മലബാര്‍ ജിഹാദ് – Sathyamargam https://sathyamargam.org Call to Speak Truth Thu, 21 Nov 2024 04:25:19 +0000 en-US hourly 1 https://wordpress.org/?v=6.9 https://sathyamargam.org/wp-content/uploads/2012/08/cropped-logo-32x32.png മലബാര്‍ ജിഹാദ് – Sathyamargam https://sathyamargam.org 32 32 1921 സ്മരണികയില്‍ നിന്ന് (PART-6) https://sathyamargam.org/2024/11/1921-%e0%b4%b8%e0%b5%8d%e0%b4%ae%e0%b4%b0%e0%b4%a3%e0%b4%bf%e0%b4%95%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d-%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-part-6/ https://sathyamargam.org/2024/11/1921-%e0%b4%b8%e0%b5%8d%e0%b4%ae%e0%b4%b0%e0%b4%a3%e0%b4%bf%e0%b4%95%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d-%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-part-6/#respond Sun, 24 Nov 2024 10:00:00 +0000 https://sathyamargam.org/?p=1661 അടക്കാം കണ്ടത്തില്‍ ചന്തോമന്‍, താമരശ്ശേരി, കോഴിക്കോട് 26-10-1973

എന്‍റെ വലിയച്ഛനായിരുന്ന കായക്കല്‍ ചാന്തോമനെ മാപ്പിളമാര്‍ പിടിച്ചു കൊണ്ടുപോയി വെട്ടിക്കൊലപ്പെടുത്തുകയും വീട്ടിലുണ്ടായിരുന്ന ആഭരണങ്ങളും മറ്റു സാധനങ്ങളും കവര്‍ച്ച ചെയ്യുകയും വീടിന്‍റെ പല ഭാഗങ്ങളും നശിപ്പിക്കുകയും കേടു വരുത്തുകയും കന്നുകാലികളെ അഴിച്ചുകൊണ്ടുപോവുകയും ചെയ്തു. ലഹളക്കാര്‍ ചവിട്ടിപൊട്ടിച്ച വാതിലുകളും ചുമരുകളും പൊട്ടിച്ച ഉത്തരവും ഇന്നും അതേപോലെ ആര്‍ക്കും കാണാവുന്നതാണ്. (1921 സ്മരണിക, മാപ്പിളലഹള രക്തസാക്ഷി കണ്‍വെന്‍ഷന്‍, 1973, പേജ്, 80,81)

പൂത്തലത്ത് നാരായണന്‍, ഗോപാലന്‍, കല്യാണി, കൊടുവള്ളി, കോഴിക്കോട്

1921-ല്‍ നടന്ന മാപ്പിളലഹളയില്‍ എന്‍റെ അച്ഛനായ ഉണിച്ചാരവെ മാപ്പിളമാര്‍ പിടിച്ചു കൊണ്ടുപോയി വെട്ടിക്കൊന്നു. ഞാനും എന്‍റെ അമ്മയും അനുജനും അനുജത്തിയും മാത്രം ഉണ്ടായിരുന്നുള്ളൂ. എനിക്ക് അന്ന് 9 വയസ്സും അനുജത്തിക്ക് 3 വയസ്സും അനുജന് ഒരു വയസ്സും മാത്രമേ ഉണ്ടായിരുന്നുള്ളൂ. വീട്ടിലെ എല്ലാ സാധനങ്ങളും ലഹളക്കാര്‍ കൊള്ളചെയ്തു കൊണ്ടുപോവുകയും ചെയ്തു. (1921 സ്മരണിക, മാപ്പിളലഹള രക്തസാക്ഷി കണ്‍വെന്‍ഷന്‍, 1973, പേജ്, 81)

കെ.ടി.വേലായുധന്‍ തൃപ്പനച്ചി, മലപ്പുറം ജില്ല.

ഞങ്ങളുടെ അച്ഛന്‍ ചാരുക്കുട്ടിയെയും അനുജന്‍ ഉണ്ണിയപ്പുവിനെയും അവരുടെ അച്ഛന്‍ ചന്തുണ്ണിയെയും ലഹളത്തലവന്‍ കുഞ്ഞഹമ്മദ് ഹാജിയും പാര്‍ട്ടിയും ഒരു ദിവസം വീടിനും വീട്ടിനടുത്തുള്ള അംശക്കച്ചേരിക്കും തീ കൊടുത്ത് നശിപ്പിച്ച ശേഷം മേല്‍പ്പറഞ്ഞ മൂന്ന് പേരെയും “കുളിപ്പിച്ചുകയറ്റുവാന്‍” (വെട്ടിക്കൊലപ്പെടുത്തുക) ഒരു മൈല്‍ ദൂരെയുള്ള തൃപ്പനച്ചിയിലേക്ക് കൊണ്ടുപോവുകയും ചെയ്തു. വഴിയില്‍ വച്ച് ഞങ്ങളുടെ അച്ഛന്‍ ചാരുക്കുട്ടി സൂത്രത്തില്‍ ഓടി രക്ഷപ്പെട്ടു. മറ്റു രണ്ടുപേരെ ലഹളക്കാര്‍ നിശ്ചിത സ്ഥലത്തുവച്ച് വെട്ടിക്കൊല്ലുകയും ചെയ്തു. (1921 സ്മരണിക, മാപ്പിളലഹള രക്തസാക്ഷി കണ്‍വെന്‍ഷന്‍, 1973, പേജ്, 81)

ഞാറക്കാട്ട് പുറായില്‍ പെരിയാരന്‍ ചാത്തന്‍. പുളിക്കല്‍, മലപ്പുറം 13-11-1973

മേപ്പടി താലൂക്ക് അംശംദേശത്ത് കക്കാട്ടിരി താമസിക്കും ചേലപ്പുറത്തു കുറുപ്പന്മാരുടെ വീട്ടില്‍വച്ച് എന്‍റെ അച്ഛന്‍ പെരിയാരന്‍ നാവുട്ടിയും അച്ഛന്‍റെ അനുജന്‍ പെരിയാരന്‍ നീലാണ്ടനും മാപ്പിളലഹളക്കാരാല്‍ വെടിവച്ചു കൊല്ലപ്പെട്ടതാണ്. അന്ന് 13 വയസ്സുപ്രായമുള്ള ഞാന്‍ സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടതായിരുന്നു. (1921 സ്മരണിക, മാപ്പിളലഹള രക്തസാക്ഷി കണ്‍വെന്‍ഷന്‍, 1973, പേജ്, 81,82)

കെ.പി.  കല്യണിക്കുട്ടി അമ്മ, പൂത്തോട്ടിയില്‍ വീട്, അരീക്കോട് 13-11-1973

എന്‍റെ വീട് ഏറനാട് താലൂക്കില്‍ അരീക്കോടംശത്തിലെ കൊഴക്കോട്ടൂര്‍ ദേശത്താണ്. എന്‍റെ അമ്മയുടെ മൂത്ത സഹോദരനായ അപ്പുമേനോന്‍ എന്ന ശങ്കരമേനോനാണ് ഞങ്ങളുടെ കുടുംബ കാര്യങ്ങള്‍ നോക്കിയിവന്നത്.

1921-ലെ മാപ്പിള ലഹളയില്‍ ഒരു ശനിയാഴ്ച അരീക്കോട് ചന്തപ്പിരിവ് കഴിഞ്ഞു മടങ്ങി വരുമ്പോള്‍ മാപ്പിളമാര്‍ ഉദ്ദേശം ഉച്ചതിരിഞ്ഞു രണ്ടുമണിക്ക് അദ്ദേഹത്തെ സംഘം ചേര്‍ന്നു പിടിച്ചുകെട്ടുകയും അരീക്കോട് പുഴയില്‍ കൊണ്ടുപോയി (കുളിപ്പിക്കല്‍ കര്‍മ്മം) തലവെട്ടുകയും ചെയ്തു. തന്നെയുമല്ല മാപ്പിളമാര്‍ ഞങ്ങളുടെ വീട് കൈയേറുകയും ധാന്യങ്ങളും കിണ്ടി, ഉരുളി മുതലായ എടുത്തുകൊണ്ടുപോവുകയും അതിനു പുറമേ തുറക്കാത്ത മുറികളുടെ വാതിലുകള്‍ വെട്ടിപ്പൊളിക്കുകയും ചെയ്തു. ഈ വക സംഗതികളെല്ലാം തന്നെ ഇന്നും ഞങ്ങളുടെ വീട്ടില്‍ വന്നാല്‍ ഏവര്‍ക്കും കാണാവുന്നതാണ്. (1921 സ്മരണിക, മാപ്പിളലഹള രക്തസാക്ഷി കണ്‍വെന്‍ഷന്‍, 1973, പേജ്, 82)

പി.ശ്രീദേവി അമ്മ, കുണ്ടളംകുണ്ടം വീട്, പുല്‍പ്പറ്റ, മലപ്പുറം 7-11-1973

എന്‍റെ രണ്ട് അമ്മാവന്മാരേയും ഒരു ആങ്ങളയേയും 1921-ലെ മാപ്പിള ലഹളയില്‍ വെട്ടിക്കൊല്ലുകയും അനവധി സ്വത്തുക്കള്‍ ലഹളക്കാര്‍ കൊള്ളയടിക്കുകയും ചെയ്തു. (1921 സ്മരണിക, മാപ്പിളലഹള രക്തസാക്ഷി കണ്‍വെന്‍ഷന്‍, 1973, പേജ്, 82)

കെ. കുഞ്ഞപ്പു, പുതുക്കോട്, മലപ്പുറം 13-11-1973

ലഹളക്കാലത്തൊരു ദിവസം പുലര്‍ച്ചയ്ക്ക് ഒരു കൂട്ടം മാപ്പിളമാര്‍ ചെറുകാവംശം പേങ്ങാട്ട് ദേശത്ത് കൊളക്കാട്ട് കോരുവിന്‍റെ വീട്ടില്‍ കയറിച്ചെല്ലുകയും അയാളെ വിളിച്ചുണര്‍ത്തി വെടിവെച്ചു കൊല്ലുകയും ചെയ്തു. അദ്ദേഹത്തിന്‍റെ ഭാര്യയും രണ്ട് ആണ്മക്കളും (കുഞ്ഞാപ്പു, ചന്തു)  ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. (1921 സ്മരണിക, മാപ്പിളലഹള രക്തസാക്ഷി കണ്‍വെന്‍ഷന്‍, 1973, പേജ്, 82)

(അവസാനിച്ചു)

]]>
https://sathyamargam.org/2024/11/1921-%e0%b4%b8%e0%b5%8d%e0%b4%ae%e0%b4%b0%e0%b4%a3%e0%b4%bf%e0%b4%95%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d-%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-part-6/feed/ 0
1921 സ്മരണികയില്‍ നിന്ന് (PART-5) https://sathyamargam.org/2024/11/1921-%e0%b4%b8%e0%b5%8d%e0%b4%ae%e0%b4%b0%e0%b4%a3%e0%b4%bf%e0%b4%95%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d-%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-part-5/ https://sathyamargam.org/2024/11/1921-%e0%b4%b8%e0%b5%8d%e0%b4%ae%e0%b4%b0%e0%b4%a3%e0%b4%bf%e0%b4%95%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d-%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-part-5/#respond Sat, 23 Nov 2024 10:00:00 +0000 https://sathyamargam.org/?p=1658 ചോരയിലും കണ്ണുനീരിലും കുതിര്‍ന്ന കഥകള്‍

സി. പാറു അമ്മ, ചാത്തംവീട്ടില്‍, തേഞ്ഞിപ്പലം, മലപ്പുറം ജില്ല 20-1-1973

എന്‍റെ അച്ഛന്‍ പുഴങ്കടവത്ത് മാങ്ങാട്ട് കുട്ടിനായര്‍ എന്ന കൃഷ്ണനുണ്ണി നായരെ 1921-ലെ മാപ്പിളലഹളയില്‍ മുസ്ലീങ്ങള്‍ പിടിച്ചുകൊണ്ടുപോയി വെട്ടിക്കൊന്ന് ഒരു കിണറ്റിലിട്ടു. വീട്ടിലുണ്ടായിരുന്ന സാധനങ്ങളും ലഹളക്കാര്‍ കൊള്ളചെയ്തു. (1921 സ്മരണിക, മാപ്പിള ലഹള രക്തസാക്ഷി കണ്‍വെന്‍ഷന്‍, 1973, പേജ്,77)

കെ.സി. ബാലകൃഷ്ണന്‍നായര്‍, വാക്കാട വീട്, തൃക്കുളം 19-10-1973

എന്‍റെ പെങ്ങള്‍ ചെറിയംവീട്ടില്‍ പൊട്ടയില്‍ കുഞ്ഞുഅമ്മ എന്ന സ്ത്രീ മുടന്തുള്ള ഒരു സ്ത്രീയായിരുന്നു. രണ്ടു ചെവിക്കും കേള്‍വി ഉണ്ടായിരുന്നില്ല. ഈ സ്ത്രീയെ മുസ്ലീം ലഹളക്കാര്‍ വാള്‍കൊണ്ടുവെട്ടി കഴുത്തറത്ത് ഞാന്‍ ഇപ്പോള്‍ താമസിച്ചു വരുന്ന തൃക്കുളം അംശത്തില്‍ വാക്കാട പറമ്പിലുള്ള കിണറില്‍ ഇട്ടു. ഈ കടുംകൈ ചെയ്തത് ഞങ്ങളുടെ സമീപസ്ഥരായ മുസ്ലീംകളാണ്. ഇതിനും പുറമെ എന്‍റെ ഒരു അമ്മാവനെയും വെട്ടിക്കൊന്നു കിണറ്റിലിട്ടു. (1921 സ്മരണിക, മാപ്പിള ലഹള രക്തസാക്ഷി കണ്‍വെന്‍ഷന്‍, 1973, പേജ്,77)

സി.കൃഷ്ണന്‍നായര്‍, മഠത്തില്‍ വീട്, തൃക്കുളം 19-10-1973

1921-ലെ മാപ്പിള ലഹളയില്‍ അതിദാരുണമായ വിധത്തില്‍ കശാപ്പുചെയ്യപ്പെട്ട ഒരു ഹിന്ദുവിന്‍റ മകനാണ് ഞാന്‍… എന്‍റെ അച്ഛന്‍റെ അച്ഛന്‍ ചെറിയംവീട്ടില്‍ പൊട്ടയില്‍ കൃഷ്ണന്‍നായര്‍ തിരൂരങ്ങാടി തൃക്കുളം അംശത്തിലെ ഒരു കോല്‍ക്കാരനയിരുന്നു. പ്രായാധിക്യത്താല്‍ ഉദ്യോഗത്തില്‍നിന്നു പിരിഞ്ഞു വീട്ടില്‍ ഇരിപ്പായിരുന്നു. ആ അവസരത്തിലാണ് 1921-ലെ മാപ്പിളലഹള പൊട്ടിപ്പുറപ്പെട്ടത്. ശേഷക്കാരെല്ലാം ഓടി അന്യദിക്കിലേക്ക് പോയി. നടക്കാന്‍ സാധിക്കാത്തതുകൊണ്ട് അദ്ദേഹം പോയില്ല. അടുത്തുള്ള ചില മുസ്ലീംകള്‍ വന്നു അദ്ദേഹത്തോട് ഇസ്ലാംമതം സ്വീകരിക്കാന്‍ പറഞ്ഞു. വയസുകാലത്ത് ഇനി വയ്യ എന്ന് അദ്ദേഹം തീര്‍ത്തുപറഞ്ഞു. അപ്പോള്‍ അദ്ദേഹത്തെ അവര്‍ ദാരുണമാംവിധം വെട്ടിക്കൊലപ്പെടുത്തി ശവം എന്‍റെ അമ്മയും മറ്റും ഇപ്പോള്‍ താമസിച്ചുവരുന്ന വീട്ടുവളപ്പിലുള്ള കിണറ്റില്‍ നിക്ഷേപിച്ചു. (1921 സ്മരണിക, മാപ്പിള ലഹള രക്തസാക്ഷി കണ്‍വെന്‍ഷന്‍, 1973, പേജ്,77,78)

മലയില്‍ ശിശുപാലന്‍, മലയില്‍വീട്, ബേപ്പൂര്‍, കോഴിക്കോട്

 എന്‍റെ അച്ഛന്‍റെ അനുജനായ മലയില്‍ ബാപ്പുവെ മാപ്പിളലഹളയില്‍ വെട്ടിക്കൊലപ്പെടുത്തി. അനുജന്‍റെ മരണത്തിനുശേഷം അച്ഛന് മാനസികരോഗം പിടിപെട്ടു. അദ്ദേഹം അന്നത്തെ മലബാര്‍ തുക്കിടിയുടെ ഡ്രൈവറായിരുന്നു. (1921 സ്മരണിക, മാപ്പിള ലഹള രക്തസാക്ഷി കണ്‍വെന്‍ഷന്‍, 1973, പേജ്,78)

വി.ബാലന്‍, അറ്റത്തൊടി വീട്, അരിയൂര്‍, പാലക്കാട് ജില്ല 17-10-1973

മാപ്പിളലഹളക്കാലത്ത് എന്‍റെ വീട്ടില്‍ ലഹളക്കാര്‍ പ്രവേശിച്ചു. വളരെയധികം നെല്ലും പാത്രങ്ങളും ആഭരണങ്ങളും കൊണ്ടുപോയിട്ടുണ്ട്. കൊയ്ത്തിനു ആളുകളെ വിളിക്കാന്‍ വീട്ടില്‍നിന്ന് ഇറങ്ങിത്തിരിച്ച എന്‍റെ ഒരു വലിയമ്മാവനെ (കിട്ടു) ലഹളക്കാര്‍ പിടിച്ചു.

പട്ടാളക്കാര്‍ക്ക് ഇളനീര്‍ ഇട്ടുകൊടുത്തു എന്നുപറഞ്ഞ് ആദ്യം ചെവി രണ്ടും അറുത്ത് അവരുടെ കൂടെ കൊണ്ടുപോയി. ഏതാണ്ട് രണ്ടു നാഴിക അകലത്ത്‌  തീരെ ആള്‍പാര്‍പ്പില്ലാത്ത ഒരു സ്ഥലത്തുവച്ച് വെട്ടിക്കൊന്ന് കിണറിലേക്ക് രണ്ടു തുണ്ടമായി അരിഞ്ഞു. അന്നുതന്നെ അടുത്ത വീട്ടിലെ ഒരാളെയും ഇപ്രകാരം കൊന്നു എന്നാണറിവ്. (1921 സ്മരണിക, മാപ്പിള ലഹള രക്തസാക്ഷി കണ്‍വെന്‍ഷന്‍, 1973, പേജ്, 78)

ഓട്ടക്കാഞ്ഞിരത്തിങ്ങല്‍ ഭാസ്കരന്‍, പുത്തൂര്‍, കോഴിക്കോട്  22-10-1973

കോഴിക്കോട്  താലൂക്കില്‍ പെട്ട പുത്തൂര്‍ വില്ലേജില്‍ പടിഞ്ഞാറെ തൊടിയില്‍ കണാരന്‍ (ഇത് എഴുതുന്ന ആളുടെ അമ്മയുടെ അച്ഛന്‍) പാവപ്പെട്ടവനും പാണന്‍സമുദായത്തില്‍പ്പെട്ടവനും 4 പെണ്‍മക്കളുടെ പിതാവും ആയിരുന്നു. ഇളയ പെണ്‍കുഞ്ഞിന്‍റെ 28-ാം ദിവസം ഉപ്പുവാങ്ങാന്‍ പീടികയിലേക്ക്‌ പോയപ്പോള്‍ കലാപകാരികള്‍ അദ്ദേഹത്തെ റോഡില്‍വച്ചു പിടികൂടി. 32 വയസ്സ് പ്രായവും നാല് പെണ്മക്കളുടെയും ഭാര്യയുടെയും എകാവലംബവുമായ അദ്ദേഹം “അടിയനെ വെറുതെ കൊല്ലരുതേ” എന്ന് നിലവിളിച്ചപേക്ഷിച്ചിട്ടും യാതൊരു ദാക്ഷിണ്യവും കൂടാതെ അവര്‍ അദ്ദേഹത്തെ വാളുകൊണ്ട് കഴുത്തുവെട്ടി കൊല്ലുകയാണു ചെയ്തത്. ഇതിനു ദൃക്സാക്ഷികളായവര്‍  ചിലരെങ്കിലും ഇന്നും ജീവിച്ചിരിക്കുന്നുണ്ട്. അദ്ദേഹത്തിന്‍റെ നാല് മക്കളും ഇന്നും ജീവിച്ചിരിപ്പുണ്ട്. ഈ പ്രദേശങ്ങളില്‍ വേറെയും പല ഹിന്ദുക്കളും ലഹളക്കാരുടെ കടുംകൈകള്‍ക്കിരയായിട്ടുണ്ട്. (1921 സ്മരണിക, മാപ്പിള ലഹള രക്തസാക്ഷി കണ്‍വെന്‍ഷന്‍, 1973, പേജ്, 78, 79)

കെ.അച്ചുനായര്‍, കളക്കുടി വീട്, പന്നിക്കോട്, കോഴിക്കോട് 20-10-1973

എന്‍റെ അമ്മയുടെ സഹോദരന്‍ അപ്പുക്കുട്ടന്‍നായരെ 1921-ലെ ലഹളയില്‍ മാപ്പിളമാര്‍ വെട്ടിക്കൊല്ലുകയാണുണ്ടായത്. അന്ന് സുമാര്‍ 30 വയസ്സ് പ്രായമുണ്ടാകും. എനിക്ക് അന്ന് മൂന്ന് വയസ്സേ പ്രായമുള്ളൂ. ഞാനും എന്‍റെ അച്ഛനും അമ്മയും മറ്റ് അമ്മാവന്മാരും ലഹളയെ പേടിച്ചു നാടുവിട്ടിരുന്നു. (1921 സ്മരണിക, മാപ്പിള ലഹള രക്തസാക്ഷി കണ്‍വെന്‍ഷന്‍, 1973, പേജ്, 79)

കെ.സി.കല്യാണി അമ്മ, ചിന്നു അമ്മ, കെ.സി. ലക്ഷ്മി അമ്മ, മങ്ങാട്ടേയില്‍ വീട്, തേഞ്ഞിപ്പാലം 23-10-1973

1921-ലെ മാപ്പിള ലഹളയില്‍ എന്‍റെ അച്ഛനായ കൃഷ്ണപ്പണിക്കരെ മാപ്പിളമാര്‍ വെട്ടിക്കൊല്ലുകയും വീട് തീ വെച്ച് നശിപ്പിക്കുകയും ചെയ്തു. അമ്മയും മക്കളായ ഞങ്ങളും ദൈവകൃപയാല്‍ രക്ഷപ്പെട്ടു. അച്ഛനെ വെട്ടി കൊലപ്പെടുത്തിയതിനു ശേഷം അമ്മ അധികകാലം ജീവിക്കുവാന്‍ സാധിക്കാതെ മരിച്ചു. (1921 സ്മരണിക, മാപ്പിള ലഹള രക്തസാക്ഷി കണ്‍വെന്‍ഷന്‍, 1973, പേജ്, 79)

കെ. ഇച്ചിര, കനിയില്‍ വീട്, വൈദ്യരങ്ങാടി, കോഴിക്കോട് 21-10-1973

1921 സെപ്തംബര്‍ മാസത്തില്‍ തിരുത്തിയില്‍ വെച്ച് എന്‍റെ അച്ഛന്‍ അത്തിക്കോട് ശങ്കരനെ ലഹളക്കാര്‍ വെട്ടിക്കൊല്ലുകയും പുര തീ വെച്ച് നശിപ്പിക്കുകയും ചെയ്തു. (1921 സ്മരണിക, മാപ്പിള ലഹള രക്തസാക്ഷി കണ്‍വെന്‍ഷന്‍, 1973, പേജ്, 79)

സി.രാഘവന്‍, കൂവേരി, കണ്ണൂര്‍, 13-10-1973

കൊണ്ടോട്ടിക്ക് കിഴക്ക് അരീക്കോട് വില്ലേജിലായിരുന്നു എന്‍റെ അച്ഛന്‍റെ സ്വദേശം. ഒരു രാത്രി മതഭ്രാന്ത് പിടിച്ച മാപ്പിളമാര്‍ അച്ഛന്‍റെ വീട് ആക്രമിക്കുകയും കൈയില്‍ കിട്ടിയവരെയെല്ലാം കൊല്ലാന്‍ മുതിരുകയും ചെയ്തു. മാതാപിതാക്കളും മറ്റും മരിച്ചു വീഴുന്നത് കണ്ടപ്പോള്‍ അച്ഛന്‍ തന്‍റെ ഇളയ സഹോദരിയുടെ കൈ പിടിച്ചുകൊണ്ട് ഇരുട്ടിലൂടെ ഓടി രക്ഷപ്പെട്ടു. അച്ഛന് അന്ന് പതിനാലോ പതിനഞ്ചോ വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇവര്‍ അവസാനം ലഹളബാധിത പ്രദേശത്തേക്ക് നിയോഗിച്ചിരുന്ന ഒരു സബ് ഇന്‍സ്പെക്ടറുടെ മുന്‍പില്‍ ചെന്നു പെട്ടു. അദ്ദേഹം ഈ രണ്ടു കുട്ടികളെയും തലശ്ശേരിയിലുള്ള തന്‍റെ വീട്ടില്‍ കൊണ്ടുവന്നു വളര്‍ത്തി. (1921 സ്മരണിക, മാപ്പിള ലഹള രക്തസാക്ഷി കണ്‍വെന്‍ഷന്‍, 1973, പേജ്, 79,80)

പി. മാധവി അമ്മ, എക്കലിങ്ങല്‍ വീട്, പുല്‍പ്പറ്റ, മലപ്പുറം 18-10-1973

എന്‍റെ അമ്മാവനെ മാപ്പിളലഹളയില്‍ വെട്ടിക്കൊന്നു. ഞങ്ങളുടെ സ്വത്തുക്കള്‍ നശിപ്പിക്കുകയും ചെയ്തു.  ഇതുകാരണം അമ്മാവന്‍റെ ഭാര്യയും കുട്ടികളും കഷ്ടത്തിലായിപ്പോയി. (1921 സ്മരണിക, മാപ്പിളലഹള രക്തസാക്ഷി കണ്‍വെന്‍ഷന്‍, 1973, പേജ്, 80)

തോട്ടത്തില്‍ കേളു പുല്ലംകുന്നത്ത് പൂലാട്ടു വീട്, രാമനാട്ടുകര

എന്‍റെ വലിയച്ഛനായ അയ്യപ്പനെ മാപ്പിളലഹളക്കാര്‍ വെട്ടിക്കൊന്നു. മറ്റുള്ളവരെല്ലാം വീട്ടില്‍ നിന്ന് നേരത്തേ ഒഴിച്ച് പോയിരുന്നു. ഞങ്ങളുടെ വീട് ലഹളക്കാര്‍ തീവച്ചു നശിപ്പിക്കുകയും ചെയ്തിരുന്നു. (1921 സ്മരണിക, മാപ്പിളലഹള രക്തസാക്ഷി കണ്‍വെന്‍ഷന്‍, 1973, പേജ്, 80)

ടി.പി. അയ്യപ്പന്‍, ആനമങ്ങാട്, മലപ്പുറം, 26-10-1973

1921-ലെ  ലഹളകാലത്ത് എന്‍റെ അച്ഛനെ  മലപ്പുറംജില്ലയിലെ  പൊടിയാട്ട് എന്ന സ്ഥലത്തുനിന്നു മാപ്പിളമാര്‍ കൂട്ടം ചേര്‍ന്നു വന്നു വീട്ടില്‍നിന്നു പിടിച്ചു കൊണ്ടുപോയി അടുത്തുള്ള ഒരു അരയാലിന്‍ ചുവട്ടില്‍വച്ചു വെട്ടിക്കൊല്ലുകയാണു ചെയ്തത്. ആറു കൊല കൂടി ആ ആലിന്‍ചുവട്ടില്‍ വച്ചു തന്നെ നടന്നു. കൊല്ലപ്പെട്ടവരെല്ലാം ഹിന്ദുക്കള്‍ തന്നെയായിരുന്നു. (1921 സ്മരണിക, മാപ്പിളലഹള രക്തസാക്ഷി കണ്‍വെന്‍ഷന്‍, 1973, പേജ്, 80)

(തുടരും)

]]>
https://sathyamargam.org/2024/11/1921-%e0%b4%b8%e0%b5%8d%e0%b4%ae%e0%b4%b0%e0%b4%a3%e0%b4%bf%e0%b4%95%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d-%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-part-5/feed/ 0
1921 സ്മരണികയില്‍ നിന്ന് (PART-4) https://sathyamargam.org/2024/11/1921-%e0%b4%b8%e0%b5%8d%e0%b4%ae%e0%b4%b0%e0%b4%a3%e0%b4%bf%e0%b4%95%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d-%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-part-4/ https://sathyamargam.org/2024/11/1921-%e0%b4%b8%e0%b5%8d%e0%b4%ae%e0%b4%b0%e0%b4%a3%e0%b4%bf%e0%b4%95%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d-%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-part-4/#respond Fri, 22 Nov 2024 10:00:00 +0000 https://sathyamargam.org/?p=1652 ചക്കിങ്ങല്‍തൊടിയില്‍ കല്യാണി അമ്മ, പോസ്റ്റ്‌ പുതുപ്പറമ്പ്, മലപ്പുറം 19-10-1973

1921-ലെ മാപ്പിള ലഹള ഉണ്ടായ കാലത്ത് എനിക്ക് 25 വയസ്സ് പ്രായമുണ്ടായിരുന്നു. താനൂരിനടുത്ത് നന്നമ്പ്ര വില്ലേജില്‍ തൊടിയില്‍പറമ്പില്‍ കുഞ്ഞുകുട്ടി അമ്മയുടെയും എളേടത്ത് രാമന്‍ നായരുടെയും മകളാണ്. എന്‍റെ ഭര്‍ത്താവ് കോഴിക്കോട് ജില്ലയിലെ ഇരുവള്ളൂര്‍ അംശത്തില്‍ കിളിയത്തറേല്‍ രാമന്‍ നായരാണ്. മലബാര്‍ കലാപ കാലത്ത് എനിക്ക് രണ്ട് കുട്ടികളുണ്ടായിരുന്നു. എട്ടു വയസ്സായ ഒരാണ്‍കുഞ്ഞും മൂന്നു വയസ്സായ പെണ്‍കുഞ്ഞും. ഞങ്ങളുടെ പ്രദേശത്ത് ആക്രമണം നടന്നപ്പോള്‍ ഞങ്ങള്‍ താനൂര്‍ തീവണ്ടി ആപ്പിസിലേക്ക് ഓടി. തലയില്ലാത്ത എത്രയോ മൃതശരീരങ്ങളെ ചവിട്ടി മെതിച്ചു കൊണ്ടാണ് ഞങ്ങള്‍ ഓടിയത്. ഓടുന്ന സമയത്ത് കൈയില്‍ കിട്ടിയവരെയെല്ലാം ലഹളക്കാര്‍ വെട്ടി വീഴ്ത്തി. കൂട്ടത്തില്‍ എന്‍റെ അച്ഛനെയും എട്ടു വയസ്സ് പ്രായമായ എന്‍റെ കുഞ്ഞിനേയും. സ്ത്രീകളെ അവര്‍ ബലമായി പിടിച്ചു കൊണ്ടുപോയി. അങ്ങനെ ഒരുവിധത്തില്‍ ഞങ്ങള്‍ റെയില്‍വേ സ്റ്റേഷനിലെത്തി. അവിടെ നിന്നും ഞങ്ങള്‍ തീവണ്ടി മാര്‍ഗം തൃശ്ശൂരിലേക്ക് പോയി. തൃശൂര്‍ അമ്പലത്തിനടുത്തുള്ള ഒരു വീട്ടില്‍ ഞാനും എന്‍റെ ഭര്‍ത്താവും താമസിച്ചു. ഏകദേശം നാലു മാസത്തോളം ആ വീട്ടില്‍ താമസിച്ചു. അവിടെ എത്തിയ ഞങ്ങള്‍ക്ക് അരിയും മുണ്ടുമെല്ലാം സൗജന്യമായി കിട്ടിയിരുന്നു. അവിടെ നിന്നും ഞങ്ങള്‍ കോഴിക്കോട്ടേക്കാണ് പോയത്. കോഴിക്കോട് കച്ചേരിയില്‍ കുറച്ചു ദിവസം താമസിച്ചു. പിന്നീട് ലഹള അല്പം കെട്ടാറിയപ്പോള്‍ ഞങ്ങള്‍ താമസിച്ചിരുന്ന സ്ഥലത്തേക്ക് തന്നെ പോന്നു. വന്നു നോക്കിയപ്പോള്‍ കണ്ട കാഴ്ച ദയനീയമായിരുന്നു. വീട് തീ വച്ചു നശിപ്പിച്ചിരുന്നു. വീട്ടിലുണ്ടായിരുന്ന പാത്രങ്ങളും മറ്റു സാമാനങ്ങളുമെല്ലാം അവര്‍ കൊണ്ടുപോയിരുന്നു. (1921 സ്മരണിക, മാപ്പിള ലഹള രക്തസാക്ഷി കണ്‍വെന്‍ഷന്‍, 1973, പേജ്, 72,73)

പൊട്ടിക്കടവത്ത് കുഞ്ഞിപ്പെണ്ണ്, കെയര്‍ ഓഫ് പി.കെ. കണ്ടര്, പടിഞ്ഞാറ്റും മുറി പി.ഒ., മലപ്പുറം, 16-10-1973

കൂട്ടിലങ്ങാടി പഞ്ചായത്തില്‍ പടിഞ്ഞാറ്റുംമുറി എന്ന പ്രദേശത്ത് ലഹളക്കിരയായ ധാരാളം കുടുംബങ്ങളില്‍ ഒരു കുടുംബമായിരുന്നു എന്‍റേത്. എന്‍റെ ഭര്‍ത്താവിനെ കഴുത്തില്‍ വെട്ടുവാന്‍ മുതിര്‍ന്നതും വെടിവെച്ച് കൊല്ലാന്‍ തോക്കു ചൂണ്ടിയതും വെടിവച്ചതും (ഉന്നം തെറ്റി മറ്റാളുകള്‍ക്കാണ് കൊണ്ടത്) വീട്ടിലുള്ള സാധനങ്ങള്‍ കൊള്ളചെയ്തതുമെല്ലാം കണ്ടവളാണ് ഞാന്‍. (1921 സ്മരണിക, മാപ്പിള ലഹള രക്തസാക്ഷി കണ്‍വെന്‍ഷന്‍, 1973, പേജ്, 73)

മാട്ടുല്‍ വേലുക്കുട്ടി, പുതുപറമ്പ് പി.ഒ.മലപ്പുറം 18-10-1973

1921-ലെ മാപ്പിളലഹള നടന്ന കാലത്ത് എനിക്ക് 22 വയസ്സ് പ്രായമുണ്ടായിരുന്നു. അന്ന് ഒരു ദിവസം ഞാന്‍ വയലില്‍ നിലമുഴുത് ഉച്ചയ്ക്ക് കപ്പയുമായി വീട്ടിലേക്ക് പോകുമ്പോള്‍ ഒരുകൂട്ടം ആളുകള്‍ എന്‍റെ ചുറ്റും വളഞ്ഞു. അതില്‍ ഒരാള്‍ എന്‍റെ കാതില്‍ കിടന്നിരുന്ന സ്വര്‍ണത്തിന്‍റെ കമ്മല്‍ ഊരിയെടുത്തു. അപ്പോഴേക്കും മറ്റുള്ളവര്‍ വാളുകൊണ്ട് എന്നെ വെട്ടി. ഭാഗ്യവശാല്‍ ആ വെട്ട് എനിക്ക് ഏറ്റില്ല. അപ്പാടെ ഞാന്‍ പേടിച്ച് നിലവിളിച്ച് ഓടി. നേരെ കോട്ടക്കല്‍ കൊവിലകത്തേക്കാണ് ഓടിയത്. ഏകദേശം ലഹള കെട്ടടങ്ങുന്നതുവരെ അവിടെ ഒളിച്ചിരുന്നു. ആ അവസരത്തിലാണ്, കോഴിച്ചെന എന്ന സ്ഥലത്ത് പട്ടാളക്യാമ്പ് വന്നത്. അപ്പോള്‍ ഞാന്‍ മടങ്ങി വീട്ടിലേക്ക് തന്നെ പോന്നു. വന്നുനോക്കിയപ്പോള്‍ വീട്ടിനുള്ളിലുള്ളതെല്ലാം ലഹളക്കാര്‍ കവര്‍ന്നിരുന്നു. വീട് കുത്തിനശിപ്പിച്ചിരുന്നു. എന്‍റെ രണ്ടു കാളകളെ അവര്‍ വെട്ടിക്കൊന്നിരുന്നു. (1921 സ്മരണിക, മാപ്പിള ലഹള രക്തസാക്ഷി കണ്‍വെന്‍ഷന്‍, 1973, പേജ്, 73)

പി.കൃഷ്ണന്‍നായര്‍, കുന്നത്ത് കുഴിയില്‍ വീട്, പി.ഒ. മഞ്ചേരി, 3-11-1973

ഞാന്‍ പുതിയ മലപ്പുറം ജില്ലയില്‍പ്പെട്ട ഏറനാട് താലൂക്ക് മഞ്ചേരി അംശം ദേശത്തെ കുന്നത്തുകുഴി എന്ന വീട്ടില്‍ നായര്‍ സമുദായത്തില്‍ ജനിച്ചു. അന്ന് മരുമക്കത്തായമായിരുന്നു. 1921-ല്‍ എനിക്ക് 11 വയസ്സ് പ്രായം ഉണ്ട്. എന്‍റെ മാതാപിതാക്കള്‍ എനിക്ക് ഓര്‍മ്മ വെക്കുന്നതിനു മുന്‍പേ മരണപ്പെട്ടു. എന്‍റെ അമ്മയ്ക്ക് ഞാനല്ലാതെ വേറെ ആരും തുണയായി ഉണ്ടായിരുന്നില്ല. പഴയ സമ്പ്രദായ പ്രകാരം വീട്ടിലുണ്ടായിരുന്ന നാല് അമ്മാവന്മാരുടേയും, വലിയച്ഛന്‍, ചെറിയമ്മമാരുടെയും രക്ഷാകര്‍തൃത്വത്തിലാണ് വളര്‍ന്നത്. പൂര്‍വ്വികമായ ഭൂസ്വത്ത് ഒന്നും തന്നെ ഇല്ല. നാല് അമ്മാവന്മാര്‍ക്ക് പോലീസ് ഉദ്യോഗവും ഒരു വീടും മാത്രമാണ് ഉണ്ടായിരുന്നത്. വലിയമ്മാവന്‍ പോലീസില്‍ ഹെഡ് കോണ്‍സ്റ്റബിള്‍ ആയിരുന്നു. അരീക്കോട് ആയിരുന്നു. 1921-ല്‍ അന്ന് പോലീസിന്‍റെ മേലധികാരിയായിരുന്ന മലബാര്‍ ഡി.എസ്.പി. ഹിക്കോക്ക് മഞ്ചേരിയില്‍ ക്യാമ്പ് ചെയ്തിരുന്നു. അരീക്കോട്ടേക്ക് ആളയച്ച് അമ്മാവനെ വരുത്തി. പിറ്റേ ദിവസം രാവിലെ ഡി.എസ്.പി.യും അമ്മാവനും മറ്റു ചിലരും ചേര്‍ന്ന് തിരൂരങ്ങാടിക്ക് സമാധാന രക്ഷയ്ക്കാണെന്നു പറഞ്ഞു പോയി. പിന്നെ അമ്മാവനെയും വേറെ ഒന്ന് രണ്ടാള്‍ക്കാരെയും വെട്ടിക്കൊന്നതായും മറ്റുള്ളവര്‍ സായിപ്പടക്കം ഓടി രക്ഷപ്പെട്ടതായുമാണ് വാര്‍ത്ത വന്നത്. അതിന്‍റെ ഫലമായി പഴയ കടം നിമിത്തം വീട് വിറ്റു പോകുകയും ബാക്കി അമ്മാവന്മാര്‍ക്ക് ഉദ്യോഗം നഷ്ടപ്പെടുകയും കുടുംബം അനാഥമാകുകയും ചെയ്തു. (1921 സ്മരണിക, മാപ്പിള ലഹള രക്തസാക്ഷി കണ്‍വെന്‍ഷന്‍, 1973, പേജ്, 73,74)

സി.പി.ബാലകൃഷ്ണന്‍ നായര്‍, വാക്കാടവീട്, തൃക്കുളം 14-11-1973

ഇവിടെ ശിവക്ഷേത്രത്തില്‍ ലഹളക്കാര്‍ കടന്ന് വാതില്‍ ചവിട്ടി പൊളിച്ച് അകത്തു കടന്നു പൂജാ സാമാനങ്ങളും ശിവന്‍റെ മുന്‍പില്‍ പ്രതിഷ്ഠിച്ച കരിങ്കല്ലുകൊണ്ടുള്ള കാളയേയും ഗണപതി വിഗ്രഹം, ഓടുകള്‍ മുതലായവയും തച്ചു പൊളിച്ച് നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. പൂജാ സാമാനങ്ങളെല്ലാം അവര്‍ എടുത്തുകൊണ്ടുപോയി. (1921 സ്മരണിക, മാപ്പിള ലഹള രക്തസാക്ഷി കണ്‍വെന്‍ഷന്‍, 1973, പേജ്, 74)

പത്മനാഭന്‍ അധികാരി, പുത്തൂര്‍

മാപ്പിളമാര്‍ എല്ലാ വീടുകളും ചിട്ടയോടുകൂടി കൊള്ളചെയ്തു. ആ ഗ്രാമത്തിലും പരിസരത്തിലുമുള്ള പന്ത്രണ്ടോളം ക്ഷേത്രങ്ങള്‍ പൂര്‍ണ്ണമായും നശിപ്പിച്ചു. വിഗ്രഹങ്ങള്‍ തച്ചുടച്ചു. എന്‍റെ നാല് ബന്ധുക്കളെയും മൂന്നു ചെറുമക്കളെയും മാപ്പിളമാര്‍ പിടിച്ചു വധിച്ചു. ആ അംശത്തില്‍ മുന്നൂറില്‍ കുറയാതെ ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. രണ്ട് കിണറുകള്‍ മുഴുവനായും ഒരു കിണര്‍ ഭാഗികമായും ശവങ്ങളെക്കൊണ്ട് നിറഞ്ഞു. തീയ സ്ത്രീകളോട് ചെയ്ത അതിക്രമങ്ങള്‍ വിവരിക്കുവാന്‍ അസാധ്യമാണ്. ഭര്‍ത്താവോടൊപ്പം ഒരു സ്ത്രീയെ പിടിച്ചു. ഭര്‍ത്താവിനെ കൊല്ലുകയും ഭാര്യയെ മാനഭംഗപ്പെടുത്തുകയും ചെയ്തു. (1921 സ്മരണിക, മാപ്പിള ലഹള രക്തസാക്ഷി കണ്‍വെന്‍ഷന്‍, 1973, പേജ്, 75)

മണിയന്‍ പാലോളി കൃഷ്ണന്‍ നായര്‍, തൃപ്പനച്ചി

എനിക്ക് 76 വയസ്സ് പ്രായമാണ്. 56 വയസ്സുള്ള ഒരു സാധു മുസ്ലീം സ്ത്രീയെ വിവാഹം കഴിക്കുവാന്‍ മാപ്പിളമാര്‍ എന്നെ നിര്‍ബന്ധിച്ചു. തിരിച്ച് ഹിന്ദു മതം സ്വീകരിച്ചാല്‍ എല്ലാറ്റിനെയും കൊന്നു കളയുമെന്നവര്‍ ഭീഷണിപ്പെടുത്തി. (1921 സ്മരണിക, മാപ്പിള ലഹള രക്തസാക്ഷി കണ്‍വെന്‍ഷന്‍, 1973, പേജ്, 75)

(തുടരും…)

]]>
https://sathyamargam.org/2024/11/1921-%e0%b4%b8%e0%b5%8d%e0%b4%ae%e0%b4%b0%e0%b4%a3%e0%b4%bf%e0%b4%95%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d-%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-part-4/feed/ 0
1921 സ്മരണികയില്‍ നിന്ന് (PART-3) https://sathyamargam.org/2024/11/1921-%e0%b4%b8%e0%b5%8d%e0%b4%ae%e0%b4%b0%e0%b4%a3%e0%b4%bf%e0%b4%95%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d-%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-part-3/ https://sathyamargam.org/2024/11/1921-%e0%b4%b8%e0%b5%8d%e0%b4%ae%e0%b4%b0%e0%b4%a3%e0%b4%bf%e0%b4%95%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d-%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-part-3/#respond Thu, 21 Nov 2024 10:00:00 +0000 https://sathyamargam.org/?p=1649 എസ്.കെ.പി. രാമന്‍ നമ്പൂതിരി, പട്ടാമ്പി.

1921 ആഗസ്റ്റ്‌ മാസം ഒരു ദിവസം കാലത്ത് പത്തുമണിയോടുകൂടി ഏതാനും ചിലര്‍ സംഘമായി ഇറങ്ങുന്നത് എന്‍റെ അച്ഛന്‍ കണ്ടു. അച്ഛന്‍ അതുകണ്ട് പരിഭ്രമിച്ച് എല്ലാവരെയും വീട്ടിനകത്താക്കി വാതില്‍ അടച്ചിരിക്കുകയും അച്ഛന്‍റെ അനുജനായ നീലകണ്ഠന്‍ നമ്പൂതിരിയോട് ആരെയെങ്കിലും വിളിച്ചു കൊണ്ടുവന്ന് ആപത്തില്‍ നിന്ന് രക്ഷപ്പെടുത്താനും പറഞ്ഞു. അദ്ദേഹം കുറച്ചു ദൂരം പോയപ്പോള്‍ താന്‍ മാത്രം രക്ഷപ്പെടുന്നത് ശരിയല്ലെന്നും വരുന്ന ആപത്ത് എല്ലാവര്‍ക്കും ഒരുമിച്ചു അനുഭവിക്കാമെന്നുറച്ച് ഇല്ലത്തേക്ക് തന്നെ മടങ്ങി. ലഹളക്കാര്‍ കാത്തിരുന്നു. എന്‍റെ അച്ഛനോട് പണം ആവശ്യപ്പെടുകയും പുറത്തു പെട്ട നീലകണ്‌ഠന്‍ നമ്പൂതിരിയെ ദാരുണമാം വിധം മര്‍ദ്ദിക്കുകയും ചെയ്തു. അച്ഛന്‍ കുറച്ചു രൂപ ജനലഴിയിലൂടെ ഇട്ടുകൊടുത്തു. ലഹളക്കാര്‍ അതുകൊണ്ട് തൃപ്തിപ്പെടാതെ വീണ്ടും നീലകണ്ഠന്‍ നമ്പൂതിരിയെ മര്‍ദ്ദിച്ചു. വാതിലില്‍ ശക്തിയായി കോടാലി ഉപയോഗിച്ച് വെട്ടാനും തുടങ്ങി.

വെട്ടിയതിന്‍റെ പാടുകള്‍ ഇപ്പോഴും കാണാവുന്നതാണ്. സുമാര്‍ ഒരു മൂന്നരമണിയോടെ പട്ടാളം വരുന്നുവെന്ന സൂചന ലഭിച്ചപ്പോള്‍ അവരെല്ലാം പിരിഞ്ഞു പോയി. മൂന്നു നാല് മാസം കഴിഞ്ഞപ്പോള്‍ കൊള്ളക്കാരുടെ മര്‍ദ്ദനമേറ്റ നീലകണ്ഠന്‍ നമ്പൂതിരി മരിച്ചു. (1921 സ്മരണിക, മാപ്പിള ലഹള രക്തസാക്ഷി കണ്‍വെന്‍ഷന്‍, 1973, പേജ്.63,64)

എന്‍.വിശാലാക്ഷി അമ്മ, കരിക്കാട്

ഞങ്ങളുടെ വന്ദ്യമാതാവ് നമ്പ്രത്ത് കാളി അമ്മ 1921-ലെ ഖിലാഫത്തില്‍ വളരെയധികം ദുരിതം അനുഭവിച്ച വ്യക്തിയാണ്. ലഹളയില്‍ അമ്മയെ മതം മാറ്റുകയും ദേഹോപദ്രവവും ചെയ്യുകയുമുണ്ടായി. മതം മാറ്റിയ അവസരത്തില്‍ അമ്മയുടെ പേര്‍ പാത്തു എന്നായിരുന്നു. അച്ഛനും ഖിലാഫത്തില്‍ വളരേയധികം ബുദ്ധിമുട്ടിയിട്ടുണ്ട്‌. വളരെയധികം പരുക്കുകള്‍ അച്ഛനും ഏറ്റിട്ടുണ്ട്. (1921 സ്മരണിക, മാപ്പിള ലഹള രക്തസാക്ഷി കണ്‍വെന്‍ഷന്‍, 1973, പേജ്.64)

പി.കെ. രാമന്‍കുട്ടി, ഊരകം, മേലെമുറി, മലപ്പുറം

1921-ലെ മാപ്പിള ലഹളയുടെ ദുരന്തഫലങ്ങള്‍ തികച്ചും അനുഭവിച്ചിട്ടുള്ള എനിക്ക് കലാപം നടന്ന കാലത്ത് 41 വയസ്സ് പ്രായമാണ്. അന്ന് നല്ല ആരോഗ്യവാനും അധ്വാനശീലനുമായിരുന്നു. വളരെയധികം കഷ്ടങ്ങളനുഭവിക്കേണ്ടി വന്നിട്ടുള്ള എനിക്കിപ്പോള്‍ 93 വയസ്സായി.

സംഭവം നടന്ന കാലത്ത് ഞാനും കുടുംബവും പാര്‍ത്തു വന്നിരുന്നത് കടോടത്ത് പറമ്പ് എന്ന സ്ഥലത്തായിരുന്നു. ലഹളക്കാര്‍ വരുന്നുണ്ടെന്ന ഊഹാപോഹം നാടാകെ പരന്നു. അപ്പോള്‍ ഇവിടത്തെ ഒരു ധനാഢ്യനായ കുറ്റിപ്പുറത്ത് പണിക്കരെ മതപരിവര്‍ത്തനത്തിനും വീട് കൊള്ള ചെയ്യുന്നതിനുമായി കല്ലാമൂലയില്‍ നിന്ന് കുഞ്ഞമ്മഹദ് ഹാജിയും കൂട്ടുകാരും പൊടിയാട്ട് നിന്ന് (മലപ്പുറം മേല്‍മുറി) ഒരു സംഘമായി പുറപ്പെട്ടുവെന്നൊരു വാര്‍ത്ത കാട്ടുതീ പോലെ പരന്നു. ഇതേ തുടര്‍ന്ന് നല്ല ആരോഗ്യവാന്മാരായ നൂറോളം ഹിന്ദുയുവാക്കളെ കുറ്റിപ്പുറം പണിക്കരുടെ വീട് കാക്കുന്നതിനായി ഏര്‍പ്പാട് ചെയ്തിരുന്നു. അക്കൂട്ടത്തില്‍ ഞാനും ഉണ്ടായിരുന്നു. എന്‍റെ കുടുംബക്കാര്‍ ലഹളക്കാരെ ഭയന്ന് മലപ്പുറം പട്ടാളക്യാമ്പിനു സമീപം പാര്‍പ്പിച്ചു. കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ കുറച്ചു മുസ്ലിംകളെ കൂടി കാവലിനേര്‍പ്പെടുത്തുകയും അവരുടെ നായകത്വം വഹിക്കുന്നതിന് പാണക്കാട്ടെ ഒരു തങ്ങളെ കൂട്ടിക്കൊണ്ടുവന്നാക്കുകയും ചെയ്തു. രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ തങ്ങള്‍ ഒരടിയന്തിരാവശ്യം പറഞ്ഞ് പാണക്കാട്ടേക്ക് പിറ്റേദിവസം തന്നെ വരാമെന്നേറ്റുപോയി. അന്നേ ദിവസം തന്നെ കാവല്‍ നിന്നിരുന്ന മുസ്ലീംകളും ഓരോ കാരണം പറഞ്ഞ് സ്ഥലം വിട്ടു. അന്നു രാത്രി സുമാര്‍ 10 മണിയോടുകൂടി കൊള്ളക്കാര്‍ ഞങ്ങളെ വളഞ്ഞു. സംഘത്തില്‍ മുന്നൂറോളം പേരുണ്ടായിരുന്നു. ലഹളക്കാര്‍ പടിപ്പുരയ്ക്കല്‍ എത്തിയപ്പോള്‍ തുടരെത്തുടരെയായി രണ്ടു വെടി പടിപ്പുരയുടെ അടുത്തുണ്ടായിരുന്ന എരഞ്ഞി മരത്തിലേക്ക് വച്ചു. ആളിക്കത്തുന്ന ആനപ്പന്തങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചും ചക്കിന്‍റെ കണ തോളിലേന്തിയും സലാത്തും ചൊല്ലി ആളുകള്‍ തുരുതുരാ പ്രവഹിച്ചു തുടങ്ങി. കാവല്‍ക്കാരായി നിന്നിരുന്ന ഞങ്ങളും ആ വീട്ടിലെ സ്ത്രീകളും കുട്ടികളും പുരുഷന്മാരില്‍ ചിലരും അന്തംവിട്ട് നാലുപാടും ഓടി ഞങ്ങള്‍ നാലുപേര്‍ (1.പുഴക്കന്‍ ചോയി, 2. പുഴക്കല്‍ കുഞ്ഞൂട്ടി, 3. പോറത്താടി താമി, 4. പടിഞ്ഞാറന്‍ കണ്ടന്‍ രാമന്‍കുട്ടി) എന്നിവര്‍ ഒരു വഴിക്കാണ് ഓടിയത്. രാത്രി കുറച്ചകലെയുള്ള ഒരു കുന്നിന്‍ മുകളില്‍ കഴിച്ചുകൂട്ടി. രണ്ടുദിവസം പിന്നെയും ഞങ്ങള്‍ നാട്ടില്‍ത്തന്നെ ചുറ്റിപ്പറ്റി കഴിഞ്ഞുകൂടി.

മുസ്ലീങ്ങള്‍ ഇളകി വരുന്നുണ്ടെന്നും ഹിന്ദുക്കളെ കണ്ടാല്‍ വിടില്ലെന്നും നിര്‍ബന്ധിച്ചു മതപരിവര്‍ത്തനം ചെയ്യിക്കുന്നുണ്ടെന്നും മലപ്പുറം മേല്‍മുറിയിലെ ഒരു ധനാഢ്യനായിരുന്ന ഒരു ശേഖരമേനോനെ മതപരിവര്‍ത്തനം ചെയ്തുവെന്നുമുള്ള വാര്‍ത്ത നാടെങ്ങും പരന്നു. അതോടെ വീട്ടിലുണ്ടായിരുന്ന സര്‍വ്വസ്വവും ഉപേക്ഷിച്ച് ഞങ്ങള്‍ ഏതാനും ആളുകള്‍ സംഘമായി മലപ്പുറത്തേക്ക് പുറപ്പെട്ടു. സന്ധ്യമയങ്ങിയതില്‍ പിന്നെയാണ് ഞങ്ങള്‍ പുറപ്പെട്ടത്. വഴിമദ്ധ്യേ മലപ്പുറം അംശത്തിന്‍റെ പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന എടേപ്പാലം എന്ന് പറഞ്ഞുവരുന്ന സ്ഥലത്ത് ഒരു സംഘം ആളുകള്‍ നിന്നിരുന്നു. ഞങ്ങള്‍ അടുത്തെത്തിയപ്പോള്‍ അവര്‍ ഞങ്ങളുടെ കൂട്ടത്തിലേക്ക് ചാടി വീണു. ഓരോരുത്തരുടെയും കൈ പിടിച്ചു നിര്‍ത്തി കൈയിലുണ്ടായിരുന്ന സഞ്ചിയും മടിയും എല്ലാം പരിശോധിച്ചു. കിട്ടിയ പണം തട്ടിയെടുത്തു. പരിശോധനയില്‍ പെടാത്തവരായി ആരുംതന്നെ അവശേഷിച്ചിരുന്നില്ല. ഞങ്ങളുടെ കൂട്ടത്തില്‍ അവരോട് എതിര്‍ത്ത നാലാളുകളെ അവര്‍ ബലമായി പിടിച്ചു നിര്‍ത്തി (1. ചേരൂര്‍ക്കാരന്‍ തടത്തില്‍ കുഞ്ഞിപ്പെരവന്‍, 2. പാറേല്‍ പുരക്കല്‍ രാമന്‍കുട്ടി വൈദ്യര്‍, 3 ഉം 4 ഉം ഊരകം സ്വദേശികളായ നായന്മാരായിരുന്നു). ഞങ്ങളെ പരിശോധിച്ചതിനുശേഷം പുറത്തു തല്ലുകയും പൃഷ്ടഭാഗത്ത് ചവിട്ടുകയും ചെയ്തുകൊണ്ട് ഓടിനെടാ എന്ന് ആക്രോശിച്ചു. ജീവനും കൊണ്ടോടി. ഞങ്ങള്‍ കുന്നു കയറി. കുന്നിന്‍മുകളിലെത്തി തിരിഞ്ഞുനോക്കിയപ്പോള്‍ കണ്ട കാഴ്ച ഹൃദയഭേദകമായിരുന്നുവെങ്കിലും ഞങ്ങള്‍ ജീവിക്കാനുള്ള ആശകൊണ്ട് യാതൊന്നും ചെയ്തില്ല. ഞങ്ങളുടെ കൂടത്തില്‍നിന്നു തടഞ്ഞുവെച്ചിരുന്നവരെ നിലത്തുകിടത്തി ഏതാനും ആളുകള്‍ കൈകാലുകള്‍ അമര്‍ത്തിപ്പിടിച്ച് നീളമുള്ള വാള്‍കൊണ്ട് മൂരുന്നതുകണ്ട് വീണ്ടും ഓടി മലപ്പുറത്ത് ഞങ്ങളുടെ കുടുംബങ്ങള്‍ പാര്‍ത്തുവന്നിരുന്ന സ്ഥലത്തെത്തിച്ചേര്‍ന്നു.

ഇത്തരത്തില്‍ പലഭാഗത്തുനിന്നും ലഹളക്കാരെ ഭയന്ന് ഓടിയെത്തിയ നൂറില്‍പ്പരം കുടുംബങ്ങള്‍ ജീവിതം മുട്ടിയപ്പോള്‍ മടപ്പുറം കോട്ടപ്പടിക്കല്‍ സ്ഥിതി ചെയ്യുന്ന സത്രത്തില്‍ വരാന്‍ പറഞ്ഞതനുസരിച്ച് ഞങ്ങള്‍ തിരിച്ചു പോന്നു. അടുത്ത ദിവസം സത്രത്തില്‍ ചെന്നു. ധാരാളം അരി അവിടെയുണ്ടായിരുന്നു. മുതിര്‍ന്നവര്‍ക്ക് നാഴിയും കുട്ടികള്‍ക്ക് ഉരിയും വീതം അരി തന്നുകൊണ്ടിരുന്നു. ഇത് ആറുമാസത്തോളം തുടര്‍ന്നു. ഇനി ലഹളയെല്ലാം അമര്‍ന്നിരിക്കകൊണ്ട് എല്ലാവര്‍ക്കും നാട്ടില്‍ പോകുവാനുള്ള കല്പന കിട്ടി. ഉള്ളില്‍ ഭയവുമായി സകുടുംബം നാട്ടിലേക്ക് തിരിച്ചു.

വീട്ടിലെത്തിച്ചേര്‍ന്നപ്പോള്‍ വീട്ടിലുണ്ടായിരുന്ന സര്‍വ്വസ്വവും കൊള്ളയടിച്ചതായി കാണാന്‍ കഴിഞ്ഞു. (1921 സ്മരണിക, മാപ്പിള ലഹള രക്തസാക്ഷി കണ്‍വെന്‍ഷന്‍, 1973, പേജ്.64-66)

കിളികുന്നുല്‍ ചാമി, തുവൂര്‍

എന്‍റെ വീട്ടില്‍ നിന്ന് മുണ്ടനമ്മാടി മൊയ്തു എന്നെ പിടിച്ചു കൊണ്ടുപോയി. സുമാര്‍ 40-പരം ഹിന്ദുക്കളെ വെട്ടിക്കൊന്നിട്ട തൂവൂരിലുള്ള പൊട്ടെങ്ങാട്ട് കിണറ്റിലേക്ക് കൈ രണ്ടും പിന്നില്‍ കെട്ടിയാണ് കൊണ്ടുപോയത്. അന്നെനിക്ക് സുമാര്‍ 16 വയസ്സുണ്ട്. ആ കിണറിന് അടുത്ത് താമസിക്കുന്ന പോട്ടെങ്ങാട്ട് സെയ്തലവിക്കുട്ടിഹാജി എന്നെ കണ്ടു. അയാള്‍ കൈ അഴിച്ചു വിടാന്‍ പറഞ്ഞു. അങ്ങനെയാണ് ഞാന്‍ രക്ഷപ്പെട്ടത്. (1921 സ്മരണിക, മാപ്പിള ലഹള രക്തസാക്ഷി കണ്‍വെന്‍ഷന്‍, 1973, പേജ്. 66,67)

കോല്‍ക്കോത്ത് ഉണ്ണിക്കുമാരന്‍ നായര്‍, പോസ്റ്റ്‌ പുത്തൂര്, വഴി കൊടുവള്ളി, കോഴിക്കോട് ജില്ല, 14-11-1973

എന്‍റെ പ്രദേശമായ പെണ്ണക്കാട്ട് പുത്തൂര്‍ എന്ന സ്ഥലത്ത് 1097-ല്‍ തുലാം മാസത്തിലാണ് ലഹള വന്നത്. അതിലെന്‍റെ കുടുംബത്തില്‍പ്പെട്ടവരും എന്‍റെ അയല്‍വാസികളില്‍പ്പെട്ടവരുമായ അനവധി ഹിന്ദുക്കളെ മുസ്ലീങ്ങള്‍ വെട്ടിക്കൊല്ലുന്നത് എനിക്ക് കാണാന്‍ കഴിഞ്ഞിട്ടുണ്ട്. ഈ പരിതഃസ്ഥിതിയില്‍ ഞാനും കുടുംബവും എന്‍റെ വീട്ടില്‍ നിന്ന് ഏതാണ്ട് 20 മൈലോളം അകലെയുള്ള കോഴിക്കോട് പുതിയറ എന്ന സ്ഥലത്ത് തേരര് കണ്ടിയില്‍ എന്ന വീട്ടില്‍ അഭയം പ്രാപിച്ചു. ഞങ്ങളുടെ ഈ ഭയന്നോട്ടത്തില്‍ സ്വന്തം പെങ്ങന്മാരായ നാരായണിയമ്മ, കല്യാണിയമ്മ എന്നിവരും പങ്കെടുത്തിരുന്നു. ഈ കലാപം ഇവിടെ 9 മാസത്തോളം നീണ്ടു നില്‍ക്കുകയും അതില്‍പ്പിന്നെ ഞങ്ങള്‍ മടങ്ങിയെത്തിയപ്പോള്‍ എനിക്ക് അവകാശപ്പെട്ടതും എന്‍റെ സ്വന്തം വീട്ടിലുള്ളതുമായ പലതും എനിക്ക് എന്നന്നേക്കുമായി നഷ്ടം വരികയും ചെയ്തിരിക്കുന്നു. (1921 സ്മരണിക, മാപ്പിള ലഹള രക്തസാക്ഷി കണ്‍വെന്‍ഷന്‍, 1973, പേജ്.67)

പിലാത്തോട്ടത്തില്‍ ചോയി, പോസ്റ്റ്‌ പുത്തൂര്, വഴി കൊടുവള്ളി, കോഴിക്കോട് ജില്ല, 15-11-1973

എനിക്ക് 1097 തുലാം മാസത്തില്‍ ഇവിടെ വര്‍ഗ്ഗീയ കലാപം നടക്കുമ്പോള്‍ 21 വയസ്സോളം പ്രായമായിരുന്നു. ഹിന്ദുക്കള്‍ക്കുണ്ടായിരുന്ന സ്വത്തുക്കളെ കവര്‍ച്ച ചെയ്തെടുക്കുകയും അവരെ സ്വൈര്യമായി ജീവിക്കാനനുവദിക്കാതെ മാരകായുധങ്ങളുമായി പിന്തുടരുകയും ചെയ്തതിനാലും ഇവിടെ ജീവിക്കാന്‍ ഭയമുള്ളതിനാലും ഞാനും അച്ഛനും അമ്മയും അനുജന്മാര്‍ രണ്ടാള്‍ക്കും ഒരു ജേഷ്ഠനും ഒരു പെങ്ങളും കൂടി എന്‍റെ വീട്ടില്‍ നിന്ന് ഏതാണ്ട് 15 മൈലോളം ദൂരെയുള്ള കോമത്ത് ചാലില്‍ ഇമ്പിച്ച്യാത്തുവിന്‍റെ വീട്ടില്‍ അഭയം പ്രാപിക്കുകയും ചെയ്തു. കൂടാതെ എനിക്ക് നല്ലോണം പരിചയമുള്ളവനും എന്‍റെ സ്നേഹിതനുമായ നായരുകണ്ടി ചെറിയോമന്‍ നടകേറി ചോയി എന്നിവരെ മുസ്ലീങ്ങള്‍ പിടിച്ചുകൊണ്ടുപോയി നാകാളീകാവില്‍ എന്ന സ്ഥലത്ത് വെച്ച് ഗളച്ഛേദം ചെയ്തതായും എനിക്ക് പറയാന്‍ കഴിയും. 9 മാസം കഴിഞ്ഞ് വര്‍ഗീയ കലാപം ഏതാണ്ട് അവസാനിച്ചു എന്ന വിവരം കിട്ടി ഞാനും എന്‍റെ വയോധികരായ അച്ഛനമ്മമാരും മടങ്ങിയെത്തിയപ്പോള്‍ ഞാന്‍ താമസിച്ചിരുന്ന പിലാത്തോട്ടത്തില്‍ എന്ന വീട് മുസ്ലീങ്ങള്‍ തീ വെച്ച് നശിപ്പിക്കുകയും മറ്റു പല സാധനങ്ങളും നശിപ്പിക്കുകയും ചെയ്തതായി കണ്ടു. (1921 സ്മരണിക, മാപ്പിള ലഹള രക്തസാക്ഷി കണ്‍വെന്‍ഷന്‍, 1973, പേജ്. 67,68)

അയ്യനാത്ത് മീനാക്ഷി അമ്മ, ഇരുവെറ്റി അംശം ദേശം

1921-ല്‍ നിലമ്പൂര്‍ കോവിലകത്തുവച്ച് മാപ്പിളമാര്‍ എന്‍റെ ഭര്‍ത്താവായ പുല്ലിക്കുത്ത് അച്ചുതന്‍നായരെ കൊല്ലുകയും എന്നെ പല ഭേദ്യങ്ങളും ചെയ്കയും ഉണ്ടായി. ഇത് അന്വേഷിക്കുവാനോ വല്ല രക്ഷയും ചെയ്യുവാനോ ഇതുവരെയും ആരെയും കണ്ടില്ല. ഇപ്പോള്‍ എനിക്ക് 80 വയസ്സായി. (1921 സ്മരണിക, മാപ്പിള ലഹള രക്തസാക്ഷി കണ്‍വെന്‍ഷന്‍, 1973, പേജ്. 68)

വി.ഉണ്ണീരി മേസ്ത്രി, ഒലപുത്തൂര്‍ എസ്റ്റേറ്റ്, കാക്കവയല

ലഹളയുടെ വിവരമറിഞ്ഞ് ഒരു ദിവസം രാത്രി എന്‍റെ വീട്ടിലെ സ്ത്രീകളും ഞാനടക്കം കുട്ടികളും അഞ്ച് മൈല്‍ ദൂരെയുള്ള എളേറ്റില്‍ എന്ന സ്ഥലത്തുള്ള അമ്മാവന്‍റെ വീട്ടിലേക്കു താമസം മാറ്റി. കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ ഞങ്ങളുടെ വീട് ലഹളക്കാര്‍ മാപ്പിളമാര്‍ കത്തിച്ചു കളഞ്ഞതായി അച്ഛന്‍ പറഞ്ഞു. വീണ്ടും ഞങ്ങള്‍ മാറിത്താമസിക്കാന്‍ നിര്‍ബന്ധിതരായി. രക്ഷയില്ലെന്ന നിലയിലായപ്പോള്‍ ആ വീട്ടിലുള്ളവരും ഞങ്ങളോട് കൂടെ ആ സമയത്തുണ്ടായിരുന്ന മറ്റു പല സ്ഥലങ്ങളില്‍ നിന്നും അഭയം തേടിയ നൂറിലേറെ ആളുകളും അവിടെ നിന്നും മൂന്ന് മൈല്‍ അകലെയുള്ള (പടിഞ്ഞാറ്) നെടയനാട് വടക്കെചാലില്‍ എന്ന ഞങ്ങളുടെ ഒരു അകന്ന ബന്ധുവിന്‍റെ വീട്ടിലേക്കു മാറി താമസിച്ചു. അന്നു മുതിര്‍ന്നവര്‍ പട്ടാളക്കാരുടെ കൂടെ ലഹള സ്ഥലത്തേക്ക് പോയിക്കൊണ്ടിരുന്നതായി ഓര്‍ക്കുന്നു. അതിനിടയില്‍ മൂന്ന് കിണറ്റില്‍ നിറയെ ഹിന്ദുക്കളെ വെട്ടിത്തള്ളിയതായി അറിഞ്ഞു. വേലപ്പന്‍ എന്നൊരാള്‍ എങ്ങനെയോ കൈയിലുള്ള കെട്ടഴിച്ച് ഒരു വള്ളിയില്‍ പിടിച്ചു. (മനുഷ്യരെ വെട്ടിവീഴ്ത്തിയ കിണറ്റില്‍നിന്ന് രക്ഷപ്പെട്ടിട്ടുണ്ട്). കയറുമ്പോള്‍ അര്‍ദ്ധജീവനുള്ളവര്‍ എന്നെയും കയറ്റികൊണ്ടുപോ എന്ന് ദയനീയമായി നിലവിളിച്ചത് അയാള്‍ ഇന്നും ഓര്‍ക്കുന്നു. ഗര്‍ഭിണികളായ സ്ത്രീകളും കൊലചെയ്യപ്പെട്ടിട്ടുണ്ട്.

കുറച്ചുദിവസം കഴിഞ്ഞപ്പോള്‍ എന്‍റെ അച്ഛന്‍റെ അനുജന്‍ കുഞ്ഞാമന്‍ എന്നൊരാള്‍ കോഴിക്കോട് വയനാട് റോഡില്‍ 22-ാം മൈലില്‍ കള്ള്ഷാപ്പ്‌ നടത്തികൊണ്ടിരിക്കവേ ലഹളക്കാര്‍ ഒരു രാത്രിയില്‍ വന്നു ഷാപ്പില്‍നിന്നും വിളിച്ചിറക്കി റോഡരികില്‍ കൊണ്ടുപോയി വെട്ടിക്കൊലപ്പെടുത്തി. (1921 സ്മരണിക, മാപ്പിള ലഹള രക്തസാക്ഷി കണ്‍വെന്‍ഷന്‍, 1973, പേജ് 69)

മതിലിങ്ങല കുഞ്ചിയമ്മ, തൂത, മലപ്പുറം ജില്ല, 19-10-1973

മാപ്പിള ലഹളയില്‍ ആനമങ്ങാട്ട് നിന്നും അഞ്ചു പേരെ വെട്ടിക്കൊന്നു. അതില്‍ എന്‍റെ അമ്മാവന്‍ മതിലിങ്ങല്‍ രാവുണ്ണി നായരും പെടും. അന്ന് ഏകദേശം 50 വയസ്സായിക്കാണും. ദാരുണമാം വിധം മരിച്ച അഞ്ച് പേരുടെയും മൃതശരീരങ്ങള്‍ ഞാന്‍ (ഇപ്പോള്‍ 70 വയസ്സ്) കണ്ടു. (1921 സ്മരണിക, മാപ്പിള ലഹള രക്തസാക്ഷി കണ്‍വെന്‍ഷന്‍, 1973, പേജ് 69)

ഇ.ചോയിക്കുട്ടി, എടപ്പടത്തില്‍, പോസ്റ്റ്‌ ചെനക്കലങ്ങാടി, തേഞ്ഞിപ്പാലം

എന്‍റെ അച്ഛന്‍ എടപ്പടത്തില്‍ കുഞ്ഞിക്കുട്ടിയെ 1921-ലെ മാപ്പിള ലഹളയില്‍ മാപ്പിളമാര്‍ വെട്ടിക്കൊലപ്പെടുത്തുകയും വീട്ടിലുണ്ടായിരുന്ന പല സാധനങ്ങളും കളവു ചെയ്ത് കൊണ്ടുപോവുകയും ചെയ്തു. (1921 സ്മരണിക, മാപ്പിള ലഹള രക്തസാക്ഷി കണ്‍വെന്‍ഷന്‍, 1973, പേജ് 69)

വാക്യത്തൊടി രവുണ്ണിനായര്‍, ഊര്‍ങ്ങാട്ടിരി, മലപ്പുറം ജില്ല

ലഹളക്കാലത്ത് എന്നെക്കൂടാതെ വീട്ടില്‍ അഛ്ചന്‍ വേലാനായര്‍, അമ്മ നാരായണി അമ്മ, പെങ്ങള്‍ ലക്ഷ്മി അമ്മ, ലക്ഷ്മി അമ്മയുടെ ഭര്‍ത്താവ്‌ വല്ലുനായര്‍ എന്നിവര്‍ മാത്രമാണുണ്ടായത്. ഈ നാട്ടുകാരും അന്യനാട്ടുകാരുമായ ലഹളക്കാര്‍ ചേര്‍ന്നു ഹിന്ദുക്കളായ കൃഷിക്കാരുടെയും മറ്റും വീട് കൊള്ളചെയ്തു നെല്ല്, പണം, പണ്ടങ്ങള്‍, മറ്റു സാധനങ്ങള്‍ എന്നിവ തട്ടിക്കൊണ്ടുപോയി. ഇങ്ങനെ മൂന്നുവട്ടം തങ്ങളുടെ വീട് ആക്രമിക്കപ്പെട്ടു.

ഈ അവസരത്തില്‍ ലഹളത്തലവനായ മൊയ്തീന്‍കുട്ടി ഹാജി കരുവത്തില്ലത്ത് താമസമാക്കി. പലരോടും അവിടെ ചെല്ലുവാന്‍ ആളെ അയച്ചു. ആ കൂട്ടത്തില്‍ എന്‍റെ പെങ്ങളുടെ ഭര്‍ത്താവ്‌ വല്ലുനായര്‍, കോല്‍ക്കാരന്‍ പനോത്ത് കേശവന്‍ നായര്‍, കുമാരന്‍ നായര്‍, ചേലാട്ട് ശങ്കരന്‍നായര്‍, കുകുരീരി ഗോപാലന്‍ നായര്‍ മുതലായവര്‍ ഒരുമിച്ചു ചെല്ലുകയും ചെയ്തു. അവരോടു ഇസ്ലാംമതം സ്വീകരിക്കാന്‍ നിര്‍ബന്ധി ക്കുകയും അതിനു അവര്‍ വഴങ്ങാത്തതിനാല്‍ വെട്ടാന്‍ നിര്‍ത്തിയ സംഘത്തിലേക്ക് തള്ളികൊണ്ടുപോയി പുഴക്കല്‍വച്ചു വെട്ടിക്കൊല്ലുകയുമാണുണ്ടായത്. ഈ വിവരം ആ കൂട്ടത്തില്‍നിന്ന് എങ്ങെനെയോ രക്ഷപ്പെട്ട കുകുരീരി ഗോപാലന്‍ നായര്‍ മടങ്ങി വന്നു പറഞ്ഞപ്പോഴാണ് ഞങ്ങള്‍ക്കറിയാന്‍ സാധിച്ചത്.

അതിനുശേഷം മൊയ്തീന്‍കുട്ടി ഹാജിയുടെ ആള്‍ക്കാര്‍ വന്ന് ബാക്കിയുള്ളവരെ മതം മാറ്റുവാന്‍ നിര്‍ബന്ധിച്ചു. അല്ലാത്ത പക്ഷം മറ്റുള്ളവര്‍ക്കുണ്ടായ അനുഭവം നിങ്ങള്‍ക്കും ഉണ്ടാകുമെന്ന് പറഞ്ഞു. ഗത്യന്തരമില്ലെന്നു കണ്ടപ്പോള്‍ ഞങ്ങള്‍ എല്ലാവരും ഇസ്ലാം മതം സ്വീകരിച്ചു. ഞങ്ങളുടെ തല മൊട്ടയടിക്കുകയും നിസ്കാര കര്‍മ്മങ്ങള്‍ പഠിപ്പിക്കാന്‍ ഒരു മുസ്ലീമിനെ ഏര്‍പ്പാട് ചെയ്യുകയും ചെയ്തു. ആ കൂട്ടത്തില്‍ സുന്നത്ത് കഴിക്കണമെന്നും ഞങ്ങളോട് പറയുകയും ചെയ്തു.

ഈ സംഭവങ്ങള്‍ക്ക് ശേഷം എടവണ്ണ പട്ടാളം വന്ന വിവരം അറിഞ്ഞ് ഞങ്ങള്‍ എല്ലാവിധ സ്വത്തുക്കളും ഉപേക്ഷിച്ച് അര്‍ദ്ധ രാത്രിക്ക് വീട്ടില്‍ നിന്ന് പുറപ്പെട്ട് എടവണ്ണ എത്തി. സബ് ഇന്‍സ്പെക്ടര്‍ കുഞ്ഞിക്കണ്ണന്‍ ഞങ്ങള്‍ക്ക് ആഹാരവും വസ്ത്രവും നല്‍കി രക്ഷപ്പെടുത്തുകയും ചെയ്തു. രണ്ടു മാസത്തോളം അങ്ങനെ അവിടെ കഴിച്ചു കൂട്ടി. ലഹള അവസാനിച്ചതിന് ശേഷമാണ് ഞങ്ങള്‍ നാട്ടിലേക്ക് തിരിച്ചു വന്നത്. ഈ അവസരത്തില്‍ ഞങ്ങള്‍ക്ക് ജീവിക്കുന്നതിന്‌ യാതൊന്നും ഉണ്ടായിരുന്നില്ല. എല്ലാം ലഹളക്കാര്‍ കൊണ്ടുപോവുകയും നശിപ്പിക്കുകയും ചെയ്തിരുന്നു. (1921 സ്മരണിക, മാപ്പിള ലഹള രക്തസാക്ഷി കണ്‍വെന്‍ഷന്‍, 1973, പേജ് 69,70)

കെ.ടി. വിശാലാക്ഷി അമ്മ, കണ്ണമംഗലം, മലപ്പുറം ജില്ല, 15-10-1973

1921-ലെ മാപ്പിള ലഹളയില്‍ ദുരിതമനുഭവിച്ച ഹിന്ദുക്കളുടെ ഒരു കണ്‍വെന്‍ഷന്‍ വിളിച്ചുകൂട്ടി എന്നും അതില്‍ വെച്ച് ഭാവി പരിപാടികള്‍ക്കായി ഒരു സമിതി രൂപീകരിച്ചിരിക്കുന്നു എന്നും 1973 ഒക്ടോബര്‍ 13- ന് മനോരമയില്‍ കണ്ട് ദുരിതമനുഭവിച്ച ഞങ്ങളെപ്പോലെയുള്ളവര്‍ സന്തോഷിക്കുന്നു. എന്‍റെ വീട്ടില്‍ പഴയ ഏറനാട് താലൂക്ക് കണ്ണമംഗലം അംശത്തിലെ തോന്നിയില്‍ ലഹളക്കാര്‍ സംഘടിച്ച് താമസമാക്കുകയും ചെയ്തിരുന്നു. ഞങ്ങള്‍ ലഹള തുടങ്ങിയ ഉടനെ തന്നെ എല്ലാം ഒഴിച്ച് ഒരു കൊല്ലത്തിലധികം കാലം അന്നത്തെ കൊച്ചിന്‍ സ്റ്റേറ്റിലുള്ള തിരുവില്വാമലയിലായിരുന്നു അഭയാര്‍ഥികളായി താമസിച്ചിരുന്നത്. നാട്ടില്‍ മടങ്ങി വന്നപ്പോള്‍ എല്ലാം നശിച്ച നിലയിലാണ് കണ്ടത്. (1921 സ്മരണിക, മാപ്പിള ലഹള രക്തസാക്ഷി കണ്‍വെന്‍ഷന്‍, 1973, പേജ്, 71)

കെ. ഗോവിന്ദന്‍ നായര്‍, കിഴക്കേടത്ത് വീട്, പോസ്റ്റ്‌ ചേറൂര്‍, മലപ്പുറം, 15-10-1973

എന്‍റെ അമ്മയുടെ മുത്തശ്ശിയേയും അമ്മാവനെയും ലഹളക്കാര്‍ വെട്ടിക്കൊന്നു. മുത്തശ്ശിയുടെ ആശ്രിതയായി ഇനി അമ്മയാണുള്ളത്. അമ്മാവന്‍റെ മക്കള്‍ രണ്ടുപേരും ജീവിച്ചിരിക്കുന്നു. (1921 സ്മരണിക, മാപ്പിള ലഹള രക്തസാക്ഷി കണ്‍വെന്‍ഷന്‍, 1973, പേജ്, 71)

കെ.ടി.മാധവന്‍ നായര്‍, കെയര്‍ ഓഫ് കെ.ടി.ശങ്കരന്‍ നായര്‍, ലക്ഷ്മി വിലാസ്, പോസ്റ്റ്‌ നീലേശ്വരം, വഴി കൊടുവള്ളി, കോഴിക്കോട്, 24-10-1973

എന്‍റെ ജേഷ്ഠ സഹോദരന്‍ നീലേശ്വരം അംശം ദേശത്ത് തീയര് തൊടികയില്‍ ഗോപാലന്‍ നായരെ അടുത്ത അംശമായ പുത്തൂരിലെ നാഗാളികാവ് എന്ന സ്ഥലത്തുവച്ച് ലഹളക്കാര്‍ വെട്ടിക്കൊലപ്പെടുത്തി. അതിനുശേഷം കുടുംബത്തില്‍ വൃദ്ധയായ മാതാവും മൈനര്‍മാരായ ഒരു ജേഷ്ഠനും ഞാനും മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതേ കൊല്ലത്തില്‍ മാതാവ് മരിച്ചു. അതിനുശേഷം മറ്റു മാര്‍ഗ്ഗങ്ങളില്ലാതെ ഞാന്‍ പല നാടുകളിലും ചുറ്റിത്തിരിയുകയായിരുന്നു. ജേഷ്ഠന്‍ നാട്ടില്‍ത്തന്നെ പലരുടെയും സഹായത്തോടെ കഴിഞ്ഞു. ഇപ്പോള്‍ ജേഷ്ഠന്‍ കുടുംബ സമേതം നീലേശ്വരം അംശത്തില്‍ തന്നെ താമസിക്കുന്നു. 57 വയസ്സായ ഞാനിപ്പോള്‍ കുറച്ചു കാലമായി ജേഷ്ഠന്‍റെ സംരക്ഷണത്തിലാണ്. എനിക്ക് സ്വന്തമായി ഒരു തുണ്ട് ഭൂമിയോ മറ്റു സമ്പാദ്യങ്ങളോ ഇല്ല. അതിനു പുറമേ ഞാന്‍ രോഗിയുമാണ്. മാപ്പിള ലഹളയില്‍ കൊല്ലപ്പെട്ടവരുടെ അതിന്‍റെ പ്രയോജനം എനിക്കും കൂടി അനുഭവപ്പെടുത്തി തരുവാന്‍ വണക്കമായി അപേക്ഷിക്കുന്നു. (1921 സ്മരണിക, മാപ്പിള ലഹള രക്തസാക്ഷി കണ്‍വെന്‍ഷന്‍, 1973, പേജ്, 71,72)

(തുടരും)

]]>
https://sathyamargam.org/2024/11/1921-%e0%b4%b8%e0%b5%8d%e0%b4%ae%e0%b4%b0%e0%b4%a3%e0%b4%bf%e0%b4%95%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d-%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-part-3/feed/ 0
1921 സ്മരണികയില്‍ നിന്ന് (PART-2) https://sathyamargam.org/2024/11/1921-%e0%b4%b8%e0%b5%8d%e0%b4%ae%e0%b4%b0%e0%b4%a3%e0%b4%bf%e0%b4%95%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d-%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-part-2/ https://sathyamargam.org/2024/11/1921-%e0%b4%b8%e0%b5%8d%e0%b4%ae%e0%b4%b0%e0%b4%a3%e0%b4%bf%e0%b4%95%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d-%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-part-2/#respond Wed, 20 Nov 2024 11:00:00 +0000 https://sathyamargam.org/?p=1646 കേരളചരിത്രത്തിലെ കറുത്ത അദ്ധ്യായമായ മലബാര്‍ ജിഹാദിന്‍റെ അമ്പതാം വാര്‍ഷികം വലിയ രീതിയില്‍ ആഘോഷിച്ചുകൊണ്ടു, ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും കൊന്ന തെക്കന്‍ മലബാറിലെ മുസ്ലീം ഭീകരന്മാരെ സ്വാതന്ത്ര്യപ്പോരാളികളായി അവതരിപ്പിച്ച കേരള മുസ്ലീങ്ങളുടെ വൃത്തികേടിനെതിരെ കേരള ഗാന്ധി കെ.കേളപ്പനടക്കമുള്ളവര്‍ ചേര്‍ന്ന് പ്രസിദ്ധീകരിച്ച “1921 സ്മരണിക”യില്‍ ചേര്‍ക്കാന്‍ വേണ്ടി മലബാര്‍ കലാപത്തിന്‍റെ ഇരകളുടെ ഓര്‍മ്മക്കുറിപ്പുകള്‍ അയച്ചു തരാന്‍ മാപ്പിള ലഹള രക്തസാക്ഷി കണ്‍വെന്‍ഷന്‍ കേരളത്തിലെ പ്രമുഖ പത്രങ്ങളില്‍ പരസ്യം ചെയ്ത കാര്യം കഴിഞ്ഞ ഭാഗത്ത് പറഞ്ഞിരുന്നല്ലോ. അതനുസരിച്ച് മലബാര്‍ ജിഹാദില്‍ തങ്ങളനുഭവിച്ച ദുരവസ്ഥ പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ പ്രദേശങ്ങളില്‍നിന്ന് ധാരാളം ആളുകള്‍ അയച്ചു കൊടുത്ത അനുഭവക്കുറിപ്പുകള്‍ “1921 സ്മരണിക”യിലുണ്ട്. ഇനിയുള്ള ചില പോസ്റ്റുകളില്‍ ആ അനുഭവക്കുറിപ്പുകള്‍ വായനക്കാര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുകയാണ്. “1921 സ്മരണിക”യുടെ 57-മത്തെ പേജ് മുതലുള്ള വിവരങ്ങളാണ് താഴെ കൊടുക്കുന്നത്.

“1921-ലെ മാപ്പിള ലഹളയില്‍ ഹിന്ദുക്കളെ കൊല്ലുകയും അവരുടെ സ്വത്തു കൊള്ള ചെയ്യലും സ്ത്രീകളെ മാനഭംഗപ്പെടുത്തലും വീടുകളും ക്ഷേത്രങ്ങളും കൊള്ളി വെക്കലും സ്ത്രീകള്‍ ഉള്‍പ്പെടെ പലരെയും നിര്‍ബന്ധിച്ച് ഇസ്ലാം മതം സ്വീകരിപ്പിക്കലും മാത്രമാണ് നടന്നതെന്ന് അനുഭവസ്ഥന്മാര്‍ രേഖപ്പെടുത്തുന്നു. അക്രമത്തിനിരയായവരില്‍ ഏറിയ കൂറും പാവപ്പെട്ടവരായിരുന്നു എന്ന് ഈ കത്തുകളില്‍ നിന്ന് മനസ്സിലാക്കാം. ഇതെങ്ങനെ സ്വാതന്ത്ര്യസമരമാകും? ജന്മിത്തത്തിനെതിരായുള്ള കര്‍ഷക സമരമാകും?

എളോപ്രക്കുന്നുന്മേല്‍ നാണുനായര്‍, പോസ്റ്റ്‌ പുത്തൂര്, വഴി കൊടുവള്ളി, കോഴിക്കോട്, 19-9-1973

എന്‍റെ അച്ഛനായ കൃഷ്ണന്‍ നായര്‍ എടക്കാട്ട് എന്നവരെ കേളോത്ത് എന്ന സ്ഥലത്തുവെച്ച് നെല്ലു കൊയ്ത് മടങ്ങി വരുമ്പോള്‍ മുസ്ലീങ്ങള്‍ പിടിച്ചുകൊണ്ടുപോകുകയും ജീവനോടെ തന്നെ തൊലി ഊരുകയും അതില്‍പ്പിന്നെ ഓരോ ഭാഗങ്ങളും അരിഞ്ഞു കൊല്ലുകയുമാണ് ചെയ്തത്. കൂടാതെ അദ്ദേഹത്തിന്‍റെ കൂടെ ഉണ്ടായിരുന്ന വേറെ രണ്ടു ആള്‍ക്കാരുടെയും കഴുത്ത് വെട്ടുകയും ചെയ്തു.

അന്ന് അച്ഛന് ഞാനും ഒരനിയനും ഒരു പെങ്ങളും മാത്രമാണ് ഉണ്ടായിരുന്നത്. അച്ഛന്‍റെ മരണശേഷം പിന്നെയും മുസ്ലീങ്ങള്‍ ഞങ്ങളെയും ആക്രമിക്കാന്‍ വേണ്ടി വീട്ടില്‍ എത്തുകയും വീട് വളയുകയും ചെയ്തപ്പോള്‍ ഞാനും കുടുംബവും ഓടി രക്ഷപ്പെടുകയും വീട്ടില്‍ നിന്ന് ഏതാണ്ട് അഞ്ച് മൈലോളം ദൂരമുള്ള പടിക്കല്‍ കേളുനായരുടെ വീട്ടില്‍ അഭയം പ്രാപിക്കുകയും ചെയ്തു. ഒന്‍പത് മാസത്തിന് ശേഷം ലഹള കഴിഞ്ഞു തിരിച്ചു വന്നപ്പോള്‍ വീട്ടിലും പറമ്പിലുമുള്ള എല്ലാ സാധനങ്ങളും നശിപ്പിക്കപ്പെട്ടിരുന്നു. (1921 സ്മരണിക, മാപ്പിള ലഹള രക്തസാക്ഷി കണ്‍വെന്‍ഷന്‍, 1973, പേജ്.57,58)

തെഞ്ചീരി പാര്‍വതി അമ്മ, മലപ്പുറം 17-9-1973

മാപ്പിള ലഹളയില്‍ (1921-ലെ) എനിക്ക് വളരെയധികം നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. മാപ്പിളമാര്‍ വന്ന് എന്‍റെ വീട്ടിലെ പല സാധനങ്ങളും കൊള്ള ചെയ്കയും അയല്‍പക്കത്തുള്ള പലരെയും വെട്ടിക്കൊല്ലുകയും ചെയ്തു. അതില്‍ ഭയപ്പെട്ട് ഞാനും അച്ഛനും അമ്മയും ബാക്കി വീട്ടിലുള്ളവരെല്ലാം കുറേ ദിവസം കാട്ടില്‍ പോയി ഒളിച്ചു. അതിനിടെ അച്ഛനെ അവര്‍ വെട്ടിക്കൊന്നു. അതിനാല്‍ ഭയപ്പെട്ട് ഞങ്ങളെല്ലാം കോഴിക്കോട്ട് സായിപ്പന്മാരുടെ അടുക്കല്‍ അണി നിരന്നു. അതിനു ശേഷമാണ് ഭയം കുറഞ്ഞത്. എന്നാല്‍ വീട്ടില്‍ തിരിച്ചു വന്നു നോക്കിയപ്പോള്‍ കന്നുകാലികളെയും മറ്റു പല സാധനങ്ങളെയും കണ്ടില്ല. കാലികളെയെല്ലാം അവര്‍ വെട്ടിക്കൊന്ന് ഹിന്ദുക്കളെ തീറ്റി. അച്ഛനോട് കുറെ പ്രാവശ്യം മാപ്പിള മാര്‍ഗത്തില്‍ ചേരാന്‍ നിര്‍ബന്ധിച്ചു. അച്ഛന്‍ അതിനു സമ്മതിക്കാത്തതിനാലാണ് വെട്ടിക്കൊന്നത്. (1921 സ്മരണിക, മാപ്പിള ലഹള രക്തസാക്ഷി കണ്‍വെന്‍ഷന്‍, 1973, പേജ്.58)

വി.കെ.കറപ്പന്‍, കൊടിയത്തൂര്‍, കോഴിക്കോട്

ഒരു സംഘം മാപ്പിളമാര്‍ ഞങ്ങളുടെ വീട്ടില്‍ ഇസ്ലാം മതം സ്വീകരിക്കണമെന്നും ഇതില്‍ ആരോഗ്യമുള്ളവര്‍ പടനായകന്മാരായി തങ്ങളുടെ കൂടെ പോരണമെന്നും പറഞ്ഞപ്പോള്‍ ഞങ്ങളുടെ വലിയച്ഛനായ എരേച്ചു അതിന് സമ്മതിച്ചില്ല. ഞങ്ങള്‍ ഏതു വഴിക്കെങ്കിലും പോയിക്കൊള്ളാമെന്നു പറഞ്ഞു.

എന്നാല്‍ ഇപ്പോള്‍ തന്നെ പോകണമെന്നു പറയുകയും അവര്‍ പോരുകയും ചെയ്തു. എടവണ്ണപ്പാറ വെച്ച് ഞങ്ങളുടെ വലിയച്ഛനെ പിടിച്ചു കെട്ടി അവനോട് ഒരു സംഗതി ചോദിക്കുവാനുണ്ട്, നിങ്ങള്‍ നടന്നോളിന്‍, നിങ്ങളുടെ കൂടെ അയച്ചു തരാമെന്ന് പറഞ്ഞു. പെണ്ണുങ്ങള്‍ നിലവിളിക്കാന്‍ ശ്രമിച്ചപ്പോള്‍ തോക്കു ചൂണ്ടി നിങ്ങളെയൊന്നാകെ കൊന്നുകളഞ്ഞാല്‍ ചോദിക്കാന്‍ ആരും ഇല്ല. അത് ഓര്‍മിക്കണമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി, തിരിഞ്ഞു നോക്കാതെ പോകണമെന്ന് പറഞ്ഞു. അതേപ്രകാരം പോവുകയും ചെയ്തു. അങ്ങനെ രാമനാട്ടുകരയില്‍ ചെന്നു. അന്നും പിറ്റേ ദിവസവും വലിയച്ഛനെ കണ്ടില്ല. അങ്ങനെ താമസം മാങ്കാവിലേക്കാക്കി. നാലാം ദിവസം അവിടെ കിട്ടിയ വിവരം രണ്ടു ദിവസം വലിയച്ഛനെ തടത്തില്‍ ശേഖരന്‍ മാസ്റ്ററുടെ വീട്ടില്‍ അറയില്‍ ഇട്ടു പൂട്ടിയെന്നും മൂന്നാം ദിവസം ചെറുവാടി പുഴയില്‍ കൊണ്ടുപോയി വെട്ടി കൊലപ്പെടുത്തി എന്നുമാണ്. (1921 സ്മരണിക, മാപ്പിള ലഹള രക്തസാക്ഷി കണ്‍വെന്‍ഷന്‍, 1973, പേജ്.58,59)

മണിയന്‍ തൊടി, ചങ്ങരു, തിരിയങ്ങര വീട്, പി.ഓ., ഊരകം, മേല്‍മുറി, മലപ്പുറം 22-10-1973

1921-ലെ ലഹളയില്‍ എന്നെ വാരിയന്‍കുന്നന്‍ കുഞ്ഞുമുഹമ്മദ്‌ ഹാജിയും കൂട്ടരും പിടിച്ചുകൊണ്ടുപോയി. മതം മാറാം എന്ന് പറഞ്ഞപ്പോള്‍ ഞങ്ങളെ ഉപദ്രവിച്ചില്ല. മതം മാറാന്‍ തയ്യാറല്ലെന്നു പറഞ്ഞ ശിങ്കാരത്ത് ഗോവിന്ദന്‍നായര്‍, കല്ലിങ്ങല്‍ തൊടിയില്‍ ഇട്ടിച്ചിരഅമ്മ മകള്‍ മാധവിഅമ്മയുടെ ഭര്‍ത്താവ് പിരിയാരത്ത് ഉപ്പന്‍കുട്ടി നായര്‍ എന്നിവരെ ഊരകം മലയുടെ പടിഞ്ഞാറ് താഴ്വരയായ കിളിനക്കോട്ടുവച്ച് തലവെട്ടി കിണറ്റില്‍ ഇട്ടു. ഇവരെ ഞങ്ങളുടെ കൂടത്തില്‍നിന്നാണ് വേര്‍തിരിച്ചു കൊണ്ടുപോയത്. ഞങ്ങള്‍ പിന്നീട് മാപ്പിളമാരുടെ പിടിയില്‍നിന്നു രക്ഷപ്പെട്ട് മലപ്പുറത്ത് അഭയം പ്രാപിച്ചു. (1921 സ്മരണിക, മാപ്പിള ലഹള രക്തസാക്ഷി കണ്‍വെന്‍ഷന്‍, 1973, പേജ്.59)

ഈര്‍ങ്ങാട്ടിരി വേലാട്ട് രാമന്‍ നായര്‍, മലപ്പുറം ജില്ല.

മലബാര്‍ ലഹളക്കാലത്ത് എന്‍റെ അമ്മയുടെ അമ്മയ്ക്ക് മൂന്ന് പെണ്മക്കളും ഒരു മകനും ഉണ്ടായിരുന്നു. ഇവരില്‍ ചിലര്‍ പെരകമണ്ണ അംശം മടിശ്ശേരി ദേശത്തും ഞാനും എന്‍റെ സഹോദരിമാരില്‍ ചിലരും അച്ഛന്‍ ഒന്നിച്ച് എടവണ്ണ അംശത്തിലുമായിരുന്നു. എന്നാല്‍ എന്‍റെ അമ്മയുടെ മറ്റു സഹോദരിമാര്‍ ലക്ഷ്മി അമ്മ, പാര്‍വതി അമ്മ, വല്ലുനായര്‍ എന്നിവര്‍ അമ്മാമന്‍ ശങ്കരന്‍ നായരുടെ കൂടെ ഈര്‍ങ്ങാട്ടിരി അംശത്തിലുമായിരുന്നു താമസിച്ചിരുന്നത്. വീട്ടിലുണ്ടായിരുന്ന നല്ല പണം, പണ്ടം, ഊട്ടുറുട്ടുകള്‍, ഫര്‍ണീച്ചര്‍ മുതലായവ ലഹളക്കാര്‍ പല സംഘക്കാരുമായി മൂന്ന് വട്ടം വന്ന് കവര്‍ച്ച നടത്തി എല്ലാം കൊണ്ടുപോവുകയും അമ്മാമന്‍ ശങ്കരന്‍ നായരെ മൊയ്തീന്‍കുട്ടി ഹാജി താമസിച്ചിരുന്ന കരിപ്പത്ത് ഇല്ലത്തേക്ക് ചെല്ലാന്‍ പറഞ്ഞിട്ടുണ്ടെന്ന് പറഞ്ഞ് ലഹളക്കാര്‍ കൂട്ടിക്കൊണ്ടുപോവുകയും ചെയ്തു.

എന്‍റെ അമ്മാവനോട് ദീന്‍ വിശ്വസിക്കണമെന്നും അല്ലാത്ത പക്ഷം വെട്ടിക്കൊല്ലുമെന്നുമാണ് ലഹളക്കാര്‍ പറഞ്ഞിരുന്നത്. ജീവന് രക്ഷയില്ലെന്ന് കണ്ടപ്പോള്‍ അങ്ങനെ ചെയ്യാമെന്നും എന്‍റെ കുടുംബങ്ങള്‍ പെരുകുമണ്ണ് അംശത്തിലും എടവണ്ണ അംശത്തിലും താമസിച്ചു വരുന്നു. അതിനാല്‍ അവരെക്കൂടി കൊണ്ടുവരേണ്ടതിലേക്ക് പാസ് തരണമെന്നും അമ്മാവന്‍ പറഞ്ഞു. എന്നാല്‍ അരിശം കൊണ്ട ലഹളക്കാര്‍ തനിക്ക് പാസ്സല്ല, നടക്ക് പുഴക്കരയിലേക്ക് എന്ന് പറഞ്ഞ് പുഴയില്‍ കൊണ്ടുപോയി വെട്ടുകയാണ് ഉണ്ടായത്. ലഹള നടക്കുമ്പോള്‍ എന്‍റെ അമ്മ പത്തുമാസം ഗര്‍ഭിണിയായിരുന്നു. അമ്മാവനെ കൊന്നശേഷം ലഹളക്കാര്‍ വന്ന് അമ്മയോടും പെങ്ങള്‍മാരോടും അനുജനോടും മതം മാറാന്‍ നിര്‍ബന്ധിച്ചു. അമ്മാവനെ കൊന്നതായി അറിയിക്കുകയും ചെയ്തു. ജീവരക്ഷയ്ക്ക് വേണ്ടി അതിനെ സമ്മതിക്കുകയും മതം മാറ്റി മുസ്ലീം പേരുകളും വസ്ത്രങ്ങളുമെല്ലാം പറഞ്ഞ പ്രകാരം സ്വീകരിക്കുകയും ചെയ്യേണ്ടി വന്നു.

കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ എടവണ്ണ പട്ടാളം വരികയും ലഹളക്കാര്‍ അറിയാതെ ഞങ്ങളും മറ്റു പലരും എടവണ്ണ എത്തുകയും ചെയ്തു. അവിടെ കുഞ്ഞിക്കണ്ണന്‍ ഇന്‍സ്പെക്ടര്‍ ഞങ്ങള്‍ക്ക് വസ്ത്രവും ഭക്ഷണവും തന്ന് ഞങ്ങളെ രക്ഷിച്ചു. ഏതാണ്ട് രണ്ടു മാസം കഴിഞ്ഞ് ലഹള അവസാനിച്ചതിനു ശേഷമാണ് നാട്ടിലേക്ക് തിരിച്ചത്. (1921 സ്മരണിക, മാപ്പിള ലഹള രക്തസാക്ഷി കണ്‍വെന്‍ഷന്‍, 1973, പേജ്.59,60)

പാറോല്‍ ചെറുണ്ണി നായര്‍, പി.ഒ., പുത്തൂര്‍, കൊടുവള്ളി, കോഴിക്കോട്.

എന്‍റെ ജന്മദേശമായ ചാത്തമംഗലം വെണ്ണക്കോട് എന്ന സ്ഥലത്ത് 1921-ലാണ് ഈ കലാപം വന്നത്. അതിലെന്‍റെ കുടുമ്പത്തില്‍പ്പെട്ട പല ആള്‍ക്കാരും സ്ഥലം മാറി താമസിക്കുകയും ലഹളക്കാര്‍ എന്നെ ബലാല്‍ക്കാരമായി പിടിച്ചുകൊണ്ടുപോയി കഴുത്ത് വെട്ടാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഏതോ പ്രകാരത്തില്‍ ഞാന്‍ ഓടി രക്ഷപ്പെട്ടു. പക്ഷേ എന്‍റെ കൂടെ പിടിച്ചു കൊണ്ടുപോയിരുന്ന വമനയട്ടക്കണ്ടി രാവുണ്ണി എന്നിവരെ തത്സമയം തന്നെ അവര്‍ വെട്ടിക്കൊന്നു.

ഇതെല്ലാം കണ്ട് ഭയപ്പെട്ടു വന്ന ഞാന്‍ വീട്ടിലെത്തുകയും സംഗതി പറയുകയും കുടുംബ സമേതം വീട്ടില്‍ നിന്ന് ഏതാണ്ട് ഇരുപത് മൈല്‍ അകലെ മക്കട എന്ന സ്ഥലത്തേക്ക് താമസം മാറ്റുകയും ചെയ്തു. എന്നാല്‍ ഈ യാത്രയില്‍ എട്ടാം മൈല്‍ മണ്ണടിപ്പാത്ത് എന്ന സ്ഥലത്തുവച്ച് അച്ഛനായ ഗോവിന്ദന്‍ നായര്‍ മരിച്ചു. ഈ നാട്ടില്‍ നടന്ന കലാപം ഏതാണ്ട് ഒമ്പത് മാസത്തോളം നീണ്ടു നില്‍ക്കുകയും അത് കഴിഞ്ഞു ഞങ്ങള്‍ മടങ്ങിയെത്തിയപ്പോള്‍ എനിക്ക് അവകാശപ്പെട്ടതും എന്‍റെ സ്വന്തം വീട്ടില്‍ ഉണ്ടായിരുന്നതുമായ സാധനങ്ങളും കന്നുകാലികളും നഷ്ടപ്പെട്ടതായി കാണുകയും ചെയ്തു.

കൂടാതെ, എന്‍റെ അടുത്ത ബന്ധത്തില്‍പ്പെട്ട ഇക്കണ്ടുനായര്‍, ഇ രാമന്‍ നായര്‍, ഉണ്യാതമ്മ, ഇങ്ങാണിഅമ്മ എന്നിവരെ ഇസ്ലാം മതത്തില്‍ ബലാല്‍ക്കാരം ചേര്‍ക്കുകയും ചെയ്തിരുന്നു. ഇവരെ വളരെ നിര്‍ബന്ധിച്ച് കാള മാംസം തീറ്റിക്കുകയും ചെയ്തു. എന്നാല്‍ കലാപം കഴിഞ്ഞ് മടങ്ങി ഞങ്ങള്‍ എത്തിയപ്പോള്‍ അവര്‍ ഞങ്ങളുടെ സമുദായത്തിലേക്ക്‌ മടങ്ങി ചേര്‍ന്നതാണ്. (1921 സ്മരണിക, മാപ്പിള ലഹള രക്തസാക്ഷി കണ്‍വെന്‍ഷന്‍, 1973, പേജ്.60,61)

എ.എന്‍. നാരായണന്‍ നായര്‍, ചെറുപ്പളശ്ശേരി, ഒറ്റപ്പാലം

ലഹളക്കാലത്ത് ഞാന്‍ താമസിച്ചിരുന്നത് വള്ളുവനാട് താലൂക്ക് പാറല്‍ അംശം പാളംകുളം ദേശത്ത് എന്‍റെ അച്ഛന്‍റെയും അമ്മയുടെയും കൂടെയായിരുന്നു. താഴത്തെ കുളത്ത് നിന്ന് പെരിന്തല്‍മണ്ണ ഹൈസ്കൂളിലേക്ക് കാട്ടു പ്രദേശത്തുകൂടി നടന്നെത്തണം. അങ്ങനെ 1921-ല്‍ ഒരു തിങ്കളാഴ്ച രാവിലെ കാട്ടുവഴി പെരിന്തല്‍മണ്ണയിലെത്തി തൊട്ടു താലൂക്കാപ്പീസില്‍ നിന്ന് അതിഗംഭീരമായ പുക ആകാശത്തേക്ക് ഉയരുന്നുണ്ടായിരുന്നു. സ്കൂളില്‍ നിന്ന് മടങ്ങി താലൂക്കാപ്പീസിന്‍റെ പടിക്കലെത്തിയപ്പോള്‍ നിരവധി മാപ്പിളമാര്‍ മടവാളും ധരിച്ചു നില്‍ക്കുന്നത് കാണുകയും ഭയവിഹ്വലരായി നാല് നാഴിക കാടു വഴി ഓടി അച്ഛന്‍റെ വീട്ടിലെത്തുകയും ചെയ്തു.

ക്ഷീണവും ദാഹവും കൊണ്ട് വളഞ്ഞ ഞാന്‍ കുറച്ചധികം വെള്ളം കുടിച്ചിരിക്കുന്ന സമയത്ത് സുമാര്‍ 80-ഓളം മാപ്പിളമാര്‍ വീട്ടില്‍ കയറി വന്നു. ഓരോരുത്തരുടെ കൈയിലും വടി, മടവാള്‍ മുതലായ മാരകായുധങ്ങള്‍ ഉണ്ടായിരുന്നു. അച്ഛന്‍ പുറത്തേക്കെവിടെയോ പോയിരുന്നു. വന്നവരില്‍ ഒരുത്തന്‍ കൃഷ്ണന്‍ നായര്‍ എവിടെപ്പോയി എന്ന് ചോദിച്ചു. ഭയവിഹ്വലരായ ഞാന്‍, അമ്മ, ജേഷ്ഠന്‍, അനുജന്‍ എല്ലാവരും ഉറക്കെ നിലവിളിച്ചു. നിലവിളി കേട്ട് അച്ഛന്‍ അടുത്ത വീട്ടില്‍ നിന്നും ഓടിയെത്തി. അവരുടെ ആവശ്യം എന്താണെന്നാരാഞ്ഞു. അവര്‍ പണവും നെല്ലും ആവശ്യപ്പെട്ടു. കൊടുത്തില്ലെങ്കില്‍ എല്ലാവരേയും കൊല്ലുമെന്ന് പറഞ്ഞു. സ്വതവേ ധൈര്യവാനായ അച്ഛന്‍ ഞങ്ങളോട് മടവാളെടുക്കാന്‍ പറഞ്ഞു. 4 എണ്ണത്തിനെ കൊന്നേ അച്ഛന്‍ മരിക്കൂ, ശേഷം വരുന്നത് നിങ്ങള്‍ അനുഭവിക്കുക എന്ന് പറഞ്ഞു. മടവാള്‍ എടുക്കാന്‍ അച്ഛന്‍ അകത്തേക്ക് കടന്നപ്പോള്‍ എന്താണ് സംഭവിക്കുന്ന എന്ന ഭയത്തില്‍ ഞങ്ങളെല്ലാം വാവിട്ടലറി. ഒടുവില്‍ അച്ഛന്‍ കൊള്ളക്കാര്‍ക്ക് ഓരോ പറ നെല്ലും ഓരോ ഉറുപ്പികയും കൊടുത്ത് എങ്ങനെയെങ്കിലും പറഞ്ഞയച്ചു. മേല്‍ സംഭവം കഴിഞ്ഞ് എല്ലാവരും രാത്രി ഊണ് കഴിഞ്ഞു കിടന്നു. രണ്ടു കാവല്‍ക്കാരെ വീട്ടില്‍ നിര്‍ത്തിയിരുന്നു (ഒരു മാപ്പിളയും ഒരു നായരും). സുമാര്‍ പത്തു മണിക്ക് കുറേ മാപ്പിളമാര്‍ വാള്‍, തോക്ക്, കുന്തം എന്നിവയുമായി വന്ന് കാവല്‍ക്കാരന്‍ നായരെ അടിക്കുകയും നെല്ലു കുത്തുന്ന ഉലക്ക എടുത്ത് കതകിനു കുത്തുകയും ചെയ്തു. പുറത്തു കിടന്ന കാവല്‍ക്കാരന്‍ കൃഷ്ണന്‍ നായര്‍ വാതില്‍ തുറക്കിന്‍, അല്ലെങ്കില്‍ മാപ്പിളമാര്‍ എന്നെ കൊല്ലുമെന്ന് ഉറക്കെ അലറിക്കൊണ്ടിരുന്നു. ഇതു കേട്ട് വാതില്‍ തുറന്നു. അച്ഛനെ അവര്‍ കാല്‍, കൈ, മുഖം എന്നിവ കെട്ടി നിലത്ത് വീഴ്ത്തി പല ഭേദ്യങ്ങളും ഏല്‍പ്പിച്ചു. അതിനു ശേഷം കുറേപ്പേര്‍ മാളികയില്‍ കയറി തുണി എണ്ണയില്‍ മുക്കി ഇടനാഴികയിലും മറ്റും കത്തിച്ചിട്ടു. ഇത് കണ്ടു ഞങ്ങള്‍ നിലവിളിക്കാന്‍ തുടങ്ങി.

വീട്ടിലെ സകല സാമഗ്രികളും അവര്‍ കടത്തിക്കൊണ്ടുപോയി. പിന്നെ മുകളില്‍ നിന്ന് താഴത്ത് വന്നു നോക്കിയപ്പോള്‍ അച്ഛന്‍ ബന്ധനത്തില്‍ മിണ്ടുവാന്‍ പോലും വയ്യാതെ കിടക്കുന്നതാണ് കണ്ടത്. ദേഹമാസകലം വിറയ്ക്കുന്നുണ്ടായിരുന്നു. അങ്ങനെ കുറച്ചു ദിവസം കഴിഞ്ഞ് അച്ഛന്‍റെയും ആ അംശം അധികാരിയുടെയും തല വേണമെന്ന് പറഞ്ഞ് നടക്കുന്നതായി ഞങ്ങള്‍ക്കറിവ് കിട്ടിയ ഉടനെ അച്ഛനെ എല്ലാ ദിവസവും പകല്‍ മുഴുവന്‍ തട്ടിന്‍റെ മുകളില്‍ ഒളിപ്പിക്കും. രാത്രി നെല്ലിന്‍റെ ഇടയില്‍ പാടത്ത് തണുത്തുവിറച്ച് കഴിച്ചു കൂട്ടും. ഇങ്ങനെ ഒരു ദിവസം രാത്രി ആരും അറിയാതെ ഞങ്ങളെല്ലാവരും കാട്ടില്‍ക്കൂടി നടന്നു നടന്ന് പെരിന്തല്‍മണ്ണയില്‍ എത്തിച്ചേര്‍ന്നു. ഒരു വര്‍ഷം പെരിന്തല്‍മണ്ണയില്‍ കഴിച്ചുകൂട്ടി. അപ്പോഴേക്കും ലഹള ഒട്ടൊന്ന് ശമിച്ചതിനാലും അക്രമിച്ച മാപ്പിളമാര്‍ ശിക്ഷിക്കപ്പെട്ടതിനാലും ഞങ്ങള്‍ കുടുംബ സമേതം ജനിച്ച നാട്ടിലേക്ക് തന്നെ തിരിച്ചു പോന്നു. (1921 സ്മരണിക, മാപ്പിള ലഹള രക്തസാക്ഷി കണ്‍വെന്‍ഷന്‍, 1973, പേജ്.61-63)

(തുടരും.)

]]>
https://sathyamargam.org/2024/11/1921-%e0%b4%b8%e0%b5%8d%e0%b4%ae%e0%b4%b0%e0%b4%a3%e0%b4%bf%e0%b4%95%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d-%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-part-2/feed/ 0
1921 സ്മരണികയില്‍ നിന്ന് https://sathyamargam.org/2024/11/1921-%e0%b4%b8%e0%b5%8d%e0%b4%ae%e0%b4%b0%e0%b4%a3%e0%b4%bf%e0%b4%95%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d-%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d/ https://sathyamargam.org/2024/11/1921-%e0%b4%b8%e0%b5%8d%e0%b4%ae%e0%b4%b0%e0%b4%a3%e0%b4%bf%e0%b4%95%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d-%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d/#respond Tue, 19 Nov 2024 07:52:16 +0000 https://sathyamargam.org/?p=1643 ഇസ്ലാം എന്ന കാളകൂട വിഷത്തെക്കുറിച്ച് മുന്നറിയിപ്പ് തരുന്ന ഞങ്ങളെ വർഗ്ഗീയവാദികളായും മതഭ്രാന്തന്മാരായും ചാപ്പ കുത്തുന്ന സകല മതേതറ മണ്ടന്മാരും കരുതിയിരിക്കുക, നാളെ നിങ്ങളുടെ മക്കളനുഭവിക്കാൻ പോകുന്നത് ഇന്ന് ബംഗ്ലാദേശിലും കാനഡയിലും ആസ്ട്രേലിയയിലും യൂറോപ്പിലും യു.കെ.യിലുമുള്ള അമുസ്ലീങ്ങള്‍ അനുഭവിക്കുന്ന അതേ കാര്യം തന്നെയാണ്.

ഇന്ന് വോട്ടു ബാങ്ക് ലക്ഷ്യമാക്കി ഇടതനും വലതനും ഇസ്ലാമിനെ പ്രീണിപ്പിക്കാന്‍ വേണ്ടി ചെയ്തു കൂട്ടുന്ന കാര്യങ്ങളോരോന്നും നമ്മുടെ രാജ്യത്തിന്‍റെയും സംസ്ഥാനത്തിന്‍റെയും ഭാവിക്ക് ചെയ്യുന്ന ദോഷം ചില്ലറയല്ല. അതിനെക്കുറിച്ച് ആളുകള്‍ ശരിക്കും മനസ്സിലാക്കേണ്ടതുണ്ട്.

ഇസ്ലാം, ഭൂമുഖത്ത് നിന്നും ഉന്മൂലനം ചെയ്യപ്പെടേണ്ട ഐഡിയോളജിയാണ്. പരിഷ്കൃത ലോകത്ത് അതിനൊരു സ്ഥാനവുമുണ്ടാകാൻ പാടില്ല. എന്നാല്‍ മുസ്ലീങ്ങള്‍ ഇസ്ലാമിന്‍റെ ഇരകളായതിനാല്‍, അവരെ ഇസ്ലാമിന്‍റെ കെണിയില്‍ നിന്നും രക്ഷപ്പെടുത്തുകയാണ് വേണ്ടത്, അല്ലാതെ അവരെ ഉന്മൂലനം ചെയ്യണം എന്ന് ചിന്തിക്കുകയല്ല വേണ്ടത്.

ഇന്ന് വഖഫിന്‍റെ പേരും പറഞ്ഞ് അമുസ്ലീങ്ങളുടെയും മുസ്ലീങ്ങളുടെയും സര്‍ക്കാരിന്‍റെയും ഭൂമി തട്ടിയെടുക്കുന്ന കൊള്ളക്കൂട്ടത്തിന്‍റെ കൊള്ളയടി ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ആ മതം ആരംഭിച്ച കാലം മുതലേയുള്ളതാണ് എന്ന് അതിന്‍റെ പ്രമാണങ്ങള്‍ പരിശോധിച്ചാല്‍ കാണാന്‍ സാധിക്കും. നൂറു കൊല്ലം മുന്‍പ് തെക്കന്‍ മലബാറില്‍ ഈ കൊള്ളസംഘം കാട്ടിക്കൂട്ടിയ ക്രൂരതകള്‍ ആരുടേയും കരളലിയിക്കുന്നതാണ്. അന്നത്തേത് പോലെ ഇന്ന് നേരിട്ട് കൊലയും കൊള്ളയും ചെയ്ത് കാഫിറുകളുടെ ഭൂമിയും സ്വത്തുവകകളും പിടിച്ചെടുക്കാന്‍ പറ്റില്ലെന്ന് അറിയാവുന്നത് കൊണ്ട് വഖഫ് എന്ന പേരിലാണ് അവര്‍ കൊള്ളയടി തുടരുന്നത്. ഈ പശ്ചാത്തലത്തില്‍ നമുക്ക് നൂറു കൊല്ലം മുന്‍പത്തെ ഇക്കൂട്ടരുടെ കൊള്ളയടിയെക്കുറിച്ച് അറിയേണ്ടതുണ്ട്.

നൂറു കൊല്ലം മുന്‍പ് വടക്കന്‍ കേരളത്തിലെ മുസ്ലീംകള്‍ നടത്തിയ ജിഹാദില്‍ അവരെന്തൊക്കെയാണ് ചെയ്തതെന്നറിയാന്‍ ഞങ്ങള്‍ ആശ്രയിച്ചിരിക്കുന്നത് പ്രധാനമായും മാപ്പിളലഹള രക്തസാക്ഷി കണ്‍വെന്‍ഷന്‍ 1973-ല്‍ പ്രസിദ്ധീകരിച്ച “1921 സ്മരണിക” എന്ന പുസ്തകമാണ്. ഈ സ്മരണിക അവര്‍ പുറത്തിറക്കാനുള്ള കാരണമെന്താണെന്ന് പറയാം. 1921-ലെ ജിഹാദിന്‍റെ അമ്പതാം വാര്‍ഷികമായ 1971 ആയപ്പോള്‍ അതിന്‍റെ സുവര്‍ണ്ണ ജൂബിലി കൊണ്ടാടാന്‍ കേരളത്തിലെ മുസ്ലീങ്ങള്‍ തീരുമാനിച്ചു. മാപ്പിള ലഹള ബ്രിട്ടീഷുകാര്‍ക്കെതിരെയുണ്ടായ കലാപമാണെന്നും അതുകൊണ്ടുതന്നെ അത് സ്വാതന്ത്ര്യസമരമാണെന്നും മാപ്പിള ലഹളയില്‍ കൊല്ലപ്പെട്ട മാപ്പിളമാരെല്ലാവരും ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനു വേണ്ടി രക്തസാക്ഷികളായവരാണെന്നും ആ സ്വാതന്ത്ര്യസമരത്തിന്‍റെ അമ്പതാം വര്‍ഷത്തില്‍ ആ രക്തസാക്ഷികള്‍ക്ക് അര്‍ഹിക്കുന്ന ആദരവ് നല്‍കേണ്ടത് സമൂഹത്തിന്‍റെ കടമയാണെന്നും മറ്റുമാണ് മുസ്ലീങ്ങള്‍ പറഞ്ഞത്. കണ്ണില്‍ ചോരയില്ലാത്ത ക്രൂരതകളോടെ മലബാറിലെ അമുസ്ലീങ്ങളെ വേട്ടയാടിയ ദുഷ്ടമുഹമ്മദരായ ജിഹാദികള്‍ രാജ്യത്തിന്‍റെ സ്വാതന്ത്ര്യത്തിന് വേണ്ടി രക്തമൊഴുക്കിയ, സ്വന്തം ജീവന്‍ രാജ്യത്തിന്‌ വേണ്ടി നല്‍കിയ ത്യാഗികളും നിസ്വാര്‍ത്ഥമതികളും വീര നേതാക്കന്മാരുമായി മാറുന്നത് കണ്ട് 1921-ലെ മലബാര്‍ ജിഹാദിന്‍റെ ഇരകള്‍ക്കും അവരുടെ മക്കള്‍ക്കും മറ്റു ബന്ധുക്കള്‍ക്കും നിശ്ശബ്ദമായി തേങ്ങിക്കരയാന്‍ മാത്രമേ സാധിച്ചുള്ളൂ. കേരളത്തിലെ പ്രമുഖ സ്വാതന്ത്ര്യസമര പോരാളിയും, ഗാന്ധിയനും, സോഷ്യലിസ്റ്റു ചിന്തകനുമായിരുന്ന കെ. കേളപ്പനെപ്പോലുള്ളവര്‍ ഈ സുവര്‍ണ്ണ ജൂബിലിയാഘോഷത്തിനെ രംഗത്ത് വന്നിരുന്നു. അതിനിശിതമായ ഭാഷയിലാണ് കെ.കേളപ്പന്‍ സുവര്‍ണ്ണജൂബിലിയാഘോഷക്കാരെ വിമര്‍ശിച്ചത്. “അത്രയും വേണോ?” എന്ന് ചോദിച്ചു കൊണ്ട് അദ്ദേഹം സുവര്‍ണ്ണ ജൂബിലിയാഘോഷത്തിനെതിരെ എഴുതിയ ലേഖനം അവസാനിപ്പിക്കുന്നത് ജൂബിലിക്കാരുടെ തൊലിക്കട്ടിയെന്ന സബ് ഹെഡിംഗോടെയാണ്, അത് താഴെ കൊടുക്കാം:

“ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിനു തന്നെ വര്‍ദ്ധിച്ച ആഘാതമായിത്തീര്‍ന്ന മാപ്പിള ലഹളയെ സ്വാതന്ത്ര്യസമരമായിക്കാണാന്‍ മുസ്ലീം ലീഗിന് മാത്രമേ സാധിക്കുകയുള്ളൂ.

ലജ്ജിച്ചു തല താഴ്ത്തേണ്ട ഈ സംഭവങ്ങളെ സ്വാതന്ത്ര്യ സമരമായി ചിത്രീകരിക്കാനും അതിന്‍റെ സുവര്‍ണ്ണജൂബിലി ആഘോഷിക്കാനും കുറച്ചൊന്നും പോര തൊലിക്കട്ടി. അതിനവരെ ധൈര്യപ്പെടുത്തുന്നത് ഇന്നത്തെ നട്ടെല്ലില്ലാത്ത നേതൃത്വമാണ്.

ഈ പൗരാണിക രാജ്യത്തെ മുസ്ലീം ലീഗ് രണ്ടായി വെട്ടിമുറിച്ചതിന്‍റെ ഫലമാണ് പരിഹാരം കാണാന്‍ കഴിയാത്ത അഭയാര്‍ഥി പ്രശ്നം. ഇന്നത് ബംഗ്ലാദേശില്‍ അതിന്‍റെ മൂര്‍ദ്ധന്യത്തില്‍ എത്തിയിരിക്കുകയാണ്. അനര്‍ഹരെ ഭരണാധികാരത്തില്‍ ഇരുത്തിയതുകൊണ്ട് കേരളം ഇനി എന്തെല്ലാം അനുഭവിക്കുമെന്നു കണ്ടുതന്നെ അറിയണം. ഈ ജൂബിലി സംരംഭം തുടങ്ങിയിടത്തു തന്നെ അവസാനിപ്പിക്കുന്നത് മാന്യതയാവും, മാന്യതയോട് മതിപ്പ് പുലര്‍ത്തുന്ന എല്ലാവര്‍ക്കും.” (കെ.കേളപ്പന്‍)

അറേബ്യന്‍ മരുഭൂമിക്കൊള്ളക്കാരന്‍റെ അനുയായികള്‍ക്ക് എന്ത് മാന്യത? മാന്യത എന്ന സംഗതി അവരുടെ ഏഴയലത്തുകൂടി പോയിട്ടില്ലാത്തത് കൊണ്ട് അവര്‍ നല്ല വിപുലമായിത്തന്നെ 1921-ലെ മലബാര്‍ ജിഹാദിന്‍റെ സുവര്‍ണ്ണ ജൂബിലി ആഘോഷിച്ചു. ആ ജൂബിലിയാഘോഷത്തിന്‍റെ ഭാഗമായി ഇസ്ലാം മതഭ്രാന്ത് മൂത്ത് ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും കൊല്ലുന്നതില്‍ മുന്നിട്ടു നിന്ന വെറും നാലാംകിട ജിഹാദികളെ പോലും ബ്രിട്ടീഷുകാര്‍ക്കെതിരെ പൊരുതിയ ധീരദേശാഭിമാനികളും മതസൗഹാര്‍ദ്ദത്തിന്‍റെ വക്താക്കളുമായി വെള്ളപൂശുന്നത് കണ്ടപ്പോഴാണ് മലബാറിലെ ഹിന്ദുക്കള്‍ക്ക് ബോധം വന്നത്. ചരിത്രത്തിന്‍റെ ഈ അപനിര്‍മ്മാണത്തിനെതിരെ എന്തെങ്കിലും ചെയ്തേ പറ്റൂ എന്നവര്‍ക്ക് ബോധ്യമായി, അതുകൊണ്ട് അമ്പത് കൊല്ലം മുന്‍പത്തെ മലബാര്‍ ജിഹാദിന്‍റെ ഇരകളില്‍ ജീവനോടെ അവശേഷിക്കുന്നവരുടെ ഓര്‍മ്മകള്‍ ഡോക്കുമെന്‍റ് ചെയ്യാന്‍ അവര്‍ തീരുമാനിച്ചു. അതിനുവേണ്ടി അവരൊരു കമ്മിറ്റി ഉണ്ടാക്കി, മാപ്പിള ലഹള രക്തസാക്ഷി കണ്‍വെന്‍ഷന്‍ കമ്മിറ്റി. കമ്മിറ്റിക്കാര്‍ പത്രത്തില്‍ പരസ്യം കൊടുത്തു, മാപ്പിള ലഹളയില്‍ തങ്ങളുടെ കുടുംബത്തില്‍ ആള്‍നാശമോ സ്വത്ത് നാശമോ നേരിട്ട ആളുകള്‍ തങ്ങളുടെ അനുഭവങ്ങള്‍ എഴുതി അയച്ചു തന്നാല്‍ അത് സ്മരണികയില്‍ ഉള്‍പ്പെടുത്തുന്നതാണ് എന്ന്. അതിന്‍റെ അനന്തരഫലമായി മലബാര്‍ ജിഹാദിന്‍റെ ഇരകള്‍ തങ്ങളുടെ ദുരനുഭവങ്ങള്‍ മാപ്പിള ലഹള രക്തസാക്ഷി കണ്‍വെന്‍ഷന്‍ കമ്മിറ്റിക്ക് അയച്ചു കൊടുത്തു. അവരതൊരു സ്മരണികയായി പുറത്തിറക്കുകയും ചെയ്തു. അതിന്‍റെ ആരംഭത്തില്‍ “ഈ കൊടിയ വഞ്ചന തുടരണോ?” എന്ന ചോദ്യത്തോട് കൂടെ കമ്മിറ്റിക്കാരുടെ ഒരു ആമുഖമുണ്ട്, അത് താഴെ കൊടുക്കുന്നു:

“ഈ കൊടിയ വഞ്ചന തുടരണോ?

ഈ സ്മരണിക വായനക്കാരുടെ മുന്‍പില്‍ അവതരിപ്പിക്കുവാന്‍, മാപ്പിള ലഹള രക്തസാക്ഷി കണ്‍വെന്‍ഷന്‍ കമ്മിറ്റിക്ക് അതിയായ സന്തോഷമുണ്ട്.

ഞങ്ങളാഗ്രഹിച്ചത്ര സമഗ്രവും സമാകര്‍ഷകവുമായ രീതിയില്‍ ഇതു പുറത്തിറക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍, ഒരു കാര്യത്തില്‍ ഞങ്ങള്‍ക്കു സംതൃപ്തിയുണ്ട്. ഏറ്റവും ആധികാരികമായി ഈ വിഷയത്തെക്കുറിച്ചു എഴുതിയിട്ടുള്ളവരും എഴുതാന്‍ കഴിയുന്നവരുമായി,ജീവിച്ചിരിക്കുന്നവരും മരിച്ചുപോയവരുമായ ഏറ്റവുമധികം ആളുകളുടെ സംഭാവനകള്‍ ഇതില്‍ ഉള്‍ക്കൊള്ളിക്കുന്നതില്‍ ഞങ്ങള്‍ കുറെയേറെ വിജയിച്ചിട്ടുണ്ട്. അതും വേണ്ടത്രയായി എന്ന് ഞങ്ങള്‍ക്കഭിപ്രായമില്ല. എന്നാല്‍, പരിമിതമായ സമയത്തിനുള്ളില്‍, അല്പം തിരക്കുപിടിച്ചു തന്നെ ഇതെല്ലാം ചെയ്യേണ്ടി വന്നു. അതുമൂലമുള്ള അപാകതകളും അഭംഗികളും അപര്യാപ്തതകളുമെല്ലാം ഇതിനുണ്ട്. അവയ്ക്ക് മുഴുവന്‍ ഉത്തരവാദിത്വവുമേറ്റെടുത്തുകൊണ്ട്, ക്ഷമാപണ സഹിതം ഈ സ്മരണിക ഞങ്ങളവതരിപ്പിക്കുകയാണ്.

ഈ സ്മരണിക പുറത്തിറക്കുന്നതില്‍ ഞങ്ങള്‍ക്കുള്ള ഉദ്ദേശ്യം ഒന്നാണ്. ചരിത്ര വസ്തുതകള്‍ വെളിച്ചത്തു കൊണ്ടുവരണം. ചരിത്രത്തിന്‍റെ പേരില്‍ ഇന്ന് നടക്കുന്ന വാസ്തവ വിരുദ്ധമായ പൊളിച്ചെഴുത്തുകളും വെള്ളപൂശലുകളും അവയുടെ തനിനിറത്തില്‍ പൊതുജനങ്ങള്‍ക്ക് വ്യക്തമാക്കണം. ചരിത്രം കെട്ടുകഥയായിപ്പോകാതെ, ചരിത്രമായിത്തന്നെ നിലനിര്‍ത്തണം. അതിനാവശ്യമായ സാധന സാമഗ്രികള്‍ അവതരിപ്പിക്കുകയാണ് ഇവിടെ ഞങ്ങളുടെ ലക്ഷ്യം. മാപ്പിള ലഹള നടന്നിട്ട് അര നൂറ്റാണ്ടിലധികമായി. ആ ലഹളയുടെ ദുഃസ്വാദ് വായിലൂറി നില്‍ക്കുന്നവരുടെ തലമുറ തീരെ അറ്റുകഴിഞ്ഞിട്ടില്ല. അവര്‍ ജീവിച്ചിരിക്കെ, അവരുടെ മനസ്സിനേറ്റ ആഘാതത്തോടൊപ്പം, ഉടലിനേറ്റ ക്ഷതങ്ങളും മാഞ്ഞുപോകാതെ നില്‍ക്കെ, അവരുടെ പ്രത്യക്ഷാനുഭാവങ്ങളെ പാടെ അവഗണിച്ചുകൊണ്ട്, ചരിത്രം വളച്ചൊടിക്കുന്നത് തെറ്റാണ്; പാപമാണ്. അവര്‍ നിസ്സഹായരും നിരാശ്രയരുമായിരിക്കാം; കരുത്തുറ്റ കരങ്ങള്‍ അവരെ ഉയര്‍ത്തിപ്പിടിക്കാനില്ലായിരിക്കാം; ചാളകളിലും ചെറ്റക്കുടിലുകളിലും, ഹതഭാഗ്യരായ അവര്‍ തങ്ങളുടെ നിമിഷങ്ങളെണ്ണിക്കഴിയുകയായിരിക്കാം; ലഹളയില്‍ അച്ഛന്മാര്‍ നഷ്ടപ്പെട്ടവര്‍; വിധവകളായിത്തീര്‍ന്നവര്‍; വീടു കൊള്ളിവയ്ക്കപ്പെട്ടവര്‍, അഭയാര്‍ത്ഥികള്‍, ജീവിതസര്‍വ്വസ്വം നഷ്ടപ്പെട്ടവര്‍; ബലാല്‍ക്കാരമായി മതംമാറ്റപ്പെട്ടവര്‍ – അത്തരക്കാരെപ്പറ്റി ഈ അരനൂറ്റാണ്ടിനിടയ്ക്കധികമാരും ചിന്തിച്ചിട്ടില്ല; അവരുടെ വോട്ടുകള്‍ – സംഘടിതമല്ലാത്തതുകൊണ്ടായിരിക്കാം, കൂട്ടായി വിലപേശാന്‍ പോയിട്ട് നിവര്‍ന്നുനിന്നു സംസാരിക്കാന്‍ പോലും കഴിവില്ലാത്ത, ഈ മൂകവിഭാഗത്തിന്‍റെ നാവായിട്ടാണ് ഈ സ്മരണികയെ ഞങ്ങള്‍ കാണുന്നത്. കാരണം, അവരോട് പവിത്രമായ ഒരു കടമ ഞങ്ങള്‍ക്കുണ്ടെന്ന് ഞങ്ങള്‍ കരുതുന്നു. ഇന്നതു നിര്‍വഹിക്കപ്പെടുന്നില്ലെങ്കില്‍, എന്നന്നേക്കുമായി അതു നിര്‍വഹിക്കപ്പെടാതെ കിടക്കും. കാരണം, ഇപ്പോള്‍ത്തന്നെ ശുഷ്കിച്ചു കഴിഞ്ഞിട്ടുള്ള ആ തലമുറ അല്‍പനാള്‍ക്കുള്ളില്‍ തീരെ നാമാവശേഷമാകും. അവരുടെ ശബ്ദം തീരെ നിലച്ചു പോകും. ആ തലമുറയുടെ ശബ്ദവും ചിത്രവും രേഖപ്പെടുത്തിവയ്ക്കാന്‍ കഴിയുന്ന അവസാന സന്ദര്‍ഭം ഇതാണ്. നാളെയായാല്‍ തീരെ വൈകിപ്പോകും. പിന്നെ നമുക്ക്, വരുംതലമുറയ്ക്ക്, കേള്‍ക്കാനിടവരിക, ചരിത്രത്തിന്‍റെ പേരില്‍ കെട്ടിച്ചമയ്ക്കപ്പെട്ട സോദ്ദേശ്യമായ കെട്ടുകഥകളുടെ കപട ശബ്ദം മാത്രമായിരിക്കും. അതനുവദിച്ചുകൂടാ. അതിനുള്ള ഒരെളിയ സംരംഭമാണ് ഈ സ്മരണിക. ലഹളയുടെ തീയില്‍ കരിഞ്ഞവര്‍, ചോരയില്‍ കുളിച്ചവര്‍, ലഹളക്കാരുടെ മതഭ്രാന്തിനും മാംസദാഹത്തിനും ഇരയായവര്‍ അവരവരുടെ അനുഭവങ്ങള്‍ വിവരിച്ചുകൊണ്ടു ഞങ്ങള്‍ക്കെഴുതിയ കത്തുകളുടെ പ്രസക്തഭാഗങ്ങള്‍ ഇതില്‍ ചേര്‍ത്തിട്ടുണ്ട്. ഭാഷ നന്നാക്കാനോ മോടിപിടിപ്പിക്കാനോ ഞങ്ങള്‍ തുനിഞ്ഞിട്ടില്ല. പഠിപ്പില്ലാത്തവരായിരിക്കാം അവരില്‍ പലരും; അവരുടെ ഭാഷയും ശൈലിയും അപരിഷ്കൃതമാകാം; പക്ഷേ അതിന് അനുഭവത്തിന്‍റെ ശക്തിയായ മണമുണ്ട്; ആത്മാര്‍ത്ഥതയുടെ വ്യക്തമായ ഗുണമുണ്ട്. അവ, അതേപടി ചേര്‍ത്തിട്ടുണ്ട്. അവരില്‍ ഏതാനും ചിലരുടെ ഫോട്ടോകളും കൊടുക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അവര്‍ ഏറിയകൂറും, രണ്ടുപേരൊഴികെ, ഇന്നും ജീവിച്ചിരിക്കുന്നവരാണ്; പാവപ്പെട്ടവരാണ്; ഹരിജനങ്ങളാണ്. ഇത്തരക്കാരുടെ മേലാണ് ലഹളക്കാരുടെ വാള്‍ വീണത്. എന്നിട്ടും അവകാശപ്പെടുകയാണ്, സ്വാതന്ത്ര്യസമരമാണെന്ന്! കര്‍ഷകലഹളയാണെന്ന്!

അനിഷേധ്യ ചരിത്രപണ്ഡിതന്മാരുടെ ലേഖനങ്ങള്‍ ഞങ്ങള്‍ ഇതില്‍ ചേര്‍ത്തിട്ടുണ്ട്. ആര്‍.സി.മജുംദാറുടെ ലേഖനം എടുത്തു പറയേണ്ടതാണ്. വിശ്രുത ചരിത്രകാരനായ അദ്ദേഹം ലഹളയുടെ കാരണങ്ങളെ വസ്തുനിഷ്ഠമായി വിലയിരുത്തിയിട്ടുണ്ട്.

മാപ്പിളലഹള കര്‍ഷകലഹളയായിരുന്നുവെന്ന പ്രചരണത്തിന്‍റെ പൊള്ളത്തരം തികച്ചും പുറത്തുകൊണ്ടുവരുന്ന ഒന്നാണ് കേരള സര്‍വ്വകലാശാലാ വിഭാഗം മേലധ്യക്ഷനായ ഡോ.ടി.കെ.രവീന്ദ്രന്‍റെ കനപ്പെട്ട ലേഖനം. അത് സ്വാതന്ത്ര്യസമരമായിരുന്നുവെന്ന പ്രസ്താവത്തിന്‍റെ അടിത്തറ മാന്തുന്ന ആധികാരികവസ്തുതകളെ അണിനിരത്തുന്നുണ്ട്‌ സ്വന്തം ലേഖനത്തില്‍ പി. പരമേശ്വരന്‍. ഒരനുഭവസസാക്ഷിയുടെ ഹൃദയത്തുടിപ്പുകളാണ് കേളപ്പജിയുടെ ലേഖനത്തിലുടനീളം കേള്‍ക്കുന്നത്. കൊള്ളക്കാരെ ദേശാഭിമാനമുള്ളവരാക്കി വെള്ളപൂശി, അവര്‍ക്ക് പാരിതോഷികം നല്കുന്നതിലുള്ള അമര്‍ഷം സി. നാരായണപിള്ളയുടെ കരുത്തുറ്റ ശൈലിയില്‍ പ്രകടമായിക്കാണാം.

മഹാകവി കുമാരനാശാന്‍ മാപ്പിള ലഹളയുടെ പശ്ചാത്തലമെഴുതിയ ദുരവസ്ഥയിലെ പ്രസക്തഭാഗങ്ങള്‍ ഇതില്‍ നല്‍കിയിട്ടുണ്ട്. കവിയുടെ നേരേ, മതഭ്രാന്തിന്‍റെ അസഹിഷ്ണുത തന്നെ പടവാളുയര്‍ത്തി ഭീഷണി മുഴക്കി. പക്ഷേ, കവി ഉറച്ചുനിന്നു; വിശദീകരണം നല്‍കി. അതെല്ലാം, ഏടുകളില്‍നിന്ന് അതേപടി എടുത്തു ഞങ്ങള്‍ ചേര്‍ത്തിട്ടുണ്ട്, ഭാഷ്യവും വ്യാഖ്യാനവും ഒന്നും കൂടാതെ തന്നെ. യാക്കൂബ് ഹുസൈന്‍റെയുടെ കെ.പി.കേശവമേനോന്‍റെയും എല്ലാം കത്തുകള്‍ ഇന്നു പലരും നിഷേധിക്കാന്‍ വെമ്പുന്ന ചരിത്ര യാഥാര്‍ത്ഥ്യങ്ങള്‍ സ്പഷ്ടമായി പ്രകാശിപ്പിക്കുന്ന കൈവിളക്കുകളാണ്.

ശ്രീമാന്‍ കെ. മാധവന്‍ നായരുടെ മലബാര്‍ കലാപത്തില്‍ നിന്ന് ഞങ്ങള്‍ ധാരാളം ഉദ്ധരണങ്ങള്‍ എടുത്തിട്ടുണ്ട്. അവയുടെ ആധികാരിക സ്വഭാവമാണ് കാരണം. ആദ്യാവസാനം, ലഹളയുമായി നേരിട്ടു ബന്ധപ്പെട്ട ഒരു നേതാവും അനുഭവസ്ഥനും ലേഖകനുമെന്ന നിലയില്‍,അനിഷേധ്യമാണവയുടെ പ്രമാണമൂല്യം എന്നതു നിസ്തര്‍ക്കമാണല്ലോ.

സ്വയം വാചാലമായ വസ്തുതകളാകകൊണ്ട് സ്മരണികയുടെ ഉള്ളടക്കത്തെപ്പറ്റി വളരെയൊന്നും ഇവിടെ പ്രതിപാദിക്കേണ്ടതില്ല. ഒന്നു മാത്രം ഇവിടെ പറയാം. അരോചകങ്ങളും അസുഖകരങ്ങളുമായ പല സംഗതികളും ഞങ്ങള്‍ക്കിവിടെ രേഖപ്പെടുത്തേണ്ടി വന്നിട്ടുണ്ട്. ആരുടേയും വികാരങ്ങളെ അണുവെങ്കിലും വ്രണപ്പെടുത്തണമെന്ന് ഞങ്ങളാരും ആഗ്രഹിച്ചിട്ടില്ല. വാസ്തവത്തില്‍, ഈവക സംഭവങ്ങളെല്ലാം തന്നെ, അപമാനബോധത്തോടെ ചരിത്രത്തിന്‍റെ ചവറ്റുകുട്ടയില്‍ വലിച്ചെറിഞ്ഞ്, നാം ഒരു പുതിയ ജീവിതം ആരംഭിക്കേണ്ടതായിരുന്നു. പക്ഷേ, നിര്‍ഭാഗ്യമെന്നു പറയട്ടെ, ഈ അടുത്തകാല സംഭവങ്ങള്‍ നേരെ മറിച്ചാണ് നീങ്ങിയത്. സംഘടനാ ബലം കൊണ്ട് അധികാരം പിടിച്ചു പറ്റാന്‍ കഴിഞ്ഞവര്‍, ചരിത്രം മാറ്റിമറിക്കാനും മതഭ്രാന്തിന്‍റെ ബലിപീഠത്തില്‍ രക്തസാക്ഷികളായിത്തീര്‍ന്നവരുടെ സ്മരണയെപ്പോലും അവഹേളിച്ചു കൊണ്ട് അക്രമികള്‍ക്ക് പട്ടും വളയും കൊടുത്തു ബഹുമാനിക്കാനും തുടങ്ങിയപ്പോള്‍, മറുഭാഗം വ്യക്തമാക്കാന്‍വേണ്ടി ചില നഗ്നസത്യങ്ങള്‍ തുറന്നു പറയേണ്ടി വന്നു. പക്ഷേ, അതിലൊരക്ഷരം പോലും ഞങ്ങളുടെ സ്വന്തമല്ല. അവ ഓരോന്നും ചരിത്രത്തിന്‍റെ ഏടുകളില്‍ ഭദ്രമായി രേഖപ്പെടുത്തിയതും നിഷ്പക്ഷമതികളായ ചരിത്രകാരന്മാരുടെ തൂലികയിലൂടെ പുറത്തുവന്നതുമാണ്. അവയ്ക്ക്, ഞങ്ങളാരോടും ക്ഷമാപണം ചെയ്യേണ്ടതില്ല.

അവസാനിക്കുന്നതിനുമുന്‍പ് ഒരു കടമ ഞങ്ങള്‍ക്ക് ചെയ്യാനുണ്ട്. ഇതില്‍ ജീവിച്ചിരിക്കുന്ന നിരവധി അനുഭവസാക്ഷികളുടേതായ കത്തുകള്‍ ഞങ്ങള്‍ കൊടുത്തിട്ടുണ്ട്. അവരുടെ പേരും മേല്‍വിലാസവും ഒഴിവാക്കിയിട്ടില്ല; പലരുടെയും ഫോട്ടോകള്‍ ചേര്‍ത്തിട്ടുണ്ട്. ഇവരില്‍ പലരും അവരുടെ ഭയാശങ്കകള്‍ വ്യക്തമാക്കിയിരുന്നു. അരനൂറ്റാണ്ട് പഴക്കമുള്ള ഓര്‍മ്മകള്‍ ഇന്നും അവരെ അസ്വസ്ഥരാക്കുന്നുണ്ട്. സ്വാതന്ത്ര ഭാരതത്തിലെ സ്വതന്ത്ര പൗരന്മാരാണ് തങ്ങളെന്ന ബോധം അവര്‍ക്കിന്നും കൈവന്നു കഴിഞ്ഞിട്ടില്ല. ഒരുതരം പരതന്ത്രയുടെ നിഴലിലാണവരിന്നും ജീവിക്കുന്നത്. തങ്ങളുടെ പേരുകള്‍ വെളിപ്പെടുത്തിയാലെന്തു സംഭവിക്കുമെന്ന ഭയം അവര്‍ക്കുണ്ട്. പക്ഷേ, സമുദായത്തിന്‍റെ മനഃസാക്ഷി ജാഗരൂകമാണെന്ന വിശ്വാസത്തോടെ അസഹിഷ്ണുതയുടെ അതിതീവ്രത വിവേകത്തിന്‍റെ മുന്നില്‍ തലകുനിക്കാതിരിക്കുകയില്ലെന്ന പ്രതീക്ഷയോടെ ആപത് ശങ്കകളൊന്നും കൂടാതെ, ഞങ്ങളവ ഇവിടെ അതേപടി ചേര്‍ക്കുകയാണ്, ചരിത്രത്തോട്, വസ്തുസ്ഥിതികളോട് നീതി പുലര്‍ത്താന്‍ വേണ്ടി. ഞങ്ങളൊട്ടും അവിവേകം കാട്ടിയിട്ടില്ലെന്ന് ചരിത്രം വിധിയെഴുതുമെന്ന് ഉറപ്പായി വിശ്വസിക്കുന്നു.

മനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്ന ഒരു അനീതിയുടെ നേര്‍ക്ക് വിരല്‍ ചൂണ്ടിക്കൊണ്ട് ഞങ്ങള്‍ അവസാനിപ്പിക്കാം.

കൊന്നവര്‍ക്ക് സര്‍ക്കാര്‍ തലത്തില്‍ പാരിതോഷികം ലഭിക്കുമ്പോള്‍, പ്രതിമാസം പെന്‍ഷനും താമ്രപത്രവും ലഭിക്കുമ്പോള്‍, അവര്‍ പ്രതാപികളും പണക്കാരുമായി മാറുമ്പോള്‍, കൊല്ലപ്പെട്ടവരുടെ ഹതഭാഗ്യരായ പിന്മുറക്കാര്‍ അതെല്ലാം കണ്ടുകൊണ്ടു അയലത്തുള്ള കൊച്ചുപുരയില്‍ ജീവിച്ചുകൊണ്ട് മരിക്കുന്നു. ഇതെന്തു നീതി? അവര്‍ സ്വയം ചോദിച്ചു പോകുന്നു. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തവരാണെന്ന പേരിലാണത്രേ പെന്‍ഷന്‍ കൊടുക്കുന്നത്. കൊടുക്കുന്നവര്‍ പറയുന്നതാണത്. വാങ്ങുന്നവര്‍ വിശ്വസിക്കുന്നത് മറിച്ചാണ്. ബ്രിട്ടീഷ് ഭരണത്തിനെതിരായി പൊരുതിയതിനല്ല, അയല്‍വക്കത്തെ ഹിന്ദുവിനെ കൊന്നതിനാണ് പെന്‍ഷന്‍ എന്നാണവരില്‍ പലരും വിശ്വസിക്കുന്നത്! അഭിമാനിക്കുന്നത്! “ഞാനാണ് നമ്പീശനെ കൊന്നത്, എനിക്കിനിയും പെന്‍ഷന്‍ കിട്ടിയിട്ടില്ല. ഇവിടുന്നു അതൊന്ന് ശരിയാക്കിത്തരണം.” ശ്രീമാന്‍ കെ പി കേശവമേനോനെ സമീപിച്ച് ലഹളയില്‍ പങ്കെടുത്ത ഒരാള്‍ പറഞ്ഞ വാക്കുകളാണ്! പെന്‍ഷന്‍ വാങ്ങുന്നവര്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തവാരാണെന്ന ധാരണയില്‍. അതേസമയം യഥാര്‍ത്ഥ രക്തസാക്ഷികള്‍ അവഗണിക്കപ്പെടുന്നു; അവഹേളിക്കപ്പെടുന്നു.

ഈ കൊടിയ വഞ്ചന തുടരണോ?

രക്തസാക്ഷി കണ്‍വെന്‍ഷന്‍ കമ്മിറ്റി.

(തുടരും)

]]>
https://sathyamargam.org/2024/11/1921-%e0%b4%b8%e0%b5%8d%e0%b4%ae%e0%b4%b0%e0%b4%a3%e0%b4%bf%e0%b4%95%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d-%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d/feed/ 0
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി മലബാര്‍ ജിഹാദിന്‍റെ നായകനോ അതോ വില്ലനോ?(ഭാഗം-1) Anilkumar Ayyappan https://sathyamargam.org/2020/10/%e0%b4%b5%e0%b4%be%e0%b4%b0%e0%b4%bf%e0%b4%af%e0%b4%82%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%95%e0%b5%81%e0%b4%9e%e0%b5%8d%e0%b4%9e%e0%b4%b9%e0%b4%ae/ https://sathyamargam.org/2020/10/%e0%b4%b5%e0%b4%be%e0%b4%b0%e0%b4%bf%e0%b4%af%e0%b4%82%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%95%e0%b5%81%e0%b4%9e%e0%b5%8d%e0%b4%9e%e0%b4%b9%e0%b4%ae/#respond Sat, 17 Oct 2020 23:51:28 +0000 http://sathyamargam.org/?p=1596 വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി എന്ന കഥാപാത്രത്തെക്കുറിച്ചുള്ള വിവാദം ഇടയ്ക്കിടയ്ക്ക് ഉയരുമ്പോള്‍ നാം ചോദിക്കേണ്ട ഒരു പ്രധാനപ്പെട്ട ചോദ്യമുണ്ട്. എന്തുകൊണ്ടാണ് മാപ്പിള ലഹളയുടെ മറ്റ് നേതാക്കളെക്കുറിച്ചൊന്നും ഇതുപോലെയുള്ള വിവാദം ഉണ്ടാകാത്തത് എന്നുള്ളതാണ് ആ ചോദ്യം. 1921-ലെ മാപ്പിള ലഹളയുടെ ചരിത്രം നാം പരിശോധിച്ചാല്‍ പാലത്തുമൂലയില്‍ ഏരിക്കുന്നന്‍ ആലി മുസ്‌ലിയാര്‍, ചെമ്പ്രശ്ശേരി ഇമ്പിച്ചിക്കോയ തങ്ങള്‍, കൊന്നാറ മുഹമ്മദ്‌ കോയ തങ്ങള്‍, വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, കാരാടന്‍ മൊയ്തീന്‍കുട്ടി ഹാജി, സീതിക്കോയത്തങ്ങള്‍ ഇവരാണ് പ്രധാന ലഹള നേതാക്കള്‍ എന്ന് കാണാം. മാപ്പിള ലഹളയില്‍ ഇത്ര നേതാക്കന്മാര്‍ ഉണ്ടായിരുന്നിട്ടും ഇന്നത്തെ മുസ്ലീങ്ങള്‍ എപ്പോഴും ഉയര്‍ത്തിപ്പിടിക്കുന്ന ഒരേയൊരു പേര് വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെതാണ്. വല്ലപ്പോഴും ആലി മുസ്‌ലിയാരുടെ പേര് പരാമര്‍ശിക്കുന്നത് കേള്‍ക്കാം. പക്ഷേ അത് കുഞ്ഞഹമ്മദ് ഹാജിയുടെ അത്രയും വരാറില്ല. എന്തുകൊണ്ടാണ് കേരളത്തിലെ വര്‍ത്തമാനകാല മുസ്ലീങ്ങള്‍ ഈയൊരാളുടെ പേര് മാത്രം ഉയര്‍ത്തിപ്പിടിക്കുകയും മറ്റുള്ളവരെ മനഃപൂര്‍വ്വം മറവിയുടെ കയത്തിലേക്ക് തള്ളിയിടുകയും ചെയ്യുന്നത്? ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്തുക എന്നതാണ് ഈ വിഷയത്തില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം.

ഒരു വിവാദം ഉണ്ടാകണമെങ്കില്‍ പരസ്പര വിരുദ്ധമായ രണ്ടോ അതിലധികമോ അഭിപ്രായങ്ങള്‍ ഉണ്ടാകണം. എല്ലാവര്‍ക്കും എകാഭിപ്രായമുള്ള സംഗതിയെക്കുറിച്ച് ഒരിക്കലും വിവാദം ഉണ്ടാകില്ലല്ലോ. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെക്കുറിച്ച് രണ്ടഭിപ്രായങ്ങളുണ്ട്‌. മാപ്പിള ലഹളയിലെ മറ്റ് നേതാക്കളെക്കുറിച്ച് അങ്ങനെയില്ല. ആ നേതാക്കളില്‍ ആലി മുസ്‌ലിയാര്‍ക്ക് ലഹള തുടങ്ങി ഒരാഴ്ചയോളം മാത്രമേ അധികാരത്തിലിരിക്കാന്‍ പറ്റിയുള്ളൂ എന്നതിനാല്‍ അധികം ക്രൂരതകള്‍ കാണിക്കാന്‍ അവസരം കിട്ടിയില്ല. മറ്റുള്ള നേതാക്കളെല്ലാം ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും കൊല്ലുകയും അവരുടെ വസ്തുവകകള്‍ കൊള്ളയടിക്കുകയും അവരുടെ സ്ത്രീകളെ മാനഭംഗപ്പെടുത്തുകയും അവരെ നിര്‍ബന്ധിത മതംമാറ്റത്തിനു വിധേയരാക്കുകയും ചെയ്തിട്ടുണ്ട് എന്ന കാര്യത്തില്‍ എല്ലാവര്‍ക്കും ഏകാഭിപ്രായമാണ്. അതുകൊണ്ടുതന്നെ അവിടെ വിവാദത്തിന്‍റെ ആവശ്യം വരുന്നില്ല.

എന്നാല്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കാര്യം വ്യത്യസ്തമാണ്. അയാള്‍ മറ്റ് ലഹളക്കാരെപ്പോലെ ആയിരുന്നില്ല. മുഹമ്മദിന്‍റെ മാതൃക അക്ഷരം പ്രതി പിന്തുടര്‍ന്നിരുന്ന ഒരു വ്യക്തിയായിരുന്നു അയാളെന്നു നമുക്ക് കാണാന്‍ സാധിക്കും. ലഹളയുടെ ആരംഭത്തില്‍ തെക്കേ മലബാറിലുള്ള ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും കൊല്ലുന്നതിനും കൊള്ളയടിക്കുന്നതിനും അയാള്‍ എതിരായിരുന്നു. ബ്രിട്ടീഷുകാര്‍ക്കെതിരെ മാത്രമാണ് അയാള്‍ തിരിഞ്ഞിരുന്നത്. വാസ്തവത്തില്‍, ഈ വീഡിയോ പരമ്പരയ്ക്ക് വേണ്ടി പല പുസ്തകങ്ങള്‍ പരിശോധിച്ച് നോക്കുന്നത് വരെ ഞാന്‍ കരുതിയിരുന്നത് വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി അടിസ്ഥാനപരമായി നല്ലൊരു മനുഷ്യനായിരുന്നെന്നും ഇസ്ലാമിക പ്രമാണങ്ങള്‍ അയാളെക്കൊണ്ട് കൊള്ളരുതായ്മകള്‍ പ്രവര്‍ത്തിപ്പിച്ചു എന്നുമാണ്. എന്നാല്‍ ഈ സിനിമാ വിവാദം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മാപ്പിള കലാപങ്ങളെക്കുറിച്ച് എഴുതപ്പെട്ട കൂടുതല്‍ പുസ്തകങ്ങളും എഴുത്തുകളും ഞാന്‍ പരിശോധിക്കുകയുണ്ടായി. അപ്പോഴാണ്‌ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെക്കുറിച്ച് ഞാന്‍ മനസ്സിലാക്കി വെച്ചിരുന്ന പല കാര്യങ്ങളും തെറ്റാണെന്ന് എനിക്ക് പിടികിട്ടിയത്. വാസ്തവത്തില്‍ ഈ ലഹളത്തലവന്മാരില്‍ ഏറ്റവും കുറുക്കന്‍ എന്ന് പറയാവുന്നത് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയാണ്.

ലഹളയുടെ ആരംഭത്തില്‍ അയാള്‍ ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും കൊല്ലാതിരുന്നത് അയാള്‍ നല്ലവനായിരുന്നത് കൊണ്ടാണ് എന്ന് ചിന്തിക്കണ്ടാ, അതൊരു തന്ത്രമാണ്. മുഹമ്മദും ഇതേ തന്ത്രം പണ്ട് മദീനയില്‍ പയറ്റിയിട്ടുണ്ട്. മദീനയില്‍ ചെന്ന് ഖുറൈഷികളുടെ കച്ചവടസംഘങ്ങളെ കൊള്ളയടിക്കാന്‍ തുടങ്ങിയതോടെ ഖുറൈഷികളില്‍ നിന്ന് എപ്പോള്‍ വേണമെങ്കിലും ഒരു ആക്രമണം തങ്ങള്‍ക്ക് നേരെ ഉണ്ടാകും എന്ന് പ്രതീക്ഷിച്ച മുഹമ്മദ്‌ മദീനയിലെ തദ്ദേശവാസികളായിരുന്ന യെഹൂദന്മാരോടു വളരെ സ്നേഹത്തിലും രഞ്ജിപ്പിലുമാണ് കഴിയാന്‍ തയ്യാറായത്. യെഹൂദന്മാരെ തന്‍റെ കൂട്ടത്തില്‍ കൂട്ടാന്‍ വേണ്ടി മുഹമ്മദ്‌ പല വിട്ടു വീഴ്ചകള്‍ക്കും വരെ തയ്യാറായി. യെഹൂദന്മാരെ പുകഴ്ത്തിക്കൊണ്ടുള്ള പല ആയത്തുകളും ആ സമയത്ത് മുഹമ്മദിന്‍റെ വായിലൂടെ പുറത്തു വന്നു. കഅബയ്ക്ക് നേരെ നോക്കി നിസ്കരിച്ചിരുന്ന മുസ്ലീങ്ങളോട് ഇനി മുതല്‍ ജെറുസലേമിനെ നോക്കിയാണ് നിങ്ങള്‍ നിസ്കരിക്കേണ്ടതെന്ന് വരെ മുഹമ്മദ്‌ പറഞ്ഞു. എന്നാല്‍ കാലം കുറെ കഴിഞ്ഞിട്ടും യെഹൂദന്മാര്‍ മുസ്ലീങ്ങളായി മുഹമ്മദിനോടൊപ്പം ചേരാന്‍ തയ്യാറാകുന്നില്ല എന്ന് കണ്ടതോടെ മുഹമ്മദ്‌ യെഹൂദന്മാരെയും ക്രിസ്ത്യാനികളെയും ശത്രുക്കളായി പ്രഖ്യാപിച്ചു. അവരെ അറേബ്യന്‍ ഉപഭൂഖണ്ഡത്തില്‍ നിന്ന് എന്നന്നേക്കുമായി നാടു കടത്തുകയെന്നതാണ് തന്‍റെ ലക്ഷ്യമെന്ന് മുഹമ്മദ്‌ പറയാന്‍ തുടങ്ങി. അതിനുശേഷം മദീനയിലെ യെഹൂദന്മാര്‍ മുസ്ലീങ്ങളില്‍ നിന്നും നേരിട്ടത് ക്രൂരതയുടെ അദ്ധ്യായങ്ങളാണ്. അത് ഈ ഇരുപതാം നൂറ്റാണ്ടിലും തുടര്‍ന്നു കൊണ്ടിരിക്കുന്നു. മുഹമ്മദിന്‍റെ ഇതേ തന്ത്രമാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും സ്വീകരിച്ചത് എന്ന് നമുക്ക് ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാകും.

ഏതായാലും ലഹളയുടെ ആരംഭത്തില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി തെക്കേ മലബാറിലെ കാഫിറുകളെ ആക്രമിച്ചില്ല, പലപ്പോഴും സംരക്ഷിക്കുകയും ചെയ്തിരുന്നു എന്നുള്ളതു അയാള്‍ മതഭ്രാന്തനല്ലാത്തത് കൊണ്ടായിരുന്നില്ല, മറിച്ച് ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ ഈ കാഫിറുകളുടെ സഹായം തനിക്ക് കിട്ടുമെന്നുള്ള പ്രതീക്ഷയിലാണ് എന്ന് വ്യക്തമാണ്. 

പക്ഷേ, പ്രതീക്ഷിച്ചത് പോലെ ഹിന്ദുക്കള്‍ കുഞ്ഞഹമ്മദ് ഹാജിയുടെ കൂടെ ചേര്‍ന്നില്ല എന്ന് മാത്രമല്ല, ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും കൊള്ളയടിക്കാനും അവരുടെ സ്ത്രീകളെ പിടിച്ചെടുക്കാനും പറ്റുന്നില്ല എന്ന് കണ്ട് അയാളുടെ കൂടെയുണ്ടായിരുന്നവര്‍ അയാളെ വിട്ട് പോകാനും തുടങ്ങിയപ്പോള്‍ അയാള്‍ നേരെ 180 ഡിഗ്രി തിരിഞ്ഞു. പിന്നെ ഒരു മാപ്പിള ലഹളത്തലവന്‍റെ എല്ലാ ക്രൂരതയോടും കൂടിയാണ് അയാള്‍ പെരുമാറിയിരുന്നത്. കെ.മാധവന്‍ നായര്‍ അതിനെക്കുറിച്ച് എഴുതിയിരിക്കുന്നത് ഇപ്രകാരമാണ്:

“ലഹളയുടെ ആരംഭത്തില്‍ അയാള്‍ കൊള്ളക്കാരുടെ ആക്രമണങ്ങളില്‍നിന്ന് ഹിന്ദുക്കളെ രക്ഷിച്ച് കൊള്ള ചെയ്തിരുന്ന മാപ്പിളമാരെ ശിക്ഷിച്ചു. ഗവണ്മെന്‍റിന് സഹായകരമായ മാപ്പിളമാരെ അയാള്‍ ദ്രോഹിക്കുകയും കൊല്ലുകയും ചെയ്തു. അക്കാലങ്ങളില്‍ അയാള്‍ മതപരിവര്‍ത്തനത്തിന് വലിയ വിരോധിയായിരുന്നു.

പക്ഷെ പിന്നീട് ഈ വിധങ്ങളെല്ലാം മാറി. ഗവണ്മെന്‍റുമായുള്ള യുദ്ധത്തില്‍ ഹിന്ദുക്കള്‍ തന്‍റെ ശത്രുക്കളാണെന്ന് അനുഭവപ്പെട്ടതിനാലോ മറ്റോ അയാള്‍ ഹിന്ദുക്കളെ ദ്രോഹിപ്പാനും കൊല്ലുവാനും മതം മാറ്റുവാനും തുടങ്ങി. എങ്കിലും ലഹളയുടെ ആരംഭത്തില്‍ അയാളില്‍ നിന്ന് ഹിന്ദുക്കള്‍ക്ക് വലുതായ രക്ഷയുണ്ടായിരുന്നു എന്നതിന് സംശയമില്ല.” (കെ.മാധവന്‍ നായര്‍, മലബാര്‍ കലാപം, പേജ്.162)

“ലഹളയുടെ ആരംഭത്തില്‍ കൊള്ളയ്ക്കും മറ്റും വിരോധിയായിരുന്ന കുഞ്ഞഹമ്മദ് ഹാജി കാലക്രമേണ മറ്റ് ലഹളത്തലവന്മാരെപ്പോലെത്തന്നെ ഏതക്രമവും ചെയ്‌വാനും കൂസലില്ലാത്ത തരത്തിലായി പരിണമിച്ചിരുന്നു.” (കെ.മാധവന്‍ നായര്‍, മലബാര്‍ കലാപം, പേജ്.236)

മാപ്പിള ലഹളത്തലവന്മാരില്‍ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ പേരില്‍ മാത്രം വിവാദം ഉണ്ടാകാനുള്ള കാരണം ഇതാണ്. അയാളെ വെള്ളപൂശണം എന്നുള്ളവര്‍ക്ക് വെള്ള പൂശാനുള്ള സംഗതികള്‍ ചരിത്രത്തില്‍ നിന്ന് കിട്ടും. മാപ്പിള ലഹളയുടെ ആരംഭ കാലത്തുള്ള അയാളുടെ പ്രവൃത്തികള്‍ മാത്രം എടുത്തു കാണിച്ചാല്‍ അയാള്‍ തികഞ്ഞ മതേതരവാദിയും നല്ലവനും നീതിബോധമുള്ളവനും ധര്‍മ്മിഷ്ടനും ആണെന്ന് ആര്‍ക്കും തോന്നിപ്പോകും. അതാണ്‌ ഇന്ന് മുസ്ലീങ്ങള്‍ ചെയ്യുന്നതും. കുഞ്ഞഹമ്മദ് ഹാജിയുടെ പേരില്‍ മാത്രം വിവാദം ഉണ്ടാകുന്നതിന് കാരണം മറ്റ് ലഹളത്തലവന്മാരില്‍ നിന്നും വ്യത്യസ്തമായി ഇങ്ങനെയൊരു പശ്ചാത്തലം ഉള്ളത് കൊണ്ടാണ്. മറ്റ് ലഹളത്തലവന്മാരെല്ലാവരും മതഭ്രാന്ത് നിറഞ്ഞവരും കൊള്ളയും കൊലയും നിര്‍ബാധം നടത്തിയവരുമായിട്ടാണ് ചരിത്രത്തില്‍ നാം കാണുന്നത്. അവരെ ഒരുവിധത്തിലും വെള്ളപൂശാന്‍ പറ്റില്ല എന്ന് മുസ്ലീങ്ങള്‍ക്ക് തന്നെ അറിയാം. മറ്റു ലഹളത്തലവന്മാരെയൊക്കെ അവഗണിച്ചിട്ട്‌ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ ഇക്കൂട്ടര്‍ പൊക്കിക്കൊണ്ട് നടക്കുന്നതിനു കാരണമിതാണ്.

സത്യത്തില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ ആയുധമെടുത്ത് പൊരുതാന്‍ മാപ്പിളമാരോടൊപ്പം ഹിന്ദുക്കള്‍ ചേരാതിരുന്നതുകൊണ്ടാണ് കേരളത്തില്‍ ഹിന്ദു സമൂഹം ഇന്നും നില നില്‍ക്കുന്നത്. ഇറാനിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉദാഹരണം നമ്മുടെ മുന്‍പാകെയുണ്ട്.  ഷാ ഭരണകൂടത്തിനെതിരെ പൊരുതാന്‍ മുസ്ലീങ്ങള്‍ ഇറാനിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സഹായം സ്വീകരിച്ചിരുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സഹായത്താല്‍ ഷാ ഭരണകൂടത്തെ പുറത്താക്കി അധികാരം പിടിച്ചതിന്‍റെ പിറ്റേന്ന് മുതല്‍ കമ്യൂണിസ്റ്റുകളെ വേട്ടയാടി ഇല്ലാതാക്കുകയാണ് മുസ്ലീങ്ങള്‍ ചെയ്തത്. 1921-ലെ ലഹളക്കാലത്ത് ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടാന്‍ ഹിന്ദുക്കള്‍ ആയുധവുമെടുത്തു മുസ്ലീങ്ങളോടൊപ്പം കൂടാതിരുന്നത് ഹിന്ദുക്കളുടെ ഭാഗ്യം എന്നേ പറയേണ്ടതുള്ളു. അങ്ങനെ ചെയ്തിരുന്നെങ്കില്‍, ആത്യന്തികമായി അത് ഹിന്ദുക്കളുടെ വംശഹത്യയില്‍ കലാശിക്കുമായിരുന്നു.

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി മാപ്പിള ലഹളയില്‍ ഹീറോയാണോ അതോ വില്ലനാണോ എന്ന് ചോദിച്ചാല്‍, യാതൊരു സംശയത്തിനും ഇടയില്ലാത്തവിധം, അര്‍ത്ഥശങ്കയില്ലാതെ ഞങ്ങള്‍ പറയും, അദ്ദേഹം പക്കാ വില്ലന്‍ തന്നെയായിരുന്നു എന്ന്. തുടക്കത്തില്‍ എങ്ങനെയാണ് എന്നുള്ളതല്ല, ഒടുക്കത്തില്‍ എവിടെ നില്‍ക്കുന്നു, എന്തു ചെയ്യുന്നു എന്നുള്ളതിന്‍റെ അടിസ്ഥാനത്തിലാണ് ഹീറോയേയും വില്ലനെയും നമ്മള്‍ തിരിച്ചറിയുന്നത്‌. പല സസ്പെന്‍സ് ത്രില്ലര്‍ സിനിമകളിലും നമ്മള്‍ കണ്ടിട്ടുണ്ട്, തുടക്കം മുതല്‍ ക്ലൈമാക്സിന് തൊട്ടു മുന്‍പ് വരെ നന്മ മരമായി നില്‍ക്കുന്ന കഥാപാത്രത്തിന്‍റെ മുഖം മൂടി അഴിഞ്ഞു വീഴുന്നതും അയാളാണ് വില്ലനെന്നു വെളിപ്പെടുന്നതും. വേറെ ചില സിനിമകളില്‍ നായകന്‍റെ അടുത്ത സ്നേഹിതനായി നായകനോടൊപ്പം കട്ടയ്ക്ക് കട്ടയായി നിന്ന കഥാപാത്രം ഇടവേളയാകുമ്പോഴേക്കും നായകനുമായി തെറ്റുന്നു, പിന്നെ വില്ലനായി മാറുന്നു. ഇത്തരം പ്ലോട്ടുകളൊക്കെ നമുക്ക് സുപരിചിതമാണ്.

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെക്കുറിച്ച് സത്യസന്ധമായ വിധത്തില്‍ ചരിത്ര സിനിമയെടുക്കുമ്പോള്‍ ഇടവേളയാകുന്നത് വരെ പോലും കാത്തിരിക്കേണ്ട കാര്യമില്ല. രണ്ടര മണിക്കൂര്‍ ഉള്ള സിനിമയാണെങ്കില്‍ സിനിമ തുടങ്ങി ഒരു പത്തിരുപതു മിനുട്ട് കഴിയുമ്പോഴേക്കും കുഞ്ഞഹമ്മദ് ഹാജി വില്ലന്‍ റോളിലേക്ക് മാറുന്നത് കാണിക്കേണ്ടി വരും. പക്ഷേ പൃഥ്വിരാജ് സുകുമാരന്‍റെ വരാന്‍ പോകുന്ന സിനിമയില്‍ ക്ലൈമാക്സ് കഴിഞ്ഞാലും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി വില്ലനാകുകയില്ല എന്ന് നമുക്കെല്ലാം അറിയാം. കാരണം, ആ സിനിമയുടെ തിരക്കഥാകൃത്തുകളില്‍ ഒരാളായ റമീസ് മുഹമ്മദിനെ സോഷ്യല്‍ മീഡിയയില്‍ അഞ്ചെട്ട് വര്‍ഷമായി എനിക്ക് പരിചയമുണ്ട്. ഇസ്ലാമിക് സ്റ്റേറ്റ് ഉഗ്രരൂപം പൂണ്ട് നിന്ന സമയത്ത് നിര്‍ല്ലജ്ജം ഇസ്ലാമിക് സ്റ്റേറ്റിനെ ന്യായീകരിച്ച ആളാണ്‌ റമീസ് മുഹമ്മദ്‌. അതേപോലെ തന്നെ താലിബാനേയും ഈ മാന്യന്‍ ന്യായീകരിച്ചിട്ടുണ്ട്. ഇസ്ലാം സമാധാനത്തിന്‍റെ മതമാണെന്നും പറഞ്ഞ് യഥാര്‍ത്ഥ ഇസ്ലാമിന്‍റെ ഉശിര് നഷ്ടപ്പെടുത്തി കളഞ്ഞവരാണ് ഇന്നത്തെ ഇന്ത്യന്‍ മുസ്ലീങ്ങള്‍ എന്ന് വിലപിച്ചുകൊണ്ടു ഫേസ്ബുക്കില്‍ പോസ്റ്റിട്ടുള്ള ആളാണ്‌ റമീസ് മുഹമ്മദ്‌. ഇസ്ലാമിക് സ്റ്റേറ്റുമായുള്ള ബന്ധത്തിന്‍റെ പേരില്‍ ഐ.എന്‍.എ. അറസ്റ്റ് ചെയ്ത കണ്ണൂര്‍ക്കാരന്‍ ഷാജഹാന്‍ സ്ഥിരമായി ചിലരുടെ പോസ്റ്റുകള്‍ ഷെയര്‍ ചെയ്തിരുന്നു, അതിലൊരാള്‍ ഈ മുഹമ്മദ്‌ റമീസ് ആയിരുന്നു.  ഇതൊക്കെ പോട്ടെ, സിനിമയെ ഇനി മുതല്‍ നമ്മള്‍ ഹറാം എന്ന് പറഞ്ഞു അകറ്റി നിര്‍ത്താതെ ഇസ്ലാമിക പ്രചാരണത്തിനുള്ള ടൂള്‍ ആയി ഉപയോഗിക്കണം എന്നും പറഞ്ഞിട്ടുള്ള ആളാണ്‌ വാരിയം കുന്നന്‍റെ രചയിതാക്കളില്‍ ഒരാളായ റമീസ് മുഹമ്മദ്‌. അങ്ങനെയുള്ള ഒരാളുടെ തൂലികയില്‍ നിന്നും വരുന്ന സിനിമാ തിരക്കഥ എങ്ങനെയുള്ളതായിരിക്കും എന്ന് നമുക്ക് ഊഹിക്കാവുന്നതല്ലേയുള്ളൂ. വാരിയംകുന്നനില്‍ നിന്ന് റമീസ് സ്വയം ഒഴിയുന്നു എന്ന് പറഞ്ഞ് ഫേസ്ബുക്ക് പോസ്റ്റ്‌ ഞാന്‍ കണ്ടിരുന്നു. റമീസ് എഴുതിയ തിരക്കഥ ഒഴിവാക്കുകയല്ല, സിനിമ ഇറങ്ങുമ്പോള്‍ രചയിതാവിന്‍റെ സ്ഥാനത്ത് റമീസിന്‍റെ പേര് ഉണ്ടായിരിക്കില്ല എന്ന് മാത്രമേ അതിനര്‍ത്ഥമുള്ളു.

സിനിമയെ ഇസ്ലാമിക മതപ്രചാരണത്തിനുള്ള ടൂള്‍ ആയി ഉപയോഗിക്കണം എന്ന് റമീസ് മുഹമ്മദ്‌ ചുമ്മാ പറഞ്ഞതല്ല. ഒരു കാലത്ത് ഹറാം എന്ന് പറഞ്ഞ് മാറ്റി നിര്‍ത്തിയിരുന്ന സിനിമാ മേഖലയിലേക്ക് ഇന്നു മിഡില്‍ ഈസ്റ്റില്‍ നിന്നും ധാരാളം ഫണ്ടിംഗ് നടക്കുന്നുണ്ട്. ഹോളിവുഡിലെ പല സിനിമാക്കമ്പനികളുടെയും ഷെയര്‍ ഹോള്‍ഡേഴ്സ് അറബികളാണ്. നമ്മുടെ കേരളത്തിലേക്കും ആ ഫണ്ടിംഗ് നടക്കുന്നുണ്ട്. ഒരു കല്ലില്‍ രണ്ട് മാങ്ങയാണ്‌ അവര്‍ ലക്ഷ്യമിടുന്നത്. ഒന്ന്, കള്ളപ്പണം വെളുപ്പിച്ചെടുക്കാം. രണ്ട്, ചരിത്ര വസ്തുതകളെ വളച്ചൊടിച്ച് ഇസ്ലാമിനെയും വെളുപ്പിച്ചെടുക്കാം. സിനിമയെ ഇസ്ലാമിക പ്രചാരണത്തിനു വേണ്ടി ഉപയോഗിക്കുക എന്ന അജണ്ടയുടെ രണ്ടാം ഘട്ടമാണ് ഇപ്പോള്‍ ഉള്ളതെന്ന് പറയാം. ഒന്നാം ഘട്ടം, മലയാള സിനിമയില്‍ ഇസ്ലാമിക ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ പറ്റുന്ന രീതിയിലുള്ള സംവിധായകരെയും എഴുത്തുകാരെയുമൊക്കെ എസ്റ്റാബ്ലിഷ് ചെയ്തെടുക്കുക എന്നുള്ളതായിരുന്നു. അതിലവര്‍ വിജയിച്ചു, മലയാള സിനിമയില്‍ കൊച്ചി കേന്ദ്രമാക്കി അങ്ങനെയൊരു കോക്കസ് ഉയര്‍ന്നു വന്നിട്ടുണ്ട്. രണ്ടാം ഘട്ടത്തില്‍ ഇങ്ങനെ എസ്റ്റാബ്ലിഷ് ആയ ആള്‍ക്കാരെ ഉപയോഗിച്ചുകൊണ്ട് അവരുടെ ആശയ പ്രചാരണത്തിന് വേണ്ടുന്ന സിനിമകള്‍ നിര്‍മ്മിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. കോടികളാണ് ഫണ്ടിംഗ്. ദി ഹിന്ദുവില്‍ വന്ന വാര്‍ത്തയനുസരിച്ച് 120 കോടി രൂപയുടെ പ്രോജക്റ്റ് ആണ് വാരിയന്‍ കുന്നന്‍. മലയാള സിനിമയുടെ ചരിത്രത്തില്‍ രണ്ട് സിനിമകള്‍ മാത്രമേ 100 കോടി നേടിയിട്ടുള്ളൂ എന്നിരിക്കെ 120 കോടിയൊക്കെ ഒരു സിനിമയ്ക്ക് വേണ്ടി മുടക്കുന്നു എന്ന് പറയുമ്പോള്‍ ബുദ്ധിയുള്ളവര്‍ക്ക് ഊഹിക്കാന്‍ കഴിയും, ഇങ്ങനെയൊരു ചൂതാട്ടത്തിന് ഇറങ്ങി പുറപ്പെടുന്നത് കേവലം പണം മാത്രം ലക്ഷ്യം വെച്ചല്ല എന്ന്. മുടക്ക് മുതല്‍ തിരിച്ചു കിട്ടിയില്ലെങ്കില്‍ പോലും ഫണ്ടിംഗ് നടത്തുന്നവര്‍ ഉദ്ദേശിക്കുന്നത്, ഭാവിയില്‍ അവര്‍ക്ക് അല്ലെങ്കില്‍ അവരുടെ മതത്തിന് പ്രയോജനം ചെയ്യുന്ന ചില കാര്യങ്ങള്‍ മലയാളികളുടെ മനസ്സില്‍ കുത്തി വെക്കുക എന്നുള്ളതാണ്.

ഇപ്പോഴത്തെ ഈ വിവാദത്തില്‍ സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകളില്‍ നടക്കുന്ന പല ചര്‍ച്ചകളിലും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിക്ക് വേണ്ടി സംസാരിക്കാന്‍ നില്‍ക്കുന്ന ന്യൂ ജനറേഷന്‍ പിള്ളേര്‍- ഹിന്ദുക്കളും ക്രിസ്ത്യാനികളും നാസ്തികരും ഒക്കെ ഉള്‍പ്പെടുന്നവരാണ് ഇവര്‍, അല്ലാതെ മുസ്ലീം ചെറുപ്പക്കാരുടെ കാര്യമല്ല പറയുന്നത്- എതിര്‍ പക്ഷത്തുള്ളവരോട് ഉന്നയിക്കുന്ന ഒരു വാദം ‘നിങ്ങളാദ്യം പോയി 1921 എന്ന സിനിമ കണ്ടിട്ട് വാ, എന്നിട്ട് നമുക്ക് സംസാരിക്കാം’ എന്നാണ്. ഇവരൊക്കെ ജനിക്കുന്നതിനും മുന്‍പേ ആ സിനിമ കണ്ടിട്ടുള്ളവരാണ് നമ്മള്‍. നമ്മളൊക്കെ ആ സിനിമ കാണുന്ന സമയത്ത് ഇവരുടെയൊക്കെ അപ്പന്മാര്‍ കല്യാണം കഴിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചു പോലും തുടങ്ങിയിട്ടുണ്ടാകില്ല.  ഈ ന്യൂ ജനറേഷന്‍ പിള്ളേരെ സംബന്ധിച്ചിടത്തോളം, ചരിത്രത്തെ വ്യഭിചരിച്ചു കൊണ്ട് സാമ്പത്തിക ലാഭത്തിനു വേണ്ടി എടുത്ത ഒരു പക്കാ കൊമേഴ്സ്യല്‍ സിനിമയുടെ തിരക്കഥാകൃത്തിന്‍റെ ഭാവനകള്‍ക്ക് കൊടുക്കുന്ന വില പോലും ഈ സംഭവങ്ങള്‍ക്കെല്ലാം ദൃക്സാക്ഷികളായ ആളുകള്‍ സംഭവം കഴിഞ്ഞ ഉടനേ എഴുതി പ്രസിദ്ധീകരിച്ച ചരിത്ര രേഖകള്‍ക്ക്  ഇല്ല എന്നുള്ളതാണ്. ഇത് വളരെ അപകടകരമായ സ്ഥിതിവിശേഷമാണ്. ഇങ്ങനെയുള്ള ആളുകളെ ആര്‍ക്ക് വേണമെങ്കിലും സിനിമ ഇറക്കി പറ്റിക്കാം. ഇന്നു വാരിയംകുന്നനെ വെള്ളപൂശിക്കൊണ്ട് ഇറങ്ങുന്ന സിനിമയായിരിക്കും അടുത്ത തലമുറയിലെ പിള്ളേര്‍ക്ക് ചരിത്രരേഖകളേക്കാള്‍ വിശ്വസനീയമായിരിക്കുക. ഇത്തരം സിനിമകള്‍ക്ക് വേണ്ടി ഫണ്ട് ചെയ്യുന്നവര്‍ക്കും അതറിയാം. ഇതിനെതിരെ പ്രതികരിക്കേണ്ടത് ചരിത്രബോധമുള്ളവരുടെ കര്‍ത്തവ്യമാണ്.

ഞങ്ങള്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെക്കുറിച്ച് ഇങ്ങനെയൊരു വീഡിയോ ചെയ്യുന്നത് ആ പ്രതിരോധപ്രവര്‍ത്തനത്തിന്‍റെ ഭാഗമെന്ന നിലയിലാണ്. മലബാര്‍ ലഹള- വാസ്തവത്തില്‍ ഇതിനെ ലഹള എന്ന് വിളിക്കാന്‍ പറ്റില്ല എന്ന് ഞാന്‍ മുന്‍പൊരു വീഡിയോയില്‍ പറഞ്ഞിരുന്നു. കാരണം, ലഹള എന്ന് പറഞ്ഞാല്‍ രണ്ട് കൂട്ടരും തമ്മില്‍ തമ്മില്‍ നടത്തുന്ന ആക്രമണമാണ്. ഇവിടെ അങ്ങനെ ഉണ്ടായിട്ടില്ല. ഏകപക്ഷീയമായിട്ടായിരുന്നു ആക്രമണം. തെക്കന്‍ മലബാറിലെ ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും ഏകപക്ഷീയമായി ആക്രമിക്കുകയും നിര്‍ബന്ധിതമായി മതം മാറ്റുകയും മതം മാറാന്‍ തയ്യാറാകാതിരുന്നവരെ നിഷ്ഠൂരമായി വധിക്കുകയും അവരുടെ വസ്തുവകകള്‍ കൊള്ളയടിക്കുകയും അവരുടെ സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും ഒക്കെ ചെയ്തതിനെ എങ്ങനെയാണ് ലഹള എന്ന് വിളിക്കാന്‍ സാധിക്കുക? വാസ്തവത്തില്‍ ഇതിനെ വിളിക്കേണ്ടത് ജിഹാദ് എന്നാണ്, മലബാര്‍ ജിഹാദ്, ആ വാക്കാണ്‌ ഇതിനു ചേരുന്നത്. ഈ മലബാര്‍ ജിഹാദ് ബ്രിട്ടീഷുകാര്‍ക്കെതിരായ പോരാട്ടമായിരുന്നു എന്നൊക്കെയുള്ള തള്ളുകള്‍ കേള്‍ക്കാന്‍ നല്ല രസമാണെങ്കിലും യാഥാര്‍ത്ഥ്യം അങ്ങനെയായിരുന്നില്ല എന്നതാണ് വസ്തുത. മലബാര്‍ ജിഹാദിനെ കുറിച്ചുള്ള വീഡിയോ പരമ്പര ദൈവം അനുവദിച്ചാല്‍ പുറകെ വരുന്നുണ്ട്. എന്നാല്‍ ഈ വീഡിയോയില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെക്കുറിച്ചാണ് പ്രധാനമായും നോക്കുന്നത്. ഈ വിഷയം പഠിക്കാന്‍ തുടങ്ങുമ്പോള്‍, നാം മലബാറിലെ അന്നത്തെ സാമൂഹിക പശ്ചാത്തലം കൂടി അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്‌. മലബാര്‍ ജിഹാദിനെക്കുറിച്ചുള്ള വീഡിയോ പരമ്പരയില്‍ ദൈവം അനുവദിച്ചാല്‍ ആ പശ്ചാത്തലം വിശദമായി വിവരിക്കുമെന്നുള്ളതുകൊണ്ട് ഇപ്പോള്‍ ചുരുക്കമായിട്ടു പറയാം.

പത്തൊമ്പതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യത്തെ രണ്ട് ദശകങ്ങളിലും മലബാറില്‍ മാപ്പിളമാര്‍ ലഹളയുണ്ടാക്കുന്നത് സ്ഥിരം സംഭവമായിരുന്നു. ടിപ്പുവിന്‍റെ പടയോട്ടത്തിനു ശേഷമാണ് മലബാറില്‍ മാപ്പിള ലഹളകളെല്ലാം ഉണ്ടാകുന്നത്. ഈ ലഹളകളുടെ മൂര്‍ധന്യകാലം എന്ന് പറയുന്നത് 1836 മുതല്‍ 1853 വരെയുള്ള പതിനെട്ടു കൊല്ലമാണ്. ഈ പതിനെട്ടു കൊല്ലത്തിനുള്ളില്‍ ആകെ 22 ലഹളകള്‍ ഉണ്ടായിട്ടുണ്ട് എന്നാണ് ശ്രീ.കെ.മാധവന്‍ നായര്‍ തന്‍റെ മലബാര്‍ കലാപം എന്ന പുസ്തകത്തിന്‍റെ 37-ാമത്തെ പേജില്‍ പറഞ്ഞിരിക്കുന്നത്. ഓരോ ലഹളയിലും കൊല്ലപ്പെടുന്നത് ഹിന്ദുക്കളോ ക്രിസ്ത്യാനികളോ മാത്രമായിരുന്നു. പിന്നീട് പട്ടാളക്കാരുടെ കൈയാലാണ് ലഹളക്കാരായ മുസ്ലീങ്ങള്‍ കൊല്ലപ്പെടുന്നത്. ആകെ ഒരേയൊരു ലഹളയില്‍ മാത്രമേ ഹിന്ദുക്കളുടെ കൈയാല്‍ ലഹളക്കാര്‍ കൊല്ലപ്പെട്ടിട്ടുള്ളൂ എന്നാണ് കെ.മാധവന്‍ നായര്‍ പറയുന്നത്. അദ്ദേഹത്തിന്‍റെ പുസ്തകത്തില്‍ നിന്നും ഉദ്ധരിക്കാം:

“1851-ല്‍ വടക്കേ മലബാറില്‍ കോട്ടയം താലൂക്കില്‍ ഒരു മാപ്പിള ലഹള നടന്നു. കളത്തില്‍ കേശവന്‍ തങ്ങള്‍ എന്ന പ്രമാണിയായ ഒരു ഹിന്ദുജന്മിയുടെ വീടിനെ എട്ടൊമ്പത് ലഹളക്കാര്‍ കൂടി വളഞ്ഞു. ആ വീട്ടിലുണ്ടായിരുന്ന പതിനെട്ടുപേരെ ലഹളക്കാര്‍ കൊന്നു. അതിനുശേഷം ചില ക്ഷേത്രങ്ങളെ ലഹളക്കാര്‍ നശിപ്പിക്കുകയും വേറെയും ചിലരെ കൊല്ലുകയും ചെയ്തതിനുശേഷം കല്യാട്ട് ചാത്തുക്കുട്ടി നമ്പ്യാരുമായി ഏറ്റുമുട്ടി. അതിനിടയില്‍ ഇവരുടെ നേരെ യുദ്ധത്തിനായി കണ്ണൂരില്‍നിന്നു പട്ടാളം പുറപ്പെട്ടു. പക്ഷേ, പട്ടാളം എത്തുന്നതിനുമുമ്പായി കല്യാട്ടു നമ്പ്യാരുടെ ആള്‍ക്കാര്‍ ലഹളക്കാരെ കൊന്നു. ഹിന്ദുക്കള്‍ ലഹളക്കാരുമായി പൊരുതി ലഹളക്കാരെ നശിപ്പിച്ചതിന് ഈ ദൃഷ്ടാന്തം മാത്രമേ 1836-ന് ശേഷം മാപ്പിള ലഹളകളുടെ ചരിത്രത്തില്‍ കാണുകയുള്ളൂ. അതു വടക്കേ മലബാറില്‍ ആയിരുന്നു താനും.” (കെ.മാധവന്‍ നായര്‍, മലബാര്‍ കലാപം, പേജ് 40).

വടക്കേ മലബാറില്‍ എന്ന് എടുത്തു പറഞ്ഞിരിക്കുന്നതിന്‍റെ കാരണം പിടികിട്ടിയോ? അവിടെ ഹിന്ദുക്കള്‍ക്ക് അന്ന് കളരികള്‍ ഉണ്ടായിരുന്നു. കളരിയഭ്യാസികളായ വടക്കേ മലബാറിലെ ഹിന്ദുക്കള്‍ക്ക് ലഹളക്കാരെ നശിപ്പിക്കാന്‍ പട്ടാളത്തിന്‍റെ സഹായം ആവശ്യമില്ലായിരുന്നു. എന്നാല്‍ തെക്കേ മലബാറില്‍ അതായിരുന്നില്ല സ്ഥിതി. അവിടെ ബ്രിട്ടീഷ് പട്ടാളമെത്തിയാണ് ലഹളക്കാരെ അടിച്ചമര്‍ത്തിയിരുന്നത്. കൃത്യമായും ഇക്കാര്യം മനസ്സിലാക്കിയിരിക്കണം, ലഹള ഒരിക്കലും ബ്രിട്ടീഷ് പട്ടാളത്തിനു നേരെയായിരിക്കില്ല ആരംഭിക്കുന്നത്. അത് ഹിന്ദുക്കള്‍ക്ക് നേരെയായിരിക്കും. അതിനെ അടിച്ചമര്‍ത്താനാണ് ബ്രിട്ടീഷ് പട്ടാളം വരുന്നത്. സ്വാഭാവികമായും ബ്രിട്ടീഷ് പട്ടാളവുമായും ലഹളക്കാര്‍ക്ക് പൊരുതേണ്ടി വരും. കാരണം കീഴടങ്ങിയാല്‍ ഒന്നുകില്‍ തൂക്കുകയറ് അല്ലെങ്കില്‍ നാടു കടത്തല്‍ ആയിരിക്കും ശിക്ഷ കിട്ടാന്‍ പോകുന്നത്. അതിനേക്കാള്‍ ബ്രിട്ടീഷ് പട്ടാളത്തോട് പൊരുതി മരിക്കുന്നതാണ് നല്ലതെന്ന് ലഹളക്കാര്‍ തീരുമാനിച്ചിട്ടുണ്ടാകും. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെയും ആലി മുസ്‌ലിയാരുടെയുമൊക്കെ ചരിത്രം പറയുമ്പോള്‍ എല്ലാവരും മറക്കാതെ പറയുന്ന ഒരു കാര്യമുണ്ട്- എം.എന്‍.കാരശ്ശേരി മാഷടക്കം അത് പറയുന്നത് ഞാന്‍ കേട്ടു, ഇവരുടെ ബന്ധുക്കാരോ കുടുംബക്കാരോ ഒക്കെ ബ്രിട്ടീഷ് പട്ടാളത്തോട് പൊരുതിയിട്ടുള്ളവരാണ്, ആ പോരാട്ട വീര്യത്തിന്‍റെ പാരമ്പര്യമുള്ള കുടുംബത്തിലാണ് അവര്‍ ജനിച്ചത്‌ എന്നൊക്കെ.

കാരശ്ശേരി മാഷോടൊക്കെ എനിക്കൊരു ബഹുമാനം ഉണ്ടായിരുന്നതാണ്. മാഷ്‌ പറയുന്നത് കേട്ടാല്‍ തോന്നും സ്വാതന്ത്ര്യ സമരത്തിന്‍റെ ഭാഗമായി ഭഗത് സിംഗ് മോഡലിലോ സുഭാഷ് ചന്ദ്രബോസ് മോഡലിലോ ബ്രിട്ടീഷുകാര്‍ക്കെതിരെ ആയുധമെടുത്തു പോരാടിയവരാണ് മലബാറിലെ മാപ്പിളമാര്‍ പ്രത്യേകിച്ചു വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കുടുംബക്കാരെന്ന്. പക്ഷേ സത്യമെന്താണ്? മതഭ്രാന്ത് മൂത്ത് ഹിന്ദുവിനെയും ക്രിസ്ത്യാനികളെയും കൊല്ലാനിറങ്ങിയപ്പോള്‍ അത് തടയാന്‍ വന്ന ബ്രിട്ടീഷ് പട്ടാളത്തോടാണ് അവര്‍ പൊരുതിയത് എന്ന കാര്യം ഇവരൊക്കെ സമര്‍ത്ഥമായി മറച്ചു വെക്കും. ഇനി വേറൊരു കാര്യം ബ്രിട്ടീഷ് പട്ടാളം അല്ലെങ്കില്‍ ബ്രിട്ടീഷ് പോലീസ് എന്ന് പറഞ്ഞാല്‍ അതില്‍ വെള്ളക്കാര്‍ മാത്രമേ ഉള്ളൂ എന്ന് വിചാരിക്കരുത്. തലപ്പത്തുള്ള ചിലര്‍ മാത്രമായിരിക്കും വെള്ളക്കാര്‍. വെടിവെക്കാനും വെടികൊള്ളാനും നടക്കുന്ന സാധാരണ പട്ടാളക്കാരില്‍ വെള്ളക്കാര്‍ വളരെ കുറച്ചേ കാണുകയുള്ളൂ. ബാക്കിയുള്ളവരൊക്കെ ഇന്ത്യക്കാര്‍ തന്നെയാണ്. പോലീസിന്‍റെ കാര്യവും അങ്ങനെ തന്നെ. പോലീസ് സൂപ്രണ്ട് ചിലപ്പോള്‍ സായിപ്പായിരിക്കും. പക്ഷേ അതിന്‍റെ താഴെ ഇന്‍സ്പെക്ടറും സബ് ഇന്‍സ്പെക്ടറും ഒക്കെ നമ്മുടെ നാട്ടുകാരായിരിക്കും. ചുരുക്കിപ്പറഞ്ഞാല്‍, ബ്രിട്ടീഷുകാര്‍ക്കെതിരെ പൊരുതി എന്നൊക്കെ പറഞ്ഞാലും ഇവരുടെ കൈയാല്‍ ബ്രിട്ടീഷ് പക്ഷത്തു കൊല്ലപ്പെടുന്നതും ഇന്ത്യക്കാര്‍ തന്നെയായിരുന്നു എന്നതാണ് വാസ്തവം.

എപ്പോഴാണ് ലഹള പൊട്ടിപ്പുറപ്പെടുക എന്ന് ഒരാള്‍ക്കും ഊഹിക്കാന്‍ സാധ്യമായിരുന്നില്ല. ഏതെങ്കിലും നിസ്സാര പ്രശ്നത്തിന്‍റെ പേരിലായിരിക്കും രണ്ടോ മൂന്നോ മാപ്പിളമാര്‍ എവിടെയെങ്കിലും ലഹള ആരംഭിക്കുന്നത്. ലഹള തുടങ്ങികഴിഞ്ഞാല്‍ ഉടനെ മറ്റ് മാപ്പിളമാരില്‍ പലരും അവരോടൊപ്പം ചേരുകയും ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും ആക്രമിക്കുകയും കൊലപ്പെടുത്തുകയുമൊക്കെ ചെയ്യും. അവസാനം ലഹളയുടെ വിവരമറിഞ്ഞ് പട്ടാളമോ പോലീസോ വന്നാല്‍ ലഹളക്കാര്‍ ഓടി അമ്പലങ്ങളില്‍ കയറും. അമ്പലങ്ങളില്‍ കയറുന്നതിന്‍റെ കാരണവും മതപരം തന്നെയാണ്. അതിനെക്കുറിച്ച് വിശദമായി മാപ്പിള ലഹളയെക്കുറിച്ചുള്ള വീഡിയോ പരമ്പരയില്‍ വിശദീകരിക്കാന്‍ ഉദ്ദേശിക്കുന്നതിനാല്‍ ഇപ്പൊ ഇവിടെ പറയുന്നില്ല. ഏതായാലും അന്നത്തെ മലബാറിന്‍റെ ഈയൊരു പശ്ചാത്തലം നിങ്ങളുടെ മനസ്സില്‍ ഉണ്ടായിരിക്കണം. നമുക്കിനി പ്രധാന വിഷയത്തിലേക്ക് കടക്കാം.

ചരിത്രകാരനായ എം ഗംഗാധരന്‍റെ “മലബാര്‍ കലാപം 1921-22” എന്ന ചരിത്രകൃതിയില്‍ പറയുന്നത് കിഴക്കന്‍ ഏറനാട്ടിലെ നെല്ലിക്കുത്തില്‍, ചക്കിപ്പറമ്പത്ത് വാരിയം കുന്നത്ത് മൊയ്തീന്‍കുട്ടി ഹാജിയുടെയും തുവ്വൂരിലെ സാമാന്യം സമ്പന്ന കുടുംബാംഗമായ പാറവെട്ടി ഉണ്ണിമമ്മദിന്‍റെ മകള്‍ കുഞ്ഞായിശുമ്മയുടെയും മൂത്ത മകനായാണ്‌ 1866-ല്‍ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ജനിച്ചത്‌ എന്നാണ്. ആലി മുസ്‌ലിയാര്‍ അയാളുടെ അയല്‍വാസിയായിരുന്നു. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം അയല്‍ക്കാരനായിരുന്ന ആലി മുസ്ലിയാരുടെ മൂത്ത സഹോദരനും 1894-ലെ മാപ്പിള കലാപത്തില്‍ കൊല്ലപ്പെട്ട വ്യക്തിയുമായ മമ്മദ് കുട്ടി മുസ്ല്യാരില്‍ നിന്ന് വാരിയം കുന്നന്‍ മതവിദ്യാഭ്യാസം നേടി.  ചെറുപ്പം മുതല്‍ക്കേ കുഞ്ഞഹമ്മദ് ഹാജി കൃഷിയിലും കച്ചവടത്തിലും ബാപ്പയെ സഹായിച്ചു പോന്നു. പിന്നീടയാള്‍ കിഴക്കന്‍ ഏറനാട്ടില്‍ നിന്ന് കാര്‍ഷികോല്‍പ്പന്നങ്ങള്‍ പോത്തുവണ്ടിയില്‍ കോഴിക്കോട്ടേക്ക് എത്തിക്കുവാന്‍ തുടങ്ങുകയും വൈകാതെ തന്നെ ഈ തൊഴിലിലേര്‍പ്പെട്ട വണ്ടിക്കാരുടെ മൂപ്പനാകുകയും ചെയ്തു. ഇക്കാലത്ത് കുഞ്ഞഹമ്മദ് ഹാജി ഇസ്ലാമിന്‍റെ ശത്രുക്കളുമായുള്ള പോരാട്ടങ്ങളില്‍ വീരചരമം പ്രാപിച്ച മുസ്ലീങ്ങളുടെ ത്യാഗോദാത്തമായ വീരചരിത്രങ്ങള്‍ അനുസ്മരിക്കുന്ന ബദര്‍ പടപ്പാട്ട്, മലപ്പുറം പടപ്പാട്ട് തുടങ്ങിയ പാട്ടുകളില്‍ തല്‍പരനായിരുന്നു. എം. ഗംഗാധരന്‍റെ “മലബാര്‍ കലാപം 1921-22” എന്ന പുസ്തത്തിന്‍റെ 272, 273 പേജുകളിലുള്ളതാണ് ഈ വിവരങ്ങളെല്ലാം.

ഇവിടെ പറഞ്ഞിരിക്കുന്ന ഈ പടപ്പാട്ടുകളുടെ കാര്യം പ്രത്യേകം നാം ശ്രദ്ധിക്കണം. ബദറില്‍ വെച്ച് മുഹമ്മദും അനുയായികളും നടത്തിയ യുദ്ധത്തിന്‍റെ ചരിത്രം പാട്ട് രൂപത്തില്‍ വര്‍ണ്ണിക്കുന്നതാണ് ബദര്‍ പടപ്പാട്ട്. അതുപോലെ തെക്കേ മലബാറില്‍ നടന്നിട്ടുള്ള മുന്‍കാല ലഹളയുടെ ചരിത്രങ്ങള്‍- പ്രത്യേകിച്ച് പാറനമ്പി എന്ന ഹിന്ദു നാടുവാഴിയുടെ സൈന്യവുമായി മലപ്പുറത്തെ മാപ്പിളമാര്‍ നടത്തിയ സായുധ സംഘട്ടനത്തിന്‍റെ ചരിത്രങ്ങള്‍- ജനങ്ങളുടെ ഇടയില്‍ പാട്ട് രൂപത്തില്‍ പ്രചരിപ്പിച്ചിരുന്നവയാണ് മലബാര്‍ പടപ്പാട്ടുകള്‍. എഴുത്തും വായനയും അറിയാത്ത ജനങ്ങള്‍ക്കിടയില്‍ എന്തെങ്കിലും ചരിത്രം നാട്ടുകാരെ അറിയിക്കണം എന്നുണ്ടെങ്കില്‍ അന്നത് പാട്ട് രൂപത്തിലായിരുന്നു കൈമാറ്റം ചെയ്തിരുന്നത്. പ്രത്യേകിച്ചു മലബാര്‍ മേഖലയില്‍ അത് സര്‍വ്വസാധാരണ സംഗതിയുമായിരുന്നു. വടക്കാന്‍ പാട്ടുകളൊക്കെ ആ ഗണത്തില്‍ വരുന്നതാണ്. മലബാര്‍ പടപ്പാട്ടെന്നത് 19-ഉം 20-ഉം നൂറ്റാണ്ടുകളില്‍ മലബാറിലെ മാപ്പിളമാര്‍ക്കിടയില്‍ പോരാട്ടവീര്യം നിലനിര്‍ത്താന്‍ ഇസ്ലാമിക നേതൃത്വം ഉപയോഗിച്ചിരുന്ന ഒരു ടൂളാണ്. ലഹളകളില്‍ അമുസ്ലീങ്ങള്‍ക്കെതിരെ ജിഹാദ് നടത്തിയ മുസ്ലീങ്ങളുടെ പരാക്രമങ്ങള്‍ പാട്ടെഴുത്തുകാരന്‍റെ ഭാവനയും കൂടിച്ചേര്‍ന്ന് പാട്ട് രൂപത്തില്‍ പുറത്തു വരുമ്പോള്‍ അത് കേട്ടിരിക്കുന്ന മുസ്ലീങ്ങളുടെ രക്തം തിളയ്ക്കും. തനിക്കും ഇതുപോലെ എന്തെങ്കിലുമൊക്കെ ചെയ്തു ചരിത്രത്തില്‍ ഇടം പിടിക്കണം എന്നവന് തോന്നും. ഭാവിയില്‍ തന്‍റെ വീരകൃത്യങ്ങള്‍ മറ്റുള്ളവര്‍ പാടിക്കൊണ്ട് നടക്കുന്നതിനെപ്പറ്റി ചിന്തിച്ച് അവന്‍ രോമാഞ്ചം കൊള്ളും. അതുകൊണ്ടുതന്നെ, എപ്പോഴെങ്കിലും ഒരു ലഹള ഉണ്ടാവുകയാണെങ്കില്‍ മുന്നും പിന്നും ആലോചിക്കാതെ അവന്‍ ആ ലഹളയിലേക്കു ചാടി വീണ് അമുസ്ലീങ്ങളുടെ നേരെ പരാക്രമം കാണിച്ച് ബ്രിട്ടീഷ് പട്ടാളത്തിന്‍റെ കൈയാല്‍ ശഹീദായി മാറും. ഇങ്ങനെ ഏതു നിമിഷത്തിലും അമുസ്ലീങ്ങള്‍ക്ക് നേരെ പൊട്ടിത്തെറിക്കാന്‍ പാകത്തിന് ഒരു മുസ്ലീമിനെ ഒരുക്കി നിര്‍ത്തുന്ന ധര്‍മ്മമാണ് പടപ്പാട്ടുകള്‍ നിര്‍വ്വഹിച്ചിരുന്നത്.

120 കോടി ചിലവാക്കി വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെക്കുറിച്ച് എടുക്കാന്‍ പോകുന്ന സിനിമയുടെ ധര്‍മ്മവും വാസ്തവത്തില്‍ ഇത് തന്നെയാണ്. വരാനിരിക്കുന്ന ആ സിനിമ ആധുനിക പടപ്പാട്ടാണ്. കഥയും തിരക്കഥയും സംഭാഷണവും രചിക്കുന്നവരുടെ ഭാവനയില്‍ ഉരുത്തിരിയുന്ന, ചരിത്രരേഖകളിലുള്ള വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുമായി പുലബന്ധം പോലുമില്ലാത്ത പുതിയ ഒരു വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ അവതരിപ്പിച്ചുകൊണ്ടു ഇവര്‍ ഇവിടത്തെ അമുസ്ലീങ്ങളെ തെറ്റിദ്ധരിപ്പിക്കും, അയാളെന്തോ വലിയ സംഭവമായിരുന്നു എന്ന മട്ടില്‍. അതോടൊപ്പം തന്നെ, വാരിയംകുന്നനും കൂട്ടാളികളും സ്വപ്നത്തില്‍ പോലും ചിന്തിക്കാത്ത വിധത്തിലുള്ള ധീരകൃത്യങ്ങളും വീരകൃത്യങ്ങളും അവരുടെ മേല്‍ ചാര്‍ത്തിക്കൊടുത്തു കൊണ്ട് പുതിയ തലമുറയിലെ മുസ്ലീം ചെറുപ്പക്കാരെ ഇവര്‍ അമുസ്ലീങ്ങള്‍ക്ക് നേരെ ആക്രമാണോത്സുകരായി നിര്‍ത്തുകയും ചെയ്യും. 120 കോടി മുടക്കുന്നതിലൂടെ അവര്‍ പ്രതീക്ഷിക്കുന്ന ലാഭം പണമായിട്ട് മാത്രമല്ല, ഭാവിയില്‍ ഹിന്ദു മുസ്ലീം കലാപം ഉണ്ടാകുമ്പോള്‍ ഇവര്‍ ചാര്‍ത്തിക്കൊടുത്ത ധീര-വീര കൃത്യങ്ങള്‍ കണ്ട് രക്തം തിളച്ചു നില്‍ക്കുന്ന മുസ്ലീങ്ങള്‍ അമുസ്ലീങ്ങളുടെ തലയെടുക്കാന്‍ തയ്യാറായി വരുമെന്നുള്ളത് കൂടിയാണ്. മാറാട് കലാപം ഉണ്ടായത് ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലാണെന്നോര്‍ക്കണം. മാറാട് സംഭവിച്ചത് പോലെയുള്ള കലാപം കേരളത്തില്‍ എവിടെയും സംഭവിക്കാം. കിത്താബുകള്‍ ഉള്ള കാലത്തോളം അമുസ്ലീങ്ങളുമായുള്ള കലാപം എപ്പോ വേണമെങ്കിലും ഉണ്ടാകാം. അങ്ങനെയാണ് ആ കിത്താബുകളുടെ ഉള്ളടക്കം. അതുകൊണ്ട് ഭാവിയില്‍ അങ്ങനെയൊരു കലാപം ഉണ്ടാകുമ്പോള്‍ മുസ്ലീം ചെറുപ്പക്കാര്‍ അമുസ്ലീങ്ങള്‍ക്ക് നേരെ ആയുധമെടുക്കാന്‍ അറച്ചു നില്‍ക്കുന്ന സാഹചര്യം ഉണ്ടാകരുത് എന്ന് തിരശ്ശീലയ്ക്ക് പുറകില്‍ ചിലരൊക്കെ ആഗ്രഹിക്കുന്നുണ്ട്. അങ്ങനെ അറച്ചു നില്‍ക്കുന്ന മുസ്ലീം ചെറുപ്പക്കാരെ ആക്രമാണോത്സുകരാക്കി നിലനിര്‍ത്താന്‍ വേണ്ടുന്നത് അവരുടെ മനസ്സിലേക്ക് ഇട്ടു കൊടുക്കാനാണ് പലരും ശ്രമിക്കുന്നത്.

നമുക്ക് എം.ഗംഗാധരന്‍ പറയുന്നതിലേക്ക് തിരിച്ചു വരാം:

“1894-ലെ കലാപത്തില്‍ കുഞ്ഞഹമ്മദ് ഹാജിയുടെ പല അടുത്ത ബന്ധുക്കളും മരിച്ചു. അയാളുടെ ബാപ്പയേയും മറ്റ് ചിലരെയും ആന്തമാന്‍ ദ്വീപുകളിലേക്ക് ജീവപര്യന്തം നാടുകടത്തുകയും ചെയ്തു. ബാപ്പ 1907-ല്‍ അവിടെ വച്ചു മരിച്ചു. 1909-ല്‍ കുഞ്ഞഹമ്മദ് ഹാജിക്കു തന്നെയും മലബാര്‍ വെടിഞ്ഞു മക്കയിലേക്കു പോകേണ്ടി വന്നു. മലബാര്‍ വിടുവാന്‍ അയാളെ നിര്‍ബന്ധിതനാക്കിയ സാഹചര്യങ്ങള്‍ വ്യക്തമല്ല. ഔദ്യോഗിക ഭാഷ്യം ഇപ്രകാരമാണ്: ‘ഈ മനുഷ്യന്‍ (കുഞ്ഞഹമ്മദ് ഹാജി) 1908 അവസാനത്തില്‍ മഞ്ചേരിയില്‍ വെച്ച് തപാല്‍ ഉരുപ്പടികള്‍ കൊള്ള ചെയ്ത സംഭവത്തില്‍ സംശയിക്കപ്പെടുന്ന ആളായിരുന്നു. ഇത് നന്നായി ആസൂത്രണം ചെയ്ത കുറ്റകൃത്യമായിരുന്നു. വടി മാത്രമേ ഉപയോഗിച്ചിരുന്നുള്ളൂ. എന്നാല്‍ വിലപ്പെട്ട യാതൊന്നും കിട്ടിയിരുന്നില്ല. 1909-ല്‍ രണ്ടു മൂത്താന്മാരെ കൊള്ള ചെയ്ത കേസിലും അയാള്‍ സംശയിക്കപ്പെട്ടിരുന്നു. ധാരാളം പൊന്നും വെള്ളിയുമായി ചന്തകള്‍ തോറും സഞ്ചരിക്കുന്ന പാലക്കാട്ടുകാരായ തട്ടാന്മാരായിരുന്നു ഇവര്‍. ഈ സംഭവത്തിലും വടി മാത്രമേ ഉപയോഗിച്ചിരുന്നുള്ളു. എന്നാല്‍ അക്രമം അതികഠിനമായിരുന്നതിനാല്‍ രണ്ടുപേരും കൊല്ലപ്പെടുകയും ഗണ്യമായ മുതല്‍ അവരില്‍നിന്ന് കൈക്കലാക്കുകയും ചെയ്തു. പോലീസ് ചില ചെറുപ്പക്കാരുടെ മേല്‍ കുറ്റം ചുമത്തിയിരുന്നുവെങ്കിലും കുഞ്ഞഹമ്മദ് ഹാജിയാണ് അത് ചെയ്തതെന്ന് പിന്നീടാണ് തെളിഞ്ഞത്. ഒരു മുന്‍ പട്ടാളക്കാരന്‍റെ കുറ്റസമ്മതത്തില്‍നിന്നാണ് ഇക്കാര്യം വ്യക്തമായത്. അയാള്‍ക്ക് തന്‍റെ പങ്കായി മൂന്നു രൂപ മാത്രമേ കിട്ടിയിരുന്നുള്ളൂ. അതിനെത്തുടര്‍ന്ന് ഹാജി മക്കയിലേക്കു പോകാന്‍ നിര്‍ബന്ധിതനായി. 1914 വരെ അയാള്‍ അവിടെത്തന്നെ തുടര്‍ന്നു. കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതായി സംശയിക്കപ്പെടുന്ന കാലത്ത് കുഞ്ഞഹമ്മദ് ഹാജിയെ ‘എന്തുകൊണ്ടാണ് മക്കയിലേക്കു നിര്‍ബന്ധിച്ചു പറഞ്ഞയച്ചത്’ എന്ന കാര്യം അവ്യക്തമാണ്. കുഞ്ഞഹമ്മദ് ഹാജിയെ മലബാര്‍ വിടാന്‍ നിര്‍ബന്ധിതനാകിയ സാഹചര്യങ്ങളെക്കുറിച്ചുള്ള ഒരു അനൗദ്യോഗിക ഭാഷ്യത്തിന് ഇത് അല്പം വിശ്വാസ്യത നല്‍കുന്നുണ്ട്. അതനുസരിച്ച് 1909-ല്‍ ബ്രിട്ടീഷുകാരോട് പൊരുതാന്‍ കുഞ്ഞഹമ്മദ് ഹാജി മാപ്പിളമാരെ പ്രേരിപ്പിക്കാന്‍ ശ്രമിച്ചുവെന്നും, മതപണ്ഡിതന്മാരില്‍ നിന്ന് ‘ഫത്വ’കള്‍ സമ്പാദിച്ചുകൊണ്ടും മലപ്പുറം പടപ്പാട്ട് ആലപിച്ചുകൊണ്ടുള്ള പ്രസംഗങ്ങള്‍ ഏര്‍പ്പെടുത്തിയെന്നും അറിയുന്നു. അപ്പോള്‍ അയാളെ അറസ്റ്റ് ചെയാന്‍ അധികാരികള്‍ തയ്യാറെടുത്തു തുടങ്ങി. എന്നാല്‍ അവരുടെ കണ്ണുവെട്ടിച്ചു അയാള്‍ ബോംബെയിലെത്തുകയും ഒരു ചരക്കുകപ്പലില്‍ രഹസ്യമായി മക്കയിലേക്ക് ഒളിച്ചു കടക്കുകയും ചെയ്തു. 1913 അവസാനത്തിലോ 1914 ആദ്യത്തിലോ കുഞ്ഞഹമ്മദ് ഹാജി മലബാറില്‍ തിരിച്ചെത്തി. 1915-ല്‍ മലബാര്‍ ജില്ലാ മജിസ്ട്രേറ്റ് സി.എ.ഇന്നസ് ആ കൊല്ലം നടന്ന ഒരു മാപ്പിളകലാപത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടില്‍ കുഞ്ഞഹമ്മദ് ഹാജിയെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. “വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി മലബാറിലെ ഏറ്റവും അപകടകാരിയായ മനുഷ്യന്‍ എന്ന നിലയില്‍ അറിയപ്പെടുന്നു. അയാളത് അര്‍ഹിച്ചാലും ഇല്ലെങ്കിലും” എന്നാണ് ഇന്നസ് എഴുതിയിട്ടുള്ളത്.” (എം. ഗംഗാധരന്‍, “മലബാര്‍ കലാപം 1921-22” പേജ് 273)

മക്കയില്‍ നിന്ന് തിരിച്ചു വന്ന കുഞ്ഞഹമ്മദ് ഹാജിക്ക് കൊണ്ടോട്ടിക്കടുത്ത് താമസിക്കാന്‍ അനുമതി കിട്ടി. പിന്നീട് 1919-ല്‍ തന്‍റെ ഉമ്മയുടെ നാടായ കിഴക്കന്‍ ഏറനാട്ടിലെ തുവ്വൂരിലേക്ക് മാറിത്താമസിക്കാന്‍ അനുവാദം വേണമെന്ന് അയാള്‍ അഭ്യര്‍ത്ഥിക്കുകയും അത് ലഭിക്കുകയും ചെയ്തു. കുഞ്ഞഹമ്മദ് ഹാജിയുടെ കാര്യത്തില്‍ ജില്ലാ അധികൃതര്‍ ജാഗ്രത പുലര്‍ത്തിയിരുന്നു. അവര്‍ അങ്ങനെയൊരു ജാഗ്രത പുലര്‍ത്തുന്നുണ്ടെന്നു അറിയാവുന്നതിനാല്‍ കുഞ്ഞഹമ്മദ് ഹാജി പരസ്യമായി ഖിലാഫത്തിന് വേണ്ടി പ്രവര്‍ത്തനങ്ങളോ പ്രസംഗങ്ങളോ ഒന്നും നടത്തിയിരുന്നുമില്ല. 1921 ഫെബ്രുവരി 5-ന്  ജില്ലാ മജിസ്ട്രേറ്റ് പുറപ്പെടുവിച്ച നിരോധന ഉത്തരവില്‍ പേര് കാണുന്നത് വരെ കോഴിക്കോട്ടെ കോണ്‍ഗ്രസ്-ഖിലാഫത്ത് നേതാക്കള്‍ കുഞ്ഞഹമ്മദ് ഹാജിയെക്കുറിച്ച് കേട്ടിട്ട് പോലുമുണ്ടായിരുന്നില്ല എന്നാണ് അന്നത്തെ കോണ്‍ഗ്രസ് നേതാവും ഖിലാഫത്ത് പ്രസ്ഥാനവുമായി അടുത്ത ബന്ധവുമുണ്ടായിരുന്ന കെ.മാധവന്‍ നായര്‍ മലബാര്‍ കലാപത്തിന്‍റെ 74-ാമത്തെ പേജില്‍ പറഞ്ഞിരിക്കുന്നത്.

‘ആഗസ്റ്റ്‌ 21-ന് തിരൂരങ്ങാടിയില്‍ വെടിവെപ്പ് നടന്നതായും ‘പള്ളി തകര്‍ത്തതായും’ അറിഞ്ഞ കുഞ്ഞഹമ്മദ് ഹാജി പിറ്റേദിവസം പാണ്ടിക്കാട്ടേക്ക് പോവുകയും അവിടത്തെ പള്ളിയില്‍ നടന്ന മാപ്പിളമാരുടെ യോഗത്തിലും ലഹളകളിലും ഏര്‍പ്പെടുകയും ചെയ്തു. യോഗത്തില്‍ എന്തു സംഭവിച്ചു എന്ന് വ്യക്തമല്ല’ എന്നാണ് എം.ഗംഗാധരന്‍ ‘മലബാര്‍ കലാപം’ 275-മത്തെ പേജില്‍ പറഞ്ഞിരിക്കുന്നത്.

തിരൂരങ്ങാടി പള്ളി തകര്‍ത്തെന്നറിഞ്ഞപ്പോഴാണ് കുഞ്ഞഹമ്മദ് ഹാജി ലഹളയില്‍ ഏര്‍പ്പെടുന്നത്. ഇത് പ്രത്യേകം ശ്രദ്ധേയമായ ഒന്നാണ്. കാരണം, തിരൂരങ്ങാടിയിലെ പള്ളി ആരും തകര്‍ത്തിരുന്നില്ല. അത് അടങ്ങിയൊതുങ്ങി വീട്ടില്‍ കുത്തിയിരിക്കുന്ന മുസ്ലീങ്ങളെപ്പോലും ബ്രിട്ടീഷുകാര്‍ക്കെതിരെ പോരിനിറക്കാന്‍ മുസ്ലീം മത നേതൃത്വം തന്നെ പടച്ചു വിട്ട കള്ളക്കഥയായിരുന്നു. അറസ്റ്റ് ചെയ്യപ്പെട്ടതിനു ശേഷം പാണ്ടിക്കാട്ടെ യോഗത്തിനെ കുറിച്ച് കുഞ്ഞഹമ്മദ് ഹാജി നല്‍കിയ മൊഴി ഇപ്രകാരമായിരുന്നു:

“ചെമ്പ്രശ്ശേരി തങ്ങള്‍ (പാണ്ടിക്കാട്ട്) വരികയും ഭരണം നടത്തേണ്ടവരെ വാക്കാല്‍ നിശ്ചയിക്കുകയും ചെയ്തു. എനിക്ക് സ്ഥാനമോ സനദോ കിട്ടിയിരുന്നില്ല… ഞാന്‍ ആദ്യം വിസമ്മതിക്കുകയാണ് ചെയ്തത്. കാര്യങ്ങള്‍ രൂപപ്പെടുത്താന്‍ എനിക്ക് സാധ്യമല്ലെന്ന് ഞാന്‍ പറഞ്ഞു. അപ്പോള്‍ ആലി മുസ്ല്യാരെയും സായ്വ്വിനെയും (ഹിച്ച്കോക്ക്) കൊന്നുവെന്ന് അവര്‍ പറഞ്ഞു.” (എം.ഗംഗാധരന്‍ ‘മലബാര്‍ കലാപം 1921-22’ പേജ് 275)

ആലി മുസ്ല്യാരെയോ ഹിച്ച്കോക്ക് സായിപ്പിനെയോ ആരും കൊന്നിരുന്നില്ല. കലാപത്തിന്‍റെ നേതൃത്വം ഏറ്റെടുക്കാന്‍ കുഞ്ഞഹമ്മദ് ഹാജി തയ്യാറാകാതിരുന്നപ്പോള്‍ അദ്ദേഹത്തെ അതിലേക്ക് തള്ളിവിടാന്‍ വേണ്ടി ആലി മുസ്ല്യാരെ കൊന്നു എന്നുള്ള കള്ളമാണ് അവര്‍ കുഞ്ഞഹമ്മദ് ഹാജിയോട് പറയുന്നത്. ഇത് പ്രത്യേകം ശ്രദ്ധിക്കണം. കുഞ്ഞഹമ്മദ് ഹാജി ലഹളയില്‍ ഇറങ്ങുന്നത് തിരൂരങ്ങാടി പള്ളി ബ്രിട്ടീഷ് പട്ടാളം വെടിവെച്ചു തകര്‍ത്തുകളഞ്ഞു എന്ന വാര്‍ത്ത കേട്ടപ്പോഴായിരുന്നു. ഈ വാര്‍ത്ത നുണയായിരുന്നു. കുഞ്ഞഹമ്മദ് ഹാജി ലഹളയുടെ നേതൃത്വം ഏറ്റെടുക്കുന്നത് ആലി മുസ്ല്യാര്‍ കൊല്ലപ്പെട്ടു എന്ന വാര്‍ത്ത കേള്‍ക്കുമ്പോഴാണ്. ആ വാര്‍ത്തയും നുണയായിരുന്നു. മലബാര്‍ ജിഹാദിന്‍റെ കാലത്ത് മുസ്ലീം മത നേതൃത്വം വ്യാപകമായി തഖിയ ഉപയോഗിച്ചിരുന്നു എന്നാണ് ഇതില്‍ നിന്ന് തെളിയുന്നത്. പഠിപ്പോ വിവരമോ ഇല്ലാത്ത ഏറനാടന്‍ മാപ്പിളമാരെ ഇതുപോലെ പല നുണകളും പറഞ്ഞാണ് മുസ്ലീം മത നേതൃത്വം വഞ്ചിച്ചത്. തുര്‍ക്കി ഖലീഫയെ സ്ഥാനഭ്രഷ്ടനാക്കിയ ബ്രിട്ടീഷുകാരോട് അവര്‍ക്ക് പകയുണ്ടായിരുന്നു. ആ പക തീര്‍ക്കാനും മലബാര്‍ പ്രദേശത്തെ ബ്രിട്ടീഷുകാരില്‍ നിന്നും പിടിച്ചെടുത്ത് മുസ്ലീം രാജ്യമാക്കാനും അവര്‍ക്കാഗ്രഹമുണ്ടായിരുന്നു. അതിന് വേണ്ടി അവര്‍ കുറെക്കാലമായി കാത്തിരിക്കുകയായിരുന്നു. കോണ്‍ഗ്രസ്സിനോടൊപ്പം ചേര്‍ന്നു അഹിംസയെക്കുറിച്ച് പരസ്യവേദികളില്‍ പ്രസംഗിച്ചു കൊണ്ടിരിക്കുമ്പോള്‍ തന്നെ രഹസ്യമായി വാളും കുന്തവും കഠാരയും പണിയുവാന്‍ അണികള്‍ക്ക് നിദ്ദേശവും നല്‍കിയിരുന്നു തെക്കന്‍ മലബാറിലെ ഖിലാഫത്ത് നേതാക്കള്‍.

ഈ മതനേതാക്കാളുടെ അധികാരക്കൊതിയും മതഭ്രാന്തും തെക്കന്‍ മലബാറിലെ ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും കൊന്നൊടുക്കുക മാത്രമല്ല ചെയ്തത്, എഴുത്തും വായനയും അറിയാത്ത, അന്ധവിശ്വാസികളും ലോകവിവരവുമില്ലാത്തവരുമായ അവിടത്തെ മാപ്പിളമാരുടെ ജീവിതവും കൂടി  നശിപ്പിക്കുകയാണുണ്ടായത്. സ്വന്തം അണികളെക്കൂടി വഞ്ചിക്കുകയായിരുന്നു ഇവര്‍ ചെയ്തത്. അതിനുവേണ്ടി വ്യാജവാര്‍ത്തകള്‍ ചമച്ചു വിടുക മാത്രമല്ല, പല വിധത്തിലുള്ള തന്ത്രങ്ങളും അവര്‍ ഉപയോഗിച്ചിരുന്നു. വിസ്തരഭയം കാരണം ഒരെണ്ണം മാത്രം പറയാം. 1921-ലെ മലബാര്‍ ജിഹാദിനെക്കുറിച്ച് പഠിക്കുമ്പോള്‍ നമ്മെ അത്ഭുതപ്പെടുത്തുന്ന ഒരു സംഗതി ശ്രദ്ധയില്‍പ്പെടും. 1921 ആഗസ്ത് 26- രാവിലെ 11 മണിക്ക് യന്തത്തോക്കുകളുമായി മാര്‍ച്ച് ചെയ്ത് പോകുകയായിരുന്ന ബ്രിട്ടീഷ് പട്ടാളക്കാര്‍ക്ക് നേരെ വെറും വാളും കുന്തവും കത്തിയും നാടന്‍ തോക്കുകളുമായി മാപ്പിളമാര്‍ നടത്തിയ പൂക്കോട്ടൂര്‍ ആക്രമണമാണത്. ഈയാംപാറ്റകളെപ്പോലെയാണ് മാപ്പിളമാര്‍ യന്ത്രത്തോക്കുകള്‍ക്ക് മുന്നിലേക്ക്‌ ചാടി വീണ് കൊല്ലപ്പെട്ടു കൊണ്ടിരുന്നത്. യന്ത്രത്തോക്കുകളെയൊന്നും ഭയപ്പെടാതെ അതിന്‍റെ മുന്നിലേക്ക്‌ ചാടി വീഴാന്‍ ഏറനാടന്‍ മാപ്പിളമാരെ പ്രചോദിപ്പിച്ചതെന്താണ്? ഇന്നത്തെ മുസ്ലീങ്ങള്‍ അത് മാപ്പിളമാരുടെ ധീരതയാണെന്ന് പറഞ്ഞു വാഴ്ത്തുന്നുണ്ടെങ്കിലും യഥാര്‍ത്ഥത്തില്‍ മുസ്ലീം നേതൃത്വം അവരെ വഞ്ചിക്കുകയാണ് ചെയ്തത്. മലബാർ ഡപ്യൂട്ടി കലക്‌ടർ ആയിരുന്ന ദിവാൻ ബഹദൂർ ഗോപാലൻ നായർ 1923 ൽ ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ച പുസ്തകമാണ് THE MOPLAH REBELLION, 1921. ഈ പുസ്തകത്തിന്‍റെ 79-മത്തെ പേജില്‍ സീതിക്കോയ തങ്ങളെക്കുറിച്ച് പറഞ്ഞിരിക്കുന്നത് ഇപ്രകാരമാണ്:

“കുമരംപുത്തൂരിലെ സീതിക്കോയ തങ്ങൾ സ്വയം ഖിലാഫത്ത് ദേശ ഗവർണറായി. രാജ്യം തങ്ങളുടേത് ആയതിനാൽ അഥവാ തെക്കന്‍ മലബാര്‍ ഇസ്ലാമിക രാജ്യമായതിനാല്‍ കൊള്ളയ്ക്കും അതിക്രമങ്ങൾക്കും എതിരെ ഫത്വ ഇറക്കി. കൊള്ള നടത്തിയ എളംപ്ലാശ്ശേരിയിലെ മൂന്ന് കലാപകാരികളെ അയാൾ തന്നെ കോടതിയായി വിചാരണ ചെയ്തു. അവരെ വെടിവച്ചു കൊല്ലാൻ ഉത്തരവിട്ടു. ഉണ്ടയില്ലാത്ത തോക്ക് ഉപയോഗിച്ചു നിറയൊഴിച്ചു. ഞെട്ടിത്തരിച്ചു നിലത്തു വീണ അവർക്ക് മേൽ പരുക്കില്ലാത്തത് തന്‍റെ സിദ്ധി കൊണ്ടാണെന്ന് പ്രചരിപ്പിച്ചു. ഇങ്ങനെ ബ്രിട്ടീഷ് ആക്രമണത്തിൽ നിന്നും തന്‍റെ അനുയായികൾ ഇത് പോലെ സുരക്ഷിതർ ആയിരിക്കുമെന്ന് വിശ്വസിപ്പിച്ചു.”

ഉണ്ടയില്ലാ തോക്കുപയോഗിച്ച് വെടി വെച്ചപ്പോള്‍ വെടിയൊച്ചയും വന്നു, പുകയും വന്നു. പക്ഷേ വെടിയേറ്റില്ല. അതോടെ തങ്ങള്‍മാരുടെ അനുഗ്രഹമുണ്ടെങ്കില്‍ ബ്രിട്ടീഷ് പട്ടാളത്തിന്‍റെ വെടിയേല്‍ക്കുകയില്ല എന്ന് പ്രചരിപ്പിച്ച് സാധാരണക്കാരായ മുസ്ലീങ്ങളെ വഞ്ചിച്ചു. അവരാണെങ്കില്‍ ഇത് അന്ധമായി വിശ്വസിക്കുകയും ചെയ്തു. അതുകൊണ്ടാണ് അവര്‍ പോയി യന്ത്രത്തോക്കുകളുടെ മുന്നിലേക്ക്‌ ചെന്ന് ചാടി കൊടുത്തത്. അത് ധീരതയല്ല, മണ്ടത്തരവും വിവരമില്ലായ്മയുമാണ്. സുബോധമുള്ള ഒരാളും ആ കാര്യം പറഞ്ഞ് ഊറ്റം കൊള്ളുകയില്ല. അത് ധീരതയായിരുന്നെങ്കില്‍ ആ ധീരത പിന്നീടും മാപ്പിളമാര്‍ കാണിക്കണമായിരുന്നു. പക്ഷേ ഒരനുഭവത്തില്‍ നിന്ന് തന്നെ മാപ്പിളമാര്‍ പാഠം പഠിച്ചു. അവര്‍ പിന്നീട് ഒളിയുദ്ധം നടത്തിയതല്ലാതെ ഒരിക്കല്‍പ്പോലും ബ്രിട്ടീഷ് പട്ടാളത്തിനോട് നേര്‍ക്കുനേര്‍ ഏറ്റുമുട്ടാന്‍ നിന്നിട്ടില്ല. തങ്ങള്‍മാരുടെ അനുഗ്രഹം ഉണ്ടെങ്കില്‍ ബ്രിട്ടീഷ് പട്ടാളത്തിന്‍റെ തോക്കുകളില്‍ നിന്ന് വരുന്ന വെടിയുണ്ട തന്‍റെ നെഞ്ചത്ത് എത്തുമ്പോഴേക്കും മുല്ലപ്പൂവായി നിലത്തു വീഴും എന്നുള്ള പ്രചാരണത്തില്‍ വിശ്വസിച്ച് പിന്നെയൊരിക്കലും അവന്‍ ബ്രിട്ടീഷ് പട്ടാളത്തിന്‍റെ തോക്കിന്മുനയിലേക്ക് നെഞ്ചു കാണിച്ച് കൊടുക്കാന്‍ പോയിട്ടില്ല.

മതഭ്രാന്ത് മൂത്തപ്പോള്‍ സ്വന്തം അണികളെ തന്നെ വഞ്ചിച്ചു കൊലയ്ക്ക് കൊടുത്ത നേതൃത്വമായിരുന്നു മാപ്പിള ലഹളയില്‍ ഉണ്ടായിരുന്നതെന്ന് ഇത്തരം സംഭവങ്ങളില്‍ നിന്ന് നമുക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ. അമുസ്ലീങ്ങള്‍ മാത്രമല്ല, സാധാരണക്കാരായ മുസ്ലീങ്ങളും തഖിയയെ ഭയപ്പെടേണ്ട ആവശ്യമുണ്ട് എന്നര്‍ത്ഥം. (തുടരും.)

[വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെക്കുറിച്ച് ഞങ്ങള്‍ ചെയ്തിട്ടുള്ള വീഡിയോ പരമ്പരയിലെ ഒന്നാം ഭാഗത്തിന്‍റെ സ്ക്രിപ്റ്റ് ആണ് ഇത്. ആ വീഡിയോ കാണാന്‍ ആഗ്രഹിക്കുന്നവര്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക: https://www.youtube.com/watch?v=RES3S_jEUfY&t=1157s ]

]]>
https://sathyamargam.org/2020/10/%e0%b4%b5%e0%b4%be%e0%b4%b0%e0%b4%bf%e0%b4%af%e0%b4%82%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%95%e0%b5%81%e0%b4%9e%e0%b5%8d%e0%b4%9e%e0%b4%b9%e0%b4%ae/feed/ 0
ചരിത്രത്തില്‍ നിന്ന് പഠിക്കുക, ഇസ്ലാമിനേയും മുസ്ലീങ്ങളെയും (ഭാഗം-2) https://sathyamargam.org/2014/08/%e0%b4%9a%e0%b4%b0%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d-%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%aa%e0%b4%a0-2/ https://sathyamargam.org/2014/08/%e0%b4%9a%e0%b4%b0%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d-%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%aa%e0%b4%a0-2/#comments Fri, 15 Aug 2014 15:14:10 +0000 http://www.sathyamargam.org/?p=971  

അനില്‍കുമാര്‍ വി. അയ്യപ്പന്‍

 

ഇസ്ലാം എന്നാല്‍ സമാധാനമാണ് എന്ന് ഇന്ന് പറയുന്ന ദാവാക്കാര്‍ അധികാരം കയ്യില്‍ കിട്ടിയാല്‍ പറയാന്‍ പോകുന്നത് “ഇസ്ലാം എന്നാല്‍ കീഴടങ്ങല്‍” ആണെന്നായിരിക്കും എന്ന് ഈ ലേഖന പരമ്പരയുടെ ആദ്യ ഭാഗത്ത് ചരിത്ര വസ്തുതകളും ഹദീസുകളും അവതരിപ്പിച്ചു കൊണ്ട് വ്യക്തമാക്കുകയുണ്ടായല്ലോ. എല്ലാ ദാവാക്കാരുടെ ഉള്ളിലും ഓരോ ഭീകരന്‍ ഒളിഞ്ഞിരിക്കുന്നുണ്ട് എന്നും അനുകൂല സാഹചര്യം വരുമ്പോള്‍ അവന്‍ പുറത്തു ചാടുകയും ചെയ്യും എന്നും മലബാര്‍ കലാപത്തില്‍ നടന്ന സംഭവങ്ങളെ ആസ്പദമാക്കി വിവരിക്കുകയുമുണ്ടായി. അതിന്‍റെ തുടര്‍ച്ചയാണ് ഈ ഭാഗം. കെ.മാധവന്‍ നായര്‍ എഴുതിയ ‘മലബാര്‍ കലാപം’ എന്ന പുസ്തകത്തില്‍ നിന്നുള്ള ഒരു സംഭവ വിവരണം താഴെ കൊടുക്കുന്നു:

 

“രാജ്യം മുഴുവന്‍ തങ്ങള്‍ക്കധീനമായി. പോലീസുകാര്‍ ഓടിയൊളിച്ചു. ഉദ്യോഗസ്ഥന്മാരെ എങ്ങും കാണുന്നില്ല. ഗവണ്‍മെന്‍റിന്‍റെ ശക്തി തീരെ അസ്തമിച്ചു. മാപ്പിളമാര്‍ക്ക് എന്തും പ്രവര്‍ത്തിക്കാം എന്ന് തീര്‍ച്ചയായി. ഇപ്രകാരം ഇസ്ലാമിന്‍റെ അധികാരം ഉറച്ചതോടുകൂടി മതഭ്രാന്തരായ പൂക്കോട്ടൂര്‍ മാപ്പിളമാര്‍ക്ക് ഒരു ബുദ്ധി തോന്നി. മേലാല്‍ ഹിന്ദുവെന്നും ഇസ്ലാമെന്നും രണ്ട് മതം വേണ്ട എന്നവര്‍ തീര്‍ച്ചപ്പെടുത്തി. ലഹള തുടങ്ങിയതിന്‍റെ ശേഷമുള്ള ആദ്യത്തെ വെള്ളിയാഴ്ചയായിരുന്നു ആഗസ്ത് 26-)ം തിയ്യതി വെള്ളിയാഴ്ച. ആ ശുഭദിവസത്തില്‍ പൂക്കോട്ടൂരിന്നടുത്തുള്ള മഞ്ചേരി, മലപ്പുറം മുതലായ എല്ലാ പ്രദേശങ്ങളിലെ ഹിന്ദുക്കളെയും മുസല്‍മാന്മാരാക്കുവാന്‍ അവര്‍ തീര്‍ച്ചപ്പെടുത്തി. ആ ലിസ്റ്റില്‍ എന്നെയും ഉള്‍പ്പെടുത്തിയിരുന്നുവത്രേ. ഈ വര്‍ത്തമാനം നാടെങ്ങും പരന്നു. ഹിന്ദുക്കള്‍ അമ്പരന്നു. രണ്ട് മൂന്ന് ദിവസത്തെ കൊള്ളകള്‍ കഴിഞ്ഞതിനുശേഷം രാത്രി പാറാവിന് ഞങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്ന സംഘത്തില്‍ ചില മാപ്പിളമാരും ഉണ്ടായിരുന്നു. ഈ ഊഹവര്‍ത്തമാനത്തെക്കുറിച്ച് അവരോട് ചോദിച്ചപ്പോള്‍ അങ്ങനെ ഒരു വര്‍ത്തമാനമുണ്ടെന്നു അവരും സമ്മതിച്ചു. മതപരിവര്‍ത്തനത്തിനായി അന്യദിക്കില്‍ നിന്നും മാപ്പിളമാര്‍ വരുന്നപക്ഷം, ഞങ്ങളെ സഹായിപ്പാന്‍ ഏറ്റ അവരുടെ നില എന്തായിരിക്കുമെന്ന് ചോദിച്ചപ്പോള്‍ അക്കാര്യത്തില്‍ തടസ്സം ചെയ്യാന്‍ മതം തങ്ങളെ അനുവദിക്കുന്നില്ലെന്ന് അവര്‍ തുറന്നു പറഞ്ഞു. ഇതിനിടയില്‍ കുഞ്ഞഹമ്മദാജിയുടെ ആളാണെന്ന് പറഞ്ഞ് ഒരു മാപ്പിള എന്‍റെ അടുക്കല്‍ വന്നു. യു.ഗോപാലമേനോന്‍ മുതലായവരെല്ലാം ഇസ്ലാം മതത്തില്‍ ചേര്‍ന്നിരിക്കുന്നുവെന്നും കൊണ്ടോട്ടിക്കോ തിരൂരങ്ങാടിക്കോ പോയിരിക്കുന്നുവെന്നും ഞാന്‍ എന്താണ് ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്നും എന്നോട് ചോദിച്ചു. എന്തുവന്നാലും, മറ്റുള്ളവരെന്തുചെയ്താലും ഞാന്‍ എന്‍റെ മതം ഉപേക്ഷിക്കാന്‍ ഒരുക്കമില്ലെന്നും ഞാന്‍ മറുപടി പറയുകയും ചെയ്തു.

 

പൂക്കോട്ടൂരില്‍ വെള്ളിയാഴ്ചക്ക് മുമ്പായിതന്നെ മതംമാറ്റം ആരംഭിച്ചിരുന്നു. ആഗസ്ത് 23-)ം തിയ്യതി മുതല്‍ക്കുതന്നെ അവര്‍ ഹിന്ദുക്കളെ മതംമാറ്റുവാന്‍ നിര്‍ബന്ധിച്ചു തുടങ്ങി. മേല്‍മുറി അംശത്തിലെ ഒരംശം ഉദ്യോഗസ്ഥനോട് കെ.പി.കേശവമേനോന്‍ വാങ്ങിയ ഒരു സ്റ്റേറ്റ്മെന്‍റില്‍ ഇങ്ങനെ പറഞ്ഞിരിക്കുന്നു: “ആഗസ്ത് മാസം 23-)ം തിയ്യതി ഉച്ചക്ക് ശേഷം ചില ലഹളക്കാര്‍ ഞാന്‍ നിരത്തിലേക്ക് പോകുന്ന സമയം ……… എന്ന മാപ്പിളയുടെ വീട്ടില്‍ വെച്ച് എന്നെ വളഞ്ഞു. മുഹമ്മദ്‌ മതത്തില്‍ ചേര്‍ന്ന് അവരുടെ ഒന്നിച്ചു പോകണം എന്ന് എന്നോടാവശ്യപ്പെട്ടു. എല്ലാ ഹിന്ദുക്കളും ചേരുന്ന പക്ഷം ഞാനും ചേര്‍ന്നോളാമെന്ന് പറഞ്ഞു. ബാക്കിയുള്ളവരെ ചേര്‍ക്കുന്നത് വരെ എന്നെ അവരുടെ ബന്ധനത്തില്‍ പാര്‍പ്പിക്കണം എന്ന് പറഞ്ഞ് എന്നെ ……. എന്ന മാപ്പിളയുടെ വീട്ടില്‍ താമസിപ്പിച്ച്, ആ വീട് വിട്ടു പോകുവാന്‍ പാടില്ല, പോയാല്‍ വെടിവെക്കുമെന്ന് എന്നെ ഭയപ്പെടുത്തി. 24-)ം തിയ്യതി രാത്രി വരെ ഞാനവിടെ പാര്‍ത്തു. രാത്രി വാതില്‍ തുറന്ന് ഓടി മലയില്‍ കയറി. ആ വഴിക്ക് വന്നു കോഴികോട് താലൂക്കില്‍ കൊടല അംശത്തിലെത്തി രക്ഷപ്പെട്ടു.”

 

മേല്‍ കഴിച്ച സ്റ്റേറ്റ്മെന്‍റില്‍ നിന്ന് പൂക്കോട്ടൂര്‍ മാപ്പിളമാര്‍ തുടങ്ങിയ മതംമാറ്റത്തിന് തങ്ങളുടെ സൈന്യത്തില്‍ ആളെ വര്‍ദ്ധിപ്പിക്കുക എന്നൊരു ഉദ്ദേശ്യം കൂടി ഉള്ളതായി കാണുന്നുണ്ട്. പൂക്കോട്ടൂരില്‍ സുമാര്‍ 75 പേരെ അവര്‍ നിര്‍ബന്ധിച്ചു മതം മാറ്റി. അങ്ങനെ മതംമാറ്റപ്പെട്ടവരില്‍ അധികം പേരും താണജാതിക്കാരായിരുന്നു എങ്കിലും സുമാര്‍ മുപ്പതോളം പേര്‍ ആ പ്രദേശങ്ങളില്‍ വളരെ പ്രധാനപ്പെട്ട ഒരു നായര്‍ കുടുംബത്തില്‍പെട്ട പോന്നുണിക്കാട്ട് വീട്ടുകരായിരുന്നു. ആ വീട് സാള്‍ട്ട് അസിസ്റ്റന്‍റ് കമ്മീഷണറായി ഉദ്യോഗത്തില്‍ നിന്നും പെന്‍ഷനായി പിരിയുന്ന പുലാത്തോട്ടത്തില്‍ കോമന്‍ മേനവനും അദ്ദേഹത്തിന്‍റെ ഭാര്യയും മക്കളും താമസിച്ചിരുന്ന വീടാണ്. കോമന്‍ മേനോന് അക്കാലത്ത്‌ 76 വയസ് പ്രായമാണ്. മാപ്പിളമാരെ അദ്ദേഹത്തിനു വലിയ വിശ്വാസമായിരുന്നു. അദ്ദേഹത്തോട് മാപ്പിളമാരും വളരെ ഭക്തി ബഹുമാനത്തോടുകൂടിയാണ് പെരുമാറിയിരുന്നത്. ബഹുമാനസൂചകമായി മാപ്പിളമാര്‍ അദ്ദേഹത്തെ ‘തങ്ങള്‍’ എന്നാണ് വിളിച്ച് വന്നിരുന്നത്. ലഹള തുടങ്ങിയപ്പോള്‍ അവരുടെ സ്നേഹവും ബഹുമാനവും മറ്റൊരു രൂപത്തിലാണ് പ്രകാശിച്ചത്.

 

ആഗസ്ത് 22-)ം തിയ്യതി മാപ്പിളമാര്‍ ഹിന്ദുക്കളുടെ വീട് കൊള്ള ചെയ്യുന്നുണ്ടെന്ന് കോമന്‍ മേനോന്‍ കേട്ടപ്പോള്‍ അടുത്തുള്ള ആലത്തൂര്‍ പള്ളിയിലെ മുസല്യാരോട് അദ്ദേഹം സഹായത്തിന് അര്‍ത്ഥിച്ചു. ഇസ്ലാം മതത്തില്‍ ചേരാത്ത പക്ഷം യാതൊരു സഹായവും ചെയ്യുവാന്‍ തന്നാല്‍ സാധിക്കുകയില്ലെന്ന് അതിനു മനസ്സുണ്ടെങ്കില്‍ അറിയിക്കണമെന്നും മുസല്യാര്‍ മറുപടി അയച്ചു.

 

24-)ം തിയ്യതി ഉച്ചതിരിഞ്ഞ് ഏകദേശം മൂന്ന് മണിക്ക് സുമാര്‍ അഞ്ഞൂറോളം മാപ്പിളമാര്‍ കോമന്‍ മേനോന്‍റെ വീട് വളഞ്ഞു. അവരുടെ കയ്യില്‍ തോക്ക്, വാള്‍ മുതലായ ആയുധങ്ങളുണ്ടായിരുന്നു. അവരധികം പേരും അദ്ദേഹത്തിന്‍റെ കുടിയാന്മാര്‍ തന്നെയായിരുന്നു. അവര്‍ കോമന്‍ മേനോനോട് ഇസ്ലാമില്‍ ചേരുവാന്‍ ആവശ്യപ്പെട്ടു. അദ്ദേഹമത് കൂട്ടാക്കിയില്ല. വീട്ടിലുള്ള സകല ആളുകളേയും കൊലപ്പെടുത്തുമെന്ന് മാപ്പിളമാര്‍ ഭയപ്പെടുത്തി. അവരെല്ലാവരും നിലവിളി തുടങ്ങി. മുടി കളയുന്ന ഒസ്സാന്മാര്‍ അവരുടെ പ്രവൃത്തി ആരംഭിച്ചു. പുരുഷന്മാരുടെ മുടി കളഞ്ഞും അവരെ മാപ്പിളത്തൊപ്പി ധരിപ്പിച്ചും മുസല്‍മാന്‍ പേരുകള്‍ നല്‍കി. സ്ത്രീകള്‍ക്ക് ഉമ്മമാരുടെ വസ്ത്രങ്ങള്‍ കൊടുത്തു. കോമന്‍ മേനോന്‍റെ മുടി അവര്‍ കളഞ്ഞില്ല. അദ്ദേഹത്തിനൊരു തൊപ്പി കൊടുത്തു. അതദ്ദേഹം ധരിച്ചില്ല. യാതൊരാളും അവിടെ കൊള്ള ചെയ്യരുതെന്ന് വിളംബരവും ചെയ്ത് ലഹളക്കാര്‍ പോയി. രാത്രി കാവലിന് മാപ്പിളമാര്‍ അവരുടെ ആളുകളെ തന്നെ നിര്‍ത്തി. പിറ്റേന്ന് യാതൊരു തകരാറും ഉണ്ടായില്ല. 26-)ം തിയ്യതി രാവിലെ പിന്നെയും കൂട്ടത്തോടുകൂടി മാപ്പിളമാര്‍ വന്നു. കോമന്‍ മേനോനെ മാപ്പിളയാക്കാനുള്ള ഉദ്ദേശ്യത്തോടുകൂടിയായിരുന്നു അവരുടെ വരവ്. അവര്‍ വന്നു പത്ത് മിനുട്ട് കഴിയുന്നതിനു മുമ്പായി വളരെ ഉച്ചത്തില്‍ ‘നകാരം’ അടി കേട്ട് തുടങ്ങി. പട്ടാളക്കാര്‍ പൂക്കോട്ടൂരില്‍ എത്തിയ വിവരം മാപ്പിളമാരെ അറിയിക്കുന്ന ‘നകാര’മടിയായിരുന്നു അത്. ഇത് കേട്ടതോടുകൂടി അവിടെ കൂടിയിരുന്ന മാപ്പിളമാരെല്ലാം ഓടി. കോമന്‍ മേനോന്‍ രക്ഷപ്പെടുകയും ചെയ്തു.” (കെ.മാധവന്‍ നായര്‍, മലബാര്‍ കലാപം, പുറം 166-168)

 

ഖുര്‍ആനിലും മുഹമ്മദിലും വിശ്വസിക്കുന്ന ഏതൊരു മുസ്ലീമും ഉള്ളിന്‍റെയുള്ളില്‍ എത്രമാത്രം അപകടകാരിയാണ് എന്ന് തെളിയിക്കാന്‍ ഉതകുന്നതാണ് ഈ സംഭവ വിവരണം. അത്രയും നാള്‍ മുസ്ലീങ്ങള്‍ കോമന്‍ മേനോനെ ആദരിച്ചിരുന്നതായി അഭിനയിക്കുകയായിരുന്നു. ഇന്ത്യ പോലെയുള്ള ഒരു ബഹുസ്വര സമൂഹത്തില്‍ മുസ്ലീങ്ങള്‍ എത്ര വിദഗ്ദമായാണ് ‘തഖിയ’ ഉപയോഗിക്കുന്നത് എന്ന് നോക്കുക. മുസ്ലീങ്ങള്‍ ഈ വിധം തഖിയ ഉപയോഗിക്കുന്നതു ഖുര്‍ആനില്‍ മലക്ക്‌ പറഞ്ഞിട്ടാണ്. ഖുര്‍ആനില്‍ നിന്നുള്ള  ഈ ആയത്ത് നമുക്ക് നോക്കാം:

 

“സത്യവിശ്വാസികള്‍ സത്യവിശ്വാസികളെയല്ലാതെ സത്യനിഷേധികളെ മിത്രങ്ങളാക്കിവെക്കരുത്‌. -അങ്ങനെ വല്ലവനും ചെയ്യുന്ന പക്ഷം അല്ലാഹുവുമായി അവന്ന്‌ യാതൊരു ബന്ധവുമില്ല- നിങ്ങള്‍ അവരോട്‌ കരുതലോടെ വര്‍ത്തിക്കുകയാണെങ്കിലല്ലാതെ. അല്ലാഹു അവനെപ്പറ്റി നിങ്ങള്‍ക്ക്‌ താക്കീത്‌ നല്‍കുന്നു. അല്ലാഹുവിങ്കലേക്കത്രെ (നിങ്ങള്‍) തിരിച്ചുചെല്ലേണ്ടത്‌” (സൂറാ.3:28).

 

ഖുര്‍ആന്‍ അനുസരിച്ച് ഒരു മുസല്‍മാന്‍ അമുസ്ലീങ്ങളെ സ്നേഹിതരാക്കി വെക്കരുത്. ആരെങ്കിലും അങ്ങനെ അമുസ്ലീങ്ങളെ സ്നേഹിതരാക്കിയാല്‍ അവന് അല്ലാഹുവുമായി യാതൊരു ബന്ധവുമില്ല. എന്നാല്‍ അമുസ്ലീങ്ങളെ സ്നേഹിതരാക്കാന്‍ വേറെ ഒരു ഉപാധി മലക്ക്‌ പറയുന്നത് അതേ ആയത്തില്‍ തന്നെയുണ്ട്, “നിങ്ങള്‍ അവരോട്‌ കരുതലോടെ വര്‍ത്തിക്കുകയാണെങ്കിലല്ലാതെ” എന്ന മലക്കിന്‍റെ വാക്കുകള്‍ ശ്രദ്ധിച്ചോ? ഈ ആയത്തിന്‍റെ ഇംഗ്ലീഷ്‌ തര്‍ജ്ജമ താഴെ കൊടുക്കുന്നു:

 

Let not the believers take disbelievers for their friends in preference to believers. Whoso doeth that hath no connection with Allah unless (it be) that ye but guard yourselves against them, taking (as it were) security. Allah biddeth you beware (only) of Himself. Unto Allah is the journeying. (S. 3:28, Pickthall)

 

“Allah unless (it be) that ye but guard yourselves against them, taking (as it were) security” എന്നാണു മലക്ക്‌ പറയുന്നത്. അതായത് ഒരു മുസല്‍മാന് മറ്റേതെങ്കിലും മതത്തിലുള്‍പ്പെട്ട ഒരു വ്യക്തിയോട് ഒരിക്കലും ആത്മാര്‍ത്ഥതയുള്ള സ്നേഹബന്ധം ഉണ്ടാകരുതെന്നാണ് ഖുര്‍ആന്‍ കല്പിക്കുന്നത്. ഇത് യഥാര്‍ത്ഥത്തില്‍ വഞ്ചനയാണ്. പുറമേക്ക് എത്രയൊക്കെ സ്നേഹം കാണിച്ചാലും അകത്ത്, അവനെ അവിശ്വസിക്കുകയും അവനെതിരെ കരുതലോടെ ഇരിക്കുകയും വേണം. ഇതു തഖിയ ആണ്. കാരണം, മറ്റവന്‍ ഇവനെ ആത്മാര്‍ത്ഥ സ്നേഹിതനായി പരിഗണിക്കുന്നുണ്ടാകും. അവന്‍ ഇവനെ അന്ധമായി വിശ്വസിക്കുന്നുമുണ്ടാകും. പക്ഷേ, ഖുര്‍ആന്‍റെ ഈ കല്പനയെക്കുറിച്ചു അറിയാവുന്ന ഒരു മുസ്ലീമിന് ആത്മാര്‍ത്ഥ സ്നേഹം അഭിനയിക്കമെന്നല്ലാതെ ഒരിക്കലും അവനെ ആത്മാര്‍ത്ഥ സ്നേഹിതനായി പരിഗണിക്കാന്‍ സാധിക്കില്ല. ഭാഗ്യവശാല്‍ നമ്മുടെ നാട്ടിലുള്ള പല മുസ്ലീങ്ങള്‍ക്കും ഇങ്ങനെയൊരു ആയത്ത് ഖുര്‍ആനില്‍ ഉണ്ടെന്നു അറിയാത്തതിനാല്‍ അവര്‍ അന്യമതത്തില്‍പ്പെട്ട ആളുകളുമായി ആത്മാര്‍ത്ഥ സൗഹൃദം പുലര്‍ത്തുന്നുണ്ട്! എന്നാല്‍ ഈ ആയത്തിനെപ്പറ്റി അറിയാവുന്ന മുസ്ലീങ്ങള്‍ ഇപ്പോഴും അല്ലാഹുവിന്‍റെ കല്പന അക്ഷരംപ്രതി നടപ്പാക്കുന്നുമുണ്ട്!! ഈയൊരു സ്ഥലത്ത് മാത്രമല്ല അല്ലാഹു ഇങ്ങനെ പറഞ്ഞിരിക്കുന്നത്. വേറെ ചില ആയത്തുകള്‍ കൂടി നോക്കാം:

 

“സത്യവിശ്വാസികളേ, നിങ്ങള്‍ സത്യവിശ്വാസികളെയല്ലാതെ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്‌. അല്ലാഹുവിന്‌ നിങ്ങള്‍ക്കെതിരില്‍ വ്യക്തമായ തെളിവുണ്ടാക്കിവെക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവോ?” (സൂറാ.4:144)

 

ഇവിടെ സത്യവിശ്വാസികള്‍ എന്ന് പറഞ്ഞിരിക്കുന്നത് മുസ്ലീങ്ങളെയാണ്. മുസ്ലീങ്ങള്‍ മുസ്ലീങ്ങളെ മാത്രമേ ഉറ്റമിത്രങ്ങളായി സ്വീകരിക്കാന്‍ പാടുള്ളൂ എന്നാണ് ഖുര്‍ആന്‍ അതിന്‍റെ അനുയായികളോട് കല്പിക്കുന്നത്. ഈ കല്പന അനുസരിക്കാന്‍ തയ്യാറാകുന്ന ഒരു മുസ്ലീമിന് എങ്ങനെയാണ് ഒരു ഹിന്ദുവിനെയോ ക്രിസ്ത്യനിയെയോ മറ്റ് ഏതെങ്കിലും മതവിഭാഗത്തില്‍പ്പെട്ടവനെയോ യഥാര്‍ത്ഥ സുഹൃത്തായി സ്വീകരിക്കാന്‍ കഴിയുന്നത്? ഒരിക്കലും അവനത് കഴിയുകയില്ല!! അവരുടെ സുഹൃത്തായി നടിക്കാന്‍ മാത്രമേ ഖുര്‍ആന്‍ അനുസരിക്കുന്ന ഒരു മുസ്ലീമിന് കഴിയുകയുള്ളൂ. അതല്ലെങ്കില്‍ അവന്‍ ഖുര്‍ആന്‍ അനുസരിക്കാത്തവനായിരിക്കണം. അങ്ങനെയാണെങ്കില്‍ അവനെ മുസല്‍മാന്‍ എന്ന് പറയാന്‍ കഴിയുകയുമില്ല. വേറെ ഒരു ആയത്ത് നോക്കാം:

 

“സത്യവിശ്വാസികളേ, യഹൂദരെയും ക്രൈസ്തവരേയും നിങ്ങള്‍ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്‌. അവരാകട്ടെ, അന്യോന്യം ഉറ്റമിത്രങ്ങളാണ്‌ താനും. നിങ്ങളില്‍ നിന്നാരെങ്കിലും അവരെ ഉറ്റമിത്രങ്ങളായി സ്വീകരിക്കുന്ന പക്ഷം അവനും അവരില്‍ പെട്ടവന്‍ തന്നെയാണ്‌. അക്രമികളായ ആളുകളെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച.” (സൂറാ.5:51).

 

യെഹൂദരെയോ ക്രിസ്ത്യാനികളേയൊ ആത്മാര്‍ത്ഥ സുഹൃത്തുക്കളാക്കാന്‍ ഖുര്‍ആന്‍ അനുസരിക്കുന്ന ഒരു മുസ്ലീമിന് ഒരിക്കലും കഴിയുകയില്ല എന്ന് ഈ ആയത്ത് തെളിവാണ്. ഏതെങ്കിലും ഒരു മുസ്ലീം ഇക്കൂട്ടരുമായി സൌഹൃദത്തിലായാല്‍ പിന്നെ അതോടെ അവന്‍ മുസ്ലീമല്ല, യെഹൂദനോ ക്രിസ്ത്യാനിയൊ ആയി മാറുകയാണ്!! സുബര്‍ക്കത്തില്‍ മദ്യപ്പുഴയും ഹൂറികളും സ്വപ്നം കണ്ട് നടക്കുന്ന ഏതെങ്കിലും മുസല്‍മാന്‍ ഇങ്ങനെയൊരു നഷ്ടക്കച്ചവടത്തിന് തയ്യാറാകുമോ? ഇല്ലേ ഇല്ല എന്ന് ഏതൊരുവനും മനസ്സിലാകും.

 

ഇത്രയും വ്യക്തമായ ആയത്തുകള്‍ ഉണ്ടായിട്ടും മുസ്ലീങ്ങള്‍ അമുസ്ലീങ്ങളുമായി സൗഹൃദത്തില്‍ ഏര്‍പ്പെടുന്നതിന് പുറകില്‍ രണ്ടു കാരണങ്ങളാണ് ഉള്ളത്:

 

1. ഖുര്‍ആന്‍ മാതൃഭാഷയില്‍ വായിക്കാതെ അറബിയില്‍ മാത്രം ഓതുന്നതുകൊണ്ട് അതില്‍ എഴുതിയിരിക്കുന്നതിന്‍റെ അര്‍ത്ഥം ഗ്രഹിക്കാത്തതിനാല്‍ അമുസ്ലീങ്ങളുമായി മുസ്ലീങ്ങള്‍ യഥാര്‍ത്ഥ സൗഹൃദം പുലര്‍ത്തുന്നു.

 

2. അല്ലാഹു കല്പിച്ചതുപോലെത്തന്നെ അകത്ത് കത്തിയും പുറത്തു പത്തിയുമായുള്ള സൗഹൃദം അഥവാ വഞ്ചനാത്മകമായ സൗഹൃദം.

 

കള്ളം കാണിക്കാനും നുണ പറയാനും മലക്ക്‌ തന്നെ അനുവദിച്ചിരിക്കുന്നതുകൊണ്ട് അല്ലാഹുവില്‍ വിശ്വസിക്കുന്നവര്‍ക്കു കള്ളത്തരങ്ങള്‍ കാണിക്കാന്‍ യാതൊരു മടിയും മന:സാക്ഷിക്കുത്തും ഇല്ല. അതുകൊണ്ടാണവര്‍ തങ്ങള്‍ ന്യൂനപക്ഷമായിരിക്കുന്ന ഇടങ്ങളില്‍ ഇസ്ലാം എന്ന വാക്കിന്‍റെ അര്‍ത്ഥം സമാധാനം എന്നാണെന്ന് നുണ പറഞ്ഞ് ഭൂരിപക്ഷത്തെ വഞ്ചിക്കുന്നത്. അതുകൊണ്ടാണവര്‍ തങ്ങള്‍ ന്യൂനപക്ഷമായിരിക്കുന്ന ഇടങ്ങളില്‍ ഭൂരിപക്ഷ സമൂഹത്തില്‍ ഉള്ളവരുമായി കപട സൌഹൃദം പുലര്‍ത്തുന്നത്. അതുകൊണ്ടാണവര്‍ തങ്ങള്‍ ന്യൂനപക്ഷമായിരിക്കുന്ന ഇടങ്ങളില്‍ മതേതരവാദികളായി രൂപാന്തരം പ്രാപിക്കുന്നത്. അതുകൊണ്ടാണവര്‍ തങ്ങള്‍ ന്യൂനപക്ഷമായിരിക്കുന്ന ഇടങ്ങളില്‍ ഭൂരിപക്ഷ സമൂഹത്തിലെ പ്രമാണിമാരെ ബഹുമാനിക്കുന്നതായി അഭിനയിക്കുന്നത്. ഇതെല്ലാം അവര്‍ക്ക് ഭൂരിപക്ഷം ഉണ്ടാകുന്ന നിമിഷം വരെ മാത്രമേയുണ്ടാകൂ. എന്നെങ്കിലും അവര്‍ ഭൂരിപക്ഷമായി മാറിയാല്‍ അന്ന് പുറത്തു വരും അവരുടെ യഥാര്‍ത്ഥ മുഖം, വര്‍ഗ്ഗീയതയുടെ ഭീഭത്സതയാല്‍ നിറഞ്ഞ വികൃത മുഖം! (തുടരും…)

]]>
https://sathyamargam.org/2014/08/%e0%b4%9a%e0%b4%b0%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d-%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%aa%e0%b4%a0-2/feed/ 1