ്ങളില്‍ എഴുതും; ഞാന്‍ അവര്‍ക്കു ദൈവമായും അവര്‍ എനിക്കു ജനമായും ഇരിക്കും എന്നു യഹോവയുടെ അരുളപ്പാടു. ഇനി അവരില്‍ ആരും തന്‍റെ കൂട്ടുകാരനെയും തന്‍റെ സഹോദരനെയും യഹോവയെ അറിക എന്നു ഉപദേശിക്കയില്ല; അവര്‍ ആബാലവൃദ്ധം എല്ലാവരും എന്നെ അറിയും; ഞാന്‍ അവരുടെ അകൃത്യം മോചിക്കും; അവരുടെ പാപം ഇനി ഔര്‍ക്കയും ഇല്ല എന്നു യഹോവയുടെ അരുളപ്പാടു.” (യിരെമ്യാ.31:31-34)

“ഞാന്‍ നിങ്ങളുടെമേല്‍ നിര്‍മ്മലജലം തളിക്കും; നിങ്ങള്‍ നിര്‍മ്മലരായി തീരും, ഞാന്‍ നിങ്ങളുടെ സകലമലിനതയെയും സകലവിഗ്രഹങ്ങളെയും നീക്കി നിങ്ങളെ നിര്‍മ്മലീകരിക്കും. ഞാന്‍ നിങ്ങള്‍ക്കു പുതിയോരു ഹൃദയം തരും; പുതിയോരു ആത്മാവിനെ ഞാന്‍ നിങ്ങളുടെ ഉള്ളില്‍ ആക്കും; കല്ലായുള്ള ഹൃദയം ഞാന്‍ നിങ്ങളുടെ ജഡത്തില്‍നിന്നു നീക്കി മാംസമായുള്ള ഹൃദയം നിങ്ങള്‍ക്കു തരും. ഞാന്‍ എന്‍റെ ആത്മാവിനെ നിങ്ങളുടെ ഉള്ളില്‍ ആക്കി നിങ്ങളെ എന്‍റെ ചട്ടങ്ങളില്‍ നടക്കുമാറാക്കും; നിങ്ങള്‍ എന്‍റെ വിധികളെ പ്രമാണിച്ചു അനുഷ്ഠിക്കും.” (യെഹസ്കേല്‍.36:25-27).

എബ്രായലേഖനകാരന്‍ ഈ കാര്യം എടുത്തു പറയുന്നു, (എബ്രാ.8:8-12). അതിന്‍റെ ഏഴാം വാക്യത്തില്‍ പറയുന്നത് “ഒന്നാമത്തെ നിയമം കുറവില്ലാത്തതായിരുന്നു എങ്കില്‍ രണ്ടാമത്തേതിന് ഇടം അന്വേഷിക്കയില്ലായിരുന്നു” എന്നാണ്. ഇതില്‍ നിന്ന് ആദ്യത്തെ നിയമം കുറവുള്ളതായിരുന്നു എന്ന് തെളിയുന്നു. എന്താണ് അതിന്‍റെ കുറവ്? വാസ്തവത്തില്‍ ന്യായപ്രമാണത്തിനല്ല, അതനുസരിക്കാന്‍ വിധിക്കപ്പെട്ട മനുഷ്യര്‍ക്കായിരുന്നു കുറവുണ്ടായിരുന്നത്. അപ്പൊസ്തലന്‍ പറയുന്നത് നോക്കുക: “ജഡത്താലുള്ള ബലഹീനത നിമിത്തം ന്യായപ്രമാണത്തിന് കഴിയാതിരുന്നതിനെ സാധിപ്പാന്‍ ദൈവം തന്‍റെ പുത്രനെ പാപജഡത്തിന്‍റെ സാദൃശ്യത്തിലും പാപം നിമിത്തവും അയച്ചു” (റോമ.8:3). ഇവിടെ “ന്യായപ്രമാണത്തിന് കഴിയാതിരുന്നത്” എന്തുകൊണ്ടാണ് എന്ന് പറയുന്നുണ്ട്. അത് ന്യായപ്രമാണത്തിന്‍റെ കഴിവുകേടുകൊണ്ടല്ല, മറിച്ചു, മനുഷ്യരുടെ ജഡത്താലുള്ള ബലഹീനതയാല്‍ ആണു അഥവാ മനുഷ്യരുടെ കഴിവുകേട് കൊണ്ടാണ് എന്ന് സ്പഷ്ടം!

പുതിയ ഒരു നിയമം വരുമ്പോള്‍ സ്വാഭാവികമായും പഴയത് അസാധുവാക്കപ്പെടും. ന്യായപ്രമാണത്തിന്‍റെ കാര്യത്തിലും ഇത് ബാധകമാണ്. എബ്രായ ലേഖനകാരനും ഇതു പറയുന്നുണ്ട്: “പുതിയത് എന്ന് പറയുന്നതിനാല്‍ ആദ്യത്തേതിനെ പഴയതാക്കിയിരിക്കുന്നു; എന്നാല്‍ പഴയതാകുന്നതും ജീര്‍ണ്ണിക്കുന്നതും എല്ലാം നീങ്ങിപ്പോകുവാന്‍ അടുത്തിരിക്കുന്നു” (എബ്രാ.8:13). അപ്പോള്‍ സ്വാഭാവികമായും ഉയരുന്ന ഒരു ചോദ്യമാണ് പത്തു കല്പനകള്‍ നമ്മള്‍ അനുസരിക്കേണ്ടേ എന്നത്. തീര്‍ച്ചയായും നാം അനുസരിക്കണം, ന്യായപ്രമാണത്തിലെ പത്തു കല്പനകള്‍ അല്ല, അതിന്‍റെ അപ്ഡേറ്റഡായിട്ടുള്ള സംഗതി യേശുക്രിസ്തു തന്നിട്ടുണ്ട്. മത്തായി അഞ്ച് മുതല്‍ ഏഴു വരെയുള്ള അധ്യായങ്ങളിലും മറ്റു ചില ഭാഗങ്ങളിലുമായി ന്യായപ്രമാണത്തിലെ ഒന്‍പതു കല്പനകളും ക്രിസ്തു നല്‍കുന്നുണ്ട്. ഉദാ: കൊലചെയ്യരുതെന്നതിനെക്കുറിച്ചുള്ള യേശു ക്രിസ്തുവിന്‍റെ പഠിപ്പിക്കല്‍:

“കൊല ചെയ്യരുതു എന്നു ആരെങ്കിലും കൊല ചെയ്താല്‍ ന്യായവിധിക്കു യോഗ്യനാകും എന്നും പൂര്‍വന്മാരോടു അരുളിച്ചെയ്തതു നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. ഞാനോ നിങ്ങളോടു പറയുന്നതു: സഹോദരനോടു കോപിക്കുന്നവന്‍ എല്ലാം ന്യായവിധിക്കു യോഗ്യനാകും. സഹോദരനോടു നിസ്സാര എന്നു പറഞ്ഞാല്‍ ന്യായാധിപസഭയുടെ മുമ്പില്‍ നില്‍ക്കേണ്ടി വരും; മൂഢാ എന്നു പറഞ്ഞാലോ അഗ്നി നരകത്തിനു യോഗ്യനാകും” (മത്താ.5:21,22)

അവിടെ കര്‍ത്താവ് മൂന്നു കാര്യങ്ങള്‍ പറയുന്നു:

(1) സഹോദരനോട് കോപിക്കുന്നവന്‍ എല്ലാം ന്യായവിധിക്കു യോഗ്യനാകും.

(2) സഹോദരനെ നിസ്സാരന്‍ എന്ന് പറഞ്ഞാല്‍ ന്യായാധിപസഭയുടെ മുന്‍പാകെ നില്‍ക്കേണ്ടി വരും.

(3)  മൂഡാ എന്ന് പറഞ്ഞാലോ അഗ്നിനരകത്തിനു യോഗ്യനാകും.

എന്താണ് യേശുക്രിസ്തു ഈ കല്പന കൊടുത്തതിലൂടെ ഉദ്ദേശിച്ചത്?

അതറിയണമെങ്കില്‍ നാം പഴയ നിയമത്തിലേക്ക് പോകണം. മോശൈക ന്യായപ്രമാണത്തില്‍ എല്ലാ കൊലപാതകങ്ങള്‍ക്കും മരണശിക്ഷയില്ല. ഒരു മനുഷ്യനെ അടിച്ചുകൊല്ലുന്നവന്‍  [പുറ. 21:12], കരുതിക്കൂട്ടി കൂട്ടുകാരനെ ചതിച്ചു കൊല്ലുന്നവന്‍  [പുറ. 21:14], ഇരുമ്പായുധം കൊണ്ട് ഒരുത്തനെ അടിച്ചു കൊല്ലുന്നവന്‍ [സംഖ്യാ.35:16], മരിപ്പാന്‍ തക്കവണ്ണം ഒരുത്തനെ കല്ലെറിയുന്നവന്‍  [സംഖ്യാ.35:17], ആരെങ്കിലും ദ്വേഷം നിമിത്തം ഒരുത്തനെ കുത്തുകയോ കരുതിക്കൂട്ടി അവന്‍റെ മേല്‍ വല്ലതും എറിയുകയോ ചെയ്തിട്ട് അവന്‍ മരിച്ചു പോയാല്‍, അല്ലെങ്കില്‍ ശത്രുതയാല്‍ കൈകൊണ്ടു അവനെ അടിച്ചിട്ട് അവന്‍ മരിച്ചു പോയാല്‍ അവനെ കൊന്നവന്‍ മരണ ശിക്ഷ അനുഭവിക്കണം [സംഖ്യാ.35:20,21].

‘എന്നാല്‍ ഒരുത്തന്‍ കൂട്ടുകാരനെ ദ്വേഷിച്ചു തരം നോക്കി അവനോടു കയര്‍ത്തു അവനെ അടിച്ചു കൊന്നിട്ട് ഈ പട്ടണങ്ങളില്‍ ഒന്നില്‍ ഓടിപ്പോയാല്‍, അവന്‍റെ പട്ടണത്തിലെ മൂപ്പന്മാര്‍ ആളയച്ചു അവനെ അവിടെനിന്നു വരുത്തി അവനെ കൊല്ലേണ്ടതിനു രക്തപ്രതികാരകന്‍റെ കയ്യില്‍ ഏല്‍പ്പിക്കണം.നിനക്ക് അവനോടു കനിവ് തോന്നരുത്’ [ആവ. 19:11,12].

ഇവിടെയെല്ലാം ദൈവം ഊന്നല്‍ കൊടുത്ത് പറയുന്ന കാര്യം ‘ഒരുവനോടുള്ള ശത്രുതയാല്‍ അവനെ ദ്വേഷിച്ചു മന:പൂര്‍വ്വം കൊലപാതകം നടത്തുന്നവനാണ് വധശിക്ഷക്ക് വിധേയമാകേണ്ടത്’ എന്നാണു. അബദ്ധവശാല്‍ കൊലപാതകം നടത്തിയവന് രക്ഷപ്പെടാന്‍ സങ്കേത നഗരങ്ങള്‍ ഉണ്ടായിരുന്നു  [സംഖ്യാ.35:11-15, 22-29; ആവ.19:4-6].

ഒരു മനുഷ്യനോട് കോപിച്ചു അവനെ നിസ്സാരനെന്നോ മൂഡനെന്നോ ഉള്ള ചെറിയ ചീത്ത വിളിയില്‍ ആരംഭിക്കുന്ന ഒരു വഴക്കിന്‍റെ അവസാനമാണ് അവനെ കൊല്ലാന്‍ തക്ക വണ്ണമുള്ള ശത്രുത ഉണ്ടാകുന്നത്. മോശൈക ന്യായപ്രമാണമനുസരിച്ചു ആ വഴക്ക് കൊലപാതകത്തില്‍ കലാശിച്ചെങ്കില്‍ മാത്രമേ അവന്‍ ശിക്ഷാ വിധിക്ക് യോഗ്യനാകൂ, എന്നാല്‍ ക്രിസ്തുവിന്‍റെ ന്യായപ്രമാണമനുസരിച്ചു അങ്ങനെയൊരു വഴക്കിനു ഒരുമ്പെട്ടാല്‍ പോലും അവന്‍ ശിക്ഷാ വിധിക്ക് യോഗ്യനാകും. ന്യായപ്രമാണം അനുസരിച്ച് കൊല നടത്തിയവന്‍ മാത്രമേ ശിക്ഷാര്‍ഹാനായി തീരുന്നുള്ളൂ. എന്നാല്‍ ക്രിസ്തുവിന്‍റെ ന്യായപ്രമാണമനുസരിച്ചു കൊലപാതകത്തിനു കാരണമാകുന്ന വഴക്ക് തുടങ്ങി വെക്കുന്നവനെ കൊലപാതകിയായി ദൈവം പരിഗണിക്കും എന്നുള്ളതാണ്. അത് ന്യായപ്രമാണത്തേക്കാള്‍ ഉന്നതമായ ധാര്‍മ്മിക നിയമമാണ് എന്ന് കാണാന്‍ വിഷമമില്ല.

ഇതേ മാനദണ്ഡം തന്നെയാണ് വ്യഭിചാരത്തിനോടുള്ള ബന്ധത്തില്‍ കര്‍ത്താവ് പറയുന്നതും:

“വ്യഭിചാരം ചെയ്യരുതു എന്നു അരുളിച്ചെയ്തതു നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. ഞാനോ നിങ്ങളോടു പറയുന്നതുസ്ത്രീയെ മോഹിക്കേണ്ടതിന്നു അവളെ നോക്കുന്നവന്‍ എല്ലാം ഹൃദയംകൊണ്ടു അവളോടു വ്യഭിചാരം ചെയ്തുപോയി” (മത്താ.5:27,28)

വ്യഭിചാരം ശരീരം കൊണ്ട് ചെയ്തെങ്കില്‍ മാത്രമേ ന്യായപ്രമാണത്തില്‍ ശിക്ഷയുള്ളൂ. എന്നാല്‍ മനസ്സുകൊണ്ട് ആഗ്രഹിച്ചിട്ടും ശരീരം കൊണ്ട് അതു ചെയ്യാന്‍ അവസരം കിട്ടാതെ ഇരിക്കുന്നവരും ദൈവമുമ്പാകെ വ്യഭിചാരികള്‍ ആണെന്ന് ക്രിസ്തു പറയുന്നു. ഇതാണ് പൗലോസ്‌ അപ്പോസ്തലന്‍ പറയുന്ന ക്രിസ്തുവിന്‍റെ ന്യായപ്രമാണം (1.കൊരി.9:21). യാക്കോബ് ഇതിനെ വിളിക്കുന്നത്‌ “സ്വാതന്ത്ര്യത്തിന്‍റെ ന്യായപ്രമാണം” (യാക്കോബ്.1:25, 2:12) എന്നും “രാജകീയന്യായപ്രമാണം” (യാക്കോ.2:8) എന്നുമാണ്.

നിഗമനം:

ന്യായപ്രമാണം ദൈവദത്തമാണെങ്കിലും മനുഷ്യന്‍റെ ഉള്ളിലേക്ക് പ്രവേശിച്ച പാപത്തിന്‍റെയും മരണത്തിന്‍റെയും പ്രമാണങ്ങളും ജഡത്തിന്‍റെ ചിന്തയും അവനെ ന്യായപ്രമാണം അനുസരിക്കാന്‍ അശക്തനാക്കുകയും ന്യായപ്രമാണത്തെ ലംഘിക്കുവാന്‍ എപ്പോഴും ഒരുക്കമുള്ളവനാക്കി നിര്‍ത്തുകയും ചെയ്യുന്നു. ന്യായപ്രമാണം അതില്‍ത്തന്നെ നല്ലതാണെങ്കിലും മനുഷ്യന്‍റെ ജഡത്തിന്‍റെ ബലഹീനതയാല്‍ മനുഷ്യനത് ശാപഹേതുവായിത്തീരുന്നു. ന്യായപ്രമാണത്തിന്‍റെ ഈ ശാപത്തില്‍ നിന്നും മനുഷ്യരെ രക്ഷിച്ചത് യേശുക്രിസ്തുവാണ്. ന്യായപ്രമാണം വാഗ്ദത്തം ആയിരുന്നു; ക്രിസ്തുവില്‍ വാഗ്ദത്തം നിറവേറിയിരിക്കുന്നു. ന്യായപ്രമാണം നിഴല്‍ ആയിരുന്നു; അതിന്‍റെ പൊരുള്‍ ക്രിസ്തുവിലാണ് ഉള്ളത്. ന്യായപ്രമാണം അപൂര്‍ണ്ണമാണ്, ക്രിസ്തു അത് പൂര്‍ത്തിയാക്കിയിരിക്കുന്നു. പൂര്‍ത്തിയായത് കൊണ്ട് ഇനിയത് പ്രയോജനമില്ല എന്നല്ല. ഉദാഹരണത്തിന്, ഇന്ത്യയുടെ സ്വാതന്ത്ര്യസമരം 1947 ആഗ.15-ന് പൂര്‍ത്തിയായി. പൂര്‍ത്തിയായത് കൊണ്ട് ഇനിയാരും സ്വാതന്ത്ര്യ സമരം നടത്തേണ്ട ആവശ്യമില്ല, പകരം ലഭിച്ച സ്വാതന്ത്ര്യത്തിന് അനുസൃതമായി നടന്നാല്‍ മതി. സ്വതന്ത്രനായി നടക്കുക എന്ന് പറഞ്ഞാല്‍ തോന്നിയത് പോലെ നടക്കുക എന്നല്ലല്ലോ അര്‍ത്ഥം. നിയമം അനുസരിച്ച് തന്നെയാണ് നടക്കേണ്ടത്. അത് നിയമം ലംഘിച്ചാല്‍ ഉണ്ടാകുന്ന ശിക്ഷയെ ഭയന്നിട്ടായിരിക്കരുത്, മറിച്ച് നമുക്ക്‌ സ്വാതന്ത്ര്യം നേടിത്തരുവാന്‍ വേണ്ടി ജീവനും രക്തവും ഒഴുക്കിയ നിയമദാതാക്കളോടുള്ള ബഹുമാനത്തിന്‍റെയും അനുസരണത്തിന്‍റെയും പുറത്തായിരിക്കണം. ഒരു ക്രിസ്തുവിശ്വാസിയെ സംബന്ധിച്ചിടത്തോളം, യേശുക്രിസ്തു അവന് പാപത്തില്‍ നിന്നും മരണത്തില്‍ നിന്നും ന്യായവിധിയില്‍ നിന്നും സ്വാതന്ത്ര്യം നേടിത്തന്നിരിക്കുന്നു. അതോടൊപ്പം ക്രിസ്തു തന്‍റെ ന്യായപ്രമാണത്തെ കൂടുതല്‍ കര്‍ക്കശമാക്കി അവന് നല്‍കിയിരിക്കുന്നു. അവന്‍റെ ജഡത്തിലുള്ള പാപത്തിന്‍റെ പ്രമാണത്തിന് മേല്‍ വിജയം വരിക്കേണ്ടതിന്, അതിനെ കീഴടക്കേണ്ടതിന് യേശുക്രിസ്തു  തന്‍റെ പരിശുദ്ധാത്മാവിനെയും അവന്‍റെ ഉള്ളില്‍ നല്‍കിയിരിക്കുന്നു. അതുകൊണ്ടുതന്നെ,  അവന്‍ ക്രിസ്തുവിന്‍റെ ന്യായപ്രമാണം അനുസരിച്ച് നടക്കുന്നത് അത് ലംഘിച്ചാല്‍ ഉള്ള ശിക്ഷയെ ഭയന്നിട്ടായിരിക്കരുത്, മറിച്ച് അവന് വേണ്ടി ജീവന്‍ തന്നു അവനെ വീണ്ടെടുത്ത കര്‍ത്താവിന്‍റെ സ്നേഹം അവനെ നിര്‍ബന്ധിക്കുന്നത് കൊണ്ട് ആയിരിക്കണം. എങ്കില്‍ മാത്രമേ അത് പൂര്‍ണ്ണ  ഹൃദയത്തോടും പൂര്‍ണ്ണ മനസ്സോടും  പൂര്‍ണ്ണ ആത്മാവോടും പൂര്‍ണ്ണ ശക്തിയോടും കൂടെ ദൈവത്തെ സ്നേഹിക്കുന്നതായി മാറുകയുള്ളൂ.

]]>
https://sathyamargam.org/2016/05/%e0%b4%ae%e0%b5%8b%e0%b4%b6%e0%b5%86%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a8%e0%b5%8d%e0%b4%af%e0%b4%be%e0%b4%af%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%be%e0%b4%a3%e0%b4%b5%e0%b5%81%e0%b4%82/feed/ 4
എന്താണ് സ്നേഹവും കാരുണ്യവും തമ്മിലുള്ള വ്യത്യാസം??? https://sathyamargam.org/2014/06/%e0%b4%8e%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%be%e0%b4%a3%e0%b5%8d-%e0%b4%b8%e0%b5%8d%e0%b4%a8%e0%b5%87%e0%b4%b9%e0%b4%b5%e0%b5%81%e0%b4%82-%e0%b4%95%e0%b4%be%e0%b4%b0%e0%b5%81%e0%b4%a3%e0%b5%8d%e0%b4%af/ https://sathyamargam.org/2014/06/%e0%b4%8e%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%be%e0%b4%a3%e0%b5%8d-%e0%b4%b8%e0%b5%8d%e0%b4%a8%e0%b5%87%e0%b4%b9%e0%b4%b5%e0%b5%81%e0%b4%82-%e0%b4%95%e0%b4%be%e0%b4%b0%e0%b5%81%e0%b4%a3%e0%b5%8d%e0%b4%af/#comments Mon, 09 Jun 2014 10:53:31 +0000 http://www.sathyamargam.org/?p=957  

നമ്മുടെ ദാവാ സുഹൃത്തുകളോട് “അരിയെത്ര?” എന്ന് ചോദിച്ചാല്‍ “പയറഞ്ഞാഴി!” എന്നാണു പറയുന്നത് എന്ന കാര്യം സത്യമാര്‍ഗ്ഗത്തിന്‍റെ വായനക്കാര്‍ക്കെല്ലാം അറിവുള്ള കാര്യമാണല്ലോ. “ബൈബിളിലെ ദൈവം സ്നേഹമുള്ളവനാണ്” എന്ന് നമ്മള്‍ പറഞ്ഞാല്‍ ഉടനെ അവര്‍ പറയും, “അള്ളാ കരുണയുള്ളവനാണ്, അല്ലാഹുവിന്‍റെ ഒരു പേര് പരമ കാരുണികന്‍ എന്നാണ്” എന്ന്. “സ്നേഹത്തെക്കാള്‍ വലുതാണ്‌ കാരുണ്യം” എന്നും ഇവര്‍ പറയും. “സ്നേഹവും കാരുണ്യവും ഒന്നാണോ?” എന്ന് പലരും ഇവരോട് ചോദിക്കാന് തുടങ്ങിയിട്ട് നാള്‍ കുറച്ചായി.  എന്നിട്ടും ഉത്തരം നാസ്തി!!!

 

അതുകൊണ്ട് ആ ചോദ്യത്തിന് ഒരു ഉദാഹരണത്തിന്‍റെ സഹായത്തോടെ ഞങ്ങള്‍ തന്നെ ഉത്തരം നല്കാമെന്ന് വിചാരിക്കുന്നു.

 

A യും B യും വളരെ ധനവാന്മാരായ സ്നേഹിതന്മാരാണ്. അവരുടെ നാട്ടില്‍ തന്നെ താമസിക്കുന്ന സുന്ദരിയും വിദ്യാസമ്പന്നയും ബുദ്ധിശാലിയുമായ യുവതിയാണ് C. ഒരിക്കല്‍ C യുടെ വീട്ടിലെത്തിയ A അവളെ വിവാഹം കഴിക്കാന്‍ താന്‍ തയ്യാറാണ് എന്നറിയിച്ചു.

 

C ചോദിച്ചു: “എന്തുകൊണ്ടാണ് ദരിദ്രയായ എന്നെ അതിസമ്പന്നനായ താങ്കള്‍ വിവാഹം കഴിക്കാന്‍ തയ്യാറാകുന്നത്?”

 

A യുടെ മറുപടി ഇങ്ങനെയായിരുന്നു: “നിനക്ക് നല്ല വിദ്യാഭാസവും ബുദ്ധിയും സൌന്ദര്യവും ഒക്കെയുണ്ടെങ്കിലും നീ വളരെ ദാരിദ്രയായി കഴിയുന്നത് കാണുമ്പോള്‍ എനിക്ക് നിന്നോട് വളരെ കരുണ തോന്നുന്നു. ഞാന്‍ വളരെ കരുണയുള്ളവനാണ്. എന്‍റെ കാരുണ്യം നിന്നെ  അനുഭവിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിന്നോടുള്ള എന്‍റെ കരുണ എത്ര വലിയതെന്നു കാണിക്കേണ്ടതിന് ഞാന്‍ നിന്നെ വിവാഹം കഴിക്കാം.”

 

താന്‍ ആലോചിച്ചിട്ടു പിന്നെ തീരുമാനം അറിയിക്കാം എന്ന് അവള്‍ പറഞ്ഞു. പിറ്റേദിവസം B അവളുടെ വീട്ടിലെത്തി താന്‍ അവളെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞു. A യോട് ചോദിച്ച ചോദ്യം തന്നെ അവള്‍ B യോടും ചോദിച്ചു.

 

B യുടെ മറുപടി ഇങ്ങനെയായിരുന്നു: “ഞാന്‍ നിന്നെ സ്നേഹിക്കുന്നു, അതുകൊണ്ട് ഞാന്‍ നിന്നെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നു.”

 

എന്‍റെ പ്രിയപ്പെട്ടവരേ, C ആരെയായിരിക്കും വിവാഹം കഴിച്ചിട്ടുണ്ടാവുക എന്ന് ഞാന്‍ പറയാതെ തന്നെ നിങ്ങള്‍ക്ക് മനസ്സിലായിട്ടുണ്ടാകും എന്നെനിക്കറിയാം.

 

ഇതാണ് കരുണയും സ്നേഹവും തമ്മിലുള്ള വ്യത്യാസം. കാരുണ്യം എന്നത് സഹതാപത്തില്‍ നിന്നുളവാകുന്ന, ഒരു വ്യക്തിയുടെ ബലഹീനതയില്‍ നമുക്കുണ്ടാകുന്ന വികാരമാണ്. എല്ലാവരോടും നമുക്ക് കാരുണ്യം ഉണ്ടാവുകയില്ല. അതിനു അര്‍ഹതയുള്ളവരോട് മാത്രമേ നമുക്ക് ആ വികാരമുണ്ടാകൂ. എന്നാല്‍ സ്നേഹം എന്നത് അങ്ങനെയുള്ള ഒന്നല്ല. അത് നമ്മില്‍നിന്ന് വരുന്നത് അന്യന്‍റെ അവസ്ഥ നോക്കിയിട്ടല്ല. നമ്മുടെ സ്നേഹിതന്മാരെ നാം സ്നേഹിക്കുന്നു. പക്ഷെ അവരോടു നാം കാരുണ്യം കാണിക്കുകയാണ് എന്ന് പറഞ്ഞാല്‍ അവരുടെ പ്രതികരണം എപ്രകാരം ആയിരിക്കും എന്ന് നമുക്ക് ഊഹിക്കാന്‍ പോലും കഴിയില്ല. നാം സ്നേഹിക്കുന്ന ആള്‍ ഏതു അവസ്ഥയിലാണെങ്കിലും നമുക്ക് അയാളെ സ്നേഹിക്കാന്‍ കഴിയും. പക്ഷെ നാം കരുണ കാണിക്കുന്ന ആളുടെ സഹതാപാര്‍ഹമായ അവസ്ഥക്ക് ഭേദം വന്നാല്‍ പിന്നെ നാം അയാളോട് കരുണ കാണിക്കേണ്ടതില്ല, അയാള്‍ക്കതിന്‍റെ ആവശ്യവുമില്ല. എന്നാല്‍ അതുപോലെയല്ല സ്നേഹം. സ്നേഹത്തില്‍ നിന്ന് കരുണയുണ്ടാകാം, പക്ഷേ കരുണയില്‍ നിന്ന് സ്നേഹം ഉണ്ടാകണമെന്നില്ല. ഇപ്പോള്‍ ഇത് രണ്ടും തമ്മിലുള്ള വ്യത്യാസം പ്രിയപ്പെട്ട മുസ്ലീം സുഹൃത്തുക്കള്‍ക്ക് മനസ്സിലായിക്കാണും എന്ന് വിശ്വസിക്കുന്നു.

 

ബൈബിളിലെ ദൈവം സ്നേഹമാകുന്നു. അവന്‍ മനുഷ്യരോട് തന്‍റെ ദയയും കരുണയും എല്ലാം കാണിക്കുന്നു എങ്കിലും അതിലെല്ലാം മീതെയാണ് അവന്‍റെ സ്നേഹം. “നിത്യസ്നേഹം കൊണ്ട് ഞാന്‍ നിന്നെ സ്നേഹിച്ചിരിക്കുന്നു” എന്നാണു ബൈബിളിലെ ദൈവം മനുഷ്യനോട് പറയുന്നത്. നാം ദൈവത്തോട് ശത്രുക്കള്‍ ആയിരിക്കുമ്പോള്‍ തന്നെ അവന്‍ നമ്മെ യേശുക്രിസ്തു മുഖാന്തരം സ്നേഹിച്ചു നമ്മെ വീണ്ടെടുത്തു” എന്നും ബൈബിള്‍ പറയുന്നു. അതുകൊണ്ട് പ്രിയപ്പെട്ടവരേ, നിങ്ങളോടുള്ള ദൈവത്തിന്‍റെ സ്നേഹം തള്ളിക്കളയാതെ നിങ്ങളെ സ്നേഹിച്ചു നിങ്ങള്‍ക്ക് വേണ്ടി ക്രൂശില്‍ സ്വയം യാഗമായി തീര്‍ന്ന യേശുക്രിസ്തുവിന്‍റെ ചാരത്തേക്ക്  വരിക. നിങ്ങളുടെ പാപങ്ങള്‍ എത്ര കടുംചിവപ്പായിരുന്നാലും അവനത് ഹിമം പോലെ വെളുപ്പിച്ചു തരും. “നമ്മുടെ പാപങ്ങളെ ഏറ്റുപറയുന്നു എങ്കില്‍ അവന്‍ നമ്മോടു പാപങ്ങളെ ക്ഷമിച്ചു സകല അനീതിയും പോക്കി നമ്മെ ശുദ്ധീകരിപ്പാന്‍ തക്കവണ്ണം വിശ്വസ്തനും നീതിമാനും ആകുന്നു” എന്നാണ് ബൈബിള്‍ പറയുന്നത്. ആകയാല്‍ ദൈവത്തിന്‍റെ സ്നേഹം അനുഭവിച്ചറിയാന്‍ യേശുക്രിസ്തുവിന്‍റെ സന്നിധിയിലേക്ക് കടന്നു വന്നു യേശുവിനോടു പാപങ്ങള്‍ ഏറ്റുപറഞ്ഞ് യേശുവിനെ നിങ്ങളുടെ ജീവിതത്തിന്‍റെ കര്‍ത്താവായി സ്വീകരിക്കൂ… വരാനുള്ള ന്യായവിധിയില്‍ നിന്നും നിത്യ നരകത്തില്‍ നിന്നും രക്ഷ നേടൂ…

]]>
https://sathyamargam.org/2014/06/%e0%b4%8e%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%be%e0%b4%a3%e0%b5%8d-%e0%b4%b8%e0%b5%8d%e0%b4%a8%e0%b5%87%e0%b4%b9%e0%b4%b5%e0%b5%81%e0%b4%82-%e0%b4%95%e0%b4%be%e0%b4%b0%e0%b5%81%e0%b4%a3%e0%b5%8d%e0%b4%af/feed/ 11
ബൈബിളിലെ ദൈവത്തിന്‍റെ അസ്തിത്വം. https://sathyamargam.org/2013/10/%e0%b4%ac%e0%b5%88%e0%b4%ac%e0%b4%bf%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%a6%e0%b5%88%e0%b4%b5%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%85%e0%b4%b8/ https://sathyamargam.org/2013/10/%e0%b4%ac%e0%b5%88%e0%b4%ac%e0%b4%bf%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%a6%e0%b5%88%e0%b4%b5%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%85%e0%b4%b8/#respond Sat, 05 Oct 2013 06:26:27 +0000 http://www.sathyamargam.org/?p=794 അനില്‍ കുമാര്‍ വി. അയ്യപ്പന്‍ 

 

യേശുക്രിസ്തു കാലത്തെ രണ്ടായി വിഭജിച്ചു കൊണ്ട് ചരിത്രത്തിലേക്ക് ഇറങ്ങി വന്ന ദൈവമാണ്. അദ്ദേഹത്തിനെ കണ്ടവരും അദ്ദേഹത്തില്‍ നിന്ന് കേട്ടവരും അദ്ദേഹത്തില്‍ നിന്ന് നന്മ അനുഭവിച്ചവരും ധാരാളം പേര്‍ ഉണ്ടായിരുന്നു. അദ്ദേഹത്തിന്‍റെ ശിഷ്യനായ യോഹന്നാന്‍ എഴുതിയിരിക്കുന്നത് ഇപ്രകാരമാണ്:

 

“ഈ പുസ്തകത്തില്‍ എഴുതിയിരിക്കുന്നതല്ലാതെ മറ്റു അനേകം അടയാളങ്ങളും യേശു തന്‍റെ ശിഷ്യന്മാര്‍ കാണ്‍കെ ചെയ്തു. എന്നാല്‍ യേശു ദൈവപുത്രനായ ക്രിസ്തു എന്നു നിങ്ങള്‍ വിശ്വസിക്കേണ്ടതിന്നും വിശ്വസിച്ചിട്ടു അവന്‍റെ നാമത്തില്‍ നിങ്ങള്‍ക്കു ജീവന്‍ ഉണ്ടാകേണ്ടതിന്നും ഇതു എഴുതിയിരിക്കുന്നു” (യോഹ.20:30,31)

 

“ഇതു കണ്ടവന്‍ സാക്ഷ്യം പറഞ്ഞിരിക്കുന്നു; അവന്റെ സാക്ഷ്യം സത്യം ആകുന്നു; നിങ്ങളും വിശ്വസിക്കേണ്ടതിന്നു താന്‍ സത്യം പറയുന്നു എന്നു അവന്‍ അറിയുന്നു” (യോഹ.19:33)

 

“ഈ ശിഷ്യന്‍ ഇതിനെക്കുറിച്ചു സാക്ഷ്യം പറയുന്നവനും ഇതു എഴുതിയവനും ആകുന്നു; അവന്റെ സാക്ഷ്യം സത്യം എന്നു ഞങ്ങള്‍ അറിയുന്നു. യേശു ചെയ്തതു മറ്റു പലതും ഉണ്ടു; അതു ഔരോന്നായി എഴുതിയാല്‍ എഴുതിയ പുസ്തകങ്ങള്‍ ലോകത്തില്‍ തന്നേയും ഒതുങ്ങുകയില്ല എന്നു ഞാന്‍ നിരൂപിക്കുന്നു” (യോഹ.21:24,25)

 

“ആദിമുതലുള്ളതും ഞങ്ങള്‍ കേട്ടതും സ്വന്ത കണ്ണുകൊണ്ടു കണ്ടതും ഞങ്ങള്‍ നോക്കിയതും ഞങ്ങളുടെ കൈ തൊട്ടതും ആയ ജീവന്റെ വചനം സംബന്ധിച്ചു — ജീവന്‍ പ്രത്യക്ഷമായി, ഞങ്ങള്‍ കണ്ടു സാക്ഷീകരിക്കയും പിതാവിനോടുകൂടെയിരുന്നു ഞങ്ങള്‍ക്കു പ്രത്യക്ഷമായ നിത്യജീവനെ നിങ്ങളോടു അറിയിക്കയും ചെയ്യുന്നു — (1യോഹ.1:1,2)

 

മറ്റൊരു ശിഷ്യനായ പത്രോസ് പറയുന്നത് ഇപ്രകാരമാണ്:

“ഞങ്ങള്‍ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ ശക്തിയും പ്രത്യക്ഷതയും നിങ്ങളോടു അറിയിച്ചതു നിര്‍മ്മിതകഥകളെ പ്രമാണിച്ചിട്ടല്ല, അവന്‍റെ മഹിമ കണ്ട സാക്ഷികളായിത്തീര്‍ന്നിട്ടത്രേ. “ഇവന്‍ എന്‍റെ പ്രിയപുത്രന്‍ ; ഇവങ്കല്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു” എന്നുള്ള ശബ്ദം അതി ശ്രേഷ്ഠതേജസ്സിങ്കല്‍ നിന്നു വന്നപ്പോള്‍ പിതാവായ ദൈവത്താല്‍ അവന്നു മാനവും തേജസ്സും ലഭിച്ചു. ഞങ്ങള്‍ അവനോടുകൂടെ വിശുദ്ധപര്‍വ്വതത്തില്‍ ഇരിക്കുമ്പോള്‍ സ്വര്‍ഗ്ഗത്തില്‍ നിന്നും ഈ ശബ്ദം ഉണ്ടായതു കേട്ടു” (2.പത്രോസ് . 1:16-18)

 

ചുരുക്കത്തില്‍ യേശുക്രിസ്തു ചെയ്തതും പറഞ്ഞതുമായ കാര്യങ്ങള്‍ക്ക് അനേകം ദൃക്സാക്ഷികള്‍ ഉണ്ട്. ഇനി പഴയ നിയമത്തിലേക്ക് പോയാലോ, അവിടെയും ദൈവം ചെയ്ത പ്രവൃത്തികള്‍ക്ക് ദൃക്സാക്ഷികള്‍ ഉണ്ട്. നമുക്ക്‌ നോക്കാം:

 

“അപ്പോള്‍ യഹോവ മോശെയോടു: വെള്ളം മിസ്രയീമ്യരുടെ മേലും അവരുടെ രഥങ്ങളിന്‍ മേലും കുതിരപ്പടയുടെ മേലും മടങ്ങി വരേണ്ടതിന്നു കടലിന്മേല്‍ കൈനീട്ടുക എന്നു കല്പിച്ചു. മോശെ കടലിന്മേല്‍ കൈ നീട്ടി; പുലര്‍ച്ചെക്കു കടല്‍ അതിന്‍റെ സ്ഥിതിയിലേക്കു മടങ്ങിവന്നു. മിസ്രയീമ്യര്‍ അതിന്നു എതിരായി ഓടി; യഹോവ മിസ്രയീമ്യരെ കടലിന്‍റെ നടുവില്‍ തള്ളിയിട്ടു. വെള്ളം മടങ്ങിവന്നു അവരുടെ പിന്നാലെ കടലിലേക്കു ചെന്നിരുന്ന രഥങ്ങളെയും കുതിരപ്പടയെയും ഫറവോന്‍റെ സൈന്യത്തെയും എല്ലാം മുക്കിക്കളഞ്ഞു; അവരില്‍ ഒരുത്തന്‍ പോലും ശേഷിച്ചില്ല. യിസ്രായേല്‍മക്കള്‍ കടലിന്‍റെ നടുവെ ഉണങ്ങിയ നിലത്തുകൂടി കടന്നുപോയി; വെള്ളം അവരുടെ ഇടത്തും വലത്തും മതിലായി നിന്നു. ഇങ്ങനെ യഹോവ ആ ദിവസം യിസ്രായേല്യരെ മിസ്രയീമ്യരുടെ കയ്യില്‍നിന്നു രക്ഷിച്ചു; മിസ്രയീമ്യര്‍ കടല്‍ക്കരയില്‍ ചത്തടിഞ്ഞു കിടക്കുന്നതു യിസ്രായേല്യര്‍ കാണുകയും ചെയ്തു. യഹോവ മിസ്രയീമ്യരില്‍ ചെയ്ത ഈ മഹാപ്രവൃത്തി യിസ്രായേല്യര്‍ കണ്ടു; ജനം യഹോവയെ ഭയപ്പെട്ടു, യഹോവയിലും അവന്‍റെ ദാസനായ മോശെയിലും വിശ്വസിച്ചു” (പുറ.14:26-31)

 

ദൈവം ചെങ്കടലിനെ വിഭാഗിച്ചു ഉണങ്ങിയ നിലത്തുകൂടി യിസ്രായേല്‍ മക്കളെ മറുകര കടത്തുകയും യിസ്രായേല്‍ മക്കളെ പിന്തുടര്‍ന്ന ഫറവോനേയും സൈന്യത്തെയും ചെങ്കടലില്‍ മുക്കിക്കല്ലുകയും ചെയ്തപ്പോള്‍ അതിനു ദൃക്സാക്ഷികളായി ഉണ്ടായിരുന്നത് ലക്ഷക്കണക്കിനു വരുന്ന ജനക്കൂട്ടം ആയിരുന്നു. ആ അത്ഭുതപ്രവൃത്തിയുടെ അനന്തരഫലം എന്തായിരുന്നു എന്ന് അവിടെ രേഖപ്പെടുത്തിയിട്ടുമുണ്ട്: “ജനം യഹോവയെ ഭയപ്പെട്ടു, യഹോവയിലും അവന്‍റെ ദാസനായ മോശെയിലും വിശ്വസിച്ചു” എന്നാണ് പറഞ്ഞിരിക്കുന്നത്.

 

ഇനി യഹോവയായ ദൈവം മോശെക്ക് തന്‍റെ ന്യായപ്രമാണം നല്‍കുന്നതിനോട് അനുബന്ധിച്ച് നടന്ന ഒരു സംഭവം നോക്കാം:

 

“യഹോവ മോശെയോടു: ഞാന്‍ നിന്നോടു സംസാരിക്കുമ്പോള്‍ ജനം കേള്‍ക്കേണ്ടതിന്നും നിന്നെ എന്നേക്കും വിശ്വസിക്കേണ്ടതിന്നും ഞാന്‍ ഇതാ, മേഘതമസ്സില്‍ നിന്‍റെ അടുക്കല്‍ വരുന്നു എന്നു അരുളിച്ചെയ്തു, ജനത്തിന്‍റെ വാക്കു മോശെ യഹോവയോടു ബോധിപ്പിച്ചു. യഹോവ പിന്നെയും മോശെയോടു കല്പിച്ചതു: നീ ജനത്തിന്‍റെ അടുക്കല്‍ ചെന്നു ഇന്നും നാളെയും അവരെ ശുദ്ധീകരിക്ക; അവര്‍ വസ്ത്രം അലക്കി, മൂന്നാം ദിവസത്തേക്കു ഒരുങ്ങിയിരിക്കട്ടേ; മൂന്നാം ദിവസം യഹോവ സകല ജനവും കാണ്‍കെ സീനായിപര്‍വ്വത്തില്‍ ഇറങ്ങും. ജനം പര്‍വ്വതത്തില്‍ കയറാതെയും അതിന്‍റെ അടിവാരം തൊടാതെയും ഇരിപ്പാന്‍ സൂക്ഷിക്കേണം എന്നു പറഞ്ഞു. നീ അവര്‍ക്കായി ചുറ്റും അതിര്‍ തിരിക്കേണം; പര്‍വ്വതം തൊടുന്നവന്‍ എല്ലാം മരണശിക്ഷ അനുഭവിക്കേണം. കൈ തൊടാതെ അവനെ കല്ലെറിഞ്ഞോ എയ്തോ കൊന്നുകളയേണം; മൃഗമായാലും മനുഷ്യനായാലും ജീവനോടിരിക്കരുതു. കാഹളം ദീര്‍ഘമായി ധ്വനിക്കുമ്പോള്‍ അവര്‍ പര്‍വ്വതത്തിന്നു അടുത്തു വരട്ടെ. മോശെ പര്‍വ്വതത്തില്‍നിന്നു ജനത്തിന്‍റെ അടുക്കല്‍ ഇറങ്ങിച്ചെന്നു ജനത്തെ ശുദ്ധീകരിച്ചു; അവര്‍ വസ്ത്രം അലക്കുകയും ചെയ്തു. അവന്‍ ജനത്തോടു: മൂന്നാം ദിവസത്തേക്കു ഒരുങ്ങിയിരിപ്പിന്‍ ; നിങ്ങളുടെ ഭാര്യമാരുടെ അടുക്കല്‍ ചെല്ലരുതു എന്നു പറഞ്ഞു. മൂന്നാം ദിവസം നേരം വെളുത്തപ്പോള്‍ ഇടിമുഴക്കവും മിന്നലും പര്‍വ്വതത്തില്‍ കാര്‍മേഘവും മഹാഗംഭീരമായ കാഹളധ്വനിയും ഉണ്ടായി; പാളയത്തിലുള്ള ജനം ഒക്കെയും നടുങ്ങി. ദൈവത്തെ എതിരേല്പാന്‍ മോശെ ജനത്തെ പാളയത്തില്‍നിന്നു പുറപ്പെടുവിച്ചു; അവര്‍ പര്‍വ്വതത്തിന്‍റെ അടിവാരത്തു നിന്നു. യഹോവ തീയില്‍ സീനായി പര്‍വ്വതത്തില്‍ ഇറങ്ങുകയാല്‍ അതു മുഴുവനും പുകകൊണ്ടു മൂടി; അതിന്‍റെ പുക തീച്ചൂളയിലെ പുകപോലെ പൊങ്ങി; പര്‍വ്വതം ഒക്കെയും ഏറ്റവും കുലുങ്ങി. കാഹളധ്വനി ദീര്‍ഘമായി ഉറച്ചുറച്ചുവന്നപ്പോള്‍ മോശെ സംസാരിച്ചു; ദൈവം ഉച്ചത്തില്‍ അവനോടു ഉത്തരം അരുളി. യഹോവ സീനായി പര്‍വ്വതത്തില്‍ പര്‍വ്വതത്തിന്‍റെ കൊടുമുടിയില്‍ ഇറങ്ങി; യഹോവ മോശെയെ പര്‍വ്വതത്തിന്‍റെ കൊടുമുടിയിലേക്കു വിളിച്ചു; മോശെ കയറിച്ചെന്നു” (പുറ.19:9-20)

 

ഈ സംഭവത്തിനും ജനം ദൃക്സാക്ഷികളാണ്. പര്‍വ്വതത്തില്‍ അവര്‍ കണ്ട കാര്യങ്ങള്‍ ഒരിക്കലും മോശെയുടെ മാന്ത്രിക വിദ്യകളല്ല, സര്‍വ്വശക്തനായ ദൈവത്തിന്‍റെ സ്വയം വെളിപ്പെടുത്തല്‍ ആണെന്ന് ജനത്തിനു മനസ്സിലായി. അതുകൊണ്ട് പിന്നെ അവര്‍ മോശെയോടു പറയുന്നത് ഇപ്രകാരമാണ്:

 

“ജനം ഒക്കെയും ഇടിമുഴക്കവും മിന്നലും കാഹളധ്വനിയും പര്‍വ്വതം പുകയുന്നതും കണ്ടു; ജനം അതുകണ്ടപ്പോള്‍ വിറെച്ചുകൊണ്ടു ദൂരത്തു നിന്നു. അവര്‍ മോശെയോടു: നീ ഞങ്ങളോടു സംസാരിക്ക; ഞങ്ങള്‍ കേട്ടുകൊള്ളാം; ഞങ്ങള്‍ മരിക്കാതിരിക്കേണ്ടതിന്നു ദൈവം ഞങ്ങളോടു സംസാരിക്കരുതേ എന്നു പറഞ്ഞു. മോശെ ജനത്തോടുഭയപ്പെടേണ്ടാ; നിങ്ങളെ പരീക്ഷിക്കേണ്ടതിന്നും നിങ്ങള്‍ പാപം ചെയ്യാതിരിപ്പാന്‍ അവങ്കലുള്ള ഭയം നിങ്ങള്‍ക്കു ഉണ്ടായിരിക്കേണ്ടതിന്നും അത്രേ ദൈവം വന്നിരിക്കുന്നതു എന്നു പറഞ്ഞു. അങ്ങനെ ജനം ദൂരത്തു നിന്നു; മോശെയോ ദൈവം ഇരുന്ന ഇരുളിന്നു അടുത്തുചെന്നു” (പുറ.20:18-21)

 

ഇവിടെ ജനം വളരെ വ്യക്തമായി മനസ്സിലാക്കി, ദൈവം ആണ് തങ്ങളുടെ അടുക്കല്‍ വന്നിരിക്കുന്നത് എന്ന്. എന്തിനാണ് ദൈവം അവരുടെ അടുക്കല്‍ ഇറങ്ങി വന്നിരിക്കുന്നത് എന്നു മോശ അവരോടു പറയുകയും ചെയ്തു.

 

മാത്രമല്ല, ദൈവവുമായി മോശെ നാല്പതു രാവും നാല്പതു പകലും സീനായ്‌ പര്‍വ്വതത്തില്‍ ഇരുന്ന ശേഷം താഴെ ഇറങ്ങിവന്നപ്പോള്‍ അവന്‍റെ മുഖത്തിനു വന്ന മാറ്റം എന്തായിരുന്നു എന്ന് ബൈബിള്‍ രേഖപ്പെടുത്തിയിട്ടുണ്ട്:

 

“യഹോവ പിന്നെയും മോശെയോടു: ഈ വചനങ്ങളെ എഴുതിക്കൊള്‍ക; ഈ വചനങ്ങള്‍ ആധാരമാക്കി ഞാന്‍ നിന്നോടും യിസ്രായേലിനോടും നിയമം ചെയ്തിരിക്കുന്നു എന്നു അരുളിച്ചെയ്തു. അവന്‍ അവിടെ ഭക്ഷണം കഴിക്കാതെയും വെള്ളം കുടിക്കാതെയും നാല്പതു പകലും നാല്പതു രാവും യഹോവയോടു കൂടെ ആയിരുന്നു; അവന്‍ പത്തു കല്പനയായ നിയമത്തിന്‍റെ വചനങ്ങളെ പലകയില്‍ എഴുതിക്കൊടുത്തു. അവന്‍ തന്നോടു അരുളിച്ചെയ്തതു നിമിത്തം തന്‍റെ മുഖത്തിന്‍റെ ത്വക്ക്‍ പ്രകാശിച്ചു എന്നു മോശെ സാക്ഷ്യത്തിന്‍റെ പലക രണ്ടും കയ്യില്‍ പടിച്ചുകൊണ്ടു സീനായിപര്‍വ്വതത്തില്‍നിന്നു ഇറങ്ങുമ്പോള്‍ അറിഞ്ഞില്ല. അഹരോനും യിസ്രായേല്‍മക്കള്‍ എല്ലാവരും മോശെയെ നോക്കിയപ്പോള്‍ അവന്‍റെ മുഖത്തിന്‍റെ ത്വക്ക്‍ പ്രകാശിക്കുന്നതു കണ്ടു; അതു കൊണ്ടു അവര്‍ അവന്‍റെ അടുക്കല്‍ ചെല്ലുവാന്‍ ഭയപ്പെട്ടു. മോശെ അവരെ വിളിച്ചു; അപ്പോള്‍ അഹരോനും സഭയിലെ പ്രമാണികള്‍ ഒക്കെയും അവന്‍റെ അടുക്കല്‍ മടങ്ങി വന്നു; മോശെ അവരോടു സംസാരിച്ചു. അതിന്‍റെ ശേഷം യിസ്രായേല്‍മക്കള്‍ ഒക്കെയും അവന്‍റെ അടുക്കല്‍ ചെന്നു. സീനായി പര്‍വ്വതത്തില്‍വെച്ചു യഹോവ തന്നോടു അരുളിച്ചെയ്തതൊക്കെയും അവന്‍ അവരോടു ആജ്ഞാപിച്ചു. മോശെ അവരോടു സംസാരിച്ചു കഴിഞ്ഞപ്പോള്‍ അവന്‍ തന്‍റെ മുഖത്തു ഒരു മൂടുപടം ഇട്ടു. മോശെ യഹോവയോടു സംസാരിക്കേണ്ടതിന്നു അവന്‍റെ സന്നിധാനത്തില്‍ കടക്കുമ്പോള്‍ പുറത്തു വരുവോളം മൂടുപടം നീക്കിയിരിക്കും; തന്നോടു കല്പിച്ചതു അവന്‍ പുറത്തുവന്നു യിസ്രയേല്‍മക്കളോടു പറയും. യിസ്രായേല്‍മക്കള്‍ മോശെയുടെ മുഖത്തിന്‍റെ ത്വക്ക്‍ പ്രകാശിക്കുന്നതായി കണ്ടതുകൊണ്ടു മോശെ അവനോടു സംസാരിക്കേണ്ടതിന്നു അകത്തു കടക്കുവോളം മൂടുപടം പിന്നെയും തന്‍റെ മുഖത്തു ഇട്ടുകൊള്ളും” (പുറ.34:27-35)

 

ഇവിടെയും ജനത്തിനു മനസ്സിലായി മോശെയോടു സംസാരിക്കുന്നത് ദൈവമാണ്, അതുകൊണ്ടാണ് മോശയുടെ മുഖത്തെ ത്വക്ക്‌ പ്രകാശിക്കുന്നത് എന്ന്.

 

ഇനി യിസ്രായേല്‍ ജനത്തെ യഹോവയായ ദൈവം യോര്‍ദ്ദാന്‍ നദി വിഭജിച്ചു വാഗ്ദത്ത ദേശത്ത് പ്രവേശിപ്പിച്ച സംഭവം നോക്കാം:

 

“ഇതാ, സര്‍വ്വഭൂമിക്കും നാഥനായവന്‍റെ നിയമപെട്ടകം നിങ്ങള്‍ക്കു മുമ്പായി യോര്‍ദ്ദാനിലേക്കു കടക്കുന്നു. ആകയാല്‍ ഓരോ ഗോത്രത്തില്‍നിന്നു ഓരോ ആള്‍വീതം യിസ്രായേല്‍ ഗോത്രങ്ങളില്‍നിന്നു പന്ത്രണ്ടു ആളെ കൂട്ടുവിന്‍ . സര്‍വ്വഭൂമിയുടെയും നാഥനായ യഹോവയുടെ പെട്ടകം ചുമക്കുന്ന പുരോഹിതന്മാരുടെ ഉള്ളങ്കാല്‍ യോര്‍ദ്ദാനിലെ വെള്ളത്തില്‍ ചവിട്ടുമ്പോള്‍ ഉടനെ യോര്‍ദ്ദാനിലെ വെള്ളം രണ്ടായി പിരിഞ്ഞിട്ടു മേല്‍നിന്നു ഒഴുകുന്ന വെള്ളം ചിറപോലെ നിലക്കും. അങ്ങനെ ജനം യോര്‍ദ്ദാന്നക്കരെ കടപ്പാന്‍ തങ്ങളുടെ കൂടാരങ്ങളില്‍നിന്നു പുറപ്പെട്ടു; നിയമപെട്ടകം ചുമക്കുന്ന പുരോഹിതന്മാര്‍ ജനത്തിന്നു മുമ്പായി പെട്ടകം ചുമന്നുകൊണ്ടു യോര്‍ദ്ദാന്നരികെ വന്നു. കൊയിത്തുകാലത്തൊക്കെയും യോര്‍ദ്ദാന്‍ തീരമെല്ലാം കവിഞ്ഞു ഒഴുകും. പെട്ടകം ചുമന്ന പുരോഹിതന്മാരുടെ കാല്‍ വെള്ളത്തിന്‍റെ വക്കത്തു മുങ്ങിയപ്പോള്‍ മേല്‍ വെള്ളത്തിന്‍റെ ഒഴുക്കു നിന്നു; സാരെഥാന്നു സമീപത്തുള്ള ആദാംപട്ടണത്തിന്നരികെ ബഹുദൂരത്തോളം ചിറപോലെ പൊങ്ങി; അരാബയിലെ കടലായ ഉപ്പുകടലിലേക്കു ഒഴുകിയ വെള്ളം വാര്‍ന്നുപോയി; ജനം യെരീഹോവിന്നു നേരെ മറുകര കടന്നു. യഹോവയുടെ നിയമപെട്ടകം ചുമന്ന പുരോഹിതന്മാര്‍ യോര്‍ദ്ദാന്‍റെ നടുവില്‍ ഉണങ്ങിയ നിലത്തു ഉറെച്ചുനിന്നു; യിസ്രായേല്‍ജനമൊക്കെയും യോര്‍ദ്ദാന്‍ കടന്നുതീരുവോളം ഉണങ്ങിയ നിലത്തുകൂടിത്തന്നേ നടന്നുപോയി” (യോശുവ.3:11-17)

 

അവര്‍ അക്കരെ കടന്നതിനു ശേഷം എന്തുണ്ടായെന്നു ബൈബിള്‍ പറയുന്നത് നോക്കുക:

 

“അന്നു യഹോവ യോശുവയെ എല്ലായിസ്രായേലിന്‍റെയും മുമ്പാകെ വലിയവനാക്കി; അവര്‍ മോശെയെ ബഹുമാനിച്ചതു പോലെ അവനെയും അവന്‍റെ ആയുഷ്കാലമൊക്കെയും ബഹുമാനിച്ചു. യഹോവ യോശുവയോടു: സാക്ഷ്യപെട്ടകം ചുമക്കുന്ന പുരോഹിതന്മാരോടു യോര്‍ദ്ദാനില്‍നിന്നു കയറുവാന്‍ കല്പിക്ക എന്നു അരുളിച്ചെയ്തു. അങ്ങനെ യോശുവ പുരോഹിതന്മാരോടു യോര്‍ദ്ദാനില്‍നിന്നു കയറുവാന്‍ കല്പിച്ചു. യഹോവയുടെ സാക്ഷ്യപെട്ടകം ചുമക്കുന്ന പുരോഹിതന്മാര്‍ യോര്‍ദ്ദാന്‍റെ നടുവില്‍നിന്നു കയറി; പുരോഹിതന്മാരുടെ ഉള്ളങ്കാല്‍ കരെക്കു പൊക്കി വെച്ച ഉടനെ യോര്‍ദ്ദാനിലെ വെള്ളം വീണ്ടും അതിന്‍റെ സ്ഥലത്തേക്കു വന്നു മുമ്പിലത്തെപ്പോലെ തീരം കവിഞ്ഞു ഒഴുകി. ഒന്നാം മാസം പത്താം തിയ്യതി ജനം യോര്‍ദ്ദാനില്‍നിന്നു കയറി യെരീഹോവിന്‍റെ കിഴക്കെ അതിരിലുള്ള ഗില്ഗാലില്‍ പാളയം ഇറങ്ങി” (യോശുവ.4:14-19)

 

ഈ സംഭവത്തിലൂടെ ജനത്തിനു മനസ്സിലായി ദൈവം മോശയെ തങ്ങളുടെ നേതാവായി തിരഞ്ഞെടുത്തത് പോലെ തന്നെ യോശുവയേയും തങ്ങളുടെ നേതാവായി തിരഞ്ഞെടുത്തു എന്ന്. അതുകൊണ്ടാണ് അവര്‍ മോശയെ ബഹുമാനിച്ചത് പോലെ യോശുവയേയും അവന്‍റെ ആയുഷ്കാലമൊക്കെയും ബഹുമാനിച്ചത്.

 

ഈ സംഭവങ്ങള്‍ ഒന്നും ഒരാള്‍ക്ക്‌ മാത്രം അനുഭവവേദ്യമായ കാര്യങ്ങളല്ല, ലക്ഷക്കണക്കിന് വരുന്ന ഒരു ജനതതി ദൃക്സാക്ഷികള്‍ ആയ കാര്യമാണ്. അതുകൊണ്ടുതന്നെ യഹോവ മോശയുടെയോ യോശുവയുടെയോ മനസ്സില്‍ ഉടലെടുത്ത ഒരു സാങ്കല്പിക ദൈവം ആണ് എന്ന് വാദിക്കാന്‍ കഴിയുകയില്ല. ഈ സംഭവങ്ങള്‍ക്ക് ദൃക്സാക്ഷികള്‍ ആയ അനേകര്‍ യഹോവയുടെ ദൈവത്വത്തിനു തെളിവായി ഉണ്ടാകും.

 

ഭാവിയില്‍ ആരെങ്കിലും യിസ്രായെലില്‍ ദൈവത്തെ നിഷേധിക്കാനുള്ള അവസരം ഉണ്ടാകാതിരിക്കാന്‍ ദൈവം ഒരു കാര്യം ചെയ്യാന്‍ യോശുവയോടു പറയുന്നുണ്ട്:

 

“ജനമൊക്കെയും യോര്‍ദ്ദാന്‍ കടന്നുതീര്‍ന്നശേഷം യഹോവ യോശുവയോടു കല്പിച്ചതു എന്തെന്നാല്‍ : നിങ്ങള്‍ ഓരോ ഗോത്രത്തില്‍ നിന്നു ഓരോ ആള്‍ വീതം ജനത്തില്‍നിന്നു പന്ത്രണ്ടുപേരെ കൂട്ടി അവരോടു യോര്‍ദ്ദാന്‍റെ നടുവില്‍ പുരോഹിതന്മാരുടെ കാല്‍ ഉറച്ചുനിന്ന സ്ഥലത്തുനിന്നു പന്ത്രണ്ടു കല്ലു എടുത്തു കരെക്കു കൊണ്ടുവന്നു ഈ രാത്രി നിങ്ങള്‍ പാര്‍ക്കുന്ന സ്ഥലത്തു വെപ്പാന്‍ കല്പിപ്പിന്‍ . അങ്ങനെ യോശുവ യിസ്രായേല്‍മക്കളുടെ ഓരോ ഗോത്രത്തില്‍നിന്നു ഓരോ ആള്‍ വീതം നിയമിച്ചിരുന്ന പന്ത്രണ്ടുപേരെ വിളിച്ചു. യോശുവ അവരോടു പറഞ്ഞതു: യോര്‍ദ്ദാന്‍റെ നടുവില്‍ നിങ്ങളുടെ ദൈവമായ യഹോവയുടെ പെട്ടകത്തിന്നു മുമ്പില്‍ ചെന്നു യിസ്രായേല്‍മക്കളുടെ ഗോത്രസംഖ്യയ്ക്ക് ഒത്തവണ്ണം നിങ്ങളില്‍ ഓരോരുത്തന്‍ ഓരോ കല്ലു ചുമലില്‍ എടുക്കേണം. ഇതു നിങ്ങളുടെ ഇടയില്‍ ഒരു അടയാളമായിരിക്കേണം; ഈ കല്ലു എന്തു എന്നു നിങ്ങളുടെ മക്കള്‍ വരുങ്കാലത്തു ചോദിക്കുമ്പോള്‍ യോര്‍ദ്ദാനിലെ വെള്ളം യഹോവയുടെ നിയമപെട്ടകത്തിന്‍റെ മുമ്പില്‍ രണ്ടായി പിരിഞ്ഞതുനിമിത്തം തന്നേ എന്നു അവരോടു പറയേണം. അതു യോര്‍ദ്ദാനെ കടന്നപ്പോള്‍ യോര്‍ദ്ദാനിലെ വെള്ളം രണ്ടായി പിരിഞ്ഞതുകൊണ്ടു ഈ കല്ലു യിസ്രായേല്‍മക്കള്‍ക്കു എന്നേക്കും ജ്ഞാപകമായിരിക്കേണം. യോശുവ കല്പിച്ചതുപോലെ യിസ്രായേല്‍മക്കള്‍ ചെയ്തു; യഹോവ യോശുവയോടു കല്പിച്ചതുപോലെ യിസ്രായേല്‍മക്കളുടെ ഗോത്രസംഖ്യെക്കു ഒത്തവണ്ണം പന്ത്രണ്ടു കല്ലു യോര്‍ദ്ദാന്‍റെ നടുവില്‍നിന്നു എടുത്തു തങ്ങള്‍ പാര്‍ത്ത സ്ഥലത്തു കൊണ്ടുപോയി വെച്ചു. യോര്‍ദ്ദാന്‍റെ നടുവിലും നിയമപെട്ടകം ചുമന്ന പുരോഹിതന്മാരുടെ കാല്‍ നിന്ന സ്ഥലത്തു യോശുവ പന്ത്രണ്ടു കല്ലു നാട്ടി; അവ ഇന്നുവരെ അവിടെ ഉണ്ടു” (യോശുവ.4:1-9).

 

യിസ്രായേലിലെ വരും തലമുറയ്ക്ക് യഹോവ ആരാണെന്ന് മനസ്സിലാക്കാന്‍ വണ്ടിയുള്ള തെളിവ് ആയിട്ടാണ് യോര്‍ദ്ദാന്‍ നദിയുടെ ആഴത്തിലുള്ള കല്ലുകള്‍ എടുക്കാന്‍ യഹോവ കല്പിച്ചത്.

 

ചുരുക്കത്തില്‍, യഹോവ ജീവനുള്ള സത്യദൈവം എന്ന് വ്യക്തമായി ബൈബിളില്‍ ദൈവം മനസ്സിലാക്കി തരുന്നുണ്ട്. മാത്രമല്ല, ആ സത്യദൈവമായ യഹോവ തന്നെയാണ് പുതിയ നിയമത്തില്‍ വെളിപ്പെട്ട യേശുക്രിസ്തു എന്നും അവരുടെ സ്വഭാവങ്ങളിലൂടെയും അവര്‍ക്ക്‌ നല്‍കിയിട്ടുള്ള പദവി നാമങ്ങളിലൂടെയും ബൈബിള്‍ വെളിപ്പെടുത്തുന്നു.

 

ഈ വിധം അല്ലാഹു കേവലം മുഹമ്മദിന്‍റെ മനസ്സിലെ ഒരു സാങ്കല്പിക ദൈവം അല്ല, അസ്തിത്വം ഉള്ളവനാണ് എന്ന് മുസ്ലീങ്ങള്‍ ഇസ്ലാമിക പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ തെളിയിച്ചിട്ടു വേണം അല്ലാഹു ദൈവമാണ് എന്ന് പറയേണ്ടത്. ഖുര്‍ആനിലോ ഹദീസുകളിലോ എവിടെയെങ്കിലും അല്ലാഹു മുഹമ്മദിനോ അല്ലെങ്കില്‍ അദ്ദേഹത്തിന്‍റെ സമകാലീനര്‍ക്കോ പ്രത്യക്ഷപ്പെട്ടതായി പറയുന്നുണ്ടോ? അതല്ലെങ്കില്‍ മുഹമ്മദിനോ അല്ലെങ്കില്‍ മനുഷ്യര്‍ക്ക്‌ ആര്‍ക്കെങ്കിലുമോ ചെയ്യാന്‍ കഴിയാത്ത ഒരു അമാനുഷിക കൃത്യം മുഹമ്മദിന്‍റെ സമകാലീനരും ദൃക്സാക്ഷികളുമായ ആളുകള്‍ ഉള്ളപ്പോള്‍ അല്ലാഹു ചെയ്തിട്ടുണ്ടോ? അല്ലാഹു എപ്പോഴെങ്കിലും മുഹമ്മദിനോട് നേരിട്ട് സംസാരിച്ചിട്ടുണ്ടോ? ഇതിനൊക്കെയുള്ള ഉത്തരം ഇല്ല എന്നാണെങ്കില്‍ ഖുര്‍ആനിലെ അല്ലാഹു മുഹമ്മദിന്‍റെ മനസ്സില്‍ രൂപം കൊണ്ട ഒരു സാങ്കല്പിക കഥാപാത്രം മാത്രമാണ് എന്ന് ഏതു ബുദ്ധിയില്ലാത്തവനും മനസിലാകും!!

]]>
https://sathyamargam.org/2013/10/%e0%b4%ac%e0%b5%88%e0%b4%ac%e0%b4%bf%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%a6%e0%b5%88%e0%b4%b5%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%85%e0%b4%b8/feed/ 0
യഹോവയുടെ ദൂതപ്രത്യക്ഷതകള്‍ (ഭാഗം-4) https://sathyamargam.org/2013/09/%e0%b4%af%e0%b4%b9%e0%b5%8b%e0%b4%b5%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a6%e0%b5%82%e0%b4%a4%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%af%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a4-2/ https://sathyamargam.org/2013/09/%e0%b4%af%e0%b4%b9%e0%b5%8b%e0%b4%b5%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a6%e0%b5%82%e0%b4%a4%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%af%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a4-2/#comments Thu, 19 Sep 2013 11:52:12 +0000 http://www.sathyamargam.org/?p=777 എന്തുകൊണ്ടാണ് പഴയനിയമത്തില്‍ പലയിടങ്ങളിലും കാണുന്ന യഹോവയുടെ ദൂതനെ പുതിയനിയമത്തില്‍ ഒരിടത്തും കാണാത്തത്? ഈ ചോദ്യത്തിനു ഉത്തരം ലഭിക്കണമെങ്കില്‍ യഹോവയുടെ ദൂതന്‍ എന്ന നാമത്തില്‍ വെളിപ്പെട്ടത് ആരാണെന്നറിയണം, ആ ദൂതന്‍റെ ശുശ്രൂഷകള്‍ പുതിയ നിയമത്തില്‍ ചെയ്തത് ആരാണെന്നറിയണം. പഴയ-പുതിയ നിയമങ്ങള്‍ ചേര്‍ത്തു വെച്ച് പഠിച്ചാല്‍ നമുക്ക്‌ മനസ്സിലാക്കാന്‍ കഴിയുന്ന ഒരു വലിയ സത്യമാണ് യഹോവയുടെ ദൂതന്‍ ചെയ്ത ശുശ്രൂഷകള്‍ തന്നെയാണ് പുതിയ നിയമത്തില്‍ യേശുക്രിസ്തു നിര്‍വ്വഹിച്ച ശുശ്രൂഷകളും എന്നുള്ളത്. നമുക്കത് ഓരോന്നായി പരിശോധിക്കാം.

 

1. പിതാവിന്‍റെ നാമം വെളിപ്പെടുത്തിക്കൊടുക്കുന്നു.

പുറപ്പാട് 3:14-ല്‍ മോശെ ദൈവത്തിന്‍റെ നാമം എന്താണെന്ന് ചോദിച്ചപ്പോള്‍ “ഞാന്‍ ആകുന്നവന്‍ ഞാന്‍ ആകുന്നു’ എന്ന നാമം വെളിപ്പെടുത്തിക്കൊടുത്തത് യഹോവയുടെ ദൂതനാണ്. പുതിയ നിയമത്തിലേക്ക് വരുമ്പോള്‍ യേശുക്രിസ്തു പറയുന്നത് “നീ ലോകത്തില്‍നിന്നു എനിക്കു തന്നിട്ടുള്ള മനുഷ്യര്‍ക്കു ഞാന്‍ നിന്‍റെ നാമം വെളിപ്പെടുത്തിയിരിക്കുന്നു” (യോഹ.17:6) “നീ എന്നെ സ്നേഹിക്കുന്ന സ്നേഹം അവരില്‍ ആകുവാനും ഞാന്‍ അവരില്‍ ആകുവാനും ഞാന്‍ നിന്‍റെ നാമം അവര്‍ക്കും വെളിപ്പെടുത്തിയിരിക്കുന്നു; ഇനിയും വെളിപ്പെടുത്തും” (യോഹ.17:26) എന്നാണ്. ഇതു പറഞ്ഞിട്ട് കര്‍ത്താവ് ശിഷ്യന്മാരുമായി കിദ്രോന്‍ തോടിനക്കരേക്ക് പോയി. അവിടെയുള്ള തോട്ടത്തില്‍ ആയിരിക്കുമ്പോഴാണ് മഹാപുരോഹിതന്മാരും പരീശന്മാരും അയച്ച ചേവകരും പട്ടാളക്കാരും ഇസ്കര്യാത്തോ യൂദയുടെ നേതൃത്വത്തില്‍ കര്‍ത്താവിനെ പിടിക്കാന്‍ വരുന്നത്. അവര്‍ വന്നപ്പോള്‍ കര്‍ത്താവ് അവരോടു ചോദിച്ചു: ‘നിങ്ങള്‍ ആരെ തിരയുന്നു’ എന്ന്. അവര്‍പറഞ്ഞു: ‘നസറായനായ യേശുവിനെ’ എന്ന്. അപ്പോള്‍ കര്‍ത്താവ് പറഞ്ഞു: ‘അത് ഞാന്‍ ആകുന്നു’ എന്ന്. അതുകേട്ടതും അവര്‍ പിന്‍വാങ്ങി നിലത്തുവീണു. വീണ്ടും കര്‍ത്താവ് അവരോടു ചോദിച്ചു: ‘നിങ്ങള്‍ ആരെ തിരയുന്നു?’ എന്ന്. നസറായനായ യേശുവിനെ എന്നവര്‍ മറുപടി പറഞ്ഞപ്പോള്‍ “ഞാന്‍ ആകുന്നു എന്നു നിങ്ങളോടു പറഞ്ഞുവല്ലോ; എന്നെ ആകുന്നു തിരയുന്നതെങ്കില്‍ ഇവര്‍ പോയ്ക്കൊള്ളട്ടെ’ എന്നു യേശു ഉത്തരം പറഞ്ഞു.

 

ഇവിടെ നമ്മള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമുള്ളത് ‘നിന്‍റെ നാമം ഞാന്‍ ഇനിയും വെളിപ്പെടുത്തും’ എന്ന് പിതാവിനോട് പറഞ്ഞിട്ട് പിന്നെ യേശു ക്രിസ്തു പറയുഞ്ഞ ‘ഞാന്‍ ആകുന്നു’ എന്ന വാക്കാണ്‌. പുറപ്പാട് 3:14-ല്‍ മോശെ ദൈവത്തിന്‍റെ നാമം എന്താണെന്ന് ചോദിച്ചപ്പോള്‍ പറഞ്ഞതും ‘ഞാന്‍ ആകുന്നു’ എന്ന വാക്കു തന്നെയാണ്. പുറപ്പാടില്‍ മോശെക്കു പ്രത്യക്ഷപ്പെട്ട് തന്‍റെ നാമം വെളിപ്പെടുത്തിയ യഹോവയുടെ ദൂതനും യേശുക്രിസ്തുവും ഒരേ ആളത്വമാണ് എന്ന് ഇതില്‍നിന്നും തെളിയുന്നു.

 

2. നിയോഗിച്ചയക്കുന്നു.

പുറ.3:7-10 വരെയുള്ള ഭാഗത്ത് യഹോവയുടെ ദൂതന്‍ മിസ്രയീമില്‍ അടിമത്തത്തിലിരിക്കുന്ന യിസ്രായേല്‍ ജനത്തെ മോചിപ്പിക്കാന്‍ വേണ്ടി മോശെയെ നിയോഗിച്ചയക്കുന്നത് കാണാം. ന്യായാ.6:14-ല്‍ യഹോവയുടെ ദൂതന്‍ മിദ്യാന്യ അടിമത്തത്തില്‍ കഴിയുന്ന യിസ്രായേലിനെ മോചിപ്പിക്കാന്‍ വേണ്ടി ഗിദേയോനെ നിയോഗിച്ചയക്കുന്നത് കാണാം: “അപ്പോള്‍ യഹോവ അവനെ നോക്കി: “നിന്‍റെ ഈ ബലത്തോടെ പോക; നീ യിസ്രായേലിനെ മിദ്യാന്യരുടെ കയ്യില്‍നിന്നു രക്ഷിക്കും; ഞാനല്ലയോ നിന്നെ അയക്കുന്നതു എന്നു പറഞ്ഞു.” ന്യായാ.13:1-21 വരെയുള്ള ഭാഗത്ത് ഫെലിസ്ത്യരുടെ അടിമത്തത്തില്‍ നിന്ന് യിസ്രായേലിനെ മോചിപ്പിക്കാന്‍ വേണ്ടി ശിംശോനെ ജനനത്തിനു മുന്‍പേ നിയോഗിക്കുന്നത് കാണാന്‍ കഴിയും. അപ്രകാരം തന്നെ പുതിയ നിയമത്തില്‍ യേശുക്രിസ്തു സാത്താന്‍റെ അധീനതയില്‍ നിന്ന് ലോകത്തെ വിടുവിക്കേണ്ടതിനു തന്‍റെ ശിഷ്യന്മാരെ സുവിശേഷവുമായി നിയോഗിച്ചയക്കുന്നത് കാണാം: “യേശു അടുത്തുചെന്നു: “സ്വര്‍ഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്കു നല്കപ്പെട്ടിരിക്കുന്നു. ആകയാല്‍ നിങ്ങള്‍ പുറപ്പെട്ടു, പിതാവിന്‍റേയും പുത്രന്‍റേയും പരിശുദ്ധാത്മാവിന്‍റേയും നാമത്തില്‍ സ്നാനം കഴിപ്പിച്ചും ഞാന്‍ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാന്‍ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊള്‍വിന്‍ ; ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു എന്നു അരുളിച്ചെയ്തു” (മത്തായി.28:18-20)

 

3.         ബന്ധനത്തിലിരിക്കുന്നവരെ മോചിപ്പിക്കുന്നു

സങ്കീ.34:7-ല്‍ പറയുന്നത് “യഹോവയുടെ ദൂതന്‍ അവന്‍റെ ഭക്തന്മാരുടെ ചുറ്റും പാളയമിറങ്ങി അവരെ വിടുവിക്കുന്നു” എന്നാണ്. ഇതിനുള്ള നല്ലൊരു ഉദാഹരണം 2.രാജാ.19:35-ല്‍ കാണാം. ഹിസ്കിയാ രാജാവിനെതിരെ പടയുമായി വന്നു യിസ്രായെലിനെതിരെ ഉപരോധം ഏര്‍പ്പെടുത്തിയിരുന്ന അശ്ശൂര്യസൈന്യത്തിന്‍റെ പാളയത്തില്‍ യഹോവയുടെ ദൂതന്‍ രാത്രിയില്‍ കടന്നു ചെന്ന് ഒരുലക്ഷത്തിഎണ്‍പത്തയ്യായിരം സൈനികരെ കൊന്നു യിസ്രായേലിനെ വിടുവിച്ചതായി പറയുന്നുണ്ട്. ഇനി പുതിയനിയമത്തില്‍ യേശുക്രിസ്തുവിനെ നോക്കിയാലോ? എബ്രായ ലേഖനകാരന്‍ പറയുന്നു: “മക്കള്‍ ജഡരക്തങ്ങളോടു കൂടിയവര്‍ ആകകൊണ്ടു അവനും അവരെപ്പോലെ ജഡരക്തങ്ങളോടു കൂടിയവനായി മരണത്തിന്‍റെ അധികാരിയായ പിശാചിനെ തന്‍റെ മരണത്താല്‍ നീക്കി ജീവപര്യന്തം മരണഭീതിയാല്‍ അടിമകളായിരുന്നവരെ ഒക്കെയും വിടുവിച്ചു” (എബ്രാ.2:14,15). യേശുക്രിസ്തുവിന്‍റെ അരികില്‍ കടന്നു ചെന്ന് ജീവരക്ഷ പ്രാപിച്ച അനേകരെ കഴിഞ്ഞ രണ്ടായിരം വര്‍ഷങ്ങളായി അവന്‍ മരണ ഭീതിയില്‍ നിന്നും വിടുവിച്ചു നിത്യസമാധാനത്തിലാക്കി വെക്കുന്നു.

 

4.         പക്ഷവാദം ചെയ്യുന്നു.

സെഖര്യാ പ്രവാചകന്‍റെ പുസ്തകത്തില്‍ യഹോവയുടെ ദൂതന്‍ യെരുശലേമിനും യെഹൂദ്യപട്ടണങ്ങള്‍ക്കും വേണ്ടി യഹോവയോടു പക്ഷവാദം ചെയ്യുന്നത് നാം കാണുന്നുണ്ട് (സെഖര്യാ.1:12). പുതിയനിയമത്തില്‍ 1.യോഹ.2:1,2-ല്‍ പറയുന്നത് ഇപ്രകാരമാണ്: “എന്‍റെ കുഞ്ഞുങ്ങളേ, നിങ്ങള്‍ പാപം ചെയ്യാതിരിപ്പാന്‍ ഞാന്‍ ഇതു നിങ്ങള്‍ക്കു എഴുതുന്നു. ഒരുത്തന്‍ പാപം ചെയ്തു എങ്കിലോ, നീതിമാനായ യേശുക്രിസ്തു എന്ന കാര്യസ്ഥന്‍ നമുക്കു പിതാവിന്‍റെ അടുക്കല്‍ ഉണ്ടു. അവന്‍ നമ്മുടെ പാപങ്ങള്‍ക്കു പ്രായശ്ചിത്തം ആകുന്നു; നമ്മുടേതിന്നു മാത്രം അല്ല, സര്‍വ്വലോകത്തിന്‍റെ പാപത്തിന്നും തന്നേ.”

 

5.         ആശ്വസിപ്പിക്കുന്നു.

ഉല്‍പത്തി.16:7-13 വരെയുള്ള ഭാഗത്ത് സാറായിയുടെ മുന്നില്‍നിന്നു ഓടിപ്പോകുന്ന ഹാഗാറിനെ യഹോവയുടെ ദൂതന്‍ ആശ്വസിപ്പിക്കുന്നത് നാം കാണുന്നുണ്ട്. ഇനി പുതിയ നിയമത്തിലേക്ക് വന്നാല്‍ ഇതേ ശുശ്രൂഷ കര്‍ത്താവായ യേശുക്രിസ്തു നിര്‍വ്വഹിക്കുന്നതായി കാണാം:

 

“ദരിദ്രന്മാരോടു സുവിശേഷം അറിയിപ്പാന്‍ കര്‍ത്താവു എന്നെ അഭിഷേകം ചെയ്കയാല്‍ അവന്റെ ആത്മാവു എന്‍റെമേല്‍ ഉണ്ടു; ബദ്ധന്മാര്‍ക്കു വിടുതലും കുരുടന്മാര്‍ക്കും കാഴ്ചയും പ്രസംഗിപ്പാനും പീഡിതന്മാരെ വിടുവിച്ചയപ്പാനും കര്‍ത്താവിന്‍റെ പ്രസാദവര്‍ഷം പ്രസംഗിപ്പാനും എന്നെ അയച്ചിരിക്കുന്നു” എന്നു എഴുതിയിരിക്കുന്ന സ്ഥലം കണ്ടു. പിന്നെ അവന്‍ പുസ്തകം മടക്കി ശുശ്രൂഷക്കാരന്നു തിരികെ കൊടുത്തിട്ടു ഇരുന്നു; പള്ളിയിലുള്ള എല്ലാവരുടെയും കണ്ണു അവങ്കല്‍ പതിഞ്ഞിരുന്നു. അവന്‍ അവരോടു: ഇന്നു നിങ്ങള്‍ എന്‍റെ വചനം കേള്‍ക്കയില്‍ ഈ തിരുവെഴുത്തിന്നു നിവൃത്തി വന്നിരിക്കുന്നു എന്നു പറഞ്ഞുതുടങ്ങി” (ലൂക്കോ.4:18-21).

 

മറ്റൊരു വേദഭാഗം കൂടി നോക്കാം:

 

“അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ, എല്ലാവരും എന്‍റെ അടുക്കല്‍ വരുവിന്‍ ; ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കും. ഞാന്‍ സൌമ്യതയും താഴ്മയും ഉള്ളവന്‍ ആകയാല്‍ എന്‍റെ നുകം ഏറ്റുകൊണ്ടു എന്നോടു പഠിപ്പിന്‍; എന്നാല്‍ നിങ്ങളുടെ ആത്മാക്കള്‍ക്കു ആശ്വാസം കണ്ടത്തും” (മത്തായി.11:28,29)

 

അതേ, കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ ഭൌമിക ശുശ്രൂഷകളില്‍ അതിപ്രധാനമായ ഒന്നായിരുന്നു ആശ്വാസം വേണ്ടവര്‍ക്ക് ആശ്വാസം കൊടുക്കല്‍ . പഴയനിയമകാലത്ത് യഹോവയുടെ ദൂതന്‍ നിര്‍വ്വഹിച്ചിരുന്ന ഈ ശുശ്രൂഷ പുതിയ നിയമത്തില്‍ കര്‍ത്താവായ യേശുക്രിസ്തുവാണ് നിര്‍വ്വഹിക്കുന്നത്.

 

6.         ഉടമ്പടി ഉറപ്പിക്കുന്നു.

 

ഉല്‍പ്പത്തി.22:15-19 വരെയുള്ള ഭാഗത്ത് നാം വായിക്കുന്നത് ഇപ്രകാരമാണ്: “യഹോവയുടെ ദൂതന്‍ രണ്ടാമതും ആകാശത്തുനിന്നു അബ്രാഹാമിനോടു വിളിച്ചു അരുളിച്ചെയ്തതു: നീ ഈ കാര്യം ചെയ്തു, നിന്‍റെ ഏകജാതനായ മകനെ തരുവാന്‍ മടിക്കായ്കകൊണ്ടു ഞാന്‍ നിന്നെ ഐശ്വര്യമായി അനുഗ്രഹിക്കും; നിന്‍റെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങള്‍പോലെയും കടല്‍ക്കരയിലെ മണല്‍പോലെയും അത്യന്തം വര്‍ദ്ധിപ്പിക്കും; നിന്‍റെ സന്തതി ശത്രുക്കളുടെ പട്ടണങ്ങളെ കൈവശമാക്കും. നീ എന്‍റെ വാക്കു അനുസരിച്ചതു കൊണ്ടു നിന്‍റെ സന്തതി മുഖാന്തരം ഭൂമിയിലുള്ള സകലജാതികളും അനുഗ്രഹിക്കപ്പെടും എന്നു ഞാന്‍ എന്നെക്കൊണ്ടു തന്നേ സത്യം ചെയ്തിരിക്കുന്നു എന്നു യഹോവ അരുളിച്ചെയ്യുന്നു. പിന്നെ അബ്രാഹാം ബാല്യക്കാരുടെ അടുക്കല്‍ മടങ്ങിവന്നു; അവര്‍ ഒന്നിച്ചു പുറപ്പെട്ടു ബേര്‍-ശേബയിലേക്കു പോന്നു; അബ്രാഹാം ബേര്‍-ശേബയില്‍ പാര്‍ത്തു.”

 

ഉല്‍പ്പത്തി.12,15 എന്നീ അദ്ധ്യായങ്ങളില്‍ യഹോവ അബ്രാഹാമിനോടു ഉടമ്പടി ചെയ്തിട്ടുള്ളതായി നാം വായിക്കുന്നുണ്ട്. ഇപ്പോള്‍ അതേ ഉടമ്പടി ഒന്നുകൂടി ഉറപ്പിക്കുകയാണ് ഇവിടെ യഹോവയുടെ ദൂതന്‍ . പഴയനിയമത്തില്‍ മറ്റൊരു സ്ഥലത്തും യഹോവയുടെ ദൂതന്‍ ജനങ്ങളുമായി ഉടമ്പടി  ചെയ്തതായി പറയുന്നുണ്ട്:

 

“അനന്തരം യഹോവയുടെ ഒരു ദൂതന്‍ ഗില്ഗാലില്‍നിന്നു ബോഖീമിലേക്കു വന്നുപറഞ്ഞതു: ഞാന്‍ നിങ്ങളെ മിസ്രയീമില്‍നിന്നു പുറപ്പെടുവിച്ചു; നിങ്ങളുടെ പിതാക്കന്മാരോടു സത്യംചെയ്ത ദേശത്തേക്കു നിങ്ങളെ കൊണ്ടുവന്നു. നിങ്ങളോടുള്ള എന്‍റെ നിയമം ഞാന്‍ ഒരിക്കലും ലംഘിക്കയില്ല എന്നും നിങ്ങള്‍ ഈ ദേശനിവാസികളോടു ഉടമ്പടി ചെയ്യാതെ അവരുടെ ബലിപീഠങ്ങള്‍ ഇടിച്ചുകളയേണമെന്നും കല്പിച്ചു; എന്നാല്‍ നിങ്ങള്‍ എന്‍റെ വാക്കു അനുസരിച്ചില്ല; ഇങ്ങനെ നിങ്ങള്‍ ചെയ്തതു എന്തു? അതുകൊണ്ടു ഞാന്‍ അവരെ നിങ്ങളുടെ മുമ്പില്‍നിന്നു നീക്കിക്കളകയില്ല; അവര്‍ നിങ്ങളുടെ വിലാപ്പുറത്തു മുള്ളായിരിക്കും; അവരുടെ ദേവന്മാര്‍ നിങ്ങള്‍ക്കു കണിയായും ഇരിക്കും എന്നു ഞാന്‍ പറയുന്നു.” (ന്യായാ.2:1-3)

 

ഇവിടെ യഹോവയുടെ ദൂതന്‍ പറയുന്നത് “നിങ്ങളോടുള്ള എന്‍റെ നിയമം ഞാന്‍ ഒരിക്കലും ലംഘിക്കയില്ല” എന്ന് താന്‍ പറഞ്ഞിരുന്ന കാര്യമാണ് വിഷയത്തോടുള്ള ബന്ധത്തില്‍ നാം ചിന്തിക്കുന്നത്. വാസ്തവത്തില്‍ മോശെ മുഖാന്തരം യിസ്രായേല്‍ ജനത്തോട് നിയമം ചെയ്യുന്നത് (പുറ.24:8) യഹോവയായ ദൈവമാണ്! എന്നാല്‍ ഇവിടെ യഹോവയുടെ ദൂതന്‍ അവകാശപ്പെടുന്നത് ‘താനാണ് നിയമം ചെയ്തത്’ എന്നത്രേ!!

 

ഇനി പുതിയ നിയമത്തിലേക്ക് വന്നാലോ? യേശുക്രിസ്തു ജനവുമായി എന്തെങ്കിലും നിയമം ചെയ്തിട്ടുണ്ടോ? നമുക്ക്‌ നോക്കാം:

 

“അവര്‍ ഭക്ഷിക്കുമ്പോള്‍ യേശു അപ്പം എടുത്തു വാഴ്ത്തി നുറുക്കി ശിഷ്യന്മാര്‍ക്കു കൊടുത്തു. “വാങ്ങി ഭക്ഷിപ്പിന്‍; ഇതു എന്‍റെ ശരീരം” എന്നു പറഞ്ഞു. പിന്നെ പാനപാത്രം എടുത്തു സ്തോത്രം ചൊല്ലി അവര്‍ക്കു കൊടുത്തു: “എല്ലാവരും ഇതില്‍ നിന്നു കുടിപ്പിന്‍. ഇതു അനേകര്‍ക്കു വേണ്ടി പാപമോചനത്തിന്നായി ചൊരിയുന്ന പുതിയ നിയമത്തിന്നുള്ള എന്‍റെ രക്തം; എന്‍റെ പിതാവിന്‍റെ രാജ്യത്തില്‍ നിങ്ങളോടുകൂടെ പുതുതായി കുടിക്കുംനാള്‍വരെ ഞാന്‍ മുന്തിരിവള്ളിയുടെ ഈ അനുഭവത്തില്‍ നിന്നു ഇനി കുടിക്കയില്ല എന്നു ഞാന്‍ നിങ്ങളോടു പറയുന്നു” എന്നു പറഞ്ഞു” (മത്താ.26:26-28)

 

യേശുക്രിസ്തു ഒരു പുതിയ ഉടമ്പടി സ്ഥാപിച്ചിട്ടുണ്ട്! യഹോവയായ ദൈവം മോശ മുഖാന്തരം ചെയ്ത ഉടമ്പടി യിസ്രായേല്‍ ജനത്തോട് മാത്രമായിരുന്നെങ്കില്‍ യേശുക്രിസ്തു ചെയ്ത ഉടമ്പടി മുഴു ലോകത്തിനും ബാധകമാകുന്ന ഉടമ്പടിയാണ്. യിസ്രായേല്‍ ജനവും യഹോവയും തമ്മിലുള്ള ഉടമ്പടിയുടെ മധ്യസ്ഥനായ മോശ മരണത്തിനു വിധേയനായിരുന്നെങ്കില്‍ പുതിയ ഉടമ്പടിയുടെ മധ്യസ്ഥന്‍ മരണത്തെ ജയിച്ചു മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേറ്റ യേശുക്രിസ്തുവാണ്. മോശൈക ഉടമ്പടി ഉറപ്പിക്കപ്പെട്ടത്‌ കാളക്കിടാങ്ങളുടെ രക്തത്താലായിരുന്നുവെങ്കില്‍ മനുഷ്യവര്‍ഗ്ഗവുമായുള്ള ദൈവത്തിന്‍റെ പുതിയ ഉടമ്പടി ഉറപ്പിക്കപ്പെടുന്നത് യേശുക്രിസ്തുവിന്‍റെ പാപമില്ലാത്ത പരിശുദ്ധമായ രക്തത്താലാണ്. അതേ, എന്തുകൊണ്ടും പഴയ നിയമത്തെക്കാള്‍ എത്രയോ ഉന്നതമായതാണ് പുതിയ നിയമം!

 

വേറൊരു വേദഭാഗം കൂടി നോക്കാം:

 

“അതുനിമിത്തം ആദ്യനിയമത്തിലെ ലംഘനങ്ങളില്‍നിന്നുള്ള വീണ്ടെടുപ്പിന്നായി ഒരു മരണം ഉണ്ടായിട്ടു നിത്യാവകാശത്തിന്‍റെ വാഗ്ദത്തം വിളിക്കപ്പെട്ടവര്‍ക്കു ലഭിക്കേണ്ടതിന്നു അവന്‍ പുതിയ നിയമത്തിന്‍റെ മദ്ധ്യസ്ഥന്‍ ആകുന്നു. നിയമം ഉള്ളേടത്തു നിയമകര്‍ത്താവിന്‍റെ മരണം തെളിവാന്‍ ആവശ്യം. മരിച്ചശേഷമല്ലോ നിയമം സ്ഥിരമാകുന്നതു; നിയമകര്‍ത്താവിന്‍റെ ജീവകാലത്തോളം അതിന്നു ഉറപ്പില്ല. അതുകൊണ്ടു ആദ്യനിയമവും രക്തം കൂടാതെ പ്രതിഷ്ഠിച്ചതല്ല. മോശെ ന്യായപ്രമാണപ്രകാരം കല്പന ഒക്കെയും സകലജനത്തോടും പ്രസ്താവിച്ച ശേഷം പശുക്കിടാക്കളുടെയും ആട്ടുകൊറ്റന്മാരുടെയും രക്തത്തെ വെള്ളവും ചുവന്ന ആട്ടുരോമവും ഈസോപ്പുമായി എടുത്തു പുസ്തകത്തിന്മേലും സകലജനത്തിന്മേലും തളിച്ചു  “ഇതു ദൈവം നിങ്ങളോടു കല്പിച്ച നിയമത്തിന്‍റെ രക്തം” എന്നു പറഞ്ഞു. അങ്ങനെ തന്നേ അവന്‍ കൂടാരത്തിന്മേലും ആരാധനെക്കുള്ള ഉപകരണങ്ങളിന്മേലും എല്ലാം രക്തം തളിച്ചു. ന്യായപ്രമാണപ്രകാരം ഏകദേശം സകലവും രക്തത്താല്‍ ശുദ്ധീകരിക്കപ്പെടുന്നു; രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല. ആകയാല്‍ സ്വര്‍ഗ്ഗത്തിലുള്ളവയുടെ പ്രതിബിംബങ്ങളെ ഈവകയാല്‍ ശുദ്ധമാക്കുന്നതു ആവശ്യം. സ്വര്‍ഗ്ഗീയമായവെക്കോ ഇവയെക്കാള്‍ നല്ല യാഗങ്ങള്‍ ആവശ്യം. ക്രിസ്തു വാസ്തവമായതിന്‍റെ പ്രതിബിംബമായി കൈപ്പണിയായ വിശുദ്ധ മന്ദിരത്തിലേക്കല്ല, ഇപ്പോള്‍ നമുക്കു വേണ്ടി ദൈവസന്നിധിയില്‍ പ്രത്യക്ഷനാവാന്‍ സ്വര്‍ഗ്ഗത്തിലേക്കത്രേ പ്രവേശിച്ചതു. മഹാപുരോഹിതന്‍ ആണ്ടുതോറും അന്യരക്തത്തോടുകൂടെ വിശുദ്ധമന്ദിരത്തില്‍ പ്രവേശിക്കുന്നതുപോലെ അവന്‍ തന്നെത്താന്‍ കൂടെക്കൂടെ അര്‍പ്പിപ്പാന്‍ ആവശ്യമില്ല” (എബ്രാ.9:15-25)

 

7.         ന്യായവിധി നടപ്പിലാക്കുന്നു.

 

പഴയനിയമത്തില്‍ യഹോവയുടെ ദൂതന്‍ ന്യായവിധി നടപ്പാക്കിയിരുന്നതായി നമുക്ക്‌ കാണാന്‍ കഴിയും. ചില വേദഭാഗങ്ങള്‍ നാം മുന്‍പേ ചിന്തിച്ചതുമാണ്. “ദൈവം യെരൂശലേമിനെ നശിപ്പിക്കേണ്ടതിന്നു ഒരു ദൂതനെ അവിടെ അയച്ചു; അവന്‍ നശിപ്പിപ്പാന്‍ ഭാവിക്കുമ്പോള്‍ യഹോവ കണ്ടു ആ അനര്‍ത്ഥത്തെക്കുറിച്ചു അനുതപിച്ചു നാശകദൂതനോടു: മതി, നിന്‍റെ കൈ പിന്‍ വലിക്ക എന്നു കല്പിച്ചു, യഹോവയുടെ ദൂതന്‍ യെബൂസ്യനായ ഒര്‍ന്നാന്‍റെ കളത്തിന്നരികെ നില്‍ക്കയായിരുന്നു. ദാവീദ് തല പൊക്കി, യഹോവയുടെ ദൂതന്‍ വാള്‍ ഊരി യെരൂശലേമിന്നു മീതെ നീട്ടിപ്പിടിച്ചുംകൊണ്ടും ഭൂമിക്കും ആകാശത്തിന്നും മദ്ധ്യേ നിലക്കുന്നതു കണ്ടു ദാവീദും മൂപ്പന്മാരും രട്ടുടുത്തു സാഷ്ടാംഗം വീണു” (1.ദിന.21:15,16)

 

“അന്നു രാത്രി യഹോവയുടെ ദൂതന്‍ പുറപ്പെട്ടു അശ്ശൂര്‍പാളയത്തില്‍ ഒരു ലക്ഷത്തെണ്‍പത്തയ്യായിരം പേരെ കൊന്നു; ജനം രാവിലെ എഴുന്നേറ്റപ്പോള്‍ അവര്‍ എല്ലാവരും ശവങ്ങളായി കിടക്കുന്നതു കണ്ടു” (2.രാജാ.19:35)

 

ഇവിടെ മാത്രമല്ല, മറ്റു പലയിടങ്ങളിലും ന്യായവിധി നടത്തുന്നത് യഹോവയുടെ ദൂതന്‍ ആണെന്ന് പഴയ നിയമം പരിശോധിച്ചാല്‍ കാണാന്‍ കഴിയും. സംഹാരകന്‍ എന്ന പേരില്‍ ഇതേ ദൂതന്‍ പ്രത്യക്ഷപ്പെടുന്നുണ്ട്, പഴനിയമത്തിന്‍റെ താളുകളില്‍ ! പുതിയ നിയമത്തിലേക്ക് വന്നാലോ? പുതിയ നിയമത്തില്‍ ആരാണ് ന്യായവിധി നടത്തുന്നത്? നമുക്ക്‌ നോക്കാം:

 

“എല്ലാവരും പിതാവിനെ ബഹുമാനിക്കുന്നതുപോലെ പുത്രനെയും ബഹുമാനിക്കേണ്ടതിന്നു പിതാവു ആരെയും ന്യായം വിധിക്കാതെ ന്യായവിധി എല്ലാം പുത്രന്നു കൊടുത്തിരിക്കുന്നു” (യോഹ.5:22)

 

പുതിയനിയമമനുസരിച്ച് ന്യായവിധി നടത്തുന്നത് യേശുക്രിസ്തുവാണ്!! അതിനുള്ള കാരണവും കര്‍ത്താവ് പറയുന്നുണ്ട്, “എല്ലാവരും പിതാവിനെ ബഹുമാനിക്കുന്നതുപോലെ പുത്രനെയും ബഹുമാനിക്കേണ്ടതിന്നു” എന്നതാണ് ആ കാരണം. പിതാവിനെ എങ്ങനെയാണോ ബഹുമാനിക്കേണ്ടത്, അങ്ങനെ തന്നെ പുത്രനേയും ബഹുമാനിക്കേണ്ടതുണ്ട്! പിതാവിനെ സ്രഷ്ടാവ്‌ എന്ന നിലയില്‍ ബഹുമാനിക്കുകയാണെങ്കില്‍ പുത്രനേയും സ്രഷ്ടാവ്‌ എന്ന നിലയില്‍ തന്നെ ബഹുമാനിക്കണം! പിതാവിനെ ദൈവം എന്ന നിലയില്‍ ബഹുമാനിക്കുകയാണെങ്കില്‍ പുത്രനേയും ദൈവം എന്ന നിലയില്‍ തന്നെ ബഹുമാനിക്കണം!! പിതാവിനെ സര്‍വ്വശക്തന്‍ എന്ന നിലയില്‍ ബഹുമാനിക്കുകയാണെങ്കില്‍ പുത്രനേയും സര്‍വ്വ ശക്തന്‍ എന്ന നിലയില്‍ തന്നെ ബഹുമാനിക്കണം!!! (തുടരും..)

]]>
https://sathyamargam.org/2013/09/%e0%b4%af%e0%b4%b9%e0%b5%8b%e0%b4%b5%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a6%e0%b5%82%e0%b4%a4%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%af%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a4-2/feed/ 4
യഹോവയുടെ ദൂത പ്രത്യക്ഷതകള്‍ (ഭാഗം-3) https://sathyamargam.org/2013/09/%e0%b4%af%e0%b4%b9%e0%b5%8b%e0%b4%b5%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a6%e0%b5%82%e0%b4%a4-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%af%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a4%e0%b4%95/ https://sathyamargam.org/2013/09/%e0%b4%af%e0%b4%b9%e0%b5%8b%e0%b4%b5%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a6%e0%b5%82%e0%b4%a4-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%af%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a4%e0%b4%95/#respond Thu, 19 Sep 2013 04:44:50 +0000 http://www.sathyamargam.org/?p=772 യഹോവയും യഹോവയുടെ ദൂതനും ഭിന്നരാണ്.

നാം ഇതിനു മുന്‍പുള്ള രണ്ടു ഭാഗങ്ങളില്‍ യഹോവയും യഹോവയുടെ ദൂതനും ഒന്നുതന്നെയാണ്‌ എന്നാണല്ലോ ബൈബിളിന്‍റെ അടിസ്ഥാനത്തില്‍ മനസ്സിലാക്കിയത്. എന്നാല്‍ യഹോവയും യഹോവയുടെ ദൂതനും ഭിന്ന വ്യക്തികളാണ് എന്ന യാഥാര്‍ത്ഥ്യവും ബൈബിള്‍ വെളിപ്പെടുത്തുന്നുണ്ട്. അതും നമുക്ക്‌ നോക്കാം:

  1. “ഇതാ, വഴിയില്‍ നിന്നെ കാക്കേണ്ടതിന്നും ഞാന്‍ നിയമിച്ചിരിക്കുന്ന സ്ഥലത്തേക്കു നിന്നെ കൊണ്ടുപോകേണ്ടതിന്നും ഞാന്‍ ഒരു ദൂതനെ നിന്‍റെ മുമ്പില്‍ അയക്കുന്നു. നീ അവനെ ശ്രദ്ധിച്ചു അവന്‍റെ വാക്കു കേള്‍ക്കേണം; അവനോടു വികടിക്കരുതു; അവന്‍ നിങ്ങളുടെ അതിക്രമങ്ങളെ ക്ഷമിക്കയില്ല; എന്‍റെ നാമം അവനില്‍ ഉണ്ടു. എന്നാല്‍ നീ അവന്‍റെ വാക്കു ശ്രദ്ധയോടെ കേട്ടു ഞാന്‍ കല്പിക്കുന്നതൊക്കെയും ചെയ്താല്‍ നിന്നെ പകെക്കുന്നവരെ ഞാന്‍ പകെക്കും; നിന്നെ ഞെരുക്കുന്നവരെ ഞാന്‍ ഞെരുക്കും. എന്‍റെ ദൂതന്‍ നിനക്കു മുമ്പായി നടന്നു നിന്നെ അമോര്‍യ്യര്‍, ഹിത്യര്‍, പെരിസ്യര്‍, കനാന്യര്‍, ഹിവ്യര്‍, യെബൂസ്യര്‍ എന്നിവരുടെ ദേശത്തേക്കു കൊണ്ടുപോകും; അവരെ ഞാന്‍ നിര്‍മ്മൂലമാക്കും” (പുറ.23:20-23)

യഹോവയായ ദൈവം മോശെ മുഖാന്തരം യിസ്രായേല്‍ മക്കളോട് പറഞ്ഞ വചനമാണ് മുകളില്‍ ഉള്ളത്. അവിടെ യഹോവ പറയുന്നത് ‘ഒരു ദൂതനെ നിന്‍റെ മുന്‍പില്‍ അയക്കുന്നു’ എന്നാണ്. ഇത് കേവലം ഒരു സന്ദേശ വാഹകനായ ദൂതനല്ല, കാരണം ഈ ദൂതനില്‍ യഹോവയുടെ നാമം ഉണ്ട്. ദൈവത്തിന്‍റെ നാമം ദൈവത്തില്‍ മാത്രമേ ഉണ്ടാകാന്‍ പാടുള്ളൂ, അവന്‍റെ സൃഷ്ടികളില്‍ ഉണ്ടാകാന്‍ പാടില്ല. യഹോവ എന്ന നാമം യഹോവയ്ക്കു മാത്രമല്ലാതെ വേറെ ആര്‍ക്കും ഉണ്ടാകാന്‍ പാടില്ല. അവന്‍റെ നാമം വൃഥാ എടുക്കരുതെന്ന് ന്യായപ്രമാണത്തില്‍ കല്പന ഉള്ളപ്പോള്‍ അവന്‍റെ സൃഷ്ടികളായ ദൂതന്മാര്‍ ആ നാമം തങ്ങള്‍ക്കായി എടുക്കും എന്ന് ചിന്തിക്കുന്നത് ഭോഷത്വമാണ്. അതുകൊണ്ടുതന്നെ ഇത് സാധാരണ ദൂതനല്ല എന്ന് വ്യക്തം. ഇവിടെ യഹോവയും യഹോവയുടെ ദൂതനും എന്ന ഭിന്നരായ രണ്ടു വ്യക്തികളെ നാം കാണുന്നു.

  1. “ആകയാല്‍ നീ പോയി ഞാന്‍ നിന്നോടു അരുളിച്ചെയ്ത ദേശത്തേക്കു ജനത്തെ കൂട്ടിക്കൊണ്ടു പോക; എന്‍റെ ദൂതന്‍ നിന്‍റെ മുമ്പില്‍ നടക്കും. എന്നാല്‍ എന്‍റെ സന്ദര്‍ശനദിവസത്തില്‍ ഞാന്‍ അവരുടെ പാപം അവരുടെമേല്‍ സന്ദര്‍ശിക്കും എന്നു അരുളിച്ചെയ്തു” (പുറ.32:34)

“അനന്തരം യഹോവ മോശെയോടു കല്പിച്ചതു എന്തെന്നാല്‍: നീയും മിസ്രയീം ദേശത്തുനിന്നു നീ കൊണ്ടുവന്ന ജനവും ഇവിടെ നിന്നു പുറപ്പെട്ടു, നിന്‍റെ സന്തതിക്കു കൊടുക്കുമെന്നു ഞാന്‍ അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും സത്യംചെയ്ത ദേശത്തേക്കു, പാലും തേനും ഒഴുകുന്ന ദേശത്തേക്കു, തന്നേ, പോകുവിന്‍. ഞാന്‍ ഒരു ദൂതനെ നിനക്കു മുമ്പായി അയക്കും; കനാന്യന്‍, അമോര്‍യ്യന്‍, ഹിത്യന്‍, പെരിസ്യന്‍, ഹിവ്യന്‍, യെബൂസ്യന്‍ എന്നിവരെ ഞാന്‍ ഓടിച്ചുകളയും. വഴിയില്‍വെച്ചു ഞാന്‍ നിന്നെ നശിപ്പിക്കാതിരിക്കേണ്ടതിന്നു ഞാന്‍ നിന്‍റെ നടുവില്‍ നടക്കയില്ല; നീ ദുശ്ശാഠ്യമുള്ള ജനം ആകുന്നു” (പുറ.33:1-3)

മോശെ നാല്പതു രാവും നാല്പതു പകലും ദൈവത്തോടുകൂടെ ഹോരെബ്‌ പര്‍വ്വതത്തില്‍ ആയിരുന്ന സമയത്ത് യിസ്രായേല്‍ ജനം മോശെയെ കാണാതിരുന്നപ്പോള്‍ അഹരോനോടു പറഞ്ഞു കാളക്കുട്ടിയെ വാര്‍ത്തുണ്ടാക്കി അതാണ്‌ തങ്ങളെ മിസ്രയീം ദേശത്ത് നിന്നും വിടുവിച്ചു കൊണ്ടുവന്ന ദൈവം എന്ന് പറഞ്ഞു. ഈ സംഭവത്തിനുശേഷം ദൈവം മോശെയോടു പറയുന്ന കാര്യമാണ് ഈ രണ്ടു വചനങ്ങളും. യഹോവ പറയുന്നത് ‘നീ ദുശ്ശാഠ്യമുള്ള ജനമായതിനാല്‍ ഞാന്‍ നിന്‍റെ നടുവില്‍ നടക്കുകയില്ല, എന്‍റെ ദൂതനെ ഞാന്‍ നിനക്ക് മുമ്പായി അയക്കും’ എന്നാണ്. ഇവിടേയും യഹോവയും യഹോവയുടെ ദൂതനും ഭിന്നരാണ് എന്ന് നമുക്ക്‌ കാണാം.

  1. “ദൈവം യെരൂശലേമിനെ നശിപ്പിക്കേണ്ടതിന്നു ഒരു ദൂതനെ അവിടെ അയച്ചു; അവന്‍ നശിപ്പിപ്പാന്‍ ഭാവിക്കുമ്പോള്‍ യഹോവ കണ്ടു ആ അനര്‍ത്ഥത്തെക്കുറിച്ചു അനുതപിച്ചു നാശകദൂതനോടു: ‘മതി, നിന്‍റെ കൈ പിന്‍ വലിക്ക എന്നു കല്പിച്ചു, യഹോവയുടെ ദൂതന്‍ യെബൂസ്യനായ ഒര്‍ന്നാന്‍റെ കളത്തിന്നരികെ നില്‍ക്കയായിരുന്നു” (1.ദിന.21:15)

ഈ ഭാഗം നാം മുന്‍പ്‌ വിചിന്തനം ചെയ്തിട്ടുള്ളതാണ് എന്നതിനാല്‍ സന്ദര്‍ഭം വിശദീകരിക്കുന്നില്ല. ഇവിടെ പരാമര്‍ശിക്കുന്ന ദൂതന്‍ യഹോവയാണെന്നു നാം നേരത്തെ മനസ്സിലാക്കിയതാണ്. എന്നാല്‍ ആ ദൂതനെ യഹോവ അയച്ചതാണെന്ന് ദൈവവചനം പറയുന്നു. അര്‍ത്ഥാല്‍ യഹോവയുടെ ദൂതനും യഹോവയും ഭിന്നരാണ്.

  1. “എന്നാറെ യഹോവയുടെ ദൂതന്‍: സൈന്യങ്ങളുടെ യഹോവേ, ഈ എഴുപതു സംവത്സരം നീ ക്രൂദ്ധിച്ചിരിക്കുന്ന യെരൂശലേമിനോടും യെഹൂദാപട്ടണങ്ങളോടും നീ എത്രത്തോളം കരുണ കാണിക്കാതിരിക്കും എന്നു ചോദിച്ചു” (സെഖര്യാ.1”12)

ഇവിടെ യഹോവയുടെ ദൂതന്‍ യഹോവയുടെ മുന്‍പാകെ യെരുശലേമിനും യഹൂദ്യ രാജ്യത്തിനും വേണ്ടി മധ്യസ്ഥ പ്രാര്‍ത്ഥന നടത്തുകയാണ്. ഇവിടേയും തെളിയുന്നത് യഹോവയുടെ ദൂതനും യഹോവയും ഭിന്നരാണ് എന്ന സത്യമത്രേ.

യഹോവയുടെ ദൂതന്‍ എന്ന പേരില്‍ മാത്രമല്ലാതെ വേറെ ചില പേരുകളിലും ഈ ദൂതന്‍റെ പ്രത്യക്ഷതകള്‍ പഴയ നിയമത്തില്‍ ഉണ്ടായിട്ടുണ്ട് എന്ന് കാണാവുന്നതാണ്. നമുക്ക്‌ അതും പരിശോധിക്കാം:

  1. യഹോവയുടെ സൈന്യത്തിന്‍റെ അധിപതി എന്ന നിലയിലുള്ള പ്രത്യക്ഷത:

“യോശുവ യെരീഹോവിന്നു സമീപത്തു ഇരിക്കുമ്പോള്‍ തല ഉയര്‍ത്തി നോക്കി; ഒരു ആള്‍ കയ്യില്‍ വാള്‍ ഊരിപ്പിടിച്ചുകൊണ്ടു അവന്‍റെ നേരെ നിലക്കുന്നതു കണ്ടു; യോശുവ അവന്‍റെ അടുക്കല്‍ ചെന്നു അവനോടു: നീ ഞങ്ങളുടെ പക്ഷക്കാരനോ ശത്രുപക്ഷക്കാരനോ എന്നു ചോദിച്ചു. അതിന്നു അവന്‍: അല്ല, ഞാന്‍ യഹോവയുടെ സൈന്യത്തിന്‍റെ അധിപതിയായി ഇപ്പോള്‍ വന്നിരിക്കുന്നു എന്നു പറഞ്ഞു. അപ്പോള്‍ യോശുവ സാഷ്ടാംഗം വീണു നമസ്കരിച്ചു അവനോടു: കര്‍ത്താവിന്നു അടിയനോടുള്ള കല്പന എന്തു എന്നു ചോദിച്ചു. യഹോവയുടെ സൈന്യത്തിന്‍റെ അധിപതി യോശുവയോടു: നിന്‍റെ കാലില്‍നിന്നു ചെരിപ്പു അഴിച്ചുകളക; നീ നിലക്കുന്ന സ്ഥലം വിശുദ്ധമാകുന്നു എന്നു പറഞ്ഞു; യോശുവ അങ്ങനെ ചെയ്തു” (യോശുവ.5:13-15)

യിസ്രായേല്‍ മക്കള്‍ മിസ്രയീമില്‍ നിന്നും പുറപ്പെട്ടു നാല്പതു വര്‍ഷത്തെ  മരുഭൂമി വാസവും കഴിഞ്ഞു യോശുവയുടെ നേതൃത്വത്തില്‍ യോര്‍ദ്ദാന്‍ നദിയെ വിഭജിച്ചു വാഗ്ദത്ത കനാന്‍ നാട്ടില്‍ കടന്നു ഗില്‍ഗാലില്‍ പാളയമിറങ്ങിയിരിക്കുകയാണ്. ഗില്‍ഗാലില്‍ വെച്ച് യോശുവ ജനത്തെ പരിഛേദന കഴിപ്പിച്ചു. അത് വരെ ലഭിച്ചു കൊണ്ടിരുന്ന മന്ന നിന്നുപോയി. കനാന്‍ നാട്ടിലെ ജനങ്ങള്‍ അതിശക്തരാണ്. അനാക്യമല്ലന്മാര്‍ ഉള്ള രാജ്യം. പരിഛേദന കഴിഞ്ഞ പുരുഷപ്രജകള്‍ എല്ലാം വിശ്രമത്തിലാണ്. അപ്രതീക്ഷിതമായി കനാന്‍ നാട്ടിലുള്ളവര്‍ യിസ്രായേലിനെ ആക്രമിച്ചാല്‍ പ്രതിരോധിക്കാന്‍ വളരെ ബുദ്ധിമുട്ടേണ്ടി വരും. ഇങ്ങനെയുള്ള അവസ്ഥയില്‍ യിസ്രായേല്‍ സൈന്യാധിപനും നായകനുമായ യോശുവ ചിന്താകുലനായി യെരീഹോവിനു സമീപത്തുള്ള വെളിമ്പ്രദേശത്തു ഇരിക്കുമ്പോള്‍ അപരിചിതനായ ഒരു വ്യക്തി കയ്യില്‍ വാള്‍ ഊരിപ്പിടിച്ചു കൊണ്ട് നില്‍ക്കുന്നത് കാണുന്നു. അവര്‍ തമ്മിലുള്ള സംഭാഷണമാണ് മുകളില്‍ വായിച്ചത്. “യഹോവയുടെ സൈന്യത്തിന്‍റെ അധിപതി” എന്നാണു വന്നയാള്‍ തന്നെത്തന്നെ പരിചയപ്പെടുത്തിയത്. ‘സൈന്യങ്ങളുടെ യഹോവ’ തന്നെയാണ് ‘യഹോവയുടെ സൈന്യത്തിന്‍റെ അധിപതി’ എന്ന് തിരിച്ചറിഞ്ഞ യോശുവ സാഷ്ടാംഗം നമസ്കരിക്കുകയാണ്. വന്നിരിക്കുന്നത് യഹോവ തന്നെയാണ് എന്ന് തിരിച്ചറിയാന്‍ യോശുവയ്ക്ക് കഴിഞ്ഞു. യോശുവ ഈ വ്യക്തിയെ വിളിക്കുന്നത്‌ ‘കര്‍ത്താവ്’ എന്നാണ്. മാത്രമല്ല, മോശെക്കു മുള്‍പ്പടര്‍പ്പില്‍ പ്രത്യക്ഷനായ യഹോവയുടെ ദൂതന്‍ പറഞ്ഞ “നിന്‍റെ കാലില്‍നിന്നു ചെരിപ്പു അഴിച്ചുകളക; നീ നിലക്കുന്ന സ്ഥലം വിശുദ്ധമാകുന്നു” എന്ന അതേ വാചകങ്ങള്‍ തന്നെയാണ് യഹോവയുടെ സൈന്യത്തിന്‍റെ അധിപതിയും പറഞ്ഞത്. ഇതില്‍നിന്നും യഹോവയുടെ ദൂതനും യഹോവയുടെ സൈന്യത്തിന്‍റെ അധിപതിയും ഒരേ ആള്‍ തന്നെയാണ് എന്ന് തെളിയുന്നു.

  1. ദൈവപുത്രന്‍ എന്ന നിലയിലുള്ള പ്രത്യക്ഷത:

“അപ്പോള്‍ നെബൂഖദ്നേസരിന്നു കോപം മുഴുത്തു ശദ്രക്കിന്‍റെയും മേശക്കിന്‍റെയും അബേദ്നെഗോവിന്‍റെയും നേരെ മുഖഭാവം മാറി; ചൂള പതിവായി ചൂടുപിടിപ്പിച്ചതില്‍ ഏഴുമടങ്ങു ചൂടുപിടിപ്പിപ്പാന്‍ അവന്‍ കല്പിച്ചു. അവന്‍ തന്‍റെ സൈന്യത്തിലെ മഹാബലവാന്മാരായ ചില പുരുഷന്മാരോടു ശദ്രക്കിനെയും മേശക്കിനെയും അബേദ്നെഗോവെയും ബന്ധിച്ചു എരിയുന്ന തീച്ചൂളയില്‍ ഇട്ടുകളവാന്‍ കല്പിച്ചു. അങ്ങനെ അവര്‍ ആ പുരുഷന്മാരെ, അവരുടെ കാല്‍ചട്ട, കുപ്പായം, മേലാട മുതലായ വസ്ത്രങ്ങളോടുകൂടെ ബന്ധിച്ചു എരിയുന്ന തീച്ചൂളയില്‍ ഇട്ടുകളഞ്ഞു. രാജകല്പന കര്‍ശനമായിരിക്കകൊണ്ടും ചൂള അത്യന്തം ചൂടായിരിക്കകൊണ്ടും ശദ്രക്കിനെയും മേശക്കിനെയും അബേദ്നെഗോവെയും എടുത്തു കൊണ്ടുപോയ പുരുഷന്മാരെ അഗ്നിജ്വാല ദഹിപ്പിച്ചുകളഞ്ഞു. ശദ്രക്, മേശക്, അബേദ്നെഗോ എന്നീ മൂന്നു പുരുഷന്മാരോ ബന്ധിക്കപ്പെട്ടവരായി എരിയുന്ന തീച്ചൂളയില്‍ വീണു. നെബൂഖദ്നേസര്‍രാജാവു ഭ്രമിച്ചു വേഗത്തില്‍ എഴുന്നേറ്റു മന്ത്രിമാരോടു: നാം മൂന്നു പുരുഷന്മാരെ അല്ലയോ ബന്ധിച്ചു തീയില്‍ ഇട്ടതു ഇന്നു ചോദിച്ചതിന്നു അവര്‍: സത്യം തന്നേ രാജാവേ എന്നു രാജാവിനോടു ഉണര്‍ത്തിച്ചു.  അതിന്നു അവന്‍: നാലു പുരുഷന്മാര്‍ കെട്ടഴിഞ്ഞു തീയില്‍ നടക്കുന്നതു ഞാന്‍ കാണുന്നു; അവര്‍ക്കു ഒരു കേടും തട്ടീട്ടില്ല; നാലാമത്തവന്‍റെ രൂപം ഒരു ദൈവപുത്രനോടു ഒത്തിരിക്കുന്നു എന്നു കല്പിച്ചു. നെബൂഖദ്നേസര്‍ എരിയുന്ന തീച്ചൂളയുടെ വാതില്‍ക്കല്‍ അടുത്തു ചെന്നു; അത്യുന്നതദൈവത്തിന്‍റെ ദാസന്മാരായ ശദ്രക്കേ, മേശക്കേ, അബേദ് നെഗോവേ, പുറത്തുവരുവിന്‍ എന്നു കല്പിച്ചു; അങ്ങനെ ശദ്രക്കും മേശക്കും അബേദ്നെഗോവും തീയില്‍നിന്നു പുറത്തുവന്നു” (ദാനി.3:19-26)

ബാബിലോണ്‍ സാമ്രാജ്യസ്ഥാപകനായ നെബുഖദ്‌നേസ്സര്‍ ചക്രവര്‍ത്തി ദൂരാ സമഭൂമിയില്‍ സ്ഥാപിച്ച കൂറ്റന്‍ സ്വര്‍ണ്ണ ബിംബത്തെ നമസ്കരിക്കാതിരുന്ന ശദ്രക്, മേശക്, അബേദ്നെഗോ എന്നീ മൂന്നു യെഹൂദാ പുരുഷന്മാരെ എരിയുന്ന തീച്ചൂളയില്‍ ഇട്ടുകളഞ്ഞപ്പോള്‍ അഗ്നിജ്വാലയില്‍നിന്നു അവരെ വിടുവിച്ചു അവരോടൊപ്പം എരിയുന്ന തീച്ചൂളയില്‍ നടക്കുന്ന ദൈവപുത്രനെ ഇവിടെ നാം കാണുന്നു.  ദൈവത്തിനു ഒരു പുത്രനുണ്ട് എന്ന് പഴയ നിയമകാലത്തുള്ളവര്‍ മനസ്സിലാക്കിയിരുന്നു. തെളിവിനായി ഒരു വാക്യം ഉദ്ധരിക്കാം:

“സ്വര്‍ഗ്ഗത്തില്‍ കയറുകയും ഇറങ്ങിവരികയും ചെയ്തവന്‍ ആര്‍? കാറ്റിനെ തന്‍റെ മുഷ്ടിയില്‍ പിടിച്ചടക്കിയവന്‍ ആര്‍? വെള്ളങ്ങളെ വസ്ത്രത്തില്‍ കെട്ടിയവന്‍ ആര്‍? ഭൂമിയുടെ അറുതികളെയൊക്കെയും നിയമിച്ചവന്‍ ആര്‍? അവന്‍റെ പേരെന്ത്? അവന്‍റെ മകന്‍റെ പേര്‍ എന്ത്? നിനക്കറിയാമോ?” (സദൃ.30:4)

മനുഷ്യപുത്രന്‍ എന്ന് പറഞ്ഞാല്‍ അത് മനുഷ്യനാണ്, അല്ലാതെ പട്ടിയോ പൂച്ചയോ ആടോ കടുവയോ ഒന്നുമല്ല എന്ന് നാം അര്‍ത്ഥം കൊടുക്കുന്നതുപോലെ ദൈവപുത്രന്‍ എന്ന് പറഞ്ഞാല്‍ അത് ദൈവമാണ് എന്ന് മനസ്സിലാക്കാനുള്ള വിവേകം അവര്‍ക്കുണ്ടായിരുന്നു. എന്നാല്‍ ദൈവപുത്രന്‍ എന്നൊക്കെ പറയുമ്പോള്‍ ഇന്ന് ചിലര്‍ ചോദിക്കുന്നത് ദൈവത്തിനു ഭാര്യയില്ലാതിരിക്കെ എങ്ങനെ ഒരു പുത്രനുണ്ടാകും എന്നാണ്. എന്തും ഏതും ജഡികേച്ഛയോടെ മാത്രം നോക്കിക്കാണുന്ന ആളുകളില്‍ നിന്ന് ഇങ്ങനെയുള്ള ചോദ്യങ്ങള്‍ ഉണ്ടായില്ലെങ്കിലാണ് അത്ഭുതം. ‘ഉണ്ടാകട്ടെ’ എന്നുള്ള ഒരൊറ്റ വചനത്താല്‍ ഒന്നുമില്ലായ്മയില്‍ നിന്നും സകലതും ഉളവാക്കാന്‍ കഴിയുന്ന ദൈവത്തിനു ഒരു പുത്രന്‍ ഉണ്ടാകണമെങ്കില്‍ ഒരു ഭാര്യയുടെ സഹായം കൂടിയേ തീരൂ എന്ന് വിചാരിച്ച് ദൈവത്തിന്‍റെ ശക്തിയെക്കുറിച്ച് അറിവില്ലാതിരിക്കുന്ന മന്ദബുദ്ധികള്‍ ഇക്കാലത്തും ഉണ്ടല്ലോ എന്നോര്‍ത്ത്‌ സഹതപിക്കുകയല്ലാതെ മറ്റൊന്നും ചെയ്യുവാന്‍ നമുക്ക്‌ കഴിയുകയില്ല. എന്തായാലും ദൈവപുത്രന്‍ എന്ന നിലയിലും പഴയനിയമത്തില്‍ ദൈവത്തിന്‍റെ പ്രത്യക്ഷത നമുക്ക്‌ കാണാന്‍ കഴിയുന്നു.

  1. സംഹാരകന്‍ എന്ന നിലയിലുള്ള പ്രത്യക്ഷത:

“യഹോവ മിസ്രയീമ്യരെ ദണ്ഡിപ്പിക്കേണ്ടതിന്നു കടന്നുവരും; എന്നാല്‍ കുറുമ്പടിമേലും കട്ടളക്കാല്‍ രണ്ടിന്മേലും രക്തം കാണുമ്പോള്‍ യഹോവ വാതില്‍ ഒഴിഞ്ഞു കടന്നു പോകും; നിങ്ങളുടെ വീടുകളില്‍ നിങ്ങളെ ദണ്ഡിപ്പിക്കേണ്ടതിന്നു സംഹാരകന്‍ വരുവാന്‍ സമ്മതിക്കയുമില്ല” (പുറ.12:23)

മിസ്രയീമ്യരെ ദണ്ഡിപ്പിക്കേണ്ടതിന്നു കടന്നുവരുന്നത് യഹോവയാണ് എന്ന് ആദ്യം പറഞ്ഞിട്ട് പിന്നെ പറയുന്നത് ദണ്ഡിപ്പിക്കേണ്ടതിന്നു കടന്നുവരുന്നത് സംഹാരകന്‍ ആണെന്നാണ്. സംഹാരദൂതന്‍ പലപ്പോഴും യിസ്രായേലിന്‍റെ ചരിത്രത്തില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. യിസ്രായേലിനെതിരെ ശത്രുക്കള്‍ പ്രബലപ്പെട്ടപ്പോള്‍ അവരെ സംഹരിക്കാന്‍ ഈ ദൂതന്‍ വന്നിട്ടുണ്ട്. അശ്ശൂര്‍ പാളയത്തില്‍ കയറി ഒരുലക്ഷത്തിയെണ്‍പത്തയ്യായിരം അശ്ശൂര്‍ സൈനികരെ കൊന്നുകളഞ്ഞ സമയത്തു ഈ ദൂതന്‍ സംഹാരകനായിരുന്നു. ദൈവത്തിന്‍റെ കല്പന നിരസിച്ച സമയങ്ങളില്‍ യിസ്രായേലിനെ ശിക്ഷിക്കാനും ഈ സംഹാര ദൂതന്‍ വന്നിട്ടുണ്ട്. ദാന്‍ മുതല്‍ ബേര്‍ശേബ വരെ എഴുപതിനായിരം പേരെ കൊന്നുകളഞ്ഞ സമയത്ത് അവന്‍ സംഹാരകനായിരുന്നു. ഈ സംഹാര ദൂതന്‍റെ വാളിനെ പേടിച്ചിട്ടു യഹോവയോടു അരുളപ്പാട് ചോദിക്കാന്‍ വേണ്ടി യഹോവയുടെ സന്നിധിയിലേക്ക് പോകുവാന്‍ പോലും യഹോവയുടെ ഹൃദയപ്രകാരമുള്ള മനുഷ്യനായ ദാവീദ്‌ ഭയപ്പെട്ടതായി രേഖപ്പെടുത്തിയിട്ടുണ്ട്.

ഇങ്ങനെ യഹോവയുടെ ദൂതന്‍, യഹോവയുടെ സൈന്യത്തിന്‍റെ അധിപതി, ദൈവപുത്രന്‍, സംഹാരകന്‍ എന്നീ നിലകളില്‍ യഹോവയുടെ പ്രത്യക്ഷതകള്‍ പഴയ നിയമത്തില്‍ ഉണ്ടെങ്കിലും നമ്മള്‍ വിചിന്തനം ചെയ്യുന്നത് യഹോവയുടെ ദൂതപ്രത്യക്ഷത മാത്രമാണ്. ഈ യഹോവയുടെ ദൂതനെ നാം പുതിയ നിയമത്തില്‍ എവിടെയും കാണുന്നില്ല. കര്‍ത്താവിന്‍റെ ദൂതന്‍ എന്ന പേരില്‍ പുതിയ നിയമത്തില്‍ പ്രത്യക്ഷപ്പെടുന്ന ദൂതന്‍ ഉണ്ട്. എന്നാല്‍ ആ ദൂതന്‍ കേവലം സന്ദേശ വാഹകനോ അല്ലെങ്കില്‍ ഏതെങ്കിലും ദൌത്യനിര്‍വ്വഹണത്തിനു അയക്കപ്പെട്ടവനോ മാത്രമാണ്. യഹോവയുടെ ദൂതന്‍ പഴയനിയമത്തില്‍ നടത്തിയതുപോലുള്ള യാതൊരുവിധ അവകാശപ്രസ്താവനയും പുതിയനിയമത്തില്‍ കര്‍ത്താവിന്‍റെ ദൂതന്‍ നടത്തുന്നില്ല. മാത്രമല്ല, പുതിയ നിയമത്തില്‍ കര്‍ത്താവിന്‍റെ ദൂതനെ കണ്ട ആരുംതന്നെ ആ ദൂതന്‍റെ മുമ്പില്‍ സാഷ്ടാംഗം പ്രണമിക്കുന്നുമില്ല. ഇതില്‍നിന്നും പഴയ നിയമത്തില്‍ പ്രത്യക്ഷപ്പെട്ട യഹോവയുടെ ദൂതന്‍ അല്ല പുതിയനിയമത്തില്‍ കാണുന്ന കര്‍ത്താവിന്‍റെ ദൂതന്‍ എന്ന് മനസ്സിലാക്കാം. (തുടരും…)

]]>
https://sathyamargam.org/2013/09/%e0%b4%af%e0%b4%b9%e0%b5%8b%e0%b4%b5%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a6%e0%b5%82%e0%b4%a4-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%af%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a4%e0%b4%95/feed/ 0
ബൈബിള്‍ യേശുക്രിസ്തുവിന് നല്‍കിയിരിക്കുന്ന വിവിധ നാമങ്ങളും വിശേഷണങ്ങളും https://sathyamargam.org/2013/08/%e0%b4%ac%e0%b5%88%e0%b4%ac%e0%b4%bf%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8/ https://sathyamargam.org/2013/08/%e0%b4%ac%e0%b5%88%e0%b4%ac%e0%b4%bf%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8/#respond Tue, 06 Aug 2013 14:21:00 +0000 http://www.sathyamargam.org/?p=764  

1. അത്യുന്നതനായ ദൈവത്തിന്‍റെ പുത്രന്‍ (ലൂക്കോ.1:32)

 

2. അനുസരിക്കുന്ന ഏവര്‍ക്കും നിത്യ രക്ഷയുടെ കാരണ ഭൂതന്‍ (എബ്രാ.5:9)

 

3. ആത്മ ഭര്‍ത്താവ് (2 .കൊരി.11:2)

 

4. ആദ്യനും അന്ത്യനും (വെളി. 1:17; 2:8; 22:13)

 

5. ആല്ഫയും ഒമേഗയും (വെളി.1:8; 22:13)

 

6. ആമേന്‍  (വെളി.3:14)

 

7. ഇടയശ്രേഷ്ഠന്‍  (1.പത്രോ.5:4)

 

8. ഇമ്മാനുവേല്‍ (മത്താ.1:23)

 

9. ഉദയ നക്ഷത്രം  (വെളി.22:16)

 

10. എല്ലാവരുടെയും കര്‍ത്താവ് (അപ്പൊ.പ്രവൃ.10:36)

 

11. ഏക മധ്യസ്ഥന്‍ (1 .തിമോ.2:5)

 

12. ഒന്നാമത്തവനും ഒടുക്കത്തവനും (വെളി.22:13)

 

13. ഒടുക്കത്തെ ആദാം (1.കൊരി.15:45)

 

14. കര്‍ത്താധി കര്‍ത്താവ് (വെളി.19:16)

 

15. കര്‍ത്താവ് (2.പത്രോ.2:20)

 

16. കാര്യസ്ഥന്‍  (1.യോഹ.2:1)

 

17. കുഞ്ഞാട് (വെളി.13:8)

 

18. ക്രിസ്തു  (1.യോഹ.2:22)

 

19. ഗുരു  (യോഹ.11:27 )

 

20. ജീവന്‍ (യോഹ.14:6; കൊളോ.3:4)

 

21. ജീവനായകന്‍  (അപ്പൊ.പ്രവൃ.3:15)

 

22. ജീവനുള്ള കല്ല്‌ (1.പത്രോ.2:4)

 

23. ജീവനുള്ളവന്‍ (വെളി.1:18)

 

24. ജീവന്‍റെ അപ്പം  (യോഹ.6:35; 6:48)

 

25. ജീവികള്‍ക്കും മരിച്ചവര്‍ക്കും ന്യായാധിപതി (അപ്പൊ.പ്രവൃ.10:42)

 

26. ഞാന്‍ ആകുന്നു (യോഹ.8:58)

 

27. ദാവീദിന്‍റെ പുത്രന്‍  (ലൂക്കോ.18:39)

 

28. ദാവീദിന്‍റെ വേര് (വെളി.5:5; 22:16)

 

29. ദാവീദിന്‍റെ വംശം (വെളി.22:16)

 

30. ദൈവം (യോഹ. 1:1; 20:28; എബ്രാ.1:8; റോമ.. 9:5; 2.പത്രോ.1:1; 1.യോഹ.5:20; വെളി.21:7)

 

31. ദൈവത്തിന്‍റെ അപ്പം  (യോഹ. 6:33)

 

32. ദൈവത്തിന്‍റെ ഏകജാതനായ പുത്രന്‍ (യോഹ.1:18; 1.യോഹ.4:9)
33. ദൈവത്തിന്‍റെ കുഞ്ഞാട് (യോഹ.1:29)

 

34. ദൈവജ്ഞാനം (1.കൊരി.1:24)

 

35. ദൈവത്തിന്‍റെ പ്രതിമ (2 .കൊരി.4:4)

 

36. ദൈവപുത്രന്‍ (യോഹ.1:49; എബ്രാ.4:14)

 

37. ദൈവവചനം (വെളി.19:13)

 

38. ദൈവശക്തി (1.കൊരി.1:24)

 

39. ദൈവസൃഷ്ടിയുടെ ആരംഭമായവന്‍ (വെളി.3:14)

 

40. ധന്യനായ ഏകാധിപതി  (1.തിമോ.6:15)

 

41. നാം സ്വീകരിച്ചു പറയുന്ന അപ്പോസ്തലന്‍  (എബ്രാ.3:1)

 

42. നല്ല ഇടയന്‍ (യോഹ.10:11,14)

 

43. നമ്മുടെ നീതി (1.കൊരി.1:30)

 

44. നമ്മുടെ പെസഹാക്കുഞ്ഞാട് (1.കൊരി.5:7)

 

45. നമ്മുടെ വീണ്ടെടുപ്പ് (1.കൊരി.1:30)

 

46. നമ്മുടെ ശുദ്ധീകരണം (1.കൊരി.1:30)

 

47. നമ്മുടെ സമാധാനം (എഫേ.2:14)

 

48. നിത്യജീവന്‍ (1.യോഹ.1:2; 5:20)

 

49. നിത്യ രാജാവ് (1.തിമോ.1:17)

 

50. നീതിമാന്‍ (അപ്പൊ.പ്രവൃ. 7:52; 1.യോഹ.2:1)

 

51. നീതിയുള്ള മുള (യിരമ്യാ.23:5)

 

52. നിര്‍ദ്ദോഷവും നിഷ്കളങ്കവുമായ കുഞ്ഞാട് (1.പത്രോ.1:19)

 

53. പരിശുദ്ധന്‍ (അപ്പൊ.പ്രവൃ.3:14)

 

54. പാറ (1.കൊരി.10:4)

 

55. പുതിയ നിയമത്തിന്‍റെ മധ്യസ്ഥന്‍ (എബ്രാ.9:15)

 

56. പുനരുത്ഥാനവും ജീവനും (യോഹ.11:25)

 

57. പ്രത്യാശ (1.തിമോ.1:1)

 

58.  പ്രധാന മൂലക്കല്ല് (എഫേ. 2:20)

 

59. പ്രവാചകന്‍ (അപ്പൊ.പ്രവൃ.3:22)

 

60. ഭൂരാജാക്കന്മാര്‍ക്ക് അധിപതി (വെളി.1:5)

 

61. മണവാളന്‍ (മത്താ. 9:15)

 

62. മനുഷ്യ പുത്രന്‍ (മത്താ. 8:20)

 

63. മരിച്ചവരില്‍ നിന്നുള്ള ആദ്യജാതന്‍ (വെളി.1:5)

 

64. മഹത്വത്തിന്‍റെ കര്‍ത്താവ് (1.കൊരി.2:8)

 

65. മഹത്വത്തിന്‍റെ പ്രത്യാശ (കൊളോ. 1:27)

 

66. മഹാദൈവവും നമ്മുടെ രക്ഷിതാവും (തീത്തോ.2:13)

 

67. മഹാ പുരോഹിതന്‍ (എബ്രാ.2:17)

 

68. മാന്യമായ കല്ല്‌ (അപ്പൊ.പ്രവൃ.4:11; 1.പത്രോ.2:7)

 

69. യജമാനന്‍ (ലൂക്കോ.5:5; 8:24; 9:33)

 

70. യിസ്രായേലിന്‍റെ രാജാവ് (യോഹ.1:49)

 

71. യെഹൂദന്മാരുടെ രാജാവ്‌ (മത്താ. 27:11)

 

72. യെഹൂദാ ഗോത്രത്തിലെ സിംഹം (വെളി. 5:5)

 

73. യേശു ക്രിസ്തു (മത്താ.1:18)

 

74. രക്ഷകന്‍ (എഫേ. 5:23; തീത്തോ.1:4; 3:6; 2.പത്രോ.2:20)

 

75. രക്ഷയുടെ കൊമ്പ് (ലൂക്കോ.1:69)

 

76. രക്ഷാനായകന്‍  (എബ്രാ.2:10)

 

77. രാജാധിരാജാവ് (1.തിമോ.6:15; വെളി.19:16)

 

78. ലോകത്തിന്‍റെ വെളിച്ചം  (യോഹ.8:12)

 

79. വലിയ ഇടയന്‍ (എബ്രാ.13:20)

 

80. വചനം (യോഹ.1:1)

 

81. വാതില്‍ (യോഹ.10:9)

 

82. വഴി  (യോഹ.14:6)

 

83. വിടുവിക്കുന്നവന്‍ (റോമ.11:26)

 

84. വിലയേറിയ മൂലക്കല്ല് (1.പത്രോ.2:6)

 

85. വിശുദ്ധനും സത്യവാനും (വെളി.3:7)

 

86. വിശ്വാസത്തിന്‍റെ നായകനും പൂര്‍ത്തി വരുത്തുന്നവനും (എബ്രാ.12:2)

 

87. വിശ്വസ്തനും സത്യവാനും (വെളി.19:11)

 

88. വിശ്വസ്തനും സത്യവാനുമായ സാക്ഷി (വെളി.3:14)

 

89. വീടു പണിഞ്ഞവര്‍ തള്ളിക്കളഞ്ഞ കല്ല്‌ (അപ്പൊ.പ്രവൃ.4:11)

 

90. വീരനാം ദൈവം (യെശയ്യാ.9:6)

 

91. ശ്രേഷ്ഠ മഹാപുരോഹിതന്‍ (എബ്രാ.4:14)

 

92. സകലത്തിനും അവകാശി (എബ്രാ.1:2)

 

93. സത്യം  (യോഹ.1:14; 14:6)

 

94. സത്യവെളിച്ചം (യോഹ.1:9)

 

95. സത്യസാക്ഷി (വെളി.1:5)

 

96. സഭയുടെ തല (എഫേ.1:22; 4:15; 5:23)

 

97. സര്‍വ്വ ജാതികളുടെയും രാജാവ് (വെളി.15:3)

 

98. സര്‍വ്വ ലോകത്തിന്‍റെയും പ്രായശ്ചിത്തം (1.യോഹ. 2:2)

 

99. സര്‍വ്വശക്തിയുള്ള ദൈവമായ കര്‍ത്താവ്  (വെളി.. 1:8)

 

100. സര്‍വ്വ സൃഷ്ടിക്കും ആദ്യജാതന്‍ (കൊളോ.1:15)

 

101. സാക്ഷാല്‍ അപ്പം (യോഹ.6:32)

 

102. സാക്ഷാല്‍ മുന്തിരിവള്ളി  (യോഹ.15:1)

 

103. സ്രഷ്ടാവ് (യോഹ.1:3)

 

104. സ്വര്‍ഗ്ഗത്തില്‍ നിന്നിറങ്ങി വന്ന അപ്പം (യോഹ.6:50)

 

105. സ്വര്‍ഗ്ഗത്തില്‍ നിന്നുള്ളവന്‍ (1.കൊരി.15:48)

 

106. സംരക്ഷകന്‍ (2.തെസ്സ.3:3)

 

107. റബ്ബി (മത്താ.26:25)

]]>
https://sathyamargam.org/2013/08/%e0%b4%ac%e0%b5%88%e0%b4%ac%e0%b4%bf%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8/feed/ 0
യേശുക്രിസ്തു ജനങ്ങളോട് സംസാരിച്ച ഭാഷ അരാമായിക് ആയിരുന്നുവോ? https://sathyamargam.org/2013/05/%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81-%e0%b4%9c%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8b%e0%b4%9f%e0%b5%8d-%e0%b4%b8/ https://sathyamargam.org/2013/05/%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81-%e0%b4%9c%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8b%e0%b4%9f%e0%b5%8d-%e0%b4%b8/#comments Mon, 27 May 2013 07:27:02 +0000 http://www.sathyamargam.org/?p=730  

യേശുക്രിസ്തുവിന്‍റെ സംസാര ഭാഷ അരാമായിക് ആയിരുന്നു എന്നും ലോകത്തൊരിടത്തും അരമായിക്‌ ഭാഷയില്‍ ബൈബിള്‍ ലഭ്യമല്ലാത്തതിനാല്‍ യേശുക്രിസ്തു അറിയിച്ച ‘ഒറിജിനല്‍ സുവിശേഷം’ ഇന്ന് ലോകത്ത് നിലനില്‍ക്കുന്നില്ല എന്നും ദാവാ പ്രസംഗകര്‍ ആവേശപൂര്‍വ്വം കൊട്ടിഗ്ഘോഷിക്കാറുണ്ട്. “യേശുക്രിസ്തു ജനങ്ങളോട് സംസാരിച്ച ഭാഷ അരാമിക് ആയിരുന്നു എന്ന് നിങ്ങള്‍ക്ക് എങ്ങനെ അറിയാം?” എന്ന് ചോദിച്ചാല്‍ “യേശുക്രിസ്തു യിസ്രായേലിലല്ലേ ജീവിച്ചിരുന്നത്, യിസ്രായേലില്‍ ഗ്രീക്ക് അല്ലല്ലോ സംസാര ഭാഷ” എന്നായിരിക്കും ആവരുടെ മറുപടി. അജ്ഞതയുടെ ക്ലാസ്സ്‌ കയറ്റം എന്നല്ലാതെ അവരുടെ ഈ മറുപടിയെ വിശേഷിപ്പിക്കാന്‍ വേറെ വാക്കുകള്‍ കിട്ടുന്നില്ല. ചരിത്രം വിഴുങ്ങികളായ ദാവാക്കാര്‍ക്ക് ചരിത്രത്തില്‍ എന്തെങ്കിലും അറിവ് ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നത് തന്നെ അബദ്ധമാണ്. അതുകൊണ്ടു ഇങ്ങനെയുള്ള ചോദ്യങ്ങള്‍ ഇനിയും അവരില്‍നിന്ന് പ്രതീക്ഷിക്കാവുന്നതാണ്.

 

ഏതായാലും ഇവരുടെ ഈ ചോദ്യത്തിനു ചരിത്രത്തിന്‍റെ സഹായത്തോടെ ഉത്തരം കണ്ടുപിടിക്കാന്‍ നമുക്ക്‌ ശ്രമിക്കാം. അതിനു മുന്‍പ്‌ അരാമായിക് ഭാഷയില്‍ ഇന്ന് ബൈബിള്‍ നിലവിലില്ല എന്നുള്ള ദാവാക്കാരുടെ വാദം വെറും പൊള്ളയാണ് എന്ന് വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അരാമായിക് അഥവാ സുറിയാനി ഭാഷയില്‍ ബൈബിള്‍ പണ്ട് മുതലേ നിലവിലുണ്ട്. ഗ്രീക്കില്‍ നിന്നുള്ള ഈ അരാമായിക് തര്‍ജ്ജമയ്ക്ക് “പ്ശീത്താ” (ലളിതം) എന്നാണു പേര്. ബൈബിള്‍ ചരിത്രത്തെക്കുറിച്ച് അറിവില്ലാത്തതുകൊണ്ടാണ് ദാവാക്കാര്‍ ഇപ്രകാരമുള്ള അസത്യപ്രചരണങ്ങള്‍ നടത്തുന്നത്. അറിവില്ലായ്മ ഒരു കുറ്റമല്ല എന്നതിനാല്‍ നമുക്ക്‌ അവരോടു ക്ഷമിക്കുകയല്ലാതെ വേറെ മാര്‍ഗ്ഗമില്ല. എന്തായാലും നമുക്ക്‌ വിഷയത്തിലേക്ക് വരാം.

 

യേശുക്രിസ്തുവിന്‍റെയും ശിഷ്യന്‍മാരുടെയും മാതൃഭാഷ അരാമായിക് ആയിരുന്നു. എന്നാല്‍ യേശുക്രിസ്തു പൊതുജനങ്ങളോട് സംസാരിച്ചിരുന്നത് ഗ്രീക്ക് ഭാഷയിലായിരുന്നു. സാധാരണ ഭാഷ അഥവാ പൊതുഭാഷാ എന്നര്‍ത്ഥമുള്ള ‘കൊയ്നെ’ (KOINE) എന്ന പേരില്‍ അറിയപ്പെട്ട ക്ലാസ്സിക്കല്‍ ഗ്രീക്കില്‍ . ഇതിനു കാരണം പത്തു ഗോത്രങ്ങള്‍ ഉള്‍പ്പെട്ട യിസ്രായേല്‍ രാജ്യത്തിന്‍റെയും രണ്ടു ഗോത്രങ്ങള്‍ അടങ്ങിയ യെഹൂദാ രാജ്യത്തിന്‍റെയും ചരിത്രം പരിശോധിച്ചാല്‍ കിട്ടുന്നതാണ്. ബി.സി.721-ല്‍ അശ്ശൂര്‍ രാജാവായ ശല്‍മനേസ്സര്‍ യിസ്രായേലിന്‍റെ തലസ്ഥാനമായ ശമര്യ പിടിക്കയും യിസ്രായേലിനെ അശ്ശൂര്‍ സാമ്രാജ്യത്തിന്‍റെ ഭാഗമാക്കുകയും ചെയ്തു. ശല്‍മനേസ്സറിന്‍റെ മകനായ സര്‍ഗ്ഗോന്‍ യിസ്രായേലിലെ പ്രമുഖ പൌരന്മാരെ എല്ലാവരേയും സാധാരണ ജനങ്ങളില്‍ ഭൂരിപക്ഷം പേരേയും അടിമകളായി പിടിച്ചുകൊണ്ടുപോയി. മാത്രമല്ല, സര്‍ഗ്ഗോനും പിന്‍ഗാമികളും സാമ്രാജ്യത്തിന്‍റെ മറ്റു ഭാഗങ്ങളില്‍ നിന്ന് പ്രവാസികളെ ശമര്യയില്‍ കൊണ്ടുവന്നു കുടിപാര്‍പ്പിച്ചു. കാലക്രമേണ ശമര്യയിലുണ്ടായിരുന്ന ന്യൂനപക്ഷം വരുന്ന യിസ്രായേല്‍, ഒരു സമ്മിശ്ര സമൂഹമായി രൂപാന്തരപ്പെട്ടു. സ്വാഭാവികമായും അവരുടെ ഭാഷയേയും അത് ബാധിച്ചു. മാതൃഭാഷയായ ഹീബ്രു വീട്ടില്‍ സംസാരിക്കുവാനും പുറമെയുള്ളവരോട് ഇടപെടുവാന്‍ സാമ്രാജ്യഭാഷയായ ‘അരമായിക്കും’ ഉപയോഗിച്ചു. നൂറ്റാണ്ടുകള്‍ കഴിഞ്ഞപ്പോള്‍ ഹീബ്രു മതപരമായ ആവശ്യങ്ങള്‍ക്ക് മാത്രം ഉപയോഗിക്കുന്ന ഭാഷയായിത്തീരുകയും (സംസ്കൃതം പോലെ) അരമായിക്‌ അവരുടെ മാതൃഭാഷയായി മാറുകയും ചെയ്തു. ഈ സമയത്തും തെക്കേ രാജ്യമായ യെഹൂദാ നിലനില്‍ക്കുകയും ഹീബ്രു യെഹൂദന്മാരുടെ മാതൃഭാഷയായി തുടരുകയും ചെയ്യുന്നുണ്ടായിരുന്നു.

 

എന്നാല്‍ ബി.സി.587-ല്‍ ബാബിലോണില്‍ നിന്നുള്ള നെബുഖദ്‌നേസ്സര്‍ യെഹൂദാ രാജ്യത്തെ ആക്രമിച്ചു കീഴടക്കുകയും രാജാവിനെയും വലിയൊരു വിഭാഗം ജനത്തേയും അടിമകളാക്കി ബാബിലോണിലേക്ക് കൊണ്ടുപോകുകയും ചെയ്തു. വിവിധ ഭാഷക്കാരായ ജനങ്ങളുടെ മദ്ധ്യേ പ്രവാസികളായി പാര്‍ത്ത യെഹൂദന്മാര്‍ക്ക് ആശയവിനിമയത്തിന് അരമായിക്‌ ഭാഷയെ ആശ്രയിക്കേണ്ടി വന്നു. ബി.സി. 538-432-ഓടുകൂടി പ്രവാസികളായിരുന്ന യെഹൂദന്‍മാര്‍ തിരിച്ചെത്തിയിരുന്നുവെങ്കിലും തങ്ങളുടെ പൂര്‍വ്വിക ഭാഷയായ ഹീബ്രു മിക്കവാറും മറന്നു കഴിഞ്ഞിരുന്നു. അരമായിക്‌ ആയിരുന്നു അവരുടെ സംസാരഭാഷ. എന്നാല്‍ ബി..സി. 332-ല്‍ മഹാനായ അലക്‌സാണ്ടറുടെ ദിഗ്വിജയത്തോടെ ഗ്രീക്ക് ഭാഷ സര്‍വ്വ ദേശഭാഷയായി ഉയര്‍ന്നു വരികയും അരമായിക്‌ ഭാഷയുടെ പ്രാധാന്യം നഷ്ടപ്പെടുവാനും തുടങ്ങിയിരുന്നു.

 

കവികളും ദാര്‍ശനികന്‍മാരും തങ്ങളുടെ കൃതികള്‍ രചിക്കുന്നതിന് ഉപയോഗിച്ചിരുന്ന ‘അത്തിക്‌’ (ATTIC) എന്നറിയപ്പെട്ടിരുന്ന ഗ്രീക്ക് ഭാഷയില്‍ നിന്ന് കുറേ വ്യത്യസ്തമായിരുന്നു സാമ്രാജ്യമൊട്ടുക്കും സംസാര ഭാഷയായിരുന്ന കൊയ്നെ ഗ്രീക്ക്. ക്രിസ്തുവര്‍ഷാരംഭത്തിനും നൂറ്റാണ്ടുകള്‍ക്ക്‌ മുന്‍പ്‌ തന്നെ പലസ്തീന്‍ വിട്ടു സാമ്രാജ്യത്തിന്‍റെ മറ്റു പല ഭാഗങ്ങളിലേക്ക്‌ കുടിയേറിയിരുന്ന യെഹൂദന്‍മാര്‍ ഗ്രീക്ക് ഭാഷ സംസാരിക്കുന്നവരായിത്തീര്‍ന്നിരുന്നു. പലസ്തീനിലുള്ള യെഹൂദന്‍മാര്‍ അരാമായിക് വീട്ടിലും കൊയ്നെ ഗ്രീക്ക് വീട്ടിന് പുറത്തും സംസാരിക്കുന്നവരായിത്തീര്‍ന്നു. ഇങ്ങനെ യേശുക്രിസ്തുവിന്‍റെ കാലമായപ്പോഴേക്കും ഈ രണ്ടു ഭാഷകളും പലസ്തീനില്‍ ഒരുപോലെ ഉപയോഗത്തിലിരുന്നു എന്നുള്ളതാണ് വാസ്തവം. (കന്നടവും തുളുവും വീട്ടിലും പുറത്തു മലയാളവും ഉപയോഗിക്കുന്നവരെ കാസര്‍കോടും, വീട്ടില്‍ തമിഴും പുറത്തു മലയാളവും ഉപയോഗിക്കുന്നവരെ പാലക്കാട്ടും തിരുവനന്തപുരത്തും, വീട്ടില്‍ കൊങ്ങിണിയും പുറത്തു മലയാളവും പറയുന്നവരെ എറണാകുളത്തും കാസര്‍കോടും നമുക്ക്‌ കാണാന്‍ കഴിയും) അതുകൊണ്ടുതന്നെ യേശു ക്രിസ്തു ജനങ്ങളെ ഉപദേശിച്ചിരുന്നത് ഗ്രീക്ക് ഭാഷയിലായിരുന്നു എന്നത് ആധുനിക പണ്ഡിതന്മാര്‍ അംഗീകരിച്ചിട്ടുള്ള വസ്തുതയാണ്.

 

ഈ സാഹചര്യത്തില്‍ യേശുക്രിസ്തുവിന്‍റെ ശിഷ്യന്മാര്‍ അദ്ദേഹത്തിന്‍റെ പ്രവൃത്തികളും പ്രഭാഷണങ്ങളും പരിശുദ്ധാത്മ സഹായത്താല്‍ രേഖപ്പെടുത്തിയപ്പോള്‍ അതിനു ഗ്രീക്ക് ഭാഷ തെരഞ്ഞെടുത്തത് സ്വാഭാവികമാണ്. കാരണം, പലസ്തീനിലെ ഏതെങ്കിലും പ്രത്യേക പ്രദേശത്ത്‌ ദൈവീക സന്ദേശം അറിയിക്കാനല്ല, ‘ലോകത്തിന്‍റെ അറ്റത്തോളം’ ചെന്ന് സുവിശേഷം അറിയിക്കാനാണ് യേശുക്രിസ്തു ശിഷ്യന്മാരോട് ആവശ്യപ്പെട്ടത്. അന്നത്തെ ലോകഭാഷയായിരുന്ന കൊയ്നെ ഗ്രീക്ക് തന്നെ ഇക്കാര്യത്തിനു  വേണ്ടി തിരഞ്ഞെടുത്തത് ബുദ്ധിപൂര്‍വ്വമായിരുന്നു. ഇന്നത്തെക്കാലത്ത് ഒരാള്‍ക്ക്‌ ലോകത്തിനു മൊത്തം ഒരു സന്ദേശം നല്‍കാന്‍ ഉണ്ടെങ്കില്‍ അയാളത് ഇംഗ്ലീഷില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും ഉചിതമെന്ന് ചിന്താശേഷിയുള്ള ആരും സമ്മതിക്കുന്ന കാര്യമാണല്ലോ. അല്ലാതെ അന്തമാനിലെ ഏതെങ്കിലും ഒരു പ്രാകൃത ആദിവാസി ഗോത്ര ഭാഷയില്‍ ആ സന്ദേശം പ്രസിദ്ധീകരിച്ചിട്ട്, ലോകത്തിലെ ഏറ്റവും ഉത്കൃഷ്ടമായതും മഹത്വമേറിയതും പവിത്രമായതുമായ ഭാഷയാണ്‌ തര്‍ജ്ജമക്ക് വഴങ്ങാത്തതും ദുര്‍ഗ്രഹവുമായ ആ ആദിവാസി ഭാഷയെന്നും അതുകൊണ്ടാണ് തന്‍റെ സന്ദേശം ആ ഭാഷയില്‍ പ്രസിദ്ധീകരിച്ചതെന്നും തന്‍റെ സന്ദേശം മനസ്സിലാക്കണമെങ്കില്‍ ആ അന്തമാന്‍ ഗോത്ര ഭാഷ പഠിക്കണം എന്നുമൊക്കെ പറഞ്ഞാല്‍ അതിന്‍റെ യുക്തിയും പ്രായോഗികതയും എത്രത്തോളമുണ്ട് എന്ന് വായനക്കാര്‍ ചിന്തിക്കുക.

 

ഭാഷ ആശയവിനിമയത്തിനുള്ളതാണ്. വ്യക്തമായും സുഗ്രാഹ്യമായും ആശയം മനസ്സിലാക്കിത്തരാനുള്ള കഴിവാണ് ഒരു ഭാഷയുടെ ശക്തി. വ്യത്യസ്ത അര്‍ത്ഥങ്ങളുള്ള ഒറ്റ പദങ്ങള്‍ ഒരു ഭാഷയിലുണ്ടായിരിക്കുന്നത് ആ ഭാഷയുടെ ശക്തി കുറയ്ക്കും. ഒരു പദത്തിനു ഒരര്‍ത്ഥം മാത്രമേ ഉണ്ടാകാവൂ എന്ന് സാരം! തെക്കന്‍ കേരളത്തില്‍ ഉപയോഗത്തിലിരിക്കുന്ന ചില പദങ്ങള്‍ വ്യത്യസ്തമായ അര്‍ത്ഥത്തിലാണ് മലബാര്‍ മേഖലയില്‍ ഉപയോഗിക്കുന്നത്, അതുപോലെതന്നെ തിരിച്ചും. ഇത് അങ്ങോട്ടുമിങ്ങോട്ടും പോകേണ്ടി വരുന്നവര്‍ക്ക്‌ ആശയവിനിമയത്തിനു ബുദ്ധിമുട്ടായിത്തീരുന്നു. ചിലപ്പോള്‍ ഇത് കലഹത്തിനും കാരണമാകും. വാസ്തവത്തില്‍ ഇത് ഭാഷയുടെ അപര്യാപ്തതയാണ്. തര്‍ജ്ജമക്ക് വഴങ്ങുന്നതും ധാരാളം പദസമ്പത്തുണ്ടായിരിക്കുന്നതും നല്ല ഭാഷയുടെ ലക്ഷണങ്ങളാണ്.

 

ഈ മാനദണ്ഡങ്ങളുപയോഗിച്ചു പരിശോധിച്ചാല്‍ ഇന്ന് ലോകത്തിലുള്ള ഭാഷകളില്‍ ഏറ്റവും മികച്ചത് ഗ്രീക്ക് ഭാഷയാണെന്ന് കാണാന്‍ പറ്റും. കാരണം, അത് ഒരൊറ്റ വാക്ക് കൊണ്ട് ആശയം കൂടുതല്‍ വിശദമാക്കിത്തരുന്നു. ഉദാഹരണത്തിന് മലയാളത്തില്‍ ‘സ്നേഹം’ എന്ന വാക്ക്‌ എടുക്കുക. ഇഷ്ടം, പ്രേമം, മമത തുടങ്ങിയ ചില വാക്കുകള്‍ മാത്രമേ സ്നേഹം എന്ന വാക്കിന് പകരം ഉപയോഗിക്കാന്‍ മലയാളത്തില്‍ ഉള്ളൂ. അതില്‍ത്തന്നെ ‘അവന് അവളോട്‌ സ്നേഹമുണ്ട്’ എന്ന് പറഞ്ഞാല്‍ അവര്‍ തമ്മിലുള്ള ബന്ധം എന്തെന്ന് കേള്‍വിക്കാരന് പിടികിട്ടുകയുമില്ല. എന്നാല്‍ ഗ്രീക്ക് ഭാഷയില്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള സ്നേഹത്തിനെ കുറിക്കാന്‍ ഉപയോഗിക്കുന്ന പദമല്ല കാമുകീകാമുകന്മാര്‍ തമ്മിലുള്ള സ്നേഹത്തെക്കുറിക്കാന്‍ ഉപയോഗിക്കുന്നത്. കാമുകീകാമുകന്മാര്‍ തമ്മിലുള്ള സ്നേഹത്തെക്കുറിക്കാന്‍ ഉപയോഗിക്കുന്ന പദമല്ല സഹോദരീ സഹോദരന്മാര്‍ തമ്മിലുള്ള സ്നേഹത്തെ കുറിക്കാന്‍ ഉപയോഗിക്കുന്നത്. ഇങ്ങനെ ഓരോ ബന്ധത്തെ കുറിക്കുവാനും വ്യത്യസ്തമായ പദങ്ങള്‍ ഉപയോഗിക്കുന്നതു കൊണ്ട് ഗ്രീക്കില്‍ ‘അവന് അവളോട്‌ സ്നേഹമുണ്ട്’ എന്ന വാചകം കാണുമ്പോള്‍ തന്നെ വായനക്കാരന്/കേള്‍വിക്കാരന് ‘അവനും അവളും’ തമ്മിലുള്ള ബന്ധം തിരിച്ചറിയാനും അങ്ങനെ അത് ഏതുവിധത്തിലുള്ള സ്നേഹമാണ് എന്ന് തിരിച്ചറിയാനും ഉതകുന്നു. ഇത് പരിഭാഷപ്പെടുത്തേണ്ടി വരുമ്പോള്‍ യാതൊരുവിധ ആശയക്കുഴപ്പവും കൂടാതെ മൊഴിമാറ്റം ചെയ്യാനും സാധിക്കും.

 

ഇതുപോലെ ഓരോ പദത്തിനുമുള്ള വ്യത്യസ്തത ഗ്രീക്ക് ഭാഷയുടെ മാത്രം പ്രത്യേകതയാണ്. ബയോളജിയിലും കെമിസ്ട്രിയിലും ഫിസിക്സിലും ഗണിതത്തിലുമെല്ലാം ധാരാളം ഗ്രീക്ക് പദങ്ങള്‍ ഉപയോഗിക്കാന്‍ കാരണവും ഈ വ്യത്യസ്തതയാണ്. കാര്യങ്ങള്‍ ഇങ്ങനെയിരിക്കെ മുഴുലോകത്തിനുമുള്ള ദൈവത്തിന്‍റെ സന്ദേശം രേഖപ്പെടുത്തി വെയ്ക്കാന്‍ ശിഷ്യന്മാര്‍ ഗ്രീക്ക് ഭാഷ ഉപയോഗിച്ചതില്‍ എന്താണ് അത്ഭുതപ്പെടാനുള്ളത്? ഇന്ന് രണ്ടായിരത്തിലധികം ഭാഷകളിലേക്ക് ബൈബിള്‍ തര്‍ജ്ജമ ചെയ്യാന്‍ ഈ ലളിതമായ പദഘടനകള്‍ വളരെ സഹായകരമായിത്തീര്‍ന്നിട്ടുണ്ട് എന്നത് നിഷേധിക്കാന്‍ കഴിയാത്ത യാഥാര്‍ത്ഥ്യമാണ്.

 

‘അല്ലാഹുവിന്‍റെ വചനങ്ങളായതിനാല്‍ അമാനുഷികമായ പദഘടന ഖുര്‍ആനിനുണ്ട്’ എന്ന മുസ്ലീങ്ങളുടെ വാദത്തിന്‍റെ പൊള്ളത്തരം വെളിവാകുന്നതും ഇവിടെയാണ്‌. ആശയക്കുഴപ്പമുണ്ടാക്കുന്നതും ദുര്‍ഗ്രഹവും തര്‍ജ്ജമയ്ക്ക് വഴങ്ങാത്തതുമായ ഒരു ഭാഷയില്‍ തന്‍റെ സന്ദേശം ലോകത്തിനു വെളിപ്പെടുത്തിയ അല്ലാഹുവിന്‍റെ അജ്ഞതയില്‍ സഹതപിക്കുകയല്ലാതെ വേറെന്തു ചെയ്യാന്‍? വാസ്തവത്തില്‍ ഖുര്‍ആന്‍ സര്‍വ്വശക്തനായ ദൈവത്തിന്‍റെ സന്ദേശമാണെങ്കില്‍ എന്തുകൊണ്ടാണത് ഓരോ മനുഷ്യനും അവന്‍റെ മാതൃഭാഷയില്‍ വായിച്ചു മനസിലാക്കാന്‍തക്കവിധം പല ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യാന്‍ മുസ്ലീങ്ങള്‍ക്ക് ഇത്ര വൈമനസ്യം? എന്തുകൊണ്ടാണ് പരിഭാഷകളെ മുസ്ലീങ്ങള്‍ അംഗീകരിക്കാത്തത്? തികച്ചും മാനവവിരുദ്ധമായ ഖുര്‍ആന്‍ ആള്‍ക്കാര്‍ക്ക് മനസ്സിലാകുന്ന ഭാഷയില്‍ അവരുടെ കയ്യില്‍ കൊടുത്താല്‍ അല്ലാഹുവും മുഹമ്മദും മനുഷ്യവര്‍ഗ്ഗത്തിന് ചെയ്ത ദോഷങ്ങള്‍ എത്ര വലിയതാണ് എന്ന് അര്‍ത്ഥമറിയാതെ അറബിയില്‍ മാത്രം ഖുര്‍ആന്‍ ഓതി ശീലിച്ച സാധാരണ മുസ്ലീങ്ങളും അമുസ്ലീങ്ങളും മനസ്സിലാക്കും എന്ന ഭയമാണ് തര്‍ജ്ജമകളെ അംഗീകരിക്കാതിരിക്കാന്‍ മുല്ലാക്കമാരെ പ്രേരിപ്പിക്കുന്നത്. ഇതിനു അവര്‍ക്ക്‌ പ്രചോദനം മുഹമ്മദ്‌ തന്നെയായിരുന്നു എന്ന് ഹദീസുകള്‍ പരിശോധിച്ചാല്‍ നമുക്ക്‌ മനസ്സിലാക്കാന്‍ കഴിയും.

 

സ്വഹീഹ് മുസ്ലിം, വാല്യം 3, ഭാഗം 33, ഹദീസ് നമ്പര്‍ 94- ല്‍ ഇങ്ങനെ കാണുന്നു: “നിങ്ങള്‍ ഖുര്‍ആനുമായി യാത്ര ചെയ്യരുത്. ശത്രു അതു കൈക്കലാക്കുന്നതിനെക്കുറിച്ച് ഞാന്‍ നിര്‍ഭയനല്ല.” അബു അയ്യൂബ് പറഞ്ഞു: “ശത്രു അത് കൈവശപ്പെടുത്തി അതുമായി നിങ്ങളോട് തര്‍ക്കിക്കും.” ഹദീസ് നമ്പര്‍ 92-ല്‍ ‘ശത്രു രാജ്യത്തേക്ക് ഖുറാനുമായി യാത്ര ചെയ്യുന്നത് നബി വിലക്കിയിരിക്കുന്നു’ എന്ന് കൂടിയുണ്ട്.

 

‘മുഴുലോകത്തിനുമുള്ള അല്ലാഹുവിന്‍റെ അവസാനത്തെ സന്ദേശം’ എന്ന് ദാവാക്കാര്‍ നാഴികയ്ക്ക് നാല്പതു വട്ടം പറയുന്നുണ്ടെങ്കിലും അല്ലാഹുവിനും അവന്‍റെ പ്രവാചകനും ഈ സന്ദേശം മറ്റുള്ളവര്‍ അറിയരുത് എന്ന് ചിന്തിച്ചിരുന്നവരാണ്. കാരണം, പരിഷ്കൃത ലോകത്തിനു മുന്‍പില്‍ കാണിക്കാന്‍ കൊള്ളാത്ത ഒന്നാണ് ഖുര്‍ആന്‍ എന്ന സത്യം മുഹമ്മദിനും മലക്കിനും അല്ലാഹുവിനും നല്ലവണ്ണം അറിയാമായിരുന്നു. ഇങ്ങനെയുള്ള ഒരു സന്ദേശത്തില്‍ വിശ്വസിക്കുന്നവരാണ് സത്യദൈവത്തില്‍ നിന്നുള്ള സന്ദേശം മനുഷ്യര്‍ക്ക്‌ ഏറ്റവും എളുപ്പം മനസ്സിലാകുന്ന ഭാഷയില്‍ രേഖപ്പെടുത്തിവെച്ചിട്ടുള്ള കര്‍ത്താവിന്‍റെ അപ്പോസ്തലന്മാര്‍ക്ക് നേരെ വ്യാജാരോപണങ്ങള്‍ അഴിച്ചു വിടുന്നത്. ഇവര്‍ ചെയ്യുന്നത് എന്തെന്ന് ഇവര്‍ക്കുതന്നെ അറിയാത്തത് കൊണ്ട് ഇവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ഇവരോട്‌ സഹതപിക്കുകയും ചെയ്യുകയല്ലാതെ പിന്നെ നമുക്ക്‌ വേറെ ഒന്നും ചെയ്യാനില്ല എന്നതാണ് വാസ്തവം!!!

]]>
https://sathyamargam.org/2013/05/%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81-%e0%b4%9c%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8b%e0%b4%9f%e0%b5%8d-%e0%b4%b8/feed/ 5
യേശുക്രിസ്തുവിന്‍റെ വംശാവലിയില്‍ വൈരുദ്ധ്യമോ? (ഭാഗം-8) https://sathyamargam.org/2013/04/%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%b5%e0%b4%82-6/ https://sathyamargam.org/2013/04/%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%b5%e0%b4%82-6/#comments Mon, 08 Apr 2013 05:02:10 +0000 http://www.sathyamargam.org/?p=704  

അനില്‍ കുമാര്‍ വി. അയ്യപ്പന്‍

 

ഈ ഭാഗത്തോടുകൂടി യേശുക്രിസ്തുവിന്‍റെ വംശാവലിയെ സംബന്ധിച്ച ഈ പഠനം ഇവിടെ അവസാനിപ്പിക്കുകയാണ്. വാഴ്ത്തപ്പെട്ട കര്‍ത്താവായ യേശുക്രിസ്തു ദാവീദിന്‍റെ സന്തതിയാണെന്നു രണ്ടു വംശാവലികളുടെ അടിസ്ഥാനത്തിലും മനസ്സിലാക്കുവാന്‍ സര്‍വ്വശക്തനായ ദൈവം സഹായിച്ചു. അതുപോലെ ഇസ്ലാം മത പ്രവാചകനായ മുഹമ്മദിന്‍റെ വംശാവലിയെക്കുറിച്ചും നാം ചിലകാര്യങ്ങള്‍ പരിശോധിക്കുകയുണ്ടായി. അദ്ദേഹത്തിന്‍റെ വംശാവലി കഴിഞ്ഞ ലക്കത്തില്‍ നല്‍കിയിരുന്നതുമാണ്. ആ വംശാവലിയെക്കുറിച്ചു ചില കാര്യങ്ങള്‍ കൂടി നോക്കിയിട്ട് നമുക്ക്‌ ഈ പഠനം അവസാനിപ്പിക്കാം.

 

അബ്രഹാം മുതല്‍ മുഹമ്മദ്‌ വരെയുള്ളതാണ് സെയ്ദ്‌ യൂസുഫ്‌ നല്‍കിയിരിക്കുന്ന വംശാവലി. മുഹമ്മദടക്കം 25 തലമുറകളാണ് അതില്‍ ആകെ ഉള്ളത്. മുഹമ്മദ്‌ ജനിക്കുന്നത് A.D.570-ലാണ്. ശരാശരി ഒരു തലമുറ 30 വര്‍ഷം (അതായത്, മുപ്പതാമത്തെ വയസ്സില്‍ ഒരാള്‍ തന്‍റെ അടുത്ത തലമുറയെ ജനിപ്പിച്ചു) എന്ന് കണക്ക് കൂട്ടിയാല്‍ നമുക്ക് ലഭിക്കുന്നത് 24×30=720 വര്‍ഷമാണ്. അബ്രഹാമും മുഹമ്മദും തമ്മിലുള്ള കാലദൈര്‍ഘ്യം വെറും 720 വര്‍ഷം മാത്രമാണോ? ആണെങ്കില്‍ അബ്രഹാം ജീവിച്ചിരുന്നത് B.C.150-ലാണെന്ന് (720-570=150) പറയേണ്ടി വരും!!! അതിനര്‍ത്ഥം യിസ്രായേല്‍ രാഷ്ട്രം രൂപീകരിക്കപ്പെട്ട് ഒന്നര സഹസ്രാബ്ദത്തിന് ശേഷമാണ് ആ രാഷ്ട്രത്തിന്‍റെ കുലകൂടസ്ഥനായ അബ്രഹാം ജനിച്ചതെന്നത്രേ! ഇത് പമ്പര വിഡ്ഢിത്തവും അവജ്ഞയോടെ തള്ളിക്കളയേണ്ട വാദവുമാണെന്നു ചിന്താശേഷിയുള്ള മനുഷ്യര്‍ രണ്ടുവട്ടം ചിന്തിക്കാതെ തന്നെ സമ്മതിക്കുന്ന കാര്യമാണല്ലോ.

 

മാത്രമല്ല, B.C.മൂന്നാം നൂറ്റാണ്ടില്‍ എഴുതപ്പെട്ട ചാവുകടല്‍ ചുരുളുകളില്‍ അബ്രഹാമിന്‍റെ ജീവിതത്തെക്കുറിച്ച് വിശദമായി പറയുന്നുണ്ട്. സയ്ദ് യൂസുഫ്‌ നല്‍കുന്ന മുഹമ്മദിന്‍റെ വംശാവലി പ്രകാരം B.C.രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ആളുടെ ജീവചരിത്രം അദ്ദേഹം ജനിക്കുന്നതിനും ഒരു നൂറ്റാണ്ടു മുന്‍പേ എഴുതപ്പെട്ടു കഴിഞ്ഞിരിക്കുന്നു! എന്തൊരത്ഭുതമാണിത്!! ഇങ്ങനെയുള്ള അത്ഭുതങ്ങള്‍ കാണിക്കാന്‍ ദാവാപ്രവര്‍ത്തകര്‍ക്ക് മാത്രമേ കഴിയുകയുള്ളൂ. അതല്ലെങ്കില്‍ സയ്ദ് യൂസുഫ്‌ പറയുന്നതനുസരിച്ച് മുഹമ്മദിന്‍റെ വംശാവലി ശരിയാകണമെങ്കില്‍ ഒരു സാധ്യതയുണ്ട്, ആ വംശാവലിയില്‍ ഉള്ള ഓരോ വ്യക്തിയും നൂറ്റിപ്പത്തു വയസ്സ് കഴിഞ്ഞതിനു ശേഷമായിരിക്കണം ആദ്യജാതനെ ജനിപ്പിച്ചത് എന്ന് തെളിയിക്കണം. അങ്ങനെയാണെങ്കില്‍ ഈ വംശാവലിയിലെ അംഗസംഖ്യ ശരിയായിരിക്കും!

 

മുഹമ്മദ്‌ യൂസുഫ്‌ നല്‍കുന്ന വംശാവലിയില്‍ അബ്രഹാം മുതല്‍ ആദാം വരയുള്ളവരുടെ പേരുകള്‍ കാണുന്നില്ല. അത് അറിയുവാന്‍ വേറെ ഒരു വംശാവലിയുണ്ട്. ആ വംശാവലി താഴെ കൊടുക്കുന്നു. ഇത് ഇബ്നു ഇസ്ഹാക്കിന്‍റെ “സീറാ റസൂല്‍ അള്ളാ” എന്ന ഗ്രന്ഥത്തില്‍ നിന്നെടുത്തു ഇബ്നു ഹിശാം തന്‍റെ സീറയില്‍ കൊടുത്തിട്ടുള്ള വംശാവലിയാണ്:

 

ആദാം ശേത്തിന്‍റെ പിതാവ്; ശേത്ത് യാനിശിന്‍റെ പിതാവ്; യാനിശ് കയിനാന്‍റെ പിതാവ്; കയിനാന്‍ മഹലീലിന്‍റെ പിതാവ്; മഹലീല്‍ യാര്‍ദിന്‍റെ പിതാവ്; യാര്‍ദ് അഖ്നൂഖിന്‍റെ പിതാവ്; അഖ്നൂഖ്‌ മഥൂശലഖിന്‍റെ പിതാവ്; മഥൂശലഖ്‌ ലാമ്കിന്‍റെ പിതാവ്; ലാമ്ക്‌ നൂഹിന്‍റെ പിതാവ്; നൂഹ് ശാമിന്‍റെ പിതാവ്; ശാം അര്‍ഫഖ്ഷാദിന്‍റെ പിതാവ്; അര്‍ഫഖ്ഷാദ് ശാലിഖിന്‍റെ പിതാവ്; ശാലിഖ് അയ്ബറിന്‍റെ പിതാവ്; അയ്ബര്‍ ഫാലിഖിന്‍റെ പിതാവ്; ഫാലിഖ് റാ’ഊവിന്‍റെ പിതാവ്; റാ’ഊ സാരൂഗതിന്‍റെ പിതാവ്; സാരൂഘ് നാഹൂരിന്‍റെ പിതാവ്; നാഹൂര്‍ താരിഹിന്‍റെ പിതാവ്; താരീഹ് ഇബ്രാഹിമിന്‍റെ പിതാവ്; ഇബ്രാഹിം ഇസ്മായീലിന്‍റെ പിതാവ്; ഇസ്മായീല്‍ നാബിത്തിന്‍റെ പിതാവ്; നാബിത്ത് യാശ്ജുബിന്‍റെ പിതാവ്; യാശ്ജുബ് യാ’രുബിന്‍റെ പിതാവ്; യാരുബ്‌ തേരഹിന്‍റെ പിതാവ്; തേരഹ് നാഹൂരിന്‍റെ പിതാവ്; നാഹൂര്‍ മുഖവ്വമ്മിന്‍റെ പിതാവ്; മുഖവ്വം ഉദ്ദിന്‍റെ (ഉദ്ദാദ്?) പിതാവ്; ഉദ്ദ് അദ്നാന്‍റെ പിതാവ്; അദ്നാന്‍ മ’അദിന്‍റെ പിതാവ്; മ’അദ് നിസാറിന്‍റെ പിതാവ്; നിസാര്‍ മുദരിന്‍റെ പിതാവ്; മുദര്‍ ഇല്ലിയാസിന്‍റെ പിതാവ്; ഇല്ലിയാസ് മുദ്രിഖയുടെ പിതാവ്; മുദ്രിഖ ഖുസൈമയുടെ പിതാവ്; ഖുസൈമ കിനാനയുടെ പിതാവ്; കിനാന അല്-നദറിന്‍റെ പിതാവ്; അല്-നദര്‍ മാലിക്കിന്‍റെ പിതാവ്; മാലിക്ക് ഫിഹ്റിന്‍റെ പിതാവ്; ഫിഹ്റ് ഘാലിബിന്‍റെ പിതാവ്; ഘാലിബ് ലുഅയ്യിന്‍റെ പിതാവ്; ലുഅയ്യ് ക’അബിന്‍റെ പിതാവ്; ക’അബ് മുറായുടെ പിതാവ്; മുറാ കിലാബിന്‍റെ പിതാവ്; കിലാബ് ഖുസൈയുടെ പിതാവ്; ഖുസൈ അബ്ദ് മനാഫിന്‍റെ പിതാവ്; അബ്ദ് മനാഫ് ഹാഷിമിന്‍റെ പിതാവ്; ഹാഷിം അബ്ദുള്‍ മുത്തലിബിന്‍റെ പിതാവ്; അബ്ദുള്‍ മുത്തലിബ് അബ്ദുള്ളയുടെ പിതാവ്; അബ്ദുള്ളാ മുഹമ്മദ് നബി(സ)യുടെ പിതാവ്.”

 

ഈ വംശാവലിയിലെ പൊരുത്തക്കേടുകള്‍ ചര്‍ച്ച ചെയ്യുന്നതിന് മുന്‍പെ ഇതിന്‍റെ ആധികാരകത എത്രമാത്രമെന്നു നാം അറിഞ്ഞിരിക്കണം. മുഹമ്മദ്‌ ചെയ്ത കാര്യങ്ങള്‍ എല്ലാം പച്ചയ്ക്ക് വിവരിച്ചു വെച്ചിരിക്കുന്ന ഗ്രന്ഥമായതിനാല്‍ മുസ്ലീങ്ങള്‍ പൊതുവേ അംഗീകരിക്കാന്‍ വിമുഖത കാട്ടുന്ന ഒരു ഗ്രന്ഥമാണ് ‘സീറാ റസൂല്‍ അള്ളാ’. ദൃക്സാക്ഷികളില്‍ നിന്നും അവരുടെ മക്കളില്‍ നിന്നും ശിഷ്യന്മാരില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ എഴുതിവെച്ചയാളെ അംഗീകരിക്കാന്‍ വിസമ്മതിക്കുന്നവര്‍ അതേ വ്യക്തി യാതൊരു ചരിത്ര രേഖകളുടെയും പിന്‍ബലമില്ലാതെ എഴുതിയ സഹാസ്രാബ്ദങ്ങള്‍ക്കു മുന്‍പുള്ള കാര്യങ്ങളെ നിര്‍ലജ്ജം അംഗീകരിക്കുന്നതിനെ ദയനീയം എന്ന് എത്ര വിശേഷിപ്പിച്ചാലും മതിയാകയില്ല. എവിടെ നിന്നാണ് തനിക്ക്‌ ഈ വംശാവലി ലഭിച്ചത് എന്ന് ഇബ്നു ഇസ്ഹാഖ് രേഖപ്പെടുത്തിയിട്ടില്ല. “ക്രിസ്ത്യാനികളുടെ പ്രവാചകന്’ ഒരു വംശാവലിരേഖ ഉള്ളതുപോലെ തങ്ങളുടെ പ്രവാചകനും ഒരു വംശാവലിരേഖ ഉണ്ടാകണം” എന്ന ഇബ്നു ഇസ്ഹാഖിന്‍റെ അടങ്ങാത്ത ആഗ്രഹമായിരിക്കാം ഇങ്ങനെ ഒരു വംശാവലി രേഖ നിര്‍മ്മിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. എന്തായാലും മുഹമ്മദിന് മുന്‍പുള്ള അദ്ദേഹത്തിന്‍റെ ഒരു പൂര്‍വ്വികനും ഇപ്രകാരം വംശാവലിരേഖ എഴുതിവെച്ചതായി ചരിത്രത്തെളിവുകള്‍ ഇല്ലാതിരിക്കെ, A.D.700-നു ശേഷം രചിക്കപ്പെട്ട ഈ വംശാവലിക്ക് യാതൊരു ആധികാരികതയുമില്ലെന്നു നമ്മള്‍ ആദ്യം തന്നെ അറിഞ്ഞിരിക്കണം!

 

മുസ്ലീങ്ങള്‍ എപ്പോഴും പറയും “ഖുര്‍ആന്‍ സമ്പൂര്‍ണ്ണ ഗ്രന്ഥമാണ്” എന്ന്. ഖുര്‍ആനില്‍നിന്നും ചില ചോദ്യങ്ങള്‍ ചോദിച്ചാല്‍ അവര്‍ക്ക്‌ ഹദീസുകളിലേക്ക് പോകേണ്ടി വരും, മറുപടി തരാന്‍ . അപ്പോള്‍ ഹദീസ്‌ ഇല്ലെങ്കില്‍ ഖുര്‍ആന്‍ വട്ടപ്പൂജ്യമാണ് എന്ന് മനസ്സിലാക്കാന്‍ പ്രയാസമില്ല. ഇപ്പോഴിതാ മുഹമ്മദ്‌ യിശ്മായെലിന്‍റെ സന്തതിപരമ്പരയില്‍ വരുന്ന വ്യക്തിയാണോ എന്ന അതിപ്രധാനമായ ഒരു ചോദ്യത്തിന് മറുപടി പറയാന്‍ ഖുര്‍ആനുമല്ല, ഹദീസുകളുമല്ല, അതിന്‍റേം പുറത്തേക്ക് പോയി സീറകള്‍ എടുത്താണ് ഉദ്ധരിക്കേണ്ട ഗതികേടിലാണ് മുസ്ലീങ്ങള്‍ എത്തി നില്‍ക്കുന്നത്.

 

ചില ചോദ്യങ്ങള്‍ ഇതിനോട് ബന്ധപ്പെട്ടു ചോദിക്കാനുണ്ട്:

 

1, ഇബ്നു ഇസ്ഹാക്കിന് ഈ വിവരം എവിടെ നിന്നാണ് ലഭിച്ചത്? തനിക്ക് ഈ വിവരം ലഭിച്ചത് എവിടെ നിന്നാണ് എന്ന് ഇബ്നു ഇസ്ഹാക്ക് വെളിപ്പെടുത്തിയിട്ടുണ്ടോ?

 

2, ഖുര്‍ആനില്‍ ഇതിനെക്കുറിച്ച്‌ എന്തെങ്കിലും സൂചനകള്‍ ഉണ്ടോ?

 

3, അള്ളാഹു പറഞ്ഞിട്ടുണ്ടോ മുഹമ്മദ്‌ അബ്രഹാമിന്‍റെ വംശപരമ്പരയില്‍ ഉള്ള വ്യക്തിയാണെന്ന്?

 

4, പറഞ്ഞിട്ടില്ല എന്നാണെങ്കില്‍, മുഹമ്മദിന്‍റെ വിശ്വാസ്യതയെ ബാധിക്കുന്ന ഇത്ര വലിയ കാര്യം എന്തുകൊണ്ട് അല്ലാഹു മിണ്ടിയില്ല?

 

5, മുകളില്‍ കൊടുത്ത വംശാവലിക്ക് മുഹമ്മദിന്‍റെ അംഗീകാരമുണ്ടോ?

 

6, മുഹമ്മദിന്‍റെ പൂര്‍വ്വികര്‍ ആരെങ്കിലും തങ്ങള്‍ അബ്രഹാമിന്‍റെ വംശപരമ്പരയില്‍ ഉള്‍പ്പെടുന്നവര്‍ ആണെന്ന അവകാശവാദം ഉന്നയിച്ചിട്ടുണ്ടോ?

 

7, വംശാവലി രേഖ എഴുതി സൂക്ഷിക്കുന്ന പതിവ് അറബികള്‍ക്കിടയില്‍ ഉണ്ടായിരുന്നോ?

 

8, മുഹമ്മദിന്‍റെ ജീവിതത്തില്‍ നടന്ന ചില കാര്യങ്ങള്‍ ഇബ്നു ഹിശാമും തബരിയും ഇബ്ന്‍ സാദും റിപ്പോര്‍ട്ട് ചെയ്തത് മുസ്ലീങ്ങള്‍ അംഗീകരിക്കുന്നില്ല. മുഹമ്മദും ഇവരും തമ്മിലുള്ള അകലം 200-300 വര്‍ഷങ്ങള്‍ മാത്രമാണ്. എന്നാല്‍ അബ്രഹാം ജീവിച്ചിരുന്നത് ബി.സി. രണ്ടായിരത്തിനോടടുപ്പിച്ചാണ്. ഇബ്നു ഹിശാമും തബരിയും ഇബ്ന്‍ സാദും എ.ഡി. എട്ടു മുതല്‍ പത്തു വരെയുള്ള നൂറ്റാണ്ടുകളില്‍ ജീവിച്ചിരുന്നവരും. അതായത് 2800-3000 വര്‍ഷങ്ങളുടെ അകലം! എന്നിട്ടും ഇവര്‍ ഉണ്ടാക്കിയെടുത്ത “അബ്രഹാം മുതല്‍ മുഹമ്മദ്‌ വരെയുള്ള” വംശാവലി രേഖയെ മുസ്ലീങ്ങള്‍ എന്തുകൊണ്ട് വിശ്വസിക്കുന്നു.

 

9, തന്‍റെ വംശാവലിയെക്കുറിച്ച് മുഹമ്മദ്‌ പറഞ്ഞ പ്രസ്താവന എന്താണ്?

 

10, മുഹമ്മദിന്‍റെ ഭാര്യമാരോ മറ്റു ബന്ധുക്കളോ അദ്ദേഹത്തിന്‍റെ വംശാവലിയെക്കുറിച്ച് പറഞ്ഞിരിക്കുന്നത് എന്താണ്?

 

ഈ ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം തരാന്‍ ഒരു മുസ്ലീമിന് കഴിയുന്നില്ലെങ്കില്‍ പിന്നെ ഈ വംശാവലിരേഖയെ അവന്‍ വിശ്വസിക്കുന്നതില്‍ വലിയ കാര്യമില്ല.

 

ഈ വംശാവലിയില്‍ ആകെ അമ്പതു അംഗങ്ങള്‍ മാത്രമേയുള്ളൂ എന്ന കാര്യം മറക്കരുത്. മുഹമ്മദിനും 570 വര്‍ഷം മുന്‍പ്‌ ജനിച്ച യേശുക്രിസ്തുവിന്‍റെ വംശാവലി പരിശോധിച്ചാല്‍ അതില്‍ ആദാം മുതല്‍ യേശുക്രിസ്തു വരെ എഴുപത്തേഴു തലമുറകളെ കാണാന്‍ കഴിയും!! എന്നിട്ടും യേശുക്രിസ്തുവിനും അര സഹസ്രാബ്ദം കഴിഞ്ഞു വന്ന മുഹമ്മദും ആദാമും തമ്മില്‍ നാല്‍പ്പത്തൊമ്പത് തലമുറകളുടെ മാത്രം അകലമേയുള്ളൂ എന്നോ?! ഇത് മനുഷ്യന്‍റെ യുക്തിബോധത്തിന് നേരെ പല്ലിളിച്ചു കാട്ടുന്ന പരിപാടിയാണ്.
ആദ്യമനുഷ്യനും മുഹമ്മദും തമ്മില്‍ 49 തലമുറകള്‍ മാത്രമെയുള്ളൂവെങ്കില്‍ ആദാം ജീവിച്ചിരുന്ന കാലം എപ്പോഴായിരുന്നു? ആദ്യകാലത്ത് ദീര്‍ഘയുസ്സുണ്ടായിരുന്ന മനുഷ്യന്‍ അടുത്ത തലമുറയെ ജനിപ്പിച്ചിരുന്നത് നൂറു വയസ്സിനു ശേഷമായിരുന്നു. എന്നാല്‍ ഇത് ആദ്യത്തെ ചില തലമുറകളില്‍ മാത്രമായിരുന്നു. ജലപ്രളയത്തിനു ശേഷമുള്ള കാലം മുതല്‍ മുപ്പതു വയസ്സൊക്കെ ആകുമ്പോഴേക്കും അടുത്ത തലമുറകള്‍ ഉണ്ടാകാന്‍ തുടങ്ങിയിരുന്നു. എങ്കിലും ആദ്യകാലങ്ങളിലെ ദീര്‍ഘവര്‍ഷങ്ങള്‍ കൂടി കണക്കിലെടുത്ത് ശരാശരി അമ്പതു വയസ്സാകുമ്പോഴേക്കും അടുത്ത തലമുറ ഉണ്ടായി എന്ന് കണക്കാക്കിയാല്‍ 49×50=2450 എന്ന് കിട്ടും. അതായത് മുഹമ്മദിനെക്കാളും 2450 വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ആദാം ജീവിച്ചിരുന്നതത്രേ. കൃത്യമായിപ്പറഞ്ഞാല്‍ B.C.1880-ല്‍!! ലഭ്യമായ ചരിത്ര വിവരങ്ങള്‍ അനുസരിച്ച് അതിനെക്കാളും നൂറ്റമ്പത് വര്‍ഷം മുന്‍പാണ് അബ്രഹാമും ഇയ്യോബും ജീവിച്ചിരുന്നത്!!! ഈ കണക്ക് പ്രകാരം ആദാമിനെക്കാളും മൂത്തവരാണ് അബ്രഹാമും നോഹയും ഹാനോക്കും എല്ലാം…

 

ഇനി ഈ രണ്ടു വംശാവലികളും തമ്മിലുള്ള പൊരുത്തക്കേടുകള്‍ നമുക്ക്‌ പരിശോധനാ വിധേയമാക്കാം:

 

രണ്ടു വംശാവലികളിലും അദ്നാന്‍ മുതല്‍ മുഹമ്മദ്‌ വരെയുള്ള തലമുറകളുടെ എണ്ണം കൃത്യമാണ്. ആകെ ഒരു വ്യത്യാസം സയ്ദ് യൂസുഫിന്‍റെ വംശാവലിയില്‍ കാണപ്പെടുന്ന ഖുറയ്ഷ് എന്ന നാമം ഇബ്നു ഹിശാമിന്‍റെ വംശാവലിയില്‍ ഫിഹ്റ്‌ എന്നാണു കാണപ്പെടുന്നത് എന്നുള്ളത് മാത്രമാണ്. അതൊരു വലിയ വ്യത്യാസമായി പരിഗണിക്കേണ്ടതുമില്ല. ഖുറയ്ഷിന് ഫിഹ്റ്‌ എന്ന അപരനാമം ഉണ്ടായിരുന്നു എന്ന് ചിന്തിക്കാവുന്നതെയുള്ളൂ.

 

എന്നാല്‍ ഒരു വലിയ പ്രശ്നം കിടക്കുന്നത് എന്താണെന്ന് വെച്ചാല്‍, അബ്രഹാം മുതല്‍ അദ്നാന്‍ വരെയുള്ള തലമുറകളില്‍ വന്നിട്ടുള്ള വ്യത്യാസമാണ്. സയ്ദ് യൂസുഫ്‌ നല്‍കുന്ന രേഖയനുസരിച്ച് അബ്രഹാമിനും അദ്നാനും ഇടയിലുള്ളത് മൂന്നു തലമുറകളാണ്. എന്നാല്‍ ഇബ്നു ഹിശാം നല്‍കുന്ന വംശാവലി രേഖയില്‍ അത് ഒമ്പത് തലമുറകളാണ്!! എന്തുകൊണ്ട് ഈ വ്യത്യാസം വന്നു എന്ന് ചോദിച്ചാല്‍ ആര്‍ക്കും ഉത്തരമില്ല. ഒട്ടും ആധികാരികതയില്ലാത്ത ഒരു വംശാവലി രേഖയാണ് അവര്‍ മുഹമ്മദിന്‍റേതായി അവതരിപ്പിക്കുന്നത്‌, അതാണെങ്കില്‍ ഇപ്രകാരം ആളുകളുടെ എണ്ണത്തില്‍ അവിശ്വസനീയമായ വിധത്തില്‍ വ്യത്യാസങ്ങളുള്ളതും!

 

തന്നേക്കാള്‍ 2000 വര്‍ഷം മുന്‍പ്‌ ജീവിച്ചിരുന്ന ഒരാളുമായി രക്തബന്ധമുണ്ടെന്നു ഇന്നൊരാള്‍ അവകാശപ്പെടുകയാണെങ്കില്‍ അത് സ്ഥാപിക്കാന്‍ അയാള്‍ തെളിവുകള്‍ നല്‍കേണ്ടതുണ്ട്. അത് നല്കാത്തിടത്തോളം കാലം അയാളുടെ അവകാശവാദത്തിന് യാതൊരു വിലയും ഉണ്ടാകുകയില്ല. മുഹമ്മദിന്‍റെ കാര്യത്തിലാണെങ്കില്‍ ഇശ്മായേലും മുഹമ്മദും തമ്മില്‍ 2500-ലധികം വര്‍ഷങ്ങളുടെ വ്യത്യാസമാണുള്ളത്. ഇശ്മായേലുമായി മുഹമ്മദിന് എന്തെങ്കിലും തരത്തിലുള്ള ബന്ധം ഉണ്ടെന്നു തെളിയിക്കാനാവശ്യമായ യാതൊരു രേഖയും അവകാശവാദം ഉന്നയിക്കുന്നവരുടെ കൈവശമില്ല.

 

തന്‍റെ പ്രവാചകത്വാവകാശത്തിനു പിന്‍ബലം നല്‍കാന്‍ വേണ്ടിയാണ് മുഹമ്മദ്‌ അബ്രഹാമുമായി തനിക്ക് രക്തബന്ധമുണ്ടെന്നു പ്രസ്താവിച്ചത്. കാരണം, ബൈബിള്‍ വെളിപ്പെടുത്തുന്ന ദൈവം മാത്രമാണ് സത്യദൈവമെന്നും ആ ദൈവം മനുഷ്യരാശിക്ക് നല്‍കിയ സന്ദേശമാണ് ബൈബിള്‍ എന്നും മുഹമ്മദിന് അറിയാവുന്നതാണ്. അപ്പോള്‍ ആ പുസ്തകത്തില്‍ പറഞ്ഞിരിക്കുന്ന രണ്ടു പ്രധാന ജനവിഭാഗങ്ങളായ യഹൂദന്മാരുടെയും ക്രിസ്ത്യാനികളുടെയും പിതാവെന്ന് വിളിക്കപ്പെടുന്ന അബ്രഹാമുമായി തനിക്ക് രക്തബന്ധം ഉണ്ടെന്നു വാദിച്ചാല്‍ അന്ന് മദീനയിലും പരിസരപ്രദേശങ്ങളിലും വസിച്ചിരുന്ന യഹൂദന്മാരുടെയും അബിസീനിയയിലെ ക്രിസ്ത്യാനികളുടേയും പിന്തുണ തനിക്ക് ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് ക്രാന്തദര്‍ശിയായ മുഹമ്മദ്‌ ഊഹിച്ചു. അബിസീനിയയിലെ രാജാവിന്‍റെ പിന്തുണ മുഹമ്മദിന് ലഭിച്ചിരുന്നെങ്കിലും യഹൂദന്മാര്‍ വംശാവലി രേഖയുടെ പിന്‍ബലമില്ലാതെയുള്ള മുഹമ്മദിന്‍റെ ഈ അവകാശവാദത്തെതെല്ലും വില വച്ചിരുന്നില്ല. അവര്‍ക്ക് മുഹമ്മദ്‌ ഒരു സാധാരാണ അറബി മാത്രമായിരുന്നു. അവര്‍ മുഹമ്മദിനെ ഒരു പ്രവാചകനായി ഒരിക്കലും അംഗീകരിച്ചിരുന്നില്ല. ബനൂ ഖുറൈദ എന്ന അറേബ്യന്‍-യെഹൂദ ഗോത്രത്തിലെ പുരുഷ പ്രജകളെ മുഴുവന്‍ മുഹമ്മദ്‌ കൊന്നുകളഞ്ഞ സംഭവം സീറാ റസൂല്‍ അള്ളായില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മുഹമ്മദിന്‍റെ പ്രവാചകത്വം അംഗീകരിക്കുകയാണെങ്കില്‍ അവരെ വെറുതെ വിടാം എന്ന് ഒരു വാഗ്ദാനം നല്കപ്പെട്ടുവെങ്കിലും രണ്ടു മൂന്നു പേര്‍ മാത്രമാണ് ആ “ഓഫര്‍” സ്വീകരിച്ചു തങ്ങളുടെ പ്രാണനെ രക്ഷിക്കാന്‍ തുനിഞ്ഞത്. ബാക്കി, 700-ലധികം വരുന്ന ബനൂ ഖുറൈദയിലെ പുരുഷന്മാര്‍, ‘മുഹമ്മദിനെ പ്രവാചകനായും അല്ലാഹുവിനെ ദൈവമായും അംഗീകരിക്കുന്നതിനേക്കാള്‍ തങ്ങളുടെ ദൈവമായ യഹോവയില്‍ വിശ്വാസമര്‍പ്പിച്ച് ജീവന്‍ ത്യജിക്കുന്നതാണ് ഉത്തമമായ മാര്‍ഗ്ഗം’ എന്ന് തീരുമാനിച്ചു മരുഭൂമിയിലെ കൊലക്കളത്തിലേക്ക് അതിധൈര്യത്തോടെ നടന്നു നീങ്ങിയവരാണ്! ജീവന്‍ പോയാലും മുഹമ്മദിനെ പ്രവാചകനായി അംഗീകരിക്കുകയില്ല എന്ന് യഹൂദന്മാര്‍ തീരുമാനിച്ചതുകൊണ്ടായിരിക്കണം മുഹമ്മദ്‌ ഇപ്രകാരം പറഞ്ഞത്:

 

“ജാബിര്‍ ഇബ്നു അബ്ദുല്ലാ നിവേദനം: ഉമര്‍ എന്നോട് പറഞ്ഞു: നബി പറയുന്നത് അദ്ദേഹം കേള്‍ക്കുകയുണ്ടായി: “തീര്‍ച്ചയായും അറേബ്യന്‍ ഉപദ്വീപില്‍ നിന്ന് ജൂതരേയും ക്രൈസ്തവരേയും ഞാന്‍ നാടുകടത്തുക തന്നെ ചെയ്യും. മുസ്ലീമിനെയല്ലാതെ അവിടെ താമസിക്കാന്‍ വിടുകയില്ല” (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 32, ഹദീസ് നമ്പര്‍ 63.)

 

ഇസ്ലാം രൂപം കൊള്ളുന്നതിനു മുന്‍പുള്ള കാലത്ത് അറേബ്യന്‍ ഉപദ്വീപില്‍ ജൂതരും ക്രൈസ്തവരും ബഹുദൈവാരാധകരും നൂറ്റാണ്ടുകളായി സമാധാനത്തോടെ സഹവര്‍ത്തിച്ചിരുന്നു എന്ന് ചരിത്രരേഖകള്‍ പരിശോധിച്ചാല്‍ നമുക്ക് കാണാന്‍ കഴിയും. എന്നാല്‍ വെറുപ്പിന്‍റെ വിദ്വേഷ വചനങ്ങള്‍ മുഹമ്മദ് പറഞ്ഞതിനുശേഷം ഇന്നുവരെ അറേബ്യന്‍ ഉപദ്വീപില്‍ അന്യമതസ്ഥര്‍ നരകയാതന അനുഭവിക്കുകയാണ്. മാത്രമല്ല, യഹൂദജാതി അതിനു ശേഷം ഇസ്ലാമിന്‍റെ പ്രഖ്യാപിത ശത്രുക്കളുമാണ്! എല്ലാം മുഹമ്മദിനെ പ്രവാചകനായി അംഗീകരിക്കാന്‍ യഹൂദര്‍ തയ്യാറാകാതിരുന്നതിന്‍റെ അനന്തരഫലം!!

 

ഈ പരിത:സ്ഥിതിയില്‍ മുഹമ്മദിന് അബ്രഹാമുമായി ബന്ധമുണ്ടെന്നു സ്ഥാപിക്കേണ്ടതിനു വേണ്ടിയാണ് പില്‍ക്കാലത്ത് ഇബ്നു ഇസ്ഹാഖ് ഇങ്ങനെയൊരു വംശാവലി നിര്‍മ്മിച്ചത് എന്ന് ചിന്തിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ ഈ ആധുനികകാലത്ത് ആ വംശാവലി വ്യാജമാണ് എന്ന് തെളിയിക്കാന്‍ ഏതൊരാള്‍ക്കും കഴിയും. മുഹമ്മദിന്‍റെ വംശാവലിയിലെ പോരായ്മകളെക്കുറിച്ച് ഉയരുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ സാധ്യമല്ലാത്തവിധം അത് കുഴപ്പം പിടിച്ചതാണ്. എന്നിട്ടും ഇസ്മായേലിന്‍റെ സന്തതി പരമ്പരയില്‍പ്പെട്ടതാണ് തങ്ങളുടെ പ്രവാചകനായ മുഹമ്മദ്‌ എന്നും യേശുക്രിസ്തുവിന്‍റെ വംശാവലിയാണെങ്കില്‍ വിശ്വസിക്കാന്‍ കൊള്ളാത്തവിധം വൈരുദ്ധ്യം നിറഞ്ഞതാണെന്നും ദാവാ പ്രവര്‍ത്തകര്‍ നിങ്ങളോട് പറയും! കാരണം, അവര്‍ അങ്ങനെ പറയാന്‍ പരിശീലിപ്പിക്കപ്പെട്ടവരാണ്.

 

സത്യം എന്താണെന്ന് അന്വേഷിച്ചറിഞ്ഞു അത് മനസ്സിലാക്കാനല്ല, സത്യത്തിന് നേരെ അസത്യം പ്രചരിപ്പിക്കാനാണ് ദൈവനിഷേധികളായ മനുഷ്യരെ സാത്താന്‍ പ്രേരിപ്പിക്കുന്നത്. എന്തെന്നാല്‍ അവര്‍ സത്യം അറിഞ്ഞാല്‍ സത്യം അവരെ തന്‍റെ അടിമത്തത്തില്‍നിന്നും സ്വതന്ത്രരാക്കും എന്ന യാഥാര്‍ത്ഥ്യം അവനു നല്ലതുപോലെ അറിയാം. നാം അത് മനസ്സിലാക്കി സാത്താന്‍റെ ഈ വിധമായ കള്ളപ്രചരണങ്ങള്‍ക്കെതിരെ ബോധവാന്മാരായിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. അവന്‍റെ കയ്യിലെ കളിപ്പാവകളായി മാറി സത്യത്തിന് നേരെ പ്രചരണം നടത്തുന്നവര്‍ മാനസാന്തരപ്പെട്ടു ദൈവത്തിങ്കലേക്ക് വരുന്നതിനു വേണ്ടി നാം പ്രാര്‍ത്ഥിക്കുന്നതോടൊപ്പം തന്നെ, ബൈബിളിനെതിരെയുള്ള കള്ളപ്രചരണങ്ങളെ തിരിച്ചറിഞ്ഞു അതിനെ പ്രതിരോധിക്കേണ്ടതും അത്യാവശ്യമായ കാര്യമാണ്. അതിനു നമ്മളെ ഓരോരുത്തരേയും സര്‍വ്വശക്തനായ ദൈവം ബലപ്പെടുത്തട്ടെ!!!

]]>
https://sathyamargam.org/2013/04/%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%b5%e0%b4%82-6/feed/ 2
യേശുക്രിസ്തുവിന്‍റെ വംശാവലിയില്‍ വൈരുദ്ധ്യമോ? (ഭാഗം-7) https://sathyamargam.org/2013/04/%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%b5%e0%b4%82-5/ https://sathyamargam.org/2013/04/%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%b5%e0%b4%82-5/#respond Sun, 07 Apr 2013 09:53:58 +0000 http://www.sathyamargam.org/?p=698 അനില്‍കുമാര്‍ വി. അയ്യപ്പന്‍

 

നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ വംശാവലിയെ സംബന്ധിച്ച കുറയേറെക്കാര്യങ്ങള്‍ മനസ്സിലാക്കിയ സാഹചര്യത്തില്‍ യേശുക്രിസ്തുവിന്‍റെ വംശാവലിയില്‍ വൈരുധ്യങ്ങള്‍ ഉണ്ടെന്നു വാദിക്കുന്ന മുസ്ലീങ്ങളുടെ പ്രവാചകനായ ശ്രീ.മുഹമ്മദിന്‍റെ വംശാവലിയെക്കുറിച്ചും ചില കാര്യങ്ങള്‍ പരിശോധിച്ചുകൊണ്ട് നമുക്ക് ഈ പഠനം അവസാനിപ്പിക്കാം.

 

യേശുക്രിസ്തുവിന്‍റെ വംശവലിയെപ്പറ്റി നിങ്ങളോട് സംസാരിക്കാന്‍ വരുന്ന ദാവാ പ്രവര്‍ത്തകരോട് “നിങ്ങളുടെ പ്രവാചകന്‍റെ വംശാവലി ഒന്ന് കാണിച്ചു തരുമോ?” എന്ന് തിരിച്ചു ചോദിച്ചാല്‍ അവര്‍ വിയര്‍ക്കുന്നത് കാണാം. ‘മുഹമ്മദ്‌ യിശ്മായേലിന്‍റെ സന്തതി പരമ്പരയില്‍ പെട്ടതാണ്, അബ്രഹാമിന്‍റെ പുത്രനാണ്’ എന്നൊക്കെ അവര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും അതിനൊന്നിനും ചരിത്രത്തെളിവുകളുടെ പിന്‍ബലമില്ല. മുഹമ്മദ്‌ പറഞ്ഞതായി പില്‍ക്കാല മുസ്ളീങ്ങള്‍ രേഖപ്പെടുത്തി വെച്ച കാര്യങ്ങളല്ലാതെ അദ്ദേഹത്തിനു മുന്‍പുള്ള അദ്ദേഹത്തിന്‍റെ പൂര്‍വ്വികരില്‍ ആരും തന്നെ തങ്ങള്‍ യിശ്മായേലിന്‍റെ പിന്മുറക്കാരാണെന്ന് അവകാശപ്പെട്ടതായി യാതൊരു രേഖയുമില്ല. വിറ്റുപോയ കുടുംബ സ്വത്ത്‌ അടുത്ത ചാര്‍ച്ചക്കാരന് വീണ്ടെടുക്കാം എന്നൊരു പ്രമാണം അവര്‍ക്കിടയില്‍ ഇല്ലാതിരുന്നതിനാല്‍, വംശാവലി രേഖ തയ്യാറാക്കി സൂക്ഷിക്കേണ്ട കാര്യവും അവര്‍ക്കില്ലായിരുന്നു. അന്യോന്യമുള്ള ഗോത്രവൈരത്തിന്‍റെ കാലത്ത്, സ്വഗോത്രാഭിമാന വീര്യത്താല്‍ ജ്വലിച്ച ചില കവികള്‍ തങ്ങളുടെ ഗോത്രത്തിലെ പൂര്‍വ്വികരുടെ വീരസാഹസിക കൃത്യങ്ങള്‍ കവിതാ രൂപത്തില്‍ ചൊല്ലിക്കൊണ്ട് നടന്നതല്ലാതെ തങ്ങളുടെ പൂര്‍വ്വികരെക്കുറിച്ച് കൃത്യവും വ്യക്തവുമായ രേഖകള്‍ എഴുതി സൂക്ഷിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ പില്‍ക്കാലത്ത് മുസ്ലീങ്ങള്‍ എഴുതിയുണ്ടാക്കിയ മുഹമ്മദിന്‍റെ വംശാവലി നാം പരിശോധിക്കുമ്പോള്‍ തെളിഞ്ഞുവരുന്നത് ചരിത്രം വളച്ചൊടിക്കുവാനുള്ള അവരുടെ ഹീനശ്രമമാണ് എന്ന് പറയാതെ വയ്യ!

 

മുഹമ്മദിന്‍റെ വംശാവലിയെക്കുറിച്ച് അറിയേണ്ടതിന് ഈ ലേഖകന്‍ പല മുസ്ലീം വെബ്‌സൈറ്റുകളില്‍ നിന്നായി ധാരാളം ആദിമ കാല ഇസ്ലാമിക രേഖകള്‍ പരിശോധിക്കുകയുണ്ടായി. പല സൈറ്റുകളിലും ‘പ്രവാചകന്‍റെ കുടുംബ വൃക്ഷം’ (Prophet’s Family Tree) എന്ന പേരില്‍ യിശ്മായേലില്‍നിന്ന് ശാഖോപശാഖകളായി പിരിഞ്ഞ ഗോത്രങ്ങളുടെയും കുലങ്ങളുടേയും രൂപരേഖ വരച്ചു വെച്ചിട്ടുണ്ടെങ്കിലും ഈ വിവരങ്ങള്‍ എവിടെ നിന്നാണ് ലഭിച്ചത് എന്നതിനെപ്പറ്റി അവരില്‍ പലരും നിശ്ശബ്ദത പുലര്‍ത്തുന്നു. മാത്രമല്ല, വംശാവലിയില്‍ ഉള്‍പ്പെട്ടവരുടെ സംഖ്യയില്‍ പല വ്യത്യാസങ്ങള്‍ കാണപ്പെടുന്നുണ്ട്. സെയ്ദ്‌ യൂസുഫ്‌ നല്‍കിയിരിക്കുന്ന മുഹമ്മദിന്‍റെ വംശാവലി താഴെ കൊടുക്കുന്നു:

 

‘അബ്രാഹം ഹനിഫ ഇസ്മായെലിന്‍റെ പിതാവ്; ഇസ്മായേല്‍ കേദാറിന്‍റെ പിതാവ്; കേദാര്‍ അദ്നാന്‍റെ പിതാവ്; അദ്നാന്‍ മ’ആദിന്‍റെ പിതാവ്; മ’ആദ് നിസാറിന്‍റെ പിതാവ്; നിസാര്‍ മുദറിന്‍റെ പിതാവ്; മുദര്‍ ഇല്ലിയാസിന്‍റെ പിതാവ്; ഇല്ലിയാസ് മുദ്രിഖയുടെ പിതാവ്; മുദ്രിഖ ഖുസൈമയുടെ പിതാവ്; ഖുസൈമ കിനാനയുടെ പിതാവ്; കിനാന അല്‍-നദറിന്‍റെ പിതാവ്; അല്‍-നദര്‍ മാലിക്കിന്‍റെ പിതാവ്; മാലിക്ക് ഖുറയ്ഷിന്‍റെ പിതാവ്; ഖുറൈഷ് ഘാലിബിന്‍റെ പിതാവ്; ഘാലിബ് ലുഅയ്യിന്‍റെ പിതാവ്; ലുഅയ്യ് ക’അബിന്‍റെ പിതാവ്; ക’അബ് മുറായുടെ പിതാവ്; മുറാ കിലാബിന്‍റെ പിതാവ്‌; കിലാബ്‌ ഖുസൈയുടെ പിതാവ്; ഖുസൈ അബ്ദ് മനാഫിന്‍റെ പിതാവ്; അബ്ദ് മനാഫ്‌ ഹാഷിമിന്‍റെ പിതാവ്; ഹാഷിം അബ്ദുള്‍ മുത്തലിബിന്‍റെ പിതാവ്; അബ്ദുള്‍ മുത്തലിബ് അബ്ദുള്ളയുടെ പിതാവ്; അബ്ദുള്ളാ മുഹമ്മദ്‌ നബി(സ)യുടെ പിതാവ്.”

 

ഈ വംശാവലി എവിടെ നിന്നാണ് താന്‍ എടുത്തതെന്ന് സെയ്ദ്‌ യൂസുഫ്‌ പറയുന്നില്ല. ആധികാരികമോ അല്ലാത്തതോ ആയ ഒരു രേഖയും അദ്ദേഹം തെളിവിനായി തരുന്നതുമില്ല. ഇനി ഈ വംശാവലി രേഖ ഒരു സൂക്ഷ്മപഠനത്തിന് വിധേയമാക്കിയാലോ അബദ്ധങ്ങളുടെ പൊടിപൂരമായിരിക്കും നമുക്ക് കാണാന്‍ കഴിയുന്നത്. മുഹമ്മദിന്‍റെ വംശാവലിയിലേക്ക് കടക്കുന്നതിനു മുന്‍പ്‌ അദ്ദേഹം യിസ്മായെലിന്‍റെ സന്തതി ആണോ എന്ന് നമുക്കൊന്ന് പരിശോധിച്ച് നോക്കാം.

 

അബ്രഹാമിന് എട്ടു മക്കള്‍ ആണ് ഉണ്ടായിരുന്നത്. (ഉല്പത്തി.16:15; 12:3; 25:2) ആദ്യഭാര്യ സാറയില്‍ വാഗ്ദത്ത സന്തതിയായ യിസഹാക്കും, സാറ മരിച്ചതിനു ശേഷം വിവാഹം കഴിച്ച കെതൂറയില്‍ (ഉല്പത്തി.25:1) ജനിച്ച സിമ്രാന്‍, യോക്ശാന്‍, മെദാന്‍, മിദ്യാന്‍, യിശ്ബാക്, ശുവഹ് എന്നിവരും സാറയുടെ ഈജിപ്ഷ്യ ദാസിയായ ഹാഗാറില്‍ (ഉല്പ.16:8) ജനിച്ച യിശ്മായേലും (ഉല്പ.16:11) ആണ് ആ എട്ടു മക്കള്‍ . സാറയും സാറയുടെ കാലശേഷം പരിഗ്രഹിച്ച കെതൂറയും മാത്രമാണ് അബ്രഹാമിന്‍റെ നിയമപ്രകാരമുള്ള ഭാര്യമാര്‍ . ഈ നിയമപ്രകാരമുള്ള ഭാര്യമാരില്‍നിന്ന് ജനിച്ച മക്കള്‍ക്ക്‌ മാത്രമേ അബ്രഹാമിന്‍റെ പിന്തുടര്‍ച്ച അവകാശപ്പെടാനുള്ള യോഗ്യതയുള്ളൂ. അതില്‍ത്തന്നെ ദൈവിക വാഗ്ദത്ത സന്തതിയായ ‘യിസഹാക്കില്‍ നിന്നുള്ളവര്‍ മാത്രമാണു അബ്രഹാമിന്‍റെ സാക്ഷാല്‍ സന്തതിയെന്നു വിളിക്കപ്പെടുന്നത്’ (ഉല്പത്തി.21:12)

 

‘യിസഹാക്ക് ജനിച്ചതിനു ശേഷം അവന്‍റെ മുലകുടി മാറിയ നാളില്‍ അബ്രഹാം ഒരു വലിയ വിരുന്നു കഴിച്ചു. മിസ്രയീമ്യദാസി ഹാഗാര്‍ അബ്രഹാമിന് പ്രസവിച്ച മകന്‍ പരിഹാസി എന്ന് സാറ കണ്ടു അബ്രാഹമിനോട്: ഈ ദാസിയേയും മകനെയും പുറത്താക്കിക്കളയുക; ഈ ദാസിയുടെ മകന്‍ എന്‍റെ മകന്‍ യിസഹാക്കിനോട് കൂടെ അവകാശിയാകരുത് എന്ന് പറഞ്ഞു. അബ്രഹാമിന് ഇത് അനിഷ്ടകരമായിരുന്നെങ്കിലും ദൈവം പറഞ്ഞതനുസരിച്ച് ദാസിയേയും മകനെയും പുറത്താക്കിക്കളഞ്ഞു. എങ്കിലും അബ്രഹാമിന്‍റെ മകന്‍ ‍എന്ന പരിഗണനയാല്‍ ദൈവം ബാലനെ വലിയ ജാതിയാക്കുമെന്നു അബ്രഹാമിനോട് പറഞ്ഞു, അവന്‍ പാരാന്‍ മരുഭൂമിയില്‍ പാര്‍ത്തു. വളര്‍ന്നപ്പോള്‍ അവന്‍റെ അമ്മ അവനു മിസ്രയീം ദേശത്ത് നിന്ന് ഒരു ഭാര്യയെ കൊണ്ടുവന്നു.’ (ഉല്പത്തി. 21:8-21)

 

ഇതാണ് യിശ്മായെലിനെക്കുറിച്ചുള്ള വിവരണം. ഇതിലെങ്ങും അബ്രഹമോ മകനോ മക്കയില്‍ വന്നതായി ഒരു സൂചനയുമില്ല. അബ്രഹാം പ്രയാണം ചെയ്ത ദേശങ്ങളുടെ വ്യക്തമായ വിവരണം ബൈബിള്‍ നല്‍കുന്നുണ്ട്. കനാനില്‍നിന്ന് പത്തെഴുന്നൂറ്റന്‍പതു മൈല്‍ ദൂരെ കിടക്കുന്ന മക്കയില്‍ അബ്രഹാം പോയതായി ബൈബിളിലോ പുറത്തുള്ള പുരാതനമായ ഒരു ചരിത്രരേഖയിലോ പറയുന്നില്ല.

 

അബ്രഹാം ഹാഗാരിനെയും മകനെയും പുറത്താക്കിയതിനു ശേഷമാണ്‌ അവര്‍ മെക്കയിലേക്ക് പോയത് എന്ന് ചിലര്‍ ‍വാദിക്കുന്നു. പാരാന്‍ മെക്കയുടെ അടുത്തുള്ള സ്ഥലമായിരുന്നത്രേ! യുക്തിക്ക് നിരക്കാത്ത വാദമാണിത്‌ . ഈജിപ്റ്റ്‌ സ്വദേശിയായ ഒരു അടിമ സ്ത്രീയെ കനാനിലേക്ക് കൊണ്ട് വരുന്നു. ചില വര്‍ഷങ്ങള്‍ക്കുശേഷം അവളെയും മകനെയും അവളുടെ യജമാനന്‍ കനാനിലെ വീട്ടില്‍നിന്ന് ഇറക്കി വിടുന്നു. ഈ അടിമസ്ത്രീ ബാലനായ തന്‍റെ മകനെയും കൊണ്ട് തന്‍റെ സ്വന്തക്കാരും ബന്ധക്കാരും പരിചയക്കാരുമുള്ള, തനിക്കു മനസ്സിലാകുന്ന ഭാഷ സംസാരിക്കുന്ന ജനങ്ങളുള്ള, തനിക്കു സുപരിചിതമായ തന്‍റെ സ്വദേശത്തേക്ക് തിരിച്ചു പോകുമോ, അതോ തനിക്കു തീര്‍ത്തും അപരിചിതമായ ജനങ്ങളുള്ള, ഭാഷപോലും അറിയാത്ത, തന്‍റെ സ്വദേശത്ത് നിന്ന് ആയിരത്തിലധികം കിലോമീറ്റര്‍ ദൂരത്തുള്ള ഒരു ദേശത്തേക്ക് പ്രവാസിയായി പോകുമോ? വായനക്കാര്‍ ചിന്തിക്കുക! ‘അവന്‍ വളര്‍ന്നപ്പോള്‍ അവന്‍റെ അമ്മ അവനു ഈജിപ്തില്‍ നിന്ന് ഭാര്യയെ കൊണ്ടുവന്നു’ എന്ന് പറഞ്ഞിരിക്കുന്നതില്‍ നിന്നും ഹാഗാര്‍ ഈജിപ്തിനോടടുത്ത പ്രദേശത്താണ് യിശ്മായേലിനോടൊപ്പം താമസിച്ചിരുന്നതെന്ന് പകല്‍ പോലെ വ്യക്തം!!

 

പാരാന്‍ എന്നാല്‍ അലങ്കാരം എന്നാണു അര്‍ത്ഥം കാണുന്നത്. ബൈബിളില്‍ പലവട്ടം പരാമര്‍ശിക്കപ്പെടുന്ന പ്രദേശമാണ് പാരാന്‍ . നമുക്കത് പരിശോധിക്കാം:

 

ആദ്യം ഈ ഭൂവിഭാഗത്തെപ്പറ്റി പറയുന്നത് ഉല്‍പ്പത്തി 14:6-ലാണ്. അഞ്ചു രാജാക്കന്മാര്‍ക്കെതിരെ നാല് രാജാക്കന്മാര്‍ ജയം നേടിയതിനെക്കുറിച്ച് പരാമര്‍ശിക്കുമ്പോള്‍, “സേയീര്‍മലയിലെ ഹോര്‍യ്യരെയും മരുഭൂമിക്കു സമീപമുള്ള ഏല്‍പാരാന്‍ വരെ തോല്പിച്ചു” എന്ന് പറയുന്നു.

 

‘ഏല്‍പാരാന്‍’ എന്ന സ്ഥലം അബ്രഹാം താമസിച്ചിരുന്ന കനാന്‍ ദേശത്തിനടുത്തുതന്നെയുള്ള പ്രദേശമായിരുന്നു എന്ന് ഇതില്‍നിന്ന് തെളിയുന്നു.

 

യിസ്രായേല്‍ ജനത്തിന്‍റെ മരുഭൂപ്രയാണകാലത്ത് ഒരു താവളം പാരാന്‍ ആയിരുന്നു: “അപ്പോള്‍ യിസ്രായേല്‍മക്കള്‍ സീനായിമരുഭൂമിയില്‍നിന്നു യാത്രപുറപ്പെട്ടു; മേഘം പാറാന്‍ മരുഭൂമിയില്‍ വന്നുനിന്നു” (സംഖ്യാ.10:12). ഇതും തെളിയിക്കുന്നത് കനാന്‍ ദേശത്തു നിന്ന് ആയിരത്തിലധികം കിലോമീറ്ററുകള്‍ക്കപ്പുറം കിടക്കുന്ന ഒരു സ്ഥലമല്ല, വാഗ്ദത്ത നാടിനോട് അടുത്തു തന്നെ കിടക്കുന്ന സ്ഥലമാണ് പാരാന്‍ എന്നത്രേ! അവിടെ അവര്‍ പാളയമിറങ്ങിയതിനെ പറ്റി സംഖ്യാ 12:16-ല്‍ കാണാം: “അതിന്‍റെ ശേഷം ജനം ഹസേരോത്തില്‍നിന്നു പുറപ്പെട്ടു പാരാന്‍ മരുഭൂമിയില്‍ പാളയമിറങ്ങി.”

 

മോശെ ദേശം ഒറ്റുനോക്കുവാന്‍ ചാരന്മാരെ അയച്ചത് ഈ പാരാനില്‍ നിന്നായിരുന്നു എന്ന് ബൈബിള്‍ പറയുന്നു: “അങ്ങനെ മോശെ യഹോവയുടെ കല്പനപ്രകാരം പാരാന്‍ മരുഭൂമിയില്‍നിന്നു അവരെ അയച്ചു; ആ പുരുഷന്മാര്‍ ഒക്കെയും യിസ്രായേല്‍മക്കളില്‍ തലവന്മാര്‍ ആയിരുന്നു” (സംഖ്യാ.13:3).

 

ആ പുരുഷന്മാര്‍ മടങ്ങി എത്തിയതും പാരാനില്‍ തന്നെ ആയിരുന്നു: “അവര്‍ നാല്പതു ദിവസംകൊണ്ടു ദേശം ഒറ്റുനോക്കിക്കഴിഞ്ഞു മടങ്ങിവന്നു. അവര്‍ യാത്രചെയ്തു പാറാന്‍ മരുഭൂമിയിലെ കാദേശില്‍ മോശെയുടെയും അഹരോന്‍റെയും യിസ്രായേല്‍മക്കളുടെ സര്‍വ്വ സഭയുടെയും അടുക്കല്‍വന്നു അവരോടും സര്‍വ്വസഭയോടും വര്‍ത്തമാനം അറിയിച്ചു; ദേശത്തിലെ ഫലങ്ങളും അവരെ കാണിച്ചു” (സംഖ്യാ.13:25,26)

 

ഇതും തെളിയിക്കുന്നത് പാരാന്‍ മരുഭൂമി സൗദി അറേബ്യയില്‍ ആയിരുന്നില്ല, യിസ്രായേലിനടുത്തായിരുന്നു എന്ന സത്യമത്രേ. ആവര്‍ത്തനപുസ്തകത്തിന്‍റെ ആരംഭ വാക്യത്തില്‍ പാരാനെകുറിച്ച് പറയുന്നുണ്ട്: “സൂഫിന്നെതിരെ പാരാന്നും തോഫെലിന്നും ലാബാന്നും ഹസേരോത്തിന്നും ദീസാഹാബിന്നും നടുവെ യോര്‍ദ്ദാന്നക്കരെ മരുഭൂമിയില്‍ അരാബയില്‍വെച്ചു മോശെ എല്ലായിസ്രായേലിനോടും പറഞ്ഞ വചനങ്ങള്‍ ആവിതു.” മാത്രമല്ല, അടുത്ത വചനത്തില്‍ പറയുന്നത് ” സേയീര്‍പര്‍വ്വതം വഴിയായി ഹോരേബില്‍നിന്നു കാദേശ് ബര്‍ന്നേയയിലേക്കു പതിനൊന്നു ദിവസത്തെ വഴി ഉണ്ട്” എന്നാണു. എന്തായാലും ഇസ്രായേലിന്-ലക്ഷക്കണക്കിന് വരുന്ന ജനങ്ങള്‍ക്ക്‌ തന്നെ- പതിനൊന്നു ദിവസം കൊണ്ട് നടന്നു ചെല്ലാന്‍ പറ്റുന്നത്ര ദൂരത്തിലല്ല സൗദി അറേബ്യ സ്ഥിതി ചെയ്യുന്നത്.

 

ദാവീദും പാരാനില്‍ വന്നു പാര്‍ത്തതായി ബൈബിള്‍ പറയുന്നു: “ശമൂവേല്‍ മരിച്ചു; യിസ്രായേല്‍ ഒക്കെയും ഒരുമിച്ചുകൂടി അവനെക്കുറിച്ചു വിലപിച്ചു, രാമയില്‍ അവന്‍റെ വീട്ടിന്നരികെ അവനെ അടക്കം ചെയ്തു. ദാവീദ് പുറപ്പെട്ടു പാരാന്‍ മരുഭൂമിയില്‍ പോയി പാര്‍ത്തു” (1.ശമു.25:1). ദാവീദ്‌ സൗദി അറേബ്യയില്‍ പോയി പാര്‍ത്തു എന്ന് ഇതുവരെ ഒരു മുസല്‍മാനും പറഞ്ഞു കേട്ടിട്ടില്ല.

 

പാരാന്‍ ഇസ്രായേലിനും മിസ്രയീമിനും ഇടയില്‍ കിടക്കുന്ന പ്രദേശമാണ് എന്നതിന് വേറെ ഒരു തെളിവ് 1.രാജാ.11:18 ആണ്. അവിടെ ഏദോമിലെ രാജകുമാരനായ ഹദദ് എന്നവന്‍ യോവാബിന്‍റെ കയ്യില്‍ നിന്ന് തെറ്റി ഓടിപ്പോകുന്നതിനെ കുറിച്ച് പറയുമ്പോള്‍ ഈ പ്രദേശത്തു എത്തിയിട്ട് അവിടെനിന്നാണ് മിസ്രയീമിലേക്കു പോയതെന്ന് പറയുന്നു: “അവര്‍ മിദ്യാനില്‍ നിന്നു പുറപ്പെട്ടു പാറാനില്‍ എത്തി; പാറാനില്‍നിന്നു ആളുകളെയും കൂട്ടിക്കൊണ്ടു മിസ്രയീമില്‍ മിസ്രയീംരാജാവായ ഫറവോന്‍റെ അടുക്കല്‍ ചെന്നു; അവന്‍ അവന്നു ഒരു വീടു കൊടുത്തു ആഹാരം കല്പിച്ചു ഒരു ദേശവും കൊടുത്തു.”

 

ഇത്ര വ്യക്തമായി പാരാനെക്കുറിച്ച് ബൈബിളില്‍ സമകാലീനരാല്‍ രേഖപ്പെടുത്തപ്പെട്ടിരിക്കുമ്പോള്‍ ഏകദേശം ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കു ശേഷം ഈ ആധുനിക കാലത്ത് ദാവാ പ്രസംഗകര്‍ പറയുകയാണ്‌, “പാറാന്‍ എന്നത് സൗദി അറേബ്യയിലാണ്” എന്ന്. അല്‍പമെങ്കിലും ഭൂമിശാസ്ത്രം അറിയുന്ന ആരെങ്കിലും ഇത് സമ്മതിച്ചു കൊടുക്കുമോ???

(തുടരും…)

]]>
https://sathyamargam.org/2013/04/%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%b5%e0%b4%82-5/feed/ 0
യേശുക്രിസ്തുവിന്‍റെ വംശാവലിയില്‍ വൈരുദ്ധ്യമോ? (ഭാഗം-6) https://sathyamargam.org/2013/04/%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%b5%e0%b4%82-4/ https://sathyamargam.org/2013/04/%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%b5%e0%b4%82-4/#respond Thu, 04 Apr 2013 11:19:06 +0000 http://www.sathyamargam.org/?p=682 (അനില്‍കുമാര്‍ വി. അയ്യപ്പന്‍)

നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ വംശാവലിയെ സംബന്ധിച്ച പഠനത്തിന്‍റെ അവസാന ഭാഗങ്ങളിലേക്ക് വന്നിരിക്കുകയാണ് നാം. കഴിഞ്ഞ ഭാഗങ്ങളില്‍, മത്തായി രേഖപ്പെടുത്തിയ വംശാവലിയില്‍ യേശുക്രിസ്തുവിന് വളര്‍ത്തു പിതാവായ യോസേഫ് മുഖാന്തരം ദാവീദില്‍ നിന്നുള്ള നിയമപരമായ പിന്തുടര്‍ച്ചയും തല്‍ഫലമായി ലഭിച്ച ദാവീദിന്‍റെ സിംഹാസനത്തിന്മേല്‍ ഉള്ള അവകാശവും നാം കാണുകയുണ്ടായി. മാത്രമല്ല, അത് യൊഖന്യാവിനു ലഭിച്ച ദൈവശാപം ഏല്‍ക്കാത്ത സിംഹാസനാവകാശമാണ് എന്നും നാം കാണുകയുണ്ടായി. അപ്രകാരം തന്നെ, ലൂക്കോസ് രേഖപ്പെടുത്തിയ വംശാവലിയിലൂടെ യേശുക്രിസ്തുവിന് ദാവീദുമായുള്ള ശാരീരിക പിന്തുടര്‍ച്ചയും നാം പരിശോധിക്കുകയുണ്ടായി.

 

ലൂക്കോസ് തന്‍റെ സുവിശേഷത്തില്‍ വംശാവലിപ്പട്ടിക കൊടുക്കുന്നതിനു മുന്‍പ്‌ യേശുവിന്‍റെ സ്നാനത്തെപ്പറ്റിയാണ് പറഞ്ഞിരിക്കുന്നത്. സ്നാന സമയത്തുണ്ടായ ഒരു സംഭവം പറഞ്ഞിട്ടാണ് വംശാവലി രേഖപ്പെടുത്തുന്നത്. ഇതാണ് ആ സംഭവം: “ജനം എല്ലാം സ്നാനം ഏലക്കുകയില്‍ യേശുവും സ്നാനം ഏറ്റു പ്രാര്‍ത്ഥിക്കുമ്പോള്‍ സ്വര്‍ഗ്ഗം തുറന്നു, പരിശുദ്ധാത്മാവു ദേഹരൂപത്തില്‍ പ്രാവു എന്നപോലെ അവന്‍റെമേല്‍ ഇറങ്ങിവന്നു. നീ എന്‍റെ പ്രിയ പുത്രന്‍; നിന്നില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു എന്നു സ്വര്‍ഗ്ഗത്തില്‍ നിന്നു ഒരു ശബ്ദവും ഉണ്ടായി” (ലൂക്കോ.3:20,21). ഈ സംഭവം കഴിഞ്ഞു അടുത്ത കാര്യം പറയുന്നതിന് ഇടയില്‍ വംശാവലി നല്‍കുന്നത് വളരെ അര്‍ത്ഥവത്താണ്. കാരണം, “നീ എന്‍റെ പ്രിയ പുത്രന്‍” എന്ന പിതാവാം ദൈവത്തിന്‍റെ വാക്കുകള്‍ക്ക് രേഖാമൂലമുള്ള തെളിവ് നല്‍കുകയാണ് ലൂക്കോസ് ഈ വംശാവലിയിലൂടെ. വംശാവലി അവസാനിക്കുന്നത് “കയിനാന്‍ എനോശിന്‍റെ മകന്‍, എനോശ് ശേത്തിന്‍റെ മകന്‍, ശേത്ത് ആദാമിന്‍റെ മകന്‍, ആദാം ദൈവത്തിന്‍റെ മകന്‍” എന്ന് പറഞ്ഞു കൊണ്ടാണ്. ഒന്നാമത്തെ ആദാം ദൈവത്തിന്‍റെ മകന്‍ ആയിരുന്നു. പക്ഷേ, അനുസരണക്കേട്‌ കാണിച്ചു പാപിയായിത്തീര്‍ന്നപ്പോള്‍ അവന്‍ പിശാചിന്‍റെ മകനായി മാറി (1.യോഹ.3:8). ആ പാപാവസ്ഥയില്‍ നിന്ന് ആദാമിന്‍റെ സന്തതികളെ വീണ്ടെടുക്കാനായി വന്ന ഒടുക്കത്തെ ആദാമിനെപ്പറ്റി അഥവാ യേശുക്രിസ്തുവിനെപ്പറ്റി ദൈവം തന്നെ സാക്ഷ്യം പറയുന്നത് അവന്‍ തന്‍റെ പുത്രന്‍ ആണെന്നാണ്‌ .

 

ലൂക്കോസ് തന്‍റെ സുവിശേഷം രചിക്കുന്നത് യഹൂദന്മാര്‍ക്ക് വേണ്ടിയല്ല, ഗ്രീക്കുകാര്‍ക്ക് വേണ്ടിയാണ്. ലൂക്കോസ് ഒരു ഭിഷഗ്വരന്‍ ആയിരുന്നു (കൊളോ.4:14). അതുകൊണ്ടുതന്നെ യേശുക്രിസ്തുവിന്‍റെ നിയമപരമായതോ രാജകീയമായതോ ആയ പിന്തുടര്‍ച്ചാവകാശമല്ല, ശരീരങ്ങളെ പരിശോധനക്ക്‌ വിധേയമാക്കുന്ന ഒരു വൈദ്യന്‍ എന്ന നിലയില്‍ യേശുക്രിസ്തുവിന്‍റെ ശാരീരികമായ പിന്തുടര്‍ച്ചയാണ് ഈ വംശാവലിയിലൂടെ തന്‍റെ സുവിശേഷത്തില്‍ അദ്ദേഹം ഉള്‍പ്പെടുത്തിയിരിക്കുന്നത്. യേശുക്രിസ്തുവുമായി ജഡപ്രകാരമുള്ള ഒരു ബന്ധം അവകാശപ്പെടാന്‍ കഴിയുന്നത് മറിയക്കാണ്, യോസേഫിനല്ല. തന്‍റെ വായനക്കാര്‍ യഹൂദന്മാര്‍ അല്ലാത്തതുകൊണ്ട്, അബ്രഹാമിനോടും ദാവീദിനോടും ചെയ്ത ദൈവത്തിന്‍റെ ഉടമ്പടിയെപ്പറ്റി അവര്‍ ബോധവാന്മാരല്ല എന്നു അദ്ദേഹത്തിനറിയാം. അതിനാല്‍ അബ്രഹാമിലല്ല, ആദ്യമനുഷ്യനായ ആദാമിലാണ് ആ വംശാവലി ചെന്നെത്തേണ്ടത്. ദൈവത്തിന്‍റെ മകനായ ആദാം സൃഷ്ടിക്കപ്പെട്ട സകല മനുഷ്യരുടേയും പിതാവായിരിക്കുന്നത് പോലെതന്നെ, ഒടുക്കത്തെ ആദാം ആയ യേശുക്രിസ്തു ദൈവപുത്രന്‍ ആണെന്ന് മാത്രമല്ല, ദൈവത്താല്‍ വിളിക്കപ്പെട്ട മനുഷ്യ വര്‍ഗ്ഗത്തിന്‍റെ പിതാവാണെന്നും ജാതികള്‍ക്കും അവനില്‍ അവകാശമുണ്ടെന്നും ഈ വംശാവലിയിലൂടെ ലൂക്കോസ് സമര്‍ത്ഥിക്കുന്നു.

 

ലൂക്കോസ് നല്‍കുന്ന വംശാവലി മറിയയുടെ വംശാവലിയാണെന്നു എങ്ങനെയാണ് നാം മനസ്സിലാക്കുന്നത്? ഒന്ന്, “നിന്‍റെ ഉദരത്തില്‍ നിന്ന് പുറപ്പെടുവാനിരിക്കുന്ന സന്തതി” എന്ന ദാവീദിനോടുള്ള ദൈവത്തിന്‍റെ വാഗ്ദത്തം നിറവേറണമെങ്കില്‍ മറിയ ദാവീദിന്‍റെ സന്തതിയായിരിക്കണം.

 

മറ്റൊന്ന് സങ്കീര്‍ത്തനത്തില്‍ നിന്നുള്ള തെളിവാണ്. ദൈവം ഇപ്രകാരം പറയുന്നു: “ഞാന്‍ ഒരിക്കല്‍ എന്‍റെ വിശുദ്ധിയെക്കൊണ്ടു സത്യം ചെയ്തിരിക്കുന്നു; ദാവീദിനോടു ഞാന്‍ ഭോഷ്ക്കു പറകയില്ല. അവന്‍റെ സന്തതി ശാശ്വതമായും അവന്‍റെ സിംഹാസനം എന്‍റെ മുമ്പില്‍ സൂര്യനെപ്പോലെയും ഇരിക്കും” (സങ്കീ.89:35,36).

 

ഇവിടെയും രണ്ടു കാര്യങ്ങള്‍ നാം കാണുന്നു.

 

1) ദാവീദിന്‍റെ സന്തതി.

2) ദാവീദിന്‍റെ സിംഹാസനം.

ദൈവം ദാവീദിനോട് ചെയ്ത വാഗ്ദത്തം നിറവേറണമെങ്കില്‍ ഏതെങ്കിലും ഒന്ന് ശരിയായാല്‍ പോരാ, രണ്ടും ശരിയായി വരണം. മത്തായി നല്‍കുന്ന വംശാവലി വിവരണ പ്രകാരം യേശുവിനു ദാവീദിന്‍റെ സിംഹാസനത്തിന്മേല്‍ അവകാശമുണ്ടെങ്കിലും ‘ദാവീദിന്‍റെ സന്തതി’ എന്ന് അക്ഷരാര്‍ത്ഥത്തില്‍ യേശുവിനെ വിളിക്കാന്‍ കഴിയുകയില്ല. മറിയ ദാവീദിന്‍റെ സന്തതിപരമ്പരയില്‍ വന്നെങ്കില്‍ മാത്രമേ ഈ വാഗ്ദത്ത പ്രകാരം യേശു ദാവീദിന്‍റെ സന്തതി ആകുകയുള്ളൂ.

 

യേശുവിനു രാജാവകാശം ഉണ്ടായിരുന്നു എന്നത് തല്‍മൂദുകളിലും കാണാന്‍ കഴിയുന്ന കാര്യമാണ്. മൂന്നാം നൂറ്റാണ്ടില്‍ രേഖപ്പെടുത്തപ്പെട്ട ബാബിലോണിയന്‍ തല്‍മൂദില്‍ റബ്ബി ഉള്ളാ പറയുന്നത് യേശുവിന് രാജകുടുംബാംഗം എന്ന നിലയില്‍ നല്ല വിചാരണയാണ് ലഭിച്ചതെന്നാണ്. 

 

“it was taught: On the eve of the Passover Yeshu was hanged. For forty days before the execution took place, a herald went forth and cried, ‘He is going forth to be stoned because he has practised sorcery and enticed Israel to apostacy. Any one who can say anything in his favour, let him come forward and plead on his behalf.’ But since nothing was brought forward in his favour he was hanged on the eve of the Passover! 

 

Ulla retorted: ‘Do you suppose that he was one for whom a defence could be made? Was he not a Mesith [enticer], concerning whom Scripture says, Neither shalt thou spare, neither shalt thou conceal him? With Yeshu however it was different, for he was connected with the government [or royalty, i.e., influential].’ (Babylonian Talmud, Sanhedrin 43a). 

 

യെഹൂദന്മാരെ വെള്ള പൂശാന്‍ വേണ്ടി റബ്ബി ഉള്ളാ പറയുന്നത് യേശുവിന് ന്യായമായ വിചാരണ ലഭിച്ചു എന്നാണു. യേശുവിനെ ശിക്ഷിക്കുന്നതിനു നാല്പതു ദിവസം മുന്‍പേ ‘ആഭിചാരത്തിനും മതപരിത്യാഗത്തിനും ഉള്ള ശിക്ഷയായി യേശുവിനെ കല്ലെറിഞ്ഞു കൊല്ലാന്‍ പോകുന്നു എന്ന കാര്യം പ്രസിദ്ധപ്പെടുത്തുകയും കുറ്റവാളിക്ക് അനുകൂലമായി മൊഴികൊടുക്കാന്‍ ആര്‍ക്കു വേണമെങ്കിലും മുന്നോട്ടു വരാം’ എന്ന് പ്രസിദ്ധമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ആരും യേശുവിന് അനുകൂലമായി മൊഴികൊടുക്കാന്‍ വരാതിരുന്നതിനാല്‍ അവനെ പെസഹയുടെ അന്ന് തൂക്കിക്കൊന്നു. ‘അവനോടു കനിവു തോന്നുകയോ അവനോടു ക്ഷമിച്ചു അവനെ ഒളിപ്പിക്കയോ ചെയ്യാതെ അവനെ കൊന്നുകളയേണം’ (ആവ.13:9) എന്ന തിരുവെഴുത്തനുസരിച്ചു അവനെ കല്ലെറിഞ്ഞു കൊല്ലേണ്ടതാണെങ്കിലും (ആവ.13:11) അവനു രാജകീയ ബന്ധം ഉണ്ടായിരുന്നതിനാല്‍ അവനെ കല്ലെറിഞ്ഞല്ല കൊന്നത് എന്നു റബ്ബി ഉള്ള പറയുന്നു. ഈ വിവരണത്തില്‍ ചരിത്രപരമായ പല പിശകുകളും ഉണ്ട് എന്ന് നമുക്ക് അറിയാം. വിചാരണയ്ക്കും ക്രൂശീകരണത്തിനും ദൃക്സാക്ഷികളായ യേശുക്രിസ്തുവിന്‍റെ ശിഷ്യന്മാര്‍ രചിച്ച യേശുവിന്‍റെ ജീവചരിത്രങ്ങളായ സുവിശേഷങ്ങളുടെ ആധികാരികത രണ്ടു നൂറ്റാണ്ടിനു ശേഷം രേഖപ്പെടുത്തപ്പെട്ട ഈ തല്മൂദിനില്ല. എങ്കിലും വംശാവലിയോടുള്ള ബന്ധത്തില്‍ ചിലത് മനസിലാക്കാന്‍ ഈ തല്മൂദ്‌ നമുക്ക് ഉപകാരപ്പെടും.

 

ഇവിടെ റബ്ബി ഉള്ള പറയുന്ന യേശുക്രിസ്തുവിന് ഉണ്ടായിരുന്ന ‘രാജകീയബന്ധം’ വംശാവലി പ്രകാരം ഉള്ളത് മാത്രമാണ്. കാരണം, അക്കാലത്ത് ആ പ്രദേശത്തു ഉണ്ടായിരുന്ന ഏക രാജാവ് ഹെരോദാവു മാത്രമയിരുന്നു. പിലാത്തോസ് രാജാവായിരുന്നില്ല, റോമന്‍ കൈസറുടെ പ്രതിനിധിയായി യെഹൂദ്യയില്‍ ഭരണം നടത്തിയിരുന്ന ഗവര്‍ണ്ണര്‍ ആയിരുന്നു. ഈ രണ്ടു പ്രബലന്മാരുമായി യേശുക്രിസ്തുവിന് വ്യക്തിപരമായ ബന്ധം ഒരിക്കലും ഉണ്ടായിരുന്നില്ല. ഹെരോദാവിന്‍റെ അടുക്കല്‍ വിചാരണക്കായി കൊണ്ടുചെല്ലപ്പെട്ട യേശുവില്‍ കുറ്റം ഒന്നും കണ്ടില്ലെങ്കിലും (ലൂക്കോ.23:14) അവന്‍ യേശുവിനെ നിരപരാധി എന്ന് പറഞ്ഞു വിട്ടയക്കാതെ “അവനെ പരിഹസിച്ചു നിസ്സാരനാക്കി” പീലാത്തോസിനരികിലേക്ക് പറഞ്ഞയക്കുകയാണ് ചെയ്തത്. പിലാത്തോസും അപ്രകാരം തന്നെ യേശു നീതിമാന്‍ എന്ന് അറിഞ്ഞിരുന്നുവെങ്കിലും അവനെ ക്രൂശിക്കാന്‍ ഏല്പിച്ചു കൊടുക്കുകയാണുണ്ടായത് (മത്താ.27:24). യേശുക്രിസ്തുവിന് അവരുമായി വ്യക്തിപരമായ ബന്ധം ഉണ്ടായിരുന്നെങ്കില്‍ ഒരിക്കലും അവന് ഇപ്രകാരം ഒരു “അന്യായമായ ശിക്ഷ” ഏല്‍ക്കേണ്ടി വരില്ലായിരുന്നു. 

 

അപ്പോള്‍ റബ്ബി ഉള്ള പറയുന്ന യേശുവിനുണ്ടായിരുന്ന ‘രാജകീയ ബന്ധം’ ഏതായിരുന്നു? അത് വംശാവലി രേഖ പ്രകാരം യേശുവിന് ദാവീദിന്‍റെ സിംഹാസനത്തില്‍ ഉണ്ടായിരുന്ന അവകാശം ആണ്, അതല്ലാതെ മറ്റൊന്നുമല്ല!! യേശുവിനുള്ള ഈ അവകാശത്തെപ്പറ്റി യഹൂദന്മാര്‍ക്കും നല്ല അറിവുണ്ടായിരുന്നു. ജോസീഫസ് പറയുന്നതനുസരിച്ച്, യിസ്രായേലിലെ സാധാരണ ജനങ്ങളുടെ പൊതു വംശാവലി സിനഗോഗുകളില്‍ സൂക്ഷിച്ചിരുന്നപ്പോള്‍ പുരോഹിതന്മാരുടെ വംശാവലി യെരുശലേം ദൈവാലയത്തില്‍ ആണ് സൂക്ഷിച്ചിരുന്നത്. പുരോഹിതന്മാരുടേതല്ലാത്ത വംശാവലി ദൈവാലയത്തില്‍ വേറെ ഉണ്ടായിരുന്നത് ദാവീദിന്‍റെ കുടുംബക്കാരുടെ മാത്രമായിരുന്നു. അതിനു കാരണം, ദൈവം ദാവീദിന് നല്‍കിയ വാഗ്ദത്ത പ്രകാരം അവരുടെ രാജാവായി മിശിഹാ വരും എന്ന പ്രത്യാശയാണ്. ഇക്കാരണത്താല്‍, ‘ദാവീദിന്‍റെ സന്തതി’ എന്ന് വെറുതെ ഒരാള്‍ക്കും അവകാശവാദം ഉന്നയിക്കാന്‍ കഴിയുകയില്ല. മാത്രമല്ല, ജനം വെറുതെ ഒരാളെ ദാവീദിന്‍റെ സന്തതി എന്ന് വിളിക്കുകയുമില്ല. ദൈവാലയത്തിലുള്ള വംശാവലി രേഖയുമായി ഒത്തുനോക്കി ഒരുവന്‍റെ അവകാശവാദം സത്യമെന്നു ബോധ്യമായതിനു ശേഷം മാത്രമേ അവനെ ദാവീദിന്‍റെ സന്തതി എന്ന് വിളിക്കുകയുള്ളൂ. യേശുക്രിസ്തുവിനെ “ദാവീദിന്‍റെ സന്തതി” എന്ന് അനേകര്‍ വിളിച്ചിട്ടുണ്ട്. “ദാവീദ്‌ പുത്രന്നു ഹോശന്നാ” എന്ന് ദൈവാലയത്തില്‍ ആരക്കുന്ന ബാലന്മാരെ കണ്ടപ്പോള്‍ പുരോഹിതവര്‍ഗ്ഗം നീരസപ്പെട്ടു (മത്താ.21:15), പക്ഷേ അവര്‍ക്ക് അത് നിര്‍ത്തിക്കുവാന്‍ കഴിഞ്ഞില്ല. കാരണം, അവന്‍ ദാവീദ്‌ പുത്രന്‍ തന്നെ ആയിരുന്നു എന്ന് അവര്‍ക്കും അറിയാമായിരുന്നു!!! 

 

സുവിശേഷങ്ങളിലെ രണ്ടു വംശാവലിയിലും നാം ദാവീദിനെ കാണുന്നുണ്ട്. എന്നാല്‍ ദാവീദില്‍ നിന്ന് ശലോമോന്‍ ജനിച്ചു എന്ന് മത്തായി പറയുമ്പോള്‍ ദാവീദിനു ബേര്‍ശബയില്‍ നിന്ന് ജനിച്ച മറ്റൊരു മകനായ നാഥാനിലൂടെയുള്ള വംശപരമ്പരയെ പറ്റിയാണ് ലൂക്കോസ് പറയുന്നത്. ആ പരമ്പരയുടെ അവസാനം യോസേഫ് ഹേലിയുടെ മകന്‍ എന്ന പ്രസ്താവനയാണ് ഉള്ളത് (ലൂക്കോ.3:24). മത്തായിയില്‍ പറയുന്നത് യോസേഫിന്‍റെ പിതാവ് യാക്കോബ് ആണെന്നാണ്‌ (മത്താ.1:16). തീര്‍ച്ചയായും ഈ രണ്ടു പ്രസ്താവനകളും ആശയക്കുഴപ്പം ഉണ്ടാക്കുന്നതാണ്. കാരണം, യോസേഫിനു രണ്ടു പിതാക്കന്മാര്‍ ഉണ്ടാകാന്‍ സാധ്യതയില്ലല്ലോ. 

 

മത്തായി 1:15-ല്‍ “യാക്കോബ് മറിയയുടെ ഭര്‍ത്താവായ യോസേഫിനെ ജനിപ്പിച്ചു” എന്നെഴുതിയിരിക്കുന്നിടത്തു “ജനിപ്പിച്ചു” എന്നതിന് ഉപയോഗിച്ചിരിക്കുന്നത് “ഗെന്നാവോ” (gennao) എന്ന ഗ്രീക്ക് പദമാണ്. ആ പദത്തിന് “പിതാവായിത്തീരുക”, “വഹിക്കുക”, ജന്മം നല്‍കുക” എന്നൊക്കെയാണ് അര്‍ത്ഥം. ഇതില്‍നിന്നു അക്ഷരാര്‍ത്ഥത്തില്‍ യോസേഫിന്‍റെ പിതാവ് യാക്കോബ് ആണെന്ന് തെളിയുന്നു. എന്നാല്‍ ലൂക്കോസിന്‍റെ സുവിശേഷത്തില്‍ “യോസേഫ് ഹേലിയുടെ മകന്‍” എന്ന് പറഞ്ഞിരിക്കുന്നതിലെ “മകന്‍” എന്ന പദം മൂലഭാഷയില്‍ ഇല്ലാത്തതാണ്. “യേശുവിന്നു താന്‍ പ്രവൃത്തി ആരംഭിക്കുമ്പോള്‍ ഏകദേശം മുപ്പതു വയസ്സായിരുന്നു. അവന്‍ യോസേഫിന്‍റെ മകന്‍ എന്നു ജനം വിചാരിച്ചു; യോസേഫ് ഹേലിയുടെ, ഹേലി മത്ഥാത്തിന്‍റെ, മത്ഥാത്ത് ലേവിയുടെ, ലേവി മെല്‍ക്കിയുടെ, മെല്‍ക്കി യന്നായിയുടെ, യന്നായി യോസേഫിന്‍റെ, യോസേഫ് മത്തഥ്യൊസിന്‍റെ, മത്തഥ്യൊസ് ആമോസിന്‍റെ, ആമോസ് നാഹൂമിന്‍റെ….” എന്ന രീതിയിലാണ് ലൂക്കോസ് എഴുതിയിരിക്കുന്നത്. ഇവിടെ മകന്‍ എന്ന പ്രയോഗം ഒരിക്കല്‍ മാത്രമേ നടത്തിയിട്ടുള്ളൂ, അത് യേശുക്രിസ്തുവിനോട് ബന്ധപ്പെടുത്തിയാണ് പറഞ്ഞിരിക്കുന്നത്. “യേശു യോസേഫിന്‍റെ മകന്‍” എന്നല്ല, “യോസേഫിന്‍റെ മകന്‍ എന്നു ജനം വിചാരിച്ചു” എന്നാണു എഴുതിയിരിക്കുന്നത്. ‘മകന്‍’ എന്ന പ്രയോഗം യോസേഫിനും ഹേലിക്കും ഇടയിലുള്ള ബന്ധത്തെ കുറിക്കുവാന്‍ ദൈവാത്മാവ് ഉപയോഗിച്ചിട്ടില്ലാത്തതിനാല്‍ ഹേലിയില്‍ നിന്നല്ല യോസേഫ് ജനിച്ചിരിക്കുന്നത്, മറിച്ചു മത്തായി സുവിശേഷത്തില്‍ പറഞ്ഞിരിക്കുന്നത് പ്രകാരം യാക്കോബ് ആണ് യോസേഫിനെ ജനിപ്പിച്ചത് എന്ന് തെളിയുന്നു. ഇതില്‍നിന്നു മറിയയുടെ ഭര്‍ത്താവ് ആയതിനാല്‍ യോസേഫ് ഹേലിയുടെ മരുമകന്‍ എന്ന അര്‍ത്ഥത്തിലാണ് “യോസേഫ് ഹേലിയുടെ (മകന്‍ )” എന്ന് ലൂക്കോസ് പറഞ്ഞിരിക്കുന്നതെന്ന് മനസ്സിലാക്കാന്‍ കഴിയുന്നു. 

 

മറിയയുടെ വംശാവലിയില്‍ എങ്ങനെ യോസേഫ് വന്നു എന്നതാണ് അടുത്ത ചോദ്യം. യഹോവയായ ദൈവം വളരെ വ്യക്തമായി കല്‍പിച്ചിരിക്കുന്ന കാര്യമാണ് വംശാവലി പുരുഷന്മാരുടെ പേരിലാണ് എണ്ണപ്പെടേണ്ടതെന്ന്. സംഖ്യാ.1:1-4 വരെയുള്ള ഭാഗത്ത് ഇങ്ങനെ കാണുന്നു: “അവര്‍ മിസ്രയീംദേശത്തുനിന്നു പുറപ്പെട്ടതിന്‍റെ രണ്ടാം സംവത്സരം രണ്ടാം മാസം ഒന്നാം തിയ്യതി യഹോവ സീനായിമരുഭൂമിയില്‍ സമാഗമന കൂടാരത്തില്‍വെച്ചു മോശെയോടു അരുളിച്ചെയ്തതു എന്തെന്നാല്‍ നിങ്ങള്‍ യിസ്രായേല്‍മക്കളില്‍ ഗോത്രംഗോത്രമായും കുടുംബം കുടുംബമായും സകലപുരുഷന്മാരെയും ആളാംപ്രതി പേര്‍വഴി ചാര്‍ത്തി സംഘത്തിന്റെ ആകത്തുക എടുക്കേണം. നീയും അഹരോനും യിസ്രായേലില്‍ ഇരുപതു വയസ്സുമുതല്‍ മേലോട്ടു, യുദ്ധത്തിന്നു പുറപ്പെടുവാന്‍ പ്രാപ്തിയുള്ള എല്ലാവരെയും ഗണംഗണമായി എണ്ണേണം. ഓരോ ഗോത്രത്തില്‍നിന്നു തന്‍റെ കുടുംബത്തില്‍ തലവനായ ഒരുത്തന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കേണം.” 

 

“കുടുംബത്തിന്‍റെ തലവന്‍” എന്ന പ്രയോഗം ശ്രദ്ധിക്കുക. പിന്നേയും ദൈവം പറയുന്നത്: “ഇവര്‍ സംഘത്തില്‍നിന്നു വിളിക്കപ്പെട്ടവരും തങ്ങളുടെ പിതൃഗോത്രങ്ങളില്‍ പ്രഭുക്കന്മാരും യിസ്രായേലില്‍ സഹസ്രാധിപന്മാരും ആയിരുന്നു. കുറിക്കപ്പെട്ട ഈ പുരുഷന്മാരെ മോശെയും അഹരോനും കൂട്ടിക്കൊണ്ടുപോയി. രണ്ടാം മാസം ഒന്നാം തിയ്യതി അവര്‍ സര്‍വ്വസഭയെയും വിളിച്ചുകൂട്ടി; അവര്‍ ഗോത്രം ഗോത്രമായും കുടുംബംകുടുംബമായും ആളാംപ്രതി ഇരുപതു വയസ്സുമുതല്‍ മോലോട്ടു പേരു പേരായി താന്താങ്ങളുടെ വംശവിവരം അറിയിച്ചു. യഹോവ മോശെയോടു കല്പിച്ചതു പോലെ അവന്‍ സീനായിമരുഭൂമിയില്‍വെച്ചു അവരുടെ എണ്ണമെടുത്തു. (സംഖ്യാ.1:16-19). ഇവിടെയും പുരുഷന്മാരെ മാത്രമേ കാണുന്നുള്ളൂ. ഇങ്ങനെ ഗോത്രം ഗോത്രമായും കുടുംബം കുടുംബമായും എണ്ണമെടുക്കുകയും പിന്നീട് ആ കുടുംബങ്ങളില്‍ നിന്ന് പുതിയ കുടുംബങ്ങള്‍ രൂപം കൊള്ളുകയും ചെയ്യുമ്പോഴൊക്കെ പുരുഷന്മാരുടെ പേരിലാണ് വംശാവലി രേഖയില്‍ കുടുംബത്തെ ഉള്‍പ്പെടുത്തിയിരുന്നത്. ഇത് ദൈവം കൊടുത്ത ന്യായപ്രമാണത്തിലുള്ള നിയമമാണ്. 

 

എന്നാല്‍ ഈ നിയമത്തെ ദുര്‍ബ്ബലപ്പെടുത്താനുള്ള വകുപ്പും അതേ ന്യായപ്രമാണത്തില്‍ ഉണ്ടായിരുന്നു. സംഖ്യാ.1:1-11 വരെ നോക്കുക: “അനന്തരം യോസേഫിന്‍റെ മകനായ മനശ്ശെയുടെ കുടുംബങ്ങളില്‍ മനശ്ശെയുടെ മകനായ മാഖീരിന്‍റെ മകനായ ഗിലെയാദിന്‍റെ മകനായ ഹേഫെരിന്‍റെ മകനായ സെലോഫഹാദിന്‍റെ പുത്രിമാര്‍ അടുത്തുവന്നു. അവന്‍റെ പുത്രിമാര്‍ മഹ്ളാ, നോവ, ഹോഗ്ള, മില്‍ക്കാ, തിര്‍സാ, എന്നിവരായിരുന്നു. അവര്‍ സമാഗമന കൂടാരത്തിന്‍റെ വാതില്‍ക്കല്‍ മോശെയുടെയും എലെയാസാര്‍പുരോഹിതന്‍റെയും പ്രഭുക്കന്മാരുടെയും സര്‍വ്വ സഭയുടെയും മുമ്പാകെ നിന്നു പറഞ്ഞതു എന്തെന്നാല്‍ ഞങ്ങളുടെ അപ്പന്‍ മരുഭൂമിയില വെച്ചു മരിച്ചുപോയി; എന്നാല്‍ അവന്‍ യഹോവേക്കു വിരോധമായി കോരഹിനോടു കൂടിയവരുടെ കൂട്ടത്തില്‍ ചേര്‍ന്നിരുന്നില്ല; അവന്‍ സ്വന്തപാപത്താല്‍ അത്രേ മരിച്ചതു; അവന്നു പുത്രന്മാര്‍ ഉണ്ടായിരുന്നതുമില്ല. ഞങ്ങളുടെ അപ്പന്നു മകന്‍ ഇല്ലായ്കകൊണ്ടു അവന്‍റെ പേര്‍ കുടുംബത്തില്‍നിന്നു ഇല്ലാതെയാകുന്നതു എന്തു? അപ്പന്‍റെ സഹോദരന്മാരുടെ ഇടയില്‍ ഞങ്ങള്‍ക്കു ഒരു അവകാശം തരേണം. മോശെ അവരുടെ കാര്യം യഹോവയുടെ മുമ്പാകെ വെച്ചു. യഹോവ മോശെയോടു അരുളിച്ചെയ്തതു: സെലോഫഹാദിന്‍റെ പുത്രിമാര്‍ പറയുന്നതു ശരിതന്നേ; അവരുടെ അപ്പന്‍റെ സഹോദരന്മാരുടെ ഇടയില്‍ അവര്‍ക്കും ഒരു അവകാശം കൊടുക്കേണം; അവരുടെ അപ്പന്‍റെ അവകാശം അവര്‍ക്കും കൊടുക്കേണം. നീ യിസ്രായേല്‍മക്കളോടു പറയേണ്ടതു എന്തെന്നാല്‍ ഒരുത്തന്‍ മകനില്ലാതെ മരിച്ചാല്‍ അവന്‍റെ അവകാശം അവന്‍റെ മകള്‍ക്കു കൊടുക്കേണം. അവന്നു മകള്‍ ഇല്ലാതിരുന്നാല്‍ അവന്‍റെ അവകാശം അവന്‍റെ സഹോദരന്മാര്‍ക്കും കൊടുക്കേണം. അവന്നു സഹോദരന്മാര്‍ ഇല്ലാതിരുന്നാല്‍ അവന്‍റെ അവകാശം അവന്‍റെ അപ്പന്‍റെ സഹോദരന്മാര്‍ക്കും കൊടുക്കേണം. അവന്‍റെ അപ്പന്നു സഹോദരന്മാര്‍ ഇല്ലാതിരുന്നാല്‍ നിങ്ങള്‍ അവന്‍റെ കുടുംബത്തില്‍ അവന്‍റെ അടുത്ത ചാര്‍ച്ചക്കാരന്നു അവന്‍റെ അവകാശം കൊടുക്കേണം അവന്‍ അതു കൈവശമാക്കേണം; ഇതു യഹോവ മോശെയോടു കല്പിച്ചതു പോലെ യിസ്രായേല്‍മക്കള്‍ക്കു ന്യായപ്രമാണം ആയിരിക്കേണം.” 

 

ഈ കല്പനയില്‍ അടങ്ങിയിരിക്കുന്ന ഒരു പ്രശ്നം എന്താണെന്ന് വെച്ചാല്‍, ആണ്മക്കള്‍ ഇല്ലാത്ത പിതാവിന്‍റെ മരണത്തോടെ സ്വത്തിനവകാശിയായി മാറുന്ന ഒരു സ്ത്രീ വേറെ ഒരു ഗോത്രത്തില്‍നിന്നു വിവാഹം കഴിച്ചാല്‍ അവന്‍റെ സ്വത്ത്‌ അന്യഗോത്രത്തിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടുപോകും എന്നുള്ളതാണ്. ഇത് സംഭവിക്കാതിരിക്കാനും ദൈവം ഒരു വഴി പറഞ്ഞിരുന്നു: 

 

“യോസേഫിന്‍റെ മക്കളുടെ കുടുംബങ്ങളില്‍ മനശ്ശെയുടെ മകനായ മാഖീരിന്‍റെ മകനായ ഗിലെയാദിന്‍റെ മക്കളുടെ കുടുംബത്തലവന്മാര്‍ അടുത്തുവന്നു മോശെയുടെയും യിസ്രായേല്‍മക്കളുടെ ഗോത്രപ്രധാനികളായ പ്രഭുക്കന്മാരുടെയും മുമ്പാകെ പറഞ്ഞതു: യിസ്രായേല്‍മക്കള്‍ക്കു ദേശം ചീട്ടിട്ടു അവകാശമായി കൊടുപ്പാന്‍ യഹോവ യജമാനനോടു കല്പിച്ചു; ഞങ്ങളുടെ സഹോദരനായ ശെലോഫഹാദിന്‍റെ അവകാശം അവന്‍റെ പുത്രിമാര്‍ക്കും കൊടുപ്പാന്‍ യജമാനന്നു യഹോവയുടെ കല്പന ഉണ്ടായി. എന്നാല്‍ അവര്‍ യിസ്രായേല്‍മക്കളുടെ മറ്റു ഗോത്രങ്ങളിലെ പുരുഷന്മാരില്‍ വല്ലവര്‍ക്കും ഭാര്യമാരായാല്‍ അവരുടെ അവകാശം ഞങ്ങളുടെ പിതാക്കന്മാരുടെ അവകാശത്തില്‍നിന്നു വിട്ടുപോകയും അവര്‍ ചേരുന്ന ഗോത്രത്തിന്‍റെ അവകാശത്തോടു കൂടുകയും ചെയ്യും; ഇങ്ങനെ അതു ഞങ്ങളുടെ അവകാശത്തിന്‍റെ ഓഹരിയില്‍നിന്നു പൊയ്പോകും. യിസ്രായേല്‍മക്കളുടെ യോബേല്‍ സംവത്സരം വരുമ്പോള്‍ അവരുടെ അവകാശം അവര്‍ ചേരുന്ന ഗോത്രത്തിന്‍റെ അവകാശത്തോടു കൂടുകയും അങ്ങനെ അവരുടെ അവകാശം ഞങ്ങളുടെ പിതൃഗോത്രത്തിന്‍റെ അവകാശത്തില്‍നിന്നു വിട്ടുപോകയും ചെയ്യും. അപ്പോള്‍ മോശെ യഹോവയുടെ വചനപ്രകാരം യിസ്രായേല്‍മക്കളോടു കല്പിച്ചതു: യോസേഫിന്‍റെ പുത്രന്മാരുടെ ഗോത്രം പറഞ്ഞതു ശരി തന്നേ. യഹോവ ശെലോഫഹാദിന്‍റെ പുത്രിമാരെക്കുറിച്ചു കല്പിക്കുന്നകാര്യം എന്തെന്നാല്‍: അവര്‍ തങ്ങള്‍ക്കു ബോധിച്ചവര്‍ക്കും ഭാര്യമാരായിരിക്കട്ടെ; എങ്കിലും തങ്ങളുടെ പിതൃഗോത്രത്തിലെ കുടുംബത്തിലുള്ളവര്‍ക്കും മാത്രമേ ആകാവു. യിസ്രായേല്‍മക്കളുടെ അവകാശം ഒരു ഗോത്രത്തില്‍ നിന്നു മറ്റൊരു ഗോത്രത്തിലേക്കു മാറരുതു; യിസ്രായേല്‍മക്കളില്‍ ഓരോരുത്തന്‍ താന്താന്‍റെ പിതൃഗോത്രത്തിന്‍റെ അവകാശത്തോടു ചേര്‍ന്നിരിക്കേണം; യിസ്രായേല്‍മക്കള്‍ ഓരോരുത്തന്‍ താന്താന്‍റെ പിതാക്കന്മാരുടെ അവകാശം കൈവശമാക്കേണ്ടതിന്നു യിസ്രായേല്‍മക്കളുടെ യാതൊരു ഗോത്രത്തിലും അവകാശം ലഭിക്കുന്ന ഏതു കന്യകയും തന്‍റെ പിതൃഗോത്രത്തിലെ ഒരു കുടുംബത്തില്‍ ഒരുത്തന്നു ഭാര്യയാകേണം. അങ്ങനെ അവകാശം ഒരു ഗോത്രത്തില്‍നിന്നു മറ്റൊരു ഗോത്രത്തിലേക്കു മാറാതെ യിസ്രായേല്‍മക്കളുടെ ഗോത്രങ്ങളില്‍ ഓരോരുത്തന്‍ താന്താന്‍റെ അവകാശത്തോടു ചേര്‍ന്നിരിക്കേണം. യഹോവ മോശെയോടു കല്പിച്ചതുപോലെ ശെലോഫഹാദിന്‍റെ പുത്രിമാര്‍ ചെയ്തു” (സംഖ്യാ.36:1-10). 

 

ഈ വിവരണത്തില്‍ നിന്നും നമുക്ക്‌ മനസ്സിലാക്കാന്‍ കഴിയുന്ന ഒരു കാര്യം സഹോദരന്മാര്‍ ഒന്നും ഇല്ലാത്ത ഒരു സ്ത്രീ വിവാഹം കഴിക്കേണ്ടത് സ്വന്തം ഗോത്രത്തില്‍പ്പെട്ട ഒരാളെ ആയിരിക്കണം എന്നതാണ്. മറിയക്കു സഹോദരന്മാര്‍ ഉണ്ടായിരുന്നതായി ബൈബിളിലോ പുറമെയുള്ള രേഖകളിലോ ഒരു സൂചനയുമില്ല. മറിയയെ വിവാഹം കഴിച്ചത് സ്വന്ത ഗോത്രത്തില്‍പ്പെട്ട യോസേഫിനെയാണ്. എന്നാല്‍ മറിയയുടെ ചാര്‍ച്ചക്കാരിയായിരുന്ന എലീശബ്ബത്ത് വിവാഹം കഴിച്ചിരുന്നത് യെഹൂദാ ഗോത്രത്തില്‍ നിന്നല്ല, ലേവിഗോത്രത്തില്‍ ഉള്ള പുരോഹിതനായ സഖര്യാവിനെ ആയിരുന്നു. ഇത് നാം പരിശോധിക്കുന്ന സാധ്യതയെ കൂടുതല്‍ ഉറപ്പുള്ളതാക്കുന്ന തെളിവാണ്. ആണ്‍മക്കള്‍ ഇല്ലാതിരുന്ന ഹേലിയുടെ വംശാവലി തന്‍റെ മകളായ മറിയയിലൂടെ തുടരുകയാണ്. മറിയയെ വിവാഹം കഴിച്ച യോസേഫ് സ്വാഭാവികമായും ആ വംശാവലിയില്‍ ചേര്‍ക്കപ്പെടുകയാണ്. കാരണം, യെഹൂദന്മാരുടെ സമ്പ്രദായമനുസരിച്ചു വംശാവലി സ്ത്രീകളുടെ പേരില്‍ അല്ല മുന്നോട്ടു പോകേണ്ടത്, പുരുഷന്മാരുടെ പേരില്‍ ആയിരിക്കണം. അതിനു അവര്‍ മരുമകനെ മകന്‍ എന്ന നിലയില്‍ ആ വംശാവലിയില്‍ ഉള്‍പ്പെടുത്തുന്നു. ആണ്‍മക്കള്‍ ഇല്ലാത്ത ഒരാളുടെ മരുമകന്‍ വാസ്തവത്തില്‍ അയാളുടെ മകന് തുല്യമായി പരിഗണിക്കപ്പെടുന്നതില്‍ അതിശയോക്തിയൊന്നും ഇല്ല. അയാളുടെ സ്വത്തില്‍ ഒരു മകനുള്ളതു പോലെയുള്ള അവകാശം തന്‍റെ ഭാര്യ മുഖാന്തരം ആ മരുമകന് ലഭിക്കുന്നു എന്നതു തന്നെ കാരണം!! (തുടരും..)

]]>
https://sathyamargam.org/2013/04/%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%b5%e0%b4%82-4/feed/ 0
യേശുക്രിസ്തുവിന്‍റെ വംശാവലിയില്‍ വൈരുധ്യമോ? (ഭാഗം-5) https://sathyamargam.org/2013/04/%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%b5%e0%b4%82-3/ https://sathyamargam.org/2013/04/%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%b5%e0%b4%82-3/#comments Wed, 03 Apr 2013 05:36:07 +0000 http://www.sathyamargam.org/?p=675  

അനില്‍കുമാര്‍ വി. അയ്യപ്പന്‍

 

മത്തായിയുടെ സുവിശേഷത്തില്‍ രേഖപ്പെടുത്തപ്പെട്ട വംശാവലി അനുസരിച്ച് യേശുക്രിസ്തു മറിയയുടെ ഭര്‍ത്താവായ യോസേഫിന്‍റെ നിയമപ്രകാരമുള്ളതും എന്നാല്‍ യോഖെന്യാവിനു ലഭിച്ച ദൈവശാപം (യിരെമ്യാ.22:24-29) ഏല്‍ക്കാത്തവനുമായ പിന്തുടര്‍ച്ചാവകാശിയാണ് എന്ന് നാം കണ്ടു. അതുകൊണ്ട് തന്നെ യേശുക്രിസ്തുവിന് സിദ്ധിച്ച രാജത്വം കോപമോ ദൈവശാപമോ ഏശാത്ത കളങ്കരഹിതമായ രാജത്വമാണ് എന്നും നമുക്ക് മനസ്സിലായി.

 

എന്നാല്‍ വായനക്കാരനെ ആശയക്കുഴപ്പത്തിലാക്കുന്ന സംഗതി ദൈവം ദാവീദിനോടു ചെയ്ത ഉടമ്പടിയിലെ ഒരു പദപ്രയോഗമാണ്. “നിന്‍റെ ഉദരത്തില്‍നിന്ന് പുറപ്പെടുവാനിരിക്കുന്ന സന്തതിക്കു’ പിന്തുടര്‍ച്ചാവകാശം കൊടുത്ത് അവന്‍റെ രാജത്വം സ്ഥിരപ്പെടുത്തും (2.ശമുവേല്‍ .7:12) എന്നാണു ദൈവം പറഞ്ഞിട്ടുള്ളത്. ഉദരത്തില്‍നിന്ന് പുറപ്പെടുവാനിരിക്കുന്ന സന്തതി എന്നതിലൂടെ ദാവീദില്‍നിന്നും നിയമപരമായ പിന്തുടര്‍ച്ചാവകാശം മാത്രമല്ല, ശാരീരികമായ പിന്‍തുടര്‍ച്ചയും ഈ രാജാവിനുണ്ടായിരിക്കണം എന്ന് വ്യക്തമാകുന്നു. എന്നാല്‍ യേശു യോസേഫിന്‍റെ പുത്രനല്ല എന്ന് മത്തായി ഖണ്ഡിതമായി പറഞ്ഞിരിക്കെ, ഈ വംശാവലി അനുസരിച്ച് യേശുവിനു ദാവീദിന്‍റെ ശാരീരിക പിന്‍തുടര്‍ച്ച അവകാശപ്പെടാന്‍ കഴിയില്ല. പിന്നെ എങ്ങനെ യേശു ദാവീദിനോടു ദൈവം വാഗ്ദത്തം ചെയ്ത സന്തതിയാകും? ഇതിന്‍റെ ഉത്തരം ലൂക്കോസ് നല്‍കുന്ന വംശാവലിയിലാണ് ഉള്ളത്. അത് നമുക്ക് പരിശോധിക്കാം:

 

ലൂക്കോസ് യെഹൂദനല്ലെങ്കിലും യേശുക്രിസ്തുവിന്‍റെ ശിഷ്യ വൃന്ദത്തില്‍ ഉള്‍പ്പെട്ടിരുന്ന ഒരാളായിരുന്നു എന്ന് ക്രൈസ്തവ സഭാ പാരമ്പര്യങ്ങളില്‍ കാണാം. റോമിലെ ഹിപ്പോളിറ്റസ് (A.D.170 – 235, യോഹന്നാന്‍റെ ശിഷ്യനായ പോളിക്കാര്‍പ്പിന്‍റെ ശിഷ്യനായ ഐറേനിയൂസിന്‍റെ ശിഷ്യനായിരുന്നു ഹിപ്പോളിറ്റ്സ്)  ലൂക്കോസ്.10:1-ലെ എഴുപതു ശിഷ്യന്മാരുടെ ലിസ്റ്റ്‌ പറയുന്നുണ്ട്. അതില്‍ 14-മത്തെ സ്ഥാനത്തുള്ളത് മര്‍ക്കോസും 15-മത്തെ സ്ഥാനത്തുള്ളത് ലൂക്കോസും ആണ്. അതുപോലെ A.D.263 മുതല്‍ 339 വരെ ജീവിച്ചിരുന്ന ആദിമ സഭാപിതാക്കന്മാരിലൊരാളായിരുന്ന ‘യൂസേബിയൂസ്’ തന്‍റെ പ്രശസ്തമായ ‘ഹിസ്റ്റോറിയ എക്ലേസ്സിയ’ (സഭാ ചരിത്രം) എന്ന A.D.314-ല്‍ പ്രസിദ്ധീകരിച്ച ഗ്രന്ഥത്തില്‍, ലൂക്കോസ്.10:1-ലെ എഴുപതു ശിഷ്യന്മാരുടെ ലിസ്റ്റ്‌ കൊടുക്കുന്നുണ്ട്. അതില്‍ രണ്ടാം സ്ഥാനത്തുള്ളത് ‘മര്‍ക്കോസ് എന്നു മറുപേരുള്ള യോഹന്നാനും’ മൂന്നാം സ്ഥാനത്തുള്ളത് ‘വൈദ്യനായ ലൂക്കോസു’മാണ്. അതുപോലെ തന്നെ വളരെ പുരാതനമായ ഒരു കാനോനിലും ഈ എഴുപതു പേരുടെ ലിസ്റ്റ്‌ കാണാന്‍ കഴിയും. അതില്‍ യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളിലാണ് മര്‍ക്കോസും ലൂക്കോസും ഉള്ളത്‌.

 

ഒരു സമ്പൂര്‍ണ്ണ മനുഷ്യനായി യേശുക്രിസ്തുവിനെ അവതരിപ്പിക്കുന്ന ലൂക്കോസ് ആദ്യമനുഷ്യനായ ആദാമിലാണ് അവന്‍റെ വംശാവലി എത്തിക്കുന്നത്, അബ്രഹാമിലല്ല. ആദാമിനോട് വാഗ്ദത്തം ചെയ്ത സ്ത്രീയുടെ സന്തതിയാണ് അവന്‍ എന്ന് ഈ വംശാവലിയിലൂടെ ലൂക്കോസ് സമര്‍ത്ഥിക്കുന്നു. അതുകൊണ്ട് തന്നെ അത് സ്ത്രീയുടെ അഥവാ വാഗ്ദത്ത സന്തതിയുടെ മാതാവായ മറിയയുടെ വംശാവലിയാണ്, യോസഫിന്‍റേതല്ല!!

 

മത്തായിയില്‍ നിന്ന് വ്യത്യസ്തമായി, മറിയയില്‍നിന്ന് ലഭിച്ച വിവരങ്ങളാണ് യേശുവിന്‍റെ ജനനത്തെപ്പറ്റി പറയാന്‍ ലൂക്കോസ് ഉപയോഗിച്ചിരിക്കുന്നത്. മറിയക്ക് ദൂതന്‍ പ്രത്യക്ഷനാകുന്നത്, എലീശബത്തിനെ കാണാന്‍ മറിയ ചെല്ലുന്നത്, ശിമോന്‍ ശിശുവായ യേശുവിനെ കയ്യിലേന്തി മറിയയോടു: ‘നിന്‍റെ ഹൃദയത്തില്‍കൂടി ഒരു വാള്‍ കടക്കും’ എന്ന് പറഞ്ഞത്, ബാലനായ യേശു യെരുശലേം ദേവാലയത്തിലെ തിരക്കില്‍ തങ്ങളുടെ അശ്രദ്ധ മൂലം ഉപേക്ഷിക്കപ്പെട്ടത് ഇങ്ങനെ ഒരു മാതൃഹൃദയത്തിന്‍റെ വീക്ഷണത്തിലൂടെയാണ് ഈ ഭാഗങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. മാത്രമല്ല, ‘ഈ കാര്യങ്ങള്‍ എല്ലാം അവന്‍റെ അമ്മ ഹൃദയത്തില്‍ സംഗ്രഹിച്ചു’ എന്ന് രണ്ടു പ്രാവശ്യം (ലൂക്കോ.2:19, 51) രേഖപ്പെടുത്തിയിരിക്കുന്നതും ലൂക്കോസിന് ഈ വിവരങ്ങള്‍ ലഭിച്ചത് മറിയയില്‍ നിന്നാണെന്ന് തെളിയിക്കുന്നു.

 

യേശുക്രിസ്തുവിന്‍റെ സ്നാനത്തിനും പിശാചിനാലുള്ള പരീക്ഷക്കും ഇടയിലാണ് ലൂക്കോസ് വംശാവലിപ്പട്ടിക നല്‍കുന്നത്. ഇതും അര്‍ത്ഥവത്തായ കാര്യമാണ്, അത് നമുക്ക് പുറകെ പരിശോധിക്കാം. അതിനു മുന്‍പ്‌ യേശുക്രിസ്തു ഏറ്റ സ്നാനത്തെക്കുറിച്ചു നോക്കാം.

 

സ്നാപക യോഹന്നാന്‍ കഴിപ്പിച്ചത് മാനസാന്തര സ്നാനം ആണ്. യിസ്രായേലിന്‍റെ ദൈവത്തെ വിട്ടു തെറ്റിപ്പോയ ജനത്തെ തിരികെ ദൈവത്തിങ്കലേക്ക് കൊണ്ടുവന്നു, മനസ്സൊരുക്കമുള്ള ഒരു ജനത്തെ കര്‍ത്താവിനു വേണ്ടി തയ്യാറാക്കേണ്ടതിനു വേണ്ടിയും അതിനേക്കാള്‍ ഉപരിയായി മിശിഹയെ യിസ്രായേലിന് വെളിപ്പെടുത്തിക്കൊടുക്കേണ്ടതിനു വേണ്ടിയും ഉള്ളതായിരുന്നു യോഹന്നാന്‍ കഴിപ്പിച്ച സ്നാനം.

 

യേശുക്രിസ്തു യോഹന്നാന്‍റെ കൈക്കീഴിലാണ് സ്നാനമേറ്റതെങ്കിലും അത് മാനസാന്തര സ്നാനമായിരുന്നില്ല, കാരണം അവന്‍ മാനസാന്തരപ്പെടേണ്ട ആവശ്യമില്ലാത്ത വിധം “പാപം ചെയ്യാത്തവനും പാപം ഇല്ലാത്തവനും പാപം എന്തെന്ന് അറിയാത്തവനുമായിരുന്നു ”. യേശുക്രിസ്തു സ്നാനമേറ്റതിന്‍റെ ഉദ്ദേശ്യം “യിസ്രായേലിന് തന്നെത്തന്നെ വെളിപ്പെടുത്തുക” എന്നതായിരുന്നു. കാരണം, സ്നാനം കഴിപ്പിക്കാന്‍ വന്ന സ്നാപക യോഹന്നാനും അറിയില്ലായിരുന്നു യേശു ആണ് മിശിഹ എന്ന്. അദ്ദേഹത്തിന്‍റെ വാക്കുകളില്‍ നിന്ന് തന്നെ അത് വ്യക്തമാകുന്നുണ്ട്: “പിറ്റേദിവസം യേശു തന്‍റെ അടുക്കല്‍ വരുന്നത് അവന്‍ കണ്ടിട്ട്: ഇതാ ലോകത്തിന്‍റെ പാപം ചുമന്നു നീക്കുന്ന ദൈവത്തിന്‍റെ കുഞ്ഞാട്. എന്‍റെ പിന്നാലെ ഒരു പുരുഷന്‍ വരുന്നു; അവന്‍ എനിക്ക് മുന്‍പനായിത്തീര്‍ന്നു എന്ന് ഞാന്‍ പറഞ്ഞവന്‍ ഇവന്‍ തന്നെ. ഞാനോ അവനെ അറിഞ്ഞില്ല; എങ്കിലും അവന്‍ യിസ്രായേലിന് വെളിപ്പെടേണ്ടതിനു ഞാന്‍ വെള്ളത്തില്‍ സ്നാനം കഴിപ്പിക്കാന്‍ വന്നിരിക്കുന്നു എന്ന് പറഞ്ഞു. യോഹന്നാന്‍ പിന്നെയും സാക്ഷ്യം പറഞ്ഞത്: ആത്മാവ് ഒരു പ്രാവ് പോലെ സ്വര്‍ഗ്ഗത്തില്‍ നിന്ന് ഇറങ്ങിവരുന്നത് ഞാന്‍ കണ്ടു; അത് അവന്‍റെ മേല്‍ വസിച്ചു. ഞാനോ അവനെ അറിഞ്ഞില്ല. എങ്കിലും വെള്ളത്തില്‍ സ്നാനം കഴിപ്പിക്കുവാന്‍ എന്നെ അയച്ചവന്‍ എന്നോട്: ആരുടെ മേല്‍ ആത്മാവ് ഇറങ്ങുന്നതും വസിക്കുന്നതും നീ കാണുമോ അവന്‍ പരിശുദ്ധാത്മാവില്‍ സ്നാനം കഴിപ്പിക്കുന്നവന്‍ ആകുന്നു എന്ന് പറഞ്ഞു. അങ്ങനെ ഞാന്‍ കാണുകയും ഇവന്‍ ദൈവപുത്രന്‍ തന്നെ എന്ന് സാക്ഷ്യം പറയുകയും ചെയ്തിരിക്കുന്നു” (യോഹ.1:29-34).

 

ഈ വേദഭാഗത്തു നിന്ന് നമുക്ക് മനസ്സിലാകുന്ന കാര്യങ്ങള്‍ ഇവയാണ്:

 

1) യേശു ക്രിസ്തു ലോകത്തിന്‍റെ പാപം ചുമന്നു നീക്കുന്ന ദൈവത്തിന്‍റെ കുഞ്ഞാട് ആണ്.

 

2) എങ്കിലും സ്നാപക യോഹന്നാന് അത് അറിയില്ലായിരുന്നു.

 

3) അവന്‍ ആരാണെന്ന് യിസ്രായേലിന് വെളിപ്പെടേണ്ടതിനാണ് സ്നാപക യോഹന്നാനെ മരുഭൂമിയില്‍ നിന്ന് ദൈവം യെഹൂദ്യയിലേക്ക് സ്നാനം കഴിപ്പിക്കുവാന്‍ അയച്ചത്.

 

4) യോഹന്നാന് അവനെ തിരിച്ചറിയുവാനുണ്ടായിരുന്ന ഏക അടയാളം ഒരാളെ സ്നാനപ്പെടുത്തുമ്പോള്‍ മാത്രം ഒരു അത്ഭുതം ഉണ്ടാകും എന്നുള്ളതാണ്. ആ സ്നാനാര്‍ഥിയുടെ മേല്‍ സ്നാനശേഷം പരിശുദ്ധാത്മാവ് ഇറങ്ങുകയും വസിക്കുകയും ചെയ്യും എന്നുള്ളതാണ് ആ അടയാളം.
5) യേശുക്രിസ്തുവിന്‍റെ സ്നാനശേഷം ആ അടയാളം യേശുവില്‍ നിറവേറുകയും യോഹന്നാന്‍ അത് കാണുകയും ചെയ്തത് കൊണ്ട് യേശുവാണ് മിശിഹ എന്ന് യോഹന്നാന്‍ ലോകത്തോട് വിളംബരം ചെയ്യുന്നു.

 

ഇതിനെതിരെ നമ്മുടെ ഉള്ളില്‍ പെട്ടെന്ന് കടന്നു വരുന്ന വാക്യം മത്തായി.3:14 ആയിരിക്കും. അവിടെ സ്നാപക യോഹന്നാന്‍ യേശുവിനോട് പറയുന്നത് ഇങ്ങനെയാണ്: “നിന്നാല്‍ സ്നാനം ഏല്ക്കുവാന്‍ എനിക്ക് ആവശ്യം; പിന്നെ നീ എന്‍റെ അടുക്കല്‍ വരുന്നുവോ?” എന്ന്. സത്യത്തില്‍ യേശു ആണ് മിശിഹ എന്ന് തിരിച്ചറിഞ്ഞിട്ടല്ല യോഹന്നാന്‍ യേശുവിനെ വിലക്കുന്നത്, വേറെ കാരണം കൊണ്ടാണ്.

 

ലൂക്കോസിന്‍റെ സുവിശേഷത്തില്‍ നിന്ന് നമുക്ക് മനസ്സിലാകുന്ന ഒരു കാര്യം ഉണ്ട്. യേശുവിന്‍റെ മാതാവായ മറിയയും സ്നാപക യോഹന്നാന്‍റെ മാതാവായ എലീശബത്തും ബന്ധുക്കള്‍ ആണെന്നുള്ളത്. യേശുവിനെക്കാള്‍ ആറു മാസം മൂത്തവനാണ് സ്നാപക യോഹന്നാന്‍ . ഇവര്‍ ബന്ധുക്കളായതു കൊണ്ട് യേശുക്രിസ്തുവിന്‍റെ പാപമില്ലാത്ത ജീവിതത്തെ പറ്റി യോഹന്നാനു അറിവുള്ളതാണ്. യോര്‍ദ്ദാനില്‍ യോഹന്നാന്‍റെ മുന്‍പാകെ സ്നാനം ഏല്‍ക്കാന്‍ വരുന്നവരെല്ലാം ചുങ്കക്കാരും പാപികളും വ്യഭിചാരികളും ആയ ആളുകളാണ്. അവരുമായി താരതമ്യം ചെയ്യുമ്പോള്‍ യോഹന്നാന്‍ വളരെ വിശുദ്ധനാണ്. അതുകൊണ്ട് തന്നെ അവരെ സ്നാനം കഴിപ്പിക്കാനുള്ള യോഗ്യത യോഹന്നാനുണ്ട്. എന്നാല്‍ യേശുക്രിസ്തുവിന്‍റെ വിശുദ്ധ ജീവിതത്തെപ്പറ്റി അറിവുള്ള യോഹന്നാനു അവന്‍റെ മുന്നില്‍ താന്‍ പാപിയാണ് എന്നുള്ള ബോധ്യം ഉണ്ടായി. അതുകൊണ്ടാണ് നിന്നാല്‍ സ്നാനം ഏല്ക്കുവാന്‍ എനിക്ക് ആവശ്യം എന്ന് അവന്‍ പറയുന്നത്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, “ഇവിടെ വരുന്ന മറ്റുള്ളവരെ സ്നാനം കഴിപ്പിക്കാനുള്ള യോഗ്യത എനിക്കുണ്ട്. പക്ഷെ നിന്നെ സ്നാനം കഴിപ്പിക്കാനുള്ള യോഗ്യത എനിക്കില്ല” എന്നത്രേ യോഹന്നാന്‍ പറഞ്ഞതിന്‍റെ സാരം. അല്ലാതെ യേശു ആണ് യഹൂദന്മാര്‍ കാത്തിരുന്ന മിശിഹ എന്ന് തിരിച്ചറിഞ്ഞിട്ടല്ല യോഹന്നാന്‍ അവനെ തടഞ്ഞത്. അങ്ങനെയെങ്കില്‍ “ഞാനോ അവനെ അറിഞ്ഞില്ല” എന്ന് പിന്നീട് യോഹന്നാന്‍ ജനത്തോട് പറഞ്ഞത് കളവാണെന്ന് വരും!

 

അന്ന് യിസ്രായേലില്‍ ജീവിച്ചിരുന്ന മഹാ പ്രവാചകനായിരുന്നു യോഹന്നാന്‍ സ്നാപകന്‍ . “സ്ത്രീകളില്‍ നിന്നു ജനിച്ചവരില്‍ യോഹന്നാനെക്കാള്‍ വലിയവന്‍ ആരുമില്ല” എന്ന് യേശുക്രിസ്തു തന്നെ സാക്ഷ്യം പറഞ്ഞത് ഇവനെപ്പറ്റിയാണ്. യോഹന്നാന്‍ നീതിയും വിശുദ്ധിയുമുള്ള പുരുഷന്‍ എന്ന് ഹെരോദാ രാജാവ് അറിഞ്ഞു അവനെ ഭയപ്പെട്ടിരുന്നതായി ദൈവവചനം അവനെപ്പറ്റി സാക്ഷ്യം പറയുന്നു (മാര്‍ക്കോസ്.6:20). അപ്രിയമായ സത്യം വിളിച്ചു പറഞ്ഞതിന് സ്വന്തം തല തന്നെ വിലയായി കൊടുക്കേണ്ടി വന്ന ധീരവ്യക്തിത്വമാണ് അവന്‍റേത്. മര്‍ക്കോ.6:14-29 വരെയുള്ള ഭാഗത്ത്‌ നാം ആ ചരിത്രം വായിക്കുന്നു.

 

സ്വന്തം ജീവനേക്കാള്‍ സത്യത്തിന് വില കല്‍പിച്ചിരുന്ന ആ പ്രവാചകന്‍റെ വാക്കുകള്‍ക്കു യിസ്രായേലിലെ സാധാരണ ജനം ചെവി കൊടുത്തിരുന്നു. അവന്‍ കള്ളം പറയില്ലെന്ന് അവര്‍ക്കറിയാം. ആദാം മുതലുള്ള മനുഷ്യവര്‍ഗ്ഗത്തിന് ദൈവം വാഗ്ദത്തം ചെയ്തിരുന്ന വീണ്ടെടുപ്പുകാരനായ “സ്ത്രീയുടെ സന്തതിയായ മശിഹ”യെ ലോകത്തിനു മുന്‍പില്‍ അവതരിപ്പിക്കുവാന്‍ ഈ യോഹന്നാനെക്കാള്‍ യോഗ്യനായ വേറൊരാള്‍ അന്ന് യിസ്രായേലില്‍ ഉണ്ടായിരുന്നില്ല. മശിഹ ആരാണെന്നു യോഹന്നാനു മനസ്സിലാക്കിക്കൊടുക്കുവാന്‍ ദൈവം ഒരുക്കിയ ക്രമീകരണം ആയിരുന്നു യേശുക്രിസ്തുവിന്‍റെ സ്നാനം. യേശുവാണ് വാഗ്ദത്ത സന്തതി എന്ന് മനസ്സിലായപ്പോള്‍ യോഹന്നാന്‍ അവനെ ലോകത്തിനു മുന്‍പില്‍ ഇപ്രകാരം അവതരിപ്പിച്ചു: “ഇതാ, ലോകത്തിന്‍റെ പാപം ചുമന്നു നീക്കുന്ന ദൈവത്തിന്‍റെ കുഞ്ഞാട്” (യോഹ.1:29).

 

സ്നാനത്തെക്കുറിച്ചുള്ള വിവരണത്തിന് ശേഷം മത്തായിയും മര്‍ക്കോസും യേശുവിനെ പിശാചു പരീക്ഷിക്കുന്ന കാര്യമാണ് രേഖ പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ലൂക്കോസ് യേശുക്രിസ്തുവിന്‍റെ വംശാവലി രേഖപ്പെടുത്തിയിരിക്കുന്നു, അതിനുശേഷമാണ് മരുഭൂമിയിലെ പിശാചിന്‍റെ പരീക്ഷയെപ്പറ്റി പറയുന്നത്. പിശാച് പരീക്ഷിക്കുന്ന സംഭവം രേഖപ്പെടുത്തുന്നതിന് തൊട്ടുമുന്‍പ് തന്നെ യേശുവിന്‍റെ വംശാവലി രേഖപ്പെടുത്തിയിരിക്കുന്നത് വളരെ അര്‍ത്ഥവത്താണ് എന്ന് മുന്‍പേ പറഞ്ഞിരുന്നല്ലോ. ആദ്യമനുഷ്യനായ ആദാം പിശാചിന്‍റെ പരീക്ഷയില്‍ പരാജയപ്പെട്ടപ്പോള്‍ അതേ മനുഷ്യന്‍റെ വംശപരമ്പരയില്‍ വരുന്ന, ദൈവം വാഗ്ദത്തം ചെയ്തിരുന്ന സ്ത്രീയുടെ സന്തതിയായ ഒടുക്കത്തെ ആദാം പിശാചിന്‍റെ പരീക്ഷകളെ എപ്രകാരം വിജയിച്ചു എന്ന് വായനക്കാരോട് പറയുന്നതിന് മുന്‍പ്, “ദൈവം ആദാമിനോട് വാഗ്ദത്തം ചെയ്തിരുന്ന സ്ത്രീയുടെ സന്തതിയാണ് അവന്‍” എന്ന് വംശാവലി രേഖയുടെ പിന്‍ബലത്തിലൂടെ ലൂക്കോസ് സമര്‍ത്ഥിക്കുന്നു. ഈ ആവശ്യത്തിന് വേണ്ടിയാണ് ലൂക്കോസ് മത്തായിയില്‍ നിന്ന് വ്യത്യസ്തമായി ആദാമിനോളം ചെല്ലുന്ന ദീര്‍ഘമായ വംശാവലി ഉപയോഗിച്ചിരിക്കുന്നത്!!

 

‘യേശു യോസേഫിന്‍റെ മകനാണെന്ന് പൊതുജനം വിചാരിച്ചു’ (ലൂക്കോ.3:23) എന്നാണു ലൂക്കോസ് പറയുന്നത്. മത്തായിയും ലൂക്കോസും ‘യോസേഫ് യേശുവിന്‍റെ പിതാവല്ല’ എന്ന കാര്യത്തിനു ഊന്നല്‍ കൊടുത്തിരിക്കുന്നത് ശ്രദ്ധിക്കുക. ഗബ്രിയേല്‍ ദൂതന്‍റെ വാക്കുകളില്‍നിന്ന് (ലൂക്കോ.1:32) മറിയ ദാവീദിന്‍റെ വംശപരമ്പരയില്‍ ഉള്‍പ്പെട്ടവളാണെന്ന് മനസ്സിലാക്കാന്‍ പറ്റും. യേശുക്രിസ്തുവിന് ജഡപ്രകാരമുള്ള ബന്ധം യോസേഫുമായിട്ടല്ല, മറിയയുമായിട്ടാണ് എന്നതിനാല്‍ ദാവീദിന്‍റെ ഉദരത്തില്‍നിന്നും പുറപ്പെട്ട സന്തതിയാണ് യേശു എന്ന് തെളിയുന്നു.

(തുടരും….)

]]>
https://sathyamargam.org/2013/04/%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%b5%e0%b4%82-3/feed/ 3
യേശുക്രിസ്തുവിന്‍റെ വംശാവലിയില്‍ വൈരുദ്ധ്യമോ? (ഭാഗം-4) https://sathyamargam.org/2013/04/%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%b5%e0%b4%82-2/ https://sathyamargam.org/2013/04/%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%b5%e0%b4%82-2/#respond Tue, 02 Apr 2013 17:55:56 +0000 http://www.sathyamargam.org/?p=667  

അനില്‍കുമാര്‍ വി. അയ്യപ്പന്‍

 

യിസ്രായേല്‍ ജനം വംശാവലി രേഖ സൂക്ഷിച്ചിരുന്നതിന്‍റെ പ്രധാന കാരണം വാഗ്ദത്തനാട്ടിലെ ഭൂമിയില്‍ ദൈവം അവര്‍ക്ക് നല്‍കിയ സ്ഥലങ്ങളുടെ അവകാശ പത്രമാണതു എന്ന നിലയിലാണ്. യോശുവ 13:15 മുതല്‍ 22:7 വരെയുള്ള ഭാഗങ്ങളില്‍ ദൈവം അവര്‍ക്ക് കൊടുത്ത ഭൂമിയുടെ അതിരുകള്‍ കാണാം. (വാസ്തവത്തില്‍ യിസ്രായേല്‍ ജനത്തിന്‍റെ ഭൂമിയുടെ ആധാരമാണ് (പ്രമാണം) യോശുവയുടെ പുസ്തകം.) മറ്റു നാടുകളില്‍ ഉണ്ടായിരുന്നതില്‍ നിന്ന് വ്യത്യസ്തമായി യിസ്രായേലില്‍ നിലം ശാശ്വതമായി വാങ്ങുവാനോ വില്‍ക്കുവാനോ കഴിയുകയില്ലായിരുന്നു. കാരണം ‘ദേശം യഹോവയുേടതും യിസ്രായേല്‍ ജനം പരദേശികളും ആകുന്നു’ എന്നുള്ളതിനാലാണ് (ലേവ്യാ.25:23,24)

 

“നിന്‍റെ സഹോദരന്‍ ദരിദ്രനായിത്തീര്‍ന്നു തന്‍റെ അവകാശത്തില്‍ ഏതാനും വിറ്റാല്‍ അവന്‍റെ അടുത്ത ചാര്‍ച്ചക്കാരന്‍ വന്നു സഹോദരന്‍ വിറ്റത്‌ വീണ്ടെടുക്കണം. എന്നാല്‍ വീണ്ടെടുപ്പാന്‍ അവനു ആരും ഇല്ലാതിരിക്കയും താന്‍ തന്നെ വകയുള്ളവനായി പ്രാപ്തനാകയും ചെയ്‌താല്‍ അവന്‍ അത് വിറ്റശേഷമുള്ള സംവത്സരം കണക്കുകൂട്ടി മിച്ചമുള്ളത് അത് വാങ്ങിയിരുന്ന ആള്‍ക്ക് മടക്കിക്കൊടുത്തു തന്‍റെ അവകാശത്തിലേക്ക് മടങ്ങി വരണം. എന്നാല്‍ മടക്കിക്കൊടുപ്പന്‍ അവനു പ്രാപ്തിയില്ല എങ്കില്‍ വിറ്റുപോയതു യോബേല്‍ സംവത്സരം വരെ വാങ്ങിയവന്‍റെ കയ്യില്‍ ഇരിക്കണം; യോബേല്‍ സംവത്സരത്തില്‍ അത് ഒഴിഞ്ഞുകൊടുക്കുകയും അവന്‍ തന്‍റെ അവകാശത്തിലേക്ക് മടങ്ങി വരികയും വേണം.” (ലേവ്യാ. 25:25-28)

 

ഇത് പോലെ തന്നെയാണ് വീടുകളുടെ കാര്യവും. എന്നാല്‍ മതിലുള്ള പട്ടണങ്ങളിലെ വീടുകള്‍ വിറ്റാല്‍, വിറ്റവന്‍ ഒരു വര്‍ഷത്തിനകം അത് വീണ്ടെടുത്തിരിക്കണം. അങ്ങനെ വീണ്ടെടുത്തില്ലെങ്കില്‍ അത് വാങ്ങിയവനു തലമുറതലമുറയായി എന്നും സ്ഥിരമായിരിക്കും; യോബേല്‍ സംവത്സരത്തില്‍ അത് ഒഴിഞ്ഞുകൊടുക്കേണ്ട (ലേവ്യാ.25:29,30). എന്നാല്‍ മതിലില്ലാത്ത ഗ്രാമങ്ങളിലെ വീടുകള്‍ ജന്മം വില്‍ക്കുവാന്‍ കഴിയുകയില്ല. അവയെ എപ്പോള്‍ വേണമെങ്കിലും വീണ്ടെടുക്കാം. വീണ്ടെടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും യോബേല്‍ സംവത്സരത്തില്‍ അത് വിറ്റവന് തിരികെ ലഭിക്കും (ലേവ്യാ.25:31).

 

വിറ്റുപോയ വസ്തു തന്‍റെ പിതാവിന്‍റെയോ അടുത്ത ചാര്‍ച്ചക്കരന്‍റെയോ ആണെന്ന് വീണ്ടെടുക്കാന്‍ വരുന്നയാള്‍ക്ക് തെളിയിക്കാനുള്ള ഏക വഴി വംശാവലി രേഖയാണ്. വംശാവലി രേഖ കയ്യിലില്ലെങ്കില്‍ അവനു ഒരിക്കലും അത് തിരിച്ചെടുക്കാന്‍ കഴിയുകയില്ല. മറ്റു ജനവിഭാഗങ്ങളില്‍ നിന്ന് വ്യത്യസ്തമായി യഹൂദന്മാര്‍ പുരാതനകാലം മുതലേ വംശാവലി രേഖകള്‍ സംരക്ഷിച്ചു വന്നതിനു കാരണമിതാണ്.

 

ഇങ്ങനെയൊരു ക്രമീകരണം ദൈവം ചെയ്തതിനു പുറകില്‍ വ്യക്തമായ ഒരു ഉദ്ദേശ്യമുണ്ടായിരുന്നു എന്ന് കാണാം. മിശിഹ ഭൂമിയില്‍ അവതരിക്കുമ്പോള്‍, ‘താന്‍ വാഗ്ദത്തം ചെയ്തിരുന്ന ആദാമിന്‍റെയും അബ്രഹാമിന്‍റെയും ദാവീദിന്‍റെയും സന്തതിയാണ് അവന്‍’ എന്ന് തെളിയിക്കണമെങ്കില്‍ വംശാവലി രേഖ അത്യന്താപേക്ഷിതമാണ്‌ . യിസ്രായേല്‍ ജനം തങ്ങളുടെ വംശാവലി രേഖകള്‍ സംരക്ഷിച്ചു പോന്നെങ്കില്‍ മാത്രമേ ഇത് സാധ്യമാകൂ. തങ്ങളുടെ വസ്തു വകകളുടെ നിലനില്‍പ്പുമായി ബന്ധപ്പെട്ട പ്രമാണമാണ് വംശാവലിരേഖ എന്നതിനാല്‍, യിസ്രായേല്യന്‍ അത് സ്വന്ത ജീവനെപ്പോലെ സംരക്ഷിക്കുകയും ചെയ്യും!! മിശിഹാ വരികയും തന്‍റെ രക്ഷാ വേല നിവര്‍ത്തിക്കുകയും അവന്‍റെ ജീവചരിത്രത്തില്‍ അവന്‍റെ രണ്ടു (മാതാവിന്‍റെയും പിതാവിന്‍റെയും) വംശാവലികള്‍ രേഖപ്പെടുത്തപ്പെടുകയും ചെയ്തു കഴിഞ്ഞപ്പോള്‍ ദൈവം അതുവരെ സംരക്ഷിച്ചിരുന്ന ദൈവാലയത്തിലെ വംശാവലി രേഖകള്‍ നശിക്കുവാന്‍ അനുവദിച്ചു, A.D.70-ലെ യെരുശലേം നാശത്തില്‍ !!

 

യെഹൂദന്മാര്‍ യേശുക്രിസ്തുവിനെ മിശിഹയായി അംഗീകരിക്കുന്നില്ലെന്ന് മാത്രമല്ല, മിശിഹ ഇനി വരാന്‍ പോകുന്നതേയുള്ളൂ എന്ന് വിശ്വസിക്കുകയും ചെയ്യുന്നു. എന്നാല്‍ അവരുടെ പ്രമാണമനുസരിച്ചു പരിശോധിക്കുമ്പോള്‍ ഇനി ഒരാള്‍, ‘താനാണ് മിശിഹ’ എന്ന് പറഞ്ഞു വന്നാല്‍ (ധാരാളം പേര്‍ അങ്ങനെ വന്നിട്ടുണ്ട്!) പോലും യഹൂദന്മാര്‍ക്കവനെ മിശിഹയായി അംഗീകരിക്കാന്‍ കഴിയുകയില്ല എന്നതാണ് യാഥാര്‍ത്ഥ്യം! കാരണം, A.D.70-ലെ യെരുശലേം ദൈവാലയ നാശത്തില്‍ അതിനകത്തുണ്ടായിരുന്ന സകല വംശാവലിരേഖകളും നശിപ്പിക്കപ്പെട്ടു. അതോടുകൂടി മനുഷ്യ വര്‍ഗ്ഗത്തില്‍ നിന്ന് ഇനിയൊരാള്‍ക്കും ‘താനാണ് മിശിഹ’ എന്ന് രേഖാമൂലമുള്ള പിന്‍ബലത്തോടെ അവകാശപ്പെടാന്‍ കഴിയാതായി. യെരുശലേം നാശത്തിന്‍റെ സമയത്ത്‌ ഇസ്രായേലിനു പുറത്തു താമസിച്ചിരുന്ന പ്രവാസി യെഹൂദന്മാരില്‍ ഒരുത്തന് വേണമെങ്കില്‍ തന്‍റെ കുടുംബത്തിലെ വംശാവലിരേഖയുടെ സഹായത്താല്‍ ഈ അവകാശവാദം ഉന്നയിക്കാം. പക്ഷെ, അവന്‍റെ കുടുംബത്തിലെ വംശാവലി രേഖയുമായി ഒത്തു നോക്കുവാന്‍ ദൈവാലയത്തില്‍ വംശാവലിരേഖകള്‍ ഇല്ലാത്തതുകൊണ്ട് അവന്‍റെ അവകാശവാദം അര്‍ത്ഥരഹിതമായിത്തീരുന്നു. ഫലത്തില്‍, യേശുക്രിസ്തു ഒഴികെ വേറെ ഒരാള്‍ക്കും വംശാവലി രേഖയുടെ പിന്‍ബലത്തോടെ മിശിഹാ സ്ഥാനം അവകാശപ്പെടാന്‍ കഴിയുകയില്ല!!!

 

മത്തായി തന്‍റെ സുവിശേഷത്തിന്‍റെ ആരംഭത്തില്‍ തന്നെ വംശാവലി രേഖപ്പെടുത്തിയിരിക്കുന്നത് യെഹൂദന്മാരെ ഉദ്ദേശിച്ചാണ് എന്ന് മുന്‍പേ സൂചിപ്പിച്ചല്ലോ. യെഹൂദന്മാരുടെ വാഗ്ദത്ത പ്രതീക്ഷയായ, ദാവീദിന്‍റെ സന്തതിയായ മിശിഹ മറിയയുടെ മകനായ യേശു ആണെന്ന് സ്ഥാപിക്കുവാന്‍ ആണ് വംശാവലിയോടു കൂടെ തന്‍റെ സുവിശേഷം ആരംഭിക്കുന്നത്. മത്തായിയിലെ വംശാവലിയെ പതിനാലു തലമുറകള്‍ ഉള്‍ക്കൊള്ളുന്ന മൂന്നു നിരകളായി തിരിച്ചിരിക്കുന്നു.

 

1) അബ്രഹാം മുതല്‍ ദാവീദ്‌ വരെ. (യിസ്രായേല്‍ ഒരു രാഷ്ട്രമായി രൂപപ്പെടുന്ന കാലഘട്ടം)

 

2) ദാവീദ്‌ മുതല്‍ ബാബേല്‍ പ്രവാസം വരെ. (ജാതികളുടെ ഇടയില്‍ യിസ്രായേല്‍ എന്ന രാഷ്ട്രത്തിന്‍റെ നിലനില്‍പ്പ്‌)

 

3) ബാബേല്‍ പ്രവാസം മുതല്‍ യേശു ക്രിസ്തു വരെ. (യിസ്രായേല്‍ രാഷ്ട്രം ജാതികളാല്‍ ഭരിക്കപ്പെടുന്നു)

 

ദാവീദ്‌ ഒന്നാമത്തെയും രണ്ടാമത്തെയും നിരകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ബാബേല്‍ പ്രവാസം രണ്ടാമത്തെയും മൂന്നാമത്തെയും നിരകളില്‍ ഉള്‍പ്പെട്ടിരിക്കുന്നു. ദാവീദ്‌ എന്ന എബ്രായ പേരിന്‍റെ സംഖ്യാ മൂല്യമാണ് പതിനാല് (d=4+w=6+d=4). എബ്രായ ഭാഷയില്‍ അക്ഷരങ്ങള്‍ തന്നെയാണ് അക്കങ്ങളും. I=1, V=5, X=10, L=50, C=100 എന്നിങ്ങനെ റോമന്‍ ഭാഷയിലും അക്ഷരങ്ങള്‍ തന്നെ അക്കങ്ങളായിരിക്കുന്നത് നമുക്ക് സുപരിചിതമാണല്ലോ. തലമുറകളുടെ എണ്ണം പതിനാലില്‍ ഒതുക്കി നിര്‍ത്തേണ്ടതിനു മത്തായി ചിലയിടങ്ങളില്‍ ചിലരെ ഒഴിവാക്കിയിട്ടുണ്ട്. യെഹൂദന്മാരുടെ സമ്പ്രദായമനുസരിച്ച് ഈ ഒഴിവാക്കല്‍ സാധൂകരിക്കാവുന്നതാണ്. വംശാവലി പറയുമ്പോള്‍ അപ്രശസ്തരെ ഒഴിവാക്കുന്നത് യെഹൂദന്മാര്‍ക്കിടയില്‍ സാധാരണ സംഭവമാണ്. അതിന്‍റെ ഒരുത്തമോദാഹരണമാണ് മത്താ.1:1. “അബ്രഹാമിന്‍റെ പുത്രനായ ദാവീദിന്‍റെ പുത്രനായ യേശുക്രിസ്തുവിന്‍റെ വംശാവലി” എന്ന് പറയുമ്പോള്‍ അബ്രഹാമിനും ദാവീദിനും ഇടയിലുള്ളവരേയും ദാവീദിനും യേശുക്രിസ്തുവിനും ഇടയിലുള്ളവരെയും മത്തായി ഒഴിവാക്കിയിരിക്കുന്നു. മൊത്തം തലമുറകള്‍ നാല്പത്തിരണ്ട് (14×3) ഉണ്ടെന്നു മത്തായി പറഞ്ഞിട്ടില്ല എന്നത് ശ്രദ്ധിക്കുക.

 

മത്തായിയുടെ സുവിശേഷത്തില്‍ യേശുക്രിസ്തുവിന്‍റെ ജനനവും അനുബന്ധ സംഭവങ്ങളും രേഖപ്പെടുത്തിയിരിക്കുന്നത് മറിയയുടെ ഭര്‍ത്താവായ യോസേഫിന്‍റെ വീക്ഷണത്തിലൂടെയാണ്. ‘യോസേഫ് മറിയയെ രഹസ്യമായി ഉപേക്ഷിപ്പാന്‍ വിചാരിച്ചു’ (മത്താ.1:19), കര്‍ത്താവിന്‍റെ ദൂതന്‍ അവനു സ്വപ്നത്തില്‍ പ്രത്യക്ഷനായി (മത്താ.1:20; 2:13, 19; 22) എന്നീ വേദ ഭാഗങ്ങള്‍ ശ്രദ്ധിക്കുക. മറിയയെ രഹസ്യമായി ഉപേക്ഷിക്കുവാന്‍ തീരുമാനിച്ച കാര്യം യോസേഫിനു മാത്രമേ അറിയുകയുള്ളൂ, അതുപോലെ തന്നെയാണ് സ്വപ്നത്തില്‍ അരുളപ്പാടുണ്ടായ കാര്യവും. യോസേഫ് സ്വപ്നം കണ്ടത് പുറത്തു ഒരാള്‍ക്കും അറിയുകയില്ലല്ലോ. മാത്രമല്ല, ‘മകനെ പ്രസവിക്കും വരെ അവന്‍ അവളെ അറിഞ്ഞില്ല’ എന്ന തികച്ചും സ്വകാര്യമായ ഒരു കാര്യവും രേഖപ്പെടുത്തിയിട്ടുണ്ട്, മത്താ.1:25 -ല്‍ . മറിയയെ ഉപേക്ഷിപ്പാന്‍ തീരുമാനിച്ചതും കര്‍ത്താവിന്‍റെ ദൂതന്‍ പ്രത്യക്ഷപ്പെട്ടതും എല്ലാം യോസേഫ് മറിയയോടു പറയുകയും മറിയ അത് സുവിശേഷ രചയിതാക്കളോട് പറയുകയും ചെയ്തിരിക്കണം. ലൂക്കോസ് മറിയയുടെ വീക്ഷണകോണിലൂടെ യേശുവിന്‍റെ ജനനം രേഖപ്പെടുത്തിയതിനാല്‍ ഈ കാര്യങ്ങള്‍ വിട്ടുകളയുകയും മത്തായി യോസേഫിന്‍റെ വീക്ഷണകോണിലൂടെ യേശുവിന്‍റെ ജനനം രേഖപ്പെടുത്തിയതിനാല്‍ ലൂക്കോസ് രേഖപ്പെടുത്തിയ കാര്യങ്ങള്‍ വിട്ടുകളയുകയും ചെയ്തിരിക്കുന്നു. എന്നാല്‍ നമ്മെ സംബന്ധിച്ചിടത്തോളം രണ്ടു സുവിശേഷങ്ങളും ചേര്‍ത്തു വെച്ച് വായിക്കുമ്പോള്‍ യേശുവിന്‍റെ ജനനത്തെക്കുറിച്ച് വ്യക്തമായ ചിത്രം ലഭിക്കുന്നു.

 

യെഹൂദന്മാരുടെ രാജാവിന്‍റെ ജനനവും രാജകീയ വംശാവലിയും പരിചയപ്പെടുത്തുമ്പോള്‍ യെഹൂദ സംസ്കാരമനുസരിച്ചു സ്ത്രീയെ (മറിയയെ) ഒഴിവാക്കി പുരുഷന്‍റെ (യോസേഫിന്‍റെ) വീക്ഷണത്തിലൂടെ മത്തായി അത് വായനക്കാര്‍ക്ക് മുന്‍പില്‍ അവതരിപ്പിക്കുന്നു. എങ്കിലും, ലൂക്കൊസില്‍ നിന്ന് വ്യത്യസ്തമായി, മത്തായി നല്‍കുന്ന വംശാവലിയില്‍ സ്ത്രീകളുടെ പേരും കാണപ്പെടുന്നു. മിശിഹായുടെ വംശാവലിയില്‍ സ്ത്രീകളും ഉള്‍പ്പെട്ടിരിക്കുന്നു എന്ന സത്യം പുരുഷമേധാവിത്വ ചിന്താഗതി വെച്ച് പുലര്‍ത്തുന്ന യെഹൂദന്മാര്‍ക്ക് അസഹനീയമായിരിക്കും എന്ന് തീര്‍ച്ച! അഞ്ചു സ്ത്രീകളുടെ പേരുകളാണ് യേശുക്രിസ്തുവിന്‍റെ വംശാവലിയില്‍ കാണപ്പെടുന്നത്:

 

1) തമാര്‍ (തന്‍റെ ഭര്‍തൃപിതാവില്‍ നിന്ന് ഗര്‍ഭിണിയായവള്‍ )

 

2) രാഹാബ്‌ (വേശ്യാവൃത്തി തൊഴിലായി സ്വീകരിച്ചിരുന്ന ഒരു കനാന്യ സ്ത്രീ)

 

3) രൂത്ത് (മോവാബ്യ സ്ത്രീ)

 

4) ഊരിയാവിന്‍റെ ഭാര്യ (ബെത്ശേബ, താന്‍ ചെയ്ത തെറ്റ് മറച്ചു വെക്കേണ്ടതിനു ദാവീദിനോടൊപ്പം ചേരുകയും പരോക്ഷമായി തന്‍റെ ഭര്‍ത്താവിന്‍റെ മരണത്തിനു കാരണക്കാരിയാകുകയും ചെയ്തവള്‍ . ഇവളുടെ പേര് പറയാതെ ഊരിയാവിന്‍റെ ഭാര്യ എന്ന് മാത്രം ദൈവാത്മാവ് രേഖപ്പെടുത്തിയിരിക്കുന്നത് ശ്രദ്ധാര്‍ഹമാണ്. യിസ്രായെലിനും ദൈവത്തിന്‍റെ പെട്ടകത്തിനും വേണ്ടി (1.ശമു.11:11) ആത്മാര്‍ത്ഥമായി പോരാടാന്‍ തയ്യാറായ പുറജാതിക്കാരനായ ഊരിയാവിനെ ദൈവം മറന്നു കളഞ്ഞില്ല. താന്‍ മനുഷ്യനായി ഭൂമിയില്‍ അവതരിച്ചപ്പോള്‍ തന്‍റെ വംശാവലിയില്‍ ഹിത്യനായ ഊരിയാവിന്‍റെ പേരും ദൈവം ഉള്‍പ്പെടുത്തിയിരിക്കുന്നു!)

 

5) മറിയ (കൃപ ലഭിച്ച സ്ത്രീരത്നം. ദൈവം മനുഷ്യനായി ഭൂമിയില്‍ വരാന്‍ തയ്യാറായപ്പോള്‍ വിനയവും താഴ്മയുമുള്ള ഈ സ്ത്രീയുടെ ഉദരത്തില്‍ നിന്ന് ജനിക്കാനാണ് ദൈവത്തിനു പ്രസാദമായത്.)

 

(ഇവിടെ സാന്ദര്‍ഭികമായി മറിയയുടെയും യോസേഫിന്‍റെയും പ്രായത്തെക്കുറിച്ച് പറയേണ്ടിയിരിക്കുന്നു. ഇസ്ലാം മതപ്രവാചകനായ മുഹമ്മദ്‌ 52 വയസ്സുള്ളപ്പോള്‍ തന്‍റെ സ്നേഹിതന്‍ അബൂബക്കറിന്‍റെ 6 വയസ്സുകാരിയായ മകള്‍ ആയിഷയെ വിവാഹം കഴിച്ച കാര്യം നാം ചോദിച്ചാല്‍ മുസ്ലിം ദാവാ പ്രവര്‍ത്തകര്‍ തിരിച്ചു നമ്മോട് ചോദിക്കുന്ന കാര്യമാണ് യോസേഫിന്‍റെയും മറിയയുടെയും വിവാഹ സമയത്തെ പ്രായം. ‘വിവാഹ സമയത്ത് യോസേഫിനു 90 വയസ്സ് പ്രായമുണ്ടായിരുന്നു എന്ന് കത്തോലിക്കാ എന്‍സൈക്ലോപീഡിയ പറയുന്നു’ എന്നാണു അവരുടെ വാദം. നമ്മള്‍ കത്തോലിക്കാ എന്‍സൈക്ലോപീഡിയ പരിശോധിച്ചു നോക്കുകയില്ലെന്നു വിചാരിച്ചാണ് അവര്‍ ഈ തട്ടിപ്പ് പരിപാടി പുറത്തെടുക്കുന്നത്.

 

‘വിവാഹ സമയത്ത് യോസേഫിനു 90 വയസ്സ് പ്രായമുണ്ടായിരുന്നു’ എന്ന് കത്തോലിക്കാ എന്‍സൈക്ലോപീഡിയ പറയുന്നുണ്ട് എന്നത് സത്യമാണ്. പക്ഷെ ഇവര്‍ പറയുന്ന വിധത്തില്‍ അല്ല എന്ന് മാത്രം. ഇസ്ലാമിക പക്ഷത്തു നിന്ന് ഈ ആരോപണം ഉന്നയിക്കുന്നവര്‍ കത്തോലിക്‌ എന്സൈക്ലോപീഡിയ വായിച്ചിട്ടുള്ളവരായിരിക്കില്ല. എം.എം. അക്ബറിനെപ്പോലെയുള്ളവര്‍ പറയുന്നത് കേട്ട് വെറുതെ അങ്ങ് പറയുകയാണ്‌ . യഥാര്‍ത്ഥത്തില്‍ കത്തോലിക്‌ എന്‍സൈക്ലോപീഡിയ പറയുന്നതിന്‍റെ ചുരുക്കരൂപം ഇങ്ങനെയാണ്:

 

‘മറിയയുമായുള്ള വിവാഹം നടക്കുമ്പോള്‍ യോസേഫിനു 90 വയസ്സുണ്ടായിരുന്നു എന്ന് ചില അപ്പോക്രിഫ കഥകള്‍ ഉണ്ട്. ധാരാളം ചിത്രങ്ങള്‍ ഈ വിധത്തില്‍ വരക്കപ്പെട്ടിട്ടുമുണ്ട്. എന്നാല്‍ ഇത് വെറും കെട്ടുകഥ മാത്രമാകാനാണ് സാധ്യത. കാരണം, യെഹൂദാ പാരമ്പര്യമനുസരിച്ച് 20 വയസ്സ് ആകുമ്പോഴേക്കും ആണ്‍കുട്ടികള്‍ വിവാഹിതരാകുമായിരുന്നു. യോസേഫും അങ്ങനെതന്നെ വിവാഹിതനായിട്ടുണ്ടാകണം. ഗര്‍ഭിണിയായ ഭാര്യയേയും കൊണ്ട് ഒരു 90 വയസ്സുകാരന് ഗലീലയില്‍ നിന്ന് ബേത്ത് ലഹേം വരെ സഞ്ചരിക്കാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല. അതിലും അവിശ്വസനീയമാണ് യേശു ക്രിസ്തുവിനു 12 വയസ്സുള്ളപ്പോള്‍ അവര്‍ യെരുശലെമിലേക്ക് യാത്ര ചെയ്തത്. ഈ കഥ പ്രകാരം അപ്പോള്‍ യോസേഫിനു 102 വയസ്സുണ്ടാകും. മാത്രമല്ല, ഹെരോദാവു ശിശുക്കളെ കൊല്ലാന്‍ ഉത്തരവിട്ടപ്പോള്‍ യോസേഫ് അമ്മയായ മറിയയെയും ശിശുവായ യേശുവിനെയും കൂട്ടിക്കൊണ്ടു ഈജിപ്തിലെത്തി എന്ന് ബൈബിള്‍ പറയുന്നു. 90 വയസ്സുള്ള ഒരാള്‍ക്ക്‌ ഇത്ര ദൂരം യാത്ര ചെയ്യാനും അവിടെ അമ്മയെയും കുഞ്ഞിനേയും (തൊഴില്‍ ചെയ്തു) സംരക്ഷിക്കാനും സാധിക്കുമെന്ന് തോന്നുന്നില്ല.’
ഈ അഭിപ്രായത്തില്‍ നിന്ന് ഒരുവാക്യത്തിന്‍റെ ഒരു ഭാഗം മാത്രമെടുത്താണ് ഇവര്‍ ഇങ്ങനെ പറയുന്നത്. അതാകട്ടെ, യാഥാര്‍ത്ഥ്യവുമായി പുലബന്ധം പോലുമില്ലാത്തതാണ് താനും.)

 

ഈ അഞ്ചു സ്ത്രീകളില്‍ മറിയ ഒഴികെയുള്ളവര്‍ എല്ലാം ഏതെങ്കിലും തരത്തില്‍ കളങ്കിതരാണ്. ദൈവസന്നിധിയില്‍ പത്താം തലമുറയ്ക്ക് പോലും കയറാന്‍ അനുവാദമില്ലാത്ത മോവാബ്യ ജാതിയില്‍ [ആവ.32:3] നിന്നാണ് റൂത്തിന്‍റെ വരവ്. അവളുടെ പേരക്കുട്ടിയുടെ മകനാണ് ദാവീദ്‌ [രൂത്ത്.4:17]. രാഹബ്‌ ആകട്ടെ ദൈവം വെറുക്കുന്ന ഒരു കാര്യം തന്‍റെ തൊഴിലായി സ്വീകരിച്ചിരുന്നവളാണ്. താമാറും ദൈവം വിലക്കിയ പാപം ചെയ്തവളാണ്. ബെത്ശേബയും അങ്ങനെ തന്നെ. ഈ സ്ത്രീകളുടെ ജീവിതം നമ്മെ പഠിപ്പിക്കുന്ന ഒരു വലിയ പാഠമുണ്ട്. വലിയവനായ ദൈവം പാപികളെ സ്നേഹിക്കുന്നു എന്നതാണ് അത്. ലോകത്തിന്‍റെ നിലവാരം വെച്ച് നോക്കിയാല്‍ യാതൊരു വിധത്തിലും ഈ ലിസ്റ്റില്‍ വരുവാനുള്ള അര്‍ഹത ഇവര്‍ക്കില്ലെന്നു കാണാം. എങ്കിലും കരുണാമയനായ ദൈവം മനുഷ്യന്‍റെ പ്രവൃത്തികള്‍ക്കൊത്ത വിധമല്ല, തന്‍റെ കൃപക്കൊത്തവിധമാണ് മനുഷ്യരോട് ഇടപെടുന്നത് എന്ന് ഈ വേദഭാഗങ്ങള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

 

യേശുവിന്‍റെ ജനനം പ്രകൃത്യാതീതമായിരുന്നു എന്ന് മത്തായി രേഖപ്പെടുത്തുന്നതിന്‍റെ ഉദ്ദേശ്യം ഈ മഹാരാജാവ് അബ്രഹാമിന്‍റെയും ദാവീദിന്‍റെയും വംശപരമ്പരയില്‍ വരുന്നു എങ്കിലും അവരുടെ ശാരീരിക പിന്തുടര്‍ച്ചാവകാശി(Biological descendant)യല്ല അവന്‍ എന്ന് കാണിക്കാനാണ്. ദൂതന്‍റെ വാക്ക് കേട്ട് യോസേഫ് സ്വീകരിച്ചത് മറിയയെ മാത്രമല്ല, അവളിലുണ്ടായിരുന്ന യേശുവിനെയും കൂടിയാണ്. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ യേശു മറിയയുടെ ഉള്ളില്‍ കിടക്കുമ്പോള്‍ തന്നെ യോസേഫ് യേശുവിനെ ദത്തെടുക്കുകയായിരുന്നു.

 

യിസ്രായേല്യ ഗോത്രങ്ങളുടെ കുലകൂടസ്ഥനായിരുന്ന യാക്കോബ് തന്‍റെ മകന്‍ യോസേഫിന്‍റെ രണ്ടു മക്കളായിരുന്ന മനശ്ശെ, എഫ്രയീം എന്നിവരെ ദത്തെടുത്ത വിധം ഉല്‍പ. 48:5,6 എന്നീ വേദഭാഗത്തു രേഖപ്പെടുത്തിയിട്ടുണ്ട്. അതില്‍ത്തന്നെ ഇളയവനായിരുന്ന എഫ്രയീമിനെ ആദ്യജാതനുള്ള അവകാശം (ആവ.21:17) നല്‍കിയിട്ടാണ് ദത്തെടുത്തത്. എഫ്രയീം യാക്കോബിന്‍റെ ആദ്യജാതനായി പരിഗണിക്കപ്പെട്ടു. എഫ്രയീമിനെ ആദ്യജാതനായി യാക്കോബ് ദത്തെടുത്തത് ദൈവവും അംഗീകരിച്ചു. “ഞാന്‍ യിസ്രായെലിനു പിതാവും എഫ്രയീം എന്‍റെ ആദ്യജാതനുമല്ലോ” (യിരെ.31:9) എന്ന് ദൈവം തന്നെ സാക്ഷ്യം പറഞ്ഞതിലൂടെ അത് തെളിവാകുന്നുണ്ട്. ഒരു കുടുംബത്തിലെ സ്ഥാനക്രമത്തില്‍ പിതാവിന്‍റെ അടുത്ത പടിയില്‍ ആദ്യജാതന്‍ നില്‍ക്കുന്നു. രാജകുടുംബത്തെ സംബന്ധിച്ചിടത്തോളം ആദ്യജാതന്‍ കിരീടാവകാശിയാണ് (1.ദിന.21:1-3).

 

ഇങ്ങനെ യേശുവിനെ യോസേഫ് ആദ്യജാതന്‍ എന്ന നിലയില്‍ ദാത്തെടുത്തതിലൂടെ (‘അവന്‍ യോസേഫിന്‍റെ മകന്‍ എന്ന് ജനം വിചാരിച്ചു’ (ലൂക്കോ.3:23) എന്ന ലൂക്കോസിന്‍റെ പ്രസ്താവന ശ്രദ്ധിക്കുക) നിയമപരമായി ദാവീദിന്‍റെ സിംഹാസനത്തിനു യേശു അവകാശിയാണ്. എന്നാല്‍, ശാരീരികമായി യോസേഫിന്‍റെ പിന്തുടര്‍ച്ചാവകാശിയല്ലാത്തതിനാല്‍ യൊഖന്യാവിനു ലഭിച്ച ദൈവശാപത്തിനു (യിരെ.22:24-29) യേശു അര്‍ഹനുമല്ല! ഇങ്ങനെ ശാപമോ ദൈവകോപമോ ഏശാത്ത കളങ്കരഹിതമായ രാജത്വമാണ് യേശുവിനു സിദ്ധിച്ചിരിക്കുന്നത് എന്ന് യേശുവിന്‍റെ വംശാവലിയിലൂടെയും യേശുവിന്‍റെ ജനനത്തിന്‍റെ വിവരണത്തിലൂടെയും മത്തായി വായനക്കാരുടെ മുന്നില്‍ സമര്‍ത്ഥിക്കുന്നു.

 

എന്നാല്‍ വായനക്കാരനെ ആശയക്കുഴപ്പത്തിലാക്കുന്ന സംഗതി ദൈവം ദാവീദിനോടു ചെയ്ത ഉടമ്പടിയിലെ ഒരു പദപ്രയോഗമാണ്. ‘നിന്‍റെ ഉദരത്തില്‍ നിന്ന്‍ പുറപ്പെടുവാനിരിക്കുന്ന സന്തതിക്കു’ പിന്തുടര്‍ച്ചാവകാശം കൊടുത്ത് അവന്‍റെ രാജത്വം സ്ഥിരപ്പെടുത്തും (2.ശമുവേല്‍ 7:12) എന്നാണു ദൈവം പറഞ്ഞിട്ടുള്ളത്. ഉദരത്തില്‍ നിന്ന് പുറപ്പെടുവാനിരിക്കുന്ന സന്തതി എന്നതിലൂടെ നിയമപരമായ പിന്തുടര്‍ച്ചാവകാശം മാത്രമല്ല, ശാരീരികമായ പിന്തുടര്‍ച്ചയും ദാവീദില്‍ നിന്ന് ഈ രാജാവിനുണ്ടായിരിക്കണം എന്ന് വ്യക്തമാകുന്നു. എന്നാല്‍ യേശു യോസേഫിന്‍റെ പുത്രനല്ല എന്ന് മത്തായി ഖണ്ഡിതമായി പറഞ്ഞിരിക്കെ യേശുവിനു ദാവീദിന്‍റെ ശാരീരിക പിന്തുടര്‍ച്ച അവകാശപ്പെടാന്‍ കഴിയില്ല. പിന്നെ എങ്ങനെ യേശു ദൈവം ദാവീദിനോടു വാഗ്ദത്തം ചെയ്ത സന്തതിയാകും? ഇതിന്‍റെ ഉത്തരം ലൂക്കോസ് നല്‍കുന്ന വംശാവലിയിലാണ് ഉള്ളത്. ദൈവം അനുവദിച്ചാല്‍ അടുത്ത ഭാഗത്തില്‍ നമുക്കത് പരിശോധിക്കാം. (തുടരും…)

 

]]>
https://sathyamargam.org/2013/04/%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%b5%e0%b4%82-2/feed/ 0
യേശുക്രിസ്തുവിന്‍റെ വംശാവലിയില്‍ വൈരുദ്ധ്യമോ? (ഭാഗം-3) https://sathyamargam.org/2013/04/%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%b5%e0%b4%82%e0%b4%b6/ https://sathyamargam.org/2013/04/%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%b5%e0%b4%82%e0%b4%b6/#respond Mon, 01 Apr 2013 10:51:19 +0000 http://www.sathyamargam.org/?p=658 അനില്‍ കുമാര്‍ വി അയ്യപ്പന്‍

 

യേശുക്രിസ്‌തുവിന്‍റെ വംശാവലി- മത്തായിയുടെ സുവിശേഷത്തിലൂടെ

 

ദൈവം ദാവീദിനോട്‌ “സന്തതി’യെ വാഗ്‌ദത്തം ചെയ്‌തപ്പോള്‍ രക്ഷകനെക്കുറിച്ചുള്ള ചിത്രങ്ങള്‍ മനുഷ്യവര്‍ഗ്ഗത്തിന്‌ കൂടുതല്‍ വ്യക്തമായി. ആദാമിനോട്‌ പറഞ്ഞ “പാമ്പിന്‍റെ തല തകര്‍ക്കുന്ന സ്‌ത്രീയുടെ സന്തതി’ അബ്രഹാമിന്‍റെ സന്തതിയായിരിക്കും, യിസ്‌ഹാക്കിന്‍റെയും യാക്കോബിന്‍റെയും സന്തതിയായിരിക്കും, യാക്കോബിന്‍റെ പന്ത്രണ്ട്‌ മക്കളില്‍ ഒരാളായ യെഹൂദയുടെ സന്തതിയായിരിക്കും, യെഹൂദാ ഗോത്രത്തില്‍ ദാവീദിന്‍റെ വംശത്തില്‍ നിന്നായിരിക്കും ആ സന്തതി വരുന്നത്‌ ! ദാവീദിന്‍റെ വംശത്തില്‍ ഏത്‌ കുലം, ഏത്‌ കുടുംബം എന്നൊന്നും ദൈവം പറഞ്ഞില്ല. പകരം പ്രവാചകന്മാരിലൂടെ, വരുവാനിരിക്കുന്ന ആ സന്തതിയെക്കുറിച്ച്‌ ദൈവം അരുളിച്ചെയ്‌തു തുടങ്ങി. ആ പ്രവചനങ്ങളില്‍ ചിലത്‌ നമുക്കൊന്ന്‌ ശ്രദ്ധിക്കാം. (പ്രവാചക കാലഘട്ടം ബ്രാക്കറ്റില്‍ )

 

1) വാഗ്‌ദത്ത സന്തതി ബേത്‌ലഹേം എഫ്രാത്തയില്‍ ജനിക്കും. മീഖാ.5:2 (ബി.സി.739-687)

 

2) അവന്‍കന്യകയില്‍നിന്നായിരിക്കും ജനിക്കുന്നത്‌ . യെശ.7:14 (ബി.സി.740-688)

 

3) മനു ഷ്യ വര്‍ഗ്ഗത്തിന്‌ നല്‌കപ്പെടുന്ന ഈ സന്തതി വീരനാം ദൈവം തന്നെ ആയിരിക്കും. യെശ.9:6

 

4) ദൈവം തന്‍റെ ജനവുമായി ചെയ്‌ത ഉടമ്പടിയുടെ മധ്യസ്ഥനായ മോശെയെപ്പോലെ ഒരു പ്രവാചകനായിരിക്കും അവന്‍ . ആവ. 18:18 (ബി.സി. 1500). (മോശെക്കു ശേഷം സ്‌നാപക യോഹന്നാന്‍ വരെയുള്ള പ്രവാചകന്മാരെല്ലാവരും യഹോവയായ ദൈവം മോശെ മുഖാന്തിരം തന്‍റെ ജനവുമായി ചെയ്‌ത ഉടമ്പടിയുടെ പ്രചാരകര്‍ മാത്രമായിരുന്നു. ഈ പ്രചാരകന്മാര്‍ ആരിലൂടെയും ദൈവം പുതിയ ഒരു ഉടമ്പടി സ്ഥാപിച്ചിട്ടില്ല. അതുകൊണ്ട്‌ തന്നെ “മോശെയെപ്പോലെയുള്ള പ്രവാചകന്‍’ എന്ന പദവി ലഭിക്കണമെങ്കില്‍, വാഗ്‌ദത്ത സന്തതി പുതിയ ഉടമ്പടിയുടെ മധ്യസ്ഥനായിരിക്കണം!)

 

5) ഈ വാഗ്‌ദത്ത സന്തതി യിസ്രയേലിന്‍റെ രാജാവായിരിക്കും. സെഖ.6:12,13; 9:9 (ബി.സി.516)

 

6) വരുവാനിരിക്കുന്ന സന്തതി “രാജാവും പ്രവാചകനും’ മാത്രമല്ല, പുരോഹിതനു മായിരിക്കും. സെഖ.6:13 (ബി.സി.516), സങ്കീ. 110:4 (ബി.സി.1000)

 

7) അവന്‍ യഹോവയുടെ ദാസന്‍ കൂടിയായിരിക്കും. യെശ.42:1-4

 

8) ഈ ദാസന്‍റെ രൂപം കണ്ടാല്‍ ആളല്ല എന്നും അവന്‍റെ ആകൃതി കണ്ടാല്‍ മനു ഷ്യനല്ല എന്നും തോന്നുമാറ്‌ വിരൂപമാക്കപ്പെടും. യെശ.52:14

 

9) നമ്മുടെ അകൃത്യത്തിനും അതിക്രമത്തിനും പകരമായിട്ടായിരിക്കും അവന്‍ ശിക്ഷിക്കപ്പെടുന്നത്‌ . യെശ.53:5

 

10) അനേകരുടെ പാപം വഹിച്ചുകൊണ്ട്‌ അവന്‍ തന്‍റെ പ്രാണനെ മരണത്തിന്‌ ഒഴുക്കിക്കളയും. യെശ.52:12

 

11) തന്നെത്താന്‍ താഴ്‌ത്തി വായ്‌ തുറക്കാതിരുന്നിട്ടും അവന്‍ പീഡിപ്പിക്കപ്പെടും. യെശ.53:7

 

12) അവന്‍ എളിയവരോട്‌ സദ്‌വര്‍ത്തമാനം ഘോഷിക്കും. യെശ. 61:1

 

13) യഹോവയുടെ ആത്മാവ്‌അവന്‍റെ മേല്‍ ഉണ്ടായിരിക്കും. യെശ.61:1

 

14) അവന്‍ തന്‍റെ  ശുശ്രൂഷ ആരംഭിക്കുന്നതിനു  മുമ്പ്‌ അവന്‌ വഴിയൊരുക്കുവാന്‍ മറ്റൊരാള്‍ വരും. യെശ.40:3; മലാ.3:1

 

15) അവന്‍ ഉപമയിലൂടെ ജനത്തോട്‌ സംസാരിക്കും. സങ്കീ.78:2 (ബി.സി.1000)

 

16) അവന്‍ കഴുതപ്പുറത്തും കഴുതക്കുട്ടിയുടെ പുറത്തും കയറി സിയോന്‍ നഗരത്തിലേക്ക്‌ പ്രവേശിക്കും. സെഖ. 9:9

 

17) അവന്‍ മരിക്കുന്നത്‌ കൈകാലുകള്‍ തുളയ്‌ക്കപ്പെട്ടായിരിക്കും. സങ്കീ.22:16 (ബി.സി.1000)

 

18) അവന്‍റെ മരണത്തില്‍ അവന്‍റെ വസ്‌ത്രം പങ്കിടപ്പെടും, അവന്‍റെ അങ്കിക്കായി അവര്‍ചീട്ടിടും. സങ്കീ.22:8

 

19) അവന്‍റെ കൂടെയുള്ളയാള്‍ അവനെ വഞ്ചിക്കും. സങ്കീ.41:9 (ബി.സി.1000)

 

20) അവന്‍ മരിച്ചാലും ഉയിര്‍ത്തെഴുന്നേല്‍ക്കും. സങ്കീ.16:10 (ബി.സി.1000)

 

ദൈവം ഈ വിശുദ്ധ പ്രജയെപ്പറ്റി ഇനിയും ധാരാളം കാര്യങ്ങള്‍പ്രവചിച്ചിട്ടുണ്ട്‌ . വിസ്‌തരഭയത്താല്‍ അവയൊന്നും ഇവിടെ രേഖപ്പെടുത്തുന്നില്ല. ഏതായാലും ഓരോ പ്രവാചകനും ഈ വാഗ്‌ദത്ത സന്തതിയെക്കുറിച്ച്‌ കൂടുതല്‍ കൂടുതല്‍ കാര്യങ്ങള്‍ ജനത്തോട്‌ വെളിപ്പെടുത്താന്‍ തുടങ്ങി. യിസ്രായേല്‍ജനം ദൈവത്തില്‍ നിന്നും ദൈവവചനത്തില്‍ നിന്നും കൂടുതലായി അകന്നുകൊണ്ടിരുന്ന സന്ദര്‍ഭം കൂടിയായിരുന്നു ഈ പ്രവാചകകാലഘട്ടം.

 

അങ്ങനെയിരിക്കെ, ദാവീദിന്‍റെ സന്തതിപരമ്പരയില്‍പ്പെട്ട യൊഖെന്യാവ്‌എന്ന യെഹൂദാ രാജാവ്‌ യഹോവയെ അത്യധികം കോപിപ്പിച്ചതുകൊണ്ട് യഹോവയുടെ ശാപത്തിന്‌ പാത്രിഭൂതനായിത്തീര്‍ന്നു. പ്രവാചകനായ യിരെമ്യാവ്‌ മുഖാന്തരം യഹോവ അവനെ ശപിച്ചു: “ദേശമേ, ദേശമേ, ദേശമേ, യഹോവയുടെ വചനം കേള്‍ക്ക! ഈ ആളെ മക്കളില്ലാത്തവന്‍ എന്നും ആയുഷ്‌കാലത്ത്‌ ഒരിക്കലും ശുഭം വരാത്തവന്‍ എന്നും എഴുതുവിന്‍ . ഇനി ദാവീദിന്‍റെ സിംഹാസനത്തില്‍ ഇരുന്നു യെഹൂദ്യയില്‍ വാഴുവാന്‍ അവന്‍റെ സന്തതിയില്‍ ഒരുവനും ഇടവരികയില്ല’ (യിരെമ്യാ.22:29). യൊഖന്യാവിനെ ബാബേല്‍ രാജാവായ നെബുഖദ്‌നേസര്‍ ആക്രമിച്ചു കീഴടക്കി ബാബേലിലേക്ക്‌ തടവുകാരനായി പിടിച്ചുകൊണ്ടുപോയി. അവന്‍റെ മക്കളാരും പിന്നീട്‌ യെഹൂദ്യയില്‍ ഭരണം നടത്തിയിട്ടുമില്ല.

 

നിഷ്‌പക്ഷമതിയായ ഒരു സത്യാന്വേഷകനെ സംബന്ധിച്ചിടത്തോളം അവന്‍ ആശയക്കുഴപ്പത്തിലാകുന്നത് ഇവിടെയാണ്‌ . കാരണം വംശാവലിയിലെ ‘വൈരുദ്ധ്യ’ത്തേക്കാള്‍ വലിയ പ്രശ്‌നമാണ്‌ ഇപ്പോള്‍ അവന്‍റെ മുമ്പാകെയുള്ളത്‌ . വാഗ്‌ദത്ത സന്തതി ദാവീദിന്‍റെ വംശത്തില്‍നിന്ന്‌ വരും എന്നരുളിച്ചെയ്‌ത ദൈവം പ്രവാചകന്മാര്‍ മുഖാന്തരം ആ സന്തതിയെക്കുറിച്ചുള്ള വര്‍ണ്ണനകള്‍എല്ലാം തന്നതിനു ശേഷം ഇപ്പോഴിതാ അതേ ദാവീദിന്‍റെ വംശപരമ്പരയിലെ ഒരു രാജാവിനെ ശപിക്കുകയും അവന്‍റെ സന്തതി പരമ്പരയില്‍ ആരും ഇനിമേല്‍ ദാവീദിന്‍റെ സിംഹാസനത്തിലിരുന്ന്‌ ഭരണം നടത്തുകയില്ലെന്നും പറയുന്നു!! ഇതെങ്ങനെ ശരിയാകും?! ആദാം മുതലിങ്ങോട്ട്‌ ഓരോ തലമുറയില്‍ ദൈവം ഈ സന്തതിയെക്കുറിച്ച്‌ പറഞ്ഞിരുന്നതെല്ലാം വെറുതെയായിരുന്നുവോ?? മനു ഷ്യവംശത്തിന്‌ വിമോചനത്തിന്‍റെ പ്രത്യാശ കൊടുത്തതിനു  ശേഷം തന്‍റെ ഉഗ്രകോപത്തിന്‍റെ ഫലമായി ആ വാഗ്‌ദത്തങ്ങളില്‍ നിന്നെല്ലാം പിന്മാറുന്നവനാണോ സത്യദൈവം??? ഒരിക്കലുമല്ല!!! യൊഖന്യാവിനും അവന്‍റെ സന്തതി പരമ്പരകള്‍ക്കും ലഭിച്ച ശാപം ഏശാത്തവിധം എങ്ങനെയാണ്‌ ദൈവം വാഗ്‌ദത്ത സന്തതിയെ സ്‌ത്രീയുടെ സന്തതിയായി ദാവീദിന്‍റെ പരമ്പരയില്‍ നിന്ന്‌ തന്നെ ജനിപ്പിച്ചത്‌ എന്ന്‌ നമുക്ക്‌ തുടര്‍ന്ന്‌ പരിശോധിക്കാം.

 

വംശാവലിയിലെ ‘വൈരുദ്ധ്യങ്ങള്‍’ ഇതിന്‌ നമ്മെ സഹായിക്കുന്നു.

 

നാല്‌ സുവിശേഷ രചയിതാക്കളും നാല്‌ വ്യത്യസ്‌ത വിധത്തിലാണ്‌ യേശുക്രിസ്‌തുവിനെ വരച്ച്‌ കാണിക്കുന്നത്‌എന്ന്‌ മുന്നമേ സൂചിപ്പിച്ചല്ലോ. മര്‍ക്കോസും യോഹന്നാനും യേശുക്രിസ്‌തുവിന്‍റെ വംശാവലി രേഖപ്പെടുത്താതിരുന്നതിന്‍റെ കാരണവും പറഞ്ഞു. രേഖപ്പെടുത്തപ്പെട്ട രണ്ട്‌ വംശാവലികളില്‍ ആദ്യത്തേത്‌ മത്തായിയില്‍ ആണല്ലോ. മത്തായി യേശുക്രിസ്‌തുവിനെ അവതരിപ്പിക്കുന്നത്‌ സ്വര്‍ഗ്ഗരാജ്യം ഭൂമിയിലേക്ക്‌ കൊണ്ടു വന്ന യെഹൂദന്മാരുടെ രാജാവായിട്ടാണ്‌. യിസ്രായേലിന്‍റെ സ്വര്‍ഗ്ഗീയ രാജാവും ആ രാജാവിന്‍റെ പ്രവര്‍ത്തനങ്ങളും ഏത്‌ വിധത്തിലുള്ളതായിരുന്നു എന്ന്‌ മത്തായി 1-11 വരെയുള്ള അധ്യായങ്ങള്‍ വിഭജിച്ചു പഠിച്ചാല്‍ വ്യക്തമാകും.

 

A) അധ്യായം-1

1) രാജാവിന്‍റെ വംശാവലി (1:1-16)

2) രാജാവിന്‍റെ ജനനം

 

 B) അധ്യായം-2

1) വിദ്വാന്മാര്‍രാജാവിനെ ആരാധിക്കുന്നു (2:1-12)

2) രാജാവിനെ വകവരുത്താനു ള്ള ശത്രുവിന്‍റെ പരിശ്രമം (2:16-18)

3) ശത്രുവിന്‍റെ കയ്യില്‍പെടാതെയുള്ള രാജാവിന്‍റെ ഒഴിഞ്ഞുപോക്ക്‌ (2:13-15)

 

C) അധ്യായം-3

1) രാജാവിന്‍റെ മുന്നോടിയുടെ പ്രവര്‍ത്തനം (3:1-12)

2) രാജാവിന്‍റെ സ്‌നാനവും അഭിഷേകവും (3:13-16)

3) രാജാവിനെക്കുറിച്ചുള്ള സ്വര്‍ഗ്ഗത്തിന്‍റെ സാക്ഷ്യം (3:17)

 

D) അധ്യായം-4

1) പരീക്ഷയില്‍ രാജാവ്‌പിശാചിനെ പരാജയപ്പെടുത്തുന്നു (4:1-11)

2) രാജാവ്‌ തന്‍റെ രാജ്യവ്യാപനത്തിനായി പ്രവര്‍ത്തനം ആരംഭിക്കുന്നു (4:17)

 

E) അധ്യായം-5,6,7

1) തന്‍റെ രാജ്യത്തിലെ പൗരന്മാര്‍ അനു സരിക്കേണ്ട ‘സ്വര്‍ഗ്ഗീയ ഭരണഘടന’ രാജാവ്‌ അധികാരത്തോടെ വിളംബരം ചെയ്യുന്നു

 

F) അധ്യായം-8,9

1) താന്‍മേലില്‍ നിന്നുള്ള രാജാവാണെന്ന്‌ തെളിയിക്കുന്ന തന്‍റെ  അത്യത്ഭുതകരമായ അധികാരശക്തി രാജാവ്‌ വെളിപ്പെടുത്തുന്നു

 

a) രോഗത്തിന്‍റെ മേലുള്ള അധികാരം (8:1-3, 5-15; 9:27-29)

b) പ്രകൃതിയുടെ മേലുള്ള അധികാരം (8:23-27)

c) അശുദ്ധാത്മാക്കളുടെ മേലുള്ള അധികാരം (8:16-17, 28-32; 9:32-34)

d) മരണത്തിന്‍റെ മേലുള്ള അധികാരം (9:18-25)

 

G) അധ്യായം-10

1) രാജാവിനെക്കുറിച്ച്‌ പറയാനും രാജ്യവ്യാപനത്തിനു മായി തന്‍റെ ദാസന്മാരെ ‘ചെന്നായ്‌ക്കളുടെ നടുവില്‍ ആടിനെ’യെന്നപോലെ രാജാവ്‌ അയക്കുന്നു.

 

H) അധ്യായം- 11

1) തന്‍റെ മുന്നോടിയെക്കുറിച്ചുള്ള രാജാവിന്‍റെ സാക്ഷ്യം (11:7-11)

2) തന്‍റെ വീര്യപ്രവൃത്തികള്‍ കണ്ടിട്ടും തന്നെ സ്വീകരിക്കാത്ത പട്ടണങ്ങളെ രാജാവ്‌ ശാസിക്കുന്നു (11:20-24)

3) തന്നെ തിരസ്‌കരിച്ച തന്‍റെ സ്വന്ത ജനത്തെ രാജാവും താത്‌കാലികമായി തിരസ്‌കരിക്കുന്നു. ഇനിമുതല്‍ ജഡപ്രകാരം അബ്രഹാമിന്‍റെ സന്തതികളായിരിക്കുന്നവര്‍ക്കു മാത്രമല്ല, ജാതികള്‍ക്കും ഈ രാജാവിന്‍റെ രാജ്യത്തിലേക്ക്‌ പ്രവേശനമുണ്ട്‌ . അദ്ധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായുള്ള “എല്ലാവരോടും’ തന്‍റെ അടുക്കല്‍ വരുവാന്‍ രാജാവ്‌ ആഹ്വാനം ചെയ്യുന്നു (11:28-30)

 

പന്ത്രണ്ടാം അധ്യായം മുതല്‍ ജാതികളേയും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള രാജ്യത്തെപ്പറ്റിയാണ്‌ രാജാവ്‌ സംസാരിക്കുന്നത്‌ . അതിന്‍റെ തിലകക്കുറിയായുള്ള പ്രസ്‌താവന മത്താ.16:18-ലാണ്‌കാണുന്നത്‌ . അവിടെ, ജഡപ്രകാരമുള്ള യിസ്രായേലില്‍ നിന്ന്‌ വിഭിന്നമായതും പൂര്‍വ്വകാലങ്ങള്‍ക്കും തലമുറകള്‍ക്കും മറഞ്ഞുകിടന്ന മര്‍മ്മവുമായിരുന്ന “സഭ’ എന്ന പുതിയൊരു രാജ്യത്തിന്‍റെ നിര്‍മ്മാണത്തെപ്പറ്റി രാജാവ്‌പ്രഖ്യാപിക്കുന്നു.

 

ഇങ്ങനെ, ‘യെഹൂദന്മാരുടെ രാജാവായി’ അവനെ അവതരിപ്പിക്കുന്നതുകൊണ്ടാണ്‌ മത്തായി യെഹൂദാജനത്തിന്‍റെ പിതാവായ അബ്രാഹാമില്‍നിന്ന്‌ അവന്‍റെ വംശാവലി ആരംഭിക്കുന്നത്‌ . ദാവീദ്‌ മുതല്‍ യെഹോയാഖീന്‍ (യൊഖന്യാവ്‌ ) വരെ ആ വംശാവലിയില്‍ ഉള്ളത്‌ രാജാക്കന്മാര്‍ മാത്രമാണ്‌ . രാജകീയ പിന്‍തുടര്‍ച്ചയാണ്‌ ആ വംശാവലി അര്‍ത്ഥമാക്കുന്നത്‌ . യേശു ഭൂജാതനാകുന്ന കാലത്ത്‌ യെഹൂദ്യയില്‍ ഭരണം നടത്തിയിരുന്നത്‌ ദാവീദിന്‍റെ രാജവംശം ആയിരുന്നുവെങ്കില്‍, അന്ന്‌ ദാവീദിന്‍റെ സിംഹാസനത്തിലിരുന്ന്‌ ഭരിക്കുന്നത്‌ മറിയയുടെ ഭര്‍ത്താവും യേശുവിന്‍റെ വളര്‍ത്തു പിതാവുമായിരുന്ന യോസേഫ്‌ എന്ന തച്ചനല്ലാതെ മറ്റാരുമായിരിക്കില്ല!! യോസേഫിന്‍റെ നിയമപ്രകാരമുള്ള പിന്‍തുടര്‍ച്ചാവകാശി യേശുക്രിസ്‌തു ആണെന്ന്‌ മത്തായിയിലെ വംശാവലി അസന്ദിഗ്‌ദമായി നമ്മോട് പ്രഖ്യാപിക്കുന്നു!  (തുടരും…)

]]>
https://sathyamargam.org/2013/04/%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%b5%e0%b4%82%e0%b4%b6/feed/ 0
യേശുക്രിസ്‌തുവിന്‍റെ വംശാവലിയില്‍ വൈരുദ്ധ്യമോ? (ഭാഗം-2) https://sathyamargam.org/2013/04/%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e2%80%8c%e0%b4%a4%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%b5-2/ https://sathyamargam.org/2013/04/%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e2%80%8c%e0%b4%a4%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%b5-2/#respond Mon, 01 Apr 2013 05:00:17 +0000 http://www.sathyamargam.org/?p=655  

അനില്‍കുമാര്‍.വി.അയ്യപ്പന്‍

യേശുക്രിസ്‌തുവിന്‍റെ വംശാവലി- മത്തായിയുടെ സുവിശേഷത്തിലൂടെ

പുതിയനിയമത്തിന്‍റെ ആരംഭ വാക്യവും (മത്താ.1:1) അവസാന വാക്യവും (വെളിപ്പാട്‌ .22:21) യേശുക്രിസ്‌തുവിന്‍റെ പേര്‌ ഉള്‍ക്കൊള്ളുന്നതാണ്‌ . പുതിയ നിയമത്തിന്‍റെ ഉള്ളടക്കവും പ്രതിപാദ്യ വിഷയവും യേശുക്രിസ്‌തു ആണെന്ന്‌ ഇത്‌ തെളിയിക്കുന്നു. പുതിയനിയമം യഥാര്‍ത്ഥത്തില്‍ പഴയനിയമത്തിന്‍റെ പൂര്‍ത്തീകരണമാണ്‌ . പുതിയനിയമം ഇല്ലായിരുന്നുവെങ്കില്‍, പഴയ നിയമത്തിലെ പല സമസ്യകള്‍ക്കും ചോദ്യങ്ങള്‍ക്കും  അന്വേഷണങ്ങള്‍ക്കും ഉത്തരം ഉണ്ടാകയില്ലായിരുന്നു. പുതിയ നിയമം വന്നില്ലായിരുന്നെങ്കില്‍, യാഗങ്ങളും പെരുന്നാളുകളും ഉത്സവങ്ങളും ഇന്നും അന്തമില്ലാതെ തുടര്‍ന്നു പോകുമായിരുന്നു. ഇങ്ങനെ പഴയനിയമത്തിന്‍റെ എല്ലാ കെട്ടുപാടുകളില്‍നിന്നും അടിമത്തത്തില്‍നിന്നും മാനവജാതിയെ മോചിപ്പിച്ച പുതിയനിയമം ആരംഭിക്കുമ്പോള്‍ത്തന്നെ, ആ നിയമദാതാവിന്‍റെ വംശാവലി രേഖപ്പെടുത്തുന്നത്‌ തികച്ചും ഉചിതമാണല്ലോ. മാത്രമല്ല, പുതിയ നിയമത്തിലെ ഒന്നാം പുസ്‌തകം എഴുതിയ മത്തായി ആ നിയമദാതാവിനെ പരിചയപ്പെടുത്തുന്നത്‌ ‘യെഹൂദന്മാരുടെ രാജാവാ’യിട്ടാണ്‌ . പുതിയ നിയമത്തിലെ ഒന്നാമത്തെ ചോദ്യം “യെഹൂദന്മാരുടെ രാജാവായി പിറന്നവന്‍ എവിടെ?” എന്നതാണ്‌, വിദ്വാന്മാര്‍ ഹെരോദാവിനോട്‌ ചോദിക്കുന്നത്‌ . പുതിയ നിയമത്തിലെ രണ്ടാമത്തെ ചോദ്യം ആദ്യത്തെ ചോദ്യത്തോട്‌ ബന്ധപ്പെട്ടതാണ്‌, “ക്രിസ്‌തു എവിടെ ആകുന്നു ജനിക്കുന്നത്‌?”, ഹെരോദാവ്‌ മഹാപുരോഹിതന്മാരോടും ശാസ്‌ത്രിമാരോടും ചോദിക്കുന്നത്‌ . ഈ രണ്ട്‌ ചോദ്യങ്ങളിലൂടെ പരിശുദ്ധാത്മാവ്‌ വായനക്കാരോട്‌ പറയാന്‍ ശ്രമിക്കുന്നത്‌, ‘യെഹൂദന്മാരുടെ രാജാവായി പിറക്കുന്നവന്‍ ക്രിസ്‌തു ആണ്‌’ എന്ന കാര്യം ഹെരോദാവിനും  മഹാപുരോഹിതന്മാര്‍ക്കും ശാസ്‌ത്രിമാര്‍ക്കും അറിയാമായിരുന്നു എന്നതാണ്‌ . മാത്രമല്ല, ആ ക്രിസ്‌തു ആരാണെന്ന കാര്യം ഒന്നാം അധ്യായം പതിനാറാം വാക്യത്തില്‍ മത്തായി വ്യക്തമായി പറഞ്ഞിട്ടുമുണ്ട്‌ : “യാക്കോബ്‌ മറിയയുടെ ഭര്‍ത്താവായ യോസേഫിനെ ജനിപ്പിച്ചു, അവളില്‍നിന്ന്‌ ക്രിസ്‌തു എന്നു പേരുള്ള യേശു ജനിച്ചു.” രണ്ട്‌ കാര്യങ്ങളാണ്‌ മത്തായി ഈ ഒരൊറ്റ വാക്യത്തിലൂടെ ഊന്നിപ്പറയാന്‍ശ്രമിക്കുന്നത്‌ :

 

1) മറിയയുടെ മകനായി ജനിച്ച യേശു ആണ്‌ യെഹൂദന്മാരുടെ രാജാവായ ക്രിസ്‌തു.

 

2) അവനെ ആരും ജനിപ്പിച്ചതല്ല, അവന്‍ സ്വയമായി ജനിച്ചതാണ്‌.

 

യോഹന്നാന്‍റെ ഭാഷയില്‍പറഞ്ഞാല്‍ ‘വചനം ജഡമായിത്തീര്‍ന്നു.’ ആരെങ്കിലും അങ്ങനെ ആക്കിത്തീര്‍ത്തതല്ല, അവന്‍ സ്വയം ജഡമായിത്തീര്‍ന്നതാണ്‌ . യെഹൂദന്മാരുടെ രാജാവായി ജനിച്ച ഈ യേശുക്രിസ്‌തുവിന്‍റെ വംശാവലി പഠിക്കണമെങ്കില്‍, നാം പഴയനിയമത്തിന്‍റെ താളുകളിലേക്ക്‌ കടന്നു ചെന്ന്‌ അതിലെ ചരിത്രത്തെളിവുകള്‍ ഗ്രഹിക്കേണ്ടിയിരിക്കുന്നു.

 

പ്രവാചകന്മാര്‍ പ്രവചിച്ചിട്ടുള്ള, ക്രിസ്‌തു രാജാവായി ഭരണം നടത്തുന്ന, നീതിയും സമാധാനവും പരിശുദ്ധാത്മാവില്‍ സന്തോഷവുമുള്ള ദൈവത്തിന്‍റെ രാജ്യം ഭൂമിയിലേക്ക്‌ വരുന്നത്‌ അബ്രഹാമിന്‍റെ സന്തതിയിലൂടെയാണ്‌ . കേവലം ജഡപ്രകാരം മാത്രമുള്ള സന്തതിയല്ല, വിശ്വാസത്താലും അബ്രഹാമിന്‍റെ സന്തതിയായിരിക്കുന്ന ഒരുവനാണ്‌ ക്രിസ്‌തു. ദൈവത്താല്‍ സൃഷ്‌ടിക്കപ്പെട്ട മനുഷ്യ വര്‍ഗ്ഗത്തിന്‍റെ പിതാവാണ്‌, ആദാം. എന്നാല്‍ ദൈവത്താല്‍ വിളിക്കപ്പെട്ട മനുഷ്യവര്‍ഗ്ഗത്തിന്‍റെ അഥവാ വിശ്വാസികളുടെ പിതാവാണ്‌ അബ്രഹാം. ദൈവത്തിന്‍റെ രാജ്യം ഭൂമിയില്‍ പണിയപ്പെടുന്നത്‌ കേവലം ദൈവത്താല്‍ സൃഷ്‌ടിക്കപ്പെട്ട മനുഷ്യവര്‍ഗ്ഗത്താലല്ല, പിന്നെയോ ദൈവത്താല്‍ വിളിക്കപ്പെട്ട മനുഷ്യ വര്‍ഗ്ഗത്താലാണ്‌ . അതില്‍ അബ്രഹാമിന്‍റെ മക്കളായ യഥാര്‍ത്ഥ ഇസ്രായേല്യരും (റോമ.9:6-8) ക്രിസ്‌തു യേശുവിലുള്ള വിശ്വാസത്താല്‍ അബ്രഹാമിന്‍റെ മക്കളായിത്തീര്‍ന്നവരും (ഗലാത്യ.3:7,9,29) ഉള്‍പ്പെടുന്നു. അബ്രഹാമിന്‌ എട്ട്‌ മക്കളുണ്ടായിരുന്നു (ഉല്‍പ്പത്തി.16:15; 21:2,3; 25:2). ഈ എട്ടു പേരില്‍ യിസഹാക്ക്‌ മാത്രമാണ്‌ വാഗ്‌ദത്ത സന്തതിയായി എണ്ണപ്പെട്ടത്‌ (റോമ.9:8,9) എന്ന കാര്യം ഇത്തരുണത്തില്‍ ഓര്‍ക്കുക. യിസഹാക്കിന്‌ ഇരട്ടകളായ രണ്ട്‌ ആണ്‍കുട്ടികളാണ് ഉണ്ടായിരുന്നത്‌, ഏശാവും യാക്കോബും. എങ്കിലും ദൈവം യാക്കോബിനെയാണ്‌ യിസഹാക്കിന്‍റെ അവകാശിയായി തിരഞ്ഞെടുത്തത്‌ (റോമ.9:10-13). ന്യായപ്രമാണം നല്‍കുന്നതിനു മുന്‍പുള്ള കാലഘട്ടത്തില്‍ ആദ്യജാതനായി ജനിക്കുന്ന ഒരു വ്യക്തിക്കുണ്ടായിരുന്ന ജന്മാവകാശങ്ങള്‍ ഇവയായിരുന്നു:

1. ഭൂമിയും ആടുമാടുകളും അടക്കമുള്ള സകല സ്വത്തുക്കളിലും മറ്റു മക്കളേക്കാള്‍ ഇരട്ടി ഓഹരി

2. കുടുംബത്തിന്‍റെ പൗരോഹിത്യ സ്ഥാനം

3. രാജകുടുംബത്തില്‍ ജനിച്ചവരാണെങ്കില്‍ രാജ്യാവകാശം.

യാക്കോബിനു ജനിച്ച പന്ത്രണ്ട്‌ ആണ്മക്കളില്‍ മൂത്തവനായ രൂബേനായിരുന്നു യഥാര്‍ത്ഥത്തില്‍ ഈ മൂന്ന്‌ അവകാശങ്ങളും ലഭിക്കേണ്ടിയിരുന്നത്‌ . എന്നാല്‍ അവന്‍ തന്‍റെ അപ്പന്‍റെ ശയ്യയെ അശുദ്ധമാക്കിയതിനാല്‍ (ഉല്‍.35:22; 49:3,4) ഈ മൂന്ന്‌ അവകാശങ്ങളും അവന്‌ നഷ്‌ടപ്പെടുകയും അവ അവന്‍റെ സഹോദരന്മാര്‍ക്ക്‌ ലഭിക്കുകയും ചെയ്‌തു. (ജഡികസുഖത്തിനു വേണ്ടി ആദ്യജാതന്‍റെ അവകാശങ്ങള്‍ നഷടപ്പെടുത്തിയ രണ്ടു പേരേ ബൈബിളിലുള്ളൂ, ഏശാവും രൂബേനും. ഇതില്‍ രൂബേനുണ്ടായ നഷ്‌ടമാണ്‌ ഏറ്റവും വലുത്‌ . ദൈവത്തിന്‍റെ ജനത്തിന്‍റെ പുരോഹിതനായിരിക്കാനുള്ള അവകാശവും ലോകരക്ഷകന്‍ ഭൂമിയിലേക്ക് പിറന്നു വീണ ഗോത്രമായി മാറാനുള്ള അവസരവുമാണ് അവന്‍ നഷ്ടപ്പെടുത്തിയത്. തലമുറകളെപ്പോലും ബാധിക്കുന്ന നഷ്‌ടം ഉണ്ടാക്കിവെയ്‌ക്കാന്‍ ദൈവമക്കള്‍ക്കും സാധിക്കും എന്നതിന്‍റെ ഉത്തമോദാഹരണമാണ്‌ രൂബേന്‍ .) ഭൂമിയിലുള്ള ഇരട്ടി ഓഹരി യോസേഫിനു, അഥവാ യോസേഫിന്‍റെ രണ്ടു മക്കളായ എഫ്രയീമിനും  മനശ്ശെക്കും ലഭിച്ചു (യോശുവ.16:17; 1.ദിന.5:1). പൗരോഹിത്യം ലേവി ഗോത്രത്തിനു നല്‍കിക്കൊണ്ടു യഹോവ ലേവ്യരെ യിസ്രായേലിലെ ആദ്യജാതന്മാര്‍ക്കു പകരം തെരഞ്ഞെടുത്തു (സംഖ്യാ.3:5-13; 8:14-19). രാജത്വം യെഹൂദാ ഗോത്രത്തിനും  കിട്ടി (ഉല്‍ .49:10; 1.ദിന.5:2). ദൈവരാജ്യത്തിന്‍റെ ഭരണാധികാരിയായ യേശുക്രിസ്‌തു യെഹൂദാ ഗോത്രത്തില്‍നിന്ന്‌ ഉത്ഭവിച്ചു (എബ്രാ.7:14). യെഹൂദാ ഗോത്രത്തിലെ ദാവീദിന്‍റെ സിംഹാസനത്തിന്മേല്‍ അവനുള്ള അവകാശപ്രഖ്യാപനരേഖയാണ്‌ മത്തായി തന്‍റെ സുവിശേഷത്തിന്‍റെ ആരംഭത്തില്‍ വിവരിക്കുന്ന വംശാവലിപ്പട്ടിക!

 

ഇന്ന്‌ ജീവിച്ചിരിപ്പുള്ള ഏതൊരു വ്യക്തിയുടേയും പൂര്‍വ്വപിതാവ്‌ എന്നത്‌ ആദാം ആണ്‌ (അപ്പൊ. പ്രവൃ. 17:26). അതുകൊണ്ടു തന്നെ, അഹങ്കാരത്തോടെയും പൊങ്ങച്ചത്തോടെയും നാം പറയുന്ന കുടംബ മഹിമകള്‍ക്കും വംശപാരമ്പര്യത്തിനുമപ്പുറം ഏതൊരു മനുഷ്യന്‍റെയും വംശാവലി ചെന്നെത്തുന്നത്‌ ദൈവകല്‌പന ലംഘിച്ച്‌ ലോകത്തില്‍ പാപം പ്രവേശിക്കുവാന്‍ ഇടയാക്കിയ ആദാമിലും ഹവ്വയിലുമാണ്‌ . ചുരുക്കിപ്പറഞ്ഞാല്‍, അവിശ്വാസത്തിന്‍റെയും അനുസരണക്കേടിന്‍റെയും ഫലമായി ദൈവസന്നിധിയില്‍നിന്ന്‌ ആട്ടിയോടിക്കപ്പെട്ട്‌ വ്രണിത ഹൃദയരായി ജീവിതം തള്ളി നീക്കിയ ആദിമാതാപിതാക്കളുടെ പാരമ്പര്യമാണ്‌ നമുക്ക്‌ അവകാശപ്പെടാനുള്ളത്‌, അതില്‍കൂടുതലുള്ള ഒരു  കുലമഹിമയുമില്ല! പിതൃപാരമ്പര്യം വ്യര്‍ത്ഥമാണെന്ന്‌ ബൈബിള്‍ പറയാന്‍ കാരണമിതാണ്‌ (1.പത്രാസ്‌ . 1:18). ഈ വംശാവലിയുടെ വിഷയം നാം ആദാമില്‍നിന്നു തന്നെ തുടങ്ങേണ്ടിയിരിക്കുന്നു.

 

ദൈവം തിന്നരുതെന്ന്‌ കല്‌പിച്ച പഴം ഭക്ഷിച്ച്‌ പാപം പ്രവേശിച്ച ശരീരവും മനസ്സുമായി ഏദന്‍തോട്ടത്തില്‍ നില്‍ക്കുന്ന ആദാമിന്‍റെയും ഹവ്വയുടേയും മുന്നില്‍വെച്ച്‌ ദൈവം പാമ്പിനോട്‌ (പിശാചിനോട്‌ ) പറഞ്ഞു: “സ്‌ത്രീയുടെ സന്തതി നിന്‍റെ തല തകര്‍ക്കും; നീ അവന്‍റെ കുതികാല്‍ തകര്‍ക്കും’ എന്ന്‌ (ഉല്‌പ.3:15). തോട്ടത്തില്‍നിന്ന്‌ പുറത്താക്കപ്പെട്ട ആദാമും ഹവ്വയും കരുതിയത്‌ സ്‌ത്രീയുടെ (ഹവ്വയുടെ) സന്തതിയായി ജനിക്കുന്നവന്‍ പാമ്പിന്‍റെ തല തകര്‍ക്കുമെന്നും അങ്ങനെ തങ്ങള്‍ക്ക്‌ നഷ്‌ടമായ ഏദന്‍തോട്ടത്തിലെ സൗഭാഗ്യാവസ്ഥ അവന്‍ വീണ്ടെടുത്ത്‌ തരുമെന്നുമായിരുന്നു. അതുകൊണ്ടാണ്‌ തങ്ങളുടെ ആദ്യജാതന്‌ അവര്‍ ‘കായേന്‍’ (‘യഹോവയാല്‍ ലഭിച്ച പുരുഷപ്രജ’ അഥവാ ‘യഹോവയെ എനിക്ക്‌ പുരുഷപ്രജയായി ലഭിച്ചു’) എന്ന്‌ പേര്‍ വിളിച്ചത്‌.

 

എന്നാല്‍ കായേന്‍ യഹോവയില്‍ നിന്നുള്ളവനല്ല, ദുഷ്‌ടനില്‍ നിന്നുള്ളവന്‍ ആയിരുന്നു (1.യോഹ.3:12) എന്നവര്‍ മനസ്സിലാക്കിയത്‌ അവന്‍ തന്‍റെ സഹോദരനും നീതിമാനുമായ ഹാബേലിനെ കൊല ചെയ്‌തപ്പോഴായിരുന്നു. ദുഷ്‌ടനില്‍ നിന്നുള്ള കായേന്‍ തങ്ങളെ രക്ഷിക്കുകയില്ല, യഹോവയില്‍നിന്നുള്ള ഹാബേല്‍ കൊല്ലപ്പെടുകയും ചെയ്‌തു എന്നതില്‍ അവര്‍ നിരാശരായി കാലം കഴിക്കുമ്പോഴാണ്‌ ഒരു മകന്‍കൂടി ജനിക്കുന്നത്‌ . പ്രതീക്ഷകള്‍ നിറഞ്ഞ ആദിമാതാപിതാക്കള്‍ ‘ദൈവത്തില്‍ നിന്നുള്ളവനായിരുന്ന ഹാബേലിനു  പകരം ദൈവം നിയമിച്ചവന്‍’ എന്നു കരുതി അവന്‌ ‘ശേത്ത്‌’ (നിയമിച്ചു) എന്ന്‌ പേരിട്ടു. എന്നാല്‍ ശേത്തിനും അവരെ ഏദന്‍തോട്ടത്തിലെ പഴയ അവസ്ഥയിലേക്ക്‌ മടക്കിക്കൊണ്ടു പോകാനോ അവര്‍ക്കു വേണ്ടി ഏദന്‍തോട്ടം വീണ്ടെടുക്കാനോ കഴിഞ്ഞില്ല. പിന്നീട്‌ തലമുറകള്‍കഴിയും തോറും വീണ്ടെടുപ്പുകാരനെക്കുറിച്ചുള്ള പ്രതീക്ഷകളും വളര്‍ന്നു വന്നു. പിതാക്കന്മാരില്‍ നിന്ന്‌ മക്കളിലേക്ക്‌ ‘സ്‌ത്രീയുടെ സന്തതി’യായ വീണ്ടെടുപ്പുകാരനെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറ്റം ചെയ്‌തു പോന്നു!!

 

ജലപ്രളയത്തോടെ ഭൂമുഖത്ത്‌ നോഹയുടെ ഒരു കുടുംബം മാത്രം അവശേഷിച്ചു. നോഹ തന്‍റെ മക്കളോട്‌ പറഞ്ഞത്‌, ദൈവം വാഗ്‌ദത്തം ചെയ്‌ത സന്തതി ‘ശേമിന്‍റെ കൂടാരങ്ങളില്‍ വസിക്കും’ എന്നായിരുന്നു (ഉല്‌പ.9:27b). ആ കുടുംബത്തില്‍ നിന്ന്‌ വീണ്ടും മനുഷ്യജാതി ഉളവായിവന്നു. ബാബേലില്‍ ഗോപുരം പണിയുവാന്‍ ശ്രമിച്ചതോടെ മനുഷ്യവര്‍ഗ്ഗം പലഭാഷാ ഗോത്രങ്ങളായി പിരിഞ്ഞു പോയി. ഇങ്ങനെ പിരിഞ്ഞു പോയ മനുഷ്യവര്‍ഗ്ഗത്തിനിടയില്‍ ‘മനുഷ്യ കുലത്തിന്‌ ഒരു വീണ്ടെടുപ്പുകാരന്‍ വരും’ എന്ന വിശ്വാസം നിലനിന്നിരുന്നു. അതുകൊണ്ടാണ്‌ പുരാതന മത വിശ്വാസങ്ങളിലും അവരുടെ ഗ്രന്ഥങ്ങളിലും മനുഷ്യവര്‍ഗ്ഗത്തിന്‍റെ രക്ഷക്കു വേണ്ടിയുള്ള ദൈവികാവതാരങ്ങളുടെ കഥകള്‍ ഏറ്റക്കുറച്ചിലോടെ കാണപ്പെടുന്നത്‌ . പല ഭൂഖണ്‌ഢങ്ങളിലേക്ക്‌ കുടിയേറിപ്പാര്‍ത്ത മനുഷ്യര്‍ അവരവരുടെ സമൂഹങ്ങളില്‍നിന്ന്‌ മാനവ സമൂഹത്തിന്‍റെ വിമോചകനെ പ്രതീക്ഷിക്കാന്‍ തുടങ്ങി.

 

കാലചക്രം മുന്നോട്ടുരുളവേ, ഏതാണ്ട്‌ ബി.സി..2000 ത്തോടുകൂടി  മധ്യപൂര്‍വ്വേഷ്യയിലെ മെസപ്പൊട്ടോമ്യയില്‍ ഉള്ള ‘ഊര്‍’ എന്ന പട്ടണത്തിലെ അന്തേവാസിയും ശേമ്യ വംശജനുമായ ‘അബ്രാം’ എന്ന വ്യക്തിയെ ദൈവം വിളിച്ചു. താന്‍ കാണിപ്പാനിരിക്കുന്ന ദേശത്തേക്ക്‌ പുറപ്പെടുവാന്‍ ദൈവം അബ്രാമിനോട്‌ കല്‌പിച്ചു. മാത്രമല്ല, “ഞാന്‍ നിന്നെ വലിയോരു ജാതിയാക്കും; നിന്നെ അനു ഗ്രഹിച്ചു നിന്‍റെ പേര്‍വലുതാക്കും; നീ ഒരു അനുഗ്രഹമായിരിക്കും. നിന്നെ അനുഗ്രഹിക്കുന്നവരെ ഞാന്‍ അനുഗ്രഹിക്കും, നിന്നെ ശപിക്കുന്നവരെ ഞാന്‍ ശപിക്കും. നിന്നില്‍ ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടും’ (ഉല്‌പ. 12:2,3) എന്ന്‌ വാഗ്‌ദാനവും നല്‍കി. പിതാക്കന്മാരില്‍ നിന്ന്‌ പറഞ്ഞുകേട്ടിട്ടുള്ള, ദൈവം ആദാമിനോട്‌ വാഗ്‌ദത്തം ചെയ്‌തിരുന്ന സ്‌ത്രീയുടെ സന്തതി താനാണെന്ന്‌ ഒരു പക്ഷെ അബ്രാം ചിന്തിച്ചിരിക്കാം. എന്നാല്‍ വര്‍ഷങ്ങള്‍ക്ക്‌ ശേഷം ദൈവം അബ്രാമിനോട്‌ : “നീ എന്‍റെ വാക്ക്‌ അനുസരിച്ചതുകൊണ്ട്‌ നിന്‍റെ സന്തതി മുഖാന്തരം ഭൂമിയിലുള്ള സകല ജാതികളും അനുഗ്രഹിക്കപ്പെടും എന്ന്‌ ഞാന്‍ എന്നെക്കൊണ്ടു തന്നെ സത്യം ചെയ്‌തിരിക്കുന്നു എന്ന്‌ യഹോവ അരുളിച്ചെയ്തു’ (ഉല്‌പ. 22:18).

 

ദൈവം ആദാമിനോട്‌ വാഗ്‌ദത്തം ചെയ്‌തിരുന്ന സന്തതി താനല്ല എന്ന്‌ അബ്രഹാം തിരിച്ചറിഞ്ഞു. വാഗ്‌ദത്താല്‍ ജനിച്ച സന്തതിയായ യിസ്‌ഹാക്ക്‌ ആണതെന്ന്‌ അബ്രഹാം ചിന്തിച്ചിരിക്കാം. എന്നാല്‍ ദൈവം യിസ്‌ഹാക്കിനോട്‌ ഇപ്രകാരം പറഞ്ഞു: “ഞാന്‍ നിന്‍റെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ വര്‍ദ്ധിപ്പിച്ച്‌ നിന്‍റെ സന്തതിക്ക്‌ ഈ ദേശമൊക്കെയും കൊടുക്കും. നിന്‍റെ സന്തതി മുഖാന്തരം ഭൂമിയിലെ സകല ജാതികളും അനുഗ്രഹിക്കപ്പെടും’ (ഉല്‌പ.26:5). ദൈവം ആദാമിനോട്‌ വാഗ്‌ദത്തം ചെയ്‌തിരുന്ന സ്‌ത്രീയുടെ സന്തതി താനല്ലെന്ന്‌ യിസ്‌ഹാക്കും മനസ്സിലാക്കി. മാത്രമല്ല, അത്‌ ദൈവം തിരഞ്ഞെടുത്ത (ഉല്‌പ.25:23) തന്‍റെ ഇളയ സന്തതിയായ യാക്കോബ്‌ ആയിരിക്കാം എന്ന്‌ യിസ്‌ഹാക്ക്‌ ചിന്തിച്ചിരിക്കും. എന്നാല്‍ ദൈവം യാക്കോബിനോട്‌ ഇപ്രകാരം കല്‌പിച്ചു: “നിന്‍റെ സന്തതി ഭൂമിയിലെ പൊടി പോലെ ആകും; നീ പടിഞ്ഞാറോട്ടും കിഴക്കോട്ടും വടക്കോട്ടും തെക്കോട്ടും പരക്കും; നീ മുഖാന്തരവും നിന്‍റെ സന്തതി മുഖാന്തരവും ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടും’ (ഉല്‌പ.28:14)

 

താന്‍ വാഗ്‌ദത്ത സന്തതിയുടെ പിതാവാണ്‌, വാഗ്‌ദത്ത സന്തതിയല്ല എന്ന്‌ അന്ന്‌ അവിവാഹിതനായിരുന്ന യാക്കോബും മനസ്സിലാക്കി. പിന്നീട്‌ തനിക്കുണ്ടായ പന്ത്രണ്ട്‌ ആണ്‍മക്കളില്‍ ആരാണ്‌ ആ വാഗ്‌ദത്ത സന്തതിയെന്ന്‌ യാക്കോബിനു  മനസ്സിലായത്‌ മരണക്കിടക്കയില്‍ വെച്ച്‌ ദൈവം അത്‌ വെളിപ്പെടുത്തിക്കൊടുത്തപ്പോഴാണ്‌ : “അവകാശമുള്ളവന്‍ വരുവോളം ചെങ്കോല്‍ യെഹൂദയില്‍നിന്നും രാജദണ്‌ഢ്‌ അവന്‍റെ കാലുകളുടെ ഇടയില്‍നിന്നും നീങ്ങിപ്പോകയില്ല. ജാതികളുടെ അനുസരണം അവനോട്‌ ആകും’ (ഉല്‌പ.49:10) എന്ന്‌ ദൈവദത്തമായ ജ്ഞാനത്താല്‍ യാക്കോബ്‌ പറഞ്ഞു. അങ്ങനെ ആദാമിനോടും അബ്രാഹാമിനോടും യിസ്‌ഹാക്കിനോടും യാക്കോബിനോടും ദൈവം വാഗ്‌ദത്തം ചെയ്‌തിരുന്ന സന്തതി യെഹൂദാ ഗോത്രത്തില്‍നിന്ന്‌ ഉത്ഭവിക്കും എന്ന്‌ യിസ്രായേലിനെല്ലാം മനസ്സിലായി.

 

പിന്നീട്‌ നൂറ്റാണ്ടുകള്‍ക്ക്‌ ശേഷം യിസ്രായേലിലെ പുല്‍പ്പുറങ്ങളില്‍ ആടുകളെ മേയ്‌ച്ചു കൊണ്ടിരുന്ന ദാവീദിനെ ദൈവം എടുത്ത്‌ തന്‍റെ ജനത്തിന്‍റെ ഇടയനായി നിയമിച്ചപ്പോള്‍ അവനോട്‌ ഇപ്രകാരം പറഞ്ഞു: “നിന്‍റെ ഉദരത്തില്‍നിന്ന്‌ പുറപ്പെടുവാനിരിക്കുന്ന സന്തതിയെ നിന്‍റെ ആയുഷ്‌കാലം തികഞ്ഞിട്ട്‌ നിന്‍റെ പിതാക്കന്മാരോട്‌ കൂടെ നീ നിദ്ര കൊള്ളുമ്പോള്‍ ഞാന്‍ നിനക്ക്‌ പിന്‍തുടര്‍ച്ചയായി സ്ഥിരപ്പെടുത്തുകയും അവന്‍റെ രാജത്വം ഉറപ്പാക്കുകയും ചെയ്യും. അവന്‍ എന്‍റെ നാമത്തിന്‌ ഒരു ആലയം പണിയും. ഞാന്‍ അവന്‍റെ രാജത്വത്തിന്‍റെ സിംഹാസനം എന്നേക്കും സ്ഥിരമാക്കും. ഞാന്‍ അവന്‌ പിതാവും അവന്‍ എനിക്ക്‌ പുത്രനുമായിരിക്കും’ (2.ശമൂ.7:12-14)

 

ഈ വാക്കുകളില്‍ പറഞ്ഞിരിക്കുന്ന ‘സന്തതി’ ദൈവാലയം പണിത ശലോമോന്‍ ആണെന്ന്‌ തോന്നാമെങ്കിലും യഥാര്‍ത്ഥത്തില്‍ അത്‌ ശലോമോനെപ്പറ്റിയല്ല. 13-ം വാക്യത്തില്‍ “ഞാന്‍ അവന്‍റെ രാജത്വത്തിന്‍റെ സിംഹാസനം എന്നേക്കും സ്ഥിരമാക്കും’ എന്ന്‌ പറഞ്ഞിരിക്കുന്നത്‌ നോക്കുക. ശലോമോന്‍റെ രാജത്വത്തിന്‍റെ സിംഹാസനം സ്ഥിരമായിരുന്നില്ല. അവന്‍റെ മരണശേഷം രാജ്യം തന്നെ രണ്ടായി വിഭജിക്കപ്പെട്ടു. മാത്രമല്ല, തന്‍റെ ജീവിതാന്ത്യത്തില്‍ ശലോമോന്‍ സത്യദൈവത്തെ വിട്ട്‌ മ്ലേച്ഛേ വിഗ്രഹങ്ങളിലേക്ക്‌ തിരിയുകയും അവയെ സേവിക്കുകയും ചെയ്‌തിരുന്നു. അവന്‍ പണിത ദൈവാലയവും സ്ഥിരമായിരുന്നില്ല. വര്‍ഷങ്ങള്‍ക്കു ശേഷം, ബി.സി.587 ല്‍, ബാബിലോണിയന്‍ ചക്രവര്‍ത്തിയായിരുന്ന നെബുഖദ്‌നേസര്‍ യെരുശലേമിലെ ദൈവാലയം തകര്‍ത്തു തരിപ്പണമാക്കിക്കളഞ്ഞു. ദൈവാലയത്തിനകത്തുണ്ടായിരുന്ന നിയമപ്പെട്ടകത്തെപ്പറ്റിയും ദാവീദിന്‍റെ സിംഹാസനത്തെപ്പറ്റിയും അതിനു  ശേഷം ലോകത്തിന്‌ യാതൊരു അറിവുമില്ല. ശലോമോന്‍റെ സന്തതി പരമ്പരകളില്‍പെട്ട ഒരാളും ദാവീദിന്‍റെ സിംഹാസനത്തില്‍ പിന്നീട്‌ ഇരുന്നിട്ടുമില്ല!!

 

ദൈവം ദാവീദിനോട്‌ പറയുന്ന ‘സന്തതി’ ആദാം മുതലിങ്ങോട്ട്‌ ദൈവം വാഗ്‌ദത്തം ചെയ്‌തിരിക്കുന്ന സന്തതിയാണ്‌. അവന്‍ പണിയുന്ന ആലയം ഭൗതികമല്ല; ഭൗതികമായതെല്ലാം നാശത്തിനു  വിധേയമാകുന്നതാണ്‌ . അവന്‍ പണിയുന്ന ആലയം നശിച്ചു പോകാത്ത നിത്യാലയമായിരിക്കും. അവന്‍റെ സിംഹാസനവും നിത്യമായിരിക്കും. ഇഹത്തിലുള്ളതെല്ലാം നാശത്തിനു  വിധേയമാകുന്നതുകൊണ്ട്‌ അവന്‍റെ രാജ്യം ‘ഐഹികമായിരിക്കില്ല,’ ആത്മീയമായിരിക്കും. ദൈവം ദാവീദിനോട്‌ വാഗ്‌ദത്തം ചെയ്‌ത ‘സന്തതി’ ക്രിസ്‌തുവും, അവന്‍ ദൈവത്തിനു  വേണ്ടി പണിത ആലയം, സ്ഥാപിക്കപ്പെട്ട അന്നുമുതല്‍ ഇന്നുവരെ സാത്താന്‍റെ പൈശാചിക തന്ത്രങ്ങള്‍ക്ക്‌ തകര്‍ക്കാന്‍ കഴിയാതെ നിലനില്‍ക്കുന്നതും എന്നാല്‍ ലോകത്തിനു  കാണാന്‍ കഴിയാത്തതുമായ ദൈവസഭയാണെന്ന്‌ സ്വച്ഛസ്‌ഫടികസമാനം സ്‌പഷ്‌ടം!! (തുടരും…)

]]>
https://sathyamargam.org/2013/04/%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e2%80%8c%e0%b4%a4%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%b5-2/feed/ 0
യേശുക്രിസ്‌തുവിന്‍റെ വംശാവലിയില്‍ വൈരുദ്ധ്യമോ? (ഭാഗം-1) https://sathyamargam.org/2013/03/%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e2%80%8c%e0%b4%a4%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%b5%e0%b4%82/ https://sathyamargam.org/2013/03/%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e2%80%8c%e0%b4%a4%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%b5%e0%b4%82/#respond Sun, 31 Mar 2013 15:31:37 +0000 http://www.sathyamargam.org/?p=647  

അനില്‍കുമാര്‍ . വി. അയ്യപ്പന്‍

 

ക്രിസ്‌ത്യാനികള്‍ക്കെതിരെയുള്ള ബൈബിള്‍ വിമര്‍ശകന്‍മാരുടെ -പ്രത്യേകിച്ച്‌ ദാവാ പ്രസംഗകരുടെ- ഇഷ്‌ടവിഷയങ്ങളിലൊന്നാണ്‌ യേശുക്രിസ്‌തുവിന്‍റെ വംശാവലി. മത്തായിയിലും ലൂക്കോസിലുമുള്ള വംശാവലികളില്‍ ‘വ്യത്യാസങ്ങള്‍’ കാണപ്പെടുന്നതിനാല്‍ ബൈബിള്‍ തിരുത്തപ്പെട്ടതാണെന്നും അതുകൊണ്ട്‌ തന്നെ അത്‌ വിശ്വസനീയമല്ലെന്നും അവര്‍ പുരപ്പുറത്ത്‌ കയറി നിന്ന്‌ വിളിച്ചു കൂവും! ക്രിസ്‌ത്യാനികളെ സംബന്ധിച്ചിടത്തോളം ‘മൗഢ്യതര്‍ക്കവും വംശാവലികളും കലഹവും ന്യായപ്രമാണത്തെക്കുറിച്ചുള്ള വാദവും ഒഴിഞ്ഞു നില്‍ക്ക, ഇവ നിഷ്‌പ്രയോജനവും വ്യര്‍ത്ഥവുമല്ലോ’ (തീത്തോ.3:9) എന്നും “അന്യഥാ ഉപദേശിക്കരുതെന്നും വിശ്വാസം എന്ന ദൈവവ്യവസ്ഥക്കല്ല, തര്‍ക്കങ്ങള്‍ക്കു മാത്രം ഉതകുന്ന കെട്ടുകഥകളേയും അന്തമില്ലാത്ത വംശാവലികളേയും ശ്രദ്ധിക്കരുതെന്നും’ (1.തിമൊ.1:3) ദൈവവചനത്തില്‍ ഉള്ളതിനാല്‍ വംശാവലിയെ കൂടുതല്‍ വിലയിരുത്താനോ ആഴത്തില്‍ പഠിക്കാനോ ശ്രമിച്ചു കാണാറില്ല.

 

മുകളില്‍ പറഞ്ഞിരിക്കുന്ന രണ്ട്‌ വേദഭാഗങ്ങളും ബൈബിളിലെ യേശു ക്രിസ്‌തുവിന്‍റെ വംശാവലിയെക്കുറിച്ചല്ല, ആദിമസഭയുടെ അംഗങ്ങളായിത്തീര്‍ന്ന യെഹൂദന്‍മാര്‍ ‘അബ്രഹാമിന്‍റെ മക്കള്‍’ എന്ന തങ്ങളുടെ വംശപാരമ്പര്യത്തെ പൊക്കിപ്പിടിക്കാന്‍ കൊണ്ടുവന്നിരുന്ന വംശാവലികളെക്കുറിച്ചാണ്‌ പറയുന്നതെന്ന്‌ മനസ്സിലാക്കാന്‍ പറ്റും. കാരണം, ‘വംശാവലി’ എന്ന്‌ ഏകവചനത്തിലല്ല, ‘വംശാവലികള്‍’ എന്ന്‌ ബഹുവചനത്തിലാണ്‌ പറഞ്ഞിരിക്കുന്നത്‌ . അന്തമില്ലാത്ത വംശാവലികള്‍ എന്ന പദപ്രയോഗവും ശ്രദ്ധിക്കേണ്ടതുണ്ട്‌ . യേശുക്രിസ്‌തുവിന്‍റെ വംശാവലിക്ക്‌ ഒരു ആരംഭമുള്ളതുപോലെത്തന്നെ ഒരു അന്തവുമുണ്ട്‌ . തന്‍റെ മരണത്തോടെ ആ വംശാവലി അവസാനിച്ചു. എന്നാല്‍ യെഹൂദന്മാരുടെ വംശാവലികള്‍ക്ക്‌ അന്തമില്ല. കാരണം, പുതിയ തലമുറ ഉണ്ടാകുമ്പോള്‍ അവരുടെ പേരുകള്‍ ഈ  വംശാവലികളില്‍ ചേര്‍ക്കപ്പെട്ടുകൊണ്ടേയിരിക്കും. അതുകൊണ്ടുതന്നെ ഈ വംശാവലികള്‍ക്ക്‌ അന്തമുണ്ടാവുകയില്ല. അവ അവസാനിക്കാതെ നീണ്ടുപോവുകയാണിപ്പോഴും!

 

‘തര്‍ക്കങ്ങള്‍ക്കു മാത്രം ഉതകുന്ന കെട്ടുകഥകള്‍’ എന്നു പറഞ്ഞിരിക്കുന്നത്‌ യെഹൂദാ പാരമ്പര്യത്തില്‍ അഭിരമിച്ചുകൊണ്ട് ഓരോരോ കാലത്ത് ഓരോരുത്തര്‍ രചിച്ച  കഥകളെക്കുറിച്ചാണെന്നു കാണാന്‍പറ്റും. ഒന്നാം നൂറ്റാണ്ടിലെ ക്രൈസ്തവ സഭയുടെ അംഗങ്ങളില്‍ ഭൂരിപക്ഷം പേരും യെഹൂദന്‍മാരായിരുന്നതുകൊണ്ട്‌ ഇത്തരം കെട്ടുകഥകളെക്കുറിച്ച്‌ അവര്‍ക്കു നല്ല അറിവുണ്ടായിരുന്നു. ഈ തരത്തില്‍പ്പെട്ട വംശാവലികളും കെട്ടുകഥകളും വിശ്വാസികളുടെ ഇടയില്‍ മൌഢ്യതര്‍ക്കവും കലഹവും ഉണ്ടാക്കും എന്നാണ്‌ പരിശുദ്ധാത്മാവ്‌ പറയുന്നത്‌. എന്നാല്‍ യേശുക്രിസ്‌തുവിന്‍റെ വംശാവലിയെക്കുറിച്ചുള്ള അറിവ്‌ നിഷ്‌പ്രയോജനമോ നിരര്‍ത്ഥകമോ അല്ല. പ്രത്യുത, അര്‍ത്ഥസമ്പുഷ്‌ടവും പ്രയോജനകരവും ആത്മിക വര്‍ദ്ധനക്ക്‌ ഉതകുന്നതുമാണ്‌ എന്നതത്ര യാഥാര്‍ത്ഥ്യം!

 

നാല്‌ സുവിശേഷരചയിതാക്കളും വ്യത്യസ്‌തമായ നാല്‌ വിധത്തിലാണ്‌ യേശുക്രിസ്‌തുവിനെ വരച്ച്‌ കാണിക്കുന്നത്‌ . ‘സ്വര്‍ഗ്ഗരാജ്യം ഭൂമിയിലേക്ക്‌ ഇറക്കിക്കൊണ്ടു വന്ന യെഹൂദന്മാരുടെ രാജാവായി’ മത്തായിയും ‘ദൈവത്തെ മനുഷ്യര്‍ എങ്ങനെ അനുസരിക്കണമെന്നുള്ളതിന്‍റെ ഉത്തമ മാതൃകയെന്ന നിലയില്‍ ദൈവത്തിന്‍റെ ദാസനായി’ മര്‍ക്കോസും യവന വൈദ്യനായ ലൂക്കോസ്‌ ‘(പാപ,ശാപ)രോഗങ്ങളൊന്നുമില്ലാത്ത ഒരു സമ്പൂര്‍ണ്ണ മനുഷ്യനായും’ യേശുക്രിസ്‌തുവിന്‍റെ മാറിനോട്‌ ചാരിയിരുന്നിട്ടുള്ള യോഹന്നാന്‍ ‘സമ്പൂര്‍ണ്ണ ദൈവമായും’ യേശുക്രിസ്‌തുവിനെ തങ്ങളുടെ സുവിശേങ്ങളിലൂടെ അവതരിപ്പിക്കുന്നു. മത്തായിയും ലൂക്കോസും മാത്രമേ യേശുക്രിസ്‌തുവിന്‍റെ വംശാവലി നല്‍കുന്നുള്ളൂ. മറ്റു രണ്ടുപേര്‍ യേശുക്രിസ്‌തുവിന്‍റെ വംശാവലി രേഖപ്പെടുത്താതെ വിട്ടുകളഞ്ഞത്‌ യാദൃശ്ചികമല്ല,. ഒരു ദാസനെ സംബന്ധിച്ചിടത്തോളം അവന്‌ പാരമ്പര്യമോ വംശാവലിയോ അവകാശപ്പെടാനില്ല; അവന്‍ വെറും അടിമ മാത്രമാണ്‌ . അതുകൊണ്ടാണ്‌ യേശുക്രിസ്‌തുവിനെ ദാസനായി അവതരിപ്പിക്കുന്ന സുവിശേഷത്തില്‍ ദാസന്‍റെ വംശാവലി പരാമര്‍ശിക്കാതെ പോയത്‌ .

 

യോഹന്നാന്‍ യേശുക്രിസ്‌തുവിനെ സത്യദൈവമായിട്ടാണ്‌ അവതരിപ്പിക്കുന്നത്‌ . ദൈവത്തിന്‌ വംശാവലിയില്ല. അവന്‍ അന്നും ഇന്നും എന്നും മാറ്റമില്ലാത്തവനാണ്‌ . ആദിമധ്യാന്തരഹിതനും പുരാതനനുമാണ്‌ . അതുകൊണ്ടത്ര യോഹന്നാന്‍റെ സുവിശേഷത്തില്‍ പരിശുദ്ധാത്മാവ്‌ യേശുക്രിസ്‌തുവിന്‍റെ വംശാവലി രേഖപ്പെടുത്താതെ വിട്ടത്‌ !

 

വംശാവലി പൊതുവെ വിരസത ഉളവാക്കുന്ന ഒന്നായിട്ടാണ്‌ ആദ്യവായനയില്‍ നമുക്ക്‌അനുഭവപ്പെടുന്നത്‌ . എന്നാല്‍ വംശാവലിയുടെ പ്രാധാന്യം നല്ലവണ്ണം അറിയാവുന്ന യെഹൂദന്‍മാര്‍ക്ക്‌ അത്‌ വളരെ താല്‌പര്യജനകമാണ്‌ . വംശാവലിരേഖ കാണിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഒരു യെഹൂദന്‍ സ്വസമുദായത്തില്‍നിന്ന്‌ ബഹിഷ്‌കൃതനാകും. തെളിവുകള്‍ പഴയ നിയമത്തിലുണ്ട്‌ . നെഹ.7:61-ല്‍നാം ഇപ്രകാരം വായിക്കുന്നു: “തേല്‍മേലെഹ്‌, തേല്‍പര്‍ശാ, കെരൂബ്‌, അദ്ദാന്‍, ഇമ്മേര്‍ എന്നീ സ്ഥലങ്ങളില്‍നിന്ന്‌ മടങ്ങി വന്നവര്‍ ഇവര്‍ തന്നെ. എങ്കിലും അവര്‍ യിസ്രായേല്യര്‍ തന്നെയോ എന്ന്‌ തങ്ങളുടെ പിതൃഭവനവും വംശോല്‌പത്തിയും കാണിക്കാന്‍ അവര്‍ക്ക്‌ കഴിഞ്ഞില്ല.’ നെഹ.7:64-ല്‍ ഈ കൂട്ടരെക്കുറിച്ചു പ്രകാരം പറയുന്നു: “ഇവര്‍ വംശാവലി രേഖ അന്വേഷിച്ചു, കണ്ടില്ല താനും; അതു കൊണ്ട്‌ അവരെ അശുദ്ധരെന്നെണ്ണി പൗരോഹിത്യത്തില്‍ നിന്ന്‌ നീക്കിക്കളഞ്ഞു.’ ഇതേ സംഭവം എസ്രാ.2:59,62 എന്നീ ഭാഗത്തും രേഖപ്പെടുത്തിയിരിക്കുന്നത്‌ വംശാവലി രേഖയുടെ പ്രാധാന്യം നല്ലവണ്ണം വ്യക്തമാക്കുന്നു.

 

ഒരു യെഹൂദനെ സംബന്ധിച്ചിടത്തോളം ‘ദൈവത്താല്‍ തിരഞ്ഞടുക്കപ്പെട്ട ജനം’ എന്ന വിശുദ്ധവും ഉന്നതവുമായ പദവിയില്‍ ജീവിക്കാനുള്ള അവകാശപത്രമാണ്‌ വംശാവലിരേഖ. സ്വദേശം വിട്ട്‌ വിദേശത്ത്‌ എത്തിപ്പെട്ട ഒരുവന്‌ പാസ്സ്‌പോര്‍ട്ട്‌ എത്ര പ്രധാനമാണോ അതിനേക്കാള്‍ ഒട്ടും കുറയാത്ത പ്രാധാന്യമാണ്‌ ഒരു യെഹൂദന്‍റെ ജീവിതത്തില്‍ വംശാവലി രേഖക്കുള്ളത്‌ . അതുകൊണ്ടു തന്നെ അവനത്‌ യാതൊരു കേടും കൂടാതെ സംരക്ഷിക്കുകയും ചെയ്യും. വംശാവലിരേഖയേക്കാള്‍ ഒരു  യെഹൂദന്‌ വിലപിടിപ്പായിട്ടുള്ളത്‌ സ്വന്തം ജീവന്‍മാത്രമാണ്‌ . മറ്റുള്ളവയെല്ലാം അവനെ സംബന്ധിച്ചിടത്തോളം വംശാവലി രേഖയേക്കാള്‍ താഴെയാണ്‌ . ഇന്ന്‌ ലോകത്തില്‍ ഏറ്റവും പുരാതനമായ വംശാവലിരേഖയുള്ളത്‌ യെഹൂദന്മാര്‍ക്കു മാത്രമാണ്‌ . ക്രി.വ.70-ലെ യെരുശലേം നാശത്തില്‍ യെഹൂദ്യയിലും ഗലീലയിലും ഉണ്ടായിരുന്ന ലക്ഷക്കണക്കിന്‌ യെഹൂദന്മാര്‍ക്ക്‌ ജീവന്‍ നഷ്‌ടപ്പെട്ടതോടൊപ്പം തന്നെ ജീവനോടെ അവശേഷിച്ചവര്‍ക്ക്‌ വംശാവലിരേഖകളും നഷ്‌ടപ്പെട്ടു. എന്നാല്‍ യിസ്രായേലിനു  പുറത്ത്‌ താമസിച്ചിരുന്ന യെഹൂദന്മാര്‍ക്ക്‌ തങ്ങളുടെ വംശാവലി രേഖകള്‍ നാശത്തില്‍നിന്ന്‌ സംരക്ഷിക്കാന്‍ കഴിഞ്ഞു.

 

ഒന്നാംനൂറ്റാണ്ടിലെ യെഹൂദ ചരിത്രകാരനായ യോസീഫസിന്‍റെ ‘ആന്റിക്വിറ്റീസ്‌’ എന്ന ഗ്രന്ഥത്തില്‍ പറയുന്നതു പ്രകാരം രണ്ടു തരത്തിലുള്ള വംശാവലിരേഖകള്‍ യെഹൂദന്മാര്‍ക്കുണ്ടായിരുന്നു. സിനഗോഗുകളിലോ ദൈവാലയത്തിലോ സൂക്ഷിക്കപ്പെട്ടിരുന്ന പൊതുവംശാവലികളും വീടുകളില്‍ സൂക്ഷിച്ചിരുന്ന സ്വകാര്യവംശാവലികളും. പൊതുവംശാവലികള്‍ കുടുംബ കേന്ദ്രീകൃതമായിരുന്നു. ഒരു കുടുംബത്തില്‍നിന്ന്‌അടുത്ത കുടുംബമുണ്ടായി, അതില്‍നിന്ന്‌ അടുത്ത കുടുംബം എന്ന നിലയില്‍ വിവരിക്കപ്പെടുന്ന ഈ വംശാവലികളില്‍ കുടുംബനാഥന്‍റെ പേരിനാണ്‌ പ്രാധാന്യമുണ്ടായിരുന്നത്‌ . എന്നാല്‍ വീടുകളില്‍ സൂക്ഷിക്കപ്പെട്ടിരുന്ന സ്വകാര്യ വംശാവലികളില്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ കുടുംബാംഗങ്ങളുടേയും പേരുകള്‍ ഉണ്ടായിരുന്നു.

 

ആരോഹണക്രമത്തിലും അവരോഹണക്രമത്തിലും വംശാവലികളുണ്ട്. ആരോഹണ ക്രമത്തിലെ വംശാവലി പരാമര്‍ശ വിധേയനായ വ്യക്തിയില്‍നിന്ന്‌ അയാളുടെ പൂര്‍വ്വ പിതാമഹനിലേക്ക്‌ നീളുന്നു. അവരോഹണ ക്രമത്തിലെ വംശാവലി പൂര്‍വ്വ പിതാമഹനില്‍നിന്ന്‌ ഇങ്ങേയറ്റത്തുള്ള പരാമര്‍ശ വിധേയനായ കൊച്ചുമകനില്‍ചെന്നെത്തുന്നു. സിനഗോഗുകളില്‍ സൂക്ഷിച്ചിരുന്ന വംശാവലി അവരോഹണ ക്രമത്തിലുള്ളതും വീടുകളിലേത്‌ ആരോഹണക്രമത്തിലുള്ളതും ആയിരുന്നു. സുവിശേഷങ്ങളില്‍ മത്തായി അവരോഹണക്രമത്തിലെ വംശാവലി ഉപയോഗിക്കുമ്പോള്‍ ലൂക്കോസ്‌ ആരോഹണക്രമത്തിലെ വംശാവലിയാണ്‌ ഉപയോഗിക്കുന്നത്‌ .

 

വംശാവലിയുടെ പ്രാധാന്യം നല്ലവണ്ണം അറിയാവുന്ന ഈ രണ്ട്‌ സുവിശേഷ രചയിതാക്കളും എന്തുകൊണ്ടാണ്‌ തങ്ങള്‍ ചരിത്രമെഴുതാന്‍ തുനിഞ്ഞ വ്യക്തിയുടെ രണ്ട്‌ വ്യത്യസ്‌ത വംശാവലികള്‍ ഉപയോഗപ്പെടുത്തിയത്‌? തങ്ങള്‍ എഴുതുന്ന ചരിത്രത്തിന്‍റെ വിശ്വാസ്യതയെ അത്‌ ബാധിക്കുമെന്ന് അവര്‍ക്ക്‌ അറിഞ്ഞുകൂടായിരുന്നോ? എന്തു വിലകൊടുത്തും ‘ക്രിസ്‌ത്യാനിത്വം വ്യാജമാണ്‌’ എന്ന്‌ തെളിയിക്കുവാന്‍ ക്രിസ്‌ത്യാനികളുടെ പഠിപ്പിക്കലിനേയും അവരുടെ എഴുത്തുകളേയും യെഹൂദന്മാര്‍ സൂക്ഷ്‌മനിരീക്ഷണം നടത്തിക്കൊണ്ടിരുന്ന ആ കാലഘട്ടത്തില്‍ വിശേഷിച്ചും അതവര്‍ അറിഞ്ഞിരിക്കേണ്ടതല്ലേ? തീര്‍ച്ചയായും ആ ഇരു സുവിശേഷ രചയിതാക്കള്‍ക്കും അതറിയാമായിരുന്നു. “ആദിമുതല്‍സകലവും സൂക്ഷ്‌മമായി പരിശോധിച്ചിട്ട്‌ അത്‌ ക്രമമായി എഴുതുന്നു’ (ലൂക്കോ.1:1-4) എന്ന്‌ ലൂക്കോസ്‌ പറയുന്നുമുണ്ട്‌. എന്നിട്ടും മത്തായിയില്‍നിന്ന്‌ വ്യത്യസ്‌തമായ വംശാവലിരേഖ ലൂക്കോസ്‌ സ്വീകരിച്ചു!!

 

യഥാര്‍ത്ഥത്തില്‍ ‘ബൈബിളിന്‍റെ ദൈവനിശ്വാസീയത അഥവാ ബൈബിള്‍ രചയിതാക്കളുടെ പരിശുദ്ധാത്മനിയോഗം’ എന്ന അവകാശവാദത്തെ അരക്കിട്ടുറപ്പിക്കുകയാണ്‌ ഈ വ്യത്യസ്‌തതകള്‍ . തുറന്നതും നിഷ്‌പക്ഷവുമായ മനസ്സോടെ ഈ കാര്യം പഠിക്കുന്ന ആര്‍ക്കും അത്‌ ബോധ്യമാകും. സുവിശേഷ രചയിതാക്കള്‍ ‘തങ്ങളുടെ മനുഷ്യബുദ്ധിക്കൊത്തവിധം രൂപപ്പെടുത്തിയതല്ല സുവിശേഷം’ എന്ന്‌ ഈ വിധമുള്ള വ്യത്യസ്‌തതകള്‍ അഥവാ വൈവിധ്യങ്ങള്‍ നമുക്ക്‌തെളിവു തരുന്നു. അങ്ങനെ ആയിരുന്നെങ്കില്‍, അവര്‍ നാലുപേരും ഒരുമിച്ചു കൂടി തങ്ങളുടെ രചനകളെ പരസ്‌പരം താരതമ്യപ്പെടുത്തി വൈവിധ്യമുണ്ടെന്ന്‌ കാണുന്നതെല്ലാം ഒഴിവാക്കുകയോ തിരുത്തി ശരിയാക്കുകയോ ചെയ്യുമായിരുന്നു. എന്നാല്‍ പരിശുദ്ധാത്മനിയോഗം പ്രാപിച്ച എഴുത്തുകാരോട്‌ രേഖപ്പെടുത്തിവെക്കണമെന്ന്‌ ദൈവാത്മാവ്‌ ആവശ്യപ്പെട്ട സംഗതികളെയെല്ലാം രേഖപ്പെടുത്തിവെക്കുകയാണ്‌ അതിന്‍റെ എഴുത്തുകാര്‍ ചെയ്‌തതെന്ന ബൈബിളിന്‍റെ അവകാശവാദത്തെ (2.പത്രാ.1:21) ഈ വ്യത്യസ്‌തതകള്‍ സാധൂകരിക്കുന്നു. ഈ വ്യത്യസ്‌തതകള്‍ ബൈബിള്‍ തിരുത്തപ്പെട്ടു എന്നതിനല്ല, അതിന്‍റെ എഴുത്തുകാര്‍പോലും അത്‌ തിരുത്താന്‍ ധൈര്യപ്പെട്ടില്ല എന്ന വസ്‌തുതയിലേക്കാണ്‌ വിരല്‍ചൂണ്ടുന്നത്‌ . ഇനി നമുക്ക്‌ ബൈബിളിന്‍റെ അടിസ്ഥാനത്തില്‍ വംശാവലിയിലെ ഈ വൈവിധ്യങ്ങളെ വിലയിരുത്താം.  (തുടരും….)

]]>
https://sathyamargam.org/2013/03/%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e2%80%8c%e0%b4%a4%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%b5%e0%b4%82/feed/ 0
യഹോവയുടെ ദൂതപ്രത്യക്ഷതകള്‍ (ഭാഗം-2) https://sathyamargam.org/2012/07/%e0%b4%af%e0%b4%b9%e0%b5%8b%e0%b4%b5%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a6%e0%b5%82%e0%b4%a4%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%af%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a4%e0%b49-2/ https://sathyamargam.org/2012/07/%e0%b4%af%e0%b4%b9%e0%b5%8b%e0%b4%b5%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a6%e0%b5%82%e0%b4%a4%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%af%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a4%e0%b49-2/#comments Thu, 19 Jul 2012 00:29:19 +0000 http://www.sathyamargam.org/?p=296 അടുത്തത്‌ യഹോവയുടെ ദൂതന്‍ പ്രത്യക്ഷപ്പെടുന്നത് ന്യായാധിപന്മാരുടെ പുസ്തകം പതിമൂന്നാം അധ്യായത്തിലാണ്:

“എന്നാൽ ദാൻഗോത്രത്തിൽ ഉള്ളവനായി സോരാഥ്യനായ ഒരു പുരുഷൻ ഉണ്ടായിരുന്നു; അവന്നു മാനോഹ എന്നു പേർ; അവന്‍റെ ഭാര്യ മച്ചിയായിരിക്കകൊണ്ടു പ്രസവിച്ചിരുന്നില്ല. ആ സ്ത്രീക്കു യഹോവയുടെ ദൂതൻ പ്രത്യക്ഷനായി അവളോടു പറഞ്ഞതു: നീ മച്ചിയല്ലോ, പ്രസവിച്ചിട്ടുമില്ല; എങ്കിലും നീ ഗർഭംധരിച്ചു ഒരു മകനെ പ്രസവിക്കും. ആകയാൽ നീ സൂക്ഷിച്ചു കൊൾക, വീഞ്ഞും മദ്യവും കുടിക്കരുതു; അശുദ്ധമായതൊന്നും തിന്നുകയുമരുതു. നീ ഗർഭംധരിച്ചു ഒരു മകനെ പ്രസവിക്കും; അവന്‍റെ തലയിൽ ക്ഷൌരക്കത്തി തൊടുവിക്കരുതു; ബാലൻ ഗർഭംമുതൽ ദൈവത്തിന്നു നാസീരായിരിക്കും; അവൻ യിസ്രായേലിനെ ഫെലിസ്ത്യരുടെ കയ്യിൽനിന്നു രക്ഷിപ്പാൻ തുടങ്ങും. സ്ത്രീ ചെന്നു ഭർത്താവിനോടു പറഞ്ഞതു: ഒരു ദൈവപുരുഷൻ എന്‍റെ അടുക്കൽ വന്നു; അവന്‍റെ ആകൃതി ഒരു ദൈവദൂതന്‍റെ ആകൃതിപോലെ അതിഭയങ്കരം ആയിരുന്നു; അവൻ എവിടെനിന്നെന്നു ഞാൻ അവനോടു ചോദിച്ചില്ല; തന്‍റെ പേർ അവൻ എന്നോടു പറഞ്ഞതും ഇല്ല. അവൻ എന്നോടു നീ ഗർഭം ധരിച്ചു ഒരു മകനെ പ്രസവിക്കും; ആകയാൽ നീ വീഞ്ഞും മദ്യവും കുടിക്കരുതു; അശുദ്ധമായതൊന്നും തിന്നുകയും അരുതു; ബാലൻ ഗർഭം മുതൽ ജീവപര്യന്തം ദൈവത്തിന്നു നാസീരായിരിക്കും എന്നു പറഞ്ഞു. മാനോഹ യഹോവയോടു പ്രാർത്ഥിച്ചു: കർത്താവേ, നീ അയച്ച ദൈവപുരുഷൻ വീണ്ടും ഞങ്ങളുടെ അടുക്കൽ വന്നു, ജനിപ്പാനിരിക്കുന്ന ബാലന്‍റെ കാര്യത്തിൽ ഞങ്ങൾക്കു ഉപദേശിച്ചുതരുമാറാകട്ടെ എന്നു പറഞ്ഞു.

ദൈവം മാനോഹയുടെ പ്രാർത്ഥന കേട്ടു; ദൈവദൂതൻ വീണ്ടും അവളുടെ അടുക്കൽ വന്നു; അവൾ വയലിൽ ഇരിക്കയായിരുന്നു; അവളുടെ ഭർത്താവു മാനോഹ കൂടെ ഉണ്ടായിരുന്നില്ല. ഉടനെ സ്ത്രീ ഓടിച്ചെന്നു ഭർത്താവിനെ അറിയിച്ചു; അന്നു എന്‍റെ അടുക്കൽ വന്ന ആൾ ഇതാ, എനിക്കു പ്രത്യക്ഷനായിവന്നിരിക്കുന്നു എന്നു അവനോടു പറഞ്ഞു. മാനോഹ ഉടനെ എഴുന്നേറ്റു ഭാര്യയോടുകൂടെ ചെന്നു ആ പുരുഷന്‍റെ അടുക്കൽ എത്തി; ഈ സ്ത്രീയോടു സംസാരിച്ച ആൾ നീയോ എന്നു അവനോടു ചോദിച്ചു; ഞാൻ തന്നേ എന്നു അവൻ പറഞ്ഞു. മാനോഹ അവനോടു: നിന്‍റെ വചനം നിവൃത്തിയാകുമ്പോൾ ബാലന്‍റെ കാര്യത്തിൽ ഞങ്ങൾ എങ്ങനെ ആചരിക്കേണം? അവനെ സംബന്ധിച്ചു എന്തു ചെയ്യേണം എന്നു ചോദിച്ചു. യഹോവയുടെ ദൂതൻ മാനോഹയോടു: ഞാൻ സ്ത്രീയോടു പറഞ്ഞതൊക്കെയും അവൾ സൂക്ഷിച്ചുകൊള്ളട്ടെ. മുന്തിരിവള്ളിയിൽ ഉണ്ടാകുന്ന യാതൊന്നും അവൾ തിന്നരുതു; വീഞ്ഞും മദ്യവും കുടിക്കരുതു; അശുദ്ധമായതൊന്നും തിന്നുകയും അരുതു; ഞാൻ അവളോടു കല്പിച്ചതൊക്കെയും അവൾ ആചരിക്കേണം എന്നു പറഞ്ഞു.

മാനോഹ യഹോവയുടെ ദൂതനോടു: ഞങ്ങൾ ഒരു കോലാട്ടിൻ കുട്ടിയെ നിനക്കായി പാകം ചെയ്യുംവരെ നീ താമസിക്കേണമെന്നു പറഞ്ഞു. യഹോവയുടെ ദൂതൻ മാനോഹയോടു: നീ എന്നെ താമസിപ്പിച്ചാലും ഞാൻ നിന്‍റെ ആഹാരം കഴിക്കയില്ല; ഒരു ഹോമയാഗം കഴിക്കുമെങ്കിൽ അതു യഹോവെക്കു കഴിച്ചുകൊൾക എന്നു പറഞ്ഞു. അവൻ യഹോവയുടെ ദൂതൻ എന്നു മാനോഹ അറിഞ്ഞിരുന്നില്ല. മാനോഹ യഹോവയുടെ ദൂതനോടു: നിന്‍റെ വചനം നിവൃത്തിയാകുമ്പോൾ ഞങ്ങൾ നിന്നെ ബഹുമാനിക്കേണ്ടതിന്നു നിന്‍റെ പേരെന്തു എന്നു ചോദിച്ചു. യഹോവയുടെ ദൂതൻ അവനോടു: എന്‍റെ പേർ ചോദിക്കുന്നതു എന്തു? അതു അതിശയമുള്ളതു എന്നു പറഞ്ഞു. അങ്ങനെ മാനോഹ ഒരു കോലാട്ടിൻ കുട്ടിയെയും ഭോജനയാഗത്തെയും കൊണ്ടുവന്നു ഒരു പാറമേൽ യഹോവെക്കു യാഗം കഴിച്ചു; മാനോഹയും ഭാര്യയും നോക്കിക്കൊണ്ടിരിക്കെ അവൻ ഒരു അതിശയം പ്രവർത്തിച്ചു. അഗ്നിജ്വാല യാഗപീഠത്തിന്മേൽനിന്നു ആകാശത്തിലേക്കു പൊങ്ങിയപ്പോൾ യഹോവയുടെ ദൂതൻ യാഗപീഠത്തിന്‍റെ ജ്വാലയോടുകൂടെ കയറിപ്പോയി; മാനോഹയും ഭാര്യയും കണ്ടു സാഷ്ടാംഗം വീണു. യഹോവയുടെ ദൂതൻ മാനോഹെക്കും ഭാര്യക്കും പിന്നെ പ്രത്യക്ഷനായില്ല; അങ്ങനെ അതു യഹോവയുടെ ദൂതൻ എന്നു മാനോഹ അറിഞ്ഞു. ദൈവത്തെ കണ്ടതുകൊണ്ടു നാം മരിച്ചുപോകും എന്നു മാനോഹ ഭാര്യയോടു പറഞ്ഞു. ഭാര്യ അവനോടു: നമ്മെ കൊല്ലുവാൻ യഹോവെക്കു ഇഷ്ടമായിരുന്നു എങ്കിൽ അവൻ നമ്മുടെ കയ്യിൽനിന്നു ഹോമയാഗവും ഭോജനയാഗവും കൈക്കൊൾകയോ ഇവ ഒക്കെയും നമുക്കു കാണിച്ചുതരികയോ ഈ സമയത്തു ഇതുപോലെയുള്ള കാര്യം നമ്മെ അറിയിക്കയോ ചെയ്കയില്ലായിരുന്നു എന്നു പറഞ്ഞു” (ന്യായാ.13:2-23).

ഇവിടെയും യഹോവയുടെ ദൂതന്‍ എന്ന പേരില്‍ പ്രത്യക്ഷനായത് സര്‍വ്വശക്തിയുള്ള ദൈവമായ യഹോവ തന്നെ എന്ന് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നു. 21,22 വാക്യങ്ങളില്‍ “യഹോവയുടെ ദൂതൻ മാനോഹെക്കും ഭാര്യക്കും പിന്നെ പ്രത്യക്ഷനായില്ല;  അങ്ങനെ അതു യഹോവയുടെ ദൂതൻ എന്നു മാനോഹ അറിഞ്ഞു. ദൈവത്തെ കണ്ടതുകൊണ്ടു നാം മരിച്ചുപോകും എന്നു മാനോഹ ഭാര്യയോടു പറഞ്ഞു”എന്ന് കാണുന്നു. ‘യഹോവയുടെ ദൂതന്‍’ എന്നതു ദൈവം തന്നെയാണ് എന്ന സത്യം യിസ്രായേലിന് അറിയാമായിരുന്നു എന്ന് അവരുടെ ഭയത്തോടു കൂടിയ വചനങ്ങള്‍ തെളിയിക്കുന്നു. 

മാത്രമല്ല, യഹോവയുടെ ദൂതന്‍റെ പേര് ചോദിച്ചപ്പോള്‍ ലഭിച്ച മറുപടി ‘അത് അതിശയമുള്ളത്’ എന്നായിരുന്നു. ഈ പേരിലൂടെ ആരെയാണ് ഉദ്ദേശിക്കുന്നത് എന്ന് പില്‍ക്കാലത്ത് യെശയ്യാ പ്രവാചകനിലൂടെ ദൈവം വെളിപ്പെടുത്തുന്നുണ്ട്: “നമുക്കു ഒരു ശിശു ജനിച്ചിരിക്കുന്നു; നമുക്കു ഒരു മകന്‍ നല്കപ്പെട്ടിരിക്കുന്നു; ആധിപത്യം അവന്‍റെ തോളില്‍ ഇരിക്കും; അവന്നു അത്ഭുതമന്ത്രി, വീരനാം ദൈവം, നിത്യപിതാവു, സമാധാന പ്രഭു എന്നു പേര്‍ വിളിക്കപ്പെടും” (യെശയ്യാ.6:9). ‘അത്ഭുതമന്ത്രി’ എന്ന മലയാളം തര്‍ജമ മൂലഭാഷയോട് പൂര്‍ണ്ണമായും നീതി പുലര്‍ത്തുന്നതല്ല. ഇംഗ്ലീഷ്‌ തര്‍ജ്ജമ താഴെ കൊടുക്കുന്നു:

“For to us a child is born, to us a son is given, and the government will be on his shoulders. And he will be called Wonderful Counselor, Mighty God, Everlasting Father, Prince of Peace.”

മനുഷ്യകുലത്തിന് നല്‍കപ്പെട്ട മകനും മനുഷ്യവംശത്തിലേക്ക് ജനിച്ച ശിശുവുമായവനെയാണ് ‘അതിശയമുള്ള ആലോചനക്കാരന്‍’ എന്ന് വിളിക്കുന്നത്‌. ഇവിടെ യെശയ്യാവ് പ്രവചിക്കുന്ന ശിശുവും മകനും ഒരാള്‍ തന്നെയാണെന്നും അത് കര്‍ത്താവായ യേശുക്രിസ്തു തന്നെയാണെന്നും ബൈബിള്‍ വെറുതെയൊന്നു ഓടിച്ചു വായിച്ചിട്ടുള്ളവര്‍ക്ക് വരെ അറിയാവുന്ന കാര്യമാണ്.

“ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല; പിതാവിന്‍റെ മടിയില്‍ ഇരിക്കുന്ന ഏകജാതനായ പുത്രന്‍ അവനെ വെളിപ്പെടുത്തിയിരിക്കുന്നു” (യോഹ.1:18) എന്ന സത്യം പുതിയ നിയമ കാലത്തേക്ക് മാത്രമുള്ളതല്ല. ഏതൊരു കാലത്തും മനുഷ്യര്‍ക്ക് ദൈവത്തെ വെളിപ്പെടുത്തിയിട്ടുള്ളത് പുത്രനായ ദൈവം മാത്രമാണ്. ആദാം മുതല്‍ മനുഷ്യവര്‍ഗ്ഗത്തോട് ഇടപെട്ടിട്ടുള്ള അതേ ദൈവമാണ് കാലത്തിന്‍റെ തികവില്‍ മനുഷ്യവേഷം ധരിച്ചു ഭൂമിയില്‍ അവതരിച്ചു മനുഷ്യരുടെ പാപം മുഴുവന്‍ ഏറ്റെടുത്തു കുരിശില്‍ കയറിയത്.

യഹോവയുടെദൂതന്‍ പ്രത്യക്ഷപ്പെടുന്ന അടുത്ത സന്ദര്‍ഭം 2.ശമു.24ാമധ്യായമാണ്. അത് അല്പം കൂടെ വിശദമായി 1.ദിന.21-ാമധ്യായത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. നമുക്ക് 1.ദിന.21:15-20 വരെയുള്ള വേദഭാഗങ്ങള്‍ പരിശോധിക്കാം:

“ദൈവം യെരൂശലേമിനെ നശിപ്പിക്കേണ്ടതിന്നു ഒരു ദൂതനെ അവിടെ അയച്ചു; അവന്‍ നശിപ്പിപ്പാന്‍ ഭാവിക്കുമ്പോള്‍ യഹോവ കണ്ടു ആ അനര്‍ത്ഥത്തെക്കുറിച്ചു അനുതപിച്ചു നാശകദൂതനോടു: മതി, നിന്‍റെ കൈ പിന്‍വലിക്ക എന്നു കല്പിച്ചു. യഹോവയുടെ ദൂതന്‍ യെബൂസ്യനായ ഒര്‍ന്നാന്‍റെ കളത്തിന്നരികെ നില്‍ക്കയായിരുന്നു. ദാവീദ് തല പൊക്കി, യഹോവയുടെ ദൂതന്‍ വാള്‍ ഊരി യെരൂശലേമിന്നു മീതെ നീട്ടിപ്പിടിച്ചുംകൊണ്ടും ഭൂമിക്കും ആകാശത്തിന്നും മദ്ധ്യേ നിലക്കുന്നതു കണ്ടു ദാവീദും മൂപ്പന്മാരും രട്ടുടുത്തു സാഷ്ടാംഗം വീണു. ദാവീദ് ദൈവത്തോടു: ജനത്തെ എണ്ണുവാന്‍ പറഞ്ഞവന്‍ ഞാനല്ലയോ? ദോഷം ചെയ്ത പാപി ഞാന്‍ ആകുന്നു; ഈ ആടുകള്‍ എന്തു ചെയ്തിരിക്കുന്നു? യഹോവേ, എന്‍റെ ദൈവമേ, നിന്‍റെ കൈ ബാധക്കായിട്ടു നിന്‍റെ ജനത്തിന്മേല്‍ അല്ല, എന്‍റെമേലും എന്‍റെ പിതൃഭവനത്തിന്മേലും ഇരിക്കട്ടെ എന്നു പറഞ്ഞു. അപ്പോള്‍ യഹോവയുടെ ദൂതന്‍ ഗാദിനോടു ദാവീദ് ചെന്നു യെബൂസ്യനായ ഒര്‍ന്നാന്‍റെ കളത്തില്‍ യഹോവക്കു ഒരു യാഗപീഠം പണിയണമെന്നു ദാവീദിനോടു പറവാന്‍ കല്പിച്ചു. യഹോവയുടെ നാമത്തില്‍ ഗാദ് പറഞ്ഞ വചനപ്രകാരം ദാവീദ് ചെന്നു. ഒര്‍ന്നാന്‍ തിരിഞ്ഞു ദൂതനെ കണ്ടു തന്‍റെ നാലു പുത്രന്മാരുമായി ഒളിച്ചു. ഒര്‍ന്നാന്‍ കോതമ്പു മെതിച്ചു കൊണ്ടിരിക്കയായിരുന്നു.”

ദാവീദിന്‍റെ ജീവിതത്തില്‍ സംഭവിച്ച ഒരു അവിവേകത്തിന്‍റെ അനന്തരഫലമായി ദൈവം ദാവീദിനെയും യിസ്രായേലിനെയും ശിക്ഷിക്കുന്നതാണ് സന്ദര്‍ഭം. (ഇതിന്‍റെ പശ്ചാത്തലത്തെക്കുറിച്ച് കൂടുതല്‍ അറിയുവാന്‍ ഈ പോസ്റ്റ്‌ വായിക്കുക: http://www.sathyamargam.org/?p=193 ) ഇവിടെ യഹോവയുടെ ദൂതനെ കണ്ടപ്പോള്‍ ദാവീദും മൂപ്പന്മാരും സാഷ്ടാംഗം വീണു എന്ന് വായിക്കുന്നു. ദൂതന്‍ അവരുടെ ഈ പ്രവൃത്തിയെ തടഞ്ഞതുമില്ല. മാത്രമോ, ദൂതന്‍റെ മുന്നില്‍ സാഷ്ടാംഗം വീണിട്ട് ദാവീദ്‌ പ്രാര്‍ത്ഥിക്കുന്നത് ‘യഹോവേ’ എന്ന് വിളിച്ചിട്ടാണ്. ‘നിന്‍റെ കൈ പിന്‍വലിക്ക’ എന്ന് ദൂതനോടു യഹോവ പറയുമ്പോള്‍ ‘എന്‍റെ ദൈവമേ, നിന്‍റെ കൈ ബാധക്കായിട്ടു നിന്‍റെ ജനത്തിന്മേല്‍ അല്ല, എന്‍റെമേലും എന്‍റെ പിതൃഭവനത്തിന്മേലും ഇരിക്കട്ടെ’ എന്നാണു ദാവീദ്‌ ദൂതനോടു പറയുന്നത്. യഹോവ എന്നും ദൈവം എന്നുമാണ് ഇവിടെ ദാവീദ്‌ യഹോവയുടെ ദൂതനെ വിളിക്കുന്നത്‌. തീര്‍ന്നില്ല, ദാവീദിനോട് അറിയിക്കേണ്ടതിനു യഹോവയുടെ ദൂതന്‍ ഗാദ് പ്രവാചകനോട് പറഞ്ഞ കാര്യം യഹോവ പറഞ്ഞതായിത്തന്നെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ‘യഹോവയുടെ നാമത്തില്‍ ഗാദ് പറഞ്ഞ വചനം’ എന്നത് ശ്രദ്ധിക്കുക.

യഹോവയുടെ ദൂതന്‍ പ്രത്യക്ഷപ്പെടുന്ന അടുത്ത വേദഭാഗം 2.രാജാ.19:35-ആണ്: “അന്ന് രാത്രി യഹോവയുടെ ദൂതന്‍ പുറപ്പെട്ടു ആശ്ശൂര്‍ പാളയത്തില്‍ ഒരു ലക്ഷത്തിയെണ്‍പത്തയ്യായിരം പേരെ കൊന്നു”

ഇതിന്‍റെ പശ്ചാത്തലം യെഹൂദാ രാജാവായ ഹിസ്കിയാവിനും യെരുശലേമിനും നേരെ അശ്ശൂര്‍ രാജാവായ സന്‍ഹേരിബ്‌ തന്‍റെ മഹാ സൈന്യവുമായി പുറപ്പെട്ടു വന്നതാണ്. ഹിസ്കിയാവ് യഹോവയോടു നിലവിളിച്ചു പ്രാര്‍ത്ഥിച്ചപ്പോള്‍ യഹോവയുടെ ദൂതന്‍ ആ നഗരത്തെ രക്ഷിക്കാന്‍ അശ്ശൂര്‍ പാളയത്തിന് നേരെ ചെന്ന് അതിലെ പടയാളികളെ കൊന്നു കളഞ്ഞു.  ഈ യഹോവയുടെ ദൂതന്‍ ആരാണെന്ന് പിന്നാലെ പറയാം.

യഹോവയുടെ ദൂതന്‍ പ്രത്യക്ഷപ്പെടുന്ന അടുത്ത വേദഭാഗം സഖര്യാ പ്രവാചകന്‍റെ പുസ്തകം മൂന്നാം അധ്യായമാണ്:

“അനന്തരം അവൻ എനിക്കു മഹാപുരോഹിതനായ യോശുവ, യഹോവയുടെ ദൂതന്‍റെ മുമ്പിൽ നില്ക്കുന്നതും സാത്താൻ അവനെ കുറ്റം ചുമത്തുവാൻ അവന്‍റെ വലത്തുഭാഗത്തു നില്ക്കുന്നതും കാണിച്ചുതന്നു. യഹോവ സാത്താനോടു: സാത്താനേ, യഹോവ നിന്നെ ഭർത്സിക്കുന്നു; യെരൂശലേമിനെ തിരഞ്ഞെടുത്തിരിക്കുന്ന യഹോവ തന്നേ നിന്നെ ഭർത്സിക്കുന്നു; ഇവൻ തീയിൽനിന്നു വലിച്ചെടുക്കപ്പെട്ട കൊള്ളിയല്ലയോ എന്നു കല്പിച്ചു. എന്നാൽ യോശുവ മുഷിഞ്ഞ വസ്ത്രം ധരിച്ചു ദൂതന്‍റെ മുമ്പിൽ നിൽക്കയായിരുന്നു. അവൻ തന്‍റെ മുമ്പിൽ നില്ക്കുന്നവരോടു: മുഷിഞ്ഞ വസ്ത്രം അവങ്കൽനിന്നു നീക്കിക്കളവിൻ എന്നു കല്പിച്ചു; പിന്നെ അവനോടു: ഞാൻ നിന്‍റെ അകൃത്യം നിന്നിൽനിന്നു പോക്കിയിരിക്കുന്നു; നിന്നെ ഉത്സവവസ്ത്രം ധരിപ്പിക്കും എന്നു അരുളിച്ചെയ്തു. അവന്‍റെ തലയിൽ വെടിപ്പുള്ളോരു മുടി വെക്കട്ടെ എന്നു അവൻ കല്പിച്ചു; അങ്ങനെ അവർ അവന്‍റെ തലയിൽ വെടിപ്പുള്ളോരു മുടി വെച്ചു. അവനെ വസ്ത്രം ധരിപ്പിച്ചു. യഹോവയുടെ ദൂതനോ അടുക്കെ നിൽക്കയായിരുന്നു. യഹോവയുടെ ദൂതൻ യോശുവയോടു സാക്ഷീകരിച്ചതെന്തെന്നാൽ: സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ എന്‍റെ വഴികളിൽ നടക്കയും എന്‍റെ കാര്യം നോക്കുകയും ചെയ്താൽ നീ എന്‍റെ ആലയത്തെ പരിപാലിക്കയും എന്‍റെ പ്രാകാരങ്ങളെ സൂക്ഷിക്കയും ഞാൻ നിനക്കു ഈ നില്ക്കുന്നവരുടെ ഇടയിൽ ആഗമനം അനുവദിക്കയും ചെയ്യും” (സഖര്യാ.3:1-7).

ഇവിടെയും യഹോവയുടെ ദൂതന്‍ എന്നും യഹോവ എന്നും മാറി മാറി ഉപയോഗിച്ചിരിക്കുന്നത് കാണാന്‍ കഴിയുന്നു.

 

ഇനി യഹോവയുടെ ദൂതന്‍ എന്ന് പേര് പറഞ്ഞിട്ടില്ലെങ്കിലും അതിനു തുല്യമായി പ്രത്യക്ഷപ്പെടുന്ന ഒരാളെ കൂടി ഒന്ന് നോക്കാം, യോശുവയുടെ പുസ്തകത്തില്‍ നിന്ന്:

“യോശുവ യെരീഹോവിന്നു സമീപത്തു ഇരിക്കുമ്പോൾ തല ഉയർത്തി നോക്കി; ഒരു ആൾ കയ്യിൽ വാൾ ഊരിപ്പിടിച്ചുകൊണ്ടു അവന്‍റെ നേരെ നില്ക്കുന്നതു കണ്ടു; യോശുവ അവന്‍റെ അടുക്കൽ ചെന്നു അവനോടു: നീ ഞങ്ങളുടെ പക്ഷക്കാരനോ ശത്രുപക്ഷക്കാരനോ എന്നു ചോദിച്ചു. അതിന്നു അവൻ: അല്ല, ഞാൻ യഹോവയുടെ സൈന്യത്തിന്‍റെ അധിപതിയായി ഇപ്പോൾ വന്നിരിക്കുന്നു എന്നു പറഞ്ഞു. അപ്പോൾ യോശുവ സാഷ്ടാംഗം വീണു നമസ്കരിച്ചു അവനോടു: കർത്താവിന്നു അടിയനോടുള്ള കല്പന എന്തു എന്നു ചോദിച്ചു. യഹോവയുടെ സൈന്യത്തിന്‍റെ അധിപതി യോശുവയോടു: നിന്‍റെ കാലിൽനിന്നു ചെരിപ്പു അഴിച്ചുകളക; നീ നില്ക്കുന്ന സ്ഥലം വിശുദ്ധമാകുന്നു എന്നു പറഞ്ഞു; യോശുവ അങ്ങനെ ചെയ്തു” (യോശുവ.5:13-15).

യോശുവയുടെ നേതൃത്വത്തില്‍  യിസ്രായേല്‍ മക്കള്‍ കനാനില്‍  പ്രവേശിക്കാന്‍ തുടങ്ങുന്നതിനു തൊട്ടു മുന്‍പാണ് ഈ സംഭവം നടക്കുന്നത്. ഈ അപരിചിതനായ വ്യക്തി ആരാണെന്ന് അയാളുടെ മറുപടിയില്‍ നിന്നുതന്നെ യോശുവക്ക് മനസ്സിലായി, അതുകൊണ്ടാണ് ‘യോശുവ സാഷ്ടാംഗം വീണു നമസ്കരിച്ചു’ അവനെ കര്‍ത്താവ് എന്ന് വിളിക്കുന്നത്‌ . സൈന്യങ്ങളുടെ അധിപതി യഹോവയാണ്, അതുകൊണ്ടാണ് “ഞാൻ യഹോവയുടെ സൈന്യത്തിന്‍റെ അധിപതിയായി ഇപ്പോൾ വന്നിരിക്കുന്നു” എന്ന് പറഞ്ഞപ്പോള്‍ യോശുവക്ക് ആളെ മനസിലായത്. മാത്രമല്ല, “നിന്‍റെ കാലിൽനിന്നു ചെരിപ്പു അഴിച്ചുകളക; നീ നില്ക്കുന്ന സ്ഥലം വിശുദ്ധമാകുന്നു” എന്ന് ദൈവത്തിനു മാത്രമേ പറയാന്‍ സാധിക്കുകയുള്ളൂ, യഹോവയുടെ ദൂതന്‍ മുന്‍പ്‌ മോശെയോടു പറഞ്ഞിട്ടുള്ള അതേ വചനങ്ങളാണ് അത്. ആ സ്ഥലം വിശുദ്ധമായതുകൊണ്ടല്ല, മറിച്ചു പരിശുദ്ധനായ ദൈവം അവിടെ വന്നതുകൊണ്ട് ആ സ്ഥലം വിശുദ്ധമായിത്തീര്‍ന്നിരിക്കുകയാണ്.

ഇത്രയും തെളിവുകളില്‍ നിന്ന് നമുക്ക് മനസ്സിലക്കാന്‍ കഴിയുന്ന കാര്യം, യഹോവ എന്നും യഹോവയുടെ ദൂതന്‍ എന്ന പേരിലും പഴയ നിയമത്തില്‍ ദൈവം വെളിപ്പെട്ടിരുന്നു, അന്നുള്ളവര്‍ക്ക് അത് അറിയുകയും ചെയ്യാമായിരുന്നു എന്നതാണ്. ഇന്ന് പുതിയനിയമ വിശ്വാസികള്‍  മനസ്സിലാക്കുന്നത് പോലെ അവര്‍ ത്രിയേകത്വത്തെ മനസ്സിലാക്കിയിരുന്നില്ലെങ്കിലും ദൈവം ത്രിയേകനാണ് എന്നത് അവര്‍ക്കും അറിയാമായിരുന്നു എന്നത് നിഷേധിക്കാന്‍ കഴിയാത്ത സത്യമാണ്. അതിനു തിലകക്കുറിയായി ഒരു വാക്യം സങ്കീര്‍ത്തനങ്ങളില്‍ ഉണ്ട്:

“യഹോവേ, നീ എന്‍റെ സങ്കേതമാകുന്നു; നീ അത്യുന്നതനെ നിന്‍റെ വാസസ്ഥലമാക്കി ഇരിക്കുന്നു” (സങ്കീ.91:9).

ഇവിടെ പറയുന്നത് ശ്രദ്ധിക്കുക, “യഹോവ തന്‍റെ വാസസ്ഥലമാക്കി ഇരിക്കുന്നത് അത്യന്നതനെയാണ്!!” അത്യുന്നതങ്ങളെ തന്‍റെ വാസസ്ഥലമാക്കിയിരിക്കുന്നു എന്നല്ല, “അത്യുന്നതനെ” യഹോവ തന്‍റെ വാസസ്ഥലമാക്കിയിരിക്കുന്നു എന്നത്രേ. അതാരാണ് യാഹോവയേക്കാളും വലിയ അത്യുന്നതന്‍???!!!! ആ സങ്കീര്‍ത്തനം ആരംഭിക്കുന്നത് തന്നെ “അത്യുന്നതന്‍റെ മറവിൽ വസിക്കയും സർവ്വശക്തന്‍റെ നിഴലിൻ കീഴിൽ പാർക്കയും ചെയ്യുന്നവൻ യഹോവയെക്കുറിച്ചു: അവൻ എന്‍റെ സങ്കേതവും കോട്ടയും ഞാൻ ആശ്രയിക്കുന്ന എന്‍റെ ദൈവവും എന്നു പറയുന്നു. അവൻ നിന്നെ വേട്ടക്കാരന്‍റെ കെണിയിൽ നിന്നും നാശകരമായ മഹാമാരിയിൽനിന്നും വിടുവിക്കും. തന്‍റെ തൂവലുകൾകൊണ്ടു അവൻ നിന്നെ മറെക്കും; അവന്‍റെ ചിറകിൻ കീഴിൽ നീ ശരണം പ്രാപിക്കും; അവന്‍റെ വിശ്വസ്തത നിനക്കു പരിചയും പലകയും ആകുന്നു” എന്ന് പറഞ്ഞുകൊണ്ടാണ്. ഈ അത്യുന്നതന്‍ യഹോവയാണ് എന്നായിരിക്കും സങ്കീര്‍ത്തനം വായിക്കുന്നവര്‍ ചിന്തിക്കുക. എന്നാല്‍ ഒമ്പതാം വാക്യത്തില്‍ എത്തുമ്പോള്‍ നമുക്ക് മനസ്സിലാകുന്നു, അത് യഹോവയല്ല, യഹോവ വാസസ്ഥലമാക്കി ഇരിക്കുന്ന അത്യുന്നതനെ കുറിച്ചാണ് പറയുന്നതെന്ന്!! അപ്പോള്‍ യഹോവയും യാഹോവയേക്കാള്‍ വലിയ ഒരു “അത്യുന്നതനും” ഉണ്ടെന്നു പഴയ നിയമകാലത്തെ വിശ്വാസികള്‍ മനസ്സിലാക്കിയിരുന്നു. എന്നിട്ടും അവര്‍ പറഞ്ഞത് “ദൈവം ഏകന്‍” എന്നായിരുന്നു!!!  (തുടരും…)

]]>
https://sathyamargam.org/2012/07/%e0%b4%af%e0%b4%b9%e0%b5%8b%e0%b4%b5%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a6%e0%b5%82%e0%b4%a4%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%af%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a4%e0%b49-2/feed/ 6
യഹോവയുടെ ദൂതപ്രത്യക്ഷതകള്‍ (ഭാഗം-1) https://sathyamargam.org/2012/07/%e0%b4%af%e0%b4%b9%e0%b5%8b%e0%b4%b5%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a6%e0%b5%82%e0%b4%a4%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%af%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a4%e0%b4%95/ Wed, 18 Jul 2012 04:45:06 +0000 http://www.sathyamargam.org/?p=276

 ദാവാക്കാര്‍ എപ്പോഴും ക്രിസ്ത്യാനികളോട് ചോദിക്കുന്ന ഒരു കാര്യമാണ് “യേശുക്രിസ്തു ജനിച്ചത്‌ രണ്ടായിരം വര്‍ഷം മുന്‍പല്ലേ, യേശു ദൈവമാണെങ്കില്‍ അതിന് മുന്‍പും ഉണ്ടായിരിക്കേണ്ടതല്ലേ? പഴയ നിയമത്തിലെവിടെയാണ് യേശുവിനെ കാണുന്നത്?” എന്നുള്ളത്.

 

ഇത് ബൈബിളില്‍ വലിയ അറിവില്ലാത്ത ക്രിസ്ത്യാനികളില്‍ പലര്‍ക്കും ആശയക്കുഴപ്പമുണ്ടാക്കുന്ന ഒരു ചോദ്യമാണ്. ആശയക്കുഴപ്പമുണ്ടാക്കുക എന്നതുതന്നെയാണ് ദാവാക്കാരുടെ ഉദ്ദേശ്യവും. ബൈബിളിന്‍റെ ആരംഭം മുതല്‍ അവസാനം വരെ നിറഞ്ഞു നില്‍ക്കുന്നത് ഒരേയൊരു വ്യക്തിപ്രഭാവമാണ്. ‘ലോകത്തിന്‍റെ പാപം ചുമന്നു നീക്കുന്ന ദൈവത്തിന്‍റെ കുഞ്ഞാട്’ ആയ യേശുക്രിസ്തു ആണ് ആ വ്യക്തിപ്രഭാവം. മനുഷ്യശരീരത്തില്‍ എവിടെ കീറിയാലും രക്തം പൊടിഞ്ഞുവരുന്നത്‌ പോലെ ബൈബിളില്‍ ഉല്‍പ്പത്തി മുതല്‍ വെളിപ്പാട് വരെയുള്ള ഏതൊരു താള്‍ എടുത്തു നോക്കിയാലും അതില്‍ ഈ ദൈവകുഞ്ഞാടിന്‍റെ രക്തം കാണാം! പഴയനിയമത്തില്‍ ഈ സത്യം നിഴലുകളിലൂടെ വെളിപ്പെടുത്തപ്പെട്ടപ്പോള്‍ പുതിയനിയമത്തില്‍ പൊരുളായിത്തന്നെ വെളിപ്പെടുത്തിയിരിക്കുന്നു!!

 

പഴയനിയമത്തില്‍ യഹോവ മനുഷ്യരുടെ മുന്‍പാകെ പ്രത്യക്ഷപ്പെടുന്ന ധാരാളം സന്ദര്‍ഭങ്ങളുണ്ട്. അതുപോലെത്തന്നെ ‘യഹോവയുടെ ദൂതന്‍’ എന്ന പേരില്‍ മനുഷ്യരുടെ മുന്‍പാകെ പ്രത്യക്ഷപ്പെടുന്ന വേറെ ഒരു വ്യക്തിയേയും നാം കാണുന്നുണ്ട്. പഴയനിയമത്തിന്‍റെ താളുകളില്‍. മാത്രം കാണപ്പെടുന്ന ഈ ദൂതന്‍ സാധാരണയുള്ള ദൂതന്മാരില്‍ നിന്നും വ്യത്യസ്തനാണ്. യഹോവയുടെ നാമം അവന്‍റെ മേല്‍ ഉണ്ട്. യഹോവയ്ക്കു മാത്രമുള്ള പ്രത്യേക അവകാശവാദങ്ങള്‍ ഈ ദൂതന്‍ പുറപ്പെടുവിക്കുന്നുണ്ട്. ഈ ദൂതനെ ചിലയിടങ്ങളില്‍ ദൈവം എന്നും ചിലയിടങ്ങളില്‍ യഹോവ എന്നും വിളിക്കുന്നുണ്ട്. ആശ്ചര്യകരമായ കാര്യം പഴയനിയമത്തില്‍ പലയിടങ്ങളിലും കാണപ്പെടുന്ന യഹോവയുടെ ദൂതനെ പുതിയ നിയമത്തില്‍ ഒരൊറ്റ സ്ഥലത്ത് പോലും നമുക്ക് കാണാന്‍ കഴിയുന്നില്ല എന്നുള്ളതാണ്. എന്തുകൊണ്ടാണ് പുതിയ നിയമത്തില്‍ ഈ ദൂതനെ കാണാന്‍ കഴിയാത്തത്? അതറിയണമെങ്കില്‍ ആരാണ് ഈ യഹോവയുടെ ദൂതന്‍ എന്നും എന്തായിരുന്നു യഹോവയുടെ ദൂതന്‍റെ ശുശ്രൂഷകള്‍ എന്നും നാം അറിയണം. അത് മനസ്സിലാക്കിയാല്‍ പഴയ നിയമത്തിലെവിടെയാണ് യേശുക്രിസ്തുവിനെ കാണാന്‍ കഴിയുന്നതെന്ന ദാവാക്കാരുടെ ചോദ്യത്തിന് ഉത്തരം നമുക്ക്‌ എളുപ്പത്തില്‍ പിടികിട്ടും! ഈ പഠനത്തില്‍ നമ്മള്‍ അത് മനസ്സിലാക്കാന്‍ പോവുകയാണ്.

 

“യഹോവയുടെ ദൂതന്‍” എന്നതിന് ഉപയോഗിച്ചിരിക്കുന്ന എബ്രായ പദം “മലഖ്‌ യഹോവ” എന്നാണു. ‘യഹോവയുടെ മാലാഖ’ എന്ന് അര്‍ത്ഥം.  ഉല്‍പത്തി 16:7-13 വരെയുള്ള വാക്യങ്ങളില്‍ ആണ് ഈ ദൂതനെ നാം ആദ്യമായി കാണുന്നത്. അവിടെ നാം ഇങ്ങനെ വായിക്കുന്നു:

 

“പിന്നെ യഹോവയുടെ ദൂതന്മാരുഭൂമിയില്‍ ഒരു നീരുറവിന്‍റെ അരികെ, ശൂരിനു പോകുന്ന നീരുറവിന്‍റെ അരികെ വെച്ചുതന്നെ അവളെ കണ്ടു. സാറായിയുടെ ദാസിയായ ഹാഗാരേ, നീ എവിടെ നിന്ന് വരുന്നു? എവിടേക്ക് പോകുന്നു എന്ന് ചോദിച്ചു. അതിനു അവള്‍: ഞാന്‍ എന്‍റെ യജമാനത്തി സാറായിയെ വിട്ടു ഓടിപ്പോകയാകുന്നു എന്ന് പറഞ്ഞു. യഹോവയുടെ ദൂതന്‍ അവളോട്‌: നിന്‍റെ യജമാനത്തിയുടെ അടുക്കൽ മടങ്ങിച്ചെന്നു അവൾക്കു കീഴടങ്ങിയിരിക്ക എന്നു കല്പിച്ചു. യഹോവയുടെ ദൂതൻ പിന്നെയും അവളോടു: ഞാൻ നിന്‍റെ സന്തതിയെ ഏറ്റവും വർദ്ധിപ്പിക്കും; അതു എണ്ണിക്കൂടാതവണ്ണം പെരുപ്പമുള്ളതായിരിക്കും. നീ ഗർഭിണിയല്ലോ; നീ ഒരു മകനെ പ്രസവിക്കും; യഹോവ നിന്‍റെ സങ്കടം കേൾക്കകൊണ്ടു അവന്നു യിശ്മായേൽ എന്നു പേർ വിളിക്കേണം; അവൻ കാട്ടുകഴുതയെപ്പോലെയുള്ള മനുഷ്യൻ ആയിരിക്കും: അവന്‍റെ കൈ എല്ലാവർക്കും വിരോധമായും എല്ലാവരുടെയും കൈ അവന്നു വിരോധമായും ഇരിക്കും; അവൻ തന്‍റെ സകല സഹോദരന്മാർക്കും എതിരെ പാർക്കും എന്നു അരുളിച്ചെയ്തു. എന്നാറെ അവൾ: എന്നെ കാണുന്നവനെ ഞാൻ ഇവിടെയും കണ്ടുവോ എന്നു പറഞ്ഞു തന്നോടു അരുളിച്ചെയ്ത യഹോവക്കു: ദൈവമേ, നീ എന്നെ കാണുന്നു എന്നു പേർ വിളിച്ചു.”

 

ഇവിടെ യഹോവയുടെ ദൂതന്‍ എന്ന് ആദ്യം പറഞ്ഞിട്ട് 11, 13 വാക്യങ്ങളില്‍ ആ ദൂതനെ യഹോവ എന്ന് പറഞ്ഞിരിക്കുന്നു. ഹാഗാര്‍ തന്‍റെ സങ്കടം പറഞ്ഞത് യഹോവയുടെ ദൂതനോടാണ്. പക്ഷെ യാഹോവയാണ് അവളുടെ സങ്കടം കേട്ടത് എന്ന് പറഞ്ഞിരിക്കുന്നു. അവളോട്‌ സംസാരിച്ചത് യഹോവയുടെ ദൂതനാണ്. പക്ഷെ അവളോട്‌ അരുളിച്ചെയ്തതു യഹോവ തന്നെയാണ് എന്ന് 13-ം വാക്യത്തില്‍ പറഞ്ഞിരിക്കുന്നു. മാത്രമല്ല, “ഞാൻ നിന്‍റെ സന്തതിയെ ഏറ്റവും വർദ്ധിപ്പിക്കും” എന്ന് പറയാന്‍ ഒരു ദൂതന് കഴിയുകയില്ല എന്നതും നമ്മള്‍ ഓര്‍ത്തിരിക്കണം.

 

അടുത്തത്‌ യഹോവയുടെ ദൂതന്‍ പ്രത്യക്ഷപ്പെടുന്നത് ഉല്‍പത്തി 22-മധ്യായത്തിലാണ്. അബ്രഹാം തന്‍റെ മകനായ യിസഹാക്കിനെ യാഗമര്‍പ്പിക്കാന്‍ പോകുന്നതാണ് സന്ദര്‍ഭം. ഉല്‍പത്തി 22:9-18 വരെയുള്ള ഭാഗത്ത്‌ നാം ഇപ്രകാരം വായിക്കുന്നു:

 

“ദൈവം കല്പിച്ചിരുന്ന സ്ഥലത്തു അവർ എത്തി; അബ്രാഹാം ഒരു യാഗപീഠം പണിതു, വിറകു അടുക്കി, തന്‍റെ മകൻ യിസ്ഹാക്കിനെ കെട്ടി യാഗപീഠത്തിന്മേൽ വിറകിന്മീതെ കിടത്തി. പിന്നെ അബ്രാഹാം കൈ നീട്ടി തന്‍റെ മകനെ അറുക്കേണ്ടതിന്നു കത്തി എടുത്തു. ഉടനെ യഹോവയുടെ ദൂതൻ ആകാശത്തുനിന്നു: അബ്രാഹാമേ, അബ്രാഹാമേ, എന്നു വിളിച്ചു; ഞാൻ ഇതാ, എന്നു അവൻ പറഞ്ഞു. ബാലന്‍റെ മേൽ കൈവെക്കരുതു; അവനോടു ഒന്നും ചെയ്യരുതു; നിന്‍റെ ഏകജാതനായ മകനെ തരുവാൻ നീ മടിക്കായ്കകൊണ്ടു നീ ദൈവത്തെ ഭയപ്പെടുന്നു എന്നു ഞാൻ ഇപ്പോൾ അറിയുന്നു എന്നു അവൻ അരുളിച്ചെയ്തു. അബ്രാഹാം തലപൊക്കി നോക്കിയപ്പോൾ പിമ്പുറത്തു ഒരു ആട്ടുകൊറ്റൻ കൊമ്പു കാട്ടിൽ പിടിപെട്ടു കിടക്കുന്നതു കണ്ടു; അബ്രാഹാം ചെന്നു ആട്ടുകൊറ്റനെ പിടിച്ചു തന്‍റെ മകന്നു പകരം ഹോമയാഗം കഴിച്ചു. അബ്രാഹാം ആ സ്ഥലത്തിന്നു യഹോവ-യിരേ എന്നു പേരിട്ടു. യഹോവയുടെ പർവ്വതത്തിൽ അവൻ പ്രത്യക്ഷനാകും എന്നു ഇന്നുവരെയും പറഞ്ഞുവരുന്നു. യഹോവയുടെ ദൂതൻ രണ്ടാമതും ആകാശത്തുനിന്നു അബ്രാഹാമിനോടു വിളിച്ചു അരുളിച്ചെയ്തതു: നീ ഈ കാര്യം ചെയ്തു, നിന്‍റെ ഏകജാതനായ മകനെ തരുവാൻ മടിക്കായ്കകൊണ്ടു ഞാൻ നിന്നെ ഐശ്വര്യമായി അനുഗ്രഹിക്കും; നിന്‍റെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങൾപോലെയും കടൽക്കരയിലെ മണൽപോലെയും അത്യന്തം വർദ്ധിപ്പിക്കും; നിന്‍റെ സന്തതി ശത്രുക്കളുടെ പട്ടണങ്ങളെ കൈവശമാക്കും. നീ എന്‍റെ വാക്കു അനുസരിച്ചതു കൊണ്ടു നിന്‍റെ സന്തതി മുഖാന്തരം ഭൂമിയിലുള്ള സകലജാതികളും അനുഗ്രഹിക്കപ്പെടും എന്നു ഞാൻ എന്നെക്കൊണ്ടു തന്നേ സത്യം ചെയ്തിരിക്കുന്നു എന്നു യഹോവ അരുളിച്ചെയ്യുന്നു.”

 

ഇവിടെയും യഹോവയുടെ ദൂതനെ യഹോവ എന്ന് വിളിച്ചിരിക്കുന്നത് കാണാം. “യഹോവ-യിരെ” എന്നാല്‍ “യഹോവ കരുതിക്കൊള്ളും” എന്നാണ് അര്‍ത്ഥം. “യഹോവയുടെ പർവ്വതത്തിൽ അവൻ പ്രത്യക്ഷനാകും” എന്ന് പറയുന്നുണ്ടെങ്കിലും അവിടെ പ്രത്യക്ഷനായത് യഹോവയുടെ ദൂതനായിരുന്നു. ഒരു ദൂതന് ഒരിക്കലും പറയാന്‍ കഴിയാത്തതും പറയാന്‍ അനുവാദവുമില്ലാത്തതായ വാക്കുകളാണ് 17,18 വാക്യങ്ങളില്‍ ഉള്ളത്.  യഹോവയുടെ ദൂതനാണ് അബ്രാഹാമിനോടു സംസാരിക്കുന്നതെങ്കിലും “യഹോവ അരുളിച്ചെയ്യുന്നു” എന്നാണു അവസാനം പറഞ്ഞിരിക്കുന്നത്. മാത്രമല്ല, ഇവിടെ യഹോവയുടെ ദൂതനാണ് “ഞാൻ എന്നെക്കൊണ്ടു തന്നേ സത്യം ചെയ്തിരിക്കുന്നു” എന്ന് പറയുന്നത്. എന്നാല്‍ എബ്രായ ലേഖനത്തിലേക്ക് നാം വരുമ്പോള്‍, എബ്രായ ലേഖനകാരന്‍ പറയുന്നത്: “ദൈവം അബ്രാഹാമിനോടു വാഗ്ദത്തം ചെയ്യുമ്പോള്‍തന്നെക്കാള്‍ വലിയവനെക്കൊണ്ട് സത്യം ചെയ്യുവാന്‍ ഇല്ലാതിരുന്നിട്ടു തന്നെക്കൊണ്ടുതന്നെ സത്യം ചെയ്തു: ‘ഞാന്‍ നിന്നെ അനുഗ്രഹിക്കുകയും നിന്നെ വര്‍ദ്ധിപ്പിക്കുകയും ചെയ്യും’ എന്ന് അരുളിച്ചെയ്തു” എന്ന് പറയുന്നു (എബ്രായ.6:13,14). യഹോവ തന്നെയാണ് അബ്രാഹാമിനോടു സത്യം ചെയ്തത് എന്ന് ഇവിടെനിന്ന് നമുക്ക് മനസ്സിലാകുന്നു.

 

യഹോവയുടെ ദൂതന്‍ പ്രത്യക്ഷനാകുന്ന അടുത്ത വേദഭാഗം പുറപ്പാട് മൂന്നാം അധ്യായമാണ്.

 

“അവിടെ യഹോവയുടെ ദൂതൻ ഒരു മുൾപടർപ്പിന്‍റെ നടുവിൽനിന്നു അഗ്നിജ്വാലയിൽ അവന്നു പ്രത്യക്ഷനായി. അവൻ നോക്കിയാറെ മുൾപടർപ്പു തീ പിടിച്ചു കത്തുന്നതും മുൾപടർപ്പു വെന്തുപോകാതിരിക്കുന്നതും കണ്ടു. മുൾപടർപ്പു വെന്തുപോകാതിരിക്കുന്ന ഈ വലിയ കാഴ്ച എന്തെന്നു ഞാൻ ചെന്നു നോക്കട്ടെ എന്നു മോശെ പറഞ്ഞു. നോക്കേണ്ടതിന്നു അവൻ വരുന്നതു യഹോവ കണ്ടപ്പോൾ ദൈവം മുൾപടർപ്പിന്‍റെ നടുവിൽ നിന്നു അവനെ മോശേ, മോശെ എന്നു വിളിച്ചു. അതിന്നു അവൻ: ഇതാ, ഞാൻ എന്നു പറഞ്ഞു. അപ്പോൾ അവൻ: ഇങ്ങോട്ടു അടുക്കരുതു; നീ നില്ക്കുന്ന സ്ഥലം വിശുദ്ധഭൂമിയാകയാൽ കാലിൽനിന്നു ചെരിപ്പു അഴിച്ചുകളക എന്നു കല്പിച്ചു. ഞാൻ അബ്രാഹാമിന്‍റെ ദൈവവും യിസ്ഹാക്കിന്‍റെ ദൈവവും യാക്കോബിന്‍റെ ദൈവവുമായി, നിന്‍റെ പിതാവിന്‍റെ ദൈവം ആകുന്നു എന്നും അവൻ അരുളിച്ചെയ്തു. മോശെ ദൈവത്തെ നോക്കുവാൻ ഭയപ്പെട്ടു മുഖം മൂടി. യഹോവ അരുളിച്ചെയ്തതു: മിസ്രയീമിലുള്ള എന്‍റെ ജനത്തിന്‍റെ കഷ്ടത ഞാൻ കണ്ടു കണ്ടു; ഊഴിയവിചാരകന്മാർ നിമിത്തമുള്ള അവരുടെ നിലവിളിയും കേട്ടു; ഞാൻ അവരുടെ സങ്കടങ്ങൾ അറിയുന്നു. അവരെ മിസ്രയീമ്യരുടെ കയ്യിൽനിന്നു വിടുവിപ്പാനും ആ ദേശത്തുനിന്നു നല്ലതും വിശാലവുമായ ദേശത്തേക്കു, പാലും തേനും ഒഴുകുന്ന ദേശത്തേക്കു, കനാന്യർ, ഹിത്യർ, അമോര്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നവരുടെ സ്ഥലത്തേക്കു അവരെ കൊണ്ടുപോകുവാനും ഞാൻ ഇറങ്ങിവന്നിരിക്കുന്നു. യിസ്രായേൽമക്കളുടെ നിലവിളി എന്‍റെ അടുക്കൽ എത്തിയിരിക്കുന്നു; മിസ്രയീമ്യർ അവരെ ഞെരുക്കുന്ന ഞെരുക്കവും ഞാൻ കണ്ടിരിക്കുന്നു. ആകയാൽ വരിക; നീ എന്‍റെ  ജനമായ യിസ്രായേൽമക്കളെ മിസ്രയീമിൽനിന്നു പുറപ്പെടുവിക്കേണ്ടതിന്നു ഞാൻ നിന്നെ ഫറവോന്‍റെ അടുക്കൽ അയക്കും.

 

മോശെ ദൈവത്തോടു: ഫറവോന്‍റെ അടുക്കൽ പോകുവാനും യിസ്രായേൽമക്കളെ മിസ്രയീമിൽനിന്നു പുറപ്പെടുവിപ്പാനും ഞാൻ എന്തു മാത്രമുള്ളു എന്നു പറഞ്ഞു. അതിന്നു അവൻ: ഞാൻ നിന്നോടുകൂടെ ഇരിക്കും; നീ ജനത്തെ മിസ്രയീമിൽനിന്നു കൂട്ടിക്കൊണ്ടു വരുമ്പോൾ നിങ്ങൾ ഈ പർവ്വതത്തിങ്കൽ ദൈവത്തെ ആരാധിക്കുമെന്നുള്ളതു ഞാൻ നിന്നെ അയച്ചതിന്നു അടയാളം ആകും എന്നു അരുളിച്ചെയ്തു. മോശെ ദൈവത്തോടു: ഞാൻ യിസ്രായേൽമക്കളുടെ അടുക്കൽ ചെന്നു: നിങ്ങളുടെ പിതാക്കന്മാരുടെ ദൈവം എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു എന്നു പറയുമ്പോൾ: അവന്‍റെ നാമം എന്തെന്നു അവർ എന്നോടു ചോദിച്ചാൽ ഞാൻ അവരോടു എന്തു പറയേണം എന്നു ചോദിച്ചു. അതിന്നു ദൈവം മോശെയോടു: ഞാൻ ആകുന്നവൻ ഞാൻ ആകുന്നു; ഞാൻ ആകുന്നു എന്നുള്ളവൻ എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു എന്നിങ്ങനെ നീ യിസ്രായേൽമക്കളോടു പറയേണം എന്നു കല്പിച്ചു. ദൈവം പിന്നെയും മോശെയോടു അരുളിച്ചെയ്തതെന്തന്നാൽ: നീ യിസ്രായേൽമക്കളോടു ഇപ്രകാരം പറയേണം: അബ്രാഹാമിന്‍റെ  ദൈവവും യിസ്ഹാക്കിന്‍റെ ദൈവവും യാക്കോബിന്‍റെ ദൈവവുമായി നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു; ഇതു എന്നേക്കും എന്‍റെ നാമവും തലമുറ തലമുറയായി എന്‍റെ ജ്ഞാപകവും ആകുന്നു. നീ ചെന്നു യിസ്രായേൽമൂപ്പന്മാരെ കൂട്ടി അവരോടു: അബ്രാഹാമിന്‍റേയും യിസ്ഹാക്കിന്‍റേയും യാക്കോബിന്‍റേയും ദൈവമായി, നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ എനിക്കു പ്രത്യക്ഷനായി കല്പിച്ചതു: ഞാൻ നിങ്ങളെയും മിസ്രയീമിൽ അവർ നിങ്ങളോടു ചെയ്യുന്നതിനെയും സന്ദർശിക്കുന്നു. മിസ്രയീമിലെ കഷ്ടതയിൽനിന്നു കനാന്യർ, ഹിത്യർ, അമോര്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നിവരുടെ ദേശത്തേക്കു, പാലും തേനും ഒഴുകുന്ന ദേശത്തേക്കു നിങ്ങളെ കൊണ്ടുപോകുവാൻ ഞാൻ നിശ്ചയിച്ചിരിക്കുന്നു എന്നു പറക. എന്നാൽ അവർ നിന്‍റെ വാക്കു കേൾക്കും. അപ്പോൾ നീയും യിസ്രായേൽ മൂപ്പന്മാരും മിസ്രയീം രാജാവിന്‍റെ അടുക്കൽ ചെന്നു അവനോടു: എബ്രായരുടെ ദൈവമായ യഹോവ ഞങ്ങൾക്കു വെളിപ്പെട്ടുവന്നിരിക്കുന്നു. ആകയാൽ ഞങ്ങൾ മൂന്നു ദിവസത്തെ വഴി മരുഭൂമിയിൽ ചെന്നു ഞങ്ങളുടെ ദൈവമായ യഹോവെക്കു യാഗം കഴിക്കട്ടെ എന്നു പറവിൻ. എന്നാൽ മിസ്രയീംരാജാവു ഭുജബലംകൊണ്ടല്ലാതെ നിങ്ങളെ പോകുവാൻ സമ്മതിക്കയില്ല എന്നു ഞാൻ അറിയുന്നു. അതുകൊണ്ടു ഞാൻ എന്‍റെ കൈ നീട്ടി മിസ്രയീമിന്‍റെ നടുവിൽ ചെയ്‍വാനിരിക്കുന്ന അത്ഭുതങ്ങളെക്കൊണ്ടൊക്കെയും അതിനെ ദണ്ഡിപ്പിക്കും; അതിന്‍റെ ശേഷം അവൻ നിങ്ങളെ വിട്ടയക്കും.” (പുറപ്പാട് 3:2-20)

 

ഇവിടെ യഹോവയുടെ ദൂതന്‍ എന്ന് ആരംഭത്തില്‍ പറഞ്ഞിട്ട് പിന്നെ പറയുന്നത് മുഴുവന്‍ യഹോവ എന്നും ദൈവം എന്നുമാണ്. “ഇങ്ങോട്ടു അടുക്കരുതു; നീ നില്ക്കുന്ന സ്ഥലം വിശുദ്ധഭൂമിയാകയാൽ കാലിൽനിന്നു ചെരിപ്പു അഴിച്ചുകളക” എന്നുള്ളത് പരിശുദ്ധനായ ദൈവത്തിനല്ലാതെ ഒരു ദൂതന് ഒരിക്കലും പറയാന്‍ പറ്റാത്ത കാര്യമാണ്. ദൂതന്മാര്‍ മനുഷ്യരുടെ മുന്‍പില്‍ പ്രത്യക്ഷമായ അനേകം സന്ദര്‍ഭങ്ങള്‍ ബൈബിളില്‍ കാണാം. അപ്പോഴൊന്നും ഇങ്ങനെയൊരു നിര്‍ദ്ദേശം ഒരു ദൂതനും കൊടുക്കുന്നില്ല. മാത്രമല്ല,  “ഞാൻ അബ്രാഹാമിന്‍റെ ദൈവവും യിസ്ഹാക്കിന്‍റെ ദൈവവും യാക്കോബിന്‍റെ ദൈവവുമായി, നിന്‍റെ പിതാവിന്‍റെ ദൈവം ആകുന്നു” എന്ന് ഒരു ദൂതന്‍ ഒരിക്കലും പറയുകയുമില്ല, അത് ദൈവദൂഷണമാണ്!! “നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ എനിക്കു പ്രത്യക്ഷനായി” എന്ന് യിസ്രായേല്‍ മൂപ്പന്മാരോട് പറയുവാന്‍ ഈ ദൂതന്‍ മോശെയോടു ആവശ്യപ്പെടുന്നതില്‍നിന്നും ഇത് കേവലം ഒരു ദൂതനല്ല, സര്‍വ്വശക്തനായ ദൈവം തന്നെയായിരുന്നു എന്ന് മനസ്സിലാക്കാം.

 

അടുത്തതായി യഹോവയുടെ ദൂതന്‍ പ്രത്യക്ഷനാകുന്നത് ന്യായാധിപന്മാരുടെ പുസ്തകത്തിലാണ്:

 

“അനന്തരം യഹോവയുടെ ഒരു ദൂതൻ വന്നു ഒഫ്രയിൽ അബിയേസ്ര്യനായ യോവാശിന്‍റെ കരുവേലകത്തിൻ കീഴെ ഇരുന്നു; അവന്‍റെ മകനായ ഗിദെയോൻ കോതമ്പു മിദ്യാന്യരുടെ കയ്യിൽ പെടാതിരിക്കേണ്ടതിന്നു മുന്തിരിച്ചക്കിന്നരികെ വെച്ചു മെതിക്കയായിരുന്നു. യഹോവയുടെ ദൂതൻ അവന്നു പ്രത്യക്ഷനായി: അല്ലയോ പരാക്രമശാലിയേ, യഹോവ നിന്നോടുകൂടെ ഉണ്ടു എന്നു അവനോടു പറഞ്ഞു. ഗിദെയോൻ അവനോടു: അയ്യോ, യജമാനനേ, യഹോവ നമ്മോടു കൂടെ ഉണ്ടെങ്കിൽ നമുക്കു ഇതു ഒക്കെ ഭവിക്കുന്നതു എന്തു? യഹോവ നമ്മെ മിസ്രയീമിൽനിന്നു കൊണ്ടുവന്നു എന്നു നമ്മുടെ പിതാക്കന്മാർ നമ്മോടു അറിയിച്ചിട്ടുള്ള അവന്‍റെ അത്ഭുതങ്ങൾ ഒക്കെയും എവിടെ? ഇപ്പോൾ യഹോവ നമ്മെ ഉപേക്ഷിച്ചു മിദ്യാന്യരുടെ കയ്യിൽ ഏല്പിച്ചിരിക്കുന്നുവല്ലോ എന്നു പറഞ്ഞു. അപ്പോൾ യഹോവ അവനെ നോക്കി: നിന്‍റെ ഈ ബലത്തോടെ പോക; നീ യിസ്രായേലിനെ മിദ്യാന്യരുടെ കയ്യിൽനിന്നു രക്ഷിക്കും; ഞാനല്ലയോ നിന്നെ അയക്കുന്നതു എന്നു പറഞ്ഞു. അവൻ അവനോടു: അയ്യോ, കർത്താവേ, ഞാൻ യിസ്രായേലിനെ എങ്ങനെ രക്ഷിക്കും? മനശ്ശെയിൽ എന്‍റെ കുലം എളിയതും എന്‍റെ കുടുംബത്തിൽവെച്ചു ഞാൻ ചെറിയവനും അല്ലോ എന്നു പറഞ്ഞു. യഹോവ അവനോടു: ഞാൻ നിന്നോടുകൂടെ ഇരിക്കും; നീ മിദ്യാന്യരെ ഒരു ഒറ്റ മനുഷ്യനെപ്പോലെ തോല്പിക്കും എന്നു കല്പിച്ചു. അതിന്നു അവൻ: നിനക്കു എന്നോടു കൃപയുണ്ടെങ്കിൽ എന്നോടു സംസാരിക്കുന്നതു നീ തന്നേ എന്നതിന്നു ഒരു അടയാളം കാണിച്ചു തരേണമേ. ഞാൻ പോയി എന്‍റെ വഴിപാടു കൊണ്ടുവന്നു നിന്‍റെ മുമ്പാകെ വെക്കുവോളം ഇവിടെനിന്നു പോകരുതേ എന്നു അവനോടു പറഞ്ഞു. നീ മടങ്ങിവരുവോളം ഞാൻ താമസിക്കാം എന്നു അവൻ അരുളിച്ചെയ്തു. അങ്ങനെ ഗിദെയോൻ ചെന്നു ഒരു കോലാട്ടിൻ കുട്ടിയെയും ഒരു പറ മാവുകൊണ്ടു പുളിപ്പില്ലാത്ത വടകളെയും ഒരുക്കി മാംസം ഒരു കൊട്ടയിൽവെച്ചു ചാറു ഒരു കിണ്ണത്തിൽ പകർന്നു കരുവേലകത്തിൻ കീഴെ കൊണ്ടുവന്നു അവന്‍റെ  മുമ്പിൽ വെച്ചു. അപ്പോൾ ദൈവത്തിന്‍റെ ദൂതൻ അവനോടു: മാംസവും പുളിപ്പില്ലാത്ത വടകളും എടുത്തു ഈ പാറമേൽ വെച്ചു ചാറു അതിന്മേൽ ഒഴിക്ക എന്നു കല്പിച്ചു; അവൻ അങ്ങനെ ചെയ്തു. യഹോവയുടെ ദൂതൻ കയ്യിലുള്ള വടിയുടെ അറ്റംകൊണ്ടു മാംസവും പുളിപ്പില്ലാത്ത വടയും തൊട്ടു; ഉടനെ പാറയിൽനിന്നു തീ പുറപ്പെട്ടു മാംസവും പുളിപ്പില്ലാത്ത വടയും ദഹിപ്പിച്ചു; യഹോവയുടെ ദൂതൻ അവന്‍റെ കണ്ണിന്നു മറഞ്ഞു. അവൻ യഹോവയുടെ ദൂതൻ എന്നു ഗിദെയോൻ കണ്ടപ്പോൾ: അയ്യോ, ദൈവമായ യഹോവേ, ഞാൻ യഹോവയുടെ ദൂതനെ അഭിമുഖമായി കണ്ടു പോയല്ലോ എന്നു പറഞ്ഞു. യഹോവ അവനോടു: നിനക്കു സമാധാനം: ഭയപ്പെടേണ്ടാ, നീ മരിക്കയില്ല എന്നു അരുളിച്ചെയ്തു. ഗിദെയോൻ അവിടെ യഹോവെക്കു ഒരു യാഗപീഠം പണിതു അതിന്നു യഹോവ ശലോം എന്നു പേരിട്ടു; അതു ഇന്നുവരെയും അബീയേസ്ര്യർക്കുള്ള ഒഫ്രയിൽ ഉണ്ടു.” (ന്യായാ.6:11-24).

 

ഇവിടെയും യഹോവയുടെ ദൂതന്‍ എന്ന പേരില്‍ പ്രത്യക്ഷമായത് യഹോവ തന്നെയാണ് എന്ന് നമുക്ക് സൂക്ഷ്മ പരിശോധനയില്‍ വ്യക്തമാകുന്നു. “ഞാനല്ലയോ നിന്നെ അയക്കുന്നതു,” “ഞാൻ നിന്നോടുകൂടെ ഇരിക്കും”  എന്ന പദപ്രയോഗങ്ങള്‍ ശ്രദ്ധിക്കുക. മാത്രമല്ല, യഹോവയുടെ ദൂതനാണത് എന്ന് കണ്ടപ്പോള്‍ത്തന്നെ ഗിദെയോനു കാര്യം മനസ്സിലായി, അതാരാണെന്ന്. അതുകൊണ്ടാണ് അവന്‍ ഭയന്ന് നിലവിളിക്കുന്നത്. അവന്‍റെ ഭയത്തിന്‍റെ കാരണം മോശെയോടു യഹോവയായ ദൈവം പറഞ്ഞിട്ടുള്ള ഒരു വാക്കാണ്‌ : “നിനക്ക് എന്‍റെ മുഖം കാണാന്‍ കഴികയില്ല; ഒരു മനുഷ്യനും എന്നെ കണ്ടു ജീവനോടെ ഇരിക്കയില്ല” (പുറ.33:21) എന്ന യഹോവയുടെ വചനം അനുസരിച്ച് താന്‍ മരിച്ചുപോകുമെന്ന് ഗിദേയോന്‍ ഭയന്നതു കൊണ്ടാണ് അവന്‍ നിലവിളിക്കുന്നത്. അവന്‍റെ ഈ ഭയം മനസ്സിലാക്കിയതിനാലാണ് യഹോവ പറയുന്നത് “നിനക്കു സമാധാനം: ഭയപ്പെടേണ്ടാ, നീ മരിക്കയില്ല” എന്ന്. ഇവിടെയും യഹോവയുടെ ദൂതന്‍ എന്ന പേരില്‍ പ്രത്യക്ഷപ്പെട്ടത് യഹോവ തന്നെ ആയിരുന്നു എന്ന് വ്യക്തമായി നമുക്ക് മനസ്സിലാകുന്നു.                        (പഠനം തുടരാം…)

]]>