മുഹമ്മദ്‌ – Sathyamargam https://sathyamargam.org Call to Speak Truth Sun, 03 Mar 2024 02:58:07 +0000 en-US hourly 1 https://wordpress.org/?v=5.1.19 https://sathyamargam.org/wp-content/uploads/2016/03/cropped-LOGO_SATHYAMARGAM-e1458807268560-32x32.png മുഹമ്മദ്‌ – Sathyamargam https://sathyamargam.org 32 32 മുഹമ്മദിന്‍റെ നിരക്ഷരത ഖുര്‍ആന്‍റെ വിശ്വാസ്യതയെ ഇല്ലാതാക്കുന്നതെങ്ങനെ? https://sathyamargam.org/2017/12/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%a8%e0%b4%bf%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%b0%e0%b4%a4-%e0%b4%96/ https://sathyamargam.org/2017/12/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%a8%e0%b4%bf%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%b0%e0%b4%a4-%e0%b4%96/#respond Thu, 21 Dec 2017 06:38:13 +0000 http://sathyamargam.org/?p=1431 അനില്‍കുമാര്‍ വി. അയ്യപ്പന്‍

 

നിരക്ഷരത ഒരു വലിയ കുറവായിട്ടാണ് ലോകം കണക്കാക്കുന്നത്. നിരക്ഷരതയെ ഒരു വലിയ കാര്യമായി ലോകം മുഴുവന്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടു നടക്കുന്ന ഒരേയൊരു കൂട്ടരേ മാത്രമേ നമുക്ക് കാണാന്‍ സാധിക്കൂ, അത് മുസ്ലീങ്ങളാണ്. തങ്ങളുടെ പ്രവാചകന്‍ നിരക്ഷരനായിരുന്നു എന്നവര്‍ പറയുന്നത് അടങ്ങാത്ത അഭിമാനത്തോടെയാണ്. അവരുടെ വര്‍ത്തമാനം കേട്ടാല്‍ അല്ലാഹുവിന്‍റെ പ്രവാചകനായിരിക്കാനുള്ള ഒന്നാമത്തെ യോഗ്യത എഴുത്തും വായനയും അറിയാതിരിക്കുന്നതാണ് എന്നൊരാള്‍ക്ക് തോന്നിയാല്‍ അയാളെ കുറ്റം പറയാന്‍ പറ്റില്ല. ആ വാദത്തിന്‍റെ പൊള്ളത്തരം മുസ്ലീങ്ങള്‍ക്ക് ഒന്ന് പറഞ്ഞു മനസ്സിലാക്കി കൊടുക്കാന്‍ വേണ്ടിയാണ് ഈ ലേഖനം.

 

മുഹമ്മദിന് അറബി എഴുതാനും വായിക്കാനും അറിയാത്തത് കൊണ്ട് ഇസ്ലാമിക ലോകത്ത് ഉണ്ടായിട്ടുള്ള പ്രശ്നങ്ങള്‍ വളരെയേറെയാണ്. അതില്‍ ഒരു പ്രശ്നം ഖുര്‍ആന്‍റെ മേലുള്ള വിശ്വാസ്യതയാണ്. അത് പരിഹരിക്കാന്‍ വേണ്ടി ഇറങ്ങിയതായി പറയപ്പെടുന്ന ആയത്താണ് സൂറാ.6:93:

 

“അല്ലാഹുവിന്‍റെ പേരില്‍ കള്ളം കെട്ടിച്ചമയ്ക്കുകയോ, തനിക്ക്‌ യാതൊരു ബോധനവും നല്‍കപ്പെടാതെ എനിക്ക്‌ ബോധനം ലഭിച്ചിരിക്കുന്നു എന്ന്‌ പറയുകയോ ചെയ്തവനേക്കാളും, അല്ലാഹു അവതരിപ്പിച്ചത്‌ പോലെയുള്ളത്‌ ഞാനും അവതരിപ്പിക്കാമെന്ന്‌ പറഞ്ഞവനെക്കാളും വലിയ അക്രമി ആരുണ്ട്‌ ? ആ അക്രമികള്‍ മരണവെപ്രാളത്തിലായിരിക്കുന്ന രംഗം നീ കണ്ടിരുന്നുവെങ്കില്‍! നിങ്ങള്‍ നിങ്ങളുടെ ആത്മാക്കളെ പുറത്തിറക്കുവിന്‍ എന്ന്‌ പറഞ്ഞ്‌ കൊണ്ട്‌ മലക്കുകള്‍ അവരുടെ നേരെ തങ്ങളുടെ കൈകള്‍ നീട്ടികൊണ്ടിരിക്കുകയാണ്‌. നിങ്ങള്‍ അല്ലാഹുവിന്‍റെ പേരില്‍ സത്യമല്ലാത്തത്‌ പറഞ്ഞുകൊണ്ടിരുന്നതിന്‍റെയും, അവന്‍റെ ദൃഷ്ടാന്തങ്ങളെ നിങ്ങള്‍ അഹങ്കരിച്ച്‌ തള്ളിക്കളഞ്ഞിരുന്നതിന്‍റെയും ഫലമായി ഇന്ന്‌ നിങ്ങള്‍ക്ക്‌ ഹീനമായ ശിക്ഷ നല്‍കപ്പെടുന്നതാണ്‌. (എന്ന്‌ മലക്കുകള്‍ പറയും.)”

 

ഇങ്ങനെയൊരു ആയത്ത് ഇറങ്ങാന്‍ ഇടയായതിന്‍റെ പശ്ചാത്തലം വിവരിക്കാം:

 

മുഹമ്മദിന്‍റെ കൂടെ നടന്ന അബ്ദുള്ള ഇബ്നു അബിസാര്‍ഹ് എന്ന സ്വഹാബി മുഹമ്മദിന് ഉണ്ടാകുന്ന വെളിപ്പാടുകള്‍ എഴുതി വെക്കുമായിരുന്നു. പലപ്പോഴും അയാള്‍ ചില ആയത്തുകളെ തന്‍റെ ഇഷ്ടപ്രകാരം മുഹമ്മദ് പറഞ്ഞതില്‍ നിന്ന് വ്യത്യസ്തമായി ചൊല്ലും. മുഹമ്മദ് അത് എഴുതിവെക്കാന്‍ അനുവദിക്കുകയും ചെയ്തിരുന്നു. ഇത് പലപ്രാവശ്യം ആയപ്പോള്‍ മുഹമ്മദിനെ അബിസാറിന് സംശയമായി. “അല്ലാഹുവിന്‍റെ വചനങ്ങള്‍ക്ക് മാറ്റം ഇല്ല എന്നു പറഞ്ഞിട്ട് തന്‍റെ ഇഷ്ടത്തിനു മാറ്റിയ വചനങ്ങള്‍ അല്ലേ ഇപ്പോള്‍ ഖുര്‍ആനില്‍ പലയിടത്തും ഉള്ളത്” എന്നയാള്‍ ചിന്തിക്കാന്‍ തുടങ്ങി. പിന്നെ അയാള്‍ വെളിപ്പാടുകള്‍ ഉണ്ടാകുമ്പോള്‍ തന്‍റെ ഇഷ്ടത്തിനു എഴുതുകയും എന്നാല്‍ മുഹമ്മദ് പറഞ്ഞത് പോലെ മുഹമ്മദിന് മുന്‍പില്‍ ചൊല്ലിക്കേള്‍പ്പിക്കുകയും ചെയ്തു. എഴുത്തും വായനയും അറിയാത്തത് കൊണ്ട് ഇവന്‍ എന്താണ് എഴുതി വെച്ചിരിക്കുന്നത് എന്ന് പരിശോധിച്ച് നോക്കാന്‍ കഴിയാത്ത മുഹമ്മദ് അവന്‍ എഴുതി വെച്ചതിനു അംഗീകാരം കൊടുക്കുകയും ചെയ്തു. അബിസാര്‍ഹ് എഴുതിവെച്ചത് പോലെ ജനത്തെ പഠിപ്പിക്കാനും തുടങ്ങി. പിന്നീട് ഒരിക്കല്‍ മുഹമ്മദിന്‍റെ മുന്‍പില്‍ വെച്ചു ഈ ആയത്ത് (താന്‍ തെറ്റായി എഴുതി വെച്ചത് പോലെ) അബിസാര്‍ഹ് ചൊല്ലിക്കേള്‍പ്പിച്ചു. മുഹമ്മദ് അത് തെറ്റാണെന്ന് പറയുകയുണ്ടായില്ല. അപ്പോള്‍ അബിസാറിന് മനസ്സിലായി മുഹമ്മദ് കള്ളപ്രവാചകനാണെന്ന്. അതോടെ അയാള്‍ ഇസ്ലാം വെടിഞ്ഞു തിരിച്ചു മക്കയിലേക്ക് പോയി. എന്നിട്ട് പറയുകയും ചെയ്തു, “മുഹമ്മദ്‌ പ്രവാചകനാണെങ്കില്‍ ഞാനും പ്രവാചകനാണ്‌. കാരണം, ഖുര്‍ആനില്‍ എന്‍റെ വചനങ്ങളും ഉണ്ട്. ഞാന്‍ കള്ളപ്രവാചകന്‍ ആണെങ്കില്‍ മുഹമ്മദും കള്ളപ്രവാചകനാണ്‌. കാരണം, ഖുര്‍ആനില്‍ എന്‍റെ കള്ളപ്രവചനങ്ങള്‍ ഇടം പിടിക്കുന്നത് തടയാന്‍ മുഹമ്മദിന് കഴിഞ്ഞില്ല” എന്നു. ഇത് മുസ്ലീങ്ങള്‍ക്കിടയില്‍ വലിയ ആശയക്കുഴപ്പം ഉണ്ടാക്കി. തങ്ങള്‍ ചൊല്ലിക്കൊണ്ടിരിക്കുന്ന ആയത്തുകളില്‍ ഏതൊക്കെയാണ് ജിബ്രീലില്‍ നിന്നും അവതരിക്കപ്പെട്ടത്, ഏതൊക്കെയാണ് ഇബ്നു അബിസാര്‍ഹ് കടത്തിക്കൂട്ടിയത് എന്ന് മനസ്സിലാക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. ആ സമയത്ത് ജിബ്രീല്‍ അവതരിപ്പിച്ച ആയത്താണ് സൂറാ.6:93.

 

മുഹമ്മദ് മക്ക പിടിച്ചെടുത്തപ്പോള്‍ ആരെയും ഉപദ്രവിക്കരുത് എന്നു പറഞ്ഞിരുന്നെങ്കിലും പത്തു പേരെ എവിടെവെച്ച് കണ്ടാലും (കഅബ ദേവാലയത്തിനകത്ത് വെച്ച് കണ്ടാലും) കൊന്നു കളയാന്‍ പ്രത്യേക ഉത്തരവിട്ടിരുന്നു. ആ പത്തു പേരില്‍ ഒരാള്‍ അബ്ദുള്ള ഇബ്നു സഅ’ദ് ഇബ്നു അബിസാര്‍ഹ് ആയിരുന്നു! (എങ്കിലും ഇയാള്‍ അത്ഭുതകരമായി കൊലക്കത്തിയില്‍ നിന്നും രക്ഷപ്പെടുകയുണ്ടായി. അത് താഴെ വിവരിക്കുന്നുണ്ട്)

 

ഈ കാര്യം ഒറ്റ ഒരാളല്ല റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്, ധാരാളം ഇസ്ലാമിക പണ്ഡിതന്മാര്‍ ഇത് രേഖപ്പെടുത്തിയിട്ടുണ്ട്. ഞാന്‍ കുറച്ചു തെളിവുകള്‍ നല്‍കാം:

 

(Al-Baidawi commenting on the Qur’an, Sura al-An`am 6:93

 

“‘To me it has been revealed’, when naught has been revealed to him” refers to `Abdallah Ibn Sa`d Ibn Abi Sarh, who used to write for God’s messenger. The verse (23:12) that says, “We created man of an extraction of clay” was revealed, and when Muhammad reached the part that says, “… thereafter We produced him as another creature (23:14), `Abdallah said, “So blessed be God the fairest of creators!” in amazement at the details of man’s creation. The prophet said, “Write it down; for thus it has been revealed.”

 

`Abdallah doubted and said, “If Muhammad is truthful then I receive the revelation as much as he does, and if he is a liar, what I said is a good as what he said.” (Quoted from the famous Tafsir Anwar al-Tanzil wa Asrar al-Ta’wil by `Abdallah Ibn `Umar al-Baidawi.)

 

From Al-Sira by al-‘Iraqi

 

The scribes of Muhammad were 42 in number. `Abdallah Ibn Sarh al-`Amiri was one of them, and he was the first Quraishite among those who wrote in Mecca before he turned away from Islam. He started saying, “I used to direct Muhammad wherever I willed. He would dictate to me ‘Most High, All-Wise’, and I would write down ‘All-Wise’ only. Then he would say, ‘Yes it is all the same’. On a certain occasion he said, ‘Write such and such’, but I wrote ‘Write’ only, and he said, ‘Write whatever you like.'” So when this scribe exposed Muhammad, he wrote in the Qur’an, “And who does greater evil than he who forges against God a lie, or says, ‘To me it has been revealed’, when naught has been revealed to him.” So on the day Muhammad conquered Mecca, he commanded his scribe to be killed. But the scribe fled to `Uthman Ibn `Affan, because `Uthman was his foster brother (his mother suckled `Uthman). `Uthman, therefore, kept him away from Muhammad. After the people calmed down, `Uthman brought the scribe to Muhammad and sought protection for him. Muhammad kept silent for a long time, after which he said yes. When `Uthman had left, Muhammad said “I only kept silent so that you (the people) should kill him.” (Al-Iraqi refers to Sura 6:93 above. From Dawud’s translation Sura 6:93 reads:

 

Who is more wicked than the man who invents a falsehood about God, or says: “This was revealed to me”, when nothing was revealed to him? Or the man who says, “I can reveal the like of what God has revealed”?)

 

Quoting from “The Life of Muhammad”, A Guillaume’s a translation of Ibn Hisham’s “Sirat Rasul Allah”, from page 550:

 

The apostle had instructed his commanders when they entered Mecca only to fight those who resisted them except a small number who were to be killed even if they were found beneath the curtains of the Ka`ba. Among them was `Abdullah b. Sa`d, brother of the B. `Amir b. Lu’ayy. The reason he ordered him to be killed was that he had been a Muslim and used to write down revelation; then he apostatized and returned to Qurahysh [Mecca] and fled to `Uthman b. `Affan whose foster brother he was. [`Uthman was one of Muhammad’s closest friends, and later became the Caliph of Islam]. The latter hid him until he brought him to the apostle after the situation in Mecca was tranquil, and asked that he might be granted immunity. They allege that the apostle remained silent for a long time till finally he said yes, [granting `Abdullah immunity from the execution order]. When `Uthman had left he [Muhammad] said to his companions who were sitting around him, “I kept silent so that one of you might get up and strike off his head!” One of the Ansar [Muhammad’s helpers from Medina] said, then why didn’t you give me a sign, O apostle of God?” He [Muhammad] answered that a prophet does not kill by pointing.

 

Muhammad ordered the execution of 10 people when he took Mecca. Here is the list of names found in Ibn Sa`d “Tabaqat”, Vol 2, page 168.

 

The apostle of Allah entered through Adhakhir, [into Mecca], and prohibited fighting. He ordered six men and four women to be killed, they were (1) Ikrimah Ibn Abi Jahl, (2) Habbar Ibn al-Aswad, (3) Abd Allah Ibn Sa`d Ibn Abi Sarh, (4) Miqyas Ibn Sababah al-Laythi, (5) al-Huwayrith Ibn Nuqaydh, (6) Abd Abbah Ibn Hilal Ibn Khatal al-Adrami, (7) Hind Bint Utbah, (8) Sarah, the mawlat (enfranchised girl) of Amr Ibn Hashim, (9) Fartana and (10) Qaribah.

 

Occasionally, the Sirat, and the Tabaqat use a different name for the same person. #3 in the list given above is such a case. The differences in the name is due to the amount of family lineage given for the man’s name, and the english translation.

 

Ibn Sa`d corroborates Ibn Ishaq and says on page 174:

 

A person of al-Ansar had taken a vow to kill Ibn Abi Sarh [the already mentioned Abdallah] if he saw him. `Uthman whose foster brother he (Ibn Abi Sarh) was, came and interceded for him with the prophet. The Ansari was waiting for the signal of the prophet to kill him. `Uthman interceded and he [Muhammad] let him go. The the apostle of Allah said to the Ansari, “Why did you not fulfil your vow?” He said, “O apostle of Allah! I had my hand on the hilt of the sword waiting for your signal to kill him.” The prophet said signalling would have been a breach of faith. “It does not behave the prophet to make signal.”

 

മുഹമ്മദിന് എഴുത്തും വായനയും അറിയാത്തത് കൊണ്ടാണ് അബ്ദുള്ളാ ഇബ്നു അബിസാറിന് ഇപ്രകാരം തന്‍റെ വാക്യങ്ങള്‍ ഖുര്‍ആനില്‍ കടത്തിക്കൂട്ടാന്‍ കഴിഞ്ഞത്. തന്‍റെ ഗ്രന്ഥം എഴുതി വെക്കാനുള്ള പ്രവാചകനായി എഴുത്തും വായനയും അറിയുന്ന ഒരാളെ തിരഞ്ഞെടുത്തില്ലെങ്കില്‍ ഇങ്ങനെയൊക്കെയുള്ള പൊല്ലാപ്പുകള്‍ ഉണ്ടാകും എന്ന് മനസ്സിലാക്കാനുള്ള ബോധം അല്ലാഹുവിനും ഇല്ലാതെ പോയി. തന്‍റെ പ്രവാചകനെ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ അല്ലാഹു എന്ന അറേബ്യന്‍ ദേവന് ഒരു സാധാരണ മനുഷ്യന്‍റെ ബുദ്ധി പോലും ഇല്ലായിരുന്നു എന്നതാണ് വാസ്തവം!

 

എനിക്ക് മലയാളം എഴുതാനും വായിക്കാനും പറയാനും അറിയാം. ആ ഒരു യോഗ്യത വെച്ചുകൊണ്ട് ഞാന്‍ നാളെ സിറാജ് പത്രത്തില്‍ ചെന്ന് എന്നെ അതിന്‍റെ പത്രാധിപരായി നിയമിക്കണം എന്ന് പറഞ്ഞാല്‍ അവര്‍ എന്നെ ആ സ്ഥാനത്ത് നിയമിക്കുകയൊന്നുമില്ല. എഴുത്തും വായനയും അറിയാമയിരുന്നിട്ടു പോലും ഒരു പ്രാദേശിക ഭാഷയില്‍ ഇറങ്ങുന്ന പത്രത്തിന്‍റെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്ത് എന്നെ നിയമിക്കുന്നത് ശരിയല്ലെന്ന് മനസ്സിലാക്കാനുള്ള ബോധം ആ പത്രത്തിന്‍റെ ഉടമകളായ മുസ്ലീങ്ങള്‍ക്കുണ്ട്. പക്ഷേ, മുഴു ലോകത്തിനും വേണ്ടിയുള്ള അല്ലാഹുവിന്‍റെ സന്ദേശം എന്ന് നിങ്ങള്‍ പറയുന്ന ഖുര്‍ആന്‍റെ കാര്യത്തില്‍, അത് ആരിലൂടെയാണോ അവതരിപ്പിക്കപ്പെട്ടതെന്ന് നിങ്ങള്‍ വിശ്വസിക്കുന്നത്, ആ ആള്‍ക്ക് എഴുത്തും വായനയും അറിയേണ്ട ആവശ്യമേ ഇല്ല എന്നുള്ള നിങ്ങളുടെ വാദത്തിന്‍റെ പൊള്ളത്തരം നിങ്ങള്‍ക്ക് ഇനിയും മനസ്സിലാകാത്തത് എന്താണ് മുസ്ലീങ്ങളേ? ഒരു മൂന്നാംകിട പ്രാദേശിക ഭാഷാപത്രം പുലര്‍ത്തുന്ന സ്റ്റാന്‍ഡേര്‍ഡ് പോലും അല്ലാഹുവിന്‍റെ ഗ്രന്ഥത്തിന് ആവശ്യമില്ല എന്നാണോ മുസ്ലീങ്ങളൊക്കെ ധരിച്ചു വെച്ചിരിക്കുന്നത്? കഷ്ടം എന്നേ പറയാനുള്ളൂ…

 

]]>
https://sathyamargam.org/2017/12/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%a8%e0%b4%bf%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%b0%e0%b4%a4-%e0%b4%96/feed/ 0
പൌലോസിന്‍റെ അപ്പോസ്തലത്വവും മുഹമ്മദിന്‍റെ പ്രവാചകത്വവും – ഒരു താരതമ്യ പഠനം. (ഭാഗം-3) https://sathyamargam.org/2017/10/%e0%b4%aa%e0%b5%8c%e0%b4%b2%e0%b5%8b%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%85%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8b%e0%b4%b8%e0%b5%8d%e0%b4%a4%e0%b4%b2%e0%b4%a4-3/ https://sathyamargam.org/2017/10/%e0%b4%aa%e0%b5%8c%e0%b4%b2%e0%b5%8b%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%85%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8b%e0%b4%b8%e0%b5%8d%e0%b4%a4%e0%b4%b2%e0%b4%a4-3/#respond Tue, 24 Oct 2017 11:25:46 +0000 http://sathyamargam.org/?p=1423  

അനില്‍കുമാര്‍ വി. അയ്യപ്പന്‍

 

മറ്റ് അപ്പോസ്തലന്മാരെപ്പോലെ പൗലോസ്‌ യേശുക്രിസ്തുവിന്‍റെ ഒരു അപ്പോസ്തലനല്ല എന്നുള്ളതിന് ദാവാക്കാര്‍ പറയുന്ന ഒരു ന്യായം പൗലോസിനെ യേശുക്രിസ്തു അപ്പൊസ്തലനായി നിയമിച്ചതിനു തെളിവുകള്‍ ഒന്നുമില്ല അഥവാ പൗലോസിനു അനുകൂലമായ സാക്ഷികള്‍ ആരും ഇല്ല എന്നാണ്. തിരുവെഴുത്തിലുള്ള അവരുടെ വിവരമില്ലായ്മ എന്നല്ലാതെ വേറെ എന്താണ് ഈ വാദത്തിനെ കുറിച്ച് പറയേണ്ടത്? ശൌല്‍ എന്ന മനുഷ്യന്‍ യേശുക്രിസ്തുവില്‍ നിന്നുള്ള ദര്‍ശനത്തിന് ശേഷം പൗലോസ്‌ ആയി മാറിയതോടെ ഉണ്ടായ ജീവിത രൂപാന്തരം മാത്രം പരിശോധിച്ചാല്‍ മതി, പൗലോസ്‌ യേശുക്രിസ്തുവിന്‍റെ ശിഷ്യനാണോ അല്ലയോ എന്നറിയാന്‍. മതാന്ധത മൂത്ത് അജ്ഞാനബുദ്ധികളായി നടക്കുന്ന ദാവാക്കാര്‍ക്ക് അങ്ങനെയുള്ളതൊന്നും കണ്ണില്‍പ്പെടില്ല. ഏതായാലും പൗലോസ്‌ അപ്പൊസ്തലന്‍റെ സാക്ഷികളെ നമുക്കൊന്ന് പരിശോധിച്ച് നോക്കാം:

 

പൗലോസ്‌ അപ്പോസ്തലന്‍റെ സാക്ഷികള്‍:

 1. ഡമാസ്കൊസില്‍ പാര്‍ക്കുന്ന എല്ലാവരാലും നല്ല സാക്ഷ്യം കൊണ്ട അനന്യാസ് എന്ന ശിഷ്യന് യേശുക്രിസ്തു സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട്, “തന്‍റെ നാമം ജാതികള്‍ക്കും രാജാക്കന്മാര്‍ക്കും യിസ്രായേല്‍മക്കള്‍ക്കും മുമ്പില്‍ വഹിയ്ക്കാന്‍” പൌലോസിനെ താന്‍ തിരഞ്ഞെടുത്തായി അറിയിക്കുന്നു (അപ്പൊ.പ്രവൃ.9:8-18)

 

2. “നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ നാമത്തിന്നു വേണ്ടി പ്രാണത്യാഗം ചെയ്തവര്‍” എന്ന് പൌലോസിനും ബര്‍ന്നബാസിനും യെരുശലേം സഭ മുഴുവന്‍ സാക്ഷ്യം പറഞ്ഞിരിക്കുന്നു (അപ്പൊ.പ്രവൃ. 15:25)

 

3. പത്രോസ് അപ്പോസ്തലന്‍ പൌലോസിന് സാക്ഷ്യം പറഞ്ഞിരിക്കുന്നു (2.പത്രോസ്.3:15,16)

 

4. പൌലൊസിന്‍റെ പ്രവൃത്തികള്‍ തന്‍റെ അപ്പോസ്തലത്വത്തിനു സാക്ഷ്യം പറഞ്ഞിരിക്കുന്നു. (ദൈവം പൌലൊസ് മുഖാന്തരം അസാധാരണയായ വീര്യപ്രവൃത്തികളെ ചെയ്യിക്കയാല്‍ അവന്‍റെ മെയ്മേല്‍നിന്നു റൂമാലും ഉത്തരീയവും രോഗികളുടെമേല്‍ കൊണ്ടുവന്നിടുകയും വ്യാധികള്‍ അവരെ വിട്ടുമാറുകയും ദുരാത്മാക്കള്‍ പുറപ്പെടുകയും ചെയ്തു. അപ്പൊ.പ്രവൃ.19:11,12)

 

5. അപ്പോസ്തലത്വം യുക്തിയുക്തമായ വിധത്തില്‍ പൗലോസ്‌ അവകാശപ്പെട്ടിരിക്കുന്നു: “ഞാന്‍ സ്വതന്ത്രന്‍ അല്ലയോ? ഞാന്‍ അപ്പൊസ്തലന്‍ അല്ലയോ? നമ്മുടെ കര്‍ത്താവായ യേശുവിനെ ഞാന്‍ കണ്ടിട്ടില്ലയോ? കര്‍ത്താവില്‍ ഞാന്‍ ചെയ്ത പ്രവൃത്തിയുടെ ഫലം നിങ്ങള്‍ അല്ലയോ? മറ്റുള്ളവര്‍ക്കു ഞാന്‍ അപ്പൊസ്തലന്‍ അല്ലെന്നുവരികില്‍ എങ്ങനെയെങ്കിലും നിങ്ങള്‍ക്കു ആകുന്നു; കര്‍ത്താവില്‍ എന്‍റെ അപ്പൊസ്തലത്വത്തിന്‍റെ മുദ്ര നിങ്ങളല്ലോ” (1.കൊരി.9:1,2)

 

ക്രിസ്ത്യാനിയായിത്തീര്‍ന്നതിലൂടെ എന്തെങ്കിലും തരത്തിലുള്ള ലാഭം പൗലോസിനുണ്ടായിട്ടുണ്ടോ?

 

ഭൌമികമായ യാതൊരു ലാഭവും പൗലോസിന് ഉണ്ടായിട്ടില്ല. നഷ്ടവും കഷ്ടവും അനവധി ഉണ്ടായിട്ടുണ്ട് താനും. അദ്ദേഹത്തിന്‍റെ വാക്കുകള്‍ തന്നെ നോക്കാം:

 

“അവര്‍ എബ്രായരോ? ഞാനും അതേ; അവര്‍ യിസ്രായേല്യരോ? ഞാനും അതേ; അവര്‍ അബ്രാഹാമിന്‍റെ സന്തതിയോ? ഞാനും അതേ; ക്രിസ്തുവിന്‍റെ ശുശ്രൂഷക്കാരോ? – ഞാന്‍ ബുദ്ധിഭ്രമമായി സംസാരിക്കുന്നു-ഞാന്‍ അധികം; ഞാന്‍ ഏറ്റവും അധികം അദ്ധ്വാനിച്ചു, അധികം പ്രാവശ്യം തടവിലായി, അനവധി അടി കൊണ്ടു, പലപ്പോഴും പ്രാണഭയത്തിലായി; യെഹൂദരാല്‍ ഞാന്‍ ഒന്നു കുറയ നാല്പതു അടി അഞ്ചുവട്ടം കൊണ്ടു; മൂന്നുവട്ടം കോലിനാല്‍ അടികൊണ്ടു; ഒരിക്കല്‍ കല്ലേറുകൊണ്ടു, മൂന്നുവട്ടം കപ്പല്‍ച്ചേതത്തില്‍ അകപ്പെട്ടു, ഒരു രാപ്പകല്‍ വെള്ളത്തില്‍ കഴിച്ചു. ഞാന്‍ പലപ്പോഴും യാത്ര ചെയ്തു; നദികളിലെ ആപത്തു, കള്ളന്മാരാലുള്ള ആപത്തു, സ്വജനത്താലുള്ള ആപത്തു, ജതികളാലുള്ള ആപത്തു, പട്ടണത്തിലെ ആപത്തു, കാട്ടിലെ ആപത്തു, കടലിലെ ആപത്തു, കള്ളസ്സഹോദരന്മാരാലുള്ള ആപത്തു; അദ്ധ്വാനം, പ്രയാസം, പലവട്ടം ഉറക്കിളപ്പു, പൈദാഹം, പലവട്ടം പട്ടിണി, ശീതം, നഗ്നത എന്നീ അസാധാരണസംഗതികള്‍ ഭവിച്ചതു കൂടാതെ എനിക്കു ദിവസേന സര്‍വ്വസഭകളെയും കുറിച്ചുള്ള ചിന്താഭാരം എന്ന തിരക്കും ഉണ്ടു.” (2.കൊരി.11:22-28)

 

‘റബ്ബാന്‍ ഗമാലിയേലിന്‍റെ ശിഷ്യന്‍’ എന്ന നിലയില്‍ യെഹൂദന്മാരുടെ എല്ലാവരുടെയും ബഹുമാനവും ആദരവും ആവോളം ലഭിച്ചു കൊണ്ടിരുന്ന അവസ്ഥയില്‍ നിന്നാണ് പൗലോസ്‌ ഈ അവസ്ഥയില്‍ എത്തിയതെന്ന് ഓര്‍ക്കണം. ഭൌമികമായ നേട്ടം ഇല്ലങ്കില്‍ പിന്നെയുള്ളത് മരണാനന്തരജീവിതത്തിലുള്ള നേട്ടമാണ്. എന്നാല്‍ ദാവാക്കാര്‍ പറയുന്നതനുസരിച്ചാണെങ്കില്‍ പൗലോസിന് മരണാനന്തര ജീവിതത്തിലും യാതൊരു നേട്ടവും ഉണ്ടാവില്ല, കാരണം, ദൈവത്തിന്‍റെ സത്യസുവിശേഷം അട്ടിമറിച്ച് ഈ കഴിഞ്ഞ രണ്ടായിരം വര്‍ഷങ്ങളോളമായി ലോകത്തുള്ള കോടാനുകോടി ആളുകളെ വഞ്ചിച്ചുകൊണ്ടിരിക്കുന്ന ആളാണ്‌ പൗലോസ്‌. അങ്ങനെയുള്ള ഒരാള്‍ക്ക്‌ എങ്ങനെയാണ് സ്വര്‍ഗ്ഗം ലഭിക്കുക. ഫലത്തില്‍ മരണശേഷമുള്ള ജീവിതത്തിലും പൗലോസിന് യാതൊരു ലാഭവും ഇല്ല എന്ന് സാരം! ഇങ്ങനെ ഇഹത്തിലോ പരത്തിലോ യാതൊരു നേട്ടവും ഇല്ലാത്ത ഒരു കാര്യത്തിനു വേണ്ടി ആരെങ്കിലും ഒരു കാര്യം ചെയ്യണം എന്നുണ്ടെങ്കില്‍ അയാള്‍ക്ക് ഭ്രാന്തുണ്ടായിരിക്കണം.

 

പൗലോസ്‌ അപ്പോസ്തലന് ഭ്രാന്തുണ്ടായിരുന്നോ?

 

പൗലോസ്‌ അപ്പോസ്തലന് ഭ്രാന്തുണ്ട് എന്ന് നാടുവാഴിയായ ഫെസ്തോസ് ഒരിക്കല്‍ ആരോപണം ഉന്നയിക്കുകയുണ്ടായി. പൗലോസ്‌ അപ്പൊസ്തലന്‍ അതിനു മറുപടിയും കൊടുത്തിട്ടുണ്ട്:

 

“ഇങ്ങനെ പ്രതിവാദിക്കയില്‍ ഫെസ്തൊസ്: പൗലോസേ, നിനക്കു ഭ്രാന്തുണ്ടു; വിദ്യാ ബഹുത്വത്താല്‍ നിനക്കു ഭ്രാന്തു പിടിച്ചിരിക്കുന്നു എന്നു ഉറക്കെ പറഞ്ഞു. അതിന്നു പൌലൊസ്: രാജശ്രീ ഫെസ്തൊസേ, എനിക്കു ഭ്രാന്തില്ല; ഞാന്‍ സത്യവും സുബോധവുമായ വാക്കത്രേ സംസാരിക്കുന്നതു. രാജാവിന്നു ഇതിനെക്കുറിച്ചു അറിവുള്ളതുകൊണ്ടു അവനോടു ഞാന്‍ പ്രാഗത്ഭ്യത്തോടെ സംസാരിക്കുന്നു. അഗ്രിപ്പാരാജാവേ, പ്രവാചകന്മാരെ വിശ്വസിക്കുന്നുവോ? വിശ്വസിക്കുന്നു എന്നു ഞാന്‍ അറിയുന്നു എന്നു പറഞ്ഞു. അഗ്രിപ്പാ പൌലൊസിനോടു: ഞാന്‍ ക്രിസ്ത്യാനിയായിത്തിരുവാന്‍ നീ എന്നെ അല്പം കൊണ്ടു സമ്മതിപ്പിക്കുന്നു എന്നു പറഞ്ഞു. – അതിന്നു പൌലൊസ്; നീ മാത്രമല്ല, ഇന്നു എന്‍റെ പ്രസംഗം കേള്‍ക്കുന്നവര്‍ എല്ലാവരും അല്പം കൊണ്ടാകട്ടെ അധികം കൊണ്ടാകട്ടെ ഈ ചങ്ങല ഒഴികെ എന്നെപ്പോലെ ആകേണം എന്നു ഞാന്‍ ദൈവത്തോടു അപേക്ഷിക്കുന്നു എന്നു പറഞ്ഞു. അപ്പോള്‍ രാജാവും ദേശാധിപതിയും ബെര്‍ന്നീക്കയും അവരോടുകൂടെ ഇരുന്നവരും എഴുന്നേറ്റു മാറി നിന്നു. ഈ മനുഷ്യന്‍ മരണത്തിന്നോ ചങ്ങലെക്കോ യോഗ്യമായതു ഒന്നും ചെയ്തിട്ടില്ല എന്നു തമ്മില്‍ പറഞ്ഞു.” (അപ്പൊ.പ്രവൃ.26:24-31) എന്ന് മറുപടിയും പറഞ്ഞു.

 

ഈ മറുപടിയിലെ ഒരു പദപ്രയോഗം പ്രത്യേകാല്‍ ശ്രദ്ധിക്കണം, “ഈ ചങ്ങല ഒഴികെ എന്നെപ്പോലെ ആകേണം” എന്നാണ് പൗലോസ്‌ അപ്പൊസ്തലന്‍ പറയുന്നത്. നാടുവാഴിയുടെ മുമ്പില്‍ തടവുകാരനായ പൗലോസ്‌ നില്‍ക്കുന്നത് ചങ്ങല ധരിച്ചു കൊണ്ടാണ്. അങ്ങനെ നിന്നുകൊണ്ട് “എന്‍റെ പ്രസംഗം കേള്‍ക്കുന്ന നിങ്ങളെല്ലാവരും എന്നെപ്പോലെ ആകണം” എന്ന് പൗലോസ്‌ പറഞ്ഞിരുന്നെങ്കില്‍, തീര്‍ച്ചയായും പൌലോസിന് ഭ്രാന്തുണ്ടെന്നു അവര്‍ പറയുമായിരുന്നു. “ഞങ്ങളെല്ലാവരും നിന്നെപ്പോലെ ചങ്ങല ധരിച്ചു തടവുകാരായി മാറണം എന്നാണ് നീ ആഗ്രഹിക്കുന്നത്, ഇത് തന്നെ നിനക്ക് ഭ്രാന്തുണ്ടെന്നതിന് തെളിവാണ്” എന്നവര്‍ പറഞ്ഞാല്‍ പൗലോസിന് മറുപടിയുണ്ടാകില്ല. അതുകൊണ്ടാണ് “ഈ ചങ്ങല ഒഴികെ” എന്ന് പൗലോസ്‌ അപ്പൊസ്തലന്‍ എടുത്തു പറഞ്ഞത്. ഒരു ഭ്രാന്തനായ വ്യക്തിക്ക് ഒരിക്കലും ഇത്ര സുബോധത്തോടെയും കാര്യകാരണവിചാരത്തോടെയും വരുംവരായ്കകളെക്കുറിച്ചുള്ള ബോധത്തോടെയും തനിക്ക് നേരെയുള്ള ആരോപണത്തിനു മറുപടി കൊടുക്കാന്‍ സാധിക്കുകയില്ല. അതുകൊണ്ട് പൗലോസ്‌ അപ്പൊസ്തലന് ഭ്രാന്തുണ്ടായിരുന്നില്ല എന്ന് തെളിയുന്നു.

 

പിന്നെയുള്ള ഏകവഴി, പൗലോസ്‌ അപ്പൊസ്തലന്‍ പറഞ്ഞ കാര്യങ്ങള്‍ മുഴുവന്‍ സത്യമാണെന്ന് അംഗീകരിക്കുക മാത്രമാണ്. എന്നാല്‍ അങ്ങനെ അംഗീകരിച്ചാല്‍ ആ നിമിഷം ഒരു മുസ്ലീമിന് ഇസ്ലാം വിടേണ്ടി വരും എന്നതിനാലാണ് ദാവാക്കാര്‍ പൗലോസ്‌ അപ്പോസ്തലനെ കള്ളനാക്കാന്‍ വേണ്ടി പെടാപ്പാട്‌ പെടുന്നത്. പൗലോസ്‌ അപ്പൊസ്തലന്‍ മറ്റൊരു സുവിശേഷത്തെക്കുറിച്ചും മറ്റൊരു യേശുവിനെക്കുറിച്ചും പറഞ്ഞിട്ടുണ്ട്:

 

“ഒരുത്തന്‍ വന്നു ഞങ്ങള്‍ പ്രസംഗിക്കാത്ത മറ്റൊരു യേശുവിനെ പ്രസംഗിക്കയോ നിങ്ങള്‍ക്കു ലഭിക്കാത്ത വേറൊരു ആത്മാവെങ്കിലും നിങ്ങള്‍ കൈക്കൊള്ളാത്ത വേറൊരു സുവിശേഷമെങ്കിലും ലഭിക്കയോ ചെയ്യുമ്പോള്‍ നിങ്ങള്‍ പൊറുക്കുന്നതു ആശ്ചര്യം” (2. കൊരി.11:4)

 

“എന്നാല്‍ ഞങ്ങള്‍ നിങ്ങളോടു അറിയിച്ചിതിന്നു വിപരീതമായി ഞങ്ങള്‍ ആകട്ടെ സ്വര്‍ഗ്ഗത്തില്‍നിന്നു ഒരു ദൂതനാകട്ടെ നിങ്ങളോടു സുവിശേഷം അറിയിച്ചാല്‍ അവന്‍ ശപിക്കപ്പെട്ടവന്‍. ഞങ്ങള്‍ മുമ്പറഞ്ഞതു പോലെ ഞാന്‍ ഇപ്പോള്‍ പിന്നെയും പറയുന്നു: നിങ്ങള്‍ കൈകൊണ്ട സുവിശേഷത്തിന്നു വിപരീതമായി ആരെങ്കിലും നിങ്ങളോടു സുവിശേഷം അറിയിച്ചാല്‍ അവന്‍ ശപിക്കപ്പെട്ടവന്‍.” (ഗലാ.1:8,9)

 

‘സ്വര്‍ഗ്ഗത്തില്‍ നിന്ന് വന്ന ജിബ്രീല്‍ എന്ന ദൂതന്‍ തനിക്ക് പ്രത്യക്ഷനായി’ എന്ന് പറഞ്ഞുകൊണ്ടാണ് മുഹമ്മദ്‌ തന്‍റെ പ്രവാചക ജീവിതം ആരംഭിക്കുന്നത്. പ്രവാചകനെന്നവകാശപ്പെട്ട മുഹമ്മദും ഒരു യേശുവിനെ അവതരിപ്പിക്കുന്നുണ്ട്, ഈസാ നബി എന്ന പേരില്‍. ആ യേശു ദൈവമല്ല, മനുഷ്യന്‍ മാത്രമാണ്; ആ യേശു ക്രൂശിക്കപ്പെടുകയോ മരിക്കുകയോ ഉയര്‍ത്തെഴുന്നെല്‍ക്കപ്പെടുകയോ ചെയ്തിട്ടില്ല. ആ യേശുവില്‍ വിശ്വസിച്ചത് കൊണ്ട് ഒരാള്‍ക്കും പാപമോചനം കിട്ടുകയുമില്ല! ചുരുക്കത്തില്‍, അപ്പോസ്തലന്മാര്‍ പ്രസംഗിക്കാത്ത യേശുവും അപ്പോസ്തലന്മാര്‍ പറയാത്ത സുവിശേഷവുമാണ് സ്വര്‍ഗ്ഗത്തിലെ (തള്ളപ്പെട്ട) ദൂതന്‍ വന്ന് മുഹമ്മദിന് അറിയിച്ചു കൊടുത്തത്. ബൈബിള്‍ അനുസരിച്ച് ഇങ്ങനെയുള്ളവര്‍ ശപിക്കപ്പെട്ടവരാണ്. യഥാര്‍ത്ഥത്തില്‍ പൗലോസല്ല, മുഹമ്മദാണ് ദൈവത്തിന്‍റെ സന്ദേശം അട്ടിമറിക്കാന്‍ വേണ്ടി പുതിയൊരു മതവും കൊണ്ട് വന്നത്. എന്നിട്ട് ആ മതത്തിന്‍റെ അനുയായികള്‍ ഇന്ന് പറഞ്ഞു നടക്കുന്നത് അനുഗൃഹീത ദൈവഭൃത്യനായ പൗലോസ്‌ അപ്പൊസ്തലനല്ല, മുഹമ്മദാണ് യേശുക്രിസ്തുവിന്‍റെ പിന്‍ഗാമി എന്നും,, പൗലോസ്‌ യേശുക്രിസ്തുവിന്‍റെ അദ്ധ്യാപനങ്ങളെ അട്ടിമറിച്ച് പുതിയൊരു മതം സ്ഥാപിക്കുകയും ചെയ്തു എന്നുമത്രേ!!! (തുടരും…)

 

 

]]>
https://sathyamargam.org/2017/10/%e0%b4%aa%e0%b5%8c%e0%b4%b2%e0%b5%8b%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%85%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8b%e0%b4%b8%e0%b5%8d%e0%b4%a4%e0%b4%b2%e0%b4%a4-3/feed/ 0
പൌലോസിന്‍റെ അപ്പോസ്തലത്വവും മുഹമ്മദിന്‍റെ പ്രവാചകത്വവും – ഒരു താരതമ്യ പഠനം. (ഭാഗം-2) https://sathyamargam.org/2017/10/%e0%b4%aa%e0%b5%8c%e0%b4%b2%e0%b5%8b%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%85%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8b%e0%b4%b8%e0%b5%8d%e0%b4%a4%e0%b4%b2%e0%b4%a4-2/ https://sathyamargam.org/2017/10/%e0%b4%aa%e0%b5%8c%e0%b4%b2%e0%b5%8b%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%85%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8b%e0%b4%b8%e0%b5%8d%e0%b4%a4%e0%b4%b2%e0%b4%a4-2/#respond Sat, 21 Oct 2017 17:20:54 +0000 http://sathyamargam.org/?p=1421 അനില്‍കുമാര്‍ വി അയ്യപ്പന്‍

ആരാണ് അപ്പൊസ്തലന്‍?

 

apostolos (απόστολος) എന്ന ഗ്രീക്ക് വാക്കിന്‍റെ  മലയാളീകരണമാണ് അപ്പോസ്തലന്‍ എന്നത്.  ഈ വാക്കിന് ശിഷ്യന്‍ എന്നല്ല, പ്രേഷിതന്‍ അഥവാ അയക്കപ്പെട്ടവന്‍ എന്നാണ് അര്‍ത്ഥം. അയക്കുക എന്നര്‍ത്ഥമുള്ള ‘അപോസ്റ്റെല്ലോ’ എന്ന ഗ്രീക്ക് ധാതുവില്‍നിന്നാണ് ഈ പദം ഉണ്ടായിവന്നത്. സുവിശേഷങ്ങളില്‍ പത്തു പ്രാവശ്യവും അപ്പോസ്തല പ്രവൃത്തികളില്‍ 28 പ്രാവശ്യവും ലേഖനങ്ങളില്‍ 38 പ്രാവശ്യവും വെളിപ്പാടില്‍ മൂന്നു പ്രാവശ്യവും അങ്ങനെ ആകെ 79 പ്രാവശ്യം ഈ പദം ബൈബിളില്‍ കാണുന്നുണ്ട്. ഒരു പ്രത്യേക ദൌത്യത്തിന് വേണ്ടി നിയോഗിക്കപ്പെട്ടവനാണ് അപ്പോസ്തലന്‍.  പൂര്‍ണ്ണ അധികാരത്തോടെ പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം അയക്കപ്പെട്ടവനുണ്ട്. അയച്ച വ്യക്തിയോട് കണക്ക് ബോധിപ്പിക്കുവാന്‍ അയക്കപ്പെട്ടവന്‍ ബാധ്യസ്ഥനാണ്. അപ്പോസ്തലന്‍ എന്ന പ്രയോഗത്തിന്‍റെ വ്യക്തമായ ചിത്രം കര്‍ത്താവ് പറഞ്ഞ യോഹ.17:18-ല്‍ ഉണ്ട്. അവിടെ കര്‍ത്താവ് ഇപ്രകാരം പറയുന്നു: “നീ എന്നെ ലോകത്തിലേക്കു അയച്ചതു പോലെ ഞാന്‍ അവരെയും ലോകത്തിലേക്കു അയച്ചിരിക്കുന്നു.”

 

അപ്പൊസ്തലന്മാരുടെ യോഗ്യതകള്‍:

 

ഒന്നാമതായി അപ്പോസ്തലന്മാര്‍ യേശുവിനെ കണ്ടവരും യേശുവിന്‍റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്‍റെ  സാക്ഷികളുമായിരിക്കണം. യോഹന്നാന്‍ അപ്പോസ്തലന്‍റെ വാക്കുകള്‍ നോക്കാം: “ആദിമുതലുള്ളതും ഞങ്ങള്‍ കേട്ടതും സ്വന്ത കണ്ണുകൊണ്ടു കണ്ടതും ഞങ്ങള്‍ നോക്കിയതും ഞങ്ങളുടെ കൈ തൊട്ടതും ആയ ജീവന്‍റെ വചനം സംബന്ധിച്ചു” (1.യോഹ.1:1,2) എന്നാണ് അദ്ദേഹം പറയുന്നത്. പത്രോസ് അപ്പോസ്തലന്‍ പറയുന്നത് നോക്കാം: “ഞങ്ങളോടു കൂടെ നടന്ന പുരുഷന്മാരില്‍ ഒരുത്തന്‍ ഞങ്ങളോടു കൂടെ അവന്‍റെ പുനരുത്ഥാനത്തിനു സാക്ഷിയായിത്തീരേണം” (അപ്പൊ.പ്രവൃ.1:22)  “ഈ യേശുവിനെ ദൈവം ഉയിര്‍ത്തെഴുന്നേല്പിച്ചു. അതിന്നു ഞങ്ങള്‍ എല്ലാവരും സാക്ഷികള്‍ ആകുന്നു” (അപ്പൊ.2:32). ഈ യോഗ്യത പൗലോസ്‌ അപ്പോസ്തലനുണ്ട്. യെരുശലേം നഗരത്തില്‍ വളര്‍ന്നവനാണ് താന്‍ എന്ന് അപ്പൊ.പ്രവൃ. 22:3-ല്‍ പൗലോസ്‌ അപ്പൊസ്തലന്‍ മഹാപുരോഹിതന്മാരെ സാക്ഷി നിര്‍ത്തി യെഹൂദാ ജനക്കൂട്ടത്തിനോട് പറയുന്നുണ്ട്. മൂന്നര വര്‍ഷക്കാലം യെരുശലേമിലും ചുറ്റുപാടും പരസ്യമായി പ്രവര്‍ത്തിച്ച യേശുക്രിസ്തുവിനെ തീര്‍ച്ചയായും പൗലോസ്‌ കണ്ടിട്ടുണ്ടെന്ന് താഴെയുള്ള അവകാശവാദത്തില്‍ നിന്ന് പിടികിട്ടും:

 

“ഞാന്‍ സ്വതന്ത്രന്‍ അല്ലയോ? ഞാന്‍ അപ്പൊസ്തലന്‍ അല്ലയോ? നമ്മുടെ കര്‍ത്താവായ യേശുവിനെ ഞാന്‍ കണ്ടിട്ടില്ലയോ? കര്‍ത്താവില്‍ ഞാന്‍ ചെയ്ത പ്രവൃത്തിയുടെ ഫലം നിങ്ങള്‍ അല്ലയോ?” (1.കൊരി.9:1)

 

ഉയിര്‍ത്തെഴുന്നേറ്റ യേശുക്രിസ്തു പൗലോസ്‌ അപ്പോസ്തലന് നേരിട്ട് പ്രത്യക്ഷപ്പെടുകയും ചെയ്തിട്ടുള്ളതിനാല്‍ ഉയിര്‍ത്തെഴുന്നേല്‍പ്പിന്‍റെ  സാക്ഷിയും കൂടിയാണ് വിശുദ്ധ പൗലോസ്‌ ശ്ലീഹാ.

 

അപ്പോസ്തലന്മാര്‍ക്കുണ്ടായിരിക്കേണ്ട രണ്ടാമത്തെ യോഗ്യത പ്രവര്‍ത്തനങ്ങളാണ്. പ്രവര്‍ത്തനങ്ങള്‍ അത്ഭുതങ്ങളിലും അടയാളങ്ങളിലും പ്രത്യക്ഷമാകേണ്ടതാണ്. അനുഗൃഹീത അപ്പൊസ്തലനായ പൗലോസിന്‍റെ വാക്കുകള്‍ നോക്കാം: “ഞാന്‍ ഏതുമില്ല എങ്കിലും അതിശ്രേഷ്ഠതയുള്ള അപ്പൊസ്തലന്മാരില്‍ ഒട്ടും കുറഞ്ഞവനല്ല.  അപ്പൊസ്തലന്‍റെ ലക്ഷണങ്ങള്‍ പൂര്‍ണ്ണ സഹിഷ്ണുതയിലും അടയാളങ്ങളാലും അത്ഭുതങ്ങളാലും വീര്യപ്രവൃത്തികളാലും നിങ്ങളുടെ ഇടയില്‍ വെളിപ്പെട്ടു വന്നുവല്ലോ” (2.കൊരി.12:11,12). രണ്ടാമത്തെ യോഗ്യതയും കര്‍ത്താവിന്‍റെ വിശുദ്ധ ദാസനായ പൗലോസിനുണ്ടെന്ന് ചുരുക്കം.

 

മൂന്നാമതായി, കര്‍ത്താവ് നേരിട്ട് വിളിച്ചു നിയമിച്ചവരാണ് അപ്പോസ്തലന്മാര്‍. “നേരം വെളുത്തപ്പോള്‍ അവന്‍ ശിഷ്യന്മാരെ അടുക്കെ വിളിച്ചു, അവരില്‍ പന്ത്രണ്ടുപേരെ തിരഞ്ഞെടുത്തു, അവര്‍ക്കു അപ്പൊസ്തലന്മാര്‍ എന്നു പേര്‍ വിളിച്ചു” (ലൂക്കോ.6:13). പൗലോസിനെ അപ്പോസ്തലനായി നിയോഗിച്ചത് ക്രിസ്തു നേരിട്ടാണ്. തനിക്ക് നേരിട്ട് ലഭിച്ച ദൈവവിളിയെ കുറിച്ച് പൗലോസപ്പോസ്തലന്‍ ആവര്‍ത്തിച്ചു പറയുന്നുണ്ട്: (റോമ.1:1; 1.കൊരി.1:1; ഗലാത്യ.1:1, 15). അപ്പോസ്തലന്മാര്‍ക്കുണ്ടായിരിക്കേണ്ട മൂന്നാമത്തെ യോഗ്യതയും പൗലോസ്‌ ശ്ലീഹക്കുണ്ടെന്ന് വ്യക്തം!

 

ക്രിസ്തുവിന്‍റെ സഭയെ മുടിക്കുവാന്‍ അത്യന്തം എരിവേറി നടന്നിരുന്ന ശൌല്‍ എന്ന പൌലോസിനോട് യേശുക്രിസ്തു ഇടപെടുന്ന സംഭവം നമുക്ക്‌ അപ്പൊസ്തലപ്രവൃത്തി ഒമ്പതാം അദ്ധ്യായത്തില്‍ കാണാന്‍ കഴിയും. ആ ഭാഗം താഴെ വിവരിക്കുന്നു:

 

“ശൌല്‍ കര്‍ത്താവിന്‍റെ ശിഷ്യന്മാരുടെ നേരെ ഭീഷണിയും കൊലയും നിശ്വസിച്ചുകൊണ്ടു മഹാപുരോഹിതന്‍റെ അടുക്കല്‍ ചെന്നു, ദമസ്കൊസില്‍ ഈ മാര്‍ഗ്ഗക്കാരായ വല്ല പുരുഷന്മാരെയോ സ്ത്രീകളെയോ കണ്ടാല്‍ അവരെ പിടിച്ചുകെട്ടി യെരൂശലേമിലേക്കു കൊണ്ടുവരുവാന്‍ തക്കവണ്ണം അവിടത്തെ പള്ളികള്‍ക്കു അവനോടു അധികാരപത്രം വാങ്ങി. അവന്‍ പ്രയാണം ചെയ്തു ദമസ്കൊസിന്നു സമീപിച്ചപ്പോള്‍ പെട്ടെന്നു ആകാശത്തുനിന്നു ഒരു വെളിച്ചം അവന്‍റെ ചുറ്റും മിന്നി; അവന്‍ നിലത്തു വീണു; ശൌലെ, ശൌലേ, നീ എന്നെ ഉപദ്രവിക്കുന്നതു എന്തു എന്നു തന്നോടു പറയുന്ന ഒരു ശബ്ദം കേട്ടു. നീ ആരാകുന്നു, കര്‍ത്താവേ, എന്നു അവന്‍ ചോദിച്ചതിന്നു: നീ ഉപദ്രവിക്കുന്ന യേശു ആകുന്നു ഞാന്‍. നീ എഴുന്നേറ്റു പട്ടണത്തില്‍ ചെല്ലുക; നീ ചെയ്യേണ്ടുന്നതു അവിടെ വെച്ചു നിന്നോടു പറയും എന്നു അവന്‍ പറഞ്ഞു. അവനോടുകൂടെ പ്രയാണം ചെയ്ത പുരുഷന്മാര്‍ ശബ്ദം കേട്ടു എങ്കിലും ആരെയും കാണാതെ മരവിച്ചു നിന്നു. ശൌല്‍ നിലത്തുനിന്നു എഴുന്നേറ്റു കണ്ണു തുറന്നാറെ ഒന്നും കണ്ടില്ല; അവര്‍ അവനെ കൈകൂ പിടിച്ചു ദമസ്കൊസില്‍ കൂട്ടിക്കൊണ്ടുപോയി; അവന്‍ മൂന്നു ദിവസം കണ്ണു കാണാതെയും തിന്നുകയോ കുടിക്കയോ ചെയ്യാതെയും ഇരുന്നു.

 

എന്നാല്‍ അനന്യാസ് എന്നൊരു ശിഷ്യന്‍ ദമസ്കൊസില്‍ ഉണ്ടായിരുന്നു. അവനെ കര്‍ത്താവു ഒരു ദര്‍ശനത്തില്‍ അനന്യാസേ എന്നു വിളിച്ചു. കര്‍ത്താവേ, അടിയന്‍ ഇതാ എന്നു അവന്‍ വിളികേട്ടു. കര്‍ത്താവു അവനോടു: നീ എഴുന്നേറ്റു നേര്‍വ്വീഥി എന്ന തെരുവില്‍ ചെന്നു, യൂദയുടെ വീട്ടില്‍ തര്‍സൊസുകാരനായ ശൌല്‍ എന്നു പേരുള്ളവനെ അന്വേഷിക്ക; അവന്‍ പ്രാര്‍ത്ഥിക്കുന്നു; അനന്യാസ് എന്നൊരു പുരുഷന്‍ അകത്തു വന്നു താന്‍ കാഴ്ച പ്രാപിക്കേണ്ടതിന്നു തന്‍റെ മേല കൈ വെക്കുന്നതു അവന്‍ കണ്ടിരിക്കുന്നു എന്നു കല്പിച്ചു. അതിന്നു അനന്യാസ്: കര്‍ത്താവേ, ആ മനുഷ്യന്‍ യെരൂശലേമില്‍ നിന്‍റെ വിശുദ്ധന്മാര്‍ക്കു എത്ര ദോഷം ചെയ്തു എന്നു പലരും പറഞ്ഞ് ഞാന്‍ കേട്ടിരിക്കുന്നു. ഇവിടെയും നിന്‍റെ നാമത്തെ വിളിച്ചപേക്ഷിക്കുന്നവരെ ഒക്കെയും പിടിച്ചുകെട്ടുവാന്‍ അവന്നു മഹാപുരോഹിതന്മാരുടെ അധികാരപത്രം ഉണ്ടു എന്നു ഉത്തരം പറഞ്ഞു. കര്‍ത്താവു അവനോടു: നീ പോക; അവന്‍ എന്‍റെ നാമം ജാതികള്‍ക്കും രാജാക്കന്മാര്‍ക്കും യിസ്രായേല്‍മക്കള്‍ക്കും മുമ്പില്‍ വഹിപ്പാന്‍ ഞാന്‍ തിരഞ്ഞെടുത്തിരിക്കുന്നൊരു പാത്രം ആകുന്നു. എന്‍റെ നാമത്തിന്നു വേണ്ടി അവന്‍ എന്തെല്ലാം കഷ്ടം അനുഭവിക്കേണ്ടതാകുന്നു എന്നു ഞാന്‍ അവനെ കാണിക്കും എന്നു പറഞ്ഞു. അങ്ങനെ അനന്യാസ് ആ വീട്ടില്‍ ചെന്നു അവന്‍റെമേല്‍ കൈ വെച്ചു: ശൌലേ, സഹോദരാ, നീ കാഴ്ച പ്രാപിച്ചു പരിശുദ്ധാത്മപൂര്‍ണ്ണന്‍ ആകേണ്ടതിന്നു നീ വന്ന വഴിയില്‍ നിനക്കു പ്രത്യക്ഷനായ യേശു എന്ന കര്‍ത്താവു എന്നെ അയച്ചിരിക്കുന്നു എന്നു പറഞ്ഞു. ഉടനെ അവന്‍റെ കണ്ണില്‍ നിന്നു ചെതുമ്പല്‍ പോലെ വീണു; കാഴ്ച ലഭിച്ചു അവന്‍ എഴുന്നേറ്റു സ്നാനം ഏല്‍ക്കയും ആഹാരം കൈക്കൊണ്ടു ബലം പ്രാപിക്കയും ചെയ്തു. അവന്‍ ദമസ്കൊസിലുള്ള ശിഷ്യന്മാരോടു കൂടെ കുറെനാള്‍ പാര്‍ത്തു, യേശു തന്നേ ദൈവപുത്രന്‍ എന്നു പള്ളികളില്‍ പ്രസംഗിച്ചു. കേട്ടവര്‍ എല്ലാവരും വിസ്മയിച്ചു: യെരൂശലേമില്‍ ഈ നാമം വിളിച്ചപേക്ഷിക്കുന്നവര്‍ക്കും നാശം ചെയ്തവന്‍ ഇവനല്ലയോ? ഇവിടെയും അവരെ പിടിച്ചുകെട്ടി മഹാപുരോഹിതന്മാരുടെ അടുക്കല്‍ കൊണ്ടുപോകുവാനല്ലോ വന്നതു എന്നു പറഞ്ഞു. ശൌലോ മേല്‍ക്കുമേല്‍ ശക്തിപ്രാപിച്ചു, യേശു തന്നേ ക്രിസ്തു എന്നു തെളിയിച്ചു ദമസ്കൊസില്‍ പാര്‍ക്കുന്ന യെഹൂദന്മാരെ മിണ്ടാതാക്കി” (അപ്പൊ.പ്രവൃ.9:1-22)

 

ഈ ചരിത്രവിവരണം വിശ്വാസയോഗ്യമല്ല എന്ന ആരോപണത്തിന് ബലം പകരാന്‍ ദാവാക്കാര്‍ കൊണ്ടുവരുന്നത് വേറൊരു വേദഭാഗമാണ്. പൗലോസ്‌ അപ്പോസ്തലന്‍ യെഹൂദന്മാരോട് തന്നെക്കുറിച്ച് പറയുന്ന ഒരു സാക്ഷ്യമാണത്:

 

“ഞാന്‍ പുരുഷന്മാരെയും സ്ത്രീകളെയും പിടിച്ചു കെട്ടി തടവില്‍ ഏല്പിച്ചും ഈ മാര്‍ഗ്ഗക്കാരെ കൊല്ലുവാനും മടിക്കാതെ ഉപദ്രവിച്ചുവന്നു. അതിന്നു മഹാപുരോഹിതരും മൂപ്പന്മാരുടെ സംഘം ഒക്കെയും എനിക്കു സാക്ഷികള്‍; അവരോടു സഹോദരന്മാര്‍ക്കായി എഴുത്തു വാങ്ങിക്കൊണ്ടു ദമസ്കൊസില്‍ പാര്‍ക്കുന്നവരെയും പിടിച്ചുകെട്ടി ദണ്ഡനത്തിന്നായി യെരൂശലേമിലേക്കു കൊണ്ടുവരേണ്ടതിന്നു ഞാന്‍ അവിടേക്കു യാത്രയായി. അങ്ങനെ പ്രയാണം ചെയ്തു ദമസ്കൊസിനോടു അടുത്തപ്പോള്‍ ഏകദേശം ഉച്ചെക്കു പെട്ടെന്നു ആകശത്തുനിന്നു വലിയോരു വെളിച്ചം എന്‍റെ ചുറ്റും മിന്നി. ഞാന്‍ നിലത്തു വീണു: ശൌലേ, ശൌലെ, നീ എന്നെ ഉപദ്രവിക്കുന്നതു എന്തു എന്നു എന്നോടു പറയുന്ന ഒരു ശബ്ദം കേട്ടു. കര്‍ത്താവേ, നീ ആര്‍ എന്നു ഞാന്‍ ചോദിച്ചതിന്നു: നീ ഉപദ്രവിക്കുന്ന നസറായനായ യേശു ആകുന്നു ഞാന്‍ എന്നു അവന്‍ എന്നോടു പറഞ്ഞു. എന്നോടു കൂടെയുള്ളവര്‍ വെളിച്ചം കണ്ടു എങ്കിലും എന്നോടു സംസാരിക്കുന്നവന്‍റെ ശബ്ദം കേട്ടില്ല. കര്‍ത്താവേ ഞാന്‍ എന്തു ചെയ്യേണം എന്നു ചോദിച്ചുതിന്നു കര്‍ത്താവു എന്നോടു; എഴുന്നേറ്റു ദമസ്കൊസിലേക്കു പോക; നീ ചെയ്യേണ്ടതിന്നു വിധിച്ചിരിക്കുന്നതെല്ലാം അവിടെ നിന്നോടു പറയും എന്നു കല്പിച്ചു. ആ വെളിച്ചത്തിന്‍റെ തേജസ്സു ഹേതുവായിട്ടു കണ്ണു കാണായ്കയാല്‍ കൂടെയുള്ളവര്‍ എന്നെ കൈക്കു പിടിച്ചു നടത്തി; അങ്ങനെ ഞാന്‍ ദമസ്കൊസില്‍ എത്തി. അവിടെ പാര്‍ക്കുന്ന സകല യെഹൂദന്മാരാലും നല്ല സാക്ഷ്യം കൊണ്ടവനായി ന്യായപ്രമാണപ്രകാരം ഭക്തിയുള്ള പുരുഷനായ അനന്യാസ് എന്നൊരുത്തന്‍ എന്‍റെ അടുക്കല്‍ വന്നുനിന്നു; സഹോദരനായ ശൌലെ, കാഴ്ചപ്രാപിക്ക എന്നു പറഞ്ഞു; ആ നാഴികയില്‍ തന്നേ ഞാന്‍ കാഴ്ച പ്രാപിച്ചു അവനെ കണ്ടു.” (അപ്പൊ.പ്രവൃ.22:4-13)

 

ഈ രണ്ട് വിവരണങ്ങളും തമ്മില്‍ വൈരുദ്ധ്യമുണ്ട്, അതുകൊണ്ട് അത് വിശ്വസിക്കാന്‍ കൊള്ളില്ല എന്നാണ് ദാവാക്കാരുടെ വാദം. വൈരുദ്ധ്യമുള്ളതായി അവര്‍ പറയുന്നത് ഇതാണ്:

 

“അവനോടുകൂടെ പ്രയാണം ചെയ്ത പുരുഷന്മാര്‍ ശബ്ദം കേട്ടു എങ്കിലും ആരെയും കാണാതെ മരവിച്ചു നിന്നു” (പ്രവൃ.9:7)

 

“എന്നോടു കൂടെയുള്ളവര്‍ വെളിച്ചം കണ്ടു എങ്കിലും എന്നോടു സംസാരിക്കുന്നവന്‍റെ ശബ്ദം കേട്ടില്ല” (പ്രവൃ.22:9)

 

“ലൂക്കോസ് പറയുന്നത് പൗലോസിന്‍റെ കൂടെയുള്ളവര്‍ ശബ്ദം കേട്ടു എങ്കിലും വെളിച്ചം കണ്ടില്ല’ എന്നാണ്, എന്നാല്‍ പൗലോസ്‌ പറയുന്നത്, ‘തന്‍റെ കൂടെയുള്ളവര്‍ വെളിച്ചം കണ്ടു എങ്കിലും ശബ്ദമൊന്നും കേട്ടില്ല’ എന്നുമാണ്. രണ്ടുപേരുടെയും വിവരണത്തിലുള്ള ഈ വൈരുദ്ധ്യം, ഈ വിവരണങ്ങളെ തള്ളിക്കളയാന്‍ നമ്മളെ പ്രേരിപ്പിക്കുന്നു” എന്നാണ് ദാവാക്കാര്‍ വാദിക്കുന്നത്. അവരുടെ ഈ വാദത്തിന്‍റെ പൊള്ളത്തരം നോക്കാം:

 

പൌലോസിന്‍റെ കൂടെയുള്ളവര്‍ വെളിച്ചം കണ്ടില്ല എന്ന് ലൂക്കോസ് പറഞ്ഞിട്ടില്ല, അത് ദാവാക്കാരുടെ പതിവ്‌ ദുര്‍വ്യാഖ്യാനം മാത്രമാണ്. ലൂക്കോസ് പറഞ്ഞിരിക്കുന്നത് ‘പൌലോസിനോട് കൂടെയുണ്ടായിരുന്ന പുരുഷന്മാര്‍ ശബ്ദം കേട്ടു എങ്കിലും ആരെയും കാണാതെ മരവിച്ചു നിന്നു’ എന്നാണ്. വെളിച്ചമല്ല അവര്‍ കാണാതിരുന്നത്, മറിച്ച് ആ ശബ്ദം ഉണ്ടാക്കിയ വ്യക്തിയെ ആണ്. അതായത് പൌലോസിന്‍റെ കൂടെയുണ്ടായിരുന്നവര്‍ വെളിച്ചം കണ്ടു എന്ന കാര്യത്തില്‍ രണ്ട് പേരും യോജിക്കുന്നു. ശബ്ദം കേട്ടുവോ ഇല്ലയോ എന്ന കാര്യത്തില്‍ മാത്രമാണ് പ്രത്യക്ഷത്തില്‍ എന്തെങ്കിലും തര്‍ക്കമുള്ളത്. അത് നമുക്ക്‌ പരിശോധിക്കാം.

 

‘കേട്ടു’ എന്നതിന് അവിടെ രണ്ടിടത്തും ഉപയോഗിച്ചിരിക്കുന്ന ഗ്രീക്ക് പദം ακούω (ak-oo’-o, അകൂഓ) എന്നതാണ്. ഈ പദത്തിന് Strong’s Dictionary നല്‍കുന്ന അര്‍ത്ഥം ഇവയാണ്:

 

 

1) to be endowed with the faculty of hearing, not deaf

 

2) to hear

 

2b) to attend to, consider what is or has been said

 

2c) to understand, perceive the sense of what is said

 

3) to hear something

 

3a) to perceive by the ear what is announced in one’s presence

 

3b) to get by hearing learn

 

3c) a thing comes to one’s ears, to find out, learn

 

3e) to give ear to a teaching or a teacher

 

3f) to comprehend, to understand

 

വെറുതെ എന്തെങ്കിലും കേള്‍ക്കുക എന്ന് മാത്രമല്ല ആ പദത്തിന് അര്‍ത്ഥമുള്ളത്. ‘ഒരു കാര്യം ശ്രദ്ധാപൂര്‍വ്വം കേട്ട് അര്‍ത്ഥം വ്യക്തമായി ഗ്രഹിക്കുക’ എന്നും ആ പദത്തിന് അര്‍ത്ഥമുണ്ട്. നമ്മുടെ മലയാള ഭാഷയിലും ‘കേള്‍ക്കുക’ എന്നതിന് ‘അര്‍ത്ഥം ഗ്രഹിച്ച് അതനുസരിച്ച് പ്രവര്‍ത്തിക്കുക’ എന്നൊരു അര്‍ത്ഥമുണ്ടല്ലോ. ‘ഇവനോട് എത്ര പറഞ്ഞാലും ഇവന്‍ ഒരക്ഷരം കേള്‍ക്കില്ല’ എന്ന് ഒരദ്ധ്യാപകന്‍ തന്‍റെ വിദ്യാര്‍ത്ഥിയെക്കുറിച്ച് പറഞ്ഞാല്‍ അതിനര്‍ത്ഥം ആ വിദ്യാര്‍ത്ഥിക്ക് കാതു കേള്‍ക്കില്ല എന്നല്ലല്ലോ. മറിച്ച് കേട്ട കാര്യങ്ങള്‍ മനസ്സിലാക്കി അതനുസരിച്ച് അവന്‍ പ്രവര്‍ത്തിക്കില്ല എന്നാണ് അദ്ദേഹം ഉദ്ദേശിച്ചത് എന്ന കാര്യം മലയാളത്തില്‍ അല്പമെങ്കിലും അറിവുള്ള ഏതൊരാള്‍ക്കും പിടികിട്ടും. ഇവിടെ, ലൂക്കോസും പൌലോസും ‘അകൂഓ’ എന്ന പദത്തെ വ്യത്യസ്തമായ ഈ രണ്ടുവിധ അര്‍ത്ഥങ്ങളിലാണ് ഉപയോഗിച്ചിരിക്കുന്നത്. “എന്നോട് കൂടെയുള്ളവര്‍ എന്നോട് സംസാരിക്കുന്നവന്‍റെ ശബ്ദം കേട്ടില്ല” എന്ന് പൗലോസ്‌ പറഞ്ഞതിനര്‍ത്ഥം, അവന്‍ സംസാരിച്ച കാര്യങ്ങള്‍ കേട്ട് അര്‍ത്ഥം ഗ്രഹിക്കത്തക്ക നിലയില്‍ അവരത് മനസ്സിലാക്കിയില്ല” എന്നാണ്. എന്നാല്‍ ലൂക്കോസ് ആ വാക്ക്‌ ഉപയോഗിച്ചിരിക്കുന്നത്, ‘പൌലോസിനോട് സംസാരിച്ചവന്‍റെ ശബ്ദം കൂടെയുള്ളവരുടെ ചെവികളില്‍ എത്തി’ എന്നുള്ള അര്‍ത്ഥത്തിലാണ്. ഒരു പക്ഷെ ബഹുഭാഷാപണ്ഡിതനായിരുന്ന പൗലോസിനോട്, അവനറിയാവുന്നതും എന്നാല്‍ കൂടെയുള്ളവര്‍ക്ക് അറിയാത്തതുമായ ഏതെങ്കിലും ഒരു ഭാഷയിലായിരിക്കാം യേശുക്രിസ്തു സംസാരിച്ചത് എന്നും വരാം. അങ്ങനെയാണെങ്കില്‍ കൂടെയുള്ളവര്‍ക്ക് ശബ്ദം കേള്‍ക്കാമെന്നല്ലാതെ അര്‍ത്ഥം മനസ്സിലാക്കാന്‍ സാധിക്കില്ലല്ലോ. ഏതായാലും പൌലോസിന്‍റെ കൂടെയുണ്ടായിരുന്നവര്‍ സംസാരിച്ചവന്‍റെ ശബ്ദം വ്യക്തമായി കേട്ടെങ്കിലും അവന്‍ പറഞ്ഞ കാര്യങ്ങള്‍ എന്താണെന്ന് ഗ്രഹിക്കുകയുണ്ടായില്ല എന്നതില്‍ യാതൊരു സംശയത്തിനും അവകാശമില്ല. (തുടരും…)

]]>
https://sathyamargam.org/2017/10/%e0%b4%aa%e0%b5%8c%e0%b4%b2%e0%b5%8b%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%85%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8b%e0%b4%b8%e0%b5%8d%e0%b4%a4%e0%b4%b2%e0%b4%a4-2/feed/ 0
എന്തുകൊണ്ടാണ് മുഹമ്മദ്‌ രാത്രി നമസ്കാരവും ഖുര്‍ആന്‍ പാരായണവും ഉപേക്ഷിച്ചത്? https://sathyamargam.org/2017/09/%e0%b4%8e%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%95%e0%b5%8a%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%be%e0%b4%a3%e0%b5%8d-%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b5%8d%e2%80%8c/ https://sathyamargam.org/2017/09/%e0%b4%8e%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%95%e0%b5%8a%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%be%e0%b4%a3%e0%b5%8d-%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b5%8d%e2%80%8c/#respond Tue, 05 Sep 2017 09:42:52 +0000 http://sathyamargam.org/?p=1408 അനില്‍കുമാര്‍ വി അയ്യപ്പന്‍

 

ഇന്ന് ലോകത്തുള്ള സകല മുസ്ലീങ്ങളും സ്ഥല-കാല ഭേദമില്ലാതെ അവകാശപ്പെടുന്ന ഒരു കാര്യമാണ് “ഖുര്‍ആന്‍ മനഃപാഠമാക്കിയ അനേകം മുസ്ലീങ്ങള്‍ ലോകത്തിന്‍റെ നാനാഭാഗങ്ങളിലും ഉണ്ട്” എന്നുള്ളത്. ആ അവകാശവാദം പൂര്‍ണ്ണമായി തള്ളിക്കളയാന്‍ പറ്റുന്നതുമല്ല. പഴയ നിയമത്തിലെ വെറും അഞ്ച് പുസ്തകങ്ങളുടെ മാത്രം വലുപ്പമുള്ള, അഥവാ പുതിയ നിയമത്തിലെ 12 പുസ്തകങ്ങളുടെ മാത്രം വലുപ്പമുള്ള ഖുര്‍ആന്‍ മനഃപാഠമാക്കിയ കുറെ ആളുകള്‍ ലോകത്തില്‍ ഉണ്ട് എന്നുള്ളതൊരു വസ്തുതതയാണ്.

 

ഹദീസുകളില്‍ കാണുന്നതനുസരിച്ചു മനുഷ്യന് വളരെ എളുപ്പം മറന്നു പോകാവുന്ന ഒന്നാണ് ഖുര്‍ആന്‍. അതുകൊണ്ടുതന്നെ, അങ്ങനെയുള്ളൊരു പുസ്തകത്തെ മനഃപാഠമാക്കാനും അത് ഓര്‍മ്മയില്‍ സൂക്ഷിക്കാനും കഠിനാദ്ധ്വാനം ചെയ്യുന്ന മുസ്ലീം സുഹൃത്തുക്കളെ ഞാന്‍ ആദ്യമേ തന്നെ അഭിനന്ദിക്കുന്നു.  ഖുര്‍ആന്‍ എളുപ്പം മറന്നു പോകാവുന്ന ഒന്നാണെന്നുള്ളതിന് ഞാന്‍ ചില ഹദീസുകള്‍ തരാം:

 

അബു മൂസാ നിവേദനം: നബി പറഞ്ഞു: ‘ഈ ഖുര്‍ആനിനെ സ്മരിക്കുക. മുഹമ്മദിന്‍റെ ആത്മാവ് ആരുടെ കൈയിലാണോ അവന്‍ തന്നെയാണെ സത്യം. ഒട്ടകം അതിന്‍റെ കയറില്‍ നിന്നും രക്ഷപ്പെട്ട് പോകുന്നതിനെക്കാള്‍ വേഗത്തില്‍ ഖുര്‍ആന്‍ പോകും (ഹൃദിസ്ഥമാക്കിയത് മറക്കും)’ (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 6, ഹദീസ്‌ നമ്പര്‍ 231 (791)

 

അബ്ദുല്ലാഹ് (അബ്ദുല്ലാഹിബ്നു മസ്ഊദ്) നിവേദനം: റസൂല്‍ പറഞ്ഞു: ‘അവരില്‍ (മനുഷ്യരില്‍) ഒരാള്‍ക്ക് ഞാന്‍ ഇന്ന ഇന്ന ആയത്തുകള്‍ മറന്നു എന്ന് പറയുന്നത് വളരെ മോശമാണ്. എന്നാല്‍ (മറന്നാല്‍) ഞാന്‍ മറവിക്ക് വിധേയനായി എന്ന് പറയാം. നിങ്ങള്‍ ഖുര്‍ആന്‍ ഓര്‍മ്മിച്ചു കൊണ്ടിരിക്കുക. (ഓര്‍മ്മയില്‍ നിലനിര്‍ത്തുക) ഒരു മൃഗം അതിനെ കെട്ടിയിട്ട കയറില്‍ നിന്നും ചാടിപ്പോകുന്നതിനേക്കാള്‍ വേഗതയില്‍ മനുഷ്യ ഹൃദയങ്ങളില്‍ നിന്നും അത് ഓടിപ്പോകുന്നതാണ്.’ (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 6, ഹദീസ്‌ നമ്പര്‍ 228 (790)

 

അബ്ദുല്ലാഹിബ്നു ഉമര്‍ നിവേദനം: റസൂല്‍ പറഞ്ഞു: നിശ്ചയമായും ഖുര്‍ആന്‍റെ ആള്‍ (ഖുര്‍ആന്‍ ഹൃദിസ്ഥമാക്കിയവന്‍) കെട്ടിയിട്ട ഒട്ടകത്തെപ്പോലെയാകുന്നു. അതിനെ അവന്‍ ശ്രദ്ധിച്ചാല്‍ അതിനെ അവനു പിടിച്ചു നിര്‍ത്താം. അതിനെ അവന്‍ അഴിച്ചു വിട്ടാല്‍ അത് അതിന്‍റെ വഴിക്ക് പോകുന്നതാണ്.’ (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 6, ഹദീസ്‌ നമ്പര്‍ 226 (789)

 

മനഃപാഠമാക്കിയ ഖുര്‍ആന്‍ ഓര്‍മ്മയില്‍ നിലനിര്‍ത്തുന്നത് വളരെയേറെ ബുദ്ധിമുട്ടുള്ള കാര്യമായത് കൊണ്ടുതന്നെ ഖുര്‍ആനില്‍ നിന്നും ധാരാളം ആയത്തുകളും സൂറകളും ആദ്യകാല മുസ്ലീങ്ങള്‍ മറന്നു പോയിട്ടുണ്ട്. ഇന്നത്തെ ഖുര്‍ആനില്‍ ആ സൂറകളും ആയത്തുകളും ഇല്ല എന്നുള്ളത് പ്രത്യേകം പ്രസ്താവ്യമാണ്. മലക്ക് മുഹമ്മദിന് ചൊല്ലിക്കൊടുത്തതായി ആരോപിക്കപ്പെടുന്ന ഒറിജിനല്‍ ഖുര്‍ആനില്‍ ഉണ്ടായിരുന്ന വലുപ്പമുള്ള രണ്ട് സൂറകള്‍ പില്‍ക്കാല മുസ്ലീങ്ങള്‍ മറന്നു പോയതായി നമുക്ക് താഴെയുള്ള ഹദീസില്‍ വായിക്കാം:

 

അബുല്‍ ഹര്‍ബിന്‍റെ പിതാവ് നിവേദനം: ബസ്രയിലെ ഖുര്‍ആന്‍ മനഃപാഠമുള്ളവരുടെ അടുക്കലേക്ക് അബു മൂസ അല്‍-അശ്അരി ദൂതനെ അയച്ചു. ഖുര്‍ആന്‍ ഹൃദിസ്ഥമാക്കിയ മുന്നൂറു പേര്‍ അദ്ദേഹത്തിന്‍റെ അടുക്കലെത്തി.

 

അപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘ബസ്രയിലെ ഉത്തമരും (ഖുര്‍ആന്‍) പണ്ഡിതന്മാരുമാണ് നിങ്ങള്‍. നിങ്ങള്‍ പാരായണം ചെയ്യുവിന്‍, കാലം നിങ്ങളില്‍ നീണ്ടുപോകരുത്. അങ്ങനെ വന്നാല്‍ നിങ്ങളുടെ മനസ്സ് കടുത്തുപോകും; നിങ്ങളുടെ മുമ്പുള്ളവരുടെ മനം കടുത്തു പോയപോലെ. ഞങ്ങള്‍ ഒരദ്ധ്യായം പാരായണം ചെയ്തിരുന്നു. ദൈര്‍ഘ്യത്തിലും കാഠിന്യത്തിലും ബറാഅത്തിനോട് അതിനെ ഞങ്ങള്‍ സാമ്യപ്പെടുത്തിയിരുന്നു. എനിക്ക് അത് മറപ്പിക്കപ്പെട്ടു. പക്ഷേ അതില്‍നിന്നു എനിക്ക് മനഃപാഠമുള്ളത് ഇതാണ്: മനുഷ്യപുത്രന് സ്വത്തിന്‍റെ രണ്ടു താഴ്വരയുണ്ടെങ്കിലും അവന്‍ മൂന്നാമത്തേത് കൊതിക്കും. മനുഷ്യപുത്രന്‍റെ ഉള്ളു നിറയ്ക്കാന്‍ മണ്ണിനേ കഴിയൂ. ഞങ്ങള്‍ ഒരു അദ്ധ്യായം പാരായണം ചെയ്തിരുന്നു. മുസബ്ബിഹാത്തില്‍പ്പെട്ട ഒരു സൂറയോട് ഞങ്ങള്‍ അതിനെ സാമ്യപ്പെടുത്തിയിരുന്നു. എന്നാല്‍ ഞാന്‍ അത് വിസ്മരിച്ചുപോയി. പക്ഷേ, എനിക്കതില്‍ നിന്ന് മനഃപാഠമുള്ളത്:

 

‘വിശ്വാസികളേ! നിങ്ങള്‍ പ്രവര്‍ത്തിക്കാത്തത് എന്തിനാണ് നിങ്ങള്‍ പറയുന്നത്? നിങ്ങളുടെ പിരടികളില്‍ സാക്ഷ്യമായി രേഖപ്പെടുത്തപ്പെടുന്നതാണ്. പുനരുത്ഥാന ദിനത്തില്‍ അതിനെക്കുറിച്ച് നിങ്ങളോട് ചോദിക്കപ്പെടും.’ (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 12, ഹദീസ്‌ നമ്പര്‍ . 119 (1050).

 

ഇങ്ങനെ ഖുര്‍ആന്‍ മനഃപാഠമാക്കിയ പലരില്‍ നിന്നും അത് നഷ്ടപ്പെടാന്‍ തുടങ്ങിയത് കൊണ്ടാണ് രണ്ടാം ഖലീഫ ഉമറിന്‍റെ മകനും മുഹമ്മദിന്‍റെ അളിയനുമായ അബ്ദുല്ലാഹിബ്നു ഉമര്‍ ഇങ്ങനെ പറഞ്ഞത്:

 

`Abdullah b. `Umar reportedly said, ‘Let none of you say, “I have got the whole of the Qur’an.” How does he know what all of it is? Much of the Qur’an has gone [d h b]. Let him say instead, “I have got what has survived.”‘ (p. 117, Jalal al Din `Abdul Rahman b. abi Bakr al Suyuti, “al Itqan fi `ulum al Qur’an”, Halabi, Cairo, 1935/1354, pt 2, p. 25)

 

(അബ്ദുള്ളാഹിബിനു ഉമര്‍ പറഞ്ഞതായി നിവേദനം: “ഖുര്‍ആന്‍ പൂര്‍ണ്ണമായി എനിക്ക് ലഭിച്ചു എന്ന് നിങ്ങളില്‍ ആരുംതന്നെ പറയാന്‍ ഇടവരാതിരിക്കട്ടെ. അത് പൂര്‍ണ്ണമായി എന്തായിരുന്നു എന്ന് നിങ്ങള്‍ക്ക്‌ എങ്ങനെ അറിയാം? ഖുര്‍ആനിന്‍റെ മിക്ക ഭാഗങ്ങളും നഷ്ടപ്പെട്ടിരിക്കുന്നു. അതുകൊണ്ട് പകരം അദ്ദേഹം പറയട്ടെ: ‘അവശേഷിച്ചിരിക്കുന്നത് എനിക്ക് ലഭിച്ചിരിക്കുന്നു’ എന്ന്.)

 

എന്തുകൊണ്ടാണ് കെട്ടഴിച്ചു വിട്ട ഒട്ടകം ഓടിപ്പോകുന്നതു പോലെ ഖുര്‍ആന്‍ അത് ഹൃദിസ്ഥമാക്കിയവരുടെ മനസ്സുകളില്‍ നിന്നും ഓടിപ്പോകുന്നത് എന്നുള്ളതിന്‍റെ കാരണവും മുഹമ്മദ് പറഞ്ഞിട്ടുണ്ട്. ആ ഹദീസ് മുകളില്‍ നാം കണ്ട അബ്ദുല്ലാഹിബ്നു ഉമര്‍ റിപ്പോര്‍ട്ട് ചെയ്ത ഹദീസ്‌ നമ്പര്‍ 226 (789)-ന്‍റെ തുടര്‍ച്ചയായി വന്നിട്ടുള്ള ഹദീസാണ്. ആ ഹദീസില്‍ പറയുന്നത് ഇങ്ങനെയാണ്:

 

‘ഖുര്‍ആന്‍ മനഃപാഠമാക്കിയ ആള്‍ (രാത്രി) നമസ്കരിക്കുകയും രാത്രിയും പകലും അത് പാരായണം ചെയ്കയും ചെയ്‌താല്‍ അത് ഓര്‍മ്മയില്‍ ഉണ്ടകും. അങ്ങനെ നമസ്കരിച്ച് (പാരായണം ചെയ്തിട്ടില്ലെങ്കില്‍) അത് (ഖുര്‍ആന്‍) മറന്നു പോകും.’ സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 6, ഹദീസ്‌ നമ്പര്‍ 227)

 

ആ ഹദീസിന്‍റെ ഇംഗ്ലീഷ് പരിഭാഷ കൂടി നല്‍കാം:

 

This hadith has been narrated by Ibn ‘Umar from the Messenger of Allah (ﷺ), but in the hadith transmited by Musa b. ‘Uqba, this addition is made:

 

“When one who had committed the Qur’an to memory (or who is familiar with it) gets up (for night prayer) and recites it night and day, it remains fresh in his mind, but if he does not get up (for prayer and thus does not recite it) he forgets it.” (Sahih Muslim Book 6, Hadith 268) ലിങ്ക്: https://www.sunnah.com/muslim/6

 

ഖുര്‍ആന്‍ മനഃപാഠമാക്കിയ ആള്‍ എന്തുകൊണ്ട് ഖുര്‍ആന്‍ മറന്നു പോകുന്നു എന്നതിന്‍റെ കാരണമാണ് മുഹമ്മദ് ഇവിടെ പറഞ്ഞിരിക്കുന്നത്. രണ്ട് കാരണങ്ങളാണ് അതിനുള്ളത്:

 

1. ഖുര്‍ആന്‍ മനഃപാഠമാക്കിയ ആള്‍ രാത്രി നിസ്കരിക്കുന്നില്ല

 

2. ഖുര്‍ആന്‍ മനഃപാഠമാക്കിയ ആള്‍ രാത്രിയും പകലും അത് പാരായണം ചെയ്യുന്നില്ല

 

ഈ രണ്ടു കാരണങ്ങളാലാണ് ഖുര്‍ആന്‍ മനഃപാഠമാക്കിയ ഒരാള്‍ അത് മറന്നു പോകുന്നത് എന്നത്രേ മുഹമ്മദ്‌ പറഞ്ഞത്. ഇത് കേവലം പണ്ഡിതന്മാരുടെ അഭിപ്രായമല്ല, സാക്ഷാല്‍ മുഹമ്മദ്‌ തന്നെ നേരിട്ട് പറഞ്ഞതാണ്. പറഞ്ഞ ഹദീസ് ആണെങ്കില്‍ സ്വഹീഹുമാണ്.

 

ഇനി നമുക്ക് മുഹമ്മദിന്‍റെ കാര്യം ഒന്ന് നോക്കാം. ഹദീസുകള്‍ പരിശോധിച്ചാല്‍ കാണുന്നത് അദ്ദേഹം ഖുര്‍ആന്‍ ആയത്തുകള്‍ പലതും മറന്നു പോയിരുന്നു എന്നാണ്. തെളിവിനായി ചില ഹദീസുകള്‍ നല്‍കാം:

 

“ആഇശ നിവേദനം: ഒരാള്‍ രാത്രി ഖുര്‍ആന്‍ ഓതുന്നത് നബി കേട്ടു. അപ്പോള്‍ നബി പറഞ്ഞു: ‘അല്ലാഹു അവന് കരുണ ചെയ്യട്ടെ. ഇന്ന സൂറത്തില്‍ നിന്ന് എനിക്ക് വിട്ടുപോയ ഇന്ന ആയത്ത് അദ്ദേഹം എന്നെ ഓര്‍മ്മപ്പെടുത്തി.’ (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 6, ഹദീസ്‌ നമ്പര്‍ 224 (788)

 

ആഇശ നിവേദനം ചെയ്തത്: പള്ളിയില്‍ നിന്ന് ഒരാള്‍ ഖുര്‍ആന്‍ പാരായണം ചെയ്യുന്നത് നബി ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അപ്പോള്‍ അവിടുന്ന് പറഞ്ഞു: ‘എനിക്ക് മറവി പറ്റിയ ആയത്ത് അദ്ദേഹം എന്നെ ഓര്‍മ്മിപ്പിച്ചിരിക്കുന്നു.’ (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 6, ഹദീസ്‌ നമ്പര്‍ 225)

 

ആയിഷ (റ) പറയുന്നു: ഒരു മനുഷ്യന്‍ പള്ളിയില്‍ നിന്ന് ഖുര്‍ആനോതുന്നത് തിരുമേനി (സ) കേട്ടപ്പോള്‍ അവിടുന്ന് അരുളി: “അല്ലാഹു അവനെ അനുഗ്രഹിക്കട്ടെ, ഇന്ന സൂറത്തില്‍ നിന്ന് ഞാന്‍ മറന്നു പോയ ആയത്ത് അദ്ദേഹം എന്നെ ഓര്‍മ്മപ്പെടുത്തിയിരിക്കുന്നു.” (സ്വഹീഹുല്‍ ബുഹാരി, അദ്ധ്യായം 53, ഹദീസ്‌ നമ്പര്‍ 1140, പേജ് 576)

 

മുഹമ്മദ് ഖുര്‍ആന്‍ ആയത്തുകള്‍ മറന്നു പോയിരുന്നതിനെ കുറിച്ചുള്ള ഹദീസുകളാണ് നമ്മള്‍ ഇവിടെ കണ്ടത്. എന്തുകൊണ്ടാണ് ഒരാള്‍ ഖുര്‍ആന്‍ ആയത്തുകള്‍ മറന്നു പോകുന്നത്? രണ്ട് കാരണങ്ങള്‍ മുഹമ്മദ് പറഞ്ഞിട്ടുണ്ട്, രാത്രി നിസ്കരിക്കാതിരിക്കലും രാത്രിയും പകലും ഖുര്‍ആന്‍ പാരായണം ചെയ്യാതിരിക്കലും. ഖുര്‍ആന്‍ മറന്നു പോകുന്നതിനു മൂന്നാമതൊരു കാരണം മുഹമ്മദ്‌ പറഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ ഖുര്‍ആന്‍ ആയത്തുകള്‍ മറന്നു പോകുന്നതിന് കാരണമായി മുഹമ്മദ്‌ പറഞ്ഞ രണ്ടു കാര്യങ്ങള്‍ മുഹമ്മദിന്‍റെ ജീവിതത്തിലുണ്ടായിരുന്നതുകൊണ്ടാണ് മുഹമ്മദ്‌ ഖുര്‍ആന്‍ ആയത്തുകള്‍ മറന്നു പോയത് എന്ന് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നു! ഇസ്ലാമിന്‍റെ പ്രവാചകന്‍ പോലും രാത്രിയില്‍ നിസ്കരിക്കാനോ രാത്രിയും പകലും ഖുര്‍ആന്‍ പാരായണം ചെയ്യാനോ ശ്രമിച്ചിരുന്നില്ല എന്നുള്ളത് തികച്ചും അത്ഭുതമുളവാക്കുന്ന കാര്യമാണ്. എന്തുകൊണ്ടാണ് മുഹമ്മദിന് രാത്രിയില്‍ നിസ്കരിക്കാന്‍ കഴിയ്തിരുന്നത്? ഹദീസ് നോക്കാം:

 

അനസ് (റ) വില്‍ നിന്നു നിവേദനം. തിരുമേനി പത്നിമാരെയെല്ലാവരെയും രാത്രിയോ പകലോ ഒരൊറ്റ മണിക്കൂറിനുള്ളില്‍ സന്ദര്‍ശിക്കാറുണ്ടായിരുന്നു. ആ പത്നിമാര്‍ പതിനൊന്നു പേരുണ്ടായിരുന്നു. ഒരു റിപ്പോര്‍ട്ടില്‍ ഒമ്പത് എന്നും പറഞ്ഞിട്ടുണ്ട്. ‘അങ്ങനെ അത്രയുമധികം സ്ത്രീകളുമായി സഹവസിക്കാന്‍ തിരുമേനിക്ക് കഴിയുമോ’യെന്ന് അനസിനോട് ചിലര്‍ ചോദിച്ചു. ‘മുപ്പതുപേരുടെ ശക്തി തിരുമേനിക്ക് അല്ലാഹു നല്‍കിയിട്ടുണ്ടെന്ന് ഞങ്ങള്‍ പറയാറുണ്ടായിരുന്നു’ വെന്നാണ് ഹസ്രത്ത് അനസ് അതിനു മറുപടി പറഞ്ഞത്.” (സ്വഹീഹുല്‍ ബുഹാരി, അദ്ധ്യായം 5, ഹദീസ്‌ നമ്പര്‍ 187, പേജ് 248)

 

ഒരു മണിക്കൂറിനുള്ളില്‍ പത്തു പതിനൊന്നു ഭാര്യമാരോടൊപ്പം ശയിച്ചു കഴിഞ്ഞാല്‍ ഏതൊരാളായാലും ക്ഷീണിച്ചു തളര്‍ന്നു ചത്തത് പോലെ കിടന്നുറങ്ങിപ്പോകും, അത് സ്വാഭാവികമാണ്. അങ്ങനെയൊരവസ്ഥയില്‍ നിസ്കരിക്കാനും ഖുര്‍ആന്‍ പാരായണം ചെയ്യാനുമൊക്കെ ആര്‍ക്കാണ് സമയമുണ്ടാകുക? അതുകൊണ്ട് മുഹമ്മദ്‌ പലപ്പോഴും രാത്രിയില്‍ നിസ്കരിക്കുകയോ ഖുര്‍ആന്‍ പാരായണം ചെയ്യുകയോ ഉണ്ടായിരുന്നില്ല എന്ന വസ്തുത അത്ഭുതമുളവാക്കുന്ന ഒന്നല്ല. രാത്രി മാത്രമല്ല, പകലും മുഹമ്മദ്‌ ഒരു മണിക്കൂറിനുള്ളില്‍ ഭാര്യമാരെയെല്ലാം സന്ദര്‍ശിക്കുന്ന പതിവുണ്ടായിരുന്നതിനാല്‍ ഇതേ ക്ഷീണവും തളര്‍ച്ചയും പകലും കാണും. മാത്രമല്ല, യുദ്ധത്തിനു പോകാനും യുദ്ധ തന്ത്രങ്ങള്‍ മെനയുവാനും സ്വഹാബിമാരുടെ വഴക്കുകള്‍ തീര്‍ക്കാനും കൊള്ളമുതല്‍ പങ്കു വെക്കാനുമെല്ലാം പകലില്‍ സമയം കണ്ടെത്തുകയും വേണം. ഇതിനിടയില്‍ ഖുര്‍ആന്‍ ഓതാനൊക്കെ എവിടെയാണ് മുഹമ്മദിന് സമയം? അങ്ങനെയുള്ള ഒരാളുടെ മനസ്സില്‍ നിന്ന്, കെട്ടഴിച്ചു വിട്ട ഒട്ടകം ഓടിപ്പോകുന്നതു പോലെ ഖുര്‍ആന്‍ ഓടിപ്പോയില്ലെങ്കിലാണ് അത്ഭുതം!

 

അപ്പൊ പറഞ്ഞു വന്നത് എന്താണെന്ന് വെച്ചാല്‍, കഷ്ടപ്പെട്ട് ഖുര്‍ആന്‍ മനഃപാഠമാക്കാന്‍ നടക്കുന്ന എന്‍റെ മുസ്ലീം സുഹൃത്തുക്കളേ, നിങ്ങള്‍ വെറുതെ നിങ്ങളുടെ ജീവിതത്തിന്‍റെ നല്ലൊരു ഭാഗം അതിനു വേണ്ടി കളയണ്ട. കാരണം നിങ്ങളുടെ പ്രവാചകന്‍ പോലും ഈ സാധനം മനഃപാഠമാക്കാന്‍ ഒട്ടും താല്പര്യം കാണിച്ചിരുന്നില്ല. ഉറക്കമൊഴിച്ച് രാത്രി നിസ്കാരത്തില്‍ ചിലവഴിക്കുന്നവരോടും എനിക്ക് പറയാനുള്ളത് ഇത് തന്നെയാണ്. നിങ്ങളെ വളരെ സുന്ദരമായി നിങ്ങളുടെ പ്രവാചകന്‍ പറ്റിച്ചിരിക്കുകയാണ്. പുള്ളി രാത്രി  നിസ്കരിക്കുന്നതിന് അത്ര പ്രാധാന്യമൊന്നും കൊടുത്തിരുന്നില്ല, അതുകൊണ്ടാണ് മനഃപാഠമാക്കിയ ഖുര്‍ആന്‍ വചനങ്ങള്‍ അദ്ദേഹത്തിന് ഓര്‍മ്മയില്‍ നിലനിര്‍ത്താന്‍ കഴിയാതെ പോയത്. നിങ്ങളുടെ പ്രവാചകന്‍ പോലും വില കൊടുക്കാത്ത ഈ കാര്യങ്ങള്‍ക്ക് വേണ്ടി നിങ്ങളെന്തിനാണ് നിങ്ങളുടെ വിലപ്പെട്ട സമയം പാഴാക്കുന്നത്?

 

ഇനിയെങ്കിലും നിങ്ങള്‍ സത്യം മനസ്സിലാക്കുക, സത്യത്താല്‍ സ്വതന്ത്രരാക്കപ്പെടുക. ദൈവം നിങ്ങളെ അതിനു സഹായിക്കട്ടെ.

]]>
https://sathyamargam.org/2017/09/%e0%b4%8e%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%95%e0%b5%8a%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%be%e0%b4%a3%e0%b5%8d-%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b5%8d%e2%80%8c/feed/ 0
മുഹമ്മദിന്‍റെ ഇരട്ടത്താപ്പുകള്‍ (ഭാഗം-4) https://sathyamargam.org/2017/03/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%87%e0%b4%b0%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4-2/ https://sathyamargam.org/2017/03/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%87%e0%b4%b0%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4-2/#comments Fri, 17 Mar 2017 02:59:53 +0000 http://sathyamargam.org/?p=1365 സ്വന്തം വാക്കുകള്‍ മാത്രമല്ല, ഖുര്‍ആനില്‍ മലക്ക്‌ പറഞ്ഞ വാക്കുകളും കല്‍പനകളും മുഹമ്മദ്‌ ലഘിച്ചിരുന്നു എന്നതാണ് വാസ്തവം. അപ്രകാരമുള്ള ഒരു ‘കല്പനാലംഘനം’ നമുക്ക്‌ ഈ ഭാഗത്ത്‌ പരിശോധിക്കാം:

 

സൂറാ.2:234,235 അനുസരിച്ച് ഭര്‍ത്താവ് മരിച്ചാല്‍ സ്ത്രീക്ക് പുനര്‍വിവാഹം ചെയ്യാനുള്ള കാലം അഥവാ ഇദ്ദാഃ കാലം നാലു മാസവും പത്തു ദിവസവുമാണ്. ഇക്കാലത്തിനുള്ളില്‍ ആ സ്ത്രീകളോട് വിവാഹാഭ്യര്‍ഥന വ്യംഗ്യമായി സൂചിപ്പിക്കുകയോ അല്ലെങ്കില്‍ അത് മനസ്സില്‍ സൂക്ഷിക്കുകയോ ചെയ്യാന്‍ മാത്രമേ പാടുള്ളൂ എന്ന് ഖുര്‍ആന്‍ കര്‍ശനമായി പറയുന്നു:

 

“നിങ്ങളില്‍ ആരെങ്കിലും തങ്ങളുടെ ഭാര്യമാരെ വിട്ടേച്ചു കൊണ്ട്‌ മരണപ്പെടുകയാണെങ്കില്‍ അവര്‍ (ഭാര്യമാര്‍) തങ്ങളുടെ കാര്യത്തില്‍ നാലുമാസവും പത്തു ദിവസവും കാത്തിരിക്കേണ്ടതാണ്‌. എന്നിട്ട്‌ അവരുടെ ആ അവധിയെത്തിയാല്‍ തങ്ങളുടെ കാര്യത്തിലവര്‍ മര്യാദയനുസരിച്ച്‌ പ്രവര്‍ത്തിക്കുന്നതില്‍ നിങ്ങള്‍ക്ക്‌ കുറ്റമൊന്നുമില്ല. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെല്ലാം അല്ലാഹു സൂക്ഷ്മമായി അറിയുന്നുണ്ട്‌. (ഇദ്ദഃയുടെ ഘട്ടത്തില്‍) ആ സ്ത്രീകളുമായുള്ള വിവാഹാലോചന നിങ്ങള്‍ വ്യംഗ്യമായി സൂചിപ്പിക്കുകയോ, മനസ്സില്‍ സൂക്ഷിക്കുകയോ ചെയ്യുന്നതില്‍ നിങ്ങള്‍ക്ക്‌ കുറ്റമില്ല. അവരെ നിങ്ങള്‍ ഓര്‍ത്തേക്കുമെന്ന്‌ അല്ലാഹുവിന്നറിയാം. പക്ഷെ നിങ്ങള്‍ അവരോട്‌ മര്യാദയുള്ള വല്ല വാക്കും പറയുക എന്നല്ലാതെ രഹസ്യമായി അവരോട്‌ യാതൊരു നിശ്ചയവും ചെയ്തു പോകരുത്‌. നിയമപ്രകാരമുള്ള അവധി (ഇദ്ദഃ) പൂര്‍ത്തിയാകുന്നത്‌ വരെ (വിവാഹമുക്തകളുമായി) വിവാഹബന്ധം സ്ഥാപിക്കാന്‍ നിങ്ങള്‍ തീരുമാനമെടുക്കരുത്‌. നിങ്ങളുടെ മനസ്സുകളിലുള്ളത്‌ അല്ലാഹു അറിയുന്നുണ്ടെന്ന്‌ നിങ്ങള്‍ മനസ്സിലാക്കുകയും, അവനെ നിങ്ങള്‍ ഭയപ്പെടുകയും ചെയ്യുക. അല്ലാഹു ഏറെ പൊറുക്കുന്നവനും സഹനശീലനുമാണെന്നും നിങ്ങള്‍ മനസ്സിലാക്കുക.”

 

ഇദ്ദഃയെക്കുറിച്ച് അമാനി മൌലവിയുടെ തഫ്സീറില്‍ പറയുന്നത് ഇങ്ങനെയാണ്:

 

“ഭര്‍ത്താവിന്‍റെ മരണത്തെത്തുടര്‍ന്നുള്ള ഇദ്ദ നാല് മാസവും പത്ത് ദിവസവുമാണെന്നുള്ളതില്‍ സ്ത്രീകളുടെ വലുപ്പച്ചെറുപ്പമോ, സംയോഗം നടന്നിട്ടുണ്ടോ ഇല്ലേ എന്നോ മറ്റോ ഉള്ള വ്യത്യാസമൊന്നുമില്ലെന്നാണ് ആയത്തില്‍ നിന്ന് വരുന്നത്.  വിശദാംശങ്ങളില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ ഭിന്നാഭിപ്രായം ഉണ്ടുതാനും. എന്നാല്‍ ഈ വിധിയില്‍ നിന്ന് ഗര്‍ഭിണികള്‍ ഒഴിവാണെന്നും, അവരുടെ ഇദ്ദ പ്രസവിക്കുന്നത് വരെ മാത്രമാണെന്നും സൂ.ത്വലാഖ് 4-ം വചനത്തില്‍ നിന്നും വ്യക്തമാണ്. സഅദുബ്നുഖൌലഃ (റ) മരണമടയുമ്പോള്‍ അദ്ദേഹത്തിന്‍റെ ഭാര്യ സുബൈഇയ്യഃ ഗര്‍ഭിണി ആയിരുന്നുവെന്നും അധികം താമസിയാതെ അവര്‍ പ്രസവിക്കുകയും അതോടെ അവരുടെ ഇദ്ദ അവസാനിച്ചതായും നബി (സ) വിധി കൊടുക്കുകയും ചെയ്തുവെന്നും ബുഖാരിയും, മുസ്ലീമും (റ) രേഖപ്പെടുത്തിയിട്ടുണ്ട്. വിവാഹ മോചനത്തിനും, ഭര്‍ത്താവിന്‍റെ മരണത്തിനും ശേഷം സ്ത്രീകള്‍ ഇദ്ദ ആചരിക്കുവാന്‍ നിയമിച്ചതില്‍ അടങ്ങിയ ഒരു പ്രധാന ഉദ്ദേശ്യം അവര്‍ക്ക്‌ ഗര്‍ഭമുണ്ടോ എന്നറിയുകയാണ്. അതാകട്ടെ, സാധാരണ ഗതിയില്‍ മൂന്നു നാല് മാസം കൊണ്ട് അറിയപ്പെടുകയും ചെയ്യും. എന്നിരിക്കെ, നാല് മാസവും പത്ത് ദിവസവുമെന്ന് ഇവിടെ ഇദ്ദ കാലം കൃത്യമായി നിയമിച്ചതിന്‍റെ രഹസ്യം എന്താണെന്ന് നമുക്ക്‌ അറിഞ്ഞുകൂടാ. അല്ലാഹുവിനറിയാം എന്ന് മാത്രമേ നമുക്ക്‌ പറയാന്‍ സാധിക്കുകയുള്ളൂ. ഇതുപോലെ, നമസ്കാരത്തിന്‍റെ എണ്ണം, സക്കാത്തിന്‍റെ തോത്, ചില ദിക്കറകളുടെ എണ്ണം എന്നിങ്ങനെ പലതിന്‍റെയും നിര്‍ണ്ണയത്തിലടങ്ങിയ യുക്തി രഹസ്യം നമുക്കറിഞ്ഞുകൂടാത്തതായുണ്ട്. ചിലതില്‍ ചില തത്വങ്ങള്‍ അടങ്ങിയതായി ഊഹിക്കുവാന്‍ നമുക്ക്‌ കഴിയും എന്നല്ലാതെ വസ്തുനിഷ്ഠമായി അവയെപ്പറ്റി തീരുമാനിക്കാന്‍ നമുക്ക്‌ സാധ്യമല്ല. അതുകൊണ്ട് അത്തരം കാര്യങ്ങള്‍ക്ക് (‘തഅബൂദി’-അഥവാ ‘ആരാധനാപരമായ കാര്യം’) എന്ന് പറയപ്പെടുന്നു. ഈ ഇദ്ദയോട് ബന്ധപ്പെട്ട ചില കാര്യങ്ങള്‍ കൂടി അടുത്ത വചനത്തില്‍ അല്ലാഹു തുറന്നു പറയുന്നു:-

 

നിയമം കൊണ്ട് ഇവിടെ വിവക്ഷ ഇദ്ദയാകുന്നു. ഭര്‍ത്താക്കളുടെ മരണത്തെത്തുടര്‍ന്ന് ഇദ്ദയിലിരിക്കുന്ന സ്ത്രീകളുടെ നിശ്ചിത കാലം അവസാനിക്കും മുമ്പായി അവരോട് വിവാഹാഭ്യര്‍ഥന നടത്തുകയോ വിവാഹത്തെക്കുറിച്ച് രഹസ്യമായി വല്ല വാഗ്ദാനങ്ങള്‍ നടത്തുകയോ, ഇദ്ദ കഴിഞ്ഞാല്‍ വിവാഹം കഴിക്കാമെന്ന് നിശ്ചയം ചെയ്യുകയോ പാടില്ലെന്ന് അല്ലാഹു ഈ വചനം മുഖേന കല്പിക്കുന്നു. എന്നാല്‍, സംഗതി തുറന്നു പറയാതെ വല്ല സൂചനാ വാക്കും പറയുകയോ, ഇദ്ദ കഴിഞ്ഞാല്‍ വിവാഹം കഴിക്കാമെന്ന് മനസ്സില്‍ വെച്ചുകൊണ്ടിരിക്കുകയോ ചെയ്യുന്നതിന് വിരോധമില്ലെന്നും പ്രസ്താവിക്കുന്നു. ഈ വിഷയത്തില്‍, മടക്കിയെടുക്കുവാന്‍ സാധ്യമല്ലാത്ത നിലയ്ക്കുള്ള വിവാഹമോചനത്തെ തുടര്‍ന്ന് ഇദ്ദ ആചരിക്കുന്നവരും, ഭര്‍ത്താവിന്‍റെ മരണശേഷം ഇദ്ദയിലിരിക്കുന്നവരും ഒരുപോലെയാകുന്നു. എന്നാല്‍ മടക്കിയെടുക്കുവാന്‍ സാധ്യതയുള്ള വിവാഹമോചനത്തിന്‍റെ ഇദ്ദയിലിരിക്കുന്ന സ്ത്രീകളോട് മേല്‍ പറഞ്ഞ പ്രകാരമുള്ള സൂചന പോലും പാടില്ല. കാരണം, അവളെ മടക്കിയെടുക്കുവാന്‍ അവളുടെ ഭര്‍ത്താവിന് എപ്പോഴും അവകാശമുള്ളത് കൊണ്ട് അവകാശത്തിന് നേരെയുള്ള ഒരു കയ്യേറ്റമായിരിക്കും അത്. അല്ലാഹുവിന്‍റെ നിയമാതിര്‍ത്തികളെ ലംഘിക്കാതെ കാത്തു സൂക്ഷിക്കുന്നത് സംബന്ധിച്ച താക്കീതുകളാണ് ആയത്തിന്‍റെ അവസാന ഭാഗത്തില്‍ കാണുന്നത്. (അമാനി മൌലവി, വിശുദ്ധ ഖുര്‍ആന്‍ വിവരണം, വാല്യം 1, പുറം.378, 379)

 

മൌദൂദി ഇദ്ദഃയെക്കുറിച്ച് തന്‍റെ തഫ്സീറില്‍ പറഞ്ഞിരിക്കുന്നത് ഇപ്രകാരമാണ്:

 

“ഭര്‍ത്താവ്‌ മരിച്ചാല്‍ ആചരിക്കേണ്ടതായ ഈ ‘ഇദ്ദ’ ഭര്‍ത്താവുമായി സംയോഗം നടന്നിട്ടില്ലാത്ത സ്ത്രീക്കും ബാധകമാണ്. എന്നാല്‍, ഗര്‍ഭിണി ഇതില്‍ നിന്നും ഒഴിവാകുന്നു. ഭര്‍ത്താവ്‌ മരിച്ചാലുള്ള അവളുടെ ഇദ്ദ പ്രസവിക്കുന്നത് വരെയാണ്. പ്രസവം ഭര്‍ത്താവ്‌ മരിച്ച ഉടനെ സംഭവിക്കട്ടെ, പല മാസങ്ങള്‍ക്ക് ശേഷമായിക്കൊള്ളട്ടെ.

 

‘സ്വയം വിലക്കി നിര്‍ത്തേണ്ടതാകുന്നു’ എന്നതുകൊണ്ടുള്ള വിവക്ഷ, അക്കാലത്ത് മറ്റൊരു വിവാഹ ബന്ധത്തിലേര്‍പ്പെടാതിരിക്കുക എന്ന് മാത്രമല്ല, അഴകും മോടിയും കൂട്ടുന്ന സകലതില്‍ നിന്നും വിരമിച്ചു നില്‍ക്കുക എന്ന് കൂടിയാണ്. ഇദ്ദ കാലത്ത് സ്ത്രീകള്‍ വര്‍ണ്ണശബളമായ ആടയാഭരണങ്ങള്‍ ധരിക്കുന്നതും ചായം, സുറുമ മുതലായവ ഉപയോഗിക്കുന്നതും വാസന ദ്രവ്യങ്ങള്‍ പുരട്ടുന്നതും മുടി അലങ്കരിക്കുന്നതുമെല്ലാം വര്‍ജ്ജിക്കേണ്ടതാണെന്നു നബി വചനങ്ങളില്‍ വ്യക്തമായി വന്നിട്ടുണ്ട്. എന്നാല്‍, സ്ത്രീക്ക് അക്കാലത്ത് വീട്ടില്‍ നിന്ന് പുറത്തു പോകാന്‍ പാടുണ്ടോ എന്ന കാര്യത്തില്‍ ഭിന്നാഭിപ്രായമുണ്ട്. ഉമര്‍, ഉസ്മാന്‍, ഇബ്നു ഉമര്‍, സൈദുബ്നു സാബിത്ത്, ഇബ്നു മസൂദ്‌, ഉമ്മുസല്‍മ, സയീദുബ്നു മുസ്വൈയ്യബ്, ഇബ്രാഹീം നഖ്‌ഇ, മുഹമ്മദുബ്നു സീരീം (റ), എന്നിവരും നാല് ഇമാമുകളും അഭിപ്രായപ്പെടുന്നത് സ്ത്രീ ഇദ്ദ കാലത്ത് ഭര്‍ത്താവ്‌ മരിച്ച വീട്ടില്‍ തന്നെ താമസിക്കണമെന്നും പകല്‍ സമയത്ത് എന്തെങ്കിലും ആവശ്യത്തിന് അവള്‍ക്ക് പുറത്തു പോകാമെങ്കിലും താമസം അതേ വീട്ടില്‍ തന്നെയായിരിക്കണം എന്നുമാണ്. എന്നാല്‍ ആഇശ, ഇബ്നു അബ്ബാസ്‌, അലി, ജാബിര്‍ ഇബ്നു അബ്ദില്ലാ, അതാഅ്, തഊസ്, ഹസന്‍ ബസരി, ഉമറുബ്നു അബ്ദില്‍ അസീസ്‌ (റ) എന്നിവരും എല്ലാ സാഹിരികളും പറയുന്നത് സ്ത്രീക്ക് ഇദ്ദ കാലം എവിടെ വേണമെങ്കിലും കഴിച്ചു കൂട്ടാം എന്നും അക്കാലത്തവള്‍ക്ക് യാത്ര പോലും ചെയ്യാമെന്നുമാണ്. (അബുല്‍ അഅലാ മൌദൂദി, തഫ്ഹീമുല്‍ ഖുര്‍ആന്‍, വാല്യം 1, പുറം 160-162)

 

എന്നാല്‍ മുഹമ്മദ്‌ ഈ കല്പനയെ ലംഘിച്ചത്‌ എങ്ങനെയാണ് എന്നറിയാണോ? ഇതാ ഹദീസ്‌ നോക്കിക്കോളൂ:

 

അനസ്‌ നിവേദനം: റസൂല്‍ ഖൈബര്‍ യുദ്ധം നടത്തിയ അവസരത്തില്‍ ഖൈബറിനടുത്തു വെച്ച് ഇരുട്ടുള്ള സമയത്ത് പ്രഭാത നമസ്കാരം നിര്‍വഹിച്ചു. ശേഷം നബി വാഹനം കയറി. അബൂത്വല്‍ഹയും വാഹനം കയറി. അബൂത്വല്‍ഹയുടെ വാഹനത്തിനു പിന്നില്‍ ഞാനും കയറി. എന്നിട്ട് നബി ഖൈബറിലെ ചില വഴികളിലൂടെ വാഹനത്തെ ഓടിച്ചു. അപ്പോള്‍ എന്‍റെ കാല്‍മുട്ട് നബിയുടെ തുടയില്‍ സ്പര്‍ശിക്കുന്നുണ്ടായിരുന്നു.  അതുകാരണം നബിയുടെ തുടയുടെ വെളുപ്പ്‌ എനിക്ക് കാണാവുന്ന നിലയില്‍ തുടയില്‍ നിന്നും വസ്ത്രം നീങ്ങിയിരുന്നു.

 

അങ്ങനെ ആ ഗ്രാമത്തില്‍ പ്രവേശിച്ചപ്പോള്‍ അവിടന്ന് ഇപ്രകാരം പറഞ്ഞു: ‘അല്ലാഹു ഏറ്റവും മഹാന്‍ തന്നെ. ഖൈബര്‍ (ശത്രുക്കള്‍ക്ക്) നഷ്ടമായി. തീര്‍ച്ചയായും ഞങ്ങള്‍ ഒരു ജനതയുടെ മുറ്റത്ത് വന്നിറങ്ങിയാല്‍ മുന്നറിയിപ്പ്‌ നല്‍കപ്പെട്ടവരുടെ പ്രഭാതം വളരെ ചീത്ത തന്നെ.’ ഇപ്രകാരം മൂന്നു പ്രാവശ്യം പറഞ്ഞു. ജനങ്ങള്‍ അവരുടെ ജോലികളിലേക്ക് പുറപ്പെട്ടിരുന്നു. അപ്പോള്‍ അവര്‍ പറഞ്ഞു: ‘അല്ലാഹുവാണേ സത്യം! ഇതാ മുഹമ്മദ്‌ (വന്നിരിക്കുന്നു).’  (നിവേദകരായ) അബ്ദുല്‍ അസീസും കൂട്ടുകാരും പറഞ്ഞു: ‘മുഹമ്മദും സൈന്യങ്ങളും’ എന്ന്.

 

അത് (ഖൈബര്‍) ശക്തിയിലൂടെ ഞങ്ങള്‍ പിടിച്ചെടുത്തിരിക്കുന്നു. തടവുകാര്‍ ഒരുമിച്ചു കൂട്ടപ്പെട്ടു. അപ്പോള്‍ ദിഹിയത്ത് (എന്ന ആള്‍) വന്നു നബിയോട് പറഞ്ഞു: ‘അല്ലാഹുവിന്‍റെ ദൂതരേ, തടവുകാരില്‍ നിന്ന് ഒരു പെണ്‍കുട്ടിയെ എനിക്ക് തരൂ.’ നബി പറഞ്ഞു: നീ പോയി ഒരാളെ എടുക്കുക. അയാള്‍ ഹുയയിന്‍റെ മകള്‍ സ്വഫിയയെ സ്വീകരിച്ചു. അപ്പോള്‍ വേറെ ഒരാള്‍ നബിയുടെ അടുത്തു വന്നു പറഞ്ഞു: ‘അല്ലാഹുവിന്‍റെ പ്രവാചകരേ, ഖുറയ്സാ-നദീര്‍ ഗോത്ര നേതാവായ ഹുയയിന്‍റെ മകളെ അയാള്‍ക്ക് നല്‍കുകയോ?! അവള്‍ താങ്കള്‍ക്കല്ലാതെ യോജിക്കുകയില്ല.’ നബി അയാളോട് അവളെയും കൊണ്ട് വരാന്‍ കല്‍പിച്ചു. അയാള്‍ അവളെയും കൊണ്ട് വന്നു. നബി അവളെ കണ്ടപ്പോള്‍ പറഞ്ഞു: ‘യുദ്ധത്തടവുകാരില്‍ നിന്നും നീ മറ്റൊരു സ്ത്രീയെ എടുക്കുക.’ ശേഷം നബി അവളെ സ്വതന്ത്രയാക്കുകയും വിവാഹം കഴിക്കുകയും ചെയ്തു.

 

സാബിത് അനസിനോട് ചോദിച്ചു: ‘അബു ഹംസേ, എത്രയാണ് നബി അവള്‍ക്കു മഹ്റ് കൊടുത്തത്?’ അദ്ദേഹം പറഞ്ഞു: ‘അവളുടെ ശരീരം തന്നെ. അതായത് നബി അവളെ സ്വതന്ത്രയാക്കിയ ശേഷമാണ് വിവാഹം കഴിച്ചത്. അങ്ങനെ യാത്രാ മദ്ധ്യേ വഴിയില്‍ അവളെ നബിക്ക് വേണ്ടി ചമയിക്കുകയും, രാത്രി നബിയുടെ അടുത്തേക്ക്‌ അവളെ ആനയിപ്പിക്കുകയും ചെയ്തു. അങ്ങനെ നബി മണവാളനായി (മധുവിധു ആഘോഷിച്ചു). എന്നിട്ട് നബി ഒരു തോല്‍വിരിപ്പ് വിരിച്ചുകൊണ്ട് പറഞ്ഞു: ‘ആരുടെയെങ്കിലും പക്കല്‍ ഭക്ഷണ സാധനങ്ങള്‍ വല്ലതുമുണ്ടെങ്കില്‍ കൊണ്ടുവരിക. (എന്നിട്ട് ഇതില്‍ ഇടുക).’ അപ്പോള്‍ ഒരാള്‍ പാല്‍ക്കട്ടി കൊണ്ട് വന്നു. വേറെ ഒരാള്‍ നെയ്യും കൊണ്ടുവന്നു. അത് കൂട്ടിക്കലര്‍ത്തി അവര്‍ ഭക്ഷിക്കുകയും ചെയ്തു. അതായിരുന്നു നബിയുടെ വിവാഹസദ്യ. (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 16, ഹദീസ്‌ നമ്പര്‍. 84 (1365).

 

ഒരു അംഗീകൃത ഇസ്ലാമിക്‌ വെബ്സൈറ്റില്‍ ഇബ്നു ഹിശാമിന്‍റെ സീറയില്‍ നിന്നും ഉദ്ധരിച്ചിരിക്കുന്നത് കാണുക:

 

Safiyah was born in Medinah. She belonged to the Jewish tribe of Banu ‘I-Nadir. When this tribe was expelled from Medinah in the year 4 A.H, Huyaiy was one of those who settled in the fertile colony of Khaibar together with Kinana ibn al-Rabi’ to whom Safiyah was married a little before the Muslims attacked Khaibar. She was then seventeen. She had formerly been the wife of Sallam ibn Mishkam, who divorced her.

 

On miles from Khaibar. Here the Prophet married Safiyah. She was groomed and made-up for the Prophet by Umm Sulaim, the mother of Anas ibn Malik. They spent the night there. Abu Ayyub al-Ansari guarded the tent of the Prophet the whole night. When, in the early dawn, the Prophet saw Abu Ayyub strolling up and down, he asked him what he meant by this sentry-go; he replied: “I was afraid for you with this young lady. You had killed her father, her husband and many of her relatives, and till recently she was an unbeliever. I was really afraid for you on her account”. The Prophet prayed for Abu Ayyub al-Ansari (Ibn Hisham, p. 766)

 

Safiyah had requested the Prophet to wait till he had gone a stage away from Khaibar. “Why?” asked the Prophet. “I was afraid for you on account of the Jews who still happened to be near at Khaibar!” (ലിങ്ക്: http://www.pbuh.us/prophetMuhammad.php?f=Re_Wives )

 

[വാളിന്‍റെ കാവലില്‍ ആദ്യരാത്രി ആഘോഷിക്കുന്നതിനെ മുസ്ലീം ചരിത്രകാരന്മാര്‍ ‘മധുവിധു ആഘോഷിക്കുക’ എന്നൊക്കെ രേഖപ്പെടുത്തി വെച്ചാലും ഞങ്ങള്‍ നാടന്‍ ഭാഷയില്‍ അതിനെ ‘ബലാത്സംഗം’ എന്നാണു വിളിക്കുക.]

 

ഇനി സ്വഫിയയുടെ ഭര്‍ത്താവിനെ എങ്ങനെയാണ് കൊന്നത് എന്നും സീറകളില്‍ കാണാം. മുഹമ്മദിന്‍റെ ആദ്യജീവചരിത്രമായ ‘സീറാ റസൂല്‍ അള്ളാ’യില്‍ (ആദ്യ ഹദീസു സമാഹരണമായ സ്വഹീഹ് അല്‍-ബുഖാരി പുസ്തക രൂപത്തില്‍ ശേഖരിക്കപ്പെടുന്നതിനും ഒരു നൂറ്റാണ്ടു മുന്‍പേ രചിക്കപ്പെട്ടതാണ് സീറാ റസൂല്‍ അള്ളാ) ഇബ്നു ഇഷാഖ്‌ നല്‍കുന്ന വിവരണം നോക്കുക:

 

“The Messenger of God had Kinana b. al-Rabi‘ brought to him; he was in charge of the Banu al-Nadir treasury. When asked about it, Kinana denied knowledge of its whereabouts. Then there was brought to the Messenger of God a Jew who said, ‘I saw Kinana circle around the treasure early every morning.’ The Messenger of God then said to Kinana, ‘Do you realize that I’ll kill you if we find it with you?’ ‘Yes,’ he replied. Then the Messenger of God ordered that their treasure be dug up and some of it was brought out. And so the Messenger of God ordered al-Zubayr b. al-‘Awam to go to him, saying, ‘Torture him until you root out what he has.’ Al-Zubayr then repeatedly struck fire on his chest until he was close to death. Finally, the Messenger of God pushed him over to Muhammad b. Maslama, who cut off his head in revenge for the loss of his brother, Mahmud b. Maslama.” (The Life of the Prophet Muhammad, translated by professor Trevor Le Gassick, reviewed by Dr. Muneer Fareed [published by Garnet Publishing Limited: First Edition, reprinted 2005], Volume III, p. 268)

 

നമുക്ക്‌ പോസ്റ്റിലെ വിഷയത്തിലേക്ക് മടങ്ങി വരാം. ഇദ്ദയുടെ കാലം നാല് മാസവും പത്തു ദിവസവും ആണെന്ന് ഖുര്‍ആനില്‍ മലക്ക്‌ വ്യക്തമായ കല്പന കൊടുത്തിരിക്കേ, ആ ആയത്തിന് യാതൊരു വിലയും കൊടുക്കാതെയാണ് മുഹമ്മദ്‌ സ്വഫിയയുടെ കാര്യത്തില്‍ പ്രവര്‍ത്തിച്ചത്. പെണ്ണിന്‍റെ കാര്യം വന്നാല്‍ മുഹമ്മദ്‌ അല്ലാഹുവിനെയും വില വച്ചിരുന്നില്ല എന്നൊരാള്‍ സംശയിച്ചു പോയാല്‍ അയാളെ കുറ്റം പറയാന്‍ പറ്റുമോ? (തുടരും…)

]]>
https://sathyamargam.org/2017/03/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%87%e0%b4%b0%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4-2/feed/ 1
യേശുക്രിസ്തുവിനെയും പൗലോസ്‌ അപ്പോസ്തലനെയും മുഹമ്മദ്‌ കണ്ടുമുട്ടിയിരുന്നെങ്കില്‍… https://sathyamargam.org/2017/01/%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%86%e0%b4%af%e0%b5%81%e0%b4%82-%e0%b4%aa%e0%b5%97%e0%b4%b2/ https://sathyamargam.org/2017/01/%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%86%e0%b4%af%e0%b5%81%e0%b4%82-%e0%b4%aa%e0%b5%97%e0%b4%b2/#respond Wed, 11 Jan 2017 12:49:11 +0000 http://sathyamargam.org/?p=1350 അനില്‍കുമാര്‍ വി അയ്യപ്പന്‍.

 

ഞങ്ങളുടെ കര്‍ത്താവായ യേശുക്രിസ്തു ജനങ്ങളെ ഉപദേശിക്കുകയും പഠിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്നപ്പോള്‍ രോഗബാധിതരും ഭൂതബാധിതരുമായ അനേകര്‍ യേശുക്രിസ്തുവിന്‍റെ അരികില്‍ വരികയും സൗഖ്യം നേടുകയും ചെയ്തിട്ടുണ്ട്. ഭൂത ബാധിതരായ ആളുകളുടെ അടുക്കല്‍ യേശുക്രിസ്തു ചെല്ലുകയോ അല്ലെങ്കില്‍ അങ്ങനെയുള്ളവരെ യേശുക്രിസ്തുവിന്‍റെ അരികില്‍ കൊണ്ടുവരികയോ ചെയ്താല്‍ ആ ഭൂതബാധിതര്‍ എങ്ങനെയാണ് യേശുക്രിസ്തുവിനോട് ഇടപെട്ടിരുന്നതെന്ന് ചില വേദഭാഗങ്ങളില്‍ നിന്നും കാണിച്ചു തരാം:

 

“അവന്‍ അക്കരെ ഗദരേനരുടെ ദേശത്തു എത്തിയാറെ രണ്ടു ഭൂതഗ്രസ്തര്‍ ശവക്കല്ലറകളില്‍ നിന്നു പുറപ്പെട്ടു അവന്നു എതിരെ വന്നു; അവര്‍ അത്യുഗ്രന്മാര്‍ ആയിരുന്നതുകൊണ്ടു ആര്‍ക്കും ആ വഴി നടന്നുകൂടാഞ്ഞു. അവര്‍ നിലവിളിച്ചു: ദൈവപുത്രാ, ഞങ്ങള്‍ക്കും നിനക്കും തമ്മില്‍ എന്തു? സമയത്തിന്നു മുമ്പെ ഞങ്ങളെ ദണ്ഡിപ്പിപ്പാന്‍ ഇവിടെ വന്നുവോ എന്നു പറഞ്ഞു. അവര്‍ക്കകലെ ഒരു വലിയ പന്നിക്കൂട്ടം മേഞ്ഞുകൊണ്ടിരുന്നു. ഭൂതങ്ങള്‍ അവനോടു: ഞങ്ങളെ പുറത്താക്കുന്നു എങ്കില്‍ പന്നിക്കൂട്ടത്തിലേക്കു അയക്കേണം എന്നു അപേക്ഷിച്ചു. “പൊയ്ക്കൊള്‍വിന്‍” എന്നു അവന്‍ അവരോടു പറഞ്ഞു; അവര്‍ പുറപ്പെട്ടു പന്നികളിലേക്കു ചെന്നു; ആ കൂട്ടം എല്ലാം കടുന്തൂക്കത്തൂടെ കടലിലേക്കു പാഞ്ഞു വെള്ളത്തില്‍ മുങ്ങി ചത്തു. മേയ്ക്കുന്നവര്‍ ഓടി പട്ടണത്തില്‍ ചെന്നു സകലവും ഭൂതഗ്രസ്ഥരുടെ വസ്തുതയും അറിയിച്ചു.” (മത്തായി.8:28-33)

 

“അവര്‍ കഫര്‍ന്നഹൂമിലേക്കു പോയി; ശബ്ബത്തില്‍ അവന്‍ പള്ളിയില്‍ ചെന്നു ഉപദേശിച്ചു. അവന്‍റെ ഉപദേശത്തിങ്കല്‍ അവര്‍ വിസ്മയിച്ചു; അവന്‍ ശാസ്ത്രിമാരെപ്പോലെയല്ല, അധികാരമുള്ളവനായിട്ടത്രേ അവരെ ഉപദേശിച്ചതു. അവരുടെ പള്ളിയില്‍ അശുദ്ധാത്മാവുള്ള ഒരു മനുഷ്യന്‍ ണ്ടായിരുന്നു; അവന്‍ നിലവിളിച്ചു. നസറായനായ യേശുവേ, ഞങ്ങള്‍ക്കും നിനക്കും തമ്മില്‍ എന്തു? ഞങ്ങളെ നശിപ്പിപ്പാന്‍ വന്നുവോ? നീ ആര്‍ എന്നു ഞാന്‍ അറിയുന്നു; ദൈവത്തിന്‍റെ പിരിശുദ്ധന്‍ തന്നേ എന്നു പറഞ്ഞു. യേശു അതിനെ ശാസിച്ചു: മിണ്ടരുതു; അവനെ വിട്ടു പോ എന്നു പറഞ്ഞു.  അപ്പോള്‍ അശുദ്ധാത്മാവു അവനെ ഇഴെച്ചു, ഉറക്കെ നിലവിളിച്ചു അവനെ വിട്ടു പോയി.” (മര്‍ക്കോ.1:20-25)

 

“അവന്‍ അനേകരെ സൌഖ്യമാക്കുകയാല്‍ ബാധകള്‍ ഉള്ളവര്‍ ഒക്കെയും അവനെ തൊടേണ്ടതിന്നു തിക്കിത്തിരക്കി വന്നു. അശുദ്ധാത്മാക്കളും അവനെ കാണുമ്പോള്‍ ഒക്കെയും അവന്‍റെ മുമ്പില്‍ വീണു: നീ ദൈവ പുത്രന്‍ എന്നു നിലവിളിച്ചു പറയും. തന്നെ പ്രസിദ്ധമാക്കാതിരിക്കേണ്ടതിന്നു അവന്‍ അവരെ വളരെ ശാസിച്ചു പോന്നു.” (മര്‍ക്കോ.3:10-12)

 

ഇവിടെയെല്ലാം നമ്മള്‍ പൊതുവായി കാണുന്ന ഒരു വസ്തുതയുണ്ട്. ഭൂതബാധിതരായ ആളുകളെല്ലാം യേശുക്രിസ്തുവിനെ കാണുമ്പോള്‍ യേശുക്രിസ്തുവിന്‍റെ മുമ്പാകെ വീണു നിലവിളിക്കുകയാണ്. “ദൈവപുത്രാ, ദൈവത്തിന്‍റെ പരിശുദ്ധാ, ഞങ്ങളെ ദണ്ഡിപ്പിക്കല്ലേ” എന്നും പറഞ്ഞുകൊണ്ട്. യേശുക്രിസ്തു ആരാണെന്ന് അവക്ക് വ്യക്തമായി അറിയാമായിരുന്നു.

 

ഇനി  പൗലോസ്‌ അപ്പൊസ്തലനും ഭൂതബാധിതരും തമ്മില്‍ നേരിട്ട് കണ്ടപ്പോള്‍ എന്തുണ്ടായെന്ന് നോക്കാം:

 

“ഞങ്ങള്‍ പ്രാര്‍ത്ഥനാസ്ഥലത്തേക്കു ചെല്ലുമ്പോള്‍ വെളിച്ചപ്പാടത്തിയായി ലക്ഷണം പറഞ്ഞു യജമാനന്മാര്‍ക്കും വളരെ ലാഭം വരുത്തുന്ന ഒരു ബാല്യക്കാരത്തി ഞങ്ങളെ എതിരേറ്റു.  അവള്‍ പൌലൊസിന്‍റെയും ഞങ്ങളുടെയും പിന്നാലെ വന്നു: ഈ മനുഷ്യര്‍ അത്യുന്നതനായ ദൈവത്തിന്‍റെ ദാസന്മാര്‍, രക്ഷാമാര്‍ഗ്ഗം നിങ്ങളോടു അറിയിക്കുന്നവര്‍ എന്നു വിളിച്ചുപറഞ്ഞു. ഇങ്ങനെ അവള്‍ പലനാള്‍ ചെയ്തുവന്നു. പൌലൊസ് മുഷിഞ്ഞു തിരിഞ്ഞു നോക്കി അവളിലുള്ള ഭൂതത്തോടു: അവളെ വിട്ടുപോകുവാന്‍ ഞാന്‍ യേശുക്രിസ്തുവിന്‍റെ നാമത്തില്‍ നിന്നോടു കല്പിക്കുന്നു എന്നു പറഞ്ഞു. ആ നാഴികയില്‍ തന്നേ അതു അവളെ വിട്ടുപോയി.” (അപ്പൊ.പ്രവൃ.16:16-18)

 

പൗലോസ്‌ ആരാണെന്നുള്ള കാര്യം വളരെ വ്യക്തമായി ഭൂതങ്ങള്‍ക്ക് അറിയാം എന്ന് ഇതില്‍ നിന്ന് തെളിയുന്നു. അത് മാത്രമല്ല, ദുരാത്മാവ്‌ ബാധിച്ചവരുടെ മേല്‍ പൗലോസിന്‍റെ വസ്ത്രം ഇട്ടപ്പോള്‍ പോലും ദുരാത്മാക്കള്‍ അവരെ വിട്ടു പോയി എന്ന് വചനത്തില്‍ കാണാം:

 

“ദൈവം പൌലൊസ് മുഖാന്തരം അസാധാരണയായ വീര്യപ്രവൃത്തികളെ ചെയ്യിക്കയാല്‍ അവന്‍റെ മെയ്മേല്‍നിന്നു റൂമാലും ഉത്തരീയവും രോഗികളുടെ മേല്‍ കൊണ്ടുവന്നിടുകയും വ്യാധികള്‍ അവരെ വിട്ടുമാറുകയും ദുരാത്മാക്കള്‍ പുപ്പെടുകയും ചെയ്തു.” (അപ്പൊ.പ്രവൃ.19:11,12)

 

ഇനി ഞാന്‍ നിങ്ങളുടെ ശ്രദ്ധ വേറെ ഒരാളിലേക്കു കൊണ്ടുപോകുകയാണ്. അദ്ദേഹത്തെക്കുറിച്ച് നാട്ടുകാര്‍ പറഞ്ഞത് അദ്ദേഹത്തിനു മാരണം ബാധിച്ചിട്ടുണ്ട് എന്നാണ്:

 

 “മാരണം ബാധിച്ച ഒരാളെ മാത്രമാകുന്നു നിങ്ങള്‍ പിന്‍പറ്റുന്നത്”(സൂറാ. 25:8)

നാട്ടുകാര്‍ ഇത് വെറുതെ പറഞ്ഞതല്ല, അദ്ദേഹത്തിനു മാരണം ബാധിച്ചിരുന്നു എന്ന് അദ്ദേഹത്തിന്‍റെ ഭാര്യ തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്:

 

“ആഇശ നിവേദനം: ബനീസുറൈഖിലെ ജൂതന്മാരില്‍പ്പെട്ട ലബീദ്‌ ബ്നുല്‍ അഅ്സം എന്ന് പറയപ്പെടുന്ന ഒരു ജൂതന്‍ നബിക്ക്‌ സിഹ്റു ചെയ്തു. അവര്‍ (ആഇശ) പറയുന്നു: അങ്ങനെ നബിക്ക് ചെയ്യാത്ത കാര്യങ്ങള്‍ ചെയ്തതായി തോന്നാന്‍ തുടങ്ങി. ഒരു ദിവസം അല്ലെങ്കില്‍ ഒരു ദിവസം രാത്രി പ്രാര്‍ത്ഥിച്ചു. വീണ്ടും പ്രാര്‍ത്ഥിച്ചു. വീണ്ടും പ്രാര്‍ത്ഥിച്ചു. പിന്നീട് പറഞ്ഞു: ‘ആഇശാ, ഞാന്‍ അല്ലാഹുവിനോട് ചോദിച്ച കാര്യം അല്ലാഹു എനിക്ക് നല്‍കിയത് നീ അറിഞ്ഞോ? രണ്ടാളുകള്‍ എന്‍റെ അരികെ വന്നു. ഒരാള്‍ എന്‍റെ തലയുടെ അടുത്തും, മറ്റെയാള്‍ എന്‍റെ രണ്ടു കാലുകള്‍ക്കരികിലും ഇരുന്നു. തലയുടെ അടുത്തുള്ള ആള്‍ എന്‍റെ ഇരു കാലുകളുടെ അടുത്തുള്ള ആളോട് ചോദിച്ചു: -കാലുകള്‍ക്കടുത്തുള്ള ആള്‍ തലക്കരികിലുള്ള ആളോടാണെന്നും പറഞ്ഞിട്ടുണ്ട്- ‘ഈ മനുഷ്യനിലെ രോഗം എന്താണ്?’ അയാള്‍ പറഞ്ഞു: ‘ഇയാള്‍ക്ക്‌ സിഹ്റ് ബാധിച്ചിരിക്കുന്നു’. ആരാണ് മാരണം ചെയ്തതെന്ന് അദ്ദേഹം ചോദിച്ചു. ലബീദ്‌ ബ്നുല്‍ അഅ്സ്വമാണെന്ന് മറ്റേ ആള്‍ പറഞ്ഞു. അയാള്‍ വീണ്ടും ചോദിച്ചു: ‘സിഹ്റിനു എന്താണ് ഉപയോഗിച്ചത്?’ മറ്റേ ആള്‍ പറഞ്ഞു: ‘ചീര്‍പ്പും മുടിയുമാണ്.’ അതുപോലെ ഈത്തപ്പനയുടെ ആണ്‍കുലയുടെ പാളയാണെന്നും പറഞ്ഞു. എവിടെയാണ് അതെന്നു ഒന്നാമത്തെ ആള്‍ ചോദിച്ചു. അത് ദീഅര്‍വാന്‍ കിണറ്റിലാണെന്നു പറഞ്ഞു. അങ്ങനെ നബി തന്‍റെ സ്വഹാബിമാരില്‍ ഒരു കൂട്ടം ആളുകളോടൊപ്പം അവിടെ ചെന്നു. പിന്നീട് നബി ആഇശയോട് പറഞ്ഞു: ‘ആഇശാ, അതിലെ വെള്ളം മൈലാഞ്ചി ചീഞ്ഞൊലിക്കുന്ന വെള്ളം പോലെയും, അവിടത്തെ ഈത്തപ്പന ശൈത്വാന്മാരുടെ തല പോലെയും ഉണ്ട്’. ആഇശ ചോദിച്ചു: ‘അല്ലാഹുവിന്‍റെ പ്രവാചകരെ, അങ്ങ് അത് കത്തിച്ചു കളഞ്ഞില്ലേ?’ പ്രവാചകന്‍ പറഞ്ഞു: ‘ഇല്ല, എനിക്ക് അല്ലാഹു സുഖപ്പെടുത്തിയിട്ടുണ്ട്. ജനങ്ങളില്‍ എന്തെങ്കിലും നാശമുണ്ടാകുന്നതിനെ ഞാന്‍ വെറുക്കുന്നു. പിന്നീട് ആ കിണര്‍ മൂടാന്‍ ഞാന്‍ കല്പിച്ചു. അങ്ങനെ അത് മൂടപ്പെട്ടു.’(സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 39, ഹദീസ്‌ നമ്പര്‍ 43 (2189) (Sahih Muslim, Book 26, Hadith 5428)

 

ഈ ഹദീസ്‌ ബുഖാരിയിലുമുണ്ട്.

 

ആയിഷ (റ) പറയുന്നു: തിരുമേനിക്ക്‌ മാരണം ബാധിച്ചു. താന്‍ യഥാര്‍ത്ഥത്തില്‍ ചെയ്യാത്ത പ്രവൃത്തികള്‍ ചെയ്തതായി തിരുമേനിക്ക്‌ തോന്നാന്‍ തുടങ്ങി. അങ്ങിനെ ഒരു ദിവസം തിരുമേനി പ്രാര്‍ത്ഥിച്ചു; വീണ്ടും വീണ്ടും പ്രാര്‍ത്ഥിച്ചു. അവിടുന്ന് (ആയിഷയോട്) ചോദിച്ചു: “എനിക്ക് സുഖം പ്രാപിക്കാന്‍ വേണ്ട മാര്‍ഗ്ഗം അല്ലാഹു അറിയിച്ചു തന്നത് നീ അറിഞ്ഞോ?” (തുടര്‍ന്ന് തിരുമേനി അരുളി:)  “രണ്ടാളുകള്‍ എന്‍റെ അടുക്കല്‍ വന്നു. ഒരാള്‍ എന്‍റെ തലക്ക്‌ സമീപവും മറ്റേയാള്‍ കാലുകള്‍ക്കരികിലും ഇരുന്നു. ഒരാള്‍ മറ്റെയാളോട് ചോദിച്ചു: “ഈ മനുഷ്യന്‍റെ രോഗമെന്താണ്?” “അദ്ദേഹത്തെ മാരണം ബാധിച്ചിരിക്കുകയാണ്” മറ്റേയാള്‍ മറുപടി പറഞ്ഞു. “ആരാണ് മാരണം ചെയ്തത്?” ആദ്യത്തെ മനുഷ്യന്‍ വീണ്ടും ചോദിച്ചു. “ലബീദുബ്നുല്‍ അ്അസമയാ(ഒരു ജൂതന്‍ )ണത്”  മറ്റേയാള്‍ ചോദിച്ചു: സിഹ്റിന്ന്‍ എന്താണയാള്‍ ഉപയോഗിച്ചിരിക്കുന്നത്? രണ്ടാമന്‍ പറഞ്ഞു: “ചീര്‍പ്പും മുടിയും (അല്ലെങ്കില്‍ പരുത്തി) ഈത്തപ്പനയുടെ ആണ്‍കുലയുടെ കൂമ്പാളയുമാണ് ഉപയോഗിച്ചിരിക്കുന്നത്.”  “എന്നിട്ടെവിടെയാണതുള്ളതെ”ന്ന് ഒന്നാമന്‍ ചോദിച്ചു. ‘ദര്‍വാന്‍’ കിണറ്റിലാണതുള്ളത് എന്ന് രണ്ടാമന്‍ മറുപടി പറഞ്ഞു. ഉടനെ തിരുമേനി അങ്ങോട്ട്‌ പുറപ്പെട്ടു. മടങ്ങിവന്നപ്പോള്‍ ആയിഷ(റ)യോട് പറഞ്ഞു: “അവിടത്തെ ഈത്തപ്പനകള്‍ ശൈത്താന്‍മാരുടെ തല പോലെയുണ്ട്.” ഞാന്‍ ചോദിച്ചു: “അവിടുന്ന് അത് പുറത്തേക്കെടുത്തോ?” തിരുമേനി അരുളി: “ഇപ്പോള്‍ അല്ലാഹു സുഖപ്പെടുത്തിത്തന്നു കഴിഞ്ഞു. ഇനി അത് പുറത്തേക്കെടുക്കുന്നപക്ഷം ജനങ്ങള്‍ക്കിടയില്‍ വമ്പിച്ച കുഴപ്പത്തിനു കാരണമായേക്കുമെന്നു ഞാന്‍ ഭയപ്പെടുന്നു.” പിന്നീട് ആ കിണര്‍ മൂടിക്കളഞ്ഞു. (സഹീഹുല്‍ ബുഖാരി, അദ്ധ്യായം 59, ഹദീസ്‌ നമ്പര്‍ 1345, പേജ് 668)

 

ആയിഷ പറയുന്നു: തിരുമേനി(സ)ക്ക് മാരണം ബാധിച്ചു. എന്നിട്ട് താന്‍ ചെയ്തിട്ടില്ലാത്ത ചില കാര്യങ്ങള്‍ ചെയ്തതായി അവിടുത്തേക്ക്‌ തോന്നിക്കൊണ്ടിരുന്നു. (സഹീഹുല്‍ ബുഖാരി, അദ്ധ്യായം 58, ഹദീസ്‌ നമ്പര്‍ 1305, പേജ് 656, സി.എന്‍.അഹമ്മദ്‌ മൌലവിയുടെ തര്‍ജ്ജമ)

 

ഇനി, നിങ്ങളുടെ ഭാവനയെ ഒന്ന് ചിറകു വിടര്‍ത്തി പരത്താന്‍ അനുവദിക്കൂ. മുഹമ്മദ്‌ ജീവിച്ചിരുന്നത് ഒന്നാം നൂറ്റാണ്ടിന്‍റെ ആദ്യപകുതിയില്‍ ആയിരുന്നു എന്ന് ചിന്തിക്കുക. മുഹമ്മദ്‌ ജീവിച്ചിരുന്നത് അറേബ്യയില്‍ അല്ല, ഇസ്രയേല്‍ ഭൂപ്രദേശത്തിലോ അതിന്‍റെ ചുറ്റുപാടോ ആയിരുന്നു എന്നും ചിന്തിക്കുക. മുഹമ്മദ്‌ മാരണം ബാധിച്ച് അലഞ്ഞ് നടക്കുന്ന സമയത്ത് ഒരിക്കല്‍ യേശുക്രിസ്തു മുഹമ്മദിന്‍റെ മുന്‍പാകെ വന്നിരുന്നെങ്കില്‍ എന്ത് സംഭവിക്കുമായിരുന്നു?! തീര്‍ച്ചയായും മുഹമ്മദ്‌ ഓടിച്ചെന്ന് ഞങ്ങളുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ കാല്‍ക്കല്‍ വീണ്:

 

“യേശുവേ, മഹോന്നതനായ ദൈവത്തിന്‍റെ പുത്രാ, അത്യുന്നതാനായ പരിശുദ്ധാ, സര്‍വ്വേശ്വരനായ തമ്പുരാനേ, എന്നെ ദണ്ഡിപ്പിക്കാതെ കടന്നു പോകണമേ എന്ന് ഞാന്‍ നിന്നോട് യാചിക്കുന്നു”

 

എന്ന് കരഞ്ഞു പറയുമായിരുന്നു!! അങ്ങനെയായിരുന്നെങ്കില്‍ ഇന്നത്തെ ദാവാക്കാരടക്കമുള്ള സകല മുസ്ലീങ്ങളും യേശുക്രിസ്തുവിനെ ‘ആദരിക്കുന്നത്’ വ്യത്യസ്തമായ നിലയില്‍ ആയിരുന്നേനെ. നിച്ച് ഓഫ് ട്രൂത്തുകാര്‍ ആണെങ്കില്‍ “മുസ്ലീങ്ങള്‍ ആദരിക്കുന്ന ദൈവപുത്രനായ യേശുക്രിസ്തു” എന്ന പേരില്‍ ഇവിടെ കുറെ പ്രോഗ്രാമുകളും സംഘടിപ്പിച്ചേനെ!!

 

ഇനി, മാരണം ബാധിച്ച് അലഞ്ഞുതിരിഞ്ഞു നടന്ന സമയത്ത് മുഹമ്മദിന്‍റെ മുന്‍പാകെ പൗലോസ്‌ എതിര്‍പെട്ടിരുന്നെങ്കില്‍ എന്ത് സംഭവിക്കുമായിരുന്നു? വിശ്വസ്തനായ ഒരു നായ് അതിന്‍റെ യജമാനന്‍റെ പുറകെ വാലാട്ടി നടക്കുന്നത് പോലെ പൗലോസിന്‍റെ പുറകേ നടന്ന് മുഹമ്മദ്‌ ഇപ്രകാരം വിളിച്ചു പറഞ്ഞേനെ, “ഈ മനുഷ്യര്‍ അത്യുന്നതനായ ദൈവത്തിന്‍റെ ദാസന്‍, രക്ഷാമാര്‍ഗ്ഗം നിങ്ങളോടു അറിയിക്കുന്നവന്‍ തന്നെ” എന്ന്!! പൗലോസിന്‍റെ വസ്ത്രത്തിന്‍റെ അഗ്രമെങ്കിലും മുഹമ്മദിന്‍റെ ദേഹത്ത് സ്പര്‍ശിച്ചിരുന്നെങ്കില്‍, മുഹമ്മദിന്‍റെ ദേഹത്ത് കേറിക്കൂടിയ കോടാനുകോടി പിശാചുക്കള്‍ ഇറങ്ങിപ്പോകുകയും സുബോധം വന്ന മുഹമ്മദ്‌ വിശുദ്ധ പൗലോസ്‌ അപ്പോസ്തലന്‍റെ ശിഷ്യനായി മാറി യേശുക്രിസ്തുവിന്‍റെ സുവിശേഷത്തിന് ഉജ്ജ്വലസാക്ഷിയായി വര്‍ത്തിക്കുകയും ചെയ്യുമായിരുന്നു!!! അങ്ങനെയായിരുന്നെങ്കില്‍, ഇന്ന് നമ്മുടെ ഈ ലോകം കുറേക്കൂടി മെച്ചപ്പെട്ട ഒരവസ്ഥയില്‍ ആയിരുന്നേനെ. പക്ഷെ എന്ത് ചെയ്യാം, ഇവര്‍ ജീവിച്ചിരുന്ന കാലഘട്ടങ്ങള്‍ വ്യത്യസ്തമായിപ്പോയി. അതുകൊണ്ട് മാത്രം ഇതൊന്നും സംഭവിച്ചില്ല.

 

അപ്പൊ പറഞ്ഞു വന്നത് എന്താണെന്ന് വെച്ചാല്‍, യേശുക്രിസ്തുവിന്‍റെയും പൗലോസ്‌ അപ്പോസ്തലന്‍റെയും കാലത്തായിരുന്നു മുഹമ്മദ്‌ ജീവിച്ചിരുന്നതെങ്കില്‍ തീരാവുന്ന പ്രശ്നമേ ഇവിടത്തെ ദാവാക്കാര്‍ക്കുള്ളൂ…

 

 

 

]]>
https://sathyamargam.org/2017/01/%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%86%e0%b4%af%e0%b5%81%e0%b4%82-%e0%b4%aa%e0%b5%97%e0%b4%b2/feed/ 0
പൌലോസിന്‍റെ അപ്പോസ്തലത്വവും മുഹമ്മദിന്‍റെ പ്രവാചകത്വവും – ഒരു താരതമ്യ പഠനം. (ഭാഗം-1) https://sathyamargam.org/2016/10/%e0%b4%aa%e0%b5%8c%e0%b4%b2%e0%b5%8b%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%85%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8b%e0%b4%b8%e0%b5%8d%e0%b4%a4%e0%b4%b2%e0%b4%a4%e0%b5%8d/ https://sathyamargam.org/2016/10/%e0%b4%aa%e0%b5%8c%e0%b4%b2%e0%b5%8b%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%85%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8b%e0%b4%b8%e0%b5%8d%e0%b4%a4%e0%b4%b2%e0%b4%a4%e0%b5%8d/#respond Wed, 05 Oct 2016 06:33:08 +0000 http://sathyamargam.org/?p=1332  

അനില്‍കുമാര്‍ വി.അയ്യപ്പന്‍

കര്‍ത്താവിന്‍റെ വിശുദ്ധ ദാസനായ പൗലോസ് അപ്പോസ്തലന് നേരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ശീലമാക്കി മാറ്റിരിയിരിക്കുകയാണ് ഇന്നത്തെ ദാവാ പ്രവര്‍ത്തകര്‍. കര്‍ത്താവിന്‍റെ അനുഗൃഹീത അപ്പോസ്തലനായ പൗലോസ്‌, കര്‍ത്താവിന്‍റെ കല്പനകളെയെല്ലാം റദ്ദു ചെയ്തു തന്‍റെ ഇഷ്ടത്തിനനുസരിച്ച് പുതിയ മതം സ്ഥാപിക്കുകയായിരുന്നു, അതാണ്‌ ഇന്നത്തെ ക്രിസ്തു മതം എന്ന് പറഞ്ഞുകൊണ്ട് അന്ധകാരത്തിന്‍റെ ജാരസന്തതികളായ ദാവാക്കാര്‍ തിരുവചനത്തില്‍ വലിയ നിശ്ചയമില്ലാത്ത ക്രിസ്ത്യാനികളെ തങ്ങളുടെ കൂടെ കൂട്ടുവാന്‍ അക്ഷീണപ്രയത്നം നടത്തിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ കര്‍ത്താവിന്‍റെ അപ്പൊസ്തലനായ പൌലോസിനെയും ഇസ്ലാമിക പ്രവാചകനായ മുഹമ്മദിനെയും തമ്മില്‍ താരതമ്യം ചെയ്തു ആരാണ് യഥാര്‍ത്ഥത്തില്‍ ദൈവത്താല്‍ അംഗീകരിക്കപ്പെട്ട ആള്‍ എന്ന് പരിശോധിക്കുകയാണ് ഈ പഠനത്തിലൂടെ ചെയ്യുന്നത്. ഇസ്ലാമിക പക്ഷത്തും ക്രൈസ്തവ പക്ഷത്തുമുള്ള നിഷ്പക്ഷമതികളായ സത്യാന്വേഷകര്‍ക്ക് സത്യം മനസ്സിലാക്കാന്‍ സഹായകരമാകട്ടെ എന്ന ചിന്തയിലാണ് ഇങ്ങനെയൊരു പഠനം പ്രസിദ്ധീകരിക്കുന്നത്.

ദൃക്സാക്ഷികളോ വേണ്ടത്ര തെളിവോ ഇല്ലാത്ത ഏതൊരു കുറ്റകൃത്യവും കോടതിയില്‍ തെളിയിക്കണമെങ്കില്‍ കുറ്റകൃത്യത്തിന്‍റെ ഉദ്ദേശ്യം എന്താണെന്ന് കോടതിക്ക് ബോദ്ധ്യപ്പെടണം. ഇവിടെ പൗലോസ്‌ അപ്പോസ്തലന് നേരെ കുറ്റാരോപണം ഉന്നയിക്കുന്ന ദാവാക്കാരും ഈ കാര്യം തെളിയിക്കാന്‍ ബാധ്യസ്ഥരാണ്. കാരണം, പൗലോസ്‌ അപ്പോസ്തലന്‍ ചെയ്തു എന്ന് ഇവര്‍ അവകാശപ്പെടുന്ന കുറ്റകൃത്യത്തിനു യാതൊരു ദൃക്സാക്ഷിയുമില്ല. തന്‍റെ കാലത്തോ അതിനു ശേഷമുള്ള പത്തു നൂറ്റാണ്ടു വരെയോ ആരും ഇങ്ങനെ ഒരു ആരോപണം ഉന്നയിച്ചിട്ടുമില്ല. അതുകൊണ്ടുതന്നെ കുറ്റകൃത്യത്തിന്‍റെ ഉദ്ദേശ്യം എന്താണെന്ന് തെളിയിച്ചാല്‍ മാത്രമേ അവരുടെ ആരോപണങ്ങള്‍ക്ക് നിലനില്‍പ്പുണ്ടാകൂ. കുറ്റം ചെയ്തയാള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള ലാഭം ആരോപിക്കപ്പെടുന്ന കുറ്റകൃത്യം ചെയ്തതിലൂടെ ലഭിച്ചിട്ടുണ്ടോ എന്നാണ് ‘കുറ്റകൃത്യത്തിന്‍റെ ഉദ്ദേശ്യം എന്ത്?’ എന്നതിലൂടെ പരിശോധിക്കപ്പെടുന്നത്.  തനിക്ക്‌ യാതൊരുവിധത്തിലുള്ള ലാഭവും (ധനസമ്പാദനം, പ്രതികാരം, പ്രശസ്തി, അധികാരം, അംഗീകാരം തുടങ്ങിയവയെല്ലാം ഉള്‍പ്പെടുന്നതാണ് കോടതിയുടെ കണ്ണില്‍ ലാഭം എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്) കിട്ടാത്ത ഒരു കാര്യത്തിനു വേണ്ടി ആരെങ്കിലും ഒരു കുറ്റകൃത്യം നടത്തും എന്ന് ലോകത്തുള്ള ഒരു കോടതിയും വിശ്വസിക്കുന്നില്ല. അതുകൊണ്ടാണ് കുറ്റകൃത്യത്തിന്‍റെ ഉദ്ദേശ്യം തെളിയിക്കുന്നതില്‍ പരാജയപ്പെട്ടു എന്നതുകൊണ്ട് ലോകത്തെ പല കേസുകളിലും കോടതി കുറ്റാരോപിതരെ വെറുതെ വിട്ടിട്ടുള്ളത്. ഇനി, അങ്ങനെ യാതൊരു ലാഭവുമില്ലാത്ത കാര്യത്തിനു വേണ്ടി ആരെങ്കിലും കുറ്റകൃത്യം നടത്തിയിട്ടുണ്ടെങ്കില്‍ തന്നെ അയാള്‍ ബുദ്ധിസ്ഥിരത ഇല്ലാത്ത ഒരാളായിരിക്കണം. പൗലോസ്‌ അപ്പോസ്തലന്‍ അങ്ങനെയുള്ള ഒരാളായിരുന്നോ എന്നും നമുക്ക്‌ പരിശോധിക്കാം. മാത്രമല്ല, ഇതേ അളവുകോല്‍ വെച്ച് നാം മുഹമ്മദിനെയും അളക്കേണ്ടതാണ്. ബൈബിളില്‍ ഉള്ള കാര്യങ്ങള്‍ക്കെതിരായി ഇസ്ലാം എന്ന പുതിയൊരു മതം ഉണ്ടാക്കിയതിലൂടെ മുഹമ്മദിന് എന്തെങ്കിലും തരത്തിലുള്ള ലാഭം ഉണ്ടായിട്ടുണ്ടോ?  ഉണ്ടെങ്കില്‍ അത് എന്തൊക്കെയാണ്? ഇല്ല എന്നാണെങ്കില്‍ യാതൊരു ലാഭവുമില്ലാതെ ഇങ്ങനെ സത്യദൈവത്തിനെതിരായി ഒരു മതം ഉണ്ടാക്കാന്‍ തക്കവിധം ബുദ്ധിസ്ഥിരതയില്ലാത്ത ആളായിരുന്നോ അദ്ദേഹം തുടങ്ങിയ കാര്യങ്ങള്‍ നാം പഠന വിധേയമാക്കുന്നുണ്ട്.

 

ശൌല്‍ എന്ന പൗലോസ്‌ അപ്പോസ്തലന്‍

 

നമുക്ക്‌ പൗലോസ്‌ അപ്പോസ്തലന്‍റെ സ്വന്ത വാക്കുകളില്‍ തന്നെ അദ്ദേഹത്തെക്കുറിച്ച് അറിയാം:

 

“ഞാന്‍ കിലിക്യയിലെ തര്‍സൊസില്‍ ജനച്ച യെഹൂദനും ഈ നഗരത്തില്‍ വളര്‍ന്നു ഗമാലിയേലിന്‍റെ കാല്‍ക്കല്‍ ഇരുന്നു പിതാക്കന്മാരുടെ ന്യായപ്രമാണം സൂക്ഷ്മതയോടെ അഭ്യസിച്ചവനുമാകയാല്‍ നിങ്ങള്‍ എല്ലാവരും ഇന്നു ഇരിക്കുന്നതുപോലെ ദൈവസേവയില്‍ എരിവുള്ളവനായിരുന്നു. ഞാന്‍ പുരുഷന്മാരെയും സ്ത്രീകളെയും പിടിച്ചു കെട്ടി തടവില്‍ ഏല്പിച്ചും ഈ മാര്‍ഗ്ഗക്കാരെ കൊല്ലുവാനും മടിക്കാതെ ഉപദ്രവിച്ചും വന്നു. അതിന്നു മഹാപുരോഹിതരും മൂപ്പന്മാരുടെ സംഘം ഒക്കെയും എനിക്കു സാക്ഷികള്‍”  (അപ്പൊ.പ്രവൃ.22:3-5).

 

ഇവിടെ അപ്പോസ്തലന്‍ പറയുന്ന കാര്യങ്ങള്‍ ഇവയാണ്:

 

1) കിലിക്യയിലെ തര്‍സോസ് ആണ് തന്‍റെ ജന്മദേശം

 

2) യെരുശലേം നഗരത്തില്‍ വളര്‍ന്ന ഒരു യെഹൂദനാണ്.

 

3) ഗമാലിയേലിന്‍റെ ശിഷ്യനാണ്.

 

4) ന്യായപ്രമാണം സൂക്ഷ്മതയോടെ അഭ്യസിച്ചവനാണ്.

 

5) മറ്റു യെഹൂദന്മാരെപ്പോലെ ദൈവസേവയില്‍ എരിവുള്ളവനുമായിരുന്നു.

 

6) ക്രിസ്ത്യാനികളായ പുരുഷന്മാരെയും സ്ത്രീകളേയും ഉപദ്രവിക്കുകയും കൊല്ലുകയും ചെയ്തിട്ടുണ്ട്.

 

7) ഈ പറഞ്ഞ കാര്യങ്ങളെല്ലാം സത്യമാണെന്നതിന് മഹാപുരോഹിതരും മൂപ്പന്മാരുടെ സംഘം ഒക്കെയും എനിക്ക് സാക്ഷികളാണ്.

 

‘ന്യായപ്രമാണത്തിന്‍റെ മനോഹരത്വം’ എന്ന് വിളിപ്പേരുണ്ടായിരുന്ന ആളായിരുന്നു റബ്ബാന്‍ ഗമാലിയേല്‍. യിസ്രായേലിന്‍റെ ചരിത്രത്തില്‍ ആകെ മൂന്നേ മൂന്നു പേര്‍ക്ക് മാത്രമേ റബ്ബാന്‍ എന്ന സ്ഥാനപ്പേര് ലഭിച്ചിരുന്നുള്ളൂ. അതില്‍ മൂന്നാമത്തെ ആളാണ് ഗമാലിയേല്‍. അദ്ദേഹത്തിനു ശേഷം ഒരാളും ആ സ്ഥാനത്തിന് അര്‍ഹനായിട്ടില്ല എന്ന് പറയുമ്പോള്‍ നമുക്ക്‌ മനസ്സിലാക്കാമല്ലോ അദ്ദേഹത്തിന്‍റെ പാണ്ഡിത്യം! ‘റബ്ബാന്‍ ഗമാലിയേലിന്‍റെ മരണത്തോടെ ന്യായപ്രമാണത്തിന്‍റെ തേജസ്സ്‌ കെട്ടുപോയി’ എന്നാണു യെരുശലേം തല്‍മൂദ്‌ പറയുന്നത്. അദ്ദേഹം സന്‍ഹിദ്രീം സംഘത്തിന്‍റെ തലവനായിരുന്നു. ‘സര്‍വ്വജനത്തിനും ബഹുമാനമുള്ള ധര്‍മ്മോപദേഷ്ടാവായ ഗമാലിയേല്‍’ എന്ന് അപ്പൊ.പ്രവൃ.5:34-ല്‍ കാണാം. ‘അവര്‍ അവനെ (ഗമാലിയേലിനെ) അനുസരിച്ചു’ എന്ന് അപ്പൊ.പ്രവൃ.5:40-ലും കാണാം. സന്‍ഹിദ്രീം സംഘം പോലും അനുസരിച്ചിരുന്ന ഈ ഗമാലിയേലിന്‍റെ ശിഷ്യനാണ് ശൌല്‍ എന്ന് പേരുണ്ടായിരുന്ന പൗലോസ്‌ എന്ന് പറയുമ്പോള്‍ ന്യായപ്രമാണത്തില്‍ എത്ര സൂക്ഷ്മമായ അറിവാണ് അദ്ദേഹത്തിനു ലഭിച്ചിരുന്നത് എന്നും യെഹൂദന്മാരുടെ ഇടയില്‍ അദ്ദേഹത്തിനുണ്ടായിരുന്ന സ്വീകാര്യത എത്രമാത്രമായിരുന്നു എന്നും നമുക്ക് മനസ്സിലാക്കാന്‍ കഴിയും.

 

ന്യായപ്രമാണത്തില്‍ മാത്രമല്ല, അതിനു പുറത്തുള്ള വിദ്യാഭ്യാസത്തിലും അദ്ദേഹം ഔന്നത്യം നേടിയിരുന്നു എന്ന് അദ്ദേഹത്തിന്‍റെ എഴുത്തുകളും പ്രസംഗങ്ങളും പരിശോധിച്ചാല്‍ നമുക്ക്‌ ബോധ്യമാകും. അപ്പൊ.പ്രവൃ.17:28-ല്‍ തത്വചിന്തയുടെ വിളനിലമായ ഏതന്‍സില്‍ വെച്ച് പണ്ഡിത വരേണ്യരുമായി സംവദിക്കുമ്പോള്‍ “അങ്ങനെ നിങ്ങളുടെ കവിവരന്മാരിലും ചിലര്‍ ‘നാം അവന്‍റെ സന്താനമല്ലോ’ എന്നു പറഞ്ഞിരിക്കുന്നു” എന്ന് പൗലോസ്‌ ഉദ്ധരിക്കുന്നത് ബി.സി. മൂന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ആരാറ്റസ് എന്ന കവിയുടെ ‘ഫിനോമിനെന്‍’ എന്ന കവിതയിലെ അഞ്ചാം വരിയുടെ രണ്ടാം ഭാഗമാണ്. മാത്രമല്ല, അദ്ദേഹം തന്‍റെ ശിഷ്യനായ തീത്തോസിനു ലേഖനം എഴുതുമ്പോള്‍ ക്രേത്ത ദ്വീപിലുള്ളവരെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ്: “ക്രേത്തര്‍ സര്‍വ്വദാ അസത്യവാദികളും ദുഷ്ടജന്തുക്കളും മടിയന്മാരായ പെരുവയറന്മാരും അത്രേ’ എന്നു അവരില്‍ ഒരുവന്‍, അവരുടെ ഒരു വിദ്വാന്‍ തന്നേ, പറഞ്ഞിരിക്കുന്നു. ഈ സാക്ഷ്യം നേര്‍ തന്നേ” (തീത്തോ.1:11). “അവരുടെ ഒരു വിദ്വാന്‍” എന്ന് പറഞ്ഞിരിക്കുന്നത് പൌരാണികകാലത്തു ബി.സി.ഏഴാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സുപ്രസിദ്ധ ഗ്രീക്ക് കവിയും തത്വചിന്തകനും ക്രേത്ത ദ്വീപിലെ ഗ്നോസ്സസ് നഗരത്തില്‍ ജനിച്ചവനുമായ എപ്പിമെനിഡിസിനെ കുറിച്ചാണ്.

 

ഏതന്‍സിന്‍റെ തൊട്ടടുത്ത വലിയ നഗരമായ കൊരിന്തില്‍ ഉള്ളവര്‍ക്ക്‌ ലേഖനം എഴുതുമ്പോള്‍ പൗലോസ്‌ അപ്പോസ്തലന്‍ മരണശേഷമുള്ള പുനരുത്ഥാനത്തിനു തെളിവായി കൊണ്ടുവരുന്ന വാദങ്ങളില്‍ ചിലത് ഇവയാണ്:

 

1)    സസ്യശാസ്ത്രം. 1.കൊരി.15:35-38

 

2)    ജന്തുശാസ്ത്രം. 1.കൊരി.15:39.

 

3)    വാനശാസ്ത്രം. 1.കൊരി.15:40,41

 

അദ്ദേഹത്തിനു ഈ വിഷയങ്ങളില്‍ ഉണ്ടായിരുന്ന ജ്ഞാനമാണ് ഇത് കാണിക്കുന്നത്. എതെന്‍സിനോട് തൊട്ടുകിടക്കുന്ന കൊരിന്തിലും തത്വചിന്തയും ശാസ്ത്രബോധവും വളരെ ഉയര്‍ന്ന നിലയില്‍ തന്നെ ഉണ്ടായിരുന്നതിനാലാണ് കൊരിന്തില്‍ ഉള്ളവര്‍ക്ക്‌ എളുപ്പം ഗ്രഹിക്കുവാന്‍ സാധിക്കുന്ന ഈ ശാസ്ത്രത്തെളിവുകള്‍ തന്നെ അദ്ദേഹം ഉദാഹരണമായി കൊണ്ടുവരുന്നത്‌. ചുരുക്കത്തില്‍ ദൈവവചനത്തിലും ദൈവവചനത്തിനു പുറത്തും ആഴമായ അറിവുള്ള വ്യക്തിയായിരുന്നു പൗലോസ്‌. വീണ്ടും അദ്ദേഹം തന്നെപ്പറ്റി പറയുന്നത് നോക്കുക:

 

“പക്ഷേ എനിക്കു ജഡത്തിലും ആശ്രയിപ്പാന്‍ വകയുണ്ടു; മറ്റാര്‍ക്കാനും ജഡത്തില്‍ ആശ്രയിക്കാം എന്നു തോന്നിയാല്‍ എനിക്കു അധികം; എട്ടാം നാളില്‍ പരിച്ഛേദന ഏറ്റവന്‍; യിസ്രായേല്‍ജാതിക്കാരന്‍; ബെന്യമീന്‍ ഗോത്രക്കാരന്‍; എബ്രായരില്‍ നിന്നു ജനിച്ച എബ്രായന്‍; ന്യായപ്രമാണം സംബന്ധിച്ചു പരീശന്‍; ശുഷ്കാന്തി സംബന്ധിച്ചു സഭയെ ഉപദ്രവിച്ചവന്‍; ന്യായപ്രമാണത്തിലെ നീതിസംബന്ധിച്ചു അനിന്ദ്യന്‍.” (ഫിലി.3:4-6)

 

ആദിമ സഭാപിതാക്കന്മാരുടെ എഴുത്തുകളില്‍ പറയുന്നതനുസരിച്ച് പൌലോസിന്‍റെ കുടുംബത്തിന്‍റെ തൊഴില്‍ കപ്പല്‍ നിര്‍മ്മാണമായിരുന്നു എന്ന് മനസ്സിലാക്കാം. മാത്രമല്ല. അദ്ദേഹത്തിന്‍റെ മാതാപിതാക്കള്‍ക്ക്‌ റോമന്‍ പൌരത്വവും ഉണ്ടായിരുന്നു, അതുകൊണ്ടുതന്നെ അദ്ദേഹം റോമാ പൌരനായാണ് ജനിച്ചത്‌. അക്കാര്യം ബൈബിളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്:

 

“തന്നെ വാറു കൊണ്ടു കെട്ടുമ്പോള്‍ പൌലൊസ് അരികെ നിലക്കുന്ന ശതാധിപനോടു: റോമപൌരനും വിസ്താരം കഴിയാത്തവനുമായ മനുഷ്യനെ ചമ്മട്ടി കൊണ്ടു അടിക്കുന്നതു വിഹിതമോ എന്നു ചോദിച്ചു. ഇതു കേട്ടിട്ടു ശതാധിപന്‍ ചെന്നു സഹസ്രാധിപനോടു: നീ എന്തു ചെയ്‍വാന്‍ പോകുന്നു? ഈ മനുഷ്യന്‍ റോമപൌരന്‍ ആകുന്നു എന്നു ബോധിപ്പിച്ചു. സഹസ്രാധിപന്‍ വന്നു: നീ റോമപൌരന്‍ തന്നേയോ? എന്നോടു പറക എന്നു ചോദിച്ചതിന്നു: അതെ എന്നു അവന്‍ പറഞ്ഞു. ഞാന്‍ ഏറിയ മുതല്‍ കൊടുത്തു ഈ പൌരത്വം സമ്പാദിച്ചു എന്നു സഹസ്രാധിപന്‍ പറഞ്ഞതിന്നു: ‘ഞാനോ അങ്ങനെ ജനിച്ചിരിക്കുന്നു’ എന്നു പൌലൊസ് പറഞ്ഞു” (അപ്പൊ.പ്രവൃ.22:25-28)

 

മൂന്ന് വിധത്തിലായിരുന്നു അന്ന് ഒരാള്‍ക്ക് റോമാ പൗരത്വം ലഭിച്ചിരുന്നത്. ഒന്ന്, റോമന്‍ പൗരത്വമുള്ള മാതാപിതാക്കളില്‍ നിന്ന് ജനിക്കുന്നതിലൂടെ. രണ്ട്, റോമന്‍ സാമ്രാജ്യത്തിനു വേണ്ടി യുദ്ധരംഗത്തോ മറ്റു രംഗങ്ങളിലോ ചെയ്യുന്ന മഹത്തായ സേവനത്തിനുള്ള പ്രത്യുപകാരമായി. മൂന്ന്, ഏറിയ പണം കൊടുത്ത് റോമാ പൗരത്വം സമ്പാദിക്കുന്നതിലൂടെ. അക്കാലത്ത് റോമാ സാമ്രാജ്യത്തിനുള്ളില്‍ റോമന്‍ പൌരത്വമില്ലാത്തവര്‍ക്ക് അടിമകള്‍ക്കുള്ള പൌരാവകാശങ്ങളെ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ റോമന്‍ പൌരത്വമുള്ളവര്‍ക്ക് പല വിശേഷാവകാശങ്ങളും ഉണ്ടായിരുന്നു. ചാട്ടവാര്‍ അടിക്ക് വിധേയനാക്കരുത്,  വാറുകൊണ്ട് കെട്ടരുത് എന്നൊക്കെയുള്ളത് ആ വിശേഷാവകാശങ്ങളില്‍പ്പെട്ടതായിരുന്നു. റോമന്‍ പൌരനല്ലാത്ത ഒരുവന്‍ റോമന്‍ പൌരത്വം അവകാശപ്പെട്ടാല്‍ അവനു ലഭിച്ചിരുന്ന ശിക്ഷ ക്രൂശീകരണം ആയിരുന്നു. അതുകൊണ്ടുതന്നെ റോമന്‍ പൌരനല്ലാത്ത ഒരാള്‍ അങ്ങനെയൊരു അവകാശവാദം ഉന്നയിക്കില്ലായിരുന്നു.

 

തര്‍സോസില്‍ ജനിച്ച യിസ്രായേല്‍ ജാതിക്കാരനായ,  ബെന്യാമീന്‍ ഗോത്രജനായ, എട്ടാം നാളില്‍ പരിച്ഛേദനയേറ്റ, മാതാവും പിതാവും യിസ്രായേല്യര്‍ ആയിരുന്നത് കൊണ്ട് ശുദ്ധമായ എബ്രായ രക്തം സിരകളിലൂടെ ഒഴുകുന്നു എന്നഭിമാനിച്ചിരുന്ന, യെരുശലേമില്‍ വളര്‍ന്ന, ഗമാലിയേലിന്‍റെ പാദപീഠത്തിലിരുന്നു ന്യായപ്രമാണം കാമ്പോട് കാമ്പ്‌ മനഃപാഠമാക്കിയ, ശാസ്ത്രത്തിലും ചരിത്രത്തിലും കവിതയിലും തത്വചിന്തയിലും അവഗാഹമുണ്ടായിരുന്ന, സമൂഹത്തില്‍ വളരെ വലിയ നിലയും വിലയും ഉണ്ടായിരുന്ന, ന്യായപ്രമാണത്തിലെ നീതി സംബന്ധിച്ച് ആര്‍ക്കും ഒരു കുറ്റവും പറയുവാനില്ലാതിരുന്ന, ക്രിസ്ത്യാനികളെ ഉപദ്രവിക്കാന്‍ മഹാപുരോഹിതന്മാരുടെ അധികാരപത്രം കൈവശമുണ്ടായിരുന്ന, റോമാ പൌരത്വം ജന്മാവകാശമായി ലഭിച്ച ശൌല്‍ എന്ന ഈ മനുഷ്യന്‍ ഒരിക്കല്‍ ദമാസ്കസില്‍ പാര്‍ക്കുന്ന യെഹൂദ ക്രിസ്ത്യാനികളെ പിടിച്ചു കെട്ടി തടവില്‍ ഏല്‍പ്പിക്കാന്‍ മഹാപുരോഹിതന്മാരുടെ അധികാരപത്രവും വാങ്ങി പോകുമ്പോള്‍ നേര്‍വീഥി എന്ന തെരുവില്‍ വെച്ച് പെട്ടെന്നു ആകാശത്തുനിന്നു നട്ടുച്ചയിലെ സൂര്യനെ കവിയുന്നൊരു വെളിച്ചം അവന്‍റെ ചുറ്റും മിന്നി അവന്‍ നിലത്തു വീണു. അവനോടു യേശുക്രിസ്തു ഇടപെട്ടു, തന്നെ ഉപദ്രവിക്കുന്നത് എന്തിന്? എന്ന് ചോദിച്ചു. അത്യുഗ്രമായ വെളിച്ചം കണ്ടതിന്‍റെ അനന്തരഫലമായി അവന്‍റെ കണ്ണിന്‍റെ കാഴ്ച നഷ്ടപ്പെട്ടിരുന്നു. അവന്‍ മൂന്നു ദിവസം കണ്ണു കാണാതെയും ഭക്ഷണം കഴിക്കാതെയും ദമാസ്കസില്‍ പാര്‍ത്തു. അവിടെയുള്ള എല്ലാ വിശ്വാസികളാലും നല്ല സാക്ഷ്യം കൊണ്ട അനന്യാസ് എന്ന പുരുഷന് യേശുക്രിസ്തു ഒരു ദര്‍ശനത്തില്‍ പ്രത്യക്ഷപ്പെട്ടു പറഞ്ഞത് പ്രകാരം അനന്യാസ് ശൌലിന്‍റെ അരികില്‍ ചെന്ന് അവനു വേണ്ടി പ്രാര്‍ത്ഥിച്ചപ്പോള്‍ അവന്‍റെ കണ്ണിന് കാഴ്ച തിരികെ ലഭിച്ചു.

 

അതോടെ ശൌലില്‍ അസാധാരണമായ മാറ്റം സംഭവിക്കുകയും താന്‍ അതുവരെ എതിര്‍ത്തു പോന്നിരുന്ന യേശു തന്നെയാണ് യെഹൂദന്മാര്‍ കാത്തിരുന്ന മിശിഹ എന്ന് പള്ളികളിലും തെരുവുകളിലും ന്യായാസനങ്ങളിലും രാജകൊട്ടാരത്തിലും ചന്തകളിലും അത്ഭുതങ്ങളുടെയും അടയാളങ്ങളുടെയും അകമ്പടിയോടെ പ്രസംഗിച്ചു പോരുകയും ചെയ്തു. യെഹൂദന്മാര്‍ക്ക് ശൌലിനോട് അതികഠിനമായ വിരോധം ഉണ്ടാകുകയും പലവിധത്തില്‍ ഉപദ്രവിക്കുകയും ചെയ്തു. ചിലപ്പോള്‍ കൊല്ലാനും അവര്‍ ശ്രമിച്ചു പോന്നു. ക്രിസ്തുവിനു വേണ്ടിയുള്ള തന്‍റെ ജീവിതത്തില്‍ അനേകം കഷ്ടനഷ്ടങ്ങള്‍ സഹിച്ചു കൊണ്ട് ധാരാളം പേരെ ക്രിസ്തുവിന്‍റെ അനുഗാമികള്‍ ആക്കുകയും അനേകം സ്ഥലത്ത് യേശുക്രിസ്തുവിന്‍റെ സഭകള്‍ രൂപീകരിക്കുകയും ചെയ്ത ശേഷം എ.ഡി.67-ല്‍ നീറോ ചക്രവര്‍ത്തിയുടെ കല്പനയാല്‍ റോമില്‍ വെച്ച് പൗലോസിനെ ശിരഃച്ഛേദം ചെയ്തു. അങ്ങനെ ആ മഹത്തായ ജീവിതത്തിന് ഭൌമികമായ അന്ത്യം സംഭവിച്ചു. താന്‍ കൊല്ലപ്പെടുന്നതിനു മുന്‍പ്‌ തന്‍റെ ശിഷ്യനും പുത്രനിര്‍വ്വിശേഷനുമായ തിമോത്തിയോസിന് എഴുതിയത് പോലെ ‘നല്ല പോര്‍ പൊരുതി, ഓട്ടം തികച്ചു, വിശ്വാസം കാത്ത്, നീതിയുടെ കിരീടം പ്രാപിക്കാന്‍ വേണ്ടി’ അദ്ദേഹം സമാധാനത്തോടും സംതൃപ്തിയോടും കൂടെ താന്‍ പ്രിയം വെച്ചിരുന്ന കര്‍ത്താവിന്‍റെ സന്നിധിയിലേക്ക് യാത്രയായി. ഇതാണ് പൗലോസ്‌ അപ്പോസ്തലനെക്കുറിച്ചുള്ള ചെറു വിവരണം. (തുടരും…)

]]>
https://sathyamargam.org/2016/10/%e0%b4%aa%e0%b5%8c%e0%b4%b2%e0%b5%8b%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%85%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8b%e0%b4%b8%e0%b5%8d%e0%b4%a4%e0%b4%b2%e0%b4%a4%e0%b5%8d/feed/ 0
ഇസ്ലാമിക സ്വര്‍ഗ്ഗം, മുഹമ്മദിന്‍റെ കച്ചവട തന്ത്രത്തിനൊരുദാത്ത മാതൃക! https://sathyamargam.org/2016/08/%e0%b4%87%e0%b4%b8%e0%b5%8d%e0%b4%b2%e0%b4%be%e0%b4%ae%e0%b4%bf%e0%b4%95-%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%97%e0%b5%8d%e0%b4%97%e0%b4%82-%e0%b4%ae%e0%b5%81%e0%b4%b9/ https://sathyamargam.org/2016/08/%e0%b4%87%e0%b4%b8%e0%b5%8d%e0%b4%b2%e0%b4%be%e0%b4%ae%e0%b4%bf%e0%b4%95-%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%97%e0%b5%8d%e0%b4%97%e0%b4%82-%e0%b4%ae%e0%b5%81%e0%b4%b9/#respond Wed, 31 Aug 2016 21:26:04 +0000 http://sathyamargam.org/?p=1303  

ഖദീജയുടെ കച്ചവടസംഘത്തിന്‍റെ മാനേജരും പിന്നീട് പ്രമോഷന്‍ ലഭിച്ച് ഭര്‍ത്താവും ആയി മാറിയ മുഹമ്മദിലൂടെ അവതരിപ്പിക്കപ്പെട്ടതെന്ന് ആരോപിക്കപ്പെടുന്ന ഗ്രന്ഥമായ ഖുര്‍ആനിലും, ‘മുഹമ്മദ്‌ ചെയ്തതും പറഞ്ഞതുമായ കാര്യങ്ങള്‍ അടങ്ങിയ ഗ്രന്ഥങ്ങള്‍’ എന്ന് ആരോപിക്കപ്പെടുന്ന ഹദീസുകളിലും കാണുന്ന സ്വര്‍ഗ്ഗത്തിന്‍റെ വിവരണം പരിശോധിച്ചാല്‍ നമുക്ക്‌ കാണാന്‍ കഴിയുന്നത് അതിബുദ്ധിശാലിയായ ഒരു കച്ചവടക്കാരനെയാണ്. നമുക്കതൊന്നു പരിശോധിച്ച് നോക്കാം:

 

എന്താണ് ഖുര്‍ആന്‍ മുന്നോട്ടു വെക്കുന്ന സ്വര്‍ഗ്ഗ സങ്കല്‍പം? ഇവിടെ, ഭൂമിയില്‍ മദ്യപിക്കാന്‍ പാടില്ലെന്ന് പറയുന്ന ഖുറാനില്‍ സ്വര്‍ഗ്ഗത്തില്‍ ചെന്നാല്‍ കിട്ടുന്നത് ‘സല്‍സബീല്‍’ എന്ന മദ്യം ഒഴുകുന്ന അരുവികളാണ്. അത് ഒഴിച്ച് കൊടുക്കാന്‍ സുന്ദരികളായ തുടുത്ത മാറിടമുള്ള തരുണീമണികളും കൌമാരക്കാരായ ബാലന്മാരും മദ്യക്കോപ്പകളുമായി ഈ തോപ്പുകളില്‍ ചുറ്റി നടക്കുകയാണ്. മദ്യത്തിന്‍റെ കാര്യം ക്രിസ്ത്യാനികള്‍ എടുത്തിട്ടു പെരുക്കാന്‍ തുടങ്ങിയപ്പോള്‍ ദാവാക്കാര്‍ പുതിയ ഒരു വിശദീകരണവുമായി രംഗത്ത്‌ വരാന്‍ തുടങ്ങി. മദ്യത്തിന്‍റെ സ്വാദുള്ളതും എന്നാല്‍ ലഹരി ഇല്ലാത്തതുമായ ഒരു പാനീയമാണത്രേ സല്‍സബീല്‍ !! ‘മദ്യം’ എന്ന വാക്കിന് ‘മദിപ്പിക്കുന്നത്’ എന്നാണര്‍ത്ഥം. മദിപ്പിക്കാത്തതായിരുന്നുവെങ്കില്‍ ‘സല്‍സബീല്‍ എന്ന വെള്ളം ഒഴുകുന്ന അരുവി സ്വര്‍ഗ്ഗത്തില്‍ ഉണ്ട്’ എന്ന് പറയണമായിരുന്നു. അങ്ങനെ പറഞ്ഞിരുന്നെങ്കില്‍ മുഹമ്മദിന് അന്ന് അനുയായികളെ കിട്ടില്ലായിരുന്നു!!!

 

സ്വര്‍ഗ്ഗത്തില്‍ കിട്ടുന്ന കാര്യങ്ങള്‍ എന്തൊക്കെയാണ് എന്ന് നമുക്ക്‌ നോക്കാം:

 

തുടുത്ത മാറിടമുള്ള സമപ്രായക്കാരായ തരുണികള്‍ . സൂറാ. 78:31-34

 

സ്വര്‍ഗ്ഗത്തില്‍ ഇണകളെ കിട്ടുന്ന കാര്യം ഖുറാനില്‍ ധാരാളം സ്ഥലത്ത് പറഞ്ഞിട്ടുണ്ട്. ചില ആയത്തുകള്‍ ഇതാ: സൂറ. 37:48,49; 38:52; 55:56, 72-74; 56:22, 34-36; 2:25; 3:15, 136, 181, 195, 198.

 

(ഈ ശ്രേണിയില്‍ എന്നെ എപ്പോഴും ചിരിപ്പിക്കുന്ന ഒരു ആയത്താണ് സൂറാ.52:20. ഇങ്ങനെയാണ് ആ ആയത്ത്: “വരിവരിയായി ഇട്ട കട്ടിലുകളില്‍ ചാരിയിരിക്കുന്നവരായിരിക്കും അവര്‍. വിടര്‍ന്ന കണ്ണുകളുള്ള വെളുത്ത തരുണികളെ നാം അവര്‍ക്ക് ഇണ ചേര്‍ത്തു കൊടുക്കുകയും ചെയ്യും.”

 

എന്‍റെ കുട്ടിക്കാലത്ത് ആടുകളെയും പശുക്കളെയുമൊക്കെ ഇണ ചേര്‍ക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. മുട്ടനാടിന്‍റെയോ അല്ലെങ്കില്‍ കാളയുടെയോ ഉടമസ്ഥനായിരിക്കും ഇവറ്റകളെ തമ്മില്‍ ഇണചേര്‍ത്തു കൊടുക്കുന്നത്. അല്ലാഹുവിനും സ്വര്‍ഗ്ഗത്തില്‍ ഇണ ചേര്‍ത്തു കൊടുക്കുന്ന പരിപാടിയാണെന്ന് പറഞ്ഞത് വായിക്കുമ്പോഴൊക്കെ എനിക്ക് കുട്ടിക്കാലം ഓര്‍മ്മ വരും. ഞാന്‍ ഒരു സമയത്ത് ഒരു ജോഡിയുടെ മാത്രമേ കണ്ടിട്ടുള്ളൂ. അല്ലാഹു പക്ഷെ വരിവരിയായി നിരത്തിയിരുത്തിയിട്ടാണ് ഈ പരിപാടി ചെയ്യിപ്പിക്കുന്നത് എന്നാലോചിക്കുമ്പോള്‍ എത്ര ടെന്‍ഷനില്‍ ആണെങ്കിലും ഞാന്‍ ചിരിക്കും.)

 

അറബികളുടെ അനിയന്ത്രിതമായ കാമദാഹത്തെപ്പറ്റി മുഹമ്മദിന് നല്ലവണ്ണം അറിയാവുന്നതുകൊണ്ടാണ് ഇസ്ലാമിക സ്വര്‍ഗ്ഗത്തില്‍ തരുണീമണികള്‍ ഇടം പിടിച്ചത്.

 

സ്വര്‍ഗ്ഗത്തിലെ ബാലന്മാര്‍ : സൂറാ. 52:24; 56:17; 76:18,19

 

മദ്യത്തിന്‍റെ അരുവികള്‍ : സൂറാ.47:15; സ്വര്‍ഗ്ഗത്തില്‍ മദ്യം കുടിക്കാന്‍ കിട്ടുന്നത്: 83:25; മറ്റു സ്ഥലങ്ങളില്‍ വിശിഷ്ട പാനീയങ്ങളുള്ള അരുവികള്‍ എന്ന് പറഞ്ഞിരിക്കുന്നതു മദ്യത്തെ പറ്റിയാണെന്നു വ്യാഖ്യാതാക്കള്‍ അഭിപ്രായപ്പെടുന്നു.

 

പാലിന്‍റെ അരുവികള്‍ : സൂറാ.47:15

 

തേനിന്‍റെ അരുവികള്‍ : സൂറാ.47:15

 

മദ്യം മരുഭൂമിയില്‍ വളരെ വിലപിടിപ്പുള്ള വസ്തുവായിരുന്നു. ഇന്നത്തെപ്പോലെ കെമിക്കല്‍ ചെര്‍ത്തുണ്ടാക്കുന്നതല്ലല്ലോ അന്നത്തെ മദ്യം. മുന്തിരിയില്‍ നിന്ന് വാറ്റിയെടുക്കുന്ന ഒറിജിനല്‍ സാധനമാണ്. മരുഭൂമിയില്‍ മുന്തിരിത്തോട്ടങ്ങള്‍ അപൂര്‍വമായിരുന്നത് കൊണ്ട് മദ്യത്തിന്‍റെ ലഭ്യത വളരെ കുറവായിരുന്നു. അപൂര്‍വ വസ്തുവായതുകൊണ്ട് മുഹമ്മദ്‌ ഇതും സ്വര്‍ഗ്ഗത്തില്‍ ഉള്‍പ്പെടുത്തി.

 

സൂറാ.3;136, 198, 44:51,52; 22:23; 47:15; 13:35; 55:50,51; 55:66,67 എന്നീ ഭാഗങ്ങളില്‍ ശുദ്ധജലത്തിന്‍റെ അരുവികള്‍ ഒഴുകുന്നതിനെക്കുറിച്ച് പറഞ്ഞിരിക്കുന്നു. മരുഭൂമിയില്‍ ശുദ്ധജലം ഒരപൂര്‍വ വസ്തുവായതുകൊണ്ടാണ് ഇതും മുഹമ്മദിന്‍റെ സ്വര്‍ഗ്ഗത്തില്‍ സ്ഥാനം പിടിച്ചത്.

 

പച്ചവെള്ളവും മദ്യവും മാത്രം കഴിച്ചുകൊണ്ട് ഈ ബാലന്മാരോടും തരുണീമണികളോടുമൊപ്പം സമയം ചിലവഴിച്ചാല്‍ പെട്ടെന്ന് തളര്‍ന്നു പോകും. അതുണ്ടാകാതിരിക്കണമെങ്കില്‍ വയറ്റിലോട്ടു വല്ലതും ചെല്ലണം. അതിനും മുഹമ്മദ്‌ വഴികണ്ടുപിടിച്ചിട്ടുണ്ട്. ഇതാ:

 

സൂറാ.56:21 ‘അവര്‍ കൊതിക്കുന്ന തരത്തിലുള്ള പക്ഷി മാംസം’

 

സൂറാ.52:22 ‘അവര്‍ കൊതിക്കുന്ന തരത്തിലുള്ള മാംസവും….’

 

ഇത് ഇറച്ചിയുടെ കാര്യമാണ്. ഇനി പഴങ്ങളുടെ കാര്യം:

 

സൂറാ. 37:42 ‘വിവിധ തരം പഴ വര്‍ഗ്ഗങ്ങള്‍ ‘

 

സൂറാ. 43:71, 73 ‘സ്വര്‍ണ്ണത്തിന്‍റെ തളികകളും പാനപാത്രങ്ങളും’ ‘പഴങ്ങള്‍ ധാരാളമായി ഉണ്ടാകും’

 

സൂറാ. 47:15 ‘എല്ലാത്തരം കായ്കനികളും’

 

സൂറാ. 55:68 ‘ഈത്തപ്പനകളും റൂമാമ്പഴങ്ങളുമുണ്ട്’

 

സൂറാ. 56:28-34 ‘മുള്ളില്ലാത്ത ഇലന്ത മരം, അടുക്കടുക്കായി കുലകളൂള്ള വാഴ, വിശാലമായ തണല്‍, സാദാ ഒഴുക്കപ്പെട്ടു കൊണ്ടിരിക്കുന്ന വെള്ളം, നിലച്ചു പോകാത്തതും തടസ്സപ്പെട്ടു പോകാത്തതുമായ ധാരാളം പഴവര്‍ഗ്ഗങ്ങള്‍’

 

ഇനിയും ധാരാളം സ്ഥലത്ത്‌ ഇസ്ലാമിക സ്വര്‍ഗ്ഗത്തിലെ പഴവര്‍ഗ്ഗങ്ങളെ പറ്റിയുള്ള വിവരണങ്ങള്‍ ഉണ്ട്.

 

പിന്നെ എപ്പോഴും നഗ്നരായിത്തന്നെ ഇരുന്നാല്‍ കുറച്ചു നാള്‍ കഴിഞ്ഞാല്‍ ഇതൊക്കെ ബോറടിക്കും. അതൊഴിവാക്കാന്‍ വസ്ത്രം ധരിക്കേണ്ടതുണ്ട്. ഇതാ സ്വര്‍ഗ്ഗത്തിലെ വസ്ത്രങ്ങള്‍ :

 

സൂറാ. 76:12 ‘പട്ടു വസ്ത്രങ്ങളും..’

 

സൂറാ. 22:23 ‘അവര്‍ക്കവിടെ സ്വര്‍ണ്ണ വളകളും മുത്തും അണിയിക്കപ്പെടുന്നതാണ്. പട്ടായിരിക്കും അവര്‍ക്കവിടെയുള്ള വസ്ത്രം..’

 

സൂറാ. 44:53 ‘നേര്‍ത്ത പട്ടുതുണിയും കട്ടിയുള്ള പട്ടുതുണിയും അവര്‍ ധരിക്കും…’

 

സൂറാ. 76:21 ‘അവരുടെ മേല്‍ പച്ചനിറമുള്ള നേര്‍ത്ത പട്ടു വസ്ത്രങ്ങളും കട്ടിയുള്ള പട്ടുവസ്ത്രവും ഉണ്ടായിരിക്കും. വെള്ളിയുടെ വളകളും അവര്‍ക്കവിടെ അണിയിക്കപ്പെടുന്നതാണ്…’

 

ഇനി ഹദീസില്‍ നിന്നുള്ള ചില കാര്യങ്ങള്‍ കൂടി നോക്കാം. മുഹമ്മദിന്‍റെ സ്വര്‍ഗ്ഗത്തില്‍ അല്ലാഹുവിന്‍റെ ജോലി കുക്കിംഗ് ആണോ എന്നാരെങ്കിലും ഈ ഹദീസ്‌ വായിച്ചു സംശയിച്ചു പോയാല്‍ അവരെ കുറ്റം പറയാന്‍ പറ്റില്ല:
അബു ഹുറൈറ (റ) പറയുന്നു: തിരുമേനി അരുളി: ‘വല്ലവനും പ്രഭാതത്തില്‍ പള്ളിയിലേക്ക് പോയി, അല്ലെങ്കില്‍ സായാഹ്നത്തില്‍. അങ്ങനെ പള്ളിയിലേക്ക്‌ പൊയ്ക്കൊണ്ടിരിക്കുന്ന കാലമത്രയും അല്ലാഹു സത്കാര വിഭവങ്ങള്‍ ഒരുക്കി വെക്കും.’ (സ്വഹീഹുല്‍ ബുഖാരി, അദ്ധ്യായം 10, ഹദീസ്‌ നമ്പര്‍ 380, പേജ് 318)
തീര്‍ന്നില്ല, മുഹമ്മദ്‌ പറഞ്ഞ ഇസ്ലാമിക സ്വര്‍ഗ്ഗത്തില്‍ കൃഷിയും ഉണ്ടത്രേ:

 

അബൂഹുറൈറ (റ) പറയുന്നു: ഒരു ദിവസം തിരുമേനി (സ) സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ അടുത്തു ഒരു ഗ്രാമീണന്‍ ഇരിക്കുന്നുണ്ടായിരുന്നു. തിരുമേനി അരുളി: “സ്വര്‍ഗ്ഗ വാസികളിലൊരാള്‍ തന്‍റെ നാഥനോട് കൃഷി ചെയ്യാനനുവാദം ചോദിച്ചു. “നീ ആശിക്കുന്ന ക്ഷേമൈശ്വര്യങ്ങളിലല്ലേ ഇപ്പോഴുള്ളത്?” എന്ന് അല്ലാഹു ചോദിച്ചു. “അതെ, പക്ഷെ കൃഷി ചെയ്യാനെനിക്ക് അതിയായ ആഗ്രഹം.” എന്നിട്ടവന്‍ വിത്തു വിതച്ചു. കണ്ണുചിമ്മിത്തുറക്കുന്നതിനകം ആ വിത്ത് മുളച്ചു വളര്‍ന്നു കൊയ്യാന്‍ പാകമായി. അവയുടെ ഫലങ്ങള്‍ പര്‍വ്വതങ്ങളോളം വളര്‍ന്നു. അന്നേരം അല്ലാഹു പറയും: “ഇതാ എടുത്തോളൂ മനുഷ്യപുത്രാ! നിനക്ക് എത്ര കിട്ടിയാലും മതിയാവുകയില്ല!” ഇതുകേട്ട് ഗ്രാമീണന്‍ പറഞ്ഞു: “അല്ലാഹുവാണെ, ഒന്നുകില്‍ ആ മനുഷ്യന്‍ ഖുറൈശിയായിരിക്കും, അല്ലെങ്കില്‍ അന്‍സാരി. അവരാണ് കൃഷിക്കാര്‍. ഞങ്ങള്‍ കൃഷിക്കാരൊന്നുമല്ല.”- തിരുമേനി ചിരിച്ചു. (സഹീഹുല്‍ ബുഖാരി, അദ്ധ്യായം 42, ഹദീസ്‌ 1051, പേജ് 542)

 

കൃഷി ചെയ്തതുകൊണ്ട് മാത്രമായില്ലല്ലോ, അത് വിറ്റഴിക്കാന്‍ ചന്തയും വേണ്ടേ? മുഹമ്മദിന്‍റെ സ്വര്‍ഗ്ഗത്തില്‍ ഒരു ചന്തയും ഉണ്ട്!! ബ്യൂട്ടിപാര്‍ലര്‍ ഒക്കെയുള്ള ഒരു വെള്ളിയാഴ്ച ചന്ത!! ഇതാ ഹദീസ്‌:

 

“അനസ്‌ ബ്നു മാലിക്‌ നിവേദനം: നബി പറഞ്ഞു: നിശ്ചയം സ്വര്‍ഗ്ഗത്തില്‍ ഒരു ചന്തയുണ്ട്. എല്ലാ വെള്ളിയാഴ്ചയും അവരതില്‍ പോകും. അപ്പോള്‍ വടക്കന്‍ കാറ്റ് അടിച്ചു വീശുകയും അത് അവരുടെ മുഖങ്ങളിലും വസ്ത്രങ്ങളിലും കസ്തൂരി ഗന്ധം അടിക്കുകയും ചെയ്യും. അപ്പോള്‍ അവരുടെ ഭംഗിയും സൗന്ദര്യവും വര്‍ദ്ധിക്കും. അവര്‍ക്ക് ഭംഗിയും സൗന്ദര്യവും വര്‍ദ്ധിച്ചിരിക്കെ അവര്‍ അവരുടെ കുടുംബങ്ങളിലേക്ക് പോകും. അപ്പോള്‍ അവരുടെ കുടുംബങ്ങള്‍ അവരോടു പറയും: അല്ലാഹുവാണെ സത്യം. ഞങ്ങളില്‍ (നിന്ന് പോയതിനു ശേഷം) നിങ്ങള്‍ക്ക് ഭംഗിയും സൗന്ദര്യവും വര്‍ദ്ധിച്ചിട്ടുണ്ട്. അപ്പോള്‍ അവര്‍ പറയും: നിങ്ങള്‍ക്കും. അല്ലാഹു തന്നെയാണ് സത്യം. നിങ്ങള്‍ക്കും ഞങ്ങള്‍ (പോയതിനു ശേഷം) ഭംഗിയും സൗന്ദര്യവും വര്‍ദ്ധിച്ചിട്ടുണ്ട്.” (സ്വഹീഹ് മുസ്ലിം, വോള്യം 3, ഭാഗം 51, ഹദീസ്‌ നമ്പര്‍ 2833)

 

ഇതാണ് മുഹമ്മദിന്‍റെ സ്വര്‍ഗ്ഗീയ പാക്കേജ്‌ . ഈ പാക്കേജില്‍ തീറ്റയും കുടിയും മാത്രമല്ല, തരുണികളും ചെറുബാല്യക്കാരും ചന്തേം വെള്ളിയാഴ്ചേം കുടുംബാംഗങ്ങളും ഒക്കെയുണ്ട്. വിവരോം വിദ്യാഭ്യാസോം ഇല്ലാത്ത അറബികള്‍ ഇതൊക്കെ കേട്ട് കണ്ണുമടച്ചു വിശ്വസിച്ചു. പക്ഷെ, ഇപ്പോഴത്തെ ആളുകള്‍ ഇതൊക്കെ കേട്ടാല്‍ കളിയാക്കി ചിരിക്കും. ചിലപ്പോള്‍ ഇസ്ലാം മതം ഉപേക്ഷിച്ചു പോവുകയും ചെയ്തേക്കാം. അതുകൊണ്ടാണ് ഇതെല്ലാം അറബിയില്‍ തന്നെ വായിക്കണമെന്ന് മത പണ്ഡിതന്മാര്‍ ശാഠ്യം പിടിക്കുന്നത്‌. മനസ്സിലാകാത്ത ഭാഷയില്‍ വായിച്ചാല്‍ പിന്നെ പ്രശ്നമില്ലല്ലോ.

 

കയ്യില്‍ കുറെ പണമുണ്ടെങ്കില്‍ ഒരു ത്രീ സ്റ്റാര്‍ ഹോട്ടലില്‍ കിട്ടുന്ന സാധനങ്ങളാണ് ഇസ്ലാമിക സ്വര്‍ഗ്ഗത്തില്‍ കിട്ടുന്നത്. എന്തുകൊണ്ടാണ് ഭൂമിയില്‍ കിട്ടുന്ന കാര്യങ്ങള്‍ തന്നെ മുഹമ്മദ്‌ അവതരിപ്പിച്ച സ്വര്‍ഗ്ഗത്തിലും ഇടംപിടിച്ചത്? അതന്വേഷിക്കുമ്പോഴാണ് മുഹമ്മദ്‌ എന്ന കച്ചവടക്കാരനെ മനസ്സാ നമിച്ചു പോകുന്നത്. താന്‍ അല്ലാഹുവിന്‍റെ പ്രവാചകന്‍ ആണെന്ന് മുഹമ്മദ്‌ അവകാശപ്പെടാന്‍ തുടങ്ങിയപ്പോള്‍ മുതലേ ജനങ്ങള്‍ മുഹമ്മദിനോട്‌ അതിനു തെളിവ് ചോദിക്കുന്നുണ്ട്. ചില ആയത്തുകള്‍ തരാം:

 

“അവര്‍ പറഞ്ഞു: ഈ ഭൂമിയില്‍ നിന്ന്‌ നീ ഞങ്ങള്‍ക്ക്‌ ഒരു ഉറവ്‌ ഒഴുക്കിത്തരുന്നത്‌ വരെ ഞങ്ങള്‍ നിന്നെ വിശ്വസിക്കുകയേ ഇല്ല. അല്ലെങ്കില്‍ നിനക്ക്‌ ഈന്തപ്പനയുടെയും മുന്തിരിയുടെയും ഒരു തോട്ടമുണ്ടായിരിക്കുകയും, അതിന്നിടയിലൂടെ നീ സമൃദ്ധമായി അരുവികള്‍ ഒഴുക്കുകയും ചെയ്യുന്നത്‌ വരെ. അല്ലെങ്കില്‍ നീ ജല്‍പിച്ചത്‌ പോലെ ആകാശത്തെ ഞങ്ങളുടെ മേല്‍ കഷ്ണം കഷ്ണമായി നീ വീഴ്ത്തുന്നത്‌ വരെ. അല്ലെങ്കില്‍ അല്ലാഹുവെയും മലക്കുകളെയും കൂട്ടം കൂട്ടമായി നീ കൊണ്ട്‌ വരുന്നത്‌ വരെ. അല്ലെങ്കില്‍ നിനക്ക്‌ സ്വര്‍ണം കൊണ്ടുള്ള ഒരു വീടുണ്ടാകുന്നത്‌ വരെ, അല്ലെങ്കില്‍ ആകാശത്ത്‌ കൂടി നീ കയറിപ്പോകുന്നത്‌ വരെ. ഞങ്ങള്‍ക്ക്‌ വായിക്കാവുന്ന ഒരു ഗ്രന്ഥം ഞങ്ങളുടെ അടുത്തേക്ക്‌ നീ ഇറക്കികൊണ്ട്‌ വരുന്നത്‌ വരെ നീ കയറിപ്പോയതായി ഞങ്ങള്‍ വിശ്വസിക്കുകയേ ഇല്ല. (നബിയേ,) പറയുക: എന്‍റെ രക്ഷിതാവ്‌ എത്ര പരിശുദ്ധന്‍! ഞാനൊരു മനുഷ്യന്‍ മാത്രമായ ദൂതനല്ലേ?” (സൂറാ.17:90-93)

 

“അവര്‍ പറഞ്ഞു: ഈ ദൂതന്‍ എന്താണിങ്ങനെ? ഇയാള്‍ ഭക്ഷണം കഴിക്കുകയും, അങ്ങാടികളിലൂടെ നടക്കുകയും ചെയ്യുന്നല്ലോ. ഇയാളുടെ കൂടെ ഒരു താക്കീതുകാരനായിരിക്കത്തക്കവണ്ണം ഇയാളുടെ അടുത്തേക്ക്‌ എന്ത്‌ കൊണ്ട്‌ ഒരു മലക്ക്‌ ഇറക്കപ്പെടുന്നില്ല? അല്ലെങ്കില്‍ എന്ത്‌ കൊണ്ട്‌ ഇയാള്‍ക്ക്‌ ഒരു നിധി ഇട്ടുകൊടുക്കപ്പെടുന്നില്ല? അല്ലെങ്കില്‍ ഇയാള്‍ക്ക്‌ (കായ്കനികള്‍) എടുത്ത്‌ തിന്നാന്‍ പാകത്തില്‍ ഒരു തോട്ടമുണ്ടാകുന്നില്ല? (റസൂലിനെ പറ്റി) അക്രമികള്‍ പറഞ്ഞു: മാരണം ബാധിച്ച ഒരാളെ മാത്രമാകുന്നു നിങ്ങള്‍ പിന്‍പറ്റുന്നത്‌.” (സൂറാ.25:7,8)

 

ജനങ്ങള്‍ ചോദിച്ച ഒരു കാര്യവും ചെയ്തു കാണിക്കാന്‍ മുഹമ്മദിനായില്ല. എന്നാല്‍ കസ്റ്റമേഴ്സിന്‍റെ ആവശ്യം അറിഞ്ഞ് ചരക്ക്‌ എത്തിച്ചു കൊടുക്കുന്ന നല്ലൊരു വ്യാപാരിയായ മുഹമ്മദ്‌, ജനങ്ങള്‍ ചോദിച്ച കാര്യങ്ങളില്‍  അവര്‍ക്ക് ഇഷ്ടമുള്ളതെല്ലാം തന്‍റെ സ്വര്‍ഗ്ഗത്തില്‍ ഉള്‍പ്പെടുത്തി. അതായത്, ‘ഇപ്പോള്‍ ഇക്കാര്യങ്ങളെല്ലാം ഭൂമിയില്‍ വെച്ച് തരാന്‍ എനിക്ക് കഴിഞ്ഞില്ലെങ്കിലും നിങ്ങള്‍ എന്നെ വിശ്വസിക്കുകയും പിന്‍പറ്റുകയും ചെയ്യുകയുമാണെങ്കില്‍ നിങ്ങളുടെ മരണശേഷം ഈ ചോദിച്ചതെല്ലാം നിങ്ങള്‍ക്ക്‌ കിട്ടും. ഇത് മാത്രമല്ല, ഇതില്‍ കൂടുതലും നിങ്ങള്‍ക്ക്‌ കിട്ടും!’ എന്ന കച്ചവട തന്ത്രമാണ് മുഹമ്മദ്‌ പുറത്തെടുത്തത്. തന്ത്രശാലികളായ  കച്ചവടക്കാരുടെ കെണികളില്‍ ഈ ആധുനിക കാലത്തും മനുഷ്യര്‍ വീഴുന്നത് പോലെ, അന്നുള്ള കാട്ടറബികളില്‍ പലരും മുഹമ്മദിന്‍റെ ഈ തന്ത്രത്തില്‍ വീഴുകയുണ്ടായി!! അന്ന് മാത്രമല്ല, ഇന്നും കോടിക്കണക്കിന് പേര്‍ മുഹമ്മദി’ന്‍റെ തന്ത്രത്തില്‍ വീണു കൊണ്ടേയിരിക്കുന്നു. അതുകൊണ്ടാണല്ലോ ഹൂറിമാരെയും മദ്യപ്പുഴയും മോഹിച്ചു അല്ലാഹു അക്ബര്‍ വിളിച്ചു കൊണ്ട് ചിലര്‍ നിരപരാധികളുടെ കഴുത്ത് അറുത്ത് മാറ്റുന്നത് നാം വീഡിയോയിലൂടെ കാണുന്നത്!!!

]]>
https://sathyamargam.org/2016/08/%e0%b4%87%e0%b4%b8%e0%b5%8d%e0%b4%b2%e0%b4%be%e0%b4%ae%e0%b4%bf%e0%b4%95-%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%97%e0%b5%8d%e0%b4%97%e0%b4%82-%e0%b4%ae%e0%b5%81%e0%b4%b9/feed/ 0
മുഹമ്മദിനെക്കുറിച്ചുള്ള അവകാശവാദങ്ങള്‍; ഒരു വിശകലനം (ഭാഗം-2) https://sathyamargam.org/2016/08/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b4%bf%e0%b4%a8%e0%b5%86%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%b1%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81%e0%b4%b3%e0%b5%8d-2/ https://sathyamargam.org/2016/08/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b4%bf%e0%b4%a8%e0%b5%86%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%b1%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81%e0%b4%b3%e0%b5%8d-2/#comments Fri, 05 Aug 2016 06:38:17 +0000 http://sathyamargam.org/?p=1300 അനില്‍ കുമാര്‍ വി അയ്യപ്പന്‍

 

  1. അടുത്ത അവകാശവാദം “മുഹമ്മദ്‌ എന്ന സ്ത്രീ വിമോചകൻ” എന്നതാണ്.

 

ഇങ്ങനെയൊരു അവകാശവാദം ഉന്നയിക്കുന്നതിനേക്കാള്‍ ‘കോഴിയുടെ സംരക്ഷകനാണ് കുറുക്കന്‍’ എന്ന് പറയുന്നതായിരുന്നു! ആ പറഞ്ഞതിന് ചിന്താശേഷിയുള്ള മനുഷ്യര്‍ പിന്നെയും വില കൊടുക്കുമായിരുന്നു. ഇസ്ലാം രൂപം കൊള്ളുന്നതിനു മുന്‍പുള്ള കാലത്ത് അറേബ്യയില്‍ സ്ത്രീകള്‍ക്ക് അല്‍പമെങ്കിലും വിലയുണ്ടായിരുന്നു. മുഹമ്മദിന്‍റെ ആദ്യ ഭാര്യ ഖദീജയുടെ കാര്യം തന്നെ നോക്കിയാല്‍ മതി. അവരുടെ പിതാവ് നോക്കി നടത്തിയിരുന്ന കുടുംബ ബിസിനസ് പിതാവിന്‍റെ മരണത്തോടെ ഖദീജയുടെ കൈവശമാണ് എത്തിച്ചേര്‍ന്നത്. അവര്‍ ആ ബിസിനസ് നല്ലരീതിയില്‍ തന്നെ കൊണ്ടുപോകുകയും ചെയ്തു. എന്നാല്‍ ഇസ്ലാം രൂപം കൊണ്ടതിനു ശേഷമായിരുന്നു അവരുടെ പിതാവ് മരിക്കുന്നതെങ്കില്‍ ആ കുടുംബ  ബിസിനസ് ഒരിക്കലും അവരുടെ കൈകളില്‍ എത്തുകയില്ലായിരുന്നു. കാരണം ഇസ്ലാം വിഭാവനം ചെയ്യുന്ന അനന്തരാവകാശം അത്തരത്തില്‍ ഉള്ളതാണ്. മാത്രമല്ല, ഇസ്ലാം രൂപം കൊള്ളുന്നതിനു മുന്‍പ് സ്ത്രീകള്‍ക്ക് തങ്ങളുടെ ഇഷ്ടമനുസരിച്ചുള്ള ഒരാളെ ഭര്‍ത്താവായി സ്വീകരിക്കാന്‍ അവസരമുണ്ടായിരുന്നു. അതിനും തെളിവ് ഖദീജ തന്നെ. അവരുടെ മൂന്നാം ഭര്‍ത്താവാണ് മുഹമ്മദ്‌, അതും അവരെക്കാള്‍ പതിനഞ്ച് വയസ്സ് ഇളയത്. പോരാത്തതിന് അഞ്ച് പൈസക്ക് ഗതിയില്ലാത്ത ഒരു അനാഥനും. ഖദീജയാണെങ്കില്‍ അതിസമ്പന്നയും. ഓട്ടക്കാലണയ്ക്ക് പോലും ഗതിയില്ലാത്ത ഒരനാഥയുവാവിനെ വിവാഹം കഴിക്കണം എന്ന് ഖദീജ ആഗ്രഹിച്ചപ്പോള്‍ അത് നടന്നു. അതിന് കാരണം ഇസ്ലാം രൂപം കൊള്ളുന്നതിനു മുന്‍പുള്ള കാലത്ത് അറബികള്‍ വിവാഹം കഴിച്ചിരുന്നത് വരനും വധുവും തമ്മിലുള്ള കരാറില്‍ ഏര്‍പ്പെട്ടുകൊണ്ടായിരുന്നു എന്നുള്ളത് കൊണ്ടാണ്. എന്നാല്‍ ഇസ്ലാമില്‍ വിവാഹകരാറില്‍ ഏര്‍പ്പെടുന്നത് വരനും വധുവും തമ്മിലല്ല, വരനും വധുവിന്‍റെ രക്ഷിതാവും തമ്മിലാണ്. അതിസമ്പന്നയായ ഖദീജയുടെ രക്ഷിതാവിന്‌ ഓട്ടക്കാലണയ്ക്ക് പോലും ഗതിയില്ലാത്ത മുഹമ്മദുമായുള്ള വിവാഹത്തിനു താല്പര്യം ഇല്ലായിരുന്നെങ്കില്‍ ഖദീജയുടെ ആഗ്രഹം നടക്കുകയേ ഇല്ലായിരുന്നു.

 

അത് മാത്രമല്ല, ഇസ്ലാം രൂപം കൊള്ളുന്നതിനു മുന്‍പുള്ള കാലത്ത്, അറേബ്യയിലെ സ്ത്രീകള്‍ കൊടും ചൂടില്‍ നിന്നും രക്ഷ നേടാന്‍ പറ്റുന്ന വിധത്തിലുള്ള വസ്ത്രങ്ങളാണ് അണിഞ്ഞിരുന്നത്. പക്ഷേ ഈ സ്ത്രീവിമോചകന്‍ വന്ന് അവരെയെല്ലാം കറുത്ത തുണിക്കെട്ടിനുള്ളിലേക്ക് കേറ്റി പഴുപ്പിക്കാന്‍ വെച്ചു. അതിന് കാരണം തന്‍റെ ഭാര്യമാരോട് (ഭാര്യമാര്‍ എന്ന് പറഞ്ഞാല്‍ പതിനാലിനും പതിനെട്ടിനും ഇടയില്‍ പ്രായമുള്ളവര്‍. ഒരാള്‍ക്ക് മാത്രം 25-ഓ അതിന് മുകളിലോ പ്രായം കാണും.) തന്‍റെ അനുയായികള്‍ സംസാരിക്കുന്നത് കണ്ടത് കൊണ്ടും. വാര്‍ധക്യത്തിലെത്തിയ ഒരാളുടെ കൗമാരപ്രായക്കാരായ ഭാര്യമാര്‍ വേറെ ആണുങ്ങളോട് ചിരിച്ചു വര്‍ത്തമാനം പറയുന്നത് കണ്ടപ്പോള്‍ ഉണ്ടാക്കിയ നിയമം 1400 കൊല്ലമായി ആ സമൂഹത്തിലുള്ള സ്ത്രീകളില്‍ അടിച്ചേല്‍പ്പിക്കപ്പെട്ടു പോരുന്നു. ഇതും സ്ത്രീ വിമോചനാണത്രേ.

 

ഇനി, ഈ സ്ത്രീ വിമോചകന്‍ സ്ത്രീകളെ കുറിച്ച് പറഞ്ഞിട്ടുള്ള ചില മൊഴിമുത്തുകള്‍ നമുക്ക് നോക്കാം:

 

അബ്ദുല്ലാഹിബ്നു ഉമര്‍ നിവേദനം: റസൂല്‍ പറഞ്ഞു: ‘ദുര്‍ലക്ഷണം (ദുഃശ്ശകുനം) വീട്ടിലും സ്ത്രീയിലും കുതിരയിലുമാകുന്നു.’ (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 39, ഹദീസ്‌ നമ്പര്‍ 115 (2225)

 

സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം , ഹദീസ്‌ നമ്പര്‍ 116-119 വരെയുള്ളത് മുകളിലെ ഹദീസിന്‍റെ ആവര്‍ത്തനമാണ്. ഇതില്‍ ‘ദു:ശ്ശകുനത്തില്‍ സത്യമുണ്ടെങ്കില്‍ അത് കുതിരയിലും, സ്ത്രീയിലും കുതിരയിലുമാകുന്നു’ എന്നാണുള്ളത്.

 

ഇബ്നു ഉമര്‍ (റ) പറയുന്നു: “കുതിര, സ്ത്രീ, വീട്- ഇവ മൂന്നിലുമാണ് ദുശ്ശകുനമെ”ന്നു തിരുമേനി (സ) അരുളുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. (സ്വഹീഹുല്‍ ബുഖാരി, അദ്ധ്യായം 58, ഹദീസ്‌ നമ്പര്‍ 1203, പേജ് 618)

 

“സ്ത്രീ ദുഃശ്ശകുനമാണ്” എന്ന് പറഞ്ഞ മാന്യനെയാണ് ഇവര്‍ സ്ത്രീവിമോചകനായി നമ്മുടെ മുന്നില്‍ ഉയര്‍ത്തിക്കാണിക്കാന്‍ നോക്കുന്നത്. അല്പമെങ്കിലും സത്യസന്ധത ഇവരില്‍ അവശേഷിച്ചിട്ടുണ്ടെങ്കില്‍ ഇവര്‍ ഇജ്ജാതി പൈതൃകരഹിത പ്രവൃത്തി ചെയ്യുമോ? തീര്‍ന്നിട്ടില്ല, സ്ത്രീകളെ കുറിച്ച് ഈ മാന്യന്‍ പറഞ്ഞ വേറെയും കുറേ കാര്യങ്ങളുണ്ട്:

 

അബ്ദുല്ലാഹിബ്നു ഉമര്‍ നിവേദനം: നബി പറഞ്ഞു: ‘സ്ത്രീ സമൂഹമേ, നിങ്ങള്‍ ദാനധര്‍മ്മങ്ങളും പാപമോചനത്തിനുള്ള അര്‍ത്ഥനയും വര്‍ദ്ധിപ്പിക്കുക. നരകവാസികളില്‍ കൂടുതലായി ഞാന്‍ നിങ്ങളെ കാണുന്നു.’ അപ്പോള്‍ അവരുടെ കൂട്ടത്തിലെ തന്‍റേടിയായ ഒരു സ്ത്രീ ചോദിച്ചു: ‘അല്ലാഹുവിന്‍റെ ദൂതരേ, എന്തുകൊണ്ടാണ് നരകവാസികളില്‍ അധികവും ഞങ്ങളാകുന്നത്?’ നബി പറഞ്ഞു: ‘നിങ്ങള്‍ ശാപവാക്കുകള്‍ വര്‍ദ്ധിപ്പിക്കുന്നു. ഭര്‍ത്താവിനോട്‌ നന്ദികേടു കാണിക്കുന്നു. നിങ്ങളേക്കാള്‍ ദീനും ബുദ്ധിയും കുറഞ്ഞവരും, കാര്യശേഷിയില്‍ മികച്ചു നില്‍ക്കുന്നവരെ (ബുദ്ധിമാനായ പുരുഷനെപ്പോലും) കീഴടക്കുന്നവരുമായ ആരെയും ആരേയും ഞാന്‍ കണ്ടിട്ടില്ല.’ അവള്‍ ചോദിച്ചു: ‘അല്ലാഹുവിന്‍റെ ദൂതരേ, എന്താണ് (ഞങ്ങളുടെ) ദീനിന്‍റെയും ബുദ്ധിയുടേയും കുറവ്? നബി പറഞ്ഞു: ‘രണ്ടു സ്ത്രീകളുടെ സാക്ഷ്യം ഒരു പുരുഷന്‍റെ സാക്ഷ്യത്തിന് തുല്യമാണ്. ഇത് ബുദ്ധിയുടെ കുറവാണ്. (പ്രസവം, ആര്‍ത്തവം എന്നിവയുടെ) കുറേ ദിവസങ്ങള്‍ അവള്‍ നമസ്കരിക്കാതെയും റമദാനില്‍ വ്രതം അനുഷ്ഠിക്കാതെയും കഴിച്ചു കൂട്ടുന്നു. ഇത് മതത്തിന്‍റെ കുറവാണ്.’ (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 1, ഹദീസ്‌ നമ്പര്‍ 132 (79)

 

അബൂസഈദുല്‍ ഖുദ്രി (റ) പറയുന്നു: ഒരിക്കല്‍ തിരുമേനി വലിയ പെരുന്നാള്‍ ദിവസം അല്ലെങ്കില്‍ ചെറിയ പെരുന്നാള്‍ ദിവസം, നമസ്കാര മൈതാനത്ത് (നമസ്കാരാനന്തരം) സ്ത്രീകളുടെ അടുത്തേക്ക്‌ വന്നു. അവിടെ വെച്ച് അരുളി: “സ്ത്രീ സമൂഹമേ!നിങ്ങള്‍ ദാനധര്‍മ്മങ്ങള്‍ ചെയ്യുക, നരകവാസികളില്‍ അധികമാളുകളേയും സ്ത്രീകളായിട്ടാണ് ഞാന്‍ കണ്ടിരിക്കുന്നത്.” “തിരുമേനി! എന്താണിങ്ങനെ സംഭവിക്കാന്‍ കാരണം?” ആ സ്ത്രീകള്‍ ചോദിച്ചു, തിരുമേനി അരുളി: “അവര്‍ മറ്റുള്ളവരെ കൂടുതല്‍ ശപിച്ചു കൊണ്ടും ശകാരിച്ചു കൊണ്ടുമിരിക്കും, മാത്രമല്ല ഭര്‍ത്താക്കന്മാരോട് നന്ദികേട്‌ കാണിക്കുകയും ചെയ്യും. ദൃഢചിത്തരായ പുരുഷന്മാരുടെ ഹൃദയങ്ങളെ ഇളക്കുവാന്‍ ബുദ്ധിയും ദീനും കുറഞ്ഞ നിങ്ങളേക്കാള്‍ കഴിവുള്ളവരെ ഞാന്‍ കണ്ടിട്ടില്ല.” സ്ത്രീകള്‍ ചോദിച്ചു: “തിരുമേനി! ബുദ്ധിയിലും ദീനിലും ഞങ്ങള്‍ക്കെന്താണ് കുറവ്?” തിരുമേനി അരുളി: “സ്ത്രീയുടെ സാക്ഷ്യത്തിന് അരപുരുഷന്‍റെ സാക്ഷ്യത്തിന്‍റെ സ്ഥാനമല്ലേ കല്പിക്കുന്നുള്ളൂ?” അവര്‍ പറഞ്ഞു: “അതെ.” തിരുമേനി അരുളി: “അവര്‍ക്ക്‌ ബുദ്ധി കുറവാണെന്നതിന്‍റെ ലക്ഷണങ്ങളില്‍ ഒന്നാണത്. ആര്‍ത്തവമുണ്ടായാല്‍ സ്ത്രീ നമസ്കാരവും നോമ്പും ഉപേക്ഷിക്കുന്നില്ലേ?” അവര്‍ പറഞ്ഞു: “അതെ.” തിരുമേനി അരുളി: “ദീന്‍ കുറവായതിന്‍റെ ലക്ഷണങ്ങളില്‍ ഒന്നാണത്.” (സഹീഹുല്‍ ബുഖാരി, അദ്ധ്യായം 6, ഹദീസ്‌ 203, പേജ് 252)

 

മുസ്ലീം സ്ത്രീകള്‍ ബുദ്ധി കുറഞ്ഞവരാണെന്നാണ് ഈ ചെങ്ങാതി പറഞ്ഞിരിക്കുന്നത്. ആ പുള്ളിയാണ് ഇവരുടെ ദൃഷ്ടിയില്‍ സ്ത്രീ വിമോചകന്‍. അപ്പോപ്പിന്നെ ഇവരുടെ മതത്തിലുള്ള സ്ത്രീകളുടെ സ്ഥിതി എന്തായിരിക്കും എന്ന് ഊഹിക്കാവുന്നതല്ലേയുള്ളൂ.

 

സ്ത്രീ വിമോചനത്തിന് വേണ്ടി ഈ  മാന്യന്‍ കൊണ്ടുവന്ന വേറൊരു നിയമമാണ് താല്‍ക്കാലിക വിവാഹം:

 

ജാബിര്‍ (റ), സലമാ (റ) എന്നിവര്‍ പറയുന്നു: ഞങ്ങള്‍ ഒരു സൈന്യത്തിലായിരുന്നപ്പോള്‍ തിരുമേനി (സ) വന്നിട്ട് അരുളി: നിങ്ങള്‍ക്ക്‌ താല്ക്കാലിക വിവാഹത്തിന് (മുത്ത്‌അ) അനുമതി ലഭിച്ചിരിക്കുന്നു. അതുകൊണ്ട് താല്ക്കാലിക വിവാഹമാവാം.’ (സ്വഹീഹുല്‍ ബുഖാരി, അദ്ധ്യായം 67, ഹദീസ്‌ 1796, പേജ് 892)

 

ഒരു മുസല്‍മാന്‍ സ്വന്തം വീടും കുടുംബവും വിട്ടു ദൂരെ ആയിരിക്കുമ്പോള്‍ അവന് അവിടെ ഇഷ്ടമുള്ള സ്ത്രീയെ താല്‍ക്കാലിക വിവാഹം കഴിച്ച് സ്വന്തം ശാരീരിക ആവശ്യങ്ങള്‍ നിറവേറ്റാം. അവിടെ നിന്ന് വിട്ടു പോരുമ്പോള്‍ തലാക്ക്‌ ചൊല്ലി ആ വിവാഹ ബന്ധം അവസാനിപ്പിക്കുകയും ചെയ്യാം. ഉദാഹരണത്തിന് ഒരു മുസല്‍മാന്‍ ബിസിനസ് ആവശ്യത്തിന് വേണ്ടി മുംബൈ വരെ പോകുന്നു, അവിടെ രണ്ട് ദിവസം താമസിക്കേണ്ടതുണ്ട്. ഈ രണ്ട് ദിവസവും തന്‍റെ ശാരീരിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ വേണ്ടി ഒരുത്തിയെ മഹ്ര്‍ കൊടുത്ത് നിക്കാഹ് കഴിക്കാം. രണ്ട് ദിവസം കഴിഞ്ഞു തിരിച്ചു പോരുമ്പോള്‍ തലാക്ക്‌ ചൊല്ലി ആ ബന്ധം ഉപേക്ഷിക്കുകയും ചെയ്യാം. ഉദാഹരണത്തിന് വേണ്ടി ഞാന്‍ രണ്ട് ദിവസം എന്ന് പറഞ്ഞെന്നേയുള്ളൂ, അത് ഒരു ദിവസം ആകാം, അര ദിവസം ആകാം, വേണമെങ്കില്‍ ഒരു മണിക്കൂറും ആകാം. അതൊക്കെ കൊടുക്കുന്ന മഹറിന്‍റെ കനത്തിനെ ആശ്രയിച്ചിരിക്കും. ചില ഹദീസുകള്‍ കൂടി നല്‍കാം:

 

റബീഅ് ഇബ്നു സബ്റത്ത് അദ്ദേഹത്തിന്‍റെ പിതാവില്‍നിന്നു നിവേദനം: അദ്ദേഹം പറഞ്ഞു: ‘റസൂല്‍ ഞങ്ങള്‍ക്ക്‌ താല്‍കാലിക വിവാഹത്തിനു അനുവാദം നല്‍കി. അങ്ങനെ ഞാനും മറ്റൊരാളും കൂടി ബനൂ ആമീര്‍ ഗോത്രത്തിലെ ഒരു സ്ത്രീയുടെ അടുത്തേക്ക്‌ പോയി. അവള്‍ കഴുത്തു നീണ്ട ഒരു യുവതിയെപ്പോലെ ഉണ്ടായിരുന്നു. ഞങ്ങളെ അവള്‍ക്ക് കാണിച്ചു കൊടുത്തു. അപ്പോള്‍ അവള്‍ ചോദിച്ചു: ‘താങ്കള്‍ എന്ത് (മഹ്റായി) നല്‍കും?’. അപ്പോള്‍ ഞാന്‍ പറഞ്ഞു: ‘എന്‍റെ മേല്‍വസ്ത്രം നല്‍കാം’. എന്‍റെ കൂട്ടുകാരന്‍ പറഞ്ഞു: ‘എന്‍റെ മേല്‍വസ്ത്രം (ഞാനും) തരാം’. എന്‍റെ കൂട്ടുകാരന്‍റെ മേല്‍വസ്ത്രം എന്‍റെതിനേക്കാള്‍ നല്ലതായിരുന്നു. എന്നാല്‍ ഞാന്‍ അദ്ദേഹത്തെക്കാള്‍ യുവാവായിരുന്നു. എന്‍റെ കൂട്ടുകാരന്‍റെ മേല്‍വസ്ത്രത്തിലേക്ക് നോക്കുമ്പോള്‍ അത് (അതിന്‍റെ ഭംഗി) അവളെ ആശ്ചര്യപ്പെടുത്തി. എന്നെ നോക്കിയപ്പോള്‍ ഞാന്‍ (എന്‍റെ സൌന്ദര്യവും) അവളെ ആശ്ച്ചര്യപ്പെടുത്തുന്നു. പിന്നെ അവള്‍ (എന്നോട് പറഞ്ഞു: ‘താങ്കളും (മഹ്റായി) താങ്കളുടെ മേല്‍വസ്ത്രവും എനിക്ക് മതി’. അങ്ങനെ ഞാന്‍ അവളുടെ കൂടെ മൂന്നു ദിവസം താമസിച്ചു. പിന്നീട് റസൂല്‍ പറഞ്ഞു: ‘വല്ലവന്‍റെയും പക്കല്‍ താല്‍കാലിക വിവാഹം കഴിച്ച സ്ത്രീകള്‍ ഉണ്ടെങ്കില്‍ അവളെ ഒഴിവാക്കണം. (താല്‍കാലിക വിവാഹം നിരോധിച്ചിരിക്കുന്നു)’. (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 16, ഹദീസ്‌ നമ്പര്‍ 19 (1406)

 

റബീഅ് ഇബ്നു സബ്റത്ത് നിവേദനം: അദ്ദേഹത്തിന്‍റെ പിതാവ് (സബ്റത്ത്) മക്കാവിജയയുദ്ധത്തില്‍ പങ്കെടുത്തു. അദ്ദേഹം പറയുന്നു: ‘ഞങ്ങള്‍ അവിടെ 15 ദിവസം താമസിച്ചു. (രാവും പകലുമായി മുപ്പത്) അപ്പോള്‍ ഞങ്ങള്‍ക്ക്‌ റസൂല്‍ താല്‍കാലിക വിവാഹം അനുവദിച്ചു. അങ്ങനെ ഞാനും എന്‍റെ ഗോത്രത്തില്‍പ്പെട്ട ഒരാളും കൂടി പുറപ്പെട്ടു. എനിക്ക് സൌന്ദര്യത്തില്‍ അവനേക്കാള്‍ പ്രത്യേകതയുണ്ട്. ഞങ്ങള്‍ ഓരോരുത്തരുടെയും കൂടെ ഓരോ പുതപ്പുമുണ്ട്. എന്‍റെ പുതപ്പ് പഴയതാകുന്നു. എന്‍റെ (കൂടെയുള്ള) പിതൃവ്യപുത്രന്‍റെത് പുതിയതും മാര്‍ദ്ദവമുള്ളതും ആയിരുന്നു. അങ്ങനെ ഞങ്ങള്‍ മക്കയുടെ താഴ്ഭാഗത്തോ അതോ മുകള്‍ ഭാഗത്തോ ആയിരുന്നപ്പോള്‍ കഴുത്തു നീളമുള്ള ഭംഗിയുള്ള ഒരു യുവതിയെ കണ്ടു. ഞങ്ങള്‍ ചോദിച്ചു: ‘ഞങ്ങളില്‍ ഒരാളെ താല്‍കാലിക വിവാഹം കഴിക്കുമോ?’ ‘നിങ്ങള്‍ രണ്ടാളും എന്താണ് (മഹ്റായി) ചിലവഴിക്കുക?’ – അവള്‍ ചോദിച്ചു. അപ്പോള്‍ ഞങ്ങള്‍ ഓരോരുത്തരും അവനവന്‍റെ പുതപ്പ് നിവര്‍ത്തി കാണിച്ചു കൊടുത്തു. അവള്‍ രണ്ടാളേയും നോക്കി. എന്‍റെ കൂട്ടുകാരന്‍ അവളുടെ ഭംഗിയെ നോക്കിക്കൊണ്ട് പറഞ്ഞു: ‘ആ പുതപ്പ് പഴയതാകുന്നു. എന്‍റെ പുതപ്പ് പുതിയതും മാര്‍ദ്ദവമുള്ളതും ആകുന്നു’. ‘ആ പുതപ്പും മോശമല്ല’ എന്നവള്‍ രണ്ടോ മൂന്നോ പ്രാവശ്യം പറഞ്ഞു. പിന്നെ ഞാന്‍ അവളെ താല്കാലിക വിവാഹം കഴിച്ചു, റസൂല്‍ നിരോധിക്കുന്നത് വരെയും ഞാന്‍ അതില്‍നിന്നും ഒഴിവായിട്ടില്ല. (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 16, ഹദീസ്‌ നമ്പര്‍ 20)

 

താല്‍ക്കാലിക വിവാഹം മുഹമ്മദ്‌ നിരോധിച്ചെന്ന് പറയുന്ന ഹദീസുകള്‍ ഇവയാണ്:

 

നബി പറഞ്ഞു; ‘ജനങ്ങളേ, ഞാന്‍ നിങ്ങള്‍ക്ക്‌ സ്ത്രീകളെ താല്‍കാലിക വിവാഹം കഴിക്കുന്നതിന് അനുവദിച്ചിരുന്നു. എന്നാല്‍ (ഇന്നുമുതല്‍) അന്ത്യനാള്‍ വരേയ്ക്കും അള്ളാഹു അത് നിരോധിച്ചിരിക്കുന്നു. അങ്ങനെയുള്ള സ്ത്രീകള്‍ ആരുടെയെങ്കിലും പക്കല്‍ ഉണ്ടെങ്കില്‍ അവന്‍ ഒഴിവാക്കിക്കൊള്ളട്ടെ. അവര്‍ക്ക്‌ നല്കിയതില്‍നിന്നു ഒന്നും തന്നെ നിങ്ങള്‍ തിരിച്ചെടുക്കരുത്.’ (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 16, ഹദീസ്‌ നമ്പര്‍ 21)

 

അബ്ദുല്‍ മാലിക്‌ നിവേദനം: ‘മക്കാവിജയ ദിവസം ഞങ്ങള്‍ മക്കയിലേക്ക് പ്രവേശിച്ചപ്പോള്‍ താല്‍കാലിക വിവാഹത്തിനു നബി ഞങ്ങളോട് കല്പിച്ചു. പിന്നീട് ഞങ്ങള്‍ മക്ക വിട്ടു വരുമ്പോഴേക്കും ഞങ്ങളോട് നിരോധിക്കുകയും ചെയ്തു. (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 16, ഹദീസ്‌ നമ്പര്‍ 22)

 

മുഹമ്മദ്‌ നിരോധിച്ചു എന്ന് പറയുന്നുണ്ടെങ്കിലും പിന്നെ ആ നിരോധനം പിന്‍വലിച്ചതായി നമുക്ക്‌ കാണാം. വേറൊരു ഹദീസ്‌ തരാം:

 

ഇയാസ്‌ ഇബ്നു സലമ തന്‍റെ പിതാവില്‍നിന്നും നിവേദനം: ‘റസൂല്‍ ഔത്വാസ് വര്‍ഷത്തില്‍ (മക്കാ വിജയ ദിവസം) താല്‍കാലിക വിവാഹത്തിനു മൂന്നു പ്രാവശ്യം അനുവദിച്ചു. പിന്നീടത് അവിടുന്ന് നിരോധിച്ചു.’ (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 16, ഹദീസ്‌ നമ്പര്‍ 18)

 

മൂന്നു പ്രാവശ്യം അനുവദിക്കണം എന്നുണ്ടെങ്കില്‍ ഏറ്റവും കുറഞ്ഞത് രണ്ട് പ്രാവശ്യമെങ്കിലും നിരോധിക്കണം. ഓരോ പ്രാവശ്യവും മുഹമ്മദ്‌ നിരോധനം നീക്കുകയും അനുവാദം കൊടുക്കുകയും ചെയ്തു. അതുകൊണ്ടാണ് മൂന്ന് പ്രാവശ്യം അനുവദിച്ചു എന്ന് പറഞ്ഞിരിക്കുന്നത്. എന്ന് മാത്രമല്ല, മുഹമ്മദിന് ശേഷമുള്ള ഖലീഫമാരുടെ കാലത്തും മുസ്ലീങ്ങള്‍ ഈ താല്‍ക്കാലിക വിവാഹങ്ങള്‍ നടത്തിയിട്ടുണ്ട്. ഹദീസ്‌ തരാം:

 

അത്വാഅ് നിവേദനം: ജാബിര്‍ ഇബ്നു അബ്ദുല്ല ഉംറ നിര്‍വഹിക്കാനായി വന്നു. ഞങ്ങള്‍ അദ്ദേഹത്തിന്‍റെ താമസസ്ഥലത്ത് ചെന്നു. അങ്ങനെ ജനങ്ങള്‍ അദ്ദേഹത്തോട് പല കാര്യങ്ങളും അന്വേഷിച്ചു. പിന്നെ അവര്‍ താല്‍കാലിക വിവാഹത്തെപ്പറ്റിയും ചോദിച്ചു. അദ്ദേഹം പറഞ്ഞു: ‘അതെ, ഞങ്ങള്‍ നബിയുടെ കാലത്തും അബൂബക്കറിന്‍റെയും ഉമറിന്‍റെയും (ഭരണ) കാലങ്ങളിലും താല്‍കാലിക വിവാഹം ചെയ്തിട്ടുണ്ട്. (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 16, ഹദീസ്‌ നമ്പര്‍ 15)

 

അബു സുബൈര്‍ നിവേദനം: ജാബിര്‍ ഇബ്നു അബ്ദുല്ല പറയുന്നതായി ഞാന്‍ കേട്ടു: ‘നബിയുടെ കാലത്ത് ഏതാനും ദിവസത്തേക്ക് ഒരു പിടി കാരക്കക്കും, ഒരു പിടി ഗോതമ്പ് പൊടിക്കും ഞങ്ങള്‍ താല്‍കാലിക വിവാഹം നടത്തിയിരുന്നു. അബൂബക്കറിന്‍റെ (ഭരണ)കാലത്തും ചെയ്തിരുന്നു. അങ്ങനെ അത് അംറു ബ്നു ഹുറൈസിന്‍റെ കാര്യത്തില്‍ ഉമര്‍ നിരോധിക്കുന്നത് വരെയും (അപ്രകാരം ചെയ്തിരുന്നു).’ (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 16, ഹദീസ്‌ നമ്പര്‍ 16)

 

അബു നള്റത്ത് നിവേദനം: ഞാന്‍ ജാബിര്‍ ബ്നു അബ്ദുല്ലയുടെ അടുത്തായിരുന്നപ്പോള്‍ അദേഹത്തിന്‍റെ അടുത്ത് ഒരാള്‍ വന്നു പറഞ്ഞു: ‘ഇബ്നു അബ്ബാസും ഇബ്നു സുബൈറും രണ്ടു താല്‍കാലിക വിവാഹത്തില്‍ അഭിപ്രയ വ്യത്യാസത്തിലാണ്. അപ്പോള്‍ ജാബിര്‍ പറഞ്ഞു: ‘അത് രണ്ടും ഞങ്ങള്‍ റസൂല്‍ ഉള്ളപ്പോള്‍ ചെയ്തിരുന്നു. പിന്നീട് ഞങ്ങളെ ഉമര്‍ നിരോധിച്ചു. പിന്നീട് അത് ഞങ്ങള്‍ ആവര്‍ത്തിച്ചിട്ടില്ല.’ (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 16, ഹദീസ്‌ നമ്പര്‍ 17)

 

ഇസ്ലാമില്‍ അല്ലാഹു അനുവദിച്ചിരിക്കുന്നതിനെ നിരോധിക്കാന്‍ ഉമര്‍ ആരാണ് എന്ന ചിന്ത ഉള്ളതു കൊണ്ടായിരിക്കും, പല ഇസ്ലാമിക രാജ്യങ്ങളിലും ഇപ്പോഴും ഈ താല്‍ക്കാലിക വിവാഹം നടക്കുന്നുണ്ട്. അറബികള്‍ കോഴിക്കോടും ഹൈദരാബാദിലും ഒക്കെ വന്നു നടത്തിപ്പോകുന്ന താല്‍ക്കാലിക വിവാഹങ്ങള്‍ ചിലപ്പോള്‍ വിവാദമാകാറുണ്ട്. ഏതായാലും ഈ താല്‍കാലിക വിവാഹത്തെയാണ് സാധാരണക്കാര്‍ നാടന്‍ ഭാഷയില്‍ വ്യഭിചാരം എന്ന് പറയുന്നത്!! എന്തായാലും സ്ത്രീ വിമോചനത്തിന് വേണ്ടിയാണ് ഈ പുള്ളി ഇതും ഇസ്ലാമില്‍ അനുവദിച്ചിരിക്കുന്നത് എന്നുള്ളതാണ് ഏക ആശ്വാസം. ഇനി ഭാര്യമാരോട് എങ്ങനെയാണ് പെരുമാറേണ്ടത് എന്നും ഈ സ്ത്രീ വിമോചകന്‍ പറഞ്ഞിട്ടുണ്ട്:

 

“പുരുഷന്‍മാര്‍ സ്ത്രീകളുടെ മേല്‍ നിയന്ത്രണാധികാരമുള്ളവരാകുന്നു. മനുഷ്യരില്‍ ഒരു വിഭാഗത്തിന്‌ മറു വിഭാഗത്തേക്കാള്‍ അല്ലാഹു കൂടുതല്‍ കഴിവ്‌ നല്‍കിയത്‌ കൊണ്ടും, (പുരുഷന്‍മാര്‍) അവരുടെ ധനം ചെലവഴിച്ചതുകൊണ്ടുമാണത്‌. അതിനാല്‍ നല്ലവരായ സ്ത്രീകള്‍ അനുസരണശീലമുള്ളവരും, അല്ലാഹു സംരക്ഷിച്ച പ്രകാരം (പുരുഷന്‍മാരുടെ) അഭാവത്തില്‍ (സംരക്ഷിക്കേണ്ടതെല്ലാം) സംരക്ഷിക്കുന്നവരുമാണ്‌. എന്നാല്‍ അനുസരണക്കേട്‌ കാണിക്കുമെന്ന്‌ നിങ്ങള്‍ ആശങ്കിക്കുന്ന സ്ത്രീകളെ നിങ്ങള്‍ ഉപദേശിക്കുക. കിടപ്പറകളില്‍ അവരുമായി അകന്നു നില്‍ക്കുക. അവരെ അടിക്കുകയും ചെയ്ത്‌ കൊള്ളുക. എന്നിട്ടവര്‍ നിങ്ങളെ അനുസരിക്കുന്ന പക്ഷം പിന്നെ നിങ്ങള്‍ അവര്‍ക്കെതിരില്‍ ഒരു മാര്‍ഗവും തേടരുത്‌. തീര്‍ച്ചയായും അല്ലാഹു ഉന്നതനും മഹാനുമാകുന്നു” (സൂറാ.4:34)

 

ഇതില്‍ ആദ്യഭാഗത്തിന് അമാനി മൌലവി നല്‍കിയ വ്യാഖ്യാനം നോക്കുക:

 

“സ്ത്രീകളുടെ മേലധികാരവും മേല്‍നോട്ടവും പുരുഷന്മാര്‍ക്കാണ് ഉള്ളത്. ഒന്നിലധികം ആളുകള്‍ക്ക് പങ്കുള്ള ഏതൊരു രംഗത്തും അതിനു ആധികാരികമായ മേല്‍നോട്ടക്കാരനില്ലാത്ത പക്ഷം അവിടെ കുഴപ്പവും വ്യവസ്ഥയില്ലായ്മയും നടമാടുന്നതാണ്. ഗാര്‍ഹിക ജീവിതത്തില്‍ ഇതിന്‍റെ ആവശ്യം കൂടുതലായി കാണാം. ‘നാഥനില്ലാത്ത വീട് പോലെ’ എന്നൊരു പഴഞ്ചൊല്ല് പോലും ഉണ്ടായത് അതുകൊണ്ടാകുന്നു. ഇവിടെ ആ ആധികാരിക സ്ഥാനം പുരുഷനാണ് ഉള്ളത് എന്ന് അള്ളാഹു പ്രഖ്യാപിക്കുന്നു. പ്രകൃത്യാ ഉള്ളതും, സ്വാഭാവികമായുണ്ടാകുന്നതുമായ ഓരോ കാരണങ്ങളും അതിനു അല്ലാഹു ചൂണ്ടി കാട്ടുന്നു. രണ്ടില്‍ ഓരോന്നും തന്നെ, ആ സ്ഥാനത്തിനുള്ള അര്‍ഹത സ്ത്രീകള്‍ക്കല്ല ഉള്ളതെന്ന് കാണിക്കുന്നവയാകുന്നു.

 

1-മത്തേത്, ഒരു കൂട്ടര്‍ക്ക് മറ്റേ കൂട്ടരെക്കാള്‍ – അതേ, പുരുഷന്മാര്‍ക്ക്‌ സ്ത്രീകളേക്കാള്‍ – അള്ളാഹു നല്‍കിയിട്ടുള്ള ശ്രേഷ്ഠതയാണ്, അതായത്, ശാരീരികവും മാനസികവുമായ പുരുഷനുള്ള സവിശേഷത. വ്യക്തികളെ എടുത്തു പരിശോധിക്കുമ്പോള്‍ ഏതെങ്കിലും പ്രത്യേക വിഷയത്തില്‍ ചില സ്ത്രീകള്‍ ചില പുരുഷരെ കവച്ചു വെക്കുന്നവരുണ്ടാകമെങ്കിലും രണ്ടു വര്‍ഗ്ഗം എന്ന നിലയ്ക്ക് നോക്കുമ്പോള്‍ പുരുഷനാണ് ഇതില്‍ മുന്നിട്ടു നില്‍ക്കുന്നത് എന്ന് നിഷ്പക്ഷ ബുദ്ധി ഉള്ള ആര്‍ക്കും അറിയാവുന്ന ഒരു യാഥാര്‍ത്ഥ്യമാണ്. ഇക്കാരണം കൊണ്ടുതന്നെയാണ് സ്ത്രീകളില്‍ നിന്ന് പ്രവാചകന്മാരെ അള്ളാഹു നിയോഗിക്കാത്തതും, ‘ഭരണാധികാരം സ്ത്രീയെ ഏല്പിച്ച ജനത വിജയിക്കുകയില്ല’ എന്ന് ബുഖാരി (റ) ഉദ്ധരിച്ച ഒരു ഹദീസില്‍ നബി (സ) പ്രസ്താവിച്ചിരിക്കുന്നതും.

 

2-മത്തേത്, പുരുഷന്‍മാരാണ് സ്ത്രീകള്‍ക്ക് വേണ്ടി ധനം ചിലവഴിക്കുന്നതെന്ന വസ്തുതയാകുന്നു. സ്ത്രീകളുടെ മഹര്‍, ഭക്ഷണം, പാര്‍പ്പിടം, വസ്ത്രം തുടങ്ങിയ ചിലവുകള്‍ എല്ലാം വഹിക്കുന്നത് പുരുഷന്മാര്‍ ആണല്ലോ. ഇതും പുരുഷന്മാരെ സ്ത്രീകളുടെ മേലുള്ള നേതൃത്വത്തിന് സ്വാഭാവികമായും അര്‍ഹരാക്കുന്നു. (മുഹമ്മദ്‌ അമാനി മൌലവി, വിശുദ്ധ ഖുര്‍ആന്‍ വിവരണം, വാല്യം 1, പുറം 661)

 

ഇങ്ങനെ പുരുഷന്മാരാല്‍ നിയന്ത്രിക്കപ്പെടുന്ന സ്ത്രീകളില്‍ അനുസരണക്കേട്‌ കാണിക്കും എന്ന് ആശങ്കയുണ്ടായാല്‍ അവരെ എന്ത് ചെയ്യണം എന്നാണ് ഈ സ്ത്രീ വിമോചകന്‍ പറഞ്ഞത് എന്ന് കണ്ടോ?

 

“അനുസരണക്കേട്‌ കാണിക്കുമെന്ന്‌ നിങ്ങള്‍ ആശങ്കിക്കുന്ന സ്ത്രീകളെ നിങ്ങള്‍ ഉപദേശിക്കുക. കിടപ്പറകളില്‍ അവരുമായി അകന്നു നില്‍ക്കുക. അവരെ അടിക്കുകയും ചെയ്ത്‌ കൊള്ളുക”

 

ആഹാ, എന്ത് നല്ല ഉപദേശം!! ഭാര്യമാര്‍ അനുസരിക്കുന്നില്ലെന്നു കണ്ടാല്‍ അടിക്കാനാണ് ഈ സ്ത്രീവിമോചകന്‍ പറയുന്നത്. അമ്പത്തൊന്ന് വയസ്സുള്ളപ്പോള്‍ ആറുവയസ്സു തികയാത്ത പിഞ്ചുബാലികയെ കെട്ടി സ്ത്രീവിമോചനത്തിന്‍റെ അത്യുദാത്തവും നിസ്തുല്യവുമായ മാതൃക കാണിച്ചു തന്ന മഹാനും കൂടിയാണ് ഈ സ്ത്രീവിമോചകന്‍ എന്നുള്ള കാര്യം നമ്മള്‍ പ്രത്യേകം ശ്രദ്ധിക്കണം:

 

ആഇശ നിവേദനം: ‘റസൂല്‍ എനിക്ക് ആറു വയസ്സായപ്പോള്‍ എന്നെ വിവാഹം കഴിച്ചു. എനിക്ക് ഒമ്പത് വയസ്സായപ്പോള്‍ വീട് കൂടുകയും ചെയ്തു.’

 

അവര്‍ (ആഇശ) പറയുന്നു: ‘ഞാന്‍ പനി ബാധിച്ചു ഒരു മാസം സുഖമില്ലാതായി. തലമുടി കൊഴിഞ്ഞു പോയ ശേഷം ചെറിയ മുടികള്‍ തലയില്‍ ധാരാളം നിറഞ്ഞു. അങ്ങനെ ഉമ്മുറുമാന (ആഇശയുടെ ഉമ്മ) എന്‍റെ അടുത്തു വന്നു. അപ്പോള്‍ ഞാനെന്‍റെ കൂട്ടുകാരികളോടൊപ്പം ഊഞ്ഞാലില്‍ കളിക്കുകയായിരുന്നു. അവര്‍ വലിയ ഉച്ചത്തില്‍ എന്നെ വിളിച്ചു. ഞാന്‍ അവിടെ ചെന്നു. എന്താണ് എന്നെക്കൊണ്ട് ഉദ്ദേശിച്ചത് എന്നെനിക്കറിയുമായിരുന്നില്ല. അങ്ങനെയവര്‍ എന്‍റെ കൈ പിടിച്ചു വീടിന്‍റെ വാതിക്കല്‍ കൊണ്ടുപോയി നിര്‍ത്തി. ഞാന്‍ പേടിച്ചു കിതച്ചു ദീര്‍ഘശ്വാസം അയച്ചു ഹഅ്… ഹഅ് എന്നിപ്രകാരം പറഞ്ഞു. അങ്ങനെ ശ്വാസം ശാന്തമായി. എന്നെ ഒരു വീട്ടില്‍ പ്രവേശിപ്പിച്ചു. അവിടെ അന്‍സ്വാരികളില്‍പ്പെട്ട കുറേ സ്ത്രീകള്‍ ഉണ്ടായിരുന്നു. അവര്‍ എനിക്ക് ‘നന്മയും അനുഗ്രഹവും സൗഭാഗ്യവും ഉണ്ടാകട്ടെ’ എന്ന് പറഞ്ഞു. അങ്ങനെ അവര്‍ (എന്‍റെ ഉമ്മ) എന്നെ അവരെ ഏല്‍പിച്ചു. അവര്‍ എന്‍റെ തലമുടി കഴുകി നന്നാക്കിത്തന്നു (ചമയിച്ചു). ളുഹാ സമയത്തല്ലാതെ നബി എന്‍റെയടുത്തു വന്നില്ല (ളുഹാ സമയത്ത് നബി വന്നു). അപ്പോള്‍ എന്നെ അവര്‍ നബിക്ക് ഏല്‍പിച്ചു കൊടുത്തു.’ (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 16, ഹദീസ്‌ നമ്പര്‍ 69 (1422)

 

ഈ സ്ത്രീവിമോചന മാതൃക ഇന്നും പിന്‍പറ്റാന്‍ നടക്കുന്നവര്‍ അറേബ്യന്‍ ഉപഭൂഖണ്ഡത്തിലും ആഫ്രിക്കയിലും മറ്റു പല  ഇസ്ലാമിക രാജ്യങ്ങളിലും ഉണ്ടെന്നുള്ളത് നമ്മള്‍ മറന്ന് പോകരുത്.

 

യുദ്ധത്തില്‍ പിടിച്ചെടുത്ത് അടിമകളാക്കിയ സ്ത്രീകളുമായി വിവാഹം കഴിക്കാതെ തന്നെ ലൈംഗിക വേഴ്ചയില്‍ ഏര്‍പ്പെടാന്‍ ഈ സ്ത്രീവിമോചകന്‍ അനുവാദം നല്‍കിയിട്ടുണ്ട് (സൂറാ.4:24) എന്നുള്ളത് പ്രത്യേകം പ്രസ്താവ്യമത്രേ. ഇത് ഇന്ന് പ്രാക്ടീസ് ചെയ്യുന്നത് ഐ.എസ്. ആങ്ങളമാരാണ്. യാസീദി-ക്രിസ്ത്യന്‍ സ്ത്രീകളേയും ബാലികമാരെയും അവര്‍ അടിമകളായി പിടിച്ചെടുത്തു ലൈംഗിക ശമനത്തിന് ഉപയോഗിച്ചതായി പത്രങ്ങളില്‍ നാം വായിച്ചറിഞ്ഞതാണല്ലോ. അവര്‍ക്ക്‌ ഇത് ചെയ്യാനുള്ള പ്രേരണ കിട്ടിയ ഹദീസ്‌ ഞാന്‍ താഴെ ഇടാം:

 

അബൂസഈദ്‌ (റ) പറയുന്നു: “ഞങ്ങള്‍ ബനു മുസ്തലഖ് യുദ്ധത്തില്‍ തിരുമേനി(സ)യോടൊപ്പം പോയി. കുറേ അറബി സ്ത്രീകളെ ബന്ധനസ്ഥരാക്കി. ഞങ്ങള്‍ക്ക്‌ സ്ത്രീകളുമായി സഹവസിക്കാന്‍ ആഗ്രഹം തോന്നി. സ്ത്രീകളുമായി സഹവസിക്കാതിരിക്കുന്നത് ഞങ്ങള്‍ക്കസഹ്യമായിത്തീര്‍ന്നു. “അസ്ല്‍” ചെയ്യാനാണ് ഞങ്ങളാഗ്രഹിച്ചത്. അതനുസരിച്ച് പ്രവര്‍ത്തിക്കാനുദ്ദേശിച്ചു. തിരുമേനിയാകട്ടെ ഞങ്ങളുടെ മുമ്പില്‍ ഉണ്ട് താനും. തിരുമേനിയോട് ചോദിക്കും മുമ്പാണ് ഞങ്ങള്‍ ആ തീരുമാനമെടുത്തത്. അവസാനം അതിനെപ്പറ്റി തിരുമേനിയോട് ഞങ്ങള്‍ ചോദിച്ചു. തിരുമേനി അരുളി: “നിങ്ങളത് ചെയ്യാതിരുന്നാല്‍ എന്താണ് ദോഷം? ലോകാവസാനം വരേയ്ക്കും ഉടലെടുക്കുവാന്‍ പോകുന്ന ഒരു ജീവിയെങ്കിലും ഉടലെടുക്കാതെ പോവുകയില്ല തന്നെ.” (സഹീഹുല്‍ ബുഖാരി, അദ്ധ്യായം 63, ഹദീസ്‌ നമ്പര്‍ 1590, പേജ് 776)

 

ലൈംഗികവേഴ്ചയില്‍ ഏര്‍പ്പെടുമ്പോള്‍ സ്ത്രീ ഗര്‍ഭിണിയാകരുത് എന്നുള്ളതിനാല്‍ ഇടക്ക് വെച്ച് ലിംഗം പുറത്തെടുത്ത്‌ ശുക്ലം നിലത്ത് വീഴ്ത്തി കളയുന്നതിനെയാണ് “അസ്ല്‍” എന്ന് പറയുന്നത്. . ഗര്‍ഭിണികളായ അടിമസ്ത്രീകള്‍ക്ക് അടിമച്ചന്തയില്‍ ഡിമാന്‍ഡ് കുറവാണ് എന്നുള്ളത് കൊണ്ടാണ് അസ്ല്‍ ചെയ്യുന്നതിനെക്കുറിച്ച് ഈ സ്ത്രീ വിമോചകന്‍റെ അനുയായികള്‍ ആലോചിച്ചത്. എന്നാല്‍ അസ്ല്‍ ചെയ്യാനുള്ള അനുവാദം സ്ത്രീ വിമോചകന്‍ അനുയായികള്‍ക്ക് കൊടുത്തതുമില്ല.

 

ഇനിയും ഇങ്ങനെയുള്ള ധാരാളം വീരകൃത്യങ്ങള്‍ മഹാന്‍റെ സ്ത്രീവിമോചനത്തോടു ബന്ധപ്പെട്ട് പറയാനുണ്ടെങ്കിലും തല്‍കാലം ഞാന്‍ നിര്‍ത്തുകയാണ്. നമുക്ക് ഇദ്ദേഹത്തിനെക്കുറിച്ചുള്ള മറ്റ് അവകാശവാദങ്ങളും പരിശോധിക്കേണ്ടതുണ്ടല്ലോ. (തുടരും)

]]>
https://sathyamargam.org/2016/08/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b4%bf%e0%b4%a8%e0%b5%86%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%b1%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81%e0%b4%b3%e0%b5%8d-2/feed/ 4
മുഹമ്മദിനെക്കുറിച്ചുള്ള അവകാശവാദങ്ങള്‍; ഒരു വിശകലനം (ഭാഗം-1) https://sathyamargam.org/2016/06/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b4%bf%e0%b4%a8%e0%b5%86%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%b1%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81%e0%b4%b3%e0%b5%8d/ https://sathyamargam.org/2016/06/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b4%bf%e0%b4%a8%e0%b5%86%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%b1%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81%e0%b4%b3%e0%b5%8d/#respond Sat, 11 Jun 2016 08:09:00 +0000 http://sathyamargam.org/?p=1297 അനില്‍കുമാര്‍  വി  അയ്യപ്പന്‍

 

 

കഴിഞ്ഞ കുറച്ചു നാളുകളായി ഫെസ്ബുക്കിലും വാട്ട്സാപ്പിലും പല ദാവാക്കാരും ഒട്ടിച്ചുകൊണ്ടു നടക്കുന്ന ഒരു പോസ്റ്റ്‌ ശ്രദ്ധയില്‍പ്പെടുകയുണ്ടായി. അത് തുടങ്ങുന്നത് ഇങ്ങനെയാണ്:

 

“മുഹമ്മദ്‌ നബി(സ:അ) എന്ന വ്യക്തിയെ ഇസ്ലാം മത പ്രവാചകനായതിന്റെ പേരിൽ മാത്രം ആക്ഷേപിക്കുകയും വിമർശ്ശിക്കുകയും ചെയ്യുന്നവരൊട്‌ ഒരു വാക്ക്‌.

നിങ്ങൾ മുഹമ്മദ്‌ എന്ന ഇസ്ലാം മതപ്രവാചകനെ മാറ്റി നിർത്തി താഴെ പറയുന്ന വ്യക്തിത്വങ്ങളെ ഒന്നു പരിശോധിച്ച്‌ നോക്കൂ….”

 

ഇങ്ങനെ പറഞ്ഞിട്ട് പിന്നെ കുറേ അവകാശവാദങ്ങളാണ്. ഖുര്‍ആനും ഹദീസുകളും തഫ്സീറുകളും മഘാസി ലിഖിതങ്ങളും സീറകളും വായിച്ചിട്ടുള്ള ഏതൊരു മനുഷ്യനെയും പൊട്ടിച്ചിരിപ്പിക്കുന്ന വിധത്തിലുള്ള അവകാശവാദങ്ങള്‍. ഇവര്‍ ഇങ്ങനെയൊക്കെ തള്ളാതെ ഇരുന്നാല്‍ വലിയ കുഴപ്പമില്ലാതെ ഇന്ത്യ പോലൊരു മതേതര രാജ്യത്ത് മുഹമ്മദിന് കഷ്ടിപിഷ്ടി പിടിച്ചു നിന്ന് പോകാം. പക്ഷേ ഇജ്ജാതി തള്ളുതള്ളിയിട്ട് മുഹമ്മദിനെ അലക്കി വെളുപ്പിച്ചെടുക്കാം എന്ന് ഏതെങ്കിലും മുസ്ലീങ്ങള്‍ വ്യാമോഹിക്കുന്നുണ്ടെങ്കില്‍ അത് വെറുതെയാണ്. ഞങ്ങളെപ്പോലെ കുറച്ചു പേര്‍ ഇവിടെയുണ്ട്. പ്രമാണങ്ങള്‍ വെച്ച് തന്നെ ഇതൊക്കെ പൊളിച്ചടുക്കി കയ്യീത്തരും എന്ന് ഓര്‍ക്കേണ്ടതായിരുന്നു. ആ പോസ്റ്റില്‍ പറഞ്ഞ ഓരോ അവകാശവാദങ്ങളെയും പ്രമാണബദ്ധമായി നിരൂപണം ചെയ്യുന്ന ഒരു ലേഖന പരമ്പര പ്രസിദ്ധീകരിക്കുന്നു. ഇത്, അതിന്‍റെ ഒന്നാം ഭാഗം.

 

  1. ഒന്നാമത്തെ അവകാശവാദം “മുഹമ്മദ്‌ എന്ന അനാഥ ബാലൻ” എന്നതാണ്.

 

ലോകത്ത് അനേകം അനാഥ ബാലന്മാര്‍ ഉണ്ടായിരുന്നിട്ടുണ്ട്, ഇപ്പോഴും ഉണ്ട്. മനുഷ്യര്‍ക്ക് മാതൃകയാക്കാന്‍ തക്കവണ്ണം ഇവര്‍ക്കാര്‍ക്കും ഇല്ലാത്ത എന്ത് പ്രത്യേകതയാണ് മുഹമ്മദ്‌ എന്ന അനാഥ ബാലനുണ്ടായിരുന്നത്? എന്തെങ്കിലും ഒന്ന്  പറയാനുണ്ടോ? മുഹമ്മദിന്‍റെ കുട്ടിക്കാലത്തെ ഒരു സംഭവത്തെക്കുറിച്ച് ഹദീസില്‍ വന്നിട്ടുണ്ട്, ഇനിയിപ്പോ അതെങ്ങാനുമാണോ ഇവര്‍ ഉദ്ദേശിച്ചത്? ഹദീസ് താഴെ കൊടുക്കാം:

 

അനസ്‌ ബ്നു മാലിക്‌ നിവേദനം: നബി ഒരിക്കല്‍ (ചെറുപ്പത്തില്‍) കുട്ടികളോടൊപ്പം കളിക്കുമ്പോള്‍ ജിബ്‌രീല്‍ വന്നു നബിയെ പിടിച്ചു കിടത്തി നെഞ്ചു കീറി ഹൃദയം പുറത്തെടുത്ത് അതില്‍ നിന്നു ഒരു രക്തക്കട്ടയെടുത്ത് കളയുകയും ‘ഇത് നിനില്‍ നിന്നുള്ള പിശാചിന്‍റെ അംശമാണ്’ എന്ന് പറയുകയും ചെയ്തു. അനന്തരം ഒരു സ്വര്‍ണ്ണപ്പാത്രം സംസം വെള്ളംകൊണ്ട് അത് കഴുകിയ ശേഷം യഥാസ്ഥാനത്ത് വെച്ച് കൂട്ടുകയും ചെയ്തു. കൂടെ കളിച്ചിരുന്ന കുട്ടികള്‍ അവിടത്തെ മാതാവിന്‍റെ അഥവാ മുലകൊടുക്കുന്ന ഉമ്മയായ ഹലീമയുടെ അടുക്കല്‍ ഓടി വന്നു ‘മുഹമ്മദ്‌ കൊല്ലപ്പെട്ടിരിക്കുന്നു’ എന്ന് പറഞ്ഞു. ഉടനേ അവര്‍ നബിയുടെ അടുക്കല്‍ ഓടിച്ചെന്നു നോക്കിയപ്പോള്‍ അവിടുന്ന് (ഭയം മൂലം) വിവര്‍ണ്ണനായിരിക്കുന്നു. അനസ്‌ പറയുന്നു, നബിയുടെ നെഞ്ചില്‍ തുന്നിയ അടയാളം ഞാന്‍കാണാറുണ്ടായിരുന്നു.’ (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം1, ഹദീസ്‌ നമ്പര്‍ 263 (163)

 

ഇതുവെച്ച് “ലോകത്തിലെ ആദ്യത്തെ ഹൃദയശസ്ത്രക്രിയ നടത്തിയത് അനാഥനായ ഞമ്മടെ മുത്തിന്‍റെ മേലാ” എന്നെങ്ങാനും ഇവര്‍  ചിന്തിച്ചു പോയതു കൊണ്ടാണോ ഇങ്ങനെയൊരു അവകാശവാദം ഉന്നയിച്ചത്? മുഹമ്മദ്‌ എന്ന അനാഥ ബാലനില്‍ എന്ത് മാതൃകയാണ് ഉള്ളതെന്ന് പോസ്റ്റ്‌ ഒട്ടിപ്പുകാര്‍ ഒന്ന് വിശദീകരിച്ചു തന്നിരുന്നെങ്കില്‍ നന്നായിരുന്നു.

 

  1. അടുത്ത അവകാശവാദം “മുഹമ്മദ്‌ എന്ന ആട്ടിടയൻ” എന്നതാണ്.

 

മുഹമ്മദ്‌ എന്ന ആട്ടിടയനെ കുറിച്ച് എന്ത് വിവരങ്ങളാണ് മുസ്ലീങ്ങളുടെ കൈവശം ഉള്ളത്? ഒരെണ്ണം പറയാമോ? ബൈബിളിലെ പ്രവാചകനായ മോശെ ആട്ടിയനായി 40 കൊല്ലത്തോളം ജോലി ചെയ്ത കാര്യം ബൈബിള്‍ പറയുന്നുണ്ട്. മറ്റൊരു പ്രവാചകനായ ദാവീദിന്‍റെ ജീവിതം പഠിച്ചാല്‍ അദ്ദേഹം ചെറുപ്പത്തില്‍ ആട്ടിടയനായിരുന്നു എന്ന് കാണാം. തന്‍റെ സംരക്ഷണത്തിലുള്ള ആട്ടിന്‍പറ്റത്തെ എങ്ങനെയാണ് താന്‍ സിംഹത്തിന്‍റെയും കരടിയുടെയും വായില്‍ നിന്ന് രക്ഷിച്ചതെന്നും ഒക്കെ ദാവീദ് പറയുന്നുമുണ്ട്. അതുപോലെ എന്തെങ്കിലും കാര്യം മുഹമ്മദ്‌ എന്ന ആട്ടിടയനെ കുറിച്ച് പറയാനുണ്ടോ? ഒന്നും ഇല്ലെങ്കില്‍ പിന്നെ ഇങ്ങനെ ഒരവകാശവാദം നടത്തിയത് എന്തിന് വേണ്ടിയാണ് എന്ന് ദാവാക്കാര്‍ പറയണം.

 

  1. അടുത്ത അവകാശവാദം “മുഹമ്മദ്‌ എന്ന യുവാവ്‌” എന്നതാണ്.

 

മുഹമ്മദ് എന്ന യുവാവിനെക്കുറിച്ച് എന്താണ് മുസ്ലീങ്ങള്‍ക്ക് ഇത്ര അഭിമാനത്തോടെ പറയാനുള്ളത്? അനാഥനായി, കാല്‍ക്കാശിനു വകയില്ലാതെ നടന്ന ഒരു ചെറുപ്പക്കാരന്‍ ആണെന്നോ? അതോ അഷ്ടിക്കു വകയില്ലാത്തത് കൊണ്ട് പട്ടിണി മാറ്റാന്‍ വേണ്ടി തന്നെക്കാള്‍ 15 വയസ്സ് മൂത്ത തന്‍റെ തൊഴിലുടമയും ധനാഢ്യയും വിധവയുമായ ഖദീജയുടെ മൂന്നാം ഭര്‍ത്താവായി തീര്‍ന്നുകൊണ്ട് സാമ്പത്തിക സുരക്ഷിതത്വം ഉണ്ടാക്കിയെടുക്കാന്‍ നോക്കിയ ബുദ്ധിമാന്‍ ആണെന്നോ? എന്താണ് ഈ അവകാശവാദത്തിലൂടെ ഇവര്‍  സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്?

 

  1. അടുത്ത അവകാശവാദം “മുഹമ്മദ്‌ എന്ന വ്യാപാരി” എന്നതാണ്.

 

മുഹമ്മദ്‌ നല്ലൊരു വ്യാപാരിയായിരുന്നു എന്നുള്ള അവകാശവാദത്തെ ഒരാളും എതിര്‍ക്കാന്‍ വരുമെന്ന് തോന്നുന്നില്ല. ഇസ്ലാമിലെ സ്വര്‍ഗ്ഗസങ്കല്‍പം മാത്രം എടുത്താല്‍ മതി, മുഹമ്മദ്‌ എന്ന കച്ചവടക്കാരന്‍റെ ബുദ്ധിവൈഭവം അറിയാന്‍. പ്രവാചകനാണെന്ന് അവകാശപ്പെട്ട മുഹമ്മദിനോട് ജനങ്ങള്‍ തെളിവ് ചോദിക്കുന്നുണ്ട്. മരുഭൂമിയില്‍ അരുവികള്‍ ഉണ്ടാക്കാനും സ്വര്‍ണ്ണം കൊണ്ടുള്ള കൊട്ടാരങ്ങള്‍ ഉണ്ടാക്കാനും ആകാശത്തു നിന്നും ആഹാരത്തളിക ഇറക്കികാണിക്കാനും, ഈന്തപ്പനയുടെയോ മുന്തിരിയുടെയോ തോട്ടങ്ങള്‍ ഉണ്ടാക്കാനും തുടങ്ങിയ പലവിധ അത്ഭുത കൃത്യങ്ങള്‍ ചെയ്തു കാണിക്കാനാണ് ജനങ്ങള്‍ മുഹമ്മദിനോട് ആവശ്യപ്പെട്ടത്. എന്നാല്‍ ഇങ്ങനെയുള്ള ഒറ്റൊരു അത്ഭുതം പോലും മുഹമ്മദ് ചെയ്തു കാണിച്ചതായി ഖുര്‍ആനിലില്ല. അത്ഭുതങ്ങള്‍ ചെയ്തുകാണിക്കാനുള്ള കഴിവ് അല്ലാഹുവിനു മാത്രമാണ് എന്ന് പറഞ്ഞു കൊണ്ട് മുഹമ്മദ്‌ ജനങ്ങളുടെ ഈ  ആവശ്യങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറുകയായിരുന്നു. എന്നാല്‍, അല്ലാഹുവിന്‍റെ സ്വര്‍ഗ്ഗത്തെക്കുറിച്ച് മുഹമ്മദ്‌ പറഞ്ഞപ്പോള്‍ അതില്‍ ഇടംപിടിച്ചതെല്ലാം ജനങ്ങള്‍ ഇവിടെ മുഹമ്മദിനോട് ആവശ്യപ്പെട്ട കാര്യങ്ങളാണ്. ഒരു നല്ല കഴവടക്കാരന്‍ എപ്പോഴും ഇങ്ങനെയായിരിക്കും. തന്‍റെ കടയില്‍ ഉപഭോക്താവ് ആവശ്യപ്പെട്ട സാധനങ്ങള്‍ ഇല്ലെങ്കില്‍ അത് വേറെ എവിടെ നിന്നെങ്കിലും എത്തിച്ചു കൊടുക്കാമെന്നു ഉറപ്പു നല്‍കുന്നയാളാണ് നല്ലൊരു കച്ചവടക്കാരന്‍. ആ ഉറപ്പാണ് മുഹമ്മദ്‌ തന്‍റെ അനുയായികള്‍ക്ക് നല്‍കിയിരിക്കുന്നത്. ‘നിങ്ങള്‍ എന്നോട് ആവശ്യപ്പെട്ട കാര്യങ്ങള്‍ തരാന്‍ എനിക്ക് കഴിയില്ല, പക്ഷേ അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ മരിച്ചുകഴിഞ്ഞാല്‍ നിങ്ങള്‍ ഇവിടെ ആവശ്യപ്പെട്ടതെല്ലാം അല്ലാഹു നിങ്ങള്‍ക്ക് സ്വര്‍ഗ്ഗത്തില്‍ തരും’ എന്ന കച്ചവടക്കാരന്‍റെ ബുദ്ധിയാണ് മുഹമ്മദിന്‍റെ ഇസ്ലാമിക സ്വര്‍ഗ്ഗത്തെക്കുറിച്ചുള്ള വിവരണങ്ങളില്‍ നിന്നും ഏതൊരാള്‍ക്കും മനസിലാകുന്നത്.

 

  1. അടുത്ത അവകാശവാദം “മുഹമ്മദ്‌ എന്ന ഭർത്താവ്‌” എന്നതാണ്.

 

മുഹമ്മദ്‌ എന്ന ഭര്‍ത്താവില്‍ എന്ത് മാതൃകയാണ് ലോക മനുഷ്യര്‍ക്ക് ഉള്ളത്? പത്തുപതിനാലു ഭാര്യമാരും എണ്ണമില്ലാത്തത്ര വെപ്പാട്ടിമാരുമായി ജീവിച്ച ഒരു മനുഷ്യന്‍ പരിഷ്കൃത ലോകത്തിന് എങ്ങനെയാണ് നല്ലൊരു മാതൃകാ ഭര്‍ത്താവാകുന്നത്‌? പോട്ടെ, തന്‍റെ എല്ലാ ഭാര്യമാരെയും മുഹമ്മദ്‌ തുല്യരായി പരിഗണിച്ചോ എന്ന് ചോദിച്ചാല്‍ ഇല്ല എന്നാണ് മറുപടി. ഹദീസ് നല്‍കാം:

 

അത്വാഅ് നിവേദനം: ഞങ്ങള്‍ സരിഫ എന്ന സ്ഥലത്ത് ഇബ്നു അബ്ബാസിന്‍റെ കൂടെ നബിയുടെ പത്നി മൈമുനയുടെ മയ്യത്ത് നമസ്കാരത്തില്‍ (ജനാസയില്‍ ) പങ്കെടുത്തു. അപ്പോള്‍ ഇബ്നു അബ്ബാസ്‌ പറഞ്ഞു: ഇത് നബിയുടെ ഭാര്യയാണ്‌. അവരുടെ മയ്യിത്ത് കട്ടില്‍ നിങ്ങള്‍ ചുമന്നാല്‍ നിങ്ങള്‍ അത് ഇളക്കരുത്. കുലുക്കുകയും ചെയ്യരുത്. നിങ്ങള്‍ സൗമ്യത കാണിക്കണം. നബിയുടെ അരികെ ഒമ്പത് ഭാര്യമാരുണ്ടായിരുന്നു. അവരില്‍ എട്ടു പേര്‍ക്ക് അദ്ദേഹം ദിവസം ഭാഗിച്ചിരുന്നു. ഒരാള്‍ക്ക് ദിവസം ഭാഗിച്ചിരുന്നില്ല.’

 

അത്വാഅ് പറഞ്ഞു: ‘അങ്ങനെ ദിവസം വിഭജിച്ചു നല്‍കാത്ത ഭാര്യ ഹുയയുബ്നു അക്തബിന്‍റെ മകള്‍ സ്വഫിയ ആയിരുന്നു.’ (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 17, ഹദീസ്‌ നമ്പര്‍ 51 (1465).

 

വാസ്തവത്തില്‍ മുഹമ്മദിന്‍റെ ഈ പ്രവൃത്തി ഖുര്‍ആനിലെ കല്പനക്ക് വിരുദ്ധമാണ്. സൂറാ.4:3-ല്‍ കാണുന്നത് ഇങ്ങനെയാണ്: “അനാഥകളുടെ കാര്യത്തില്‍ നിങ്ങള്‍ക്കു നീതി പാലിക്കാനാവില്ലെന്ന്‌ നിങ്ങള്‍ ഭയപ്പെടുകയാണെങ്കില്‍ (മറ്റു) സ്ത്രീകളില്‍ നിന്ന്‌ നിങ്ങള്‍ ഇഷ്ടപ്പെടുന്ന രണ്ടോ മൂന്നോ, നാലോ പേരെ വിവാഹം ചെയ്തുകൊള്ളുക. എന്നാല്‍ (അവര്‍ക്കിടയില്‍) നീതിപുലര്‍ത്താനാവില്ലെന്ന്‌ നിങ്ങള്‍ ഭയപ്പെടുകയാണെങ്കില്‍ ഒരുവളെ മാത്രം (വിവാഹം കഴിക്കുക.) അല്ലെങ്കില്‍ നിങ്ങളുടെ അധീനത്തിലുള്ള അടിമസ്ത്രീയെ (ഭാര്യയെപ്പോലെ സ്വീകരിക്കുക.) നിങ്ങള്‍ അതിരുവിട്ട്‌ പോകാതിരിക്കാന്‍ അതാണ്‌ കൂടുതല്‍ അനുയോജ്യമായിട്ടുള്ളത്‌.”

 

ഈ കല്പനയെ പച്ചയ്ക്ക് ലംഘിച്ച മുഹമ്മദ്‌ മുസ്ലീങ്ങള്‍ക്ക് പോലും മാതൃകാപുരുഷനല്ല എന്നതാണ് സത്യം. മുഹമ്മദ്‌ എന്ന ഭര്‍ത്താവിനെക്കുറിച്ച് ഇന്നത്തെ മുസ്ലീങ്ങള്‍ എന്തെങ്കിലും അടിച്ചു വിടുന്നത് കൊണ്ടായില്ലല്ലോ, മുഹമ്മദിന്‍റെ ഭാര്യക്ക് എന്താണ് തന്‍റെ ഭര്‍ത്താവിനെക്കുറിച്ച് പറയാനുള്ളത് എന്ന കാര്യമല്ലേ നമ്മള്‍ നോക്കേണ്ടത്. ആയിശയുടെ അഭിപ്രായം പരിശോധിക്കാം:

 

ആയിഷ (റ) പറയുന്നു: എന്നെ തലവേദന ബാധിച്ചപ്പോള്‍, ‘ഹാ! എന്‍റെ തല തകര്‍ന്നല്ലോ’ എന്ന് ഞാന്‍ വിലപിച്ചു. തിരുമേനി (സ) അരുളി: ‘ഞാന്‍ ജീവിച്ചിരിക്കുമ്പോഴാണ് നിനക്ക് മരണം സംഭവിച്ചതെങ്കില്‍ ഞാന്‍ നിനക്ക് പാപമോചനത്തിനപേക്ഷിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യും.’ ഞാന്‍ സങ്കടപെട്ടു. ‘അഹോ! സങ്കടം. അല്ലാഹുവാണ, അങ്ങ് അന്ന് വൈകുന്നേരം തന്നെ അങ്ങയുടെ മറ്റൊരു ഭാര്യയുമായി കൂടി കഴിയും!’ തിരുമേനി അരുളി: ‘യഥാര്‍ത്ഥത്തില്‍ എന്‍റെ തലയ്ക്കാണ് കേട്. ആളുകള്‍ അതുമിതും പറയാതിരിക്കാനും അതിമോഹികള്‍ ഭരണകാര്യത്തില്‍ കണ്ണ് വെക്കാതിരിക്കാനും വേണ്ടി അബൂബക്കറിന്‍റെയും അദ്ദേഹത്തിന്‍റെ പുത്രന്‍റെയുമടുക്കലേക്ക് ആളെയയക്കുവാന്‍ പോലും ഞാനുദ്ദേശിച്ചു. പിന്നീട് എനിക്ക് തോന്നി, അല്ലാഹുവിന് സമ്മതമാവുകയില്ല; സത്യവിശ്വാസികള്‍ അത് നിരസിക്കുകയും ചെയ്തേക്കും. (സഹീഹുല്‍ ബുഖാരി, അദ്ധ്യായം 74, ഹദീസ്‌ നമ്പര്‍ 1908)

 

താന്‍ മരിച്ചാല്‍ അന്ന് വൈകുന്നേരം തന്നെ മുഹമ്മദ്‌ വേറെ ഭാര്യയുടെ അടുത്തുപോകും എന്നാണ് തന്‍റെ ഭര്‍ത്താവിനെക്കുറിച്ച് ആയിശ പറയുന്നത്. ഭാര്യമാരുടെ മനസ്സില്‍ മുഹമ്മദിനെ കുറിച്ചുള്ള ചിത്രം ഇതായിരിക്കെ ഇന്നത്തെ മുസ്ലീങ്ങള്‍ എങ്ങനെയൊക്കെ വെള്ളപൂശിയാലും ആ കരിമ്പുള്ളികളൊന്നും മുഹമ്മദിന്‍റെ ജീവിതത്തില്‍ നിന്ന് മാറാന്‍ പോകുന്നില്ല.

 

  1. അടുത്ത അവകാശവാദം “മുഹമ്മദ്‌ എന്ന സത്യസന്ധൻ” എന്നതാണ്.

 

പ്രവാചകന്‍ ആണെന്ന് അവകാശപ്പെടുന്നത് വരെ മുഹമ്മദ്‌ സത്യസന്ധനായിരുന്നു എന്ന് വേണമെങ്കില്‍ സമ്മതിക്കാവുന്നതെയുള്ളൂ. പ്രവാചകന്‍ ആകുന്നതിന് മുന്‍പുള്ള മുഹമ്മദിന്‍റെ ജീവിതത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ നമുക്ക് ലഭ്യമല്ല എന്നത് കൊണ്ടാണ് ഇത് സമ്മതിച്ചു തരുന്നത്. എന്നാല്‍ പ്രവാചകന്‍ ആയതിനു ശേഷം മുഹമ്മദ്‌ സത്യസന്ധന്‍ ആയിരുന്നു എന്ന് നിഷ്പക്ഷ മനസ്സോടെ മുഹമ്മദിന്‍റെ ജീവിതം പരിശോധിക്കുന്ന ഒരാളും  പറയില്ല.

 

ഖുറൈശികളുടെ മുന്‍പാകെ തന്‍റെ പുതിയ വിശ്വാസം പരസ്യമായി വെളിപ്പെടുത്തുവാനുള്ള ധൈര്യമില്ലാതിരുന്നതിനാല്‍ ജിബ്രീലില്‍ നിന്നുള്ള ആദ്യ വെളിപ്പാട് ലഭിച്ചുകഴിഞ്ഞു മൂന്നു വര്‍ഷത്തോളം മുഹമ്മദ്‌ രഹസ്യമായാണ് തന്‍റെ മതം പ്രചരിപ്പിക്കാന്‍ ശ്രമിച്ചത്. 360 വിഗ്രഹങ്ങള്‍ ഉണ്ടായിരുന്ന കഅബയില്‍ ഖുറൈശികളുടെ കൂടെ നമസ്കരിച്ചു അവരില്‍ ഒരുവന്‍ തന്നെയാണ് താന്‍ എന്ന് ഖുറൈശികളെ വിശ്വസിപ്പിച്ചുകൊണ്ടു, പുറത്തു ബഹുദൈവ വിശ്വാസിയും അകത്ത് ഏകദൈവവിശ്വാസിയുമായി മുഹമ്മദ്‌ ഇരട്ടജീവിതം നയിച്ചത് ഏതാണ്ട് മൂന്നു വര്‍ഷക്കാലമാണ്. അല്ലാഹുവിന്‍റെ പ്രവാചകനായി നിയമിതനായപ്പോഴേ മുഹമ്മദ്‌ കള്ളത്തരം കാണിക്കാന്‍ തുടങ്ങി എന്ന് ചുരുക്കം! മൂന്നാം വര്‍ഷം ജിബ്രീലില്‍ നിന്ന് മുഹമ്മദിന് വെളിപ്പാടുണ്ടായത് ഖുര്‍ആനില്‍ രേഖപ്പെടുത്തിയിരിക്കുന്നത് നോക്കുക:

 

“പ്രവാചകരേ, താങ്കള്‍ ആജ്ഞാപിക്കപ്പെടുന്നതെന്തോ, അത് പരസ്യമായി ഉദ്ഘോഷിച്ചു കൊള്ളുക. ബഹുദൈവാരാധകരെ ഒട്ടും സാരമാക്കേണ്ടതില്ല” (സൂറാ.15:94)

 

മൂന്നാം വര്‍ഷം മുഹമ്മദ്‌ തന്‍റെ യഥാര്‍ത്ഥ വിശ്വാസം പരസ്യമായി തന്‍റെ ബന്ധുക്കളുടേയും സ്നേഹിതരുടെയും മുന്‍പില്‍ വെളിപ്പെടുത്തി. അതുവരെ മുഹമ്മദ്‌ വ്യാജഭാവത്തോടെയാണ് ഖുറൈശികള്‍ക്കിടയില്‍ ജീവിച്ചത്. തീര്‍ന്നില്ല, തന്‍റെ അനുയായികള്‍ക്ക് മുഹമ്മദ്‌ കള്ളം പറയാന്‍ അനുവാദം കൊടുത്തിട്ടുണ്ട്:

 

ഉമ്മുകുല്‍സൂം (റ) പറയുന്നു: “ജനങ്ങള്‍ക്കിടയില്‍ സന്ധിയുണ്ടാക്കാനുള്ള സദുദ്ദേശ്യത്തോടെ വാര്‍ത്തകള്‍ക്ക്‌ രൂപവും സ്വഭാവവും നല്‍കി ബന്ധപ്പെട്ട കക്ഷികളെ അറിയിക്കുന്നവന്‍ കള്ളം പറയുന്നവനല്ല” എന്ന് തിരുമേനി അരുളിയിരിക്കുന്നു. (സ്വഹീഹുല്‍ ബുഖാരി, അദ്ധ്യായം 53, ഹദീസ്‌ നമ്പര്‍ 1147, പേജ് 586)

 

വാര്‍ത്തകള്‍ക്ക് രൂപവും സ്വഭാവവും നല്‍കുക എന്ന് പറഞ്ഞാല്‍ കൃത്രിമമായി വാര്‍ത്തകള്‍ ഉണ്ടാക്കുക എന്നാണ് അര്‍ത്ഥം. കെട്ടിച്ചമച്ച വാര്‍ത്തകളെയാണ് വ്യാജവാര്‍ത്തകള്‍ എന്ന് പറയുന്നത്. വ്യാജവാര്‍ത്തകള്‍ ഉണ്ടാക്കാന്‍ അനുയായികള്‍ക്ക് അനുവാദം കൊടുത്ത ഒരാളെ സത്യസന്ധനായി തലയ്ക്ക് വെളിവുള്ളവര്‍ പരിഗണിക്കുമോ? തീര്‍ന്നിട്ടില്ല, വേറെയും ഹദീസ് ഉണ്ട്:

 

ഹുമൈദ്‌ ബ്നു അബ്ദുര്‍റഹ്മാന്‍ ബ്നു ഔഫ്‌ നിവേദനം: അദ്ദേഹത്തിന്‍റെ മാതാവ്‌ ഉമ്മു കുല്‍സും, ആദ്യമായി ഹിജ്റ ചെയ്ത് നബിയോട് ഉടമ്പടി ചെയ്തവരില്‍ പെട്ടവരായിരുന്നു. അവര്‍ നബി പറയുന്നത് കേട്ടു. ‘ജനങ്ങള്‍ക്കിടയില്‍ രഞ്ജിപ്പുണ്ടാക്കുന്നവന്‍ കള്ളം പറയുന്നവനല്ല. അവന്‍ നന്മ പറയുകയും, നന്മ വളര്‍ത്തുകയും ചെയ്യുന്നു.’ ഇബ്നു ശിഹാബ്‌ പറയുന്നു: ‘ജനങ്ങള്‍ പറയുന്ന കളവില്‍ മൂന്ന് കാര്യത്തിലല്ലാതെ ഇളവ്‌ അനുവദിക്കുന്നത് ഞാന്‍ കേട്ടിട്ടില്ല. യുദ്ധം, ജനങ്ങള്‍ക്കിടയില്‍ രഞ്ജിപ്പുണ്ടാക്കല്‍, ഒരാള്‍ തന്‍റെ ഭാര്യയോടോ, ഒരു സ്ത്രീ തന്‍റെ ഭര്‍ത്താവിനോടോ പറയുന്നത്.’ (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 45, ഹദീസ്‌ നമ്പര്‍ 101 (2605)

 

മൂന്ന് കാര്യത്തില്‍ കള്ളം പറയാം എന്നാണ് മുഹമ്മദ്‌ അനുയായികളെ പഠിപ്പിച്ചത്. അനുയായികള്‍ മുഹമ്മദിനേക്കാള്‍ കേമന്മാര്‍ ആയതുകൊണ്ട് ഇന്ന് മൂന്നല്ല, മുപ്പത് കാര്യങ്ങളില്‍ കള്ളം പറയുന്നു എന്നത് വേറെ വിഷയം. മുഹമ്മദിനെ കുറിച്ച് അവര്‍ ഇടുന്ന ഇത്തരം പോസ്റ്റുകള്‍ തന്നെ കള്ളമാണ്.

 

  1. അടുത്ത അവകാശവാദം “മുഹമ്മദ്‌ എന്ന തത്വചിന്തകൻ” എന്നതാണ്.

 

താത്വിക മേഖലയില്‍ എന്ത് സംഭാവനയാണ് മുഹമ്മദ്‌ നല്‍കിയിട്ടുള്ളത്? പില്‍ക്കാലത്ത് വന്ന വ്യാഖ്യാതാക്കള്‍ അവരുടെ വ്യാഖ്യാന ഫാക്ടറി തുറന്ന്, പല അറബി വാക്കുകള്‍ക്കും പുതിയ പുതിയ അര്‍ത്ഥം നിശ്ചയിച്ചുകൊണ്ടും പല വാചകങ്ങള്‍ക്കും മുഹമ്മദോ മലക്കോ പോലും ചിന്തിക്കാത്ത വ്യാഖ്യാനം നല്‍കിക്കൊണ്ടും ഇസ്ലാമിക തത്വ ചിന്ത ഉണ്ടാക്കിയെടുത്തിട്ടുണ്ട് എന്നത് വിസ്മരിക്കുന്നില്ല. പക്ഷേ അതില്‍ മുഹമ്മദിന്‍റെ സംഭാവന കാല്‍ കഴഞ്ചുപോലുമില്ല. ‘സൂര്യന്‍ രാത്രിയാകുമ്പോള്‍ അല്ലാഹുവിന്‍റെ സിംഹാസനത്തിന്‍റെ അടുത്തേക്ക് പോയി അല്ലാഹുവിന് സുജൂദ് ചെയ്യുന്നത് കൊണ്ടാണ് പിറ്റേ ദിവസം ഉദിക്കാനുള്ള അനുവാദം അല്ലാഹു കൊടുക്കുന്നത്’ എന്ന് പറഞ്ഞ മുഹമ്മദ്‌, ‘ഒരാളുടെ അകം ചലം കൊണ്ട് നിറഞ്ഞു നശിക്കുന്നതാണ് അത് കവിത കൊണ്ട് നിറയുന്നതിലേറെ നല്ലത്’ എന്ന് പറഞ്ഞ മുഹമ്മദ്‌, കണ്ണേറ് തട്ടിയാല്‍ മന്ത്രിച്ചൂതാന്‍ പറഞ്ഞിട്ടുള്ള മുഹമ്മദ്‌, പിശാച് രാത്രി കഴിച്ചു കൂട്ടുന്നത്‌ മുസ്ലീങ്ങളുടെ മൂക്കിലാണ് എന്ന് പറഞ്ഞ മുഹമ്മദ്‌, പല്ലിയെ കൊന്നാല്‍ പുണ്യം കിട്ടുമെന്ന് അനുയായികളെ പഠിപ്പിച്ച മുഹമ്മദ്‌, ജംറയില്‍ കല്ലെറിയുമ്പോള്‍ ഏറു കൊള്ളുന്നത്‌ പിശാചിന്‍റെ മുഖത്താണെന്ന് അനുയായികളെ വിശ്വസിപ്പിച്ച മുഹമ്മദ്‌, കോട്ടുവായ് പിശാചിന്‍റെ പ്രവൃത്തികളില്‍ പെട്ടതാണെന്ന് പഠിപ്പിച്ച മുഹമ്മദ്‌, കരിഞ്ജീരകം മരണമൊഴിച്ചുള്ള എല്ലാ അസുഖങ്ങള്‍ക്കും ശമനൌഷധമാണെന്നും അജ്വ്വാ ഈന്തപ്പഴം ഏഴെണ്ണം കഴിച്ചാല്‍ ഒരു വിഷവും മനുഷ്യന് എല്ക്കില്ലെന്നും പറഞ്ഞ മുഹമ്മദ്‌, ഇസ്രായീല്‍ സന്തതികളില്‍ പെട്ട ഒരു വിഭാഗം ആളുകള്‍ രൂപം മാറിയതാണ് എലികള്‍ എന്നും അനുയായികളെ പഠിപ്പിച്ച മുഹമ്മദ്‌!! ഇങ്ങനെയുള്ള മുഹമ്മദ്‌ തത്വചിന്തയുടെ മറുകര കണ്ടവനാണ് എന്നൊക്കെ ഞങ്ങള്‍ വിശ്വസിക്കണമത്രേ.

 

  1. അടുത്ത അവകാശവാദം “മുഹമ്മദ്‌ എന്ന സാമൂഹ്യ പരിഷ്ക്കർത്താവ്‌” എന്നതാണ്.

 

ചിരിക്കാന്‍ വക നല്‍കുന്ന അവകാശവാദമാണിത്. മുഹമ്മദിന് മുന്‍പുള്ള കാലത്ത് അറേബ്യയില്‍ സ്ത്രീകള്‍ക്ക് ലഭിച്ചിരുന്ന അവകാശങ്ങള്‍ പോലും മുഹമ്മദ്‌ ഇല്ലാതാക്കുകയാണ് ചെയ്തത്. അക്കാലത്തെ അറേബ്യയില്‍ കുടുംബ ബിസിനസ് നോക്കി നടത്താന്‍ സ്ത്രീകള്‍ക്ക് അനുവാദമുണ്ടായിരുന്നു എന്നതിന് ഏറ്റവും വലിയ തെളിവ് പ്രവാചകത്വപ്പട്ടം ചൂടുന്നതിനും പതിനഞ്ചു കൊല്ലം മുന്‍പ് മുഹമ്മദ്‌ വിവാഹം കഴിച്ച ആദ്യ ഭാര്യ ഖദീജ തന്നെയാണ്. ഇസ്ലാം വന്നതിനു ശേഷം സ്വത്തവകാശത്തില്‍ പുതിയ നിയമങ്ങള്‍ കൊണ്ടുവന്നു. അത് മുഖാന്തരം പെണ്മക്കള്‍ക്ക്‌ പിതാവീന്‍റെ സ്വത്ത് പൂര്‍ണ്ണമായും ലഭിക്കുകയില്ല എന്ന് വന്നു. വളര്‍ത്തു മകന്‍റെ ഭാര്യയെ സ്വന്തം മരുമകളായിത്തന്നെയാണ് അക്കാലത്തെ അപരിഷ്കൃതരായ അറബികള്‍ പരിഗണിച്ചിരുന്നത്. എന്നാല്‍ സാമൂഹ്യപരിഷകര്‍ത്താവായ മുഹമ്മദ്‌ അതിന് മാറ്റം വരുത്തി. വളര്‍ത്തു പുത്രന്‍റെ ഭാര്യയെ അവന്‍റെ ആവശ്യം കഴിഞ്ഞാല്‍ വളര്‍ത്തു പിതാവിന് വിവാഹം കഴിക്കാം എന്നുള്ള പുതിയ നിയമം കൊണ്ടുവന്നു. ഇതിനെതിരെ എതിര്‍പ്പുകള്‍ ഉണ്ടായപ്പോള്‍ ഇസ്ലാമില്‍ നിന്ന് ദത്ത് സമ്പ്രദായം തന്നെ എടുത്തു കളഞ്ഞു. അമ്പത്തൊന്നു വയസ്സുള്ളപ്പോള്‍ ആറുവയസ്സ് തികയാത്ത കുരുന്നിനെ വിവാഹം കഴിച്ച് സമുദായത്തിന് മാതൃക കാട്ടുകയും ചെയ്തിട്ടുണ്ട് ഈ സാമൂഹിക പരിഷ്കര്‍ത്താവ്‌!!

 

ഈ സാമൂഹിക പരിഷ്കര്‍ത്താവിന്‍റെ നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കപ്പെട്ട രാജ്യങ്ങളിലെല്ലാം മാറ്റത്തിന്‍റെ മാറ്റൊലികള്‍ ഉണ്ടായി. മാറ്റം പക്ഷേ മുകളിലോട്ടായിരുന്നില്ല, കീഴ്പ്പോട്ടായിരുന്നു എന്ന് മാത്രം. ഇസ്ലാം ചെന്ന് ചേര്‍ന്ന രാജ്യങ്ങള്‍ മാത്രം നോക്കിയാല്‍ മതി. യൂറോപ്പില്‍ ഇസ്ലാമിന്‍റെ കീഴില്‍ വന്നത് രണ്ട് രാജ്യങ്ങളായിരുന്നു, സ്പെയിനും തുര്‍ക്കിയും. ഇതില്‍ സ്പെയിന്‍ ചില നൂറ്റാണ്ടുകള്‍ക്ക് ശേഷം ഇസ്ലാമിക നുകം കുടഞ്ഞെറിഞ്ഞു കളഞ്ഞു. സ്പെയിന്‍ പിന്നീട് കലാകായിക രംഗങ്ങളില്‍ ലോകത്തിന്‍റെ നെറുകയിലേക്ക് രാജകീയ പ്രൌഢിയോടെ യാത്ര ചെയ്തപ്പോള്‍ തുര്‍ക്കി ഇന്നും ഇസ്ലാമിക രാഷ്ട്രമായി തുടരുന്നു, ‘യൂറോപ്പിലെ രോഗി’ എന്ന അപര നാമവുമായി!! ഇന്ത്യ, ബംഗ്ലാദേശ്, പാക്കിസ്ഥാന്‍, അഫ്ഘാനിസ്ഥാന്‍ എന്നിവയൊക്കെ ഒരേ സാംസ്കാരിക പശ്ചാത്തലം ഉള്ള രാജ്യങ്ങളാണ്. മുഹമ്മദിന്‍റെ നിയമങ്ങള്‍ മുറുകെ പിടിച്ചു ജീവിക്കുന്ന മറ്റു മൂന്ന് രാജ്യങ്ങള്‍ എവിടെ കിടക്കുന്നു, ഈ സാമൂഹ്യ പരിഷ്കര്‍ത്താവിന്‍റെ നിയമങ്ങള്‍ ത്യജിച്ച ഇന്ത്യ എവിടെ എത്തിയിരിക്കുന്നു എന്ന് സാമാന്യബോധം ഉള്ള ഏതൊരാള്‍ക്കും മനസിലാകും. ഈ സാമൂഹ്യപരിഷ്കര്‍ത്താവിന്‍റെ സാമൂഹിക പരിഷ്കരണ നിയമങ്ങള്‍ മുറുകെ പിടിച്ചു ഭരണം നടത്തുന്ന രാജ്യങ്ങളില്‍ ഇപ്പോഴും സ്ത്രീകള്‍ക്ക് വാഹനമോടിക്കാന്‍ പോലും സ്വാതന്ത്ര്യമില്ല എന്നോര്‍ക്കണം! അവിടങ്ങളില്‍ സ്ത്രീകള്‍ക്ക് വോട്ടവകാശം കിട്ടിയിട്ട് പോലും ചില വര്‍ഷങ്ങളേ ആയിട്ടുള്ളൂ. എന്നിട്ടാണ് യാതൊരു ലജ്ജയുമില്ലാതെ “മുഹമ്മദ്‌ എന്ന സാമൂഹിക പരിഷ്കര്‍ത്താവ്‌” എന്നൊക്കെ പറഞ്ഞോണ്ട് വരുന്നത്! (തുടരും)

]]>
https://sathyamargam.org/2016/06/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b4%bf%e0%b4%a8%e0%b5%86%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%b1%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81%e0%b4%b3%e0%b5%8d/feed/ 0
യെശയ്യാ.29:12 -ല്‍ മുഹമ്മദിനെക്കുറിച്ചുള്ള പ്രവചനമുണ്ടോ? https://sathyamargam.org/2016/06/%e0%b4%af%e0%b5%86%e0%b4%b6%e0%b4%af%e0%b5%8d%e0%b4%af%e0%b4%be-2912-%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b4%bf%e0%b4%a8%e0%b5%86%e0%b4%95/ https://sathyamargam.org/2016/06/%e0%b4%af%e0%b5%86%e0%b4%b6%e0%b4%af%e0%b5%8d%e0%b4%af%e0%b4%be-2912-%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b4%bf%e0%b4%a8%e0%b5%86%e0%b4%95/#respond Wed, 01 Jun 2016 08:56:31 +0000 http://sathyamargam.org/?p=1286 ചോദ്യം: യെശയ്യാ.29:12-ല്‍ നിരക്ഷരനായ ഒരു പ്രവാചകനെ കുറിച്ച് യെശയ്യാവ് പ്രവചിക്കുന്നുണ്ടല്ലോ. നിരക്ഷരനായ പ്രവാചകന്‍ മുഹമ്മദ്‌ നബിയല്ലാതെ വേറെ ആരും ഉണ്ടായിട്ടില്ല എന്നിരിക്കെ ക്രിസ്ത്യാനികള്‍ എന്തുകൊണ്ടാണ് യെശയ്യാവ്.29:12-ല്‍ പറഞ്ഞിരിക്കുന്ന മുഹമ്മദ്‌ നബിയെക്കുറിച്ചുള്ള പ്രവചനത്തെ അവഗണിക്കുന്നത്?

 

ഉത്തരം: ഈ ദാവാക്കാര്‍ എന്ന് പറഞ്ഞാല്‍ അതൊരു പ്രത്യേക ജീവിവര്‍ഗ്ഗമാണ്. നരവംശ ശാസ്ത്രജ്ഞന്‍മാര്‍ ഇവരെ പരീക്ഷണവിധേയമാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. കാണ്ടാമൃഗത്തിന്‍റെ തൊലിക്കട്ടിയും ഇത്രമാത്രം ഇരട്ടത്താപ്പും സ്വായത്തമാക്കിയിട്ടുള്ള മറ്റൊരു ജനവിഭാഗം ലോകത്തിലില്ല. ‘ബൈബിള്‍ തിരുത്തപ്പെട്ടതാണ്, അതുകൊണ്ട് അത് വിശ്വസിക്കാന്‍ കൊള്ളില്ല’ എന്ന് പറഞ്ഞ് നാവ് വായിലിടുന്നതിനു മുന്‍പ്‌ തന്നെ അവര്‍ ‘ബൈബിളില്‍ ഞങ്ങളുടെ മുത്തുനബിയെ കുറിച്ച് പ്രവചിച്ചിട്ടുണ്ട്’ എന്ന് വലിയ വായില്‍ കൂവാന്‍ തുടങ്ങും. അതുപോലെ തന്നെ ‘ഹൈന്ദവ ഗ്രന്ഥങ്ങള്‍ എല്ലാം തിരുത്തപ്പെട്ടതാണ്, അതുകൊണ്ട് അവയൊന്നും വിശ്വസിക്കാന്‍ പാടില്ല’ എന്ന് പറഞ്ഞ് തീരുന്നതിന് മുന്‍പേ അവര്‍ ‘ഭവിഷ്യപുരാണത്തില്‍ ഞങ്ങടെ മുത്തുനബിയെ കുറിച്ച് പ്രവചിച്ചിട്ടുണ്ട്’ എന്നും പറഞ്ഞ് വരും. മനഃശാസ്ത്രപരമായി അപഗ്രഥിച്ചാല്‍, സ്വന്തം മതഗ്രന്ഥങ്ങള്‍ ഒന്നും വിശ്വസിക്കാന്‍ കൊള്ളില്ല എന്ന ഉറപ്പുള്ളത് കൊണ്ടാണ് ഇവര്‍ മറ്റുള്ളവരുടെ വിശുദ്ധ ഗ്രന്ഥങ്ങളില്‍ തങ്ങളുടെ പ്രവാചകനെ തിരയാന്‍ പോകുന്നത്!!

 

യെശയ്യാ.29:12-താഴെ കൊടുക്കുന്നു:

 

“അല്ല, ആ പുസ്തകം അക്ഷരവിദ്യയില്ലാത്തവന്‍റെ കയ്യില്‍ കൊടുത്തു: ഇതൊന്നു വായിക്കേണം എന്നു പറഞ്ഞാല്‍ അവന്‍ എനിക്കു അക്ഷര വിദ്യയില്ല എന്നു പറയും.”

 

കുറഞ്ഞപക്ഷം ഈ ഒരദ്ധ്യായമെങ്കിലും മര്യാദയ്ക്ക് വായിച്ചിരുന്നെങ്കില്‍ ഇത് മുഹമ്മദിനെ കുറിച്ചുള്ള പ്രവചനമാണെന്ന് പറയാന്‍ ചിന്താശേഷിയുള്ള ഒറ്റ മുസ്ലീമും ധൈര്യപ്പെടുകയില്ലായിരുന്നു. സത്യത്തില്‍, ഈ വാക്യം മുഹമ്മദിനെ കുറിച്ചുള്ള പ്രവചനം ആയിരുന്നെങ്കില്‍ അതില്‍ ഏറെ സന്തോഷിക്കുമായിരുന്ന മനുഷ്യനാണ് ഞാന്‍. ഞാന്‍ മാത്രമല്ല, ഒരുമാതിരിപ്പെട്ട എല്ലാ ക്രിസ്ത്യാനികളും. പക്ഷേ ഞങ്ങളുടെ ആഗ്രഹം കൊണ്ട് കാര്യമില്ലല്ലോ, ദൈവവചനത്തില്‍ ഉള്ളതല്ലേ പറയാന്‍ പറ്റൂ. ഏതായാലും നമുക്ക്‌ ഈ വാക്യം ആരെക്കുറിച്ചുള്ള പ്രവചനം ആണെന്ന് നോക്കാം.

 

യെശയ്യാ.29 ന്‍റെ പശ്ചാത്തലം എന്നത് യഹോവയെ വിട്ട് അകന്നു പോയ യെഹൂദാ ജനത്തിന് വരാന്‍ പോകുന്ന ന്യായവിധിയും പിന്നീടുള്ള അവരുടെ യാഥാസ്ഥനപ്പെടലും ആണ്. ആദ്യത്തെ മൂന്ന് വാക്യങ്ങളില്‍ നാം വായിക്കുന്നത് ഇങ്ങനെയാണ്:

 

“അയ്യോ, അരീയേലേ, അരീയേലേ! ദാവീദ് പാളയമിറങ്ങിയിരുന്ന നഗരമേ! ആണ്ടോടു ആണ്ടു കൂട്ടുവിന്‍; ഉത്സവങ്ങള്‍ മുറെക്കു വന്നുകൊണ്ടിരിക്കട്ടെ. എന്നാല്‍ ഞാന്‍ അരീയേലിനെ ഞെരുക്കും; ദുഃഖവും വിലാപവും ഉണ്ടാകും; അതു എനിക്കു അരീയേലായി തന്നേ ഇരിക്കും. ഞാന്‍ നിനക്കു വിരോധമായി ചുറ്റും പാളയമിറങ്ങി വാട കോരി നിന്നെ നിരോധിക്കയും നിന്‍റെ നേരെ കൊത്തളം ഉണ്ടാക്കുകയും ചെയ്യും.”

 

യെരുശലേമിന്‍റെ മറ്റൊരു പേരാണ് അരിയേല്‍. ‘ദൈവത്തിന്‍റെ സിംഹം’ എന്നാണ് വാക്കിന്‍റെ അര്‍ത്ഥം. യെരുശലേമിന് യോജിച്ച പേര് തന്നെ. ദൈവത്തിന് വിരോധമായി ജീവിക്കുന്ന യെരുശലേമിനെതിരെ വരാന്‍ പോകുന്ന ന്യായവിധിയില്‍ ഉള്‍പ്പെടുന്ന ശിക്ഷാവിധിയിലെ ഒരു ഭാഗമാണ് 10 മുതല്‍ 14 വരെയുള്ള വാക്യങ്ങളില്‍ യെശയ്യാ പ്രവാചകന്‍ പറയുന്നത്. അത് താഴെ കൊടുക്കാം:

 

“യഹോവ ഗാഢനിദ്ര നിങ്ങളുടെ മേല്‍ പകര്‍ന്നു നിങ്ങളുടെ കണ്ണുകളെ അടച്ചിരിക്കുന്നു; അവന്‍ പ്രവാചകന്മാര്‍ക്കും നിങ്ങളുടെ ദര്‍ശകന്മാരായ തലവന്മാര്‍ക്കും മൂടുപടം ഇട്ടിരിക്കുന്നു. അങ്ങനെ നിങ്ങള്‍ക്കു സകലദര്‍ശനവും മുദ്രയിട്ടിരിക്കുന്ന ഒരു പുസ്തകത്തിലെ വചനങ്ങള്‍ പോലെ ആയിത്തീര്‍ന്നിരിക്കുന്നു; അതിനെ അക്ഷരവിദ്യയുള്ള ഒരുത്തന്‍റെ കയ്യില്‍ കൊടുത്തു: ‘ഇതൊന്നു വായിക്കേണം’ എന്നു പറഞ്ഞാല്‍ ‘അവന്‍ എനിക്കു വഹിയാ; അതിന്നു മുദ്രയിട്ടിരിക്കുന്നുവല്ലോ’ എന്നു പറയും. അല്ല, ആ പുസ്തകം അക്ഷരവിദ്യയില്ലാത്തവന്‍റെ കയ്യില്‍ കൊടുത്തു: ‘ഇതൊന്നു വായിക്കേണം’ എന്നു പറഞ്ഞാല്‍ അവന്‍ ‘എനിക്കു അക്ഷര വിദ്യയില്ല’ എന്നു പറയും. ഈ ജനം അടുത്തു വന്നു വായ് കൊണ്ടും അധരം കൊണ്ടും എന്നെ ബഹുമാനിക്കുന്നു; എങ്കിലും തങ്ങളുടെ ഹൃദയത്തെ അവര്‍ എങ്കല്‍നിന്നു ദൂരത്തു അകറ്റി വെച്ചിരിക്കുന്നു; എന്നോടുള്ള അവരുടെ ഭക്തി, മനഃപാഠമാക്കിയ മാനുഷകല്പനയത്രെ.”

 

ഇത് മുഹമ്മദിനെ കുറിച്ചുള്ള പ്രവചനം അല്ലെന്ന് മനസ്സിലാക്കാന്‍ ഈ 10 മുതല്‍ 14 വരെയുള്ള വാക്യങ്ങള്‍ മാത്രം മുസ്ലീങ്ങള്‍ വായിച്ചാല്‍ മതിയായിരുന്നു. പക്ഷേ അങ്ങനെ വായിക്കുന്ന ശീലം അവര്‍ക്കില്ലല്ലോ.

 

ദൈവത്തെ വിട്ടകന്നു പോയ യെരുശലേമിനെതിരെയുള്ള ശിക്ഷാവിധിയില്‍ ഒന്ന്, ദൈവത്തിന്‍റെ സന്ദേശം ഗ്രഹിക്കാനുള്ള അവരുടെ ജ്ഞാനം ദൈവം എടുത്തു കളയും എന്നുള്ളതായിരുന്നു. അങ്ങനെ എടുത്തു കളയാനുള്ള കാരണമാണ് പതിനാലാം വാക്യത്തില്‍ പറഞ്ഞിരിക്കുന്നത്. അവര്‍ വെറുതെ വായ്‌ കൊണ്ട് ദൈവത്തെ പുകഴ്ത്തുന്നു, പക്ഷേ അവരുടെ ഹൃദയത്തില്‍ ദൈവമില്ല. അതുകൊണ്ട് യേശയ്യാവിലൂടെയും സമകാലീനരായ മറ്റു ദര്‍ശകന്മാരിലൂടെയും നല്‍കപ്പെട്ട ദൈവത്തിന്‍റെ സന്ദേശം ഗ്രഹിക്കാനുള്ള കഴിവിനെ ദൈവം അവരില്‍ നിന്നും എടുത്തു കളഞ്ഞിരിക്കുന്നു. ഇതിനെ ദൈവം ഉപമിച്ചിരിക്കുന്നത്‌ മുദ്രയിട്ടിരിക്കുന്ന ഒരു പുസ്തകത്തോടാണ്. വായിക്കാന്‍ അറിയാവുന്നവന്‍റെ അടുക്കല്‍ അത് കൊണ്ട് കൊടുത്താല്‍ അവനത് വായിക്കാന്‍ കഴിയില്ല, കാരണം അത് മുദ്രയിട്ടതാണ്. വായിക്കാന്‍ അറിയാത്തവന്‍റെ കൈയില്‍ അത് കൊണ്ടുകൊടുത്താലും കാര്യമില്ല, കാരണം അവന് വായിക്കാന്‍ അറിയില്ലല്ലോ. എങ്ങനെ നോക്കിയാലും ശരി, ആ പുസ്തകത്തില്‍ ഉള്ളത് അറിയാന്‍ കഴിയില്ല. ഇതുപോലെ, എങ്ങനെ നോക്കിയാലും ശരി, ദൈവത്തിന്‍റെ വചനം യെഹൂദ്യയിലുള്ളവര്‍ക്ക്‌ മറവായിരിക്കുന്നു എന്നാണ് അവിടെ പറഞ്ഞിരിക്കുന്നത്.

 

കര്‍ത്താവായ യേശുക്രിസ്തു ഭൂമിയില്‍ ആയിരിക്കുമ്പോള്‍, ഈ പതിനാലാം വാക്യം ഉദ്ധരിച്ചു കൊണ്ട് പരീശന്മാരോടും ശാസ്ത്രിമാരോടും ഇപ്രകാരം പറഞ്ഞു:

 

“കപടഭക്തിക്കാരേ, നിങ്ങളെക്കുറിച്ചു യെശയ്യാവു: “ഈ ജനം അധരം കൊണ്ടു എന്നെ ബഹുമാനിക്കുന്നു; എങ്കിലും അവരുടെ ഹൃദയം എന്നെ വിട്ടു അകന്നിരിക്കുന്നു. മാനുഷകല്പനകളായ ഉപദേശങ്ങളെ അവര്‍ പഠിപ്പിക്കുന്നതുകൊണ്ടു എന്നെ വ്യര്‍ത്ഥമായി ഭജിക്കുന്നു” “എന്നിങ്ങനെ പ്രവചിച്ചതു ഒത്തിരിക്കുന്നു” (മത്തായി.15:7-9).

 

‘യെശയ്യാ.29:12 മുഹമ്മദിനെക്കുറിച്ചുള്ള പ്രവചനം ആയിരുന്നെങ്കില്‍ അതില്‍ ഞാന്‍ ഏറെ സന്തോഷിക്കുമായിരുന്നു’ എന്ന് മുന്‍പേ പറഞ്ഞത് എന്തുകൊണ്ടാണെന്ന് മുസ്ലീം സുഹൃത്തുക്കള്‍ക്ക് ഇപ്പോള്‍ മനസ്സിലായിക്കാണും എന്ന് വിചാരിക്കുന്നു. യെശയ്യാ.29:12-ല്‍ പറയപ്പെട്ടിരിക്കുന്ന ആള്‍ കപടഭക്തിക്കാരനും തന്മൂലം ദൈവത്താല്‍ അന്ധത ബാധിക്കപ്പെട്ട ഒരുവനുമാണ്. വായകൊണ്ട് മാത്രം ദൈവത്തെ പുകഴ്ത്തുകയും ഹൃദയത്തില്‍ ദൈവമില്ലാതിരിക്കുകയും ചെയ്യുന്ന ഒരുവനാണ്. നിങ്ങളുടെ പ്രവാചകന്‍ അങ്ങനെയുള്ള ഒരുവനാണ് എന്ന് നിങ്ങള്‍ തന്നെ ശക്തിയുക്തം വാദിക്കുകയാണെങ്കില്‍ ഞങ്ങള്‍ എന്ത് ചെയ്യാനാണ്? അത് സമ്മതിച്ചു തരാന്‍ ഞങ്ങള്‍ക്ക്‌ നൂറുവട്ടം സമ്മതമേയുള്ളൂ. പക്ഷേ, അത് യെരുശലേമിനെതിരെയുള്ള പ്രവചനമാണ്, അല്ലാതെ മരുഭൂമിയിലെ ഒരറബിയെക്കുറിച്ചുള്ള പ്രവചനം അല്ല എന്നുള്ളത് കൊണ്ട് മാത്രമാണ് ഞങ്ങള്‍ സമ്മതിച്ചു തരാത്തത്.

 

എന്തായലും ദാവാക്കാര്‍ വിഷമിക്കുകയൊന്നും വേണ്ട. ഇതേ യെശയ്യാ പ്രവാചകന്‍ മുഹമ്മദിനെ കുറിച്ച് വളരെ വ്യക്തമായി പ്രവചിച്ചിട്ടുണ്ട്. യെശയ്യാ.32:5-ല്‍ പ്രവാചകനായ യെശയ്യാവ് പ്രവചിച്ചിരിക്കുന്നത് ഇങ്ങനെയാണ്:

 

“ഭോഷനെ ഇനി ഉത്തമന്‍ എന്നു വിളിക്കയില്ല; ആഭാസനെ മഹാത്മാവെന്നു പറകയുമില്ല.”

 

ആരാണ് ഇവിടെ പറയപ്പെട്ടിരിക്കുന്ന ഭോഷനും ആഭാസനുമായ വ്യക്തി എന്നറിയണമെങ്കില്‍ താഴെയുള്ള വാക്യം വായിച്ചാല്‍ മതി:
“ഭോഷന്‍ ഭോഷത്വം സംസാരിക്കും; വഷളത്വം ചെയ്തും യഹോവക്കു വിരോധമായി അബദ്ധം സംസാരിച്ചും വിശപ്പുള്ളവരെ പട്ടിണിയിട്ടും ദാഹമുള്ളവര്‍ക്കു പാനം മുടക്കിയുംകൊണ്ടു അവന്‍റെ ഹൃദയം നീതികേടു പ്രവര്‍ത്തിക്കും” (യെശയ്യാ.32:6).

 

ഭോഷനും ആഭാസനുമായ ഈ വ്യക്തി യഹോവയ്ക്ക് വിരോധമായി അബദ്ധം സംസാരിക്കുക മാത്രമല്ല, വിശപ്പുള്ളവരെ പട്ടിണിക്കിടുകയും ദാഹമുള്ളവരുടെ പാനം മുടക്കുകയും ചെയ്യുന്ന ഒരു പുതിയ രീതികൂടി കൊണ്ടുവരും എന്നാണ് പ്രവാചകനായ യെശയ്യാവ് പറയുന്നത്. ഇവനെ തിരിച്ചറിയാനുള്ള അടയാളം അതാണ്‌. ഇതാരെക്കുറിച്ചുള്ള പ്രവചനമാണെന്ന് ഇപ്പോള്‍ നിങ്ങള്‍ക്ക്‌ മനസ്സിലായിക്കാണും എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഇത് ഞങ്ങളുടെ വാക്കുകളല്ല, പ്രവാചകനായ യെശയ്യാവിന്‍റെ വാക്കുകളാണ്.

 

ബുദ്ധിയുറയ്ക്കാന്‍ പ്രായമാകുന്നതിന് മുന്‍പേ തന്നെ മസ്തിഷ്കപ്രക്ഷാളനം ചെയ്യപ്പെട്ടതു കൊണ്ട് ഭോഷനും ആഭാസനുമായ ഒരു വ്യക്തിയെ, മനുഷ്യകുലത്തിലെ ഉത്തമനാണ്, മാനവരില്‍ മഹോന്നതനാണ്, കാരുണ്യത്തിന്‍റെ തിരുദൂതരാണ് എന്നൊക്കെ പറഞ്ഞുകൊണ്ട് നടക്കുന്ന ജനം, ആ വിളികള്‍ നിര്‍ത്തുന്ന ഒരു കാലം വരുന്നു എന്നാണ് യെശയ്യാ പ്രവാചകന്‍ പ്രവചിക്കുന്നത്. എപ്പോഴാണ് ആ കാലം വരുന്നത്? അതറിയാന്‍ അതേ അദ്ധ്യായത്തിന്‍റെ ഒന്നാമത്തെ വാക്യം നോക്കിയാല്‍ മതി. യെശയ്യാ.32:1-

 

“ഒരു രാജാവ്‌ നീതിയോടെ വാഴും.”

 

ഈ ലോകം അനേകം രാജാക്കന്മാരുടെ വാഴ്ച കണ്ടിട്ടുള്ളതാണെങ്കിലും പരിപൂര്‍ണ്ണമായും നീതിയോടുകൂടെയുള്ള വാഴ്ച ഇന്നുവരെ ലോകം കണ്ടിട്ടില്ല. എന്നാല്‍, ഒരു രാജാവ്‌ വരുന്നു, നീതിയോടെ ഈ ഭൂതലത്തെ വാഴുവാന്‍ അതിശ്രേഷ്ടനായ ഒരു രാജാവ്‌ വരുന്നു. അവന്‍റെ പേര് യേശുക്രിസ്തു എന്നാണ്, അല്ലാഹു എന്നല്ല. ഞങ്ങളുടെ കര്‍ത്താവായ യേശുക്രിസ്തു, ആയിരം വര്‍ഷം നീണ്ടുനില്‍ക്കുന്ന നീതിയും ന്യായവും നിറഞ്ഞ ഒരു ഭരണം ഈ ഭൂമിയില്‍ നടപ്പാക്കാന്‍ വരുന്നു.

 

അവന്‍ നീതിയുള്ള രാജാവ്‌,

 

അവന്‍ ദയയുള്ള രാജാവ്‌,

 

അവന്‍ മഹത്വത്തിന്‍റെ രാജാവ്,

 

അവന്‍ സമാധാനത്തിന്‍റെ രാജാവ്‌,

 

അവന്‍ ആധിപത്യത്തിന്‍റെ രാജാവ്‌,

 

അവന്‍ സത്യത്തിന്‍റെ രാജാവ്‌,

 

അവന്‍ ന്യായത്തിന്‍റെ രാജാവ്‌,

 

അവന്‍ വിശ്വസ്തതയുടെ രാജാവ്‌,

 

അവന്‍ ഇസ്രായേലിന്‍റെ രാജാവ്‌,

 

അവന്‍ അബ്രഹാമിന്‍റെയും യിസ്‌ഹാക്കിന്‍റെയും യാക്കോബിന്‍റെയും രാജാവ്‌,

 

അവന്‍ ദാവീദിന്‍റെ രാജാവ്‌,

 

അവന്‍ യെഹൂദന്മാരുടെ രാജാവ്‌,

 

അവന്‍ ജാതികളുടെ രാജാവ്‌,

 

അവന്‍, വചനം എന്ന ഇരു വായ്ത്തലയുള്ള വാള്‍ തന്‍റെ വായില്‍ നിന്നു പുറപ്പെടുവിക്കുന്ന രാജാവ്‌,

 

അവന്‍ ന്യായവിധി നടത്തുന്ന രാജാവ്‌,

 

അവന്‍ മഹാ രാജാവ്,

 

അവന്‍ രാജാധിരാജാവ്‌.

 

അവന്‍ ജീവദായകനായ രാജാവ്.

 

ആ മഹാ രാജാവിന്‍റെ നാമം യേശുക്രിസ്തു എന്നാണ്, അല്ലാഹു എന്നല്ല.

 

ഉയരം കൊണ്ട് മനോഹരവും സര്‍വ്വഭൂമിയുടെയും ആനന്ദവുമായ ഉത്തരഗിരിയായ സീയോന്‍ പര്‍വ്വതത്തിലിരുന്ന് ഈ ഭൂതലത്തെ മുഴുവന്‍ അവന്‍ വാഴാന്‍ പോകുന്ന കാലം വരുന്നു. അവന്‍ അന്ന് പലരുടെയും കണ്ണും കാതും ഹൃദയവും തുറക്കും. ഈ ലോകത്തിന്‍റെ ദൈവമായ പിശാച് അടച്ചു വെച്ചിരിക്കുന്ന കണ്ണും കാതും ഹൃദയവും അവന്‍ തുറക്കുന്ന കാലം വരുന്നു. അങ്ങനെ കണ്ണും കാതും ഹൃദയവും തുറക്കപ്പെടുന്ന ഈ ജനം, അന്ന് മനസ്സിലാക്കും തങ്ങള്‍ മഹോന്നതെന്നും മഹാത്മാവെന്നും ഉത്തമനെന്നും പറഞ്ഞുകൊണ്ട് നടന്നിരുന്നവന്‍ യഥാര്‍ത്ഥത്തില്‍ വെറും ഭോഷനും ആഭാസനും ആയിരുന്നു എന്നുള്ള നഗ്നസത്യം. അതാണ്‌ യെശയ്യാ പ്രവാചകന്‍ ഇവിടെ പറയുന്നത്.

 

അതുകൊണ്ട് യെശയ്യാവ് മുഹമ്മദിനെ കുറിച്ച് പ്രവചിച്ചിട്ടില്ല എന്ന് ഞങ്ങള്‍ ക്രൈസ്തവര്‍ ആരും പറയുന്നില്ല, വളരെ വ്യക്തമായി തന്നെ മുഹമ്മദിനെ കുറിച്ച് യെശയ്യാവ് പ്രവചിച്ചിട്ടുണ്ട്. ആ പ്രവചനം യെശയ്യാ. 29:12-ലല്ല, മറിച്ച് 32:5,6 വാക്യങ്ങളില്‍ ആണെന്ന് മാത്രം!!

]]>
https://sathyamargam.org/2016/06/%e0%b4%af%e0%b5%86%e0%b4%b6%e0%b4%af%e0%b5%8d%e0%b4%af%e0%b4%be-2912-%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b4%bf%e0%b4%a8%e0%b5%86%e0%b4%95/feed/ 0
തന്‍ കാര്യം നോക്കാന്‍ കൊതിച്ച പ്രവാചകന്‍… https://sathyamargam.org/2015/07/%e0%b4%a4%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e0%b4%af%e0%b4%82-%e0%b4%a8%e0%b5%8b%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8a/ https://sathyamargam.org/2015/07/%e0%b4%a4%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e0%b4%af%e0%b4%82-%e0%b4%a8%e0%b5%8b%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8a/#respond Thu, 02 Jul 2015 13:02:00 +0000 http://www.sathyamargam.org/?p=1116  

മുന്‍ പ്രവാചകന്‍മാരുടെ തുടര്‍ച്ചയായി വന്ന താന്‍ അവസാനത്തെ പ്രവാചകനാണ് എന്ന് ഹദീസുകളില്‍ മുഹമ്മദ്‌ അവകാശവാദം ഉന്നയിക്കുന്നുണ്ട്. തനിക്ക് ശേഷം പ്രവാചകന്‍മാരില്ല എന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഏതായാലും മുന്‍ പ്രവാചകന്‍മാരുടെ തുടര്‍ച്ചയായി വന്നവനാണ് താന്‍ എന്നുള്ള മുഹമ്മദിന്‍റെ അവകാശവാദത്തെക്കുറിച്ചാണ് ഈ ലേഖനത്തില്‍ നാം പരിശോധിക്കാന്‍ പോകുന്നത്. അതിനായി നമുക്കൊരു ആയത്ത് നോക്കാം:

 

“(നബിയേ,) പറയുക: എന്‍റെ സ്വന്തം ദേഹത്തിന്‌ തന്നെ ഉപകാരമോ, ഉപദ്രവമോ വരുത്തല്‍ എന്‍റെ അധീനത്തില്‍ പെട്ടതല്ല. അല്ലാഹു ഉദ്ദേശിച്ചതൊഴികെ. എനിക്ക്‌ അദൃശ്യകാര്യമറിയാമായിരുന്നുവെങ്കില്‍ ഞാന്‍ ധാരാളം ഗുണം നേടിയെടുക്കുമായിരുന്നു. തിന്‍മ എന്നെ ബാധിക്കുകയുമില്ലായിരുന്നു. ഞാനൊരു താക്കീതുകാരനും വിശ്വസിക്കുന്ന ജനങ്ങള്‍ക്ക്‌ സന്തോഷമറിയിക്കുന്നവനും മാത്രമാണ്‌.” (സൂറാ.7:188)

 

ജനങ്ങളോട് പറയാന്‍ വേണ്ടി മലക്ക്‌ മുഹമ്മദിനോട്‌ ആവശ്യപ്പെടുന്ന ആയത്താണ് ഇത്. ഇതില്‍ പറഞ്ഞിരിക്കുന്ന രണ്ട് കാര്യങ്ങള്‍ നിങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം:

 

1. എനിക്ക്‌ അദൃശ്യകാര്യമറിയാമായിരുന്നുവെങ്കില്‍ ഞാന്‍ ധാരാളം ഗുണം നേടിയെടുക്കുമായിരുന്നു

 

2. എനിക്ക്‌ അദൃശ്യകാര്യമറിയാമായിരുന്നുവെങ്കില്‍ തിന്‍മ എന്നെ ബാധിക്കുകയുമില്ലായിരുന്നു.

 

അദൃശ്യകാര്യങ്ങള്‍ അറിയാനുള്ള കഴിവ്, അഥവാ അമാനുഷികമായ കഴിവുകള്‍ തനിക്ക് ഉണ്ടായിരുന്നെങ്കില്‍ ആ കഴിവ്‌ വെച്ച് താന്‍ ധാരാളം ഗുണം നേടിയെടുക്കുമായിരുന്നു എന്നാണ് മുഹമ്മദ്‌ പറഞ്ഞത്, അഥവാ മുഹമ്മദിനോട്‌ പറയാന്‍ മലക്ക്‌ ആവശ്യപ്പെടുന്നത്. ഏതു മുന്‍പ്രവാചകനാണ് ഇപ്രകാരം ചെയ്തിട്ടുള്ളത്? ദൈവത്തില്‍ നിന്ന് ലഭിച്ചിട്ടുള്ള അമാനുഷിക കഴിവുകള്‍ ഉപയോഗിച്ച് അവരില്‍ ആരും തനിക്കുതന്നെ ഗുണം ഉണ്ടാക്കിയിട്ടില്ല. ലഭിക്കുമായിരുന്ന ഗുണം അവര്‍ വേണ്ടെന്നു വെച്ചിട്ടുമുണ്ട്. പഴയ നിയമത്തില്‍ നിന്നും പുതിയ നിയമത്തില്‍ നിന്നും ഓരോ ഉദാഹരണങ്ങള്‍ നല്‍കാം:

 

അരാം രാജ്യത്തെ (ഇന്നത്തെ സിറിയ) സൈന്യാധിപനായിരുന്ന നയമാന് കുഷ്ഠരോഗം ബാധിച്ചപ്പോള്‍, ഇസ്രായേല്‍ ദേശത്ത് നിന്നും അവന്‍ അടിമയായി പിടിച്ചു കൊണ്ടുവന്നിരുന്ന ഒരു ചെറിയ പെണ്‍കുട്ടി അവന്‍റെ വീട്ടില്‍ ദാസിയായി ഉണ്ടായിരുന്നു. ഇസ്രായേലിലെ പ്രവാചകനായ എലീശയുടെ അടുക്കല്‍ ചെന്നാല്‍ യജമാനന്‍റെ കുഷ്ഠരോഗം മാറും എന്നുള്ള അവളുടെ വാക്ക് പ്രകാരം തന്‍റെ കുഷ്ഠരോഗം ഭേദമാകാന്‍ വേണ്ടി നയമാന്‍ ഇസ്രായേലില്‍ എലീശയുടെ അടുക്കലേക്ക് പോകുന്നു. വെറുംകൈയോടെയല്ല പോകുന്നത്, പത്തു താലന്തു വെള്ളിയും ആറായിരം ശേക്കെല്‍ പൊന്നും പത്തു കൂട്ടം വസ്ത്രവും എടുത്തുകൊണ്ടാണ് പോകുന്നത്. ഒരു താലന്ത് എന്ന് പറഞ്ഞാല്‍ മുപ്പത്തിമൂന്നര കിലോ ആണ്. ഒരു ശേക്കല്‍ എന്ന് പറഞ്ഞാല്‍ പതിനൊന്നര ഗ്രാമും. അതായത്, 335 കിലോ വെള്ളിയും 69 കിലോ സ്വര്‍ണ്ണവും പിന്നെ പത്തു കൂട്ടം വസ്ത്രവും! പത്തു വസ്ത്രം അല്ല, പത്തു കൂട്ടം വസ്ത്രം. എന്ന് വെച്ചാല്‍ പട്ടു വസ്ത്രങ്ങളുടെ ഒരു കൂട്ടം, ധൂമ്രവസ്ത്രങ്ങളുടെ ഒരു കൂട്ടം, രക്താംബരത്തിന്‍റെ ഒരു കൂട്ടം എന്നിങ്ങനെ പത്തു തരത്തിലുള്ള പത്തു കൂട്ടം വസ്ത്രങ്ങള്‍. ഇതൊക്കെയായിട്ടാണ് വരവ്. എലീശയുടെ അരികില്‍ എത്തിയപ്പോള്‍, ഒരു ശിഷ്യനെ വിട്ട് നയമാനോട് പറയിച്ചു: “യോര്‍ദ്ദാനില്‍ ഏഴു പ്രാവശ്യം കുളിക്ക; അപ്പോള്‍ നിന്‍റെ ദേഹം മുമ്പിലത്തെപ്പോലെയായി നീ ശുദ്ധനാകും” എന്ന്. ഇത് കേട്ടപ്പോള്‍ നയമാന്‍ ആദ്യം ഒന്ന് ക്രൂദ്ധനായെങ്കിലും കൂടെയുള്ളവരുടെ ഉപദേശം കേട്ട് എലീശ പറഞ്ഞത് പോലെ ചെയ്തു. ഏഴാം പ്രാവശ്യം മുങ്ങി നിവര്‍ന്നപ്പോള്‍ അവന്‍റെ ദേഹത്ത്‌ നിന്ന് കുഷ്ഠം പൂര്‍ണ്ണമായി മാറുകയും അവന്‍റെ ചര്‍മ്മം ഒരു ചെറിയ ബാലന്‍റെ ദേഹം പോലെ മസൃണമായിത്തീരുകയും ചെയ്തു. നയമാന്‍ വളരെ സന്തോഷവാനായി, കൊണ്ട് വന്നിരുന്ന സമ്മാനങ്ങളെല്ലാം എലീശക്ക് നല്‍കാന്‍ പോയപ്പോള്‍ എലീശ പറഞ്ഞ മറുപടി എന്താണെന്ന് ബൈബിളില്‍ നിന്ന് തന്നെ നോക്കാം:

 

“അതിന്നു അവന്‍ ഞാന്‍ സേവിച്ചുനിലക്കുന്ന യഹോവയാണ, ഞാന്‍ ഒന്നും കൈക്കൊള്ളുകയില്ല എന്നു പറഞ്ഞു. കൈക്കൊള്‍വാന്‍ അവനെ നിര്‍ബ്ബന്ധിച്ചിട്ടും അവന്‍ വാങ്ങിയില്ല” (2.രാജാ.5:16)

 

ഈ മറുപടി എലീശ പറയുന്ന സമയത്ത് അദ്ദേഹത്തിന്‍റെയും ശിഷ്യന്മാരുടെയും അവസ്ഥ എങ്ങനെയുള്ളതായിരുന്നു എന്നറിയണം എന്നുണ്ടെങ്കില്‍ അതിന് മുന്‍പും പിന്‍പും ഉള്ള ഓരോ അദ്ധ്യായങ്ങള്‍ നമ്മള്‍ വായിക്കണം:

 

“പ്രവാചകശിഷ്യന്മാരുടെ ഭാര്യമാരില്‍ ഒരുത്തി എലീശയോടു നിലവിളിച്ചു: നിന്‍റെ ദാസനായ എന്‍റെ ഭര്‍ത്താവു മരിച്ചുപോയി; നിന്‍റെ ദാസന്‍ യഹോവാഭക്തനായിരുന്നു എന്നു നിനക്കറിയാമല്ലോ; ഇപ്പോള്‍ കടക്കാരന്‍ എന്‍റെ രണ്ടു മക്കളെ പിടിച്ചു അടിമകളാക്കുവാന്‍ വന്നിരിക്കുന്നു എന്നു പറഞ്ഞു.” (2.രാജാ.4:1)

 

എലീശ അമാനുഷികമായ വിധത്തില്‍ ആ വിധവയെയും മക്കളേയും കടബാധ്യതയില്‍ നിന്നും വിടുവിക്കുന്നത് നമുക്ക്‌ താഴോട്ട് വായിച്ചാല്‍ കാണാന്‍ കഴിയും. എലീശയുടെയും ശിഷ്യന്മാരുടെയും അവസ്ഥ എങ്ങനെയുള്ളതായിരുന്നു എന്ന് നമുക്ക്‌ ഈയൊരു കാര്യത്തില്‍ നിന്നും അറിയാന്‍ കഴിയും. അവര്‍ വളരെ ദാരിദ്ര്യത്തിലാണ് കഴിഞ്ഞിരുന്നത്. വേറൊരു സംഭവം കൂടി നമുക്ക്‌ നോക്കാം:

 

“പ്രവാചകശിഷ്യന്മാര്‍ എലീശയോടു: ഞങ്ങള്‍ പാര്‍ക്കുന്ന ഈ സ്ഥലം ഞങ്ങള്‍ക്കു തീരെ ഇടുക്കമായിരിക്കുന്നു എന്നു നീ കാണുന്നുവല്ലോ. ഞങ്ങള്‍ യോര്‍ദ്ദാനോളം ചെന്നു അവിടെ നിന്നു ഓരോരുത്തന്‍ ഓരോ മരം കൊണ്ടുവന്നു ഞങ്ങള്‍ക്കു പാര്‍ക്കേണ്ടതിന്നു ഒരു സ്ഥലം ഉണ്ടാക്കട്ടെ എന്നു ചോദിച്ചു. പോകുവിന്‍ എന്നു അവന്‍ പറഞ്ഞു” (2.രാജാ.6:1,2)

 

മര്യാദയ്ക്ക് താമസിക്കാനുള്ള ഒരു വീട്‌ പോലും എലീശക്കും ശിഷ്യന്മാര്‍ക്കും ഉണ്ടായിരുന്നില്ല എന്ന് നമുക്ക്‌ ഗ്രഹിക്കാന്‍ കഴിയുന്നു. ഇങ്ങനെയുള്ള പരിതസ്ഥിതിയില്‍ ആണ് നയമാന്‍ തനിക്കു നല്‍കിയ 335 കിലോ വെള്ളിയും 69 കിലോ സ്വര്‍ണ്ണവും പിന്നെ പത്തു കൂട്ടം വസ്ത്രവും എലീശാ നിരസിക്കുന്നത്!! ബൈബിള്‍ പരിചയപ്പെടുത്തുന്ന പ്രവാചകന്മാരുടെ മാതൃക ഇങ്ങനെയുള്ളതാണ്.

 

ഇനി നമുക്ക്‌ പുതിയ നിയമത്തില്‍ നിന്ന് നോക്കാം. സഭ രൂപം കൊണ്ട് അഞ്ചെട്ട് വര്‍ഷം കഴിഞ്ഞ്, ശമര്യരുടെ ഇടയിലേക്ക് സുവിശേഷം എത്തിച്ചേരുന്നു. ആ പട്ടണത്തില്‍ ധാരാളം പേര്‍ സുവിശേഷത്തില്‍ വിശ്വസിച്ചു. ‍ ശിമോന്‍ എന്നു പേരുള്ളോരു പുരുഷന്‍ ശമര്യാ പട്ടണത്തില്‍ ആഭിചാരം ചെയ്തു, താന്‍ മഹാന്‍ എന്നു പറഞ്ഞു ശമര്യ ജാതിയെ ഭ്രമിപ്പിച്ചു പോരുന്നുണ്ടായിരുന്നു. ഇവനും സുവിശേഷത്തില്‍ വിശ്വസിച്ച് സുവിശേഷം അറിയിച്ച ഫിലിപ്പോസിനോട് ചേര്‍ന്ന് നില്‍ക്കുന്നു. ശമര്യര്‍ സുവിശേഷം കൈക്കൊണ്ടു ക്രിസ്തുവില്‍ വിശ്വസിച്ചു എന്നറിഞ്ഞപ്പോള്‍ യെരുശലേം സഭയില്‍ നിന്നും പത്രോസും യോഹന്നാനും ശമര്യയിലേക്ക് ചെല്ലുന്നു. പത്രോസും യോഹന്നാനും ശമര്യയില്‍ നിന്ന് സുവിശേഷം സ്വീകരിച്ചവരുടെ മേല്‍ കൈ വെച്ചപ്പോള്‍ അവര്‍ക്കും പരിശുദ്ധാത്മാവു ലഭിച്ചു. അപ്പൊസ്തലന്മാര്‍ കൈ വെച്ചതിനാല്‍ പരിശുദ്ധാത്മാവു ലഭിച്ചതു ശിമോന്‍ കണ്ടപ്പോള്‍ അവര്‍ക്കു ദ്രവ്യം കൊണ്ടു വന്നു: “ഞാന്‍ ഒരുത്തന്‍റെ മേല്‍ കൈ വെച്ചാല്‍ അവന്നു പരിശുദ്ധാത്മാവു ലഭിപ്പാന്‍ തക്കവണ്ണം ഈ അധികാരം എനിക്കും തരേണം എന്നു പറഞ്ഞു. പത്രൊസ് അവനോടു: ദൈവത്തിന്‍റെ ദാനം പണത്തിന്നു വാങ്ങിക്കൊള്ളാം എന്നു നീ നിരൂപിക്കകൊണ്ടു നിന്‍റെ പണം നിന്നോടുകൂടെ നശിച്ചുപോകട്ടെ. നിന്‍റെ ഹൃദയം ദൈവ സന്നിധിയില്‍ നേരുള്ളതല്ലായ്കകൊണ്ടു ഈ കാര്യത്തില്‍ നിനക്കു പങ്കും ഓഹരിയുമില്ല. നീ ഈ വഷളത്വം വിട്ടു മാനസാന്തരപ്പെട്ടു കര്‍ത്താവിനോടു പ്രാര്‍ത്ഥിക്ക; പക്ഷെ നിന്‍റെ ഹൃദയത്തിലെ നിരൂപണം ക്ഷമിച്ചുകിട്ടുമായിരിക്കും. നീ കൈപ്പുള്ള പകയിലും അനീതിയുടെ ബന്ധനത്തിലും അകപ്പെട്ടിരിക്കുന്നു. എന്നു ഞാന്‍ കാണുന്നു എന്നു പറഞ്ഞു. അതിന്നു ശിമോന്‍ നിങ്ങള്‍ പറഞ്ഞതു: ഒന്നും എനിക്കു ഭവിക്കാതിരിപ്പാന്‍ കര്‍ത്താവിനോടു എനിക്കുവേണ്ടി പ്രാര്‍ത്ഥിപ്പിന്‍ എന്നു ഉത്തരം പറഞ്ഞു.” (അപ്പൊ.പ്രവൃ.8)

 

യെരുശലേം സഭ പീഡനത്തിലൂടെയും ഉപദ്രവങ്ങളിലൂടെയും ദാരിദ്ര്യത്തിലൂടെയും കടന്നു പൊയ്ക്കൊണ്ടിരുന്ന സമയമാണ് അതെന്നോര്‍ക്കണം! വിശ്വാസികളായ ധാരാളം പേര്‍ രക്തസാക്ഷികളാകുകയും വിധവമാരും അനാഥരും സഭയില്‍ പെരുകിക്കൊണ്ടിരിക്കുന്ന സമയം!! ആ സാഹചര്യത്തിലാണ് പത്രോസും യോഹന്നാനും തങ്ങള്‍ക്കു നേരെ നീട്ടിയ പണത്തെ പുറംകൈക്ക് തട്ടിക്കളഞ്ഞത്. ഇതാണ് ബൈബിളിന്‍റെ പഠിപ്പിക്കല്‍, ഇതാണ് മുന്‍ പ്രവാചകന്‍മാരുടെ രീതികള്‍.

 

പക്ഷേ, ഈ രീതിയെക്കുറിച്ചും ഈ പഠിപ്പിക്കലിനെ കുറിച്ചും മലക്കിന് ഒരു ചുക്കും അറിയില്ലെന്ന് വ്യക്തം. അതുകൊണ്ടാണല്ലോ “എനിക്ക്‌ അദൃശ്യ കാര്യമറിയാമായിരുന്നുവെങ്കില്‍ ഞാന്‍ ധാരാളം ഗുണം നേടിയെടുക്കുമായിരുന്നു” എന്ന് മുഹമ്മദിനോട്‌ പറയാന്‍ മലക്ക്‌ ആവശ്യപ്പെട്ടത്.

 

രണ്ടാമത്തെ പോയിന്‍റ് കൂടി ഒന്ന് നോക്കാം:

 

“എനിക്ക്‌ അദൃശ്യകാര്യമറിയാമായിരുന്നുവെങ്കില്‍ തിന്‍മ എന്നെ ബാധിക്കുകയുമില്ലായിരുന്നു” എന്നാണല്ലോ മുഹമ്മദിനോട്‌ പറയാന്‍ മലക്ക്‌ ആവശ്യപ്പെടുന്നത്. ഇതില്‍ നിന്നും വളരെ വ്യക്തമാണ് തിന്മ മുഹമ്മദിനെ വളരെയധികം ബാധിച്ചിരുന്നു എന്നുള്ളത്. അദ്ദേഹത്തിന് മാരണം ബാധിച്ചതായി നമ്മള്‍ വായിക്കുന്നുണ്ട്, ഉഹ്ദ്‌ യുദ്ധത്തില്‍ ഒരാള്‍ കല്ലെടുത്തെറിഞ്ഞതിന്‍റെ ഫലമായി മുന്‍ വരിയിലെ പല്ലുകള്‍ എല്ലാം നഷ്ടപ്പെട്ടു പോയത് നാം വായിക്കുന്നുണ്ട്, അദ്ദേഹത്തിന്‍റെ ഭാര്യമാരില്‍ ചിലരെ കുറിച്ച് അപവാദം പരന്നത് നാം വായിക്കുന്നുണ്ട്, ഭാര്യമാര്‍ എല്ലാവരും കൂടി ചേര്‍ന്ന് അദ്ദേഹത്തിനെതിരെ ഗൂഡാലോചന നടത്തിയത് നാം വായിക്കുന്നുണ്ട്, അദ്ദേഹത്തിന്‍റെ ആണ്‍മക്കളെല്ലാവരും ശൈശവ പ്രായത്തില്‍ തന്നെ മരിച്ചു പോയത് തുടങ്ങി അനേകം തിന്മകള്‍ അദ്ദേഹത്തിന് വന്നത് നാം വായിക്കുന്നുണ്ട്. അമാനുഷികമായ കഴിവുകള്‍ ഉണ്ടായിരുന്നെങ്കില്‍ ഈ തിന്മകള്‍ ഒന്നും തനിക്ക്‌ വരാതെ താന്‍ നോക്കുമായിരുന്നു എന്നാണ് മലക്ക്‌ മുഹമ്മദിനോട്‌ പറയാന്‍ പറയുന്നത്.

 

ഏതു മുന്‍ പ്രവാചകനാണ് ദൈവികമായി തനിക്ക്‌ ലഭിച്ച കഴിവുകള്‍ തന്‍റെ സ്വകാര്യജീവിതത്തില്‍ നഷ്ടം വരാതിരിക്കാന്‍ വേണ്ടി ഉപയോഗിച്ചിട്ടുള്ളത്? ഒരാളെയെങ്കിലും ചൂണ്ടിക്കാണിക്കാനുണ്ടോ ദാവാക്കാരെ?

 

ഏതായാലും ഭയങ്കര തമാശ തന്നെ! അമാനുഷികമായ കഴിവില്ലാത്ത ഒരു പ്രവാചകന്‍!! എങ്ങാനും അമാനുഷികമായ കഴിവുകള്‍ വല്ലതും ലഭിച്ചാല്‍ അത് തന്‍റെ നേട്ടത്തിനായി ഉപയോഗപ്പെടുത്തിയേനെ എന്ന് പറയാന്‍ പറയുന്ന മലക്കും!!! നല്ല കോമ്പിനേഷന്‍ തന്നെ ഈ മലക്കും മുത്തുനബിയും….

]]>
https://sathyamargam.org/2015/07/%e0%b4%a4%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e0%b4%af%e0%b4%82-%e0%b4%a8%e0%b5%8b%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8a/feed/ 0
യോഹ.16:7-ല്‍ യേശുക്രിസ്തു മുഹമ്മദ്‌ നബിയെ കുറിച്ച് പ്രവചിച്ചിട്ടില്ലേ? https://sathyamargam.org/2015/06/%e0%b4%af%e0%b5%8b%e0%b4%b9-167-%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81-%e0%b4%ae%e0%b5%81%e0%b4%b9/ https://sathyamargam.org/2015/06/%e0%b4%af%e0%b5%8b%e0%b4%b9-167-%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81-%e0%b4%ae%e0%b5%81%e0%b4%b9/#respond Fri, 12 Jun 2015 09:55:10 +0000 http://www.sathyamargam.org/?p=1109  

ചോദ്യം: യോഹ.16:7-ല്‍ യേശുക്രിസ്തു മുഹമ്മദ്‌ നബിയെ കുറിച്ച് പ്രവചിച്ചിട്ടില്ലേ?

 

ഉത്തരം: യോഹന്നാന്‍.16:7-ല്‍ വരാനുള്ള ‘പെറിക്ലിറ്റോസ്’ എന്നൊരു പ്രവാചകനെക്കുറിച്ച് യേശുക്രിസ്തു പ്രവചിച്ചിട്ടുണ്ടെന്നും പെറിക്ലിറ്റോസ് എന്ന വാക്കിന്‍റെ അറബി ഭാഷാന്തരം അഹമ്മദ്‌ എന്നാണെന്നും ആ വാക്കിന്‍റെ അര്‍ത്ഥം ‘സ്തുത്യര്‍ഹന്‍’ എന്നാണെന്നും അത് മുഹമ്മദിനെ കുറിക്കുന്നുവെന്നുമാണ് ദാവാക്കാര്‍ വാദിക്കുന്നത്. ഈ വാദത്തിന്‍റെ സത്യാവസ്ഥ നമുക്കൊന്ന് പരിശോധിച്ച് നോക്കാം.

 

പുതിയ നിയമത്തില്‍ എവിടെയെങ്കിലും പെറിക്ലിറ്റോസ് (περικλητος) എന്ന ഗ്രീക്ക് വാക്ക് ഉപയോഗിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ “ഇല്ല” എന്നാണ് ഉത്തരം. പുതിയ നിയമത്തിലെ 27 പുസ്തകങ്ങളില്‍ ഒരിടത്ത് പോലും ആ വാക്ക് ഉപയോഗിച്ചിട്ടില്ല. പിന്നെ എന്തുകൊണ്ടാണ് ദാവാക്കാര്‍ ഇങ്ങനെ പറയുന്നത് എന്ന് ചോദിച്ചാല്‍, “മതപ്രചാരണത്തിനു വേണ്ടിയുള്ള അവരുടെ സ്വതസിദ്ധമായ കള്ളത്തരം” എന്നേ മറുപടി പറയാനുള്ളൂ. കള്ളം കാണിക്കാനും പറയാനും മലക്കും മുഹമ്മദും അവര്‍ക്ക്‌ അനുവാദം കൊടുത്തിട്ടുള്ളത് കൊണ്ട് ആ സ്വാതന്ത്ര്യം അവര്‍ ഉപയോഗിക്കുന്നു എന്നതില്‍ കവിഞ്ഞ് പ്രത്യേകിച്ച് പുതുമ ഒന്നും ഇക്കാര്യത്തില്‍ ഇല്ല. മതം പ്രചരിപ്പിക്കാന്‍ വേണ്ടി നുണ പറയുക എന്നത് ദാവാക്കാര്‍ക്ക് പുത്തരിയായ കാര്യവുമല്ല!

 

പെറിക്ലിറ്റോസ് എന്നൊരു പദം ബൈബിളില്‍ ഇല്ലെങ്കിലും ഉച്ചാരണത്തില്‍ അതിനോട് സാമ്യമുള്ള മറ്റൊരു പദം ബൈബിളില്‍ ഉണ്ട്. അത് പറക്ലിറ്റോസ് (παράκλητος) എന്ന പദമാണ്. ഈ വാക്കിന്‍റെ  അര്‍ത്ഥം കാര്യസ്ഥന്‍, ആശ്വാസപ്രദന്‍ എന്നൊക്കെയാണ്. പുതിയ നിയമത്തില്‍ അഞ്ച് സ്ഥലങ്ങളില്‍ ഈ വാക്ക് വന്നിട്ടുണ്ട്. അവ താഴെ കൊടുക്കുന്നു:

 

“എന്നാല്‍ ഞാന്‍ പിതാവിനോടു ചോദിക്കും; അവന്‍ സത്യത്തിന്‍റെ ആത്മാവു എന്ന മറ്റൊരു കാര്യസ്ഥനെ എന്നേക്കും നിങ്ങളോടു കൂടെ ഇരിക്കേണ്ടതിന്നു നിങ്ങള്‍ക്കു തരും. ലോകം അവനെ കാണുകയോ അറികയോ ചെയ്യായ്കയാല്‍ അതിന്നു അവനെ ലഭിപ്പാന്‍ കഴികയില്ല; നിങ്ങളോ അവന്‍ നിങ്ങളോടു കൂടെ വസിക്കയും നിങ്ങളില്‍ ഇരിക്കയും ചെയ്യുന്നതുകൊണ്ടു അവനെ അറിയുന്നു.” (യോഹ.14:16,17)

 

“എങ്കിലും പിതാവു എന്‍റെ നാമത്തില്‍ അയപ്പാനുള്ള പരിശുദ്ധാത്മാവു എന്ന കാര്യസ്ഥന്‍ നിങ്ങള്‍ക്കു സകലവും ഉപദേശിച്ചു തരികയും ഞാന്‍ നിങ്ങളോടു പറഞ്ഞതു ഒക്കെയും നിങ്ങളെ ഓര്‍മ്മപ്പെടുത്തുകയും ചെയ്യും.” (യോഹ.14:26)

 

“ഞാന്‍ പിതാവിന്‍റെ അടുക്കല്‍നിന്നു നിങ്ങള്‍ക്കു അയപ്പാനുള്ള കാര്യസ്ഥനായി പിതാവിന്‍റെ അടുക്കല്‍ നിന്നു പുറപ്പെടുന്ന സത്യാത്മാവു വരുമ്പോള്‍ അവന്‍ എന്നെക്കുറിച്ചു സാക്ഷ്യം പറയും” (യോഹ.15:26)

 

“എന്നാല്‍ ഞാന്‍ നിങ്ങളോടു സത്യം പറയുന്നു; ഞാന്‍ പോകുന്നതു നിങ്ങള്‍ക്കു പ്രയോജനം; ഞാന്‍ പോകാഞ്ഞാല്‍ കാര്യസ്ഥന്‍ നിങ്ങളുടെ അടുക്കല്‍ വരികയില്ല; ഞാന്‍ പോയാല്‍ അവനെ നിങ്ങളുടെ അടുക്കല്‍ അയക്കും. അവന്‍ വന്നു പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തിന്നു ബോധം വരുത്തും” (യോഹ.16:7,8)

 

“എന്‍റെ കുഞ്ഞുങ്ങളേ, നിങ്ങള്‍ പാപം ചെയ്യാതിരിപ്പാന്‍ ഞാന്‍ ഇതു നിങ്ങള്‍ക്കു എഴുതുന്നു. ഒരുത്തന്‍ പാപം ചെയ്തു എങ്കിലോ, നീതിമാനായ യേശുക്രിസ്തു എന്ന കാര്യസ്ഥന്‍ നമുക്കു പിതാവിന്‍റെ അടുക്കല്‍ ഉണ്ടു.” (1.യോഹ.2:1)

 

ഇതിലെ അവസാനം പറഞ്ഞത് യേശുക്രിസ്തുവിനെ കുറിച്ചാണ്. അതുകൊണ്ട് ആ വേദഭാഗം നമുക്ക്‌ പരിശോധനക്ക് എടുക്കേണ്ട ആവശ്യമില്ല. ബാക്കി നാല് വേദഭാഗങ്ങളില്‍ പറഞ്ഞിരിക്കുന്ന കാര്യസ്ഥന്‍ ആരാണ് എന്ന് നമുക്ക് പരിശോധിക്കാം.

 

മേല്‍ ഉദ്ധരിച്ച നാല് വാക്യങ്ങളിലും കാണുന്ന സത്യത്തിന്‍റെ ആത്മാവ്, പരിശുദ്ധാത്മാവ്‌ എന്നീ വാക്കുകള്‍ വേര്‍പിരിക്കുവാന്‍ കഴിയാത്ത നിലയില്‍ അന്യോന്യം ബന്ധപ്പെട്ടിരിക്കുന്നവയാണ്. ഈ ഓരോ സന്ദര്‍ഭത്തിലും യേശുക്രിസ്തു ആ ഒരേ വ്യക്തിയെ പറ്റിത്തന്നെയാണ് സംസാരിക്കുന്നത്. കാര്യസ്ഥന്‍ “ആത്മാവാണ്” എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. യേശുക്രിസ്തു ആത്മാവിനെ പുല്ലിംഗരൂപത്തില്‍ സംബോധന ചെയ്യുന്നതിനാല്‍, “കാര്യസ്ഥന്‍” ഒരു മനുഷ്യനായിരിക്കും എന്നുള്ള ചില മുസ്ലീങ്ങളുടെ അഭിപ്രായം ഒരിക്കലും ശരിയല്ല. ഖുര്‍ആനിലും ബൈബിളിലും ദൈവത്തെ പുല്ലിംഗ രൂപത്തിലാണ് സംബോധന ചെയ്യുന്നത്; അതേസമയം ദൈവം ആത്മാവാകുന്നു (യോഹ.4:24). അതുപോലെ യേശുക്രിസ്തു എപ്പോഴും കാര്യസ്ഥനെ ആത്മാവ് എന്ന് വിളിക്കുന്നു. അതുകൊണ്ട് അവന്‍ ഒരു മനുഷ്യനല്ല.

 

യോഹ.14.16,17 എന്നീ വാക്കുകള്‍ക്കു ശരിയായ ഒരു വ്യാഖ്യാനം നാം നല്‍കുമെങ്കില്‍ കാര്യസ്ഥന്‍ ഒരിക്കലും മുഹമ്മദ്‌ ആയിരിക്കില്ല എന്നുള്ളതിന് എട്ടില്‍ കുറയാത്ത കാരണങ്ങള്‍ നമുക്ക്‌ കണ്ടെത്താന്‍ കഴിയും.

 

1. “അവന്‍ നിങ്ങള്‍ക്ക് ഒരു കാര്യസ്ഥനെ തരും”

 

യേശുക്രിസ്തു തന്‍റെ ശിഷ്യന്മാരോട് വാഗ്ദാനം ചെയ്തത് ദൈവം “അവര്‍ക്ക്” ഒരു കാര്യസ്ഥനെ അയക്കുമെന്നാണ്. ആ സത്യത്തിന്‍റെ ആത്മാവിനെ പത്രോസിനും യോഹന്നാനും മറ്റു ശിഷ്യന്മാര്‍ക്കും അയക്കാം എന്നാണ് യേശു പറഞ്ഞത്; അല്ലാതെ, മെക്കാ നിവാസികള്‍ക്കോ മദീനാ നിവാസികള്‍ക്കോ അറേബ്യാ നിവാസികള്‍ക്കോ അയക്കുമെന്നല്ല.

 

2. “അവന്‍ നിങ്ങള്‍ക്ക് മറ്റൊരു കാര്യസ്ഥനെ തരും”

 

മുസ്ലീങ്ങള്‍ ആരോപിക്കുന്നത് പോലെ പെരിക്ലൂറ്റോസ് എന്ന വാക്കിന് പകരമായി ക്രിസ്ത്യാനികള്‍ പറക്ലീറ്റോസ് എന്ന് തിരുത്തിയതാണെങ്കില്‍, ആ വാക്യം ഇപ്രകാരം വായിക്കേണ്ടിയിരിക്കുന്നു: “അവന്‍ നിങ്ങള്‍ക്ക്‌ മറ്റൊരു സ്തുത്യര്‍ഹനായ വ്യക്തിയെ തരും. പക്ഷേ ആ പ്രസ്താവന സന്ദര്‍ഭത്തിന് നിരക്കാത്തതും ബൈബിളില്‍ മറ്റെങ്ങും തെളിവില്ലാത്തതും ആയിരിക്കും. യേശുവിനെ പെരിക്ലൂറ്റോസ് എന്ന പേരില്‍ ബൈബിളില്‍ എങ്ങും വിളിച്ചിട്ടില്ല. ഈ വാക്ക് ബൈബിളില്‍ ഒരിടത്തും കാണുന്നുമില്ല. അതുകൊണ്ട് “അവന്‍ നിങ്ങള്‍ക്ക്‌ മറ്റൊരു പെരിക്ലൂറ്റോസിനെ തരും” എന്ന് പറയുന്നത് കേവലം അസ്ഥാനത്തായ പ്രയോഗമാണ്. കാരണം, ക്രിസ്തു ഒരിക്കലും തന്നെപ്പറ്റി അപ്രകാരം ഒരു വാക്ക് പ്രയോഗിച്ചിട്ടില്ല.

 

യോഹ.16:12,13 വാക്യങ്ങളില്‍ നിന്നും പറക്ലീറ്റോസ് എന്ന വാക്കാണ്‌ ശരിയായിട്ടുള്ളത് എന്നുള്ളത് വ്യക്തമാണ്. അവിടെ നാം ഇപ്രകാരം വായിക്കുന്നു: “ഇനിയും വളരെ നിങ്ങളോടു പറവാന്‍ ഉണ്ടു; എന്നാല്‍ നിങ്ങള്‍ക്കു ഇപ്പോള്‍ വഹിപ്പാന്‍ കഴിവില്ല. സത്യത്തിന്‍റെ ആത്മാവു വരുമ്പോഴോ അവന്‍ നിങ്ങളെ സകല സത്യത്തിലും വഴിനടത്തും; അവന്‍ സ്വയമായി സംസാരിക്കാതെ താന്‍ കേള്‍ക്കുന്നതു സംസാരിക്കയും വരുവാനുള്ളതു നിങ്ങള്‍ക്കു അറിയിച്ചുതരികയും ചെയ്യും.” മറ്റു വാക്കുകളില്‍ പറഞ്ഞാല്‍, “ഞാന്‍ പറക്ലീറ്റോസ് അഥവാ ആശ്വാസപ്രദനാണ്. ഇനിയും അനേക കാര്യങ്ങള്‍ നിങ്ങളോട് പറവാനുണ്ട്‌. എന്നാല്‍ ഞാന്‍ സത്യത്തിന്‍റെ ആത്മാവിനെ നിങ്ങള്‍ക്ക് അയച്ചു തരും. അവന്‍ മറ്റൊരു പറക്ലീറ്റോസ് അഥവാ മറ്റൊരു കാര്യസ്ഥനാണ്. 1.യോഹ.2:1-ല്‍ ക്രിസ്തീയ വിശ്വാസികള്‍ക്ക് സ്വര്‍ഗ്ഗത്തില്‍ പിതാവിന്‍റെ സന്നിധിയില്‍ ഒരു കാര്യസ്ഥന്‍ ഉള്ളതായി വായിക്കുന്നു. “നീതിമാനായ യേശുക്രിസ്തു എന്ന കാര്യസ്ഥന്‍”. അതായത് യേശുക്രിസ്തു നമ്മുടെ പറക്ലീറ്റോസ്, നമ്മുടെ കാര്യസ്ഥന്‍ ആണ്. പരിശുദ്ധാത്മാവ്‌ മറ്റൊരു കാര്യസ്ഥനും.

 

3. “എന്നേക്കും നിങ്ങളോട് കൂടെ ഇരിക്കേണ്ടതിന്”

 

മുഹമ്മദ്‌ വന്നപ്പോള്‍ അവന്‍ തന്‍റെ ജനത്തോടുകൂടി എന്നേക്കും വസിച്ചില്ല. അദ്ദേഹം എ.ഡി.632-ല്‍ മരിച്ചു. അദ്ദേഹത്തെ അടക്കം ചെയ്ത ശവകുടീരം കഴിഞ്ഞ 1300-ല്‍ പരം വര്‍ഷങ്ങളായി മദീനയിലുണ്ട്. പക്ഷേ യേശു പറഞ്ഞത്, കാര്യസ്ഥന്‍ ഒരിക്കല്‍ വന്നു കഴിഞ്ഞാല്‍ പിന്നെ ഒരിക്കലും തന്‍റെ ശിഷ്യന്മാരെ വിട്ടുപിരികയില്ല എന്നും എന്നേക്കും അവരോടുകൂടെ വസിക്കും എന്നുമാണ്.

 

4. “സത്യത്തിന്‍റെ ആത്മാവിനെ ലഭിക്കാന്‍ ലോകത്തിന് കഴിയുകയില്ല”

 

ഖുര്‍ആന്‍ പറയുന്നത് മനുഷ്യരാശിക് മുഴുവനും വേണ്ടിയുള്ള സന്ദേശവാഹകനായിട്ടാണ് മുഹമ്മദിനെ അയച്ചത് എന്നാണ് (സൂറ.34:28). അങ്ങനെയെങ്കില്‍ യേശു സൂചിപ്പിക്കുന്നത് മുഹമ്മദിനെയല്ല എന്നത് വ്യക്തമാണ്. കാരണം മനുഷ്യരാശിക്ക് മുഴുവനായി സത്യത്തിന്‍റെ ആത്മാവായ ആശ്വാസപ്രദനെ ലഭിപ്പാന്‍ കഴിയുകയില്ല.

 

5. “നിങ്ങള്‍ അവനെ അറിയുന്നു”

 

ഈ പ്രസ്താവനയില്‍ നിന്നും വളരെ വ്യക്തമായി മനസ്സിലാക്കാന്‍ കഴിയാവുന്നത് യേശുവിന്‍റെ ശിഷ്യന്മാര്‍ സത്യത്തിന്‍റെ ആത്മാവിനെ അറിഞ്ഞിരുന്നു എന്നതാണ്. പക്ഷേ മുഹമ്മദ്‌ ജനിച്ചത്‌ പിന്നെയും 500 വര്‍ഷങ്ങള്‍ക്ക് ശേഷമാകയാല്‍ അത് അവനായിരിക്കാന്‍ സാദ്ധ്യമല്ല. ശിഷ്യന്മാര്‍ അവനെ എങ്ങനെ അറിഞ്ഞു എന്നുള്ളതാണ് അടുത്ത പ്രശ്നം. കാര്യസ്ഥന്‍ ആത്മാവായതിനാല്‍ അവന്‍ എപ്പോഴും ശിഷ്യന്മാരോട് കൂടെ ഉണ്ടായിരുന്നു എന്ന് നമുക്ക്‌ വ്യക്തമായി മനസ്സിലാക്കാന്‍ സാധിക്കുന്നു.

 

6. “അവന്‍ നിങ്ങളോട് കൂടെ വസിക്കുന്നു”

 

കാര്യസ്ഥന്‍ അവരോടുകൂടെ എവിടെയാണ് വസിച്ചത്? അനേക വാക്യങ്ങളുടെ വെളിച്ചത്തിലും, വിശിഷ്യാ യോഹ.1:32-ന്‍റെ വെളിച്ചത്തിലും “ആത്മാവ് യേശുവിന്മേല്‍ വസിച്ചതായി” നാം കാണുന്നു. ആകയാല്‍ പരിശുദ്ധാത്മാവ്‌ ശിഷ്യന്മാരോട് കൂടെ വസിച്ചിരുന്നു.

 

7. “അവന്‍ നിങ്ങളില്‍ ഇരിക്കുന്നു”

 

സത്യത്തിന്‍റെ ആത്മാവായ കാര്യസ്ഥന്‍ മുഹമ്മദ്‌ ആണെന്നുള്ള ചിന്താഗതിക്ക് ശക്തമായ ഒരു തിരിച്ചടിയാണ് ഇവിടെ ലഭിക്കുന്നത്. ആത്മാവ് യേശുവില്‍ വസിച്ചതുപോലെ അവന്‍ ശിഷ്യന്മാരിലും വസിക്കും എന്നാണ് യേശു പറഞ്ഞത്. ഇവിടെ പറയുന്ന ഗ്രീക്ക് വാക്കിന്‍റെ ആശയം, “നേരെ ഉള്ളില്‍” തന്നെയെന്നാണ്. ആകയാല്‍ “ആത്മാവ് നിങ്ങളുടെ ഉള്ളില്‍ വസിക്കും” എന്നാണ് യേശു വാസ്തവത്തില്‍ പറഞ്ഞത്. പക്ഷേ മുഹമ്മദിന് ഇത് എങ്ങനെ സാധിക്കും?

 

എട്ടാമത്തേത് ആദ്യം പറഞ്ഞതിനെ ഒന്നുകൂടി ഉറപ്പിച്ചു പറയുന്നതാണ്. കാര്യസ്ഥന്‍റെ സ്വാധീനവലയത്തെക്കുറിച്ച് യേശു പറയുമ്പോഴൊക്കെയും അവന്‍ തന്‍റെ ശിഷ്യന്മാരെ അഭിസംബോധന ചെയ്യുന്നത് നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? “നിങ്ങള്‍ അവനെ അറിയുന്നു… അവന്‍ നിങ്ങളോട് കൂടെ വസിക്കുന്നു… അവന്‍ നിങ്ങളില്‍ ഇരിക്കും…” മേല്‍ പറഞ്ഞ വാക്കുകളില്‍ നിന്നെല്ലാം ശിഷ്യന്മാര്‍ക്ക് ഊഹിക്കുവാന്‍ കഴിയുന്ന കാര്യം വരുവാനുള്ള കാര്യസ്ഥന്‍ ഒരു ആത്മാവ് ആയിരിക്കുമെന്നും യേശു തങ്ങളെ വിട്ടുപിരിഞ്ഞാല്‍ ഉടന്‍ അവന്‍ വരുമെന്നും മാത്രമാണ്. ഈ വേദ ഭാഗത്തില്‍ നിന്നും ന്യായമായ വേറൊരു വ്യാഖ്യാനം നല്‍കുവാന്‍ കഴിയുന്നതല്ല.

 

ആത്മാവ് യേശുവിന്‍റെ മേല്‍ വന്നത് എങ്ങനെയാണെന്ന് നോക്കാം: “പരിശുദ്ധാത്മാവു ദേഹരൂപത്തില്‍ പ്രാവു എന്നപോലെ അവന്‍റെ മേല്‍ ഇറങ്ങിവന്നു.” യേശു നേരത്തെ പറഞ്ഞിരുന്നതുപോലെ, അവന്‍റെ സ്വര്‍ഗ്ഗാരോഹണത്തിന് ശേഷം അധികം താമസിയാതെ കാര്യസ്ഥനായ പരിശുദ്ധാത്മാവ്‌ ശിഷ്യന്മാരുടെ മേലും യേശുവില്‍ വന്നതുപോലെ ഇറങ്ങി വന്നു; “അഗ്നിജ്വാലപോലെ പിളര്‍ന്നിരിക്കുന്ന നാവുകള്‍ അവര്‍ക്ക്‌ പ്രത്യക്ഷമായി. അവരില്‍ ഓരോരുത്തന്‍റെ മേല്‍ പതിഞ്ഞു. എല്ലാവരും പരിശുദ്ധാത്മാവു നിറഞ്ഞവരായി” (അപ്പൊ.പ്രവൃ.2:3,4). യേശു ശിഷ്യന്മാരോട് കൂടെ ഉണ്ടായിരുന്നപ്പോള്‍ പരിശുദ്ധാത്മാവ്‌ യേശുവില്‍ വസിച്ചുകൊണ്ട് ശിഷ്യന്മാരോട് കൂടെ ഉണ്ടായിരുന്നു. എന്നാല്‍, പെന്തക്കോസ്ത് നാള്‍ മുതല്‍ ആത്മാവ്‌ ശിഷ്യന്മാരുടെ ഉള്ളില്‍ വാസം ചെയ്യുകയാണ്.

 

യേശു വാഗ്ദത്തം ചെയ്തിരുന്നത് പോലെ അവന്‍റെ സ്വര്‍ഗ്ഗാരോഹണത്തിന് ശേഷം പത്തു ദിവസങ്ങള്‍ക്കകം കാര്യസ്ഥനെ ശിഷ്യന്മാര്‍ക്ക് ലഭിച്ചു. കാര്യസ്ഥനായ പരിശുദ്ധാത്മാവ്‌ വരുന്നത് വരെ യെരുശലേമില്‍ കാത്തിരിക്കണമെന്ന് യേശു തന്‍റെ ശിഷ്യന്മാരോട് കല്പിച്ചിരുന്നു (അപ്പൊ.പ്രവൃ.1:4-8-). അങ്ങനെ പരിശുദ്ധാത്മാവിന്‍റെ അവരോഹണത്തിന് വേണ്ടി അവര്‍ നഗരത്തില്‍ കാത്തിരുന്നു പ്രാര്‍ത്ഥിച്ചപ്പോള്‍ യേശുവിന്‍റെ വാഗ്ദത്തം നിറവേറി. ഈ ഭാഗത്തോന്നും മുഹമ്മദിന്‍റെ ചിത്രം വരുവാന്‍ ഒരു വിധത്തിലും കഴിയുന്നതല്ല.

 

നമ്മള്‍ നേരത്തെ ഉദ്ധരിച്ച യോഹ.167-ലേക്ക് വീണ്ടും തിരിഞ്ഞാല്‍, ഈ വാക്യത്തിന്‍റെ ആശയം മുഴുവന്‍ യേശുവിന്‍റെ താഴെ പറയുന്ന പ്രസ്താവനയില്‍ നിന്നും വ്യക്തമാകും: “ഇനിയും വളരെ നിങ്ങളോടു പറവാന്‍ ഉണ്ടു; എന്നാല്‍ നിങ്ങള്‍ക്കു ഇപ്പോള്‍ വഹിപ്പാന്‍ കഴിവില്ല” (യോഹ.16:12). കൂടാതെ, യേശു ഇപ്രകാരം പറഞ്ഞു: “ഞാന്‍ പോകുന്നതു നിങ്ങള്‍ക്കു പ്രയോജനം”. ശിഷ്യന്മാര്‍ കേവലം സാധാരണ മനുഷ്യര്‍ ആയിരുന്നതിനാലും, യേശു പറഞ്ഞതിനെ മുഴുവനായി മനസ്സിലാക്കുവാന്‍ അവര്‍ക്ക് ശക്തിയില്ലാതിരുന്നതിനാലും, അവന്‍റെ ഉപദേശങ്ങളെ ഉള്‍ക്കൊള്ളുവാന്‍ അവര്‍ക്ക്‌ കഴിഞ്ഞില്ല. സത്യത്തിന്‍റെ ആത്മാവ് യേശുവില്‍ വസിച്ചിരുന്നുവെങ്കിലും അവന്‍റെ ശിഷ്യന്മാരില്‍ അതുവരെയും വാസം തുടങ്ങിയിരുന്നില്ല എന്നതിനാല്‍, യേശുവിന്‍റെ ഉപദേശങ്ങളുടെ ആത്മീയ സത്യങ്ങള്‍ മനസ്സിലാക്കുവാന്‍ അവര്‍ അശക്തരായിരുന്നു. എന്നാല്‍ യേശുക്രിസ്തുവിന്‍റെ സ്വര്‍ഗ്ഗാരോഹണത്തിന് ശേഷം ശിഷ്യന്മാര്‍ക്ക് ആത്മാവിനെ ലഭിച്ചതിനാല്‍, അവന്‍റെ ഉപദേശങ്ങളെ മനസ്സിലാക്കുവാനും അക്കാര്യം മറ്റുള്ളവരെ അറിയിക്കുവാനും അവര്‍ പ്രാപ്തരായിത്തീര്‍ന്നു. അതുകൊണ്ടാണ് യേശു പറഞ്ഞത്‌, “ഞാന്‍ പോകുന്നത് നിങ്ങള്‍ക്ക്‌ പ്രയോജനം” എന്ന്. പൌലോസും ഇക്കാര്യം ഇതേ നിലയില്‍ തന്നെ വ്യക്തമാക്കുന്നുണ്ട്:

 

“ദൈവം തന്നെ സ്നേഹിക്കുന്നവര്‍ക്കും ഒരുക്കീട്ടുള്ളതു കണ്ണു കണ്ടിട്ടില്ല ചെവി കേട്ടിട്ടില്ല, ഒരു മനുഷ്യന്‍റെയും ഹൃദയത്തില്‍ തോന്നീട്ടുമില്ല.” എന്നു എഴുതിയിരിക്കുന്നതുപോലെ തന്നേ. നമുക്കോ ദൈവം തന്‍റെ ആത്മാവിനാല്‍ വെളിപ്പെടുത്തിയിരിക്കുന്നു; ആത്മാവു സകലത്തെയും ദൈവത്തിന്‍റെ ആഴങ്ങളെയും ആരായുന്നു. മനുഷ്യനിലുള്ളതു അവനിലെ മാനുഷാത്മാവല്ലാതെ മനുഷ്യരില്‍ ആര്‍ അറിയും? അവ്വണ്ണം തന്നേ ദൈവത്തിലുള്ളതു ദൈവാത്മാവല്ലാതെ ആരും ഗ്രഹിച്ചിട്ടില്ല. നാമോ ലോകത്തിന്‍റെ ആത്മാവിനെ അല്ല, ദൈവം നമുക്കു നല്കിയതു അറിവാനായി ദൈവത്തില്‍നിന്നുള്ള ആത്മാവിനെ അത്രേ പ്രാപിച്ചതു. അതു ഞങ്ങള്‍ മാനുഷജ്ഞാനം ഉപദേശിക്കുന്ന വചനങ്ങളാല്‍ അല്ല, ആത്മാവു ഉപദേശിക്കുന്ന വചനങ്ങളാല്‍ തന്നേ പ്രസ്താവിച്ചുകൊണ്ടു ആത്മികന്മാര്‍ക്കു ആത്മികമായതു തെളിയിക്കുന്നു” (1കൊരി.2:9-13).

 

ആത്മാവിനെ നേരത്തെ തന്നെ നല്‍കി കഴിഞ്ഞിരുന്നു എന്നാണ് പൗലോസ്‌ വ്യക്തമാക്കുന്നത്. അവനെ നല്കിയില്ലായിരുന്നുവെങ്കില്‍ യേശുവിനെ കൂടാതെയുള്ള ശിഷ്യന്മാര്‍ക്ക് യാതൊരു പ്രയോജനവും ഉണ്ടാകയില്ലായിരുന്നു.

 

ആകയാല്‍ യേശു പ്രവചിച്ച സത്യത്തിന്‍റെ ആത്മാവായ കാര്യസ്ഥന്‍ മുഹമ്മദല്ല എന്നത് വ്യക്തമാണല്ലോ. പിന്നെ ആരാണ് കാര്യസ്ഥന്‍? നാം നേരത്തെ ഉദ്ധരിച്ച വാക്യങ്ങളില്‍ കാണുന്നത് പോലെ ദൈവത്തിന്‍റെ ആത്മാവാണ് അവന്‍. കാര്യസ്ഥന്‍ ശിഷ്യന്മാരുടെ മേല്‍ ഇറങ്ങി വന്നപ്പോള്‍ അവന്‍റെ അവരോഹണം, “കൊടിയ കാറ്റടിക്കുന്നത് പോലെയുള്ള മുഴക്കത്തോടെ” ആയിരുന്നു (അപ്പൊ.പ്രവൃ.2:2). യെഹൂദന്മാര്‍ അത് കേട്ടപ്പോള്‍ എന്താണ് സംഭവിക്കുന്നത് എന്നറിയാനായി ഓടിക്കൂടി. ഒരുമിച്ചു ഓടിക്കൂടി വന്നവരോട് പത്രോസ് ഇപ്രകാരം പ്രഖ്യാപിച്ചു: “ഇതു യോവേല്‍ പ്രവാചകന്‍ മുഖാന്തരം അരുളിച്ചെയ്തതത്രേ; അതെന്തെന്നാല്‍ “അന്ത്യകാലത്തു ഞാന്‍ സകല ജഡത്തിന്മേലും എന്‍റെ ആത്മാവിനെ പകരും” (അപ്പൊ.പ്രവൃ.2:16,17).

 

യേശുക്രിസ്തു വാഗ്ദത്തം ചെയ്തത് പോലെ കാര്യസ്ഥനായ ദൈവത്തിന്‍റെ ആത്മാവ് ശിഷ്യന്മാരുടെ മേല്‍ ഇറങ്ങി വന്നു. മാത്രമല്ല, സൂര്യന് കീഴെ എല്ലാ രാജ്യത്തുമുള്ള യേശുവില്‍ വിശ്വസിക്കുന്ന സകല സ്ത്രീ പുരുഷന്മാര്‍ക്കും പരിശുദ്ധാത്മാവിനെ നല്‍കുവാനും വേണ്ടിയാണ് അവന്‍ ഈ ഭൂമിയിലേക്ക്‌ ഇറങ്ങി വന്നത്. യേശുക്രിസ്തുവിന്‍റെ സ്വര്‍ഗ്ഗാരോഹണത്തിന് ശേഷം കാര്യസ്ഥനായ പരിശുദ്ധാത്മാവിന്‍റെ അവരോഹണത്തെക്കുറിച്ച് പത്രോസ് എത്ര പെട്ടെന്നാണ് സൂചിപ്പിക്കുന്നത് എന്നത് ശ്രദ്ധിക്കുക: “ഈ യേശുവിനെ ദൈവം ഉയിര്‍ത്തെഴുന്നേല്പിച്ചു. അതിന്നു ഞങ്ങള്‍ എല്ലാവരും സാക്ഷികള്‍ ആകുന്നു. അവന്‍ ദൈവത്തിന്‍റെ വല ഭാഗത്തേക്കു ആരോഹണം ചെയ്തു പരിശുദ്ധാത്മാവു എന്ന വാഗ്ദത്തം പിതാവിനോടു വാങ്ങി, നിങ്ങള്‍ ഈ കാണുകയും കേള്‍ക്കുകയും ചെയ്യുന്നത് പകര്‍ന്നുതന്നു” (അപ്പൊ.പ്രവൃ.2:32,33).

 

ഉയര്‍ത്തെഴുന്നേറ്റ്, സ്വര്‍ഗ്ഗാരോഹണം ചെയ്ത്, ഉന്നതങ്ങളില്‍ സ്വര്‍ഗ്ഗം അംഗീകരിക്കുന്ന നിലയില്‍ മഹത്വീകരിക്കപ്പെട്ട യേശുവിനോട് വേര്‍ പിരിക്കുവാന്‍ കഴിയാത്ത നിലയില്‍ ബന്ധപ്പെട്ടാണ് ആ കാര്യസ്ഥന്‍റെ അവരോഹണം തീര്‍ച്ചയായും ഇരിക്കുന്നത്. ആശ്വാസപ്രദനെ “ക്രിസ്തുവിന്‍റെ ആത്മാവ്” എന്നും സംബോധന ചെയ്തിട്ടുണ്ട് (റോമര്‍.8:9). അതിന്‍റെ കാരണം, യേശുവിന്‍റെ താഴെ പറയുന്ന വാക്കുകളില്‍ നിന്നും വ്യക്തമാണ്:

 

1 ‘അവന്‍ എന്നെ മഹത്വപ്പെടുത്തും’ (യോഹ.16:14)

 

2. ‘അവന്‍ എന്നെക്കുറിച്ച് സാക്ഷ്യം പറയും’ (യോഹ. 15:26)

 

3. ‘അവര്‍ എന്നില്‍ വിശ്വസിക്കായ്ക കൊണ്ട് അവന്‍ വന്ന് പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെ കുറിച്ചും ലോകത്തിന് ബോധം വരുത്തും’ (യോഹ. 16:8,9)

 

4. ‘അവന്‍ എനിക്കുള്ളതില്‍ നിന്നും എടുത്തു നിങ്ങള്‍ക്ക്‌ അറിയിച്ചു തരും’ (യോഹ.16:14)

 

5. ‘ഞാന്‍ നിങ്ങളോട് പറഞ്ഞതൊക്കെയും അവന്‍ നിങ്ങളെ ഓര്‍മ്മപ്പെടുത്തുകയും ചെയ്യും’ (യോഹ. 14:26)

 

ഇവയില്‍ ഏതെങ്കിലും ഒന്ന് മുഹമ്മദിന് യോജിക്കുമോ?

 

ജനത്തെ യേശുവിങ്കലേക്ക് ആനയിക്കുകയും അവനെ രക്ഷിതാവും കര്‍ത്താവുമായി മനസ്സിലാക്കിയ നിലയില്‍ അവന്‍ അവരെ അവങ്കലേക്ക് ആകര്‍ഷിക്കുകയുമാണ്, കാര്യസ്ഥന്‍റെ പരമ പ്രധാനമായ വേല എന്നത് വളരെ വ്യക്തമാണ്. യേശുക്രിസ്തുവിന്‍റെ മഹത്വം മനുഷ്യര്‍ക്ക്‌ വെളിപ്പെടുത്താന്‍ വേണ്ടിയാണ് കാര്യസ്ഥനെ നല്‍കിയത്. ഈ ബന്ധത്തില്‍ യോഹന്നാന്‍ അപ്പൊസ്തലന്‍ വളരെ മനോഹരമായ ഒരു ദൃഷ്ടാന്തം ചൂണ്ടിക്കാണിക്കുന്നുണ്ട്: “ഇത് അവന്‍റെ ശിഷ്യന്മാര്‍ ആദിയില്‍ ഗ്രഹിച്ചില്ല. യേശുവിനു തേജസ്കരണം വന്ന ശേഷം അവനെക്കുറിച്ച് ഇങ്ങനെ എഴുതിയിരിക്കുന്നു എന്നും തങ്ങള്‍ അവന് ഇങ്ങനെ ചെയ്തു എന്നും ഓര്‍മ്മ വന്നു” (യോഹ.12:16)

 

യേശുക്രിസ്തു തന്‍റെ ശിഷ്യന്മാരോട് കാര്യസ്ഥന്‍റെ വരവിനെ കുറിച്ച് പറയുവാനുള്ള കാരണം, ക്രിസ്തുവില്‍ വിശ്വസിക്കുന്ന എല്ലാ സത്യവിശ്വാസികളേയും ആശ്വസിപ്പിക്കുവാനും വീണ്ടും ജനിപ്പിക്കുവാനും വേണ്ടിയാണ്. ആശ്വാസപ്രദനെ കുറിച്ചുള്ള യേശുവിന്‍റെ ഉപദേശങ്ങളുടെ സുപ്രധാനവും സുസ്ഥിരവുമായ ഘടകങ്ങളില്‍ ഒന്നാണിത്. യേശുക്രിസ്തുവിന്‍റെ സ്വര്‍ഗ്ഗാരോഹണത്തിന് ശേഷം വളരെ വേഗം കാര്യസ്ഥനെ അയച്ചതിന്‍റെ പരമപ്രധാനമായ കാരണം, മനുഷ്യരെ ക്രിസ്തുവിങ്കലേക്ക് ആകര്‍ഷിക്കുവാനും കാര്യസ്ഥന്‍റെ പ്രവര്‍ത്തനത്തിന്‍റെ സ്വാധീനതയാല്‍ അവര്‍ ക്രിസ്തുവിന്‍റെ അനുയായികളായി തീരുവാനും വേണ്ടിയാണ്. ആകയാല്‍ ബൈബിളില്‍ മുഹമ്മദിനെക്കുറിച്ചുള്ള പ്രവചനം ഉണ്ടെന്നുള്ളതിന് വിദൂരമായ ലാഞ്ചന പോലും നമുക്ക്‌ കാണുവാന്‍ കഴിയുകയില്ല. (കടപ്പാട്: ‘ഇസ്ലാം സംവാദം’, ജോഷ്‌ മക്‌ഡവല്‍)

]]>
https://sathyamargam.org/2015/06/%e0%b4%af%e0%b5%8b%e0%b4%b9-167-%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81-%e0%b4%ae%e0%b5%81%e0%b4%b9/feed/ 0
മുഹമ്മദിന്‍റെ ഇരട്ടത്താപ്പുകള്‍ (ഭാഗം-3) https://sathyamargam.org/2015/05/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%87%e0%b4%b0%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%a4%e0%b4%be%e0%b4%aa%e0%b5%8d/ https://sathyamargam.org/2015/05/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%87%e0%b4%b0%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%a4%e0%b4%be%e0%b4%aa%e0%b5%8d/#comments Sat, 30 May 2015 11:29:24 +0000 http://www.sathyamargam.org/?p=1104 ഒരു മുസ്ലീമിന് ഒരേ സമയം പരമാവധി നാല് പേരെ മാത്രമേ ഭാര്യയാക്കി വെക്കാന്‍ ഖുര്‍ആന്‍ അനുവാദം നല്‍കുന്നുള്ളൂ. അവര്‍ക്കിടയില്‍ നീതി പാലിക്കുകയും എല്ലാവരേയും തുല്യമായി പരിഗണിക്കുകയും വേണം എന്ന് വ്യക്തമായിത്തന്നെ ഖുര്‍ആനില്‍ മലക്ക് പറഞ്ഞിട്ടുമുണ്ട്:

 

‘അനാഥകളുടെ കാര്യത്തില്‍ നിങ്ങള്‍ക്കു നീതി പാലിക്കാനാവില്ലെന്ന്‌ നിങ്ങള്‍ ഭയപ്പെടുകയാണെങ്കില്‍ (മറ്റു) സ്ത്രീകളില്‍ നിന്ന്‌ നിങ്ങള്‍ ഇഷ്ടപ്പെടുന്ന രണ്ടോ മൂന്നോ, നാലോ പേരെ വിവാഹം ചെയ്തുകൊള്ളുക. എന്നാല്‍ (അവര്‍ക്കിടയില്‍) നീതിപുലര്‍ത്താനാവില്ലെന്ന്‌ നിങ്ങള്‍ ഭയപ്പെടുകയാണെങ്കില്‍ ഒരുവളെ മാത്രം (വിവാഹം കഴിക്കുക.) അല്ലെങ്കില്‍ നിങ്ങളുടെ അധീനത്തിലുള്ള അടിമസ്ത്രീയെ (ഭാര്യയെപ്പോലെ സ്വീകരിക്കുക.) നിങ്ങള്‍ അതിരുവിട്ട്‌ പോകാതിരിക്കാന്‍ അതാണ്‌ കൂടുതല്‍ അനുയോജ്യമായിട്ടുള്ളത്‌.’ (സൂറാ.4:3)

 

എന്നാല്‍ മുഹമ്മദ്‌ നാലിലധികം സ്ത്രീകളെ വിവാഹം കഴിക്കുകയും അവര്‍ക്കിടയില്‍ നീതി പാലിക്കാതിരിക്കുകയും ചെയ്തിരുന്നു. സ്വഹീഹ് മുസ്ലീമില്‍ നിന്നു നോക്കാം:

 

അത്വാഅ് നിവേദനം: ഞങ്ങള്‍ സരിഫ എന്ന സ്ഥലത്ത് ഇബ്നു അബ്ബാസിന്‍റെ കൂടെ നബിയുടെ പത്നി മൈമുനയുടെ മയ്യത്ത് നമസ്കാരത്തില്‍ (ജനാസയില്‍ ) പങ്കെടുത്തു. അപ്പോള്‍ ഇബ്നു അബ്ബാസ്‌ പറഞ്ഞു: ഇത് നബിയുടെ ഭാര്യയാണ്‌. അവരുടെ മയ്യിത്ത് കട്ടില്‍ നിങ്ങള്‍ ചുമന്നാല്‍ നിങ്ങള്‍ അത് ഇളക്കരുത്. കുലുക്കുകയും ചെയ്യരുത്. നിങ്ങള്‍ സൗമ്യത കാണിക്കണം. നബിയുടെ അരികെ ഒമ്പത് ഭാര്യമാരുണ്ടായിരുന്നു. അവരില്‍ എട്ടു പേര്‍ക്ക് അദ്ദേഹം ദിവസം ഭാഗിച്ചിരുന്നു. ഒരാള്‍ക്ക് ദിവസം ഭാഗിച്ചിരുന്നില്ല.’

 

അത്വാഅ് പറഞ്ഞു: ‘അങ്ങനെ ദിവസം വിഭജിച്ചു നല്‍കാത്ത ഭാര്യ ഹുയയുബ്നു അക്തബിന്‍റെ മകള്‍ സ്വഫിയ ആയിരുന്നു.’ (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 17, ഹദീസ്‌ നമ്പര്‍ 51 (1465).

 

ഇവിടേയും മുഹമ്മദ്‌ ഖുര്‍ആനിലെ കല്പനയെ ലംഘിച്ചിരിക്കുകയാണ്. ഭാര്യമാര്‍ക്കിടയില്‍ തുല്യ നീതി പുലര്‍ത്തണം എന്ന ഖുര്‍ആന്‍ വചനം അദ്ദേഹം പാലിച്ചിരുന്നില്ല എന്ന് മനസ്സിലാക്കാം.

 

ഖുര്‍ആനിന് മാത്രമല്ല, തന്‍റെ തന്നെ വചനങ്ങള്‍ക്കെതിരായും മുഹമ്മദ്‌ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഹദീസുകളില്‍ നിന്നും നോക്കാം:

 

അബാന്‍ നിവേദനം: ഉസ്മാനു ബ്നു അഫ്ഫാന്‍ പറയുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്: റസൂല്‍ പറഞ്ഞു: ‘ഇഹ്‌റാമില്‍ പ്രവേശിച്ചവന്‍ വിവാഹം കഴിക്കുകയോ, വിവാഹം നടത്തികൊടുക്കുകയോ വിവാഹന്വേഷണം നടത്തുകയോ ചെയ്യരുത്‌.’

 

(ഉമര്‍ ബ്നു അബ്ദുള്ളാ, ത്വല്‍ഹത്ത് ബ്നു ഉമറിനു ശൈബത്ത് ബ്നു ജുബൈറിന്‍റെ മകളെ വിവാഹം കഴിപ്പിക്കാനുദ്ദേശിക്കുകയും`അതില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെട്ടു അബാനു ബ്നു ഉസ്മാനിന്‍റെ അടുത്തേക്ക്‌ ആളെ അയക്കുകയും ചെയ്തു. അപ്പോഴാണ് അബാന്‍ മുകളില്‍ പറഞ്ഞത് പ്രകാരം പറഞ്ഞത്. കാരണം, അദ്ദേഹം ആ സമയത്ത് ഹജ്ജ്‌ സംഘത്തിന്‍റെ അമീറായിരുന്നു-വിവ.) (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 16, ഹദീസ്‌ നമ്പര്‍ 41(1409)

 

ഇത് വായിക്കുമ്പോള്‍ നമുക്ക് എന്താണു പിടികിട്ടുന്നത്? ‘ഇഹ്‌റാമില്‍ പ്രവേശിച്ചവന്‍ വിവാഹം കഴിക്കുകയോ, വിവാഹം നടത്തികൊടുക്കുകയോ വിവാഹന്വേഷണം നടത്തുകയോ ചെയ്യരുത്‌.’ എന്ന് പറഞ്ഞാല്‍ ഇഹ്‌റാമില്‍ ആയിരിക്കുന്ന അവസ്ഥയില്‍ ഇതൊന്നും ചെയ്യരുത് എന്ന് തന്നെയല്ലേ? എന്നാല്‍ മുഹമ്മദ്‌ എന്താണ് ചെയ്തത് എന്ന് താഴെയുള്ള ഹദീസില്‍ രേഖപ്പെടുത്തിയിട്ടുണ്ട്:

 

‘അബൂശഅ്സാഅ് നിവേദനം: ഇബ്നു അബ്ബാസ്‌ അദ്ദേഹത്തോട് പറഞ്ഞു: ‘നബി ഇഹ്‌റാമില്‍ പ്രവേശിച്ചവനായിരിക്കെ മൈനൂനയെ വിവാഹം കഴിച്ചു’ (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 16, ഹദീസ്‌ നമ്പര്‍ 46(1410) .

 

അതായത് പെണ്ണിന്‍റെ കാര്യമാണെങ്കില്‍ അല്ലാഹുവിന്‍റെ വാക്കായാലും തന്‍റെ സ്വന്തം വാക്കായാലും മുഹമ്മദിന് പുല്ലു വില എന്നല്ലേ ഇതില്‍ നിന്ന് നിഷ്പക്ഷനായ ഒരാള്‍ക്ക് മനസ്സിലാക്കാന്‍ കഴിയുക? (തുടരും…)

]]>
https://sathyamargam.org/2015/05/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%87%e0%b4%b0%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%a4%e0%b4%be%e0%b4%aa%e0%b5%8d/feed/ 2
മോശെ മിദ്യാന്യരെ കൊല്ലാന്‍ കല്പിച്ചത് എന്തുകൊണ്ട്? https://sathyamargam.org/2015/05/%e0%b4%ae%e0%b5%8b%e0%b4%b6%e0%b5%86-%e0%b4%ae%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%a8%e0%b5%8d%e0%b4%af%e0%b4%b0%e0%b5%86-%e0%b4%95%e0%b5%8a%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%a8/ https://sathyamargam.org/2015/05/%e0%b4%ae%e0%b5%8b%e0%b4%b6%e0%b5%86-%e0%b4%ae%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%a8%e0%b5%8d%e0%b4%af%e0%b4%b0%e0%b5%86-%e0%b4%95%e0%b5%8a%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%a8/#comments Sat, 30 May 2015 11:12:55 +0000 http://www.sathyamargam.org/?p=1101  

അനില്‍കുമാര്‍ വി അയ്യപ്പന്‍

 

ചോദ്യം: യഹോവയില്‍ വിശ്വസിക്കാത്ത കാരണം കൊണ്ട് മിദ്യാന്യര്‍ എന്ന് പറയുന്ന ഒരു ജനതയോട് യുദ്ധം ചെയ്യാനും പുരുഷനോട് കൂടെ ശയിച്ചിട്ടില്ലാത്ത സ്ത്രീകള്‍ ഒഴികെ ബാക്കി എല്ലാവരെയും ഒന്നടങ്കം കൊല്ലാനും മോശെയുടെ കാലത്ത് യഹോവ കല്‍പ്പിച്ചിട്ടുള്ളത് ബൈബിളില്‍ ഉള്ളപ്പോള്‍ ഇതേ കാര്യം അല്ലാഹുവിന്‍റെ കല്പനയാല്‍ ചെയ്ത മുഹമ്മദ്‌ നബിയെ എന്തുകൊണ്ടാണ് ക്രിസ്ത്യാനികള്‍ എതിര്‍ക്കുന്നത്?

 

ഉത്തരം: മ്ലേച്ഛതയും വഷളത്വവും വേണ്ടുവോളം പ്രവര്‍ത്തിച്ചിട്ടുള്ള, അസാന്മാര്‍ഗ്ഗികത ജീവിത വ്രതമാക്കിയിരുന്ന മുഹമ്മദ്‌ അറേബ്യന്‍ മണലാരണ്യത്തിലെ പാവപ്പെട്ട യെഹൂദന്മാരെയും ക്രിസ്ത്യാനികളെയും ബഹുദൈവാരാധകരെയും കൊന്നു മുടിച്ചതും അവരുടെ സ്ത്രീകളെയും കുട്ടികളെയും പിടിച്ചെടുത്ത് അടിമകളായും വെപ്പാട്ടിമാരായും കൊണ്ടുനടന്നതും ഇസ്ലാമിക പ്രമാണങ്ങളില്‍ രേഖപ്പെടുത്തി വെച്ചത് ഏതെങ്കിലും ക്രിസ്ത്യാനി ചൂണ്ടിക്കാട്ടിയാല്‍, അതിനു മറുപടി ഒന്നും പറയാനില്ലാത്തത് കൊണ്ട് ദാവാക്കാര്‍ രക്ഷപ്പെടാന്‍ വേണ്ടി എടുക്കുന്ന ഒരു കപട ന്യായം മാത്രമാണിത്. “ബൈബിളിലെ പ്രവാചകന്മാരും ഇങ്ങനെ തന്നെ ചെയ്തിട്ടുണ്ട്. പിന്നെ എന്തുകൊണ്ടാണ് നിങ്ങള്‍ ഞങ്ങളുടെ പ്രവാചകനെ ഇക്കാര്യത്തില്‍ കുറ്റപ്പെടുത്തുന്നത്?” എന്നാണ് അവരുടെ മുട്ടുന്യായം. അതിനു തെളിവായി അവര്‍ കൊണ്ടുവരുന്നത് സംഖ്യാ പുസ്തകത്തിലെ മുപ്പത്തിയൊന്നാം അദ്ധ്യായത്തില്‍ നടന്നിട്ടുള്ള കാര്യങ്ങളാണ്. മോശെ മിദ്യാന്യരുമായി നടത്തിയ യുദ്ധമാണ് അവിടത്തെ പശ്ചാത്തലം. മുഹമ്മദിനെ എങ്ങനെയെങ്കിലും രക്ഷിക്കാന്‍ വേണ്ടിയുള്ള അവരുടെ ഈ കപട വാദത്തിന്‍റെ പൊള്ളത്തരം തുറന്നു കാണിക്കാന്‍ വേണ്ടിയുള്ളതാണ് ഈ ലേഖനം.

 

സംഖ്യാ. 31-ം അദ്ധ്യായത്തില്‍ നടന്ന കാര്യങ്ങള്‍ അതിനു മുന്‍പു നടന്ന സംഭവങ്ങളുടെ അനന്തരഫലമാണ്. അതുകൊണ്ടുതന്നെ, സംഖ്യാ പുസ്തകം 31-ലെ കാര്യം വായിക്കുന്നതിനു മുന്‍പ്‌ അതിനു മുന്‍പുള്ള അദ്ധ്യായങ്ങള്‍ വായിക്കുന്നത് നല്ലതാണ്, കാര്യം എന്താണെന്ന് പിടികിട്ടാന്‍. സംഭവം ഞാന്‍ ചുരുക്കിപ്പറയാം:

 

ഇസ്രായേല്‍ ജനം മിസ്രയീമില്‍ നിന്നും വിമോചിതരായി കനാന്‍ ദേശത്തിലേക്കു പൊയ്ക്കൊണ്ടിരിക്കുന്ന സമയത്ത്, അവര്‍ യോര്‍ദ്ദാനക്കരെ മോവാബ് സമഭൂമിയില്‍ പാളയമിറങ്ങി (സംഖ്യാ.22:1). മോവാബിനെ ആക്രമിക്കരുത് എന്ന് ദൈവം വളരെ വ്യക്തമായിത്തന്നെ ഇസ്രായേല്‍ ജനത്തോടു കല്‍പിച്ചിരുന്നു (ആവര്‍.2:9). അതുകൊണ്ട് മോവാബിനെ ആക്രമിക്കണം എന്ന ഉദ്ദേശ്യം ഇസ്രായേലിന് ഇല്ലായിരുന്നെങ്കിലും സിപ്പോരിന്‍റെ മകനായ ബാലാക് എന്ന മോവാബ് രാജാവ് എണ്ണത്തില്‍ വളരെയേറെ ഉണ്ടായിരുന്ന ഇസ്രായേലിനെ ഭയപ്പെട്ടു. മോവാബ് രാജാവ് മിദ്യാന മൂപ്പന്മാരെ വിളിച്ചു വരുത്തി അവരോടു പറയുന്നത് “കാള വയലിലെ പുല്ല് നക്കിക്കളയുന്നത് പോലെ ഈ കൂട്ടം നമ്മുടെ ചുറ്റുമുള്ള എല്ലാവരെയും നക്കിക്കളയും” എന്നാണ് (സംഖ്യാ.22:4). ഭയം കൊണ്ട് ആധികയറിയ ബാലാക് ഇസ്രായേല്‍ ജനത്തിനെ ശപിക്കുവാന്‍ വേണ്ടി വന്‍ തുക വാഗ്ദാനം നല്‍കി ബെയോരിന്‍റെ മകനായ ബിലെയാം എന്ന ആളെ കൂട്ടിക്കൊണ്ടുവന്നു. ബിലെയാം ഇസ്രായേലിനെ ശപിക്കാന്‍ ആഗ്രഹിച്ചുവെങ്കിലും അവന്‍റെ വായില്‍ നിന്ന് പുറപ്പെട്ടത് മുഴുവന്‍ അനുഗ്രഹത്തിന്‍റെ വാക്കുകളായിരുന്നു. ഇസ്രായേല്‍ ജനത്തിനിടയില്‍ ദൈവത്തിന്‍റെ കൂടാരം ഉണ്ടെന്നുള്ളതിനാലാണ് ഇസ്രായേലിന് നേരെ ശാപവും ആഭിചാരവും ഫലിക്കാത്തതെന്ന് ബിലെയാമിന് മനസ്സിലായി (സംഖ്യാ.23:21-23).

 

ഇസ്രായേലിനെ നശിപ്പിക്കണം എന്നുണ്ടെങ്കില്‍ ഇസ്രായേലിനെക്കൊണ്ട് ദൈവത്തിനു വിരോധമായി പാപം ചെയ്യിപ്പിക്കുകയും ദൈവം അവരെ വിട്ടു പോവുകയും വേണം എന്നവന്‍ മനസ്സിലാക്കി. ബാലാക് വാഗ്ദാനം ചെയ്ത സമ്മാനങ്ങള്‍ ലഭിക്കേണ്ടതിന് അവന്‍ മോവാബ് രാജാവിന് ഒരു തന്ത്രം ഉപദേശിച്ചു കൊടുത്തു. കനാന്‍ നാട്ടില്‍ നിലനിന്നിരുന്ന വിഗ്രഹാരാധനയിലേക്കും അതിന്‍റെ മ്ലേച്ഛതയിലേക്കും ഇസ്രായേല്‍ ജനത്തിനെ കൊണ്ടുവരിക എന്നുള്ളതായിരുന്നു ആ തന്ത്രം. വിഗ്രഹാരാധന എന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ വരുന്നത്, ഈ ആധുനിക കാലത്ത് പല മതങ്ങളിലും ഉള്ള വിഗ്രഹാരാധനയായിരിക്കും. മറ്റുള്ളവര്‍ക്ക് ഒരു ദോഷവും ചെയ്യാതെ ജീവനില്ലാത്ത വസ്തുക്കളെ ദൈവമായി കണ്ട് ആരാധിക്കുന്നതാണ് ഇക്കാലത്തെ വിഗ്രഹാരധകര്‍ ചെയ്യുന്നത്. എന്നാല്‍ കനാന്‍ നാട്ടിലെ അഥവാ പുരാതന കാലത്തെ വിഗ്രഹാരാധന അപ്രകാരമായിരുന്നില്ല. തങ്ങളുടെ ദേവന്‍റെ / ദേവിയുടെ പ്രീതിക്കായി ഈ വിഗ്രഹങ്ങളുടെ മുന്‍പാകെ ലൈംഗിക വേഴ്ചയില്‍ ഏര്‍പ്പെടുന്നത് മുതല്‍ ആ വിഗ്രഹങ്ങള്‍ക്ക് സ്വന്തം കുഞ്ഞുങ്ങളെ ബലിയര്‍പ്പിക്കുന്നത് വരെ അക്കാലത്തെ വിഗ്രഹാരാധകരുടെ ജീവിതത്തില്‍ സര്‍വ്വ സാധാരണമായിരുന്നു. ലൈംഗിക വേഴ്ച സ്ത്രീയും പുരുഷനും മാത്രമായിരുന്നില്ല, സ്ത്രീയും സ്ത്രീയും തമ്മിലും പുരുഷനും പുരുഷനും തമ്മിലും പിന്നെ മൃഗങ്ങളോടൊത്തും തങ്ങളുടെ ദേവന്‍റെ പ്രീതിക്കായി വിഗ്രഹങ്ങളുടെ മുന്‍പാകെ ഇവര്‍ ലൈംഗിക വേഴ്ചയില്‍ ഏര്‍പ്പെട്ടിരുന്നു.

 

ഇസ്രായേല്‍ ഒരിക്കലും ഇങ്ങനെയുള്ള കാര്യങ്ങള്‍ ചെയ്യരുത് എന്ന് ദൈവം വളരെ വ്യക്തമായി അവര്‍ക്ക് കല്പന നല്‍കിയിരുന്നു:

 

“നിന്‍റെ സന്തതിയില്‍ ഒന്നിനെയും മോലേക്കിന്നു അര്‍പ്പിച്ചു നിന്‍റെ ദൈവത്തിന്‍റെ നാമത്തെ അശുദ്ധമാക്കരുതു; ഞാന്‍ യഹോവ ആകുന്നു. സ്ത്രീയോടു എന്നപോലെ പുരുഷനോടുകൂടെ ശയിക്കരുതു; അതു മ്ളേച്ഛത. യാതൊരു മൃഗത്തോടുംകൂടെ ശയിച്ചു അതിനാല്‍ നിന്നെ അശുദ്ധനാക്കരുതു; യാതൊരു സ്ത്രീയും ഒരു മൃഗത്തോടും കൂടെ ശയിക്കേണ്ടതിന്നു അതിന്‍റെ മുമ്പില്‍ നില്‍ക്കയും അരുതു; അതു നികൃഷ്ടം. ഇവയില്‍ ഒന്നുകൊണ്ടും നിങ്ങളെ തന്നേ അശുദ്ധരാക്കരുതു; ഞാന്‍ നിങ്ങളുടെ മുമ്പില്‍ നിന്നു നീക്കിക്കളയുന്ന ജാതികള്‍ ഇവയാല്‍ ഒക്കെയും തങ്ങളെത്തന്നേ അശുദ്ധരാക്കിയിരിക്കുന്നു. ദേശവും അശുദ്ധമായിത്തീര്‍ന്നു; അതുകൊണ്ടു ഞാന്‍ അതിന്‍റെ അകൃത്യം അതിന്മേല്‍ സന്ദര്‍ശിക്കുന്നു; ദേശം തന്‍റെ നിവാസികളെ ഛര്‍ദ്ദിച്ചുകളയുന്നു. ഈ മ്ളേച്ഛത ഒക്കെയും നിങ്ങള്‍ക്കു മുമ്പെ ആ ദേശത്തുണ്ടായിരുന്ന മനുഷ്യര്‍ ചെയ്തു, ദേശം അശുദ്ധമായി തീര്‍ന്നു നിങ്ങള്‍ക്കു മുമ്പെ ഉണ്ടായിരുന്ന ജാതികളെ ദേശം ഛര്‍ദ്ദിച്ചുകളഞ്ഞതുപോലെ നിങ്ങള്‍ അതിനെ അശുദ്ധമാക്കീട്ടു നിങ്ങളെയും ഛര്‍ദ്ദിച്ചുകളയാതിരിപ്പാന്‍ നിങ്ങള്‍ എന്‍റെ ചട്ടങ്ങളും വിധികളും പ്രമാണിക്കേണം; ഈ മ്ളേച്ഛതകളില്‍ യാതൊന്നും സ്വദേശിയാകട്ടെ നിങ്ങളുടെ ഇടയില്‍ പാര്‍ക്കുംന്ന പരദേശിയാകട്ടെ ചെയ്യരുതു. ആരെങ്കിലും ഈ സകലമ്ളേച്ഛതകളിലും ഏതെങ്കിലും ചെയ്താല്‍ അങ്ങനെ ചെയ്യുന്നവരെ അവരുടെ ജനത്തില്‍നിന്നു ഛേദിച്ചുകളയേണം. ആകയാല്‍ നിങ്ങള്‍ക്കു മുമ്പെ നടന്ന ഈ മ്ളേച്ഛമര്യാദകളില്‍ യാതൊന്നും ചെയ്യാതെയും അവയാല്‍ അശുദ്ധരാകാതെയും ഇരിപ്പാന്‍ നിങ്ങള്‍ എന്‍റെ പ്രമാണങ്ങളെ പ്രമാണിക്കേണം; ഞാന്‍ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു” (ലേവ്യാ.18:21-30)

 

ഈ കല്പന ഇസ്രായേല്‍ അനുസരിച്ചു പോരുന്നതാണ് അവരുടെ വിജയ രഹസ്യം എന്ന് മനസ്സിലാക്കിയത് കൊണ്ടാണ് ബിലെയാം തന്‍റെ കുടില തന്ത്രം ബാലാക്കിന് ഉപദേശിച്ചു കൊടുക്കുന്നത്. ബിലെയാമിന്‍റെ ഉപദേശം ബാലാക്ക് അങ്ങനെ തന്നെ നടപ്പിലാക്കി. അതിന്‍റെ അനന്തരഫലം എന്തായിരുന്നു എന്ന് ബൈബിള്‍ ഇപ്രകാരം വിവരിക്കുന്നു.

 

“യിസ്രായേല്‍ ശിത്തീമില്‍ പാര്‍ക്കുമ്പോള്‍ ജനം മോവാബ്യ സ്ത്രീകളുമായി പരസംഗം തുടങ്ങി. അവര്‍ ജനത്തെ തങ്ങളുടെ ദേവന്മാരുടെ ബലികള്‍ക്കു വിളിക്കയും ജനം ഭക്ഷിച്ചു അവരുടെ ദേവന്മാരെ നമസ്കരിക്കയും ചെയ്തു. യിസ്രായേല്‍ ബാല്‍പെയോരിനോടു ചേര്‍ന്നു, യഹോവയുടെ കോപം യിസ്രായേലിന്‍റെ നേരെ ജ്വലിച്ചു. യഹോവ മോശെയോടു: ജനത്തിന്‍റെ തലവന്മാരെയൊക്കെയും കൂട്ടി യഹോവയുടെ ഉഗ്രകോപം യിസ്രായേലിനെ വിട്ടുമാറേണ്ടതിന്നു അവരെ യഹോവയുടെ മുമ്പാകെ പരസ്യമായി തൂക്കിക്കളക എന്നു കല്പിച്ചു. മോശെ യിസ്രായേല്‍ ന്യായാധിപന്മാരോടു: നിങ്ങള്‍ ഓരോരുത്തന്‍ താന്താന്‍റെ ആളുകളില്‍ ബാല്‍പെയോരിനോടു ചേര്‍ന്നവരെ കൊല്ലുവിന്‍ എന്നു പറഞ്ഞു. എന്നാല്‍ മോശെയും സമാഗമന കൂടാരത്തിന്‍റെ വാതില്‍ക്കല്‍ കരഞ്ഞു കൊണ്ടിരിക്കുന്ന യിസ്രായേല്‍മക്കളുടെ സര്‍വ്വസഭയും കാണ്‍കെ, ഒരു യിസ്രായേല്യന്‍ തന്‍റെ സഹോദരന്മാരുടെ മദ്ധത്തിലേക്കു ഒരു മിദ്യാന്യ സ്ത്രീയെ കൊണ്ടുവന്നു. അഹരോന്‍ പുരോഹിതന്‍റെ മകനായ എലെയാസാരിന്‍റെ മകന്‍ ഫീനെഹാസ് അതു കണ്ടപ്പോള്‍ സഭയുടെ മദ്ധ്യേനിന്നു എഴുന്നേറ്റു കയ്യില്‍ ഒരു കുന്തം എടുത്തു, ആ യിസ്രായേല്യന്‍റെ പിന്നാലെ അന്ത:പുരത്തിലേക്കു ചെന്നു ഇരുവരെയും, ആ യിസ്രായേല്യനെയും ആ സ്ത്രീയെയും തന്നേ, അവളുടെ ഉദരം തുളയുംവണ്ണം കുത്തി, അപ്പോള്‍ ബാധ യിസ്രായേല്‍ മക്കളെ വിട്ടുമാറി. ബാധകൊണ്ടു മരിച്ചു പോയവര്‍ ഇരുപത്തിനാലായിരം പേര്‍.” (സംഖ്യാ.25:1-9).

 

ഇസ്രയേല്‍ ജനം ദൈവ കല്പന ലംഘിച്ച്, ദൈവവചനത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചപ്പോള്‍ യഹോവയായ ദൈവം അവരെ ശിക്ഷിക്കുന്നു. അതിനുശേഷമാണ് ഇസ്രായേലിനെക്കൊണ്ട് പാപം ചെയ്യിച്ചവരെ –  അതായത് മിദ്യാന്യരെ- ശിക്ഷിക്കുന്നത്. ദൈവത്തിന്‍റെ ജനത്തില്‍ കൊല്ലപ്പെട്ടത് ഇരുപത്തിനാലായിരം പേര്‍ എന്ന് ദൈവവചനത്തില്‍ കാണുന്നു. സംഖ്യാപുസ്തകം 31-ലെ വിഷയം ഇസ്രായേലിനെക്കൊണ്ട് പാപം ചെയ്യിച്ച മിദ്യാന്യരെ ശിക്ഷിക്കുന്നതാണ്. ആ അദ്ധ്യായം തുടങ്ങുന്നത് ഇപ്രകാരമാണ്:

 

“അനന്തരം യഹോവ മോശെയോടു അരുളിച്ചെയ്തതു: യിസ്രായേല്‍മക്കള്‍ക്കു വേണ്ടി മിദ്യാന്യരോടു പ്രതികാരം നടത്തുക; അതിന്‍റെ ശേഷം നീ നിന്‍റെ ജനത്തോടു ചേരും.”

 

ഇസ്രായേലിലെ ഇരുപത്തിനാലായിരം പേര്‍ കൊല്ലപ്പെട്ടതിന്‍റെ കാരണക്കാര്‍ മിദ്യാന്യര്‍ ആണ്. ആ പാപത്തിന് അവര്‍ ശിക്ഷ അനുഭവിക്കേണ്ടതുണ്ട്. സംഖ്യാ.31:4,5-ല്‍ നാം വായിക്കുന്നത്: “നിങ്ങള്‍ യിസ്രായേലിന്‍റെ സകല ഗോത്രങ്ങളിലും ഓരോന്നില്‍നിന്ന് ആയിരം പേരെ വീതം യുദ്ധത്തിന്നു അയക്കേണം എന്നു പറഞ്ഞു. അങ്ങനെ യിസ്രായേല്യ സഹസ്രങ്ങളില്‍നിന്ന് ഓരോ ഗോത്രത്തില്‍ ആയിരം പേര്‍ വീതം പന്തീരായിരം പേരെ യുദ്ധസന്നദ്ധരായി വേര്‍തിരിച്ചു” എന്നാണ്. ഇവര്‍ സത്യത്തില്‍ പരിശീലനം സിദ്ധിച്ച യോദ്ധാക്കളല്ല, ഈജിപ്തില്‍ അടിമപ്പണി ചെയ്തിരുന്ന ആളുകളായിരുന്നു എന്നോര്‍ക്കണം. മിദ്യാനില്‍ ഉള്ളത് യുദ്ധം ചെയ്ത് പരിചയമുള്ളവരാണ്. എന്നിട്ടും മിദ്യാന്യരുമായുള്ള യുദ്ധത്തില്‍, ഇസ്രയേല്‍ പക്ഷത്തുള്ള ഒരാള്‍ പോലും കൊല്ലപ്പെട്ടില്ല (സംഖ്യാ.31:49).

 

മിദ്യാന്യര്‍ പാപം ചെയ്യാന്‍ പ്രേരിപ്പിക്കുകയും പാപത്തില്‍ പങ്കാളികളാകുകയും ചെയ്തു. യിസ്രായേല്‍ പാപം ചെയ്തു. ഇരട്ടി ശിക്ഷ കിട്ടേണ്ടത് മിദ്യാന്യര്‍ക്കാണ്. പക്ഷേ, ദൈവം തിരഞ്ഞെടുത്ത ദൈവത്തിന്‍റെ ജനത്തെ മിദ്യാന്യര്‍ സ്ത്രീകളെ ഉപയോഗിച്ച് വശീകരിച്ചു പാപം ചെയ്യിച്ചപ്പോള്‍ ദൈവം ആദ്യം ശിക്ഷിച്ചത് തന്‍റെ സ്വന്തം ജനത്തെയാണ്!! അതിനു ശേഷമാണ് അവരെക്കൊണ്ട് പാപം ചെയ്യിപ്പിക്കാന്‍ ഇടയാക്കിയ ജനത്തെ ശിക്ഷിക്കുന്നത്. ആ ശിക്ഷിക്കുന്ന വിവരണമാണ് സംഖ്യാ.31-മധ്യായത്തില്‍ കാണുന്നത്. യിസ്രായേല്‍ പുരുഷന്മാരുമായി ലൈംഗിക വേഴ്ചയില്‍ ഏര്‍പ്പെട്ട് യിസ്രായെലില്‍ ന്യായവിധി വരാന്‍ കാരണക്കാരായവരെ കൊല്ലാനാണ് ദൈവം കല്പിച്ചത്. ന്യായവിധി ദൈവഗൃഹത്തില്‍ നിന്ന് ആരംഭിക്കുന്ന നീതിമാനായ ദൈവമാണ് ബൈബിള്‍ വെളിപ്പെടുത്തുന്ന യഹോവ. അല്ലാഹു ഈ വിധമാണോ ശിക്ഷ നടപ്പാക്കുന്നത്? ഹദീസില് നിന്ന് നമുക്ക് നോക്കാം:

 

“അബു ബുര്‍ദ: തന്‍റെ പിതാവില്‍ നിന്ന് നിവേദനം: നബി പറഞ്ഞു: ഉയിര്‍ത്തെഴുന്നെല്‍പ്പ് നാളില്‍ മുസ്ലീങ്ങളില്‍ പെട്ട ചില ആളുകള്‍ പര്‍വ്വതങ്ങള്‍ പോലുള്ള പാപങ്ങളുമായി വരും. എന്നിട്ട് അല്ലാഹു അവര്‍ക്ക്  പൊറുത്തുകൊടുക്കും. അവ ക്രിസ്ത്യാനികളുടെയോ ജൂതന്മാരുടെയോ മേല്‍ വെക്കും” (സ്വഹീഹ് മുസ്ലിം, വാല്യം 3, ഭാഗം 49, ഹദീസ് നമ്പര്‍.  51 (2767).

 

ഇതെന്ത് നീതിബോധമാണ്? മുസ്ലീങ്ങളുടെ പര്‍വ്വതങ്ങള്‍ പോലുള്ള പാപങ്ങള്‍ അല്ലാഹു ക്രിസ്ത്യാനികളുടെയും ജൂതന്മാരുടെയും മേല്‍ വെച്ചിട്ട് മുസ്ലീങ്ങള്‍ക്ക് പാപം പൊറുത്തുകൊടുക്കും എന്ന് പറയുന്നതിന്‍റെ നൈതികത എന്താണ്? ഈ നീതിബോധവുമായി ജീവിക്കുന്ന മുസ്ലീമിന് പാപത്തിനു നേരെ മുഖപക്ഷം കൂടാതെ ശിക്ഷ വിധിക്കുകയും അത് തന്‍റെ ജനത്തില്‍ നിന്ന് തന്നെ ആരംഭിക്കുകയും ചെയ്ത യഹോവയെ കുറ്റപ്പെടുത്താന്‍ എന്ത് അര്‍ഹതയാണ് ഉള്ളത്?

 

പിന്നെ ഇവരുടെ ആരോപണം, പുരുഷനോട് കൂടെ ശയിക്കാത്ത സ്ത്രീകളെ –അതായത് കന്യകകളെ ഒഴിച്ച് ബാക്കിയുള്ള സ്ത്രീകളെ മുഴുവന്‍ കൊന്നു കളയാന്‍ മോശെ കല്പിച്ചു എന്നുള്ളതാണ്. അങ്ങനെ കല്പിച്ചതിന്‍റെ കാരണം മോശെ തന്നെ അവിടെ വ്യക്തമായി പറഞ്ഞിരിക്കുന്നത് കാണാനുള്ള കണ്ണ് ദാവക്കാര്‍ക്കില്ല. “ഇവരത്രേ പെയോരിന്‍റെ സംഗതിയില്‍ ബിലെയാമിന്‍റെ ഉപദേശത്താല്‍ യിസ്രായേല്‍മക്കള്‍ യഹോവയോടു ദ്രോഹം ചെയ്‍വാനും യഹോവയുടെ സഭയില്‍ ബാധ ഉണ്ടാവാനും ഹേതുവായതു” (സംഖ്യാ.31:15) എന്നാണ് മോശെ പറയുന്നത്. യിസ്രായേല്‍ പുരുഷന്മാരെ വശീകരിച്ച് അവരുമായി ലൈംഗിക വേഴ്ചയില്‍ ഏര്‍പ്പെട്ട് ദുര്‍ന്നടപ്പ് ആചരിക്കാനും തല്‍ഫലമായി ഇസ്രായേലില്‍ 24000 പേര്‍ കൊല്ലപ്പെടുവാനും കാരണക്കാരായ സ്ത്രീകളെ വധിക്കാനാണ് മോശെ കല്പിക്കുന്നത്. “പുരുഷനോടുകൂടെ ശയിക്കാത്ത പെണ്‍കുഞ്ഞുങ്ങളെ ജീവനോടു വെച്ചുകൊള്‍വിന്‍” എന്ന് മോശെ പറയുന്നത് “ഇസ്രായേല്‍ പുരുഷനോട് കൂടെ ശയിക്കാത്ത പെണ്‍കുഞ്ഞുങ്ങളെ” ഉദ്ദേശിച്ചാണ്. ഇസ്രായേലിനെക്കൊണ്ട് പാപം ചെയ്യിക്കാത്ത സ്ത്രീകളെ കൊല്ലരുത് എന്ന് മോശെ പറയുന്നതില്‍ തെറ്റ് കാണാന്‍ മുസ്ലീങ്ങള്‍ക്ക് മാത്രമേ കഴിയൂ. കാരണം, ബഹുദൈവാരാധകരായിപ്പോയി എന്നുള്ള ഏക കാരണത്താല്‍ സ്ത്രീകളെയും കുട്ടികളെയും കൊല്ലാന്‍ മുസ്ലീങ്ങള്‍ക്ക് അനുവാദം കൊടുത്തിട്ടുള്ള മുഹമ്മദ് ആണ് അവരുടെ മാതൃകാ പുരുഷന്‍:

 

“സഅബു(റ) പറയുന്നു: തിരുമേനി (സ) ‘അബവാഇ’ല്‍ (അല്ലെങ്കില്‍ ‘വദ്ദാനി’ല്‍) വെച്ച് എന്‍റെ അരികിലൂടെ കടന്നു പോയി. അന്നേരം ഒരു വിഷയത്തെക്കുറിച്ച് തിരുമേനിയോട് ചോദിച്ചു. രാത്രി സമയങ്ങളില്‍ ബഹുദൈവവിശ്വാസികളുടെ ഒരു വീട് ആക്രമിക്കപ്പെടുന്നു. അവരുടെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ആപത്ത് സംഭവിക്കുവാന്‍ ഇട വരുന്നു. അതിനെക്കുറിച്ച് എന്താണവിടുന്നു നിര്‍ദ്ദേശിക്കുന്നത്? തിരുമേനി അരുളി: “ആ  സ്ത്രീകളും കുട്ടികളും ബഹുദൈവ വിശ്വാസികളില്‍പ്പെട്ടവര്‍ തന്നെയാണല്ലോ.” “അല്ലാഹുവിനും അവന്‍റെ ദൂതനുമല്ലാതെ മേച്ചില്‍സ്ഥലം സ്ഥാപിക്കാന്‍ അധികാരമില്ലെ”ന്ന് തിരുമേനി അരുളുന്നതും ഞാന്‍ കേട്ടു. (സ്വഹീഹുല്‍ ബുഖാരി, അദ്ധ്യായം 58, ഹദീസ്‌ നമ്പര്‍ 1254, പേജ് 634)

 

“സ്വഅബ് ബ്നു ജസാമത്ത് നിവേദനം: ഞാന്‍ നബിയോട് ചോദിച്ചു: ‘അല്ലാഹുവിന്‍റെ തിരുദൂതരേ, ഞങ്ങള്‍ രാത്രിയില്‍ ബഹുദൈവവിശ്വാസികളുടെ കുട്ടികളെ വധിച്ചു പോകാറുണ്ട്.’ നബി പറഞ്ഞു: ‘അവരും അവരില്‍പ്പെട്ടവര്‍ തന്നെയല്ലേ.’ (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 32, ഹദീസ്‌ നമ്പര്‍ 26 (1745)

 

ബഹുദൈവാരാധകരായിപ്പോയി എന്നുള്ളത് കൊണ്ട് മാത്രം അവരുടെ സ്ത്രീകളും കുട്ടികളും കൊല്ലപ്പെടേണ്ടവരാണ് എന്ന് വിശ്വസിച്ചു നടക്കുന്ന മുസ്ലീങ്ങള്‍ക്ക് “ഇസ്രായേലിനെക്കൊണ്ട് പാപം ചെയ്യിച്ചിട്ടില്ലാത്ത സ്ത്രീകളെ കൊന്നുകളയണ്ട” എന്ന മോശെയുടെ കല്പന തെറ്റായി തോന്നിയില്ലെങ്കിലാണ് അത്ഭുതം!

 

പിന്നെ ഇവരുടെ ആരോപണം, പുരുഷനോട് കൂടെ ശയിച്ചിട്ടില്ലാത്ത സ്ത്രീകളെ കൊല്ലാതെ വെക്കാന്‍ പറഞ്ഞത് ഇസ്രായേലില്‍ ഉള്ളവര്‍ക്ക് ഭോഗിക്കാന്‍ വേണ്ടിയാണ് എന്നുള്ളതാണ്. അവരങ്ങനെ ചിന്തിക്കാന്‍ കാരണം അമുസ്ലീം സ്ത്രീകളെ അടിമകളായി പിടിച്ച് ഭോഗിക്കാന്‍ ഉള്ള അനുമതി ഖുര്‍ആനും ഹദീസും മുസ്ലീങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട് എന്നുള്ളതിനാലാണ്. ഇന്ത്യ പോലെ മുസ്ലീങ്ങള്‍ ന്യൂനപക്ഷമായിരിക്കുന്നിടത്ത് ആ കല്പനകള്‍ അനുസരിക്കാന്‍ പോയാല്‍ പൊടി കാണില്ല എന്നറിയാവുന്നതു കൊണ്ട് ഇവരത് അനുസരിക്കുന്നില്ല. മറ്റു രാജ്യക്കാരുടെ ബുദ്ധിയും അദ്ധ്വാനവും കൊണ്ട് വളര്‍ന്നു വന്നതായതിനാല്‍ ഗള്‍ഫ് രാജ്യങ്ങളും ഈ കല്പന അനുസരിക്കാന്‍ തയ്യാറാകുന്നില്ല. എന്നാല്‍ പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഘാനിസ്ഥാന്‍, ഇറാക്ക് പോലെയുള്ള രാജ്യങ്ങളിലെ മുസ്ലീങ്ങള്‍ ഈ കല്പന ഇപ്പോഴും പാലിച്ചു പോരാറുണ്ട് എന്ന് അവിടെ നിന്നുള്ള പത്രവാര്‍ത്തകള്‍ ശ്രദ്ധിക്കുന്നവര്‍ക്കറിയാം.

 

അടിമ സ്ത്രീയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ബൈബിള്‍ അതിന്‍റെ അനുയായികള്‍ക്ക് അനുവാദം നല്‍കുന്നില്ല. അങ്ങനെയൊരു കാര്യത്തിന് കാല് കുത്താനുള്ള വകുപ്പ് പോലും ബൈബിളിലില്ല. ബൈബിള്‍ പറയുന്നത്, അടിമ സ്ത്രീയോട് ഇഷ്ടം തോന്നിയാല്‍ അവളെ നിന്‍റെ “ഭാര്യയായി” എടുക്കണം എന്നാണ് (ആവര്‍. 21:13). അല്ലാതെ അവളെ ലൈംഗിക ഉപകരണമായി കൊണ്ട് നടക്കാം എന്നല്ല. പക്ഷെ അതല്ല ഇസ്ലാമിലെ സ്ഥിതി. ഖുര്‍ആന്‍ എന്തുപറയുന്നു എന്ന് നോക്കാം:

 

“തങ്ങളുടെ ഭാര്യമാരുമായോ, തങ്ങളുടെ അധീനത്തിലുള്ള അടിമസ്ത്രീകളുമായോ ഉള്ള ബന്ധം ഒഴികെ. അപ്പോള്‍ അവര്‍ ആക്ഷേപാര്‍ഹരല്ല” (സൂറാ.23:6)

 

അടിമസ്ത്രീകളെ ഭാര്യയായി സ്വീകരിക്കുന്ന കാര്യമാണ് ഇതെന്നാണ് വ്യാഖ്യാന ഫാക്ടറി നടത്തുന്നവര്‍ പറയുക, പക്ഷെ ഭാര്യയായി സ്വീകരിക്കുന്ന കാര്യമല്ല, അടിമ സ്ത്രീകളുമായി ബന്ധപ്പെടുന്നതിനെ കുറിച്ചാണ് അവിടെ പറഞ്ഞിരിക്കുന്നത്. സൂറാ.24:31-ല്‍ പറയുന്നത് “അടിമസ്ത്രീകളെ കൊണ്ട് വേശ്യാവൃത്തി ചെയ്യാന്‍ നിര്‍ബന്ധിക്കരുത്. ഇനി ആരെങ്കിലും അങ്ങനെ തന്‍റെ അടിമയെക്കൊണ്ട് വേശ്യാവൃത്തി ചെയ്യിച്ചെന്നു വെച്ച് അതൊരു കുറ്റമായി അല്ലാഹു കാണുന്നില്ല, അല്ലാഹു അതൊക്കെ പൊറുത്തു കൊടുക്കും” എന്നാണ്! ഇനി നമുക്ക് ഹദീസുകളില്‍ നിന്ന് നോക്കാം:

 

“അബൂസഈദ്‌ (റ) പറയുന്നു: “ഞങ്ങള്‍ ബനു മുസ്തലഖ് യുദ്ധത്തില്‍ തിരുമേനി(സ)യോടൊപ്പം പോയി. കുറേ അറബി സ്ത്രീകളെ ബന്ധനസ്ഥരാക്കി. ഞങ്ങള്‍ക്ക്‌ സ്ത്രീകളുമായി സഹവസിക്കാന്‍ ആഗ്രഹം തോന്നി. സ്ത്രീകളുമായി സഹവസിക്കാതിരിക്കുന്നത് ഞങ്ങള്‍ക്കസഹ്യമായിത്തീര്‍ന്നു. “അസ്ല്‍” ചെയ്യാനാണ് ഞങ്ങളാഗ്രഹിച്ചത്.  അതനുസരിച്ച് പ്രവര്‍ത്തിക്കാനുദ്ദേശിച്ചു. തിരുമേനിയാകട്ടെ ഞങ്ങളുടെ മുമ്പില്‍ ഉണ്ട് താനും. തിരുമേനിയോട് ചോദിക്കും മുമ്പാണ് ഞങ്ങള്‍ ആ തീരുമാനമെടുത്തത്. അവസാനം അതിനെപ്പറ്റി തിരുമേനിയോട് ഞങ്ങള്‍ ചോദിച്ചു. തിരുമേനി അരുളി: “നിങ്ങളത് ചെയ്യാതിരുന്നാല്‍ എന്താണ് ദോഷം? ലോകാവസാനം വരേയ്ക്കും ഉടലെടുക്കുവാന്‍ പോകുന്ന ഒരു ജീവിയെങ്കിലും ഉടലെടുക്കാതെ പോവുകയില്ല തന്നെ.” (സഹീഹുല്‍ ബുഖാരി, അദ്ധ്യായം 63, ഹദീസ്‌ നമ്പര്‍ 1590, പേജ് 776)

 

ലൈംഗികവേഴ്ചയില്‍ ഏര്‍പ്പെടുമ്പോള്‍ സ്ത്രീ ഗര്‍ഭിണിയാകരുത് എന്നുള്ളതിനാല്‍ ശുക്ലം നിലത്ത് വീഴ്ത്തി കളയുന്നതിനെയാണ് “അസ്ല്‍” എന്ന് പറയുന്നത്. അടിമച്ചന്തയില്‍ കൊണ്ടുപോയി വില്‍ക്കുമ്പോള്‍ ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് വില കുറവായിരിക്കും എന്നത് കൊണ്ടാണ് ഇവര്‍ അസ്ല്‍ ചെയ്യാന്‍ ആഗ്രഹിച്ചത്‌. എന്നാല്‍ “അസ്ല്‍ ചെയ്യേണ്ട കാര്യമൊന്നുമില്ല, നിങ്ങളുടെ ബീജം സ്ത്രീയുടെ യോനിയിലേക്ക് തന്നെ നിക്ഷേപിച്ചോ” എന്നാണ് മുഹമ്മദ്‌ പറഞ്ഞത്. ഈ പഠിപ്പിക്കലൊക്കെ മദ്രസ്സയില്‍ നിന്ന് കിട്ടിയിട്ടുള്ളത് കൊണ്ട് ഇവരുടെയൊക്കെ വിചാരം അടിമ എന്ന് പറഞ്ഞാല്‍ കാശ് കൊടുക്കാതെ ഭോഗിക്കാന്‍ വേണ്ടി ഉള്ള വസ്തു ആണെന്നാണ്‌. സ്വന്തം കിത്താബുകളില്‍ നിന്ന് കിട്ടിയ ആ അബദ്ധ ധാരണയുടെ പുറത്താണ് ഇമ്മാതിരി വിവരക്കേടുകള്‍ അവര്‍ വിളിച്ചു പറയുന്നത്.

 

ഇനി, മിദ്യാന്യരെ മുഴുവന്‍ നശിപ്പിച്ചുവോ എന്ന് നോക്കിയാല്‍ ഇല്ല എന്നാണ് നമുക്ക് കിട്ടുന്ന ഉത്തരം. പില്‍ക്കാലത്ത്, മിദ്യാന്യര്‍ ഇസ്രായേലിനോട് യുദ്ധത്തിന് വരുന്നതായി നാം കാണുന്നുണ്ട്:

 

“യിസ്രായേല്‍മക്കള്‍ പിന്നെയും യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു. യഹോവ അവരെ ഏഴു സംവത്സരം മിദ്യാന്‍റെ കയ്യില്‍ ഏല്പിച്ചു. മിദ്യാന്‍ യിസ്രായേലിന്‍ മേല്‍ ആധിക്യം പ്രാപിച്ചു; യിസ്രായേല്‍മക്കള്‍ മിദ്യാന്യരുടെ നിമിത്തം പര്‍വ്വതങ്ങളിലെ ഗഹ്വരങ്ങളും ഗുഹകളും ദുര്‍ഗ്ഗങ്ങളും ശരണമാക്കി. യിസ്രായേല്‍ വിതെച്ചിരിക്കുമ്പോള്‍ മിദ്യാന്യരും അമാലേക്യരും കിഴക്കുദേശക്കാരും അവരുടെ നേരെ വരും. അവര്‍ അവര്‍ക്കു വിരോധമായി പാളയമിറങ്ങി ഗസ്സാവരെ നാട്ടിലെ വിള നശിപ്പിക്കും; യിസ്രായേലിന്നു ആഹാരമോ ആടോ മാടോ കഴുതയോ ഒന്നും ശേഷിപ്പിക്കയില്ല. അവര്‍ തങ്ങളുടെ കന്നുകാലികളും കൂടാരങ്ങളുമായി പുറപ്പെട്ടു വെട്ടുക്കിളിപോലെ കൂട്ടമായി വരും; അവരും അവരുടെ ഒട്ടകങ്ങളും അസംഖ്യം ആയിരുന്നു; അവര്‍ ദേശത്തു കടന്നു നാശം ചെയ്യും. ഇങ്ങനെ മിദ്യാന്യരാല്‍ യിസ്രായേല്‍ ഏറ്റവും ക്ഷയിച്ചു; യിസ്രായേല്‍മക്കള്‍ യഹോവയോടു നിലവിളിച്ചു.” (ന്യായാധിപന്മാര്‍.6:1-6)

 

ഇസ്രായേലിന്‍റെ മേല്‍ ആധിപത്യം നടത്താന്‍ കഴിയുന്ന ഒരു ശക്തിയായി മിദ്യാന്യര്‍ നൂറ്റാണ്ടുകള്‍ക്ക് ശേഷവും നിലനിന്നിരുന്നു. അതായത്, മിദ്യാന്യരെ മുഴുവനും കൊല്ലുകയല്ല, യിസ്രായേലിനെ കൊണ്ട് പാപം ചെയ്യിപ്പിച്ച മിദ്യാന്യരിലെ ഒരു വിഭാഗത്തിനെ മാത്രമാണ് മോശെയുടെ കല്പനയാല്‍ ഇസ്രായേല്‍ ജനം കൊന്നത്. അത് തികച്ചും ന്യായമായ കാര്യമാണ്. പാപം ചെയ്ത ഇസ്രായേല്‍ ജനത്തെയും അവരെക്കൊണ്ടു പാപം ചെയ്യിച്ച മിദ്യാന്യരെയും ഒരുപോലെ മുഖപക്ഷം കൂടാതെ ശിക്ഷിക്കുന്നതില്‍ അനീതി കാണാന്‍ കഴിയുന്നത് മുസ്ലീങ്ങള്‍ക്ക് മാത്രമാണ്.

]]>
https://sathyamargam.org/2015/05/%e0%b4%ae%e0%b5%8b%e0%b4%b6%e0%b5%86-%e0%b4%ae%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%a8%e0%b5%8d%e0%b4%af%e0%b4%b0%e0%b5%86-%e0%b4%95%e0%b5%8a%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%a8/feed/ 2
മുഹമ്മദിന്‍റെ ഇരട്ടത്താപ്പുകള്‍ (ഭാഗം-2) https://sathyamargam.org/2015/05/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%87%e0%b4%b0%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4-3/ https://sathyamargam.org/2015/05/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%87%e0%b4%b0%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4-3/#respond Sat, 30 May 2015 11:08:38 +0000 http://www.sathyamargam.org/?p=1098  

മുഹമ്മദിന്‍റെ വാക്കും പ്രവൃത്തികളും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാന്‍ ഉതകുന്ന ചില ഹദീസുകളാണ് താഴെ കൊടുക്കുന്നത്:

 

അനസ്‌ നിവേദനം: ‘നബി നിന്നുകൊണ്ട് കുടിക്കുന്നത് വിരോധിച്ചിട്ടുണ്ട്.’ (സഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 36, ഹദീസ്‌ നമ്പര്‍ 112 (2024)

 

അനസ്‌ നബിയില്‍ നിന്നും നിവേദനം: അവിടുന്ന് മനുഷ്യന്‍ നിന്നു കുടിക്കുന്നത് നിരോധിച്ചു. ഖത്താദ: പറഞ്ഞു: ഞങ്ങള്‍ ചോദിച്ചു: ‘ഭക്ഷണം കഴിക്കലോ?’ നബി പറഞ്ഞു: ‘അത് ഏറ്റവും ചീത്തയും മോശവും ആകുന്നു.’ (സഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 36, ഹദീസ്‌ നമ്പര്‍ 113)

 

അബുഗത്ഫാനുല്‍ മുരിയ്യ്‌ നിവേദനം: അബു ഹുറയ്റ പറയുന്നതായി അദ്ദേഹം കേട്ടു: റസൂല്‍ പറഞ്ഞു: വല്ലവനും മറന്ന് (അങ്ങനെ കുടിച്ചാല്‍ ) അവന്‍ ഛര്‍ദ്ദിപ്പിക്കട്ടെ.’ (സഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 36, ഹദീസ്‌ നമ്പര്‍ 116 (2026)

 

ഇതിനും പ്രത്യേക വിശദീകരണമോ വ്യാഖ്യാനമോ ആവശ്യമില്ല. ഒരുത്തന്‍ അബദ്ധവശാല്‍ നിന്നുകൊണ്ട് വെള്ളം കുടിച്ചു പോയാല്‍ അവനതു ഛര്‍ദ്ദിപ്പിപ്പിച്ചു കളയാന്‍ ബാധ്യസ്ഥനാണ് എന്നാണ് മുഹമ്മദ്‌ പറഞ്ഞത്. എന്നാല്‍ മുഹമ്മദ്‌ പ്രവൃത്തിയിലൂടെ കാണിച്ചു കൊടുത്തത് എന്താണെന്ന് താഴെ കൊടുക്കുന്നു:

 

ഇബ്നു അബ്ബാസ്‌ നിവേദനം: ഞാന്‍ റസൂല്‍ തിരുമേനിക്ക്‌ അല്പം സംസം വെള്ളം കുടിക്കാന്‍ കൊടുത്തു. അപ്പോള്‍ അത് നബി നിന്നു കുടിച്ചു. (സഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 36, ഹദീസ്‌ നമ്പര്‍ 117 (2027)

 

ഇബ്നു അബ്ബാസ്‌ നിവേദനം: നബി അവിടെയുള്ള ഒരു ബക്കറ്റില്‍ നിന്നു സംസം വെള്ളം എടുത്തു നിന്നു കുടിച്ചു. (സഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 36, ഹദീസ്‌ നമ്പര്‍ 118)

 

ഇബ്നു അബ്ബാസ്‌ നിവേദനം: നബി കഅ്ബത്തിന്‍റെ അടുത്തുവെച്ചു വെള്ളം ആവശ്യപ്പെട്ടു. ഞാന്‍ സംസം വെള്ളം കുടിക്കാന്‍ കൊടുത്തപ്പോള്‍ നിന്നു കൊണ്ട് കുടിച്ചു. (സഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 36, ഹദീസ്‌ നമ്പര്‍ 120)

 

മുഹമ്മദിന് ദാഹം വന്നപ്പോ മുഹമ്മദ്‌ പണ്ട് താന്‍ പറഞ്ഞ സകല കാര്യങ്ങളും മറന്നു പോയി, നിന്ന നില്‍പ്പില്‍ത്തന്നെ വെള്ളം കുടിച്ചു ദാഹം തീര്‍ത്തതിനു ശേഷമാണു മുഹമ്മദ്‌ പാത്രം താഴെ വെച്ചത്!! ഇരട്ടത്താപ്പ്‌ കൈമുതലായുള്ള, ഓന്തിനെപ്പോലെ തരാതരം പോലെ നിറം മാറുന്ന മനുഷ്യനാണ് മുഹമ്മദ്‌ എന്നാരെങ്കിലും ചിന്തിച്ചു പോയാല്‍ അവരെ കുറ്റപ്പെടുത്താനൊക്കുമോ? (തുടരും…)

 

]]>
https://sathyamargam.org/2015/05/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%87%e0%b4%b0%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4-3/feed/ 0
മുസ്ലീങ്ങളെ ശിര്‍ക്ക്‌ ചെയ്യാന്‍ പ്രേരിപ്പിക്കുന്ന ഖുര്‍ആന്‍!! https://sathyamargam.org/2015/05/%e0%b4%ae%e0%b5%81%e0%b4%b8%e0%b5%8d%e0%b4%b2%e0%b5%80%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%86-%e0%b4%b6%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d%e2%80%8c-%e0%b4%9a/ https://sathyamargam.org/2015/05/%e0%b4%ae%e0%b5%81%e0%b4%b8%e0%b5%8d%e0%b4%b2%e0%b5%80%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%86-%e0%b4%b6%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d%e2%80%8c-%e0%b4%9a/#comments Fri, 29 May 2015 09:03:17 +0000 http://www.sathyamargam.org/?p=1094

 

ഇസ്ലാമിക വിശ്വാസമനുസരിച്ച് ക്ഷമിക്കപ്പെടാത്ത പാപമാണ് ശിര്‍ക്ക്‌ എന്നുള്ളത്. അല്ലാഹുവിന് പങ്കാളിയെ ചേര്‍ക്കലാണത്. അതായത് ഏകനായ അല്ലാഹുവിനോടൊപ്പം വേറെ ഏതെങ്കിലും വ്യക്തിയെയോ വസ്തുക്കളെയോ ചേര്‍ത്തുപറയുന്നതാണ് ശിര്‍ക്ക്‌. അല്ലാഹുവിനു പങ്കാളിയെ വെക്കുന്നത് ഏറ്റവും വലിയ പാപമാണ് എന്ന് നാഴികയ്ക്ക് നാല്പതു വട്ടം ഉച്ചത്തില്‍ ഒച്ചവെക്കുന്ന മുസ്ലീങ്ങള്‍ പക്ഷേ മനസ്സിലാക്കാത്ത ഒരു കാര്യമുണ്ട്, തങ്ങള്‍ വിശ്വസിക്കുന്ന ഗ്രന്ഥമായ ഖുര്‍ആന്‍ അല്ലാഹുവിനോട് മറ്റൊരാളെ പങ്കു ചേര്‍ക്കുന്നുണ്ട് എന്നുള്ളത്. താഴെയുള്ള ചില ആയത്തുകള്‍ നമുക്കൊന്ന് പരിശോധിച്ച് നോക്കാം:

 

1. “അവരുടെ അടുക്കലേക്ക്‌ ( യുദ്ധം കഴിഞ്ഞ്‌ ) നിങ്ങള്‍ മടങ്ങിയെത്തിയാല്‍ അവര്‍ നിങ്ങളോട്‌ ഒഴികഴിവ്‌ പറയുന്നതാണ്‌. പറയുക: നിങ്ങള്‍ ഒഴികഴിവൊന്നും പറയേണ്ട. നിങ്ങളെ ഞങ്ങള്‍ വിശ്വസിക്കുകയേ ഇല്ല. ( കാരണം ) നിങ്ങളുടെ ചില വര്‍ത്തമാനങ്ങള്‍ അല്ലാഹു ഞങ്ങള്‍ക്ക്‌ അറിയിച്ച്‌ തന്നിട്ടുണ്ട്‌. നിങ്ങളുടെ പ്രവര്‍ത്തനം അല്ലാഹുവും അവന്‍റെ ദൂതനും കാണുന്നതുമാണ്‌. പിന്നീട്‌ അദൃശ്യവും ദൃശ്യവും അറിയുന്നവന്‍റെ അടുത്തേക്ക്‌ നിങ്ങള്‍ മടക്കപ്പെടുന്നതാണ്‌. നിങ്ങള്‍ പ്രവര്‍ത്തിച്ച്‌ കൊണ്ടിരുന്നതിനെപ്പറ്റി അപ്പോള്‍ അവന്‍ നിങ്ങള്‍ക്ക്‌ വിവരം നല്‍കുന്നതാണ്‌.” (സൂറാ.9:94)

““““നിങ്ങളുടെ പ്രവര്‍ത്തനം അല്ലാഹുവും അവന്‍റെ ദൂതനും കാണുന്നതുമാണ്‌””” രണ്ടു പേരും സര്‍വ്വജ്ഞാനികള്‍

 

2. “നിങ്ങളെ തൃപ്തിപ്പെടുത്താന്‍ വേണ്ടി നിങ്ങളോടവര്‍ അല്ലാഹുവിന്‍റെ പേരില്‍ സത്യം ചെയ്ത്‌ സംസാരിക്കുന്നു. എന്നാല്‍ അവര്‍ സത്യവിശ്വാസികളാണെങ്കില്‍ അവര്‍ തൃപ്തിപ്പെടുത്തുവാന്‍ ഏറ്റവും അവകാശപ്പെട്ടവര്‍ അല്ലാഹുവും അവന്‍റെ ദൂതനുമാണ്‌.” (സൂറാ.9:62)

അല്ലാഹുവിനേയും അവന്‍റെ ദൂതനേയും തൃപ്തിപ്പെടുത്തണം! രണ്ടു പേരും തുല്യര്‍…

 

3. “വല്ലവനും അല്ലാഹുവോടും അവന്‍റെ ദൂതനോടും എതിര്‍ത്ത്‌ നില്‍ക്കുന്ന പക്ഷം അവന്ന്‌ നരകാഗ്നിയാണുണ്ടായിരിക്കുക എന്നും, അവനതില്‍ നിത്യവാസിയായിരിക്കുമെന്നും അവര്‍ മനസ്സിലാക്കിയിട്ടില്ലേ? അതാണ്‌ വമ്പിച്ച അപമാനം” (സൂറാ.9:63)

അല്ലാഹുവിനേയും അവന്‍റെ ദൂതനേയും എതിര്‍ക്കുന്നവര്‍ക്ക്‌ നരകാഗ്നി പ്രതിഫലം. രണ്ടു പേരും ദൈവങ്ങള്‍ ആണോ എന്നൊരാള്‍ സംശയിച്ചാല്‍ അയാളെ കുറ്റം പറയാനാകില്ല.

 

4. “സത്യവിശ്വാസികളും സത്യവിശ്വാസിനികളും അന്യോന്യം മിത്രങ്ങളാകുന്നു. അവര്‍ സദാചാരം കല്‍പിക്കുകയും, ദുരാചാരത്തില്‍ നിന്ന്‌ വിലക്കുകയും, നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും, സകാത്ത്‌ നല്‍കുകയും, അല്ലാഹുവെയും അവന്‍റെ ദൂതനെയും അനുസരിക്കുകയും ചെയ്യുന്നു. അത്തരക്കാരോട്‌ അല്ലാഹു കരുണ കാണിക്കുന്നതാണ്‌. തീര്‍ച്ചയായും അല്ലാഹു പ്രതാപിയും യുക്തിമാനുമാണ്‌” (സൂറാ.9:71)

“““അവര്‍ സദാചാരം കല്‍പിക്കുകയും, ദുരാചാരത്തില്‍ നിന്ന്‌ വിലക്കുകയും, നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും, സകാത്ത്‌ നല്‍കുകയും, അല്ലാഹുവെയും അവന്‍റെ ദൂതനെയും അനുസരിക്കുകയും ചെയ്യുന്നു”””” രണ്ടു പേരും തുല്യര്‍

 

5. “സത്യവിശ്വാസികള്‍ സംഘടിതകക്ഷികളെ കണ്ടപ്പോള്‍ ഇപ്രകാരം പറഞ്ഞു: ഇത്‌ അല്ലാഹുവും അവന്‍റെ ദൂതനും ഞങ്ങളോട്‌ വാഗ്ദാനം ചെയ്തിട്ടുള്ളതാകുന്നു. അല്ലാഹുവും അവന്‍റെ ദൂതനും സത്യമാണ്‌ പറഞ്ഞിട്ടുള്ളത്‌. അതവര്‍ക്ക്‌ വിശ്വാസവും അര്‍പ്പണവും വര്‍ദ്ധിപ്പിക്കുക മാത്രമേ ചെയ്തുള്ളൂ.” (സൂറാ.33:22)

രണ്ടു പേരും സമന്മാര്‍

 

6. “അല്ലാഹുവെയും അവന്‍റെ ദൂതനെയും പരലോകഭവനത്തെയുമാണ്‌ നിങ്ങള്‍ ഉദ്ദേശിക്കുന്നതെങ്കില്‍ നിങ്ങളുടെ കൂട്ടത്തില്‍ സദ്‌വൃത്തകളായിട്ടുള്ളവര്‍ക്ക്‌ അല്ലാഹു മഹത്തായ പ്രതിഫലം ഒരുക്കിവെച്ചിട്ടുണ്ട്‌.” (സൂറാ.33:29)

ഇവര്‍ തുല്യരല്ല എന്ന് ആരെങ്കിലും പറയുമോ?

 

7. “നിങ്ങളില്‍ ആരെങ്കിലും അല്ലാഹുവോടും അവന്‍റെ ദൂതനോടും താഴ്മകാണിക്കുകയും സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പക്ഷം അവള്‍ക്ക്‌ അവളുടെ പ്രതിഫലം രണ്ടുമടങ്ങായി നാം നല്‍കുന്നതാണ്‌. അവള്‍ക്ക്‌ വേണ്ടി നാം മാന്യമായ ഉപജീവനം ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു” (സൂറാ.33:31)

അല്ലാഹുവിനോടും മുഹമ്മദിനോടും താഴ്മ കാണിക്കണം എന്ന് പറയുമ്പോള്‍ രണ്ടു പേരും സമന്മാര്‍ ആണെന്നാണ്‌ ചിന്തിക്കുന്നവര്‍ക്ക് മനസ്സിലാകുക.

 

8. “നിങ്ങള്‍ നിങ്ങളുടെ വീടുകളില്‍ അടങ്ങിക്കഴിയുകയും ചെയ്യുക. പഴയ അജ്ഞാനകാലത്തെ സൌന്ദര്യപ്രകടനം പോലുള്ള സൌന്ദര്യപ്രകടനം നിങ്ങള്‍ നടത്തരുത്‌. നിങ്ങള്‍ നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും, സകാത്ത്‌ നല്‍കുകയും അല്ലാഹുവെയും അവന്‍റെ ദൂതനെയും അനുസരിക്കുകയും ചെയ്യുക. ( പ്രവാചകന്‍റെ ) വീട്ടുകാരേ! നിങ്ങളില്‍ നിന്ന്‌ മാലിന്യം നീക്കികളയുവാനും, നിങ്ങളെ ശരിയായി ശുദ്ധീകരിക്കുവാനും മാത്രമാണ്‌ അല്ലാഹു ഉദ്ദേശിക്കുന്നത്‌” (സൂറാ.33:33)

“““അല്ലാഹുവെയും അവന്‍റെ ദൂതനെയും അനുസരിക്കുക””” രണ്ട് ദൈവങ്ങള്‍!!!

 

9. “അല്ലാഹുവും അവന്‍റെ റസൂലും ഒരു കാര്യത്തില്‍ തീരുമാനമെടുത്ത്‌ കഴിഞ്ഞാല്‍ സത്യവിശ്വാസിയായ ഒരു പുരുഷന്നാകട്ടെ, സ്ത്രീക്കാകട്ടെ തങ്ങളുടെ കാര്യത്തെ സംബന്ധിച്ച്‌ സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല.” (സൂറാ.33:36a)

രണ്ട് തുല്യ വിധികര്‍ത്താക്കള്‍

 

10. “വല്ലവനും അല്ലാഹുവെയും അവന്‍റെ ദൂതനെയും ധിക്കരിക്കുന്ന പക്ഷം അവന്‍ വ്യക്തമായ നിലയില്‍ വഴിപിഴച്ചു പോയിരിക്കുന്നു.” (സൂറാ.33:36b)

രണ്ട് പേരെയും ഒരു പോലെ ഭയപ്പെടണം!!

 

11. “അല്ലാഹുവെയും അവന്‍റെ റസൂലിനെയും ദ്രോഹിക്കുന്നവരാരോ അവരെ ഇഹത്തിലും പരത്തിലും അല്ലാഹു ശപിച്ചിരിക്കുന്നു. അവര്‍ക്കുവേണ്ടി അപമാനകരമായ ശിക്ഷ അവന്‍ ഒരുക്കിവെച്ചിട്ടുമുണ്ട്‌” (സൂറാ.33:57)

ഇവരെങ്ങനെ തുല്യപങ്കാളികളല്ലാതാകും?

 

12. “അവരുടെ മുഖങ്ങള്‍ നരകത്തില്‍ കീഴ്മേല്‍ മറിക്കപ്പെടുന്ന ദിവസം. അവര്‍ പറയും: ഞങ്ങള്‍ അല്ലാഹുവെയും റസൂലിനെയും അനുസരിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ!” (സൂറാ.33:66)

ഇവരെങ്ങനെ തുല്യരല്ലാത്തവരാകും?

 

13. “അല്ലാഹുവെയും അവന്‍റെ ദൂതനെയും ആര്‍ അനുസരിക്കുന്നുവോ അവന്‍ മഹത്തായ വിജയം നേടിയിരിക്കുന്നു” (സൂറാ.33:71b)

ഇവര്‍ തുല്യരല്ലെങ്കില്‍ പിന്നെ വേറെ ആരാണ് തുല്യര്‍?

 

അല്ലാഹു ഏകനാണ് എന്ന് ഖുര്‍ആനില്‍ മലക്ക് വാചകമടിക്കുന്നുണ്ടെങ്കിലും നമുക്ക്‌ കാണാന്‍ കഴിയുന്നത്, ഒറ്റയ്ക്ക് നില്‍ക്കാന്‍ കെല്‍പ്പില്ലാത്ത ഒരു അല്ലാഹുവിനെയാണ്. ‘തന്‍റെ പ്രവാചകനോടൊപ്പം നിന്നില്ലെങ്കില്‍ തന്‍റെ ശക്തിയെല്ലാം നഷ്ടപ്പെട്ടു പോകുമോ എന്ന് അല്ലാഹു ഭയപ്പെടുന്നത് പോലെയുണ്ട്, മുകളിലെ ആയത്തുകള്‍’ എന്നൊരാള്‍ ചിന്തിച്ചാല്‍ അതില്‍ തെറ്റ് പറയാന്‍ കഴിയുമോ? ഏതായാലും അല്ലാഹുവിനോട് പങ്കു ചേര്‍ക്കുന്നത് ക്ഷമിക്കപ്പെടാത്ത പാപമാണ് എന്ന് പറയുന്ന മുസ്ലീങ്ങള്‍ ഇനിയെങ്കിലും ഈ ആയത്തുകള്‍ വായിച്ചു മനസ്സിലാക്കുകയും തങ്ങളുടെ നിലപാടുകള്‍ തിരുത്തുകയും ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു…

]]>
https://sathyamargam.org/2015/05/%e0%b4%ae%e0%b5%81%e0%b4%b8%e0%b5%8d%e0%b4%b2%e0%b5%80%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%86-%e0%b4%b6%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d%e2%80%8c-%e0%b4%9a/feed/ 4
ആയിശയുടെ വിവാഹവും ഞങ്ങളുടെ ചില ചോദ്യങ്ങളും… https://sathyamargam.org/2015/04/%e0%b4%86%e0%b4%af%e0%b4%bf%e0%b4%b6%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b5%e0%b4%bf%e0%b4%b5%e0%b4%be%e0%b4%b9%e0%b4%b5%e0%b5%81%e0%b4%82-%e0%b4%9e%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%81/ https://sathyamargam.org/2015/04/%e0%b4%86%e0%b4%af%e0%b4%bf%e0%b4%b6%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b5%e0%b4%bf%e0%b4%b5%e0%b4%be%e0%b4%b9%e0%b4%b5%e0%b5%81%e0%b4%82-%e0%b4%9e%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%81/#comments Wed, 08 Apr 2015 06:13:12 +0000 http://www.sathyamargam.org/?p=1079  

ഇസ്ലാമിക ലോകം ആദരിക്കുന്ന  പണ്ഡിതനായ സയ്യിദ്‌ സുലൈമാന്‍ നദ്വ്വി രചിച്ച ‘ഉമ്മുല്‍ മുഅ്മിനീന്‍ ആഇശ’ എന്ന ഗ്രന്ഥം എം.പി.അബ്ദുര്‍റഹ്മാന്‍ കുരിക്കള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യുകയും ഇസ്ലാമിക്‌ പബ്ലിഷിംഗ് ഹൗസ് പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. ഈ ഗ്രന്ഥത്തില്‍ നിന്നുള്ള ചില ഭാഗങ്ങളാണ് താഴെ കൊടുക്കുന്നത്:

 

“പ്രവാചകത്വലബ്ധിയുടെ നാലാം വര്‍ഷത്തിന്‍റെ ആരംഭത്തില്‍ ആഇശയുടെ ജനനവും 10-ം വര്‍ഷത്തില്‍- ആറാം വയസ്സില്‍- വിവാഹവും നടന്നുവെന്നു ചരിത്രകാരനായ ഇബ്നു സഅ്ദ് അഭിപ്രായപ്പെടുന്നു. അദ്ദേഹത്തെ അനുകരിച്ച് മറ്റ് ചില ചരിത്രകാരന്മാരും ഇതേ അഭിപ്രായം തന്നെ പ്രകടിപ്പിച്ചിരിക്കുന്നു. പക്ഷേ, ഒരു വിധത്തിലും ഇത് ശരിയാവാന്‍ സാധ്യത കാണുന്നില്ല. എന്തുകൊണ്ടെന്നാല്‍ നുബുവ്വത്തിന്‍റെ നാലാം വര്‍ഷത്തിന്‍റെ ആരംഭത്തില്‍ ജനിച്ചുവെന്ന് അംഗീകരിച്ചാല്‍ നുബുവ്വത്തിന്‍റെ 10-ം വര്‍ഷത്തില്‍ അവരുടെ വയസ്സ് ആറല്ല, എഴായിരിക്കും. ഹിജ്റയുടെ മൂന്നു വര്‍ഷം മുമ്പ്, ആറാം വയസ്സിലാണ് അവരുടെ വിവാഹം നടന്നത്. ഹി.ഒന്നാം വര്‍ഷം ശവ്വാലില്‍ മധുവിധുവും നടന്നു. 18-ം വയസ്സില്‍, അതായത് ഹിജ്റ 11 റബീ ഉല്‍ അവ്വലില്‍ വിധവയുമായി. സര്‍വ്വാംഗീകൃതങ്ങളായ ചരിത്ര വസ്തുതകളാണിവ. ഇബ്നു സഅ്ദിന്‍റെ അഭിപ്രായം ഈ ചരിത്ര വസ്തുതകളുമായി പൊരുത്തപ്പെടുന്നില്ല. തദടിസ്ഥാനത്തില്‍ നുബ്ബുവത്തിന്‍റെ അഞ്ചാം വര്‍ഷത്തിന്‍റെ അന്ത്യം, അതായത് ഹിജ്റയുടെ ഒന്‍പത് വര്‍ഷം മുന്‍പ്‌ ശവ്വാല്‍ (ക്രി.വ.614 ജൂലൈ) ആയിരിക്കും അവരുടെ ശരിയായ ജനനകാലം”  (‘ഉമ്മുല്‍ മുഅ്മിനീന്‍ ആഇശ’ പുറം 30,31)

 

ഇനി എന്നാണ് ആഇശയുടെ വിവാഹം നടന്നതെന്ന് നോക്കാം:

 

“ആഇശയുടെ വിവാഹം ഹിജ്റയുടെ രണ്ടു വര്‍ഷം മുമ്പാണെന്നും മൂന്നു വര്‍ഷം മുമ്പാണെന്നും രണ്ടര വര്‍ഷം മുമ്പാണെന്നും ചരിത്രകാരന്മാര്‍ക്കിടയില്‍ വ്യത്യസ്താഭിപ്രായമുണ്ട്. ഖദീജയുടെ നിര്യാണം നടന്ന അതേ വര്‍ഷം തന്നെയാണെന്നും അതല്ല, അതിനുശേഷം മൂന്നു വര്‍ഷം കഴിഞ്ഞാണെന്നും മറ്റു ചില റിപ്പോര്‍ട്ടുകളുമുണ്ട്. ഭൂരിപക്ഷം പണ്ഡിതന്മാരുടെ അഭിപ്രായം ഇതത്രേ:

 

ഖദീജ നുബുവ്വത്തിന്‍റെ പത്താം വര്‍ഷം ഹിജ്റയുടെ ഏതാണ്ട് മൂന്നു വര്‍ഷം മുമ്പ്‌ റമദാനില്‍ അന്തരിച്ചു. അതേ വര്‍ഷം ഒരു മാസം കഴിഞ്ഞ് ശവ്വാലില്‍ ആഇശയെ നബി വിവാഹം കഴിക്കുകയും ചെയ്തു. അന്ന് ആഇശക്ക് ആറ്‌ വയസ്സ് പ്രായമായിരുന്നു. ഇതനുസരിച്ച് ക്രി. 620 മേയിലാണ്- ഹിജ്റയുടെ മൂന്നു വര്‍ഷം മുമ്പ് ശവ്വാലില്‍- ആഇശയുടെ വിവാഹം. വിവാഹം അന്ന് നടന്നിരുന്നെങ്കിലും മൂന്നു വര്‍ഷത്തിനു ശേഷം ഒന്‍പതാം വയസ്സിലാണ് ഭാര്യാഭര്‍തൃബന്ധങ്ങള്‍ ഉണ്ടായത്.” (‘ഉമ്മുല്‍ മുഅ്മിനീന്‍ ആഇശ’ പുറം 36,37)

 

ഈ പുസ്തകത്തിന്‍റെ 35-മത്തെ പേജില്‍ ഇപ്രകാരം ഒരു അടിക്കുറിപ്പ്‌ നല്‍കിയിട്ടുമുണ്ട്:

 

“ഈ ബാല്യകാലവിവാഹം നബിയുടെ വ്യക്തിത്വത്തിന് ചേര്‍ന്നതല്ലെന്നു ധരിച്ച സൂക്ഷ്മദൃക്കുകളല്ലാത്ത ചിലയാളുകള്‍ വിവാഹ സമയത്ത്‌ ആഇശയുടെ പ്രായം 16 ആയിരുന്നുവെന്ന് സ്ഥാപിക്കാന്‍ വൃഥാശ്രമം നടത്തിയിട്ടുണ്ട്. പക്ഷേ അവരുടെ വാദത്തിന് ഒരു തെളിവുമില്ല. ഹദീസ്‌ ചരിത്രകൃതികളിലൊന്നിനും ഈ വാദത്തിന് പിന്‍ബലം നല്‍കുന്ന ഒരക്ഷരം പോലും ലഭ്യമല്ല. (വിശദീകരണത്തിനു മുആരിഫിന്‍റെ 1928 ജൂലൈ ലക്കവും ’29 ജനുവരി ലക്കവും നോക്കുക.)”

 

ഈ വിവരണം അനുസരിച്ച് വിവാഹസമയത്തെ ആഇശയുടെ പ്രായം ആറ്‌ വയസ്സല്ല, അഞ്ച് വയസ്സും പത്ത് മാസവും ആണ്! (A.D.614 ജൂലൈ – A.D.620 മെയ്‌). മുഹമ്മദിന്‍റെ പ്രായം 50 വയസ്സും.  മൂന്ന് വര്‍ഷം കഴിഞ്ഞപ്പോള്‍ അവരുടെ ദാമ്പത്യജീവിതം ആരംഭിച്ചു എന്ന് പറയുന്നു. അതായത് ദാമ്പത്യജീവിതം ആരംഭിക്കുമ്പോള്‍ ആഇശയുടെ പ്രായം എട്ടു വയസ്സും പത്ത് മാസവും ആണ്. മുഹമ്മദിന്‍റെ പ്രായം 53 വയസ്സും.

 

ഇനി ഇവിടെയുള്ള മുസ്ലീങ്ങളോട് ചില ചോദ്യങ്ങള്‍:

 

1. മുഹമ്മദ്‌ നബിയില്‍ നിങ്ങള്‍ക്ക്‌ ഉത്തമ മാതൃകയുണ്ട് (സൂറാ.33:21) എന്ന് ഖുര്‍ആനില്‍ മലക്ക്‌ പറഞ്ഞിട്ടുണ്ടല്ലോ. മുഹമ്മദ്‌ കാണിച്ചു കൊടുത്ത ഈ മാതൃക ഇന്ന് ഏതെങ്കിലും മുസ്ലീം പിന്‍പറ്റിയാല്‍ അവന്‍ ബാലപീഡനത്തിന് അഴിയെണ്ണേണ്ടി വരും എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ലല്ലോ. അനുകരിക്കാന്‍ പറ്റാത്ത ഒരു മാതൃക എന്തുകൊണ്ടാണ് മുഹമ്മദ്‌ തന്‍റെ അനുയായികള്‍ക്കായി നല്‍കിയത്?

 

2. അനുയായികള്‍ക്ക് അനുകരിക്കാന്‍ പറ്റാത്ത മാതൃക നല്‍കിയ മുഹമ്മദിനെത്തന്നെ ഉത്തമ മാതൃകാ പുരുഷനായി ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത് എന്തുകൊണ്ട്?

 

3. കുറഞ്ഞപക്ഷം ഇസ്ലാമിക രാജ്യങ്ങളെങ്കിലും തങ്ങളുടെ നബിയുടെ മാതൃക പിന്‍പറ്റാന്‍ ഉദ്ദേശിച്ചു കൊണ്ട് ആ രാജ്യങ്ങളിലെ പെണ്‍കുട്ടികളുടെ ഏറ്റവും കുറഞ്ഞ വിവാഹപ്രായം അഞ്ച് വയസ്സും പത്ത് മാസവും എന്ന് നിജപ്പെടുത്തേണ്ടതല്ലേ?

 

4. ഹദീസ്‌-ചരിത്രഗ്രന്ഥങ്ങളില്‍ ഒന്നിലും ഒരക്ഷരത്തിന്‍റെ പോലും പിന്‍ബലമില്ലെങ്കിലും വിവാഹസമയത്ത് ആഇശയുടെ പ്രായം 16 വയസ്സായിരുന്നു എന്ന് പറഞ്ഞുകൊണ്ട് ചില മുസ്ലീങ്ങള്‍ ആഇശയുടെ പ്രായം തിരുത്താന്‍ ശ്രമിക്കുന്നതിന്‍റെ പുറകിലെ ചേതോവികാരം എന്താണ്?

 

5. അമ്പത് വയസ്സുള്ള ഒരാള്‍ അഞ്ചു വയസ്സും പത്ത്‌  മാസവും പ്രായമുള്ള ഒരു കുരുന്നിനെ വിവാഹം കഴിക്കുന്നതിലെ മ്ലേച്ഛതയല്ലാതെ വേറെ എന്തെങ്കിലും കാരണം ഉണ്ടോ, വിവാഹസമയത്തെ ആഇശയുടെ പ്രായം തിരുത്താന്‍ ശ്രമിക്കുന്നതിന്‍റെ പിന്നില്‍?

 

6. മനുഷ്യന്‍ പരിഷ്കൃതനാകുന്നതനുസരിച്ച് തിരുത്തപ്പെടേണ്ട ഒന്നാണോ സര്‍വ്വലോകത്തിനും മാതൃകയായി പടച്ച തമ്പുരാന്‍ അയച്ച നബിയുടെ ചര്യകള്‍?

]]>
https://sathyamargam.org/2015/04/%e0%b4%86%e0%b4%af%e0%b4%bf%e0%b4%b6%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b5%e0%b4%bf%e0%b4%b5%e0%b4%be%e0%b4%b9%e0%b4%b5%e0%b5%81%e0%b4%82-%e0%b4%9e%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%81/feed/ 4
മുഹമ്മദും ന്യായപ്രമാണവും (ഭാഗം-11) https://sathyamargam.org/2015/04/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b5%81%e0%b4%82-%e0%b4%a8%e0%b5%8d%e0%b4%af%e0%b4%be%e0%b4%af%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%be%e0%b4%a3%e0%b4%b5-6/ https://sathyamargam.org/2015/04/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b5%81%e0%b4%82-%e0%b4%a8%e0%b5%8d%e0%b4%af%e0%b4%be%e0%b4%af%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%be%e0%b4%a3%e0%b4%b5-6/#respond Fri, 03 Apr 2015 11:51:14 +0000 http://www.sathyamargam.org/?p=1073  

അനില്‍കുമാര്‍ വി.  അയ്യപ്പന്‍

 

3.) ന്യായപ്രമാണം ആര്‍ത്തവത്തെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ്:

 

“ഒരു സ്ത്രീക്കു സ്രവമുണ്ടായി അവളുടെ അംഗസ്രവം രക്തം ആയിരുന്നാല്‍ അവള്‍ ഏഴു ദിവസം അശുദ്ധയായിരിക്കേണം; അവളെ തൊടുന്നവനെല്ലാം സന്ധ്യവരെ അശുദ്ധനായിരിക്കേണം. അവളുടെ അശുദ്ധിയില്‍ അവള്‍ ഏതിന്മേലെങ്കിലും കിടന്നാല്‍ അതൊക്കെയും അശുദ്ധമായിരിക്കേണം; അവള്‍ ഏതിന്മേലെങ്കിലും ഇരുന്നാല്‍ അതൊക്കെയും അശുദ്ധമായിരിക്കേണം. അവളുടെ കിടക്ക തൊടുന്നവനെല്ലാം വസ്ത്രം അലക്കി വെള്ളത്തില്‍ കുളിക്കയും സന്ധ്യവരെ അശുദ്ധനായിരിക്കയും വേണം. അവള്‍ ഇരുന്ന ഏതൊരു സാധനവും തൊടുന്നവനെല്ലാം വസ്ത്രം അലക്കി വെള്ളത്തില്‍ കുളിക്കയും സന്ധ്യവരെ അശുദ്ധനായിരിക്കയും വേണം. അവളുടെ കിടക്കമേലോ അവള്‍ ഇരുന്നതിന്മേലോ ഉള്ള ഏതൊന്നെങ്കിലും തൊടുന്നവന്‍ സന്ധ്യവരെ അശുദ്ധനായിരിക്കേണം.  ഒരുത്തന്‍ അവളോടുകൂടെ ശയിക്കയും അവളുടെ അശുദ്ധി അവന്മേല്‍ ആകയും ചെയ്താല്‍ അവന്‍ ഏഴു ദിവസം അശുദ്ധനായിരിക്കേണം; അവന്‍ കിടക്കുന്ന കിടക്ക ഒക്കെയും അശുദ്ധമാകും.  ഒരു സ്ത്രീക്കു ഋതുകാലത്തല്ലാതെ രക്തസ്രവം ഏറിയ ദിവസം ഉണ്ടാകയോ ഋതുകാലം കവിഞ്ഞു സ്രവിക്കയോ ചെയ്താല്‍ അവളുടെ അശുദ്ധിയുടെ സ്രവകാലം ഒക്കെയും ഋതുകാലംപോലെ ഇരിക്കേണം; അവള്‍ അശുദ്ധയായിരിക്കേണം. രക്തസ്രവമുള്ള കാലത്തെല്ലാം അവള്‍ കിടക്കുന്ന കിടക്കയൊക്കെയും ഋതുകാലത്തിലെ കിടക്കപോലെ ഇരിക്കേണം; അവള്‍ ഇരിയക്കുന്ന സാധനമൊക്കെയും ഋതുകാലത്തിലെ അശുദ്ധിപോലെ അശുദ്ധമായിരിക്കേണം. അവ തൊടുന്നവനെല്ലാം അശുദ്ധനാകും; അവന്‍ വസ്ത്രം അലക്കി വെള്ളത്തില്‍ കുളിക്കയും സന്ധ്യവരെ അശുദ്ധനായിരിക്കയും വേണം രക്തസ്രവം മാറി ശുദ്ധിയുള്ളവളായാല്‍ അവള്‍ ഏഴു ദിവസം എണ്ണിക്കൊള്ളേണം; അതിന്‍റെ ശേഷം അവള്‍ ശുദ്ധിയുള്ളവളാകും” (ലേവ്യ.15:19-28)

 

മുഹമ്മദ്‌ ആര്‍ത്തവ സ്ത്രീകളോട് എങ്ങനെയാണ് ഇടപെട്ടിരുന്നത് എന്ന് നോക്കാം:

 

ആയിഷാബീവി (റ) യില്‍ നിന്നുള്ള മറ്റൊരു രിവായത്തില്‍, അവര്‍ പറഞ്ഞതായി ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്: “ഞങ്ങളില്‍ വല്ലവര്‍ക്കും ആര്‍ത്തവമുണ്ടായി, അവളോടൊപ്പം കിടക്കുവാന്‍ തിരുമേനി ഉദ്ദേശിച്ചു എങ്കില്‍ അവളുടെ ശക്തിയായ ആര്‍ത്തവത്തിന്‍റെ ഘട്ടത്തില്‍ത്തന്നെ വസ്ത്രം ധരിക്കുവാന്‍ തിരുമേനി ഉപദേശിക്കും; അവളോടൊപ്പം തിരുമേനി കിടക്കും. തിരുമേനിക്ക്‌ കഴിഞ്ഞിരുന്നത് പോലെ കാമവികാരങ്ങളെ നിയന്ത്രിച്ചു നിര്‍ത്താന്‍ നിങ്ങളില്‍ ആര്‍ക്കെങ്കിലും കഴിയുമോ?” (സഹീഹുല്‍ ബുഖാരി, അദ്ധ്യായം 6, ഹദീസ്‌ 202, പേജ് 252)

 

ആയിഷ (റ) പറയുന്നു: തിരുമേനിയോടൊപ്പം സ്വപത്നിമാരില്‍ ചിലര്‍ പള്ളിയില്‍ ഇഅ്ത്തികാഫ്‌ ഇരുന്നു. അവര്‍ക്ക്‌ അമിതമായ രക്തം പോകുന്ന രോഗമുണ്ടായിരുന്നു. രക്തത്തിന്‍റെ ആധിക്യം മൂലം താഴെ താലം വെക്കുകയാണ് അവര്‍ ചെയ്തിരുന്നത്. (സഹീഹുല്‍ ബുഖാരി, അദ്ധ്യായം 6, ഹദീസ്‌ 204, പേജ് 254)

 

ഉമ്മുസല്‍മാ (റ) തിരുമെനിയോടോപ്പം ആര്‍ത്തവഘട്ടത്തില്‍ ഒരേ പുതപ്പില്‍ കിടന്നു. തിരുമേനി നോമ്പ് നോറ്റിരുന്നുവെന്നും അന്നേരം എന്നെ തിരുമേനി ചുംബിച്ചിരുന്നുവെന്നും ഈ രിവായത്തില്‍ അവര്‍ പറയുന്നു. (സഹീഹുല്‍ ബുഖാരി, അദ്ധ്യായം 6, ഹദീസ്‌ 210, പേജ് 256)

 

മൈമൂന (റ) പറയുന്നു: ആര്‍ത്തവം ആരംഭിച്ചു കഴിഞ്ഞാല്‍ അവര്‍ നമസ്കരിക്കയില്ല. തിരുമേനിയുടെ മുമ്പില്‍ വിരിപ്പുവിരിച്ചു അവര്‍ കിടക്കും,  തിരുമേനി തന്‍റെ പായ വിരിച്ചു അതില്‍ നിന്നുകൊണ്ട് നമസ്കരിക്കും; സുജൂദ്‌ ചെയ്യുമ്പോള്‍ അവിടുത്തെ വസ്ത്രം അവരുടെ ശരീരത്തില്‍ തട്ടും, അത്ര അടുത്താണ് കിടന്നിരുന്നത്. (സഹീഹുല്‍ ബുഖാരി, അദ്ധ്യായം 6, ഹദീസ്‌ 215, പേജ് 256)

 

ഇബ്നു അബ്ബാസ്‌ സ്വതന്ത്രനാക്കിയ അടിമ കുറൈബ് നിവേദനം: പ്രവാചക പത്നി മൈമുന പറയുന്നത് ഞാന്‍ കേട്ടു: ‘ഞാന്‍ ആര്‍ത്തവകാരിയായിരിക്കെ നബി എന്‍റെ കൂടെ കിടക്കാറുണ്ടായിരുന്നു. എനിക്കും അദ്ദേഹത്തിനും ഇടയില്‍ ഒരു വസ്ത്രം ഉണ്ടായിരിക്കും. (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 3, ഹദീസ്‌ നമ്പര്‍ 4 (295)

 

ആഇശ നിവേദനം: ‘ഞങ്ങളില്‍ ഒരുവള്‍ക്ക് ആര്‍ത്തവമുണ്ടായാല്‍ അവളോട്‌ ആര്‍ത്തവത്തിന്‍റെ പ്രധാന ഘട്ടത്തില്‍ വസ്ത്രം ശരിക്കുടുക്കുവാന്‍ നബി കല്‍പ്പിക്കും. പിന്നെ അവളുമായി അടുത്ത് ഇടപെടുകയും ചെയ്യും. ആഇശ ചോദിച്ചു: ‘നബിക്ക്‌ അവിടുത്തെ ആവശ്യം നിയന്ത്രിക്കാന്‍ സാധിച്ചിരുന്ന പോലെ നിങ്ങളില്‍ ആര്‍ക്കാണ് തന്‍റെ ആവശ്യം നിയന്ത്രിക്കാന്‍ സാധിക്കുക’ (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 3, ഹദീസ്‌ നമ്പര്‍ 2)

 

മൈമൂന നിവേദനം: ആര്‍ത്തവകാരികളായിരിക്കവേ നബി തന്‍റെ പത്നിമാരുമായി തുണിക്ക് അപ്പുറമായികൊണ്ട് സഹവസിക്കാറുണ്ടായിരുന്നു.’ (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 3, ഹദീസ്‌ നമ്പര്‍ 3(294)

 

4.) ന്യായപ്രമാണം പറയുന്നത് നോക്കുക:

 

“നീ ശത്രുക്കളോടു യുദ്ധം ചെയ്‍വാന്‍ പുറപ്പെട്ടിട്ടു നിന്‍റെ ദൈവമായ യഹോവ അവരെ നിന്‍റെ കയ്യില്‍ ഏല്പിക്കയും നീ അവരെ ബദ്ധന്മാരായി പിടിക്കയും ചെയ്താല്‍ ആ ബദ്ധന്മാരുടെ കൂട്ടത്തില്‍ സുന്ദരിയായൊരു സ്ത്രീയെ കണ്ടു ഭാര്യയായി എടുപ്പാന്‍ തക്കവണ്ണം അവളോടു പ്രേമം ജനിക്കുന്നുവെങ്കില്‍ നീ അവളെ വീട്ടില്‍ കൊണ്ടുപോകേണം; അവള്‍ തലമുടി ചിരെക്കയും നഖം മുറിക്കയും ബദ്ധവസ്ത്രം മാറി നിന്‍റെ വീട്ടില്‍ പാര്‍ത്തു ഒരു മാസം തന്‍റെ അപ്പനെയും അമ്മയെയും കുറിച്ചു ദുഃഖിക്കയും ചെയ്തശേഷം നീ അവളുടെ അടുക്കല്‍ ചെന്നു അവള്‍ക്കു ഭര്‍ത്താവായും അവള്‍ നിനക്കു ഭാര്യയായും ഇരിക്കേണം. എന്നാല്‍ നിനക്കു അവളോടു ഇഷ്ടമില്ലാതെയായെങ്കില്‍ അവളെ സ്വതന്ത്രയായി വിട്ടയക്കേണം; അവളെ ഒരിക്കലും വിലെക്കു വില്‍ക്കരുതു; നീ അവളെ പരിഗ്രഹിച്ചതുകൊണ്ടു അവളോടു കാഠിന്യം പ്രവര്‍ത്തിക്കരുതു” (ആവ.21:10-14)

 

ഇനി മുഹമ്മദ്‌ എന്താണ് പഠിപ്പിച്ചത് എന്ന് നോക്കാം:

 

അബൂസഈദ്‌ (റ) പറയുന്നു: “ഞങ്ങള്‍ ബനു മുസ്തലഖ് യുദ്ധത്തില്‍ തിരുമേനി(സ)യോടൊപ്പം പോയി. കുറേ അറബി സ്ത്രീകളെ ബന്ധനസ്ഥരാക്കി. ഞങ്ങള്‍ക്ക്‌ സ്ത്രീകളുമായി സഹവസിക്കാന്‍ ആഗ്രഹം തോന്നി. സ്ത്രീകളുമായി സഹവസിക്കാതിരിക്കുന്നത് ഞങ്ങള്‍ക്കസഹ്യമായിത്തീര്‍ന്നു. “അസ്ല്‍” ചെയ്യാനാണ് ഞങ്ങളാഗ്രഹിച്ചത്. അതനുസരിച്ച് പ്രവര്‍ത്തിക്കാനുദ്ദേശിച്ചു. തിരുമേനിയാകട്ടെ ഞങ്ങളുടെ മുമ്പില്‍ ഉണ്ട് താനും. തിരുമേനിയോട് ചോദിക്കും മുമ്പാണ് ഞങ്ങള്‍ ആ തീരുമാനമെടുത്തത്. അവസാനം അതിനെപ്പറ്റി തിരുമേനിയോട് ഞങ്ങള്‍ ചോദിച്ചു. തിരുമേനി അരുളി: “നിങ്ങളത് ചെയ്യാതിരുന്നാല്‍ എന്താണ് ദോഷം? ലോകാവസാനം വരേയ്ക്കും ഉടലെടുക്കുവാന്‍ പോകുന്ന ഒരു ജീവിയെങ്കിലും ഉടലെടുക്കാതെ പോവുകയില്ല തന്നെ.” (സഹീഹുല്‍ ബുഖാരി, അദ്ധ്യായം 63, ഹദീസ്‌ നമ്പര്‍ 1590, പേജ് 776)

(ലൈംഗികവേഴ്ചയില്‍ ഏര്‍പ്പെടുമ്പോള്‍ സ്ത്രീ ഗര്‍ഭിണിയാകരുത് എന്നുള്ളതിനാല്‍ ശുക്ലം നിലത്ത് വീഴ്ത്തി കളയുന്നതിനെയാണ് “അസ്ല്‍” എന്ന് പറയുന്നത്)

 

5.) ന്യായപ്രമാണം പറയുന്നത് നോക്കുക:

 

“ഒരു പട്ടണം പിടിപ്പാന്‍ അതിനോടു യുദ്ധംചെയ്തു വളരെക്കാലം നിരോധിക്കേണ്ടിവന്നാല്‍ അതിന്‍റെ ചുറ്റുമുള്ള വൃക്ഷങ്ങളെ കോടാലികൊണ്ടു വെട്ടി നശിപ്പിക്കരുതു; അവയുടെ ഫലം നിനക്കു തിന്നാവുന്നതാകയാല്‍ അവയെ വെട്ടിക്കളയരുതു; നീ പറമ്പിലെ വൃക്ഷത്തെ നിരോധിപ്പാന്‍ അതു മനുഷ്യനാകുന്നുവോ?” (ആവ.20:19)

 

മുഹമ്മദ്‌ എന്താണ് ചെയ്തത് എന്ന് നോക്കാം:

 

ഇബ്നു ഉമര്‍ പറയുന്നു: തിരുമേനി (സ) ബനുനളീര്‍ ഗോത്രക്കാരുടെ വക ഈത്തപ്പനത്തോട്ടം തീ വെച്ച് നശിപ്പിച്ചു. ബുവൈറായിലുണ്ടായിരുന്ന ഈത്തപ്പന വൃക്ഷങ്ങള്‍ മുറിച്ചു കളഞ്ഞു. അപ്പോഴാണ്‌ ഈ ഖുര്‍ആന്‍ വാക്യം അവതരിച്ചത്: “നിങ്ങള്‍ (മുസ്ലീങ്ങള്‍ ) ചില ഈത്തപ്പന വൃക്ഷങ്ങള്‍ മുറിച്ചു കളയുകയോ അല്ലെങ്കില്‍ ചിലത് മുറിക്കാതെ വിടുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അല്ലാഹുവിന്‍റെ അനുമതിയനുസരിച്ച് മാത്രമാണ് അങ്ങനെ ചെയ്തത്. ധിക്കാരികളെ നിന്ദ്യരാക്കിത്തീര്‍ക്കാന്‍ വേണ്ടിയും” (സഹീഹുല്‍ ബുഖാരി, അദ്ധ്യായം 63, ഹദീസ്‌ നമ്പര്‍ 1570, പേജ് 764)

 

ഈ ആയത്ത് ഇറങ്ങാന്‍ കാരണമുണ്ട്. മരുഭൂമിയില്‍ ഭക്ഷണം ഏറ്റവും ദൌര്‍ലഭ്യമുള്ള ഒരു വസ്തുവായത് കൊണ്ട് അറബികള്‍ യുദ്ധത്തില്‍ ശത്രുക്കളുടെ തോട്ടങ്ങള്‍ പിടിച്ചെടുക്കും എന്നല്ലാതെ ഒരിക്കലും ശത്രുക്കളുടെ തോട്ടങ്ങള്‍ നശിപ്പിച്ചു കളയുകയില്ല. പാരമ്പര്യമായി തുടര്‍ന്ന് വന്നിരുന്ന ഒരു യുദ്ധ മര്യാദ ആയിരുന്നു അത്. എന്നാല്‍ ബനുനളീര്‍ എന്ന്‍ യെഹൂദ ഗോത്രക്കാരെ അപ്രതീക്ഷിതമായി ആക്രമിക്കാന്‍ ചെന്ന മുഹമ്മദിന് കാണാന്‍ കഴിഞ്ഞത് അവര്‍ തങ്ങളുടെ കോട്ടയ്ക്കുള്ളില്‍ കയറി ഒളിച്ചിരിക്കുന്നതാണ്. മുഹമ്മദും സൈന്യവും ഉപരോധം ഏര്‍പ്പെടുത്തി നോക്കി. പക്ഷെ ആവശ്യത്തിന് ഭക്ഷണ സാധനങ്ങള്‍ അവര്‍ക്കുണ്ടായിരുന്നത് കൊണ്ട് ഉപരോധം കൊണ്ട് ഉദ്ദേശിച്ച ഫലം കിട്ടിയില്ല. എന്ന് മാത്രമല്ല, മറ്റു പല ഗോത്രക്കാരോടും ചെയ്തിട്ടുള്ളത് പോലെ അപ്രതീക്ഷിതമായി ആക്രമണം നടത്തി ആ ഗോത്രക്കാരെ അടിമകളായി പിടിക്കാമെന്നും അവരെ കൊള്ളയിടാം എന്നും ധരിച്ചു വന്നത് കൊണ്ട് മുസ്ലീം സൈന്യത്തിന് ആവശ്യത്തിന് ആഹാരം ഇല്ലാത്ത അവസ്ഥ വന്നു. ഫലത്തില്‍ ഉപരോധം കൊണ്ട് കഷ്ടപ്പെട്ടത് മുഹമ്മദും സംഘവും തന്നെയാണ്. അവസാനം ബനുനളീര്‍ ഗോത്രക്കാരെ കോട്ടയില്‍ നിന്നും പുറത്തിറക്കാന്‍ മുഹമ്മദ്‌ ചെയ്ത തന്ത്രമാണ് അവരുടെ ഈന്തപ്പന തോട്ടങ്ങള്‍ക്ക് തീ കൊടുക്കുക എന്നുള്ളത്. തോട്ടങ്ങള്‍ക്ക് തീ കൊടുത്തപ്പോള്‍ ബനുനളീര്‍ ഗോത്രക്കാര്‍ കീഴടങ്ങാന്‍ തയ്യാറായി. എന്നാല്‍ ഈ കാര്യം ഇസ്ലാമിക സൈന്യത്തില്‍ തന്നെ ഭിന്നിപ്പുണ്ടാക്കി. ആഹാരം തരുന്ന വൃക്ഷങ്ങളെ കത്തിച്ചു കളഞ്ഞത് ശരിയായില്ല എന്ന് ഒരു വിഭാഗം മുസ്ലീം സൈനികര്‍ പിറുപിറുത്തു. ഇത് മുഹമ്മദ്‌ കേട്ട് കുറച്ചു കഴിഞ്ഞപ്പോഴേക്കും മലക്ക്‌ വെളിപ്പാടും കൊണ്ട് വന്നു, “ഞാന്‍ പറഞ്ഞിട്ടാണ് ഈന്തപ്പന തോട്ടങ്ങള്‍ കത്തിച്ചു കളഞ്ഞത്” എന്നും പറഞ്ഞുകൊണ്ട്. അതോടെ പിറുപിറുത്ത മുസ്ലീങ്ങള്‍ നിശ്ശബ്ദരായി. (തുടരും…)

 

]]>
https://sathyamargam.org/2015/04/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b5%81%e0%b4%82-%e0%b4%a8%e0%b5%8d%e0%b4%af%e0%b4%be%e0%b4%af%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%be%e0%b4%a3%e0%b4%b5-6/feed/ 0
മുഹമ്മദും ന്യായപ്രമാണവും (ഭാഗം-10) https://sathyamargam.org/2015/04/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b5%81%e0%b4%82-%e0%b4%a8%e0%b5%8d%e0%b4%af%e0%b4%be%e0%b4%af%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%be%e0%b4%a3%e0%b4%b5-5/ https://sathyamargam.org/2015/04/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b5%81%e0%b4%82-%e0%b4%a8%e0%b5%8d%e0%b4%af%e0%b4%be%e0%b4%af%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%be%e0%b4%a3%e0%b4%b5-5/#comments Fri, 03 Apr 2015 10:07:58 +0000 http://www.sathyamargam.org/?p=1065  

അനില്‍കുമാര്‍ വി. അയ്യപ്പന്‍

 

‘പൗലോസ്‌ അപ്പോസ്തലനാല്‍ അട്ടിമറിക്കപ്പെട്ട മോശെയുടെ ന്യായപ്രമാണം പുനഃസ്ഥാപിക്കാന്‍ വന്ന പ്രവാചകന്‍ ആണ് മുഹമ്മദ്‌’ എന്നുള്ള ഇസ്ലാമികാവകാശവാദത്തിന്‍റെ പൊള്ളത്തരങ്ങള്‍ ഈ ലേഖനപരമ്പരയുടെ മുന്‍ ഭാഗങ്ങളില്‍ നാം കാണുകയുണ്ടായി. പ്രത്യേകിച്ച് ന്യായപ്രമാണത്തിലെ പത്ത് കല്പനകള്‍ മുഹമ്മദ്‌ എങ്ങനെയൊക്കെയാണ് ലംഘിച്ചത് എന്നകാര്യം ഖുര്‍ആന്‍ ആയത്തുകളുടെയും വിശദമായ ഹദീസുകളുടെയും സഹായത്താല്‍ നാം ശരിക്കും ഗ്രഹിക്കുകയും ചെയ്തു. എന്നാല്‍ പത്ത് കല്പനകള്‍ മാത്രമല്ല, അനുബന്ധമായി നല്‍കിയിരുന്ന നിയമങ്ങളില്‍ പലതും മുഹമ്മദ്‌ ലംഘിക്കുകയുണ്ടായി. ഈ ലേഖനപരമ്പരയുടെ തുടര്‍ന്നുള്ള ഭാഗങ്ങളില്‍ നമുക്ക്‌ അക്കാര്യം കൂടി പരിശോധിക്കാം.

 

1.) ന്യായപ്രമാണം അനുസരിച്ച് ഒരു സ്ത്രീ വിവാഹമോചനം ചെയ്യപ്പെട്ടു വേറെ വിവാഹം കഴിച്ചു കഴിഞ്ഞാല്‍ പിന്നീട് ഒരിക്കലും ആദ്യത്തെ ഭര്‍ത്താവിന് അവള്‍ ഭാര്യയാകാന്‍ പാടില്ല:

 

“ഒരു പുരുഷന്‍ ഒരു സ്ത്രീയെ തിരഞ്ഞെടുത്തു വിവാഹം ചെയ്തശേഷം അവളില്‍ ദൂഷ്യമായ വല്ലതും കണ്ടിട്ടു അവന്നു അവളോടു അനിഷ്ടം തോന്നിയാല്‍ ഒരു ഉപേക്ഷണപത്രം എഴുതി കയ്യില്‍ കൊടുത്തു അവളെ വീട്ടില്‍നിന്നു അയക്കേണം. അവന്‍റെ വീട്ടില്‍നിന്നു പുറപ്പെട്ടശേഷം അവള്‍ പോയി മറ്റൊരു പുരുഷന്നു ഭാര്യയായി ഇരിക്കാം. എന്നാല്‍ രണ്ടാമത്തെ ഭര്‍ത്താവു അവളെ വെറുത്തു ഒരു ഉപേക്ഷണപത്രം എഴുതി കയ്യില്‍ കൊടുത്തു അവളെ വീട്ടില്‍നിന്നു അയക്കയോ അവളെ ഭാര്യയായിട്ടു എടുത്ത രണ്ടാമത്തെ ഭര്‍ത്താവു മരിച്ചുപോകയോ ചെയ്താല്‍ അവളെ ഉപേക്ഷിച്ച മുമ്പിലത്തെ ഭര്‍ത്താവിന്നു അവള്‍ അശുദ്ധയായശേഷം അവളെ പിന്നെയും ഭാര്യയായി പരിഗ്രഹിച്ചുകൂടാ; അതു യഹോവയുടെ മുമ്പാകെ അറെപ്പാകുന്നു; നിന്‍റെ ദൈവമായ യഹോവ നിനക്കു അവകാശമായി തരുന്ന ദേശം നീ പാപംകൊണ്ടു മലിനമാക്കരുതു” (ആവ.24:1-4)

 

എന്നാല്‍ ഖുര്‍ആനും ഹദീസും എന്താണ് പറയുന്നത് എന്ന് നോക്കാം:

 

“ഇനിയും (മൂന്നാമതും) അവന്‍ അവളെ വിവാഹമോചനം ചെയ്യുകയാണെങ്കില്‍ അതിന്‌ ശേഷം അവളുമായി ബന്ധപ്പെടല്‍ അവന്‌ അനുവദനീയമാവില്ല; അവള്‍ മറ്റൊരു ഭര്‍ത്താവിനെ സ്വീകരിക്കുന്നത്‌ വരേക്കും. എന്നിട്ട്‌ അവന്‍ (പുതിയ ഭര്‍ത്താവ്‌) അവളെ വിവാഹമോചനം ചെയ്യുകയാണെങ്കില്‍ (പഴയ ദാമ്പത്യത്തിലേക്ക്‌) തിരിച്ചുപോകുന്നതില്‍ അവരിരുവര്‍ക്കും കുറ്റമില്ല; അല്ലാഹുവിന്‍റെനിയമ പരിധികള്‍ പാലിക്കാമെന്ന്‌ അവരിരുവരും വിചാരിക്കുന്നുണ്ടെങ്കില്‍. അല്ലാഹുവിന്‍റെ നിയമ പരിധികളത്രെ അവ. മനസ്സിലാക്കുന്ന ആളുകള്‍ക്ക്‌ വേണ്ടി അല്ലാഹു അത്‌ വിവരിച്ചു തരുന്നു” (സൂറ.2:230)

 

ആയിഷ (റ) പറയുന്നു: രിഫാഅയുടെ ഭാര്യ തിരുമേനിയുടെ അടുക്കല്‍ വന്ന് പറഞ്ഞു: ‘ദൈവദൂതരേ! ഞാനുമായുള്ള വിവാഹ ബന്ധം രിഫാഅ് വിടുത്തി, അദ്ദേഹത്തില്‍ നിക്ഷിപ്തമായ വിവാഹമോചനാധികാരം മുഴുവനും അദ്ദേഹം ഉപയോഗപ്പെടുത്തി. പിന്നീട് ഞാന്‍ അബ്ദുറഹ്മാനിബ്നു സുബൈര്‍ (റ) നെയാണ് വിവാഹം കഴിച്ചത്. വസ്ത്രത്തിന്‍റെ അറ്റത്ത് തൂങ്ങിക്കിടക്കുന്ന പൊടിപ്പു പോലെയുള്ള ഒന്ന് മാത്രമേ അദ്ദേഹത്തിനുള്ളൂ.’ തിരുമേനി ചോദിച്ചു: “നീ രിഫാഅയുമായി ബന്ധം പുന:സ്ഥാപിക്കാന്‍ ആഗ്രഹിക്കുന്നുണ്ടായിരിക്കാം. പക്ഷേ നിന്‍റെ തേന്‍തുള്ളി ഇബ്നു സുബൈറും അദ്ദേഹത്തിന്‍റെ തേന്‍ തുള്ളി നീയും രുചി നോക്കും വരേയ്ക്കും അത് പാടില്ല.” (സ്വഹീഹുല്‍ ബുഖാരി, അദ്ധ്യായം 67, ഹദീസ്‌ നമ്പര്‍ 1827, പേജ്. 904)

 

ഈ ഹദീസിന്‍റെ വിശദീകരണത്തില്‍ ശ്രീ. സി.എന്‍.അഹമ്മദ്‌ മൌലവി എഴുതിയിരിക്കുന്നത് നോക്കുക:

 

‘ഒരു പുരുഷന് അവന്‍റെ ഭാര്യയുമായുള്ള വിവാഹ ബന്ധം വിടര്‍ത്തുവാന്‍ മൂന്ന് അവസരം അഥവാ മൂന്ന് ചാന്‍സ്‌ ഇസ്ലാം മതം നല്‍കിയിട്ടുണ്ട്. ആ മൂന്ന് ചാന്‍സും ഉപയോഗപ്പെടുത്തിക്കഴിഞ്ഞാല്‍ പിന്നീടവളെ തിരിച്ചെടുക്കാന്‍ പാടില്ല. തിരിച്ചെടുക്കണമെങ്കില്‍ ഒരു നിബന്ധനയുണ്ട്: മറ്റൊരു പുരുഷന്‍ അവളെ വിവാഹം ചെയ്യണം. എന്നിട്ട് യോജിപ്പില്ലായ്മ മൂലം ആ ബന്ധവും വിടുത്തി അവള്‍ ഒഴിഞ്ഞിരിക്കയാവണം. ഇവിടെ മറ്റൊരു പുരുഷനെ അവള്‍ വിവാഹം ചെയ്തുവെന്നത് ശരി തന്നെ. പക്ഷേ അവര്‍ രണ്ട് പേര്‍ക്കുമിടയില്‍ സ്പര്‍ശനമുണ്ടായിട്ടില്ല. അത് സംഭവിച്ചിട്ടുവേണം ബന്ധം വിടുത്തുവാന്‍. എന്നാലേ ആദ്യത്തെ ഭര്‍ത്താവിന് വിവാഹം ചെയ്യുവാന്‍ പാടുള്ളൂ. വിശദീകരണത്തിന് ‘ഇസ്ലാം-ഒരു സമഗ്രപഠനം’ നോക്കുക. (സി.എന്‍.അഹമ്മദ്‌ മൌലവി, സ്വഹീഹുല്‍ ബുഖാരി, അടിക്കുറിപ്പുകള്‍, പേജ് 1035)

 

2.) വ്യഭിചാരം ചെയ്ത പുരുഷനേയും സ്ത്രീയേയും കൊന്നുകളയണം എന്നുള്ളത് ന്യായപ്രമാണത്തിലെ നിയമം ആണ്:

 

“ഒരുത്തന്‍റെ ഭാര്യയുമായി വ്യഭിചാരം ചെയ്യുന്നവന്‍ , കൂട്ടുകാരന്‍റെ ഭാര്യയുമായി വ്യഭിചാരംചെയ്യുന്ന വ്യഭിചാരിയും വ്യഭിചാരിണിയും തന്നേ, മരണശിക്ഷ അനുഭവിക്കേണം” (ലേവ്യ.20:10)

 

എന്നാല്‍ മുഹമ്മദ്‌ എന്താണ് ചെയ്തത് എന്നറിയാന്‍ ഈ ഹദീസ്‌ വായിച്ചു നോക്കൂ:

 

അബൂ ഹുറൈറ (റ), സൈദിബ്നു ഖാലിദ്‌ എന്നിവര്‍ പറയുന്നു: ഒരു ഗ്രാമീണന്‍ തിരുമേനിയുടെ അടുക്കല്‍ വന്നു ഇങ്ങനെ പറഞ്ഞു: “ദൈവദൂതരേ, അല്ലാഹുവിന്‍റെ നിയമമനുസരിച്ച് എന്‍റെ കാര്യത്തില്‍ വിധി കല്പിക്കുവാന്‍, അല്ലാഹുവിനെ മുന്‍ നിര്‍ത്തി ഞാനിതാ അങ്ങയോടപേക്ഷിക്കുന്നു.” മറ്റേ പ്രതി പറഞ്ഞു: – അയാള്‍ ഇയാളേക്കാള്‍ ബോധവാനായിരുന്നു- “അതെ, അല്ലാഹുവിന്‍റെ നിയമമനുസരിച്ച് ഞങ്ങള്‍ക്കിടയില്‍ വിധി കല്പിക്കുകയും രണ്ട് വാക്ക് സംസാരിക്കാന്‍ എന്നെ അനുവദിക്കുകയും ചെയ്താലും.” “പറയൂ” – തിരുമേനി അരുളി. അയാള്‍ പറഞ്ഞു: “എന്‍റെ മകന്‍ ഈയാളുടെ ഒരു കൂലിക്കാരനായിരുന്നു. അയാള്‍ ഇയാളുടെ ഭാര്യയെ വ്യഭിചരിച്ചു. എന്‍റെ മകനുള്ള ശിക്ഷ എറിഞ്ഞു കൊല്ലലാണെന്നു ഒരാളെന്നോട് പറഞ്ഞു. അപ്പോള്‍ 100 ആടുകളേയും ഒരു അടിമപ്പെണ്ണിനേയും പ്രായശ്ചിത്തം നല്‍കി ഞാനെന്‍റെ മകനെ മോചിപ്പിച്ചു. വിജ്ഞാനികളോട് അതിനെപ്പറ്റി ചോദിച്ചപ്പോള്‍ എന്‍റെ മകന് 100 അടിയും ഒരു വര്‍ഷത്തെ നാടുകടത്തലും ഇവന്‍റെ ഭാര്യക്ക് എറിഞ്ഞുകൊല്ലലും ആണ് ശിക്ഷയെന്നു അവരെന്നോട് പറഞ്ഞു.” തിരുമേനി അരുളി: “എന്‍റെ ആത്മാവിനെ നിയന്ത്രിച്ചു കൊണ്ടിരിക്കുന്ന അല്ലാഹുവിനെക്കൊണ്ട് സത്യം. അല്ലാഹുവിന്‍റെ നിയമമനുസരിച്ച് ഞാന്‍ നിങ്ങള്‍ക്കിടയില്‍ വിധി കല്പിക്കുക തന്നെ ചെയ്യും. അടിമപ്പെണ്ണും ആടും നീ തിരിച്ചെടുത്തു കൊള്ളുക. നിന്‍റെ മകന് 100 അടിയും ഒരു വര്‍ഷത്തെ നാടുകടത്തലും ആണ് ശിക്ഷ. അനസ്‌! നീ ഇവന്‍റെ ഭാര്യയുടെ അടുത്തു പോയി അന്വേഷിക്കൂ. അവള്‍ കുറ്റം സമ്മതിക്കുകയാണെങ്കില്‍ അവളെ എറിഞ്ഞു കൊല്ലുക.” അബുഹുറൈറ പറയുന്നു: അങ്ങനെ അനസ്‌ പോയി. അപ്പോഴവള്‍ സമ്മതിച്ചു. അതനുസരിച്ച് അവളെ എറിഞ്ഞു കൊല്ലാന്‍ തിരുമേനി കല്പിക്കുകയും എറിഞ്ഞു കൊല്ലുകയും ചെയ്തു. (സഹീഹുല്‍ ബുഖാരി, അദ്ധ്യായം 55, ഹദീസ്‌ നമ്പര്‍ 1153, പേജ് 588)

 

കള്ളപ്രവാചകന്‍ എന്നല്ലാതെ വേറെ എന്താണ് വിളിക്കേണ്ടത്?!! (തുടരും…)

]]>
https://sathyamargam.org/2015/04/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b5%81%e0%b4%82-%e0%b4%a8%e0%b5%8d%e0%b4%af%e0%b4%be%e0%b4%af%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%be%e0%b4%a3%e0%b4%b5-5/feed/ 1
മുഹമ്മദും ന്യായപ്രമാണവും (ഭാഗം-9) https://sathyamargam.org/2015/04/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b5%81%e0%b4%82-%e0%b4%a8%e0%b5%8d%e0%b4%af%e0%b4%be%e0%b4%af%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%be%e0%b4%a3%e0%b4%b5-4/ https://sathyamargam.org/2015/04/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b5%81%e0%b4%82-%e0%b4%a8%e0%b5%8d%e0%b4%af%e0%b4%be%e0%b4%af%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%be%e0%b4%a3%e0%b4%b5-4/#respond Thu, 02 Apr 2015 12:21:08 +0000 http://www.sathyamargam.org/?p=1056  

അനില്‍കുമാര്‍ വി. അയ്യപ്പന്‍

മോഹിക്കരുത് (പുറ.20:17).

ദുര്‍മോഹത്തെയാണ് ദൈവം ഇവിടെ വിലക്കിയിരിക്കുന്നതെന്ന് ഈ കല്പനയുടെ വിശദീകരണത്തില്‍ നിന്ന് നമുക്ക്‌ പിടികിട്ടും. “കൂട്ടുകാരന്‍റെ ഭവനത്തെ മോഹിക്കരുതു; കൂട്ടുകാരന്‍റെ ഭാര്യയെയും അവന്‍റെ ദാസനെയും ദാസിയെയും അവന്‍റെ കാളയെയും കഴുതയെയും കൂട്ടുകാരനുള്ള യാതൊന്നിനെയും മോഹിക്കരുതു” എന്നാണ് കല്പനയുടെ പൂര്‍ണ്ണ രൂപം. മറ്റു കല്പനകള്‍ക്കില്ലാത്ത ഒരു പ്രത്യേകത ഈ കല്പനയ്ക്കുണ്ട്. മറ്റു കല്പനകളെല്ലാം പ്രവൃത്തിയിലൂടെ വെളിപ്പെടുമ്പോള്‍ മാത്രമേ ആ കല്പനകള്‍ അനുസരിക്കുകയായിരുന്നോ അതോ ലംഘിക്കുകയായിരുന്നോ എന്ന് മനസിലാകുകയുള്ളൂ. എന്നാല്‍ ഈ കല്പന ഒരാള്‍ ലംഘിച്ചാല്‍ അത് മനുഷ്യന് മനസ്സിലാക്കാന്‍ കഴിയില്ല, ഹൃദയങ്ങളെ ശോധന ചെയ്യുന്ന ദൈവത്തിനു മാത്രമേ ഇക്കാര്യം അറിയാന്‍ കഴിയുകയുള്ളൂ. എല്ലാ പാപവും ഹൃദയത്തിലാണ് ആരംഭിക്കുന്നതെങ്കിലും അത് പ്രവൃത്തിപഥത്തില്‍ എത്തിക്കുന്നത് ശരീരമാണ്. എന്നാല്‍ ശരീരത്തിന്‍റെ സഹായം ആവശ്യമില്ലാതെ, മനസ്സുകൊണ്ട് മാത്രം ചെയ്യാന്‍ കഴിയുന്ന പാപമാണ് അവസാന കല്പനയുടെ ലംഘനം. ഒരാള്‍ ഈ കല്പന ലംഘിച്ചോ ഇല്ലയോ എന്ന കാര്യം മനുഷ്യര്‍ക്ക്‌ മനസ്സിലാക്കാന്‍ കഴിയുന്ന കാര്യം ദുഷ്കരമാണ് എന്ന് വരികിലും അയാളുടെ പ്രവൃത്തി ചിലപ്പോള്‍ അത് വെളിപ്പെടുത്തിയെക്കാം. മുഹമ്മദിന്‍റെ ജീവിതത്തില്‍ നടന്ന ചില സംഭവങ്ങള്‍ പരിശോധിച്ച് കൊണ്ട് ഈ കല്പന മുഹമ്മദ്‌ ലംഘിച്ചുവോ ഇല്ലയോ എന്ന് നമുക്ക്‌പരിശോധിച്ച് നോക്കാം.

 

മുഹമ്മദിന്‍റെ വളര്‍ത്തു മകന്‍ ആയിരുന്ന സെയ്ദിന്‍റെ ഭാര്യയെ മുഹമ്മദ്‌ ഒരിക്കല്‍ കാണാന്‍ പാടില്ലാത്ത വിധത്തില്‍ കണ്ടു. അതിന്‍റെ അന്തരഫലം എന്തായിരുന്നു എന്ന് തബരി പറയുന്നത് നോക്കൂ:

 

‘മുഹമ്മദ്‌ ഒരു ദിവസം സൈദിനെ അന്വേഷിച്ചു സൈദിന്‍റെ വീട്ടിൽ എത്തി.  ശിരോവസ്ത്രം കൊണ്ട് വാതിൽ  മറച്ചു വച്ചിരുന്നു. പക്ഷെ കാറ്റ്കൊണ്ട് ആ ശിരോവസ്ത്രം മാറിപ്പോയി. സൈനബ് അവളുടെ മുറിയിൽ  വിവസ്ത്ര ആയി  ഇരിക്കുകയായിരുന്നു. ഇത് കണ്ടു മുഹമ്മദിനു അവളെ കുറിച്ചുള്ള ആഗ്രഹം മനസ്സിൽ കയറി. അതിനു ശേഷം അള്ളാഹു  സൈദിന്‍റെ മനസ്സില്‍ സൈനബിനോട് ഉള്ള താൽപര്യം ഇല്ലാതെയാക്കി (Tabari VIII:4)

 

ആ വർഷം പ്രവാചകൻ സൈനബ് ബിന്ത് ജഹ്ശിനെ വിവാഹം ചെയ്തു: അല്ലാഹുവിന്‍റെ ദൂതൻ സൈദിന്‍റെ വീട്ടിൽ വന്നു. പക്ഷെ അപ്പോള്‍ സൈദിനെ  പ്രവാചകന് കാണാൻ കഴിഞ്ഞില്ല. സൈദിന്‍റെ ഭാര്യ ആയ സൈനബ് അദ്ദേഹത്തെ എതിരേൽക്കാൻ എഴുന്നേറ്റു.  അവൾ പകുതി വസ്ത്രം ധരിച്ചിരുന്ന അവസ്ഥയിൽ ആയിരുന്നു. അവൾ വ്യഗ്രതയോടെ ചാടി എഴുന്നേൽക്കുകയും അവളിൽ  അല്ലാഹുവിന്‍റെ ദൂതനോടുള്ള ആരാധന ഉണർത്തുകയും ചെയ്തു,   അത് കണ്ടു അദ്ദേഹം എന്തോ പിറുപിറുത്തു കൊണ്ട് തിരിഞ്ഞു. എങ്കിലും അദ്ദേഹം പരസ്യമായി പറഞ്ഞു  “ഹൃദയങ്ങളെ ചഞ്ചലിപ്പിക്കുന്ന സർവശക്തൻ ആയ അല്ലാഹുവിനു മഹത്വം ഉണ്ടാകട്ടെ”. സൈദ്‌ മുഹമ്മദിന്‍റെ അടുത്ത് വന്നു പറഞ്ഞു: “പ്രവാചകാ! അങ്ങ് എന്‍റെ ഭവനത്തിൽ വന്നതായി അറിഞ്ഞു. എന്തുകൊണ്ടാണ് ഉള്ളിൽ പ്രവേശിക്കാതിരുന്നത്‌?! താങ്കള്‍ക്ക് അവളോടുള്ള മതിപ്പ് അവളിൽ ആവേശം ഉണര്‍ത്തിയിരിക്കുന്നു അതുകൊണ്ട് ഞാൻ അവളെ ഉപേക്ഷിക്കുന്നു’ (Tabari VIII:1)

 

‘സൈദ്‌ അവളെ ഉപേക്ഷിച്ചു. അവൾ സ്വതന്ത്രയായി. അല്ലാഹുവിന്‍റെ ദൂതൻ ആയിഷയോട് സംസാരിക്കുമ്പോൾ ഒരു മോഹാലസ്യം അദ്ദേഹത്തിൽ  വന്നു. അത് മാറി കഴിഞ്ഞപ്പോൾ അദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞു. “ആരാണ് സൈനബിന്‍റെ അടുത്ത് പോയി പറയുക ഈ സന്തോഷ വാർത്ത‍?” അള്ളാഹു അവളെ എനിക്ക് വിവാഹം ചെയ്തു തന്നിരിക്കുന്നു.” ശേഷം പ്രവാചകൻ (സൂറ 33) മുഴുവനായും ചൊല്ലി . ആയിഷ പറഞ്ഞു: ‘അവളുടെ സൌന്ദര്യത്തെ കുറിച്ച് കേട്ട്  ഞാൻ വളരെ അസ്വസ്ഥയായി. കൂടെ അള്ളാഹു തന്നെ നേരിട്ട് അവളെ അദ്ദേഹത്തിനു വിവാഹം ചെയ്തു കൊടുത്തതും.’ ഞാൻ പറഞ്ഞു: ‘അവൾ ഇനി അത് പറഞ്ഞു ഞങ്ങളുടെ അടുത്ത് ആത്മപ്രശംസ നടത്തും’ (Tabari VIII:3)

 

തന്‍റെ വളര്‍ത്തു പിതാവ്‌ തന്‍റെ ഭാര്യയെ മോഹിക്കുന്നുണ്ട് എന്നറിഞ്ഞപ്പോള്‍ ഒരു മടിയും കൂടാതെ മുഹമ്മദിന് വേണ്ടി വിവാഹമാലോചിക്കാന്‍ സൈദ്‌ പോകുന്നുണ്ട്. സ്വഹീഹ് മുസ്ലിം, വാല്യം 2, ഭാഗം 16, ഹദീസ്‌ നമ്പര്‍ 89 (1428) നോക്കാം:

 

‘അനസ്‌ നിവേദനം: സൈനബയുടെ ഇദ്ദ: കഴിഞ്ഞപ്പോള്‍ നബി പറഞ്ഞു: ‘അവളെ എനിക്കുവേണ്ടി വിവാഹാലോചന നടത്തുക.’ അപ്പോള്‍ സൈദ്‌ അവളുടെ അരികെ ചെന്നു. അവള്‍ മാവ് പുളിപ്പിക്കുകയായിരുന്നു. (സൈദ്‌ പറയുന്നു) ഞാന്‍ അവളെ കണ്ടപ്പോള്‍ വല്ലാത്ത വിഷമമുണ്ടാക്കി. അവളെ നോക്കാന്‍ എനിക്ക് സാധിച്ചില്ല; റസൂല്‍ പറഞ്ഞതിനാല്‍. എന്നിട്ട് എന്‍റെ പുറം ഭാഗം അവളിലേക്ക് തിരിയുന്ന നിലയില്‍ ഞാന്‍ പിന്തിരിഞ്ഞു നിന്നു കൊണ്ട് പറഞ്ഞു: ‘സൈനബേ, റസൂല്‍ നിന്നെ വിവാഹാലോചന നടത്താനായി അയച്ചതാണ്.’ അവര്‍ പറഞ്ഞു: ഞാന്‍ എന്‍റെ റബ്ബുമായി കൂടിയാലോചന നടത്താതെ ഒന്നും ചെയ്യുകയില്ല’. അങ്ങനെ അവള്‍ അവളുടെ നമസ്കാര സ്ഥലത്തേക്ക് പോയി. അപ്പോള്‍ ഖുര്‍ആന്‍ ഇറങ്ങി. ഉടനെ നബി അവളുടെ അനുവാദമില്ലാതെ അവളുടെ അരികില്‍ പ്രവേശിച്ചു. (സൈനബയെ അല്ലാഹു നബിക്ക്‌ വിവാഹം കഴിപ്പിച്ചു കൊടുക്കുന്നതായി അറിയിച്ചു ആയത്ത് ഇറക്കപ്പെട്ടു).’

 

“സൈനബയുടെ അനുവാദം ഇല്ലാതെ തന്നെ മുഹമ്മദ്‌ അവളുടെ അരികില്‍ പ്രവേശിച്ചു” എന്നതില്‍ നിന്നും സെയ്ദിന്‍റെ വീട്ടില്‍ വെച്ച് വിവസ്ത്രയായി കണ്ട തന്‍റെ വളര്‍ത്തുപുത്രന്‍റെ ഭാര്യയുടെ രൂപം മുഹമ്മദിന്‍റെ മനസ്സില്‍ ഉണ്ടാക്കിയ ദുര്‍മോഹം എത്രമാത്രം ശക്തമായിരുന്നു എന്ന് ഊഹിക്കാവുന്നതേയുള്ളൂ. സ്വന്തം വളര്‍ത്തു മകന്‍റെ ഭാര്യയെ വരെ മോഹിച്ചിരുന്ന ആളായിരുന്നു മുഹമ്മദ്‌ എന്ന് പറയുമ്പോള്‍, ബാക്കിയുള്ളവരുടെ ഭാര്യമാരെയൊന്നും മുഹമ്മദ്‌ മോഹിച്ചിരുന്നില്ല എന്ന് പറയാന്‍ ആര്‍ക്കു കഴിയും? എന്തായാലും മുഹമ്മദിന്‍റെ ഈ നീച പ്രവൃത്തിയെ “കാട്ടറബികള്‍” എന്ന് ഇന്നുള്ള മുസ്ലീങ്ങള്‍ പരിഹസിക്കുന്ന ഖുറൈശികളും മറ്റും അതിനിശിതമായി വിമര്‍ശിക്കുകയുണ്ടായി. ദത്തുപുത്രന്‍ സ്വന്തം പുത്രന് തുല്യമാണെന്നും അവന്‍റെ ഭാര്യയെ സ്വന്തം മരുമകളെപ്പോലെയാണ് കാണേണ്ടത് എന്നും പറഞ്ഞായിരുന്നു മുഹമ്മദിന്‍റെ എതിരാളികള്‍ ഇക്കാര്യത്തില്‍ മുഹമ്മദിനെ വിമര്‍ശിച്ചത്. എന്നാല്‍, മുഹമ്മദിന്‍റെ ശത്രുക്കളുടെ വിമര്‍ശനത്തിന്‍റെ മുനയൊടിക്കാന്‍ അല്ലാഹു തന്നെ സഹായഹസ്തവുമായി മലക്കിനെ പറഞ്ഞു വിടുന്നതാണ് പിന്നെ നാം കാണുന്നത്. ഈ ആയത്തുകള്‍ ഒന്ന് നോക്കൂ:

 

“യാതൊരു മനുഷ്യന്നും അവന്‍റെ ഉള്ളില്‍ അല്ലാഹു രണ്ടു ഹൃദങ്ങളുണ്ടാക്കിയിട്ടില്ല. നിങ്ങള്‍ നിങ്ങളുടെ മാതാക്കളെപ്പോലെയായി പ്രഖ്യാപിക്കുന്ന നിങ്ങളുടെ ഭാര്യമാരെ അവന്‍ നിങ്ങളുടെ മാതാക്കളാക്കിയിട്ടുമില്ല. നിങ്ങളിലേക്ക്‌ ചേര്‍ത്തുവിളിക്കപ്പെടുന്ന നിങ്ങളുടെ ദത്തുപുത്രന്‍മാരെ അവന്‍ നിങ്ങളുടെ പുത്രന്‍മാരാക്കിയിട്ടുമില്ല. അതൊക്കെ നിങ്ങളുടെ വായ്കൊണ്ടു നിങ്ങള്‍ പറയുന്ന വാക്ക്‌ മാത്രമാകുന്നു. അല്ലാഹു സത്യം പറയുന്നു. അവന്‍ നേര്‍വഴി കാണിച്ചുതരികയും ചെയ്യുന്നു.” (സൂറാ.33:4)

 

ദത്തു പുത്രന്മാര്‍ സ്വന്തം പുത്രന്മാരെപ്പോലെയല്ല, അതൊക്കെ നിങ്ങളുടെ വെറും വാക്ക് മാത്രമാണ് എന്നാണ് മലക്കിന്‍റെ വര്‍ത്തമാനം! അപരിഷ്കൃതരെന്നും കാട്ടറബികളെന്നും ഇന്നത്തെ ദാവാക്കാര്‍ പറയുന്ന ജാഹ് ലിയാ കാലഘട്ടത്തിലെ (ഇസ്ലാം രൂപം കൊള്ളുന്നതിനു മുന്‍പുള്ള കാലഘട്ടം. ജാഹ് ലിയാ എന്ന അറബി വാക്കിന് അന്ധകാരം എന്നും അജ്ഞത എന്നുമോക്കെയാണ് അര്‍ത്ഥം.) അറബികള്‍ക്ക്‌ ഉണ്ടായിരുന്ന സംസ്കാരം പോലും അറേബ്യന്‍ ഗോത്ര ദൈവമായ അല്ലാഹുവിനും അല്ലാഹുവിന്‍റെ പ്രവാചകനും ഉണ്ടായിരുന്നില്ല എന്ന് ഇതില്‍ നിന്ന് തെളിയുന്നു. ഈ വിഷയത്തിന്‍റെ പേരില്‍ പിന്നെയും ഖുര്‍ആന്‍ ആയത്തുകള്‍ ഇറങ്ങിയിട്ടുണ്ട്. ഒരെണ്ണം കൂടി നോക്കാം:

 

“നിന്‍റെ ഭാര്യയെ നീ നിന്‍റെ അടുത്ത്‌ തന്നെ നിര്‍ത്തിപ്പോരുകയും, അല്ലാഹുവെ നീ സൂക്ഷിക്കുകയും ചെയ്യുക എന്ന്‌, അല്ലാഹു അനുഗ്രഹം ചെയ്തുകൊടുത്തിട്ടുള്ളവനും നീ അനുഗ്രഹം ചെയ്തുകൊടുത്തിട്ടുള്ളവനുമായ ഒരാളോട്‌ നീ പറഞ്ഞിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക.) അല്ലാഹു വെളിപ്പെടുത്താന്‍ പോകുന്ന ഒരു കാര്യം നിന്‍റെ മനസ്സില്‍ നീ മറച്ചു വെക്കുകയും ജനങ്ങളെ നീ പേടിക്കുകയും ചെയ്തിരുന്നു. എന്നാല്‍ നീ പേടിക്കുവാന്‍ ഏറ്റവും അര്‍ഹതയുള്ളവന്‍ അല്ലാഹുവാകുന്നു. അങ്ങനെ സൈദ്‌ അവളില്‍ നിന്ന്‌ ആവശ്യം നിറവേറ്റികഴിഞ്ഞപ്പോള്‍ അവളെ നാം നിനക്ക്‌ ഭാര്യയാക്കിത്തന്നു. തങ്ങളുടെ ദത്തുപുത്രന്‍മാര്‍ അവരുടെ ഭാര്യമാരില്‍ നിന്ന്‌ ആവശ്യം നിറവേറ്റിക്കഴിഞ്ഞിട്ട്‌ അവരെ വിവാഹം കഴിക്കുന്ന കാര്യത്തില്‍ സത്യവിശ്വാസികള്‍ക്ക്‌ യാതൊരു വിഷമവും ഉണ്ടാകാതിരിക്കാന്‍ വേണ്ടിയത്രെ അത്‌. അല്ലാഹുവിന്‍റെ കല്‍പന പ്രാവര്‍ത്തികമാക്കപ്പെടുന്നതാകുന്നു.” (സൂറാ.33:37)

 

ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള ലൈംഗിക വേഴ്ചയെ കേവലം ‘ആവശ്യം നിറവേറ്റല്‍’ ആയിട്ടാണ് അല്ലാഹു പരിഗണിക്കുന്നത് എന്നത് പോകട്ടെ, ഭര്‍ത്താവിന്‍റെ ആ ‘ആവശ്യം നിറവേറ്റല്‍’ കഴിഞ്ഞാല്‍ പിന്നെ അവന്‍റെ ഭാര്യയെ വളര്‍ത്തു പിതാവിനു വിവാഹം കഴിച്ചു തന്‍റെ ‘ആവശ്യം നിറവേറ്റാം’ എന്ന തികച്ചും സ്ത്രീ വിരുദ്ധമായ നിയമമാണ് അല്ലാഹു മുസ്ലീങ്ങള്‍ക്ക് നല്‍കുകയും ചെയ്തിരിക്കുന്നത്. ഇനിയങ്ങനെ ‘ആവശ്യം നിറവേറ്റുന്ന കാര്യത്തില്‍’ ഏതെങ്കിലും വ്യക്തിക്ക് എന്തെങ്കിലും മനഃപ്രയാസം ഉണ്ടെങ്കിലോ? അങ്ങനെയുള്ളവരുടെ ആ പ്രയാസം ഒഴിവാക്കാന്‍ വേണ്ടിയാണ് ‘ലോകര്‍ക്കാകെ മാതൃകയുമായി അയക്കപ്പെട്ട’ മുഹമ്മദിന്‍റെ വളര്‍ത്തുമകന്‍റെ ഭാര്യയെ മുഹമ്മദിന് ഭാര്യയായി കൊടുത്തു കൊണ്ട് അല്ലാഹു പുതിയൊരു മാതൃക ഇസ്ലാമികലോകത്ത് അവതരിപ്പിച്ചത്‌!!

 

വേറൊരു ഒരു ഹദീസ്‌ കൂടി നോക്കാം:

 

ജാബിര്‍ നിവേദനം: റസൂല്‍ ഒരു സ്ത്രീയെ കാണാനിടയായി. അപ്പോള്‍ അവിടുന്ന് തന്‍റെ ഭാര്യ സൈനബിന്‍റെ അടുത്തു പോയി – അവര്‍ അവരുടെ തോല്‍പ്പാത്രം കഴുകുകയായിരുന്നു. അങ്ങനെ നബിയുടെ ആവശ്യം നിര്‍വ്വഹിച്ചതിനു ശേഷം സ്വഹാബിമാരിലേക്ക് വന്നു ഇപ്രകാരം പറഞ്ഞു: ‘തീര്‍ച്ചയായും സ്ത്രീ പിശാചിന്‍റെ രൂപത്തില്‍ വരികയും, പിശാചിന്‍റെ രൂപത്തില്‍ പോകുകയും ചെയ്യും. അങ്ങനെ ഒരു സ്ത്രീയെ വല്ലവനും കണ്ടാല്‍ അവന്‍ തന്‍റെ ഭാര്യയെ പ്രാപിക്കട്ടെ. അത് അവന്‍റെ മനസ്സിലുള്ളതിനെ ശമിപ്പിക്കും (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 16, ഹദീസ്‌ നമ്പര്‍ 9 (1403)

 

സുന്ദരിയായ ഒരു സ്ത്രീ വഴിയിലൂടെ നടന്നു പോയപ്പോള്‍ അവളെ കണ്ട മാത്രയില്‍ തന്നെ മുഹമ്മദ്‌ അവളെ മോഹിച്ചു എന്ന കാര്യം ഈ ഹദീസില്‍ നിന്നും പിടികിട്ടും. എന്തായാലും ന്യായപ്രമാണത്തിലെ പത്താം കല്പനയും മുഹമ്മദ്‌ ലംഘിച്ചു എന്ന കാര്യത്തില്‍ ആര്‍ക്കും സംശയത്തിന് അവകാശമുണ്ടാകയില്ല. ‘പ്രവാചകനായ മോശെ മുഖാന്തരം ഏക സത്യദൈവം നല്‍കിയ ന്യായപ്രമാണം പൗലോസ്‌ അട്ടിമറിച്ചു കളഞ്ഞപ്പോള്‍ അതിനെ പുനഃസ്ഥാപിക്കാന്‍ വേണ്ടി അതേ ഏകസത്യദൈവത്താല്‍ നിയുക്തനായ അന്ത്യപ്രവാചകന്‍ ആണ് മുഹമ്മദ്‌ റസൂല്‍’ എന്ന് മുസ്ലീങ്ങള്‍ ആരെക്കുറിച്ചു പെരുമ്പറ മുഴക്കുന്നുവോ, ആ വ്യക്തിയെക്കുറിച്ച് തന്നെയാണ് നാം ഇതുവരെ പരിശോധിച്ചത്. ന്യായപ്രമാണത്തിന്‍റെ നട്ടെല്ലായ പത്ത് കല്പനകള്‍ പോലും അനുസരിക്കാന്‍ മനസ്സ് വെച്ചില്ലെന്നു മാത്രമല്ല, (മാതാപിതാക്കള്‍ മുന്‍പേ തന്നെ മരിച്ചു പോയിരുന്നതിനാല്‍ ഒരു കല്പനയുടെ കാര്യത്തില്‍ മാത്രം ഒഴിവുണ്ട്) അതൊക്കെ ലംഘിക്കാന്‍ അത്യുത്സാഹം കാണിച്ചിരുന്ന വ്യക്തിയുമായിരുന്നു മുഹമ്മദ്‌ എന്ന്‍ ഇതില്‍ നിന്നും നമുക്ക്‌ മനസ്സിലാകും. ‘ഈ വ്യക്തിയെ അല്ലാതെ വേറെ ആരെയും കിട്ടിയില്ലേ അല്ലാഹുവിന് ന്യായപ്രമാണം പുനഃസ്ഥാപിക്കാന്‍ വേണ്ടി തിരഞ്ഞെടുക്കാന്‍’ എന്ന് ചിന്തിക്കാനുള്ള ബുദ്ധി പോലും മുഹമ്മദിന്‍റെ അനുയായികള്‍ക്കില്ല എന്നത് വ്യസനകരം തന്നെ!! (തുടരും… )

]]>
https://sathyamargam.org/2015/04/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b5%81%e0%b4%82-%e0%b4%a8%e0%b5%8d%e0%b4%af%e0%b4%be%e0%b4%af%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%be%e0%b4%a3%e0%b4%b5-4/feed/ 0
മുഹമ്മദും ന്യായപ്രമാണവും (ഭാഗം-8) https://sathyamargam.org/2015/04/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b5%81%e0%b4%82-%e0%b4%a8%e0%b5%8d%e0%b4%af%e0%b4%be%e0%b4%af%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%be%e0%b4%a3%e0%b4%b5-3/ https://sathyamargam.org/2015/04/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b5%81%e0%b4%82-%e0%b4%a8%e0%b5%8d%e0%b4%af%e0%b4%be%e0%b4%af%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%be%e0%b4%a3%e0%b4%b5-3/#respond Thu, 02 Apr 2015 12:06:52 +0000 http://www.sathyamargam.org/?p=1052 അനില്‍കുമാര്‍ വി. അയ്യപ്പന്‍

 

മോഷ്ടിക്കരുത് (പുറ.20:15): ഇത് എട്ടാം കല്പന. മറ്റൊരാളുടെ ഉടമസ്ഥതയില്‍ ഉള്ള ജീവനുള്ളതോ അല്ലാത്തതോ ആയ വസ്തുക്കളെ അയാളുടെ സമ്മതം കൂടാതെ കൈവശപ്പെടുത്തുന്നതിനെയാണ് മോഷണം എന്ന വാക്കുകൊണ്ട് അര്‍ത്ഥമാക്കുന്നത്. മോഷണത്തെ മാത്രമല്ല, ചതിച്ചോ വഞ്ചിച്ചോ മറ്റൊരാളുടെ മുതല്‍ കൈവശപ്പെടുത്തുന്നതിനെയും ഈ കല്പനയിലൂടെ ദൈവം വിരോധിച്ചിരിക്കുന്നു.

 

എന്നാല്‍ മക്കയില്‍ നിന്നും കച്ചവടത്തിന് പോയിരുന്ന ഖുറൈശികളുടെ കച്ചവട സംഘങ്ങളെ മദീനയില്‍ നിന്ന് വന്നു മുഹമ്മദും കൂട്ടരും കൊള്ളയടിക്കുമായിരുന്നു എന്ന് ഇസ്ലാമിക ഗ്രന്ഥങ്ങള്‍ പറയുന്നു. ഇസ്ലാമിലെ ഒന്നാമത്തെ യുദ്ധമായി അറിയപ്പെടുന്ന ബദര്‍ യുദ്ധത്തിന്‍റെ കാരണം തന്നെ ഖുറൈശി നേതാവായ അബൂ സുഫ്‌യാന്‍റെ നേതൃത്വത്തില്‍ മക്കയിലേക്ക് ചരക്കുമായി വരികയായിരുന്ന കച്ചവട സംഘത്തെ ആക്രമിക്കാന്‍ മുഹമ്മദ്‌ മദീനയില്‍ നിന്നുള്ള കൊള്ളസംഘവുമായി വന്നതാണ്. ഇതല്ലാതെ ബനൂ ഖുറൈദ, ബനൂ മുസ്തലഖ്, ബനൂ നദീര്‍ എന്നീ യെഹൂദ താവളങ്ങളെ മുഹമ്മദ്‌ ആക്രമിക്കുകയും അവരുടെ സമ്പത്തു കൊള്ളയടിക്കുകയും സ്ത്രീകളെയും കുട്ടികളെയും പിടിച്ചെടുക്കുകയും ചെയ്ത കാര്യങ്ങള്‍ ഹദീസുകളിലുണ്ട്. ഇത് മാത്രമല്ലാതെ, ദൂരദേശത്തുള്ള രാജ്യങ്ങളെയും ആക്രമിച്ചു കൊള്ളയടിക്കാനും ഇസ്ലാം മതം പ്രചരിപ്പിക്കാനും മുഹമ്മദ്‌ ആജ്ഞ കൊടുത്തിട്ടുണ്ട്. ചില ഹദീസുകള്‍ താഴെ കൊടുക്കാം:

 

അബൂഹുറൈറ (റ) പറയുന്നു: തിരുമേനി (സ) അരുളി: ‘കിസ്രാ’ ഇതാ നശിച്ചു കഴിഞ്ഞു. ഇനി ഒരിക്കലും ‘കിസ്രാ’ ഉണ്ടാവുകയില്ല. കൈസറും നാശമടയുക തന്നെ ചെയ്യും. ഇനി ഒരിക്കലും ഒരു കൈസര്‍ ഉണ്ടാകുകയില്ല. അവര്‍ രണ്ടു പേരുടെയും ഖജാനകള്‍ അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ പങ്കിട്ടു പോകും. (സഹീഹുല്‍ ബുഖാരി, അദ്ധ്യായം 58, ഹദീസ്‌ നമ്പര്‍ 1259, പേജ് 636)

 

കിസ്രാ പര്‍വേഷ്‌ എന്നത് മുഹമ്മദിന്‍റെ സമകാലീനനായിരുന്ന ഒരു പേര്‍ഷ്യന്‍ രാജാവാണ്. ഇന്നത്തെ കണക്ക്‌ പ്രകാരം 700 മില്ല്യണ്‍ ഡോളര്‍ വാര്‍ഷികവരുമാനം അദ്ദേഹത്തിന് ഉണ്ടായിരുന്നു. അക്കാലത്തെ ലോകത്തിലെ ഏറ്റവും വലിയ ധനികന്മാരില്‍ ഒരാളായിരുന്നു കിസ്രാ പര്‍വേഷ്‌. മുഹമ്മദ്‌ അയാളുടെ സ്വത്തുക്കള്‍ കൊള്ളയടിക്കാന്‍ ആഗ്രഹിച്ചു!!

 

അബൂഹുറൈറ (റ) പറയുന്നു: തിരുമേനി (സ) അരുളി: ഉന്നതതത്വങ്ങഉളുള്‍ക്കൊള്ളുന്ന വാക്യങ്ങളോട് കൂടിയാണ് അല്ലാഹു എന്നെ അയച്ചിരിക്കുന്നത്. അപ്രകാരം തന്നെ ശത്രു ഹൃദയങ്ങളില്‍ മുസ്ലീംകളെക്കുറിച്ച് ഉടലെടുത്ത ഭയം എനിക്ക് സഹായകമായിത്തീര്‍ന്നിട്ടുണ്ട്. ഞാനൊരിക്കല്‍ ഉറങ്ങിക്കിടക്കുമ്പോള്‍ ഭൂലോകത്തെ ഖജാനകളുടെയെല്ലാം താക്കോലുകള്‍ ഒരാള്‍ കൊണ്ടുവന്നു എന്‍റെ കയ്യില്‍ തന്നു.” “തിരുമേനി പോയ്ക്കഴിഞ്ഞു. ഇപ്പോള്‍ നിങ്ങള്‍ ആ ഖജാനകളില്‍ നിന്ന് ധനം വാരിയെടുത്തുകൊണ്ടിരിക്കുകയാണ്.” (സ്വഹീഹുല്‍ ബുഖാരി, അദ്ധ്യായം 58, ഹദീസ്‌ നമ്പര്‍ 1241, പേജ് 630)

 

മുഹമ്മദ്‌ ആഗ്രഹിച്ച കാര്യങ്ങള്‍ പില്‍ക്കാലത്ത് അനുയായികള്‍ ആണ് നിറവേറ്റിയത്. സമ്പത്തിന് വേണ്ടി അവര്‍ ലോകം മുഴുവന്‍ ആക്രമിക്കാന്‍ തയ്യാറായി!!

 

ഉമ്മുഹറാം (റ) പറയുന്നു: തിരുമേനി (സ) അരുളുന്നത് അവര്‍ കേട്ടു. “എന്‍റെ അനുയായികളില്‍, സമുദ്രത്തില്‍ പ്രവേശിച്ചു ഏറ്റവുമാദ്യം യുദ്ധം ചെയ്യുന്നവര്‍ക്ക്‌ സ്വര്‍ഗ്ഗം നിശ്ചയമാണ്.” ഉമ്മുഹറാം ചോദിച്ചു: “ദൈവദൂതരേ! അക്കൂട്ടത്തില്‍ ഞാനുള്‍പ്പെടുമോ?” തിരുമേനി അരുളി: “അതേ, നീയും അവരിലുള്‍പ്പെടും.” ഉമ്മുഹറാം പറയുന്നു, തിരുമേനി തുടര്‍ന്നരുളി: “എന്‍റെ അനുയായികളില്‍ കൈസറിന്‍റെ പട്ടണത്തെ (റോം) ഏറ്റവുമാദ്യം ആക്രമിക്കുന്ന പട്ടാളത്തിന്‍റെ പാപങ്ങള്‍ അല്ലാഹു പൊറുത്തു കൊടുക്കും.” “ഞാനക്കൂട്ടത്തിലുണ്ടായിരിക്കുമോ?” എന്ന് തിരുമേനിയോട് ചോദിച്ചപ്പോള്‍ ഇല്ലെന്നാണ് അവിടുന്ന് അരുളിയത്. (സ്വഹീഹുല്‍ ബുഖാരി, അദ്ധ്യായം 58, ഹദീസ്‌ നമ്പര്‍ 1222, പേജ് 624)

 

കടല്‍ കടന്നും ഭൂഖണ്ഡങ്ങള്‍ കടന്നും യുദ്ധം ചെയ്യാന്‍ വേണ്ടി തന്‍റെ അനുയായികള്‍ പോകണം എന്നുള്ള ആഗ്രഹം മുഹമ്മദില്‍ എത്രമാത്രം രൂഢമൂലമായിരുന്നു എന്നറിയാന്‍ ഈ ഹദീസുകള്‍ മതി. ആക്രമണങ്ങള്‍ അപ്രതീക്ഷിതമായിരുന്നു എന്ന് ഈ ഹദീസുകളില്‍ നിന്നും മനസ്സിലാക്കാം:

 

ഇബ്നു ഔന്‍ നിവേദനം: യുദ്ധത്തിനു മുന്‍പ്‌ (ഇസ്ലാമിലേക്ക്) ക്ഷണിക്കേണ്ടതുണ്ടോയെന്നതിനെക്കുറിച്ച് നാഫിഇനോട് ചോദിച്ചുകൊണ്ട് ഞാന്‍ കത്തെഴുതി. അപ്പോള്‍ അദ്ദേഹം എനിക്ക് (മറുപടി) എഴുതി: അങ്ങനെ ചെയ്തിരുന്നത് ഇസ്ലാമിന്‍റെ ആരംഭത്തിലായിരുന്നു. ബ്നു മുസ്തലഖ് ഗോത്രത്തെ അവര്‍ അശ്രദ്ധയിലായിരിക്കെ നബി ആക്രമിക്കുകയുണ്ടായി. അവരുടെ കാലികള്‍ ജലാശയത്തിനരികെ കുടിപ്പിക്കപ്പെടുകയായിരുന്നു. എന്നിട്ട് അവരിലെ യോദ്ധാക്കളെ വധിക്കുകയും തടവുകാരെ പിടികൂടുകയും ചെയ്തു. അന്ന് ഹാരിഥിന്‍റെ പുത്രി ജുവൈരിയയെ ലഭിക്കുകയും ചെയ്തു. അന്ന് സൈന്യത്തിലുണ്ടായിരുന്ന അബ്ദുല്ലാഹിബ്നു ഉമര്‍ എന്നോട് ഈ ഹദീസ്‌ പറയുകയുണ്ടായിട്ടുണ്ട്. (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 32, ഹദീസ്‌ നമ്പര്‍ 1 (1730)

 

ഇബ്നു ഉമര്‍ (റ) പറയുന്നു: “ബനൂ മുസ്തലഖ് ഗോത്രക്കാര്‍  അശ്രദ്ധരായി കഴിഞ്ഞു കൂടിയിരുന്ന സന്ദര്‍ഭത്തില്‍ തിരുമേനി (സ) അവരെ ആക്രമിച്ചു. അവരുടെ ഒട്ടകങ്ങള്‍ അരുവികളില്‍ നിന്നും വെള്ളം കുടിച്ചു കൊണ്ടിരിക്കുകയായിരുന്നു.  അവരുടെ കൂട്ടത്തിലെ യോദ്ധാക്കളെ വധിക്കുകയും സ്ത്രീകളെയും കുട്ടികളേയും ബന്ധനസ്ഥരാക്കുകയും ചെയ്തു. അന്നാണ് ജുവൈരിയ (റ) തിരുമേനിയുടെ അധീനത്തില്‍ വന്നത്. (സഹീഹുല്‍ ബുഖാരി, അദ്ധ്യായം 49, ഹദീസ്‌ നമ്പര്‍ 1108, പേജ് 564)

 

അങ്ങനെ യഹോവയായ ദൈവം നല്‍കിയ ന്യായപ്രമാണത്തിലെ എട്ടാം കല്പനയും മുഹമ്മദ്‌ ലംഘിച്ചു എന്ന് നമുക്ക്‌ മനസ്സിലാക്കാന്‍ സാധിക്കുന്നു.

 

കള്ളസാക്ഷ്യം പറയരുത് (പുറ.20:16). ഇത് ഒമ്പതാം കല്പന. കോടതിയില്‍ സാക്ഷ്യം പറയുമ്പോള്‍ അതില്‍ കള്ളം ഉണ്ടാകരുത് എന്ന അര്‍ത്ഥത്തിലല്ല, മറിച്ച് എല്ലാത്തരത്തിലുള്ള കള്ളങ്ങളും നിരോധിക്കുകയാണ് ഇവിടെ ദൈവം ചെയ്തിരിക്കുന്നത്. കള്ളം മാത്രമല്ല, മറ്റൊരാളുടെ നേരെയുള്ള ചതിയെയും വഞ്ചനയേയും ഈ കല്പനയിലൂടെ ദൈവം നിരോധിക്കുന്നു. “വിശ്വസ്തസാക്ഷി ഭോഷ്കു പറകയില്ല; കള്ളസ്സാക്ഷിയോ ഭോഷ്കു നിശ്വസിക്കുന്നു” എന്നാണ് സദൃശവാക്യങ്ങള്‍ 14:5-ല്‍ പറഞ്ഞിരിക്കുന്നത്. മുഹമ്മദ്‌ ഈ കല്പനയും തെറ്റിച്ചു എന്ന് ഇസ്ലാമിക പ്രമാണങ്ങള്‍ പരിശോധിച്ചാല്‍ മനസ്സിലാക്കാം:

 

ഉമ്മുകുല്‍സൂം (റ) പറയുന്നു: “ജനങ്ങള്‍ക്കിടയില്‍ സന്ധിയുണ്ടാക്കാനുള്ള സദുദ്ദേശ്യത്തോടെ വാര്‍ത്തകള്‍ക്ക്‌ രൂപവും സ്വഭാവവും നല്‍കി ബന്ധപ്പെട്ട കക്ഷികളെ അറിയിക്കുന്നവന്‍ കള്ളം പറയുന്നവനല്ല” എന്ന് തിരുമേനി അരുളിയിരിക്കുന്നു. (സ്വഹീഹുല്‍ ബുഹാരി, അദ്ധ്യായം 53, ഹദീസ്‌ നമ്പര്‍ 1147, പേജ് 586)

 

വേറൊരു ഹദീസ്‌ നോക്കാം:

 

ഹുമൈദ്‌ ബ്നു അബ്ദുര്‍റഹ്മാന്‍ ബ്നു ഔഫ്‌ നിവേദനം: അദ്ദേഹത്തിന്‍റെ മാതാവ്‌ ഉമ്മു കുല്‍സും, ആദ്യമായി ഹിജ്റ ചെയ്ത് നബിയോട് ഉടമ്പടി ചെയ്തവരില്‍ പെട്ടവരായിരുന്നു. അവര്‍ നബി പറയുന്നത് കേട്ടു. ‘ജനങ്ങള്‍ക്കിടയില്‍ രഞ്ജിപ്പുണ്ടാക്കുന്നവന്‍ കള്ളം പറയുന്നവനല്ല. അവന്‍ നന്മ പറയുകയും, നന്മ വളര്‍ത്തുകയും ചെയ്യുന്നു.’ ഇബ്നു ശിഹാബ്‌ പറയുന്നു: ജനങ്ങള്‍ പറയുന്ന കളവില്‍ മൂന്ന് കാര്യത്തിലല്ലാതെ ഇളവ്‌ അനുവദിക്കുന്നത് ഞാന്‍ കേട്ടിട്ടില്ല. യുദ്ധം, ജനങ്ങള്‍ക്കിടയില്‍ രഞ്ജിപ്പുണ്ടാക്കല്‍, ഒരാള്‍ തന്‍റെ ഭാര്യയോടോ, ഒരു സ്ത്രീ തന്‍റെ ഭര്‍ത്താവിനോടോ പറയുന്നത്.’ (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 45, ഹദീസ്‌ നമ്പര്‍ 101 (2605)

 

ഹദീസ്‌ ശ്രദ്ധിച്ചു വായിക്കണേ, “ജനങ്ങള്‍ പറയുന്ന കളവില്‍ മൂന്ന് കാര്യത്തിലല്ലാതെ ഇളവ്‌ അനുവദിക്കുന്നത് ഞാന്‍ കേട്ടിട്ടില്ല” എന്ന് പറഞ്ഞാല്‍ എന്താണ് സംഭവം എന്ന് അരിയാഹാരം കഴിക്കുന്നവര്‍ക്ക് മനസ്സിലാകും. മൂന്നു കാര്യങ്ങളില്‍ കള്ളം പറയാം എന്നാണ് മുഹമ്മദ്‌ പഠിപ്പിച്ചത്. വേറൊരു ഹദീസ്‌ നോക്കാം:

 

“ജാബിര്‍ നിവേദനം: റസൂല്‍ പറഞ്ഞു: കഅ്ബ് ബ്നു അശറഫിനെ (എതിരിടാന്‍ ആരുണ്ട്?). അവന്‍ അല്ലാഹുവിനെയും അവന്‍റെ ദൂതനേയും ദ്രോഹിച്ചിരിക്കുന്നു. അപ്പോള്‍ മുഹമ്മദ് ബ്നു മസലമത്ത് പറഞ്ഞു: ‘ദൈവദൂതരേ, അവനെ ഞാന്‍ വധിക്കുന്നത് താങ്കള്‍ക്കിഷ്ടമാണോ?’ നബി പറഞ്ഞു: ‘അതെ.’ അദ്ദേഹം പറഞ്ഞു: എനിക്കുചിതമായത് പറയാന്‍ താങ്കള്‍ അനുവാദം തന്നാലും.’ നബി പറഞ്ഞു: ‘പറഞ്ഞുകൊള്ളുക.’ അദ്ദേഹം അവന്‍റെയടുത്തു ചെന്നു. അവര്‍ തമ്മിലുള്ള (സ്നേഹബന്ധത്തെ)ക്കുറിച്ച് സംസാരിച്ചുകൊണ്ട് പറഞ്ഞു: ‘ഈ മനുഷ്യന്‍ ധര്‍മ്മം ആഗ്രഹിക്കുന്നു. ഞങ്ങളെ ക്ഷീണിപ്പിക്കുന്നു.’ ഇത് കേട്ടപ്പോള്‍ അവന്‍ പറഞ്ഞു: ‘തീര്‍ച്ചയായും ഇനി അവനെ നിങ്ങള്‍ വെറുത്തു മടുക്കുക തന്നെ ചെയ്യും.’ അദ്ദേഹം പറഞ്ഞു: ‘ഇപ്പോള്‍ ഞങ്ങള്‍ അദ്ദേഹത്തെ അനുഗമിച്ചിരിക്കുന്നു. അദ്ദേഹത്തിന്‍റെ കാര്യം എവിടെ എത്തിച്ചേരുമെന്ന് ഞങ്ങള്‍ നോക്കി (മനസ്സിലാക്കുന്നതുവരെ) അദ്ദേഹത്തെ കൈവിടുന്നത് ഞങ്ങള്‍ ഇഷ്ടപ്പെടുന്നുമില്ല. നിങ്ങള്‍ എനിക്ക് കുറച്ചു കടം തരണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.’ അവന്‍ ചോദിച്ചു: ‘നിങ്ങള്‍ എനിക്ക് എന്ത് പണയം തരും?’ അദ്ദേഹം ചോദിച്ചു: ‘എന്ത് പണയം തരണം?’ അവന്‍ പറഞ്ഞു: ‘നിങ്ങളുടെ സ്ത്രീകളെ പണയം തരണം.’ അദ്ദേഹം പറഞ്ഞു: ‘നീ അറബികളിലെ അതിസുന്ദരനാണ്. ഞങ്ങളുടെ സ്ത്രീകളെ നിനക്ക് പണയം തരണമെന്നോ?’ അപ്പോള്‍ അവന്‍ ചോദിച്ചു: ‘എന്നാല്‍ നിങ്ങളുടെ ആണ്മക്കളെ പണയം തരുമോ?’ അപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘അപ്പോള്‍ ഞങ്ങളില് ഒരാളുടെ പുത്രന് ആ പേരില്‍ പഴിക്കപ്പെടുകയില്ലേ- രണ്ടു വസ്ഖ് ഈത്തപ്പഴത്തിന് പണയം വെക്കപ്പെട്ടവനല്ലേ നീ എന്ന് പറഞ്ഞുകൊണ്ട്. എന്നാല്‍ നിനക്ക് ഞങ്ങള്‍ ആയുധം പണയം തരാം.’ അവന്‍ പറഞ്ഞു: ‘ശരി, അങ്ങനെയാകട്ടെ.’ ഹാരിസ്, അബു അബ്സ് ബ്നു ജബ്ര്, അബ്ബാദ് ബ്നു ബിശ്ര് എന്നിവരുമായി ചെല്ലാമെന്ന് അവനോടു വാഗ്ദത്തം ചെയ്തു.

 

ജാബിര്‍ പറയുന്നു: ‘അങ്ങനെ അവര്‍ രാത്രിയില്‍ ചെന്ന് വിളിച്ചു. അപ്പോള്‍ അവന്‍ അവരുടെ അടുക്കലേക്ക് ഇറങ്ങിച്ചെന്നു. (ഹദീസ് റിപ്പോര്‍ട്ടര്‍മാരിലെ സുഫ്യാന്‍ പറയുന്നു: തന്‍റെ ഗുരുവായ അംറ് അല്ലാത്തവര്‍ പറയുന്നു: അവനോടു അവന്‍റെ ഭാര്യ പറഞ്ഞു: ‘രക്തം (തെടുന്നവന്റെ) ശബ്ദം പോലുള്ള ശബ്ദം ഞാന്‍ കേള്‍ക്കുന്നു.’ അവന്‍ പറഞ്ഞു: അത് മുഹമ്മദ് ബ്നുമസ്ലമയും അദ്ദേഹത്തിന്‍റെ മുലകുടി ബന്ധമുള്ള അബുനാഇലയുമാണ്. മാന്യന്മാരായ ആളുകള്‍ രാത്രി ഒരു കുത്തിലേക്കാണ് ക്ഷണിക്കുന്നതെങ്കിലും അതിനു ഉത്തരമേകും.’ മുഹമ്മദ് ബ്നു മസലമ പറയുകയാണ്: അവന്‍ വന്നാല്‍ അവന്‍റെ തലയുടെ നേരേ ഞാന്‍ കൈ നീട്ടും. എനിക്ക് അവന്‍ വശപ്പെട്ടു കഴിഞ്ഞാല്‍ നിങ്ങള്‍ അവന്‍റെ കഥ കഴിക്കുവിന്‍. അങ്ങനെ അവന്‍ ഇറങ്ങിവന്നപ്പോള്‍ അവന്‍ വന്നത് നല്ല ഉടയാടകളോടെയാണ്. ‘നിന്നില്‍നിന്നും ഞങ്ങള്‍ക്ക് സുഗന്ധം അനുഭവപ്പെടുന്നുവല്ലോ.’ അവന്‍ പറഞ്ഞു: ‘അതെ, എന്‍റെ കൂടെ ഇന്നവളുണ്ട്. അവള്‍ അറബികളില്‍ ഏറെ സുഗന്ധമുള്ളവളാണ്.’ അദ്ദേഹം ചോദിച്ചു: ‘അതൊന്നു മണക്കാന്‍ എന്നെ അനുവദിക്കാമോ?’ അവന്‍ പറഞ്ഞു: ‘ഓ, മണത്തോളൂ.’ അങ്ങനെ അവന്‍റെ തല പിടിച്ചു മണത്തു. പിന്നെയും അദ്ദേഹം ചോദിച്ചു: ‘ഞാന്‍ ഒന്ന് കൂടി മണക്കട്ടെ.’ അദ്ദേഹം പറയുന്നു: അപ്പോള്‍ എനിക്ക് അവന്‍റെ തല(മുടി) പിടിച്ചു ഒതുക്കാന്‍ കഴിഞ്ഞു. എന്നിട്ട് പറഞ്ഞു: ശരി, നോക്കിക്കോളൂ; അങ്ങനെ അവര്‍ അവനെ വധിച്ചു. (സ്വഹീഹ് മുസ്ലീം, വാല്യം.2, ഭാഗം.32, ഹദീസ് നമ്പര്‍.119 (1801).

 

ഇവിടെ, ഇരുട്ടിന്‍റെ മറവില്‍ ഒരാളെ കൊല്ലാന്‍ പോകുന്ന അനുയായികള്‍ക്ക് എന്ത് നുണയും പറയാനുള്ള അനുവാദവും കൂടി മുഹമ്മദ്‌ നല്‍കിയിരുന്നു എന്ന് ഈ ഹദീസുകള്‍ വായിച്ചാല്‍ ഏതൊരാള്‍ക്കും മനസ്സിലാകും. കള്ളം പറയാനുള്ള അനുവാദം തന്‍റെ അനുയായികള്‍ക്ക് നല്‍കിക്കൊണ്ട് മുഹമ്മദ്‌ ഒമ്പതാം കല്പനയും ലംഘിക്കുകയാണ് ഉണ്ടായതു എന്ന് ചുരുക്കം. (തുടരും..)

]]>
https://sathyamargam.org/2015/04/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b5%81%e0%b4%82-%e0%b4%a8%e0%b5%8d%e0%b4%af%e0%b4%be%e0%b4%af%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%be%e0%b4%a3%e0%b4%b5-3/feed/ 0
മുഹമ്മദും ന്യായപ്രമാണവും (ഭാഗം-7) https://sathyamargam.org/2015/04/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b5%81%e0%b4%82-%e0%b4%a8%e0%b5%8d%e0%b4%af%e0%b4%be%e0%b4%af%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%be%e0%b4%a3%e0%b4%b5-2/ https://sathyamargam.org/2015/04/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b5%81%e0%b4%82-%e0%b4%a8%e0%b5%8d%e0%b4%af%e0%b4%be%e0%b4%af%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%be%e0%b4%a3%e0%b4%b5-2/#respond Thu, 02 Apr 2015 11:54:30 +0000 http://www.sathyamargam.org/?p=1047  

അനില്‍കുമാര്‍ വി. അയ്യപ്പന്‍

 

8) വ്യഭിചാരം ചെയ്യരുത് (പുറ.20:14)

വ്യഭിചാരം എന്ന ക്രിയയെ ബൈബിളും ഖുര്‍ആനും വ്യത്യസ്തമായ വിധത്തിലാണ് അവതരിപ്പിക്കുന്നത്‌. വിവാഹം ചെയ്ത വ്യക്തിയുമായല്ലാതെ നടത്തുന്ന ലൈംഗിക ബന്ധത്തിനാണ് ബൈബിള്‍ വ്യഭിചാരം എന്ന് പറയുന്നത്. (വിവാഹപൂര്‍വ ലൈംഗിക ബന്ധത്തിന് പരസംഗം എന്നാണു ബൈബിള്‍ പറയുന്നത്.) വിവാഹം എന്ന വിഷയത്തില്‍ ബൈബിളും ഖുര്‍ആനും വ്യത്യസ്ത വീക്ഷണകോണുകള്‍ പുലര്‍ത്തുന്നതിനാല്‍ വ്യഭിചാരത്തെ സംബന്ധിച്ച നിര്‍വ്വചനത്തിലും ഈ രണ്ടു ഗ്രന്ഥങ്ങള്‍ തമ്മില്‍ വ്യത്യാസമുണ്ട്. ബഹുഭാര്യാ സമ്പ്രദായത്തെ ബൈബിള്‍ അനുകൂലിക്കുന്നില്ല. ആദാമിന് ദൈവം ഒരു ഹവ്വയെ മാത്രമേ നല്‍കിയുള്ളൂ. അബ്രഹാം, യാക്കോബ്, തുടങ്ങിയ പ്രവാചകന്മാരും ദാവീദ്‌, ശലോമോന്‍ മുതലായ രാജാക്കന്മാരും ഒന്നിലധികം ഭാര്യമാരെ എടുത്ത ചരിത്രം ബൈബിളിലുണ്ട്. അങ്ങനെ ബഹു ഭാര്യമാരെ എടുത്തവരെല്ലാം അതിന്‍റെ പേരില്‍ കഷ്ടപ്പെട്ടിട്ടുമുണ്ട്. വിവാഹമോചനത്തേയും ബൈബിള്‍ അനുകൂലിക്കുന്നില്ല. ‘ദൈവം യോജിപ്പിച്ചതിനെ മനുഷ്യന്‍ വേര്‍പിരിക്കരുത്’ എന്നാണു ഇത് സംബന്ധമായി വാഴ്ത്തപെട്ട കര്‍ത്താവ് പറഞ്ഞിട്ടുള്ളത്.

 

പഴയനിയമത്തില്‍ യിസ്രായേലിന്‍റെ ഹൃദയ കാഠിന്യം നിമിത്തം ഉപേക്ഷണപത്രം നല്‍കി ഭാര്യയെ ഉപേക്ഷിക്കാന്‍ മോശെ മുഖാന്തരം ദൈവം അനുവാദം നല്‍കിയിരുന്നു. എങ്കിലും അത് ദൈവത്തിന്‍റെ ഹിതമായിരുന്നില്ല, യിസ്രായേലിന്‍റെ ഹൃദയ കാഠിന്യം നിമിത്തമായിരുന്നു (മര്‍ക്കോസ്. 10:5). ‘തന്‍റെ യൗവ്വനത്തിലെ ഭാര്യയോട് ആരും അവിശ്വസ്തത കാണിക്കരുത്, ഞാന്‍ ഉപേക്ഷണം വെറുക്കുന്നു’ (മലാഖി.2:15,16) എന്നാണു യഹോവ അരുളിചെയ്യുന്നത്.

 

ഈ വിഷയത്തോട് ബന്ധപ്പെട്ടു നമ്മുടെ വാഴ്ത്തപ്പെട്ട കര്‍ത്താവിന്‍റെ വാക്കുകള്‍ നോക്കാം: അവന്‍ അവരോടു: ഭാര്യയെ ഉപേക്ഷിച്ചു മറ്റൊരുത്തിയെ വിവാഹം കഴിക്കുന്നവന്‍ അവള്‍ക്കു വിരോധമായി വ്യഭിചാരം ചെയ്യുന്നു. സ്ത്രീയും ഭര്‍ത്താവിനെ ഉപേക്ഷിച്ചു  മറ്റൊരുത്തനുമായി വിവാഹം കഴിഞ്ഞാല്‍ വ്യഭിചാരം ചെയ്യുന്നു എന്ന് പറഞ്ഞു” (മര്‍ക്കോസ്. 10:11,12) ലൂക്കോസ് 16:18-ലും യേശു കര്‍ത്താവ് ഇക്കാര്യം പറഞ്ഞിട്ടുണ്ട്. വിവാഹത്തേയും വിവാഹമോചനത്തേയും സംബന്ധിച്ച് ഇതാണ് ബൈബിളിന്‍റെ നിലപാട്. എന്നാല്‍ ഖുര്‍ആന്‍ ബഹുഭാര്യാ സമ്പ്രദായത്തെ പ്രോത്സാഹിപ്പിക്കുന്ന ഗ്രന്ഥമാണ്.

 

ബൈബിളിന്‍റെ ഈ ഭൂമികയിലും ക്രൈസ്തവതയുടെ പരിപ്രേക്ഷ്യത്തിലും നിന്നുകൊണ്ട് നമുക്ക്‌ മുഹമ്മദിന്‍റെ വിവാഹ ജീവിതത്തെ ഒന്നപഗ്രഥിച്ചു നോക്കാം. മുഹമ്മദിന്‍റെ ഭാര്യമാരുടെ പേരുകള്‍ ഇവയാണ്:

 

1. ഖദീജാ ബിന്‍ത് ഖുവൈലിദ്

2. സൌദാ ബിന്‍ത് സുമ്ആ

3. ആയിശാ ബിന്‍ത് അബൂബക്കര്‍

4. ഹഫ്സാ ബിന്‍ത് ഉമര്‍

5. സൈനാബ്‌ ബിന്‍ത് ഖുസൈമ

6. ഉമ്മ് സലമാ ഹിന്ദ്‌ ബിന്‍ത് ഉമയ്യാ

7. സൈനാബ്‌ ബിന്‍ത് ജഹ്ശ്

8. ജുവൈരിയ ബിന്‍ത് അല്‍-ഹാരിത്‌

9. സഫിയ്യാ ബിന്‍ത് ഹുയൈയ്യ്‌

10. ഉമ്മ് ഹബീബാ റംലാ ബിന്‍ത് അബുസുഫ്‌യാന്‍

11. മൈമുനാ ബിന്‍ത് അല്‍-ഹാരിത്‌

(The Wives of the Prophet Muhammad, Their Strives and Their Lives. Muhammad Fathi Mus’ad, Islamic INC, Publishing and Distribution 8 As-Sayeda Zainab Sq. Cairo, Egypt)

 

ഇത് മുഹമ്മദ്‌ ഫാതി മുസ’ആദിന്‍റെ കണക്കാണ്. മാരിയത്തുല്‍ ഖ്വിബ്തിയ, റെയ്ഹാന തുടങ്ങിയ പ്രവാചക പത്നിമാര്‍ ഈ കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടില്ല എന്നോര്‍ക്കുക. വേറെ ചില ഖുര്‍ആന്‍ വ്യാഖ്യാതാക്കളുടെ അഭിപ്രായത്തില്‍ പ്രവാചക പത്നിമാരുടെ എണ്ണം 20-നു മേലെയാണ്.

 

മാത്രമല്ല, യുദ്ധത്തില്‍ പിടിക്കപ്പെടുന്ന സ്ത്രീകളെ വ്യഭിചരിക്കാന്‍ മുഹമ്മദ്‌ അനുവദിച്ചിരുന്നത് ഹദീസുകളില്‍ കാണാം:

 

അബൂസഈദ്‌ (റ) പറയുന്നു: “ഞങ്ങള്‍ ബനു മുസ്തലഖ് യുദ്ധത്തില്‍ തിരുമേനി(സ)യോടൊപ്പം പോയി. കുറേ അറബി സ്ത്രീകളെ ബന്ധനസ്ഥരാക്കി. ഞങ്ങള്‍ക്ക്‌ സ്ത്രീകളുമായി സഹവസിക്കാന്‍ ആഗ്രഹം തോന്നി. സ്ത്രീകളുമായി സഹവസിക്കാതിരിക്കുന്നത് ഞങ്ങള്‍ക്കസഹ്യമായിത്തീര്‍ന്നു. “അസ്ല്‍” ചെയ്യാനാണ് ഞങ്ങളാഗ്രഹിച്ചത്. അതനുസരിച്ച് പ്രവര്‍ത്തിക്കാനുദ്ദേശിച്ചു. തിരുമേനിയാകട്ടെ ഞങ്ങളുടെ മുമ്പില്‍ ഉണ്ട് താനും. തിരുമേനിയോട് ചോദിക്കും മുമ്പാണ് ഞങ്ങള്‍ ആ തീരുമാനമെടുത്തത്. അവസാനം അതിനെപ്പറ്റി തിരുമേനിയോട് ഞങ്ങള്‍ ചോദിച്ചു. തിരുമേനി അരുളി: “നിങ്ങളത് ചെയ്യാതിരുന്നാല്‍ എന്താണ് ദോഷം? ലോകാവസാനം വരേയ്ക്കും ഉടലെടുക്കുവാന്‍ പോകുന്ന ഒരു ജീവിയെങ്കിലും ഉടലെടുക്കാതെ പോവുകയില്ല തന്നെ.” (സഹീഹുല്‍ ബുഖാരി, അദ്ധ്യായം 63, ഹദീസ്‌ നമ്പര്‍ 1590, പേജ് 776)

 

(ലൈംഗികവേഴ്ചയില്‍ ഏര്‍പ്പെടുമ്പോള്‍ സ്ത്രീ ഗര്‍ഭിണിയാകരുത് എന്നുള്ളതിനാല്‍ ശുക്ലം നിലത്ത് വീഴ്ത്തി കളയുന്നതിനെയാണ് “അസ്ല്‍” എന്ന് പറയുന്നത്. യുദ്ധത്തില്‍ പിടിച്ചെടുത്ത ഈ സ്ത്രീകളെ അടിമച്ചന്തയില്‍ വില്‍ക്കാനുള്ളതാണ്. ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് അടിമച്ചന്തയില്‍ വില കുറവായിരിക്കും എന്നതിനാലാണ് മുസ്ലീം സൈനികര്‍ തങ്ങളുടെ ഓഹരിയായി കിട്ടിയ സ്ത്രീകളുമായി വേഴ്ചയില്‍ ഏര്‍പ്പെടുമ്പോള്‍ “അസ്ല്‍” ചെയ്യാന്‍ ആഗ്രഹിച്ചത്‌-ലേഖകന്‍)

 

ഇതുകൂടാതെ, വ്യഭിചാരത്തെ പ്രോത്സാഹിപ്പിക്കുന്ന ചില കാര്യങ്ങള്‍ മുഹമ്മദ്‌ അനുവദിച്ചിട്ടുണ്ട്. അതിലൊന്നാണ് താല്‍കാലിക വിവാഹം:

 

ജാബിര്‍ (റ), സലമാ (റ) എന്നിവര്‍ പറയുന്നു: ഞങ്ങള്‍ ഒരു സൈന്യത്തിലായിരുന്നപ്പോള്‍ തിരുമേനി (സ) വന്നിട്ട് അരുളി: നിങ്ങള്‍ക്ക്‌ താല്ക്കാലിക വിവാഹത്തിന് (മുത്ത്‌അ) അനുമതി ലഭിച്ചിരിക്കുന്നു. അതുകൊണ്ട് താല്ക്കാലിക വിവാഹമാവാം.’ (സ്വഹീഹുല്‍ ബുഖാരി, അദ്ധ്യായം 67, ഹദീസ്‌ 1796, പേജ് 892)

 

അത്വാഅ് നിവേദനം: ജാബിര്‍ ഇബ്നു അബ്ദുല്ല ഉംറ നിര്‍വഹിക്കാനായി വന്നു. ഞങ്ങള്‍ അദ്ദേഹത്തിന്‍റെ താമസസ്ഥലത്ത് ചെന്നു. അങ്ങനെ ജനങ്ങള്‍ അദ്ദേഹത്തോട് പല കാര്യങ്ങളും അന്വേഷിച്ചു. പിന്നെ അവര്‍ താല്‍കാലിക വിവാഹത്തെപ്പറ്റിയും ചോദിച്ചു. അദ്ദേഹം പറഞ്ഞു: ‘അതെ, ഞങ്ങള്‍ നബിയുടെ കാലത്തും അബൂബക്കറിന്‍റെയും ഉമറിന്‍റെയും (ഭരണ) കാലങ്ങളിലും താല്‍കാലിക വിവാഹം ചെയ്തിട്ടുണ്ട്. (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 16, ഹദീസ്‌ നമ്പര്‍ 15)

 

റബീഅ് ഇബ്നു സബ്റത്ത് നിവേദനം: അദ്ദേഹത്തിന്‍റെ പിതാവ് (സബ്റത്ത്) മക്കാ വിജയ യുദ്ധത്തില്‍ പങ്കെടുത്തു. അദ്ദേഹം പറയുന്നു: ‘ഞങ്ങള്‍ അവിടെ 15 ദിവസം താമസിച്ചു. (രാവും പകലുമായി മുപ്പത്) അപ്പോള്‍ ഞങ്ങള്‍ക്ക്‌ റസൂല്‍ താല്‍കാലിക വിവാഹം അനുവദിച്ചു. അങ്ങനെ ഞാനും എന്‍റെ ഗോത്രത്തില്‍പ്പെട്ട ഒരാളും കൂടി പുറപ്പെട്ടു. എനിക്ക് സൌന്ദര്യത്തില്‍ അവനേക്കാള്‍ പ്രത്യേകതയുണ്ട്. ഞങ്ങള്‍ ഓരോരുത്തരുടെയും കൂടെ ഓരോ പുതപ്പുമുണ്ട്. എന്‍റെ പുതപ്പ് പഴയതാകുന്നു. എന്‍റെ (കൂടെയുള്ള) പിതൃവ്യപുത്രന്‍റേത് പുതിയതും മാര്‍ദ്ദവമുള്ളതും ആയിരുന്നു. അങ്ങനെ ഞങ്ങള്‍ മക്കയുടെ താഴ്ഭാഗത്തോ അതോ മുകള്‍ ഭാഗത്തോ ആയിരുന്നപ്പോള്‍ കഴുത്തു നീളമുള്ള ഭംഗിയുള്ള ഒരു യുവതിയെ കണ്ടു. ഞങ്ങള്‍ ചോദിച്ചു: ‘ഞങ്ങളില്‍ ഒരാളെ താല്‍കാലിക വിവാഹം കഴിക്കുമോ?’ ‘നിങ്ങള്‍ രണ്ടാളും എന്താണ് (മഹ്റായി) ചിലവഴിക്കുക?’ – അവള്‍ ചോദിച്ചു. അപ്പോള്‍ ഞങ്ങള്‍ ഓരോരുത്തരും അവനവന്‍റെ പുതപ്പ് നിവര്‍ത്തി കാണിച്ചു കൊടുത്തു. അവള്‍ രണ്ടാളേയും നോക്കി. എന്‍റെ കൂട്ടുകാരന്‍ അവളുടെ ഭംഗിയെ നോക്കിക്കൊണ്ട് പറഞ്ഞു: ‘ആ പുതപ്പ് പഴയതാകുന്നു. എന്‍റെ പുതപ്പ് പുതിയതും മാര്‍ദ്ദവമുള്ളതും ആകുന്നു’. ‘ആ പുതപ്പും മോശമല്ല’ എന്നവള്‍ രണ്ടോ മൂന്നോ പ്രാവശ്യം പറഞ്ഞു. പിന്നെ ഞാന്‍ അവളെ താല്കാലിക വിവാഹം കഴിച്ചു, റസൂല്‍ നിരോധിക്കുന്നത് വരെയും ഞാന്‍ അതില്‍നിന്നും ഒഴിവായിട്ടില്ല. (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 16, ഹദീസ്‌ നമ്പര്‍ 20)

 

ഇതിനെ ബൈബിളിന്‍റെ ഭാഷയില്‍ വ്യഭിചാരം എന്നല്ലാതെ വേറെ എന്ത് പറയാനാണ്? (തുടരും…)

]]>
https://sathyamargam.org/2015/04/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b5%81%e0%b4%82-%e0%b4%a8%e0%b5%8d%e0%b4%af%e0%b4%be%e0%b4%af%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%be%e0%b4%a3%e0%b4%b5-2/feed/ 0
ബനൂഖുറൈളയിലെ കൂട്ടക്കൊല, മുഹമ്മദിന്‍റെ ജീവിതത്തില്‍ നിന്നും ഒരേട്… https://sathyamargam.org/2015/03/%e0%b4%ac%e0%b4%a8%e0%b5%82%e0%b4%96%e0%b5%81%e0%b4%b1%e0%b5%88%e0%b4%b3%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%95%e0%b5%82%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b5%8a%e0%b4%b2/ https://sathyamargam.org/2015/03/%e0%b4%ac%e0%b4%a8%e0%b5%82%e0%b4%96%e0%b5%81%e0%b4%b1%e0%b5%88%e0%b4%b3%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%95%e0%b5%82%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b5%8a%e0%b4%b2/#comments Tue, 31 Mar 2015 14:28:23 +0000 http://www.sathyamargam.org/?p=1036 അനില്‍കുമാര്‍ വി അയ്യപ്പന്‍

 

ഖുര്‍ആനില്‍ ഉള്ള ഒരായത്താണ് താഴെ കൊടുക്കുന്നത്:

 

“വേദക്കാരില്‍ നിന്ന്‌ അവര്‍ക്ക്‌ ( സത്യനിഷേധികള്‍ക്ക്‌ ) പിന്തുണ നല്‍കിയവരെ അവരുടെ കോട്ടകളില്‍ നിന്ന്‌ അവന്‍ ഇറക്കിവിടുകയും അവരുടെ ഹൃദയങ്ങളില്‍ അവന്‍ ഭയം ഇട്ടുകൊടുക്കുകയും ചെയ്തു. അവരില്‍ ഒരു വിഭാഗത്തെ നിങ്ങളതാ കൊല്ലുന്നു. ഒരു വിഭാഗത്തെ നിങ്ങള്‍ തടവിലാക്കുകയും ചെയ്യുന്നു.” (സൂറാ.33:26)

 

ഇതില്‍ രണ്ട് വിഭാഗത്തെ കുറിച്ച് പറയുന്നുണ്ട്.

 

1. മുസ്ലീങ്ങള്‍ കൊന്ന ഒരു വിഭാഗം

 

2. മുസ്ലീങ്ങള്‍ തടവിലാക്കിയ മറ്റൊരു വിഭാഗം

 

ഏതാണ് ഈ രണ്ട് വിഭാഗങ്ങള്‍? എന്തിനാണ് ഇവരെ കൊല്ലുകയും തടവിലാക്കുകയും ചെയ്തത്? അത് അറിയാന്‍ ഇസ്ലാമിക ഗ്രന്ഥങ്ങളിലേക്ക് തിരിയേണ്ടിയിരിക്കുന്നു. ബനൂ ഖുറൈള എന്ന യെഹൂദ ഗോത്രക്കാരോട് മുഹമ്മദും മുസ്ലീം സൈന്യവും ചെയ്ത കാര്യമാണ് ഈ ആയത്തില്‍ പറഞ്ഞിരിക്കുന്നത് എന്ന് എല്ലാ ഇസ്ലാമിക പണ്ഡിതന്‍മാരും അംഗീകരിക്കുന്നു. ഇസ്ലാമിക ചരിത്രം നാം പരിശോധിച്ചാല്‍, മുഹമ്മദിന്‍റെ ഭീഭത്സ സ്വഭാവം അതിന്‍റെ  എല്ലാ സീമകളും ലംഘിച്ചു പുറത്തു വന്ന ഒരു സംഭവമായിട്ട്‌ നമുക്ക്‌ കാണാന്‍ കഴിയുന്ന ഒന്നാണ് ബനൂ ഖുറൈളയിലെ യെഹൂദന്മാരുടെ നേരെയുള്ള മുസ്ലീങ്ങളുടെ ആക്രമണം. ഖുര്‍ആനിലും പല ഹദീസുകളിലും സീറകളിലും മഗാസി ലിഖിതങ്ങളിലും താരീഖുകളിലും തഫ്സീറുകളിലും ഒക്കെയായി പറഞ്ഞിട്ടുള്ള ഈ കാര്യത്തിന്‍റെ ഒരു സംഗ്രഹരൂപം തൃശ്ശൂര്‍ ആമിനാ ബുക്ക്‌ സ്റ്റാള്‍ പുറത്തിറക്കിയ ‘താരീഖുല്‍ ഇസ്ലാം, സമ്പൂര്‍ണ്ണ ഇസ്ലാം ചരിത്രം’ എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അത് താഴെ കൊടുക്കുന്നു:

 

“ആഇശ: (റ) പറയുന്നു: ‘ഖന്തഖില്‍ നിന്ന് വിരമിച്ചു തിരുമേനി (സ) എന്‍റെ വീട്ടില്‍ വന്നു. അല്പം കഴിഞ്ഞപ്പോള്‍ ഒരാള്‍ വാതിലില്‍ മുട്ടി. തിരുമേനി (സ) ഉടനെ വാതില്‍ക്കല്‍ ചെന്നു. ഞാന്‍ തിരുമേനി (സ) യെ അനുഗമിച്ചു. അപ്പോള്‍ കുതിരപ്പുറത്ത് ഇരുന്നുകൊണ്ട് ഒരാള്‍ തിരുമേനി (സ) യോട് സംസാരിക്കുന്നത് ഞാന്‍ കണ്ടു. ഞാന്‍ തിരിച്ചു പോന്നു. അയാളെ പറഞ്ഞുവിട്ട് തിരുമേനി (സ) എന്‍റെ അടുത്തു വന്നപ്പോള്‍ ആ വന്ന ആള്‍ ആരാണെന്ന് ഞാന്‍ ചോദിച്ചു.’നിങ്ങള്‍ അയാളെ കണ്ടുവോ’എന്ന് തിരുമേനി (സ) എന്നോട് ചോദിച്ചപ്പോള്‍ ‘കണ്ടു’ എന്ന് ഞാന്‍ ഉത്തരം നല്‍കി. ‘അയാള്‍ ആരെപ്പോലെ ഇരിക്കുന്നു’വെന്നു തിരുമേനി (സ) ചോദിച്ചു. ‘ദഹിയ്യതുല്‍കല്‍ബിയെപ്പോലെ ഇരിക്കുന്നു’വെന്നു ഞാന്‍ ഉത്തരം നല്‍കി. അപ്പോള്‍ ‘ശരി, അത് ജിബ്രീലാണ്; ബനൂ ഖുറൈളക്കാരുമായി യുദ്ധത്തിന് പുറപ്പെടാന്‍ അദ്ദേഹം എന്നോടാവശ്യപ്പെട്ടിരിക്കുന്നു’വെന്നു തിരുമേനി (സ) എന്നെ അറിയിച്ചു. യുദ്ധത്തിന് പുറപ്പെടുവാന്‍ ജനങ്ങള്‍ക്ക് ആഹ്വാനം നല്‍കുവാനായി തിരുമേനി (സ)  ബിലാല്‍ (റ) വോട്‌ നിര്‍ദ്ദേശിച്ചു. “നിങ്ങളുടെ കൂട്ടത്തില്‍ ഈ ആഹ്വാനത്തിന് വഴിപ്പെടുന്നവരുണ്ടെങ്കില്‍, ബനൂഖുറൈള:ത്തില്‍ വെച്ചല്ലാതെ അസ്ര്‍ നിസ്കരിക്കേണ്ട’ എന്ന് ബിലാല്‍ (റ) വിളിച്ചു പറഞ്ഞു. [തിരുമേനി (സ) ഒരു സഹാബിയോടു ജനങ്ങളെ യുദ്ധത്തിന് വിളിക്കുവാന്‍ കല്‍പ്പിച്ചുവെന്നും, അദ്ദേഹം ആഹ്വാനം നല്‍കിയപ്പോള്‍ സഹാബിമാര്‍ യുദ്ധത്തിന് ഒരുങ്ങി വന്നുവെന്നും പറയപ്പെട്ടിട്ടുണ്ട്.] സഹാബിമാര്‍ തിരുമേനി (സ) യുടെ സന്നിധിയില്‍ ഹാജരായി. അലീ (ക.വ.) യുടെ നേതൃത്വത്തില്‍ ഒരു സംഘത്തെ മുന്നോടിയായി നിയോഗിച്ചു. ‘തിരുമേനി (സ) ഉടനെ പടയങ്കി ധരിച്ചു; മുഖയങ്കിയിട്ടു പടത്തൊപ്പി ധരിച്ചു; ഖഡ്ഗം ധരിച്ചു; വില്ലണിഞ്ഞു; അമ്പ് നിറച്ച ആവനാഴി തൃക്കയ്യിലെടുത്തു. ലുഹൈഫ എന്ന കുതിരപ്പുറത്തുകയറി ആയുധധാരികളായ മുവ്വായിരം സഹാബിമാരോട് കൂടി തിരുമേനി (സ) പുറപ്പെട്ടു. തിരുമേനി (സ) യുടെ മൂന്ന് കുതിരകളടക്കം മുപ്പത്താറ് കുതിരകളാണ് അവരോടൊപ്പമുണ്ടായിരുന്നത്. ആ സേന മുന്നോട്ടു നീങ്ങിയപ്പോള്‍ അന്‍സാര്‍കളില്‍ ചിലര്‍ ആയുധമണിയുന്നതായി തിരുമേനി (സ) കണ്ടു. ‘കുറച്ചു മുമ്പ് വല്ലവരും ഈ വഴി പോകുന്നത് നിങ്ങള്‍ കണ്ടുവോ’എന്ന് തിരുമേനി (സ) അവരോടന്വേഷിച്ചു. ‘ദഹിയതുല്‍കല്ബി അയാളുടെ വെള്ളക്കുതിരമേല്‍ കയറി ഇതിലേ പോകുന്നതു ഞങ്ങള്‍ കണ്ടു’വെന്ന് അവര്‍ പറഞ്ഞപ്പോള്‍ “അത് ജിബ്രീലാണ്; ഉടനേ പുറപ്പെട്ടുകൊള്ളുക” എന്ന് തിരുമേനി (സ) അവര്‍ക്ക്‌ നിര്‍ദ്ദേശം നല്‍കി.

 

അലീ (ക.വ.) യുടെ നേതൃത്വത്തില്‍ പുറപ്പെട്ട മുന്നോടി സൈന്യം ബനൂ ഖുറൈളഃക്കാരുടെ കോട്ടക്കകത്തെത്തി കോട്ടയുടെ അടിത്തറയ്ക്കടുത്തു കൊടി നാട്ടി. ആ സംഘത്തില്‍ അന്‍സാര്‍കളും മുഹാജിര്‍കളും ഉണ്ടായിരുന്നു. മുസ്ലീം സേനയെ കണ്ടപ്പോള്‍ യഹൂദികള്‍ കോട്ടയുടെ വാതില്‍ പൂട്ടി മാളികയില്‍ കയറിയിരുന്നുകൊണ്ട് തിരുമേനി (സ) യെക്കുറിച്ച് അസഭ്യങ്ങള്‍ പുലമ്പി. ‘ഞങ്ങള്‍ക്കും നിങ്ങള്‍ക്കും ഇടയില്‍ വാളുകള്‍ തീരുമാനമുണ്ടാക്കും’ എന്ന് മാത്രം പറഞ്ഞുകൊണ്ട് സഹാബികള്‍ അക്ഷോഭ്യരായി വര്‍ത്തിച്ചു. അപ്പോഴേക്കും, തിരുമേനി (സ) യും സേനയും അകലെ നിന്ന് വരുന്നതായി അവര്‍ കണ്ടു. പതാകയുടെ മേല്‍നോട്ടം ഖദാതതുല്‍ അന്‍സാരി (റ) വിനെ ഭരമേല്പിച്ചു കൊണ്ട്, അലീ (ക.വ.) തിരുമേനി (സ) യുടെ അടുക്കലേക്ക് ഓടി. ‘യാ റസൂലള്ളാ, താങ്കള്‍ ആ നീചന്മാരുടെ അടുത്തു ചെല്ലാതിരിക്കണം’ എന്ന് അലീ (ക.വ.) അഭ്യര്‍ത്ഥിച്ചു. ‘അവര്‍ എന്നെ പുലഭ്യം പറയുന്നത് നിങ്ങള്‍ കേട്ടിരിക്കും. ശരി, ഞാന്‍ അടുത്തെത്തിയാല്‍ അവര്‍ പറയുകയില്ല’ എന്ന് തിരുമേനി (സ) പ്രതിവചിച്ചു. തിരുമേനി (സ) ബനൂ ഖുറൈള:ക്കാരുടെ കോട്ടക്കടുത്തെത്തി. ‘ഹേ, കുരങ്ങിന്‍റെ വംശമേ, അല്ലാഹു നിങ്ങളെ അപമാനിച്ചില്ലെ’ എന്ന് തിരുമേനി (സ) അവരോട് വിളിച്ചുചോദിച്ചു. ‘യാ അബുല്‍ഖാസിം, താങ്കള്‍ അറിവില്ലാത്ത ആളല്ലല്ലോ’ എന്ന് അവര്‍ മറുപടി പറഞ്ഞു. [തിരുമേനി (സ) ബനൂഖുറൈള:ക്കാരില്‍ പ്രമാണികളായ വ്യക്തികളുടെ പേരുകള്‍ വിളിച്ചുകൊണ്ട് ഇപ്രകാരം ചോദിച്ചു:- ‘കുരങ്ങിന്‍റെയും പന്നിയുടെയും വംശക്കാരെ, നിങ്ങള്‍ എന്നെ പുലഭ്യം പറഞ്ഞുവോ? പിശാചിനെ ആരാധിക്കുന്നവരെ, നിങ്ങളെ അല്ലാഹു ശിക്ഷിച്ചില്ലെ?’ ‘ഞങ്ങള്‍ താങ്കളെ ദുഷിച്ചുകൊണ്ട് ഒന്നും പറഞ്ഞിട്ടില്ല” എന്നു അവര്‍ ആണയിട്ടു. ഇത് കേട്ടപ്പോള്‍ ഉസൈദിബ്നുഹളിര്‍ (റ) പറഞ്ഞു:- ‘അല്ലാഹുവിന്‍റെ ശത്രുക്കളെ, മടയില്‍ കുടുങ്ങിയ കൂരനെപ്പോലെ, നിങ്ങള്‍ കോട്ടക്കകത്തുകിടന്ന് ചത്തുകൊള്ളുക.’ ഇത് കേട്ടപ്പോള്‍ അവര്‍ ഭയചകിതരായി മാറി. അവര്‍ പറഞ്ഞു: ‘യാഇബ്നു ഹളീര്‍, ഞങ്ങള്‍ നിങ്ങളുമായി ഉടമ്പടി ചെയ്തവരാണല്ലോ.’ ‘ഞങ്ങള്‍ക്കും നിങ്ങള്‍ക്കുമിടയില്‍ യാതൊരു ഉദംബടിയുമില്ല’ എന്നു അദ്ദേഹം അതിന്നു മറുപടി നല്‍കി. ഈ സംഭവത്തെക്കുറിച്ച് ഇപ്രകാരവും പ്രസ്ഥാവിക്കപ്പെട്ടിട്ടുണ്ട്]

 

ഈജിപ്ത്, മിദ്യ എന്നീ രണ്ടുനാടുകള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്ന അയ് ലത്  എന്ന നാട്ടിലെ യെഹൂദികള്‍ ഉടമ്പടിക്കെതിരായി ഒരു ശനിയാഴ്ച മത്സ്യനായാട്ട് നടത്തുകയും ഉടമ്പടി ലംഘിക്കുകയും ചെയ്കയാല്‍, ദാവൂദ്‌ നബി പ്രാര്‍ത്ഥിച്ചതുമൂലം അവര്‍ കുരങ്ങുകളായി രൂപാന്തരപ്പെട്ടു. ഈസാ നബിയുടെ അനുയായികള്‍ തെറ്റായി പ്രവര്‍ത്തിച്ചപ്പോള്‍, ഈസാനബി പ്രാര്‍ത്ഥിച്ചതുമൂലം അവിവാഹിതരായ അയ്യായിരം പുരുഷന്മാര്‍ പന്നികളായി രൂപാന്തരപ്പെട്ടു. മൂന്ന് ദിവസം അവര്‍ ഭക്ഷണമോ പാനീയമോ കിട്ടാതെ കഷ്ടപ്പെട്ടു. അനന്തരം കൂട്ടത്തോടെ ചാവുകയും ചെയ്തു. ഈ വസ്തുതകളെ അനുസ്മരിച്ചു കൊണ്ടാണ് ‘കുരങ്ങന്മാരുടെ വംശമേ’, ‘പന്നികളുടെ വംശമേ,’ എന്നിപ്രകാരം തിരുമേനി അവരെ ആഹ്വാനം ചെയ്തത്.

 

യെഹൂദികളുടെ കോട്ടയെ ഇരുപത്തഞ്ചു ദിവസക്കാലം മുസ്ലിംസേന ഉപരോധിച്ചു. [പതിനഞ്ചുദിവസമെന്നും ഒരു മാസമെന്നും പറയപ്പെട്ടിട്ടുണ്ട്.] ആ ദിവസങ്ങളില്‍ സഹാബിമാരുടെ ഭക്ഷണം കാരക്കയായിരുന്നു. ‘കാരക്ക ഉത്തമമായ ഭക്ഷണമാകുന്നു’വെന്നു ആ അവസരത്തില്‍ തിരുമേനി (സ) അരുളുകയുണ്ടായി.

 

കോട്ടക്കകത്ത് കെണിഞ്ഞ യെഹൂദികള്‍ എല്ലാ നിലയിലും വിഷമിച്ചു. ഭയം അവരെ ഗ്രസിച്ചു. ഖന്തഖ് യുദ്ധത്തിന് വിത്തിറക്കിയ ഹുയ്യയിബ്നു അഖ്തബും അക്കൂട്ടത്തിലുണ്ടായിരുന്നു. ഖന്തഖ് യുദ്ധത്തില്‍ നിന്നും ഓടിയ ആ മുസ്ലീം ശത്രു ബനൂഖുറൈള:ക്കാരുടെ കോട്ടയിലാണ് എത്തിച്ചേര്‍ന്നിരുന്നത്. യഹൂദികളുടെ കൂട്ടത്തിലെ അബൂജഹലായിരുന്നു ഹുയയ്യ്‌.

 

ബനൂഖുറൈള:ക്കാരുടെ നേതാക്കളില്‍ ഒരാളായിരുന്നു കഅ്ബിബ്ഉസൈദ്‌- സംഭവം ഗൌരവാവഹമായ ആപത്തിലേക്ക് നീങ്ങിത്തുടങ്ങിയപ്പോള്‍, അയാള്‍ ആ യഹൂദികളോട് ഇപ്രകാരം പറഞ്ഞു: “യഹൂദരെ, സംഭവം ഈ നിലയിലെത്തിക്കഴിഞ്ഞു. ഇതില്‍ നിന്ന് രക്ഷ നേടുവാന്‍ മൂന്ന് മാര്‍ഗ്ഗങ്ങളാണ് ഞാന്‍ കാണുന്നത്. ആ മൂന്ന് മാര്‍ഗ്ഗങ്ങളും ഞാന്‍ നിങ്ങളെ കേള്‍പ്പിക്കാം. അവയില്‍ നിന്ന് യുക്തമെന്നുതോന്നുന്ന ഒരു മാര്‍ഗ്ഗം നിങ്ങള്‍ സ്വീകരിക്കുക. (1) മുഹമ്മദ്‌ മുര്‍സലായ നബിയാണെന്നുള്ളത് വ്യക്തമാണല്ലോ. തൌറാത്തില്‍ പറഞ്ഞ എല്ലാ ലക്ഷണങ്ങളും മുഹമ്മദില്‍ കാണപ്പെടുന്നുണ്ട്. അതുകൊണ്ട് മുഹമ്മദിനെ തുടര്‍ന്നു ജീവിക്കുകയാണാവശ്യം. മുഹമ്മദില്‍ വിശ്വസിക്കുന്നതില്‍ നിന്ന് നമ്മെ തടയുന്നത് ബനീ ഇസ്റാഈലല്ലാത്ത അറബികളാണല്ലോ. മുഹമ്മദിനോടുള്ള അസൂയയും പകയും കൊണ്ടാണ് അവര്‍ അങ്ങിനെ ചെയ്യുന്നത്. മുഹമ്മദുമായുള്ള ഉടമ്പടി ദുര്‍ബ്ബലപ്പെടുത്തുന്നത് എനിക്കിഷ്ടമാല്ലായിരുന്നു. (ഹുയയ്യിനെ ചൂണ്ടിക്കൊണ്ട്) ഈ ഇരിക്കുന്ന മാന്യനാണ് ആ അനര്‍ത്ഥം ഉണ്ടാക്കിയത്. ഈ നാട്ടില്‍ ഒരു നബി വരുമെന്നും, ആ നബിയെ നിങ്ങള്‍ തുണക്കണമെന്നും, ആദ്യത്തെ കിതാബിലും അവസാനത്തെ കിതാബിലും നിങ്ങള്‍ വിശ്വസിക്കേണമെന്നും അവ തൌറാത്തും ഫുര്‍ഖാനുമാണെന്നും ഇബ്നു ഖറാശ് നിങ്ങള്‍ക്ക്‌ മുന്നറിയിപ്പ്‌ നല്‍കിയത് നിങ്ങള്‍ ഓര്‍ക്കുന്നില്ലേ? അതുകൊണ്ട് നമുക്ക്‌ മുഹമ്മദ്‌ നബിയെ തുടരാം.’

 

കഅ്ബിന്‍റെ ഈ അഭിപ്രായം അവര്‍ സ്വീകരിച്ചില്ല. തൌറാത്തല്ലാത്ത മറ്റൊരു മതം തങ്ങള്‍ക്ക് സ്വീകാര്യമല്ലെന്നു അവര്‍ തീര്‍ത്തു പറഞ്ഞു. അപ്പോള്‍, കഅ്ബ് രണ്ടാമത്തെ മാര്‍ഗ്ഗം ഇപ്രകാരം അവതരിപ്പിച്ചു:- ‘നമ്മുടെ സ്ത്രീകളേയും കുട്ടികളേയും നമ്മുടെ വാളുകള്‍ക്ക് തന്നെ ഇരയാക്കാം. അങ്ങനെ ആദ്യം കുടുംബഭാരം ഇല്ലാതാക്കാം. അതിന്നുശേഷം മൂര്‍ച്ചയുള്ള വാളുകളേന്തിക്കൊണ്ട് അവരെ നമുക്ക്‌ നേരിടാം. ആ യുദ്ധത്തില്‍ നാം നശിക്കുകയാണെങ്കില്‍ നശിക്കട്ടെ. അഥവാ ജയിക്കുകയാണെങ്കില്‍ ഭാര്യമാരെയും മക്കളെയും വീണ്ടും ഉണ്ടാക്കാമല്ലോ.’

 

ഈ അഭിപ്രായവും അവര്‍ സ്വീകരിച്ചില്ല. നമുക്ക്‌ പ്രിയപ്പെട്ടവരെ കൊന്നശേഷം നാമെന്തിന് ജീവിക്കുന്നുവെന്ന ഒരു ചോദ്യമായിരുന്നു അവരില്‍ നിന്നുണ്ടായ പ്രതികരണം. കഅ്ബ് മൂന്നാമത്തെ മാര്‍ഗ്ഗവും അവരുടെ മുമ്പില്‍ വ്യക്തമാക്കി. അദ്ദേഹം പറഞ്ഞു:- ‘നാളെ ശനിയാഴ്ചയാണ്: ശനിയാഴ്ച നാം യുദ്ധത്തിനിറങ്ങുമെന്നു അവര്‍ കരുതുകയില്ല. ആ അവസരം ഉപയോഗപ്പെടുത്തിക്കൊണ്ട് യാദൃശ്ചികമായി യുദ്ധരംഗത്തിറങ്ങി നമുക്ക്‌ ഒരു മിന്നല്‍ യുദ്ധം നടത്താം. അങ്ങിനെ ചെയ്‌താല്‍ മിക്കവാറും അവരെ തുരത്തുവാന്‍ നമുക്ക്‌ സാധിച്ചേക്കും.

 

ഈ അഭിപ്രായവും അവര്‍ സ്വീകരിച്ചില്ല. ‘ശനിയാഴ്ച തെറ്റു ചെയ്തവര്‍ക്കുണ്ടായ അനുഭവങ്ങള്‍ കേട്ടറിഞ്ഞതു തന്നെ മതി. ഞങ്ങള്‍ അതിന് തയ്യാറില്ല.’ എന്നു അവര്‍ മറുപടി പറഞ്ഞു. ഈ സന്ദര്‍ഭത്തില്‍ അംറിബ്നു സഅ്ദീ എന്ന യെഹൂദി മറ്റൊരഭിപ്രായം അവരുടെ മുന്നില്‍ വെച്ചു. ‘അവര്‍ക്കു ജസ്‌യ എന്ന കപ്പം നല്‍കിക്കൊണ്ട് യഹൂദികളായിത്തന്നെ നമുക്ക്‌ ജീവിക്കാം. ഈ അഭിപ്രായം അവര്‍ സ്വീകരിക്കുമോ എന്നു എനിക്കറിഞ്ഞുകൂടാ’ എന്നദ്ദേഹം പറഞ്ഞപ്പോള്‍ ‘അവര്‍ക്ക്‌ കപ്പം കൊടുത്തു ജീവിക്കുന്നതിനേക്കാള്‍ ഉത്തമം മരിക്കലാണെ’ന്നു അവര്‍ മറുപടി നല്‍കി.

 

ഈ അംറു് അന്ന് രാത്രി വളരെ ഗൂഢമായി കോട്ടയില്‍ നിന്ന് രക്ഷപ്പെട്ടു.സഹാബിമാരില്‍ ചിലര്‍ അദ്ദേഹത്തെ കണ്ടുമുട്ടി. താന്‍ ആരാണെന്ന് മുഹമ്മദിബ്നു മസ്ലമത് (റ) ചോദിച്ചപ്പോള്‍, ‘ഞാന്‍ അംറിബ്നു സഅ്ദീ’ ആണെന്ന് അദ്ദേഹം മറുപടി നല്‍കി. ആ സഹാബി അംറിനെ പിടിക്കുവാന്‍ ഒരുങ്ങിയപ്പോള്‍, അദ്ദേഹം വസ്തുതകള്‍ അദ്ദേഹത്തെ അറിയിക്കുകയും തന്നെ വിട്ടയക്കേണമെന്ന് അപേക്ഷിക്കുകയും ചെയ്തു. മുഹമ്മദിബ്നു മസ്ലമത് (റ) അദ്ദേഹത്തെ വിട്ടയച്ചു. അദ്ദേഹം രാത്രിയുടെ കൂരിരുട്ടില്‍ തിരോധാനം ചെയ്തു. അദ്ദേഹം എവിടേക്കാണ് പോയതെന്ന് പിന്നീട് അറിയുകയുണ്ടായില്ല.

 

ഉപരോധം കൊണ്ട് പൊറുതിമുട്ടിയ യഹൂദികള്‍ ഇരുപത്തഞ്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ നബ്ബാശിബ്നുഖുവൈസീ എന്ന ആളെ മദ്ധ്യസ്ഥനെന്ന നിലക്ക്, തിരുമേനി (സ)യുടെ അടുക്കലേക്ക് പറഞ്ഞയച്ചു. ബനുന്നളൈര്‍ ഗോത്രം ചെയ്തതു പോലെ, പടയങ്കികളും ആയുധങ്ങളും ഭവനങ്ങളും ഉപേക്ഷിച്ചു, ഓരോ വീട്ടുകാരും ഓരോ ഒട്ടകത്തിനു ചുമക്കാവുന്ന സാമാനങ്ങളെടുത്തു നാടുവിട്ടുകൊള്ളാമെന്നും, അതിന് തങ്ങളെ അനുവദിക്കണമെന്നും നബ്ബാശ് തിരുമേനി (സ)യോടഭ്യര്‍ത്ഥിച്ചു. തിരുമേനി (സ) ആ അഭ്യര്‍ത്ഥന സ്വീകരിച്ചില്ല. സാമാനങ്ങളെല്ലാം ഉപേക്ഷിച്ചു വെറുംകൈയോടെ നാടുവിടാന്‍ അനുവദിക്കേണമെന്ന് നബ്ബാശ് വീണ്ടും അഭ്യര്‍ത്ഥിച്ചു. അല്ലാഹുവിന്‍റെ റസൂലിന്‍റെ വിധിക്ക് വഴങ്ങിക്കൊണ്ട് ഇറങ്ങുവാന്‍ ഇഷ്ടമുണ്ടെങ്കില്‍ മാത്രം കോട്ടയില്‍ നിന്ന് പുറത്തിറങ്ങിക്കൊള്ളുക എന്നു തിരുമേനി (സ) മറുപടി നല്‍കി. നബ്ബാശ് തിരിച്ചു പോയി.

 

യെഹൂദികളുടെ ഭയം മൂര്‍ച്ഛിച്ചു. ജീവന്നു രക്ഷയില്ലെന്നു അവര്‍ക്ക്‌ തോന്നിത്തുടങ്ങി. അപ്പോഴാണ്‌ ഔസ്‌ ഗോത്രക്കാരനായ രിഫാ അതുബ്നുല്‍ മുന്‍ദിറുല്‍ അന്‍സാരീ (റ) വെക്കുറിച്ചു അവര്‍ക്ക്‌ ഓര്‍മ്മ വന്നത്. ഈ രിഫാ അത് (റ)വിനെ അബൂലുബാബത് എന്നാണ് പൊതുവേ വിളിച്ചു വന്നിരുന്നത്. അദ്ദേഹം ബനൂ ഖുറൈള:ക്കാരുടെ സുഹൃത്തും ഇടപാടുകാരനുമായിരുന്നു. അബൂലുബാബത്തിനെ തങ്ങളുടെ അടുക്കല്‍ അയച്ചു കൊടുക്കാനായി യെഹൂദികള്‍ അഭ്യര്‍ത്ഥിച്ചു. ആ അഭ്യര്‍ത്ഥന സ്വീകരിച്ചുകൊണ്ട് തിരുമേനി (സ) അദ്ദേഹത്തെ കോട്ടക്കകത്തേക്ക് അയച്ചു കൊടുത്തു. അദ്ദേഹം കോട്ടക്കകത്തെത്തിയപ്പോള്‍, സ്ത്രീകളും കുട്ടികളുമടക്കം യെഹൂദികളാകമാനം കരഞ്ഞുകൊണ്ട് അദ്ദേഹത്തെ ചുറ്റിക്കൂടുകയും തങ്ങളെ രക്ഷിക്കാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു. കഅ്ബിബ്നു അസദ് അദ്ദേഹത്തോട് ഇപ്രകാരം പറഞ്ഞു: ‘സ്നേഹിതാ, ഞങ്ങള്‍ കനത്ത അപകടത്തില്‍ അകപ്പെട്ടിരിക്കുന്നു. ഞങ്ങള്‍ കണ്ണീരില്‍ കുതിര്‍ന്ന് നശിച്ചു കൊണ്ടിരിക്കുന്നു. മുഹമ്മദ്‌ ഞങ്ങളെ വിടുന്നില്ലല്ലോ. ഞങ്ങള്‍ ഈ നാടുവിട്ട് പൊയ്ക്കൊള്ളാമെന്നും, വെറുംകയ്യോടെ പൊയ്ക്കൊള്ളാം എന്നും മുഹമ്മദിനെ അറിയിച്ചു. മുഹമ്മദ്‌ അനുവദിച്ചില്ല. മുഹമ്മദിന്‍റെ ആജ്ഞക്ക് വഴങ്ങി കോട്ടയില്‍ നിന്ന് പുറത്തിറങ്ങണമെന്നാണ് മുഹമ്മദ്‌ പറയുന്നത്. അങ്ങനെ ഇറങ്ങുവാന്‍ ഞങ്ങള്‍ക്ക്‌ ധൈര്യം പോരാ. താങ്കളുടെ അഭിപ്രായമെന്താണ്? ഞങ്ങള്‍ ഇറങ്ങട്ടെയോ? ‘ഇറങ്ങിക്കൊള്ളുക’ എന്നു അബൂലബാബത് (റ) അവരോട് പറഞ്ഞു. അതോടൊപ്പം ഇറങ്ങിയാല്‍ കൊന്നുകളയുമെന്നും ആംഗ്യം കൊണ്ട് സൂചന നല്‍കുകയും ചെയ്തു. അബൂലബാബത് (റ) പറയുന്നു:- ‘ആംഗ്യം കാണിച്ച കൈ താഴ്ത്തുന്നതിനു മുമ്പ് ഞാന്‍ ചെയ്തത് അപകടമാണെന്ന് എനിക്ക് മനസ്സിലായി. അപരാധബോധത്തിന് ഞാന്‍ അടിമപ്പെട്ടു. ഞാന്‍ ഖേദിച്ചു; പശ്ചാത്തപിച്ചു. അല്ലാഹുവോടും റസൂലോടും തെറ്റ്‌ ചെയ്തുപോയി എന്നു പറഞ്ഞു കണ്ണീരൊഴുക്കിക്കൊണ്ട് ഞാന്‍ കോട്ടയില്‍ നിന്ന് പുറത്തിറങ്ങി.” അദ്ദേഹം തിരുമേനി (സ) യെ കാണാതെ, നേരെ പള്ളിയിലേക്കാണ് നടന്നത്. പള്ളിയുടെ മതിലോട് ചേര്‍ന്ന് തന്‍റെ ശരീരത്തെ അദ്ദേഹം ഇരുമ്പ് ചങ്ങല കൊണ്ട് ബന്ധിച്ചു. ‘ഞാന്‍ മരിക്കുന്നത് വരെ ഈ ശരീരത്തിന് ഞാന്‍ ഭക്ഷണമോ വെള്ളമോ കൊടുക്കുകയില്ലെ’ന്നു അദ്ദേഹം ശപഥം ചെയ്തു. ആഹാരമോ വെള്ളമോ കഴിക്കാതെ ആറ്‌ ദിവസങ്ങള്‍ അദ്ദേഹം തള്ളിനീക്കി. [പത്തു ദിവസം തള്ളിനീക്കിയെന്നും പറയപ്പെട്ടിട്ടുണ്ട്.] നിസ്കാരസമയങ്ങളില്‍ അദ്ദേഹത്തിന്‍റെ ഭാര്യ അദ്ദേഹത്തെ അഴിച്ചു വിടുകയും നിസ്കരിച്ചു കഴിഞ്ഞാലുടനെ വീണ്ടും ബന്ധിക്കുകയും ചെയ്തുവന്നു. അതിലിടക്ക് അദ്ദേഹം ചെയ്ത അപരാധത്തെ പരാമര്‍ശിച്ചുകൊണ്ട് ആയത്തിറങ്ങി. ദുഃഖഭാരത്താല്‍ പരിക്ഷീണിതനായ അബൂലുബാബത് (റ) അവസാനം ബോധം കെട്ടുവീണു. ആ ഘട്ടത്തില്‍ അല്ലാഹു അദ്ദേഹത്തിന് പൊറുത്തുകൊടുത്ത വാര്‍ത്തയെ ഉദ്ഘോഷിക്കുന്ന ആയത്തിറങ്ങുകയും, ആ സന്തോഷവാര്‍ത്ത തിരുമേനി (സ) അദ്ദേഹത്തെ അറിയിക്കുകയും ചെയ്തു. അദ്ദേഹത്തെ അഴിച്ചു വിടാന്‍ തിരുമേനി (സ) കല്പിച്ചു. അദ്ദേഹത്തെ അഴിച്ചുവിടാന്‍ ചെന്നവരെ അദ്ദേഹം തിരിച്ചയച്ചു. തിരുമേനി (സ) യുടെ തൃക്കയ്യാല്‍ തന്നെ എന്നെ അഴിച്ചുവിടേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തന്നിമിത്തം തിരുമേനി (സ) തന്നെ അദ്ദേഹത്തെ അഴിച്ചു വിട്ടു. ഞാന്‍ ചെയ്തുപോയ കുറ്റം പൊറുക്കപ്പെടുന്ന പക്ഷം ഈ നാടും എന്‍റെ സ്വത്തുക്കളും ഉപേക്ഷിക്കുമെന്ന് ഞാന്‍ കരുതീട്ടുണ്ടെന്നു അദ്ദേഹം തിരുമേനി (സ)യെ അറിയിച്ചപ്പോള്‍, നിങ്ങളുടെ സ്വത്തിന്‍റെ മൂന്നിലൊന്ന് ദാനം ചെയ്‌താല്‍ മതിയാകുമെന്ന് തിരുമേനി (സ) അദ്ദേഹത്തെ ഉപദേശിച്ചു.

 

ഗത്യന്തരമില്ലെന്നു വന്നപ്പോള്‍ തിരുമേനി (സ)യുടെ വിധിക്ക്‌ വഴങ്ങിക്കൊണ്ട് ബനൂഖുറൈള:ക്കാര്‍ കോട്ട തുറന്നു പുറത്തിറങ്ങി. അവരുടെ എണ്ണം എഴുന്നൂറ്റമ്പതായിരുന്നെന്നും, എണ്ണൂറായിരുന്നെന്നും, തൊള്ളായിരമായിരുന്നെന്നും, ആയിരമായിരുന്നെന്നും പക്ഷാന്തരങ്ങളുണ്ട്. അവരെല്ലാം തന്നെ ബന്ധനസ്ഥരാക്കപ്പെട്ടു. ഖൈനുഖാഅ് ഗോത്രക്കാരുമായി സൗഹൃദക്കരാര്‍ ചെയ്തിരുന്ന ഖസ്റജ് ഗോത്രക്കാര്‍ അഭ്യര്‍ത്ഥിച്ചപ്പോള്‍, നാടുവിട്ടുപോയ്ക്കൊള്ളുവാന്‍ ഖൈനുഖാഅ് ഗോത്രക്കാര്‍ക്ക് താങ്കള്‍ അനുമതി നല്‍കിയത് പോലെ, ഞങ്ങളുമായി സൗഹൃദക്കരാര്‍ നടത്തീട്ടുള്ളവര്‍ക്കും നാടുവിട്ടുപോയിക്കൊള്ളുവാന്‍ താങ്കള്‍ അനുമതി നല്‍കണമെന്ന് ഔസ്‌ ഗോത്രകാര്‍ തിരുമേനി (സ)യോട് അഭ്യര്‍ത്ഥിച്ചു. തിരുമേനി (സ)  ആ അഭ്യര്‍ത്ഥന സ്വീകരിച്ചില്ല. ബനൂഖുറൈള: ഗോത്രക്കാരുടെ കാര്യത്തില്‍ വിധി നല്‍കുവാന്‍ നിങ്ങളുടെ ഗോത്രക്കാരനായ ഒരാളെ നിയമിക്കുന്നത് നിങ്ങള്‍ക്ക്‌ സമ്മതമാണോ’ എന്നു തിരുമേനി (സ) ഔസ്‌ ഗോത്രക്കാരോട് ചോദിച്ചു. അങ്ങനെ ചെയ്യുന്നത് ഞങ്ങള്‍ക്ക്‌ സമ്മതമാണെന്ന് അവര്‍ ബോധിപ്പിച്ചു. എന്നാല്‍ നിങ്ങള്‍ തന്നെ ഒരാളെ തിരഞ്ഞെടുക്കുക എന്നു തിരുമേനി (സ) നിര്‍ദ്ദേശിച്ചപ്പോള്‍, ഔസ്‌ ഗോത്രത്തലവനായ സഅ്ദുബ്നുമആദ് (റ) വിനെ അവര്‍ തിരഞ്ഞെടുത്തു. [സഅ്ദുബ്നുമആദ് (റ)വിന്‍റെ പേര്‍ തിരുമേനി (സ) യാണ് നിര്‍ദ്ദേശിച്ചതെന്നും പറയപ്പെട്ടിട്ടുണ്ട്.] ഖന്തഖില്‍നിന്ന് അമ്പുകൊണ്ടു തനിക്ക് പറ്റിയ മുറിക്കു ചികിത്സ നടത്തിക്കൊണ്ട് സഅ്ദ് (റ) ആ അവസരത്തില്‍ റഖീദ; (റ) യുടെ വീട്ടില്‍ കിടപ്പിലായിരുന്നു. ഔസ്‌ ഗോത്രക്കാര്‍ ആ വീട്ടില്‍ച്ചെന്ന് സഅദ്(റ)വിനെ കണ്ടു വിവരങ്ങളെല്ലാം അദ്ദേഹത്തെ ധരിപ്പിച്ചു. ബനൂന്നുളൈര്‍ ഗോത്രക്കാര്‍ക്കും ഖൈനൂഖാഅ് ഗോത്രക്കാര്‍ക്കും മുമ്പ് തിരുമേനി (സ) നല്‍കിയ ആനുകൂല്യങ്ങള്‍ അദ്ദേഹത്തെ അനുസ്മരിപ്പിക്കുകയും ബനൂഖുറൈള:ക്കാരുടെ കാര്യത്തില്‍ തങ്ങള്‍ക്കുള്ള താല്പര്യത്തെ പ്രകടമാക്കുകയും ചെയ്തു. സഅദ് (റ) മറുപടിയൊന്നും പറഞ്ഞില്ല. ഒരു കുതിരപ്പുറത്തിരുത്തിക്കൊണ്ട് അദ്ദേഹം തിരുമേനി (സ) യുടെ സന്നിധിയിലേക്ക് ആനയിക്കപ്പെട്ടു. അദ്ദേഹം അടുത്തെത്തിയപ്പോള്‍, എഴുന്നേറ്റു നിന്നുകൊണ്ട് അദ്ദേഹത്തെ ആദരിക്കുവാന്‍ തിരുമേനി (സ) സഹാബിമാര്‍ക്ക്‌ നിര്‍ദ്ദേശം നല്‍കി. അപ്പോള്‍ മുഹാജിര്‍കളും അന്‍സാര്‍കളുമായ എല്ലാ സഹാബികളും എഴുന്നേറ്റു നിന്നു. ‘ബനൂഖുറൈള:ക്കാരുടെ കാര്യത്തില്‍ വിധി നല്‍കുവാന്‍ താങ്കളെ തിരുമേനി (സ) നിശ്ചയിച്ചിരിക്കുന്നു’വെന്ന് സഹാബിമാര്‍ അദ്ദേഹത്തെ അറിയിച്ചു. വിധി നല്‍കുവാന്‍ തിരുമേനി (സ) അദ്ദേഹത്തോടാവശ്യപ്പെട്ടു. ‘വിധി നല്‍കുവാനുള്ള അര്‍ഹത അല്ലാഹുവിനും റസൂലിന്നുമാകുന്നു’വെന്നു സഅദ് (റ) പറഞ്ഞപ്പോള്‍, “ഇവരുടെ കാര്യത്തില്‍ താങ്കള്‍ വിധി നല്‍കേണമെന്നാണ് അല്ലാഹുവിന്‍റെ കല്പന’ എന്നു തിരുമേനി (സ) അദ്ദേഹത്തെ അറിയിച്ചു. അപ്പോള്‍ സഹാബിമാരെ അഭിമുഖീകരിച്ചു കൊണ്ട് സഅദ് (റ) ചോദിച്ചു:- അല്ലാഹുവിന്‍റെ കല്പനയെ ആദരിച്ചു കൊണ്ട് ഞാന്‍ നിങ്ങളോട് ചോദിക്കുന്നു: ഞാന്‍ പറയുന്ന വിധി നിങ്ങള്‍ക്ക്‌ സ്വീകാര്യമാണോ?’ ‘അതെ’ എന്നു സഹാബിമാര്‍ ഒത്തുപറഞ്ഞു. പിന്നീട് തിരുമേനി (സ) ഇരിക്കുന്ന ഭാഗത്ത് തിരിഞ്ഞു തിരുമേനി (സ) യെ വന്ദിച്ചുകൊണ്ട് തിരുമേനി (സ)യുടെ മുഖം നോക്കാതെ അദ്ദേഹം ചോദിച്ചു. ‘ഇവരെസ്സംബന്ധിച്ചു ഞാന്‍ നല്‍കുന്ന വിധി ഈ ഭാഗത്ത്‌ ഇരിക്കുന്നവര്‍ക്കും സ്വീകാര്യമാണോ?’ ‘അതെ’ എന്നു തിരുമേനി (സ) പ്രതിവചിച്ചു. അനന്തരം ബനൂഖുറൈള:ക്കാരെ അഭിമുഖീകരിച്ചുകൊണ്ട്‌ അദ്ദേഹം ചോദിച്ചു:- ‘എന്‍റെ വിധി നിങ്ങള്‍ക്കും സ്വീകാര്യമാണോ?’ ‘അതെ’ എന്നു അവരും സമ്മതിച്ചു. സഅദ് (റ) വിന്‍റെ വിധി തങ്ങള്‍ക്ക് സ്വീകാര്യമാണെന്ന് അവരോട് ഉറപ്പ് വാങ്ങുകയും ചെയ്തു. അതിന്നുശേഷം സഅ്ദുബ്നുമആദ് (റ) ഇപ്രകാരം വിധി പറഞ്ഞു:- ‘ഇവരില്‍ പ്രായപൂര്‍ത്തിയെത്തിയ എല്ലാ പുരുഷന്മാരെയും വധിക്കുക. സ്ത്രീകളേയും കുട്ടികളേയും യുദ്ധത്തടവുകാരാക്കി അടിമകളാക്കുക. ഇവരുടെ സ്വത്തുക്കള്‍ യുദ്ധമുതലുകളായി കണ്ടെടുക്കുക. ഇവരുടെ വീടുകള്‍ മുഹാജിര്‍കളായ സഹാബിമാരുടെ വസതികളാക്കുക.’ ‘അല്ലാഹുവിന്‍റെ വിധി തന്നെ താങ്കള്‍ വിധിച്ചതെന്നും, കഴിഞ്ഞ രാത്രി ഒരു മലക്ക്‌ ഇതാണ് അല്ലാഹുവിന്‍റെ വിധിയെന്ന് എന്നെ അറിയിച്ചിട്ടുണ്ടെന്നും തിരുമേനി (സ) സഅ്ദ് (റ) വോട്‌ പറയുകയുണ്ടായി.

 

പിന്നീട് ബനൂഖുറൈള:ക്കാരുടെ കോട്ടക്കകത്തുള്ള ആയുധങ്ങളും സ്വത്തുക്കളും കണ്ടെടുപ്പാന്‍ തിരുമേനി കല്പിച്ചു. ആയിരത്തഞ്ഞൂറ് വാളുകള്‍, മുന്നൂറ് പടയങ്കികള്‍ മുന്നൂറു പടയങ്കികള്‍, രണ്ടായിരം ചവളകള്‍, അഞ്ഞൂറ് പരിചകള്‍, അനേകം വീട്ടുപാത്രങ്ങള്‍, ധാരാളം മറ്റുസാധനങ്ങള്‍ എന്നിവയും, കുതിരകള്‍, ആടുമാടുകള്‍, ഒട്ടകങ്ങള്‍ എന്നിവയും പിടിച്ചെടുത്തു. ഈ സാധനങ്ങളോടൊപ്പം യെഹൂദരുടെ വകയായുള്ള ഈന്തപ്പനകളും പിടിച്ചെടുത്തു. ഈ വസ്തുക്കളെയും ബന്ധനസ്ഥരാക്കപ്പെട്ട ആളുകളേയും ആദ്യം അഞ്ചോഹരിയായി ഭാഗിച്ചു. അതില്‍ തിരുമേനി (സ) യുടെ ഹിതാനുസാരം വിനിയോഗിക്കാവുന്ന ഒരോഹരി മാറ്റി വെച്ചു, ശേഷിച്ച നാലോഹരി സഹാബിമാര്‍ക്ക്‌ പങ്കിട്ടുകൊടുത്തു. പ്രസ്തുത നാലോഹരികള്‍ വീണ്ടും മൂവ്വായിരത്തെഴുപത്തിരണ്ടു ഓഹരികളായി വിഭജിച്ചുകൊണ്ടാണ് സഹാബിമാര്‍ക്ക്‌ വിതരണം ചെയ്യപ്പെട്ടത്. മുസ്ലീം സേനയുടെ ആകെ എണ്ണം മുവ്വായിരമായിരുന്നു. അവരില്‍ ആറുപേര്‍ അശ്വഭടന്മാരായിരുന്നു. കാലാള്‍ സൈന്യതിലുള്ള ഒരു വ്യക്തിക്ക് ഒരോഹരിയും അശ്വഭടന്മാരില്‍ ഒരാള്‍ക്ക് മൂന്നോഹരിയുമാണ് യുദ്ധമുതലുകളുടെ വിഹിത നിശ്ചയം.

 

അതിന്നുശേഷം തിരുമേനി (സ) മദീനയിലേക്ക് തിരിച്ചു.മദീനയുടെ ഹൃദയഭാഗത്ത് കുറെ കുഴികള്‍ കുഴിച്ചുണ്ടാക്കുവാന്‍ തിരുമേനി (സ) കല്പിച്ചു. ധാരാളം കുഴികള്‍ ഉണ്ടാക്കപ്പെട്ടു. കൊലശിക്ഷക്ക് വിധിക്കപ്പെട്ടവരെ കൊന്നു കുഴിച്ചിടുവാനാണ് ആ കുഴികള്‍ നിര്‍മ്മിക്കപ്പെട്ടത്. തടവുകാര്‍ ആ കുഴികളുടെ അടുത്തേക്ക്‌ ഹാജരാക്കപ്പെട്ടു. ഹുയ്യയിബ്നുഅഖ്തബിനെ വധിപ്പാനായി കുഴിക്കരികെ കൊണ്ടുവന്നപ്പോള്‍, അയാളോട് തിരുമേനി (സ) ചോദിച്ചു:- ‘ഹേ, അല്ലാഹുവിന്‍റെ ശത്രോ, ഇപ്പോള്‍ അല്ലാഹു നിങ്ങളെ എനിക്ക് വിധേയനാക്കിത്തന്നില്ലേ?’ ഹുയയ്യ്‌ പറഞ്ഞു:- ‘പക്ഷേ താങ്കള്‍ അക്കാര്യത്തില്‍ എന്നെ ഇനി കുറ്റപ്പെടുത്തേണ്ടതില്ല. അല്ലാഹു ഒരാളെ തരംതാഴ്ത്തിയാല്‍ അവന്‍ തരംതാണതുതന്നെ. അല്ലാഹുവിന്‍റെ വിധി നടത്തപ്പെടുന്നതില്‍ എനിക്ക് വ്യസനമില്ല.’ ബനൂഖുറൈള:ക്കാരുടെ നേതാവായ കഅബുബ്നുഉസൈദിനെ കൊല്ലുവാന്‍ കൊണ്ടുവന്നപ്പോള്‍ അയാളോട് തിരുമേനി (സ) ഇപ്രകാരം ചോദിച്ചു:- ‘കഅ്ബേ, ഖറാശിന്‍റെ ഉപദേശം നിങ്ങള്‍ സ്വീകരിച്ചില്ലല്ലോ. അദ്ദേഹം എന്നില്‍ വിശ്വസിച്ച ആളായിരുന്നു. എന്നെ അനുകരിക്കണമെന്ന് അദ്ദേഹം നിങ്ങളോട് കല്പിച്ചിരുന്നില്ലേ? കഅബ് പറഞ്ഞു:- ‘തൌറാത്താണെ സത്യം, അദ്ദേഹം ഇപ്രകാരമെല്ലാം ഉപദേശിക്കുകയും താങ്കള്‍ക്ക് അദ്ദേഹത്തിന്‍റെ സലാം പറവാന്‍ എന്നെ ഏല്‍പ്പിക്കുകയും ചെയ്തിരുന്നു. ഞാന്‍ വാളിനെ ഭയന്നതുകൊണ്ടാണ് ഇസ്ലാം മതം വിശ്വസിച്ചതെന്നു ജനങ്ങള്‍ പറഞ്ഞുപരത്തുമെന്ന അപമാനഭീതിയാലാണ് ഞാന്‍ അദ്ദേഹം ഉപദേശിച്ചത് പോലെ പ്രവര്‍ത്തിക്കാതിരുന്നത്.’ വധശിക്ഷ നല്‍കപ്പെട്ടവരെ വധിക്കുവാന്‍ അലിയ്യിബ്നു അബീതാലിബ് (ക.വ.), സുബൈറിബ്നുല്‍ അവാം (റ) എന്നിവരെയും, ഔസ്‌ ഗോത്രക്കാരില്‍ ചിലരെയും ഏല്‍പ്പിച്ചു. ബനൂഖുറൈളക്കാരില്‍ വധശിക്ഷ നടത്തുന്ന കാര്യത്തില്‍ ഔസ്‌ ഗോത്രക്കാര്‍ക്ക് ഭിന്നാഭിപ്രായമില്ലെന്നു തെളിയിപ്പാനാണ് ’അവരില്‍നിന്നു ചിലര്‍ വധം നടത്തുവാന്‍ നിയോഗിക്കപ്പെട്ടത്. കൊല്ലപ്പെടേണ്ടവര്‍ മുഴുവന്‍ സന്ധ്യയാകുമ്പോഴേക്കും കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരുടെ എണ്ണം അറുന്നൂറിനും എഴുന്നൂറിനുമിടയിലായിരുന്നു. അവരുടെ ശവങ്ങള്‍ കൊണ്ട് നിറഞ്ഞ കുഴികള്‍ മണ്ണിട്ട്‌ മൂടി. ബയാന: എന്ന ഒരു സ്ത്രീയും കൊല്ലപ്പെട്ടു. (‘താരീഖുല്‍ ഇസ്ലാം സമ്പൂര്‍ണ്ണ ഇസ്ലാം ചരിത്രം’, പുറം 392-399)

 

തല്‍ക്കാലം ചരിത്രവിവരണം ഇവിടെ നിര്‍ത്തി അല്പം വിശകലനം നടത്തിയിട്ട് നമുക്ക്‌ ഈ സംഭവത്തിലേക്ക് തിരിച്ചു വരാം. ഈ നടപടിയെ അനുകൂലിച്ചു കൊണ്ടുള്ള ആയത്താണ് ആദ്യം തന്നെ ഞാന്‍ എഴുതിയിരുന്നത്. അതില്‍ ഒരു വിഭാഗമെന്നു പറയുന്നത് മുസ്ലീങ്ങള്‍ കൊന്ന ബനൂഖുറൈള:യിലെ പുരുഷന്മാരാണ്. മറുവിഭാഗമെന്നു പറയുന്നത് മുസ്ലീങ്ങള്‍ അടിമകളാക്കിയ ബനൂഖുറൈള:യിലെ സ്ത്രീകളും കുട്ടികളും. ഇവരുടെ ഈ നിഷ്ഠൂരപ്രവൃത്തിക്ക് അല്ലാഹുവിന്‍റെ പൂര്‍ണ്ണ പിന്തുണയുണ്ടായിരുന്നു എന്നാണ് ആയത്തില്‍ പറഞ്ഞിരിക്കുന്നതിനര്‍ത്ഥം. ഈ വിവരണത്തില്‍ കുറെ ഭാഗങ്ങള്‍ അവര്‍ വിട്ടുകളഞ്ഞിട്ടുണ്ട്, അത് മറ്റു പുസ്തകങ്ങള്‍ വായിച്ചാലേ നമുക്ക്‌ മനസ്സിലാക്കാന്‍ സാധിക്കൂ. ഉദാ: ബനൂഖുറൈള:യിലെ പ്രായപൂര്‍ത്തിയായ പുരുഷന്മാരെയൊക്കെ കൊല്ലണം എന്നാണല്ലോ സഅദ് വിധി പ്രഖ്യാപിച്ചത്. എങ്ങനെയാണ് പ്രായപൂര്‍ത്തിയായ ആളുകളെ കണ്ടെത്തിയത് എന്ന കാര്യം ഇവര്‍ എഴുതിയിട്ടില്ല. അത് എഴുതുന്നത്‌ നാണക്കേട് ആയതുകൊണ്ടായിരിക്കും അവര്‍ വിട്ടുകളഞ്ഞത്. ഏതായാലും ഹദീസില്‍ ഉള്ളത് ഞാന്‍ താഴെ കൊടുക്കാം:

 

“Narrated Atiyyah al-Qurazi: I was among the captives of Banu Qurayzah. They (the Companions) examined us, and those who had begun to grow hair (pubes) were killed, and those who had not were not killed. I was among those who had not grown hair. (Sunan Abu-Dawud Book 39, Hadith 4390)

 

(അത്തിയ അൽ ഖുറാസിയിൽ നിന്ന് നിവേദനം: ബനൂഖുറൈസയിൽ അടിമയാക്കപ്പെട്ടവരുടെ കൂട്ടത്തില്‍ ഞാനും ഉണ്ടായിരുന്നു. അവർ (സഹാബികള്‍) ഞങ്ങളെ പരിശോധിച്ച് (ഗുഹ്യഭാഗത്തെ) മുടി വളർന്നവരെ എല്ലാം കൊന്നു, അല്ലാത്തവരെ കൊന്നില്ല. ഞാൻ മുടിവളരാത്തവരുടെ കൂട്ടത്തിൽ ആയിരുന്നു)

 

The tradition mentioned above has also been transmitted by ‘Abd al- Malik b. ‘Umar through a different chain of narrators. This version has: They uncovered my private parts, and when they found that the hair had not begun to grow they put me among the captives. (Book 39, Hadith 4391)

 

(മുകളിൽ പറഞ്ഞ ഹദീസ് അബ്ദ് അൽ-മാലിക്ക് ബ്നു ഉമറിൽ നിന്നും വ്യത്യസ്തർ ആയ നിവേദകർ വഴി നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. അത് ഇങ്ങനെ ആണ്: അവർ എന്‍റെ വസ്ത്രങ്ങൾ മാറ്റി, എനിക്ക് മുടി വളർച്ച ഇല്ലെന്നു കണ്ടു എന്നെ അവർ അടിമളുടെ കൂട്ടത്തിൽ ആക്കി.)

 

ഇനി ഈ ഹദീസുകള്‍ തള്ളാന്‍ നില്‍ക്കണ്ട, ഹദീസുകള്‍ രണ്ടും സ്വഹീഹ് ആണെന്ന് ഈ ലിങ്കില്‍ ചെന്നു പരിശോധിച്ചാല്‍ മനസ്സിലാകും: http://www.sunnah.com/abudawud/40

 

ഏതായാലും ഇവരുടെ ഈ ചരിത്രം വായിക്കുമ്പോഴാണ് ഐ.എസ് എവിടെ നിന്നാണ് തങ്ങളുടെ കിരാത പ്രവൃത്തികള്‍ക്ക്‌ വേണ്ട ഊര്‍ജ്ജം സംഭരിക്കുന്നത് എന്ന കാര്യം നമുക്ക്‌ മനസിലാകുന്നത്. ഈ ചരിത്രം ഒന്നും അറിയാത്ത പൊട്ടന്മാര്‍ പിന്നെയും പിന്നെയും ആവര്‍ത്തിച്ചുകൊണ്ടിരിക്കും, “ഐ.എസ്. എന്നാല്‍ അത് അമേരിക്കയുടെയും ഇസ്രായേലിന്‍റെയും സൃഷ്ടിയാണ്” എന്ന്. ആ പൊട്ടന്മാരോട് സംസാരിച്ചു സമയം കളയാതിരിക്കുന്നതാണ് നല്ലത്.

 

ഇനി, എന്തുകൊണ്ടാണ് മുഹമ്മദ്‌ ഈ ഗോത്രത്തെ ആക്രമിച്ചത് എന്ന് ചോദിച്ചാല്‍ ജിബ്രീല്‍ കല്പിച്ചത് കൊണ്ടാണ് എന്നുള്ള ഉത്തരമേ മുസ്ലീങ്ങള്‍ക്കുള്ളൂ. മുസ്ലീങ്ങളെ ആക്രമിക്കാന്‍ ഖുറൈശികള്‍ വന്നപ്പോള്‍ ബനൂഖുറൈള:ക്കാര്‍ മുസ്ലീങ്ങളോടൊപ്പം ചേര്‍ന്ന് ഖുറൈശികള്‍ക്കെതിരെ യുദ്ധം ചെയ്തില്ല എന്നതാണ് ജിബ്രീല്‍ ബനൂഖുറൈള:ക്കാരില്‍ കണ്ട കുറ്റം. ഈ ചരിത്ര വിവരണം എല്ലാം ഇസ്ലാമിക പക്ഷത്ത് നിന്നുകൊണ്ടുള്ളതാണ് എന്ന കാര്യം നാം പ്രത്യേകം ഓര്‍ക്കണം. മുഹമ്മദ്‌ അവരെ കൊല്ലുവാന്‍ മുന്‍കൂട്ടി തീരുമാനിച്ചിരുന്നു എന്നുള്ളത് വ്യക്തമാണ്. അബുലുബാബ യെഹൂദരുടെ കോട്ടയില്‍ എത്തിയപ്പോള്‍ ഉണ്ടായ സംഭാഷണം ‘നബിചരിത്ര’ത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത് ഇപ്രകാരമാണ്:

 

“അബൂലുബാബ ചെന്നപ്പോള്‍ ആളുകള്‍ അദ്ദേഹത്തിന്‍റെ അടുത്തേക്ക്‌ ചെന്നു. സ്ത്രീകളും കുട്ടികളും കരയാന്‍ തുടങ്ങി. എല്ലാം കണ്ട അദ്ദേഹത്തിന്‍റെ മനസ്സലിഞ്ഞു. അവര്‍ ചോദിച്ചു: അബൂലുബാബ, ഞങ്ങള്‍ മുഹമ്മദിന്‍റെ വിധി സ്വീകരിക്കണമെന്നാണോ താങ്കളുടെ അഭിപ്രായം? അദ്ദേഹം പറഞ്ഞു: അതെ, കഴുത്തിലേക്ക് കൈ ചൂണ്ടിക്കാണിക്കുകയും ചെയ്തു. അറവായിരിക്കുമെന്നു സൂചന” (‘നബിചരിത്രം’, പുറം 320)

 

‘ആംഗ്യം കാണിച്ച കൈ താഴ്ത്തുന്നതിനു മുമ്പ് ഞാന്‍ ചെയ്തത് അപകടമാണെന്ന് എനിക്ക് മനസ്സിലായി’ എന്നു അബുലുബാബ്‌ പറഞ്ഞതായാണ് താരീഖുല്‍ ഇസ്ലാമില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ആര്‍ക്കാണ് അപകടം? അബുലുബാബിന് തന്നെ, വേറെ ആര്‍ക്ക്? മുഹമ്മദില്‍ നിന്നുള്ള അപകടം ശരിക്കും മനസ്സിലായത്‌ കൊണ്ടാണ് അദ്ദേഹം പിന്നെ പള്ളിയില്‍ പോയി ചങ്ങലയെടുത്ത് തന്‍റെ ശരീരം ബന്ധിച്ച് ഓരോ കോപ്രായങ്ങള്‍ കാട്ടിക്കൂട്ടിയത്. മരണ ഭയം വന്നാല്‍ മനുഷ്യര്‍ അതല്ല, അതിലപ്പുറവും ചെയ്യും.

 

എന്നാല്‍ യെഹൂദര്‍ മരണഭയമുള്ളവരാണെന്ന അല്ലാഹുവിന്‍റെ സാക്ഷ്യം നുണയാണ് എന്ന് ഇസ്ലാമിക ഗ്രന്ഥകാരന്മാരുടെ എഴുത്തുകള്‍ വ്യക്തമാക്കുന്നു. ഇസ്ലാം സ്വീകരിച്ച് മരണത്തില്‍ നിന്നു രക്ഷപ്പെടാന്‍ അവസരമുണ്ടായിട്ടും അകെ നാലേനാല് പേര്‍ മാത്രമേ ബനൂഖുറൈള:ക്കാരില്‍ നിന്നു ഇസ്ലാം സ്വീകരിച്ച് തങ്ങളുടെ ജീവന്‍ രക്ഷിച്ചുള്ളൂ എന്ന് മുഹമ്മദ്‌ എന്ന ഗ്രന്ഥത്തില്‍ കാണുന്നു (മുഹമ്മദ്‌, പുറം 382) മാത്രമല്ല, അതേ ഗ്രന്ഥത്തില്‍ യെഹൂദന്മാര്‍ തന്നെ കൊലക്കളത്തിലേക്ക് നടന്നു പോയത് രേഖപ്പെടുത്തിയിരിക്കുന്നത് ഇപ്രകാരമാണ്:

 

“തികഞ്ഞ മനോദാര്‍ഢ്യത്തോടെയാണ് ജൂതന്മാര്‍ വിധി നേരിട്ടത്. ഗളഛേദത്തിന് ആനയിക്കപ്പെട്ട ഹുയയ്യ്‌ ബ്നു അഖ്തബിന്‍റെ വാക്കുകളില്‍ അത് പ്രതിഫലിച്ചു കാണാം. അല്ലാഹു നിന്നെ നിന്ദ്യനാക്കിയില്ലേ ഹുയയ്യ്‌ എന്ന് മുഹമ്മദ്‌ പ്രവാചകന്‍ ചോദിച്ചു. അതിന് മറുപടിയായി എല്ലാ ആത്മാക്കളും മരണം രുചിക്കേണ്ടി വരും. എനിക്ക് ഒരു അവധിയുണ്ട്, അതിനപ്പുറം ഞാന്‍ പോകില്ല, താങ്കളോടുള്ള വെറുപ്പില്‍ ആക്ഷേപാര്‍ഹമായി ഒന്നും ഞാന്‍ കാണുന്നില്ല എന്ന് അദ്ദേഹം പറഞ്ഞു. എന്നിട്ട് ജനങ്ങളുടെ നേരെ തിരിഞ്ഞ് അദ്ദേഹം പ്രഖ്യാപിച്ചു. ജനങ്ങളേ, ദൈവീക കല്പന ശിരസ്സാവഹിക്കുന്നതില്‍ വിഷമിക്കേണ്ടതില്ല. ദൈവം ഇസ്റായേല്‍ സന്തതിക്കു വേണ്ടി വിധിച്ച ദുര്‍വ്വിധിയാണിത്.” (‘മുഹമ്മദ്‌’, പുറം 382)

 

വാസ്തവത്തില്‍ ഇന്നത്തെ മുസ്ലീങ്ങള്‍ വാദിക്കുന്നത് പോലെ ബനൂഖുറൈള:ക്കാര്‍ മുഹമ്മദിനോടോ മുസ്ലീങ്ങളോടോ എന്തെങ്കിലും വഞ്ചന ചെയ്തിരുന്നെങ്കില്‍, മുഹമ്മദും കൂട്ടരും പ്രതികാരം ചെയ്യും എന്നറിയാതിരിക്കാന്‍ മാത്രം വിഡ്ഢികളാണോ ‘ഭയങ്കര തന്ത്രശാലികള്‍’ എന്ന് ഇസ്ലാം മതസ്ഥര്‍ എപ്പോഴും ആക്ഷേപിക്കുന്ന ഈ യെഹൂദന്മാര്‍? സാമാന്യ ബുദ്ധിയുള്ള ആര്‍ക്കും ഊഹിക്കാന്‍ കഴിയുന്ന ഈ കാര്യം അവര്‍ മാത്രം ഊഹിച്ചില്ല എന്ന് പറയുന്നവനെ തിരണ്ടി വാല് കൊണ്ടടിക്കണം എന്നാണ് എന്‍റെ വ്യക്തിപരമായ അഭിപ്രായം. അവര്‍ ഏതെങ്കിലും തരത്തില്‍ എന്തെങ്കിലും ചതിയോ വഞ്ചനയോ മുഹമ്മദിനോടും കൂട്ടരോടും കാണിച്ചിരുന്നെങ്കില്‍ തീര്‍ച്ചയായും അതിനുള്ള പ്രതിവിധിയും കൂടി അവര്‍ നോക്കി വെക്കുമായിരുന്നു. എന്നാല്‍ ഇവരുടെ തന്നെ ഗ്രന്ഥങ്ങളില്‍ എഴുതിയിരിക്കുന്ന വിവരണങ്ങളില്‍ നിന്നു നമുക്ക്‌ മനസ്സിലാകുന്നത്, മുസ്ലീങ്ങളില്‍ നിന്നുള്ള യാതൊരു ആക്രമണത്തെക്കുറിച്ചും ഭയപ്പെടാതെ മറ്റേതൊരു ദിവസത്തെയും പോലെ അവര്‍ തങ്ങളുടെ ജീവിതവൃത്തിയില്‍ മുഴുകി ഇരിക്കുകയായിരുന്നു എന്നാണ്. ഈ ഒരൊറ്റ കാര്യം തന്നെ ഇന്നത്തെ മുസ്ലീങ്ങളുടെ വാദം നിശ്ശേഷം ഖണ്ഡിക്കാന്‍ പോന്നതാണ്.

 

യുദ്ധത്തടവുകാരെ മുഹമ്മദ്‌ എന്താണ് ചെയ്തത് എന്ന് നബി ചരിത്രത്തില്‍ എഴുതിയിരിക്കുന്നത് നമുക്കൊന്ന് നോക്കാം:

 

“ബനൂക്വുറയ്ദയുടെ സ്വത്തുക്കള്‍ അഞ്ചിലൊന്ന് തിരുമേനിയെടുത്തശേഷം ബാക്കി സൈനികര്‍ക്ക്‌ ഭാഗിച്ചു. കുതിരപടയാളികള്‍ക്ക് മൂന്നോഹരി, കാലാള്‍ പടയാളികളിലെ ഓരോരുത്തര്‍ക്കും ഒരോഹരി. തടവുകാരെ സഅ്ദുബ്നുസൈദില്‍ അന്‍സാരിയുടെ മേല്‍ നോട്ടത്തില്‍ നജ്ദിലേക്ക് അയച്ചു. അവിടെ വിറ്റ് പകരം കുതിരകളും ആയുധങ്ങളും വാങ്ങി.” (‘നബിചരിത്രം’ പുറം 323)

 

പിഞ്ചു കുഞ്ഞുങ്ങളെ അടിമകളാക്കി വിറ്റുകിട്ടിയ പണം കൊണ്ട് കൊള്ളയ്ക്കും കൊലക്കും വേണ്ടുന്ന യുദ്ധായുധങ്ങള്‍ വാങ്ങിക്കൂട്ടിയ പ്രവാചകന്‍റെ അനുയായികളാണ് ഇന്ന് നമ്മളോട് കാരുണ്യത്തെയും സാഹോദര്യത്തെയും സമാധാനത്തെയും കുറിച്ച് പറയാന്‍ വരുന്നത്!! ഇവരെന്ത് വിചാരിച്ചു, നമ്മളിവരുടെ പുസ്തകങ്ങളൊന്നും വായിച്ചു നോക്കില്ലെന്നോ? ഏതായാലും നമുക്ക്‌ ചരിത്രവിവരണത്തിലേക്ക് മടങ്ങിപ്പോകാം. ഇതിന്‍റെ ബാക്കി താരീഖുല്‍ ഇസ്ലാമില്‍ എന്താണ് പറയുന്നതെന്ന് നോക്കാം:

 

“ആഇശ: (റ) പറയുന്നു:- ഞാന്‍ എന്‍റെ വീട്ടില്‍ ഇരിക്കുകയായിരുന്നു. അല്ലാഹുവിന്‍റെ റസൂല്‍ ബനൂഖുറൈള:ക്കാരായ പുരുഷന്മാരെ തകര്‍ത്തുകഴിഞ്ഞിരിക്കുന്നു. അപ്പോള്‍ ആ ഗോത്രക്കാരിയായ ഒരു യുവതി എന്‍റെ വീട്ടില്‍ കയറി വന്നു ഉല്ലാസപൂര്‍വ്വം ചിരിച്ചു കൊണ്ട് എന്നോട് സംസാരിച്ചു തുടങ്ങി. ആ സ്ത്രീയുടെ ചിരിയിലും സംഭാഷണത്തിലും സന്തോഷം മുറ്റിനിന്നു. അപ്പോള്‍ പുറത്തുനിന്നു ‘ബയാനാ, ബയാനാ’ എന്ന് വിളിക്കുന്നത്‌ കേട്ടു. ‘എന്നെയാണ് വിളിക്കുന്നത്‌; കൊല്ലുവാന്‍ വേണ്ടി’ എന്ന് പറഞ്ഞുകൊണ്ട് അവള്‍ പുറത്തേക്ക് പോയി. അവള്‍ കൊല്ലപ്പെട്ടു. അടുത്ത നിമിഷത്തില്‍ തന്നെ കൊല്ലപ്പെടുമെന്നു ഉറപ്പായിട്ടും അവള്‍ക്ക് സന്തോഷത്തോടുകൂടി ചിരിപ്പാനും സംസാരിപ്പാനും കഴിഞ്ഞതില്‍ ഞാന്‍ അത്ഭുതപ്പെട്ടു.’

 

ജാഹിലിയ്യാ കാലത്ത്, അതായത് ഇസ്ലാമിന്നുമുമ്പ് ഔസ്‌ ഗോത്രക്കാരും ബസ്‌റജ് ഗോത്രക്കാരും തമ്മില്‍ നടന്ന ബുആസ് യുദ്ധത്തില്‍ സാബിത്ബ്നുഖൈസ് (റ) വിനെ കൊലയില്‍ നിന്നു മോചിപ്പിച്ച ഒരു കിഴവന്‍ ബനൂഖുറൈള: ഗോത്രക്കാരോടൊപ്പമുണ്ടായിരുന്നു. അയാളുടെ പേര്‍ സുബൈറുബ്നുബതാ എന്നായിരുന്നു. മുസ്ലിംകളുടെ അണിയില്‍ സാബിത് (റ)വിനെ കണ്ടപ്പോള്‍ സുബൈര്‍ സന്തോഷിച്ചു. ബുആസ് യുദ്ധത്തില്‍ താന്‍ സാബിത് (റ) വിന്‍റെ ജീവനെ രക്ഷിച്ച വസ്തുത അയാള്‍ ഓര്‍മ്മിപ്പിച്ചു. ആ ഉപകാരത്തിന് പ്രത്യുപകാരം ചെയ്യുവാനുള്ള അവസരം ഇതാണെന്നും അയാള്‍ പ്രസ്താവിച്ചു. സാബിത് (റ) ഈ വിവരം തിരുമേനി (സ)യെ അറിയിച്ചപ്പോള്‍, സുബൈറിനെ കൊലയില്‍ നിന്നു ഒഴിവാക്കിയതായി തിരുമേനി (സ) പ്രഖ്യാപിച്ചു. സാബിത് (റ) പറയുന്നു: ‘ഈ വിവരം ഞാന്‍ സുബൈറിനെ അറിയിച്ചപ്പോള്‍, ഭാര്യയേയും മക്കളെയും കൈവെടിഞ്ഞുകൊണ്ട് ഒരു കിഴവന്‍ ജീവിച്ചിരുന്നിട്ടു ഫലമുണ്ടോ എന്നയാള്‍ ചോദിച്ചു. ഈ വിവരം ഞാന്‍ തിരുമേനി (സ) യെ അറിയിച്ചപ്പോള്‍, അയാളുടെ ഭാര്യയേയും മക്കളേയും നിങ്ങളുടെ ഓഹരിക്ക് വിട്ടുതന്നുവെന്ന് തിരുമേനി (സ) പ്രഖ്യാപിച്ചു. അവരെ മോചിപ്പിച്ചു സുബൈറിന് നല്‍കുവാന്‍ ഞാന്‍ തീരുമാനിച്ചു. വിവരം അയാളെ അറിയിച്ചപ്പോള്‍, ഞങ്ങളുടെ വീട്ടുകാര്‍ ഹിജാസ്കാരാണ്. അവര്‍ ദരിദ്രരുമാണ്. മുതലില്ലാതെ ജീവിക്കുവാന്‍ കഴിയില്ലല്ലോ എന്നയാള്‍ പറഞ്ഞു. ഈ വിവരം ഞാന്‍ തിരുമേനി (സ) യെ അറിയിച്ചപ്പോള്‍, സുബൈറിന്‍റെ മുതലും എന്‍റെ ഓഹരിക്ക് തിരുമേനി (സ) വിട്ടുതന്നു. എന്‍റെ ഓഹരിക്ക് ലഭിച്ച മുതലും ഞാന്‍ സുബൈറിന് വിട്ടുകൊടുത്തു. അപ്പോള്‍ സുബൈര്‍ എന്നോട് ചോദിച്ചു:- ‘സാബിതെ, ബനൂഖുറൈള:ക്കാരുടെ ഇഷ്ടനേതാവായ കഅ്ബിബ്നുഅസൈദ് എവിടെയുണ്ട്?’ ‘അയാള്‍ കൊല്ലപ്പെട്ടു’വെന്ന് ഞാന്‍ പറഞ്ഞു. നാട്ടുകാരുടെയും അല്ലാത്തവരുടെയും ആത്മസുഹൃത്തായ ഹുയയ്യുബ്നു അഖ്തബ് എവിടെ?’ എന്ന് അയാള്‍ ചോദിച്ചു. ‘അയാളും കൊല്ലപ്പെട്ടു’വെന്നു ഞാന്‍ പറഞ്ഞു. ‘ആര്‍ത്തത്രാണതല്പരനും നേതാവുമായ അസ്സാലുബ്നുസമൂഅല്‍ എവിടെ?’ എന്ന് അയാള്‍ ചോദിച്ചു. ‘അയാളും കൊല്ലപ്പെട്ടു’വെന്നു ഞാന്‍ പറഞ്ഞു. ഞങ്ങളുടെ സഭാനാഥന്മാരും പ്രഭുക്കളുമായ കഅ്ബിബ്നുഖുറൈളത്തും അംറുബ്നു ഫരീളത്തും എവിടെ?’ എന്ന് വീണ്ടും അയാള്‍ ചോദിച്ചു. ‘അവരെല്ലാം കൊല്ലപ്പെട്ടു’വെന്നു ഞാന്‍ മറുപടി നല്‍കി. ‘അവരെല്ലാം കൊല്ലപ്പെട്ടെങ്കില്‍, എന്നെയും അവരുടെ കൂടെ നിങ്ങള്‍ ഉടനേ അയച്ചു തരേണം. അതല്ലാത്ത മറ്റൊരു പ്രത്യുപകാരവും നിങ്ങളില്‍നിന്നു ഞാന്‍ ആവശ്യപ്പെടുന്നില്ല. ഒരു നിമിഷം പോലും വിളംബിക്കാതെ എന്നെ നിങ്ങള്‍ കൊല്ലുക’ എന്ന് സുബൈര്‍ എന്നോടാവശ്യപ്പെട്ടു. ‘നിങ്ങളെ ഞാന്‍ കൊല്ലുകയില്ല’ എന്ന് ഞാന്‍ മറുപടി നല്‍കി. ‘എന്നെ ആര്‍ കൊന്നാലും തരക്കേടില്ല. എന്‍റെ സുഹൃത്തുക്കളെ കണ്ടെത്താതെ ഇനി ഒരു നിമിഷം പോലും ഞാന്‍ ഇഹ ലോകത്ത് നില്‍ക്കുകയില്ല; എന്ന് അയാള്‍ ശഠിച്ചു പറഞ്ഞു. ‘സുഹൃത്തുക്കളെ കണ്ടെത്താതെ ജീവിക്കുകയില്ല’ എന്നയാള്‍ പറഞ്ഞതുകേട്ടപ്പോള്‍, അബൂബക്കര്‍ സിദ്ദിഖ്‌ (റ) സുബൈറിനെ കൊല്ലുകയും, നരകത്തില്‍ അയാള്‍ തന്‍റെ സ്നേഹിതന്മാരെ കണ്ടെത്തുമെന്ന് പറയുകയും ചെയ്തു. സുബൈറിന്‍റെ ഭാര്യാമക്കളും മുതലും സാബിത് (റ) വിന്‍റെ ഓഹരിക്കുള്ളതാണെന്ന് തിരുമേനി (സ) പ്രഖ്യാപിച്ചു. (‘താരീഖുല്‍ ഇസ്ലാം സമ്പൂര്‍ണ്ണ ഇസ്ലാം ചരിത്രം’, പുറം 399,400)

 

ഇതൊക്കെ വായിക്കുന്നവര്‍ക്ക് എങ്ങനെയാണ് ഐ.എസ്. നെ കുറ്റം പറയാന്‍ കഴിയുക? മുഹമ്മദില്‍ ഉത്തമമാതൃകയുണ്ട് എന്ന ഖുര്‍ആന്‍ വചനം അനുസരിക്കുക മാത്രമല്ലേ അവര്‍ ചെയ്യുന്നുള്ളൂ? മുഹമ്മദ്‌ കാണിച്ചു കൊടുത്ത മാതൃകകള്‍ ഇതൊക്കെയാണ്. മുഹമ്മദ്‌ ചെയ്ത ഇക്കാര്യങ്ങളെല്ലാം മുസ്ലീങ്ങള്‍ക്ക് മാതൃകയുള്ളതാകുന്നതും എന്നാല്‍ യാസിദികള്‍ എന്ന ജനവിഭാഗത്തോട് ഇതിന്‍റെ പത്തിലൊന്ന് ക്രൂരത കാണിച്ചതിന്‍റെ പേരില്‍ ഐ.എസ്. എന്ന സംഘടന മുസ്ലീങ്ങള്‍ക്ക് വെറുക്കപ്പെടുന്നതാകുന്നതും എന്തുകൊണ്ടാണ് എന്നൊന്ന് പറയാമോ? മുഹമ്മദിനെ പിന്തുടരുന്നു എന്നതല്ലാതെ ഐ.എസ്. ചെയ്യുന്ന തെറ്റെന്താണ്? ഏതായാലും ഇന്നുള്ള മുസ്ലീങ്ങള്‍ എത്രയൊക്കെ നിഷേധിച്ചാലും ഇസ്ലാമിക പ്രമാണങ്ങള്‍ വെളിപ്പെടുത്തുന്ന മുഹമ്മദിന്‍റെയും അനുചരന്‍മാരുടെയും സ്വഭാവങ്ങള്‍ ഇപ്രകാരമുള്ളതായിരുന്നു. അവരുടെ ആ സ്വഭാവത്തിനനുയോജ്യമായി ഇന്ന് പെരുമാറുന്നവര്‍ ഐ.എസ്. മാത്രമാണ് താനും..

]]>
https://sathyamargam.org/2015/03/%e0%b4%ac%e0%b4%a8%e0%b5%82%e0%b4%96%e0%b5%81%e0%b4%b1%e0%b5%88%e0%b4%b3%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%95%e0%b5%82%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b5%8a%e0%b4%b2/feed/ 1
ഇസ്ലാമിലെ പലിശ നിരോധനവും മുഹമ്മദിന്‍റെ കുടുംബജീവിതവും!! https://sathyamargam.org/2015/03/%e0%b4%87%e0%b4%b8%e0%b5%8d%e0%b4%b2%e0%b4%be%e0%b4%ae%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%aa%e0%b4%b2%e0%b4%bf%e0%b4%b6-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%a8%e0%b4%b5%e0%b5%81%e0%b4%82/ https://sathyamargam.org/2015/03/%e0%b4%87%e0%b4%b8%e0%b5%8d%e0%b4%b2%e0%b4%be%e0%b4%ae%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%aa%e0%b4%b2%e0%b4%bf%e0%b4%b6-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%a8%e0%b4%b5%e0%b5%81%e0%b4%82/#comments Thu, 12 Mar 2015 14:34:55 +0000 http://www.sathyamargam.org/?p=1017  

മുസ്ലീങ്ങള്‍ എപ്പോഴും വലിയ കാര്യമായി പറയാറുള്ള ഒരു സംഭവമാണ് ഇസ്ലാമില്‍ പലിശ നിരോധനം ഉണ്ട് എന്നുള്ളത്. ഇസ്ലാമിക വിശ്വാസമനുസരിച്ചുള്ള ഏഴ് വന്‍ പാപങ്ങളില്‍ ഒന്നാണ് പലിശ വാങ്ങല്‍. എന്തുകൊണ്ടാണ് ഇസ്ലാമില്‍ പലിശ ഹറാമായത് എന്ന് പരിശോധിക്കുകയാണ് ഈ ലേഖനത്തില്‍ ചെയ്യുന്നത്.

 

മുഹമ്മദിന് പത്തിലധികം ഭാര്യമാരും പിന്നെ വിരലിലെണ്ണാന്‍ പറ്റാത്തത്ര വെപ്പാട്ടിമാരും ഉണ്ടായിരുന്നതായി ഇസ്ലാമിക ഗ്രന്ഥങ്ങളില്‍ കാണാവുന്നതാണ്. ഇവരുടെയൊക്കെ ചിലവുകള്‍ നടത്താനും പിന്നെ യുദ്ധച്ചിലവുകള്‍ക്കും മുഹമ്മദിന് പണം ആവശ്യമായിരുന്നു. സ്വഹീഹുല്‍ ബുഖാരിയില്‍ ഇപ്രകാരം കാണുന്നു:

 

ഉമര്‍ (റ) പറയുന്നു: തിരുമേനി ബനൂ നളിര്‍ ഗോത്രക്കാരുടെ (പക്കല്‍ നിന്ന് ഗനീമത്തായി പിടിച്ചെടുത്ത) തോട്ടം (അതിലെ ഉല്‍പ്പന്നങ്ങള്‍) വില്‍ക്കുകയും തന്‍റെ കുടുംബത്തിന്‍റെ ഒരു കൊല്ലത്തെ ചിലവിലേക്ക് നീക്കി വെക്കുകയും പതിവായിരുന്നു. (സ്വഹീഹുല്‍ ബുഖാരി, അദ്ധ്യായം 68, ഹദീസ്‌ നമ്പര്‍ 1837, പേജ് 908)

 

‘അല്ലാഹു ഇരട്ടിയായി പണം നല്‍കും’ എന്ന് പറഞ്ഞ് മുസ്ലീങ്ങളില്‍ നിന്നും മുഹമ്മദ്‌ പണം കടമായി വാങ്ങുമായിരുന്നു. അവര്‍ക്ക്‌ പണം തിരികെ നല്‍കിയിരുന്നത് കൊള്ള മുതല്‍ ഭാഗിച്ചായിരുന്നു. മുഹമ്മദ്‌ അനുയായികളില്‍ നിന്നും പണം കടമായി വാങ്ങുമായിരുന്നു എന്ന് പല ഹദീസുകളുമുണ്ട്. അദ്ദേഹത്തിന്‍റെ മരണസമയത്ത് തന്‍റെ പടയങ്കി ഒരു യെഹൂദന്‍റെ അടുക്കല്‍ പണയപ്പെടുത്തിയിരിക്കുകയായിരുന്നു എന്നൊരു ഹദീസിലുണ്ട്. മനുഷ്യന്‍ കടബാധ്യതയില്‍പ്പെട്ടാല്‍ അവന്‍ കൂടുതല്‍ സംസാരിക്കുകയും കള്ളം പറയുകയും വാഗ്ദാനം ലംഘിക്കുകയും ചെയ്യും എന്ന് മുഹമ്മദ്‌ പറഞ്ഞിട്ടുമുണ്ട്:

 

“ആയിഷ(റ) പറയുന്നു: തിരുമേനി നമസ്കാരത്തില്‍ ഇങ്ങനെ പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു: “അല്ലാഹുവേ! ഖബ്റിലെ പരീക്ഷണങ്ങളില്‍ നിന്നും ദജ്ജാലിന്‍റെ പരീക്ഷണങ്ങളില്‍ നിന്നും ജീവിതത്തിലും മരണത്തിലും അഭിമുഖീകരിക്കേണ്ടി വരുന്ന പരീക്ഷണങ്ങളില്‍നിന്നും കാത്തുരക്ഷിക്കുവാനും ഞാനിതാ നിന്നെ അഭയം പ്രാപിച്ചു കൊള്ളുന്നു.” “കടബാദ്ധ്യതയില്‍ നിന്നു മുക്തനാകുവാന്‍ അങ്ങുന്ന് ഇങ്ങനെ കൂടുതല്‍ പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കുന്നത് എന്തിനാണെ”ന്ന് ഒരാള്‍ തിരുമേനിയോട് ചോദിച്ചു. തിരുമേനി അരുളി: “മനുഷ്യന്‍ കടബാധ്യതയില്‍പ്പെട്ടാല്‍ അവന് കൂടുതല്‍ സംസാരിക്കേണ്ടി വരും. അപ്പോള്‍ അവന്‍ കള്ളം പറയും. വാഗ്ദാനം ചെയ്താലോ ലംഘിക്കുകയും ചെയ്യും.” (സ്വഹീഹുല്‍ ബുഖാരി, അദ്ധ്യായം 10, ഹദീസ്‌ നമ്പര്‍ 453, പേജ് 344)

 

കടബാധ്യതയുള്ള മനുഷ്യന് പലിശ നിരോധിക്കാനുള്ള അധികാരം ലഭിച്ചാല്‍ അവന്‍ ആദ്യം ചെയ്യുന്നതും അത് തന്നെയായിരിക്കും. മുഹമ്മദും താന്‍ കടക്കാരനായത് കൊണ്ട് ഇസ്ലാമില്‍ പലിശ നിരോധിച്ചു. മുഹമ്മദ്‌ പലിശ നിരോധിച്ചത് കാരണം കടബാദ്ധ്യതയുള്ളവരും ഇസ്ലാം സ്വീകരിച്ചു. കടബാദ്ധ്യതയുള്ളവരെ സംരക്ഷിക്കുവാനും ആയത്ത് അവതരിപ്പിച്ചു:

 

“സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും, പലിശവകയില്‍ ബാക്കി കിട്ടാനുള്ളത്‌ വിട്ടുകളയുകയും ചെയ്യേണ്ടതാണ്‌. നിങ്ങള്‍ ( യഥാര്‍ത്ഥ ) വിശ്വാസികളാണെങ്കില്‍. നിങ്ങള്‍ അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ അല്ലാഹുവിന്‍റെയും റസൂലിന്‍റെയും പക്ഷത്തു നിന്ന്‌ ( നിങ്ങള്‍ക്കെതിരിലുള്ള ) സമര പ്രഖ്യാപനത്തെപ്പറ്റി അറിഞ്ഞുകൊള്ളുക. നിങ്ങള്‍ പശ്ചാത്തപിച്ചു മടങ്ങുകയാണെങ്കില്‍ നിങ്ങളുടെ മൂലധനം നിങ്ങള്‍ക്കു തന്നെ കിട്ടുന്നതാണ്‌. നിങ്ങള്‍ അക്രമം ചെയ്യരുത്‌. നിങ്ങള്‍ അക്രമിക്കപ്പെടുകയും അരുത്‌. ഇനി ( കടം വാങ്ങിയവരില്‍ ) വല്ല ഞെരുക്കക്കാരനും ഉണ്ടായിരുന്നാല്‍ ( അവന്ന്‌ ) ആശ്വാസമുണ്ടാകുന്നത്‌ വരെ ഇടകൊടുക്കേണ്ടതാണ്‌. എന്നാല്‍ നിങ്ങള്‍ ദാനമായി ( വിട്ടു ) കൊടുക്കുന്നതാണ്‌ നിങ്ങള്‍ക്ക്‌ കൂടുതല്‍ ഉത്തമം; നിങ്ങള്‍ അറിവുള്ളവരാണെങ്കില്‍.” (സൂറാ.2:278-280)

 

മുസ്ലീങ്ങളില്‍ നിന്നും പണം കടമായി വാങ്ങുന്നതിന് മുഹമ്മദ്‌ പല ആയത്തുകളും അവതരിപ്പിച്ചു. ചില ഉദാഹരണങ്ങള്‍:

 

“തീര്‍ച്ചയായും ധര്‍മ്മിഷ്ഠരായ പുരുഷന്‍മാരും സ്ത്രീകളും അല്ലാഹുവിന്‌ നല്ല കടം കൊടുത്തവരും ആരോ അവര്‍ക്കത്‌ ഇരട്ടിയായി നല്‍കപ്പെടുന്നതാണ്‌. അവര്‍ക്കത്രെ മാന്യമായ പ്രതിഫലമുള്ളത്‌.” (സൂറാ.57:18)

 

“നിങ്ങള്‍ അല്ലാഹുവിന്‌ ഉത്തമമായ കടം കൊടുക്കുന്ന പക്ഷം അവനത്‌ നിങ്ങള്‍ക്ക്‌ ഇരട്ടിയാക്കിത്തരികയും നിങ്ങള്‍ക്ക്‌ പൊറുത്തുതരികയും ചെയ്യുന്നതാണ്‌. അല്ലാഹു ഏറ്റവും അധികം നന്ദിയുള്ളവനും സഹനശീലനുമാകുന്നു.” (സൂറാ.64:17)

 

മുന്‍ വേദഗ്രന്ഥങ്ങളില്‍ സത്യദൈവത്തിന്‍റെ പ്രവാചകരാരും ഇപ്രകാരമുള്ള വചനങ്ങള്‍ അവതരിപ്പിച്ച് വിശ്വാസികളില്‍ നിന്ന് പണം തട്ടിയിട്ടില്ല. അതുകൊണ്ട് അല്ലാഹു എന്ന നാമത്തില്‍ വെളിപ്പെട്ടിരിക്കുന്നവന്‍ ദരിദ്രന്‍ ആണെന്ന് യെഹൂദന്മാര്‍ പരിഹസിച്ചു. ഉടനെതന്നെ അവര്‍ക്കെതിരെ ശാപവാക്കുകള്‍ പറഞ്ഞുകൊണ്ട് ആയത്ത് അവതരിപ്പിച്ചു:

 

“അല്ലാഹു ദരിദ്രനും നമ്മള്‍ ധനികരുമാണ്‌ എന്ന്‌ പറഞ്ഞവരുടെ വാക്ക്‌ അല്ലാഹു തീര്‍ച്ചയായും കേട്ടിട്ടുണ്ട്‌. അവര്‍ ആ പറഞ്ഞതും അവര്‍ പ്രവാചകന്‍മാരെ അന്യായമായി കൊലപ്പെടുത്തിയതും നാം രേഖപ്പെടുത്തി വെക്കുന്നതാണ്‌. കത്തിഎരിയുന്ന നരകശിക്ഷ ആസ്വദിച്ചു കൊള്ളുക എന്ന്‌ നാം ( അവരോട്‌ ) പറയുകയും ചെയ്യും.” (സൂറാ.3:181)

 

എന്തായാലും അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ ചിലവഴിച്ചത് അന്യനെ കൊള്ള ചെയ്‌താല്‍ മാത്രമേ തിരികെ കിട്ടുകയുള്ളൂ എന്ന് മുസ്ലീങ്ങള്‍ക്ക് മനസ്സിലാകാന്‍ തുടങ്ങിയപ്പോള്‍ അവര്‍ മുഹമ്മദിനെ ശല്യം ചെയ്യാന്‍ തുടങ്ങി. അപ്പോഴും പതിവുപോലെ ആയത്ത് അവതരിപ്പിച്ചു:

 

“അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ തങ്ങളുടെ ധനം ചെലവഴിക്കുകയും എന്നിട്ടതിനെ തുടര്‍ന്ന്‌, ചെലവ്‌ ചെയ്തത്‌ എടുത്തുപറയുകയോ ശല്യപ്പെടുത്തുകയോ ചെയ്യാതിരിക്കുകയും ചെയ്യുന്നവര്‍ ആരോ അവര്‍ക്ക്‌ തങ്ങളുടെ രക്ഷിതാവിങ്കല്‍ അവര്‍ അര്‍ഹിക്കുന്ന പ്രതിഫലമുണ്ടായിരിക്കും. അവര്‍ക്ക്‌ യാതൊന്നും ഭയപ്പെടേണ്ടതില്ല. അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല. കൊടുത്തതിനെത്തുടര്‍ന്ന്‌ മനഃക്ലേശം വരുത്തുന്ന ദാനധര്‍മ്മത്തെക്കാള്‍ ഉത്തമമായിട്ടുള്ളത്‌ നല്ല വാക്കും വിട്ടുവീഴ്ചയുമാകുന്നു. അല്ലാഹു പരാശ്രയം ആവശ്യമില്ലാത്തവനും സഹനശീലനുമാകുന്നു. സത്യവിശ്വാസികളേ, ( കൊടുത്തത്‌ ) എടുത്തുപറഞ്ഞ്‌ കൊണ്ടും, ശല്യമുണ്ടാക്കിക്കൊണ്ടും നിങ്ങള്‍ നിങ്ങളുടെ ദാനധര്‍മ്മങ്ങളെ നിഷ്ഫലമാക്കിക്കളയരുത്‌. അല്ലാഹുവിലും പരലോകത്തിലും വിശ്വാസമില്ലാതെ, ജനങ്ങളെ കാണിക്കുവാന്‍ വേണ്ടി ധനം ചെലവ്‌ ചെയ്യുന്നവനെപ്പോലെ നിങ്ങളാകരുത്‌. അവനെ ഉപമിക്കാവുന്നത്‌ മുകളില്‍ അല്‍പം മണ്ണ്‌ മാത്രമുള്ള മിനുസമുള്ള ഒരു പാറയോടാകുന്നു. ആ പാറ മേല്‍ ഒരു കനത്ത മഴ പതിച്ചു. ആ മഴ അതിനെ ഒരു മൊട്ടപ്പാറയാക്കി മാറ്റിക്കളഞ്ഞു. അവര്‍ അദ്ധ്വാനിച്ചതിന്‍റെയാതൊരു ഫലവും കരസ്ഥമാക്കാന്‍ അവര്‍ക്ക്‌ കഴിയില്ല. അല്ലാഹു സത്യനിഷേധികളായ ജനതയെ നേര്‍വഴിയിലാക്കുകയില്ല. അല്ലാഹുവിന്‍റെപ്രീതി തേടിക്കൊണ്ടും, തങ്ങളുടെ മനസ്സുകളില്‍ ( സത്യവിശ്വാസം ) ഉറപ്പിച്ചു കൊണ്ടും ധനം ചെലവഴിക്കുന്നവരെ ഉപമിക്കാവുന്നത്‌ ഒരു ഉയര്‍ന്ന സ്ഥലത്ത്‌ സ്ഥിതി ചെയ്യുന്ന തോട്ടത്തോടാകുന്നു. അതിന്നൊരു കനത്ത മഴ ലഭിച്ചപ്പോള്‍ അത്‌ രണ്ടിരട്ടി കായ്കനികള്‍ നല്‍കി. ഇനി അതിന്ന്‌ കനത്ത മഴയൊന്നും കിട്ടിയില്ല, ഒരു ചാറല്‍ മഴയേ ലഭിച്ചുള്ളൂ എങ്കില്‍ അതും മതിയാകുന്നതാണ്‌. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെല്ലാം കണ്ടറിയുന്നവനാകുന്നു.” (സൂറാ.2:262-265)

 

ഈ ആയത്തുകള്‍ ഇറങ്ങിയതോടുകൂടി മുസ്ലീങ്ങള്‍ മുഹമ്മദിനെ ശല്യം ചെയ്യുന്നത് നിര്‍ത്തിയിട്ട് കൊള്ളമുതലില്‍ തന്നെ ആശ്രയിക്കാന്‍ തുടങ്ങി. തന്ത്രശാലിയായ മുഹമ്മദ്‌ അതിലും കുറവ് വരുത്തുവാന്‍ നോക്കി:

 

“അല്ലാഹുവും അവന്‍റെ റസൂലും കൊടുത്തതില്‍ അവര്‍ തൃപ്തിയടയുകയും, ഞങ്ങള്‍ക്ക്‌ അല്ലാഹു മതി, അല്ലാഹുവിന്‍റെ അനുഗ്രഹത്തില്‍ നിന്ന്‌ അവനും അവന്‍റെ റസൂലും ഞങ്ങള്‍ക്ക്‌ തന്നുകൊള്ളും. തീര്‍ച്ചയായും ഞങ്ങള്‍ അല്ലാഹുവിങ്കലേക്കാണ്‌ ആഗ്രഹങ്ങള്‍ തിരിക്കുന്നത്‌ എന്ന്‌ അവര്‍ പറയുകയും ചെയ്തിരുന്നെങ്കില്‍ ( എത്ര നന്നായിരുന്നേനെ! ) (സൂറാ.9:59)

 

കൊള്ളമുതലില്‍ പോലും മുഹമ്മദ്‌ വഞ്ചിക്കുകയാണ് എന്ന് പറഞ്ഞ് മുസ്ലീങ്ങള്‍ പ്രശ്നമുണ്ടാക്കിയപ്പോള്‍ അവരെ ശാന്തരാക്കുവാന്‍ വേണ്ടിയും ആയത്ത് അവതരിപ്പിച്ചു:

 

“ഒരു പ്രവാചകനും വല്ലതും വഞ്ചിച്ചെടുക്കുക എന്നത്‌ ഉണ്ടാകാവുന്നതല്ല. വല്ലവനും വഞ്ചിച്ചെടുത്താല്‍ താന്‍ വഞ്ചിച്ചെടുത്ത സാധനവുമായി ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ അവന്‍ വരുന്നതാണ്‌. അനന്തരം ഓരോ വ്യക്തിക്കും താന്‍ സമ്പാദിച്ചുവെച്ചതിന്‍റെ ഫലം പൂര്‍ണ്ണമായി നല്‍കപ്പെടും. അവരോട്‌ ഒരു അനീതിയും കാണിക്കപ്പെടുന്നതല്ല.” (സൂറാ.3:161)

 

ഈ ആയത്തനുസരിച്ചു ഉയിര്‍ത്തെഴുന്നേല്‍പ്പിന്‍റെ നാളില്‍ മുഹമ്മദ്‌ എന്ത് കൊണ്ടുവന്നു തന്നിട്ടും ഇപ്പോഴത്തെ ജീവിതത്തില്‍ തങ്ങള്‍ക്ക് യാതൊരു പ്രയോജനവും ലഭിക്കുകയില്ല എന്ന് മനസ്സിലാക്കിയ മുസ്ലീങ്ങള്‍ക്ക് ശാന്തരാകുവാന്‍ സാധിച്ചില്ല. പതിവ്‌ പോലെ ആയത്ത് അവതരിപ്പിച്ചു:

 

“( നബിയേ, ) നിന്നോടവര്‍ യുദ്ധത്തില്‍ നേടിയ സ്വത്തുക്കളെപ്പറ്റി ചോദിക്കുന്നു. പറയുക: യുദ്ധത്തില്‍ നേടിയ സ്വത്തുക്കള്‍ അല്ലാഹുവിനും അവന്‍റെ റസൂലിനുമുള്ളതാകുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും നിങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ നന്നാക്കിത്തീര്‍ക്കുകയും ചെയ്യുക. നിങ്ങള്‍ വിശ്വാസികളാണെങ്കില്‍ അല്ലാഹുവെയും റസൂലിനെയും നിങ്ങള്‍ അനുസരിക്കുകയും ചെയ്യുക.” (സൂറാ.8:1)

 

ഈ ആയത്ത് പ്രകാരം കൊള്ളമുതല്‍ അല്ലാഹുവിനും റസൂലിനും മാത്രമുള്ളതാണ് എന്ന് മനസ്സിലായപ്പോള്‍ മുസ്ലീങ്ങളുടെ മനഃസമാധാനം പിന്നെയും നഷ്ടപ്പെട്ടു. നിവൃത്തിയില്ലാതായപ്പോള്‍, തനിക്ക് കൊള്ളമുതലിന്‍റെ അഞ്ചിലൊന്ന് മതിയെന്ന് പറഞ്ഞുകൊണ്ട് മുഹമ്മദ്‌ ആയത്ത് അവതരിപ്പിച്ചു:

 

“നിങ്ങള്‍ ( യുദ്ധത്തില്‍ ) നേടിയെടുത്ത ഏതൊരു വസ്തുവില്‍ നിന്നും അതിന്‍റെ അഞ്ചിലൊന്ന്‌ അല്ലാഹുവിനും റസൂലിനും ( റസൂലിന്‍റെ ) അടുത്ത ബന്ധുക്കള്‍ക്കും അനാഥകള്‍ക്കും പാവപ്പെട്ടവര്‍ക്കും വഴിപോക്കന്‍മാര്‍ക്കും ഉള്ളതാണെന്ന്‌ നിങ്ങള്‍ മനസ്സിലാക്കുവിന്‍. അല്ലാഹുവിലും സത്യാസത്യവിവേചനത്തിന്‍റെ ദിവസത്തില്‍ അഥവാ ആ രണ്ടു സംഘങ്ങള്‍ ഏറ്റുമുട്ടിയ ദിവസത്തില്‍ നമ്മുടെ ദാസന്‍റെ മേല്‍ നാം അവതരിപ്പിച്ചതിലും നിങ്ങള്‍ വിശ്വസിച്ചുകഴിഞ്ഞിട്ടുണ്ടെങ്കില്‍. അല്ലാഹു ഏതൊരു കാര്യത്തിനും കഴിവുള്ളവനാകുന്നു.” (സൂറാ.8:41)

 

രഹസ്യമായി ദാനങ്ങള്‍ മുഹമ്മദിന് നല്‍കുവാന്‍ ആവശ്യപ്പെട്ടുകൊണ്ടും ആയത്ത് അവതരിപ്പിച്ചിട്ടുണ്ട്:

 

“സത്യവിശ്വാസികളേ, നിങ്ങള്‍ റസൂലുമായി രഹസ്യസംഭാഷണം നടത്തുകയാണെങ്കില്‍ നിങ്ങളുടെ രഹസ്യസംഭാഷണത്തിന്‍റെ മുമ്പായി ഏതെങ്കിലുമൊരു ദാനം നിങ്ങള്‍ അര്‍പ്പിക്കുക. അതാണു നിങ്ങള്‍ക്കു ഉത്തമവും കൂടുതല്‍ പരിശുദ്ധവുമായിട്ടുള്ളത്‌. ഇനി നിങ്ങള്‍ക്ക്‌ ( ദാനം ചെയ്യാന്‍ ) ഒന്നും കിട്ടിയില്ലെങ്കില്‍ തീര്‍ച്ചയായും അല്ലാഹു എറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.” (സൂറാ.58:12)

 

ഈ ആയത്തുകൊണ്ട് പ്രതീക്ഷിച്ച ഫലമൊന്നും ഉണ്ടായില്ല. വിചാരിച്ചത്ര രഹസ്യദാനങ്ങള്‍ കിട്ടുന്നില്ല എന്ന് മനസ്സിലായപ്പോള്‍ ഈ ആയത്തിനെ ഭേദഗതി ചെയ്തുകൊണ്ട് അടുത്ത ആയത്തും അവതരിപ്പിച്ചു:

 

“നിങ്ങളുടെ രഹസ്യസംഭാഷണത്തിനു മുമ്പായി നിങ്ങള്‍ ദാനധര്‍മ്മങ്ങള്‍ അര്‍പ്പിക്കുന്നതിനെപ്പറ്റി നിങ്ങള്‍ ഭയപ്പെട്ടിരിക്കുകയാണോ? എന്നാല്‍ നിങ്ങളത്‌ ചെയ്യാതിരിക്കുകയും അല്ലാഹു നിങ്ങളുടെ നേരെ മടങ്ങുകയും ചെയ്തിരിക്കയാല്‍ നിങ്ങള്‍ നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും സകാത്ത്‌ നല്‍കുകയും അല്ലാഹുവെയും അവന്‍റെ റസൂലിനെയും നിങ്ങള്‍ അനുസരിക്കുകയും ചെയ്യുക. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു.” (സൂറാ.58:13)

 

യുദ്ധം ചെയ്യാതെ ഉപരോധത്താല്‍ കീഴടങ്ങിയവരില്‍ നിന്നും കിട്ടിയ സമ്പത്ത് അനുയായികള്‍ക്കിടയില്‍ വീതം വെക്കാതിരിക്കാനും ആയത്ത് അവതരിപ്പിച്ചിട്ടുണ്ട്:

 

“അവരില്‍ നിന്ന്‌ ( യഹൂദരില്‍ നിന്ന്‌ ) അല്ലാഹു അവന്‍റെ റസൂലിന്‌ കൈവരുത്തി കൊടുത്തതെന്തോ അതിനായി നിങ്ങള്‍ കുതിരകളെയോ ഒട്ടകങ്ങളെയോ ഓടിക്കുകയുണ്ടായിട്ടില്ല. പക്ഷെ, അല്ലാഹു അവന്‍റെ ദൂതന്‍മാരെ അവന്‍ ഉദ്ദേശിക്കുന്നവരുടെ നേര്‍ക്ക്‌ അധികാരപ്പെടുത്തി അയക്കുന്നു. അല്ലാഹു ഏതു കാര്യത്തിനും കഴിവുള്ളവനാകുന്നു.” (സൂറാ.59:6)

 

ബനൂ നളീര്‍ ഗോത്രക്കാരെ ഉപരോധത്താല്‍ കീഴടക്കിയതിനെ കുറിച്ചാണ് ഈ ആയത്തില്‍ പറഞ്ഞിരിക്കുന്നത്. ഈ ഗോത്രക്കാരില്‍ നിന്നും പിടിച്ചെടുത്ത ധനം മുഹമ്മദ്‌ എന്താണ് ചെയ്തതെന്നുള്ള ഹദീസ്‌ ഒരിക്കല്‍ കൂടി ഇടുന്നു:

 

ഉമര്‍ (റ) പറയുന്നു: തിരുമേനി ബനൂ നളിര്‍ ഗോത്രക്കാരുടെ (പക്കല്‍ നിന്ന് ഗനീമത്തായി പിടിച്ചെടുത്ത) തോട്ടം (അതിലെ ഉല്‍പ്പന്നങ്ങള്‍) വില്‍ക്കുകയും തന്‍റെ കുടുംബത്തിന്‍റെ ഒരു കൊല്ലത്തെ ചിലവിലേക്ക് നീക്കി വെക്കുകയും പതിവായിരുന്നു. (സ്വഹീഹുല്‍ ബുഖാരി, അദ്ധ്യായം 68, ഹദീസ്‌ നമ്പര്‍ 1837, പേജ് 908)

 

ഇതൊന്നും കൂടാതെ മുസ്ലീങ്ങളില്‍ നിന്നും പണം കടമായി വാങ്ങുകയും ചെയ്തിരുന്ന മുഹമ്മദിന് പലിശ നിരോധിക്കുകയല്ലാതെ വേറെ നിവൃത്തിയില്ലായിരുന്നു. മാത്രമല്ല, മുസ്ലീങ്ങളുടെ ധനം യുദ്ധത്തിനു വേണ്ടി ചിലവഴിക്കുകയും ചെയ്യണമായിരുന്നു. ഇങ്ങനെ മുഹമ്മദിന് കടം കൊടുത്തതിനാലും യുദ്ധത്തിനു വേണ്ടി ചെലവ് ചെയ്തതിനാലും ആണ് മുസ്ലീങ്ങള്‍ കൊള്ളമുതലിന് വേണ്ടി ബഹളമുണ്ടാക്കിക്കൊണ്ടിരുന്നത്. മുസ്ലീങ്ങള്‍ ചിലവഴിച്ച തുകയ്ക്ക് പലിശ കൂടി ഉണ്ടായിരുന്നെങ്കില്‍ ബഹളം പിന്നെയും വര്‍ദ്ധിക്കുമായിരുന്നു എന്ന് നല്ലൊരു കച്ചവടക്കാരനായ മുഹമ്മദിനറിയാം. അപ്പോപ്പിന്നെ പലിശ ഇല്ലാതാക്കുകയാണ് ബഹളം കുറയ്ക്കാനുള്ള ഏറ്റവും എളുപ്പ വഴി! ഇങ്ങനെ ധനമിറക്കി യുദ്ധം ചെയ്ത് കൊലയും കൊള്ളയും നടത്തുന്നതിനു പ്രതിഫലമായി അവര്‍ക്ക്‌ വാഗ്ദാനം ചെയ്തതാണ് ഖുര്‍ആനിലെ സ്വര്‍ഗ്ഗം:

 

“തീര്‍ച്ചയായും സത്യവിശ്വാസികളുടെ പക്കല്‍ നിന്ന്‌, അവര്‍ക്ക്‌ സ്വര്‍ഗമുണ്ടായിരിക്കുക എന്നതിനുപകരമായി അവരുടെ ദേഹങ്ങളും അവരുടെ ധനവും അല്ലാഹു വാങ്ങിയിരിക്കുന്നു. അവര്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്നു. അങ്ങനെ അവര്‍ കൊല്ലുകയും കൊല്ലപ്പെടുകയും ചെയ്യുന്നു. ( അങ്ങനെ അവര്‍ സ്വര്‍ഗാവകാശികളാകുന്നു. ) തൌറാത്തിലും ഇന്‍ജീലിലും ഖുര്‍ആനിലും തന്‍റെ മേല്‍ ബാധ്യതയായി അല്ലാഹു പ്രഖ്യാപിച്ച സത്യവാഗ്ദാനമത്രെ അത്‌. അല്ലാഹുവെക്കാളധികം തന്‍റെ കരാര്‍ നിറവേറ്റുന്നവനായി ആരുണ്ട്‌? അതിനാല്‍ നിങ്ങള്‍ ( അല്ലാഹുവുമായി ) നടത്തിയിട്ടുള്ള ആ ഇടപാടില്‍ സന്തോഷം കൊള്ളുവിന്‍. അതു തന്നെയാണ്‌ മഹത്തായ ഭാഗ്യം.” (സൂറാ.9:111)

 

കൊല്ലപ്പെടുന്നത് പണമിറക്കിയവരാണ്, മുഹമ്മദല്ല!! ഇങ്ങനെ അനുയായികളുടെ കയ്യില്‍ നിന്ന് കാശിറക്കി യുദ്ധം നടത്തി അന്യന്‍റെ ഭാര്യയടക്കം സകലവും പിടിച്ചെടുത്ത് അനുഭവിച്ച ഒരു പ്രവാചകനും ലോകചരിത്രത്തില്‍ ഇന്നയോളം ഉണ്ടായിട്ടില്ല. മുടക്കിയ പണത്തിനു പലിശ വാങ്ങുന്നത് ഹറാം ആണെങ്കില്‍ കച്ചവടത്തില്‍ ലാഭമെടുക്കുന്നതും പലിശ പോലെ തന്നെയാണ് എന്ന് ചിലര്‍ വാദിച്ചപ്പോള്‍ അതിന് ന്യായീകരണം പറയാന്‍ കഴിയാതെ അവരെ ശപിച്ചുകൊണ്ട് ആയത്ത് അവതരിപ്പിക്കുകയാണ് ഉണ്ടായത്:

 

“പലിശ തിന്നുന്നവര്‍ പിശാച്‌ ബാധ നിമിത്തം മറിഞ്ഞുവീഴുന്നവന്‍ എഴുന്നേല്‍ക്കുന്നത്‌ പോലെയല്ലാതെ എഴുന്നേല്‍ക്കുകയില്ല. കച്ചവടവും പലിശ പോലെത്തന്നെയാണ്‌ എന്ന്‌ അവര്‍ പറഞ്ഞതിന്‍റെ ഫലമത്രെ അത്‌. എന്നാല്‍ കച്ചവടം അല്ലാഹു അനുവദിക്കുകയും പലിശ നിഷിദ്ധമാക്കുകയുമാണ്‌ ചെയ്തിട്ടുള്ളത്‌. അതിനാല്‍ അല്ലാഹുവിന്‍റെഉപദേശം വന്നുകിട്ടിയിട്ട്‌ ( അതനുസരിച്ച്‌ ) വല്ലവനും ( പലിശയില്‍ നിന്ന്‌ ) വിരമിച്ചാല്‍ അവന്‍ മുമ്പ്‌ വാങ്ങിയത്‌ അവന്നുള്ളത്‌ തന്നെ. അവന്‍റെകാര്യം അല്ലാഹുവിന്‍റെ തീരുമാനത്തിന്ന്‌ വിധേയമായിരിക്കുകയും ചെയ്യും. ഇനി ആരെങ്കിലും ( പലിശയിടപാടുകളിലേക്ക്‌ തന്നെ ) മടങ്ങുകയാണെങ്കില്‍ അവരത്രെ നരകാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും.” (സൂറാ.2:275)

 

ഏതായാലും മുസ്ലീങ്ങള്‍ വലിയ കാര്യമായി പറയുന്ന ഇസ്ലാമിലെ പലിശ നിരോധനത്തിന്‍റെ പിന്നാമ്പുറക്കഥകള്‍ ഇങ്ങനെയൊക്കെയാണ്. മുഹമ്മദ്‌ ഏക ഭാര്യാവ്രതനായി ജീവിക്കുകയായിരുന്നെങ്കില്‍ കടം വാങ്ങാതെ മാന്യമായി കുടുംബം പോറ്റാന്‍ കഴിയുമായിരുന്നു. അങ്ങനെയായിരുന്നെങ്കില്‍ പലിശ നിരോധനം എന്നൊരു സംഗതിയേ ഇസ്ലാമില്‍ ഉണ്ടാകുമായിരുന്നില്ല!!

]]>
https://sathyamargam.org/2015/03/%e0%b4%87%e0%b4%b8%e0%b5%8d%e0%b4%b2%e0%b4%be%e0%b4%ae%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%aa%e0%b4%b2%e0%b4%bf%e0%b4%b6-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%a8%e0%b4%b5%e0%b5%81%e0%b4%82/feed/ 20
മുഹമ്മദിന്‍റെ അത്ഭുത ജനനം, ഇസ്ലാമിക ഗ്രന്ഥങ്ങളിലൂടെ… https://sathyamargam.org/2015/01/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%85%e0%b4%a4%e0%b5%8d%e0%b4%ad%e0%b5%81%e0%b4%a4-%e0%b4%9c%e0%b4%a8%e0%b4%a8/ https://sathyamargam.org/2015/01/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%85%e0%b4%a4%e0%b5%8d%e0%b4%ad%e0%b5%81%e0%b4%a4-%e0%b4%9c%e0%b4%a8%e0%b4%a8/#comments Sat, 10 Jan 2015 16:28:12 +0000 http://www.sathyamargam.org/?p=1003 1400 കൊല്ലം മുന്‍പ്‌ അറേബ്യയിലെ മക്കയില്‍ അബ്ദ് അല്‍ മുത്തലിബ് എന്നൊരു പിതാവും അബ്ദുള്ള എന്ന അദ്ദേഹത്തിന്‍റെ മകനും കൂടി വാഹിബ്‌ എന്നൊരാളുടെ വീട്ടിലേക്കു പോകുന്നതോടെയാണ് ഈ ലേഖനത്തിന്‍റെ തലക്കെട്ടില്‍ കൊടുത്തിരിക്കുന്ന കാര്യത്തിന്‍റെ തുടക്കം. തന്‍റെ മകന്‍ അബ്ദുള്ളക്ക്, വാഹിബിന്‍റെ വീട്ടില്‍ വളര്‍ന്ന വാഹിബിന്‍റെ അനന്തരവളായ ആമിനയെ കരം പിടിക്കാന്‍ വേണ്ടിയാണ് അബ്ദ് അല്‍ മുത്തലിബ് മകനെയും കൂട്ടി പോകുന്നത്. അങ്ങനെ അവര്‍ വാഹിബിന്‍റെ വീട്ടിലെത്തി. അവിടെ വെച്ച് വാഹിബിന്‍റെ മകള്‍ ഹലയെ കണ്ടപ്പോള്‍ അബ്ദുള്ളയുടെ പിതാവ്‌ അബ്ദ് അല്‍ മുത്തലിബിന് അവളുടെ കരം പിടിക്കണം എന്ന് മോഹമുദിച്ചു. അദ്ദേഹം അക്കാര്യം വാഹിബിനോട് പറഞ്ഞു, വാഹിബിനും തടസ്സം ഒന്നും ഉണ്ടായില്ല. അങ്ങനെ ഒരേ ദിവസത്തില്‍ തന്നെ ആമിനയുടെ കരം അബ്ദുള്ളയും ആമിനയുടെ കസിന്‍ ഹലയുടെ കരം അബ്ദുള്ളയുടെ പിതാവ്‌ അബ്ദ് അല്‍ മുത്തലിബും പിടിക്കാനിടയായി. ഇത് ഇബ്ന്‍ ഹിശാമിന്‍റെ സീറയില്‍ രേഖപ്പെടുത്തിയിട്ടുള്ളതാണ്. ഇബ്ന്‍ സഅദിന്‍റെ ‘കിത്താബ് അല്‍ തബാഖത്ത് അല്‍ കബീര്‍’ (The Book of Major classes) വാല്യം.1, പേജ് 94,95-ലും അല്‍ ഹലബിയുടെ ‘അല്‍ സിറാത്ത് അല്‍ ഹലബിയ’, വാല്യം 1, പേജ് 51-ലും ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ എന്താണ് ഇത്ര പ്രശ്നമുള്ളത് എന്നൊരുപക്ഷേ നിങ്ങള്‍ ചിന്തിക്കുന്നുണ്ടാകും. പ്രശ്നം ഇവിടെയല്ല, ഇനിയാണ് വരാന്‍ പോകുന്നത്.

 

പ്രത്യേകം ശ്രദ്ധിക്കണം, അബ്ദ് അല്‍ മുത്തലിബിന്‍റെയും ഹലയുടെയും വിവാഹവും അബ്ദുള്ളയുടെയും ആമിനയുടെയും വിവാഹവും ഒരേ ദിവസം തന്നെയായിരുന്നു. പ്രസിദ്ധ ഇസ്ലാമിക ചരിത്രകാരന്‍ ഇബ്ന്‍ സഅദിന്‍റെ ‘കിത്താബ് അല്‍ തബാഖത്ത് അല്‍ കബീര്‍’ പറയുന്നതനുസരിച്ച്, തന്‍റെ വിവാഹം കഴിഞ്ഞു ചില മാസങ്ങള്‍ക്കകം ഇരുപത്തഞ്ചാം വയസ്സില്‍ അബ്ദുള്ള മരണപ്പെട്ടു. അദ്ദേഹം മരണപ്പെടുമ്പോള്‍ ആമിന മുഹമ്മദിനെ ഗര്‍ഭം ധരിച്ചിരിക്കുകയായിരുന്നു. മുഹമ്മദിന്‍റെ മൂത്താപ്പയായ അബ്ദ് അല്‍ മുത്തലിബിന്‍റെ ചെറുപ്പക്കാരിയായ പുതു ഭാര്യ ഹല അബ്ദ് അല്‍ മുത്തലിബിന് ഹംസ എന്ന ഒരു മകനെ പ്രസവിച്ചു, ഈ ഹംസ മുഹമ്മദിന്‍റെ പിതൃവ്യനായിരുന്നു. പിന്നീട് ആമിന മുഹമ്മദിനെ പ്രസവിച്ചു. കാര്യങ്ങള്‍ ഒന്ന് ക്രമപ്പെടുത്തിയാല്‍ ഇങ്ങനെയിരിക്കും:

 

1. അബ്ദ് അല്‍ മുത്തലിബും മകന്‍ അബ്ദുള്ളയും ഒരേ ദിവസം രണ്ട് സ്ത്രീകളെ വിവാഹം കഴിക്കുന്നു.

 

2. വിവാഹശേഷം ചില മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ അബ്ദുള്ള മരണപ്പെടുന്നു.

 

3. പിന്നീട് അബ്ദുല്‍ മുത്തലിബിന്‍റെ ഭാര്യയും അബ്ദുള്ളയുടെ വിധവയും ഓരോ ആണ്‍കുഞ്ഞുങ്ങളെ പ്രസവിക്കുന്നു.

 

ഇനിയാണ് പ്രശ്നം നമ്മള്‍ പരിശോധിക്കാന്‍ പോകുന്നത്.

 

ഹലയും ആമിനയും ഒരേ ദിവസം വിവാഹിതരായവര്‍. അതില്‍ ആമിനയുടെ ഭര്‍ത്താവ്‌ വിവാഹശേഷം ചില മാസങ്ങള്‍ക്കകം മരണപ്പെടുന്നു. രണ്ട് സ്ത്രീകള്‍ക്കും മക്കളുണ്ടാകുന്നു. ഈ മക്കള്‍ തമ്മിലുള്ള പ്രായവ്യത്യാസം എങ്ങനെയുള്ളതായിരിക്കും? രണ്ട് സാധ്യതകളാണുള്ളത്.

 

1. ഹലയും ആമിനയും ഒരേ സമയത്താണ് ഗര്‍ഭിണികള്‍ ആകുന്നതെങ്കില്‍ ഹംസയും മുഹമ്മദും ചില മാസങ്ങളുടെ വ്യത്യാസമുള്ള സമപ്രായക്കാര്‍ ആകാം.

 

2. ഹല പിന്നീടാണ് ഗര്‍ഭിണിയാകുന്നതെങ്കില്‍ മുഹമ്മദ്‌ ഹംസയേക്കാള്‍ മൂത്തയാള്‍ ആകും.

 

എങ്ങനെ വന്നാലും മുഹമ്മദ്‌ ഒരിക്കലും ഹംസയേക്കാള്‍ ആറ് മാസമോ അതില്‍ കൂടുതല്‍ പ്രായത്തിനോ ഇളയതാകില്ല. കാരണം വിവാഹം കഴിഞ്ഞ് ചില മാസങ്ങള്‍ക്കകം തന്നെ മുഹമ്മദിന്‍റെ പിതാവ്‌ ഇഹലോകവാസം വെടിഞ്ഞിരുന്നു. അതിനാല്‍ ഹല ഗര്‍ഭിണി ആയി ഒന്നോ അതിലധികമോ വര്‍ഷം കഴിഞ്ഞ ശേഷം ആമിന ഗര്‍ഭിണിയാകാന്‍ യാതൊരു വകുപ്പും ഇല്ലല്ലോ. അതുകൊണ്ടാണ് ഒന്നുകില്‍ ഹംസയും മുഹമ്മദും സമപ്രായക്കാര്‍ ആകണം അതല്ലെങ്കില്‍ ഹംസയേക്കാള്‍ മൂത്തതാകണം മുഹമ്മദ്‌ എന്ന് പറഞ്ഞത്.

 

എന്നാല്‍….

 

അത്ഭുതകരം എന്ന് പറയട്ടെ, ഇസ്ലാമിക പ്രമാണങ്ങള്‍ പരിശോധിച്ചാല്‍ മനസ്സിലാകുന്നത്, ഹംസയേക്കാള്‍ നാല് വയസ്സിന് ഇളയതാണ് മുഹമ്മദ്‌ എന്നാണ്!! ഇബ്ന്‍ ഹജാറിന്‍റെ ‘അല്‍-ഇസാബ-ഫി-തംയിസ്‌-അള്‍-ഷഹാബ’ വാല്യം 2, പേജ് 121-ല്‍ പറയുന്നത് പ്രകാരം അബ്ദുല്‍ മുത്തലിബിന്‍റെ മകന്‍ ഹംസ മുഹമ്മദിനേക്കാള്‍ രണ്ട് അല്ലെങ്കില്‍ നാല് വര്‍ഷം മുന്‍പേ ജനിച്ചവനാണ്. ഇബ്ന്‍  സഅദിന്‍റെ കിത്താബ് അല്‍ തബാഖത്ത് അല്‍ കബീര്‍, വാല്യം 3, പേജ് 10-ല്‍ പറയുന്നത് ‘ഹംസ പ്രവാചകനേക്കാള്‍ നാല് വയസ്സ് മൂത്തവനായിരുന്നു’ എന്നാണ്.

 

ഇനിയാണ് ഉത്തരം കിട്ടേണ്ട ചോദ്യം. അബ്ദുള്‍ മുത്തലിബും മകന്‍ അബ്ദുള്ളയും ഒരേ ദിവസം വിവാഹം കഴിക്കുകയും വിവാഹശേഷം ചില മാസങ്ങള്‍ക്കകം അബ്ദുള്ള മരിക്കുകയും ചെയ്‌താല്‍ എങ്ങനെയാണ് അബ്ദുള്‍ മുത്തലിബിന് ആ വിവാഹത്തില്‍ ഉണ്ടായ മകന് അബ്ദുള്ളയുടെ മകനേക്കാള്‍ നാല് വയസ്സ് മൂപ്പ് കൂടുതലുണ്ടാകുക? മറ്റൊരുതരത്തില്‍ ചോദിക്കുകയാണെങ്കില്‍ അബ്ദുള്ള മരിച്ചു നാല് കൊല്ലത്തിനു ശേഷം എങ്ങനെയാണ് അബ്ദുള്ളക്ക് ആമിനയില്‍ ഒരു കുഞ്ഞുണ്ടാകുന്നത്? ഒരാള്‍ മരിച്ചു നാല് കൊല്ലം കഴിഞ്ഞതിനുശേഷം അയാളുടെ ഭാര്യ പ്രസവിച്ചാല്‍ നാട്ടുകാര്‍ ആ കുഞ്ഞിനെ എന്തായിരിക്കും വിളിക്കുക എന്ന് ഞാന്‍ പറയാതെ തന്നെ നിങ്ങള്‍ക്കെല്ലാം അറിയാവുന്നതാണല്ലോ. ഇതറിയാവുന്നത് കൊണ്ട് ചില ഇസ്ലാമിക ‘ശാസ്ത്രജ്ഞര്‍’ മുഹമ്മദിനെ അപമാനത്തില്‍ നിന്നും രക്ഷിക്കാന്‍ ചില ‘ശാസ്ത്രീയ’ വിശദീകരണങ്ങളുമായി പണ്ടേ രംഗത്തെത്തിയിട്ടുണ്ട്. അവരില്‍ ചിലര്‍ പറയുന്നത് മുഹമ്മദിന്‍റെ ജനനം ഒരു അത്ഭുത ജനനം ആയിരുന്നെന്നും അദ്ദേഹത്തിന്‍റെ മാതാവ്‌ അദ്ദേഹത്തെ രണ്ട് കൊല്ലം ഗര്‍ഭത്തില്‍ കൊണ്ട് നടന്നതിനു ശേഷമാണ് പ്രസവിച്ചത് എന്നുമാണ്!! ഈ വാദത്തിന് വേണ്ടി ഇസ്ലാമിക ശാസ്ത്രജ്ഞര്‍ തെളിവും കൊണ്ടുവരുന്നുണ്ട് എന്നതാണ് ഏറ്റവും രസകരം! ആ തെളിവുകള്‍ ഒന്ന് പരിശോധിച്ച് നോക്കാം:

 

‘അല്‍- സിറാത്ത് അല്‍ ഹലബിയ’, വാല്യം 2, പേജ് 215-ല്‍ അല്‍ ഹലബി പറയുന്നത് മാലിക്‌ എന്നൊരു പുള്ളി തന്‍റെ ഉമ്മയുടെ വയറ്റില്‍ രണ്ട് വര്‍ഷം ഇരുന്നതിന് ശേഷമാണ് പുറത്തു വന്നത് എന്ന് “ഓര്‍മ്മിക്കുന്നുണ്ടത്രേ’. അതുപോലെ അല്‍-ധഹക് എന്നൊരാളും താന്‍ തന്‍റെ ഉമ്മയുടെ വയറ്റില്‍ രണ്ട് വര്‍ഷം കിടന്നതിന് ശേഷമാണ് പുറത്തു വന്നത് എന്ന കാര്യം അനുസ്മരിക്കുകയുണ്ടായി എന്നും അല്‍ ഹലബിയ പറയുന്നു. എന്നാല്‍ അല്‍-സുയൂഥിയുടെ പ്രസംഗത്തില്‍ അദ്ദേഹം പറയാറുള്ളത് മാലിക്‌ തന്‍റെ ഉമ്മയുടെ ഗര്‍ഭപാത്രത്തില്‍ മൂന്നു വര്‍ഷം കഴിച്ചു കൂട്ടിയതിനു ശേഷമാണ് പുറത്തു വന്നത് എന്നത്രേ! മാത്രമല്ല, മാലിക്‌ വേറൊരു ശാസ്ത്രസത്യം കൂടി വെളിപ്പെടുത്തുന്നുണ്ട്, അദ്ദേഹത്തിന്‍റെ അയല്‍ക്കാരന്‍ മൂന്നു കുട്ടികളുണ്ട്. ഓരോ കുട്ടിയും നാല് വര്‍ഷം വീതമാണ് ഉമ്മയുടെ ഗര്‍ഭപാത്രത്തില്‍ ഇരുന്നത്, അങ്ങനെ 12 വര്‍ഷം കൊണ്ടാണ് ആ മൂന്നു കുട്ടികളും ഉണ്ടായത്! അല്‍-ഖുര്‍ത്തുബിയുടെ തഫ്സീറില്‍ വാല്യം 18, പേജ് 165-ല്‍ അല്‍-ഖുര്‍ത്തുബി പറയുന്നത്, ‘ഗര്‍ഭധാരണത്തിന്‍റെ കാലം നാല് വര്‍ഷമോ അഞ്ച് വര്‍ഷമോ ഏഴ് വര്‍ഷമോ ആകാം’ എന്നാണ്. ഇങ്ങനെ പല രീതിയിലും ഇസ്ലാമിക പണ്ഡിതന്മാര്‍ “ശാസ്ത്രീയ തെളിവുകള്‍” കൊണ്ടുവന്ന് അബ്ദുള്ള മരിച്ചു നാലാം കൊല്ലമുള്ള മുഹമ്മദിന്‍റെ ജനനത്തെ ന്യായീകരിക്കാന്‍ പെടാപ്പാട് പെടുന്നുണ്ട്.

 

മുഹമ്മദിന്‍റെ കാലത്ത് തന്നെ പലര്‍ക്കും മുഹമ്മദിന്‍റെ ജനനത്തെക്കുറിച്ച് വ്യത്യസ്തമായ അഭിപ്രായം ഉണ്ടായിരുന്നതായി ഇസ്ലാമിക ഗ്രന്ഥങ്ങളില്‍ കാണാം. “Dalail al-Nubuwwah” എന്ന ഗ്രന്ഥത്തില്‍ Abu Naim al-Isbahani എഴുതുന്നത്: “ചില ഖുറൈശികള്‍ തങ്ങളുടെ പിതാമഹന്മാരെക്കുറിച്ച് സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ മുഹമ്മദിനെ ‘കുന്നിന്‍ ചെരുവില്‍ വളര്‍ന്നു വന്ന ഈന്തപ്പനമരം’ എന്ന് വിശേഷിപ്പിച്ചത് ഇബ്നു അബ്ബാസ്‌ കേള്‍ക്കുകയുണ്ടായി. അക്കാര്യം ഇബ്നു അബ്ബാസ്‌ മുഹമ്മദിനോട് പറഞ്ഞപ്പോള്‍ മുഹമ്മദ്‌ വളരെ കോപിഷ്ടനായി” എന്നാണ്. (In his book “Dalail al-Nubuwwah”, Abu Naim al-Isbahani wrote that Ibn Abbas told Muhammad that the Quraysh were talking about their ancestors and described Muhammad as “a palm tree growing on the hillside”. When Muhammad heard that, he became angry.)

 

എന്താണ് ‘കുന്നിന്‍ ചെരുവിലെ ഈന്തപ്പനമരം’ എന്ന് മനസ്സിലായോ? അത് ഈന്തപ്പനത്തോട്ടത്തില്‍ ആരെങ്കിലും നട്ടുവളര്‍ത്തിയ മരമല്ല, തോട്ടത്തിനു പുറത്ത് ഒറ്റയ്ക്ക് വളര്‍ന്നു വന്ന മരമാണ്. ആരാണ് അതിന്‍റെ വിത്ത്‌ അവിടെ നട്ടത് എന്ന് ആര്‍ക്കും അറിയില്ല. അത് തോട്ടത്തില്‍ ഉള്‍പ്പെട്ടതുമല്ല. ചുരുക്കത്തില്‍ ‘ഖുറൈശി ഗോത്രം എന്ന തോട്ടത്തില്‍ ഉള്‍പ്പെട്ടവനല്ല മുഹമ്മദ്‌, മുഹമ്മദിന്‍റെ പിതാവാരാണ് എന്ന് ആര്‍ക്കും അറിയുകയില്ല’ എന്നാണ് അവര്‍ പറഞ്ഞതിന്‍റെ അര്‍ത്ഥം. ഇത് മനസ്സിലായത്‌ കൊണ്ടാണ് മുഹമ്മദ്‌ അത്യന്തം കോപിഷ്ടനായത്!

 

എന്തായാലും ബാപ്പ(യെന്നു ആരോപിക്കപ്പെടുന്നയാള്‍ ) മരിച്ച്‌ നാല് വര്‍ഷം കഴിഞ്ഞുള്ള മുഹമ്മദിന്‍റെ ജനനം ഒരത്ഭുതജനനം തന്നെ, സംശയമില്ല!!

]]>
https://sathyamargam.org/2015/01/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%85%e0%b4%a4%e0%b5%8d%e0%b4%ad%e0%b5%81%e0%b4%a4-%e0%b4%9c%e0%b4%a8%e0%b4%a8/feed/ 6
അല്ലാഹുവിനെയും മലക്കിനെയും മുഹമ്മദിനെയും തിരുത്തിയ മുസ്ലീങ്ങള്‍ !! https://sathyamargam.org/2014/12/%e0%b4%85%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%b9%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%86%e0%b4%af%e0%b5%81%e0%b4%82-%e0%b4%ae%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%a8%e0%b5%86/ https://sathyamargam.org/2014/12/%e0%b4%85%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%b9%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%86%e0%b4%af%e0%b5%81%e0%b4%82-%e0%b4%ae%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%a8%e0%b5%86/#comments Sat, 13 Dec 2014 12:25:11 +0000 http://www.sathyamargam.org/?p=999  

‘ഞങ്ങള്‍ നിന്നില്‍ വിശ്വസിക്കേണ്ടതിനു എന്തെങ്കിലും തരത്തിലുള്ള അത്ഭുതം/അടയാളം നീ പ്രവര്‍ത്തിക്കണം’ എന്ന് മക്കയിലും മദീനയിലും വെച്ച് പലരും മുഹമ്മദിനോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്. ഒരിക്കല്‍പ്പോലും അള്ളാഹു മുഹമ്മദിന്‍റെ കയ്യാല്‍ ഒരൊറ്റ അത്ഭുതമോ അടയാളമോ ചെയ്യിച്ചില്ല. ഇങ്ങനെയുള്ള ആവശ്യത്തിന്‍റെ മുന്നില്‍നിന്നു അള്ളാഹു/മലക്ക്‌ അതിവിദഗ്ദമായി ഒഴിഞ്ഞു മാറുകയും ചില സമയങ്ങളില്‍ അടയാളം ആവശ്യപ്പെട്ട ആളുകളെ ശാസിക്കുകയും ചെയ്യുന്നുണ്ട്. ചില ആയത്തുകള്‍ നമുക്കൊന്ന് നോക്കാം:

 

1. “തങ്ങള്‍ക്ക്‌ വല്ല ദൃഷ്ടാന്തവും വന്നുകിട്ടുന്ന പക്ഷം അതില്‍ വിശ്വസിക്കുക തന്നെ ചെയ്യുമെന്ന്‌ അവര്‍ അല്ലാഹുവിന്‍റെ പേരില്‍ തങ്ങളെകൊണ്ടാവും വിധം ഉറപ്പിച്ച്‌ സത്യം ചെയ്ത്‌ പറയുന്നു. പറയുക: ദൃഷ്ടാന്തങ്ങള്‍ അല്ലാഹുവിന്‍റെ അധീനത്തില്‍ മാത്രമാണുള്ളത്‌. നിങ്ങള്‍ക്കെന്തറിയാം? അത്‌ വന്ന്‌ കിട്ടിയാല്‍ തന്നെ അവര്‍ വിശ്വസിക്കുന്നതല്ല” (സൂറാ.6:109)

 

2. “അവര്‍ പറയുന്നു: അദ്ദേഹത്തിന്‌ (നബിക്ക്‌ ) തന്‍റെ രക്ഷിതാവിങ്കല്‍ നിന്ന്‌ ഒരു തെളിവ്‌ (നേരിട്ട്‌) ഇറക്കികൊടുക്കപ്പെടാത്തതെന്തുകൊണ്ട്‌? (നബിയേ,) പറയുക: അദൃശ്യജ്ഞാനം അല്ലാഹുവിന്‌ മാത്രമാകുന്നു. അതിനാല്‍ നിങ്ങള്‍ കാത്തിരിക്കൂ. തീര്‍ച്ചയായും ഞാനും നിങ്ങളോടൊപ്പം കാത്തിരിക്കുന്നവരുടെ കൂട്ടത്തിലാകുന്നു” (സൂറാ.10:20)

 

3. “(നബിയെ പരിഹസിച്ചുകൊണ്ട്‌) സത്യനിഷേധികള്‍ പറയുന്നു: ഇവന്‍റെ രക്ഷിതാവിങ്കല്‍ നിന്ന്‌ ഇവന്‍റെ മേല്‍ എന്താണ്‌ ഒരു ദൃഷ്ടാന്തം ഇറക്കപ്പെടാത്തത്‌? (നബിയേ,) നീ ഒരു മുന്നറിയിപ്പുകാരന്‍ മാത്രമാകുന്നു. എല്ലാ ജനവിഭാഗത്തിനുമുണ്ട്‌ ഒരു മാര്‍ഗദര്‍ശി” (സൂറാ.13:7)

 

4. “ഇയാള്‍ക്ക്‌ ഒരു നിധി ഇറക്കപ്പെടുകയോ, ഇയാളോടൊപ്പം ഒരു മലക്ക്‌ വരികയോ ചെയ്യാത്തതെന്ത്‌ എന്ന്‌ (നിന്നെപറ്റി) അവര്‍ പറയുന്ന കാരണത്താല്‍ നിനക്ക്‌ നല്‍കപ്പെടുന്ന സന്ദേശങ്ങളില്‍ ചിലത്‌ നീ വിട്ടുകളയുകയും, അതിന്‍റെ പേരില്‍ നിനക്ക്‌ മനഃപ്രയാസമുണ്ടാകുകയും ചെയ്തേക്കാം. എന്നാല്‍ നീ ഒരു താക്കീതുകാരന്‍ മാത്രമാകുന്നു. അല്ലാഹു എല്ലാകാര്യത്തിന്‍റെയും സംരക്ഷണമേറ്റവനാകുന്നു” (സൂറാ.11:12)

 

5. “അവിശ്വസിച്ചവര്‍ (നബിയെപറ്റി) പറയുന്നു: ഇവന്‍റെ മേല്‍ എന്തുകൊണ്ടാണ്‌ ഇവന്‍റെ രക്ഷിതാവിങ്കല്‍ നിന്ന്‌ വല്ല ദൃഷ്ടാന്തവും ഇറക്കപ്പെടാത്തത്‌? (നബിയേ,) പറയുക: തീര്‍ച്ചയായും അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവരെ വഴികേടിലാക്കുന്നു. പശ്ചാത്തപിച്ച്‌ മടങ്ങിയവരെ തന്‍റെ മാര്‍ഗത്തിലേക്ക്‌ അവന്‍ നയിക്കുകയും ചെയ്യുന്നു” (സൂറ.13:27)

 

6. “അവര്‍ പറഞ്ഞു: ഈ ഭൂമിയില്‍ നിന്ന്‌ നീ ഞങ്ങള്‍ക്ക്‌ ഒരു ഉറവ്‌ ഒഴുക്കിത്തരുന്നത്‌ വരെ ഞങ്ങള്‍ നിന്നെ വിശ്വസിക്കുകയേ ഇല്ല. അല്ലെങ്കില്‍ നിനക്ക്‌ ഈന്തപ്പനയുടെയും മുന്തിരിയുടെയും ഒരു തോട്ടമുണ്ടായിരിക്കുകയും, അതിന്നിടയിലൂടെ നീ സമൃദ്ധമായി അരുവികള്‍ ഒഴുക്കുകയും ചെയ്യുന്നത്‌ വരെ. അല്ലെങ്കില്‍ നീ ജല്‍പിച്ചത്‌ പോലെ ആകാശത്തെ ഞങ്ങളുടെ മേല്‍ കഷ്ണം കഷ്ണമായി നീ വീഴ്ത്തുന്നത്‌ വരെ. അല്ലെങ്കില്‍ അല്ലാഹുവെയും മലക്കുകളെയും കൂട്ടം കൂട്ടമായി നീ കൊണ്ട്‌ വരുന്നത്‌ വരെ. അല്ലെങ്കില്‍ നിനക്ക്‌ സ്വര്‍ണം കൊണ്ടുള്ള ഒരു വീടുണ്ടാകുന്നത്‌ വരെ, അല്ലെങ്കില്‍ ആകാശത്ത്‌ കൂടി നീ കയറിപ്പോകുന്നത്‌ വരെ. ഞങ്ങള്‍ക്ക്‌ വായിക്കാവുന്ന ഒരു ഗ്രന്ഥം ഞങ്ങളുടെ അടുത്തേക്ക്‌ നീ ഇറക്കികൊണ്ട്‌ വരുന്നത്‌ വരെ നീ കയറിപ്പോയതായി ഞങ്ങള്‍ വിശ്വസിക്കുകയേ ഇല്ല. (നബിയേ,) പറയുക: എന്‍റെ രക്ഷിതാവ്‌ എത്ര പരിശുദ്ധന്‍! ഞാനൊരു മനുഷ്യന്‍ മാത്രമായ ദൂതനല്ലേ?” (സൂറാ.17:90-93)

 

7. “അവര്‍ പറഞ്ഞു: അദ്ദേഹം (പ്രവാചകന്‍ ) എന്തുകൊണ്ട്‌ ഞങ്ങള്‍ക്ക്‌ തന്‍റെ രക്ഷിതാവിങ്കല്‍ നിന്ന്‌ ഒരു ദൃഷ്ടാന്തം കൊണ്ട്‌ വന്ന്‌ തരുന്നില്ല? പൂര്‍വ്വഗ്രന്ഥങ്ങളിലെ പ്രത്യക്ഷമായ തെളിവ്‌ അവര്‍ക്ക്‌ വന്നുകിട്ടിയില്ലേ?” (സൂറാ.20:133)

 

8. “എന്നാല്‍ നമ്മുടെ പക്കല്‍ നിന്നുള്ള സത്യം (മുഹമ്മദ്‌ നബി മുഖേന) അവര്‍ക്ക്‌ വന്നെത്തിയപ്പോള്‍ അവര്‍ പറയുകയാണ്‌; മൂസായ്ക്ക്‌ നല്‍കപ്പെട്ടത്‌ പോലെയുള്ള ദൃഷ്ടാന്തങ്ങള്‍ ഇവന്ന്‌ നല്‍കപ്പെടാത്തത്‌ എന്താണ്‌ എന്ന്‌. എന്നാല്‍ മുമ്പ്‌ മൂസായ്ക്ക്‌ നല്‍കപ്പെട്ടതില്‍ അവര്‍ അവിശ്വസിക്കുകയുണ്ടായില്ലേ? അവര്‍ പറഞ്ഞു: പരസ്പരം പിന്തുണ നല്‍കിയ രണ്ടു ജാലവിദ്യകളാണിവ. ഞങ്ങള്‍ ഇതൊക്കെ അവിശ്വസിക്കുന്നവരാണ്‌ എന്നും അവര്‍ പറഞ്ഞു” (സൂറാ.28:48)

 

9. “അവര്‍ പറഞ്ഞു: ഈ ദൂതന്‍ എന്താണിങ്ങനെ? ഇയാള്‍ ഭക്ഷണം കഴിക്കുകയും, അങ്ങാടികളിലൂടെ നടക്കുകയും ചെയ്യുന്നല്ലോ. ഇയാളുടെ കൂടെ ഒരു താക്കീതുകാരനായിരിക്കത്തക്കവണ്ണം ഇയാളുടെ അടുത്തേക്ക്‌ എന്ത്‌ കൊണ്ട്‌ ഒരു മലക്ക്‌ ഇറക്കപ്പെടുന്നില്ല? അല്ലെങ്കില്‍ എന്ത്‌ കൊണ്ട്‌ ഇയാള്‍ക്ക്‌ ഒരു നിധി ഇട്ടുകൊടുക്കപ്പെടുന്നില്ല? അല്ലെങ്കില്‍ ഇയാള്‍ക്ക്‌ (കായ്കനികള്‍) എടുത്ത്‌ തിന്നാന്‍ പാകത്തില്‍ ഒരു തോട്ടമുണ്ടാകുന്നില്ല? (റസൂലിനെ പറ്റി) അക്രമികള്‍ പറഞ്ഞു: മാരണം ബാധിച്ച ഒരാളെ മാത്രമാകുന്നു നിങ്ങള്‍ പിന്‍പറ്റുന്നത്‌.” (സൂറാ.25:7,8)

 

മുഹമ്മദ്‌ മാരണം ബാധിച്ച ആളാണെന്ന് പറയുന്ന ജനം അതിനു മുന്‍പ്‌ വേറെ ഒരു കാര്യം കൂടി പറയുന്നുണ്ട്. അത് ഖുര്‍ആനിനെ കുറിച്ചാണ്:

 

“സത്യനിഷേധികള്‍ പറഞ്ഞു: ഇത്‌ ( ഖുര്‍ആന്‍ ) അവന്‍ കെട്ടിച്ചമച്ച നുണ മാത്രമാകുന്നു. വേറെ ചില ആളുകള്‍ അവനെ അതിന്‌ സഹായിച്ചിട്ടുമുണ്ട്‌ . എന്നാല്‍ അന്യായത്തിലും വ്യാജത്തിലും തന്നെയാണ്‌ ഈ കൂട്ടര്‍ വന്നെത്തിയിരിക്കുന്നത്‌ . ഇത്‌ പൂര്‍വ്വികന്‍മാരുടെ കെട്ടുകഥകള്‍ മാത്രമാണ്‌ . ഇവന്‍ അത്‌ എഴുതിച്ചുവെച്ചിരിക്കുന്നു, എന്നിട്ടത്‌ രാവിലെയും വൈകുന്നേരവും അവന്ന്‌ വായിച്ചു കേള്‍പിക്കപ്പെടുന്നു എന്നും അവര്‍ പറഞ്ഞു” (സൂറാ.25:4,5)

 

എന്തുകൊണ്ടാണ് താന്‍ ദൃഷ്ടാന്തം അയക്കാത്തത് എന്നും ഖുര്‍ആനില്‍ അല്ലാഹു /മലക്ക്‌) പറയുന്നുണ്ട്:

 

“നാം ദൃഷ്ടാന്തങ്ങള്‍ അയക്കുന്നതിന്‌ നമുക്ക്‌ തടസ്സമായത്‌ പൂര്‍വ്വികന്‍മാര്‍ അത്തരം ദൃഷ്ടാന്തങ്ങളെ നിഷേധിച്ച്‌ തള്ളിക്കളഞ്ഞു എന്നത്‌ മാത്രമാണ്‌ . നാം ഥമൂദ്‌ സമുദായത്തിന്‌ പ്രത്യക്ഷ ദൃഷ്ടാന്തമായിക്കൊണ്ട്‌ ഒട്ടകത്തെ നല്‍കുകയുണ്ടായി. എന്നിട്ട്‌ അവര്‍ അതിന്‍റെ കാര്യത്തില്‍ അക്രമം പ്രവര്‍ത്തിച്ചു. ഭയപ്പെടുത്താന്‍ മാത്രമാകുന്നു നാം ദൃഷ്ടാന്തങ്ങള്‍ അയക്കുന്നത്‌.” (സൂറാ.17:59)

 

“പൂര്‍വ്വികന്‍മാര്‍ അത്തരം ദൃഷ്ടാന്തങ്ങളെ നിഷേധിച്ച്‌ തള്ളിക്കളഞ്ഞു” എന്ന കാരണത്താലാണ് അല്ലാഹു മുഹമ്മദിന് ദൃഷ്ടാന്തം ഒന്നും നല്‍കാതിരുന്നത് എന്ന് മലക്ക്‌ വ്യക്തമായി പറഞ്ഞിരിക്കുന്നത് നോക്കുക. ഏതായാലും മുഹമ്മദ്‌, ‘അല്ലാഹുവിന്‍റെ പ്രവാചകനാണ് താന്‍’ എന്ന് അവകാശപ്പെടുകയും പ്രവാചകത്വത്തിനുള്ള തെളിവ് ജനങ്ങള്‍ ആവശ്യപ്പെടുന്ന സമയത്ത്‌ ഒഴിഞ്ഞു മാറുകയും ചെയ്യുന്നത് തുടര്‍ക്കഥയായി മാറിയപ്പോള്‍ ജനങ്ങള്‍ പറഞ്ഞു: ‘മുഹമ്മദിന് മാരണം ബാധിച്ചിരിക്കുന്നു’ എന്ന്. മാത്രമല്ല, “അള്ളാഹുവില്‍ നിന്നുള്ള വെളിപ്പാട്” എന്ന് പറഞ്ഞു കൊണ്ട് മുഹമ്മദ്‌ അവതരിപ്പിച്ച കാര്യങ്ങള്‍ എല്ലാം തന്നെ ജനം മുന്‍പേ പലരില്‍നിന്നും കേട്ടിട്ടുള്ള കാര്യങ്ങളുമാണ്. (അബ്രഹാമിനെപ്പറ്റി, ആദം ഹവ്വമാരെപ്പറ്റി, യിസ്രായേല്യരെപ്പറ്റി, മോശയെപ്പറ്റി, യേശുവിനെപ്പറ്റി, ദാവീദിനെപ്പറ്റി, ശലോമോനെപ്പറ്റിയെല്ലാം ഖുറൈശികള്‍ ക്രിസ്ത്യാനികളില്‍ നിന്നും യെഹൂദന്മാരില്‍ നിന്നും ധാരാളം കേട്ടിട്ടുണ്ട്) തങ്ങള്‍ പലരില്‍നിന്നും കേട്ടിട്ടുള്ളവ തന്നെയാണ് മുഹമ്മദ്‌ ആവര്‍ത്തിക്കുന്നത് എന്ന് അവര്‍ക്ക്‌ വ്യക്തമായിരുന്നു.

 

ഇത്ര ഗുരുതരമായ ആരോപണം തന്‍റെ ദാസന് നേരേയും തന്‍റെ ഗ്രന്ഥത്തിന് നേരേയും ഖുറൈശികള്‍ ഉന്നയിച്ചപ്പോള്‍ അള്ളാഹു ജനങ്ങള്‍ക്ക്‌ ദൃഷ്ടാന്തം കൊടുക്കാന്‍ തയ്യാറായി. അള്ളാഹു സത്യദൈവമാണ് എന്നും മുഹമ്മദ്‌ അല്ലാഹുവിന്‍റെ ദൂതനാണെന്നും തെളിയിക്കുന്ന ദൃഷ്ടാന്തമാണ് കൊടുത്തത്. എന്താണ് ആ ദൃഷ്ടാന്തമെന്നു സൂറാ.24:1-ല്‍ പറഞ്ഞിട്ടുണ്ട്:

 

“നാം അവതരിപ്പിക്കുകയും നിയമമാക്കിവെക്കുകയും ചെയ്തിട്ടുള്ള ഒരു അദ്ധ്യായമത്രെ ഇത്‌. നിങ്ങള്‍ ആലോചിച്ചു മനസ്സിലാക്കുന്നതിനു വേണ്ടി വ്യക്തമായ ദൃഷ്ടാന്തങ്ങള്‍ നാം ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു” (സൂറാ.24:1).

 

ഇതാണ് ആ ദൃഷ്ടാന്തം!! ജനം ആവശ്യപ്പെട്ട ദൃഷ്ടാന്തം എന്തായിരുന്നു? മുഹമ്മദിന് ഒരു നിധി ഇറക്കപ്പെടുകയോ മുഹമ്മദിനോടൊപ്പം ഒരു മലഖ്‌ പ്രത്യക്ഷപ്പെടുകയോ മരുഭൂമിയില്‍ ഉറവ ഒഴുക്കികൊടുക്കുകയോ, മുഹമ്മദ്‌ ഈത്തപ്പനയുടെയും മുന്തിരിയുടേയും തോട്ടം ഉണ്ടാക്കി അതിനിടയിലൂടെ സമൃദ്ധമായി അരുവികള്‍ ഒഴുകുകയോ സ്വര്‍ണ്ണം കൊണ്ട് ഒരു വീട് അള്ളാഹു മുഹമ്മദിന് ഉണ്ടാക്കിക്കൊടുക്കുകയോ ആകാശത്തെ കഷ്ണം കഷ്ണമായി ഖുറൈശികളുടെ മേല്‍ വീഴ്ത്തുകയോ, മുഹമ്മദ്‌ ആകാശത്തേക്ക്‌ കയറിപ്പോകുകയോ അല്ലാഹുവും മലക്കുകളും കൂട്ടം കൂട്ടമായി മുഹമ്മദിനടുത്തെക്ക് ഇറങ്ങി വരികയോ അങ്ങനെ എന്തെങ്കിലും ഒരു ദൃഷ്ടാന്തമാണ് ജനങ്ങള്‍ ചോദിച്ചത്. അള്ളാഹു കൊടുത്തതോ??!! ഖുര്‍ആനിലെ ഒരു അദ്ധ്യായവും!! (സൂറാ.24 അവതരിപ്പിച്ചു കൊടുത്തു) അതില്‍ ആവശ്യത്തിന് ദൃഷ്ടാന്തങ്ങള്‍ ഉണ്ടത്രേ എന്നോരുപദേശവും!! ജനങ്ങള്‍ക്ക് വേണമെങ്കില്‍ അതൊക്കെ വായിച്ചു ആലോചിച്ചു മനസ്സിലാക്കിക്കോട്ടെ എന്ന് അള്ളാഹു വിചാരിച്ചു കാണും, ഇന്നത്തെ ദാവാക്കാരെപ്പോലെ. അവര്‍ അറബിയില്‍ എന്തെങ്കിലും എഴുതി വെച്ച് അതിനു റെഫറന്‍സ്‌ ചോദിച്ചാല്‍ ‘വേണമെങ്കില്‍ വായിച്ചു മനസ്സിലാക്കിക്കോ എന്നല്ലേ പറയാറ്!!

 

ഇതെങ്ങനെയാണ് മുഹമ്മദ്‌ അല്ലാഹുവിന്‍റെ പ്രവാചകനാകുന്നതിനുള്ള തെളിവാകുന്നത് എന്ന് എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല. ഒരു പുസ്തകമെഴുതുകയും ആ പുസ്തകത്തില്‍ അത്ഭുതങ്ങളെ പറ്റിയുള്ള വിവരങ്ങള്‍ ഉണ്ടാകുകയും ചെയ്‌താല്‍ അയാള്‍ പ്രവാചകനാകുമെങ്കില്‍, മാന്ത്രിക നോവലുകള്‍ എഴുതുന്ന നോവലിസ്റ്റുകള്‍ പ്രവാചകന്മാരും പ്രവാചകിമാരും ആണെന്ന് പറയാമല്ലോ. സ്ഥിര ബുദ്ധിയുള്ള ആരെങ്കിലും ഇവര്‍ ദൈവത്തിന്‍റെ പ്രവാചകരാണെന്നു അംഗീകരിക്കുമെന്നു പറയണമെങ്കില്‍ അപാര തൊലിക്കട്ടി വേണം. ഖുര്‍ആനെ കുറിച്ച് ജനങ്ങള്‍ പറയുന്നത് ‘ഇതു കെട്ടിച്ചമച്ച നുണയും പൂര്‍വ്വികന്മാരുടെ കെട്ടുകഥകളും മാത്രമാണ്’ എന്നാണ് (സൂറാ.25:4,5) അങ്ങനെയുള്ള ഖുര്‍ആനിനകത്ത് ഉണ്ടെന്നു പറയപ്പെടുന്ന ദൃഷ്ടാന്തങ്ങള്‍ക്ക് ആരെങ്കിലും എന്തെങ്കിലും വില കൊടുക്കുമെന്ന് വിചാരിക്കുന്നതിലും വലിയ അത്ഭുതം വേറെയില്ല.

 

വില കൊടുക്കുകയില്ല എന്ന സത്യം ഖുര്‍ആനില്‍ നിന്ന് തന്നെ നമുക്ക്‌ മനസ്സിലാക്കാന്‍ കഴിയും. സൂറാ.15:6-ല്‍ നാം വായിക്കുന്നത് ഇങ്ങനെയാണ്: “അവര്‍ (അവിശ്വാസികള്‍) പറഞ്ഞു: ഹേ; ഉല്‍ബോധനം അവതരിപ്പിക്കപ്പെട്ടിട്ടുള്ള മനുഷ്യാ! തീര്‍ച്ചയായും നീ ഒരു ഭ്രാന്തന്‍ തന്നെ.” വിസ്മയകരമെന്നു പറയട്ടെ, ‘മനുഷ്യവംശത്തിന് മുഴുവന്‍ മാതൃകയായി’ താന്‍ അയച്ച അന്ത്യപ്രവാചകനെ സമകാലീനരായ മനുഷ്യര്‍ ഭ്രാന്തന്‍ എന്ന് വിളിച്ചിട്ടും ഭൂമിയിലുള്ള സകല മനുഷ്യര്‍ക്കും മാര്‍ഗ്ഗ നിര്‍ദ്ദേശവും വെളിച്ചവുമായി അവതരിപ്പിക്കപ്പെട്ട ഖുര്‍ആന്‍ ‘കെട്ടിച്ചമച്ച നുണയും പൂര്‍വ്വികന്മാരുടെ കെട്ടുകഥകളും ആണ്’ എന്ന് അധിക്ഷേപിച്ചിട്ടും അള്ളാഹു ഒരു അത്ഭുതം പോലും ചെയ്തു കാണിക്കുന്നില്ല. എങ്കിലും നാട്ടുകാരുടെ അധിക്ഷേപ ശരങ്ങളില്‍ പെട്ട് മുഹമ്മദിന്‍റെ ,മനസ്സ്‌ മടുത്തു പോകാതിരിക്കാന്‍ മലക്ക്‌ ആയത്ത് അവതരിപ്പിക്കുന്നുണ്ട്: “നിന്‍റെ രക്ഷിതാവിന്‍റെ അനുഗ്രഹം കൊണ്ട്‌ നീ ഒരു ഭ്രാന്തനല്ല” (സൂറാ.68:2). ഈ ഒരായത്തിറക്കി മുഹമ്മദിനെ ആശ്വസിപ്പിക്കുന്നതിനേക്കാള്‍ പതിനായിരം മടങ്ങ്‌ ഫലം ചെയ്യുന്നതായിരുന്നില്ലേ ഒരത്ഭുതം, ഒരൊറ്റ അത്ഭുതം ചെയ്തു കാണിക്കുന്നത് എന്നൊന്നും ചോദിച്ചേക്കരുത്!!

 

ഖുര്‍ആന്‍ അല്ലാതെ വേറെ ദൃഷ്ടാന്തങ്ങള്‍ ഒന്നും മുഹമ്മദില്‍ നിന്നും വന്നിട്ടില്ല എന്നതിന് തെളിവായി ഒരു ഹദീസും ഉണ്ട്:

 

അബു ഹുറയ്റ നിവേദനം: നബി പറഞ്ഞു: മുന്‍കഴിഞ്ഞ പ്രവാചകന്മാരില്‍ യാതൊരാള്‍ക്കും ജനങ്ങള്‍ വിശ്വസിച്ചത് പോലെയുള്ള അമാനുഷിക ദൃഷ്ടാന്തങ്ങള്‍ നല്കപ്പെടാതിരുന്നിട്ടില്ല. എനിക്ക് നല്‍കപ്പെട്ട ദൃഷ്ടാന്തം അള്ളാഹു എനിക്ക് നല്‍കിയ ദിവ്യസന്ദേശം ആണ്. അതിനാല്‍ പുനരുത്ഥാന ദിവസം അവരില്‍ കൂടുതല്‍ അനുയായികള്‍ ഉള്ളവന്‍ ഞാനാകണമെന്നാണ് എന്‍റെ ആഗ്രഹം. (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 1, ഹദീസ്‌ നമ്പര്‍ 239 (152)

 

ഇത്രയും ഖുര്‍ആന്‍ ആയത്തുകളില്‍ നിന്നും പിന്നെ ഈ ഹദീസില്‍ നിന്നും വളരെ വ്യക്തമാണ് മുഹമ്മദിന് അമാനുഷിക ദൃഷ്ടാന്തങ്ങള്‍ ചെയ്യാനുള്ള കഴിവുകള്‍ ഉണ്ടായിരുന്നില്ലെന്നും ഖുര്‍ആന്‍ മാത്രമാണ് മുഹമ്മദിന്‍റെ ഏക ദൃഷ്ടാന്തം എന്നും.

 

എന്നാല്‍ കഥയുടെ ട്വിസ്റ്റ്‌ ഇനിയാണ് വരാന്‍ പോകുന്നത്. മുഹമ്മദ്‌ മരിച്ചു, കാലം കുറെ കഴിഞ്ഞു. ഇസ്ലാം ലോകത്തിന്‍റെ പല ഭാഗങ്ങളിലും പരക്കാന്‍ തുടങ്ങി. പല മതക്കാരുമായും മുസ്ലീങ്ങള്‍ക്ക് ഇടപഴകേണ്ടി വന്നു. തങ്ങളുടെ പ്രവാചകന്‍ യാതൊരു അത്ഭുതവും ചെയ്തിട്ടില്ല എന്ന തിരിച്ചറിവ് മുസ്ലീങ്ങളില്‍ സ്വതവേയുള്ള അപകര്‍ഷതയെ ആളിക്കത്തിക്കാന്‍ തുടങ്ങി. ‘മുഹമ്മദിന്‍റെ ദൃഷ്ടാന്തമായി ഖുര്‍ആന്‍ മാത്രം മതി’ എന്നുള്ള മലക്കിന്‍റെ വാക്കുകളോ മുഹമ്മദിന്‍റെ വാക്കുകളോ മുസ്ലീങ്ങളുടെ ആളിക്കത്തിയ അപകര്‍ഷതയെ കെടുത്താന്‍ പോരായിരുന്നു! പിന്നെ എന്തുണ്ടായി എന്നറിയാമോ? മുഹമ്മദ്‌ ഇഷ്ടംപോലെ അത്ഭുതങ്ങള്‍ ചെയ്തതായി മുസ്ലീങ്ങള്‍ ഹദീസുകള്‍ ഉണ്ടാക്കാന്‍ തുടങ്ങി!! മുഹമ്മദിനെ കണ്ടാല്‍ തലകുനിക്കുന്ന ഈന്തപ്പന വൃക്ഷങ്ങളുടെ കഥകള്‍ മുതല്‍ മുഹമ്മദ്‌ വെളിക്കിരിക്കാന്‍ പോകുമ്പോള്‍ മരങ്ങള്‍ വന്ന് ചുറ്റും നിന്ന് മറവുണ്ടാക്കുന്നതും കല്ല്‌ മുഹമ്മദിനോട്‌ സലാം പറയുന്നതും വാള്‍ കൊണ്ടുള്ള വെട്ടേറ്റ് മുറിവേറ്റയാളുടെ മുറിവില്‍ മുഹമ്മദ്‌ തുപ്പിയപ്പോള്‍ ആ മുറിവ് പൊറുത്തുപോയതും വെള്ളമില്ലാത്ത കിണറ്റില്‍ മുഹമ്മദ്‌ തുപ്പിയപ്പോള്‍ കിണറ്റില്‍ നിറച്ചും വെള്ളം ഉണ്ടായതും യാത്രയില്‍ ഒരിടത്ത് വെള്ളമില്ലാതെ മുഹമ്മദും സംഘവും ദാഹിച്ചു വലഞ്ഞതും അന്നേരം മുഹമ്മദിന്‍റെ കൈ വിരലുകള്‍ക്കിടയില്‍ നിന്നും ഉറവുകള്‍ ഉണ്ടായി എല്ലാവരുടെയും ദാഹം തീര്‍ക്കാന്‍ മതിയായാത്ര വെള്ളം പുറത്തു വന്നതും എന്ന് തുടങ്ങി ചന്ദ്രനെ പിളര്‍ത്തിയത് വരെയുള്ള കഥകള്‍ അവര്‍ മെനഞ്ഞുണ്ടാക്കി!!

 

തമാശ ഇതൊന്നുമല്ല, ഖുര്‍ആന്‍ ആയത്തുകള്‍ക്ക് വിരോധമായ ഈ കഥകളില്‍ പലതും ബുഖാരിയും മുസ്ലീമും എടുത്തു “സ്വഹീഹ്” ആയ തങ്ങളുടെ ഹദീസ്‌ ശേഖരത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നതാണത്!! “പൂര്‍വ്വികന്‍മാര്‍ അത്തരം ദൃഷ്ടാന്തങ്ങളെ നിഷേധിച്ച്‌ തള്ളിക്കളഞ്ഞു എന്നതുകൊണ്ട് നാം ദൃഷ്ടാന്തം അയക്കുന്നില്ല” എന്ന് അല്ലാഹു പറഞ്ഞിട്ടും “എനിക്ക് ഉള്ള ദൃഷ്ടാന്തം ഖുര്‍ആന്‍ മാത്രമാണ്” എന്ന് മുഹമ്മദ്‌ പറഞ്ഞിട്ടും മുസ്ലീങ്ങള്‍ക്ക് അതൊന്നും പോരാ. യാതൊരു ദൃഷ്ടാന്തവും പ്രവര്‍ത്തിക്കാത്തവന്‍ ദൈവദൂതന്‍ എന്ന പദവിക്കര്‍ഹനല്ല എന്ന തോന്നലും മറ്റുള്ളവരുടെ പ്രവാചകന്മാര്‍ പല അത്ഭുതങ്ങളും ചെയ്തതായി അവര്‍ അവകാശപ്പെടുകയും ചെയ്തതാണ് അല്ലാഹുവിനെയും മുഹമ്മദിനെയും തിരുത്താന്‍ മുസ്ലീങ്ങളെ പ്രേരിപ്പിച്ചത് എന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട!! എന്തായാലും “മുഹമ്മദിന്‍റെ ദൃഷ്ടാന്തം ഖുര്‍ആന്‍ മാത്രമാണ്” എന്ന് പറഞ്ഞ അല്ലാഹുവും മലക്കും മുഹമ്മദും അവസാനം ശശികളായി എന്ന് പറഞ്ഞാല്‍ മതിയല്ലോ…

]]>
https://sathyamargam.org/2014/12/%e0%b4%85%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%b9%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%86%e0%b4%af%e0%b5%81%e0%b4%82-%e0%b4%ae%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%a8%e0%b5%86/feed/ 10
അറബികളും മുഹമ്മദും പിന്നെ ഒട്ടകത്തിന്‍റെ കുടല്‍ മാലയും… https://sathyamargam.org/2014/05/%e0%b4%85%e0%b4%b1%e0%b4%ac%e0%b4%bf%e0%b4%95%e0%b4%b3%e0%b5%81%e0%b4%82-%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b5%81%e0%b4%82-%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8/ https://sathyamargam.org/2014/05/%e0%b4%85%e0%b4%b1%e0%b4%ac%e0%b4%bf%e0%b4%95%e0%b4%b3%e0%b5%81%e0%b4%82-%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b5%81%e0%b4%82-%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8/#comments Wed, 21 May 2014 15:01:37 +0000 http://www.sathyamargam.org/?p=951  

ദാവാക്കാര്‍ എപ്പോഴും കള്ളം പറഞ്ഞ് മറ്റുള്ളവരെ വഞ്ചിക്കാന്‍ യാതൊരു മന:സാക്ഷിക്കുത്തും ഇല്ലാത്തവരാണ്. പറയുന്ന കള്ളങ്ങള്‍ മുഹമ്മദിനെ കുറിച്ചാകുമ്പോള്‍ അത് സകല സീമകളെയും ലംഘിക്കുകയും ചെയ്യും. അതില്‍പ്പെട്ട ഒന്നാണ് മുഹമ്മദിന്‍റെ ജീവിതത്തില്‍ നടന്ന ഒട്ടകത്തിന്‍റെ കുടല്‍മാല സംഭവം. മുഹമ്മദ്‌ നിസ്കരിച്ചു കൊണ്ടിരുന്നപ്പോള്‍ എതിരാളികളായ അറബികള്‍ മുഹമ്മദിനെ കളിയാക്കുകയും ഒട്ടകത്തിന്‍റെ കുടല്‍ മാല എടുത്തു അദ്ദേഹത്തിന്‍റെ കഴുത്തിലണിയിക്കുകയും അദ്ദേഹം അവരോടു ദേഷ്യപ്പെടാതെ ശാന്തനായി ചിരിച്ചു കൊണ്ട് അവരോട് ക്ഷമിച്ചിരിക്കുന്നു എന്ന് പറഞ്ഞ് അവിടെ നിന്നും പോകുകയും ചെയ്തു എന്നാണ് ഇവര്‍ പറയുന്നത്. പ്രത്യേകിച്ച് ഫേസ്ബുക്ക് പോലെയുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളില്‍ ഈ കാര്യം പിന്നെയും പിന്നെയും അവര്‍ പറഞ്ഞുകൊണ്ടേയിരിക്കും. എന്നാല്‍ ഇവര്‍ ഈ പറയുന്നതില്‍ എന്തെങ്കിലും സത്യമുണ്ടോ? നമുക്ക്‌ ഹദീസുകളുടെ അടിസ്ഥാനത്തില്‍ ഒന്ന് പരിശോധിച്ചു നോക്കാം:

 

ഇബ്നു മസ്ഊദ് നിവേദനം: റസൂല്‍ കഅബയുടെ സമീപത്ത്‌ വെച്ച് നമസ്കരിച്ചു കൊണ്ടിരിക്കുമ്പോള്‍ അബുജഹലും അനുയായികളും അവിടെ ഇരിക്കുന്നുണ്ടായിരുന്നു. തലേദിവസം ഒട്ടകം അറുക്കപ്പെട്ടിരുന്നു. അബുജഹല്‍ പറഞ്ഞു: ‘ഇന്ന് ഗോത്രത്തില്‍ (അറുക്കപ്പെട്ട) ഒട്ടകത്തിന്‍റെ കുടല്‍ എടുത്തു കൊണ്ടുവന്നു മുഹമ്മദ്‌ സുജൂദ്‌ ചെയ്യുമ്പോള്‍ അവന്‍റെ ചുമലിലിടുവാന്‍ (ധൈര്യമുള്ളവന്‍) നിങ്ങളില്‍ ആരാണ്?’ ആ കൂട്ടത്തിലെ അതിനീചന്‍ പോയി അതെടുത്തു. നബി സുജൂദിലായപ്പോള്‍ അവിടുത്തെ ഇരു ചുമലിലും ഇട്ടു. ഇബ്നു മസ്ഊദ് പറയുന്നു: അപ്പോള്‍ അവരൊക്കെ ചിരിച്ചു, ഇടത്തോട്ടും വലത്തോട്ടും ആടാന്‍ തുടങ്ങി. ഞാന്‍ ആ സ്ഥിതി നോക്കിക്കൊണ്ടിരിക്കുന്നു. എനിക്ക് പ്രതിരോധശക്തി ഉണ്ടായിരുന്നെങ്കില്‍ റസൂലിന്‍റെ പുറത്തു നിന്ന് ഞാനതെടുത്തു മാറ്റുമായിരുന്നു. ആ സമയത്തും നബി സുജൂദില്‍ തന്നെയാണ്; അവിടുന്ന് തല ഉയര്‍ത്തിയിട്ടില്ല. അങ്ങനെ ഒരാള്‍ പോയി ഫാത്വിമയോട് വിവരം പറഞ്ഞു. കൊച്ചു കുട്ടിയായ അവര്‍ വന്നു അതെടുത്തു മാറ്റി. പിന്നെ അവരുടെ നേരെ ചീത്ത പറഞ്ഞു ചെന്നു. നബി നമസ്കാരം അവസാനിച്ചപ്പോള്‍ അവര്‍ക്കെതിരായി പ്രാര്‍ത്ഥിച്ചു. നബി പ്രാര്‍ത്ഥിക്കുമ്പോള്‍ മൂന്നു തവണ പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു; ചോദിച്ചാല്‍ മൂന്നു തവണ ചോദിക്കും. എന്നിട്ട് നബി പറഞ്ഞു: ‘അല്ലാഹുവേ, ഖുറൈശികളെ ശിക്ഷിക്കല്‍ നിന്‍റെ ബാധ്യതയാണ്.’ നബിയുടെ ശബ്ദം കേട്ടപ്പോള്‍ അവരുടെ ചിരി പോയി. പ്രവാചകന്‍റെ പ്രാര്‍ത്ഥനയെ അവര്‍ ഭയപ്പെട്ടു. അവിടുന്ന് പിന്നെയും പ്രാര്‍ത്ഥിച്ചു: ‘അല്ലാഹുവേ, അബുജഹലുബ്നു ഹിശാമിനെയും,  ഉത്ബത്ത് ബ്നുറബീഅത്തിനേയും, ശൈബത്ത് ബ്നുറബിഅത്തിനേയും, വാലിദ് ബ്നു ഉഖ്ബത്തിനെയും, ഉമയ്യദ് ബ്നു ഖലഫിനെയും, ഉഖ്ബത്ത് ബ്നു അബീമുഈത്വിനെയും (ഏഴാമത് പറഞ്ഞവനെ ഞാന്‍ ഓര്‍ക്കുന്നില്ല) നീ ശിക്ഷിക്കണമേ.’ ഇബ്നു മസ്ഊദ് പറയുന്നു: ‘അല്ലാഹുവിനെ തന്നെ സത്യം! നബി പേരെടുത്തു പറഞ്ഞവരുടെ പതന സ്ഥലം ബദര്‍ ദിനത്തില്‍ ഞാന്‍ കാണുകയുണ്ടായി. പിന്നെ അവര്‍ ബദ്റിലെ പൊട്ടക്കിണറ്റിലേക്ക് വലിച്ചെറിയപ്പെട്ടു.’ (സ്വീഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 32, ഹദീസ്‌ നമ്പര്‍ 107 (1794)

 

ഇതാണ് മുഹമ്മദിന്‍റെ ചരിത്ര പ്രസിദ്ധമായ കുടല്‍ മാല സംഭവത്തിലെ ക്ഷമിക്കല്‍. ഇതിനെയും ക്ഷമ എന്ന് പറയാന്‍ പറ്റുമെങ്കില്‍ ക്ഷമ എന്ന വാക്കിന്‍റെ അര്‍ത്ഥം മാറ്റി നിര്‍വ്വചിക്കേണ്ടി വരും. തങ്ങള്‍ക്കു ആളും അര്‍ത്ഥവും ഇല്ലാതിരിക്കുന്നതിനാല്‍ എതിരാളികളുടെ പരിഹാസത്തിന് മറുപടി പറയാന്‍ നിന്നാല്‍ തടി കേടാകും എന്നറിഞ്ഞു നേരിട്ട് ഒന്നും ചെയ്യാതെ അവരെ ശപിച്ചു പ്രാര്‍ത്ഥിച്ച ഈ സംഭവമാണ് ഇവര്‍ വളച്ചൊടിച്ചു നമ്മുടെയൊക്കെ മുമ്പില്‍ അവതരിപ്പിക്കുന്നത്‌. മാത്രമല്ല, ഈ സംഭവം കഴിഞ്ഞു ഒരു ദശാബ്ദത്തിനു ശേഷമാണ് ബദ്റ് യുദ്ധം നടക്കുന്നത്. ആ യുദ്ധത്തില്‍ മുഹമ്മദ്‌ ഇവരെയൊക്കെ കൊന്നു കളഞ്ഞു എന്ന് പറയുമ്പോള്‍ കാലം ആ മനുഷ്യന്‍റെ മനസ്സിലെ പകയ്ക്കു ഒരു കുറവും വരുത്തിയിരുന്നില്ല എന്ന ഞെട്ടിപ്പിക്കുന്ന യാഥാര്‍ത്ഥ്യം നാമറിയുന്നു. ഈ കുടല്‍ മാല സംഭവത്തിലെ നേതാവായിരുന്ന അബുജഹല്‍ വധിക്കപ്പെട്ടത് ഹദീസുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഹദീസ്‌ താഴെ ഇടാം:

 

“അനസ്‌ ബ്നു മാലിക്‌ നിവേദനം: റസൂല്‍ പറഞ്ഞു: അബുജഹ്ല്‍ എന്ത് ചെയ്യുന്നുവെന്നു ആര് വീക്ഷിക്കും?’ അപ്പോള്‍ ഇബ്നു മസ്ഊദ് പോയി. അപ്പോള്‍ അഫ്റാഇന്‍റെ രണ്ടു മക്കള്‍ അവനെ വെട്ടുന്നതാണ് കണ്ടത്. അങ്ങനെ അവനെ വീഴ്ത്തി. അവന്‍റെ താടിക്ക് പിടിച്ചു. എന്നിട്ട് ചോദിച്ചു: ‘നീയാണോ അബുജഹ്ല്‍ ?’ അപ്പോള്‍ അവന്‍ പറഞ്ഞു: ‘എന്നെ നിങ്ങള്‍ വധിക്കുന്നതില്‍ എനിക്ക് ഒരു മാനക്കേടുമില്ല.’ (പിന്നീട്) അബുജഹ്ല്‍ ഇങ്ങനെയും പറഞ്ഞു: ‘ഒരു കര്‍ഷകനല്ലാത്തവന്‍ എന്നെ കൊന്നിരുന്നുവെങ്കില്‍.’ (സ്വീഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 32, ഹദീസ്‌ നമ്പര്‍ 118 (1800).

 

അത് മാത്രമല്ല, അന്ന് തന്‍റെ കഴുത്തില്‍ ഒട്ടകത്തിന്‍റെ കുടല്‍ മാലയിട്ട് പരിഹസിച്ചവരെ കൊല്ലുക മാത്രമല്ല, ഒരു ദശാബ്ദമായി താന്‍ കൊണ്ട് നടന്നിരുന്ന പക തീര്‍ക്കാന്‍ വേണ്ടി അവരുടെ ശവശരീരങ്ങളെ മുഹമ്മദും പരിഹസിച്ചു എന്നറിയുമ്പോഴാണ് ദാവാക്കാരുടെ വ്യാജപ്രചാരണത്തിന്‍റെ ഭീകരത നമുക്ക്‌ മനസ്സിലാകുന്നത്. ഹദീസ്‌ താഴെ കൊടുക്കുന്നു:

 

അബൂതല്‍ഹാ (റ) പറയുന്നു: “ബദര്‍ യുദ്ധ ദിവസം 24 ഖുറൈശി നേതാക്കളുടെ ശവങ്ങള്‍ അവിടെയുണ്ടായിരുന്ന ഒരു പൊട്ടക്കിണറ്റില്‍ ഇടുവാന്‍ തിരുമേനി (സ) കല്പിച്ചു. ഒരു ജനതയെ യുദ്ധത്തില്‍ കീഴടക്കിക്കഴിഞ്ഞാല്‍ യുദ്ധക്കളത്തില്‍ മൂന്നു ദിവസം താമസിക്കുക തിരുമേനിയുടെ പതിവായിരുന്നു. അതനുസരിച്ച് ബദ്റില്‍ താമസിച്ച മൂന്നാം ദിവസം യാത്രക്ക് വേണ്ടി ഒട്ടകപ്പുറത്തു ഒട്ടകക്കട്ടില്‍ വെച്ചുകെട്ടാന്‍ തിരുമേനി ഉപദേശിച്ചു. അതുകെട്ടി, അനന്തരം തിരുമേനി നടക്കാന്‍ തുടങ്ങി. അനുചരന്മാര്‍ അനുഗമിച്ചു. (തിരുമേനി വാഹനത്തിലേറാതെ നടക്കുന്നത് കണ്ടപ്പോള്‍) അവിടുന്ന് മലമൂത്ര വിസര്‍ജ്ജനം ഉദ്ദേശിക്കുന്നുണ്ടായിരിക്കുമെന്നു അനുചരന്മാര്‍ക്ക് തോന്നി. ഖുറൈശീ നേതാക്കളെ അടക്കം ചെയ്തിരുന്ന കിണറ്റിന്‍ കരയിലെത്തിയപ്പോള്‍ ആ നേതാക്കളേയും അവരുടെ പിതാക്കളെയും പേരെടുത്തു വിളിച്ചുകൊണ്ട്, ‘ഇന്നവന്‍റെ മകന്‍ ഇന്നവനേ! ഇന്നവന്‍റെ മകന്‍ ഇന്നവനേ! അല്ലാഹുവിനെയും അവന്‍റെ ദൂതനേയും അനുസരിച്ചുകൊണ്ട് ജീവിച്ചെങ്കില്‍ നന്നായിരുന്നുവെന്ന് ഇപ്പോള്‍ തോന്നുന്നുണ്ടോ? ഞങ്ങളുടെ നാഥന്‍ വാഗ്ദാനം ചെയ്തത് സത്യമായി തന്നെ ഞങ്ങള്‍ക്ക്‌ അനുഭവപ്പെട്ടു കഴിഞ്ഞു. അതേപ്രകാരം നിങ്ങളുടെ നാഥന്‍ നിങ്ങള്‍ക്ക്‌ നല്‍കിയ താക്കീതും സത്യമായി അനുഭവപ്പെട്ടു കഴിഞ്ഞോ?” ഉമര്‍ (റ) ചോദിച്ചു: “ദൈവദൂതരേ! നിര്‍ജ്ജീവശരീരങ്ങളോട് അവിടുന്ന് സംസാരിച്ചിട്ടെന്തു ഫലം?” തിരുമേനി അരുളി: “മുഹമ്മദിന്‍റെ ആത്മാവിനെ നിയന്ത്രിച്ചു കൊണ്ടിരിക്കുന്ന അല്ലാഹുവിനെക്കൊണ്ട് സത്യം, എന്‍റെ സംസാരം കേള്‍ക്കാന്‍ അവര്‍ക്കുള്ള കഴിവ് നിങ്ങള്‍ക്ക്‌ പോലുമില്ല.” (സഹീഹുല്‍ ബുഖാരി, അദ്ധ്യായം 63, ഹദീസ്‌ നമ്പര്‍ 1559, പേജ് 760)

 

അനസ്‌ ബ്നു മാലിക്‌ നിവേദനം: നബി ബദറില്‍ കൊല്ലപ്പെട്ടവരെ മൂന്നു ദിവസം ഉപേക്ഷിച്ചു. പിന്നീട് അവരുടെ അടുക്കല്‍ ചെന്നിട്ട് അവരെ വിളിച്ചുകൊണ്ട് പറഞ്ഞു: ‘അല്ലയോ അബുജഹ്ല്‍ ബിന്‍ ഹിശാം, അല്ലയോ ഉമയ്യത്ത് ബിന്‍ ഖലഫ്, അല്ലയോ ഉത്ബത്ത് ബിന്‍ റബിഅ, അല്ലയോ ശൈബത്ത് ബിന്‍ റബിഅ, നിങ്ങളുടെ രക്ഷിതാവ് നിങ്ങളോട് വാഗ്ദാനം ചെയ്തത് നിങ്ങള്‍ സത്യമായി കണ്ടില്ലേ? എനിക്ക് എന്‍റെ രക്ഷിതാവ് വാഗ്ദാനം ചെയ്തത് ഞാന്‍ സത്യമായി കണ്ടു.’ അപ്പോള്‍ ഉമര്‍ പ്രവാചകന്‍റെ വാക്ക്‌ കേട്ടു. അദ്ദേഹം ചോദിച്ചു: ‘അല്ലാഹുവിന്‍റെ ദൂതരേ, എങ്ങനെയാണ് അവര്‍ ഉത്തരം നല്‍കുക. അവര്‍ ശവങ്ങളായി തീര്‍ന്നിട്ടുണ്ടല്ലോ?’ നബി പറഞ്ഞു: എന്‍റെ ആത്മാവ് ആരുടെ കയ്യിലാണോ അവന്‍ തന്നെയാണ് സത്യം. നിങ്ങള്‍ ഞാന്‍ പറയുന്നത് അവരെക്കാള്‍ കേള്‍ക്കുന്നവരല്ല. പക്ഷേ അവര്‍ക്ക്‌ ഉത്തരം നല്‍കാന്‍ സാധിക്കുകയില്ല.’ പിന്നീട് അവരെ വലിച്ചു ബദറിലെ പൊട്ടക്കിണറ്റിലിടാന്‍ കല്പിച്ചു. (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 51, ഹദീസ്‌ നമ്പര്‍ 77 (2874)

 

ദാവാക്കാരുടെ വ്യാജപ്രചരണത്തിന്‍റെ ഉത്തമ ദൃഷ്ടാന്തമാണ് കുടല്‍മാല സംഭവത്തില്‍ മുഹമ്മദ്‌ തന്‍റെ ശത്രുക്കളോട് ക്ഷമിച്ചു എന്നുള്ളത്!!

]]>
https://sathyamargam.org/2014/05/%e0%b4%85%e0%b4%b1%e0%b4%ac%e0%b4%bf%e0%b4%95%e0%b4%b3%e0%b5%81%e0%b4%82-%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b5%81%e0%b4%82-%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8/feed/ 1
ആവ.18:18-ലെ മോശയെപ്പോലുള്ള പ്രവാചകന്‍ ആര്? https://sathyamargam.org/2014/02/%e0%b4%86%e0%b4%b5-1818-%e0%b4%b2%e0%b5%86-%e0%b4%ae%e0%b5%8b%e0%b4%b6%e0%b4%af%e0%b5%86%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8b%e0%b4%b2%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%aa%e0%b5%8d%e0%b4%b0/ https://sathyamargam.org/2014/02/%e0%b4%86%e0%b4%b5-1818-%e0%b4%b2%e0%b5%86-%e0%b4%ae%e0%b5%8b%e0%b4%b6%e0%b4%af%e0%b5%86%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8b%e0%b4%b2%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%aa%e0%b5%8d%e0%b4%b0/#comments Mon, 17 Feb 2014 15:32:53 +0000 http://www.sathyamargam.org/?p=899 മുഹമ്മദിനെക്കുറിച്ചു ബൈബിളില്‍ പ്രവചനം ഉണ്ടെന്ന് പറയാന്‍ ദാവാക്കാര്‍ സ്ഥിരം ഉപയോഗിക്കുന്ന ഒരു വേദഭാഗമാണ് ആവ.18:15,18,19 എന്നീ വചനങ്ങള്‍. അവ താഴെ കൊടുക്കുന്നു:

“നിന്‍റെ ദൈവമായ യഹോവ നിനക്കു എന്നെപ്പോലെ ഒരു പ്രവാചകനെ നിന്‍റെ മദ്ധ്യേ നിന്‍റെ സഹോദരന്മാരുടെ ഇടയില്‍നിന്നു എഴുന്നേല്പിച്ചുതരും; അവന്‍റെ വചനം നിങ്ങള്‍ കേള്‍ക്കണം” (ആവ.18:15)

 

“നിന്നെപ്പോലെ ഒരു പ്രവാചകനെ ഞാന്‍ അവര്‍ക്കു അവരുടെ സഹോദരന്മാരുടെ ഇടയില്‍നിന്നു എഴുന്നേല്പിച്ചു എന്‍റെ വചനങ്ങളെ അവന്‍റെ നാവിന്മേല്‍ ആക്കും; ഞാന്‍ അവനോടു കല്പിക്കുന്നതൊക്കെയും അവന്‍ അവരോടു പറയും. അവന്‍ എന്‍റെ നാമത്തില്‍ പറയുന്ന എന്‍റെ വചനങ്ങള്‍ യാതൊരുത്തെനങ്കിലും കേള്‍ക്കാതിരുന്നാല്‍ അവനോടു ഞാന്‍ ചോദിക്കും” (ആവ.18:18,19)

ഇതാണ് ദാവാക്കാര്‍ പറയുന്ന പഴയ നിയമത്തില്‍ നിന്നുള്ള വാക്യങ്ങള്‍. അവ ആരെക്കുറിച്ചാണ് പറയുന്നത് എന്ന് പരിശോധിച്ച് നോക്കാം:

 

“എന്നെപ്പോലെ” എന്ന് മോശ പറയുന്നതിന്‍റെ വിവരണം ആവ.18:16,18 വാക്യങ്ങളില്‍ കാണാം. സീനായിയില്‍ വെച്ച് യഹോവ ജനത്തോട് അഗ്നിയില്‍ നിന്നുകൊണ്ട് പത്തു കല്പന അരുളിച്ചെയ്തു. അതുകേട്ട ജനത്തിനു മാരകമായ ഭീതി പിടിച്ചു. യാഹോവക്കും ജനത്തിനും മദ്ധ്യേ മദ്ധ്യസ്ഥനായിരിക്കുവാന്‍ ജനം മോശെയോടു അപേക്ഷിച്ചു. ദൈവം ഇനി നേരിട്ട് ഞങ്ങളോട് അരുളിച്ചെയ്യേണ്ട, മോശയിലൂടെ അരുളിച്ചെയ്താല്‍ മതി എന്ന് അവര്‍ അപേക്ഷിച്ചു. ആ സമയത്ത് താനൊരു പ്രവാചകനെ എഴുന്നെല്‍പ്പിക്കുമെന്നും തന്‍റെ വാക്കുകള്‍ അവന്‍റെ നാവില്‍ നല്‍കുമെന്നും താന്‍ കല്പിക്കുന്നതൊക്കെയും അവന്‍ അവരോടു പറയുമെന്നും യഹോവ വാഗ്ദാനം നല്‍കി. ദൈവം എഴുന്നെല്‍പ്പിക്കുന്ന ഓരോ പ്രവാചകനും യിസ്രായേല്യനായിരിക്കും. യഥാര്‍ത്ഥ പ്രവാചകന്‍ ദൈവത്തിന്‍റെ വചനം മാത്രം സംസാരിക്കുന്നത് കൊണ്ട് ജനം അവന്‍റെ വാക്ക് ശ്രദ്ധയോടെ കേട്ടനുസരിക്കേണ്ടതാണ്. മോശെയുടെ വാക്കുകള്‍ ഒരു പ്രവാചക നിരയെക്കുറിച്ചുള്ള പ്രവചനമായിരുന്നു. മോശെയുടെ ഉപദേശങ്ങള്‍ പഠിപ്പിക്കുന്നതിനു നിലകൊള്ളുന്നതിനാല്‍ ഏതൊരു പ്രവാചകനും മോശേയെപ്പോലെയുള്ള പ്രവാചകനാണ്. രാജാക്കന്മാരുടെ മാനദണ്ഡം ദാവീദ്‌ ആയിരിക്കുന്നത് പോലെ പ്രവാചകന്മാരുടെ മാനദണ്ഡമാണ് മോശെ.

 

 

ഇനി ഈ പ്രവചനത്തിന്‍റെ മറ്റൊരു വശം കൂടി നോക്കാം. ആവ.34:10-12 പ്രകാരം ഒരു അസാധാരണ പ്രവാചകനാണ് മോശെ. ആവ.18:15,18 അനുസരിച്ച് മോശെയെപ്പോലെയുള്ള പ്രവാചകന്‍ മശിഹയാണെന്നുള്ളതിനു ഇത് വ്യക്തമായ തെളിവ് നല്‍കുന്നു. ഒരു പ്രവാചകനിലോ അല്ലെങ്കില്‍ പ്രവാചകന്മാരിലെല്ലാം കൂടിയോ ഈ പ്രവചനം നിറവേറിയിട്ടില്ല. ഈ പ്രവാചകന്‍ ദൈവത്തിന്‍റെ വചനം സംസാരിക്കുകയും തന്‍റെ ജനത്തിനു വിടുതല്‍ നല്‍കുകയും ചെയ്യും. യോശുവയെപ്പോലും മോശേയുമായി താരതമ്യപ്പെടുത്തുവാന്‍ കഴിയുകയില്ല, കാരണം, യഹോവയെ മുഖാമുഖമായി അറിഞ്ഞ മോശയെപ്പോലുള്ള ഒരു പ്രവാചകന്‍ യിസ്രായേലില്‍ പിന്നെ ഉണ്ടായിട്ടില്ല. യിസ്രായേലിലെ ഭാവി പ്രവാചകന്മാരുടെ പ്രവര്‍ത്തനം വ്യക്തമായി ചൂണ്ടിക്കാണിക്കുന്നത് പുതിയ നിയമത്തിന്‍റെ മധ്യസ്ഥനായ ക്രിസ്തു വരുന്നത് വരെ മോശയെപ്പോലെ ഒരു പ്രവാചകന്‍ ഉണ്ടായിട്ടില്ല എന്നാണ്‌. മോശയെപ്പോലെ എന്നത് മോശയുടെ ആളത്തവും പ്രവര്‍ത്തനവും ഉള്ള ഒരു പ്രവാചകനെയാണ് സൂചിപ്പിക്കുന്നത്. അവനെ ഹോരെബിലെ മോശയുമായിട്ടാണ് താരതമ്യപ്പെടുത്തിയിരിക്കുന്നത്:

 

 

“ഞാന്‍ മരിക്കാതിരിക്കേണ്ടതിന്നു ഇനി എന്‍റെ ദൈവമായ യഹോവയുടെ ശബ്ദം കേള്‍പ്പാനും ഈ മഹത്തായ തീ കാണ്മാനും എനിക്കു ഇടവരരുതേ എന്നിങ്ങനെ ഹോരേബില്‍വെച്ചു മഹായോഗം കൂടിയ നാളില്‍ നിന്‍റെ ദൈവമായ യഹോവയോടു നീ അപേക്ഷിച്ചതുപോലെ തന്നേ” (അവ.18:15)

ഈ സാദൃശ്യം പഴയ നിയമ പ്രവാചകന്മാരില്‍ ആരിലും നിറവേറിയിട്ടില്ല. ഹോരെബില്‍ മോശയായിരുന്നു നിയമത്തിന്‍റെ മധ്യസ്ഥന്‍; പിന്നീടുണ്ടായ എല്ലാ പ്രവാചകന്മാരും ആ നിയമത്തിന്‍റെ പ്രചാരകര്‍ മാത്രമായിരുന്നു. മോശയോടു കൂടി യിസ്രായേല്യമതം ഒരു പുതിയ ഘട്ടത്തില്‍ പ്രവേശിച്ചു. പ്രവാചകന്മാര്‍ അതിനുവേണ്ടി പോരാടുകയും പ്രതീക്ഷയിലുള്ള അടുത്ത ഘട്ടത്തിന് വഴിയൊരുക്കുകയും ചെയ്തു. തന്മൂലം ആവ.18:15,16 വാക്യങ്ങള്‍ ക്രിസ്തുവില്‍ മാത്രമേ നിറവേറൂ…

ഈ പ്രവചനം ക്രിസ്തുവില്‍ നിറവേറിയതായി പുതിയ നിയമത്തില്‍ വ്യക്തമാക്കുന്നു. ഈ പ്രവചനം തന്നെക്കുറിച്ചുള്ളതാണെന്നു യേശുക്രിസ്തു വ്യക്തമാക്കി: “നിങ്ങള്‍ മോശെയെ വിശ്വസിച്ചു എങ്കില്‍ എന്നെയും വിശ്വസിക്കുമായിരുന്നു; അവന്‍ എന്നെക്കുറിച്ചു എഴുതിയിരിക്കുന്നു. എന്നാല്‍ അവന്‍റെ എഴുത്തു നിങ്ങള്‍ വിശ്വസിക്കുന്നില്ല എങ്കില്‍ എന്‍റെ വാക്കു എങ്ങനെ വിശ്വസിക്കും?” (യോഹ.5:45,46)

 

 

“നിന്നെപ്പോലെ ഒരു പ്രവാചകനെ ഞാന്‍ അവര്‍ക്കു അവരുടെ സഹോദരന്മാരുടെ ഇടയില്‍നിന്നു എഴുന്നേല്പിച്ചു എന്‍റെ വചനങ്ങളെ അവന്‍റെ നാവിന്മേല്‍ ആക്കും; ഞാന്‍ അവനോടു കല്പിക്കുന്നതൊക്കെയും അവന്‍ അവരോടു പറയും” (ആവ.18:18) എന്നുള്ള പ്രവചനം യേശുവില്‍ മാത്രമേ നിറവേറുകയുള്ളൂ എന്ന് യേശുകര്‍ത്താവിന്‍റെ വാക്കുകള്‍ തന്നെ സാക്ഷി:

“ഞാന്‍ സ്വയമായി സംസാരിച്ചിട്ടില്ല; എന്നെ അയച്ച പിതാവു തന്നേ ഞാന്‍ ഇന്നതു പറയേണം എന്നും ഇന്നതു സംസാരിക്കേണം എന്നും കല്പന തന്നിരിക്കുന്നു. അവന്‍റെ കല്പന നിത്യജീവന്‍ എന്നു ഞാന്‍ അറിയുന്നു; ആകയാല്‍ ഞാന്‍ സംസാരിക്കുന്നതു പിതാവു എന്നോടു അരുളിച്ചെയ്തതുപോലെ തന്നേ സംസാരിക്കുന്നു” (യോഹ.12:49,50)

ഈ വിധമുള്ള ഒരു അവകാശവാദം ക്രിസ്തുവിനു മുന്‍പോ പിന്‍പോ ഉള്ള ഒരു പ്രവാചകനും നടത്തിയിട്ടില്ല എന്നകാര്യം പ്രത്യേകം ശ്രദ്ധിക്കണം.

ആവ.18:15-ല്‍ അവന്‍റെ വചനം നിങ്ങള്‍ കേള്‍ക്കണം” എന്നുള്ള കല്പനയുണ്ട്. ഈ കല്പന പുതിയ നിയമത്തില്‍ പിതാവായ ദൈവം നേരിട്ട് നല്‍കുന്നുണ്ട്: “അവന്‍ പറയുമ്പോള്‍ തന്നേ പ്രകാശമുള്ളോരു മേഘം അവരുടെ മേല്‍ നിഴലിട്ടു; മേഘത്തില്‍ നിന്നു: ഇവന്‍ എന്‍റെ പ്രിയ പുത്രന്‍, ഇവങ്കല്‍ ഞാന്‍ പ്രസാദിക്കുന്നുഇവന്നു ചെവികൊടുപ്പിന്‍ എന്നു ഒരു ശബ്ദവും ഉണ്ടായി. ശിഷ്യന്മാര്‍ അതു കേട്ടിട്ടു ഏറ്റവും ഭയപ്പെട്ടു കവിണ്ണുവീണു” (മത്തായി.17:5,6).

ഇതുപോലെ സ്വര്‍ഗ്ഗത്തിന്‍റെ സാക്ഷ്യമുള്ള ഒരു പ്രവാചകന്‍ ക്രിസ്തുവിനു മുന്‍പോ പിന്‍പോ ഉണ്ടായിട്ടില്ല.

 

 

“ന്യായപ്രമാണത്തില്‍ മോശെയും പ്രവാചകന്മാരും എഴുതിയിരിക്കുന്നവനെ കണ്ടെത്തിയിരിക്കുന്നു; അവന്‍ യോസേഫിന്‍റെ പുത്രനായ യേശു എന്ന നസറെത്തുകാരന്‍ തന്നേ” എന്നു ഫിലിപ്പോസ് നഥനയേലിനോട് പറഞ്ഞപ്പോഴും (യോഹ.1:45) ഈ പ്രവചനമാണ് ഫിലിപ്പോസിന്‍റെ മനസ്സിലുണ്ടായിരുന്നത്. സ്തെഫാനോസ്‌ ഈ പ്രവചനത്തിന്‍റെ നിറവേറല്‍ ക്രിസ്തുവില്‍ ദര്‍ശിച്ചു: “ദൈവം നിങ്ങളുടെ സഹോദരന്മാരില്‍ നിന്നു എന്നെപ്പോലെ ഒരു പ്രവാചകനെ നിങ്ങള്‍ക്കു എഴന്നേല്പിച്ചുതരും എന്നു യിസ്രായേല്‍ മക്കളോടു പറഞ്ഞ മോശെ അവന്‍ തന്നേ” (അപ്പൊ.പ്രവൃ.7:37)

ഈ വാക്യങ്ങള്‍ ക്രിസ്തുവില്‍ നിറവേറിയതായി അപ്പോസ്തലനായ പത്രോസ് തെളിയിച്ചു കൊണ്ട് പ്രസ്തുത പ്രവചനത്തെ പദാനുപദം ഉദ്ധരിച്ചു: “ദൈവമായ കര്‍ത്താവു നിങ്ങളുടെ സഹോദരന്മാരില്‍നിന്നു എന്നെപ്പോലെ ഒരു പ്രവാചകനെ നിങ്ങള്‍ക്കു എഴുന്നേല്പിച്ചുതരും; അവന്‍ നിങ്ങളോടു സംസാരിക്കുന്ന സകലത്തിലും നിങ്ങള്‍ അവന്‍റെ വാക്കു കേള്‍ക്കേണം.” ആ പ്രവാചകന്‍റെ വാക്കു കേള്‍ക്കാത്ത ഏവനും ജനത്തിന്‍റെ ഇടയില്‍ നിന്നു ഛേദിക്കപ്പെടും.” എന്നു മോശെ പറഞ്ഞുവല്ലോ” (അപ്പോ.പ്രവൃ.3:22,23).

ഒരു പ്രവാചകനും നിയമദാതാവും എന്ന നിലയില്‍ മോശയുടെ സ്ഥാനം അദ്വിതീയമാണ്. പഴയ നിയമത്തില്‍ അവനു തുല്യനായി ഒരു പ്രവാചകനുമില്ല! ദൈവത്തിന്‍റെ സാക്ഷ്യം ഇത്ര വ്യക്തമായും സ്പഷ്ടമായും അവതരിപ്പിച്ച മറ്റൊരു പ്രവാചകനില്ല. ദൈവം മോശക്ക് നേരിട്ട് വെളിപ്പെട്ടു വിളിച്ചു ദൌത്യം ഏല്പ്പിക്കുകയാണ് ചെയ്തത് എന്ന് പുറ.3:1-4:17 വരെയുള്ള ഭാഗങ്ങള്‍ വായിച്ചാല്‍ മനസ്സിലാക്കാം. യേശുക്രിസ്തുവിനെ പിതാവ് വിശുദ്ധീകരിച്ചു ലോകത്തിലേക്ക് അയക്കുകയാണ് ഉണ്ടായത് എന്ന് യോഹ.10:36-ല്‍ കാണാം. എന്നാല്‍ അള്ളാഹു മുഹമ്മദിന് മുന്നില്‍ വെളിപ്പെടുന്നത് പോയിട്ട് മുഹമ്മദിനോട്‌ സ്വപ്നത്തില്‍ പോലും അരുളപ്പാട് നല്‍കിയതായി ഖുര്‍ആനിലോ ഹദീസുകളിലോ നമുക്ക്‌ കാണാന്‍ കഴിയുകയില്ല. അല്ലാഹു എങ്ങനെയാണ് സന്ദേശം കൊടുക്കുന്നത് എന്ന് താഴെയുള്ള ഹദീസില്‍ നിന്ന് നമുക്ക്‌ ഗ്രഹിക്കാവുന്നതാണ്:

മസ്റൂഖ് നിവേദനം: ഞാനൊരിക്കല്‍ ആഇശയുടെ അടുക്കല്‍ ചാരി നില്‍ക്കുകയായിരുന്നു. ആ അവസരത്തില്‍ അവര്‍ പറഞ്ഞു: ‘ഹേ, ബഹുമാന്യനായ മസ്റൂഖേ, (താഴെ പറയുന്ന) മൂന്നു കാര്യങ്ങളില്‍ ഒന്ന് പറയുന്നവന്‍ അല്ലാഹുവിന്‍റെ പേരില്‍ ഗുരുതരമായ കളവു ആരോപിക്കുകയാണ് ചെയ്യുന്നത്.” ഞാന്‍ ചോദിച്ചു: “ഏതാണവ?” അവര്‍ പറഞ്ഞു: ഏതൊരാള്‍ മുഹമ്മദ്‌ നബി അവിടത്തെ റബ്ബിനെ കണ്ടിരിക്കുന്നു എന്ന് പറയുന്നുവോ അവന്‍ അല്ലാഹുവിന്‍റെ പേരില്‍ ഗുരുതരമായ കളവ്‌ ആരോപിക്കുകയാണ്. നിവേദകന്‍ പറയുന്നു: ഞാന്‍ ചാരി നില്‍ക്കുകയായിരുന്നു. അപ്പോള്‍ ഞാന്‍ ശരിക്ക് ഇരുന്നിട്ട് പറഞ്ഞു: ‘സത്യവിശ്വാസികളുടെ മാതാവേ, അവിടുന്ന് എനിക്ക് അല്പം സാവകാശം തരണം. ധൃതിപ്പെടരുത് (എനിക്ക് ചില സംശയങ്ങളുണ്ട്.) നിശ്ചയമായും നബി അവനെ (അല്ലാഹുവിനെ) തെളിഞ്ഞ മണ്ഡലത്തില്‍ (ചക്രവാളത്തില്‍) വെച്ച് കണ്ടിരിക്കുന്നുവെന്നും നിശ്ചയമായും മറ്റൊരുപ്രാവശ്യവും നബി അവനെ കണ്ടിരിക്കുന്നുവെന്നും അല്ലാഹു ഖുര്‍ആനില്‍ പറഞ്ഞിട്ടില്ലേ?’ അപ്പോള്‍ ആഇശ പറഞ്ഞു: ‘അതിനെക്കുറിച്ച് ഈ സമുദായത്തില്‍ നിന്ന് ആദ്യമായി നബിയോട് ചോദിച്ചത് ഞാനാണ്. അന്നേരം നബി പറഞ്ഞത് അത് ജിബ്‌രീല്‍ ആണെന്നാണ്‌. ‘ഈ രണ്ട് പ്രാവശ്യമല്ലാതെ യഥാര്‍ത്ഥ രൂപത്തില്‍ ഞാന്‍ (നബി) അദ്ദേഹത്തെ കണ്ടിട്ടില്ല. (ഈ രണ്ട് പ്രാവശ്യവും) ആകാശഭൂമികളുടെ ഇടയെ മുഴുവനും മറയത്തക്കവണ്ണം അദ്ദേഹത്തിന്‍റെ ഭയങ്കര രൂപത്തില്‍ അദ്ദേഹം ആകാശത്തു നിന്ന് ഭൂമിയിലേക്ക് ഇറങ്ങുന്നത് ഞാന്‍ കണ്ടു.’ അവര്‍ (ആഇശ) തുടര്‍ന്ന് പറഞ്ഞു: കണ്ണുകള്‍ക്ക്‌ അവനെ കാണാന്‍ കഴിയുകയില്ല, അവന്‍ കണ്ണുകളെ കാണും. അവന്‍ സൂക്ഷ്മമായ ജ്ഞാനമുള്ളവനും ശരിക്ക് അറിയുന്നവനുമാണ് എന്ന് പ്രതാപശാലിയായ അല്ലാഹു പറയുന്നത് നീ കേട്ടിട്ടില്ലേ? (മാത്രമല്ല) സന്ദേശം അറിയിക്കുക അല്ലെങ്കില്‍ ഒരു മറയ്ക്ക് പിന്നില്‍ നിന്നും (സംസാരിക്കുക) അല്ലെങ്കില്‍ ദൂതനെ അയക്കുക എന്നീ രൂപങ്ങളിലല്ലാതെ യാതൊരു മനുഷ്യനോടും അല്ലാഹു സംസാരിക്കുകയില്ല. അവന്‍ ഉന്നതനും തത്വജ്ഞാനിയുമാണ് എന്നതുവരെ അല്ലാഹു പറഞ്ഞത് നീ കേട്ടിട്ടില്ലേ?’ (അവര്‍ തുടര്‍ന്നു): ‘അതുപോലെ നബി അല്ലാഹുവിന്‍റെ ഗ്രന്ഥത്തില്‍ നിന്ന് വല്ലതും മറച്ചു വെച്ചിരിക്കുന്നുവെന്ന് പറയുന്നവനും അല്ലാഹുവിന്‍റെ പേരില്‍ ഗുരുതരമായ കളവ് ആരോപിക്കുകയാണ്. (കാരണം) അല്ലാഹു പറയുന്നു: ഹേ നബിയേ, താങ്കളുടെ റബ്ബില്‍ നിന്ന് ഇറക്കപ്പെട്ടത്‌ (ജനങ്ങള്‍ക്ക്) എത്തിച്ചു കൊടുക്കുക. അത് താങ്കള്‍ ചെയ്തിട്ടില്ലെങ്കില്‍ താങ്കള്‍ ദൌത്യം പൂര്‍ത്തിയാക്കിയിട്ടില്ല.’ (ആഇശ തുടര്‍ന്നു) ‘നബിക്ക്‌ അദൃശ്യകാര്യങ്ങള്‍ അറിയും എന്ന് വല്ലവനും പറയുകയാണെങ്കില്‍ അവനും അല്ലാഹുവിന്‍റെ പേരില്‍ വമ്പിച്ച ഒരു കളവ്‌ ആരോപിച്ചവനാണ്. (കാരണം) ‘അല്ലാഹു പറയുന്നു: അല്ലാഹു ഒഴികെ ആകാശഭൂമികളിലുള്ള യാതൊരാളും അദൃശ്യകാര്യങ്ങള്‍ അറിയുകയില്ല.’ (സ്വഹീഹ് മുസ്ലീം, വാള്യം 1, ഭാഗം 1, ഹദീസ്‌ നമ്പര്‍ . 287 (177)

ഇതില്‍ നിന്ന് മുഹമ്മദ്‌ ഒരിക്കലും അല്ലാഹുവിന്‍റെ വചനം നേരിട്ട് കേള്‍ക്കുകയോ അള്ളാഹു മുഹമ്മദിനെ നേരിട്ട് വിളിച്ചു എന്തെങ്കിലും ദൌത്യം ഏല്പിക്കുകയോ ചെയ്തിട്ടില്ലെന്ന് സുതരാം വ്യക്തമാണ്.

ആവ.18:18-ലെ മോശെയുടെ പ്രവചനം മുഹമ്മദിനെക്കുറിച്ചുള്ളതാണ് എന്ന് മുസ്ലീങ്ങള്‍ അവകാശപ്പെടുന്നു. എന്നാല്‍ യാഥാര്‍ത്ഥ്യമെന്താണ്? മുഹമ്മദ്‌ യിസ്രായേല്യനല്ല എന്ന് മാത്രമല്ല, യിസ്രായെലുമായി യാതൊരു സംബന്ധവുമില്ലാതെ ആയിരക്കണക്കിന് കിലോമീറ്റര്‍ ദൂരെ ഒരു മരുഭൂമിയില്‍ ജീവിച്ചിരുന്ന വ്യക്തിയാണ്മുഹമ്മദ്‌ എപ്പോഴെങ്കിലും മോശ എന്നെക്കുറിച്ച് എഴുതിയിരിക്കുന്നു എന്ന് പറഞ്ഞിട്ടുണ്ടോ? മുഹമ്മദ്‌ പ്രത്യേകമായ ഒരു നിയമവും കൊണ്ടുവന്നിട്ടില്ല, മുഹമ്മദ്‌ ഏതു ദൈവത്തിന്‍റെ പ്രവാചകനാണെന്നാണോ അവകാശപ്പെട്ടത്, ആ അള്ളാഹു ഒരിക്കലും മുഹമ്മദിനോട് നേരിട്ട് സംസാരിച്ചിട്ടില്ല, മുഹമ്മദിനു വേണ്ടി സാക്ഷ്യം പറയാന്‍ ഒരിക്കലും സ്വര്‍ഗ്ഗത്തില്‍ നിന്നൊരു ശബ്ദം ഉണ്ടായിട്ടില്ല, മുഹമ്മദിന്‍റെ അനുയായികളായ സ്വഹാബിമാര്‍ ഒരിക്കലും മോശ പ്രവചിച്ച പ്രവാചകനാണ് മുഹമ്മദ്‌ എന്ന് അവകാശപ്പെട്ടിട്ടില്ല.

മാത്രമല്ല, ബൈബിളില്‍ മോശ എഴുതിയ ആവര്‍ത്തന പുസ്തകത്തിലെ തന്നെ ചില വാക്യങ്ങളുടെ അടിസ്ഥാനത്തില്‍ പരിശോധിച്ചാല്‍ മുഹമ്മദ്‌ കള്ളപ്രവാചകനാണ് എന്ന് ഏതൊരാള്‍ക്കും മനസ്സിലാകും:

 

 

“എന്നാല്‍ ഒരു പ്രവാചകന്‍ ഞാന്‍ അവനോടു കല്പിക്കാത്ത വചനം എന്‍റെ നാമത്തില്‍ അഹങ്കാരത്തോടെ പ്രസ്താവിക്കയോ അന്യദൈവങ്ങളുടെ നാമത്തില്‍ സംസാരിക്കയോ ചെയ്താല്‍ ആ പ്രവാചകന്‍ മരണശിക്ഷ അനുഭവിക്കേണം. അതു യഹോവ അരുളിച്ചെയ്യാത്ത വചനം എന്നു ഞങ്ങള്‍ എങ്ങനെ അറിയും എന്നു നിന്‍റെ ഹൃദയത്തില്‍ പറഞ്ഞാല്‍ ഒരു പ്രവാചകന്‍ യഹോവയുടെ നാമത്തില്‍ സംസാരിക്കുന്ന കാര്യം സംഭവിക്കയും ഒത്തുവരികയും ചെയ്യാഞ്ഞാല്‍ അതു യഹോവ അരുളിച്ചെയ്തതല്ല; പ്രവാചകന്‍ അതു സ്വയംകൃതമായി സംസാരിച്ചതത്രേ; അവനെ പേടിക്കരുതു” (ആവ.18:20-22)

ദൈവത്തിന്‍റെ പ്രവാചകന്‍ പറയുന്ന വചനം ജനം ചോദ്യം ചെയ്യാതെ അനുസരിക്കണം. അതുകൊണ്ട് കള്ളപ്രവചനം നടത്തുന്നവന്‍ ദൈവത്തിന്‍റെ സ്ഥാനം കവരുകയാണ്. തന്മൂലം ഒരു പ്രവാചകന്‍ യഹോവ കല്പിക്കാത്ത വചനം യഹോവയുടെ നാമത്തില്‍ പ്രസ്താവിക്കുകയോ, അന്യദൈവങ്ങളുടെ നാമത്തില്‍ സംസാരിക്കുകയോ ചെയ്‌താല്‍ അവന്‍ മരണ ശിക്ഷ അനുഭവിക്കണം. പ്രവാചകന്‍ ദൈവത്തിന്‍റെ വചനമാണോ സംസാരിച്ചതെന്നറിയാന്‍ രണ്ടു പരീക്ഷകളുണ്ട്.

1. പ്രവാചകന്‍റെ സന്ദേശം ദൈവത്തേയും അവന്‍റെ വചനത്തെയും അനുസരിച്ചായിരിക്കണം. അവന്‍ അന്യദൈവങ്ങളുടെ നാമത്തില്‍ സംസാരിക്കുകയാണെങ്കില്‍ ദൈവം വെളിപ്പെടുത്തിയ വചനമല്ല അവന്‍ സംസാരിക്കുന്നത്. അതുകൊണ്ട് അവന്‍ കള്ളപ്രവാചകനാണ്. മുഹമ്മദ്‌ ഒരിക്കലും സത്യദൈവമായ യഹോവയുടെ നാമത്തില്‍ സംസാരിച്ചിട്ടില്ല, മറിച്ച്, അറേബ്യന്‍ ഗോത്രദൈവമായ അല്ലാഹുവിന്‍റെ നാമത്തിലാണ് സംസാരിച്ചിരുന്നത്. ആവ. 13:1-6 വരെയുള്ള ഭാഗവും കൂടി നാം ഇതോടുള്ള ബന്ധത്തില്‍ പരിശോധിക്കണം:

“ഞാന്‍നിങ്ങളോടു ആജ്ഞാപിക്കുന്നതൊക്കെയും പ്രമാണിച്ചു നടപ്പിന്‍; അതിനോടു കൂട്ടരുതു; അതില്‍നിന്നു കുറെക്കയും അരുതു. നിങ്ങളുടെ ഇടയില്‍ഒരു പ്രവാചകനോ സ്വപ്നക്കാരനോ എഴുന്നേറ്റു നീ അറിഞ്ഞിട്ടില്ലാത്ത അന്യദൈവങ്ങളെ നാം ചെന്നു സേവിക്ക എന്നു പറഞ്ഞുംകൊണ്ടു ഒരു അടയാളമോ അത്ഭുതമോ മുന്നറിയിക്കയും അവന്‍പറഞ്ഞ അടയാളമോ അത്ഭുതമോ സംഭവിക്കയും ചെയ്താല്‍ ആ പ്രവാചകന്‍റെയോ സ്വപ്നക്കാരന്‍റെയോ വാക്കു നീ കേട്ടനുസരിക്കരുതു; നിങ്ങളുടെ ദൈവമായ യഹോവയെ പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണമനസ്സോടും കൂടെ നിങ്ങള്‍സ്നേഹിക്കുന്നുവോ എന്നു അറിയേണ്ടതിന്നു നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ പരീക്ഷിക്കയാകുന്നു. നിങ്ങളുടെ ദൈവമായ യഹോവയെ നിങ്ങള്‍ അനുസരിച്ചു ഭയപ്പെടുകയും അവന്‍റെ കല്പന പ്രമാണിച്ചു അവന്‍റെ വാക്കു കേള്‍ക്കയും അവനെ സേവിച്ചു അവനോടു ചേര്‍ന്നിരിക്കയും വേണം. ആ പ്രവാചകനോ സ്വപ്നക്കാരനോ മിസ്രയീംദേശത്തുനിന്നു നിങ്ങളെ കൊണ്ടുവന്നവനും അടിമവീട്ടില്‍നിന്നു വീണ്ടെടുത്തവനുമായ നിങ്ങളുടെ ദൈവമായ യഹോവേക്കു വിരോധമായി ദ്രോഹം സംസാരിച്ചു, നീ നടക്കേണ്ടതിന്നു നിന്‍റെ ദൈവമായ യഹോവ കല്പിച്ച വഴിയില്‍നിന്നു നിന്നെ തെറ്റിപ്പാന്‍ നോക്കിയതുകൊണ്ടു അവനെ കൊല്ലേണം; അങ്ങനെ നിന്‍റെ മദ്ധ്യേനിന്നു ദോഷം നീക്കിക്കളയേണം..”

യഹോവയുടെ നാമത്തിലല്ലാതെ അന്യദൈവങ്ങളുടെ നാമത്തില്‍ സംസാരിക്കുന്നവന്‍ പ്രവചിച്ച പ്രവചനം നിറവേറിയാല്‍ പോലും അവന്‍റെ വാക്ക് വിശ്വസിക്കരുത് എന്ന് ബൈബിള്‍ വളരെ വ്യക്തമായി മുന്നറിയിപ്പ്‌ നല്‍കുന്നുണ്ട്.

 

 

2. അവന്‍റെ പ്രവചനം നിറവേറണം. അത് നിറവേറിയില്ലെങ്കില്‍ പ്രവാചകനത് സ്വയംകൃതമായി സംസാരിച്ചതാണ്. അവന്‍റെ വചനം യഹോവ അരുളിച്ചെയ്തതല്ല. അവനെ ജനം പേടിക്കരുത്.

മുഹമ്മദ്‌ പറഞ്ഞ കാര്യം എന്തെങ്കിലും നിറവേറിയിട്ടുണ്ടോ? റോമാക്കാരും പേര്‍ഷ്യക്കാരും തമ്മിലുള്ള യുദ്ധത്തില്‍ ആര് ജയിക്കും എന്ന് മുഹമ്മദ്‌ പ്രവചിച്ചു, അത് സത്യമായി ഭവിച്ചു എന്ന് മുസ്ലീങ്ങള്‍ പറയുമായിരിക്കും. ആ പ്രവചനം ദൈവത്തില്‍ നിന്നുള്ളതാണ് എന്ന് പറയുകയാണെങ്കില്‍ ഇന്നത്തെ യുദ്ധകാര്യ ലേഖകന്മാര്‍ എല്ലാം ദൈവത്തിന്‍റെ പ്രവാചകന്മാരാണ് എന്ന് പറയേണ്ടി വരും. അമേരിക്കയും അഫ്ഘാനിസ്ഥാനും തമ്മിലുള്ള യുദ്ധത്തിലും അമേരിക്കയും ഇറാക്കും തമ്മിലുള്ള യുദ്ധത്തിലും ഈ യുദ്ധകാര്യ ലേഖകന്മാര്‍ ആരാണ് വിജയിക്കാന്‍ പോകുന്നത് എന്ന് മുന്‍കൂട്ടി പ്രവചിച്ചിരുന്നു. ഒരു യുദ്ധത്തില്‍ ആര് ജയിക്കും എന്ന് പ്രവചിക്കാന്‍ സ്വര്‍ഗ്ഗത്തില്‍ നിന്നും മലക്കിന്‍റെ കയ്യില്‍ ദൂതും കൊടുത്ത് അയക്കപ്പെട്ട ഒരു പ്രവാചകന്‍ ഈ ഭൂമിയില്‍ ആവശ്യമുണ്ടോ? ഈ പ്രവചനത്തില്‍ നിന്നും എന്ത് ആത്മീയ ഗുണപാഠമാണ് ലഭിക്കുന്നത്?

ചുരുക്കിപ്പറഞ്ഞാല്‍ യേശുക്രിസ്തു മോശ പ്രവചിച്ച പ്രവാചകനും മുഹമ്മദ്‌ കല്ലെറിഞ്ഞു കൊല്ലപ്പെടെണ്ട ഒരു കള്ളപ്രവാചകനും മാത്രമാകുന്നു എന്നാണ് നിഷ്പക്ഷബുദ്ധിയോടെ ബൈബിളും ഖുര്‍ആനും പഠിക്കുമ്പോള്‍ നമുക്ക്‌ മനസ്സിലാക്കാന്‍ കഴിയുന്ന യാഥാര്‍ത്ഥ്യം!!!

മോശയും യേശുവും തമ്മിലുള്ള സാമ്യവും മോശയും മുഹമ്മദും തമ്മിലുള്ള വൈരുദ്ധ്യവും കൂടെ താഴെ കൊടുക്കുന്നു:

 

 

മോശയും യേശുവുംഒരു താരതമ്യപഠനം

1. മോശെയും യേശുവും യിസ്രായേല്യരായിരുന്നു. മോശ ലേവ്യാ ഗോത്രം, യേശു യെഹൂദാ ഗോത്രം (പുറ.2:1-എബ്രാ.7:14)

2. മോശയും യേശുവും ഈജിപ്ത് വിട്ടവരാണ് (എബ്രാ.11:27- മത്താ.2:15)

3. തങ്ങളുടെ ജനത്തിന്‍റെ ദാരിദ്ര്യത്തില്‍ പങ്കാളികളാകാന്‍ വേണ്ടി മോശയും യേശുവും വലിയ ധനം ഉപേക്ഷിച്ചവരാണ് (എബ്രാ.11:24,25,26- 2.കൊരി.8:9)

4. ഇരുവരുടെയും ജനനത്തിങ്കല്‍ ശിശുഹത്യ നടന്നു (പുറ.1:18-മത്താ.2:16)

5. ശൈശവത്തില്‍ രണ്ടു പേരെയും ഒളിപ്പിച്ചു വെച്ചു (പുറ.2:2-10- മത്താ.2:14,15)

 

6. ഇരുവരും പിശാചുമായി പോരാടി (പുറ.7:10,11,12- മത്താ.4:1)

7. ഇരുവരും നാല്പതു ദിവസം ഉപവസിച്ചു (പുറ.3:18- മത്താ.4:2)

8. ഇരുവരും സമുദ്രത്തെ കീഴ്പ്പെടുത്തി (പുറ.14:21- മത്താ.8:26)

9. ഇരുവരും പുരുഷാരത്തെ തീറ്റിപ്പോറ്റി (പുറ.16:15- മത്താ.14:20,21)

10. ഇരുവരുടെയും മുഖം പ്രകാശിച്ചു തിളങ്ങി (പുറ.34:35- മത്താ.17:2)

11. ഇരുവരേയും വീട്ടുകാര്‍ വെറുത്തു (സംഖ്യ.12:1- യോഹ.7:5)

12. ഇരുവരും പിറുപിറുപ്പു സഹിച്ചു (പുറ.15:2- മര്‍ക്കോസ്.7:2)

13. ഇരുവരും അനുയായികള്‍ക്ക് വേണ്ടി മധ്യസ്ഥ പ്രാര്‍ത്ഥന നടത്തി (പുറ.32:32- യോഹ.17:9)

14. ഇരുവരും 70 പേരെ തിരഞ്ഞെടുത്തു (സംഖ്യ.11:16,17- ലൂക്കോ.10:1)

15. ഇരുവരും മരിച്ചതിനു ശേഷം പ്രത്യക്ഷപ്പെട്ടു (മത്താ.17:3- അപ്പൊ.പ്രവൃ.1:3)

16. ഇരുവരും ഓര്‍മ്മക്കായി ഉത്സവങ്ങള്‍ സ്ഥാപിച്ചു (പുറ.12:14- ലൂക്കോ.22:19)

17. ഇരുവരും അത്ഭുതങ്ങള്‍ ചെയ്തവരാണ് (റെഫറന്‍സുകള്‍ നല്‍കാന്‍ നിന്നാല്‍ കുറെയധികം നല്‍കണം. അതുകൊണ്ട് നല്‍കുന്നില്ല. മോശ ചെയ്ത അത്ഭുതങ്ങള്‍ അറിയുവാന്‍ പുറപ്പാട് പുസ്തകം മുതല്‍ ആവര്‍ത്തന പുസ്തകം വരെയുള്ളതും യേശുക്രിസ്തു ചെയ്ത അത്ഭുതങ്ങള്‍ അറിയാന്‍ നാല് സുവിശേഷങ്ങളും വായിച്ചു നോക്കുക)

18. ഇരുവരും ദൈവത്തോട് അഭിമുഖമായി സംസാരിച്ചവരാണ് (ആവ.34:11,12- മത്താ.17:2)

19. ഇരുവരും സൌമ്യതയുടെ ആള്‍രൂപങ്ങളായിരുന്നെങ്കിലും ദൈവീക കാര്യങ്ങളില്‍ കോപിച്ചവരാണ് (പുറ.32:19- യോഹ.2:13-16)

 

20. ഇരുവരും തങ്ങളുടെ മരണ വിവരം നേരത്തേ അറിഞ്ഞവരാണ് (ആവ.34- മത്താ.26:1,2)

 

21. ഇരുവരും നിയമം നല്‍കിയവരാണ് (പുറ.24:4- മത്താ.26:28)

 

22. മോശ ഭൂമിയിലായിരുന്നപ്പോള്‍ യിസ്രായേല്‍ രാഷ്ട്രത്തെ നയിച്ചത് പോലെ യേശുക്രിസ്തു ഇന്ന് സ്വര്‍ഗ്ഗത്തിലെ തന്‍റെ സിംഹാസനത്തിലിരുന്നുകൊണ്ട് ദൈവസഭയെ ഭരിക്കുന്നു. ആകയാല്‍ ഈ ബന്ധത്തില്‍ യേശു മോശയെപ്പോലുള്ള പ്രവാചകനാണ്.

 

ഇത്രയധികം സാമ്യങ്ങള്‍ മോശയും യേശുക്രിസ്തുവും തമ്മില്‍ ഉണ്ടെങ്കിലും ദാവാക്കാര്‍ അതൊന്നും കണ്ടമട്ടുകാണിക്കാറില്ല. ഇനി മുഹമ്മദും മോശയും തമ്മിലുള്ള വൈരുദ്ധ്യങ്ങള്‍ പരിശോധിക്കാം. 

മോശയും മുഹമ്മദും തമ്മിലുള്ള വൈരുദ്ധ്യങ്ങള്‍:

1. മോശ സ്വമാതാവിന്‍റെ മാത്രം മുലപ്പാല്‍ കുടിച്ചു വളര്‍ന്നു. (പുറ.2:9)- മുഹമ്മദ്‌ ഒമ്പത് സ്ത്രീകളുടെ മുലപ്പാല്‍ കുടിച്ചു വളര്‍ന്നു (താരീഖുല്‍ ഇസ്ലാം, പേജ് 47)

2. മോശ ഏകഭാര്യയുടെ ഭര്‍ത്താവായിരുന്നു (പുറ.2:21)- മുഹമ്മദിന് പത്തിലധികം ഭാര്യമാരും പിന്നെ വെപ്പാട്ടികളും ഉണ്ടായിരുന്നു (ഖുര്‍ആന്‍, പേജ് 620, അദ്ധ്യായം.33:52-ന്‍റെ അടിക്കുറിപ്പ്, മാലിക്‌ ഫഹദ്‌ ഖുര്‍ആന്‍ പ്രിന്‍റിംഗ് പ്രസ്‌ )

3. മോശയുടെ ജനനം മാതാപിതാക്കള്‍ക്ക്‌ അനുഗ്രഹമായിരുന്നു- മുഹമ്മദിന്‍റെ ജനനത്തിന് മുന്‍പ്‌ പിതാവും ശൈശവത്തില്‍ മാതാവും മരിച്ചു. മുഹമ്മദിന്‍റെ ആണ്‍മക്കള്‍ ശൈശവത്തിലും പെണ്‍മക്കള്‍ യൗവ്വനത്തിലും മരിച്ചു.

4. മോശെ വിശന്ന ജനത്തിന് ആകാശത്തുനിന്നു മന്ന വര്‍ഷിപ്പിച്ചു നല്‍കി (പുറ.16). അഹ്സബ് യുദ്ധത്തിനു വേണ്ടി വിശന്നിരുന്നു കിടങ്ങ്‌ കുഴിക്കേണ്ട ഗതികേട് മുഹമ്മദിനും അനുയായികള്‍ക്കും ഉണ്ടായി (നബിചരിത്രം, പേജ് 310)

5. മോശ പ്രവാചകനാണെന്ന് അത്ഭുതങ്ങളാല്‍ വെളിപ്പെടുത്തി- മുഹമ്മദ്‌ ഒരു അടയാളവും ചെയ്തിട്ടില്ല.

6. മോശ ഒറ്റയ്ക്ക് ശത്രുവിന് നേരെ ചെന്നവനാണ്- മുഹമ്മദ്‌ അനുയായികളുടെ സൈന്യത്തെ ഉണ്ടാക്കി ശത്രുക്കളോട് പൊരുതി.

7. മോശയുടെ മുഖം ദൈവീക സമ്പര്‍ക്കത്താല്‍ ശോഭിച്ചു- മുഹമ്മദിന് വെളിപ്പാട് കിട്ടുമ്പോള്‍ കൂര്‍ക്കം വലി, മണിയടിയുടെ ശബ്ദം ഇവയുണ്ടാകും (ബുഖാരി, 1.1.2) ജിന്ന് ബാധയാണോ എന്ന് പോലും ആദ്യകാലങ്ങളില്‍ മുഹമ്മദ്‌ സംശയിച്ചിരുന്നു.

8. മരണശേഷം മോശ പ്രത്യക്ഷപ്പെട്ടതായി വചനം പറയുന്നു- മുഹമ്മദിന്‍റെ മരണശേഷം ഒന്നും പറയുന്നില്ല.

9. അന്യന്‍റെ ഭാര്യയെ മോഹിക്കരുത് എന്ന് ദൈവം മോശയിലൂടെ കല്പന നല്‍കി- മുഹമ്മദ്‌ തന്‍റെ വളര്‍ത്തു മകന്‍റെ ഭാര്യയെ വരെ മോഹിച്ചു. അനേകം സ്ത്രീകളെ ഭാര്യമാരായി വയ്ക്കാം എന്ന രീതി മുഹമ്മദിലൂടെ അള്ളാഹു നല്‍കി. മുഹമ്മദ്‌ പത്തിലധികം ഭാര്യമാരെ എടുത്തു മാതൃകയും കാട്ടി.

 

 

10. ദൈവത്തെ കാണുന്നതിനു മുന്‍പ്‌ മോശ വലിയ ധൈര്യശാലിയല്ലായിരുന്നു (പുറ.2:15). ദൈവിക ദര്‍ശനം കിട്ടിയ മോശ മിസ്രയീമിലേക്കു പോകാന്‍ ധൈര്യം കാണിച്ചു (പുറ.3)- എന്നാല്‍ മുഹമ്മദിന് അല്ലാഹുവിന്‍റെ വെളിപ്പാട് കിട്ടിയ അന്ന് മുഹമ്മദ്‌ പേടിച്ചു വിറച്ച് പനിപിടിച്ചു കിടന്നു (സൂറാ.73:1, 74:1)

11. മോശ മന്ത്രവാദികളെ ജയിച്ചു (പുറ.7:10-13, സംഖ്യാ.23:23)- മുഹമ്മദ്‌ മന്ത്രവാദത്തിനു അടിമപ്പെട്ടു (സഹിഹ് ബുഖാരി, വോളിയം 7, ബുക്ക്‌ 71, ഹദീസ്‌ നമ്പര്‍ 660-661)

12. മോശ ജനത്തിന് നിയമം നല്‍കി- മുഹമ്മദ്‌ പ്രത്യേകിച്ച് ഒരു നിയമവും നല്‍കിയില്ല. പണ്ട് മുതലേയുള്ള പ്രവാചകന്മാര്‍ പ്രബോധിപ്പിച്ചതല്ലാതെ പുതിയതൊന്നും താന്‍ പ്രബോധിപ്പിച്ചിട്ടില്ല എന്നാണു പറഞ്ഞത്.

 

 

13. മോശക്ക് ആണ്മക്കള്‍ ഉണ്ടായിരുന്നു. (പുറ.2:22) – മുഹമ്മദിന് ഉണ്ടായ ഏക ആണ്‍തരി ശൈശവപ്രായത്തില്‍ തന്നെ മരിച്ചു. ജനങ്ങള്‍ മുഹമ്മദിനെ കുറ്റിയറ്റവന്‍ എന്ന് പരിഹസിച്ചു.

 

 

14. മോശയെ ജനങ്ങള്‍ പ്രവാചകന്‍ എന്ന് വിശ്വസിച്ചു (പുറ.14:31) – മുഹമ്മദിനെ ജനങ്ങള്‍ ഭ്രാന്തന്‍ എന്ന് വിളിച്ചു (സൂറാ.15:6; 44:14; 37:36)

 

 

15. ജനം മോശയെ വിശ്വസിക്കേണ്ടതിന് യഹോവ സീനായ്‌ പര്‍വ്വതത്തിന്‍റെ മുകളില്‍ ഇറങ്ങി (പുറ.19:9) – ജനങ്ങള്‍ മുഹമ്മദില്‍ വിശ്വസിക്കേണ്ടതിന് അല്ലാഹു ഒരടയാളം പോലും കാണിച്ചതായി ഖുര്‍ആനില്‍ ഇല്ല.

 

 

ഇത്രയധികം വൈരുദ്ധ്യങ്ങള്‍ മോശയും മുഹമ്മദും തമ്മില്‍ ഉണ്ട്. എന്നാല്‍ ദാവാക്കാര്‍ ആരും ഈ വൈരുദ്ധ്യങ്ങളെക്കുറിച്ച് ഒരക്ഷരം പറയുകയില്ല. എന്നിട്ട് “മോശ  മാതാപിതാക്കളില്‍ നിന്ന് ജനിച്ചു, മുഹമ്മദും മാതാപിതാക്കളില്‍ നിന്ന് ജനിച്ചു; മോശ വിവാഹം കഴിച്ചു, മുഹമ്മദും വിവാഹം കഴിച്ചു; മോശ സാധാരണ രീതിയില്‍ മരിച്ചു, മുഹമ്മദും സാധാരണ രീതിയില്‍ മരിച്ചു” എന്ന് ചില സാമ്യങ്ങള്‍ നിരത്തും. വാസ്തവത്തില്‍ ഈ സാമ്യങ്ങള്‍ മുഹമ്മദിന് മാത്രമല്ല, ലോകത്ത് വിവാഹിതരായ ഏതു പുരുഷനും യോജിക്കുന്ന സാമ്യമാണ്. ലോകത്തുള്ള എല്ലാ മനുഷ്യരും മാതാപിതാക്കളില്‍ നിന്നാണ് ജനിച്ചിട്ടുള്ളത്, ഭൂരിഭാഗം പേരും വിവാഹം കഴിച്ചിട്ടുണ്ട്, മരിക്കുകയും ചെയ്യും. ഇതാണോ സാമ്യം എന്ന് പറയുന്നത്? ദാവാക്കാര്‍ ഇത്രമാത്രം ബുദ്ധി ഇല്ലാത്തവരായിപ്പോയല്ലോ…

 

(ലേഖനത്തിലെ വിവരങ്ങള്‍ക്ക് കടപ്പാട്: ജി.സുശീലന്‍ സാര്‍, പാസ്റ്റര്‍. വര്‍ഗ്ഗീസ്‌ എം. സാമുവേല്‍)

 

]]>
https://sathyamargam.org/2014/02/%e0%b4%86%e0%b4%b5-1818-%e0%b4%b2%e0%b5%86-%e0%b4%ae%e0%b5%8b%e0%b4%b6%e0%b4%af%e0%b5%86%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8b%e0%b4%b2%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%aa%e0%b5%8d%e0%b4%b0/feed/ 1
ജനങ്ങളില്‍ നിന്നും ദൂത് മറച്ചു വെച്ച അല്ലാഹുവിന്‍റെ ദൂതന്‍!! https://sathyamargam.org/2014/01/%e0%b4%9c%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81%e0%b4%82-%e0%b4%a6%e0%b5%82%e0%b4%a4%e0%b5%8d/ https://sathyamargam.org/2014/01/%e0%b4%9c%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81%e0%b4%82-%e0%b4%a6%e0%b5%82%e0%b4%a4%e0%b5%8d/#comments Thu, 30 Jan 2014 04:34:23 +0000 http://www.sathyamargam.org/?p=884  

അനില്‍കുമാര്‍ വി. അയ്യപ്പന്‍

 

പ്രവൃത്തിയാലല്ല, വിശ്വാസത്താല്‍ മാത്രം രക്ഷ എന്ന ബൈബിള്‍ ഉപദേശം പൗലോസ്‌ അപ്പോസ്തലന്‍റെ കണ്ടുപിടുത്തം ആണെന്നു വാദിക്കുന്നവരാണല്ലോ ദാവാക്കാര്‍. എന്നാല്‍  മുസ്ലീങ്ങള്‍ക്ക് അറിയാത്ത ഒരു കാര്യമുണ്ട്. ഇസ്ലാമിന്‍റെ ഉപദേശവും അത് തന്നെയായിരുന്നു. മലക്ക്‌ അങ്ങനെയാണ് മുഹമ്മദിന് സന്ദേശം കൊടുത്തിരുന്നത്. എന്നാല്‍ മറ്റു പലതിലും എന്നപോലെ ഇക്കാര്യത്തിലും ഉമര്‍ ഇടങ്കോലിട്ടതു കൊണ്ട് മുഹമ്മദ്‌ ആ സന്ദേശം ജനങ്ങളില്‍ എത്തിക്കാതെ മറച്ചു വെക്കുകയായിരുന്നു എന്ന് ഹദീസുകള്‍ പരിശോധിച്ചാല്‍ കാണാം. പൗലോസ്‌ അപ്പോസ്തലന്‍ തനിക്ക് കിട്ടിയ ദൈവിക വെളിപ്പാടുകള്‍ ആരുടേയും മുഖം നോക്കാതെ വ്യക്തമായി രേഖപ്പെടുത്തുകയും പ്രസംഗിക്കുകയും ഉപദേശിക്കുകയും ചെയ്തപ്പോള്‍, മുഹമ്മദ്‌ ആകട്ടെ, തനിക്ക്‌ മലക്കില്‍ നിന്ന് കിട്ടിയ സന്ദേശം തന്‍റെ അനുയായിയുടെ അപ്രീതിക്ക് പാത്രമാകാതിരിക്കാന്‍ വേണ്ടി ഒളിച്ചു വെക്കുകയായിരുന്നു എന്ന നഗ്നസത്യം പല മുസ്ലീങ്ങള്‍ക്കും അറിയുകയില്ല. അറിയുന്ന ദാവാക്കാര്‍ ആണെങ്കില്‍ ഇത് പുറത്തു പറയുകയുമില്ല. അതുകൊണ്ട് മുസ്ലീം സഹോദരങ്ങള്‍ക്ക്‌ ഇക്കാര്യം വ്യക്തമാകാന്‍ വേണ്ടി ഞങ്ങള്‍ തന്നെ ആ ഹദീസുകള്‍ ഇവിടെ നല്‍കുന്നു. വായിച്ചു മനസ്സിലാക്കുക, പാപമോചനം സത്പ്രവൃത്തികളാല്‍ അല്ല, വിശ്വാസത്താല്‍ മാത്രമാണ് ലഭ്യമാകുക എന്ന ബൈബിള്‍ ഉപദേശത്തെ പൂര്‍ണ്ണമായും പിന്താങ്ങുന്ന മലക്കിന്‍റെ സന്ദേശത്തെ എങ്ങനെയാണ് ഉമറും കൂട്ടരും അട്ടിമറിച്ചു കളഞ്ഞത് എന്ന്.

 

“അബു ഹുറൈറ നിവേദനം: ഒരിക്കല്‍ ഞങ്ങള്‍, അബൂബക്കര്‍, ഉമര്‍ എന്നീ പ്രമുഖരെല്ലാം ഉള്‍ക്കൊള്ളുന്ന ഒരു സംഘം നബിക്ക്‌ ചുറ്റും ഇരിക്കുകയായിരുന്നു. ആ അവസരത്തില്‍ പ്രവാചകന്‍ ഞങ്ങള്‍ക്കിടയില്‍ നിന്ന് എഴുന്നേറ്റു പോയി. കുറെ സമയം പിന്നിട്ടു. ഞങ്ങളെക്കൂടാതെ അദ്ദേഹത്തിനെന്തെങ്കിലും അപകടം പിണഞ്ഞോ എന്ന് ഞങ്ങള്‍ക്ക്‌ ഭയമാവുകയും, (അത്) ഞങ്ങള്‍ക്ക്‌ വളരെ ഗുരുതരമായി തോന്നുകയും, അങ്ങനെ ഞങ്ങള്‍ എഴുന്നേല്‍ക്കുകയും ചെയ്തു. അത് വളരെ ഗൌരവത്തിലെടുത്തത് ആദ്യമായി ഞാനായിരുന്നു. അങ്ങനെ ഞാന്‍ പ്രവാചകനെ അന്വേഷിച്ച് ഇറങ്ങുകയും അന്‍സാരികളില്‍പ്പെട്ട ബനൂ നജ്ജാര്‍ ഗോത്രക്കാരുടെ ഒരു തോട്ടത്തിലെത്തുകയും ചെയ്തു. എന്നിട്ട് അതിനു ചുറ്റുമ വല്ല പ്രവേശനകവാടവുമുണ്ടോ എന്ന് അന്വേഷിച്ചു. എന്നാല്‍ (ഒന്നും തന്നെ) കണ്ടില്ല. അപ്പോള്‍ തോട്ടത്തിനു പുറത്തുള്ള ഒരു കിണറ്റില്‍ നിന്നും ഉത്ഭവിക്കുന്ന ഒരു കൈത്തോട് എന്റെ തോട്ടത്തിന്‍റെ ഉള്ളിലേക്ക് ഒഴുകിപ്പോകുന്നത് എന്‍റെ ശ്രദ്ധയില്‍പ്പെട്ടു. ഒരു കുറുക്കന്‍ പ്രവേശിക്കുന്നത് പോലെ ഞാന്‍ അതിലൂടെ പതുങ്ങിക്കടന്നു. അനന്തരം ഞാന്‍ (അതിനകത്ത് പ്രവേശിക്കുകയും, അവിടെ പ്രവാചകനെ കാണുകയും) പ്രവാചകന്‍റെ അടുത്തെത്തുകയും ചെയ്തു. അദ്ദേഹം ചോദിച്ചു: ‘ആരിത്‌ അബൂ ഹുറയ്റയോ?’ ‘അതെ പ്രവാചകരേ!’- ഞാന്‍ പറഞ്ഞു. ‘എന്താണ് പ്രശ്നം?’ അവിടുന്ന് ചോദിച്ചു: ഞാന്‍ പറഞ്ഞു: ‘താങ്കള്‍ ഞങ്ങള്‍ക്കിടയില്‍ ആയിരുന്നല്ലോ. അങ്ങനെ താങ്കള്‍ എഴുന്നേറ്റു പോന്ന ശേഷം ഒരുപാടു സമയമായിട്ടും താങ്കളെ കാണാത്തപ്പോള്‍ ഞങ്ങള്‍ അറിയാതെ അങ്ങേക്ക് വല്ലതും സംഭവിച്ചോ എന്ന് ഭയന്നു. ആദ്യമായി എന്നെയാണ് ആ ഭയം പിടികൂടിയത്. അങ്ങനെ ഞാന്‍ (താങ്കളെ അന്വേഷിച്ച്) ഈ തോട്ടത്തില്‍ വന്നതാണ്. ഒരു കുറുക്കന്‍ കടക്കുന്നത് പോലെ ഞാന്‍ ഇങ്ങോട്ട് കടന്നു. എനിക്കപ്പുറം മറ്റുള്ളവരോക്കെയുണ്ട്.’

 

അപ്പോള്‍ തിരുമേനി പറഞ്ഞു: ‘ഓ അബുഹുറയ്റ!’ അദ്ദേഹത്തിന്‍റെ രണ്ട് പാദുകങ്ങളും എന്‍റെ കയ്യില്‍ തന്നുകൊണ്ട് അവിടുന്ന് തുടര്‍ന്നു: ‘എന്‍റെ ഇരു പാദുകങ്ങളുമായി നീ പോവുക. ഹൃദയത്തില്‍ ഉറച്ച വിശ്വാസത്തോടുകൂടി അള്ളാഹു അല്ലാതെ ആരാധ്യനില്ലെന്നു സാക്ഷ്യം വഹിക്കുന്ന ഏതൊരാള്‍ക്കും സ്വര്‍ഗ്ഗം കൊണ്ട് സന്തോഷവാര്‍ത്തയുണ്ടെന്നു ഈ തോട്ടത്തിനപ്പുറം ആരെ കണ്ടാലും നീ അവരെ അറിയിക്കുക.’ അങ്ങനെ ആദ്യം ഞാന്‍ കണ്ടുമുട്ടിയത് ഉമറിനെയായിരുന്നു. അദ്ദേഹം ചോദിച്ചു: ‘എന്താണ് അബുഹുറയ്റ, രണ്ട് ചെരുപ്പുകള്‍!!’ ഞാന്‍ പറഞ്ഞു: ‘ഇത് രണ്ടും പ്രവാചക തിരുമേനിയുടെതാണ്.’ (തുടര്‍ന്ന് പറഞ്ഞു:) ‘ഹൃദയത്തില്‍ ഉറച്ച് വിശ്വസിച്ചു കൊണ്ട് അല്ലാഹു അല്ലാതെ ആരാധ്യനില്ലെന്ന് സാക്ഷ്യം വഹിക്കുന്ന ആരെ കണ്ടാലും അവനു സ്വര്‍ഗ്ഗമുണ്ടെന്ന സന്തോഷ വാര്‍ത്ത അറിയിക്കാനായി എന്നെ അവിടുന്ന് ഇതുമായി പറഞ്ഞയച്ചതാണ്.’ ഉടനെ ഉമര്‍ തന്‍റെ കൈകൊണ്ട് എന്‍റെ നെഞ്ചില്‍ ഇടിച്ചു. ഞാന്‍ പിന്‍ഭാഗം കുത്തി വീണുപോയി. തുടര്‍ന്ന് ഇങ്ങനെ പറഞ്ഞു: ‘അബുഹുറയ്റാ, നീ തിരിച്ചു പോകണം,’ അങ്ങനെ പ്രവാചകന്‍റെ സമീപത്തേക്ക് തിരിച്ചു പോയി. ഞാന്‍ കരയുന്നുണ്ടായിരുന്നു. ഉമര്‍ ആകട്ടെ നേരെ പിന്നില്‍ എന്നെ പിന്തുടരുന്നുണ്ടായിരുന്നു.

 

പ്രവാചക തിരുമേനി എന്നോട് ചോദിച്ചു: ‘അബുഹുറയ്റ! നിനക്കെന്തു പറ്റി?’ ഞാന്‍ പറഞ്ഞു: ‘ഞാന്‍ ഉമറിനെ കണ്ടുമുട്ടി. താങ്കളെന്നെ അയച്ച സംഗതി കേള്‍പ്പിച്ചു. അപ്പോള്‍ അദ്ദേഹം എന്‍റെ നെഞ്ചില്‍ ഇടിച്ചു. ഞാന്‍ പിന്നിലേക്ക്‌ മറിഞ്ഞു വീണു. നീ തിരിച്ചു പോകണം എന്ന് പറയുകയും ചെയ്തു.’ ഉടനെ അവിടുന്ന് ഉമറിനോട് ചോദിച്ചു: ‘ഓ! ഉമര്‍, ഇങ്ങനെ ചെയ്യാന്‍ എന്താണ് നിന്നെ പ്രേരിപ്പിച്ചത്?’ ഉമര്‍ പറഞ്ഞു: ‘അല്ലാഹുവിന്‍റെ ദൂതരേ, അങ്ങേക്ക് വേണ്ടി എന്ത് ചെയ്യാനും ഞാന്‍ സന്നദ്ധനാണ്. ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന് ഹൃദയത്തില്‍ ഉറപ്പിച്ച് ഒരാള്‍ സാക്ഷ്യം വഹിച്ചാല്‍ അവന് സ്വര്‍ഗ്ഗമുണ്ടെന്നു സന്തോഷ വാര്‍ത്ത അറിയിക്കാന്‍ അബുഹുറയ്റയെ രണ്ട് പാദുകങ്ങളുമായി താങ്കള്‍ അയച്ചിട്ടുണ്ടോ?’ ‘അതെ’ അവിടുന്ന് പറഞ്ഞു. ഉമര്‍ പറഞ്ഞു: ‘അങ്ങ് അങ്ങനെ ചെയ്യാതിരുന്നാലും. ജനങ്ങള്‍ (പിന്നെ) അതില്‍ ഭാരമേല്‍പ്പിച്ചു (ഒന്നും പ്രവര്‍ത്തിക്കാതെ) ഇരിക്കുമെന്ന് ഞാന്‍ ഭയപ്പെടുന്നു. അതുകൊണ്ട് പ്രവര്‍ത്തിക്കാന്‍ വേണ്ടി അവരെ വിട്ടേക്കുക.’ തിരുമേനി പറഞ്ഞു: ‘എങ്കില്‍ നീ അവരെ വിട്ടേക്കുക.’ (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 1, ഹദീസ്‌ നമ്പര്‍ 52(31)

 

സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 1, ഹദീസ്‌ നമ്പര്‍ 53(32) ല്‍ ഈ ഹദീസ്‌ ആവര്‍ത്തിക്കുന്നു. മുആദിന്‍റെ സംഭവം (ഹദീസ്‌ നമ്പര്‍ 48 ) അനസ്‌ ബ്നു മാലിക്‌ നിവേദനം ചെയ്യുന്നത്. ഇതില്‍ ‘മുആദ് മരണവേളയില്‍ (വിജ്ഞാനം മറച്ചു വെച്ചു) എന്ന കുറ്റത്തില്‍ നിന്ന് ഒഴിവാകുവാനായി ഇക്കാര്യം അറിയിക്കുകയുണ്ടായി’ എന്ന് കൂടിയുണ്ട്.

 

ഹദീസ്‌ നമ്പര്‍ 48 താഴെ കൊടുക്കുന്നു:

 

മുആദ്ബ്നു ജബല്‍ നിവേദനം: ഒരിക്കല്‍ നബി മുന്നിലും, ഞാന്‍ പിന്നിലുമായി ഒരു ഒട്ടകപ്പുറത്ത് യാത്ര ചെയ്യുകയായിരുന്നു. ഒട്ടകക്കട്ടിലിന്‍റെ പിന്‍വശം മാത്രമേ എന്‍റെയും അദ്ദേഹത്തിന്‍റെയും ഇടയ്ക്കു മറയായുണ്ടായിരുന്നുള്ളൂ. ‘ഓ! മുആദ് ബ്നു ജബല്‍!’ അവിടുന്ന് വിളിച്ചു. ഞാന്‍ ഉത്തരം കൊടുത്തു: അതെ പ്രവാചകരേ, ഞാനിതാ. അങ്ങേയ്ക്ക് സദാ സൌഭാഗ്യമുണ്ടായിരിക്കട്ടെ.’ പിന്നെയും അല്പം മുമ്പോട്ടു പോയി. ‘ഓ മുആദ്’ പിന്നെയും അവിടുന്ന് വിളിച്ചു. ‘അതെ പ്രവാചകരേ, ഞാനിതാ. അങ്ങേയ്ക്ക് സൌഭാഗ്യമുണ്ടായിരിക്കട്ടെ.’ പിന്നെയും അല്പം മുമ്പോട്ടു പോയി. ‘ഓ മുആദ്’ പിന്നെയും അവിടുന്ന് വിളിച്ചു. ‘അതെ പ്രവാചകരേ, ഞാനിതാ.. അങ്ങേയ്ക്ക് സദാസൌഭാഗ്യമുണ്ടായിരിക്കട്ടെ.’ ഞാന്‍ പറഞ്ഞു. അവിടുന്നു ചോദിച്ചു: ‘ദാസന്മാര്‍ക്ക് അല്ലാഹുവിനോടുള്ള കടമ എന്താണെന്ന് നിനക്കറിയുമോ?’ ഞാന്‍ പറഞ്ഞു: ‘അല്ലാഹുവിനും അവന്‍റെ ദൂതനുമാണ് ഏറ്റവും അറിവുള്ളവര്‍.’ അപ്പോള്‍ അവിടുന്ന് പറഞ്ഞു: ദാസന്മാര്‍ക്ക് അല്ലാഹുവിനോടുള്ള ബാധ്യത അവനെ ആരാധിക്കുക, അവനോട് ഒന്നിനെയും പങ്കു ചേര്‍ക്കാതിരിക്കുക എന്നതാണ്.’ തുടര്‍ന്ന്‍ അല്പംകൂടി സഞ്ചരിച്ചിട്ട് അവിടുന്ന് വിളിച്ചു: ‘ഓ മുആദ് ബ്നു ജബല്‍!’ അല്ലാഹുവിന്‍റെ ദൂതരേ, ഞാനിതാ… അങ്ങേയ്ക്ക് സദാ സൌഭാഗ്യമുണ്ടായിരിക്കട്ടെ.’ ഞാന്‍ പറഞ്ഞു. തിരുമേനി ചോദിച്ചു: ‘അവര്‍ അപ്രകാരം പ്രവര്‍ത്തിക്കുന്നതായാല്‍ അല്ലാഹുവിന് അടിമകളോടുള്ള ബാധ്യതയെക്കുറിച്ച് നിനക്കറിയുമോ?’ ‘അല്ലാഹുവും അവന്‍റെ ദൂതനുമാണ് ഏറ്റവും അറിവുള്ളത്.’ ഞാന്‍ പറഞ്ഞു. അപ്പോള്‍ അവിടുന്ന് പറഞ്ഞു: ‘അവരെ ശിക്ഷിക്കാതിരിക്കലാണ്.’ (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 1, ഹദീസ്‌ നമ്പര്‍ 48(30)

 

സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 1, ഹദീസ്‌ നമ്പര്‍ 49,50.51 എന്നിവ ഈ ഹദീസിന്‍റെ ആവര്‍ത്തനങ്ങളാണ്. ഒരു നിവേദനത്തില്‍ ഹദീസിന്‍റെ അവസാനഭാഗത്ത് ഇങ്ങനെ കൂടി വന്നിട്ടുണ്ട്: ഞാന്‍ (മുആദ്) ചോദിച്ചു: ‘ഞാന്‍ ഈ സന്തോഷവാര്‍ത്ത ജനങ്ങളെ അറിയിക്കട്ടെയോ?’ അപ്പോള്‍ തിരുമേനി പറഞ്ഞു: ‘നീ അവരെ സന്തോഷവാര്‍ത്ത അറിയിക്കണ്ട. കാരണം അവര്‍ ഒന്നും പ്രവര്‍ത്തിക്കാതെ അതിനെ ആഗ്രഹിക്കും.’

 

ഉമര്‍ ഇത് മറച്ചു വെക്കാന്‍ നോക്കിയെങ്കിലും ഉസ്മാന്‍ പക്ഷേ അതംഗീകരിച്ചില്ല എന്ന് തോന്നുന്നു. കാരണം ഉസ്മാന്‍ ആ കാര്യം വെട്ടിത്തുറന്നു പറഞ്ഞ ഹദീസ്‌ കാണൂ:

 

ഉസ്മാന്‍ നിവേദനം: നബി പറഞ്ഞു: ‘അല്ലാഹു അല്ലാതെ ആരാധ്യനില്ലെന്നു അറിഞ്ഞുകൊണ്ട് മരിച്ചവന്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്നതാണ്.’ (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 1, ഹദീസ്‌ നമ്പര്‍ 43(26)

 

ഇനി ഹൃദയത്തില്‍ വിശ്വസിച്ചില്ലെങ്കിലും വായ്‌ കൊണ്ട് ചുമ്മാ പറഞ്ഞാലും അവന് നരകശിക്ഷയില്‍ നിന്നു മോചനവും സ്വര്‍ഗ്ഗത്തിലേക്ക്‌ പ്രവേശനവുമുണ്ട്. (ഈ പഠിപ്പിക്കല്‍ ബൈബിളില്‍ ഇല്ല എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ) ഈ ഹദീസ്‌ ശ്രദ്ധിച്ചോളൂ:

 

മഹ്മൂദ്‌ ബ്നുല്‍ റബീഅ് നിവേദനം: ഞാന്‍ ഒരിക്കല്‍ മദീനയില്‍ വന്നപ്പോള്‍ ഉത്ബാനെ കണ്ടു. ഞാന്‍ പറഞ്ഞു: ‘നിങ്ങളെക്കുറിച്ച് ചില വര്‍ത്തമാനങ്ങളെല്ലാം എനിക്ക് ലഭിച്ചിട്ടുണ്ടല്ലോ.’ ഉത്ബാന്‍ പറയുന്നു: ‘എന്‍റെ കണ്ണിന് രോഗം ബാധിച്ചു. അപ്പോള്‍ ഞാന്‍ നബിയുടെ അടുത്തേക്ക്‌ ആളെ അയച്ചു: താങ്കള്‍ എന്‍റെ അടുത്തു വരികയും എന്‍റെ വീട്ടില്‍ വെച്ചു നമസ്കരിക്കുകയും ചെയ്യുന്നതു ഞാന്‍ ഇഷ്ടപ്പെടുന്നു. എന്നാല്‍ എനിക്ക് ആ സ്ഥലം നമസ്കാരസ്ഥലമാക്കാമായിരുന്നു. അങ്ങനെ നബിയും അല്ലാഹു ഉദ്ദേശിച്ച തന്‍റെ അനുചരന്മാരും കൂടി വീട്ടില്‍ വരികയും, പ്രവേശിച്ച ഉടനെ അവിടുന്ന് നമസ്കരിക്കുകയും, അനുചരന്മാര്‍ തമ്മില്‍ സംസാരിച്ചു കൊണ്ടിരിക്കുകയും ചെയ്തു. പിന്നെ (കപടവിശ്വാസികളുടെ പ്രവര്‍ത്തനങ്ങളുടെ) പ്രധാന ഉത്തരവാദിത്തവും വലിയ പങ്കും അവര്‍ മാലിക്‌ ബ്നു ദുഖ്‌ശമിലേക്ക് ചേര്‍ത്തി പറഞ്ഞു. തിരുമേനി അയാള്‍ക്കെതിരില്‍ നാശത്തിന് വേണ്ടി പ്രാര്‍ത്ഥിച്ചിരുന്നെങ്കില്‍, അത് മുഖേന അയാള്‍ക്ക് നാശം ബാധിക്കുമല്ലോ എന്ന് അവര്‍ ആശിച്ചു. അങ്ങനെ നബി നമസ്കാരം നിര്‍വ്വഹിച്ച ശേഷം ഇങ്ങനെ ചോദിച്ചു: ‘അയാള്‍ അല്ലാഹു അല്ലാതെ ആരാധ്യനില്ലെന്നും ഞാന്‍ അല്ലാഹുവിന്‍റെ ദൂതനാണെന്നും സാക്ഷ്യം വഹിക്കുന്നില്ലേ?’ ‘അതെ, അയാള്‍ അത് പറയുന്നു. (പക്ഷെ) അയാളുടെ ഉള്ളില്‍ അതില്ല’ എന്ന് അവര്‍ പറഞ്ഞു. അപ്പോള്‍ അവിടുന്ന് പറഞ്ഞു: ‘ആര്‍ അല്ലാഹുവല്ലാതെ ആരാധ്യനില്ലെന്നും ഞാന്‍ അല്ലാഹുവിന്‍റെ ദൂതനാണെന്നും സാക്ഷ്യം വഹിക്കുന്നുവോ അവന്‍ നരകത്തില്‍ പ്രവേശിക്കുകയില്ല. അല്ലെങ്കില്‍ നരകം അവനെ ഭക്ഷിക്കുകയില്ല.’ അനസ്‌ പറയുന്നു: ഈ ഹദീസ്‌ എന്നെ വിസ്മയിപ്പിച്ചിരിക്കുന്നു. അതുകൊണ്ട് ഞാന്‍ എന്‍റെ മകനോട്‌ ഇതെഴുതുക എന്ന് കല്‍പ്പിക്കുകയും അവന്‍ എഴുതി വെക്കുകയും ചെയ്തു.’ (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 1, ഹദീസ്‌ നമ്പര്‍ 54(33)

 

എങ്ങനെയുണ്ട് എന്ന് നോക്കൂ. ഹൃദയത്തില്‍ വിശ്വസിച്ചില്ലെങ്കിലും വായ്‌ കൊണ്ട് ഏറ്റുപറഞ്ഞാല്‍ മതി, അവന്‍ നരകത്തില്‍ പോകില്ല എന്നാണ് മുഹമ്മദ്‌ പറയുന്നത്. എന്നാല്‍ ബൈബിള്‍ പറയുന്നത് ഇപ്രകാരമാണ്: “യേശുവിനെ കര്‍ത്താവു എന്നു വായികൊണ്ടു ഏറ്റുപറകയും ദൈവം അവനെ മരിച്ചവരില്‍ നിന്നു ഉയിര്‍ത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ടു വിശ്വസിക്കയും ചെയ്താല്‍ നീ രക്ഷിക്കപ്പെടും. ഹൃദയം കൊണ്ടു നീതിക്കായി വിശ്വസിക്കയും വായികൊണ്ടു രക്ഷക്കായി ഏറ്റുപറകയും ചെയ്യുന്നു” (റോമര്‍.10:9,10).

 

ഉമറിനും കൂട്ടര്‍ക്കും മുഹമ്മദിന്‍റെ മേല്‍ ഉണ്ടായിരുന്ന സ്വാധീനം എത്ര വലുതായിരുന്നു എന്ന് ഈ ഹദീസുകള്‍ നമ്മളോട് പറയുന്നു. അല്ലാഹുവിനെക്കാളും മലക്കിനെക്കാളും മുഹമ്മദ്‌ അനുസരിച്ചിരുന്നത് ഉമറിനെ ആണെന്നുള്ള സത്യവും ഈ ഹദീസുകള്‍ വായിക്കുന്നവര്‍ക്ക് പിടി കിട്ടും. മലക്കിന്‍റെ സന്ദേശത്തെ ഉമര്‍ അട്ടിമറിച്ചത് കൊണ്ട് ഇന്നും പാവം മുസ്ലീങ്ങള്‍ തെറ്റായ കാര്യം വിശ്വസിച്ചുകൊണ്ട് നാശത്തിലേക്കാണ് പൊയ്ക്കൊണ്ടിരിക്കുന്നത്!!

]]>
https://sathyamargam.org/2014/01/%e0%b4%9c%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81%e0%b4%82-%e0%b4%a6%e0%b5%82%e0%b4%a4%e0%b5%8d/feed/ 1
മുഹമ്മദിന്‍റെ ഇരട്ടത്താപ്പുകള്‍ (ഭാഗം-1) https://sathyamargam.org/2013/07/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%87%e0%b4%b0%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be/ https://sathyamargam.org/2013/07/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%87%e0%b4%b0%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be/#comments Fri, 19 Jul 2013 17:27:26 +0000 http://www.sathyamargam.org/?p=754 മുസ്ലീങ്ങള്‍ അവരുടെ പ്രവാചകനായ മുഹമ്മദിനെ എപ്പോഴും പൊക്കിപ്പറയുന്നത് സ്ഥിരം സംഭവമാണ്. എന്നാല്‍ ഖുര്‍ആനും ഹദീസുകളും നിഷ്പക്ഷബുദ്ധ്യാ പരിശോധിച്ചാല്‍ ഇവരീപ്പറയുന്ന മുഹമ്മദിന്‍റെ ചിത്രമല്ല നമുക്ക്‌ അതില്‍ നിന്ന് കിട്ടുന്നത്. അല്ലാഹുവിനെപ്പോലെ തന്നെ മുഹമ്മദും സ്വന്തം വാക്കുകള്‍ക്ക് പോലും യാതൊരു വിലയും കല്പിക്കാതിരുന്ന ആളായിരുന്നോ എന്ന സന്ദേഹമാണ് ഹദീസുകള്‍ വായിക്കുമ്പോള്‍ നമുക്ക്‌ ഉണ്ടാകുന്നത്. ചില ഹദീസുകള്‍ നമുക്ക്‌ പരിശോധിക്കാം:

 

സൈദ്‌ ബ്നുസാബിത് നിവേദനം: നബി പറഞ്ഞത് ഞാന്‍ കേട്ടിരിക്കുന്നു: ‘അഗ്നി സ്പര്‍ശിച്ചത് (വേവിച്ച സാധനം ഭക്ഷിച്ചത് ) കാരണം വുദു ചെയ്യണം.’ (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 3, ഹദീസ്‌ നമ്പര്‍ 90 (351)

 

അബ്ദുല്ലാഹിബ്നു ഇബ്രാഹിം ബ്നു ഖാരിള് നിവേദനം: ഒരിക്കല്‍ അബു ഹുറയ്റ പള്ളിയില്‍ നിന്നു വുദു എടുക്കുന്നത് കണ്ടു. അപ്പോള്‍ അദ്ദേഹം (അബുഹുറയ്റ) പറഞ്ഞു: ഒരു കഷ്ണം പാല്‍ക്കട്ടി തിന്നത് കൊണ്ട് മാത്രമാണ് ഞാന്‍ വുദു എടുക്കുന്നത്. കാരണം നബി പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്: ‘അഗ്നി സ്പര്‍ശിച്ചത് (വേവിച്ച സാധനം ഭക്ഷിച്ചത്) കാരണം വുദു ചെയ്യണം.’ (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 3, ഹദീസ്‌ നമ്പര്‍ 352)

 

സഈദ്‌ ബ്നുഖാലിദ്‌ നിവേദനം: വേവിച്ച ആഹാരം കഴിച്ചവന്‍റെ വുദുവിനെ സംബന്ധിച്ച് അദ്ദേഹം ഉര്‍വ്വത് ബ്നു സുബൈറിനോട് ചോദിച്ചു. അപ്പോള്‍ ഉര്‍വ്വത് പറഞ്ഞു: റസൂലിന്‍റെ പത്നി ആഇശ പറയുന്നത് ഞാന്‍ കേട്ടിരിക്കുന്നു. റസൂല്‍ പറഞ്ഞിരിക്കുന്നു: അഗ്നി സ്പര്‍ശിച്ചത് (വേവിച്ച സാധനം ഭക്ഷിച്ചത് ) കാരണം വുദു ചെയ്യണം.’ (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 3, ഹദീസ്‌ നമ്പര്‍ 353)

 

ഇതിന് പ്രത്യകിച്ചു ഒരു വിശദീകരണമോ വ്യാഖ്യാനമോ ആവശ്യമില്ലല്ലോ. എന്നാല്‍ അനുയായികള്‍ക്ക്‌ ഇങ്ങനെയുള്ള കല്പന നല്‍കിയ മുഹമ്മദ്‌ സ്വന്തം കാര്യത്തില്‍ എന്താണ് ചെയ്തത് എന്ന് നോക്കാം:

 

ഇബ്നു അബ്ബാസ്‌ നിവേദനം: നബി ഒരാട്ടിന്‍റെ തോള്‍കൈയുടെ മാംസം ഭക്ഷിക്കുകയും, വുദു എടുക്കാതെ നമസ്കരിക്കുകയും ചെയ്തു.’ (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 3, ഹദീസ്‌ നമ്പര്‍ 91 (354)

 

ഇബ്നു അബ്ബാസ്‌ നിവേദനം: നബി അല്പം മാംസമുള്ള ഒരു എല്ല്- അല്ലെങ്കില്‍ മാംസം ഭക്ഷിക്കുകയും- എന്നിട്ട് നമസ്കരിക്കുകയും ചെയ്തു. അദ്ദേഹം വുദു എടുക്കാതെ, വെള്ളം തൊടുക പോലും ചെയ്യാതെ നമസ്കരിക്കുകയും ചെയ്തു.’ (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 3, ഹദീസ്‌ നമ്പര്‍ 92)

 

ജഅ്ഫര്‍ ബ്നു അംറ്‌ നിവേദനം: നബി ഒരാടിന്‍റെ തോള്‍കൈ കഷ്ണിക്കുന്നതും അതില്‍ നിന്നു ഭക്ഷിക്കുന്നതും ഞാന്‍ കണ്ടു. ഉടനേ നമസ്കാരത്തിന് വിളിക്കപ്പെട്ടപ്പോള്‍ കത്തി താഴെയിട്ടു അദ്ദേഹം എഴുന്നേറ്റു പോകുകയും നമസ്കരിക്കുകയും ചെയ്തു. അദ്ദേഹം വുദു ചെയ്തിരുന്നില്ല.’ (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 3, ഹദീസ്‌ നമ്പര്‍ 93)

 

ഇതില്‍ നിന്നും മനസ്സിലാകുന്നത്, ഒന്നുകില്‍ മുഹമ്മദ്‌ അഗ്നി തൊടാത്ത പച്ച മാംസം ആണ് തിന്നത്, അല്ലെങ്കില്‍ വിശപ്പ്‌ വന്നപ്പോള്‍ വേവിച്ച ഇറച്ചി വിഴുങ്ങുന്നതിനു മുന്‍പേ മുഹമ്മദ്‌ സ്വന്തം വാക്കുകള്‍ തന്നെ വിഴുങ്ങി എന്നതാണ്. മുഹമ്മദ്‌ അഗ്നി തൊടാത്ത പച്ചമാംസം ആണ് തിന്നത് എന്ന് പറഞ്ഞു ആരെങ്കിലും മുഹമ്മദ്‌ വാക്കിന് വ്യവസ്ഥയുള്ളവാനാണ് എന്ന് വാദിക്കാന്‍ വരികയാണെങ്കില്‍ താഴെയുള്ള ഹദീസുകള്‍ ആ വാദത്തെയും നിരാകരിക്കുന്നു:

 

അബുറാഫിഅ് നിവേദനം: ഞാന്‍ നബിക്ക്‌ ആടിന്‍റെ കരള്‍ വേവിച്ചു കൊടുത്തിരുന്നു. അനന്തരം അദ്ദേഹം വുദു എടുക്കാതെ തന്നെ നമസ്കരിച്ചുവെന്നതിനു ഞാന്‍ സാക്ഷ്യം വഹിക്കുന്നു. (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 3, ഹദീസ്‌ നമ്പര്‍ 94(357)

 

ഇബ്നു അബ്ബാസ്‌ നിവേദനം: നബി ഒരിക്കല്‍ വസ്ത്രം ധരിച്ചു നമസ്കരിക്കാനായി പുറപ്പെട്ടു. അപ്പോള്‍ കുറച്ചു റൊട്ടിയും മാംസവും പാരിതോഷികമായി കൊണ്ടുവരപ്പെട്ടു. അദ്ദേഹം അതില്‍നിന്നു മൂന്നു പിടി ഭക്ഷിക്കുകയും ജനങ്ങള്‍ക്ക് ഇമാമായി നമസ്കരിക്കുകയും ചെയ്തു. അദ്ദേഹം വെള്ളം തൊട്ടിട്ടില്ല.’ (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 3, ഹദീസ്‌ നമ്പര്‍ 96 (359)

 

എങ്ങനെയുണ്ട് കാര്യം? “ആടിന്‍റെ കരള്‍ വേവിച്ചു കൊടുത്തു” എന്നാണ് പറഞ്ഞിരിക്കുന്നത്. മുഹമ്മദിന്‍റെ കാലത്ത് മൈക്രോവേവ് ഒവ്നോന്നും കണ്ടുപിടിച്ചിട്ടില്ല എന്ന കാര്യത്തില്‍ മുസ്ലീങ്ങള്‍ക്ക് എതിരഭിപ്രായം ഉണ്ടാകും എന്ന് തോന്നുന്നില്ല. അതുകൊണ്ട് ആടിന്‍റെ കരള്‍ വേവിച്ചതും പിന്നെ റൊട്ടി വേവിച്ചതും അഗ്നി ഉപയോഗിച്ച് തന്നെയാണ് എന്ന് മുസ്ലീങ്ങളും വിശ്വസിക്കുമല്ലോ. ഓരോ സമയത്ത് ഓരോന്ന് പറയുകയും പിന്നീട് അതിനെതിരായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് മുഹമ്മദിന്‍റെ ജന്മസിദ്ധമായ കഴിവാണ് എന്ന് ഒരാള്‍ സംശയിച്ചാല്‍ അയാളെ കുറ്റം പറയാനൊക്കുമോ? ഈ ഹദീസുകള്‍ക്ക് ചില ഇസ്ലാമിക പണ്ഡിതന്മാര്‍ പറയുന്ന ന്യായീകരണം “വേവിച്ച ഭക്ഷണം കഴിച്ചവന്‍ വുദു എടുക്കണം എന്ന നിയമം ദുര്‍ബ്ബലപ്പെടുത്തിയിരിക്കുന്നു” എന്നാണ്. ഈ വിശദീകരണം ചെലവാക്കാന്‍ അങ്ങാടി വേറെ നോക്കണം, ചിന്താശേഷിയുള്ള ആളുകളുടെ അടുത്തു ഇത് ചിലവാകില്ല.

 

“വേവിച്ച ഭക്ഷണം കഴിച്ചവന്‍ വുദു എടുക്കണം” എന്ന നിയമം ആരുടെയാണ്? മലക്കിന്‍റെയോ അതോ മുഹമ്മദിന്‍റെയോ? മലക്ക്‌ കൊണ്ടുവന്ന നിയമം ആയിരുന്നെങ്കില്‍ അത് ഖുര്‍ആനില്‍ കാണുമായിരുന്നു. എന്നാല്‍ ഖുര്‍ആനില്‍ അല്ല, ഹദീസുകളില്‍ ആണ് ഈ നിയമം കാണുന്നത് എന്നതിനാല്‍ മലക്കിലൂടെയല്ല, മുഹമ്മദിലൂടെയാണ് ഈ നിയമം വന്നത് എന്ന് മനസ്സിലാക്കാം. മുഹമ്മദ്‌ എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ “വേവിച്ച ഭക്ഷണം കഴിച്ചവന്‍ വുദു എടുക്കണം എന്ന നിയമം ദുര്‍ബ്ബലപ്പെടുത്തപ്പെട്ടിരിക്കുന്നു” എന്ന്? ഒന്ന് കാണിച്ചു തരാമോ? ഇല്ല എന്നാണ് നിങ്ങളുടെ ഉത്തരമെങ്കില്‍ പിന്നെ എന്ത് തെളിവിന്‍റെ പുറത്താണ് “ആ നിയമം ദുര്‍ബ്ബലപ്പെടുത്തപ്പെട്ടിരിക്കുന്നു” എന്ന് നിങ്ങള്‍ പറയുന്നത്? ഇനി “വേവിച്ച ഭക്ഷണം കഴിച്ചവന്‍ വുദു എടുക്കണം എന്ന നിയമം ദുര്‍ബ്ബലപ്പെടുത്തപ്പെട്ടിരിക്കുന്നു” എന്ന് മുഹമ്മദ്‌ വേറെ എവിടെയെങ്കിലും പറഞ്ഞതായി നിങ്ങള്‍ തെളിവ് കൊണ്ടുവരികയാണെങ്കില്‍ ഞങ്ങളുടെ ചോദ്യം, “എന്തിനാണ് ആദ്യം ഇങ്ങനെ ഒരു നിയമം കൊടുത്തത്?” എന്നുള്ളതാണ്. “വേവിച്ച ഭക്ഷണം കഴിച്ചവന്‍ വുദു എടുത്തില്ലെങ്കിലും കുഴപ്പമില്ല” എന്ന് പില്‍ക്കാലത്ത് സ്വന്തം പ്രവൃത്തിയുടെ അടിസ്ഥാനത്തില്‍ നിയമം മാറ്റുന്നതിനേക്കാള്‍ മുഹമ്മദിന് നല്ലതായിരുന്നില്ലേ, അങ്ങനെയൊരു നിയമം കൊടുക്കാതെ ഇരിക്കുന്നത്?

]]>
https://sathyamargam.org/2013/07/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%87%e0%b4%b0%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be/feed/ 3
മുഹമ്മദിന്‍റെ പ്രവാചകത്വം, ഭാഗം-6 https://sathyamargam.org/2013/07/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%be%e0%b4%9a%e0%b4%95%e0%b4%a4-6/ https://sathyamargam.org/2013/07/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%be%e0%b4%9a%e0%b4%95%e0%b4%a4-6/#respond Tue, 09 Jul 2013 18:32:55 +0000 http://www.sathyamargam.org/?p=746 IX. ദൈവത്തില്‍ നിന്നുള്ള പ്രവാചകന്‍ തന്‍റെ പ്രവാചകത്വത്തിന് തെളിവായി അമാനുഷിക ദൃഷ്ടാന്തങ്ങള്‍ കൊണ്ടുവന്നിരുന്നു. എന്നാല്‍ മുഹമ്മദിന് അമാനുഷിക കൃത്യങ്ങള്‍ ഒന്നും ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല എന്ന് ഖുര്‍ആന്‍ സാക്ഷീകരിക്കുന്നു.

 

മുഹമ്മദ്‌ അത്ഭുത പ്രവൃത്തികള്‍ ചെയ്തിട്ടുണ്ടെന്നാണ് ഭൂരിഭാഗം മുസ്ലീങ്ങളും വിശ്വസിക്കുന്നത്. എന്നാല്‍ ഖുര്‍ആന്‍ ഈ വിശ്വാസത്തെ ഖണ്ഡിക്കുന്നു. നമുക്ക്‌ ചില ആയത്തുകള്‍ നോക്കാം:

 

സൂറാ.10:20, സൂറാ.13:7, സൂറാ.6:37,109; സൂറാ.11:12, സൂറാ.13:27, സൂറാ.17:90-92, സൂറാ.20:133, സൂറാ.21:5, സൂറാ.25:7,8

 

എന്നീ ഭാഗങ്ങളില്‍ എല്ലാം ജനങ്ങള്‍ മുഹമ്മദിനോട്‌ പ്രവാചകത്വത്തിന് അടയാളം ആവശ്യപ്പെടുകയാണ്. അദ്ദേഹത്തിന്‍റെ മറുപടി “ദൃഷ്ടാന്തം അല്ലാഹുവിന്‍റെ പക്കലാണുള്ളത്; ഞാന്‍ നിങ്ങളെപ്പോലെ വെറുമൊരു മനുഷ്യന്‍ മാത്രമല്ലേ” എന്നാണു. ബൈബിളില്‍ യേശുക്രിസ്തു ഒഴികെയുള്ള സകല പ്രവാചകരും സാധാരണ മനുഷ്യര്‍ മാത്രമായിരുന്നു. അവര്‍ക്കെല്ലാം അത്ഭുതങ്ങള്‍ ചെയ്യാനുള്ള കഴിവ് ദൈവം കൊടുത്തപ്പോള്‍ ഇവിടെയിതാ പ്രവാചകത്വം അവകാശപ്പെടുന്ന മുഹമ്മദിന് ഒരത്ഭുതം പോലും ചെയ്യാന്‍ കഴിഞ്ഞില്ല എന്ന് ഖുര്‍ആന്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. അടയാളങ്ങളുടെ പിന്‍ബലമില്ലാതെ നടത്തിയ പ്രവാചകത്വ അവകാശവാദത്തിന് യാതൊരു വിലയും കല്പിക്കാന്‍ നമുക്ക്‌ കഴിയുകയില്ല.

 

X. അന്നത്തെ സമകാലീനരായ മനുഷ്യര്‍ക്ക്‌ മുഹമ്മദിനെക്കുറിച്ചും അദ്ദേഹം കൊണ്ടുവന്ന സന്ദേശത്തെക്കുറിച്ചും ഉണ്ടായിരുന്ന അഭിപ്രായപ്രകടനങ്ങള്‍ എന്തൊക്കെയായിരുന്നു?

 

സൂറാ. 21:5- പാഴ്കിനാവുകള്‍ കണ്ട വിവരമാണ് മുഹമ്മദ്‌ പറയുന്നത്. അല്ല, അതവന്‍ കെട്ടിച്ചമച്ചുണ്ടാക്കിയതാണ്.

 

സൂറാ. 15:6 – “നീ ഒരു ഭ്രാന്തന്‍ തന്നെ

 

സൂറാ. 23:25- “ഇവന്‍ ഭ്രാന്ത ബാധിച്ച മനുഷ്യന്‍ മാത്രമാകുന്നു”

 

സൂറാ. 25:4- “ഖുര്‍ആന്‍ അവന്‍ കെട്ടിച്ചമച്ച നുണ മാത്രമാകുന്നു, വേറെ ചില ആളുകള്‍ അവനെ അതിനു സഹായിച്ചിട്ടുമുണ്ട്”

 

സൂറാ. 25:5- “ഇത് പൂര്‍വ്വികന്മാരുടെ കെട്ടുകഥകള്‍ മാത്രമാണ്. ഇവന്‍ അത് എഴുതി വെച്ചിരിക്കുന്നു. എന്നിട്ടത് രാവിലെയും വൈകുന്നേരവും അവന്നു വായിച്ചു കേള്‍പ്പിക്കപ്പെടുന്നു”

 

സൂറാ. 25:8- “മാരണം ബാധിച്ച ഒരാളെ മാത്രമാകുന്നു നിങ്ങള്‍ പിന്‍പറ്റുന്നത്”

 

സൂറാ.68:15 “പൂര്‍വ്വികന്മാരുടെ പുരാണ കഥകള്‍”

 

സൂറാ.83:13- “പൂര്‍വ്വികന്മാരുടെ ഐതിഹ്യങ്ങള്‍ ആകുന്നു ഇത്”

 

ഇതാണ് നാട്ടുകാര്‍ അദ്ദേഹത്തെപ്പറ്റിയും അദ്ദേഹം കൊണ്ടുവന്ന സന്ദേശത്തെപ്പറ്റിയും പറഞ്ഞത്. നാട്ടുകാര്‍ അത് വെറുതെ പറഞ്ഞതല്ല എന്ന് നമുക്ക്‌ ഹദീസുകള്‍ പരിശോധിച്ചാല്‍ മനസ്സിലാകും. വിസ്തരഭയത്താല്‍ രണ്ടു ഹദീസുകള്‍ മാത്രം നല്‍കുന്നു:

 

അബുസഈദുല്‍ ഖുദ്രി നിവേദനം: റസൂല്‍ പറഞ്ഞു: ‘മദീനയില്‍ ഒരു കൂട്ടം ജിന്നുകളുണ്ട്. അവര്‍ ഇസ്ലാം സ്വീകരിച്ചിട്ടുണ്ട്. ഈ പാമ്പുകളെ വല്ലവരും കണ്ടാല്‍ മൂന്നു ദിവസം അവര്‍ക്ക്‌ സാവകാശം നല്‍കണം. അതിനു ശേഷം അവയെ കണ്ടാല്‍ കൊല്ലണം. അത് പിശാചാകുന്നു.” (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 39, ഹദീസ്‌ നമ്പര്‍ 141)

 

“അബു ഹുറൈയ്റ നിവേദനം: റസൂല്‍ പറഞ്ഞു: ഒരാള്‍ ഒറ്റ അടിക്കു ഒരു പല്ലിയെ കൊന്നാല്‍ അവനു ഇത്ര ഇത്ര നന്മയുണ്ട്. രണ്ടാമത്തെ അടിക്കാണ് കൊന്നതെങ്കില്‍ ഒറ്റ അടിക്കു കൊന്നതിനേക്കാള്‍ കുറഞ്ഞ നന്മയും, മൂന്നാമത്തെ അടിക്കാണ് കൊന്നതെങ്കില്‍ രണ്ടാമത്തെ അടിക്കു കൊന്നതിനേക്കാള്‍ കുറഞ്ഞ നന്മയും ഉണ്ട്” (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 39, ഹദീസ്‌ നമ്പര്‍ 146 (2240)

 

പാമ്പിനെയും പല്ലിയേയും കൊല്ലാന്‍ പറഞ്ഞ ആള്‍ പൂച്ചയുടെ കാര്യത്തില്‍ എന്താണ് പറഞ്ഞത് എന്നറിയണ്ടേ? ഇതാ ഹദീസ്‌:

 

“അബ്ദുല്ലാഹ് നിവേദനം: റസൂല്‍ പറഞ്ഞു: ഒരു പൂച്ച കാരണമായി ഒരു സ്ത്രീ ശിക്ഷിക്കപ്പെട്ടു. അതിനെ അവള്‍ ബന്ധനത്തിലാക്കി. അങ്ങനെ അത് ചത്തു. അതുകാരണം അവള്‍ നരകത്തില്‍ പ്രവേശിച്ചു. ബന്ധനത്തിലാക്കിയപ്പോള്‍ അവള്‍ അതിനു ഭക്ഷണവും വെള്ളവും കൊടുത്തില്ല. ഭൂമിയില്‍ നിന്ന് വല്ല പ്രാണികളെയും പിടിച്ചു തിന്നാന്‍ അതിനെ വിട്ടയച്ചതുമില്ല” (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 39, ഹദീസ്‌ നമ്പര്‍ 151)

 

ജിന്നുകള്‍ ഇസ്ലാം സ്വീകരിച്ചു അത് പാമ്പായി മാറി മദീനയുടെ തെരുവിലൂടെ ഇഴഞ്ഞു നടക്കുന്നുണ്ടെന്നും പല്ലിയെ ഒറ്റയടിക്ക് കൊല്ലുന്നവന് കൂടുതല്‍ പ്രതിഫലം ഉണ്ടെന്നും പൂച്ചയെ കൊന്നാല്‍ നരകത്തില്‍ പോകും എന്നുമൊക്കെ ഒരാള്‍ ഇന്ന് നിങ്ങളോട് പറഞ്ഞാല്‍ നിങ്ങള്‍ എങ്ങനെ പ്രതികരിക്കുമോ, അത് മാത്രമേ മുഹമ്മദിന്‍റെ സമകാലീനരായ ആളുകള്‍ അന്ന് പറഞ്ഞുള്ളൂ, അദ്ദേഹത്തിനു ഭ്രാന്തായിരുന്നുവെന്നു.

 

നാട്ടുകാര്‍ അദ്ദേഹത്തിന് ഭ്രാന്താണ് എന്ന് പരഞ്ഞുവെങ്കില്‍ അദ്ദേഹത്തിന്‍റെ ഭാര്യ പറയുന്നത് അദ്ദേഹത്തിനു സിഹ്റു അഥവാ മാരണം ബാധിച്ചിരുന്നു എന്നാണു. മാരണം ബാധിച്ചപ്പോള്‍ അദ്ദേഹത്തിനു താന്‍ ചെയ്യാത്ത കാര്യങ്ങള്‍ ചെയ്തതായി തോന്നി എന്ന് ആഇശ എടുത്തു പറയുന്നുണ്ട്. അദ്ദേഹത്തിനു അങ്ങനെ പല തോന്നലുകളും ഉണ്ടായി, ഈന്തപ്പന ശൈത്താന്‍റെ തലപോലെ തോന്നിയെന്നു പറയുന്നു. ഇല്ലാത്ത കാര്യങ്ങള്‍ ഉണ്ടെന്നും ഉള്ള കാര്യങ്ങള്‍ ഇല്ലെന്നുമൊക്കെ തോന്നുന്നത് മാരണം ബാധിച്ച അവസ്ഥയില്‍ സാധാരണമാണ്. അങ്ങനെ അദ്ദേഹത്തിനു തോന്നിയ കാര്യങ്ങളാണ് ഇന്നത്തെ ഖുര്‍ആനില്‍ ഉള്ളത്. എന്തൊക്കെയാണ് അദ്ദേഹത്തിനു തോന്നിയത്‌?

 

യേശു ക്രിസ്തു ദൈവമല്ല എന്നദ്ദേഹത്തിനു തോന്നി,

യേശുക്രിസ്തു ദൈവപുത്രനല്ല എന്നദ്ദേഹത്തിന് തോന്നി,

യേശുക്രിസ്തു ക്രൂശിക്കപ്പെട്ടിട്ടില്ല എന്നദ്ദേഹത്തിന് തോന്നി,

ഉസൈര്‍ ദൈവപുത്രനാണ് എന്ന് യെഹൂദന്മാര്‍ വിശ്വസിക്കുന്നുണ്ട് എന്നദ്ദേഹത്തിന് തോന്നി,

താന്‍ പ്രവാചകനാണ് എന്നദ്ദേഹത്തിനു തോന്നി,

അല്ലാഹു ദൈവമാണ് എന്നദ്ദേഹത്തിനു തോന്നി.

 

ഇങ്ങനെയുള്ള എണ്ണിയാലൊടുങ്ങാത്ത തോന്നലുകളാണ് അദ്ദേഹം കൊണ്ടുവന്ന സന്ദേശം! അത് സത്യവുമായി പുലബന്ധം പോലും ഉള്ളതല്ല. നിങ്ങളും അത് മാരണം ബാധിച്ച ആളുടെ തോന്നലുകളായി മാത്രം വിചാരിച്ചാല്‍ മതി. അതിനു കൂടുതല്‍ വിലകൊടുക്കേണ്ടതില്ല. ദുരാത്മാക്കളുടെ ശക്തിക്ക് കീഴ്പ്പെട്ട ഒരു വ്യക്തി പറയുന്ന വാക്കുകളെ എങ്ങനെയാണ് നിത്യജീവനിലേക്ക് പ്രവേശിക്കേണ്ടതിനു ഉറപ്പുള്ള അടിസ്ഥാനമായി ഒരാള്‍ക്ക് സ്വീകരിക്കാന്‍ കഴിയുന്നത്? മാത്രമല്ല,

 

സൂറാ. 46:9 –ല്‍ വായിക്കുന്നത് ഇങ്ങനെയാണ്: “(നബിയേ,) പറയുക: ഞാന്‍ ദൈവദൂതന്‍മാരില്‍ ഒരു പുതുമക്കാരനൊന്നുമല്ല. എന്നെക്കൊണ്ടോ നിങ്ങളെക്കൊണ്ടോ എന്ത്‌ ചെയ്യപ്പെടും എന്ന്‌ എനിക്ക്‌ അറിയുകയുമില്ല. എനിക്ക്‌ ബോധനം നല്‍കപ്പെടുന്നതിനെ പിന്തുടരുക മാത്രമാകുന്നു ഞാന്‍ ചെയ്യുന്നത്‌. ഞാന്‍ വ്യക്തമായ താക്കീതുകാരന്‍ മാത്രമാകുന്നു.”

 

“എന്നെക്കൊണ്ടോ നിങ്ങളെക്കൊണ്ടോ എന്ത്‌ ചെയ്യപ്പെടും എന്ന്‌ എനിക്ക്‌ അറിയുകയില്ല” എന്ന് ഏറ്റു പറഞ്ഞ ഒരു വ്യക്തിക്ക് അഥവാ സ്വന്തം ഭാവി എന്തായിരിക്കും എന്നുറപ്പിക്കാന്‍ കഴിയാത്ത ബഹുമാന്യനായ മുഹമ്മദിന് എങ്ങനെ തന്‍റെ അനുയായികള്‍ക്ക് സ്വര്‍ഗ്ഗം വാഗ്ദാനം ചെയ്യാന്‍ കഴിയും? അദ്ദേഹത്തെ അനുഗമിച്ചത് കൊണ്ട് സ്വര്‍ഗ്ഗം ലഭിക്കും എന്നുള്ള വിശ്വാസത്തിനു യാതൊരു അടിസ്ഥാനവുമില്ല എന്ന് ഈ ആയത്തില്‍ നിന്നും നമുക്ക്‌ മനസ്സിലാക്കാന്‍ കഴിയും.

നിഗമനം:

 

നാം ധാരാളം തെളിവുകള്‍ പരിശോധിച്ച് നോക്കുകയുണ്ടായി. ആ തെളിവുകള്‍ എല്ലാം തന്നെ മുഹമ്മദിന്‍റെ പ്രവാചകത്വാവകാശത്തെ നിരസിക്കുന്നതാണ് എന്നും നാം കാണുകയുണ്ടായി. യാതൊരു വിധത്തിലും അദ്ദേഹത്തെ സത്യദൈവത്തില്‍ നിന്നുള്ള പ്രവാചകനായി അംഗീകരിക്കുവാന്‍ ചിന്താശേഷിയുള ആര്‍ക്കും കഴിയുകയില്ല എന്നും നാം മനസ്സിലാക്കി. ധാര്‍മ്മികതയുട കാര്യത്തിലായാലും ദൈവിക ബന്ധത്തിന്‍റെ കാര്യത്തിലായാലും ഒരു പ്രവാചകനുണ്ടായിരിക്കേണ്ട  യാതൊരു യോഗ്യതയും മുഹമ്മദിനില്ല എന്നത് സുവ്യക്തമായ കാര്യങ്ങളാണ്. അത് കൊണ്ട് മുസ്ലീം സ്നേഹിതര്‍ വസ്തുതകളെ വിശകലനം ചെയ്തു കൊണ്ട് ഒരു പുനര്‍ വിചിന്തിനത്തിനു തയ്യാറാകുക. ഇസ്ലാമിക പ്രമാണങ്ങള്‍ വെച്ചുകൊണ്ട് നോക്കിയാല്‍പ്പോലും ഒരു പ്രവാചകനാകാനുള്ള യോഗ്യതയില്ലാത്ത മുഹമ്മദിനെ ഇനിയും അനുഗമിക്കുന്നതെന്തിനു? തനിക്ക്‌ എന്ത് ഭവിക്കാന്‍ പോകുന്നു എന്നറിയാത്ത ഒരാളെ അനുഗമിച്ചത് കൊണ്ട് നിങ്ങള്‍ക്ക്‌ എന്താണ് കിട്ടാന്‍ പോകുന്നത് എന്ന് നിങ്ങള്‍ക്കെങ്ങനെ ഉറപ്പിച്ചു പറയാന്‍ കഴിയും? എന്നാല്‍ കര്‍ത്താവായ യേശുക്രിസ്തുവില്‍ വിശ്വസിക്കുന്നവര്‍ക്ക്‌ ആ ക്ഷണം തന്നെ നിത്യജീവന്‍  ലഭിക്കും എന്ന് ബൈബിള്‍ ഉറപ്പിച്ചും തറപ്പിച്ചും പറയുന്നു. നിങ്ങള്‍ക്ക്‌ വേണ്ടി കാല്‍വരി ക്രൂശില്‍ സ്വയം യാഗമായിത്തീര്‍ന്ന യേശുക്രിസ്തുവിനെ ഇന്ന് തന്നെ നിങ്ങളുടെ ജീവിതത്തിന്‍റെ കര്‍ത്താവായി സ്വീകരിച്ചു ആത്യന്തികമായ നരകശിക്ഷയില്‍ നിന്നും വിടുതല്‍ നേടി കര്‍ത്താവിന്‍റെ രാജ്യത്തില്‍ പ്രവേശിക്കാന്‍ തയ്യാറാവുക…                      (അവസാനിച്ചു)

]]>
https://sathyamargam.org/2013/07/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%be%e0%b4%9a%e0%b4%95%e0%b4%a4-6/feed/ 0
മുഹമ്മദിന്‍റെ പ്രവാചകത്വം, ഭാഗം-5 https://sathyamargam.org/2013/07/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%be%e0%b4%9a%e0%b4%95%e0%b4%a4-5/ https://sathyamargam.org/2013/07/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%be%e0%b4%9a%e0%b4%95%e0%b4%a4-5/#respond Tue, 09 Jul 2013 18:14:54 +0000 http://www.sathyamargam.org/?p=740 VII. പ്രവാചകന്മാര്‍ക്ക് ദുരാത്മാക്കളുടെ മേല്‍ അധികാരവും അവയെ കീഴടക്കാനുള്ള ശക്തിയും ദൈവം നല്‍കിയിട്ടുണ്ട്.

 

 

ബൈബിളിലെ ദൈവം പ്രവാചകന്മാര്‍ക്ക് മാത്രമല്ല, പ്രവാചകന്മാരെ അനുഗമിക്കുന്ന സാധാരണ വിശ്വാസികള്‍ക്കും ദുരാത്മാക്കളുടെ മേല്‍ അധികാരം കൊടുത്തിട്ടുണ്ട്. എന്നാല്‍ മുഹമ്മദിന് ദുരാത്മാക്കളുടെ മേല്‍ അധികാരം ഉണ്ടായിരുന്നില്ല എന്ന് മാത്രമല്ല, അദ്ദേഹം അവയ്ക്ക് വിധേയനായി ജീവിക്കുകയും ചെയ്തു എന്നുള്ളതാണ് സത്യം. ഹദീസ്‌ നോക്കാം:

 

‘ആഇശ നിവേദനം: ബനീസുറൈഖിലെ ജൂതന്മാരില്‍പ്പെട്ട ലബീദ്‌ ബ്നുല്‍ അഅ്സം എന്ന് പറയപ്പെടുന്ന ഒരു ജൂതന്‍ നബിക്ക്‌ സിഹ്റു ചെയ്തു. അവര്‍ (ആഇശ) പറയുന്നു: അങ്ങനെ നബിക്ക് ചെയ്യാത്ത കാര്യങ്ങള്‍ ചെയ്തതായി തോന്നാന്‍ തുടങ്ങി. ഒരു ദിവസം അല്ലെങ്കില്‍ ഒരു ദിവസം രാത്രി പ്രാര്‍ഥിച്ചു. വീണ്ടും പ്രാര്‍ഥിച്ചു. വീണ്ടും പ്രാര്‍ഥിച്ചു. പിന്നീട് പറഞ്ഞു: ‘ആഇശാ, ഞാന്‍ അല്ലാഹുവിനോട് ചോദിച്ച കാര്യം അല്ലാഹു എനിക്ക് നല്‍കിയത് നീ അറിഞ്ഞോ? രണ്ടാളുകള്‍ എന്‍റെ അരികെ വന്നു. ഒരാള്‍ എന്‍റെ തലയുടെ അടുത്തും, മറ്റെയാള്‍ എന്‍റെ രണ്ടു കാലുകള്‍ക്കരികിലും ഇരുന്നു. തലയുടെ അടുത്തുള്ള ആള്‍ എന്‍റെ ഇരു കാലുകളുടെ അടുത്തുള്ള ആളോട് ചോദിച്ചു: -കാലുകള്‍ക്കടുത്തുള്ള ആള്‍ തലക്കരികിലുള്ള ആളോടാണെന്നും പറഞ്ഞിട്ടുണ്ട്- ‘ഈ മനുഷ്യനിലെ രോഗം എന്താണ്?’ അയാള്‍ പറഞ്ഞു: ‘ഇയാള്‍ക്ക്‌ സിഹ്റ് ബാധിച്ചിരിക്കുന്നു’. ആരാണ് മാരണം ചെയ്തതെന്ന് അദ്ദേഹം ചോദിച്ചു. ലബീദ്‌ ബ്നുല്‍ അഅ്സ്വമാണെന്ന് മറ്റേ ആള്‍ പറഞ്ഞു. അയാള്‍ വീണ്ടും ചോദിച്ചു: ‘സിഹ്റിനു എന്താണ് ഉപയോഗിച്ചത്?’ മറ്റേ ആള്‍ പറഞ്ഞു: ‘ചീര്‍പ്പും മുടിയുമാണ്.’ അതുപോലെ ഈത്തപ്പനയുടെ ആണ്‍കുലയുടെ പാളയാണെന്നും പറഞ്ഞു. എവിടെയാണ് അതെന്നു ഒന്നാമത്തെ ആള്‍ ചോദിച്ചു. അത് ദീഅര്‍വാന്‍ കിണറ്റിലാണെന്നു പറഞ്ഞു. അങ്ങനെ നബി തന്‍റെ സ്വഹാബിമാരില്‍ ഒരു കൂട്ടം ആളുകളോടൊപ്പം അവിടെ ചെന്നു. പിന്നീട് നബി ആഇശയോട് പറഞ്ഞു: ‘ആഇശാ, അതിലെ വെള്ളം മൈലാഞ്ചി ചീഞ്ഞൊലിക്കുന്ന വെള്ളം പോലെയും, അവിടത്തെ ഈത്തപ്പന ശൈത്വാന്മാരുടെ തല പോലെയും ഉണ്ട്’. ആഇശ ചോദിച്ചു: ‘അല്ലാഹുവിന്‍റെ പ്രവാചകരെ, അങ്ങ് അത് കത്തിച്ചു കളഞ്ഞില്ലേ?’ പ്രവാചകന്‍ പറഞ്ഞു: ‘ഇല്ല, എനിക്ക് അല്ലാഹു സുഖപ്പെടുത്തിയിട്ടുണ്ട്. ജനങ്ങളില്‍ എന്തെങ്കിലും നാശമുണ്ടാകുന്നതിനെ ഞാന്‍ വെറുക്കുന്നു. പിന്നീട് ആ കിണര്‍ മൂടാന്‍ ഞാന്‍ കല്പിച്ചു. അങ്ങനെ അത് മൂടപ്പെട്ടു’. (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 39, ഹദീസ്‌ നമ്പര്‍ 43 (2189)

 

ബൈബിള്‍ അനുസരിച്ചുളള പ്രവാചകന്മാര്‍ ദുരാത്മാക്കളെ കീഴടക്കുമ്പോള്‍ മുഹമ്മദ്‌ ദുരാത്മാക്കള്‍ക്ക് കീഴടങ്ങുകയാണ്. അദ്ദേഹത്തെ പ്രവാചകനായി അംഗീകരിക്കാന്‍ ബൈബിള്‍ വിശ്വാസികള്‍ക്ക്‌ കഴിയാത്തതില്‍ ഈ കാരണവും ഉള്‍പ്പെട്ടിട്ടുണ്ട്.

 

VIII. പ്രവാചകന്‍, താന്‍ പറയുന്ന ദൈവിക സന്ദേശം എല്ലാവരും അറിയണം എന്ന ആഗ്രഹമുള്ളയാളായിരിക്കണം.

എന്നാല്‍ ഈ കാര്യത്തിലും മുഹമ്മദ്‌ പരാജയമായിരുന്നു എന്ന് ഹദീസുകളില്‍ കാണാം:

 

‘സ്വഹീഹ് മുസ്ലിം, വാല്യം 3, ഭാഗം 33, ഹദീസ് നമ്പര്‍ 94- ല്‍ ഇങ്ങനെ കാണുന്നു: “നിങ്ങള്‍ ഖുര്‍ആനുമായി യാത്ര ചെയ്യരുത്. ശത്രു അതു കൈക്കലാക്കുന്നതിനെക്കുറിച്ച് ഞാന്‍ നിര്‍ഭയനല്ല.” അബു അയ്യൂബ് പറഞ്ഞു: “ശത്രു അത് കൈവശപ്പെടുത്തി അതുമായി നിങ്ങളോട് തര്‍ക്കിക്കും.” ഹദീസ് നമ്പര്‍ 94-ല്‍ ‘ശത്രു രാജ്യത്തേക്ക് ഖുറാനുമായി യാത്ര ചെയ്യുന്നത് വിലക്കിയിരിക്കുന്നു’ എന്ന് കൂടിയുണ്ട്. ശത്രുക്കളുടെ ചോദ്യത്തിന് മുന്നില്‍  ഖുര്‍ആന് പിടിച്ചു നില്‍ക്കാന്‍ കഴിയില്ലെന്ന കാര്യം മുഹമ്മദ്‌ നല്ലവണ്ണം മനസ്സിലാക്കിയിരുന്നു എന്നതിന് ഈ ഹദീസ് നല്ലൊന്നാന്തരം തെളിവാണ്. ദൈവത്തിന്‍റെ സന്ദേശം ലോകം മുഴുവന്‍ എത്തണം എന്നുള്ളതുകൊണ്ടാണ് ഏറ്റവും കൂടുതല്‍ ഭാഷകളിലേക്ക് ബൈബിള്‍ തര്‍ജ്ജമ ചെയ്തിരിക്കുന്നത്. എന്നാല്‍ മുഹമ്മദ്‌ തന്‍റെ സന്ദേശം ശത്രുക്കളുടെ കൈവശം എത്തിപ്പെടരുതെന്നു ആഗ്രഹിച്ച വ്യക്തിയാണ്. ഇതും അദ്ദേഹത്തെ പ്രവാചകനായി അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്.    (തുടരും…)

]]>
https://sathyamargam.org/2013/07/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%be%e0%b4%9a%e0%b4%95%e0%b4%a4-5/feed/ 0
മുഹമ്മദിന്‍റെ പ്രവാചകത്വം, ഭാഗം-4 https://sathyamargam.org/2013/05/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%be%e0%b4%9a%e0%b4%95%e0%b4%a4-4/ https://sathyamargam.org/2013/05/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%be%e0%b4%9a%e0%b4%95%e0%b4%a4-4/#comments Fri, 24 May 2013 05:04:32 +0000 http://www.sathyamargam.org/?p=725 VI. പ്രവാചകന്‍ സമൂഹത്തിനു ധാര്‍മ്മിക മര്യാദയുടെ കാര്യത്തില്‍ മാതൃകയുള്ളവനായിരിക്കണം.

 

ബൈബിള്‍ പറയുന്നത് പ്രവാചകന്മാര്‍ അടക്കമുള്ള സകല മനുഷ്യരും പാപികളാണ് എന്നാണ്. ബൈബിളിലെ പ്രവാചകന്മാരില്‍ ചിലര്‍ പാപത്തില്‍ വീണുപോയിട്ടുണ്ടെങ്കിലും അവര്‍ തങ്ങള്‍ക്കു വന്ന വീഴ്ചയില്‍ പശ്ചാത്തപിച്ചു ദൈവത്തിങ്കലേക്ക് മടങ്ങി സമൂഹത്തിനു മാതൃക കാട്ടിയതല്ലാതെ ഒരിക്കലും തങ്ങള്‍ക്കു സംഭവിച്ച അപരാധം ഒരു നിയമമായി മാറ്റുകയോ അല്ലെങ്കില്‍ അതൊരു നല്ല മാതൃകയാണ് എന്ന നിലയില്‍ ജനങ്ങള്‍ക്ക്‌ മുന്‍പില്‍ അവതരിപ്പിക്കുകയോ ചെയ്തിട്ടില്ല. എന്നാല്‍ മുഹമ്മദ്‌ ചെയ്ത കാര്യങ്ങള്‍ പലതും മനുഷ്യരുടെ മുമ്പാകെ പറയാന്‍ കൊള്ളാവുന്നതല്ലാതിരുന്നിട്ടും അതിനെ നല്ല മാതൃക എന്ന നിലയില്‍ അവതരിപ്പിക്കുകയാണ് ചെയ്തത്. ഹദീസുകളില്‍ നിന്നു നോക്കാം:

 

ആഇശ നിവേദനം: റസൂല്‍ എനിക്ക് ആറു വയസ്സായപ്പോള്‍ എന്നെ വിവാഹം കഴിച്ചു. എനിക്ക് ഒമ്പത് വയസ്സായപ്പോള്‍ വീട് കൂടുകയും ചെയ്തു.

 

അവര്‍ (ആഇശ) പറയുന്നു: ‘ഞാന്‍ പനി ബാധിച്ചു ഒരു മാസം സുഖമില്ലാതായി. തലമുടി കൊഴിഞ്ഞു പോയ ശേഷം ചെറിയ മുടികള്‍ തലയില്‍ ധാരാളം നിറഞ്ഞു. അങ്ങനെ ഉമ്മുറുമാന (ആഇശയുടെ ഉമ്മ) എന്‍റെ അടുത്തു വന്നു. അപ്പോള്‍ ഞാനെന്‍റെ കൂട്ടുകാരികളോടൊപ്പം ഊഞ്ഞാലില്‍ കളിക്കുകയായിരുന്നു. അവര്‍ വലിയ ഉച്ചത്തില്‍ എന്നെ വിളിച്ചു. ഞാന്‍ അവിടെ ചെന്നു. എന്താണ് എന്നെക്കൊണ്ട് ഉദ്ദേശിച്ചത് എന്നെനിക്കറിയുമായിരുന്നില്ല. അങ്ങനെയവര്‍ എന്‍റെ കൈ പിടിച്ചു വീടിന്‍റെ വാതിക്കല്‍ കൊണ്ടുപോയി നിര്‍ത്തി. ഞാന്‍ പേടിച്ചു കിതച്ചു ദീര്‍ഘശ്വാസം അയച്ചു ഹഅ്… ഹഅ് എന്നിപ്രകാരം പറഞ്ഞു. അങ്ങനെ ശ്വാസം ശാന്തമായി. എന്നെ ഒരു വീട്ടില്‍ പ്രവേശിപ്പിച്ചു. അവിടെ അന്‍സ്വാരികളില്‍പ്പെട്ട കുറേ സ്ത്രീകള്‍ ഉണ്ടായിരുന്നു. അവര്‍ എനിക്ക് ‘നന്മയും അനുഗ്രഹവും സൗഭാഗ്യവും ഉണ്ടാകട്ടെ’ എന്ന് പറഞ്ഞു. അങ്ങനെ അവര്‍ (എന്‍റെ ഉമ്മ) എന്നെ അവരെ ഏല്‍പിച്ചു. അവര്‍ എന്‍റെ തലമുടി കഴുകി നന്നാക്കിത്തന്നു (ചമയിച്ചു). ളുഹാ സമയത്തല്ലാതെ നബി എന്‍റെയടുത്തു വന്നില്ല (ളുഹാ സമയത്ത് നബി വന്നു). അപ്പോള്‍ എന്നെ അവര്‍ നബിക്ക് ഏല്‍പിച്ചു കൊടുത്തു.’ (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 16, ഹദീസ്‌ നമ്പര്‍ 69 (1422)

 

ആറു വയസ്സുള്ള ഒരു ബാലികയെ വിവാഹം ചെയ്തു ഒമ്പത് വയസ്സായപ്പോള്‍ അവളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിലൂടെ എന്ത് മാതൃകയാണ്, അല്ലെങ്കില്‍ സദാചാര സന്ദേശമാണ് ഒരാള്‍ക്ക് സമൂഹത്തിനു നല്‍കാനുണ്ടാകുക? ഇങ്ങനെയുള്ള കാര്യം പ്രവാചകന്‍ എന്ന് അവകാശപ്പെടുന്ന ഒരാള്‍ ചെയ്യാമോ? ഇതിനു മുസ്ലീങ്ങള്‍ എന്തൊക്കെ ന്യായം പറഞ്ഞാലും മറ്റൊരു ഹദീസില്‍ മുഹമ്മദ്‌ പറഞ്ഞത് നോക്കുമ്പോള്‍ കേവലം ഇളം ശരീരത്തില്‍ നിന്നും ലഭിക്കുന്ന ലൈംഗിക ആനന്ദം മാത്രമാണ് ഈ വിവാഹത്തിന്‍റെ പുറകിലെ ചേതോവികാരം എന്ന് മനസ്സിലാക്കാം. ഇതാണ് ആ ഹദീസ്‌:

 

ജാബിര്‍ ഇബ്നു അബ്ദുല്ലാഹ് നിവേദനം: ഞങ്ങള്‍ ഒരിക്കല്‍ റസൂലിന്‍റെ കൂടെ യുദ്ധത്തിലായിരുന്നു. ഞങ്ങള്‍ മടങ്ങിപ്പോരുമ്പോള്‍ പതുക്കെ  നടക്കുന്ന എന്‍റെ ഒട്ടകപ്പുറത്തു കയറി ഞാന്‍ വേഗത്തില്‍ യാത്ര ചെയ്തു. എന്‍റെ പിന്നില്‍ യാത്ര ചെയ്തിരുന്ന ഒരാള്‍ എന്‍റെ കൂടെ എത്തി.  അദ്ദേഹത്തിന്‍റെ കൂടെ ഉണ്ടായിരുന്ന ഒരു വടി കൊണ്ട് എന്‍റെ ഒട്ടകത്തെ കുത്തി. ഞാന്‍ തിരിഞ്ഞു നോക്കിയപ്പോള്‍ അത് റസൂല്‍ ആയിരുന്നു.

 

‘ജാബിറേ, നിനക്കെന്താണിത്ര ധൃതി?’ എന്ന് എന്നോട് നബി ചോദിച്ചു. ഞാന്‍ പറഞ്ഞു: ‘അല്ലാഹുവിന്‍റെ പ്രവാചകരേ, ഞാന്‍ അടുത്തകാലത്ത് വിവാഹം ചെയ്ത പുതുമാരനാകുന്നു.’ അപ്പോള്‍ നബി ചോദിച്ചു: ‘കന്യകയെ ആണോ അതോ വിധവയെ ആണോ വിവാഹം കഴിച്ചത്?’ ഞാന്‍ പറഞ്ഞു: ‘വിധവയെ.’ നബി പറഞ്ഞു: നിനക്കവളോടും അവള്‍ക്ക് നിന്നോടും കളിക്കാന്‍ പറ്റുന്ന ഒരു കന്യകയെ വിവാഹം ചെയ്യാമായിരുന്നില്ലേ?’

 

നിവേദകന്‍ പറഞ്ഞു: ‘അങ്ങനെ ഞങ്ങള്‍ മദീനയില്‍ എത്തിയപ്പോള്‍ ഞങ്ങള്‍ ഭാര്യമാരുടെ അടുത്തേക്ക്‌ പോവാനുദ്ദേശിച്ചു. അപ്പോള്‍ നബി പറഞ്ഞു: ‘നിങ്ങള്‍ രാത്രിയാകും വരെ സാവകാശം നല്‍കുക. അവരുടെ ചിതറിയ തലമുടിയും മറ്റും നേരെയാക്കുവാനും സ്വകാര്യ സ്ഥലങ്ങള്‍ വൃത്തിയാക്കുവാനും (അവര്‍ക്ക്‌ സമയം നല്‍കുക).’ (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 17, ഹദീസ്‌ നമ്പര്‍ 57).

 

ഇതില്‍നിന്നും എന്താണ് മനസ്സിലാക്കാന്‍ പറ്റുന്നത്? കന്യകയെ വിവാഹം ചെയ്‌താല്‍ അന്യോന്യം കളിക്കാമെന്നാണ് മുഹമ്മദ്‌ പറയുന്നത്. ഈ പറഞ്ഞ വ്യക്തിയാണ് ആറു വയസ്സുകാരിയെ വിവാഹം കഴിച്ചത്. സമൂഹത്തിനു ഇതില്‍ നിന്നും ലഭിച്ച സന്ദേശം എന്താണെന്ന് അറിയാന്‍ ഇന്ന് ഗള്‍ഫ്‌ നാടുകളിലും ആഫ്രിക്കന്‍ മുസ്ലീം നാടുകളിലും നടക്കുന്ന ശൈശവ വിവാഹങ്ങള്‍ നോക്കിയാല്‍ മതി. യമനില്‍ ഒരു പത്തു വയസ്സുകാരി വിവാഹമോചനം ആവശ്യപ്പെട്ടു കോടതിയില്‍ കയറിച്ചെന്നത് ലോകമെമ്പാടുമുള്ള മാധ്യമങ്ങളില്‍ വാര്‍ത്തയായതാണല്ലോ. അവളുടെ ജീവിത കഥ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ‘ഞാന്‍ നുജൂദ്‌, വയസ്സ് 10, വിവാഹമോചിത’ എന്ന പേരില്‍ അതിന്‍റെ മലയാള തര്‍ജ്ജമയും പുറത്തിറങ്ങിയിട്ടുണ്ട്. നുജൂദ്‌ ചെറിയ കുട്ടിയാണ് എന്ന് പറഞ്ഞു നുജൂദിന്‍റെ വിവാഹത്തിനു അവളുടെ ചേച്ചി എതിര്‍പ്പ് പ്രകടിപ്പിച്ചപ്പോള്‍ നുജൂദിന്‍റെ ബാപ്പ പറയുന്ന ന്യായം മുഹമ്മദ്‌ നബി ആയിഷയെ വിവാഹം കഴിച്ചപ്പോള്‍ ആയിശക്ക് ഒമ്പത് വയസ്സേ ഉണ്ടായിരുന്നുള്ളൂ എന്നാണ്. ആ വാദത്തോടെ അവളുടെ ചേച്ചിക്ക് പിന്നെ എതിര്‍ക്കാന്‍ പറ്റാതായി, കാരണം മുഹമ്മദ്‌ ചെയ്ത കാര്യങ്ങള്‍ ഒരു മുസ്ലീമിന് മാതൃകയാണ് എന്നാണ് സൂറാ.33:21-ല്‍ പറയുന്നത്. എന്തായാലും മുഹമ്മദ്‌ കാണിച്ചു കൊടുത്ത ഈ മാതൃക അനുവര്‍ത്തിക്കാന്‍ 1400 വര്‍ഷമായി ധാരാളം മാതാപിതാക്കള്‍ തയ്യാറായത് കൊണ്ട് കോടാനുകോടി വരുന്ന ബാലികമാരുടെ ജീവിതം നരകതുല്യമായി തീര്‍ന്നു എന്ന് പറയാതിരിക്കാന്‍ നിവൃത്തിയില്ല.

 

മാത്രമല്ല, സൈനബുമായിട്ടുള്ള വിവാഹവും ഈ പോയിന്‍റിനോടുള്ള ബന്ധത്തില്‍ ചര്‍ച്ച ചെയ്യേണ്ടത് ആവശ്യമാണ്. മുഹമ്മദിന്‍റെ വളര്‍ത്തു മകനായിരുന്ന സൈദ്‌ ഇബ്നു ഹാരിത്തിന്‍റെ ഭാര്യയായിരുന്നു സൈനബ് ബിന്‍ത് ജഹ്ശ്. ഒരിക്കല്‍ സൈദിന്‍റെ വീട്ടിലെത്തിയ മുഹമ്മദ്‌ സൈനബിനെ കണ്ടപ്പോള്‍ ‘ഹൃദയങ്ങളെ ചഞ്ചലിപ്പിക്കുന്ന അല്ലാഹുവിനു സ്തുതി’ എന്ന് പറയുകയും ചെയ്തു. ഇക്കാര്യം സൈദ്‌ അറിഞ്ഞപ്പോള്‍ സൈദ്‌ അവളെ വിവാഹമോചനം നടത്തുകയും ചെയ്തു. സൈദ്‌ വിവാഹമോചനം നടത്തിക്കഴിഞ്ഞപ്പോള്‍ മുഹമ്മദ്‌ അവളെ തനിക്ക് വേണ്ടി വിവാഹമാലോചിക്കാന്‍ സൈദിനെ തന്നെയാണ് അയക്കുന്നത്. സ്വഹീഹ് മുസ്ലിം, വാല്യം 2, ഭാഗം 16, ഹദീസ്‌ നമ്പര്‍ 89 (1428) നോക്കാം:

 

‘അനസ്‌ നിവേദനം: സൈനബയുടെ ഇദ്ദ: കഴിഞ്ഞപ്പോള്‍ നബി പറഞ്ഞു: ‘അവളെ എനിക്കുവേണ്ടി വിവാഹാലോചന നടത്തുക.’ അപ്പോള്‍ സൈദ്‌ അവളുടെ അരികെ ചെന്നു. അവള്‍ മാവ് പുളിപ്പിക്കുകയായിരുന്നു. (സൈദ്‌ പറയുന്നു) ഞാന്‍ അവളെ കണ്ടപ്പോള്‍ വല്ലാത്ത വിഷമമുണ്ടാക്കി. അവളെ നോക്കാന്‍ എനിക്ക് സാധിച്ചില്ല; റസൂല്‍ പറഞ്ഞതിനാല്‍. എന്നിട്ട് എന്‍റെ പുറം ഭാഗം അവളിലേക്ക് തിരിയുന്ന നിലയില്‍ ഞാന്‍ പിന്തിരിഞ്ഞു നിന്നു കൊണ്ട് പറഞ്ഞു: ‘സൈനബേ, റസൂല്‍ നിന്നെ വിവാഹാലോചന നടത്താനായി അയച്ചതാണ്.’ അവര്‍ പറഞ്ഞു: ഞാന്‍ എന്‍റെ റബ്ബുമായി കൂടിയാലോചന നടത്താതെ ഒന്നും ചെയ്യുകയില്ല’. അങ്ങനെ അവള്‍ അവളുടെ നമസ്കാര സ്ഥലത്തേക്ക് പോയി. അപ്പോള്‍ ഖുര്‍ആന്‍ ഇറങ്ങി. ഉടനെ നബി അവളുടെ അനുവാദമില്ലാതെ അവളുടെ അരികില്‍ പ്രവേശിച്ചു. (സൈനബയെ അല്ലാഹു നബിക്ക്‌ വിവാഹം കഴിപ്പിച്ചു കൊടുക്കുന്നതായി അറിയിച്ചു ആയത്ത് ഇറക്കപ്പെട്ടു)

 

ഈ സംഭവത്തില്‍ നിന്നും എന്ത് ധാര്‍മ്മിക സദാചാര മാതൃകയാണ് മുഹമ്മദ്‌ ലോകത്തുള്ളവര്‍ക്ക് കാണിച്ചു കൊടുക്കുന്നത്? സംസ്കാരമില്ലെന്നു പറഞ്ഞു ഇന്നത്തെ മുസ്ലീങ്ങള്‍ കുറ്റപ്പെടുത്തുന്ന ജാഹിലിയ്യാ കാലത്തുള്ള അറബികള്‍ക്ക്  പോലും മുഹമ്മദ്‌ ചെയ്ത ഈ കാര്യം അംഗീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല എന്നുള്ളത് മറക്കാന്‍ പാടില്ല. അങ്ങനെയുള്ള ഒരാളെ പ്രവാചകനായി അംഗീകരിക്കാന്‍ ക്രിസ്ത്യാനികള്‍ക്ക് എന്നല്ല, ലോകത്തില്‍ ചിന്താശേഷിയുള്ള ഒരാള്‍ക്കും കഴിയുകയില്ല. (തുടരും…)

]]>
https://sathyamargam.org/2013/05/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%be%e0%b4%9a%e0%b4%95%e0%b4%a4-4/feed/ 1
മുഹമ്മദിന്‍റെ പ്രവാചകത്വം, ഭാഗം-3 https://sathyamargam.org/2013/05/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%be%e0%b4%9a%e0%b4%95%e0%b4%a4-3/ https://sathyamargam.org/2013/05/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%be%e0%b4%9a%e0%b4%95%e0%b4%a4-3/#comments Thu, 09 May 2013 12:15:29 +0000 http://www.sathyamargam.org/?p=720 അനില്‍കുമാര്‍ വി. അയ്യപ്പന്‍

 

v.  പ്രവാചകന്‍ നീതിബോധമുള്ള ആളായിരിക്കണം.

 

മുഹമ്മദ്‌ ഈ കാര്യത്തിലും ഒരു പരാജയമായിരുന്നു. ഇതാ ഹദീസ്‌:

 

സ്വഹീഹ് മുസ്ലിം, വാല്യം 2, ഭാഗം 32, ഹദീസ് നമ്പര്‍ 45 (1754):

‘സലമത്ത്ബ്നുല്‍ അക്വഅ് നിവേദനം: ഞങ്ങള്‍ നബിയോടൊപ്പം ഹവാസിന്‍ ഗോത്രക്കാരോട് യുദ്ധം ചെയ്തു. ഞങ്ങള്‍ റസൂലിന്‍റെ കൂടെ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ ഒരാള്‍ അവിടെ ഒരു ചുവന്ന ഒട്ടകപ്പുറത്ത് വന്നു ഒട്ടകത്തെ മുട്ട് കുത്തിച്ചു. എന്നിട്ട് തന്‍റെ ഭാണ്ഡത്തില്‍ നിന്ന് ഒരു കയറെടുത്തു ഒട്ടകത്തെ ബന്ധിച്ചു. പിന്നെ ആളുകളോടൊപ്പം ഭക്ഷണം കഴിക്കാന്‍ മുന്നോട്ടു വന്നു. അദ്ദേഹം (ഞങ്ങളെ) നോക്കാന്‍ തുടങ്ങി. ഞങ്ങളില്‍ ദുര്‍ബ്ബലരും വാഹനം കുറവുള്ളവരുമുണ്ട്. ഞങ്ങളില്‍ ചിലര്‍ നടക്കുന്നവരായിരുന്നു. അതിവേഗതയില്‍ അയാള്‍ നടന്നു. അയാള്‍ ഒട്ടകത്തിന്‍റെയടുത്തു ചെന്നു. അതിന്‍റെ ബന്ധനമഴിച്ചു. പിന്നെ അതിനെ മുട്ട് കുത്തിച്ചു അതിന്‍റെ പുറത്തു ഇരുന്നു. അതിനെ തെളിച്ചു. ഒട്ടകം അദ്ദേഹത്തെയുമായി വേഗത്തില്‍ പോയി. അയാളെ മറ്റൊരാള്‍ ഒരു കറുത്ത പെണ്ണൊട്ടകപ്പുറത്ത് കയറി പിന്തുടര്‍ന്നു. സലമത്ത് പറയുന്നു: ‘ഞാനും അതിവേഗതയില്‍ പുറപ്പെട്ടു. ഞാന്‍ പെണ്ണൊട്ടകത്തിന്‍റെ പിന്‍ഭാഗത്തായിരുന്നു. ഞാന്‍ മുന്നോട്ടു ഗമിച്ചു അയാളുടെ ഒട്ടകത്തിന്‍റെ പുറകിലെത്തി. പിന്നെയും മുന്നോട്ടു നീങ്ങി. (അയാളുടെ) ഒട്ടകത്തിന്‍റെ കടിഞ്ഞാണ്‍ പിടിച്ചു ഒട്ടകത്തെ മുട്ടുകുത്തിച്ചു. അയാള്‍ നിലത്തു കാലൂന്നിയപ്പോള്‍ ഞാന്‍ വാള്‍ ഊരി അയാളുടെ തലയ്ക്കു വെട്ടി. അയാള്‍ താഴെ വീണു. പിന്നെ ഞാന്‍ ഒട്ടകത്തെ തെളിച്ചു നടന്നു. അതിന്‍റെ പുറത്തു ഒട്ടകക്കട്ടിലും ആയുധവുമുണ്ടായിരുന്നു. ആ സമയത്ത് നബി എന്നെ സ്വീകരിച്ചു. കൂടെ ജനങ്ങളും. നബി ചോദിച്ചു: “ആരാണ് അയാളെ കൊന്നത്?” ആളുകള്‍ പറഞ്ഞു: “ഇബ്നുല്‍ അക്വഅ്” നബി പറഞ്ഞു: “എല്ലാ ഉപകരണങ്ങളും അദ്ദേഹത്തിനാണ്.”

 

നിരപരാധിയായ ഒരു വഴിപോക്കനെ കാരണം കൂടാതെ വധിച്ചു അയാളുടെ വസ്തുവകകള്‍ തട്ടിയെടുക്കുന്നവരും ഇസ്ലാമിക ലോകത്ത് ആദരിക്കപ്പെടുന്നത് കാണുമ്പോള്‍ മുഹമ്മദിന്‍റെ നീതിബോധം എപ്രകാരമുള്ളതെന്നും പിടികിട്ടുന്നു. ആ മനുഷ്യന്‍ ചെയ്ത തെറ്റെന്താണ്? മുസ്ലിം സൈന്യം വാഹന മൃഗങ്ങളില്ലാതെ സഞ്ചരിക്കുമ്പോള്‍ സ്വന്തമായി ഒരു ഒട്ടകം അയാളുടെ കൈവശമുണ്ടായിപ്പോയതോ? അതോ ദൈവത്തിന്‍റെ പ്രവാചകന്‍ എന്നവകാശപ്പെട്ടു നടക്കുന്നയാളുടെ അടുത്തു ജീവന് ഭീഷണിയുണ്ടാകില്ല എന്ന് വിശ്വസിച്ചു വഴിയാത്രക്കിടയില്‍ മുഹമ്മദിന്‍റെയും കൂട്ടരുടെയും അരികെ നിര്‍ഭയനായി എത്തിപ്പെട്ടതോ? സലമത്ബ്നുല്‍ അക്വഅ് ചെയ്ത ദുഷ്പ്രവൃത്തിക്ക് തക്ക ശിക്ഷ കൊടുക്കേണ്ടതിനു പകരം അയാള്‍ക്ക്‌ കൊല്ലപ്പെട്ടവന്‍റെ  മുതല്‍ കൊടുക്കുകയാണ് കാരുണ്യത്തിന്‍റെ  പ്രവാചകന്‍ എന്ന് നിങ്ങള്‍ അവകാശപ്പെടുന്നയാള്‍ ചെയ്തത്. ഇതിന്‍റെ നീതിബോധം എന്താണ്?

 

തീര്‍ന്നിട്ടില്ല, ബൈബിളില്‍ മോശെ മുഖാന്തരം വന്ന ന്യായപ്രമാണത്തില്‍ പറയുന്നത് യിസ്രായേല്‍ ദേശത്തു വസിക്കുന്ന യിസ്രായേല്യനും പരദേശിക്കും നീതിയും ന്യായവും തുല്യമാണ് എന്നാണ്. സംഖ്യാ പുസ്തകം 15:15,16-ല്‍ നാം വായിക്കുന്നത് ഇങ്ങനെയാണ്:

 

“നിങ്ങള്‍ക്കാകട്ടെ വന്നു പാര്‍ക്കുന്ന പരദേശിക്കാകട്ടെ സര്‍വ്വസഭെക്കും തലമുറതലമുറയായി എന്നേക്കും ഒരു ചട്ടം തന്നേ ആയിരിക്കേണം; യഹോവയുടെ സന്നിധിയില്‍ പരദേശി നിങ്ങളെപ്പോലെ തന്നേ ഇരിക്കേണം. നിങ്ങള്‍ക്കും വന്നു പാര്‍ക്കുന്ന പരദേശിക്കും പ്രമാണവും നിയമവും ഒന്നുതന്നേ ആയിരിക്കേണം.”

 

സംഖ്യാ 15:29-ല്‍ ഇങ്ങനെ വായിക്കുന്നു:

“യിസ്രായേല്‍മക്കളുടെ ഇടയില്‍ അബദ്ധവശാല്‍ പാപം ചെയ്യുന്നവന്‍ സ്വദേശിയോ വന്നു പാര്‍ക്കുംന്ന പരദേശിയോ ആയാലും പ്രമാണം ഒന്നുതന്നേ ആയിരിക്കേണം.”

 

നീതിബോധം ഉള്ള ഒരു ദൈവത്തിനു മാത്രമേ ഇപ്രകാരമുള്ള നിയമം കൊണ്ടുവരാന്‍ കഴിയൂ. എന്നാല്‍ മുഹമ്മദ്‌ എന്താണ് പറഞ്ഞതും ചെയ്തതും? ഹദീസില്‍ നിന്നും നോക്കാം:

 

“ജാബിര്‍ ഇബ്നു അബ്ദുല്ലാ നിവേദനം: ഉമര്‍ എന്നോട് പറഞ്ഞു: നബി പറയുന്നത് അദ്ദേഹം കേള്‍ക്കുകയുണ്ടായി: തീര്‍ച്ചയായും അറേബ്യന്‍ ഉപദ്വീപില്‍ നിന്നു ജൂതരേയും ക്രൈസ്തവരേയും ഞാന്‍ നാടുകടത്തുക തന്നെ ചെയ്യും. മുസ്ലീമിനെയല്ലാതെ അവിടെ താമസിക്കാന്‍ വിടുകയില്ല (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 32, ഹദീസ്‌ നമ്പര്‍ 63 (1767).

 

ഇതെന്തു നീതി ബോധമാണ്? സ്വദേശിക്കും പരദേശിക്കും നിയമവും പ്രമാണവും ഒന്നുതന്നെ ആയിരിക്കണം എന്നുള്ള മുന്‍വെളിപ്പാടിനെതിരായുള്ള മുഹമ്മദിന്‍റെ വാക്കുകള്‍ ആണിത്. ഇവിടെ മുസ്ലീങ്ങള്‍ ഒഴിച്ചുള്ളവരെ താമസിക്കാന്‍ പോലും അനുവദിക്കുകയില്ലെന്നാണ് മുഹമ്മദ്‌ പറയുന്നത്.

 

ബൈബിള്‍ പറയുന്നത് ഒരാള്‍ കുറ്റം ചെയ്‌താല്‍ അതിനെക്കുറിച്ച് അന്വേഷണം നടത്തി അവന്‍ തന്നെയാണ് കുറ്റവാളി എന്ന് ബോധ്യപ്പെട്ടതിനു ശേഷം മാത്രമേ അവനെ ശിക്ഷിക്കാവൂ എന്നാണു. എന്നാല്‍ മുഹമ്മദ്‌ എന്താണ് ചെയ്തതെന്ന് നോക്കാം:

 

അനസ്‌ നിവേദനം: നബിയുടെ കുഞ്ഞിന്‍റെ മാതാവുമായി ഒരാള്‍ക്ക് ബന്ധമുള്ളതായി ആരോപണമുന്നയിക്കപ്പെട്ടിരുന്നു. അപ്പോള്‍ പ്രവാചകന്‍ അലിയോടു പറഞ്ഞു: ‘നീ പോയി അവന്‍റെ കഴുത്തു വെട്ടുക.’ അങ്ങനെ അലി അവന്‍റെ അടുക്കല്‍ ചെന്നു. അവന്‍ ഒരു കിണറ്റിന്‍റെ അരികില്‍ കുളിക്കുകയായിരുന്നു. അലി അവനോടു പുറത്തു വരാന്‍ പറഞ്ഞു: എന്നിട്ട് അവന്‍റെ കൈ പിടിച്ചു പുറത്തേക്ക് കൊണ്ടുവന്നു. അപ്പോള്‍ അവന്‍ ലിംഗം മുറിഞ്ഞ ജനനേന്ദ്രിയമില്ലാത്തവനായിരുന്നു. അപ്പോള്‍ അദ്ദേഹം അവനെ ഒഴിവാക്കി. പിന്നീട് നബിയുടെ അടുക്കല്‍ ചെന്നു. എന്നിട്ട് പറഞ്ഞു: അല്ലാഹുവിന്‍റെ ദൂതരേ, അവന്‍ ലിംഗം മുറിഞ്ഞവനാണ്, അവനു ജനനേന്ദ്രിയമില്ല.’ സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 49, ഹദീസ്‌ നമ്പര്‍ 59 (2771).

 

ഇതൊക്കെ ആര്‍ക്കെങ്കിലും അംഗീകരിക്കാന്‍ കഴിയുന്ന കാര്യമാണോ? തന്‍റെ ഭാര്യമാരില്‍ ഒരുവളുമായി ചേര്‍ത്തു ഒരാളെക്കുറിച്ച് ഒരു ആരോപണം ഉണ്ടായപ്പോള്‍ യാതൊരുവിധ അന്വേഷണവും നടത്താന്‍ ഒരുമ്പെടാതെയാണ് മുഹമ്മദ്‌ ശിക്ഷ വിധിക്കുന്നത്. ഇതെന്തു നീതി ബോധമാണ്?

 

മുഹമ്മദ്‌ പറഞ്ഞതനുസരിച്ച് നോക്കിയാല്‍ മുഹമ്മദിന് മാത്രമല്ല, മുഹമ്മദിനെ പ്രവാചകനായി അയച്ചു എന്ന് പറയുന്ന അല്ലാഹുവിനും നീതി ബോധം അല്പം പോലും ഇല്ലായിരുന്നു എന്ന് കാണാം. ഇതാ ഹദീസ്‌:

 

അബു ബുര്‍ദ: തന്‍റെ പിതാവില്‍ നിന്നു നിവേദനം: നബി പറഞ്ഞു: ‘ഉയിര്‍ത്തെഴുന്നേല്‍പ്പ്‌ നാളില്‍ മുസ്ലീങ്ങളില്‍ പെട്ട ചില ആളുകള്‍ പര്‍വ്വതം പോലുള്ള പാപങ്ങളുമായി വരും. എന്നിട്ട് അള്ളാഹു അവര്‍ക്ക്‌ പൊറുത്തു കൊടുക്കും. അവ ക്രിസ്ത്യാനികളുടെയോ ജൂതരുടെയോ മേല്‍ വെക്കും.’ (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 49, ഹദീസ്‌ നമ്പര്‍ 51 (2767).

 

ഇതൊക്കെ എന്തൊരു നീതിബോധമാണ്? മുഹമ്മദ്‌ ജൂതരെയും ക്രൈസ്തവരേയും അറേബ്യയില്‍ നിന്നും തുരത്തുമെന്നു ശപഥം ചെയ്തിരിക്കുമ്പോള്‍ അല്ലാഹു ചെയ്യാന്‍ പോകുന്നത് മുസ്ലീങ്ങളുടെ പര്‍വ്വതം പോലുള്ള പാപങ്ങള്‍ അവര്‍ക്ക് പൊറുത്തു കൊടുത്ത് അതെല്ലാം ക്രൈസ്തവരുടെയും ജൂതരുടെയും തലയില്‍ ചുമത്തുകയാണ്. മുഹമ്മദ്‌ ഈ പറഞ്ഞ ഹദീസ്‌ അനുസരിച്ച് നോക്കിയാല്‍ അല്ലാഹുവിനു പറ്റിയ നീതിബോധമുള്ള പ്രവാചകനാണ് മുഹമ്മദ്‌. പക്ഷേ ബൈബിളിലെ ദൈവത്തിന്‍റെ അടുക്കല്‍ നിന്ന് വന്ന പ്രവാചകന്മാരുടെ പരമ്പരയില്‍ മുഹമ്മദിനെ ഉള്‍പ്പെടുത്താന്‍ സത്യവും നീതിയും അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ദൈവത്തിന്‍റെ അനുയായികള്‍ എന്ന നിലയില്‍ ഞങ്ങള്‍ക്ക് പ്രയാസമാണ്. (തുടരും…)

]]>
https://sathyamargam.org/2013/05/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%be%e0%b4%9a%e0%b4%95%e0%b4%a4-3/feed/ 1
മുഹമ്മദിന്‍റെ പ്രവാചകത്വം, ഭാഗം-രണ്ട് https://sathyamargam.org/2013/05/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%be%e0%b4%9a%e0%b4%95%e0%b4%a4-2/ https://sathyamargam.org/2013/05/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%be%e0%b4%9a%e0%b4%95%e0%b4%a4-2/#comments Mon, 06 May 2013 18:06:55 +0000 http://www.sathyamargam.org/?p=714  

ബൈബിള്‍ അനുസരിച്ച് ഓരോ പ്രവാചകനും വരുന്നത് മുന്‍വെളിപ്പാടുകളുടെ തുടര്‍ച്ചയായിട്ടാണ്. മുന്‍വെളിപ്പാടുകള്‍ക്ക് എതിരായി സംസാരിക്കുന്നവരെ വിശ്വാസത്തിലെടുക്കരുതെന്നു മാത്രമല്ല, അവരില്‍ നിന്നും അകന്നു മാറണം എന്നുകൂടി ബൈബിള്‍ മുന്നറിയിപ്പ്‌ തരുന്നു.

 

എന്നാല്‍ മുഹമ്മദ്‌ പറഞ്ഞ പല കാര്യങ്ങളും മുന്‍വെളിപ്പാടുകള്‍ക്കെതിരായിട്ടുള്ളതാണ്.

 

ആവ.24:1-4 വരെയുള്ള ഭാഗത്ത്‌ പറയുന്നത് ഒരു പുരുഷന്‍ ഒരു സ്ത്രീയെ വിവാഹമോചനം നടത്തിക്കഴിഞ്ഞാല്‍ പിന്നെ അവളെ അവന്‍ വീണ്ടും വിവാഹം കഴിക്കരുത്, അത് യഹോവയ്ക്കു അറപ്പാകുന്നു എന്നാണു.

 

എന്നാല്‍ സൂറാ.2:230-ല്‍ കാണുന്നത് ഒരാള്‍ തലാഖ്‌ ചൊല്ലിയ സ്ത്രീയെ മറ്റൊരാള്‍ വിവാഹം കഴിച്ചു ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടു കഴിഞ്ഞു അവന്‍ അവളെ തലാഖ്‌ ചൊല്ലിയാല്‍ ആദ്യത്തെയാള്‍ക്ക് അവളെ വീണ്ടും വിവാഹം കഴിക്കാം എന്നാണു. യഹോവയ്ക്കു അറപ്പായിട്ടുള്ള കാര്യം ചെയ്യാന്‍ അനുവദിക്കുക വഴി മുന്‍വെളിപ്പാടുകള്‍ക്കെതിരെ സംസാരിക്കുകയാണ് മുഹമ്മദ്‌ ചെയ്തിരിക്കുന്നത്. ആകയാല്‍ ഖുര്‍ആന്‍റെ അദ്ധ്യാപനം അനുസരിച്ച് അദ്ദേഹം പ്രവാചകത്വത്തിന് അയോഗ്യനാണ് എന്ന് തെളിയുന്നു.

 

അപ്പോള്‍ ഈ മാനദണ്ഡം അനുസരിച്ചും അദ്ദേഹത്തെ പ്രവാചകനായി അംഗീകരിക്കുവാന്‍ ഞങ്ങള്‍ക്ക്‌ കഴിയുകയില്ല, ഖുര്‍ആനില്‍ വിശ്വസിക്കുന്നവര്‍ക്കും കഴിയുകയില്ല.

 

മുന്‍വെളിപ്പാടുകള്‍ക്ക് മാത്രമല്ല, തന്നിലൂടെ വരുന്ന വെളിപ്പാടുകള്‍ക്ക് എതിരായും പ്രവാചകന്‍ സംസാരിക്കുകയോ പ്രവര്‍ത്തിക്കുകയോ ചെയ്യാന്‍ പാടുള്ളതല്ല.

 

മുഹമ്മദ്‌ ഇക്കാര്യവും ലംഘിച്ചു എന്ന് ഖുര്‍ആനും ഹദീസുകളും പരിശോധിച്ചാല്‍ കാണാന്‍ കഴിയും.

 

സൂറാ.2:234,235 അനുസരിച്ച് ഭര്‍ത്താവ് മരിച്ചാല്‍ സ്ത്രീക്ക് പുനര്‍വിവാഹം ചെയ്യാനുള്ള കാലം അഥവാ ഇദ്ദാ കാലം നാലു മാസവും പത്തു ദിവസവുമാണ്. ഇക്കാലത്തിനുള്ളില്‍ ആ സ്ത്രീകളോട് വിവാഹാഭ്യര്‍ഥന വ്യംഗ്യമായി സൂചിപ്പിക്കുകയോ അല്ലെങ്കില്‍ അത് മനസ്സില്‍ സൂക്ഷിക്കുകയോ ചെയ്യാന്‍ മാത്രമേ പാടുള്ളൂ എന്ന് ഖുര്‍ആന്‍ കര്‍ശനമായി പറയുന്നു.

 

എന്നാല്‍ മുഹമ്മദ്‌ ഖൈബര്‍ ഗോത്രത്തെ ആക്രമിച്ചു സഫിയയെ ഭാര്യയായി എടുത്തതിനെകുറിച്ചു ഹദീസുകളില്‍ എന്താണ് പറയുന്നത് എന്ന് നോക്കാം. സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 16, ഹദീസ്‌ നമ്പര്‍. 84 (1365)-ല്‍ പറയുന്നത് മുഹമ്മദും സംഘവും ഖൈബര്‍ ആക്രമിച്ചു ശത്രുക്കളെ വധിക്കുകയും കീഴ്പ്പെടുത്തുകയും ചെയ്തിട്ട് സ്ത്രീകളെ വിഭാഗിച്ചെടുത്തു. ദിഹിയത്ത് എന്ന ഒരുവന് കിട്ടിയ സഫിയയുടെ സൌന്ദര്യത്തെ കുറിച്ച് ചില സ്വഹാബിമാര്‍ മുഹമ്മദിന്‍റെ അടുത്തു പറഞ്ഞപ്പോള്‍ അദ്ദേഹം ദിഹിയത്തിന്‍റെ കയ്യില്‍ നിന്നും ഏഴു അടിമപ്പെണ്‍കുട്ടികളെ പകരം കൊടുത്തു അവളെ തന്‍റെ വകയാക്കി മാറ്റി. സഫിയയുടെ ഭര്‍ത്താവും പിതാവും ഭര്‍തൃ പിതാവും കൊല്ലപ്പെട്ടത് മുഹമ്മദിന്‍റെയും സൈന്യത്തിന്‍റെയും ആക്രമണത്തിലാണ്. ഖൈബറില്‍ നിന്നും മടങ്ങുന്ന വഴി രാത്രിയില്‍ മുഹമ്മദ്‌ സഫിയയോടൊത്ത് കിടക്ക പങ്കിട്ടു.

 

ഇബ്നു ഹിശാമിന്‍റെ സീറയില്‍ പറയുന്നത് അബു അയ്യൂബ് എന്ന അന്‍സാരി ഊരിപ്പിടിച്ച വാളുമായി അന്ന് രാത്രിയില്‍ സ്വഫിയയുമൊത്തുള്ള മുഹമ്മദിന്‍റെ ആദ്യരാത്രിക്ക്‌ കാവല്‍ നിന്നു എന്നാണ്. മുഹമ്മദ്‌ രാവിലെ പുറത്തു വന്നപ്പോള്‍ അബു അയ്യൂബിനെ കണ്ടു എന്തിനാണ് അവിടെ നില്‍ക്കുന്നത് എന്ന് ചോദിച്ചു. അബു അയ്യൂബിന്‍റെ മറുപടി ഇപ്രകാരമായിരുന്നു: ഈ യുവതിയുടെ കയ്യാല്‍ അങ്ങേക്ക് എന്തെങ്കിലും ആപത്ത് പിണയുമോ എന്ന് ഞാന്‍ ശങ്കിച്ചു. അവളുടെ പിതാവിനെയും ഭര്‍ത്താവിനേയും ധാരാളം ബന്ധുജനങ്ങളെയും അങ്ങ്‌ കൊന്നുകളഞ്ഞു. അവളാണെങ്കില്‍ കുറച്ചു മുന്‍പ്‌ വരെ അവിശ്വസിയായിരുന്നു. അവള്‍ താങ്കളെ എന്തെങ്കിലും ചെയ്തെക്കുമോ എന്ന് ഞാന്‍ ഭയപ്പെട്ടു.”  പ്രവാചകന്‍ അബു അയ്യൂബ് അല്‍ – അന്‍സാരിക്ക് വേണ്ടി അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചു.’ (Ibn Hisham, p. 766)

 

ഇദ്ദയുടെ കാലം നാല് മാസവും പത്തു ദിവസവും ആണെന്ന് ഖുര്‍ആനില്‍ അല്ലാഹു വ്യക്തമായ കല്പന കൊടുത്തിരിക്കേ, ആ ആയത്തിന് യാതൊരു വിലയും കൊടുക്കാതെയാണ് മുഹമ്മദ്‌ സ്വഫിയയുടെ കാര്യത്തില്‍ പ്രവര്‍ത്തിച്ചത്. അല്ലാഹുവിന്‍റെ കല്പനയെ ലംഘിക്കുവാന്‍ മടിയില്ലാത്തയാളെ അല്ലാഹുവിന്‍റെ പ്രവാചകനായി പരിഗണിക്കാന്‍ മുസ്ലീങ്ങള്‍ക്ക് കഴിയുമായിരിക്കും, പക്ഷേ ചിന്താശേഷിയുള്ളവര്‍ക്ക് കഴിയുകയില്ല.

 

‘അനാഥകളുടെ കാര്യത്തില്‍ നിങ്ങള്‍ക്കു നീതി പാലിക്കാനാവില്ലെന്ന്‌ നിങ്ങള്‍ ഭയപ്പെടുകയാണെങ്കില്‍ (മറ്റു) സ്ത്രീകളില്‍ നിന്ന്‌ നിങ്ങള്‍ ഇഷ്ടപ്പെടുന്ന രണ്ടോ മൂന്നോ, നാലോ പേരെ വിവാഹം ചെയ്തുകൊള്ളുക. എന്നാല്‍ (അവര്‍ക്കിടയില്‍) നീതിപുലര്‍ത്താനാവില്ലെന്ന്‌ നിങ്ങള്‍ ഭയപ്പെടുകയാണെങ്കില്‍ ഒരുവളെ മാത്രം (വിവാഹം കഴിക്കുക.) അല്ലെങ്കില്‍ നിങ്ങളുടെ അധീനത്തിലുള്ള അടിമസ്ത്രീയെ (ഭാര്യയെപ്പോലെ സ്വീകരിക്കുക.) നിങ്ങള്‍ അതിരുവിട്ട്‌ പോകാതിരിക്കാന്‍ അതാണ്‌ കൂടുതല്‍ അനുയോജ്യമായിട്ടുള്ളത്‌.’ (സൂറാ.4:3)

 

ഒരു മുസ്ലീമിന് വിവാഹം ചെയ്യാന്‍ അനുവാദമുള്ളത് പരമാവധി നാല് സ്ത്രീകളെ മാത്രമാണ്. അവര്‍ക്കിടയില്‍ നീതി പാലിക്കുകയും എല്ലാവരേയും തുല്യമായി പരിഗണിക്കുകയും വേണം എന്ന് ഖുര്‍ആന്‍ വ്യക്തമായി പറയുന്നു.

 

എന്നാല്‍ മുഹമ്മദ്‌ നാലിലധികം സ്ത്രീകളെ വിവാഹം കഴിക്കുകയും അവര്‍ക്കിടയില്‍ നീതി പാലിക്കാതിരിക്കുകയും ചെയ്തിരുന്നു. സ്വഹീഹ് മുസ്ലീമില്‍ നിന്നു നോക്കാം:

 

അത്വാഅ് നിവേദനം: ഞങ്ങള്‍ സരിഫ എന്ന സ്ഥലത്ത് ഇബ്നു അബ്ബാസിന്‍റെ കൂടെ നബിയുടെ പത്നി മൈമുനയുടെ മയ്യത്ത് നമസ്കാരത്തില്‍ (ജനാസയില്‍ ) പങ്കെടുത്തു. അപ്പോള്‍ ഇബ്നു അബ്ബാസ്‌ പറഞ്ഞു: ഇത് നബിയുടെ ഭാര്യയാണ്‌. അവരുടെ മയ്യിത്ത് കട്ടില്‍ നിങ്ങള്‍ ചുമന്നാല്‍ നിങ്ങള്‍ അത് ഇളക്കരുത്. കുലുക്കുകയും ചെയ്യരുത്. നിങ്ങള്‍ സൗമ്യത കാണിക്കണം. നബിയുടെ അരികെ ഒമ്പത് ഭാര്യമാരുണ്ടായിരുന്നു. അവരില്‍ എട്ടു പേര്‍ക്ക് അദ്ദേഹം ദിവസം ഭാഗിച്ചിരുന്നു. ഒരാള്‍ക്ക് ദിവസം ഭാഗിച്ചിരുന്നില്ല.’

അത്വാഅ് പറഞ്ഞു: ‘അങ്ങനെ ദിവസം വിഭജിച്ചു നല്‍കാത്ത ഭാര്യ ഹുയയുബ്നു അക്തബിന്‍റെ മകള്‍ സ്വഫിയ ആയിരുന്നു.’ (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 17, ഹദീസ്‌ നമ്പര്‍ 51 (1465).

 

ഇവിടേയും മുഹമ്മദ്‌ ഖുര്‍ആനിലെ കല്പനയെ ലംഘിച്ചിരിക്കുകയാണ്. ഖുര്‍ആനിന് മാത്രമല്ല, തന്‍റെ തന്നെ വചനങ്ങള്‍ക്കെതിരായും മുഹമ്മദ്‌ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഹദീസുകളില്‍ നിന്നും നോക്കാം:

 

അബാന്‍ നിവേദനം: ഉസ്മാനു ബ്നു അഫ്ഫാന്‍ പറയുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്: റസൂല്‍ പറഞ്ഞു: ‘ഇഹ്‌റാമില്‍ പ്രവേശിച്ചവന്‍ വിവാഹം കഴിക്കുകയോ, വിവാഹം നടത്തികൊടുക്കുകയോ വിവാഹന്വേഷണം നടത്തുകയോ ചെയ്യരുത്‌.’

 

(ഉമര്‍ ബ്നു അബ്ദുള്ളാ, ത്വല്‍ഹത്ത് ബ്നു ഉമറിനു ശൈബത്ത് ബ്നു ജുബൈറിന്‍റെ മകളെ വിവാഹം കഴിപ്പിക്കാനുദ്ദേശിക്കുകയും`അതില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെട്ടു അബാനു ബ്നു ഉസ്മാനിന്‍റെ അടുത്തേക്ക്‌ ആളെ അയക്കുകയും ചെയ്തു. അപ്പോഴാണ് അബാന്‍ മുകളില്‍ പറഞ്ഞത് പ്രകാരം പറഞ്ഞത്. കാരണം, അദ്ദേഹം ആ സമയത്ത് ഹജ്ജ്‌ സംഘത്തിന്‍റെ അമീറായിരുന്നു-വിവ.) (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 16, ഹദീസ്‌ നമ്പര്‍ 41(1409)

 

ഇത് വായിക്കുമ്പോള്‍ നമുക്ക് എന്താണു പിടികിട്ടുന്നത്? ‘ഇഹ്‌റാമില്‍ പ്രവേശിച്ചവന്‍ വിവാഹം കഴിക്കുകയോ, വിവാഹം നടത്തികൊടുക്കുകയോ വിവാഹന്വേഷണം നടത്തുകയോ ചെയ്യരുത്‌.’ എന്ന് പറഞ്ഞാല്‍ ഇഹ്‌റാമില്‍ ആയിരിക്കുന്ന അവസ്ഥയില്‍ ഇതൊന്നും ചെയ്യരുത് എന്ന് തന്നെയല്ലേ? മുഹമ്മദ്‌ എന്താണ് ചെയ്തത് എന്ന് താഴെയുള്ള ഹദീസില്‍ രേഖപ്പെടുത്തിയിട്ടുണ്ട്:

 

‘അബൂശഅ്സാഅ് നിവേദനം: ഇബ്നു അബ്ബാസ്‌ അദ്ദേഹത്തോട് പറഞ്ഞു: ‘നബി ഇഹ്‌റാമില്‍ പ്രവേശിച്ചവനായിരിക്കെ മൈനൂനയെ വിവാഹം കഴിച്ചു’ (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 16, ഹദീസ്‌ നമ്പര്‍ 46(1410)

 

സ്വന്തം വാക്കിന് പോലും വിലകല്പിക്കാത്ത വ്യക്തിയെ പ്രവാചകനായി അംഗീകരിക്കാന്‍ ചിന്താശേഷിയുള്ള ആര്‍ക്കെങ്കിലും കഴിയുമോ? (തുടരും…)

]]>
https://sathyamargam.org/2013/05/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%be%e0%b4%9a%e0%b4%95%e0%b4%a4-2/feed/ 1
മുഹമ്മദിന്‍റെ പ്രവാചകത്വം- ഇസ്ലാമിക വീക്ഷണത്തില്‍ (ഭാഗം-1) https://sathyamargam.org/2013/03/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%be%e0%b4%9a%e0%b4%95%e0%b4%a4%e0%b5%8d/ https://sathyamargam.org/2013/03/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%be%e0%b4%9a%e0%b4%95%e0%b4%a4%e0%b5%8d/#comments Thu, 07 Mar 2013 10:25:05 +0000 http://www.sathyamargam.org/?p=618 അനില്‍കുമാര്‍ വി.അയ്യപ്പന്‍ 

മുഹമ്മദ്‌ അല്ലാഹുവില്‍ നിന്നുള്ള പ്രവാചകനാണ് എന്ന് മുസ്ലീം ലോകം മുഴുവനും അംഗീകരിക്കുന്നു. എന്നാല്‍ അദ്ദേഹത്തിന്‍റെ പ്രവാചക മാനദണ്ഡം നാം പരിശോധനക്ക്‌ വിധേയമാക്കിയാല്‍ അദ്ദേഹം പ്രവാചകനായിരുന്നു എന്നുള്ളത് അംഗീകരിക്കാന്‍ സാധ്യമല്ല. മുഹമ്മദിന്‍റെ പ്രവാചകത്വത്തെ സംബന്ധിച്ചുള്ള ഒരു അന്വേഷമാണ് ഈ പഠനം.

ആദ്യം പ്രവാചക മാനദണ്ഡമായി ഖുര്‍ആന്‍ പറയുന്ന ഏഴു കാര്യങ്ങള്‍ നോക്കാം:

1. സൂറാ.4:163: പ്രവാചകന്‍ മുന്‍പ്രവാചകന്മാരെ പോലെയുള്ള പ്രവാചകനായിരിക്കണം.

2. സൂറാ.6: 89-90: മുന്‍പ്രവാചകരുടെ നേര്‍മാര്‍ഗ്ഗത്തെ പിന്തുടരണം.

3. സൂറാ. 2: 285 – അവര്‍ക്ക്‌ അവതരിപ്പിക്കപ്പെട്ട ഗ്രന്ഥങ്ങളില്‍ വിശ്വസിക്കണം.

4. സൂറാ. 10: 94-95:- അവതരിപ്പിക്കപ്പെട്ടതിനെകുറിച്ച് എന്തെങ്കിലും സംശയങ്ങള്‍ ഉണ്ടെങ്കില്‍ മുന്‍വേദക്കാരോട് ചോദിച്ചു സംശയനിവൃത്തി വരുത്തണം.

5. സൂറാ. 16: 43:- മുന്‍പ്രവാചകരുടെ ഗ്രന്ഥത്തില്‍ സത്യമുണ്ട്.

6. സൂറാ. 21: 7:- മുന്‍ പ്രവാചകര്‍ക്ക് വെളിപ്പാടുകള്‍ നല്‍കിയിട്ടുണ്ട്.

7. സൂറാ. 5: 44-47:- യഹൂദന്മാര്‍ തോറ അനുസരിച്ചും ക്രിസ്ത്യാനികള്‍ സുവിശേഷം അനുസരിച്ചും വിധികല്‍പിക്കണം.

മുഹമ്മദ്‌ പ്രവചിച്ചത് സത്യദൈവമായ യഹോവയുടെ നാമത്തിലാണോ? ഖുര്‍ആനില്‍ എവിടെയെങ്കിലും യഹോവ എന്ന നാമം കാണുന്നുണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ല എന്നാണു ഉത്തരം. സത്യദൈവമായ യഹോവയുടെ പേരു പോലും അറിയാത്ത ഒരാള്‍ താന്‍ സത്യദൈവത്തിന്‍റെ പ്രവാചകനാണ് എന്ന് അവകാശപ്പെട്ടാല്‍ ആ അവകാശവാദത്തിനു എന്ത് വിലയാണ് നാം കൊടുക്കേണ്ടത്?

സൂറാ. 5: 44-47:- യഹൂദന്മാര്‍ തോറ അനുസരിച്ചും ക്രിസ്ത്യാനികള്‍ സുവിശേഷം അനുസരിച്ചും വിധികല്‍പിക്കണം എന്ന് അല്ലാഹു പറഞ്ഞിരിക്കെ പിന്നെ എന്തിനാണ് പുതിയ ഒരു പ്രവാചകന്‍റെ ആവശ്യം? അവരവര്‍ തങ്ങളുടെ കൈവശമുള്ള വേദങ്ങളുടെ അടിസ്ഥാനത്തില്‍ വിധി കല്പിച്ചാല്‍ പോരെ?

ഇനി മുഹമ്മദിന് പ്രവാചകത്വം ലഭിച്ച വഴി എങ്ങനെയാണെന്ന് നോക്കാം:

ആയിശ നിവേദനം: ഹിറാ ഗുഹയില്‍ ഇരിക്കുമ്പോഴാണ് അവിടുത്തേക്ക് പെട്ടെന്ന് സത്യം (ദിവ്യസന്ദേശം) ലഭിച്ചത്. അതായത് ദിവ്യസന്ദേശവാഹകനായ മലക്ക്‌ നബിയുടെ അടുക്കല്‍ വന്നു ‘വായിക്കുക’ എന്ന് പറഞ്ഞു. അവിടുന്ന് പ്രതിവചിച്ചു: ‘എങ്ങനെയാണ് വായിക്കേണ്ടതെന്നു എനിക്ക് അറിയില്ല’. അവിടുന്ന് പറയുന്നു: ‘അപ്പോള്‍ ആ മലക്ക്‌ എന്നെ പിടിക്കുകയും ശക്തിയായി ആശ്ലേഷിച്ചു വിടുകയും ചെയ്തു. ഞാന്‍ വല്ലാതെ വിഷമിച്ചു പോയി. പിന്നെയും ആ മലക്ക്‌ വായിക്കുക എന്ന് ആവര്‍ത്തിച്ചു. ഞാന്‍ പറഞ്ഞു: ‘എനിക്ക് വായിക്കേണ്ടത് എങ്ങനെയെന്ന് അറിയുകയില്ല.’ അപ്പോള്‍ രണ്ടാം പ്രാവശ്യവും ആ മലക്ക്‌ എന്നെ പിടിച്ചു ശക്തിയായി ആശ്ലേഷിച്ചു വിട്ടു. ഞാനപ്പോഴും വല്ലാതെ വിഷമിച്ചുപോയി. വീണ്ടും ആ മലക്ക്‌ എന്നോട് വായിക്കുക എന്ന് കല്പിച്ചു. ‘എങ്ങനെയാണ് വായിക്കേണ്ടതെന്നു എനിക്കറിയുകയില്ല’ (അഥവാ ‘ഞാന്‍ എന്താണ് വായിക്കേണ്ടത്?’) എന്ന് മറുപടി പറഞ്ഞപ്പോള്‍ മൂന്നാം പ്രാവശ്യവും എന്നെപ്പിടിച്ചു ശക്തിയായി ആശ്ലേഷിച്ചു വിടുകയും അനന്തരം: ‘സൃഷ്ടിച്ചവനായ നിന്‍റെ രക്ഷിതാവിന്‍റെ നാമത്തില്‍ നീ വായിക്കുക; മനുഷ്യനെ അവന്‍ രക്തക്കട്ടയില്‍ നിന്നും സൃഷ്ടിച്ചിരിക്കുന്നു. നീ വായിക്കുക നിന്‍റെ രക്ഷിതാവ് പേന കൊണ്ട് പഠിപ്പിച്ചവനായ ഏറ്റവും വലിയ ഔദാര്യവാനാകുന്നു. മനുഷ്യനെ അറിയാത്തത്‌ അവന്‍ പഠിപ്പിച്ചിരിക്കുന്നു’ എന്ന് പറയുകയും ചെയ്തു.’ ഉടനെ ഭയവിഹ്വലനായി പിടയ്ക്കുന്ന ഹൃദയത്തോടെ ഈ സന്ദേശവുമായി നബി മടങ്ങി. അദ്ദേഹത്തിന്‍റെ കഴുത്തിലെ പേശികള്‍ ഭയം കൊണ്ട് വിറയ്ക്കുന്നുണ്ടായിരുന്നു. ഖദീജയുടെ അരികില്‍ ചെന്ന് ‘എനിക്ക് പുതച്ചു തരൂ, എനിക്ക് പുതച്ചു തരൂ’ എന്ന് പറയുകയും ചെയ്തു. അതനുസരിച്ച് ആ ഭയം നിശ്ശേഷം തീരുന്നതുവരെ (ഖദീജ) നബിക്ക്‌ പുതച്ചു കൊടുത്തു. അനന്തരം നബി പറഞ്ഞു: ഓ, ഖദീജാ; എനിക്കെന്താണ് പറ്റിയത്?’ തുടര്‍ന്ന് അദ്ദേഹം തനിക്ക് സംഭവിച്ച എല്ലാ കാര്യങ്ങളെ കുറിച്ചും ഖദീജയെ അറിയിക്കുകയും ‘എനിക്ക് വല്ല ആപത്തും സംഭവിക്കാന്‍ പോകുകയാണോ എന്ന് ഞാന്‍ ഭയപ്പെടുന്നു’ എന്ന് ആശങ്കപ്പെടുകയും ചെയ്തു. ഖദീജ പറഞ്ഞു: ‘ഇല്ല; അങ്ങ് സന്തോഷിക്കുക. അല്ലാഹുവാണ് സത്യം! അങ്ങയെ അല്ലാഹു ഒരിക്കലും അപമാനിക്കുകയില്ല. അല്ലാഹുവാണെ സത്യം! അങ്ങ് കുടുംബബന്ധം പുലര്‍ത്തുകയും, സത്യം പറയുകയും, പരാശ്രയരുടെ ഭാരം ചുമക്കുകയും, അഗതികള്‍ക്ക് വേണ്ടി അത്യദ്ധ്വാനം ചെയ്യുകയും അതിഥികളെ സത്കരിക്കുകയും ആപത്ത് ബാധിച്ചവരെ സഹായിക്കുകയും ചെയ്യുന്നു.’

ശേഷം ഖദീജ തന്‍റെ പിതൃവ്യ പുത്രനായ വറഖ ബ്നു നൌഫല്‍ ബ്നു അസദ് ബ്നു അബ്ദുല്‍ ഉസ്സായുടെ അടുക്കലേക്ക് നബിയെ കൊണ്ടുപോയി. വറഖ ജാഹിലിയ്യാ കാലത്ത് ക്രിസ്തുമതം സ്വീകരിച്ചവനും അറബി ഭാഷ അറിയുന്നവനുമായിരുന്നു. (തന്നിമിത്തം) അദ്ദേഹം അല്ലാഹുവിന്‍റെ ആഗ്രഹം പോലെ ഇന്‍ജീല്‍ അറബി ഭാഷയില്‍ ധാരാളമായി എഴുതാറുണ്ടായിരുന്നു. അദ്ദേഹം ഒരു വയോവൃദ്ധനും രണ്ടു കണ്ണുകളുടെയും കാഴ്ചശക്തി നഷ്ടപ്പെട്ടവനുമായിരുന്നു. ഖദീജ അദ്ദേഹത്തോട് പറഞ്ഞു: ‘പിതൃവ്യപുത്രാ, നിങ്ങളുടെ സഹോദരപുത്രന്‍റെ വിശേഷങ്ങളൊന്നു കേട്ടാലും.’ ഉടനെ വറഖ നബിയോട് ചോദിച്ചു: ‘എന്‍റെ സഹോദരപുത്രാ, നീ എന്താണ് കണ്ടത്?’ താന്‍ കണ്ട കാര്യങ്ങള്‍ എല്ലാം നബി അദ്ദേഹത്തിന് വിശദീകരിച്ചു കൊടുത്തു.

അപ്പോള്‍ വറഖത്തു പറഞ്ഞു: ‘ഇത് അല്ലാഹു മൂസയുടെ അടുക്കലേക്ക് അയച്ചിരുന്നു രഹസ്യ സന്ദേശവാഹകനാണ്. നിന്‍റെ ജനത നിന്നെ ബഹിഷ്കരിക്കുന്ന അവസരത്തില്‍ ഞാനൊരു യുവാവായി ജീവിച്ചിരിക്കുകയായിരുന്നെങ്കില്‍ ! നബി ചോദിച്ചു: ‘അവര്‍ എന്നെ ബഹിഷ്കരിക്കുമോ?’ വറഖ പറഞ്ഞു: ‘അതെ, നീ കൊണ്ടുവന്നിട്ടുള്ള സന്ദേശവുമായി വന്നിട്ടുള്ള ആരും തന്നെ മര്‍ദ്ദനത്തിനു വിധേയരാകാതിരുന്നിട്ടില്ല. ആ കാലഘട്ടത്തില്‍ ഞാന്‍ ജീവിച്ചിരിക്കുകയാണെങ്കില്‍ നിനക്ക് സര്‍വ്വവിധ പിന്തുണയും നല്‍കി നിന്നെ ഞാന്‍ സഹായിക്കുന്നതായിരിക്കും.’

എന്നാല്‍ അല്പനാളുകള്‍ക്ക് ശേഷം വറഖത്ത് മരിക്കുകയും ദിവ്യസന്ദേശം വരുന്നത് കുറച്ചു നാളേക്ക് നിലയ്ക്കുകയും ചെയ്തപ്പോള്‍ നബി അതിദു:ഖിതനായിത്തീരുകയും ഉയരമുള്ള മലകളുടെ മുകളില്‍ കയറി താഴേക്ക്‌ ചാടി സ്വയം ജീവനൊടുക്കാന്‍ അദ്ദേഹം പലവട്ടം ശ്രമം നടത്തിയതായും ഞങ്ങള്‍ കേള്‍ക്കുകയുണ്ടായി. ഓരോപ്രാവശ്യവും അദ്ദേഹം താഴേക്ക്‌ ചാടാന്‍ വേണ്ടി മലയുടെ ഉച്ചിയിലേക്ക് കയറുമ്പോള്‍, ജിബ്രീല്‍ അദ്ദേഹത്തിന്‍റെ മുന്‍പില്‍ പ്രത്യക്ഷപ്പെട്ടിട്ടു പറയും: ‘ഓ മുഹമ്മദ്‌, വാസ്തവമായും താങ്കള്‍ അല്ലഹുവിന്‍റെ സത്യഅപ്പോസ്തലനാണ്.’ ഇത് കേള്‍ക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ ഹൃദയം തണുക്കുകയും അദ്ദേഹം താഴേക്കിറങ്ങി വന്നു സമാധാനത്തോടെ വീട്ടിലേക്ക്‌ മടങ്ങുകയും ചെയ്യും. എന്നാല്‍ വീണ്ടും ദിവ്യവെളിപ്പാടുകള്‍ കുറച്ചു നാളത്തേക്ക് നിലയ്ക്കുമ്പോള്‍ അദ്ദേഹം പഴയതുപോലെ ദു:ഖിതനായിത്തീരുകയും മുന്‍പ്‌ ചെയ്തതുപോലെ ജീവനൊടുക്കാന്‍ വേണ്ടി മലമുകളിലേക്ക് കയറുകയും ചെയ്യും. പക്ഷെ അദ്ദേഹം മലയുടെ ഉച്ചിയില്‍ എത്തുമ്പോള്‍ ജിബ്രീല്‍ പ്രത്യക്ഷനാകുകയും മുന്‍പ്‌ പറഞ്ഞത് ആവര്‍ത്തിക്കുകയും ചെയ്യും.” (സ്വഹീഹ് ബുഖാരി, വാല്യം 9, പുസ്തകം 87, ഹദീസ്‌ നമ്പര്‍ 111)

 

മുഹമ്മദ്‌ ആത്മഹത്യ ചെയ്യാന്‍ പോയതായി ഖുര്‍ആനില്‍ പറഞ്ഞിട്ടുള്ള ആയത്തുകള്‍ കൂടി നോക്കാം:

 

“അതിനാല്‍ ഈ സന്ദേശത്തില്‍ അവര്‍ വിശ്വസിച്ചില്ലെങ്കില്‍ അവര്‍ പിന്തിരിഞ്ഞ്‌ പോയതിനെത്തുടര്‍ന്ന്‌ (അതിലുള്ള) ദുഃഖത്താല്‍ നീ ജീവനൊടുക്കുന്നവനായേക്കാം.” (സൂറാ.18:6)

“അവര്‍ വിശ്വാസികളാകാത്തതിന്‍റെ പേരില്‍നീ നിന്‍റെ ജീവന്‍ നശിപ്പിച്ചേക്കാം” ( സൂറാ.26:3)

സൂറാ.93:3-ല്‍ “( നബിയേ, ) നിന്‍റെ രക്ഷിതാവ്‌ നിന്നെ കൈവിട്ടിട്ടില്ല. വെറുത്തിട്ടുമില്ല” എന്നുള്ള ആയത്ത് ജിബ്രീലില്‍ നിന്നും സന്ദേശം ലഭിക്കാതിരുന്ന സമയത്ത് ആത്മഹത്യ ചെയ്യാന്‍ പോയ മുഹമ്മദിനെ ആശ്വസിപ്പിച്ചുകൊണ്ടുള്ള ജിബ്രീലിന്‍റെ വഹിയ്‌ ആണ്.

 

എന്തായാലും കുറെ ചോദ്യങ്ങള്‍ ഇതിനെ സംബന്ധിച്ച് ഞങ്ങള്‍ക്ക്‌ ചോദിക്കാനുണ്ട്.

 

1. ആത്മാക്കളെ വിവേചിക്കാനുള്ള ശേഷി മുഹമ്മദിന് ഉണ്ടായിരുന്നില്ല എന്ന് ഈ ഹദീസില്‍ നിന്നും തെളിയുന്നു. 1.യോഹ.4:1-ല്‍, “കള്ളപ്രവാചകന്മാര്‍ പലരും ലോകത്തിലേക്കു പുറപ്പെട്ടിരിക്കയാല്‍ ഏതു ആത്മാവിനെയും വിശ്വസിക്കാതെ ആത്മാക്കള്‍ ദൈവത്തില്‍ നിന്നുള്ളവയോ എന്നു ശോധന ചെയ്‍വിന്‍” എന്ന് വ്യക്തമായ കല്പനയുണ്ട്. ബൈബിള്‍ വിശ്വാസികള്‍ക്ക് ആത്മാക്കളെ വിവേചിക്കാനുള്ള കഴിവുണ്ട്. എന്നാല്‍ അല്ലാഹുവിന്‍റെ പ്രവാചകന് ആത്മാവിനെ വിവേചിക്കാന്‍ കഴിയാതെ ഒരു ക്രിസ്ത്യാനിയുടെ അടുത്തേക്ക്‌ വരേണ്ടി വരുന്നു. ഇത് മുഹമ്മദിന്‍റെ പ്രവാചകത്വ അവകാശം തള്ളിക്കളയാന്‍ ഞങ്ങളെ പ്രേരിപ്പിക്കുന്നു.

2. മുഹമ്മദിന്‍റെ അടുക്കല്‍ വന്ന മലക്ക്‌ എന്തുകൊണ്ട് തന്‍റെ പേര് വെളിപ്പെടുത്തിയില്ല? ബൈബിളില്‍ ഗബ്രിയേല്‍ ദൂതന്‍ പ്രത്യക്ഷപ്പെടുന്ന സംഭവങ്ങള്‍ പഴയ നിയമത്തിലും പുതിയ നിയമത്തിലും രേഖപ്പെടുത്തിയിട്ടുണ്ട്. ദാനിയേലിന് പ്രത്യക്ഷപ്പെടുമ്പോള്‍ തന്‍റെ പേര് പറയുന്നതായി ദാനി.8:16-ലും സെഖര്യാ പുരോഹിതന് പ്രത്യക്ഷപ്പെടുമ്പോള്‍ തന്‍റെ പേര് പറയുന്നതായി ലൂക്കോ.1:19-ലും കാണാം. അപരിചിതനായ ഒരാളുടെ അടുക്കല്‍ ആദ്യമായി ചെല്ലുമ്പോള്‍ തന്‍റെ പേര് പറഞ്ഞു പരിചയപ്പെടുത്തുക എന്നുള്ളത് എല്ലാവരും ചെയ്യുന്ന കാര്യമാണ്. എന്നാല്‍ അല്ലാഹുവിന്‍റെ അടുക്കല്‍ നിന്നും വരുന്ന മലക്കിന് ഈ മര്യാദാബോധം ഉണ്ടാകാതിരുന്നത് എന്തുകൊണ്ട്?

3, വായിക്കാനറിയാത്ത ഒരാളോട് വായിക്കാന്‍ ആവശ്യപ്പെടുന്നതില്‍ നിന്നും മനസ്സിലാകുന്നത് അന്ന് ഹിറാ ഗുഹയില്‍ മുഹമ്മദിന്‍റെ അരികില്‍ വന്ന മലക്കിന് മുഹമ്മദിനെക്കുറിച്ച് യാതൊരു അറിവും ഉണ്ടായിരുന്നില്ല എന്നാണ്‌. ഇത് സര്‍വ്വജ്ഞാനിയായ സ്രഷ്ടാവിന്‍റെ അടുക്കല്‍ നിന്നും വരുന്നു എന്ന് പറയപ്പെടുന്ന ഒരു മലക്കിന് യോജിച്ചതാണോ?

4, വായിക്കാനറിയാത്ത ഒരാളെ പിടിച്ചു ശക്തിയായി ഞെരിച്ചാല്‍ അയാള്‍ക്ക്‌ വായിക്കാന്‍ കഴിയുമോ? ഇല്ല എന്നാണ്‌ ഉത്തരമെങ്കില്‍ മലക്ക്‌ മുഹമ്മദിനെ പിടിച്ചു ശക്തിയായി ഞെരിച്ചത് എന്തിനുവേണ്ടിയാണ്?

5, സൂറാ. 33:62-ല്‍ പറയുന്നത് ‘മുമ്പ്‌ കഴിഞ്ഞുപോയവരുടെ കാര്യത്തില്‍ അല്ലാഹു സ്വീകരിച്ച അതേ നടപടിക്രമം തന്നെ. അല്ലാഹുവിന്‍റെ നടപടിക്രമത്തിന്‌ യാതൊരു മാറ്റവും നീ കണ്ടെത്തുകയില്ല’ എന്നാണു. അങ്ങനെയെങ്കില്‍ അല്ലാഹു മുന്‍പ്രവാചകന്മാര്‍ക്കും മുഹമ്മദിനും വഹിയ്‌ കൊടുത്ത നടപടിക്രമം ഒന്ന് തന്നെ ആയിരിക്കണം. എന്നാല്‍ ഈ വിധം മലക്ക്‌ പ്രവാചകനെ നെഞ്ചോട്‌ ചേര്‍ത്ത്‌ ഞെരിച്ചു ഭയപ്പെടുത്തിക്കൊണ്ട് വഹിയ്‌ കൊടുക്കുന്നതായിട്ടു ഏതെങ്കിലും ഒരു മുന്‍പ്രവാചകനെ ചൂണ്ടിക്കാണിക്കാന്‍ കഴിയുമോ? ഇല്ല എന്നാണെങ്കില്‍ സൂറാ.33:62 അനുസരിച്ച് മുഹമ്മദ്‌ പ്രവാചകത്വത്തിന് അയോഗ്യനാണ്.

6, ഒന്നും എഴുതിക്കൊടുക്കാതെ ചുമ്മാ ‘വായിക്കുക’ എന്ന് ആവശ്യപ്പെട്ടാല്‍ വായിക്കാന്‍ അറിയാവുന്നര്‍ക്ക് പോലും വായിക്കാന്‍ കഴിയില്ല. അങ്ങനെയെങ്കില്‍ നിരക്ഷരനായ മുഹമ്മദിനോട്‌ യാതൊരു വസ്തുവും കൊടുക്കാതെ വായിക്കാന്‍ ആവശ്യപ്പെട്ടാല്‍ മുഹമ്മദ്‌ എന്താണ് വായിക്കേണ്ടത്?

7, മുഹമ്മദിനെ അല്ലാഹുവിന്‍റെ അപ്പോസ്തലനായി തിരഞ്ഞെടുത്തിരിക്കുന്നു എന്ന് എന്തുകൊണ്ടാണ് ആദ്യസന്ദര്‍ശനത്തില്‍ തന്നെ മലക്ക്‌ പറയാതിരുന്നത്? അള്ളാഹു തന്‍റെ പ്രവാചകനായി തിരഞ്ഞെടുത്ത ആളോട് അത് പറയാതെ ഒളിപ്പിച്ചു വെച്ചത് എന്തിനാണ്? അത് പറഞ്ഞിരുന്നെങ്കില്‍ മുഹമ്മദിന് ആത്മഹത്യയെ കുറിച്ച് ചിന്തിക്കേണ്ടി വരുമായിരുന്നില്ലല്ലോ. ബൈബിളിലെ ദൈവം തന്‍റെ പ്രവാചകന്മാരായി വിളിക്കുന്ന ആളുകളോട് അവരെ തന്‍റെ പ്രവാചകന്മാരായി തിരഞ്ഞെടുത്തിരിക്കുന്നു എന്ന് ആദ്യം തന്നെ പറയുകയും അവര്‍ക്ക് വിശ്വാസം വരേണ്ടതിന് ആവശ്യമുള്ള തെളിവുകള്‍ നല്‍കുകയും ചെയ്യുന്നു.

8, 1.ശമുവേല്‍ 9:6-9 വരെയുള്ള വേദഭാഗം അനുസരിച്ച് ആളുകള്‍ക്ക് എന്തെങ്കിലും കാര്യങ്ങളെക്കുറിച്ച് സംശയം ഉണ്ടായാല്‍ അത് തീര്‍ക്കണമെങ്കിലോ അതല്ലെങ്കില്‍ വെളിപ്പാട് ലഭിക്കണമെങ്കിലോ പ്രവാചകന്‍റെ അടുത്തേക്കാണ് പോയിരുന്നത് എന്ന് കാണാം. എന്നാല്‍ ഇവിടെ പ്രവാചകന്‍ എന്ന് അവകാശപ്പെടുന്ന ആള്‍ തനിക്ക് ലഭിച്ച വെളിപ്പാടിനെ കുറിച്ചുള്ള സംശയം തീര്‍ക്കാന്‍ മറ്റുള്ളവരുടെ അടുത്തേക്കാണ് പോകുന്നത്. ഇതും പ്രവാചകത്വാവകാശത്തിനു എതിരായിട്ടുള്ള കാര്യമാണ്.

9, മലക്കില്‍ നിന്നുള്ള ആദ്യത്തെ വെളിപ്പാടു ലഭിച്ചതിനു ശേഷം മുഹമ്മദിന് തന്‍റെ പ്രവാചകത്വത്തെക്കുറിച്ചു ഉറപ്പൊന്നും ഉണ്ടായിരുന്നില്ലെന്ന് മാത്രമല്ല, താനൊരു കവിയോ ഭ്രാന്തനോ ആയി മാറിക്കഴിഞ്ഞിരിക്കുന്നു എന്ന് സംശയിക്കുകയാണ്. ജാഹിലിയ്യാ കാലം മുതലേ അദ്ദേഹം കവികളെ വെറുത്തിരുന്നതിനാല്‍ താനും അവരിലൊരാളായി മാറുമോ എന്ന് ഭയന്നു ആത്മഹത്യ ചെയ്യാന്‍ പോകുകയാണ്. അദ്ദേഹത്തിന്‍റെ ഭാഗ്യത്തിന് ഭാര്യ കദീജയും വറഖയും ഉറപ്പുകൊടുക്കുകയാണ് അദ്ദേഹം ഭ്രാന്തനല്ലെന്നും അദ്ദേഹത്തിനു ലഭിച്ചത് ദിവ്യ വെളിപ്പാടാണെന്നും അദ്ദേഹത്തെ പ്രവാചകനായി തിരഞ്ഞെടുത്തിരിക്കുന്നു എന്നും. ഇതോടെ മുഹമ്മദും ചിന്തിക്കാന്‍ തുടങ്ങുന്നു, താന്‍ ഒരു പ്രവാചകനാണെന്ന്. വാസ്തവത്തില്‍ അന്ന് വറഖയും ഖദീജയും അങ്ങനെ പറയാതിരുന്നെങ്കില്‍ ഇന്ന് ഇസ്ലാം എന്നൊരു മതം തന്നെ ഉണ്ടാകുമായിരുന്നില്ല. ഖദീജയും വറഖയും പറഞ്ഞ കാര്യത്തിനു അവര്‍ക്ക്‌ എന്ത് ഉറപ്പാണുള്ളത്?

10, തന്‍റെ പ്രവാചകത്വത്തെ കുറിച്ചുതന്നെ ഉറപ്പില്ലാത്ത ഇങ്ങനെയുള്ള പ്രവാചകന് എങ്ങനെയാണ് തനിക്ക് ലഭിക്കുന്ന വെളിപ്പാടുകള്‍ ദൈവത്തില്‍ നിന്നുള്ളതാണോ അതോ സാത്താനില്‍ നിന്നുള്ളതാണോ എന്ന് തിരിച്ചറിയാന്‍ കഴിയുന്നത്?

11, മലക്കുമായുണ്ടായ ആദ്യ ദര്‍ശനത്തിനു ശേഷം അദ്ദേഹം ‘തനിക്കെന്തോ സംഭവിച്ചു’ എന്ന് വളരെയധികം ഭയപ്പെട്ടു എന്ന് കാണുന്നു. ഈ ഭയത്തിന്‍റെ അടിസ്ഥാനമെന്ത്? അദ്ദേഹത്തിന്‍റെ ഭാര്യ ഉറപ്പു കൊടുത്തതില്‍നിന്നാണ് ഭയം അല്‍പമെങ്കിലും അദ്ദേഹത്തില്‍ നിന്നും നീങ്ങി പോകുന്നത്. തന്‍റെ ചിന്താശേഷിക്ക് എന്തോ തകരാറു സംഭവിച്ചിരിക്കുന്നു അഥവാ തനിക്ക് ഭ്രാന്ത്‌ പിടിച്ചിരിക്കുന്നു എന്നാണ് അദ്ദേഹം ഭയപ്പെടുന്നത്. പ്രവാചകനായി തിരഞ്ഞെടുക്കപ്പെട്ട ആളുടെ ചിന്താശേഷിക്ക് തകരാറ് സംഭവിപ്പിക്കുന്ന തരത്തിലുള്ള പ്രവാചകത്വം എന്ത് പ്രവാചകത്വമാണ്?

12, സൂറാ.2:282 അനുസരിച്ച് ഏതൊരു കാര്യത്തിനും രണ്ടു സാക്ഷികള്‍ ആവശ്യമാണ്‌. ഈ തത്വം മുഹമ്മദിന്‍റെ പ്രവാചകത്വത്തിന്‍റെ കാര്യത്തിലും ബാധകമാണ്. താന്‍ മലക്കിനെ കണ്ടു എന്ന് മുഹമ്മദ്‌ സ്വയം അവകാശപ്പെടുന്നതല്ലാതെ വേറെ ആരും അതിനു ദൃക്സാക്ഷികളല്ല. മുഹമ്മദിനെ ഒരു സാക്ഷിയായി പരിഗണിച്ചാലും മുഹമ്മദ്‌ മലക്കിനെ കണ്ടു എന്നുള്ളതിന് രണ്ടാം സാക്ഷി എവിടെയാണ്? എന്തൊരു കാര്യത്തിനും രണ്ടു സാക്ഷികള്‍ ആവശ്യമാണെന്നുള്ള ഖുര്‍ആന്‍റെ അദ്ധ്യാപനം അനുസരിച്ച് മുഹമ്മദ്‌ പ്രവാചക പദവിക്ക് അയോഗ്യനാണ്.

13, മുഹമ്മദിന് പ്രത്യക്ഷപ്പെട്ട മലക്കിനെ തിരിച്ചറിയാന്‍ മുഹമ്മദിന് കഴിയാതിരുന്നപ്പോള്‍ മുഹമ്മദില്‍ നിന്നും കേട്ട വ്യക്തികള്‍ക്ക് വന്നതു ആരാണെന്ന് ഊഹിച്ചു മനസ്സിലാക്കാന്‍ കഴിഞ്ഞു. കണ്ടയാള്‍ക്ക് മനസ്സിലാകാത്ത കാര്യം കേട്ടയാളുകള്‍ക്ക് മനസ്സിലായി എന്ന് സാരം. ഇങ്ങനെ മനസ്സിലാക്കാന്‍ തക്കവണ്ണം എന്തു അമാനുഷിക കഴിവുകളാണ് അവര്‍ക്ക്‌ ഉണ്ടായിരുന്നത്? അവരുടെ കുടുംബത്തിലോ പരിചയത്തിലോ ഈ മലക്കില്‍ നിന്നും വഹിയ്‌ ലഭിച്ചുകൊണ്ടിരുന്ന വേറെ പ്രവാചകന്മാര്‍ ഉണ്ടായിരുന്നോ?

14, വറഖയും കദീജയും മുഹമ്മദിനെക്കാള്‍ ദൈവിക ജ്ഞാനം ഉള്ളവരായിരുന്നോ? മുഹമ്മദിനെക്കാള്‍ നന്നായി വറഖ ഭാവി പറയുന്നുണ്ടല്ലോ. മുഹമ്മദിനെ വറഖയുടെ മുന്‍പില്‍ കൊണ്ടുചെല്ലുമ്പോള്‍ ഖദീജ പറയുന്നത് ഇങ്ങനെയാണ്: ‘പിതൃവ്യപുത്രാ, നിങ്ങളുടെ സഹോദരപുത്രന്‍റെ വിശേഷങ്ങളൊന്നു കേട്ടാലും.’ അതില്‍കൂടുതല്‍ ഖദീജ പറഞ്ഞിട്ടില്ല. പക്ഷെ ഉടനെതന്നെ വറഖ ചോദിക്കുന്നത്: ‘എന്‍റെ സഹോദരപുത്രാ, നീ എന്താണ് കണ്ടത്?’ എന്നാണ്‌. ഇങ്ങനെ ചോദിക്കാന്‍ വറഖ ഭൂതകാല സംഭവങ്ങള്‍ കാണാന്‍ കഴിവുള്ള വ്യക്തിയായിരുന്നോ? ഖദീജ ഇക്കാര്യം വേറെ ആരോടും പറഞ്ഞിട്ടില്ല, വറഖയാണെങ്കില്‍ ഖദീജയില്‍ നിന്ന് കേട്ടത് ആകെ ഇത്രമാത്രം: ‘പിതൃവ്യപുത്രാ, നിങ്ങളുടെ സഹോദരപുത്രന്‍റെ വിശേഷങ്ങളൊന്നു കേട്ടാലും.’ ഇത് കേട്ടപ്പോഴേക്കും മുഹമ്മദിനോട്‌ വറഖ ചോദിക്കുന്നത് കേട്ടാല്‍ അദ്ദേഹം ഹിറാ ഗുഹയിലെ സംഭവങ്ങള്‍ക്കെല്ലാം ദൃക്സാക്ഷിയായിരുന്നു എന്ന് തോന്നിപ്പോകും. മുഹമ്മദ്‌ എന്തോ ഒരു കാഴ്ച കണ്ടതാണ് എന്നുള്ള ജ്ഞാനം വറഖക്ക് എവിടെ നിന്നും ലഭിച്ചു?

15, മാത്രമല്ല, വറഖ മുഹമ്മദിന്‍റെ ഭാവി പറയുകയും ചെയ്യുന്നുണ്ട്, അത് സത്യമായി ഭവിക്കുകയും ചെയ്തു. ഈ ജ്ഞാനം വറഖക്ക് ലഭിച്ചത് അല്ലാഹുവില്‍ നിന്നാണു എന്ന് വരികില്‍ മുഹമ്മദിന്‍റെ കാലത്ത് അറേബിയയില്‍ അല്ലാഹുവിന്‍റെ പ്രവാചകനായി വറഖയും ഉണ്ടായിരുന്നു എന്ന് വരുന്നു. എന്നാല്‍ ഖുര്‍ആന്‍ അനുസരിച്ച് ഈസാ നബിക്ക് ശേഷം വന്ന പ്രവാചകന്‍ മുഹമ്മദ്‌ ആണ്, ഇടയില്‍ വേറെ പ്രവാചകന്മാരില്ല. മാത്രമല്ല, ഇതിനു മുന്‍പ്‌ ഒരു പ്രവാചകനും വന്നിട്ടില്ലാത്ത ജനതയിലെക്കാണ് മുഹമ്മദ്‌ വന്നത് എന്ന് ഖുര്‍ആന്‍ പറയുന്നുമുണ്ട്. അപ്പോള്‍ വറഖക്ക് ലഭിച്ച ഈ ജ്ഞാനം അല്ലാഹുവില്‍ നിന്നുള്ളതല്ല എന്ന് വരുന്നു. പിന്നെയുള്ള സാധ്യത അത് സാത്താനില്‍ നിന്നുള്ളതാണ് എന്നതാണ്. അപ്പോള്‍ സാത്താന്യ വെളിപ്പാടിനാല്‍ ലഭിച്ച ഉറപ്പിന്‍റെ അടിസ്ഥാനത്തിലാണ് താന്‍ അല്ലാഹുവിന്‍റെ പ്രവാചകനാണ് എന്ന് മുഹമ്മദ്‌ വിശ്വസിക്കുന്നത്. അല്ലാഹുവിന്‍റെ പ്രവാചകന് ഉറപ്പു കിട്ടാന്‍ വേണ്ടതൊന്നും അല്ലാഹു കൊടുത്തില്ലെന്ന് മാത്രമല്ല, സാത്താന്യ വെളിപ്പാടിനാല്‍ തന്‍റെ പ്രവാചകത്വം ഉറപ്പിക്കേണ്ട ഗതികേടും വന്നിരിക്കുന്നു. ഇങ്ങനെയുള്ള പ്രവാചകത്വത്തിന് എന്ത് വിലയാണുള്ളത്?

16, മുഹമ്മദിന് ഒന്നാമതായി ലഭിക്കുന്ന കല്പനയാണ് ‘വായിക്കുക’ എന്നത്. അദ്ദേഹത്തിനു നാല്പതു വയസ്സുള്ളപ്പോഴാണ് ആദ്യത്തെ വെളിപ്പാട് ലഭിക്കുന്നത്. അതു കഴിഞ്ഞു അദ്ദേഹം 23 വര്‍ഷം ജീവിച്ചിരുന്നു. 23 വര്‍ഷം കൊണ്ട് ഒരാള്‍ക്ക്‌ വായിക്കാന്‍ പഠിക്കാവുന്നതെയുള്ളൂ. എന്നാല്‍ മുഹമ്മദ്‌ മരണം വരെ നിരക്ഷരനായിരുന്നു. അല്ലാഹുവിനെ അനുസരിക്കണം എന്ന ചിന്ത അദ്ദേഹത്തിനു ഉണ്ടായിരുന്നെങ്കില്‍ ഈ ഒന്നാമത്തെ കല്പനയെങ്കിലും അനുസരിക്കാന്‍ മനസ്സ് വെച്ച് മുഹമ്മദ്‌ വായിക്കാന്‍ പഠിക്കുമായിരുന്നു. എന്നാല്‍ ഒരിക്കല്‍പ്പോലും അദ്ദേഹം അതിനു മനസ്സ് വയ്ക്കാത്തതു കൊണ്ട് അല്ലാഹുവിനെ അനുസരിക്കുവാന്‍ താല്പര്യമുള്ള വ്യക്തിയായിരുന്നില്ല അദ്ദേഹം എന്ന് തെളിയുന്നു. ഇതും അദ്ദേഹത്തിന്‍റെ പ്രവാചകത്വാവകാശവാദത്തെ തള്ളിക്കളയുവാന്‍ നമ്മെ പ്രേരിപ്പിക്കുന്നു. (തുടരും…)

]]>
https://sathyamargam.org/2013/03/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%be%e0%b4%9a%e0%b4%95%e0%b4%a4%e0%b5%8d/feed/ 1
മുഹമ്മദും ന്യായപ്രമാണവും (ഭാഗം- 6) https://sathyamargam.org/2012/05/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b5%81%e0%b4%82-%e0%b4%a8%e0%b5%8d%e0%b4%af%e0%b4%be%e0%b4%af%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%be%e0%b4%a3%e0%b4%b5%e0%b5%81/ https://sathyamargam.org/2012/05/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b5%81%e0%b4%82-%e0%b4%a8%e0%b5%8d%e0%b4%af%e0%b4%be%e0%b4%af%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%be%e0%b4%a3%e0%b4%b5%e0%b5%81/#comments Wed, 23 May 2012 03:59:55 +0000 http://www.sathyamargam.org/?p=57     അനില്‍ കുമാര്‍ വി. അയ്യപ്പന്‍

 

6) നിന്‍റെ അപ്പനെയും അമ്മയെയും ബഹുമാനിക്കുക. (പുറപ്പാട്. 20:12)

 

ഈ കല്‍പന പൌലോസ് അപ്പൊസ്തലനും നല്‍കുന്നുണ്ട് “കുഞ്ഞുങ്ങളെ, നിങ്ങളുടെ അമ്മയപ്പന്മാരെ കര്‍ത്താവില്‍ അനുസരിപ്പിന്‍; അത് ന്യായമല്ലോ” ( എഫെസ്യര്‍ 6:1). മുഹമ്മദ്‌ ജനിക്കുന്നതിനു മുമ്പേ പിതാവും ഏഴു വയസ്സുള്ളപ്പോള്‍ മാതാവും ഇഹലോക വാസം വെടിഞ്ഞതിനാല്‍ ഈ അഞ്ചാം കല്‍പന അനുസരിക്കാനോ നിഷേധിക്കാനോ അദ്ദേഹത്തിനു അവസരം കിട്ടിയില്ല.

 

7) കൊല ചെയ്യരുത്. (പുറപ്പാട് 20:13)

 

കൊല ചെയ്യരുത് എന്ന് പറഞ്ഞിരിക്കുന്നത് കുറ്റവാളികള്‍ക്കുള്ള വധശിക്ഷയെ അല്ല, കൊലപാതകത്തെയാണ് എന്ന് പ്രത്യേകം മനസ്സിലാക്കണം. ഒരാള്‍ ചെയ്യുന്ന കുറ്റത്തിന്‍റെ തീവ്രതയനുസരിച്ചു  വധശിക്ഷ വരെ നല്‍കാന്‍ പഴയ നിയമത്തില്‍ വ്യവസ്ഥയുണ്ട്. കണ്ണിനു കണ്ണ്; പല്ലിനു പല്ല്; രക്തത്തിന് രക്തം; ജീവന് ജീവന്‍ എന്നതായിരുന്നു ന്യായപ്രമാണത്തിന്‍റെ നീതി. “കുറ്റമില്ലാത്ത മനുഷ്യരക്തം ചൊരിയുന്നതിനെയാണ്” ബൈബിള്‍ കൊലപാതകം എന്നതുകൊണ്ട്‌ അര്‍ത്ഥമാക്കുന്നത്.

 

ദൈവത്തിന്‍റെ ഹൃദയപ്രകാരമുള്ള മനുഷ്യന്‍ എന്ന് ദൈവവചനത്തില്‍ പറയുന്ന ദാവീദ് കുറ്റമില്ലാത്ത രക്തം ചൊരിഞ്ഞപ്പോള്‍ മുഖപക്ഷം കൂടാതെ അതിനും ശിക്ഷ വിധിച്ച ദൈവമാണ് ബൈബിളിലെ യഹോവ. എന്നാല്‍ ഖുറാനിലെ അല്ലാഹു അങ്ങനെയല്ല. ഒരു സംഭവം ഹദീസില്‍ നിന്ന് പരിശോധിക്കാം:

 

സ്വഹീഹ് മുസ്ലിം, വാല്യം 2, ഭാഗം 32, ഹദീസ് നമ്പര്‍ 1754:

 

‘സലമത്ത്ബ്നുല്‍ അക്വഅ് നിവേദനം: ഞങ്ങള്‍ നബിയോടൊപ്പം ഹവാസിന്‍ ഗോത്രക്കാരോട് യുദ്ധം ചെയ്തു. ഞങ്ങള്‍ റസൂലിന്‍റെ കൂടെ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ ഒരാള്‍ അവിടെ ഒരു ചുവന്ന ഒട്ടകപ്പുറത്ത് വന്നു ഒട്ടകത്തെ മുട്ട് കുത്തിച്ചു. എന്നിട്ട് തന്‍റെ ഭാണ്ഡത്തില്‍ നിന്ന് ഒരു കയറെടുത്തു ഒട്ടകത്തെ ബന്ധിച്ചു. പിന്നെ ആളുകളോടൊപ്പം ഭക്ഷണം കഴിക്കാന്‍ മുന്നോട്ടു വന്നു. അദ്ദേഹം (ഞങ്ങളെ) നോക്കാന്‍ തുടങ്ങി. ഞങ്ങളില്‍ ദുര്‍ബ്ബലരും വാഹനം കുറവുള്ളവരുമുണ്ട്. ഞങ്ങളില്‍ ചിലര്‍ നടക്കുന്നവരായിരുന്നു. അതിവേഗതയില്‍ അയാള്‍ നടന്നു. അയാള്‍ ഒട്ടകത്തിന്‍റെയടുത്തു ചെന്നു. അതിന്‍റെ ബന്ധനമഴിച്ചു. പിന്നെ അതിനെ മുട്ട് കുത്തിച്ചു അതിന്‍റെ പുറത്തു ഇരുന്നു. അതിനെ തെളിച്ചു. ഒട്ടകം അദ്ദേഹത്തെയുമായി വേഗത്തില്‍ പോയി. അയാളെ മറ്റൊരാള്‍ ഒരു കറുത്ത പെണ്ണൊട്ടകപ്പുറത്ത് കയറി പിന്തുടര്‍ന്നു. സലമത്ത് പറയുന്നു: ‘ഞാനും അതിവേഗതയില്‍ പുറപ്പെട്ടു. ഞാന്‍ പെണ്ണൊട്ടകത്തിന്‍റെ പിന്‍ഭാഗത്തായിരുന്നു. ഞാന്‍ മുന്നോട്ടു ഗമിച്ചു അയാളുടെ ഒട്ടകത്തിന്‍റെ പുറകിലെത്തി. പിന്നെയും മുന്നോട്ടു നീങ്ങി. (അയാളുടെ) ഒട്ടകത്തിന്‍റെ കടിഞ്ഞാണ്‍ പിടിച്ചു ഒട്ടകത്തെ മുട്ടുകുത്തിച്ചു. അയാള്‍ നിലത്തു കാലൂന്നിയപ്പോള്‍ ഞാന്‍ വാള്‍ ഊരി അയാളുടെ തലയ്ക്കു വെട്ടി. അയാള്‍ താഴെ വീണു. പിന്നെ ഞാന്‍ ഒട്ടകത്തെ തെളിച്ചു നടന്നു. അതിന്‍റെ പുറത്തു ഒട്ടകക്കട്ടിലും ആയുധവുമുണ്ടായിരുന്നു. ആ സമയത്ത് നബി എന്നെ സ്വീകരിച്ചു. കൂടെ ജനങ്ങളും. നബി ചോദിച്ചു: “ആരാണ് അയാളെ കൊന്നത്?” ആളുകള്‍ പറഞ്ഞു: “ഇബ്നുല്‍ അക്വഅ്” നബി പറഞ്ഞു: “എല്ലാ ഉപകരണങ്ങളും അദ്ദേഹത്തിനാണ്.”

 

മുഹമ്മദിന്‍റെയും  അനുയായികളുടെയും സ്വഭാവം എപ്രകാരമുള്ളതായിരുന്നു എന്ന് ചിന്താശേഷി നശിച്ചിട്ടില്ലാത്ത ആളുകള്‍ക്ക് ഈ ഹദീസ് വായിച്ചാല്‍ മനസ്സിലാകും. നിരപരാധിയായ ഒരു വഴിപോക്കനെ കാരണം കൂടാതെ വധിച്ചു അയാളുടെ വസ്തുവകകള്‍ തട്ടിയെടുക്കുന്നവരും ഇസ്ലാമിക ലോകത്ത് ആദരിക്കപ്പെടുന്നത് കാണുമ്പോള്‍ അല്ലാഹുവിന്‍റെ ധാര്‍മ്മിക ബോധം എപ്രകാരമുള്ളതെന്നും പിടികിട്ടുന്നു. ആ മനുഷ്യന്‍ ചെയ്ത തെറ്റെന്താണ്? മുസ്ലിം സൈന്യം വാഹന മൃഗങ്ങളില്ലാതെ സഞ്ചരിക്കുമ്പോള്‍ സ്വന്തമായി ഒരു ഒട്ടകം അയാളുടെ കൈവശമുണ്ടായിപ്പോയതോ? അതോ ദൈവത്തിന്‍റെ പ്രവാചകന്‍ എന്നവകാശപ്പെട്ടു നടക്കുന്നയാളുടെ അടുത്തു ജീവന് ഭീഷണിയുണ്ടാകില്ല എന്ന് വിശ്വസിച്ചു വഴിയാത്രക്കിടയില്‍ മുഹമ്മദിന്‍റെയും കൂട്ടരുടെയും അരികെ നിര്‍ഭയനായി എത്തിപ്പെട്ടതോ? സലമത്ബ്നുല്‍ അക്വഅ് ചെയ്ത ദുഷ്പ്രവൃത്തിക്ക് തക്ക ശിക്ഷ കൊടുക്കേണ്ടതിനു പകരം അയാള്‍ക്ക്‌ കൊല്ലപ്പെട്ടവന്‍റെ  മുതല്‍ കൊടുക്കുകയാണ് കാരുണ്യത്തിന്‍റെ  പ്രവാചകന്‍ ചെയ്തത്. ഇതുപോലെയുള്ള ഹദീസുകള്‍ ഇനിയുമുണ്ട്. കുറ്റമില്ലാത്ത രക്തം ചിന്തുന്ന കാര്യത്തില്‍ കാരുണ്യത്തിന്‍റെ പ്രവാചകനും അനുയായികള്‍ക്കും യാതൊരു മന:സാക്ഷിക്കുത്തും ഉണ്ടായിരുന്നില്ലെന്ന് ആ ഹദീസുകള്‍ നമ്മോടു പറയുന്നു.

 

മുഹമ്മദിന്‍റെ ആദ്യ ജീവചരിത്രമായ ഇബ്നു ഇസഹക്കിന്‍റെ  ‘സീറാ റസൂല്‍ അള്ളാ’ (അല്ലാഹുവിന്‍റെ ദൂതന്‍റെ ജീവചരിത്രം എന്നാണു സീറാ റസൂല്‍ അള്ളാ എന്നതിന്‍റെ അര്‍ത്ഥം. ആദ്യമായി പുസ്തക രൂപത്തില്‍ ക്രോഡീകരിക്കപ്പെട്ട ഹദീസ് ആയ ‘സ്വഹീഹുല്‍ ബുഖാരി’യേക്കാള്‍ 125 വര്‍ഷം മുമ്പേ രചിക്കപ്പെട്ടതാണ് സീറാ റസൂല്‍ അള്ളാ.) പരിശോധിച്ചാല്‍ കിട്ടുന്ന വിവരങ്ങള്‍ നമ്മെ അമ്പരപ്പിക്കുന്നതാണ്. ബദര്‍ യുദ്ധത്തില്‍ മക്കയിലുള്ള അറബികള്‍ മുസ്ലിങ്ങളുടെ കയ്യാല്‍ കൊല്ലപ്പെട്ടതറിഞ്ഞപ്പോള്‍ മുഹമ്മദിനെതിരെ ആക്ഷേപഹാസ്യം നിറഞ്ഞ കവിതകള്‍ എഴുതിയതിനു, അബു അഫാക് എന്ന് പേരുള്ള 120 വയസ്സായ ഒരു യെഹൂദാ വൃദ്ധനെ, രാത്രിയില്‍ അയാള്‍ ഉറങ്ങിക്കിടക്കുമ്പോള്‍ മുഹമ്മദിന്‍റെ നിര്‍ദ്ദേശ പ്രകാരം സാലിം ഇബ്നു ഉമൈര്‍ എന്ന സ്വഹാബി വധിച്ച കാര്യം സീറാ റസൂല്‍ അള്ളായില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. (Ibn Ishaq, Sira Rsool Allah, transilated by Alfred Guillumi, page 675) ഇബ്ന്‍ സഅദിന്‍റെ ‘കിത്താബ് അല്‍ തബാഖത്ത്  അല്‍ കബീര്‍, വാല്യം 2, പേജ് 31; അലി ദസ്തിയുടെ “23 years, A Study of the prophetic carreer of muhammad”  പേജ് 3 എന്നിവിടങ്ങളിലും ഈ സംഭവം വിവരിച്ചിട്ടുണ്ട്.

 

അബു അഫാക് ഒരിക്കലും മുഹമ്മദിന്‍റെ ജീവന് ഭീഷണിയായിരുന്നില്ല എന്നോര്‍ക്കണം. മക്കയിലെ അറബികളോടുണ്ടായിരുന്ന സ്നേഹത്തിന്‍റെയും സൌഹൃദത്തിന്‍റെയും  പേരില്‍ അവരുടെ കൊലയാളികളെ തന്‍റെ കവിതകളിലൂടെ ആക്ഷേപിച്ചു എന്ന കുറ്റമല്ലാതെ വേറെ ഒന്നും അയാള്‍ ചെയ്തിട്ടില്ല. തന്‍റെ സുഹൃത്തുക്കളെ വധിച്ചയാളെ പുകഴ്ത്തിക്കൊണ്ട്‌ അയാള്‍ കവിതകള്‍ രചിക്കണമായിരുന്നു എന്നാണോ നിങ്ങള്‍ പറയുന്നത്?

 

അതിനു ശേഷമുണ്ടായ സംഭവങ്ങള്‍ മുകളില്‍ പറഞ്ഞ മൂന്നു പുസ്തകങ്ങളിലും നല്‍കിയിട്ടുണ്ട്. അത് മറ്റൊരു കൊലപാതകത്തിന്‍റെ വിവരണമാണ്. അതും ചുരുക്കി വിവരിക്കാം:

 

അബു   അഫാകിന്‍റെ  കൊലപാതകത്തിനോടുള്ള പ്രതിഷേധമായി മറ്റൊരു യെഹൂദാ കവയത്രിയായ അസ്മ ബിന്ദ് മര്‍വാന്‍ എന്ന യുവതി മുഹമ്മദിനെതിരെ ഒരു കവിത രചിച്ചു. ഈ കവിതയിലൂടെ ഇസ്ലാമിന്‍റെ പ്രവാചകനെ വധിക്കാന്‍ അവള്‍ ആഹ്വാനം ചെയ്തു. ഈ വിവരം മുഹമ്മദിന്‍റെ ചെവിയിലെത്തിയപ്പോള്‍ അസ്മ ബിന്ദ് മര്‍വാനെ വധിക്കാന്‍ ഉമൈര്‍ ബിന്‍ അദിയ് അല്‍ ഖാത്തമിയെ പ്രവാചകന്‍ അയച്ചു. അസ്മക്ക് ചെറിയ അഞ്ചു ആണ്‍കുട്ടികളാണ് ഉണ്ടായിരുന്നത്. ഉമൈര്‍ രാത്രിയില്‍ അസ്മയുടെ വീട്ടില്‍ ചെന്നപ്പോള്‍ നാല് ആണ്‍കുട്ടികള്‍ അസ്മയുടെ ഇടത്തും വലത്തും ഇളയ കുട്ടി പാല്‍ കുടിച്ചു കൊണ്ട് അസ്മയുടെ മാറിടത്തില്‍ കിടന്നും ഉറങ്ങിപ്പോയിരുന്നു. നല്ല ഉറക്കത്തിലായിരുന്ന അസ്മയുടെ മാറിടത്തില്‍ നിന്ന് കുഞ്ഞിനെ മാറ്റിയ ശേഷം ഉമൈര്‍ തന്‍റെ വാള്‍ അസ്മയുടെ നഗ്നമായ മാറിടത്തില്‍ കുത്തിയിറക്കുകയും അത് അവളുടെ മുതുകു തുളച്ചു പുറത്തു വരികയും ചെയ്തു. ഉറക്കത്തില്‍ നിന്ന് ഞെട്ടിയുണര്‍ന്നു കരയുന്ന പിഞ്ചു കുഞ്ഞുങ്ങളുടെ മുമ്പിലിട്ടു അവരുടെ അമ്മയെ കൊന്നു കളഞ്ഞതിന് ശേഷം ഉമൈര്‍ രാവിലെ തന്നെ പ്രവാചകന്‍റെ മുമ്പില്‍ ഹാജരായി അസ്മയെ വധിച്ച കാര്യം അറിയിച്ചു. പ്രവാചകന്‍റെ പ്രതികരണം ഇങ്ങനെയായിരുന്നു: “അല്ലാഹുവിനെയും അവന്‍റെ പ്രവാചകനെയും സഹായിച്ച ഒരാളെ കാണാന്‍ ആരെങ്കിലും ആഗ്രഹിക്കുന്നുവെങ്കില്‍ അവര്‍ ഉമൈര്‍ ബിന്‍ അദിയ് അല്‍ ഖാത്തമിയെ നോക്കിക്കൊള്ളട്ടെ”

 

അസ്മയും മുഹമ്മദിന്‍റെ ജീവന് ഒരു ഭീഷണിയായിരുന്നില്ല. അബു അഫാക്കും അസ്മയും യാതൊരുവിധ അധികാര ശ്രേണിയിലും ഉള്‍പ്പെട്ടവരല്ല. അവര്‍ മദീനയില്‍ താമസിക്കുന്നവര്‍ പോലുമായിരുന്നില്ല. അബു അഫാക്കിന്‍റെയും അസ്മയുടെയും ഭവനത്തില്‍ നിന്ന് രാത്രി മുഴുവന്‍ യാത്ര ചെയ്താണ് കൊലയാളി മുഹമ്മദിനടുത്തെത്തുന്നത്. അത്ര ദൂരത്തിലായിരുന്നു അവരുടെ ഗോത്രങ്ങള്‍ താമസിച്ചിരുന്നത്. അവരുടെ കവിതകള്‍ മുഹമ്മദിന് അനിഷ്ടകരമായിരുന്നെങ്കില്‍ അവരുടെ ഗോത്രത്തലവന്മാരോട് പറഞ്ഞു അവരെ ശിക്ഷിപ്പിക്കണമായിരുന്നു. അല്ലാതെ, 120 വയസുള്ള ഒരു പടുവൃദ്ധനെയും  5 മക്കളുടെ മുമ്പിലിട്ടു അവരെ അമ്മയെയും ഇരുട്ടിന്‍റെ മറവില്‍ വെട്ടിക്കൊല്ലിക്കുന്നതാണോ പ്രവാചക ധര്‍മ്മം? ഇനി അവര്‍ ചെയ്യുന്നത് ശരിയല്ലെങ്കില്‍ അല്ലാഹുവിനു അവരുടെ ജീവനെടുത്താല്‍ മതിയായിരുന്നല്ലോ, അങ്ങനെയാണെങ്കില്‍ മുഹമ്മദിനെ ആരും കുറ്റപ്പെടുത്തുകയുമില്ലായിരുന്നു. പക്ഷെ, ഒരു ജീവനെടുക്കാനുള്ള ശക്തി പോലും അല്ലാഹുവിനു ഇല്ലാതിരിക്കുന്നത് കൊണ്ടാണ് അല്ലാഹുവിനെയും അവന്‍റെ പ്രവാചകനെയും സഹായിക്കാന്‍ ഇന്നും ഉമൈര്‍ ബിന്‍ അദിയ് അല്‍ ഖാത്തമിമാര്‍ ആവശ്യമായി വരുന്നത്.

 

തീര്‍ന്നില്ല, ഇനിയുമുണ്ട് ഇത്തരം സംഭവങ്ങള്‍ അനേകം. വിസ്താരഭയത്താല്‍ ചുരുക്കി വിവരിക്കാം ചിലത്:

 

1) മുഹമ്മദ്‌ മെക്കയിലായിരുന്ന സമയത്ത് പേര്‍ഷ്യയിലെ രാജാക്കന്മാരുടെയും യുദ്ധവീരന്മാരുടെയും കഥകള്‍ പറഞ്ഞിരുന്ന അല്‍- നദര്‍ ബിന്‍ ഹാരിത്ത് എന്നൊരാള്‍ ഉണ്ടായിരുന്നു. ഓരോ കഥ പറഞ്ഞു തീരുമ്പോഴും അയാള്‍ പറയും: ‘മുഹമ്മദും ഇത് പോലെ തന്നെയുള്ള കഥകളാണ് പറയുന്നത്. എന്നില്‍ നിന്ന് കേട്ട കഥകളാണ് മുഹമ്മദ്‌ കോപ്പിയടിച്ചു പലപ്പോഴും ദൈവവചനമാണെന്ന് പറഞ്ഞു അവതരിപ്പിക്കുന്നത്‌ . ‘ഈ ആരോപണങ്ങളെക്കുറിച്ച് ഖുറാന്‍ പറയുന്നത് നോക്കുക: ‘സത്യനിഷേധികള്‍ പറഞ്ഞു: “ഇത് (ഖുറാന്‍) അവന്‍ കെട്ടിച്ചമച്ച നുണ മാത്രമാകുന്നു. വേറെ ചില ആളുകള്‍ അവനെ അതിനു സഹായിചിട്ടുമുണ്ട്”. എന്നാല്‍ അന്യായത്തിലും വ്യാജത്തിലും തന്നെയാണ് ഈ കൂട്ടര്‍ വന്നെത്തിയിരിക്കുന്നത്. “ഇത് പൂര്‍വ്വന്മാരുടെ കെട്ടുകഥകള്‍ മാത്രമാണ്, ഇവന്‍ ഇത് എഴുതി വെച്ചിരിക്കുന്നു. എന്നിട്ടത് രാവിലെയും വൈകുന്നേരവും അവനു വായിച്ചു കേള്‍പ്പിക്കപ്പെടുന്നു” എന്നും അവര്‍ പറഞ്ഞു’ (സൂറ.25:4,5) (സൂറ.68:15; 83:13; 52:33 ഇത്യാദി  ഭാഗങ്ങളിലും മുഹമ്മദിന്‍റെ സമകാലീനരുടെ ഇതു പോലെയുള്ള അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.)

 

എന്തായാലും ബദര്‍ യുദ്ധത്തില്‍ തടവുകാരായി പിടിക്കപ്പെട്ടവരുടെ കൂട്ടത്തില്‍ അല്‍ നദറും ഉണ്ടായിരുന്നു. യുദ്ധത്തടവുകാരുടെ ബന്ധുക്കളില്‍ നിന്ന് വലിയ തുക മോചനദ്രവ്യമായി വാങ്ങി തടവുകാരെ മുഹമ്മദ്‌ വിട്ടയച്ചു. പക്ഷെ, അല്‍ നദറിനെ കണ്ടപ്പോള്‍, അവന്‍ വലിയ തുക നല്‍കാമെന്നേറ്റിട്ടും മുഹമ്മദ്‌ സമ്മതിച്ചില്ല. തിരികെ മദീനയിലേക്കുള്ള യാത്രയില്‍ മുഹമ്മദിന്‍റെ നിര്‍ദ്ദേശപ്രകാരം അല്‍ നദറിന്‍റെ തല മുഹമ്മദിന്‍റെ മരുമകന്‍ അലി വെട്ടിക്കളഞ്ഞു. (Ibn Ishaq, പേജ് 136,163, 181, 308)

 

2) അല്‍ നദറിന്‍റെ അവസ്ഥ തന്നെയാണ് ഉഖ്ബ ബിന്‍ അബു മുവൈദിനുമുണ്ടായത്. അദ്ദേഹവും മുഹമ്മദിനെ പരിഹസിച്ചു കൊണ്ട് ഗാനങ്ങള്‍ എഴുതിയിരുന്ന ആളായിരുന്നു. അദ്ദേഹവും ബദര്‍ യുദ്ധത്തില്‍ തടവുകാരനായി പിടിക്കപ്പെട്ടു. അല്‍ നദറിനെപ്പോലെത്തന്നെ, മോചനദ്രവ്യ വാഗ്ദാനം മുഹമ്മദ്‌ തള്ളിക്കളഞ്ഞു; തല കൊയ്യാന്‍ ഉത്തരവിട്ടു. ഉഖ്ബ വേദനയോടെ ചോദിച്ചു: “ഇനി എന്‍റെ കുഞ്ഞുങ്ങളെ ആരു നോക്കും, മുഹമ്മദേ?”  “നരകം!” അല്ലാഹുവിന്‍റെ ദൂതന്‍ മറുപടി പറഞ്ഞു. അടുത്ത നിമിഷം സ്വഹാബികളിലൊരാളുടെ  വാള്‍ ഉഖ്ബയുടെ കഴുത്തില്‍ പതിച്ചു (Ibn Ishaq, പേജ് 308). സ്വഹീഹ് ബുഖാരിയും മുസ്ലിമും ഈ സംഭവം വിവരിക്കുന്നുണ്ട്. (ഇബ്നു ഇസഹാക്കിന്‍റെ റിപ്പോര്‍ട്ടില്‍ മുഹമ്മദ്‌ അവരുടെ ശവക്കുഴിയിലേക്ക് നോക്കി അല്‍ നദറിന്‍റെയും ഉഖ്ബയുടെയും ശവശരീരങ്ങളെ പരിഹസിക്കുന്ന രംഗങ്ങളുണ്ട്). ബദര്‍ യുദ്ധത്തില്‍ തടവുകാരായി പിടിക്കപ്പെട്ടവരില്‍ ഈ രണ്ടു പേരൊഴികെ ബാക്കിയെല്ലാവരെയും മോചനദ്രവ്യം വാങ്ങി മുഹമ്മദ്‌ വിട്ടയച്ചു എന്ന് കൂടി ഓര്‍ക്കണം!

 

ഇനിയുള്ള കൊലപാതകങ്ങളുടെ ചരിത്രം പല സന്ദര്‍ഭങ്ങളിലായി ഈ ലേഖന പരമ്പരയില്‍ പറയുന്നത് കൊണ്ട് ഇപ്പോള്‍ ഇവിടെ ഉദ്ധരിക്കുന്നില്ല. ഈ കൊല്ലപ്പെട്ടവരെല്ലാം തന്നെ മുഹമ്മദിനെ വിമര്‍ശിച്ചുകൊണ്ട് ഗാനങ്ങളോ  കവിതകളോ രചിച്ചവരാണ്. വിമര്‍ശനങ്ങളോടുള്ള മുഹമ്മദിന്‍റെ അസഹിഷ്ണുത എത്രത്തോളമുണ്ടെന്നു മനസ്സിലാക്കാന്‍ ഇതു നമ്മെ സഹായിക്കും. മുഹമ്മദിന്‍റെ അനുയായികളായ ഇന്നത്തെ മുസ്ലിം ഭരണാധികാരികളുടെയും സ്വഭാവം മുഹമ്മദിനു തുല്യമാണെന്ന് മനസ്സിലാക്കാന്‍ അറബി-ആഫ്രിക്കന്‍ നാടുകളിലേക്ക് നോക്കിയാല്‍ മതി. സദ്ദാം ഹുസൈന്‍, മുഅമ്മര്‍ ഗദ്ദാഫി, സഅദ് അല്‍ ബാഷര്‍, ആയത്തുല്ലാ ഖൊമൈനി, സൈനുല്‍ ആബിദീന്‍, ഹോസ്നി മുബാറക് തുടങ്ങി ഇഷ്ടം പോലെ ഉദാഹരണങ്ങള്‍; ഈ ക്രൂരന്മാരായ ഏകാധിപതികള്‍ക്ക് വിമര്‍ശനങ്ങളോടുള്ള അസഹിഷ്ണുതാ മനോഭാവം അവരുടെ മാതൃകാ പുരുഷനില്‍ നിന്നല്ലാതെ വേറെ എവിടെ നിന്നാണ് കിട്ടിയത്? ഇന്നത്തെ ദാവാ പ്രസംഗകര്‍ അവതരിപ്പിക്കുന്നത്‌ പോലെയല്ല മുഹമ്മദിന്‍റെയും സ്വഹാബികളുടെയും സ്വഭാവം എന്ന് ആദ്യകാല മുസ്ലിം ഗ്രന്ഥങ്ങള്‍ വായിച്ചാല്‍ നിങ്ങള്‍ക്കും പിടികിട്ടും.

 

(ഇക്കഥകളൊന്നും  പരിഷ്കൃത മനുഷ്യര്‍ അറിയരുതെന്ന ആഗ്രഹത്താലാണ് ഈ ഹദീസുകളും സീറകളും ഇവര്‍ സമ്പൂര്‍ണ്ണ രൂപത്തില്‍ മലയാളത്തിലോ മറ്റു ഭാഷകളിലേക്കോ പരിഭാഷപ്പെടുത്താത്തത്. അറബിയില്‍ തന്നെ ഇതെല്ലാം വായിച്ചു മനസ്സിലാക്കാന്‍ എത്ര പേര്‍ക്ക് കഴിയും? ഹദീസുകള്‍ മാത്രമല്ല, ഖുറാനും മറ്റു ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തുന്നതിനെ വിലക്കുന്നതിന്‍റെ കാരണം ഇതു തന്നെ. മുഹമ്മദിന്‍റെ വാക്കുകള്‍ തന്നെ അതിനു തെളിവ്. സ്വഹീഹ് മുസ്ലിം, വാല്യം 3, ഭാഗം 33, ഹദീസ് നമ്പര്‍ 94- ല്‍ ഇങ്ങനെ കാണുന്നു: “നിങ്ങള്‍ ഖുര്‍ആനുമായി യാത്ര ചെയ്യരുത്. ശത്രു അതു കൈക്കലാക്കുന്നതിനെക്കുറിച്ച് ഞാന്‍ നിര്‍ഭയനല്ല.” അബു അയ്യൂബ് പറഞ്ഞു: “ശത്രു അത് കൈവശപ്പെടുത്തി അതുമായി നിങ്ങളോട് തര്‍ക്കിക്കും.” ഹദീസ് നമ്പര്‍ 94-ല്‍ ‘ശത്രു രാജ്യത്തേക്ക് ഖുറാനുമായി യാത്ര ചെയ്യുന്നത് വിലക്കിയിരിക്കുന്നു’ എന്ന് കൂടിയുണ്ട്. ശത്രുക്കളുടെ ചോദ്യത്തിന് മുന്നില്‍ ഖുറാന് പിടിച്ചു നില്‍ക്കാന്‍ കഴിയില്ലെന്ന കാര്യം-ചിന്താ ശേഷിയില്ലാത്ത അറബികളെ പറഞ്ഞു പറ്റിച്ചത് പോലെ പരിഷ്കൃത മനുഷ്യരെ പറഞ്ഞു വശീകരിക്കാന്‍ കഴിയില്ലെന്ന കാര്യം തന്നെ-മുഹമ്മദ്‌ നല്ലവണ്ണം മനസ്സിലാക്കിയിരുന്നു എന്നതിന് ഈ ഹദീസ് നല്ലൊന്നാന്തരം തെളിവാണ്. ‘അന്ത്യപ്രവാചകനിലൂടെ മുഴുലോകത്തിനും വേണ്ടി അവതരിപ്പിക്കപ്പെട്ട ഖുര്‍ആന്‍’ എന്നൊക്കെ ഇന്നത്തെ ദാവാ പ്രസംഗകര്‍ വാചാടോപമടിച്ചാലും മുഹമ്മദ്‌ അത് അറബികള്‍ക്ക് വേണ്ടി മാത്രമുള്ളതാണെന്നാണ് വിശ്വസിച്ചിരുന്നത്.

 

ഇതു ബൈബിളുമായി ഒന്ന് താരതമ്യപ്പെടുത്തി നോക്കണം. ലോകത്തെ നൂറു കണക്കിന് ഭാഷകളില്‍ ലിപി ഉണ്ടാക്കിയത് ക്രിസ്ത്യന്‍ മിഷനറിമാരാണ്. ബൈബിള്‍ ആ ഭാഷകളിലേക്ക് തര്‍ജ്ജമ ചെയ്യാന്‍ വേണ്ടിയായിരുന്നു അത്. നമ്മുടെ മലയാള ഭാഷയില്‍ ത്തന്നെ ആദ്യത്തെ വ്യാകരണ ഗ്രന്ഥം രചിച്ചത് ജര്‍മ്മനിയില്‍ നിന്ന് കേരളത്തിലെത്തി മലയാളം പഠിച്ച ഹെര്‍മന്‍ ഗുണ്ടര്‍ട്ട് എന്ന മിഷനറിയാണ്. ഇവിടെയുള്ള അന്നത്തെ സാഹിത്യത്തമ്പുരാക്കന്മാര്‍ സംസ്കൃതത്തിലും മണിപ്രവാളത്തിലും മാത്രം സാഹിത്യ രചന നടത്തിക്കൊണ്ടിരുന്നപ്പോള്‍ – മലയാളത്തിലെഴുതുന്നത് അധ:കൃത സാഹിത്യമായി പരിഗണിക്കപ്പെട്ടു കൊണ്ടിരുന്നപ്പോള്‍- ജെര്‍മ്മനിയില്‍ നിന്നൊരാള്‍ വന്നിട്ടാണ് മലയാളികളെ മലയാള വ്യാകരണം പഠിപ്പിച്ചത്. എന്തിനു വേണ്ടിയാണ് ഒരു പുരുഷായുസ്സു മുഴുവന്‍ ആ മനുഷ്യന്‍ മലയാള ഭാഷ പഠിക്കേണ്ടതിനു ചെലവിട്ടത്? ഉത്തരം ഒന്ന് മാത്രം. മലയാള ഭാഷയില്‍ ബൈബിള്‍ പുറത്തിറങ്ങുമ്പോള്‍, വായനക്കാരന് അര്‍ത്ഥം സുവ്യക്തമായി പിടികിട്ടണം!! ദൈവത്തിന്‍റെ സന്ദേശം ജനങ്ങളിലെത്തിക്കാന്‍ വേണ്ടി ക്രിസ്ത്യന്‍ മിഷനറിമാര്‍ ലോകത്തിന്‍റെ പല കോണുകളില്‍ ഭാഷകള്‍ക്ക് ലിപിയുണ്ടാക്കാനും വ്യാകരണ ഗ്രന്ഥങ്ങള്‍ ചമക്കാനും തങ്ങളുടെ ജീവിതം ഉഴിഞ്ഞു വെച്ചപ്പോള്‍, അല്ലാഹുവിന്‍റെ ദൂതന്‍ പറയുന്നു, ‘ഈ സന്ദേശം ശത്രുക്കളുടെ കയ്യില്‍ എത്തിപ്പെടുന്നതിനെക്കുറിച്ച് ഞാന്‍ ഭയമുള്ളവനാണ്’ എന്ന്. ഈ ചരിത്ര വസ്തുതയെ മൂടി വെച്ചിട്ടാണ് ഇന്നത്തെ ദാവാ പ്രസംഗകര്‍ “ഖുര്‍ആന്‍ മുഴു ലോകത്തിനും വേണ്ടിയുള്ള സന്ദേശമാണ്” എന്ന് നിര്‍ലജ്ജം ഗീര്‍വ്വാണമടിക്കുന്നത്. ഏതായാലും ഇന്‍റര്‍നെറ്റിന്‍റെ വരവോടു കൂടി വിവരങ്ങള്‍ മൂടി വെക്കാന്‍ കഴിയാതായത് ദാവാ പ്രസംഗകരെ ആകെ ബുദ്ധി മുട്ടിലാക്കുന്നുണ്ട്.)

 

കുറ്റമില്ലാത്ത രക്തം ചൊരിയാന്‍ മുഹമ്മദിനും കൂട്ടാളികള്‍ക്കും യാതൊരു മടിയുമുണ്ടായിരുന്നില്ലെന്നു സീറകളില്‍ നിന്നും ഹദീസുകളില്‍ നിന്നും  ഗ്രഹിക്കാം. ആറാം പ്രമാണത്തിന്‍റെ നഗ്നമായ ലംഘനങ്ങളുടെ   ഘോഷ യാത്രകള്‍ നിങ്ങള്‍ക്കതില്‍ കാണാം .

 

കുറ്റമില്ലാത്ത മനുഷ്യരക്തം ചൊരിയുന്നതിനെയാണ് ബൈബിള്‍ കൊലപാതകം എന്നതുകൊണ്ട്‌ അര്‍ത്ഥമാക്കുന്നത്. (തുടരും…)

]]>
https://sathyamargam.org/2012/05/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b5%81%e0%b4%82-%e0%b4%a8%e0%b5%8d%e0%b4%af%e0%b4%be%e0%b4%af%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%be%e0%b4%a3%e0%b4%b5%e0%b5%81/feed/ 1
മുഹമ്മദും ന്യായപ്രമാണവും (ഭാഗം-5) https://sathyamargam.org/2012/05/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b5%81%e0%b4%82-%e0%b4%a8%e0%b5%8d%e0%b4%af%e0%b4%be%e0%b4%af%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%be%e0%b4%a3%e0%b4%b5-10/ https://sathyamargam.org/2012/05/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b5%81%e0%b4%82-%e0%b4%a8%e0%b5%8d%e0%b4%af%e0%b4%be%e0%b4%af%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%be%e0%b4%a3%e0%b4%b5-10/#respond Wed, 23 May 2012 03:39:28 +0000 http://www.sathyamargam.org/?p=53  

 അനില്‍ കുമാര്‍. വി. അയ്യപ്പന്‍

 

3) നിന്‍റെ ദൈവമായ യഹോവയുടെ നാമം വൃഥാ എടുക്കരുത്. (പുറപ്പാട്. 20:7)

 

മുഹമ്മദ്‌ ലംഘിക്കാത്ത ഒരു കല്പനയാണിത് എന്ന് വായനക്കാര്‍ക്ക് തോന്നിയേക്കാം. കാരണം ഈ നാമം മുഹമ്മദിന് അറിയില്ലല്ലോ. അറിയാത്ത നാമം എങ്ങനെയാണ് വൃഥാ എടുക്കുന്നത്? എന്നാല്‍ സൂക്ഷ്മമായി പരിശോധിച്ചാല്‍ മുഹമ്മദ്‌ ഈ കല്പനയും ലംഘിച്ചു എന്ന് സത്യാന്വേഷിയായ ഒരുവന് ബോധ്യമാകും. അതിനു മുമ്പ് ഈ കല്പനയുടെ അര്‍ത്ഥം എന്താണെന്ന് നോക്കാം.

 

മഹത്തും ഭയങ്കരവും അതിശയകരവുമായ യഹോവയുടെ നാമത്തെ ഭയപ്പെടുകയും ആ നാമത്തിനു തക്ക മഹത്വം കൊടുക്കുകയും ചെയ്യുക എന്നതാണ് ഈ കല്പനയുടെ പ്രാഥമികമായ അര്‍ത്ഥം. തന്‍റെ വ്യക്തിപരമായ ലാഭത്തിനു വേണ്ടി ദൈവത്തിന്‍റെ നാമത്തെ ഉപയോഗിക്കാതിരിക്കുക എന്ന രണ്ടാമത്തെ അര്‍ത്ഥവും ആദ്യത്തേതിന് തുല്യം തന്നെ. മുഹമ്മദ്‌ ഭയപ്പെടുകയും മഹത്വം കൊടുക്കുകയും ചെയ്തത് യഹോവ എന്ന നാമത്തിനല്ല, അള്ളാഹു എന്ന നാമത്തിനാണ് എന്നതിനാല്‍ ഒന്നാമത്തെ അര്‍ത്ഥത്തില്‍ മുഹമ്മദ്‌ ഈ കല്പന ലംഘിച്ചു. ഖുറാനും  ഹദീസുകളും പരിശോധിച്ചാല്‍ രണ്ടാമത്തെ അര്‍ത്ഥത്തിലും മുഹമ്മദ്‌ ഈ കല്പന ലംഘിച്ചു എന്ന് കാണാം. ചില  തെളിവുകള്‍ പരിശോധിക്കാം:

 

‘അവന്‍ ഈ വേദഗ്രന്ഥത്തെ മുന്‍ വേദങ്ങളെ ശരിവെക്കുന്നതായിക്കൊണ്ട് സത്യവുമായി നിനക്ക് അവതരിപ്പിച്ചു തന്നിരിക്കുന്നു. ഇതിനു മുമ്പ് അവന്‍ നിനക്ക് തൌറാത്തും ഇന്‍ജീലും അവതരിപ്പിച്ചു’ (സൂറ. 3:3). തൌറാത്തും ഇന്‍ജീലും (പഴയനിയമവും പുതിയനിയമവും) അവതരിപ്പിച്ചത് ജാതീയ ദേവനായ അല്ലാഹുവാണെന്ന് പറഞ്ഞതിലൂടെ യഥാര്‍ത്ഥത്തില്‍ അത് മനുഷ്യവര്‍ഗ്ഗത്തിന് നല്‍കിയ യഹോവയെ അല്ലാഹുവിനോട് തുല്യനാക്കുകയാണ് മുഹമ്മദ്‌ ചെയ്തത്. ഇത് അവന്‍റെ വിശുദ്ധ നാമത്തെ ദുഷിക്കുന്ന സംഗതിയാണ്.

 

മുഹമ്മദ്‌ യുദ്ധങ്ങള്‍ നടത്തുകയും ശത്രുക്കളുടെ വാസസ്ഥലവും ഭക്ഷ്യധ്യാന്യവും പിടിച്ചെടുക്കുകയും അവരെ അടിമകളാക്കി വില്‍ക്കുകയും അവരുടെ സ്ത്രീകളെ തന്‍റെ ഭാര്യമാരോ വെപ്പാട്ടിമാരോ അടിമകളോ ഒക്കെ ആക്കുകയും ചെയ്തത് ‘അബ്രഹാം ആരില്‍ വിശ്വസിച്ചോ, അതേ ദൈവത്തില്‍ത്തന്നെയാണ് ഞാനും വിശ്വസിക്കുന്നത്’ എന്ന് പറഞ്ഞു കൊണ്ടാണ്. കൂടാതെ യുദ്ധം ചെയ്തു കിട്ടുന്ന സ്വത്തുക്കളുടെ അഞ്ചിലൊന്ന് മുഹമ്മദിന് അവകാശപ്പെട്ടതുമായിരുന്നു (സൂറ.8:41). (യഥാര്‍ത്ഥത്തില്‍ യുദ്ധമുതല്‍ മുഴുവനും മുഹമ്മദിനും അല്ലാഹുവിനും എന്നാണു മുഹമ്മദ്‌ ആദ്യം പറഞ്ഞത് (സൂറ.8:1). എന്നാല്‍ അറബികള്‍ ഈ ആയത്തിനെ അംഗീകരിക്കാന്‍ തയ്യാറായില്ല. അപ്പോള്‍ വരുത്തിയ മാറ്റമാണ് യുദ്ധമുതലിന്‍റെ  അഞ്ചിലൊന്ന് മതി എന്നത്!!) അബ്രഹാം വിശ്വസിച്ചിരുന്ന ദൈവം യഹോവയായിരുന്നു. തന്‍റെ വ്യക്തിപരമായ നേട്ടത്തിനുവേണ്ടി മുഹമ്മദ്‌ അബ്രഹാമിന്‍റെ ദൈവത്തിന്‍റെ നാമം ഉപയോഗിക്കുകയായിരുന്നു.  യഹോവയായ ദൈവം മോശെ മുഖാന്തിരം നല്‍കിയ ന്യായപ്രമാണത്തിലെ മൂന്നാം കല്‍പനയും മുഹമ്മദ്‌ ലംഘിച്ചു എന്ന് സാരം!!

 

4) ശബ്ബത്ത് നാളിനെ ശുദ്ധീകരിപ്പാന്‍ ഓര്‍ക്ക. ആറു ദിവസം അദ്ധ്വാനിച്ചു നിന്‍റെ വേല മുഴുവന്‍ ചെയ്യുക.ഏഴാം ദിവസം നിന്‍റെ ദൈവമായ യഹോവയുടെ ശബ്ബത്ത് ആകുന്നു. അന്ന് നീയും നിന്‍റെ പുത്രനും പുത്രിയും നിന്‍റെ വേലക്കാരനും വേലക്കാരിയും നിന്‍റെ കന്നുകാലികളും നിന്‍റെ പടിവാതിലിനകത്തുള്ള പരദേശിയും ഒരു വേലയും ചെയ്യരുത്. (പുറ.20:8-10)

 

ഇത് നാലാം കല്‍പന. ‘ശബ്ബത്ത്’ എന്ന പദത്തിന് ‘വിശ്രമം’ എന്നര്‍ത്ഥം. മനുഷ്യന്‍ ആറുദിവസം അദ്ധ്വാനിക്കുകയും ഏഴാംദിവസം വിശ്രമിക്കുകയും വേണം എന്ന് യഹോവ യിസ്രായേല്‍ മക്കളോട് ആവശ്യപ്പെടുന്നു. ഖുറാനില്‍ അള്ളാഹു എന്ത് പറയുന്നു എന്ന് നോക്കാം:

 

“അങ്ങനെ ആ വിലക്കപ്പെട്ട മാസങ്ങള്‍ കഴിഞ്ഞാല്‍ ആ ബഹുദൈവ വിശ്വാസികളെ നിങ്ങള്‍ കണ്ടെത്തിയേടത്തു വെച്ച് കൊന്നു കളയുക. അവരെ പിടികൂടുകയും വളയുകയും അവര്‍ക്ക് വേണ്ടി പതിയിരിക്കാവുന്നിടത്തെല്ലാം പതിയിരിക്കുകയും ചെയ്യുക” (സൂറ.9:5). ഖുറാന്‍ വ്യക്തമായി പറയുന്ന കാര്യം യുദ്ധം നിഷിദ്ധമാക്കപ്പെട്ട മാസങ്ങള്‍ മാത്രമാണ് വിശ്രമത്തിനായുള്ളത് എന്നാണു (അറബികള്‍ പണ്ട് മുതലേ ഒരു വര്‍ഷത്തിലെ നാല് മാസങ്ങള്‍ സമാധാനത്തിനായി മാറ്റി വെച്ചിരുന്നു. കച്ചവടത്തിനും മറ്റു ജീവനോപാധികള്‍ക്കും ഈ സമാധാനകാലം മരുഭൂമിയില്‍ അത്യന്താപേക്ഷിതമായിരുന്നു . റംസാന്‍ ഈ നാല് മാസങ്ങളിലൊന്നാണ്). വിശ്രമം എന്ന് പറഞ്ഞത് യുദ്ധത്തില്‍ നിന്നുള്ള വിശ്രമം ആണ്. ക്രയവിക്രയങ്ങള്‍ ചെയ്യുന്നതിനോ മറ്റു അദ്ധ്വാനത്തിണോ ഈ നാല് മാസത്തിലും യാതൊരു തടസ്സവുമില്ല. പിന്നെയുള്ളത് റംസാന്‍ മാസത്തിലെ നോമ്പ് ആണ്. അതില്‍ തന്നെ പകല്‍ നിഷിദ്ധമാക്കിയിരിക്കുന്നത് രാത്രി അനുവദനീയവുമാണ്. ചുരുക്കത്തില്‍ ബൈബിളില്‍ കല്പിച്ചിരിക്കുന്ന തരത്തിലുള്ള ശബ്ബത്ത് ഖുറാനില്‍ കാണാനില്ല, മുഹമ്മദ്‌ അത് അനുഷ്ടിച്ചിരുന്നില്ല, മുസ്ലിങ്ങളോട് അനുഷ്ടിക്കാന്‍ കല്പിച്ചതുമില്ല!! ശബ്ബത്ത് ഏഴാം ദിവസം അഥവാ ശനിയാഴ്ചയായിരുന്നു. എന്നാല്‍ അദ്ദേഹം മുസ്ലിങ്ങളോട് ഒന്നിച്ചുകൂടി നിസ്കരിക്കാന്‍ കല്‍പിച്ചിരുന്നത്‌ ആറാം ദിവസമായ വെള്ളിയാഴ്ചയാണ്.

 

സ്വഹിഹ് അല്‍- ബുഖാരി, വാല്യം 4, പുസ്തകം 56, ഹദീസ് നമ്പര്‍ 693-ല്‍ മുഹമ്മദ്‌ വെള്ളിയാഴ്ച ഉത്കൃഷ്ട ദിനമായി തിരഞ്ഞെടുക്കാനുള്ള കാരണം രേഖപ്പെടുത്തിയിട്ടുണ്ട്. അതിങ്ങനെയാണ്: “അബു ഹുറയ്റയില്‍ നിന്ന് നിവേദനം: പ്രവാചകന്‍ പറഞ്ഞു: ‘നമ്മള്‍ (മുസ്ലിങ്ങള്) ആണ് എല്ലാവരിലും അവസാനം വന്നത്. പക്ഷെ പുനരുത്ഥാന നാളില്‍ നമ്മളായിരിക്കും വേദങ്ങള്‍ ലഭിച്ചവരേക്കാള്‍ മുമ്പേ ഒന്നാമതായി എഴുന്നേല്‍ക്കുന്നത്‌. വേദക്കാര്‍ തങ്ങള്‍ക്കു ലഭിച്ച ദിവസത്തേപ്പറ്റി തര്‍ക്കത്തിലാണ്. യെഹൂദന്മാര്‍ നാളെ (ശനിയാഴ്ച) വിശുദ്ധ ദിവസമായി ആചരിക്കുന്നു. ക്രിസ്ത്യാനികള്‍ അതിനു പിറ്റെന്നാളും (ഞായറാഴ്ച). നാം ഇന്ന് (വെള്ളിയാഴ്ച) അതാചരിക്കണം. കുറഞ്ഞത്‌ ആഴ്ചയില്‍ ഒരു ദിവസമെങ്കിലും (വെള്ളിയാഴ്ച) മുസ്ലിങ്ങള്‍ തലയും ശരീരവും കഴുകണമെന്നുള്ളത്‌ നിര്‍ബന്ധമായി അവന്‍റെ മേല്‍ ചുമത്തപ്പെട്ടിരിക്കുന്നു.”

 

സ്വഹിഹ് അല്‍ ബുഖാരി, വാല്യം 1, പുസ്തകം 16, ഹദീസ് നമ്പര്‍ 1-ല്‍ പറയുന്നതനുസരിച്ച് ശനിയാഴ്ച്ചക്കും (യഹൂദന്‍റെ ദിവസം)  ഞായറാഴ്ച്ചക്കും (ക്രിസ്ത്യാനിയുടെ ദിവസം) മുമ്പേയുള്ള ദിവസം തെരഞ്ഞെടുത്തതിന്‍റെ കാരണം ഈ രണ്ടു കൂട്ടരെക്കാള്‍ മുമ്പേ മുസ്ലിങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന് കാണിക്കാന്‍ വേണ്ടിയാണ് എന്നുള്ളതാണ്. ചിരിക്കാന്‍ വക നല്‍കുന്ന കാരണമാണിത്. എന്തായാലും യെഹൂദന്മാര്‍ക്കും ക്രിസ്ത്യാനികള്‍ക്കും ഓരോ വിശുദ്ധ ദിവസമുണ്ട്, തങ്ങള്‍ക്കും വേണം ഒരു വിശുദ്ധ ദിവസം എന്ന ചിന്തയില്‍ നിന്നാണ് വെള്ളിയാഴ്ചയെ മുഹമ്മദ്‌ വിശുദ്ധ ദിവസമായി പ്രഖ്യാപിച്ചതെന്ന് വ്യക്തം!!

 

(യെഹൂദന്മാരില്‍ നിന്നും ക്രിസ്ത്യാനികളില്‍ നിന്നും അവരുടെ ആചാരങ്ങളെ കോപ്പിയടിച്ചു തന്‍റെ പുതിയ മതത്തില്‍ ചേര്‍ക്കുന്ന സംഭവം ഇത് ആദ്യത്തേതൊന്നുമല്ല, വേറെയും കുറേയുണ്ട്. സ്ഥല പരിമിതി മൂലം ഒരുദാഹരണം മാത്രം പറയാം. സ്വഹിഹ് മുസ്ലിം, വാല്യം 2, ഭാഗം 13, ഹദീസ് നമ്പര്‍ 128:

 

ഇബ്നു അബ്ബാസ്‌ നിവേദനം: നബി മദീനയില്‍ ചെന്നപ്പോള്‍ അവിടത്തെ ജൂദന്മാര്‍ ആശുറാ ദിനത്തില്‍ നോമ്പനുഷ്ടിക്കുന്നത് കണ്ടു. അപ്പോള്‍ നബി അവരോടു ചോദിച്ചു: ‘നിങ്ങള്‍ നോമ്പനുഷ്ടിക്കുന്ന ഈ ദിവസത്തിന്‍റെ സവിശേഷത എന്താണ്? ‘ അപ്പോള്‍ അവര്‍ പറഞ്ഞു: ‘അത് മഹത്തായ ഒരു ദിനമാണ്. ഈ ദിനത്തിലാണ് അള്ളാഹു മൂസയും അദ്ദേഹത്തിന്‍റെ സമുദായത്തെയും രക്ഷപ്പെടുത്തുകയും ഫിര്‍ഔനിനേയും അവന്‍റെ സമുദായത്തെയും മുക്കി കൊല്ലുകയും ചെയ്തത്. അതിനാല്‍ മൂസ നന്ദി സൂചകമായി നോമ്പനുഷ്ടിച്ചു. അതുകൊണ്ട് ഞങ്ങളും അന്ന് നോമ്പ് എടുക്കുന്നു.’ അന്നേരം നബി പറഞ്ഞു: ‘എങ്കില്‍ ഞങ്ങളാണ് നിങ്ങളേക്കാള്‍   മൂസാ നബിയോട് ഏറ്റവും കടപ്പെട്ടവരും, ഏറ്റവും ബന്ധപ്പെട്ടവരും.’ അങ്ങനെ നബി അന്ന് നോമ്പ് എടുക്കുകയും ജനങ്ങളോട് നോമ്പ് എടുക്കാന്‍ കല്പിക്കുകയും ചെയ്തു.” (സ്വഹിഹ് മുസ്ലിം, വാല്യം 2, ഭാഗം 13, ഹദീസ് നമ്പര്‍ 127, 129, 130, 131 എന്നിവ പരിശോധിച്ചാലും ഇതേ സംഭവങ്ങള്‍ തന്നെ കാണാം). ഇസ്ലാം രൂപം കൊണ്ട് 13 വര്‍ഷം കഴിഞ്ഞാണ് മുഹമ്മദ്‌ മദീനയിലെത്തുന്നത്. ഈ 13 വര്‍ഷവും ഇങ്ങനെയൊരു നോമ്പ് എടുക്കണമെന്ന് മുഹമ്മദിനും തോന്നിയില്ല, അള്ളാഹു കല്‍പനയും കൊടുത്തില്ല.  മോശെയുമായി രക്തബന്ധമുള്ള യഹൂദന്മാര്‍ ഒരു നോമ്പ് എടുക്കുന്നത് കണ്ടപ്പോള്‍, രക്തബന്ധമുള്ള യെഹൂദന്‍മാരേക്കാള്‍ ഞങ്ങള്‍ക്കാണ് അതില്‍ അവകാശം എന്ന് പറഞ്ഞു മുഹമ്മദ്‌ നിര്‍ലജ്ജം അതിനെ കോപ്പിയടിക്കുകയാണ് ഇവിടെ!!)

 

ന്യായപ്രമാണമനുസരിച്ച് ശബ്ബത്ത് ലംഘിക്കുന്നവനെ കൊന്നു കളയണം (പുറ.31:14,15) മുഹമ്മദ്‌ ശബ്ബത്തിനെ ലംഘിക്കുക മാത്രമല്ല, ശബ്ബത്തിനെത്തന്നെ നീക്കം ചെയ്യാനാണ് ശ്രമിച്ചത്!!

 

യഥാര്‍ത്ഥത്തില്‍ മോശെയുടെ ന്യായപ്രമാണം അനുസരിക്കുവാന്‍ തയ്യാറാകുന്ന വ്യക്തി ഒരു വിധത്തിലും ശബ്ബത്തിനെ ഒഴിവാക്കുവാന്‍ പാടില്ലാത്തതാണ്. കാരണം മറ്റു കല്പനകള്‍ക്കില്ലാത്ത ഒരു പ്രത്യേകത ശബ്ബത്തിനുണ്ട്. മോശൈക ന്യായപ്രമാണത്തിന്‍റെ അടയാളമാണ് ശബ്ബത്ത്. യഹോവ അബ്രഹാമിനോട് ചെയ്ത ഉടമ്പടിയുടെ അടയാളം പരിഛേദന ആയിരുന്നു (ഉല്പത്തി.17:11). എന്നാല്‍ മോശെയോടു ചെയ്ത ന്യായപ്രമാണത്തിന്‍റെ അടയാളം ശബ്ബത്ത് ആണ് (പുറ.31:12-17). ഈ അടയാളം മാറ്റുവാന്‍ ന്യായപ്രമാണം അനുസരിക്കുവാന്‍ തയ്യാറാകുന്ന വ്യക്തിക്ക് അനുവാദമില്ല. എന്നാല്‍ മുഹമ്മദ്‌ ആ അടയാളം മാറ്റി പകരം വെള്ളിയാഴ്ചയെന്ന പുതിയ ഒരടയാളം കൊടുക്കുകയാണ് ചെയ്തത്.

 

ക്രിസ്ത്യാനികളായ ഞങ്ങള്‍ ന്യായപ്രമാണത്തിനല്ല, കൃപക്കത്രേ അധീനരായിരിക്കുന്നത് (റോമര്‍ 6:15; യോഹ.1:17). അതുകൊണ്ട് യേശുക്രിസ്തുവില്‍ ലഭിക്കാനിരുന്ന വിശ്രമത്തിന്‍റെ (മത്തായി.11:28-30) നിഴലായ ന്യായപ്രമാണത്തിലെ   ശബ്ബത്തിലല്ല, മറിച്ചു യേശുക്രിസ്തു എന്ന യഥാര്‍ത്ഥ ശബ്ബത്തിലാണ് ഞങ്ങള്‍ ആനന്ദം കണ്ടെത്തുന്നത് . പക്ഷെ, മോശെയുടെ ന്യായപ്രമാണത്തെ പുന:സ്ഥാപിക്കുവാന്‍ വന്നയാള്‍ എന്ന് ശ്രീ.മുഹമ്മദ്‌ ഈസാ പറയുന്ന അറേബ്യയിലെ മുഹമ്മദ്‌ ആ ന്യായപ്രമാണത്തിന്‍റെ അടയാളമായി ദൈവം കൊടുത്ത ശബ്ബത്തിനെത്തന്നെ എടുത്തു മാറ്റുകയാണ് ചെയ്തത്. ഇതിനെന്തു ന്യായീകരണമാണു  ശ്രീ. മുഹമ്മദ്‌ ഈസാക്ക്‌ പറയാനുള്ളത്?  (തുടരും… )

]]>
https://sathyamargam.org/2012/05/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b5%81%e0%b4%82-%e0%b4%a8%e0%b5%8d%e0%b4%af%e0%b4%be%e0%b4%af%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%be%e0%b4%a3%e0%b4%b5-10/feed/ 0
മുഹമ്മദും ന്യായ പ്രമാണവും (ഭാഗം-4) https://sathyamargam.org/2012/05/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b5%81%e0%b4%82-%e0%b4%a8%e0%b5%8d%e0%b4%af%e0%b4%be%e0%b4%af-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%be%e0%b4%a3%e0%b4%b5%e0%b5%81/ https://sathyamargam.org/2012/05/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b5%81%e0%b4%82-%e0%b4%a8%e0%b5%8d%e0%b4%af%e0%b4%be%e0%b4%af-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%be%e0%b4%a3%e0%b4%b5%e0%b5%81/#comments Wed, 23 May 2012 03:20:54 +0000 http://www.sathyamargam.org/?p=49 അനില്‍ കുമാര്‍. വി. അയ്യപ്പന്‍.

 

3) ‘ഒരു വിഗ്രഹം ഉണ്ടാക്കരുത്; മീതെ സ്വര്‍ഗ്ഗത്തിലെങ്കിലും താഴെ ഭൂമിയിലെങ്കിലും ഭൂമിക്കു കീഴെ  വെള്ളത്തിലെങ്കിലും ഉള്ള യാതൊന്നിന്‍റെ പ്രതിമയും അരുത്; അവയെ നമസ്കരിക്കയോ സേവിക്കുകയോ ചെയ്യരുത്.’ (പുറപ്പാട്. 20:4,5)

 

യഹോവയായ ദൈവം മോശെ മുഖാന്തിരം നല്‍കിയ ന്യായപ്രമാണത്തിലെ രണ്ടാം കല്പനയാണിത്. ആകാശത്തിലോ ഭൂമിയിലോ വെള്ളത്തിലോ ഉള്ള (ജീവനുള്ളതോ ഇല്ലാത്തതോ ആയ) യാതൊന്നിന്‍റെയും പ്രതിമയെ ഉണ്ടാക്കുകയോ നമസ്കരിക്കുകയോ സേവിക്കുകയോ ചെയ്യരുത് എന്ന് വളരെ വ്യക്തമായി തന്നെ കല്പിച്ചിരിക്കുന്നു. ഈ കല്പനയും മുഹമ്മദിന് പാലിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നു ഖുറാനും ഹദിസുകളും പരിശോധിച്ചാല്‍ മനസ്സിലാകും. നമുക്ക് അവയൊന്നു പരിശോധിച്ച് നോക്കാം:

 

a)  ‘അവന്‍ നിന്നെ നഷ്ടപ്പെട്ടവനായി കണ്ടെത്തുകയും എന്നിട്ട് (നിനക്ക്) മാര്‍ഗ്ഗദര്‍ശനം നല്‍കുകയും ചെയ്തിരിക്കുന്നു’ (സൂറ. 93:7) ഈ ആയത്ത്‌ ശ്രദ്ധാപൂര്‍വ്വം വായിച്ചാല്‍ അല്ലാഹുവില്‍ നിന്ന് മാര്‍ഗ്ഗദര്‍ശനം കിട്ടുന്നതിനു മുന്‍പുള്ള കാലത്ത് മുഹമ്മദ്‌ നഷ്ടം പറ്റിയ ഒരുവനായിട്ടാണ് അഥവാ നരകാവകാശിയായിട്ടാണ് ജീവിച്ചിരുന്നതെന്ന് വ്യക്തം! ‘നഷ്ടം പറ്റിയവര്‍’ എന്ന പദത്താല്‍ ഖുര്‍ആന്‍ പൊതുവേ വിവക്ഷിക്കുന്നത് ബഹുദൈവാരാധകരേയും വിഗ്രഹാരാധകരേയും ആകുന്നു. മുഹമ്മദ്‌ അവരില്‍പെട്ട ഒരുവനായിരുന്നു എന്ന് സാരം.

 

വിഗ്രഹാരാധിയായ ഒരാളെപ്പിടിച്ചു തന്‍റെ പ്രവാചകനാക്കുകയാണ് അള്ളാഹു ചെയ്തത്. ബൈബിളിലെ സത്യദൈവം ഒരിക്കലും അങ്ങനെ ചെയ്തിട്ടില്ല. ദൈവം തന്നെ വിളിക്കുന്നതിനു മുന്‍പ് അബ്രഹാം വിഗ്രഹാരാധകരുടെ ഇടയിലാണ് ജീവിച്ചിരുന്നതെങ്കിലും അദ്ദേഹം ഒരിക്കലും ഒരു വിഗ്രഹാരാധിയായിരുന്നില്ല. പിന്നീട് മോശെ മുതല്‍ മലാഖി വരെയുള്ള സകല പ്രവാചകന്മാരെ എടുത്തു നോക്കിയാലും സത്യദൈവം അവരെ വിളിക്കുന്നതിനു മുന്‍പോ പിന്‍പോ ഉള്ള ഒരു സമയത്തും അവര്‍ വിഗ്രഹങ്ങളെ നമസ്കരിച്ചിരുന്നില്ലെന്നു കാണാം. അതുകൊണ്ട് തന്നെ വിഗ്രഹാരാധനക്കെതിരെ സംസാരിക്കാനുള്ള ധാര്‍മ്മിക യോഗ്യതയും അവര്‍ക്കുണ്ടായിരുന്നു. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍, വിഗ്രഹാരാധനക്കെതിരെ സംസാരിക്കാനുള്ള ധാര്‍മ്മിക യോഗ്യതയുള്ളവരെ മാത്രമേ യഹോവയാം ദൈവം തന്‍റെ പ്രവാചകരായി തിരഞ്ഞെടുത്തിട്ടുള്ളൂ. എന്നാല്‍ അല്ലാഹുവിനു തന്‍റെ പ്രവാചകനെ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ അങ്ങനെയൊരു മാനദണ്ഡം ഇല്ല!!

 

ഇനി ഹദീസുകളും സീറകളും പരിശോധിച്ചാല്‍ നമുക്ക് കിട്ടുന്നത് മുഹമ്മദ്‌ വിഗ്രഹങ്ങള്‍ക്ക് ബലി കഴിക്കുകയും ആ ബലി മൃഗത്തിന്‍റെ മാംസം വിഗ്രഹങ്ങള്‍ക്ക് അര്‍പ്പിക്കുകയും ചെയ്തിട്ടുള്ള കഥകളാണ്. സീറാ റസൂലല്ലാ ഇംഗ്ളീഷിലേക്ക് തര്‍ജ്ജമ ചെയ്ത ആല്‍ഫ്രെഡ്‌ ഗ്വില്ലുമിയുടെ ‘ഇസ്ലാം’ എന്ന ഗ്രന്ഥത്തില്‍ നിന്ന് ഒരു ഭാഗം നമുക്ക് പരിശോധിക്കാം:

 

‘സൈദ്‌ ഇബ്നു അംറു ഇബ്നു നുഫൈലിനെപ്പറ്റി അല്ലാഹുവിന്‍റെ അപ്പോസ്തലന്‍ പറഞ്ഞതായി എനിക്ക് കിട്ടിയിട്ടുള്ള വിവരം: ‘അദ്ദേഹമാണ് വിഗ്രഹാരാധനയുടെ പേരില്‍ എന്നെ ആദ്യമായി  കുറ്റപ്പെടുത്തിയ ആള്‍ . എന്‍റെ വിഗ്രഹാരാധനയെ ആദ്യമായി തടഞ്ഞതും അദ്ദേഹം തന്നെ. ഞാനും സൈദ്‌ ഇബ്നു ഹാരിത്തും അല്‍-തായ്ഫില്‍ നിന്ന് ഒരുമിച്ചു വരികയായിരുന്നു. മെക്കയിലെ പര്‍വ്വതവാസിയായ സൈദ്‌ ഇബ്നു അംറിനെ ഞങ്ങള്‍ കണ്ടുമുട്ടി. സ്വമതപരിത്യാഗത്തിന്‍റെ നല്ലൊരു ഉദാഹരണമായിട്ടാണ് ഖുറൈശികള്‍ അദ്ദേഹത്തെ പരിഗണിച്ചിരുന്നത്. അദ്ദേഹം അതുകൊണ്ട് അവരുടെ ഇടയില്‍ നിന്നു മാറി മക്കയിലെ പര്‍വ്വതങ്ങളിലാണ് ജീവിച്ചിരുന്നത്. ഞാന്‍ അദ്ദേഹത്തിന്‍റെ അരികില്‍ ഇരുന്നു. ഞങ്ങളുടെ വിഗ്രഹങ്ങള്‍ക്ക് ബലി കഴിച്ചു അര്‍പ്പിച്ച മാംസം അടങ്ങിയ സഞ്ചി എനിക്കുണ്ടായിരുന്നു. സൈദ്‌ ഇബ്നു ഹാരിത്താണ് അത് ചുമന്നിരുന്നത്. ഞാന്‍ അത് സൈദ്‌ ഇബ്നു അംറിന്  നല്‍കി. ഞാന്‍ ഒരു കൌമാരക്കാരനായിരുന്നു ആ സമയത്ത്. ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു: ‘പിതൃവ്യാ, ഈ ഭക്ഷണം  അല്പം കഴിക്കൂ.’ അദ്ദേഹം ചോദിച്ചു: ‘തീര്‍ച്ചയായും ഇത് അവര്‍ തങ്ങളുടെ വിഗ്രഹങ്ങള്‍ക്ക് ബലിയര്‍പ്പിച്ചു നിവേദിച്ചതിന്‍റെ ഒരു ഭാഗമായിരിക്കുമല്ലോ?’ ഞാന്‍ അതെയെന്നു പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘ എന്‍റെ മകനെ, നീ അബ്ദുല്‍ മുത്തലിബിന്‍റെ പെണ്മക്കളോട് ചോദിച്ചിരുന്നെങ്കില്‍ അവര്‍ പറഞ്ഞു തരുമായിരുന്നു ഞാന്‍ ഒരിക്കലും ഈ ബലിയിറച്ചി കഴിക്കില്ലെന്ന്, അതിനുള്ള ആഗ്രഹം പോലും എനിക്കില്ലെന്ന്.’ പിന്നെ അദ്ദേഹം എന്‍റെ വിഗ്രഹാരാധനയുടെ പേരില്‍ എന്നെ ശാസിക്കാന്‍ തുടങ്ങി. അദ്ദേഹം പറഞ്ഞു: അവ യാതൊരു വിലയുമില്ലാത്ത കാര്യമാണ്. ഒരാള്‍ക്കും ഗുണമോ ദോഷമോ ചെയ്യാന്‍ അവയ്ക്ക് കഴിവില്ല.’ പിന്നെ അപ്പോസ്തലന്‍ കൂട്ടി ചേര്‍ത്തു: ‘അതിനു ശേഷം അള്ളാഹു തന്‍റെ അപ്പോസ്തലത്വം എനിക്ക് തരുന്നത് വരെ ഞാന്‍ അറിഞ്ഞു കൊണ്ട് ഒരിക്കലും അവരുടെ വിഗ്രഹങ്ങളിലോന്നിനെപ്പോലും തഴുകുവാനോ അവയ്ക്ക് ബലിയര്‍പ്പിക്കുവാനോ പോയിട്ടില്ല.’ (Guillaume, Islam (Penguin USA: ISBN: 0140203117) Page 26,27)

 

ഇതേ സംഭവം അല്പം ചെറിയ മാറ്റത്തോടെ സ്വഹിഹ് ബുഖാരി, വാല്യം 7, ഹദിസ് നമ്പര്‍ 407-ല്‍ നമുക്ക് കാണാന്‍ കഴിയും. ഈ സംഭവത്തിന്‌  ദൃക്സാക്ഷിയായ സൈദ്‌ ബിന്‍ ഹാരിത്തില്‍ നിന്നുള്ള വിവരണം ‘ശരഫ് അല്‍-മുസ്തഫ’ എന്ന ഗ്രന്ഥത്തിലുണ്ടു. തന്‍റെ വിഗ്രഹങ്ങളിലൊന്നിനു (നുസുബ് മിന്‍ അല്‍-അന്സാബ്) വേണ്ടി പ്രവാചകന്‍ ഒരു പെണ്ണാടിനെ അറുത്തു. പിന്നെ അദ്ദേഹം അത് പൊരിച്ചിട്ടു തന്‍റെ കൈവശമെടുത്തു. താഴ്‌വരയുടെ മുകള്‍ ഭാഗത്ത്‌ വെച്ച് സൈദ്‌ ഇബ്ന്‍ അംറു ഇബ്ന്‍ നുഫൈല്‍ ഞങ്ങളെ കണ്ടുമുട്ടി. അത് മെക്കയിലെ ഏറ്റവും ചൂടുള്ള ഒരു ദിവസമായിരുന്നു. ഞങ്ങള്‍ കണ്ടു മുട്ടിയപ്പോള്‍ ജാഹിലിയ്യാ കാലഘട്ടത്തിലെ സമ്പ്രദായമനുസരിച്ചു ഞങ്ങള്‍ പരസ്പരം ‘ഇന്‍ആം സബഹാന്‍’ എന്ന് അഭിവാദ്യം ചെയ്തു. പ്രവാചകന്‍ ചോദിച്ചു: അംറിന്‍റെ പുത്രാ, എന്തുകൊണ്ടാണ് താങ്കളുടെ സ്വന്തം ജനങ്ങള്‍ താങ്കളെ വെറുക്കുന്നതായി ഞാന്‍ കാണുന്നത്?.’ അദ്ദേഹം പറഞ്ഞു: ‘ഇത് അവരുടെ വെറുപ്പ്‌ കൊണ്ട് സംഭവിച്ചതല്ല, മറിച്ചു അവര്‍ ദൈവത്തോട് പങ്കു ചേര്‍ക്കാന്‍ ശ്രമിക്കുന്നതായി ഞാന്‍ കണ്ടതുകൊണ്ട് ഉണ്ടായതാണ്. ഞാന്‍ അതൊരിക്കലും ചെയ്യുകയില്ല. ഞാന്‍ അബ്രഹാമിന്‍റെ മതത്തില്‍ പറയുന്ന ദൈവത്തില്‍ വിശ്വസിക്കുന്നു.’ പ്രവാചകന്‍ ചോദിച്ചു: ‘ഞാന്‍ താങ്കള്‍ക്ക് കുറച്ചു ആഹാരം തരട്ടെയോ?’ ‘ശരി,’ അദ്ദേഹം പറഞ്ഞു. അപ്പോള്‍ പ്രവാചകന്‍ അദ്ദേഹത്തിന്‍റെ മുന്‍പാകെ പെണ്ണാടിന്‍റെ മാംസം എടുത്തു വെച്ചു. അദ്ദേഹം (സൈദ്‌ ബിന്‍ അംറു) ചോദിച്ചു: ഓ മുഹമ്മദ്‌, എന്തിനു മുന്‍പിലാണ് നീ ഇത് ബലിയര്‍പ്പിച്ചത്?’ അദ്ദേഹം പറഞ്ഞു: ‘എന്‍റെ വിഗ്രഹങ്ങളില്‍  ഒന്നിന്’  അപ്പോള്‍ സൈദ്‌ പറഞ്ഞു: ‘ദൈവത്തിനല്ലാതെ മറ്റെന്തെങ്കിലും വസ്തുക്കള്‍ക്ക് ബലിയര്‍പ്പിച്ചത് ഭക്ഷിക്കുന്ന ഒരുവനല്ല, ഞാന്‍.’ (Al-Kharqushi, Sharaf Al-Mustafa, cited in F.E.Peters, Muhammaed and the Religion of Islam (State university of New York Press (SUNY), Albany 1994), pages 1226,1227)

 

വിഗ്രഹാരാധിയായ ഒരാളെപ്പിടിച്ചു തന്‍റെ പ്രവാചകനാക്കേണ്ടി വന്ന ഗതികേടാണ് അല്ലഹുവിനുണ്ടായത് എന്ന് മുകളിലെ തെളിവുകള്‍ നമ്മോടു പറയുന്നു.

 

“ഇതെല്ലാം അള്ളാഹു അദ്ദേഹത്തെ പ്രവാചകനായി തിരഞ്ഞെടുക്കുന്നതിന് മുന്‍പുള്ള കാര്യങ്ങളാണ്, അദ്ദേഹം പ്രവാചകനായി തീര്‍ന്നതിനു ശേഷം യാതൊരു വിഗ്രഹങ്ങളുടെ മുന്‍പിലും നമസ്കരിച്ചിട്ടില്ല” എന്ന് മുസ്ലിം സുഹൃത്തുക്കള്‍ സാധാരണയായി വാദിക്കാറുണ്ട്. ബൈബിളിന്‍റെ ഭൂമികയിലും ക്രൈസ്തവതയുടെ പരിപ്രേക്ഷ്യത്തിലും നിന്ന് കൊണ്ട് പരിശോധിച്ചാല്‍, ഈ വാദഗതിയുടെ പൊള്ളത്തരം പിടികിട്ടും! അറബികളുടെ കാഴ്ചപ്പാടില്‍ നിന്ന് നോക്കുമ്പോള്‍ മുഹമ്മദ്‌ വിഗ്രഹാരാധനക്കെതിരെ സംസാരിച്ചു എന്ന് തോന്നാം. പക്ഷെ, ബൈബിളിന്‍റെ കാഴ്ചപ്പാടില്‍ മുഹമ്മദ്‌ വിഗ്രഹാരാധനയെ പ്രോത്സാഹിപ്പിച്ച വ്യക്തിയാണ്!!

 

മദീന കേന്ദ്രമാക്കിക്കൊണ്ടു വാളിന്‍റെ വായ്ത്തലയുടെ ശക്തിയില്‍ മുഹമ്മദ്‌ ഒരു ഇസ്ലാമിക രാജ്യം സ്ഥാപിച്ചു കഴിഞ്ഞതിനു ശേഷം അദ്ദേഹവും അനുയായികളും ഹിജ്റ ഒമ്പതാം വര്‍ഷം മെക്കാ പിടിച്ചെടുത്തു. അന്ന് മെക്കാ ഒരു വലിയ ഒരു തീര്‍ഥാടന കേന്ദ്രമാണ്. അവിടത്തെ കഅ്ബ എന്ന ജാതീയ ദേവാലയത്തിനകത്ത് 360 ദേവന്മാരുടെയും ദേവതകളുടെയും വിഗ്രഹങ്ങളുണ്ടായിരുന്നു. (അക്കൂട്ടത്തില്‍ അല്ലാഹുവിന്‍റെ മൂന്നു പെണ്മക്കളായ അല്‍-ലാത്ത, അല്‍-ഉസ്സ, അല്‍-മനാത്തെ എന്നിവരുടെ വിഗ്രഹങ്ങളും ഉള്‍പ്പെട്ടിരുന്നു!!) അറബികളുടെ കാലഗണന സൗരവര്‍ഷത്തിലല്ല, ചന്ദ്രവര്‍ഷത്തിലായിരുന്നു. (ഇന്നും മുസ്ലിങ്ങള്‍ മതപരമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് ചന്ദ്രവര്‍ഷ കലണ്ടര്‍ ആണ്.) അതിനാല്‍ അവരുടെ ഒരു വര്‍ഷം എന്നത് നമ്മുടേത്‌ പോലെ  365.25 ദിവസമല്ല, മറിച്ചു 30 ദിവസങ്ങളുള്ള 12 മാസങ്ങള്‍ അഥവാ 360 ദിവസമാണ്. ഓരോ ദിവസത്തിനും ഓരോ ദേവന്‍ എന്ന നിലയിലാണ് ഈ 360 ദേവന്മാരെ പരിഗണിച്ചിരുന്നത്. ഈ ദേവഗണത്തിന്‍റെ തലവന്‍ എന്ന സ്ഥാനമുണ്ടായിരുന്നത് മുഹമ്മദ്‌ ഉള്‍പ്പെടുന്ന ഖുറൈഷി ഗോത്രത്തിന്‍റെ കുലദൈവമായ അല്ലാഹുവിനായിരുന്നു.

 

ദേവന്മാരും ദേവതകളും ഉള്‍പ്പെടുന്ന അള്ളാഹു ഒഴികെയുള്ള ഈ 359 എണ്ണത്തില്‍ പലതും അറേബ്യന്‍ ഉപദ്വീപിലെ മറ്റു പല ഗോത്രക്കാരുടെയും കുല ദൈവങ്ങളായിരുന്നു. ഓരോ ദേവന്മാര്‍ക്കും (ദേവതമാര്‍ക്കും) ബിംബങ്ങളും ഉണ്ടായിരുന്നു. ഇതില്‍ അല്ലാഹുവിന്‍റെ ബിംബമായി പരിഗണിച്ചിരുന്നത്, അള്ളാഹു ആകാശത്ത് നിന്ന് ഇറക്കി കൊടുത്തു എന്ന് അറബികള്‍ വിശ്വസിച്ചിരുന്ന ഒരു കറുത്ത കല്ലിനെയായിരുന്നു. ഈ കറുത്ത കല്ല്‌ ‘ഹജ്ജറുള്‍ അസവദ്’ എന്നറിയപ്പെടുന്നു. (കത്തിത്തീരാതെ ഭൂമിയില്‍ പതിച്ച ഉല്‍ക്കയുടെ  അവശിഷ്ട ഭാഗമായിരിക്കണം ഈ കല്ല്) മുഹമ്മദ് മെക്ക പിടിച്ചടക്കിയതിനു ശേഷം കഅ്ബയിലുണ്ടായിരുന്ന 359 വിഗ്രഹങ്ങളെയും നശിപ്പിച്ചുവെങ്കിലും ഹജറുല്‍ അസുവദിന്‍റെമേല്‍ കൈ വെയ്ക്കുവാനുള്ള ധൈര്യം ഉണ്ടായില്ല.

 

മുഹമ്മദ്‌ ആ കല്ലിനെ നശിപ്പിച്ചില്ലെന്ന് മാത്രമല്ല, ജാഹലിയ്യ കാലഘട്ടത്തില്‍ (ഇസ്ലാം രൂപം കൊള്ളുന്നതിനു മുന്‍പുള്ള കാലഘട്ടം) അറബികള്‍ക്കിടയില്‍ നിലനിന്നിരുന്ന ഈ കല്ലിനെ ചുംബിക്കുന്ന കലാപരിപാടി അങ്ങനെ തന്നെ ഇസ്ലാമിലേക്ക് സ്വീകരിക്കുകയുണ്ടായി. (തന്‍റെ പുതിയ മതത്തിനു അറബികള്‍ക്കിടയില്‍ സ്വീകാര്യത കിട്ടാന്‍ വേണ്ടിയാണ് അങ്ങനെ ചെയ്തത്.) ഇന്നും ലോകമെമ്പാടുമുള്ള മുസ്ലിങ്ങള്‍ ജീവിത കാലത്ത് ഒരിക്കലെങ്കിലും ഈ കറുത്ത കല്ലിനെ ദര്‍ശിക്കുവാന്‍ അവസരം കിട്ടിയാല്‍ ജീവിതം ധന്യമായി എന്ന് കരുതുന്നവരാണ്. മുഹമ്മദിന്‍റെ അനുയായികളില്‍ ചിന്താശേഷി ഉണ്ടായിരുന്ന ഉമര്‍ ഈ കറുത്ത കല്ലിനെ ചുംബിക്കുന്നതിനോട് വളരെ  വിയോജിപ്പുള്ള ആളായിരുന്നെങ്കിലും അദ്ദേഹത്തിന്‍റെ എതിര്‍പ്പിനു വിലയില്ലാതെ പോയി. നമുക്ക് ഹദിസുകളില്‍ നിന്ന് ചില തെളിവുകള്‍ പരിശോധിക്കാം:

 

1) സ്വഹിഹ് ബുഖാരി, വാല്യം 2, പുസ്തകം 26, ഹദിസ് നമ്പര്‍ 667: അബിസ് ബിന്‍ റഅബിയയില്‍ നിന്ന് നിവേദനം: ‘ഉമര്‍ ഹജറുല്‍ അസ് വദിനരികിലെത്തി അതിനെ ചുംബിച്ചതിന് ശേഷം പറഞ്ഞു: ‘ഒരു സംശയവുമില്ല, ആര്‍ക്കും ഒരു ഗുണമോ ദോഷമോ ചെയ്യാന്‍ കഴിയാത്ത ഒരു കല്ല്‌ മാത്രമാണ് നീ എന്നെനിക്കറിയാം. അല്ലാഹുവിന്‍റെ അപ്പോസ്തലന്‍ നിന്നെ ചുംബിക്കുന്നത് ഞാന്‍ കണ്ടിട്ടില്ലായിരുന്നുവെങ്കില്‍, ഞാനും നിന്നെ ചുംബിക്കുകയില്ലായിരുന്നു.’

 

2) സ്വഹിഹ് ബുഖാരി, വാല്യം 2, പുസ്തകം 26, ഹദിസ് നമ്പര്‍ 673: തന്‍റെ പിതാവ് പറഞ്ഞതായി സാലിമില്‍ നിന്ന് നിവേദനം: ‘അല്ലാഹുവിന്‍റെ അപ്പോസ്തലന്‍ മെക്കയില്‍ എത്തിയതായി ഞാന്‍ കണ്ടു. അദ്ദേഹം ത്വവാഫ് ചെയ്യുന്നതിനിടയില്‍ കറുത്ത കല്ലിരുന്ന മൂലയില്‍ ചുംബിച്ചു. ഏഴു പ്രദക്ഷിണങ്ങളില്‍ ആദ്യത്തെ മൂന്ന് പ്രദിക്ഷണങ്ങളിലാണ് അദ്ദേഹം ഇത് ചെയ്തത്.’

 

3) സ്വഹിഹ് ബുഖാരി, വാല്യം 2, പുസ്തകം 26, ഹദിസ് നമ്പര്‍ 675, 676, 677, 679, 680-ല്‍ എല്ലാം മുഹമ്മദ്‌ ഈ കറുത്ത കല്ലിനെ ചുംബിച്ചതായി രേഖപ്പെടുത്തിയിരിക്കുന്നു.

 

4) സ്വഹിഹ് മുസ്ലിം, വാല്യം 2, ഭാഗം 15, ഹദിസ് നമ്പര്‍ 250: അബ്ദുല്ലാഹിബ്നു സര്‍ജിസ് നിവേദനം: ഉമര്‍ ഇബ്നു ഖത്താബ് ഹജറുല്‍ അസുവദിനെ ചുംബിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അദ്ദേഹം പറയുകയുണ്ടായി: ‘അല്ലാഹുവാണേ സത്യം! തീര്‍ച്ചയായും ഞാന്‍ നിന്നെ ചുംബിക്കുന്നു. എനിക്കറിയാം നീ ഒരു കല്ലാണെന്ന്. നീ ഗുണം ചെയ്കയോ ദോഷം ചെയ്കയോ ഇല്ല, അല്ലാഹുവിന്‍റെ റസൂല്‍ നിന്നെ ചുംബിക്കുന്നത് ഞാന്‍ കണ്ടിട്ടില്ലായിരുന്നുവെങ്കില്‍ ഞാനും നിന്നെ ചുംബിക്കയില്ലയിരുന്നു.’

 

5) സ്വഹിഹ് മുസ്ലിം, വാല്യം 2, ഭാഗം 15, ഹദിസ് നമ്പര്‍ 248, 249, 251, 252 എന്നിവിടങ്ങളിലും ഇത് പറയുന്നുണ്ട്. അല്ലാഹുവിന്‍റെ റസൂല്‍ നിന്നോട് വാത്സല്യം പ്രകടിപ്പിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്’ എന്ന് ഉമര്‍ പറഞ്ഞതായി ഒരു നിവേദനത്തിലുണ്ടു.

 

മുഹമ്മദിന്‍റെ ആദ്യ ജീവചരിത്രകാരനായ ഇബ്നു ഇസഹാക് ‘സീറാ റസൂല്‍ അള്ളാ’യില്‍ മുഹമ്മദ്‌ ഈ കറുത്ത കല്ലിനെ ചുംബിച്ച കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. തബരിയും ഇബ്നു ഹിശാമും ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു കല്ലിനെ ചുംബിക്കുന്നത് വിഗ്രഹാരാധനയാകുമോ എന്ന് ചോദിച്ചാല്‍ ബൈബിളിന്‍റെ ഭൂമികയിലും ക്രൈസ്തവതയുടെ പരിപ്രേക്ഷ്യത്തിലും നിന്ന് കൊണ്ടുള്ള മറുപടി ‘അത് വിഗ്രഹാരാധന തന്നെയാണ്’ എന്നുള്ളതാണ്. അത് കേവലം ഒരു കല്ലല്ല, മറിച്ചു ‘അള്ളാഹു ഭൂമിയിലേക്ക്‌ ഇട്ടു തന്ന പരിശുദ്ധമായ കല്ലാണ്’എന്ന വിശ്വാസത്തിലാണ് അതിന്‍റെ മുന്‍പാകെ മുട്ട് മടക്കുന്നതും അതിനെ ചുംബിക്കുന്നതും. ആ കല്ല്‌ അല്ലാഹുവിന്‍റെ അടുത്തുനിന്ന് വന്നത് കൊണ്ട് അതിനു പ്രത്യേകതകള്‍ ഉണ്ടെന്ന വിശ്വാസത്തിലാണ് മുഹമ്മദ്‌ അതിനോട് ഇടപെട്ടത്. ഇതിനോടുള്ള ബൈബിളിന്‍റെ കാഴ്ചപ്പാട് എന്താണെന്ന് താഴെ കൊടുക്കുന്നു:

 

2.രാജാക്കന്മാര്‍ 19:18-ല്‍ ഏലിയാ പ്രവാചകനോട് യഹോവ പറയുന്നത് ഇപ്രകാരമാണ്: “എന്നാല്‍ ബാലിന് മടങ്ങാത്ത മുഴങ്കാലും അവനെ ചുംബനം ചെയ്യാത്ത വായുമുള്ളവരായി ആകെ ഏഴായിരം പേരെ ഞാന്‍ എനിക്കായി യിസ്രായേലില്‍ ശേഷിപ്പിച്ചിരിക്കുന്നു.” ഇതിന്‍റെ പശ്ചാത്തലം വിവരിക്കാം: അന്നത്തെ രാജാവടക്കമുള്ള യിസ്രായേല്‍ ജനം യഹോവയെ വിട്ടു ‘ബാല്‍’ എന്ന അന്യദൈവത്തിലേക്ക് തിരിഞ്ഞു. തിശ്ബ്യനായ ഏലിയാവ് എന്ന പ്രവാചകന്‍  കല്പിച്ചതനുസരിച്ചു മൂന്നര വര്‍ഷം മഞ്ഞോ മഴയോ ഉണ്ടായില്ല. അതിനു ശേഷം യിസ്രായേല്‍   രാജാവിനെയും ജനങ്ങളെയും ഏലിയാവ് കര്‍മ്മേല്‍ പര്‍വ്വതത്തില്‍ ഒന്നിച്ചു കൂട്ടുകയും അവിടെ വെച്ച് യഹോവ തന്നെയാണ് സത്യദൈവം എന്ന് ജനങ്ങള്‍ക്ക്‌ തെളിയിച്ചു കൊടുക്കുകയും ചെയ്തു.  പിന്നെ എലിയാവിന്‍റെ കല്പന പ്രകാരം ജനം ബാലിന്‍റെ 450 പ്രവാചകന്മാരെയും രാജ്ഞിയുടെ മേശയിങ്കല്‍ ഭക്ഷിച്ചു വരുന്ന 400 അശേരാ പ്രവാചകന്മാരെയും കൊന്നു കളഞ്ഞു.

 

ഇതറിഞ്ഞ ഇസ്സബേല്‍ രാജ്ഞി ആളയച്ചു ഏലിയാവിനോട് പറഞ്ഞു: “നാളെ ഈ നേരമാകുന്നതിനു  മുന്‍പ് അവരില്‍ (കൊല്ലപ്പെട്ടവരില്‍ ) ഒരുത്തനെപ്പോലെ ഞാന്‍ നിന്നെയും ആക്കും.’ അപ്പോള്‍ ഏലിയാവ് ഭയപ്പെട്ടു ജീവരക്ഷക്കായി അവിടെ നിന്ന് ഓടിപ്പോയി. പിന്നെ അവന്‍ യഹോവയോടു പറയുന്നത് ‘സൈന്യങ്ങളുടെ ദൈവമായ യാഹോവക്ക് വേണ്ടി ഞാന്‍ വളരെ ശുഷ്കാന്തിച്ചിരിക്കുന്നു. യിസ്രായേല്‍ മക്കള്‍ നിന്‍റെ നിയമത്തെ ഉപേക്ഷിച്ചു നിന്‍റെ യാഗപീഠങ്ങളെ ഇടിച്ചു നിന്‍റെ പ്രവാചകന്മാരെ വാള്‍ കൊണ്ട് കൊന്നു കളഞ്ഞു. ഞാന്‍ ഒരുത്തന്‍ മാത്രം ശേഷിച്ചിരിക്കുന്നു. അവര്‍ എനിക്കും ജീവഹാനി വരുത്തുവാന്‍ നോക്കുന്നു. അതുകൊണ്ട് എന്‍റെ പ്രാണനെ എടുത്തു കൊള്ളണമേ’ എന്ന്. ഏലിയാവിന്‍റെ ഈ പ്രാര്‍ത്ഥനക്കുള്ള മറുപടിയായിട്ടാണ് യഹോവ  പറയുന്നത് ‘നീ മാത്രമല്ല, ഏഴായിരം പേര്‍ എനിക്ക് യിസ്രായേലില്‍ ഉണ്ട്’ എന്ന്.

 

യഹോവയുടെ മറുപടിയിലെ ഒരു പദപ്രയോഗം ശ്രദ്ധിക്കുക, ബാലിന് മടങ്ങാത്ത മുഴങ്കാലും അവനെ ചുംബനം ചെയ്യാത്ത വായുമുള്ളവര്‍’ എന്നാണു പറഞ്ഞിരിക്കുന്നത്. ബാല്‍ ബിംബത്തിനു മുന്‍പാകെ മുഴങ്കാല്‍ മടക്കുന്നതും അതിനെ ചുംബനം ചെയ്യുന്നതും വിഗ്രഹാരാധനയായിട്ടാണ് യഹോവയായ ദൈവം പരിഗണിക്കുന്നത്. ബാലിന്‍റെ മുന്‍പാകെ മാത്രമല്ല, ഈ വചനമനുസരിച്ചു ആകാശത്തു നിന്ന് വീണെന്ന് പറയപ്പെടുന്ന കല്ലിന്‍റെ മുന്‍പില്‍ മുട്ട് മടക്കുന്നതും അതിനെ ചുംബിക്കുന്നതും വിഗ്രഹാരാധന തന്നെയാണ്. മുഹമ്മദ്‌ ഹജറുല്‍ അസവദിന്‍റെ മുന്‍പാകെ ഇത് രണ്ടും ചെയ്തിട്ടുണ്ട്. അതിനു ശേഷം ഇന്നുവരെയുള്ള മുസ്ലിങ്ങളില്‍  കോടിക്കണക്കിനു പേര്‍ മുഹമ്മദ്‌ ചെയ്തത് കൊണ്ട് മാത്രം ആ കല്ലിനു മുന്‍പില്‍ മുട്ട് മടക്കുകയും അതിനെ ചുംബിക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹം വിഗ്രഹാരാധനയെന്നെ പാപം ചെയ്തെന്നു മാത്രമല്ല അനേകരെക്കൊണ്ട് അത് ചെയ്യിപ്പിക്കുകയും ചെയ്തെന്നു സാരം.

 

യഹോവയായ ദൈവം  നല്‍കിയ ന്യായപ്രമാണത്തിലെ രണ്ടാം കല്പനയും മുഹമ്മദ്‌ ലംഘിച്ചു എന്ന് സുതരാം വ്യക്തം!  (തുടരും…)


]]>
https://sathyamargam.org/2012/05/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b5%81%e0%b4%82-%e0%b4%a8%e0%b5%8d%e0%b4%af%e0%b4%be%e0%b4%af-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%be%e0%b4%a3%e0%b4%b5%e0%b5%81/feed/ 2
മുഹമ്മദും ന്യായപ്രമാണവും (ഭാഗം-3) https://sathyamargam.org/2012/05/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b5%81%e0%b4%82-%e0%b4%a8%e0%b5%8d%e0%b4%af%e0%b4%be%e0%b4%af%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%be%e0%b4%a3%e0%b4%b5-9/ https://sathyamargam.org/2012/05/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b5%81%e0%b4%82-%e0%b4%a8%e0%b5%8d%e0%b4%af%e0%b4%be%e0%b4%af%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%be%e0%b4%a3%e0%b4%b5-9/#respond Wed, 23 May 2012 02:50:39 +0000 http://www.sathyamargam.org/?p=45  

    അനില്‍ കുമാര്‍ വി. അയ്യപ്പന്‍

 

2) അടിമ വീടായ മിസ്രയീം ദേശത്തു നിന്ന് നിന്നെ കൊണ്ട് വന്ന യഹോവയായ ഞാന്‍ നിന്‍റെ ദൈവമാകുന്നു; ഞാനല്ലാതെ അന്യദൈവങ്ങള്‍ നിനക്കുണ്ടാകരുത്. (പുറപ്പാട്.20:2,3)

 

ദൈവം മോശെ മുഖാന്തിരം കൊടുത്ത ന്യായപ്രമാണത്തിലെ ഒന്നാമത്തെ കല്പനയാണിത്. ബൈബിളില്‍ 7000-ഓളം പ്രാവശ്യം കാണുന്ന നാമമാണ് യഹോവ എന്നത്. ബൈബിളില്‍ വെളിപ്പെടുത്തപ്പട്ടിരിക്കുന്ന ദൈവത്തിന്‍റെ നാമം യഹോവ എന്നാകുന്നു. ‘യഹോവ’ എന്ന എബ്രായ പദത്തിന്‍റെ അര്‍ത്ഥം ‘ഞാന്‍ ആകുന്നു’ എന്നാണ്.

 

പുറപ്പാട് 3:13,14-ല്‍ “മോശെ തനിക്കു പ്രത്യക്ഷനായ ദൈവത്തോട്: ഞാന്‍ യിസ്രായേല്‍ മക്കളുടെ അടുക്കല്‍ ചെന്ന്: നിങ്ങളുടെ പിതാക്കന്മാരുടെ ദൈവം എന്നെ നിങ്ങളുടെ അടുക്കല്‍ അയച്ചിരിക്കുന്നു എന്ന് പറയുമ്പോള്‍: അവന്‍റെ നാമം എന്തെന്ന് അവര്‍ എന്നോട് ചോദിച്ചാല്‍ ഞാന്‍ എന്ത് പറയണം എന്ന് ചോദിച്ചു. അതിനു ദൈവം മോശെയോടു: ‘ഞാന്‍ ആകുന്നവന്‍ ഞാന്‍ ആകുന്നു. ഞാന്‍ ആകുന്നു എന്നവന്‍ എന്നെ നിങ്ങളുടെ അടുക്കല്‍ അയച്ചിരിക്കുന്നു എന്നിങ്ങനെ നീ യിസ്രായേല്‍ മക്കളോട് പറയണം’ എന്ന് കല്പിച്ചു” എന്ന് നാം വായിക്കുന്നു. അവിടെ  ദൈവം പറഞ്ഞ ‘ഞാന്‍ ആകുന്നു’ എന്ന വാക്കിന്‍റെ എബ്രായ രൂപമായ ‘യെഹ്യത്’ എന്ന പദത്തില്‍ നിന്ന് ഉത്ഭവിച്ചതാണ് യഹോവ എന്ന നാമം.

 

തലമുറതലമുറയായി നില്‍ക്കുന്ന നാമം ആണത്, മാറ്റമില്ലാത്ത നാമം. അതിശയമുള്ള നാമം. യെശയ്യാവ്.42:8-ല്‍ ‘ഞാന്‍ യഹോവ; അതുതന്നെ എന്‍റെ നാമം’ എന്ന് വായിക്കുന്നു. ‘പര്‍വതങ്ങളെ നിര്‍മ്മിക്കുകയും കാറ്റിനെ സൃഷ്ടിക്കുകയും മനുഷ്യനോടു അവന്‍റെ നിരൂപണം ഇന്നതെന്നു അറിയിക്കുകയും പ്രഭാതത്തെ അന്ധകാരമാക്കുകയും ഭൂമിയുടെ ഉന്നതികളിന്മേല്‍ നട കൊള്ളുകയും ചെയ്യുന്ന ഒരുവനുണ്ട്; സൈന്യങ്ങളുടെ ദൈവമായ യഹോവ എന്നാകുന്നു അവന്‍റെ നാമം’ എന്ന് ആമോസ്.4:13-ല്‍ വായിക്കുന്നു.

 

അതെ, അത് സര്‍വ്വശക്തിയുള്ള നാമമാണ്.

ആ നാമം വലിയതാണ് (സങ്കീ.76:1)

വിടുവിക്കുന്ന നാമം (സങ്കീ.79:9)

നീതിപാതകളില്‍ നടത്തുന്ന തിരുനാമം (സങ്കീ.23:3)

മഹത്തും ഭയങ്കരവുമായ നാമം (ആവര്‍ത്തനം.28:58)!

ആ നാമം വെറുതെ എടുക്കരുത് (പുറപ്പാട്.20:7)

തിരുനാമത്തെ ദുഷിക്കുന്നവര്‍ മരണശിക്ഷ അനുഭവിക്കണം (ലേവ്യ.24:16)

പ്രവാചകന്മാര്‍ പ്രവചിക്കേണ്ടത് യഹോവയുടെ നാമത്തിലാണ്. (ആവ.18;19)

അന്യദൈവങ്ങളുടെ നാമത്തില്‍ പ്രവചിക്കുന്നവനെ കൊന്നു കളയണം (ആവ.18:20).

 

ബൈബിളില്‍ ‘ദൈവം’ എന്ന പദവിനാമത്തില്‍ മാത്രമല്ല, ‘യഹോവ’ എന്ന വ്യക്തിനാമത്തിലും സര്‍വ്വശക്തനായ സ്രഷ്ടാവ് മനുഷ്യര്‍ക്ക്‌ തന്നെത്തന്നെ വെളിപ്പെടുത്തിയിരിക്കുന്നു.

 

മക്കയിലെ കഅ്ബാ ദേവാലയത്തില്‍ 360 വിഗ്രഹങ്ങളുടെ നായകസ്ഥാനം വഹിച്ചു കൊണ്ടിരുന്ന ഖുറൈഷി ഗോത്ര കുലദൈവത്തിന്‍റെ പേരാണ്  ‘അല്ലാഹു’. ഇതൊരു വ്യക്തി നാമമാണ്. ‘ഇലാഹ്’ എന്ന പദമാണ് അറബിയില്‍ ‘ദൈവം’ എന്ന പദവി നാമത്തിനു ഉപയോഗിക്കുന്നത്. ‘ലാ ഇലാഹാ ഇല്ലള്ളാ’ എന്ന് പറഞ്ഞാല്‍ ‘അള്ളാഹു അല്ലാതെ മറ്റൊരു ഇലാഹ് (ദൈവം) ഇല്ല’ എന്നാണു അര്‍ഥം. ‘ഞാന്‍ ഇലാഹിന്‍റെ നാമത്തില്‍ ആണ് സംസാരിക്കുന്നത്’ എന്ന് മുഹമ്മദ്‌ പറഞ്ഞിരുന്നെങ്കില്‍ ആ അവകാശവാദം ഒന്ന് പരിശോധിക്കുകയെങ്കിലും ചെയ്യാമായിരുന്നു. പക്ഷെ, മുഹമ്മദ്‌ സംസാരിച്ചത് അറേബ്യന്‍ ഗോത്രദൈവത്തിന്‍റെ പേരിലാണ്. അല്ലാഹു എന്ന ഈ ജാതീയ അറബി ഗോത്രദൈവത്തിന്‍റെ പേര് ബൈബിളില്‍ ഒറ്റയൊരു പ്രാവശ്യം പോലും കാണുന്നില്ല എന്നത് ചിന്തനീയമാണ്.

 

അല്ലാഹുവിന്‍റെ പേരിലുള്ള ഇന്നത്തെ ആഘോഷങ്ങളെല്ലാം ഇസ്ലാം രൂപം കൊള്ളുന്നതിനും മുന്‍പേ നിലനിന്നിരുന്ന ജാതീയ ആഘോഷങ്ങളായിരുന്നു. വര്‍ഷത്തില്‍ ഒരിക്കല്‍ കഅബയിലേക്കുള്ള തീര്‍ത്ഥാടനം, റംസാന്‍ മാസത്തിലെ ഉപവാസം, കഅ്ബയെ ഏഴു തവണ വലം വെക്കല്‍, ഹജ്റുള്‍ അസുവദ്  എന്ന കറുത്ത കല്ലിനെ ചുംബിക്കുന്നത്, തല മുണ്ഡനം ചെയ്യുന്നത്, മൃഗങ്ങളെ ബലിയര്‍പ്പിക്കുന്നത്, സഫ-മര്‍വ മലകള്‍ക്കിടയില്‍ ഓടുന്നത്, ആത്മരൂപിയായ പിശാചിനെ കല്ലെറിയുന്നത്‌ (ശരീരമില്ലാത്ത പിശാചിനെ കല്ലെറിയുന്നത് ഓര്‍ക്കുമ്പോള്‍ത്തന്നെ ചിരി വരുന്നു), വെള്ളം മൂക്കില്‍ വലിക്കുന്നതും പുറത്തു വിടുന്നതും, നിസ്കാരം, സക്കാത്ത്, വെള്ളിയാഴ്ച പ്രാര്‍ത്ഥന തുടങ്ങിയ എല്ലാ കാര്യങ്ങളും മുഹമ്മദ്‌ ജനിക്കുന്നതിനു മുന്‍പേ നിലനിന്നിരുന്നതാണ്. ഈ ചരിത്ര വസ്തുതയെ നിഷേധിക്കാന്‍ ഇന്ന് വരെ ഒരു മുസ്ലിം പണ്ഡിതനും തുനിഞ്ഞിട്ടില്ല!!

 

‘യഹോവയായ ഞാനല്ലാതെ അന്യ ദൈവങ്ങള്‍ നിനക്കുണ്ടാകരുത്’  എന്ന ഒന്നാം കല്പന തന്നെ മുഹമ്മദ്‌ ലംഘിച്ചതായി നിഷ്പക്ഷമതിയായ ഒരു സത്യാന്വേഷകന് മനസ്സിലാകും. മുഹമ്മദിന്‍റെ ദൈവം ഒരിക്കലും സത്യദൈവമായ യഹോവയായിരുന്നില്ല, മറിച്ചു അറേബ്യന്‍ മരുഭൂമിയിലെ  മക്കാ പ്രദേശത്തുള്ള കഅബ ദേവാലയത്തിനകത്ത് സ്ഥിതി ചെയ്തിരുന്ന 360 ദേവന്മാരിലൊരാളും മുഹമ്മദ്‌ ജനിച്ച ഖുറൈഷി ഗോത്രത്തിന്‍റെ കുലദൈവവുമായിരുന്ന അള്ളാഹു എന്ന അറബി ദേവനായിരുന്നു. യഹോവ എന്ന നാമം ഒരിടത്ത് പോലും ഖുറാനില്‍ കാണപ്പെടുന്നില്ല. മുഹമ്മദ്‌ ആ നാമം കേട്ടിട്ടുണ്ടോ എന്ന് പോലും സംശയമാണ്. (അള്ളാഹു എന്നത് എബ്രായ  ഭാഷയില്‍ ദൈവം എന്നതിനുപയോഗിക്കുന്ന എലോഹിം  എന്ന പദത്തിന്‍റെ അറബി രൂപമാണ് എന്ന് ചിലര്‍ പറയാറുണ്ട്.  കാശിനു വിലയില്ലാത്ത അഭിപ്രായമാണിത്. അവര്‍ പറയുന്നത് വാദത്തിനു വേണ്ടി സമ്മതിച്ചാല്‍ പോലും ഈ അഭിപ്രായത്തില്‍ കഴമ്പില്ലെന്ന് കാണാം. കാരണം പഴയ നിയമത്തില്‍ ദൈവം എന്ന പദവി നാമത്തില്‍ മാത്രമല്ലാതെ യഹോവ എന്ന വ്യക്തി നാമത്തിലും സര്‍വ്വ ശക്തനായ സത്യദൈവം തന്നെത്തന്നെ വെളിപ്പെടുത്തുന്നുണ്ട്. ഖുറാനിലെ അള്ളാഹു ഒരിടത്ത് പോലും തന്നെ യഹോവ എന്ന് പരിചയപ്പെടുത്തുന്നില്ല. മുഹമ്മദും യഹോവ എന്ന സത്യദൈവത്തിന്‍റെ നാമം ഉപയോഗിച്ചതായി ഖുറാനിലോ  ഹദിസുകളിലോ ഇല്ല.) സത്യദൈവത്തിന്‍റെ പ്രവാചകന്‍ എന്ന് അവകാശപ്പെട്ടു വന്നയാള്‍ക്ക് ആ സത്യദൈവത്തിന്‍റെ പേരറിയില്ലെങ്കില്‍, അത് ആരാല്‍ അയക്കപ്പെട്ട പ്രവാചകന്‍ എന്ന് നമുക്ക് ബൈബിളിന്‍റെ അടിസ്ഥാനത്തില്‍ എളുപ്പം മനസ്സിലാക്കാവുന്നതേയുള്ളൂ (ആവ. 13:1-16; 18:20-22; 1. യോഹ. 4:1-3).

 

പഴയനിയമകാലത്ത് വന്നിട്ടുള്ള പ്രവാചകന്‍മാരെല്ലാവരും യഹോവയുടെ നാമത്തിലാണ് സംസാരിച്ചിട്ടുള്ളത്. യഹോവയുടെ നാമത്തില്‍ സംസാരിക്കാത്ത പ്രവാചകനെ  കള്ളപ്രവാചകനെന്നു  മുദ്രകുത്തി  കല്ലെറിഞ്ഞു  കൊല്ലണം  എന്നുള്ളത്   ന്യായപ്രമാണത്തിലെ അലംഘനീയ കല്പനയാണ്!!

 

പുതിയനിയമത്തില്‍ ഉള്ള അവസാനത്തെ ന്യായപ്രമാണകാല പ്രവാചകനായ യോഹന്നാന്‍ സ്നാപകന്‍ വന്നത് ‘യഹോവക്ക് വഴി ഒരുക്കുവാന്‍’ ആണ് (യെശയ്യ. 40:3,4 ഒ.നോ മാര്‍ക്കോ.1:2-4) യോഹന്നാന്‍ വന്നു വഴി ഒരുക്കിയത് യേശു ക്രിസ്തുവിനാണ്. കാരണം, യേശുക്രിസ്തു പഴയ നിയമത്തില്‍ വെളിപ്പെട്ട യഹോവയായ ദൈവമാണ്. ഏതൊരു കാലത്തിലും മനുഷ്യരുടെ മുന്‍പാകെ വെളിപ്പെട്ടിട്ടുള്ളത് പുത്രനായ ദൈവം മാത്രമാണ്. ‘ദൈവത്തെ ആരും ഒരു നാളും കണ്ടിട്ടില്ല. തന്‍റെ മടിയിലിരിക്കുന്ന ഏകജാതനായ പുത്രന്‍ അവനെ വെളിപ്പെടുത്തിയിരിക്കുന്നു’ (യോഹ.1:18) എന്ന വാക്യം അതിനു തെളിവാണ്. പഴയ നിയമത്തിലായാലും   പുതിയ നിയമത്തിലായാലും ‘ആരും ഒരു നാളും കണ്ടിട്ടില്ലാത്ത ദൈവത്തെ’ മനുഷ്യവര്‍ഗ്ഗത്തിന് വെളിപ്പെടുത്തിയിട്ടുള്ളത് തന്‍റെ ഏകജാതനായ പുത്രനായ യേശു ക്രിസ്തു മാത്രമാണ്.

 

യേശുക്രിസ്തു എന്ന നാമത്തിന്‍റെ അര്‍ത്ഥവും പഠിക്കേണ്ടതുണ്ട്. രണ്ടു  എബ്രായ പദങ്ങളും ഒരു ഗ്രീക്ക് പദവും ചേര്‍ന്നതാണാ നാമം. ‘യഹോവ’, ‘ശൂവാ’ എന്നീ എബ്രായ പദങ്ങള്‍ ചേര്‍ന്നുണ്ടായ ‘യെഹോശൂവ’ എന്ന പേരിന്‍റെ ചുരുക്ക രൂപമാണ് ‘യോശുവ’ എന്നത്. യോശുവ വീണ്ടും ചുരുങ്ങിയതാണ് ‘യേശു’. ‘ശൂവ’ എന്ന എബ്രായ പദത്തിന് ‘രക്ഷ’ എന്നര്‍ത്ഥം. (‘മേല്ക്കി-ശുവാ’ എന്ന  പദത്തിന്‍റെ അര്‍ത്ഥം ‘രാജാവ് രക്ഷകന്‍’ എന്നാണു.) ‘യെഹോശൂവ’ എന്ന എബ്രായ പദത്തിന്‍റെ അര്‍ത്ഥം ‘യഹോവ രക്ഷകന്‍’ എന്നാണു. ‘ക്രിസ്തോസ്’ എന്ന ഗ്രീക്ക് പദത്തിന്‍റെ മലയാള രൂപമാണ് ‘ക്രിസ്തു’ എന്നത്. ഈ പദത്തിന് ‘അഭിഷേകം ചെയ്യപ്പെട്ടവന്‍’ എന്നാണു അര്‍ത്ഥം. ‘യെഹോശുവാ ക്രിസ്തു’ അഥവാ ‘യേശുക്രിസ്തു’ എന്നതിന് ‘രക്ഷകനായി അഭിഷേകം ചെയ്യപ്പെട്ട യഹോവ’ എന്നര്‍ത്ഥം! അതുകൊണ്ടാണ് കര്‍ത്താവിന്‍റെ ദൂതന്‍ മറിയയുടെ ഭര്‍ത്താവായ യോസേഫിനു സ്വപ്നത്തില്‍ പ്രത്യക്ഷനായി: അവന്‍ തന്‍റെ ജനത്തെ അവരുടെ പാപങ്ങളില്‍ നിന്ന് രക്ഷിപ്പാനിരിക്കകൊണ്ട് നീ അവനു യേശു എന്ന് പേര്‍ വിളിക്കേണം’ (മത്താ.1:22) എന്ന് കല്പിച്ചതു.

 

ഈ സത്യം മനസ്സിലായത്‌ കൊണ്ടാണ് പൗലോസും പത്രോസും യാക്കോബും യോഹന്നാനുമടക്കമുള്ളവര്‍ യേശുവിന്‍റെ നാമത്തില്‍ സംസാരിച്ചത്. തന്‍റെ നാമത്തില്‍ സംസാരിക്കാന്‍ യേശു ക്രിസ്തു ആവശ്യപ്പെട്ടതിന്‍റെ (യോഹ.14:13,14) പുറകിലെ കാരണവും ഇത് തന്നെ! മുഹമ്മദ്‌ സംസാരിച്ചത് യഹോവയുടെ നാമത്തിലോ യേശു ക്രിസ്തുവിന്‍റെ നാമത്തിലോ അല്ലാതെ, അന്യദൈവത്തിന്‍റെ നാമത്തിലാകയാല്‍, പ്രവാചകന്‍ എന്ന നിലയിലല്ല, കല്ലെറിഞ്ഞു കൊല്ലപ്പെടുവാന്‍ മാത്രം യോഗ്യതയുള്ള കള്ളപ്രവാചകന്‍ എന്ന നിലയിലേ ക്രിസ്ത്യാനികളായ ഞങ്ങള്‍ക്ക് അദ്ദേഹത്തെ പരിഗണിക്കുവാന്‍ നിര്‍വ്വാഹമുള്ളൂ… (തുടരും…)

]]>
https://sathyamargam.org/2012/05/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b5%81%e0%b4%82-%e0%b4%a8%e0%b5%8d%e0%b4%af%e0%b4%be%e0%b4%af%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%be%e0%b4%a3%e0%b4%b5-9/feed/ 0
മുഹമ്മദും ന്യായപ്രമാണവും (ഭാഗം-2) https://sathyamargam.org/2012/05/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b5%81%e0%b4%82-%e0%b4%a8%e0%b5%8d%e0%b4%af%e0%b4%be%e0%b4%af%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%be%e0%b4%a3%e0%b4%b5-8/ https://sathyamargam.org/2012/05/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b5%81%e0%b4%82-%e0%b4%a8%e0%b5%8d%e0%b4%af%e0%b4%be%e0%b4%af%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%be%e0%b4%a3%e0%b4%b5-8/#respond Wed, 23 May 2012 02:32:50 +0000 http://www.sathyamargam.org/?p=41  

അനില്‍ കുമാര്‍ വി. അയ്യപ്പന്‍

 

യിസ്രായേലുമായി യാതൊരു സംബന്ധവുമില്ലാതിരുന്ന വ്യക്തിയായിരുന്നു മുഹമ്മദ്. അടിമസ്ത്രീയായ ഹാഗരില്‍ ജനിച്ച യിശ്മായേലിന്‍റെ സന്തതി പരമ്പരയില്‍ പെട്ടതാണ്   മുഹമ്മദ് എന്ന് ഇസ്ലാമ്യര്‍ പറയുന്നുണ്ടെങ്കിലും അതിനു യാതൊരു ചരിത്രത്തെളിവും  ഇല്ല. മുഹമ്മദിന്‍റെ അബ്രഹാം മുതലുള്ള വംശാവലിരേഖ ഹാജരാക്കുവാന്‍ ഇന്നു വരെ ഒരൊറ്റ മുസ്ലിം പണ്ഡിതനും കഴിഞ്ഞിട്ടില്ല. അബ്രഹാമും യിശ്മായേലും കൂടി സൗദി അറേബ്യയില്‍ എത്തിയെന്നും മക്കയില്‍ ‍കഅബ എന്നൊരു പള്ളി പണിതു എന്നും ഖുര്‍ആന്‍ പറയുന്നുണ്ടെങ്കിലും അതിനും യാതൊരു ചരിത്രത്തെളിവും ഇല്ല.

 

അബ്രഹാമിന് എട്ടു മക്കള്‍ ആണ് ഉണ്ടായിരുന്നത്. (ഉല്പത്തി.16:15; 12:3; 25:2)  ആദ്യഭാര്യ സാറയില്‍ വാഗ്ദത്ത സന്തതിയായ യിസഹാക്കും, സാറ മരിച്ചതിനു ശേഷം വിവാഹം കഴിച്ച കെതൂറയില്‍ (ഉല്പത്തി.25:1) ജനിച്ച സിമ്രാന്‍, യോക്ശാന്‍,  മെദാന്‍,  മിദ്യാന്‍, യിശ്ബാക്, ശുവഹ് എന്നിവരും സാറയുടെ  ഈജിപ്ഷ്യ ദാസിയായ ഹാഗാറില്‍ (ഉല്പ.16:8) ജനിച്ച യിശ്മായേലും  (ഉല്പ.16:11) ആണ് ആ എട്ടു മക്കള്‍. സാറയും സാറയുടെ കാലശേഷം പരിഗ്രഹിച്ച കെതൂറയും മാത്രമാണ് അബ്രഹാമിന്‍റെ നിയമപ്രകാരമുള്ള ഭാര്യമാര്‍. ഈ നിയമപ്രകാരമുള്ള ഭാര്യമാരില്‍നിന്ന് ജനിച്ച മക്കള്‍ക്ക്‌ മാത്രമേ  അബ്രഹാമിന്‍റെ പിന്തുടര്‍ച്ച അവകാശപ്പെടാനുള്ള യോഗ്യതയുള്ളൂ. അതില്‍ത്തന്നെ ദൈവിക വാഗ്ദത്ത സന്തതിയായ ‘യിസഹാക്കില്‍ നിന്നുള്ളവര്‍ മാത്രമാണു അബ്രഹാമിന്‍റെ സാക്ഷാല്‍ സന്തതിയെന്നു വിളിക്കപ്പെടുന്നത്.’ (ഉല്പത്തി.21:12)

 

‘യിസഹാക്ക് ജനിച്ചതിനു ശേഷം അവന്‍റെ മുലകുടി മാറിയ നാളില്‍ അബ്രഹാം ഒരു വലിയ വിരുന്നു കഴിച്ചു. മിസ്രയീമ്യദാസി ഹാഗാര്‍ അബ്രഹാമിന് പ്രസവിച്ച മകന്‍ പരിഹാസി എന്ന് സാറ കണ്ടു അബ്രാഹമിനോട്: ഈ ദാസിയേയും മകനെയും പുറത്താക്കിക്കളയുക;  ഈ ദാസിയുടെ മകന്‍ എന്‍റെ മകന്‍ യിസഹാക്കിനോട് കൂടെ അവകാശിയാകരുത് എന്ന് പറഞ്ഞു. അബ്രഹാമിന് ഇത് അനിഷ്ടകരമായിരുന്നെങ്കിലും ദൈവം പറഞ്ഞതനുസരിച്ച് ദാസിയേയും മകനെയും പുറത്താക്കിക്കളഞ്ഞു. എങ്കിലും അബ്രഹാമിന്‍റെ മകന്‍ ‍എന്ന പരിഗണനയാല്‍ ദൈവം ബാലനെ വലിയ ജാതിയാക്കുമെന്നു അബ്രഹാമിനോട് പറഞ്ഞു, അവന്‍ പാരാന്‍ മരുഭൂമിയില്‍ പാര്‍ത്തു. വളര്‍ന്നപ്പോള്‍ അവന്‍റെ അമ്മ അവനു മിസ്രയീം ദേശത്ത് നിന്ന് ഒരു ഭാര്യയെ കൊണ്ടുവന്നു.’ (ഉല്പത്തി. 21:8-21)

 

ഇതാണ് യിസഹാക്കിനെക്കുറിച്ചുള്ള വിവരണം. ഇതിലെങ്ങും അബ്രഹമോ മകനോ മക്കയില്‍ വന്നതായി ഒരു സൂചനയുമില്ല. അബ്രഹാം പ്രയാണം ചെയ്ത ദേശങ്ങളുടെ  വ്യക്തമായ വിവരണം ബൈബിള്‍ നല്‍കുന്നുണ്ട്. കനാനില്‍നിന്ന് പത്തെഴുന്നൂറ്റന്‍പതു മൈല്‍ ദൂരെ കിടക്കുന്ന മക്കയില്‍ അബ്രഹാം പോയതായി ബൈബിളിലോ  പുറത്തുള്ള പുരാതനമായ ഒരു ചരിത്രരേഖയിലോ പറയുന്നില്ല.

 

അബ്രഹാം ഹാഗാരിനെയും മകനെയും പുറത്താക്കിയതിനു ശേഷമാണ്‌ അവര്‍ മെക്കയിലേക്ക് പോയത് എന്ന് ചിലര്‍ ‍വാദിക്കുന്നു. പാരാന്‍ മെക്കയുടെ അടുത്തുള്ള  സ്ഥലമായിരുന്നത്രേ! യുക്തിക്ക് നിരക്കാത്ത വാദമാണിത്‌. ഈജിപ്റ്റ്‌ സ്വദേശിയായ  ഒരു അടിമ സ്ത്രീയെ കനാനിലേക്ക് കൊണ്ട് വരുന്നു. ചില വര്‍ഷങ്ങള്‍ക്കുശേഷം  അവളെയും മകനെയും അവളുടെ യജമാനന്‍ കനാനിലെ വീട്ടില്‍നിന്ന് ഇറക്കി  വിടുന്നു. ഈ അടിമസ്ത്രീ ബാലനായ തന്‍റെ മകനെയും കൊണ്ട് തന്‍റെ സ്വന്തക്കാരും ബന്ധക്കാരും പരിചയക്കാരുമുള്ള, തനിക്കു മനസ്സിലാകുന്ന ഭാഷ സംസാരിക്കുന്ന ജനങ്ങളുള്ള, തനിക്കു സുപരിചിതമായ തന്‍റെ സ്വദേശത്തേക്ക് തിരിച്ചു പോകുമോ, അതോ തനിക്കു തീര്‍ത്തും അപരിചിതമായ ജനങ്ങളുള്ള, ഭാഷപോലും അറിയാത്ത, തന്‍റെ സ്വദേശത്ത് നിന്ന് ആയിരത്തിലധികം കിലോമീറ്റര്‍ ദൂരത്തുള്ള ഒരു ദേശത്തേക്ക് പ്രവാസിയായി പോകുമോ? വായനക്കാര്‍ ചിന്തിക്കുക! ‘അവന്‍ വളര്‍ന്നപ്പോള്‍ അവന്‍റെ അമ്മ അവനു ഈജിപ്തില്‍ നിന്ന് ഭാര്യയെ കൊണ്ടുവന്നു’ എന്ന് പറഞ്ഞിരിക്കുന്നതില്‍ നിന്നും ഹാഗാര്‍ ഈജിപ്തിനോടടുത്ത പ്രദേശത്താണ് യിശ്മായേലിനോപ്പം താമസിച്ചിരുന്നതെന്ന് പകല്‍ പോലെ വ്യക്തം!!

 

ഇങ്ങനെ അബ്രഹമുമായി യാതൊരുവിധ ബന്ധവുമില്ലാത്ത ഒരു ജന വിഭാഗത്തില്‍ ജനിച്ചു വളര്‍ന്ന മുഹമ്മദിന് ന്യായപ്രമാണം അനുസരിക്കേണ്ട യാതൊരു ബാധ്യതയുമില്ല എന്നതാണ് സത്യം. എങ്കിലും ശ്രീ. മുഹമ്മദ്‌ ഈസാ തന്‍റെ പുസ്തകത്തില്‍ വാദിക്കുന്നത് മുഹമ്മദ്‌ മോശെയുടെ ന്യായപ്രമാണം അനുഷ്ഠിച്ചിരുന്നെന്നും ആ ന്യായപ്രമാണം അനുസരിച്ചാണ് ഇസ്ലാം മതം സ്ഥാപിച്ചതെന്നുമത്രേ!!

 

ഖുറാനില്‍ അള്ളാഹു ന്യായപ്രമാണം നല്‍കിയിട്ടുണ്ടോ?

 

പത്തു കല്‍പനകളോ അനുബന്ധമായി നല്‍കപ്പെട്ട 603 കല്‍പനകളോ ഉള്‍പെട്ട  ന്യായപ്രമാണം 6666 വചനങ്ങളുള്ള ഖുറാനില്‍ ഒരിടത്തുമില്ല. എന്ന് മാത്രമല്ല,  ന്യായപ്രമാണത്തിലെ വിശുദ്ധമായ (റോമ.7:12) ധാര്‍മ്മിക നിയമങ്ങള്‍ക്ക്   എതിരായ അനേകം കല്പനകള്‍ അള്ളാഹു മുഹമ്മദ് വഴി നല്‍കിയിട്ടുമുണ്ട്. (അവ നമുക്ക് വഴിയെ പരിശോധിക്കാം). ന്യായപ്രമാണമേ ലഭിച്ചിട്ടില്ലാത്ത ഇവര്‍  ന്യായപ്രമാണം അനുഷ്ഠിക്കണമെന്നും പറഞ്ഞു ബഹളം കൂട്ടുന്നതും ശ്രീ.മുഹമ്മദ്‌ ഈസാ അതിനു ഓശാന പാടുന്നതും കാണുമ്പോള്‍ ഞങ്ങള്‍ ക്രിസ്ത്യാനികള്‍ക്ക് നല്ല നേരം പോക്കിനുള്ള വകയുണ്ടെന്നു സമ്മതിക്കാതെ തരമില്ല.

 

മുഹമ്മദ്  ന്യായപ്രമാണം അനുസരിച്ചിരുന്നോ?

 

നമുക്ക് ഓരോന്നോരോന്നായി  പരിശോധിച്ച് നോക്കാം.

 

1) പരിഛേദന: യഹോവ മോശെ മുഖാന്തിരം യിസ്രായേല്‍മക്കള്‍ക്ക്‌ ന്യായപ്രമാണം നല്‍കുന്നതിനും 400 വര്‍ഷം മുന്‍പാണ് (ഉല്പത്തി.15:13-16) യഹോവയായ ദൈവം തന്‍റെ സ്നേഹിതനായ (യാക്കോബ് 2:23) അബ്രാമിന്‍റെ പേര് അബ്രഹാം എന്ന് മാറ്റിയതിനു ശേഷം പരിഛേദന എന്ന നിയമം കൊടുക്കുന്നത്. (അബ്രാം എന്നതിന് ‘ജനതകള്‍ക്ക് പിതാവ്’ എന്നര്‍ത്ഥം. അബ്രഹാം എന്നതിന് ‘ബഹുജനതകള്‍ക്ക് പിതാവ്’ എന്നാണര്‍ത്ഥം. അബ്രഹമില്‍നിന്ന് ധാരാളം ജനതകള്‍ ഉത്ഭവിക്കും എന്നാണു ഈ പേര് മാറ്റത്തിലൂടെ ദൈവം വെളിപ്പെടുത്തിയത് . അബ്രഹാമിനും അബ്രഹാമിന്‍റെ ശേഷം അവന്‍റെ സന്തതിക്കും ദൈവത്തിനും മദ്ധ്യേയുള്ളതും അവര്‍ പ്രമാണിക്കേണ്ടതുമായ പരിഛേദന എന്ന നിയമത്തിലെ വ്യവസ്ഥകള്‍ ഇപ്രകാരമായിരുന്നു:

 

a) തലമുറ തലമുറയായി പുരുഷ പ്രജയൊക്കെയും പരിഛേദനയേല്‍ക്കണം (ഉല്പത്തി.17:10)

 

b) എട്ടാം ദിവസമാണ് പരിഛേദനയേല്‍ക്കേണ്ടത്.  (ഉല്പത്തി.17:12)

 

c) വീട്ടിലുള്ള എല്ലാ പുരുഷ സന്തതികളും പരിഛേദനയേല്‍ക്കണം (ഉല്പത്തി.17:12)

 

d) പരിഛേദനയേല്‍ക്കാത്തവനെ ജനത്തില്‍ നിന്ന് ഛേദിച്ചു കളയണം. (ഉല്പത്തി.17:12 )

 

ഒന്നാം ദിവസം മുതല്‍ ഏഴാം ദിവസത്തിനുള്ളിലോ ഒമ്പതാം ദിവസം മുതലുള്ള ഏതു ദിവസത്തിലോ പരിഛേദനയേറ്റാലും അത് ദൈവിക നിയമത്തിനു  എതിരാണ്. കൃത്യം എട്ടാം ദിവസം തന്നെ പരിഛേദനയേറ്റെങ്കില്‍ മാത്രമേ അത് ദൈവിക ന്യായപ്രമാണത്തിന് അനുസൃതമാകുകയുള്ളൂ. മുഹമ്മദ്‌ എട്ടാം ദിവസം പരിഛേദന ഏറ്റതായി ഒരു തെളിവും ഖുറനിലോ ഹദീസിലോ ഇല്ല.

 

സ്ത്രീ പുരുഷന്മാര്‍ പരിഛേദന ഏറ്റതിനെക്കുറിച്ച് ധാരാളം കഥകള്‍ ഹദീസുകളില്‍ ഉണ്ടെങ്കിലും മുഹമ്മദിന്‍റെ പരിഛേദനയെക്കുറിച്ച് ഹദീസ് രചയിതാക്കള്‍ മറന്നു പോയെന്നു തോന്നുന്നു. പ്രബലരായ സ്വഹാബിമാരുടെ പരിഛേദനയെക്കുറിച്ചും അവര്‍ വായ തുറക്കുന്നില്ല.

 

ഇവിടെ ഒരു കാര്യം നാം ഓര്‍ക്കണം, മോശെയുടെ ന്യായപ്രമാണവും പരിഛേദനയും പ്രസംഗിക്കാനാണ് ഈസാ നബി വന്നതെന്നും ഈസാ നബിയുടെ ആ സന്ദേശത്തെ അട്ടിമറിച്ചു ഇന്ന് കാണുന്ന ക്രിസ്റ്റ്യാനിറ്റിക്കും പുതിയ നിയമത്തിനും രൂപം കൊടുത്തത്  പൗലോസ്‌  ആണെന്നും പൗലോസ്‌ ചെയ്ത ഈ വഞ്ചനയ്ക്ക് പരിഹാരം വരുത്തി മോശെയുടെ ന്യായപ്രമാണവും പരിഛേദനയും പുന:സ്ഥാപിക്കാന്‍ ആണ് മുഹമ്മദ്‌ വന്നതെന്നുമാണ് ശ്രീ. മുഹമ്മദ്‌ ഈസാ വാദിക്കുന്നത്. പക്ഷെ എന്ത് ചെയ്യാം, ഇതെല്ലാം പുന:സ്ഥാപിക്കാന്‍ വന്നയാളോട് പരിഛേദന ഏല്‍ക്കണമെന്നു പറയാന്‍ പോലും അല്ലാഹു മറന്നു പോയി!!

 

നിങ്ങള്‍ പരിഛേദനയേല്‍ക്കണം എന്ന് പറയുന്ന ഒരൊറ്റ ആയത്ത് പോലും ഖുറാനില്‍‍ ഇല്ല.  ശബ്ബത്ത് ആചരിക്കുക,  മൃഗങ്ങളുടെ  മേദസ്സും  ഒട്ടക മാംസവും ഭക്ഷിക്കാതിരിക്കുക തുടങ്ങി ബൈബിളിലുള്ള അനേകം കാര്യങ്ങള്‍ മുസ്ലിങ്ങള്‍ നിഷേധിക്കുമ്പോള്‍ ബൈബിളിലുള്ളതും ഖുറാനില്‍ ഇല്ലാത്തതുമായ പരിഛേദന മാത്രം തങ്ങള്‍ക്കു വേണം എന്ന് മുസ്ലിങ്ങള്‍ നിര്‍ബന്ധം പിടിക്കുന്നത് എന്തുകൊണ്ട്??

 

അതില്‍ തന്നെ വേറെ ഒരു കാര്യം ബൈബിള്‍ അനുശാസിക്കാത്ത സ്ത്രീകളുടെ പരിഛേദന മുഹമ്മദ്‌ അനുശാസിച്ചു എന്നതാണ്. സ്വഹീഹ് ഹദീസുകളില്‍ ഒന്നായ സുനാന്‍ അബുദാവൂദില്‍ നിന്ന്:

 

“narrated Umm Atiyyah al-Ansariyyah: ‘A woman used to perform sircumcision in Madina. The prophet (pbuh) said to her: do not cut  severely as that is better for a woman and more desirable for a husband.” (Sunan Abu Dawud, book 41, hadees number 5251).

 

മുകളില്‍ പറഞ്ഞ ഈ ഹദീസ് അനുസരിച്ച് മുസ്ലീം സ്ത്രീകള്‍ പരിഛേദനയേല്‍ക്കേണ്ടത് പുരുഷന് ലൈംഗികസുഖം കിട്ടാന്‍ വേണ്ടിയാണെന്ന് വ്യക്തം. യഹോവയായ ദൈവം പരിഛേദന നല്‍കിയതിന്‍റെ ഉദ്ദേശ്യം എന്താണെന്ന് പോലും സര്‍വജ്ഞാനിയെന്നവകാശപ്പെടുന്ന അല്ലാഹുവിനോ അല്ലാഹുവിന്‍റെ പ്രവാചകനോ അറിയില്ലായിരുന്നു എന്ന് ചുരുക്കം!!!     (തുടരും….)

]]>
https://sathyamargam.org/2012/05/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b5%81%e0%b4%82-%e0%b4%a8%e0%b5%8d%e0%b4%af%e0%b4%be%e0%b4%af%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%be%e0%b4%a3%e0%b4%b5-8/feed/ 0
മുഹമ്മദും ന്യായപ്രമാണവും (ഭാഗം-1) https://sathyamargam.org/2012/05/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b5%81%e0%b4%82-%e0%b4%a8%e0%b5%8d%e0%b4%af%e0%b4%be%e0%b4%af%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%be%e0%b4%a3%e0%b4%b5-7/ https://sathyamargam.org/2012/05/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b5%81%e0%b4%82-%e0%b4%a8%e0%b5%8d%e0%b4%af%e0%b4%be%e0%b4%af%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%be%e0%b4%a3%e0%b4%b5-7/#comments Tue, 22 May 2012 17:53:14 +0000 http://www.sathyamargam.org/?p=37


മുഹമ്മദും ന്യായപ്രമാണവും-1 

  അനില്‍ കുമാര്‍ വി. അയ്യപ്പന്‍

 

(ഈ ലേഖന പരമ്പര വായിക്കുമ്പോള്‍ ഇത് തങ്ങള്‍ക്കു വളരെ അപമാനകരമാണല്ലോ എന്ന് ഒരു ഇസ്ലാം മതവിശ്വാസിക്ക് തോന്നിയേക്കാം. പക്ഷെ, ആരെയെങ്കിലും വേദനിപ്പിക്കാനോ അപമാനിക്കാനോ അല്ല, മറിച്ച് ക്രൈസ്തവരുടെ വിശ്വാസപ്രമാണങ്ങള്‍ക്കും വിശുദ്ധഗ്രന്ഥത്തിനും അപ്പോസ്തലനായ പൌലോസിനും  എതിരെ ഇസ്ലാമ്യപക്ഷത്ത് നിന്ന് ഉന്നയിക്കപ്പെട്ടു കൊണ്ടേയിരിക്കുന്ന  വ്യാജാരോപണങ്ങളുടെ സത്യാവസ്ഥ നിഷ്പക്ഷമതിയായ സത്യാന്വേഷകന്‍ ഗ്രഹിക്കാന്‍ ഇടയാകട്ടെ എന്ന സദുദ്ദ്യേശ്യത്തോടെ ആണ് ഇതെഴുതുന്നത് എന്ന് പ്രാരംഭത്തില്‍ തന്നെ വ്യക്തമാക്കട്ടെ. ഇങ്ങനെയൊരു ലേഖനപരമ്പര രചിക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായിത്തീരുകയാണ് ഉണ്ടായത് എന്നതാണ് യഥാര്‍ത്ഥ്യം. ഒരു ക്രിസ്ത്യന്‍ കുടുംബത്തില്‍ ജനിച്ചു ഇപ്പോള്‍ ഇസ്ലാംമത വിശ്വാസിയായിരിക്കുന്ന ശ്രീ. മുഹമ്മദ്‌ ഈസ എഴുതിയ ‘യേശു മിശിഹ ഏത് പക്ഷത്ത്?’ എന്ന ക്ഷുദ്ര കൃതി പ്രസിദ്ധീകരിക്കപ്പെട്ട കാലത്ത് തന്നെ ഞങ്ങള്‍ കണ്ടതാണ്. അതച്ചടിക്കാനുപയോഗിച്ച കടലാസിന്‍റെ വില പോലും അതിനില്ലെന്നു മനസ്സിലായതിനാല്‍ മറുപടിയെഴുതി ഞങ്ങളുടെ വിലയേറിയ സമയം നഷ്ടപ്പെടുത്താന്‍ ഞങ്ങള്‍ക്ക് മനസില്ലായിരുന്നു.

 

ആ പുസ്തകത്തില്‍ പറഞ്ഞിരിക്കുന്ന പല കാര്യങ്ങളും, ഖുറാനും സ്വഹീഹ് ഹദീസുകള്‍ക്കും, തഫ്സീറുകള്‍ക്കും, വിരുദ്ധമാണ് എന്നുള്ളതിനാല്‍  ഇസ്ലാമിക ലോകം തന്നെ ഈ അബദ്ധപ്പഞ്ചാംഗത്തെ തിരസ്കരിക്കും എന്നും ഞങ്ങള്‍ പ്രതീക്ഷിച്ചു. (ഇസ്ലാമിക സാഹിത്യത്തില്‍ ക്രൈസ്തവരായ ഞങ്ങള്‍ക്കുള്ളത്ര അറിവുപോലും പല  മുസ്ലിങ്ങള്‍ക്കും ഇല്ലെന്നു ഈ ക്ഷുദ്രകൃതിയെ കൊണ്ടാടിയതിലൂടെ അവര്‍ തെളിയിച്ചു എന്നത് വേറെകാര്യം!) ഇസ്ലാമിസ്റ്റുകളുടെ വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ ക്രൈസ്തവജനതയെ ബോധവല്‍ക്കരിക്കേണ്ട ചുമതല ഞങ്ങള്‍ക്കുണ്ട്‌ എന്നതിനാലാണ് ഇവ്വിധം ഒരു ലേഖന പരമ്പര പ്രസിദ്ധപ്പെടുത്തുന്നത്.

 

മുഹമ്മദ്‌ ഈസ അവകാശപ്പെടുന്നത് പോലെ ഇസ്ലാം മതസ്ഥാപകനായ അറേബ്യയിലെ മുഹമ്മദ്‌ മോശെയുടെ ന്യായപ്രമാണവും ക്രിസ്തുവിന്‍റെ കൃപയുടെ പ്രമാണവും അനുസരിച്ചാണോ ജീവിച്ചതെന്നും തന്‍റെ മതം സ്ഥാപിക്കേണ്ടതിനു അദ്ദേഹം മോശെയുടെയും യേശുവിന്‍റെയും പ്രമാണങ്ങളെ അനുസരിക്കുകയായിരുന്നോ അതോ അവയെ പുല്ലുപോലെ കാറ്റില്‍ പറത്തുകയായിരുന്നോ ചെയ്തത് എന്നും ഈ ലേഖന പരമ്പരയില്‍ പഠനവിധേയമാക്കുന്നു. (ഞങ്ങള്‍ ഇവിടെ നിരത്തുന്ന തെളിവുകളെല്ലാം തന്നെ ഖുറാനില്‍നിന്നും അംഗീകൃത ഹദീസുകളില്‍നിന്നും മുസ്ലിങ്ങള്‍ അംഗീകരിച്ചിട്ടുള്ള മുഹമ്മദിന്‍റെ ജീവചരിത്രങ്ങളില്‍ നിന്നും എടുത്തിട്ടുള്ളതാണ്. ശിയാക്കളുടെ ഹദീസ് ഞങ്ങള്‍ മന:പൂര്‍വ്വം ഒഴിവാക്കുകയാണ്. ക്രിസ്ത്യാനികള്‍ എന്ന നിലയില്‍, ഖുര്‍ആന്‍ വ്യാഖ്യാനിക്കാനും  മുഹമ്മദ്‌ അടക്കമുള്ള മുസ്ലിങ്ങളെ  പഠിപ്പിക്കാനും ഉള്ള അധികാരം അള്ളാഹു ഞങ്ങള്‍ക്ക് തന്നിട്ടുണ്ടെങ്കിലും (സൂറ.10:94  വായിച്ചു  നോക്കുക) ഇതിലുള്ള ഒരു കാര്യങ്ങള്‍ക്കും  ഞങ്ങള്‍ വ്യാഖ്യാനം കൊടുക്കുന്നില്ല. ഞങ്ങള്‍ ദുര്‍വ്യാഖ്യാനമാണ് നടത്തിയത് എന്ന പഴി ഒഴിവാക്കാന്‍ വേണ്ടിയാണത്.   എന്നാല്‍  മന:സാക്ഷിയോട്  സത്യസന്ധത   പുലര്‍ത്തുന്ന  വായനക്കാര്‍  എന്ന  നിലയില്‍, ഈ  അംഗീകൃത ഇസ്ലാമിക   ഗ്രന്ഥങ്ങള്‍  വായിച്ചപ്പോള്‍  ഞങ്ങളുടെ  മനസ്സിലുണ്ടായ സംശയങ്ങളും  ചോദ്യങ്ങളും  അഭിപ്രായങ്ങളും  ഇവിടെ  രേഖപ്പെടുത്തുന്നുണ്ട്.)

 

എന്താണ് ന്യായപ്രമാണം?

 

മുഹമ്മദിനും രണ്ടായിരം വര്‍ഷം മുന്‍പ് യഹോവയായ   ദൈവം  തന്‍റെ   പ്രവാചകനായ മോശെ  മുഖാന്തിരം  താന്‍  ഈജിപ്തില്‍ നിന്ന് വിടുവിച്ചു കൊണ്ടുവന്ന തന്‍റെ സ്വന്തം ജനമായ യിസ്രായേലിനു കൊടുത്ത ചട്ടങ്ങളെയും വിധികളെയും കല്‍പ്പനകളെയുമാണ് പൊതുവേ ‘ന്യായപ്രമാണം’ എന്നത് കൊണ്ട്   അര്‍ത്ഥമാക്കുന്നത്. ഒരു  യിസ്രായേല്യനു ദൈവത്തോടും മനുഷ്യരോടുമുള്ള   ബന്ധം  എങ്ങനെയായിരിക്കണം എന്ന് ന്യായപ്രമാണം വിശദീകരിക്കുന്നു. മൊത്തം  613 കല്പനകളാണ്  ന്യായപ്രമാണത്തില്‍  ഉള്ളതെങ്കിലും ആദ്യത്തെ  പത്ത് കല്പനകളാണ് ഏറെ  പ്രസിദ്ധം. ഈ   പത്തു   കല്പനകളില്‍   ആദ്യത്തെ നാലെണ്ണം  ദൈവത്തോടുള്ള ഒരു യിസ്രായേല്യന്‍റെ ബന്ധവും ബാക്കി ആറെണ്ണം മനുഷ്യരോടുള്ള അവന്‍റെ ബന്ധവും  എങ്ങനെയായിരിക്കണമെന്ന് വിവരിക്കുന്നു. ഈ പത്തു കല്പനകളുടെ വിശദീകരണമാണ് പുറകെ വരുന്ന 603 കല്പനകള്‍. ഈ  613 കല്പനകളില്‍ ഏതെങ്കിലും ഒന്ന് ലംഘിച്ചാലും അവന്‍ സകലത്തിലും  കുറ്റക്കാരനായി പരിഗണിക്കപ്പെടും (യാക്കോബ് 2:10).

 

613  കല്പനകള്‍  ഉള്‍ക്കൊള്ളുന്ന  ന്യായപ്രമാണത്തിനു  മൂന്നു  ഭാഗങ്ങളുണ്ട്.

 

1) കല്പനകള്‍:  ഇവ   ധാര്‍മ്മിക  നിയമങ്ങളാണ്.  പുറപ്പാട്. 20:1-17 വരെ.

 

2) വിധികള്‍:  ഇവ പൌരനിയമങ്ങളാണ്. പുറപ്പാട്. 21:1-24:11 വരെ.

 

3) ആരാധനാനിയമങ്ങള്‍:  പുറപ്പാട്. 24:12-31:18 വരെ.

 

ധാര്‍മ്മിക നിയമങ്ങള്‍ അഥവാ 10 കല്പനകള്‍ എല്ലാ കാലത്തുമുള്ള മനുഷ്യരെയും ബാധിക്കുന്നതാണ്. (ഇതില്‍ ശബ്ബത്ത് ഒരു അപവാദമാണ്. ക്രിസ്ത്യാനികള്‍ എന്തുകൊണ്ട് ശബ്ബത്ത് ആചരിക്കുന്നില്ല എന്നത് പിന്നാലെ വിശദീകരിക്കുന്നുണ്ട്.) ഗിരിപ്രഭാഷണത്തില്‍ ക്രിസ്തു ചില കല്പനകള്‍ക്ക് നല്‍കുന്ന   സുവ്യക്തമായ  വിശദീകരണം നോക്കുക. അപ്പൊസ്തലന്മാരും കല്പനകളെ യഥായോഗ്യം  ഉദ്ധരിക്കുകയോ പരാമര്‍ശിക്കുകയോ  ചെയ്യുന്നുണ്ട്. (ജി.സുശീലന്‍, ബൈബിള്‍ ജ്ഞാനഭാഷ്യം, വാല്യം 1, പുറം 49 ).

 

ഈ 613 കല്പനകള്‍ രണ്ടു ഗണമായിട്ടു യെഹൂദാ റബ്ബിമാര്‍ വിഭജിച്ചിട്ടുണ്ട്. വിധികളും നിഷേധങ്ങളും (ചെയ്യേണ്ടതും ചെയ്യരുതാത്തതും). 613 കല്പനകളില്‍   248 എണ്ണം  വിധികളും 365 എണ്ണം നിഷേധങ്ങളും ആണ്. (ജി. സുശീലന്‍, ബൈബിള്‍ ജ്ഞാനഭാഷ്യം, വാല്യം 1, പുറം 774 ).

 

ചെയ്യേണ്ടത് ചെയ്യതിരുന്നാലും ചെയ്യരുതാത്തത്‌ ചെയ്താലും  ദൈവമുമ്പാകെ ഒരു യിസ്രയേല്യന്‍ കുറ്റക്കാരനായിത്തീരും. ന്യായപ്രമാണം മുഴുലോകത്തിനും വേണ്ടിയുള്ളതായിരുന്നില്ല, യിസ്രായേലിന് മാത്രമുള്ളതായിരുന്നു. ഒരു പ്രത്യേക പ്രദേശത്തുള്ളവര്‍ക്ക് മാത്രമേ ന്യായപ്രമാണത്തിലെ എല്ലാ കല്പനകളും അനുസരിക്കാന്‍ സാധിക്കുകയുള്ളൂ.

 

ഉദാഹരണമായി,  ശബ്ബത്ത് ആചരിക്കുന്നത്.  യെഹൂദന്മാരുടെ ഒരു ദിവസം എന്നുള്ളത്   സൂര്യാസ്തമയം മുതല്‍ പിറ്റെന്നാള്‍   സൂര്യാസ്തമയം  വരെയാണ്. (ലേവ്യാ.23:22). ഏഴാം ദിവസം അഥവാ ശനിയാഴ്ചയാണ്   (യെഹൂദാ കലണ്ടറനുസരിച്ചു വെള്ളിയാഴ്ച സൂര്യാസ്തമയം മുതല്‍ ശനിയാഴ്ച സൂര്യാസ്തമയം വരെ) ശബ്ബത്ത്. ഗോളാകൃതിയിലുള്ള   ഭൂമിയിലെ എല്ലാ  ജനങ്ങള്‍ക്കും  ഒരേ സമയത്ത്   ശബ്ബത്ത് ആചരിക്കുവാന്‍  കഴിയുകയില്ല.  കാരണം,  ഭൂഗോളത്തിന്‍റെ  ഒരു വശത്ത് വെള്ളിയാഴ്ച സൂര്യന്‍ അസ്തമിക്കുമ്പോള്‍  മറുവശത്തുള്ളവര്‍ക്ക് സൂര്യന്‍  ഉദിച്ചു വെള്ളിയാഴ്ച ആരംഭിക്കുന്നതേയുള്ളൂ. ഒരുവശത്തുള്ള ജനം ശനിയാഴ്ച ശബ്ബത്ത് ആചരിക്കുമ്പോള്‍ മറുവശത്തുള്ളവര്‍ക്ക് വെള്ളിയാഴ്ച ആരംഭിച്ചിട്ടേയുള്ളൂ. ഇവര്‍ ശബ്ബത്ത് ആചരിക്കുന്ന സമയമാകുമ്പോഴേക്കും മറ്റവര്‍ക്കു ഞായറാഴ്ച നേരം  പുലര്‍ന്നിട്ടുണ്ടാകും. ലോകം മുഴുവനുമുള്ളവര്‍ക്ക് ആചരിക്കാനുള്ളതല്ല ശബ്ബത്   എന്നതിന് വേറെ തെളിവ് വേണ്ടല്ലോ? (യിസ്രായേലിന് പുറത്ത് താമസിക്കുന്ന   യെഹൂദന്മാരും ശബ്ബത്ത് ആചരിക്കുന്നുണ്ട്. പക്ഷെ, ദൈവം യിസ്രായേല്‍ മക്കള്‍ക്ക്‌ വാഗ്ദാനം ചെയ്തിരുന്നത് ‘പാലും തേനും ഒഴുകുന്ന കനാന്‍ ദേശം’ മാത്രമായിരുന്നു. അവര്‍ പാപം ചെയ്തത് കൊണ്ടാണ് ദൈവം അവരെ ശത്രുക്കള്‍ക്ക് ഏല്‍പ്പിച്ചതും അവര്‍ പ്രവാസികളായി പുറം രാജ്യത്ത് താമസിക്കേണ്ടി  വന്നതും. അത് ദൈവത്തിന്‍റെ പദ്ധതിയിലുണ്ടായിരുന്ന കാര്യമല്ല.)

 

ഇതേപോലെ തന്നെയുള്ള ഒരു കാര്യമാണ് യാഗങ്ങളോടുള്ള ബന്ധത്തില്‍ കാണുന്നതും. ഒരുവന് വഴിപാടു അര്‍പ്പിക്കണമെങ്കിലോ, അല്ലെങ്കില്‍ തെറ്റ് ചെയ്തതിനു പരിഹാരം വരുത്തണമെങ്കിലോ അവന്‍ ദൈവാലയത്തില്‍ കാളയെയോ, ആടിനെയോ, പ്രാവിനെയോ യാഗമായി അര്‍പ്പിക്കണമായിരുന്നു. അവന്‍റെ വാസസ്ഥലത്തുനിന്ന് യാഗമൃഗത്തേയും കൊണ്ടവന്‍ ദൈവാലയത്തിലേക്കു പോകണം. അവിടെ വെച്ച് പുരോഹിതന്‍ അവനു വേണ്ടി ആ മൃഗത്തെ യാഗം കഴിക്കണം. (ലേവ്യപുസ്തകം.1-5 അദ്ധ്യായം) യഹോവയായ ദൈവം ഭൂമിയില്‍ വസിച്ചിരുന്നത് യിസ്രായേല്‍ ജനത്തിന്‍റെ നടുവിലായിരുന്നു (പുറപ്പാട്.25:8).

 

ലോകമെമ്പാടുമുള്ളവര്‍ക്ക് ആചരിക്കേണ്ടതായിരുന്നു ന്യായപ്രമാണമെങ്കില്‍ അവരീ യാഗമൃഗത്തേയും കൊണ്ട് യെരുശലേമിലേക്ക് പോവുക എന്നുള്ളത് നടക്കുന്ന കാര്യമല്ലല്ലോ. യിസ്രായേല്‍ മാത്രം അനുസരിച്ച് നടക്കേണ്ടതിനാണ് ന്യായപ്രമാണം നല്‍കപ്പെട്ടത്‌ എന്ന് യാഗങ്ങളും തെളിയിക്കുന്നു.  (തുടരും…)

]]>
https://sathyamargam.org/2012/05/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b5%81%e0%b4%82-%e0%b4%a8%e0%b5%8d%e0%b4%af%e0%b4%be%e0%b4%af%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%be%e0%b4%a3%e0%b4%b5-7/feed/ 4