ഖുര്‍ആന്‍ – Sathyamargam https://sathyamargam.org Call to Speak Truth Sun, 03 Mar 2024 02:58:07 +0000 en-US hourly 1 https://wordpress.org/?v=5.1.19 https://sathyamargam.org/wp-content/uploads/2016/03/cropped-LOGO_SATHYAMARGAM-e1458807268560-32x32.png ഖുര്‍ആന്‍ – Sathyamargam https://sathyamargam.org 32 32 ഇസ്ലാമില്‍ അല്ലാഹുവിന്‍റെ വചനത്തിന്‍റെ സ്ഥാനം എന്താണ്? https://sathyamargam.org/2017/10/%e0%b4%87%e0%b4%b8%e0%b5%8d%e0%b4%b2%e0%b4%be%e0%b4%ae%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%85%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%b9%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d/ https://sathyamargam.org/2017/10/%e0%b4%87%e0%b4%b8%e0%b5%8d%e0%b4%b2%e0%b4%be%e0%b4%ae%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%85%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%b9%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d/#respond Thu, 19 Oct 2017 06:53:04 +0000 http://sathyamargam.org/?p=1418 അനില്‍കുമാര്‍ വി അയ്യപ്പന്‍

 

ക്രിസ്ത്യാനികളായ ഞങ്ങള്‍ വിശുദ്ധ ബൈബിളിനെ ദൈവവചനമായി കാണുന്നവരാണ്. അതുപോലെതന്നെ മുസ്ലീങ്ങള്‍ ഖുര്‍ആനിനെ അല്ലാഹുവിന്‍റെ വചനമായി കാണുന്നവരുമാണ്. ഇസ്ലാമില്‍ ഖുര്‍ആനിന്‍റെ സ്ഥാനം എന്താണെന്ന് അറിയാന്‍ വേണ്ടിയാണ് ഈ പോസ്റ്റ്‌ ഇടുന്നത്. തെറി വിളിക്കാതെ, മാന്യമായി മറുപടി പറയാന്‍ കഴിയുന്ന ആരെങ്കിലും ഇസ്ലാമിക പക്ഷത്തുണ്ടെങ്കില്‍ അവര്‍ മറുപടി നല്‍കും എന്ന് പ്രതീക്ഷിക്കുന്നു. ആദ്യം ക്രിസ്ത്യാനിറ്റിയില്‍ ദൈവവചനത്തിന്‍റെ സ്ഥാനം എന്താണെന്ന് വിശദീകരിക്കാം:

 

ഒരു ക്രിസ്ത്യാനിക്ക് രണ്ട് ദൈവവചനം ഉണ്ട്. ഒന്ന് ജീവിക്കുന്ന വചനം അഥവാ യേശുക്രിസ്തു. രണ്ട് ജീവിപ്പിക്കുന്ന വചനം അഥവാ എഴുതപ്പെട്ട ദൈവവചനമായ വിശുദ്ധ ബൈബിള്‍. രണ്ടും ദൈവവചനം ആണെങ്കിലും രണ്ടും തമ്മില്‍ വ്യത്യാസമുണ്ട്. ആ വ്യത്യാസങ്ങളില്‍ ചിലത് താഴെ കൊടുക്കുന്നു:

 

എഴുതപ്പെട്ട ദൈവവചനം ഒരു വ്യക്തിയല്ല, വസ്തുവാണ്. എന്നാല്‍ നിത്യമായ ദൈവവചനം ഒരു വ്യക്തിയാണ്. ദൈവത്വത്തില്‍ അവന്‍ പുത്രന്‍ എന്നറിയപ്പെടുന്നു. മനുഷ്യശരീരം ധരിച്ചു ഭൂമിയില്‍ വന്നതിനു ശേഷം അവന്‍ യേശുക്രിസ്തു എന്നറിയപ്പെടുന്നു.

 

എഴുതപ്പെട്ട ദൈവവചനമായ ബൈബിള്‍ ഒരു സൃഷ്ടിയാണ്, സ്രഷ്ടാവല്ല. എന്നാല്‍ ജീവിക്കുന്ന ദൈവവചനമായ യേശുക്രിസ്തു സൃഷ്ടിയല്ല, സ്രഷ്ടാവാണ് (കൊളോ.1:14,15; റോമര്‍.9:5)

 

ബൈബിള്‍ നിത്യമായ ദൈവവചനമല്ല, അതിന് ആരംഭവും അവസാനവുമുണ്ട്. ഉല്‍പ്പത്തിയില്‍ ആരംഭിക്കുകയും വെളിപ്പാട് പുസ്തകത്തില്‍ അതവസാനിക്കുകയും ചെയ്യുന്നു. ആരംഭവും അവസാനവുമുള്ള ഒന്ന് നിത്യമായിരിക്കുകയില്ല. എന്നാല്‍ യേശുക്രിസ്തു നിത്യനായ ദൈവവചനമാണ്. (യോഹ.1:1)

 

ബൈബിള്‍ ഈ ലോകത്തിലേക്ക് വേണ്ടി മാത്രമുള്ള മാര്‍ഗ്ഗനിര്‍ദ്ദേശമടങ്ങിയ വചനമാണ്.  അതായത്, പാപിയായ മനുഷ്യന് എങ്ങനെ പാപത്തിന്‍റെ ശിക്ഷയായ രണ്ടാം മരണത്തില്‍ നിന്ന് രക്ഷപ്രാപിക്കാമെന്നും അങ്ങനെ രക്ഷപ്രാപിച്ചവര്‍ പാപം നിറഞ്ഞ ലോകത്ത് പാപം വസിക്കുന്ന ജഡത്തില്‍ ജീവിച്ചിരിക്കുമ്പോള്‍ പാപത്തിന്‍റെ സ്വാധീനതയില്‍ നിന്നും രക്ഷപ്പെട്ട് പാപത്തിന്‍റെ മേല്‍ വിജയം വരിച്ച് എങ്ങനെ ജീവിക്കണമെന്നും പഠിപ്പിക്കുന്ന പുസ്തകമാണ് ബൈബിള്‍ (2.തിമോ.3:15,16). മരണശേഷമോ കര്‍ത്താവിന്‍റെ രണ്ടാം വരവിനു ശേഷമോ തേജസ്കരിക്കപ്പെട്ട ശരീരത്തോടെ പാപമില്ലാത്ത ലോകത്തില്‍ വസിക്കുന്നവര്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശകമായി ഈ വചനത്തിന്‍റെ ആവശ്യമില്ല.

 

എന്നാല്‍ ഒരു വിശ്വാസിയെ സംബന്ധിച്ച്, ദൈവത്തിന്‍റെ നിത്യവചനമായ യേശുക്രിസ്തു ഈ ലോകത്തിലും വരുവാനുള്ള ലോകത്തിലും അവന്‍റെ സന്തോഷവിഷയമാണ്. യേശുക്രിസ്തുവിനെ കൂടാതെ ഒരു ജീവിതം ഈ ലോകത്തിലായാലും വരുവാനുള്ള ലോകത്തിലായാലും അവന് ചിന്തിക്കാന്‍ പോലും സാധ്യമല്ല. അവന്‍റെ പ്രത്യാശ തന്നെ യേശുക്രിസ്തു സ്വര്‍ഗ്ഗത്തില്‍ നിന്ന് വരികയും തന്നെ അവന്‍റെ അടുക്കലേക്ക് ചേര്‍ക്കുകയും എല്ലാ നാളും അവനോടുകൂടെ ഇരിക്കാന്‍ കഴിയും എന്നുള്ളതാണ് (1.തെസ്സ.4:16,17)

 

എഴുതപ്പെട്ട ദൈവവചനം ആര്‍ക്ക് വേണമെങ്കിലും നശിപ്പിക്കാന്‍ കഴിയുന്ന ഒന്നാണ് (യിരെമ്യാ. 36:23). നാശത്തിന് വിധേയമാകുന്ന ഒന്ന് നിത്യമായതാവുകയില്ല. എന്നാല്‍ ജീവിക്കുന്ന ദൈവവചനം ഒരിക്കലും നാശത്തിന് വിധേയമാകുകയില്ല. അവന്‍റെ ജഡം ദ്രവത്വം കണ്ടില്ല എന്നാണ് നാം വായിക്കുന്നത് (അപ്പൊ.പ്രവൃ.2:30). അവന്‍ മരണത്തെ ജയിച്ച് ഉയിര്‍ത്തെഴുന്നേറ്റവനാണ്.

 

ഇങ്ങനെ എഴുതപ്പെട്ട ദൈവവചനവും സ്വര്‍ഗ്ഗത്തില്‍ സ്ഥിരമായിരിക്കുന്ന ദൈവവചനവും തമ്മിലുള്ള വ്യത്യാസങ്ങളെ കുറിച്ച് വ്യക്തമായ ബോധ്യം ഉള്ളവനാണ് ഒരു ക്രിസ്ത്യാനി.

 

എന്തുകൊണ്ടാണ് യേശുക്രിസ്തുവിനെ ദൈവവചനം എന്ന് വിളിക്കുന്നത്‌?

 

യേശുക്രിസ്തുവിനെ ദൈവത്തിന്‍റെ ജ്ഞാനം എന്ന് ബൈബിള്‍ വിളിച്ചിട്ടുണ്ട് (1.കൊരി.1:24,30). ഒരു മനുഷ്യന്‍റെ ജ്ഞാനം അയാളുടെ ഉള്ളിലാണ് ഇരിക്കുന്നത്. അതുപോലെ ദൈവത്തിന്‍റെ ജ്ഞാനം ദൈവത്തിന്‍റെ ഉള്ളിലാണ് സ്ഥിതി ചെയ്യുന്നത്. ഒരു മനുഷ്യന്‍റെ ഉള്ളില്‍ ജ്ഞാനം ഉണ്ടാകാന്‍ കാലം കുറെ എടുക്കണം. ജനിച്ച ഉടനെയോ ശൈശവകാലത്തോ ബാല്യകാലത്തോ ഒരുവനില്‍ ജ്ഞാനം ഉണ്ടായിരിക്കില്ല. വായിച്ചും കണ്ടും കേട്ടും അറിഞ്ഞുമാണ് ഒരാളില്‍ ജ്ഞാനം ഉണ്ടാകുന്നത്. എന്നാല്‍ ദൈവത്തിന്‍റെ കാര്യത്തില്‍ ഇങ്ങനെ ഒരു പ്രശ്നം ഇല്ല. ദൈവത്തിന് ജ്ഞാനം ഇല്ലാതിരുന്ന ഒരു കാലം ഒരിക്കലും ഉണ്ടായിട്ടില്ല. അങ്ങനെയൊരു കാലം ഉണ്ടായിരുന്നെങ്കില്‍ ദൈവത്തിനെ സര്‍വ്വജ്ഞാനി എന്ന് വിളിക്കാന്‍ കഴിയുകയില്ല. സര്‍വ്വജ്ഞാനിയല്ലാത്തയാളെ ദൈവം എന്ന് വിളിക്കാനും കഴിയുകയില്ല.

 

മനുഷ്യന്‍റെ ജ്ഞാനത്തിന് ഏറ്റക്കുറച്ചിലുകള്‍ ഉണ്ട്. ഇന്നലെ വരെ സത്യമാണെന്ന് ധരിച്ചു വെച്ചിരുന്ന ഒരു കാര്യം ഇന്ന് അസത്യമാണെന്ന് ബോധ്യമായാല്‍ അസത്യമായതിനെ തള്ളുവാനും സത്യമായതിനെ സ്വീകരിക്കാനും അവന്‍ സന്നദ്ധനാകും. അതുപോലെ, ഇന്നലെ വരെ അറിയാതിരുന്ന കാര്യം ഇന്ന് അറിഞ്ഞെന്ന് വരാം. എങ്ങനെയായാലും ഇതെല്ലാം അവന്‍റെ ജ്ഞാനത്തില്‍ വര്‍ദ്ധനവ് ഉണ്ടാക്കുന്ന കാര്യങ്ങളാണ്. എന്നാല്‍ ദൈവത്തിനു ജ്ഞാനത്തിന്‍റെ ഏറ്റക്കുറച്ചിലുകള്‍ ഒരിക്കലും ഉണ്ടാകുന്നില്ല. മനുഷ്യന് ഓരോ ദിവസം കഴിയുന്തോറും ജ്ഞാനം കൂടിക്കൂടി വരുന്നതുപോലെ ദൈവത്തിന് ജ്ഞാനം കൂടുകയോ കുറയുകയോ ചെയ്യുന്നില്ല. ദൈവത്തെ സംബന്ധിച്ചിടത്തോളം ജ്ഞാനത്തില്‍ അവന്‍ തികഞ്ഞവനാണ്. ഇന്ന് അവന് പുതുതായി എന്തെങ്കിലും ജ്ഞാനം ലഭിച്ചു എന്ന് പറഞ്ഞാല്‍ അതിന്‍റെയര്‍ത്ഥം ഇന്നലെ അവന് ആ ജ്ഞാനം ഇല്ലായിരുന്നു എന്നാണ്. ഇത് ദൈവത്തിന്‍റെ സര്‍വ്വജ്ഞാനത്തിന് എതിരാണ്. ചുരുക്കത്തില്‍ ദൈവം നിത്യനായിരിക്കുന്നത് പോലെത്തന്നെ ദൈവത്തിന്‍റെ ജ്ഞാനവും നിത്യമാണ്, ആ ജ്ഞാനത്തിന് ആരംഭമോ അവസാനമോ ഇല്ല.

 

ജ്ഞാനത്തില്‍ നിന്നാണ് ചിന്ത ഉണ്ടാകുന്നത്. ഒരുവന്‍റെ ജ്ഞാനവും ചിന്തകളും അവന്‍റെ ഉള്ളില്‍ നിന്ന് പുറത്തു വരുന്നത് വാക്കുകളായിട്ടാണ് അഥവാ വചനമായിട്ടാണ്. ദൈവത്തിന്‍റെ ജ്ഞാനം ദൈവത്തില്‍നിന്നു പുറത്തു വരുന്നതും വചനമായിട്ടാണ്. അതുകൊണ്ടാണ് ദൈവജ്ഞാനമായ യേശുക്രിസ്തുവിനെ ദൈവവചനം എന്നും വിളിക്കുന്നത്‌. ദൈവത്തിന്‍റെ- ജ്ഞാനം നിത്യമായിരിക്കുന്നത് പോലെത്തന്നെ, ആ ജ്ഞാനത്തില്‍ നിന്നുത്ഭൂതമായ വചനവും നിത്യമാണ്. ദൈവത്തിന്‍റെ ജ്ഞാനം ദൈവത്തിന്‍റെ ഉള്ളില്‍ ദൈവത്തോടു കൂടെത്തന്നെ ഉണ്ട്. അതിനാലാണ് യോഹന്നാന്‍ സുവിശേഷത്തിന്‍റെ ആമുഖത്തില്‍ ദൈവാത്മാവ്: “ആദിയില്‍ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു. അവന്‍ ആദിയില്‍ ദൈവത്തോടു കൂടെ ആയിരുന്നു” (യോഹ.1:1,2) എന്ന് പറഞ്ഞിരിക്കുന്നത്.

 

ഒരുവന്‍റെ വാക്കുകള്‍ എന്നത് അവനില്‍ നിന്നുത്ഭവിക്കുന്നതാണ്, അഥവാ അവന്‍ ജനിപ്പിക്കുന്നതാണ്. ജനിക്കുക എന്ന് പറഞ്ഞാല്‍ ഉണ്ടാകുക എന്നല്ല. ജനനം എന്നാല്‍ ഉള്ളില്‍ ഉള്ളത് പുറത്തു വരുന്ന പ്രക്രിയയാണ്, അത് സൃഷ്ടി കര്‍മ്മമല്ല. വചനത്തെ ജനിപ്പിക്കുക എന്ന് പറഞ്ഞാല്‍ വചനത്തെ സൃഷ്ടിക്കുകയല്ല, മറിച്ചു തന്‍റെ ഉള്ളിലുള്ള വചനത്തെ പുറത്തു വിടുന്നതാണ്. ഒരു വ്യക്തിയുടെ വചനങ്ങളുടെ പിതൃത്വം അവനു തന്നെയാണ്. ദൈവത്തിന്‍റെ വചനത്തിന്‍റെ പിതൃത്വം ദൈവത്തിനാണ്. അതുകൊണ്ട് വചനത്തെ ജനിപ്പിച്ച ദൈവത്തിനെ പിതാവ് എന്നും ജനിച്ച വചനത്തെ പുത്രന്‍ എന്നും ബൈബിള്‍ വിളിക്കുന്നു. അനാദികാലത്ത് ദൈവത്തില്‍ ജ്ഞാനമായി ഉണ്ടായിരുന്നവന്‍, ലോകസൃഷ്ടി മുതല്‍ വചനമായി ദൈവത്തില്‍ നിന്ന് പുറത്തുവന്ന വചനം, കാലത്തിന്‍റെ തികവില്‍ മനുഷ്യ ശരീരം ധരിച്ചു സ്ത്രീയില്‍ നിന്ന് വന്നതാണ് യേശുക്രിസ്തു. അതുകൊണ്ടാണ് ദൈവാത്മാവ്‌ ഇപ്രകാരം പറഞ്ഞത്: ‘വചനം ജഡമായിത്തീര്‍ന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയില്‍ പാര്‍ത്തു’ (യോഹ.1:14) എന്ന്‍.

 

പിതാവിന്‍റെ ഉള്ളില്‍നിന്നു പുത്രന്‍ പുറത്തു വന്നപ്പോഴും പിതാവിന് തന്നില്‍ത്തന്നെ ജീവനുള്ളതു പോലെ പുത്രനും തന്നില്‍ത്തന്നെ ജീവനുള്ളവനായിട്ടാണ് നില്‍ക്കുന്നത്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ പിതാവിന് സ്വയാസ്തിക്യം ഉള്ളതുപോലെ പുത്രനും സ്വയാസ്തിക്യം ഉണ്ട്. പിതാവിന്‍റെ നിലനില്‍പ്പിന് ആരും കാരണമല്ലാത്തതുപോലെ പുത്രന്‍റെ നിലനില്‍പ്പിനും ആരും കാരണമല്ല. “പിതാവിന്നു തന്നില്‍തന്നേ ജീവനുള്ളതുപോലെ അവന്‍ പുത്രന്നും തന്നില്‍തന്നേ ജീവനുള്ളവന്‍ ആകുമാറു വരം നല്കിയിരിക്കുന്നു” (യോഹ.5:26) എന്ന് യേശുക്രിസ്തു പറഞ്ഞതിന് കാരണമിതാണ്.

 

ബൈബിള്‍ ദൈവത്തിന്‍റെ വചനമാണെന്ന് പറയുമ്പോള്‍ യേശുക്രിസ്തുവിനെ പോലെ, ദൈവത്തില്‍ നിന്ന് പുറത്തു വന്ന വചനം എന്ന നിലയിലല്ല ക്രൈസ്തവര്‍ അതിനെ കാണുന്നത്. ദൈവം മനുഷ്യരാശിക്ക് മാര്‍ഗ്ഗനിര്‍ദ്ദേശത്തിന് വേണ്ടി നല്‍കിയ വചനംഎന്ന അര്‍ത്ഥത്തിലാണ് ക്രൈസ്തവര്‍ ബൈബിളിനെ കാണുന്നത്. യേശുക്രിസ്തുവിനെ ദൈവവചനം എന്ന് വിളിക്കുമ്പോഴും ബൈബിളിനെ ദൈവവചനം എന്ന് വിളിക്കുമ്പോഴും അതിന്‍റെ രണ്ടിന്‍റെയും അര്‍ത്ഥവ്യത്യാസം എന്താണെന്ന് ഞങ്ങള്‍ വ്യക്തമായിത്തന്നെ മനസ്സിലാക്കിയിട്ടുണ്ട്.

 

“യഹോവേ, നിന്‍റെ വചനം സ്വര്‍ഗ്ഗത്തില്‍ എന്നേക്കും സ്ഥിരമായിരിക്കുന്നു” (സങ്കീ.119:90) എന്ന് സങ്കീര്‍ത്തനക്കാരന്‍ പറയുമ്പോള്‍ അര്‍ത്ഥമാക്കുന്നത് ദൈവിക വെളിപ്പടായ പുത്രനെക്കുറിച്ചാണ്, അല്ലാതെ എഴുതപ്പെട്ട ദൈവവചനത്തെക്കുറിച്ചല്ല.

 

എന്നാല്‍ പ്രത്യേകമായി ശ്രദ്ധിക്കേണ്ട ഒരു കാര്യം, എഴുതപ്പെട്ട ദൈവവചനമായ ബൈബിള്‍ ഇല്ലായെങ്കില്‍ നിത്യദൈവവചനമായ യേശുക്രിസ്തുവിനെ കുറിച്ച് നമുക്ക് ഒന്നും തന്നെ മനസ്സിലാക്കാന്‍ സാധിക്കില്ല എന്നതാണ്. കാരണം എഴുതപ്പെട്ട വചനമാണ് ജീവിക്കുന്ന വചനത്തെ നമുക്ക് സാക്ഷിക്കുന്നത്. അതുകൊണ്ടാണ് യേശുക്രിസ്തു ഇപ്രകാരം പറഞ്ഞത്: “നിങ്ങള്‍ തിരുവെഴുത്തുകളെ ശോധനചെയ്യുന്നു; അവയില്‍ നിങ്ങള്‍ക്കു നിത്യജീവന്‍ ഉണ്ടു എന്നു നിങ്ങള്‍ നിരൂപിക്കുന്നുവല്ലോ; അവ എനിക്കു സാക്ഷ്യം പറയുന്നു. എങ്കിലും ജീവന്‍ പ്രാപിക്കേണ്ടതിന്നു എന്‍റെ അടുക്കല്‍ വരുവാന്‍ നിങ്ങള്‍ക്കു മനസ്സില്ല (യോഹ.5:38,39)

 

ബൈബിള്‍ യേശുക്രിസ്തുവിനെ സാക്ഷീകരിക്കുന്നു, യേശുക്രിസ്തു തന്‍റെ അടുക്കല്‍ വരുന്നവര്‍ക്ക് നിത്യജീവന്‍ നല്കുകയും ചെയ്യുന്നു. ജീവിക്കുന്ന വചനമായ യേശുക്രിസ്തുവിന്‍റെ അടുക്കല്‍ വരുന്ന ഒരാള്‍ക്ക് ആത്മീയമായി ജീവന്‍ പ്രാപിക്കാന്‍ സാധിക്കും. അത് അനുഭവത്തിലൂടെ നമുക്ക് അറിയാന്‍ കഴിയുന്ന കാര്യമാണ്. ജീവന്‍ കൊടുക്കാന്‍ കഴിയുന്ന സാക്ഷാല്‍ ദൈവമായത് കൊണ്ടാണ് യേശുക്രിസ്തുവിന്‍റെ അടുക്കല്‍ വരുന്നവര്‍ക്ക് നിത്യജീവന്‍ നല്കാന്‍ അവനു കഴിയുന്നത്.

 

ഏതായാലും ക്രിസ്ത്യാനിറ്റിയില്‍ വചനത്തിന്‍റെ സ്ഥാനം ഇതാണ്. ഞങ്ങള്‍ക്ക് രണ്ട് ദൈവവചനം ഉണ്ട്. എഴുതപ്പെട്ട ദൈവവചനവും നിത്യനായ ദൈവവചനവും. നിത്യനായ ദൈവവചനം സ്രഷ്ടാവാണ്, ആദിയും അന്ത്യവും ഇല്ലാത്തവനാണ്. എന്നെന്നും നിലനില്‍ക്കുന്നവനാണ്. എഴുതപ്പെട്ട ദൈവവചനം സൃഷ്ടിയാണ്, അത് ഈ ലോകത്തിലേക്ക് മാത്രം ഉള്ളതാണ്.

 

ഇനി ഇസ്ലാമില്‍ അല്ലാഹുവിന്‍റെ വചനത്തിന്‍റെ സ്ഥാനം എന്താണ് എന്ന് ഇവിടെയുള്ള ഇസ്ലാമിക പണ്ഡിതന്മാര്‍ പറഞ്ഞുതരണം.

 

അല്ലാഹുവിന്‍റെ വചനം സൃഷ്ടിയാണോ?

 

ആണെങ്കില്‍ ആ വചനം സൃഷ്ടിക്കപ്പെടുന്നതിന് തൊട്ടു മുന്‍പു വരെ അല്ലാഹു വചനം ഇല്ലാത്തവന്‍ അതായത് മിണ്ടാനും പറയാനും കഴിയാത്ത ഊമയായിരുന്നോ? മിണ്ടാനും പറയാനും പോലും കഴിയാത്ത ഒന്ന് ദൈവമാകുന്നതെങ്ങനെയാണ്? മിണ്ടാനും പറയാനും കഴിയാത്ത വിഗ്രഹങ്ങളെ ദൈവമായി കരുതി ആരാധിക്കുന്നവരും ഒരുകാലത്ത് മിണ്ടാനും പറയാനും കഴിയാതിരുന്ന അല്ലാഹുവിനെ ദൈവമായി കരുതി ആരാധിക്കുന്ന നിങ്ങളും തമ്മില്‍ എന്ത് വ്യത്യാസമാണ് ഉള്ളത്?

 

അല്ലാഹുവിന്‍റെ വചനം സൃഷ്ടിയല്ല എന്നാണ് നിങ്ങള്‍ പറയുന്നതെങ്കില്‍, അത് സ്രഷ്ടാവായിരിക്കണം. സൃഷ്ടിയും സ്രഷ്ടാവും അല്ലാതെ മൂന്നാമതൊന്നു ഈ പ്രപഞ്ചത്തിലില്ല. അല്ലാഹുവിന്‍റെ വചനം സൃഷ്ടിയല്ലെങ്കില്‍ തീര്‍ച്ചയായും അത് സ്രഷ്ടാവായിരിക്കും. അങ്ങനെയെങ്കില്‍, സ്രഷ്ടാക്കളായി അല്ലാഹുവും അല്ലാഹുവിനോടൊപ്പം അല്ലാഹുവിന്‍റെ വചനവും ഉണ്ടെന്നു വരുന്നു. അപ്പോപ്പിന്നെ സ്രഷ്ടാവ് ഏകനാണ് എന്നുള്ള ഇസ്ലാമിക തൌഹീദിന് എന്ത് പ്രസക്തിയാണ് ഉള്ളത്?

 

മാന്യമായ ഭാഷയില്‍ ഇസ്ലാമിക പ്രമാണങ്ങളുടെ അടിസ്ഥാനത്തിലുള്ള മറുപടി പറയാന്‍ കഴിയുന്ന ആരെങ്കിലും ഉണ്ടെങ്കില്‍ മറുപടി പ്രതീക്ഷിക്കുന്നു.

]]>
https://sathyamargam.org/2017/10/%e0%b4%87%e0%b4%b8%e0%b5%8d%e0%b4%b2%e0%b4%be%e0%b4%ae%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%85%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%b9%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d/feed/ 0
എന്തുകൊണ്ടാണ് മുഹമ്മദ്‌ രാത്രി നമസ്കാരവും ഖുര്‍ആന്‍ പാരായണവും ഉപേക്ഷിച്ചത്? https://sathyamargam.org/2017/09/%e0%b4%8e%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%95%e0%b5%8a%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%be%e0%b4%a3%e0%b5%8d-%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b5%8d%e2%80%8c/ https://sathyamargam.org/2017/09/%e0%b4%8e%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%95%e0%b5%8a%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%be%e0%b4%a3%e0%b5%8d-%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b5%8d%e2%80%8c/#respond Tue, 05 Sep 2017 09:42:52 +0000 http://sathyamargam.org/?p=1408 അനില്‍കുമാര്‍ വി അയ്യപ്പന്‍

 

ഇന്ന് ലോകത്തുള്ള സകല മുസ്ലീങ്ങളും സ്ഥല-കാല ഭേദമില്ലാതെ അവകാശപ്പെടുന്ന ഒരു കാര്യമാണ് “ഖുര്‍ആന്‍ മനഃപാഠമാക്കിയ അനേകം മുസ്ലീങ്ങള്‍ ലോകത്തിന്‍റെ നാനാഭാഗങ്ങളിലും ഉണ്ട്” എന്നുള്ളത്. ആ അവകാശവാദം പൂര്‍ണ്ണമായി തള്ളിക്കളയാന്‍ പറ്റുന്നതുമല്ല. പഴയ നിയമത്തിലെ വെറും അഞ്ച് പുസ്തകങ്ങളുടെ മാത്രം വലുപ്പമുള്ള, അഥവാ പുതിയ നിയമത്തിലെ 12 പുസ്തകങ്ങളുടെ മാത്രം വലുപ്പമുള്ള ഖുര്‍ആന്‍ മനഃപാഠമാക്കിയ കുറെ ആളുകള്‍ ലോകത്തില്‍ ഉണ്ട് എന്നുള്ളതൊരു വസ്തുതതയാണ്.

 

ഹദീസുകളില്‍ കാണുന്നതനുസരിച്ചു മനുഷ്യന് വളരെ എളുപ്പം മറന്നു പോകാവുന്ന ഒന്നാണ് ഖുര്‍ആന്‍. അതുകൊണ്ടുതന്നെ, അങ്ങനെയുള്ളൊരു പുസ്തകത്തെ മനഃപാഠമാക്കാനും അത് ഓര്‍മ്മയില്‍ സൂക്ഷിക്കാനും കഠിനാദ്ധ്വാനം ചെയ്യുന്ന മുസ്ലീം സുഹൃത്തുക്കളെ ഞാന്‍ ആദ്യമേ തന്നെ അഭിനന്ദിക്കുന്നു.  ഖുര്‍ആന്‍ എളുപ്പം മറന്നു പോകാവുന്ന ഒന്നാണെന്നുള്ളതിന് ഞാന്‍ ചില ഹദീസുകള്‍ തരാം:

 

അബു മൂസാ നിവേദനം: നബി പറഞ്ഞു: ‘ഈ ഖുര്‍ആനിനെ സ്മരിക്കുക. മുഹമ്മദിന്‍റെ ആത്മാവ് ആരുടെ കൈയിലാണോ അവന്‍ തന്നെയാണെ സത്യം. ഒട്ടകം അതിന്‍റെ കയറില്‍ നിന്നും രക്ഷപ്പെട്ട് പോകുന്നതിനെക്കാള്‍ വേഗത്തില്‍ ഖുര്‍ആന്‍ പോകും (ഹൃദിസ്ഥമാക്കിയത് മറക്കും)’ (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 6, ഹദീസ്‌ നമ്പര്‍ 231 (791)

 

അബ്ദുല്ലാഹ് (അബ്ദുല്ലാഹിബ്നു മസ്ഊദ്) നിവേദനം: റസൂല്‍ പറഞ്ഞു: ‘അവരില്‍ (മനുഷ്യരില്‍) ഒരാള്‍ക്ക് ഞാന്‍ ഇന്ന ഇന്ന ആയത്തുകള്‍ മറന്നു എന്ന് പറയുന്നത് വളരെ മോശമാണ്. എന്നാല്‍ (മറന്നാല്‍) ഞാന്‍ മറവിക്ക് വിധേയനായി എന്ന് പറയാം. നിങ്ങള്‍ ഖുര്‍ആന്‍ ഓര്‍മ്മിച്ചു കൊണ്ടിരിക്കുക. (ഓര്‍മ്മയില്‍ നിലനിര്‍ത്തുക) ഒരു മൃഗം അതിനെ കെട്ടിയിട്ട കയറില്‍ നിന്നും ചാടിപ്പോകുന്നതിനേക്കാള്‍ വേഗതയില്‍ മനുഷ്യ ഹൃദയങ്ങളില്‍ നിന്നും അത് ഓടിപ്പോകുന്നതാണ്.’ (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 6, ഹദീസ്‌ നമ്പര്‍ 228 (790)

 

അബ്ദുല്ലാഹിബ്നു ഉമര്‍ നിവേദനം: റസൂല്‍ പറഞ്ഞു: നിശ്ചയമായും ഖുര്‍ആന്‍റെ ആള്‍ (ഖുര്‍ആന്‍ ഹൃദിസ്ഥമാക്കിയവന്‍) കെട്ടിയിട്ട ഒട്ടകത്തെപ്പോലെയാകുന്നു. അതിനെ അവന്‍ ശ്രദ്ധിച്ചാല്‍ അതിനെ അവനു പിടിച്ചു നിര്‍ത്താം. അതിനെ അവന്‍ അഴിച്ചു വിട്ടാല്‍ അത് അതിന്‍റെ വഴിക്ക് പോകുന്നതാണ്.’ (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 6, ഹദീസ്‌ നമ്പര്‍ 226 (789)

 

മനഃപാഠമാക്കിയ ഖുര്‍ആന്‍ ഓര്‍മ്മയില്‍ നിലനിര്‍ത്തുന്നത് വളരെയേറെ ബുദ്ധിമുട്ടുള്ള കാര്യമായത് കൊണ്ടുതന്നെ ഖുര്‍ആനില്‍ നിന്നും ധാരാളം ആയത്തുകളും സൂറകളും ആദ്യകാല മുസ്ലീങ്ങള്‍ മറന്നു പോയിട്ടുണ്ട്. ഇന്നത്തെ ഖുര്‍ആനില്‍ ആ സൂറകളും ആയത്തുകളും ഇല്ല എന്നുള്ളത് പ്രത്യേകം പ്രസ്താവ്യമാണ്. മലക്ക് മുഹമ്മദിന് ചൊല്ലിക്കൊടുത്തതായി ആരോപിക്കപ്പെടുന്ന ഒറിജിനല്‍ ഖുര്‍ആനില്‍ ഉണ്ടായിരുന്ന വലുപ്പമുള്ള രണ്ട് സൂറകള്‍ പില്‍ക്കാല മുസ്ലീങ്ങള്‍ മറന്നു പോയതായി നമുക്ക് താഴെയുള്ള ഹദീസില്‍ വായിക്കാം:

 

അബുല്‍ ഹര്‍ബിന്‍റെ പിതാവ് നിവേദനം: ബസ്രയിലെ ഖുര്‍ആന്‍ മനഃപാഠമുള്ളവരുടെ അടുക്കലേക്ക് അബു മൂസ അല്‍-അശ്അരി ദൂതനെ അയച്ചു. ഖുര്‍ആന്‍ ഹൃദിസ്ഥമാക്കിയ മുന്നൂറു പേര്‍ അദ്ദേഹത്തിന്‍റെ അടുക്കലെത്തി.

 

അപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘ബസ്രയിലെ ഉത്തമരും (ഖുര്‍ആന്‍) പണ്ഡിതന്മാരുമാണ് നിങ്ങള്‍. നിങ്ങള്‍ പാരായണം ചെയ്യുവിന്‍, കാലം നിങ്ങളില്‍ നീണ്ടുപോകരുത്. അങ്ങനെ വന്നാല്‍ നിങ്ങളുടെ മനസ്സ് കടുത്തുപോകും; നിങ്ങളുടെ മുമ്പുള്ളവരുടെ മനം കടുത്തു പോയപോലെ. ഞങ്ങള്‍ ഒരദ്ധ്യായം പാരായണം ചെയ്തിരുന്നു. ദൈര്‍ഘ്യത്തിലും കാഠിന്യത്തിലും ബറാഅത്തിനോട് അതിനെ ഞങ്ങള്‍ സാമ്യപ്പെടുത്തിയിരുന്നു. എനിക്ക് അത് മറപ്പിക്കപ്പെട്ടു. പക്ഷേ അതില്‍നിന്നു എനിക്ക് മനഃപാഠമുള്ളത് ഇതാണ്: മനുഷ്യപുത്രന് സ്വത്തിന്‍റെ രണ്ടു താഴ്വരയുണ്ടെങ്കിലും അവന്‍ മൂന്നാമത്തേത് കൊതിക്കും. മനുഷ്യപുത്രന്‍റെ ഉള്ളു നിറയ്ക്കാന്‍ മണ്ണിനേ കഴിയൂ. ഞങ്ങള്‍ ഒരു അദ്ധ്യായം പാരായണം ചെയ്തിരുന്നു. മുസബ്ബിഹാത്തില്‍പ്പെട്ട ഒരു സൂറയോട് ഞങ്ങള്‍ അതിനെ സാമ്യപ്പെടുത്തിയിരുന്നു. എന്നാല്‍ ഞാന്‍ അത് വിസ്മരിച്ചുപോയി. പക്ഷേ, എനിക്കതില്‍ നിന്ന് മനഃപാഠമുള്ളത്:

 

‘വിശ്വാസികളേ! നിങ്ങള്‍ പ്രവര്‍ത്തിക്കാത്തത് എന്തിനാണ് നിങ്ങള്‍ പറയുന്നത്? നിങ്ങളുടെ പിരടികളില്‍ സാക്ഷ്യമായി രേഖപ്പെടുത്തപ്പെടുന്നതാണ്. പുനരുത്ഥാന ദിനത്തില്‍ അതിനെക്കുറിച്ച് നിങ്ങളോട് ചോദിക്കപ്പെടും.’ (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 12, ഹദീസ്‌ നമ്പര്‍ . 119 (1050).

 

ഇങ്ങനെ ഖുര്‍ആന്‍ മനഃപാഠമാക്കിയ പലരില്‍ നിന്നും അത് നഷ്ടപ്പെടാന്‍ തുടങ്ങിയത് കൊണ്ടാണ് രണ്ടാം ഖലീഫ ഉമറിന്‍റെ മകനും മുഹമ്മദിന്‍റെ അളിയനുമായ അബ്ദുല്ലാഹിബ്നു ഉമര്‍ ഇങ്ങനെ പറഞ്ഞത്:

 

`Abdullah b. `Umar reportedly said, ‘Let none of you say, “I have got the whole of the Qur’an.” How does he know what all of it is? Much of the Qur’an has gone [d h b]. Let him say instead, “I have got what has survived.”‘ (p. 117, Jalal al Din `Abdul Rahman b. abi Bakr al Suyuti, “al Itqan fi `ulum al Qur’an”, Halabi, Cairo, 1935/1354, pt 2, p. 25)

 

(അബ്ദുള്ളാഹിബിനു ഉമര്‍ പറഞ്ഞതായി നിവേദനം: “ഖുര്‍ആന്‍ പൂര്‍ണ്ണമായി എനിക്ക് ലഭിച്ചു എന്ന് നിങ്ങളില്‍ ആരുംതന്നെ പറയാന്‍ ഇടവരാതിരിക്കട്ടെ. അത് പൂര്‍ണ്ണമായി എന്തായിരുന്നു എന്ന് നിങ്ങള്‍ക്ക്‌ എങ്ങനെ അറിയാം? ഖുര്‍ആനിന്‍റെ മിക്ക ഭാഗങ്ങളും നഷ്ടപ്പെട്ടിരിക്കുന്നു. അതുകൊണ്ട് പകരം അദ്ദേഹം പറയട്ടെ: ‘അവശേഷിച്ചിരിക്കുന്നത് എനിക്ക് ലഭിച്ചിരിക്കുന്നു’ എന്ന്.)

 

എന്തുകൊണ്ടാണ് കെട്ടഴിച്ചു വിട്ട ഒട്ടകം ഓടിപ്പോകുന്നതു പോലെ ഖുര്‍ആന്‍ അത് ഹൃദിസ്ഥമാക്കിയവരുടെ മനസ്സുകളില്‍ നിന്നും ഓടിപ്പോകുന്നത് എന്നുള്ളതിന്‍റെ കാരണവും മുഹമ്മദ് പറഞ്ഞിട്ടുണ്ട്. ആ ഹദീസ് മുകളില്‍ നാം കണ്ട അബ്ദുല്ലാഹിബ്നു ഉമര്‍ റിപ്പോര്‍ട്ട് ചെയ്ത ഹദീസ്‌ നമ്പര്‍ 226 (789)-ന്‍റെ തുടര്‍ച്ചയായി വന്നിട്ടുള്ള ഹദീസാണ്. ആ ഹദീസില്‍ പറയുന്നത് ഇങ്ങനെയാണ്:

 

‘ഖുര്‍ആന്‍ മനഃപാഠമാക്കിയ ആള്‍ (രാത്രി) നമസ്കരിക്കുകയും രാത്രിയും പകലും അത് പാരായണം ചെയ്കയും ചെയ്‌താല്‍ അത് ഓര്‍മ്മയില്‍ ഉണ്ടകും. അങ്ങനെ നമസ്കരിച്ച് (പാരായണം ചെയ്തിട്ടില്ലെങ്കില്‍) അത് (ഖുര്‍ആന്‍) മറന്നു പോകും.’ സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 6, ഹദീസ്‌ നമ്പര്‍ 227)

 

ആ ഹദീസിന്‍റെ ഇംഗ്ലീഷ് പരിഭാഷ കൂടി നല്‍കാം:

 

This hadith has been narrated by Ibn ‘Umar from the Messenger of Allah (ﷺ), but in the hadith transmited by Musa b. ‘Uqba, this addition is made:

 

“When one who had committed the Qur’an to memory (or who is familiar with it) gets up (for night prayer) and recites it night and day, it remains fresh in his mind, but if he does not get up (for prayer and thus does not recite it) he forgets it.” (Sahih Muslim Book 6, Hadith 268) ലിങ്ക്: https://www.sunnah.com/muslim/6

 

ഖുര്‍ആന്‍ മനഃപാഠമാക്കിയ ആള്‍ എന്തുകൊണ്ട് ഖുര്‍ആന്‍ മറന്നു പോകുന്നു എന്നതിന്‍റെ കാരണമാണ് മുഹമ്മദ് ഇവിടെ പറഞ്ഞിരിക്കുന്നത്. രണ്ട് കാരണങ്ങളാണ് അതിനുള്ളത്:

 

1. ഖുര്‍ആന്‍ മനഃപാഠമാക്കിയ ആള്‍ രാത്രി നിസ്കരിക്കുന്നില്ല

 

2. ഖുര്‍ആന്‍ മനഃപാഠമാക്കിയ ആള്‍ രാത്രിയും പകലും അത് പാരായണം ചെയ്യുന്നില്ല

 

ഈ രണ്ടു കാരണങ്ങളാലാണ് ഖുര്‍ആന്‍ മനഃപാഠമാക്കിയ ഒരാള്‍ അത് മറന്നു പോകുന്നത് എന്നത്രേ മുഹമ്മദ്‌ പറഞ്ഞത്. ഇത് കേവലം പണ്ഡിതന്മാരുടെ അഭിപ്രായമല്ല, സാക്ഷാല്‍ മുഹമ്മദ്‌ തന്നെ നേരിട്ട് പറഞ്ഞതാണ്. പറഞ്ഞ ഹദീസ് ആണെങ്കില്‍ സ്വഹീഹുമാണ്.

 

ഇനി നമുക്ക് മുഹമ്മദിന്‍റെ കാര്യം ഒന്ന് നോക്കാം. ഹദീസുകള്‍ പരിശോധിച്ചാല്‍ കാണുന്നത് അദ്ദേഹം ഖുര്‍ആന്‍ ആയത്തുകള്‍ പലതും മറന്നു പോയിരുന്നു എന്നാണ്. തെളിവിനായി ചില ഹദീസുകള്‍ നല്‍കാം:

 

“ആഇശ നിവേദനം: ഒരാള്‍ രാത്രി ഖുര്‍ആന്‍ ഓതുന്നത് നബി കേട്ടു. അപ്പോള്‍ നബി പറഞ്ഞു: ‘അല്ലാഹു അവന് കരുണ ചെയ്യട്ടെ. ഇന്ന സൂറത്തില്‍ നിന്ന് എനിക്ക് വിട്ടുപോയ ഇന്ന ആയത്ത് അദ്ദേഹം എന്നെ ഓര്‍മ്മപ്പെടുത്തി.’ (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 6, ഹദീസ്‌ നമ്പര്‍ 224 (788)

 

ആഇശ നിവേദനം ചെയ്തത്: പള്ളിയില്‍ നിന്ന് ഒരാള്‍ ഖുര്‍ആന്‍ പാരായണം ചെയ്യുന്നത് നബി ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അപ്പോള്‍ അവിടുന്ന് പറഞ്ഞു: ‘എനിക്ക് മറവി പറ്റിയ ആയത്ത് അദ്ദേഹം എന്നെ ഓര്‍മ്മിപ്പിച്ചിരിക്കുന്നു.’ (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 6, ഹദീസ്‌ നമ്പര്‍ 225)

 

ആയിഷ (റ) പറയുന്നു: ഒരു മനുഷ്യന്‍ പള്ളിയില്‍ നിന്ന് ഖുര്‍ആനോതുന്നത് തിരുമേനി (സ) കേട്ടപ്പോള്‍ അവിടുന്ന് അരുളി: “അല്ലാഹു അവനെ അനുഗ്രഹിക്കട്ടെ, ഇന്ന സൂറത്തില്‍ നിന്ന് ഞാന്‍ മറന്നു പോയ ആയത്ത് അദ്ദേഹം എന്നെ ഓര്‍മ്മപ്പെടുത്തിയിരിക്കുന്നു.” (സ്വഹീഹുല്‍ ബുഹാരി, അദ്ധ്യായം 53, ഹദീസ്‌ നമ്പര്‍ 1140, പേജ് 576)

 

മുഹമ്മദ് ഖുര്‍ആന്‍ ആയത്തുകള്‍ മറന്നു പോയിരുന്നതിനെ കുറിച്ചുള്ള ഹദീസുകളാണ് നമ്മള്‍ ഇവിടെ കണ്ടത്. എന്തുകൊണ്ടാണ് ഒരാള്‍ ഖുര്‍ആന്‍ ആയത്തുകള്‍ മറന്നു പോകുന്നത്? രണ്ട് കാരണങ്ങള്‍ മുഹമ്മദ് പറഞ്ഞിട്ടുണ്ട്, രാത്രി നിസ്കരിക്കാതിരിക്കലും രാത്രിയും പകലും ഖുര്‍ആന്‍ പാരായണം ചെയ്യാതിരിക്കലും. ഖുര്‍ആന്‍ മറന്നു പോകുന്നതിനു മൂന്നാമതൊരു കാരണം മുഹമ്മദ്‌ പറഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ ഖുര്‍ആന്‍ ആയത്തുകള്‍ മറന്നു പോകുന്നതിന് കാരണമായി മുഹമ്മദ്‌ പറഞ്ഞ രണ്ടു കാര്യങ്ങള്‍ മുഹമ്മദിന്‍റെ ജീവിതത്തിലുണ്ടായിരുന്നതുകൊണ്ടാണ് മുഹമ്മദ്‌ ഖുര്‍ആന്‍ ആയത്തുകള്‍ മറന്നു പോയത് എന്ന് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നു! ഇസ്ലാമിന്‍റെ പ്രവാചകന്‍ പോലും രാത്രിയില്‍ നിസ്കരിക്കാനോ രാത്രിയും പകലും ഖുര്‍ആന്‍ പാരായണം ചെയ്യാനോ ശ്രമിച്ചിരുന്നില്ല എന്നുള്ളത് തികച്ചും അത്ഭുതമുളവാക്കുന്ന കാര്യമാണ്. എന്തുകൊണ്ടാണ് മുഹമ്മദിന് രാത്രിയില്‍ നിസ്കരിക്കാന്‍ കഴിയ്തിരുന്നത്? ഹദീസ് നോക്കാം:

 

അനസ് (റ) വില്‍ നിന്നു നിവേദനം. തിരുമേനി പത്നിമാരെയെല്ലാവരെയും രാത്രിയോ പകലോ ഒരൊറ്റ മണിക്കൂറിനുള്ളില്‍ സന്ദര്‍ശിക്കാറുണ്ടായിരുന്നു. ആ പത്നിമാര്‍ പതിനൊന്നു പേരുണ്ടായിരുന്നു. ഒരു റിപ്പോര്‍ട്ടില്‍ ഒമ്പത് എന്നും പറഞ്ഞിട്ടുണ്ട്. ‘അങ്ങനെ അത്രയുമധികം സ്ത്രീകളുമായി സഹവസിക്കാന്‍ തിരുമേനിക്ക് കഴിയുമോ’യെന്ന് അനസിനോട് ചിലര്‍ ചോദിച്ചു. ‘മുപ്പതുപേരുടെ ശക്തി തിരുമേനിക്ക് അല്ലാഹു നല്‍കിയിട്ടുണ്ടെന്ന് ഞങ്ങള്‍ പറയാറുണ്ടായിരുന്നു’ വെന്നാണ് ഹസ്രത്ത് അനസ് അതിനു മറുപടി പറഞ്ഞത്.” (സ്വഹീഹുല്‍ ബുഹാരി, അദ്ധ്യായം 5, ഹദീസ്‌ നമ്പര്‍ 187, പേജ് 248)

 

ഒരു മണിക്കൂറിനുള്ളില്‍ പത്തു പതിനൊന്നു ഭാര്യമാരോടൊപ്പം ശയിച്ചു കഴിഞ്ഞാല്‍ ഏതൊരാളായാലും ക്ഷീണിച്ചു തളര്‍ന്നു ചത്തത് പോലെ കിടന്നുറങ്ങിപ്പോകും, അത് സ്വാഭാവികമാണ്. അങ്ങനെയൊരവസ്ഥയില്‍ നിസ്കരിക്കാനും ഖുര്‍ആന്‍ പാരായണം ചെയ്യാനുമൊക്കെ ആര്‍ക്കാണ് സമയമുണ്ടാകുക? അതുകൊണ്ട് മുഹമ്മദ്‌ പലപ്പോഴും രാത്രിയില്‍ നിസ്കരിക്കുകയോ ഖുര്‍ആന്‍ പാരായണം ചെയ്യുകയോ ഉണ്ടായിരുന്നില്ല എന്ന വസ്തുത അത്ഭുതമുളവാക്കുന്ന ഒന്നല്ല. രാത്രി മാത്രമല്ല, പകലും മുഹമ്മദ്‌ ഒരു മണിക്കൂറിനുള്ളില്‍ ഭാര്യമാരെയെല്ലാം സന്ദര്‍ശിക്കുന്ന പതിവുണ്ടായിരുന്നതിനാല്‍ ഇതേ ക്ഷീണവും തളര്‍ച്ചയും പകലും കാണും. മാത്രമല്ല, യുദ്ധത്തിനു പോകാനും യുദ്ധ തന്ത്രങ്ങള്‍ മെനയുവാനും സ്വഹാബിമാരുടെ വഴക്കുകള്‍ തീര്‍ക്കാനും കൊള്ളമുതല്‍ പങ്കു വെക്കാനുമെല്ലാം പകലില്‍ സമയം കണ്ടെത്തുകയും വേണം. ഇതിനിടയില്‍ ഖുര്‍ആന്‍ ഓതാനൊക്കെ എവിടെയാണ് മുഹമ്മദിന് സമയം? അങ്ങനെയുള്ള ഒരാളുടെ മനസ്സില്‍ നിന്ന്, കെട്ടഴിച്ചു വിട്ട ഒട്ടകം ഓടിപ്പോകുന്നതു പോലെ ഖുര്‍ആന്‍ ഓടിപ്പോയില്ലെങ്കിലാണ് അത്ഭുതം!

 

അപ്പൊ പറഞ്ഞു വന്നത് എന്താണെന്ന് വെച്ചാല്‍, കഷ്ടപ്പെട്ട് ഖുര്‍ആന്‍ മനഃപാഠമാക്കാന്‍ നടക്കുന്ന എന്‍റെ മുസ്ലീം സുഹൃത്തുക്കളേ, നിങ്ങള്‍ വെറുതെ നിങ്ങളുടെ ജീവിതത്തിന്‍റെ നല്ലൊരു ഭാഗം അതിനു വേണ്ടി കളയണ്ട. കാരണം നിങ്ങളുടെ പ്രവാചകന്‍ പോലും ഈ സാധനം മനഃപാഠമാക്കാന്‍ ഒട്ടും താല്പര്യം കാണിച്ചിരുന്നില്ല. ഉറക്കമൊഴിച്ച് രാത്രി നിസ്കാരത്തില്‍ ചിലവഴിക്കുന്നവരോടും എനിക്ക് പറയാനുള്ളത് ഇത് തന്നെയാണ്. നിങ്ങളെ വളരെ സുന്ദരമായി നിങ്ങളുടെ പ്രവാചകന്‍ പറ്റിച്ചിരിക്കുകയാണ്. പുള്ളി രാത്രി  നിസ്കരിക്കുന്നതിന് അത്ര പ്രാധാന്യമൊന്നും കൊടുത്തിരുന്നില്ല, അതുകൊണ്ടാണ് മനഃപാഠമാക്കിയ ഖുര്‍ആന്‍ വചനങ്ങള്‍ അദ്ദേഹത്തിന് ഓര്‍മ്മയില്‍ നിലനിര്‍ത്താന്‍ കഴിയാതെ പോയത്. നിങ്ങളുടെ പ്രവാചകന്‍ പോലും വില കൊടുക്കാത്ത ഈ കാര്യങ്ങള്‍ക്ക് വേണ്ടി നിങ്ങളെന്തിനാണ് നിങ്ങളുടെ വിലപ്പെട്ട സമയം പാഴാക്കുന്നത്?

 

ഇനിയെങ്കിലും നിങ്ങള്‍ സത്യം മനസ്സിലാക്കുക, സത്യത്താല്‍ സ്വതന്ത്രരാക്കപ്പെടുക. ദൈവം നിങ്ങളെ അതിനു സഹായിക്കട്ടെ.

]]>
https://sathyamargam.org/2017/09/%e0%b4%8e%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%95%e0%b5%8a%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%be%e0%b4%a3%e0%b5%8d-%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b5%8d%e2%80%8c/feed/ 0
ആരോ എഴുതിയ മണ്ടന്‍ ആയത്തുകള്‍ അഥവാ മലക്കിന്‍റെയും മുഹമ്മദിന്‍റെയും വെളിവുകേടുകള്‍ (ഭാഗം-2) https://sathyamargam.org/2017/05/%e0%b4%86%e0%b4%b0%e0%b5%8b-%e0%b4%8e%e0%b4%b4%e0%b5%81%e0%b4%a4%e0%b4%bf%e0%b4%af-%e0%b4%ae%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%86%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4-2/ https://sathyamargam.org/2017/05/%e0%b4%86%e0%b4%b0%e0%b5%8b-%e0%b4%8e%e0%b4%b4%e0%b5%81%e0%b4%a4%e0%b4%bf%e0%b4%af-%e0%b4%ae%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%86%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4-2/#comments Mon, 08 May 2017 03:07:25 +0000 http://sathyamargam.org/?p=1398 അനില്‍കുമാര്‍ വി അയ്യപ്പന്‍

മുഹമ്മദിന് എഴുത്തും വായനയും അറിയാത്തത് കൊണ്ട് തങ്ങള്‍ എന്തൊക്കെ എഴുതി വെച്ചാലും അത് പരിശോധിച്ച് നോക്കി തെറ്റു കണ്ടുപിടിക്കാന്‍ അദ്ദേഹത്തിനു കഴിയുകയില്ല എന്നറിയാവുന്ന സ്വഹാബിമാര്‍ തങ്ങളുടെ മനോബോധപ്രകാരം സ്വന്തം ഇഷ്ടത്തിന് എഴുതി വെച്ചതാണ് ഖുര്‍ആന്‍ എന്ന യുദ്ധപ്പുസ്തകം. ഖുര്‍ആനിലെ ഓരോ എഴുത്തുകാരും തങ്ങള്‍ക്ക് ബോധിച്ചത് പോലെയാണ് ഖുര്‍ആനില്‍ ഓരോ കാര്യവും എഴുതി വെച്ചിരിക്കുന്നത് എന്നതിനുള്ള മറ്റൊരു തെളിവ് നാം ഇവിടെ പരിശോധിക്കാന്‍ പോകുകയാണ്. ആദമിന്‍റെ സൃഷ്ടിപ്പിന്‍റെ സമയത്ത് ഇബ്ലിസ്‌ ഇടങ്കോലിട്ടു എന്നൊരു കെട്ടുകഥ പണ്ട് അറേബ്യയില്‍ നിലവിലുണ്ടായിരുന്നു. ആ കെട്ടുകഥ ഖുര്‍ആനില്‍ വന്നപ്പോള്‍ എങ്ങനെയാണ് ഓരോ എഴുത്തുകാരും അത് രേഖപ്പെടുത്തി വെച്ചിരിക്കുന്നത് എന്ന് നമുക്ക്‌ നോക്കാം:

 

ഒരു എഴുത്തുകാരന്‍റെ അഭിപ്രായത്തില്‍ മനുഷ്യനെ സൃഷ്ടിക്കാന്‍ പോകുന്നതിനു മുന്‍പ്‌ അള്ളാ മലക്കുകളോട് അത് പറയുന്നുണ്ട്, മലക്കുകള്‍ അതിന് മറുപടി ഒന്നും പറയാതെ അള്ളാ പറഞ്ഞത് പോലെതന്നെ ചെയ്യുകയാണ്:

 

“നിന്‍റെ രക്ഷിതാവ്‌ മലക്കുകളോട്‌ ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം ശ്രദ്ധേയമാകുന്നു: കറുത്ത ചെളി പാകപ്പെടുത്തിയുണ്ടാക്കിയ മുഴക്കമുണ്ടാക്കുന്ന കളിമണ്‍ രൂപത്തില്‍ നിന്ന്‌ ഞാന്‍ ഒരു മനുഷ്യനെ സൃഷ്ടിക്കാന്‍ പോകുകയാണ്‌. അങ്ങനെ ഞാന്‍ അവനെ ശരിയായ രൂപത്തിലാക്കുകയും, എന്‍റെ ആത്മാവില്‍ നിന്ന്‌ അവനില്‍ ഞാന്‍ ഊതുകയും ചെയ്താല്‍, അപ്പോള്‍ അവന്ന്‌ പ്രണമിക്കുന്നവരായിക്കൊണ്ട്‌ നിങ്ങള്‍ വീഴുവിന്‍. അപ്പോള്‍ മലക്കുകള്‍ എല്ലാവരും പ്രണമിച്ചു. ഇബ്ലീസ്‌ ഒഴികെ. പ്രണമിക്കുന്നവരുടെ കൂട്ടത്തിലായിരിക്കാന്‍ അവന്‍ വിസമ്മതിച്ചു” (സൂറാ. ഹിജ്റ്. 15:28-31)

 

എന്നാല്‍ മറ്റൊരു എഴുത്തുകാരന്‍റെ മാതാപിതാക്കള്‍ കൂടുതല്‍ ഭാവനാസമ്പന്നരായിരുന്നു എന്ന് തോന്നുന്നു. കാരണം, പുള്ളി എഴുതി വെച്ചിരിക്കുന്നത് മനുഷ്യനെ സൃഷ്ടിക്കുന്ന കാര്യത്തില്‍ മലക്കുകള്‍ക്ക് എതിര്‍പ്പ് ഉണ്ടായിരുന്നു എന്നാണ്!! ഈ ആയത്ത് നോക്കൂ:

 

“ഞാനിതാ ഭൂമിയില്‍ ഒരു ഖലീഫയെ നിയോഗിക്കാന്‍ പോകുകയാണ്‌ എന്ന്‌ നിന്‍റെ നാഥന്‍ മലക്കുകളോട്‌ പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധിക്കുക). അവര്‍ പറഞ്ഞു: അവിടെ കുഴപ്പമുണ്ടാക്കുകയും രക്തം ചിന്തുകയും ചെയ്യുന്നവരെയാണോ നീ നിയോഗിക്കുന്നത്‌? ഞങ്ങളാകട്ടെ നിന്‍റെ മഹത്വത്തെ പ്രകീര്‍ത്തിക്കുകയും, നിന്‍റെ പരിശുദ്ധിയെ വാഴ്ത്തുകയും ചെയ്യുന്നവരല്ലോ. അവന്‍ (അല്ലാഹു) പറഞ്ഞു: നിങ്ങള്‍ക്കറിഞ്ഞുകൂടാത്തത്‌ എനിക്കറിയാം. അവന്‍ (അല്ലാഹു) ആദമിന്‌ നാമങ്ങളെല്ലാം പഠിപ്പിച്ചു.  പിന്നീട്‌ ആ പേരിട്ടവയെ അവന്‍ മലക്കുകള്‍ക്ക്‌ കാണിച്ചു. എന്നിട്ടവന്‍ ആജ്ഞാപിച്ചു: നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍ ഇവയുടെ നാമങ്ങള്‍ എനിക്ക്‌ പറഞ്ഞുതരൂ. അവര്‍ പറഞ്ഞു: നിനക്ക്‌ സ്തോത്രം. നീ പഠിപ്പിച്ചുതന്നതല്ലാത്ത യാതൊരു അറിവും ഞങ്ങള്‍ക്കില്ല. നീ തന്നെയാണ്‌ സര്‍വ്വജ്ഞനും അഗാധജ്ഞാനിയും. അനന്തരം അവന്‍ (അല്ലാഹു) പറഞ്ഞു: ആദമേ, ഇവര്‍ക്ക്‌ അവയുടെ നാമങ്ങള്‍ പറഞ്ഞുകൊടുക്കൂ. അങ്ങനെ അവന്‍ (ആദം) അവര്‍ക്ക്‌ ആ നാമങ്ങള്‍ പറഞ്ഞുകൊടുത്തപ്പോള്‍ അവന്‍ (അല്ലാഹു) പറഞ്ഞു: ആകാശ ഭൂമികളിലെ അദൃശ്യകാര്യങ്ങളും, നിങ്ങള്‍ വെളിപ്പെടുത്തുന്നതും, ഒളിച്ചുവെക്കുന്നതുമെല്ലാം എനിക്കറിയാമെന്ന്‌ ഞാന്‍ നിങ്ങളോട്‌ പറഞ്ഞിട്ടില്ലേ? ആദമിനെ നിങ്ങള്‍ പ്രണമിക്കുക എന്ന്‌ നാം മലക്കുകളോട്‌ പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധിക്കുക). അവര്‍ പ്രണമിച്ചു; ഇബ്ലീസ്‌ ഒഴികെ; അവന്‍ വിസമ്മതം പ്രകടിപ്പിക്കുകയും അഹംഭാവം നടിക്കുകയും ചെയ്തു. അവന്‍ സത്യനിഷേധികളില്‍ പെട്ടവനായിരിക്കുന്നു. ആദമേ, നീയും നിന്‍റെ ഇണയും സ്വര്‍ഗത്തില്‍ താമസിക്കുകയും അതില്‍ നിങ്ങള്‍ ഇച്ഛിക്കുന്നിടത്തു നിന്ന്‌ സുഭിക്ഷമായി ഇരുവരും ഭക്ഷിച്ചുകൊള്ളുകയും ചെയ്യുക. എന്നാല്‍ ഈ വൃക്ഷത്തെ നിങ്ങള്‍ സമീപിച്ചുപോകരുത്‌. എങ്കില്‍ നിങ്ങള്‍ ഇരുവരും അതിക്രമകാരികളായിത്തീരും എന്നു നാം ആജ്ഞാപിച്ചു” (സൂറാ.പശു. 2:30-34)

 

ഈ കഥ വായിച്ചാല്‍ തോന്നുക മലക്കുകള്‍ക്ക് അല്ലഹുവിനേക്കാള്‍ ജ്ഞാനം ഉണ്ടെന്നാണ്! കാരണം, അവര്‍ ഭാവിയില്‍ മനുഷ്യന്‍ മുഖാന്തരം ഭൂമിയില്‍ സംഭവിക്കാന്‍ പോകുന്ന കാര്യങ്ങള്‍ അല്ലാഹുവിന് പഠിപ്പിച്ചു കൊടുക്കുന്നുണ്ട്!! രണ്ട് കഥകളിലെയും വിവരങ്ങളിലുള്ള വ്യത്യാസം വായനക്കാര്‍ ശ്രദ്ധിച്ചിരിക്കുമല്ലോ? ഒന്നാമത്തെ കഥയില്‍ ഭൂമിയിലെ ഖലീഫയെപ്പറ്റി അള്ളാ മിണ്ടുന്നതെയില്ല, രണ്ടാമത്തെ കഥയില്‍ കറുത്ത ചെളി പാകപ്പെടുത്തിയുണ്ടാക്കിയ മുഴക്കമുണ്ടാക്കുന്ന കളിമണ്‍ രൂപത്തെ പറ്റി മിണ്ടാട്ടമേയില്ല!! രണ്ടാമത്തെ കഥയുടെ എഴുത്തുകാരന് ആദം മലക്കുകള്‍ക്ക് നാമങ്ങള്‍ പഠിപ്പിച്ചു കൊടുത്ത കഥ കൂടി കിട്ടിയിട്ടുണ്ട്. അതാണ്‌ മുന്‍പേ പറഞ്ഞത്, പുള്ളിയുടെ മാതാപിതാക്കള്‍ കൂടുതല്‍ ഭാവനാസമ്പന്നരായിരുന്നു എന്ന്. മറ്റാരും കേള്‍ക്കാത്ത കഥകള്‍ പുള്ളി കേട്ടിട്ടുണ്ട്! വേറൊരു പുള്ളിക്കാരന്‍ ഈ കഥ കേട്ടിട്ടുള്ളത് ഇങ്ങനെയാണ്:

 

“നിന്‍റെ രക്ഷിതാവ്‌ മലക്കുകളോട്‌ പറഞ്ഞ സന്ദര്‍ഭം: തീര്‍ച്ചയായും ഞാന്‍ കളിമണ്ണില്‍ നിന്നും ഒരു മനുഷ്യനെ സൃഷ്ടിക്കാന്‍ പോകുകയാണ്‌. അങ്ങനെ ഞാന്‍ അവനെ സംവിധാനിക്കുകയും, അവനില്‍ എന്‍റെ ആത്മാവില്‍ നിന്ന്‌ ഞാന്‍ ഊതുകയും ചെയ്താല്‍ നിങ്ങള്‍ അവന്ന്‌ പ്രണാമം ചെയ്യുന്നവരായി വീഴണം. അപ്പോള്‍ മലക്കുകള്‍ എല്ലാവരും ഒന്നടങ്കം പ്രണാമം ചെയ്തു; ഇബ്ലീസ്‌ ഒഴികെ. അവന്‍ അഹങ്കരിക്കുകയും സത്യനിഷേധികളുടെ കൂട്ടത്തിലാകുകയും ചെയ്തു” (സൂറാ.സ്വാദ്‌. 38:71-74)

 

കളിമണ്ണില്‍ നിന്നും സംവിധാനം ചെയ്ത മനുഷ്യനില്‍ അല്ലാഹുവിന്‍റെ ആത്മാവില്‍ നിന്നും ഊതുന്ന കഥ വേറെ ആരും കേട്ടിട്ടില്ല എന്നാണ് തോന്നുന്നത്. കാരണം മറ്റാരും അത് പറഞ്ഞ് കണ്ടില്ല! ആദമിനെ സൃഷ്ടിച്ചപ്പോള്‍ ഇബ്ലിസ്‌ ഉടക്കുണ്ടാക്കിയ കഥ മറ്റ് എഴുത്തുകാര്‍ എങ്ങനെയാണ് എഴുതി വെച്ചിരിക്കുന്നത് എന്ന് നോക്കാം:

 

“നാം മലക്കുകളോട്‌ നിങ്ങള്‍ ആദമിന്‌ പ്രണാമം ചെയ്യുക എന്ന്‌ പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമത്രെ). അവര്‍ പ്രണാമം ചെയ്തു. ഇബ്ലീസ്‌ ഒഴികെ. അവന്‍ ജിന്നുകളില്‍ പെട്ടവനായിരുന്നു. അങ്ങനെ തന്‍റെ രക്ഷിതാവിന്‍റെ കല്‍പന അവന്‍ ധിക്കരിച്ചു. എന്നിരിക്കെ നിങ്ങള്‍ എന്നെ വിട്ട്‌ അവനെയും അവന്‍റെ സന്തതികളെയും രക്ഷാധികാരികളാക്കുകയാണോ? അവര്‍ നിങ്ങളുടെ ശത്രുക്കളത്രെ. അക്രമികള്‍ക്ക്‌ (അല്ലാഹുവിന്‌) പകരം കിട്ടിയത്‌ വളരെ ചീത്ത തന്നെ” (സൂറാ.ഗുഹ.18:50)

 

ഇതിലെ തമാശ കണ്ടോ? ആദമിന് സുജൂദ്‌ ചെയ്യാന്‍ അള്ളാ കല്പിച്ചത് മലക്കുകളോട്, ഇബ്ലിസ്‌ ആണെങ്കില്‍ മലക്കല്ല, ജിന്ന്‍ ആണ്!! മലക്കുകളോട് ചെയ്യാന്‍ പറഞ്ഞ കാര്യം ജിന്ന് വര്‍ഗ്ഗത്തില്‍പെട്ട ഒരുത്തന്‍ ചെയ്തില്ല എന്ന് പറഞ്ഞ് അള്ളാ അവനെ ശപിക്കുകയാണ്, നല്ല തമാശ തന്നെ!! മാത്രമല്ല ഈ കഥ എഴുതിയ പുള്ളിയുടെ വിചാരം ഇബ്ലിസിന് ഭാര്യയുണ്ട് എന്നാണ്. കണ്ടില്ലേ അള്ളാ പറഞ്ഞതായി ആ പുള്ളി എഴുതി വെച്ചിരിക്കുന്നത്, നിങ്ങള്‍ എന്നെ വിട്ട്‌ അവനെയും “അവന്‍റെ സന്തതികളെയും” രക്ഷാധികാരികളാക്കുകയാണോ? എന്ന്. ഖുര്‍ആന്‍റെ എഴുത്തുകാരുടെ വിശ്വാസപ്രകാരം ഇണയില്ലാതെ സന്തതി ഉണ്ടാകില്ലല്ലോ. (അല്ലാഹുവിന് ഒരു ഇണയില്ലാതിരിക്കെ എങ്ങനെയാണ് അല്ലാഹുവിന് മകനുണ്ടാകുക എന്ന് ഈസയുമായി ബന്ധപ്പെട്ട് ഈ എഴുത്തുകാര്‍ ചോദിക്കുന്നുമുണ്ട്). അപ്പോള്‍ ഇബ്ലിസിന് സന്തതി ഉണ്ടെന്ന് ഈ എഴുത്തുകാരന്‍ പറയുന്നതില്‍ നിന്നും മനസ്സിലാക്കാന്‍ പറ്റുന്നത് കുറഞ്ഞ പക്ഷം ഈ പുള്ളിയെങ്കിലും വിചാരിച്ചിരിക്കുന്നത് ഇബ്ലിസിന് ഇണയുണ്ടെന്നാണ്!!

ഇനി വേറൊരു എഴുത്തുകാരന്‍ ഈ കഥയില്‍ ഇബ്ലിസിന്‍റെ മറുപടി എങ്ങനെയാണ് എഴുതി വെച്ചിരിക്കുന്നത് എന്ന് നോക്കാം:

 

“തീര്‍ച്ചയായും നാം നിങ്ങളെ സൃഷ്ടിക്കുകയും, നിങ്ങള്‍ക്ക്‌ രൂപം നല്‍കുകയും ചെയ്തു. പിന്നീട്‌ നാം മലക്കുകളോട്‌ പറഞ്ഞു: നിങ്ങള്‍ ആദമിനെ പ്രണമിക്കുക. അവര്‍ പ്രണമിച്ചു; ഇബ്ലീസൊഴികെ. അവന്‍ പ്രണമിച്ചവരുടെ കൂട്ടത്തിലായില്ല. അവന്‍ (അല്ലാഹു) പറഞ്ഞു: ഞാന്‍ നിന്നോട്‌ കല്‍പിച്ചപ്പോള്‍ സുജൂദ്‌ ചെയ്യാതിരിക്കാന്‍ നിനക്കെന്ത്‌ തടസ്സമായിരുന്നു ? അവന്‍ പറഞ്ഞു: ഞാന്‍ അവനെക്കാള്‍ (ആദമിനെക്കാള്‍) ഉത്തമനാകുന്നു. എന്നെ നീ അഗ്നിയില്‍ നിന്നാണ്‌ സൃഷ്ടിച്ചത്‌. അവനെ നീ സൃഷ്ടിച്ചത്‌ കളിമണ്ണില്‍ നിന്നും” (സൂറാ.ഉന്നതസ്ഥലങ്ങള്‍.7:11,12)

 

സൂറാ.18:50 എഴുതിയ പുള്ളിക്ക് ഈ കഥകള്‍ ഒന്നും അറിയില്ലായിരുന്നു എന്ന് തോന്നുന്നു, കാരണം അദ്ദേഹത്തിന്‍റെ വേര്‍ഷനില്‍ ഇതൊന്നും ഇല്ല. ഇനി അടുത്ത എഴുത്തുകാരന്‍റെ വേര്‍ഷന്‍ എങ്ങനെയായിരുന്നു എന്ന് നോക്കാം:

 

“അല്ലാഹു പറഞ്ഞു: ഇബ്ലീസേ, പ്രണമിക്കുന്നവരുടെ കൂട്ടത്തില്‍ ചേരാതിരിക്കുവാന്‍ നിനക്കെന്താണ്‌ ന്യായം? അവന്‍ പറഞ്ഞു: കറുത്ത ചെളി പാകപ്പെടുത്തിയുണ്ടാക്കിയ (മുട്ടിയാല്‍) മുഴക്കമുണ്ടാക്കുന്ന കളിമണ്‍ രൂപത്തില്‍ നിന്ന്‌ നീ സൃഷ്ടിച്ച മനുഷ്യന്‌ ഞാന്‍ പ്രണമിക്കേണ്ടവനല്ല” (സൂറാ.ഹിജ്റ്. 15:32,33)

 

ഇനി വേറൊരാളുടെ വേര്‍ഷന്‍ നോക്കിയാല്‍ അത് ഇതിനേക്കാള്‍ രസകരമാണ്:

 

“നിങ്ങള്‍ ആദമിന്‌ പ്രണാമം ചെയ്യുക എന്ന്‌ നാം മലക്കുകളോട്‌ പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു.) അപ്പോള്‍ അവര്‍ പ്രണമിച്ചു. ഇബ്ലീസൊഴികെ. അവന്‍ പറഞ്ഞു: നീ കളിമണ്ണിനാല്‍ സൃഷ്ടിച്ചവന്ന്‌ ഞാന്‍ പ്രണാമം ചെയ്യുകയോ? അവന്‍ പറഞ്ഞു: എന്നെക്കാള്‍ നീ ആദരിച്ചിട്ടുള്ള ഇവനാരെന്ന്‌ നീ എനിക്ക്‌ പറഞ്ഞുതരൂ. തീര്‍ച്ചയായും ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളുവരെ നീ എനിക്ക്‌ അവധി നീട്ടിത്തരുന്ന പക്ഷം, ഇവന്‍റെ സന്തതികളില്‍ ചുരുക്കം പേരൊഴിച്ച്‌ എല്ലാവരെയും ഞാന്‍ കീഴ്പെടുത്തുക തന്നെ ചെയ്യും” (സൂറാ. നിശായാത്ര. 17:61,62)

 

ഈ പുള്ളിക്ക് കഥയുടെ കൂടുതല്‍ വിവരങ്ങള്‍ മാതാപിതാക്കളില്‍ നിന്നും കിട്ടിയിട്ടുണ്ട്. മറ്റ് രണ്ട് പേരും പറയാത്ത കാര്യങ്ങളാണ് ഈ പുള്ളിക്കാരന്‍ പറയുന്നത്. ഇനി അടുത്ത ആളുടെ വേര്‍ഷന്‍ നോക്കാം:

 

“അവന്‍ (അല്ലാഹു) പറഞ്ഞു: ഇബ്ലീസേ, എന്‍റെ കൈകൊണ്ട്‌ ഞാന്‍ സൃഷ്ടിച്ചുണ്ടാക്കിയതിനെ നീ പ്രണമിക്കുന്നതിന്‌ നിനക്കെന്ത്‌ തടസ്സമാണുണ്ടായത്‌? നീ അഹങ്കരിച്ചിരിക്കുകയാണോ, അതല്ല നീ പൊങ്ങച്ചക്കാരുടെ കൂട്ടത്തില്‍ പെട്ടിരിക്കുകയാണോ? അവന്‍ (ഇബ്ലീസ്‌) പറഞ്ഞു: ഞാന്‍ അവനെ (മനുഷ്യനെ)ക്കാള്‍ ഉത്തമനാകുന്നു. എന്നെ നീ അഗ്നിയില്‍ നിന്ന്‌ സൃഷ്ടിച്ചു. അവനെ നീ കളിമണ്ണില്‍ നിന്നും സൃഷ്ടിച്ചു” (സൂറാ.സ്വാദ്‌. 38: 75,76).

 

അള്ളാഹു ഇബ്ലിസിനോട് ഇങ്ങനെ ചോദിച്ച കാര്യം ഈ പുള്ളിക്ക് മാത്രമേ കിട്ടിയിട്ടുള്ളൂ എന്ന് നമുക്ക്‌ മനസ്സിലാക്കാം. കാരണം അള്ളാ ഇങ്ങനെ ചോദിച്ചതായി വേറെ ആരും എഴുതി വെച്ചിട്ടില്ല!!

 

സത്യത്തില്‍ എന്താണ് അന്ന് ഇബ്ലിസ്‌ പറഞ്ഞത്? “ഞാന്‍ അവനെക്കാള്‍ (ആദമിനെക്കാള്‍) ഉത്തമനാകുന്നു. എന്നെ നീ അഗ്നിയില്‍ നിന്നാണ്‌ സൃഷ്ടിച്ചത്‌. അവനെ നീ സൃഷ്ടിച്ചത്‌ കളിമണ്ണില്‍ നിന്നും” എന്നാണോ അതോ “കറുത്ത ചെളി പാകപ്പെടുത്തിയുണ്ടാക്കിയ (മുട്ടിയാല്‍) മുഴക്കമുണ്ടാക്കുന്ന കളിമണ്‍ രൂപത്തില്‍ നിന്ന്‌ നീ സൃഷ്ടിച്ച മനുഷ്യന്‌ ഞാന്‍ പ്രണമിക്കേണ്ടവനല്ല” എന്നാണോ അതോ “നീ കളിമണ്ണിനാല്‍ സൃഷ്ടിച്ചവന്ന്‌ ഞാന്‍ പ്രണാമം ചെയ്യുകയോ? അവന്‍ പറഞ്ഞു: എന്നെക്കാള്‍ നീ ആദരിച്ചിട്ടുള്ള ഇവനാരെന്ന്‌ നീ എനിക്ക്‌ പറഞ്ഞുതരൂ. തീര്‍ച്ചയായും ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളുവരെ നീ എനിക്ക്‌ അവധി നീട്ടിത്തരുന്ന പക്ഷം, ഇവന്‍റെ സന്തതികളില്‍ ചുരുക്കം പേരൊഴിച്ച്‌ എല്ലാവരെയും ഞാന്‍ കീഴ്പെടുത്തുക തന്നെ ചെയ്യും” എന്നാണോ അതോ “ഞാന്‍ അവനെ (മനുഷ്യനെ)ക്കാള്‍ ഉത്തമനാകുന്നു. എന്നെ നീ അഗ്നിയില്‍ നിന്ന്‌ സൃഷ്ടിച്ചു. അവനെ നീ കളിമണ്ണില്‍ നിന്നും സൃഷ്ടിച്ചു” എന്നാണോ? ഒറ്റ ഒരു സന്ദര്‍ഭം ആണ് ഇത്. ആ ഒരു സന്ദര്‍ഭത്തില്‍ ഇബ്ലിസ്‌ പറഞ്ഞ മറുപടിയായി ഖുര്‍ആന്‍റെ എഴുത്തുകാര്‍ എഴുതി വെച്ചിരിക്കുന്നത് പല മറുപടികളാണ്. ഓരോരോ എഴുത്തുകാര്‍ തങ്ങള്‍ക്ക് ബോധിച്ചത് പോലെ എഴുതി വെച്ചതാണ് ഖുര്‍ആന്‍ എന്ന് മനസ്സിലാക്കാന്‍ ഇതിനേക്കാള്‍ കൂടുതല്‍ തെളിവുകള്‍ എന്തെങ്കിലും വേണോ?

 

ഇനി നമുക്ക്‌ ഈ കഥയില്‍ അല്ലാഹു പറഞ്ഞതായി ഓരോരുത്തര്‍ എഴുതി വെച്ചത് നോക്കാം. വിസ്തരഭയത്താല്‍ വിശദീകരണം നല്‍കുന്നില്ല, വ്യത്യാസങ്ങള്‍ വായനക്കാര്‍ തന്നെ മനസ്സിലാക്കിക്കോളൂ:

 

“അവന്‍ (അല്ലാഹു) പറഞ്ഞു: നീ ഇവിടെ നിന്ന്‌ ഇറങ്ങിപ്പോകുക. ഇവിടെ നിനക്ക്‌ അഹങ്കാരം കാണിക്കാന്‍ പറ്റുകയില്ല. തീര്‍ച്ചയായും നീ നിന്ദ്യരുടെ കൂട്ടത്തിലാകുന്നു” (സൂറാ. ഉന്നതസ്ഥലങ്ങള്‍. 7:13)

 

“അവന്‍ പറഞ്ഞു: നീ ഇവിടെ നിന്ന്‌ പുറത്ത്‌ പോ. തീര്‍ച്ചയായും നീ ആട്ടിയകറ്റപ്പെട്ടവനാകുന്നു. തീര്‍ച്ചയായും ന്യായവിധിയുടെ നാള്‍ വരെയും നിന്‍റെ മേല്‍ ശാപമുണ്ടായിരിക്കുന്നതാണ്‌” (സൂറാ. ഹിജ്റ്.15:34,35)

 

“അവന്‍ (അല്ലാഹു) പറഞ്ഞു: എന്നാല്‍ നീ ഇവിടെ നിന്ന്‌ പുറത്ത്‌ പോകണം. തീര്‍ച്ചയായും നീ ആട്ടിയകറ്റപ്പെട്ടവനാകുന്നു. തീര്‍ച്ചയായും ന്യായവിധിയുടെ നാള്‍ വരെയും നിന്‍റെ മേല്‍ എന്‍റെ ശാപം ഉണ്ടായിരിക്കുന്നതാണ്‌” (സൂറാ.സ്വാദ്‌. 38:77,78)

 

ഇതിനുള്ള ഇബ്ലിസിന്‍റെ മറുപടിയും അല്ലാഹുവിന്‍റെ പ്രതികരണവും എന്താണെന്ന് കാണണോ? അതും ഓരോരുത്തര്‍ താന്താങ്ങള്‍ക്ക് ബോധിച്ചത് പോലെയാണ് എഴുതി വെച്ചിരിക്കുന്നത്:

 

“അവന്‍ പറഞ്ഞു: മനുഷ്യര്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്ന ദിവസം വരെ നീ എനിക്ക്‌ അവധി നല്‍കേണമേ. അവന്‍ ( അല്ലാഹു ) പറഞ്ഞു: തീര്‍ച്ചയായും നീ അവധി നല്‍കപ്പെട്ടവരുടെ കൂട്ടത്തിലാകുന്നു” (സൂറാ. ഉന്നതസ്ഥലങ്ങള്‍. 7:14,15)

 

“അവന്‍ പറഞ്ഞു: എന്‍റെ രക്ഷിതാവേ, അവര്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്ന ദിവസം വരെ എനിക്ക്‌ നീ അവധി നീട്ടിത്തരേണമേ. അല്ലാഹു പറഞ്ഞു: എന്നാല്‍ തീര്‍ച്ചയായും നീ അവധി നല്‍കപ്പെടുന്നവരുടെ കൂട്ടത്തില്‍ തന്നെയായിരിക്കും. ആ നിശ്ചിത സന്ദര്‍ഭം വന്നെത്തുന്ന ദിവസം വരെ” (സൂറാ. ഹിജ്റ്.15:36-38)

 

“അവന്‍ (ഇബ്ലീസ്‌) പറഞ്ഞു: എന്‍റെ രക്ഷിതാവേ, എന്നാല്‍ അവര്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്ന ദിവസം വരെ നീ എനിക്ക്‌ അവധി അനുവദിച്ചു തരേണമേ. (അല്ലാഹു) പറഞ്ഞു: എന്നാല്‍ നീ അവധി അനുവദിക്കപ്പെട്ടവരുടെ കൂട്ടത്തില്‍ തന്നെയാകുന്നു. നിശ്ചിതമായ ആ സമയം സമാഗതമാകുന്ന ദിവസം വരെ” (സൂറാ.സ്വാദ്‌. 38:79-81)

 

വിവരണങ്ങളിലെ വ്യത്യാസം ശ്രദ്ധിച്ചു കാണുമല്ലോ. “മനുഷ്യര്‍” ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്ന ദിവസം വരെ’ എന്നാണ് ഇബ്ലിസ്‌ പറഞ്ഞത് എന്നൊരാള്‍ പറയുമ്പോള്‍ മറ്റ് രണ്ടുപേര്‍ പറയുന്നത് “അവര്‍” ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്ന ദിവസം വരെ’ എന്നാണ് ഇബ്ലിസ്‌ പറഞ്ഞത് എന്നാണ്. സത്യത്തില്‍ ഇബ്ലിസ്‌ മനുഷ്യര്‍ എന്നാണോ പറഞ്ഞത് അതോ അവര്‍ എന്നാണോ പറഞ്ഞത്? ആ, ആര്‍ക്കറിയാം! “നീ എനിക്ക്‌ അവധി നല്‍കേണമേ” എന്നാണ് ഇബ്ലിസ്‌ പറഞ്ഞത് എന്നൊരാള്‍ പറയുമ്പോള്‍ മറ്റൊരാള്‍ പറയുന്നത് “എനിക്ക്‌ നീ അവധി നീട്ടിത്തരേണമേ” എന്നാണ് ഇബ്ലിസ്‌ പറഞ്ഞത് എന്നാണ്. എന്നാല്‍ മൂന്നാമത്തെയാള്‍ പറയുന്നത് “നീ എനിക്ക്‌ അവധി അനുവദിച്ചു തരേണമേ” എന്നാണ് ഇബ്ലിസ്‌ പറഞ്ഞത് എന്നാണ്!! ഇതില്‍ ഏതാണ് ഇബ്ലിസ്‌ പറഞ്ഞത് എന്ന് ആരും ചോദിക്കരുത്, കഥയില്‍ ചോദ്യമില്ല എന്ന് പണ്ട് കാര്‍ന്നോമ്മാര്‍ പറഞ്ഞിട്ടുള്ളത് വെറുതെയല്ല!! ഇതുപോലെത്തന്നെയാണ് അല്ലാഹുവിന്‍റെ മറുപടിയുടെ കാര്യത്തിലും, മൂന്ന് പേരും മൂന്ന് വിധത്തിലാണ് അക്കാര്യം പറയുന്നത്.

 

ഇനി അല്ലാഹുവിന്‍റെ മറുപടിയോടുള്ള ഇബ്ലിസിന്‍റെ പ്രതികരണം എങ്ങനെയുള്ളതാണെന്നാണ് ഓരോരുത്തര്‍ എഴുതി വെച്ചിരിക്കുന്നത് എന്ന് നോക്കാം:

 

“അവന്‍ (ഇബ്ലീസ്‌) പറഞ്ഞു: നീ എന്നെ വഴിപിഴപ്പിച്ചതിനാല്‍ നിന്‍റെ നേരായ പാതയില്‍ അവര്‍ (മനുഷ്യര്‍) പ്രവേശിക്കുന്നത്‌ തടയാന്‍ ഞാന്‍ കാത്തിരിക്കും. പിന്നീട്‌ അവരുടെ മുന്നിലൂടെയും, അവരുടെ പിന്നിലൂടെയും, അവരുടെ വലതുഭാഗങ്ങളിലൂടെയും, ഇടതുഭാഗങ്ങളിലൂടെയും ഞാന്‍ അവരുടെ അടുത്ത്‌ ചെല്ലുക തന്നെ ചെയ്യും. അവരില്‍ അധികപേരെയും നന്ദിയുള്ളവരായി നീ കണ്ടെത്തുന്നതല്ല. അവന്‍ (അല്ലാഹു) പറഞ്ഞു: നിന്ദ്യനും തള്ളപ്പെട്ടവനുമായിക്കൊണ്ട്‌ നീ ഇവിടെ നിന്ന്‌ പുറത്ത്‌ കടക്കൂ. അവരില്‍ നിന്ന്‌ വല്ലവരും നിന്നെ പിന്‍പറ്റുന്ന പക്ഷം നിങ്ങളെല്ലാവരെയും കൊണ്ട്‌ ഞാന്‍ നരകം നിറക്കുക തന്നെ ചെയ്യും” (സൂറാ. ഉന്നതസ്ഥലങ്ങള്‍. 7:16,17)

 

“അവന്‍ പറഞ്ഞു: എന്‍റെ രക്ഷിതാവേ, നീ എന്നെ വഴികേടിലാക്കിയതിനാല്‍, ഭൂലോകത്ത്‌ അവര്‍ക്കു ഞാന്‍ (ദുഷ്പ്രവൃത്തികള്‍) അലംകൃതമായി തോന്നിക്കുകയും, അവരെ മുഴുവന്‍ ഞാന്‍ വഴികേടിലാക്കുകയും ചെയ്യും; തീര്‍ച്ച. അവരുടെ കൂട്ടത്തില്‍ നിന്ന്‌ നിന്‍റെ നിഷ്കളങ്കരായ ദാസന്‍മാരൊഴികെ. അവന്‍ (അല്ലാഹു) പറഞ്ഞു: എന്നിലേക്ക്‌ നേര്‍ക്കുനേരെയുള്ള മാര്‍ഗമാകുന്നു ഇത്‌. തീര്‍ച്ചയായും എന്‍റെ ദാസന്‍മാരുടെ മേല്‍ നിനക്ക്‌ യാതൊരു ആധിപത്യവുമില്ല. നിന്നെ പിന്‍പറ്റിയ ദുര്‍മാര്‍ഗികളുടെ മേലല്ലാതെ. തീര്‍ച്ചയായും നരകം അവര്‍ക്കെല്ലാം നിശ്ചയിക്കപ്പെട്ട സ്ഥാനം തന്നെയാകുന്നു. അതിന്‌ ഏഴ്‌ കവാടങ്ങളുണ്ട്‌. ഓരോ വാതിലിലൂടെയും കടക്കുവാനായി വീതിക്കപ്പെട്ട ഓരോ വിഭാഗം അവരിലുണ്ട്‌. തീര്‍ച്ചയായും സൂക്ഷ്മത പാലിച്ചവര്‍ തോട്ടങ്ങളിലും അരുവികളിലുമായിരിക്കും. നിര്‍ഭയരായി ശാന്തിയോടെ അതില്‍ പ്രവേശിച്ച്‌ കൊള്ളുക. (എന്ന്‌ അവര്‍ക്ക്‌ സ്വാഗതം ആശംസിക്കപ്പെടും.) അവരുടെ ഹൃദയങ്ങളില്‍ വല്ല വിദ്വേഷവുമുണ്ടെങ്കില്‍ നാമത്‌ നീക്കം ചെയ്യുന്നതാണ്‌. സഹോദരങ്ങളെന്ന നിലയില്‍ അവര്‍ കട്ടിലുകളില്‍ പരസ്പരം അഭിമുഖമായി ഇരിക്കുന്നവരായിരിക്കും. അവിടെവെച്ച്‌ യാതൊരു ക്ഷീണവും അവരെ ബാധിക്കുന്നതല്ല. അവിടെ നിന്ന്‌ അവര്‍ പുറത്താക്കപ്പെടുന്നതുമല്ല. (സൂറാ.ഹിജ്റ്. 15:39-48)

 

“അവന്‍ (അല്ലാഹു) പറഞ്ഞു: നീ പോയിക്കൊള്ളൂ. അവരില്‍ നിന്ന്‌ വല്ലവരും നിന്നെ പിന്തുടരുന്ന പക്ഷം നിങ്ങള്‍ക്കെല്ലാമുള്ള പ്രതിഫലം നരകം തന്നെയായിരിക്കും. അതെ; തികഞ്ഞ പ്രതിഫലം തന്നെ. അവരില്‍ നിന്ന്‌ നിനക്ക്‌ സാധ്യമായവരെ നിന്‍റെ ശബ്ദം മുഖേന നീ ഇളക്കിവിട്ട്‌ കൊള്ളുക. അവര്‍ക്കെതിരില്‍ നിന്‍റെ കുതിരപ്പടയെയും കാലാള്‍പ്പടയെയും നീ വിളിച്ചുകൂട്ടുകയും ചെയ്ത്‌ കൊള്ളുക. സ്വത്തുക്കളിലും സന്താനങ്ങളിലും നീ അവരോടൊപ്പം പങ്ക്‌ ചേരുകയും അവര്‍ക്കു നീ വാഗ്ദാനങ്ങള്‍ നല്‍കുകയും ചെയ്തുകൊള്ളുക. പിശാച്‌ അവരോട്‌ ചെയ്യുന്ന വാഗ്ദാനം വഞ്ചന മാത്രമാകുന്നു. തീര്‍ച്ചയായും എന്‍റെ ദാസന്‍മാരാരോ അവരുടെ മേല്‍ നിനക്ക്‌ യാതൊരു അധികാരവുമില്ല. കൈകാര്യകര്‍ത്താവായി നിന്‍റെ രക്ഷിതാവ്‌ തന്നെ മതി” (സൂറാ. നിശായാത്ര. 18:63-65)

 

“അവന്‍ (ഇബ്ലീസ്‌) പറഞ്ഞു: നിന്‍റെ പ്രതാപമാണ സത്യം; അവരെ മുഴുവന്‍ ഞാന്‍ വഴിതെറ്റിക്കുക തന്നെ ചെയ്യും. അവരില്‍ നിന്‍റെ നിഷ്കളങ്കരായ ദാസന്‍മാരൊഴികെ. അവന്‍ (അല്ലാഹു) പറഞ്ഞു: അപ്പോള്‍ സത്യം ഇതത്രെ- സത്യമേ ഞാന്‍ പറയുകയുള്ളൂ- നിന്നെയും അവരില്‍ നിന്ന്‌ നിന്നെ പിന്തുടര്‍ന്ന മുഴുവന്‍ പേരെയും കൊണ്ട്‌ ഞാന്‍ നരകം നിറക്കുക തന്നെ ചെയ്യും” (സൂറാ.സ്വാദ്‌. 38:82-85)

 

വൈക്കോല്‍ തുറുവില്‍ സൂചി തപ്പുന്നത് പോലെയാണ് ഇതില്‍ ഇബ്ലിസ്‌ പറഞ്ഞതും അള്ളാഹു പറഞ്ഞതും തപ്പിയെടുക്കുക എന്ന് പറഞ്ഞാല്‍! യഥാര്‍ത്ഥത്തില്‍ ഇതില്‍ ഏതാണ് സത്യം? ഊഹത്തെ പിന്തുടരുകയല്ലാതെ ഒരു മുസ്ലീമിന് ഇക്കാര്യത്തില്‍ സത്യമറിയാന്‍ യാതൊരു മാര്‍ഗ്ഗവുമില്ല എന്നതാണ് സത്യം. തീര്‍ന്നിട്ടില്ല, ആദമിനെ സ്വര്‍ഗ്ഗത്തില്‍ നിന്നും പുറംതള്ളാന്‍ ഇടയായതായി ആരോപിക്കപ്പെടുന്ന ഒരു സംഭവത്തെക്കുറിച്ചുള്ള ചില കാര്യങ്ങള്‍ ഖുര്‍ആന്‍റെ എഴുത്തുകാര്‍ രേഖപ്പെടുത്തി വെച്ചിട്ടുണ്ട്, അതുംകൂടി നമുക്കൊന്ന് നോക്കാം:

 

“ആദമേ, നീയും നിന്‍റെ ഇണയും സ്വര്‍ഗത്തില്‍ താമസിക്കുകയും അതില്‍ നിങ്ങള്‍ ഇച്ഛിക്കുന്നിടത്തു നിന്ന്‌ സുഭിക്ഷമായി ഇരുവരും ഭക്ഷിച്ചുകൊള്ളുകയും ചെയ്യുക. എന്നാല്‍ ഈ വൃക്ഷത്തെ നിങ്ങള്‍ സമീപിച്ചുപോകരുത്‌. എങ്കില്‍ നിങ്ങള്‍ ഇരുവരും അതിക്രമകാരികളായിത്തീരും എന്നു നാം ആജ്ഞാപിച്ചു. എന്നാല്‍ പിശാച്‌ അവരെ അതില്‍ നിന്ന്‌ വ്യതിചലിപ്പിച്ചു.  അവര്‍ ഇരുവരും അനുഭവിച്ചിരുന്നതില്‍ (സൌഭാഗ്യം) നിന്ന്‌ അവരെ പുറം തള്ളുകയും ചെയ്തു. നാം (അവരോട്‌) പറഞ്ഞു: നിങ്ങള്‍ ഇറങ്ങിപ്പോകൂ.  നിങ്ങളില്‍ ചിലര്‍ ചിലര്‍ക്ക്‌ ശത്രുക്കളാകുന്നു. നിങ്ങള്‍ക്ക്‌ ഭൂമിയില്‍ ഒരു നിശ്ചിത കാലം വരേക്കും വാസസ്ഥലവും ജീവിതവിഭവങ്ങളുമുണ്ടായിരിക്കും. അനന്തരം ആദം തന്‍റെരക്ഷിതാവിങ്കല്‍ നിന്ന്‌ ചില വചനങ്ങള്‍ സ്വീകരിച്ചു. (ആ വചനങ്ങള്‍ മുഖേന പശ്ചാത്തപിച്ച) ആദമിന്‌ അല്ലാഹു പാപമോചനം നല്‍കി. അവന്‍ പശ്ചാത്താപം ഏറെ സ്വീകരിക്കുന്നവനും കരുണാനിധിയുമത്രെ. നാം പറഞ്ഞു: നിങ്ങളെല്ലാവരും അവിടെ നിന്ന്‌ ഇറങ്ങിപ്പോകുക. എന്നിട്ട്‌ എന്‍റെ പക്കല്‍ നിന്നുള്ള മാര്‍ഗദര്‍ശനം നിങ്ങള്‍ക്ക്‌ വന്നെത്തുമ്പോള്‍ എന്‍റെ ആ മാര്‍ഗദര്‍ശനം പിന്‍പറ്റുന്നവരാരോ അവര്‍ക്ക്‌ ഭയപ്പെടേണ്ടതില്ല. അവര്‍ ദുഃഖിക്കേണ്ടിവരികയുമില്ല.” (സൂറാ.പശു.2:35-38)

 

“ആദമേ, നീയും നിന്‍റെ ഇണയും കൂടി ഈ തോട്ടത്തില്‍ താമസിക്കുകയും, നിങ്ങള്‍ക്ക്‌ ഇഷ്ടമുള്ളേടത്ത്‌ നിന്ന്‌ തിന്നുകൊള്ളുകയും ചെയ്യുക. എന്നാല്‍ ഈ വൃക്ഷത്തെ നിങ്ങള്‍ സമീപിച്ചു പോകരുത്‌. എങ്കില്‍ നിങ്ങള്‍ ഇരുവരും അക്രമികളില്‍ പെട്ടവരായിരിക്കും എന്നും (അല്ലാഹു പറഞ്ഞു.) അവരില്‍ നിന്ന്‌ മറച്ചു വെക്കപ്പെട്ടിരുന്ന അവരുടെ ഗോപ്യസ്ഥാനങ്ങള്‍ അവര്‍ക്കു വെളിപ്പെടുത്തുവാനായി പിശാച്‌ അവര്‍ ഇരുവരോടും ദുര്‍മന്ത്രണം നടത്തി. അവന്‍ പറഞ്ഞു: നിങ്ങളുടെ രക്ഷിതാവ്‌ ഈ വൃക്ഷത്തില്‍ നിന്ന്‌ നിങ്ങള്‍ ഇരുവരെയും വിലക്കിയിട്ടുള്ളത്‌ നിങ്ങള്‍ ഇരുവരും മലക്കുകളായിത്തീരുമെന്നത്‌ കൊണ്ടോ, നിങ്ങള്‍ ഇവിടെ നിത്യവാസികളായിത്തീരുമെന്നത്‌ കൊണ്ടോ അല്ലാതെ മറ്റൊന്നുകൊണ്ടുമല്ല. തീര്‍ച്ചയായും ഞാന്‍ നിങ്ങളിരുവരുടെയും ഗുണകാംക്ഷികളില്‍പ്പെട്ടവനാണ്‌ എന്ന്‌ അവരോട്‌ അവന്‍ സത്യം ചെയ്ത്‌ പറയുകയും ചെയ്തു. അങ്ങനെ അവര്‍ ഇരുവരെയും വഞ്ചനയിലൂടെ അവന്‍ തരംതാഴ്ത്തിക്കളഞ്ഞു. അവര്‍ ഇരുവരും ആ വൃക്ഷത്തില്‍ നിന്ന്‌ രുചി നോക്കിയതോടെ അവര്‍ക്ക്‌ അവരുടെ ഗോപ്യസ്ഥാനങ്ങള്‍ വെളിപ്പെട്ടു. ആ തോട്ടത്തിലെ ഇലകള്‍ കൂട്ടിചേര്‍ത്ത്‌ അവര്‍ ഇരുവരും തങ്ങളുടെ ശരീരം പൊതിയാന്‍ തുടങ്ങി. അവര്‍ ഇരുവരെയും വിളിച്ച്‌ അവരുടെ രക്ഷിതാവ്‌ പറഞ്ഞു: ആ വൃക്ഷത്തില്‍ നിന്ന്‌ നിങ്ങളെ ഞാന്‍ വിലക്കിയിട്ടില്ലേ? തീര്‍ച്ചയായും പിശാച്‌ നിങ്ങളുടെ പ്രത്യക്ഷശത്രുവാണെന്ന്‌ ഞാന്‍ നിങ്ങളോട്‌ പറഞ്ഞിട്ടുമില്ലേ? അവര്‍ രണ്ടുപേരും പറഞ്ഞു: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ ഞങ്ങളോട്‌ തന്നെ അക്രമം ചെയ്തിരിക്കുന്നു. നീ ഞങ്ങള്‍ക്ക്‌ പൊറുത്തുതരികയും, കരുണ കാണിക്കുകയും ചെയ്തില്ലെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ നഷ്ടം പറ്റിയവരുടെ കൂട്ടത്തിലായിരിക്കും. അവന്‍ (അല്ലാഹു) പറഞ്ഞു: നിങ്ങള്‍ ഇറങ്ങിപ്പോകൂ. നിങ്ങളില്‍ ചിലര്‍ ചിലര്‍ക്ക്‌ ശത്രുക്കളായിരിക്കും. നിങ്ങള്‍ക്ക്‌ ഭൂമിയില്‍ വാസസ്ഥലമുണ്ട്‌. ഒരു നിശ്ചിതസമയം വരെ ജീവിതസൌകര്യങ്ങളുമുണ്ട്‌. അവന്‍ പറഞ്ഞു: അതില്‍ (ഭൂമിയില്‍) തന്നെ നിങ്ങള്‍ ജീവിക്കും. അവിടെ തന്നെ നിങ്ങള്‍ മരിക്കും. അവിടെ നിന്ന്‌ തന്നെ നിങ്ങള്‍ പുറത്ത്‌ കൊണ്ട്‌ വരപ്പെടുകയും ചെയ്യും” (സൂറാ.ഉന്നതസ്ഥാനങ്ങള്‍. 7:19-25)

 

“അപ്പോള്‍ നാം പറഞ്ഞു: ആദമേ, തീര്‍ച്ചയായും ഇവന്‍ നിന്‍റെയും നിന്‍റെ ഇണയുടെയും ശത്രുവാകുന്നു. അതിനാല്‍ നിങ്ങളെ രണ്ട്‌ പേരെയും അവന്‍ സ്വര്‍ഗത്തില്‍ നിന്ന്‌ പുറം തള്ളാതിരിക്കട്ടെ (അങ്ങനെ സംഭവിക്കുന്ന പക്ഷം) നീ കഷ്ടപ്പെടും. തീര്‍ച്ചയായും നിനക്ക്‌ ഇവിടെ വിശക്കാതെയും നഗ്നനാകാതെയും കഴിയാം. നിനക്കിവിടെ ദാഹിക്കാതെയും വെയിലുകൊള്ളാതെയും കഴിയാം. അപ്പോള്‍ പിശാച്‌ അദ്ദേഹത്തിന്‌ ദുര്‍ബോധനം നല്‍കി: ആദമേ, അനശ്വരത നല്‍കുന്ന ഒരു വൃക്ഷത്തെപ്പറ്റിയും, ക്ഷയിച്ച്‌ പോകാത്ത ആധിപത്യത്തെപ്പറ്റിയും ഞാന്‍ നിനക്ക്‌ അറിയിച്ച്‌ തരട്ടെയോ? അങ്ങനെ അവര്‍ (ആദമും ഭാര്യയും) ആ വൃക്ഷത്തില്‍ നിന്ന്‌ ഭക്ഷിച്ചു. അപ്പോള്‍ അവര്‍ ഇരുവര്‍ക്കും തങ്ങളുടെ ഗുഹ്യഭാഗങ്ങള്‍ വെളിപ്പെടുകയും, സ്വര്‍ഗത്തിലെ ഇലകള്‍ കൂട്ടിചേര്‍ത്ത്‌ തങ്ങളുടെ ദേഹം അവര്‍ പൊതിയാന്‍ തുടങ്ങുകയും ചെയ്തു. ആദം തന്‍റെ രക്ഷിതാവിനോട്‌ അനുസരണക്കേട്‌ കാണിക്കുകയും, അങ്ങനെ പിഴച്ച്‌ പോകുകയും ചെയ്തു. അനന്തരം അദ്ദേഹത്തിന്‍റെ രക്ഷിതാവ്‌ അദ്ദേഹത്തെ ഉല്‍കൃഷ്ടനായി തെരഞ്ഞെടുക്കുകയും, അദ്ദേഹത്തിന്‍റെ പശ്ചാത്താപം സ്വീകരിക്കുകയും, മാര്‍ഗദര്‍ശനം നല്‍കുകയും ചെയ്തു. അവന്‍ (അല്ലാഹു) പറഞ്ഞു: നിങ്ങള്‍ രണ്ട്‌ പേരും ഒന്നിച്ച്‌ ഇവിടെ നിന്ന്‌ ഇറങ്ങിപ്പോകുകണിങ്ങളില്‍ ചിലര്‍ ചിലര്‍ക്ക്‌ ശത്രുക്കളാകുന്നു. എന്നാല്‍ എന്‍റെ പക്കല്‍ നിന്നുള്ള വല്ല മാര്‍ഗദര്‍ശനവും നിങ്ങള്‍ക്ക്‌ വന്നുകിട്ടുന്ന പക്ഷം, അപ്പോള്‍ എന്‍റെ മാര്‍ഗദര്‍ശനം ആര്‍ പിന്‍പറ്റുന്നുവോ അവന്‍ പിഴച്ച്‌ പോകുകയില്ല, കഷ്ടപ്പെടുകയുമില്ല” (സൂറാ.ത്വാഹാ.20:117-123)

 

ഈ വിവരണങ്ങളില്‍ ഉള്ള വൈരുദ്ധ്യം ഒറ്റ വായനയില്‍ തന്നെ ഏതൊരാള്‍ക്കും മനസ്സിലാകും എന്നത് കൊണ്ട് വിശദീകരിച്ച് സമയം കളയുന്നില്ല. ഇതാണ് ഖുര്‍ആന്‍റെ അവസ്ഥ!! ഓരോരുത്തര്‍ തനിക്ക്‌ തോന്നിയത് പോലെ ഓരോന്ന് എഴുതിയുണ്ടാക്കിയിട്ട് അത് മലക്കിന്‍റെ മേല്‍ ആരോപിക്കുകയാണ് ഖുര്‍ആന്‍റെ എഴുത്തുകാര്‍ ചെയ്തിരിക്കുന്നത്. ഈ ജാതി വൈരുദ്ധ്യങ്ങള്‍ ഉള്ള സാധനമാണ് പ്രപഞ്ചം ഉണ്ടാക്കുന്നതിനും മുന്‍പേ അല്ലാഹു സ്വര്‍ണ്ണപ്പേന കൊണ്ട് സ്വര്‍ണ്ണഫലകത്തില്‍ എഴുതി ലൌഹ്ഫുല്‍ മഹ്ഫൂസില്‍ സൂക്ഷിച്ചു വെച്ചിരിക്കുന്നു എന്ന് മുസ്ലീങ്ങള്‍ വമ്പ് പറയുന്നത്. മുഹമ്മദിന് എഴുതാനും വായിക്കാനുമെങ്കിലും അറിഞ്ഞിരുന്നെങ്കില്‍ ഇതൊക്കെയൊന്ന് നോക്കി എഡിറ്റ്‌ ചെയ്ത് ഇതുപോലെയുള്ള വൈരുദ്ധ്യങ്ങള്‍ ഒക്കെ നീക്കി മനുഷ്യര്‍ക്ക്‌ ബോറടിക്കാതെ വായിക്കാന്‍ പറ്റുന്ന വിധത്തില്‍ ആക്കുമായിരുന്നു. എന്ന് മാത്രമല്ല, അദ്ദേഹത്തിനു എഴുത്തും വായനയും അറിയുമായിരുന്നെങ്കില്‍ ഇതുപോലെയുള്ള വൈരുദ്ധ്യങ്ങള്‍ ഇതില്‍ എഴുതി വെക്കാന്‍ ഇതിന്‍റെ എഴുത്തുകാര്‍ ധൈര്യം കാണിക്കുകയും ഇല്ലായിരുന്നു. തെറ്റ് പറ്റിയത് മലക്കിനാണ്. ഒരു ഗ്രന്ഥം ഇറക്കുമ്പോള്‍ അത് എഴുതാനും വായിക്കാനും കഴിയുന്ന ഒരാളെക്കൊണ്ട് ചെയ്യിക്കണം എന്ന് ചിന്തിക്കാനുള്ള ബോധം ഇല്ലാതായിപ്പോയാല്‍ ഇങ്ങനെയിരിക്കും എന്ന് മലക്കിന് ഇപ്പോഴായിരിക്കും മനസ്സിലായിട്ടുണ്ടാവുക!!! (തുടരും…)

]]>
https://sathyamargam.org/2017/05/%e0%b4%86%e0%b4%b0%e0%b5%8b-%e0%b4%8e%e0%b4%b4%e0%b5%81%e0%b4%a4%e0%b4%bf%e0%b4%af-%e0%b4%ae%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%86%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4-2/feed/ 7
ഇസ്ലാമിക സ്വര്‍ഗ്ഗം, മുഹമ്മദിന്‍റെ കച്ചവട തന്ത്രത്തിനൊരുദാത്ത മാതൃക! https://sathyamargam.org/2016/08/%e0%b4%87%e0%b4%b8%e0%b5%8d%e0%b4%b2%e0%b4%be%e0%b4%ae%e0%b4%bf%e0%b4%95-%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%97%e0%b5%8d%e0%b4%97%e0%b4%82-%e0%b4%ae%e0%b5%81%e0%b4%b9/ https://sathyamargam.org/2016/08/%e0%b4%87%e0%b4%b8%e0%b5%8d%e0%b4%b2%e0%b4%be%e0%b4%ae%e0%b4%bf%e0%b4%95-%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%97%e0%b5%8d%e0%b4%97%e0%b4%82-%e0%b4%ae%e0%b5%81%e0%b4%b9/#respond Wed, 31 Aug 2016 21:26:04 +0000 http://sathyamargam.org/?p=1303  

ഖദീജയുടെ കച്ചവടസംഘത്തിന്‍റെ മാനേജരും പിന്നീട് പ്രമോഷന്‍ ലഭിച്ച് ഭര്‍ത്താവും ആയി മാറിയ മുഹമ്മദിലൂടെ അവതരിപ്പിക്കപ്പെട്ടതെന്ന് ആരോപിക്കപ്പെടുന്ന ഗ്രന്ഥമായ ഖുര്‍ആനിലും, ‘മുഹമ്മദ്‌ ചെയ്തതും പറഞ്ഞതുമായ കാര്യങ്ങള്‍ അടങ്ങിയ ഗ്രന്ഥങ്ങള്‍’ എന്ന് ആരോപിക്കപ്പെടുന്ന ഹദീസുകളിലും കാണുന്ന സ്വര്‍ഗ്ഗത്തിന്‍റെ വിവരണം പരിശോധിച്ചാല്‍ നമുക്ക്‌ കാണാന്‍ കഴിയുന്നത് അതിബുദ്ധിശാലിയായ ഒരു കച്ചവടക്കാരനെയാണ്. നമുക്കതൊന്നു പരിശോധിച്ച് നോക്കാം:

 

എന്താണ് ഖുര്‍ആന്‍ മുന്നോട്ടു വെക്കുന്ന സ്വര്‍ഗ്ഗ സങ്കല്‍പം? ഇവിടെ, ഭൂമിയില്‍ മദ്യപിക്കാന്‍ പാടില്ലെന്ന് പറയുന്ന ഖുറാനില്‍ സ്വര്‍ഗ്ഗത്തില്‍ ചെന്നാല്‍ കിട്ടുന്നത് ‘സല്‍സബീല്‍’ എന്ന മദ്യം ഒഴുകുന്ന അരുവികളാണ്. അത് ഒഴിച്ച് കൊടുക്കാന്‍ സുന്ദരികളായ തുടുത്ത മാറിടമുള്ള തരുണീമണികളും കൌമാരക്കാരായ ബാലന്മാരും മദ്യക്കോപ്പകളുമായി ഈ തോപ്പുകളില്‍ ചുറ്റി നടക്കുകയാണ്. മദ്യത്തിന്‍റെ കാര്യം ക്രിസ്ത്യാനികള്‍ എടുത്തിട്ടു പെരുക്കാന്‍ തുടങ്ങിയപ്പോള്‍ ദാവാക്കാര്‍ പുതിയ ഒരു വിശദീകരണവുമായി രംഗത്ത്‌ വരാന്‍ തുടങ്ങി. മദ്യത്തിന്‍റെ സ്വാദുള്ളതും എന്നാല്‍ ലഹരി ഇല്ലാത്തതുമായ ഒരു പാനീയമാണത്രേ സല്‍സബീല്‍ !! ‘മദ്യം’ എന്ന വാക്കിന് ‘മദിപ്പിക്കുന്നത്’ എന്നാണര്‍ത്ഥം. മദിപ്പിക്കാത്തതായിരുന്നുവെങ്കില്‍ ‘സല്‍സബീല്‍ എന്ന വെള്ളം ഒഴുകുന്ന അരുവി സ്വര്‍ഗ്ഗത്തില്‍ ഉണ്ട്’ എന്ന് പറയണമായിരുന്നു. അങ്ങനെ പറഞ്ഞിരുന്നെങ്കില്‍ മുഹമ്മദിന് അന്ന് അനുയായികളെ കിട്ടില്ലായിരുന്നു!!!

 

സ്വര്‍ഗ്ഗത്തില്‍ കിട്ടുന്ന കാര്യങ്ങള്‍ എന്തൊക്കെയാണ് എന്ന് നമുക്ക്‌ നോക്കാം:

 

തുടുത്ത മാറിടമുള്ള സമപ്രായക്കാരായ തരുണികള്‍ . സൂറാ. 78:31-34

 

സ്വര്‍ഗ്ഗത്തില്‍ ഇണകളെ കിട്ടുന്ന കാര്യം ഖുറാനില്‍ ധാരാളം സ്ഥലത്ത് പറഞ്ഞിട്ടുണ്ട്. ചില ആയത്തുകള്‍ ഇതാ: സൂറ. 37:48,49; 38:52; 55:56, 72-74; 56:22, 34-36; 2:25; 3:15, 136, 181, 195, 198.

 

(ഈ ശ്രേണിയില്‍ എന്നെ എപ്പോഴും ചിരിപ്പിക്കുന്ന ഒരു ആയത്താണ് സൂറാ.52:20. ഇങ്ങനെയാണ് ആ ആയത്ത്: “വരിവരിയായി ഇട്ട കട്ടിലുകളില്‍ ചാരിയിരിക്കുന്നവരായിരിക്കും അവര്‍. വിടര്‍ന്ന കണ്ണുകളുള്ള വെളുത്ത തരുണികളെ നാം അവര്‍ക്ക് ഇണ ചേര്‍ത്തു കൊടുക്കുകയും ചെയ്യും.”

 

എന്‍റെ കുട്ടിക്കാലത്ത് ആടുകളെയും പശുക്കളെയുമൊക്കെ ഇണ ചേര്‍ക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. മുട്ടനാടിന്‍റെയോ അല്ലെങ്കില്‍ കാളയുടെയോ ഉടമസ്ഥനായിരിക്കും ഇവറ്റകളെ തമ്മില്‍ ഇണചേര്‍ത്തു കൊടുക്കുന്നത്. അല്ലാഹുവിനും സ്വര്‍ഗ്ഗത്തില്‍ ഇണ ചേര്‍ത്തു കൊടുക്കുന്ന പരിപാടിയാണെന്ന് പറഞ്ഞത് വായിക്കുമ്പോഴൊക്കെ എനിക്ക് കുട്ടിക്കാലം ഓര്‍മ്മ വരും. ഞാന്‍ ഒരു സമയത്ത് ഒരു ജോഡിയുടെ മാത്രമേ കണ്ടിട്ടുള്ളൂ. അല്ലാഹു പക്ഷെ വരിവരിയായി നിരത്തിയിരുത്തിയിട്ടാണ് ഈ പരിപാടി ചെയ്യിപ്പിക്കുന്നത് എന്നാലോചിക്കുമ്പോള്‍ എത്ര ടെന്‍ഷനില്‍ ആണെങ്കിലും ഞാന്‍ ചിരിക്കും.)

 

അറബികളുടെ അനിയന്ത്രിതമായ കാമദാഹത്തെപ്പറ്റി മുഹമ്മദിന് നല്ലവണ്ണം അറിയാവുന്നതുകൊണ്ടാണ് ഇസ്ലാമിക സ്വര്‍ഗ്ഗത്തില്‍ തരുണീമണികള്‍ ഇടം പിടിച്ചത്.

 

സ്വര്‍ഗ്ഗത്തിലെ ബാലന്മാര്‍ : സൂറാ. 52:24; 56:17; 76:18,19

 

മദ്യത്തിന്‍റെ അരുവികള്‍ : സൂറാ.47:15; സ്വര്‍ഗ്ഗത്തില്‍ മദ്യം കുടിക്കാന്‍ കിട്ടുന്നത്: 83:25; മറ്റു സ്ഥലങ്ങളില്‍ വിശിഷ്ട പാനീയങ്ങളുള്ള അരുവികള്‍ എന്ന് പറഞ്ഞിരിക്കുന്നതു മദ്യത്തെ പറ്റിയാണെന്നു വ്യാഖ്യാതാക്കള്‍ അഭിപ്രായപ്പെടുന്നു.

 

പാലിന്‍റെ അരുവികള്‍ : സൂറാ.47:15

 

തേനിന്‍റെ അരുവികള്‍ : സൂറാ.47:15

 

മദ്യം മരുഭൂമിയില്‍ വളരെ വിലപിടിപ്പുള്ള വസ്തുവായിരുന്നു. ഇന്നത്തെപ്പോലെ കെമിക്കല്‍ ചെര്‍ത്തുണ്ടാക്കുന്നതല്ലല്ലോ അന്നത്തെ മദ്യം. മുന്തിരിയില്‍ നിന്ന് വാറ്റിയെടുക്കുന്ന ഒറിജിനല്‍ സാധനമാണ്. മരുഭൂമിയില്‍ മുന്തിരിത്തോട്ടങ്ങള്‍ അപൂര്‍വമായിരുന്നത് കൊണ്ട് മദ്യത്തിന്‍റെ ലഭ്യത വളരെ കുറവായിരുന്നു. അപൂര്‍വ വസ്തുവായതുകൊണ്ട് മുഹമ്മദ്‌ ഇതും സ്വര്‍ഗ്ഗത്തില്‍ ഉള്‍പ്പെടുത്തി.

 

സൂറാ.3;136, 198, 44:51,52; 22:23; 47:15; 13:35; 55:50,51; 55:66,67 എന്നീ ഭാഗങ്ങളില്‍ ശുദ്ധജലത്തിന്‍റെ അരുവികള്‍ ഒഴുകുന്നതിനെക്കുറിച്ച് പറഞ്ഞിരിക്കുന്നു. മരുഭൂമിയില്‍ ശുദ്ധജലം ഒരപൂര്‍വ വസ്തുവായതുകൊണ്ടാണ് ഇതും മുഹമ്മദിന്‍റെ സ്വര്‍ഗ്ഗത്തില്‍ സ്ഥാനം പിടിച്ചത്.

 

പച്ചവെള്ളവും മദ്യവും മാത്രം കഴിച്ചുകൊണ്ട് ഈ ബാലന്മാരോടും തരുണീമണികളോടുമൊപ്പം സമയം ചിലവഴിച്ചാല്‍ പെട്ടെന്ന് തളര്‍ന്നു പോകും. അതുണ്ടാകാതിരിക്കണമെങ്കില്‍ വയറ്റിലോട്ടു വല്ലതും ചെല്ലണം. അതിനും മുഹമ്മദ്‌ വഴികണ്ടുപിടിച്ചിട്ടുണ്ട്. ഇതാ:

 

സൂറാ.56:21 ‘അവര്‍ കൊതിക്കുന്ന തരത്തിലുള്ള പക്ഷി മാംസം’

 

സൂറാ.52:22 ‘അവര്‍ കൊതിക്കുന്ന തരത്തിലുള്ള മാംസവും….’

 

ഇത് ഇറച്ചിയുടെ കാര്യമാണ്. ഇനി പഴങ്ങളുടെ കാര്യം:

 

സൂറാ. 37:42 ‘വിവിധ തരം പഴ വര്‍ഗ്ഗങ്ങള്‍ ‘

 

സൂറാ. 43:71, 73 ‘സ്വര്‍ണ്ണത്തിന്‍റെ തളികകളും പാനപാത്രങ്ങളും’ ‘പഴങ്ങള്‍ ധാരാളമായി ഉണ്ടാകും’

 

സൂറാ. 47:15 ‘എല്ലാത്തരം കായ്കനികളും’

 

സൂറാ. 55:68 ‘ഈത്തപ്പനകളും റൂമാമ്പഴങ്ങളുമുണ്ട്’

 

സൂറാ. 56:28-34 ‘മുള്ളില്ലാത്ത ഇലന്ത മരം, അടുക്കടുക്കായി കുലകളൂള്ള വാഴ, വിശാലമായ തണല്‍, സാദാ ഒഴുക്കപ്പെട്ടു കൊണ്ടിരിക്കുന്ന വെള്ളം, നിലച്ചു പോകാത്തതും തടസ്സപ്പെട്ടു പോകാത്തതുമായ ധാരാളം പഴവര്‍ഗ്ഗങ്ങള്‍’

 

ഇനിയും ധാരാളം സ്ഥലത്ത്‌ ഇസ്ലാമിക സ്വര്‍ഗ്ഗത്തിലെ പഴവര്‍ഗ്ഗങ്ങളെ പറ്റിയുള്ള വിവരണങ്ങള്‍ ഉണ്ട്.

 

പിന്നെ എപ്പോഴും നഗ്നരായിത്തന്നെ ഇരുന്നാല്‍ കുറച്ചു നാള്‍ കഴിഞ്ഞാല്‍ ഇതൊക്കെ ബോറടിക്കും. അതൊഴിവാക്കാന്‍ വസ്ത്രം ധരിക്കേണ്ടതുണ്ട്. ഇതാ സ്വര്‍ഗ്ഗത്തിലെ വസ്ത്രങ്ങള്‍ :

 

സൂറാ. 76:12 ‘പട്ടു വസ്ത്രങ്ങളും..’

 

സൂറാ. 22:23 ‘അവര്‍ക്കവിടെ സ്വര്‍ണ്ണ വളകളും മുത്തും അണിയിക്കപ്പെടുന്നതാണ്. പട്ടായിരിക്കും അവര്‍ക്കവിടെയുള്ള വസ്ത്രം..’

 

സൂറാ. 44:53 ‘നേര്‍ത്ത പട്ടുതുണിയും കട്ടിയുള്ള പട്ടുതുണിയും അവര്‍ ധരിക്കും…’

 

സൂറാ. 76:21 ‘അവരുടെ മേല്‍ പച്ചനിറമുള്ള നേര്‍ത്ത പട്ടു വസ്ത്രങ്ങളും കട്ടിയുള്ള പട്ടുവസ്ത്രവും ഉണ്ടായിരിക്കും. വെള്ളിയുടെ വളകളും അവര്‍ക്കവിടെ അണിയിക്കപ്പെടുന്നതാണ്…’

 

ഇനി ഹദീസില്‍ നിന്നുള്ള ചില കാര്യങ്ങള്‍ കൂടി നോക്കാം. മുഹമ്മദിന്‍റെ സ്വര്‍ഗ്ഗത്തില്‍ അല്ലാഹുവിന്‍റെ ജോലി കുക്കിംഗ് ആണോ എന്നാരെങ്കിലും ഈ ഹദീസ്‌ വായിച്ചു സംശയിച്ചു പോയാല്‍ അവരെ കുറ്റം പറയാന്‍ പറ്റില്ല:
അബു ഹുറൈറ (റ) പറയുന്നു: തിരുമേനി അരുളി: ‘വല്ലവനും പ്രഭാതത്തില്‍ പള്ളിയിലേക്ക് പോയി, അല്ലെങ്കില്‍ സായാഹ്നത്തില്‍. അങ്ങനെ പള്ളിയിലേക്ക്‌ പൊയ്ക്കൊണ്ടിരിക്കുന്ന കാലമത്രയും അല്ലാഹു സത്കാര വിഭവങ്ങള്‍ ഒരുക്കി വെക്കും.’ (സ്വഹീഹുല്‍ ബുഖാരി, അദ്ധ്യായം 10, ഹദീസ്‌ നമ്പര്‍ 380, പേജ് 318)
തീര്‍ന്നില്ല, മുഹമ്മദ്‌ പറഞ്ഞ ഇസ്ലാമിക സ്വര്‍ഗ്ഗത്തില്‍ കൃഷിയും ഉണ്ടത്രേ:

 

അബൂഹുറൈറ (റ) പറയുന്നു: ഒരു ദിവസം തിരുമേനി (സ) സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ അടുത്തു ഒരു ഗ്രാമീണന്‍ ഇരിക്കുന്നുണ്ടായിരുന്നു. തിരുമേനി അരുളി: “സ്വര്‍ഗ്ഗ വാസികളിലൊരാള്‍ തന്‍റെ നാഥനോട് കൃഷി ചെയ്യാനനുവാദം ചോദിച്ചു. “നീ ആശിക്കുന്ന ക്ഷേമൈശ്വര്യങ്ങളിലല്ലേ ഇപ്പോഴുള്ളത്?” എന്ന് അല്ലാഹു ചോദിച്ചു. “അതെ, പക്ഷെ കൃഷി ചെയ്യാനെനിക്ക് അതിയായ ആഗ്രഹം.” എന്നിട്ടവന്‍ വിത്തു വിതച്ചു. കണ്ണുചിമ്മിത്തുറക്കുന്നതിനകം ആ വിത്ത് മുളച്ചു വളര്‍ന്നു കൊയ്യാന്‍ പാകമായി. അവയുടെ ഫലങ്ങള്‍ പര്‍വ്വതങ്ങളോളം വളര്‍ന്നു. അന്നേരം അല്ലാഹു പറയും: “ഇതാ എടുത്തോളൂ മനുഷ്യപുത്രാ! നിനക്ക് എത്ര കിട്ടിയാലും മതിയാവുകയില്ല!” ഇതുകേട്ട് ഗ്രാമീണന്‍ പറഞ്ഞു: “അല്ലാഹുവാണെ, ഒന്നുകില്‍ ആ മനുഷ്യന്‍ ഖുറൈശിയായിരിക്കും, അല്ലെങ്കില്‍ അന്‍സാരി. അവരാണ് കൃഷിക്കാര്‍. ഞങ്ങള്‍ കൃഷിക്കാരൊന്നുമല്ല.”- തിരുമേനി ചിരിച്ചു. (സഹീഹുല്‍ ബുഖാരി, അദ്ധ്യായം 42, ഹദീസ്‌ 1051, പേജ് 542)

 

കൃഷി ചെയ്തതുകൊണ്ട് മാത്രമായില്ലല്ലോ, അത് വിറ്റഴിക്കാന്‍ ചന്തയും വേണ്ടേ? മുഹമ്മദിന്‍റെ സ്വര്‍ഗ്ഗത്തില്‍ ഒരു ചന്തയും ഉണ്ട്!! ബ്യൂട്ടിപാര്‍ലര്‍ ഒക്കെയുള്ള ഒരു വെള്ളിയാഴ്ച ചന്ത!! ഇതാ ഹദീസ്‌:

 

“അനസ്‌ ബ്നു മാലിക്‌ നിവേദനം: നബി പറഞ്ഞു: നിശ്ചയം സ്വര്‍ഗ്ഗത്തില്‍ ഒരു ചന്തയുണ്ട്. എല്ലാ വെള്ളിയാഴ്ചയും അവരതില്‍ പോകും. അപ്പോള്‍ വടക്കന്‍ കാറ്റ് അടിച്ചു വീശുകയും അത് അവരുടെ മുഖങ്ങളിലും വസ്ത്രങ്ങളിലും കസ്തൂരി ഗന്ധം അടിക്കുകയും ചെയ്യും. അപ്പോള്‍ അവരുടെ ഭംഗിയും സൗന്ദര്യവും വര്‍ദ്ധിക്കും. അവര്‍ക്ക് ഭംഗിയും സൗന്ദര്യവും വര്‍ദ്ധിച്ചിരിക്കെ അവര്‍ അവരുടെ കുടുംബങ്ങളിലേക്ക് പോകും. അപ്പോള്‍ അവരുടെ കുടുംബങ്ങള്‍ അവരോടു പറയും: അല്ലാഹുവാണെ സത്യം. ഞങ്ങളില്‍ (നിന്ന് പോയതിനു ശേഷം) നിങ്ങള്‍ക്ക് ഭംഗിയും സൗന്ദര്യവും വര്‍ദ്ധിച്ചിട്ടുണ്ട്. അപ്പോള്‍ അവര്‍ പറയും: നിങ്ങള്‍ക്കും. അല്ലാഹു തന്നെയാണ് സത്യം. നിങ്ങള്‍ക്കും ഞങ്ങള്‍ (പോയതിനു ശേഷം) ഭംഗിയും സൗന്ദര്യവും വര്‍ദ്ധിച്ചിട്ടുണ്ട്.” (സ്വഹീഹ് മുസ്ലിം, വോള്യം 3, ഭാഗം 51, ഹദീസ്‌ നമ്പര്‍ 2833)

 

ഇതാണ് മുഹമ്മദിന്‍റെ സ്വര്‍ഗ്ഗീയ പാക്കേജ്‌ . ഈ പാക്കേജില്‍ തീറ്റയും കുടിയും മാത്രമല്ല, തരുണികളും ചെറുബാല്യക്കാരും ചന്തേം വെള്ളിയാഴ്ചേം കുടുംബാംഗങ്ങളും ഒക്കെയുണ്ട്. വിവരോം വിദ്യാഭ്യാസോം ഇല്ലാത്ത അറബികള്‍ ഇതൊക്കെ കേട്ട് കണ്ണുമടച്ചു വിശ്വസിച്ചു. പക്ഷെ, ഇപ്പോഴത്തെ ആളുകള്‍ ഇതൊക്കെ കേട്ടാല്‍ കളിയാക്കി ചിരിക്കും. ചിലപ്പോള്‍ ഇസ്ലാം മതം ഉപേക്ഷിച്ചു പോവുകയും ചെയ്തേക്കാം. അതുകൊണ്ടാണ് ഇതെല്ലാം അറബിയില്‍ തന്നെ വായിക്കണമെന്ന് മത പണ്ഡിതന്മാര്‍ ശാഠ്യം പിടിക്കുന്നത്‌. മനസ്സിലാകാത്ത ഭാഷയില്‍ വായിച്ചാല്‍ പിന്നെ പ്രശ്നമില്ലല്ലോ.

 

കയ്യില്‍ കുറെ പണമുണ്ടെങ്കില്‍ ഒരു ത്രീ സ്റ്റാര്‍ ഹോട്ടലില്‍ കിട്ടുന്ന സാധനങ്ങളാണ് ഇസ്ലാമിക സ്വര്‍ഗ്ഗത്തില്‍ കിട്ടുന്നത്. എന്തുകൊണ്ടാണ് ഭൂമിയില്‍ കിട്ടുന്ന കാര്യങ്ങള്‍ തന്നെ മുഹമ്മദ്‌ അവതരിപ്പിച്ച സ്വര്‍ഗ്ഗത്തിലും ഇടംപിടിച്ചത്? അതന്വേഷിക്കുമ്പോഴാണ് മുഹമ്മദ്‌ എന്ന കച്ചവടക്കാരനെ മനസ്സാ നമിച്ചു പോകുന്നത്. താന്‍ അല്ലാഹുവിന്‍റെ പ്രവാചകന്‍ ആണെന്ന് മുഹമ്മദ്‌ അവകാശപ്പെടാന്‍ തുടങ്ങിയപ്പോള്‍ മുതലേ ജനങ്ങള്‍ മുഹമ്മദിനോട്‌ അതിനു തെളിവ് ചോദിക്കുന്നുണ്ട്. ചില ആയത്തുകള്‍ തരാം:

 

“അവര്‍ പറഞ്ഞു: ഈ ഭൂമിയില്‍ നിന്ന്‌ നീ ഞങ്ങള്‍ക്ക്‌ ഒരു ഉറവ്‌ ഒഴുക്കിത്തരുന്നത്‌ വരെ ഞങ്ങള്‍ നിന്നെ വിശ്വസിക്കുകയേ ഇല്ല. അല്ലെങ്കില്‍ നിനക്ക്‌ ഈന്തപ്പനയുടെയും മുന്തിരിയുടെയും ഒരു തോട്ടമുണ്ടായിരിക്കുകയും, അതിന്നിടയിലൂടെ നീ സമൃദ്ധമായി അരുവികള്‍ ഒഴുക്കുകയും ചെയ്യുന്നത്‌ വരെ. അല്ലെങ്കില്‍ നീ ജല്‍പിച്ചത്‌ പോലെ ആകാശത്തെ ഞങ്ങളുടെ മേല്‍ കഷ്ണം കഷ്ണമായി നീ വീഴ്ത്തുന്നത്‌ വരെ. അല്ലെങ്കില്‍ അല്ലാഹുവെയും മലക്കുകളെയും കൂട്ടം കൂട്ടമായി നീ കൊണ്ട്‌ വരുന്നത്‌ വരെ. അല്ലെങ്കില്‍ നിനക്ക്‌ സ്വര്‍ണം കൊണ്ടുള്ള ഒരു വീടുണ്ടാകുന്നത്‌ വരെ, അല്ലെങ്കില്‍ ആകാശത്ത്‌ കൂടി നീ കയറിപ്പോകുന്നത്‌ വരെ. ഞങ്ങള്‍ക്ക്‌ വായിക്കാവുന്ന ഒരു ഗ്രന്ഥം ഞങ്ങളുടെ അടുത്തേക്ക്‌ നീ ഇറക്കികൊണ്ട്‌ വരുന്നത്‌ വരെ നീ കയറിപ്പോയതായി ഞങ്ങള്‍ വിശ്വസിക്കുകയേ ഇല്ല. (നബിയേ,) പറയുക: എന്‍റെ രക്ഷിതാവ്‌ എത്ര പരിശുദ്ധന്‍! ഞാനൊരു മനുഷ്യന്‍ മാത്രമായ ദൂതനല്ലേ?” (സൂറാ.17:90-93)

 

“അവര്‍ പറഞ്ഞു: ഈ ദൂതന്‍ എന്താണിങ്ങനെ? ഇയാള്‍ ഭക്ഷണം കഴിക്കുകയും, അങ്ങാടികളിലൂടെ നടക്കുകയും ചെയ്യുന്നല്ലോ. ഇയാളുടെ കൂടെ ഒരു താക്കീതുകാരനായിരിക്കത്തക്കവണ്ണം ഇയാളുടെ അടുത്തേക്ക്‌ എന്ത്‌ കൊണ്ട്‌ ഒരു മലക്ക്‌ ഇറക്കപ്പെടുന്നില്ല? അല്ലെങ്കില്‍ എന്ത്‌ കൊണ്ട്‌ ഇയാള്‍ക്ക്‌ ഒരു നിധി ഇട്ടുകൊടുക്കപ്പെടുന്നില്ല? അല്ലെങ്കില്‍ ഇയാള്‍ക്ക്‌ (കായ്കനികള്‍) എടുത്ത്‌ തിന്നാന്‍ പാകത്തില്‍ ഒരു തോട്ടമുണ്ടാകുന്നില്ല? (റസൂലിനെ പറ്റി) അക്രമികള്‍ പറഞ്ഞു: മാരണം ബാധിച്ച ഒരാളെ മാത്രമാകുന്നു നിങ്ങള്‍ പിന്‍പറ്റുന്നത്‌.” (സൂറാ.25:7,8)

 

ജനങ്ങള്‍ ചോദിച്ച ഒരു കാര്യവും ചെയ്തു കാണിക്കാന്‍ മുഹമ്മദിനായില്ല. എന്നാല്‍ കസ്റ്റമേഴ്സിന്‍റെ ആവശ്യം അറിഞ്ഞ് ചരക്ക്‌ എത്തിച്ചു കൊടുക്കുന്ന നല്ലൊരു വ്യാപാരിയായ മുഹമ്മദ്‌, ജനങ്ങള്‍ ചോദിച്ച കാര്യങ്ങളില്‍  അവര്‍ക്ക് ഇഷ്ടമുള്ളതെല്ലാം തന്‍റെ സ്വര്‍ഗ്ഗത്തില്‍ ഉള്‍പ്പെടുത്തി. അതായത്, ‘ഇപ്പോള്‍ ഇക്കാര്യങ്ങളെല്ലാം ഭൂമിയില്‍ വെച്ച് തരാന്‍ എനിക്ക് കഴിഞ്ഞില്ലെങ്കിലും നിങ്ങള്‍ എന്നെ വിശ്വസിക്കുകയും പിന്‍പറ്റുകയും ചെയ്യുകയുമാണെങ്കില്‍ നിങ്ങളുടെ മരണശേഷം ഈ ചോദിച്ചതെല്ലാം നിങ്ങള്‍ക്ക്‌ കിട്ടും. ഇത് മാത്രമല്ല, ഇതില്‍ കൂടുതലും നിങ്ങള്‍ക്ക്‌ കിട്ടും!’ എന്ന കച്ചവട തന്ത്രമാണ് മുഹമ്മദ്‌ പുറത്തെടുത്തത്. തന്ത്രശാലികളായ  കച്ചവടക്കാരുടെ കെണികളില്‍ ഈ ആധുനിക കാലത്തും മനുഷ്യര്‍ വീഴുന്നത് പോലെ, അന്നുള്ള കാട്ടറബികളില്‍ പലരും മുഹമ്മദിന്‍റെ ഈ തന്ത്രത്തില്‍ വീഴുകയുണ്ടായി!! അന്ന് മാത്രമല്ല, ഇന്നും കോടിക്കണക്കിന് പേര്‍ മുഹമ്മദി’ന്‍റെ തന്ത്രത്തില്‍ വീണു കൊണ്ടേയിരിക്കുന്നു. അതുകൊണ്ടാണല്ലോ ഹൂറിമാരെയും മദ്യപ്പുഴയും മോഹിച്ചു അല്ലാഹു അക്ബര്‍ വിളിച്ചു കൊണ്ട് ചിലര്‍ നിരപരാധികളുടെ കഴുത്ത് അറുത്ത് മാറ്റുന്നത് നാം വീഡിയോയിലൂടെ കാണുന്നത്!!!

]]>
https://sathyamargam.org/2016/08/%e0%b4%87%e0%b4%b8%e0%b5%8d%e0%b4%b2%e0%b4%be%e0%b4%ae%e0%b4%bf%e0%b4%95-%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%97%e0%b5%8d%e0%b4%97%e0%b4%82-%e0%b4%ae%e0%b5%81%e0%b4%b9/feed/ 0
ആരോ എഴുതിയ മണ്ടന്‍ ആയത്തുകള്‍ അഥവാ മലക്കിന്‍റെയും മുഹമ്മദിന്‍റെയും വെളിവുകേടുകള്‍ (ഭാഗം-1) https://sathyamargam.org/2016/06/%e0%b4%86%e0%b4%b0%e0%b5%8b-%e0%b4%8e%e0%b4%b4%e0%b5%81%e0%b4%a4%e0%b4%bf%e0%b4%af-%e0%b4%ae%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%86%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4/ https://sathyamargam.org/2016/06/%e0%b4%86%e0%b4%b0%e0%b5%8b-%e0%b4%8e%e0%b4%b4%e0%b5%81%e0%b4%a4%e0%b4%bf%e0%b4%af-%e0%b4%ae%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%86%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4/#respond Thu, 02 Jun 2016 13:49:47 +0000 http://sathyamargam.org/?p=1292 അനില്‍കുമാര്‍ വി. അയ്യപ്പന്‍

 

ദാവാക്കാര്‍ എപ്പോഴും ബൈബിളിനെ ആക്ഷേപിക്കാറുള്ളത് ബൈബിളെന്നു പറഞ്ഞാല്‍ അത് മത്തായിയും മര്‍ക്കോസും ലൂക്കോസും പത്രോസും പൌലോസും യോഹന്നാനുമൊക്കെ എഴുതിയ പുസ്തകമല്ലേ എന്ന് ചോദിച്ചുകൊണ്ടാണ്. ശരിയാണ്, ബൈബിള്‍ മനുഷ്യര്‍ എഴുതിയ പുസ്തകമാണ്, ദൈവാത്മനിയോഗം പ്രാപിച്ച മനുഷ്യര്‍ ദൈവകല്പനയാല്‍ എഴുതിയ പുസ്തകം. പക്ഷേ ബൈബിളിനെ ഈ വിധം അധിക്ഷേപിക്കുന്ന ദാവാക്കാര്‍ സ്വന്തം കിത്താബിന്‍റെ കാര്യം വരുമ്പോള്‍ ഇതൊക്കെ മറന്നു പോകുന്നു എന്നതാണ് രസകരമായ വസ്തുത. സ്വര്‍ഗ്ഗത്തില്‍ അല്ലാഹു മലക്കിന് ഓതിക്കൊടുക്കുകയും മലക്ക് ഭൂമിയില്‍ വന്ന് പ്രവാചകന് ഓതി കൊടുക്കുകയും പ്രവാചകന്‍ സ്വഹാബിമാര്‍ക്ക് ഓതി കൊടുക്കുകയും സ്വഹാബിമാര്‍ എഴുതി വെക്കുകയും ചെയ്തതാണ് ഖുര്‍ആന്‍ എന്നവര്‍ വാദിക്കുന്നു. ആ വാദം നമ്മള്‍ക്ക് തല്‍കാലം സമ്മതിച്ചു കൊടുക്കാം. അപ്പോഴും ഒരു കാര്യത്തില്‍ മറുപടി പറയാന്‍ അവര്‍ ബാധ്യസ്ഥരാണ്. ഏതു സ്വഹാബിമാര്‍ ഖുര്‍ആന്‍റെ ഏതൊക്കെ ഭാഗങ്ങള്‍ എഴുതി? കുറേ സ്വഹാബിമാര്‍ ഉണ്ടായിരുന്നല്ലോ, ഇതില്‍ എഴുത്തും വായനയും അറിയാവുന്ന എത്ര സ്വഹാബിമാര്‍ ഉണ്ടായിരുന്നു? അതില്‍ ആരൊക്കെ ഖുര്‍ആന്‍ ആയത്തുകള്‍ രേഖപ്പെടുത്തി വെച്ചു? ഒരു സൂറ മുഴുവനും രേഖപ്പെടുത്തി വെച്ച ഏതെങ്കിലും സ്വഹാബി ഉണ്ടായിരുന്നോ? ഒന്നിലധികം സൂറകള്‍ രേഖപ്പെടുത്തിയ വല്ല സ്വഹാബിയും ഉണ്ടായിരുന്നോ? ഫാത്തിഹ രേഖപ്പെടുത്തി വെച്ചത് ഏതു സ്വഹാബിയാണ്? അല്‍ ബക്രയും ആലുഇമ്രാനും അന്നിസയുമെന്ന് വേണ്ട മൊത്തമുള്ള 114 സൂറകളും രേഖപ്പെടുത്തിയ സ്വഹാബികളുടെ പേരുകള്‍ ഒന്ന് പറയാമോ?

 

കൊടി കെട്ടി പറക്കുന്ന ഇസ്ലാമിക പണ്ഡിതന്മാര്‍ വന്നാലും ഈ ചോദ്യങ്ങള്‍ക്ക്‌ മറുപടി പറയാന്‍ കഴിയില്ല!!! ഓരോ ആയത്തും ആരൊക്കെയോ എഴുതി വെച്ചു എന്ന അഴകൊഴമ്പന്‍ മറുപടി മാത്രമെ അവര്‍ക്ക് പറയാനുള്ളൂ. പുതിയ നിയമത്തിനെ അവര്‍ പരിഹസിക്കുമ്പോള്‍, കുറഞ്ഞപക്ഷം ആ പുസ്തകങ്ങള്‍ ആരെഴുതി എന്നെങ്കിലും അവര്‍ തന്നെ സമ്മതിച്ചു കൊണ്ടാണ് പരിഹസിക്കുന്നത്. പക്ഷേ ആ പരിഹാസികളുടെ സ്വന്തം കിത്താബിന്‍റെ കാര്യത്തില്‍ ആരൊക്കെയാണ് അതെഴുതിയതെന്ന് ലോകത്ത്‌ ഒരാള്‍ക്കും നിശ്ചയമില്ല!! ഏതായാലും കണ്ടവര്‍ എഴുതി വെച്ച കിത്താബിനെ ദൈവവചനം എന്ന് പറഞ്ഞു ചുമന്നു കൊണ്ട് നടക്കേണ്ട ഗതികേട്‌ ക്രിസ്തു വിശ്വാസികള്‍ക്കില്ല എന്ന കാര്യം ഞാന്‍ ആമുഖമായി ദാവാക്കാരെ ഒന്നോര്‍മ്മിപ്പിക്കുകയാണ്…

 

ഖുര്‍ആന്‍ ആരാണ് എഴുതിയതെന്ന് ഇവര്‍ക്കാര്‍ക്കും അറിയില്ലെന്ന് മാത്രമല്ല, അതില്‍ എഴുതി വെച്ചിരിക്കുന്നത് മുഴുവന്‍ മണ്ടത്തരങ്ങളാണ് താനും. ആ മണ്ടത്തരങ്ങള്‍ നമുക്ക്‌ ഓരോന്നോരോന്നായി പരിശോധിക്കാം:

 

സൂര്യന്‍ അസ്തമിക്കുന്നത് ചെളിവെള്ളത്തില്‍.

 

“അവര്‍ നിന്നോട്‌ ദുല്‍ഖര്‍നൈനിയെപ്പറ്റി ചോദിക്കുന്നു. നീ പറയുക: അദ്ദേഹത്തെപ്പറ്റിയുള്ള വിവരം ഞാന്‍ നിങ്ങള്‍ക്ക്‌ ഓതികേള്‍പിച്ച്‌ തരാം. തീര്‍ച്ചയായും നാം അദ്ദേഹത്തിന്‌ ഭൂമിയില്‍ സ്വാധീനം നല്‍കുകയും, എല്ലാകാര്യത്തിനുമുള്ള മാര്‍ഗം നാം അദ്ദേഹത്തിന്‌ സൌകര്യപ്പെടുത്തി കൊടുക്കുകയും ചെയ്തു. അങ്ങനെ അദ്ദേഹം ഒരു മാര്‍ഗം പിന്തുടര്‍ന്നു. അങ്ങനെ അദ്ദേഹം സൂര്യാസ്തമനസ്ഥാനത്തെത്തിയപ്പോള്‍ അത്‌ ചെളിവെള്ളമുള്ള ഒരു ജലാശയത്തില്‍ മറഞ്ഞ്‌ പോകുന്നതായി അദ്ദേഹം കണ്ടു. അതിന്‍റെ അടുത്ത്‌ ഒരു ജനവിഭാഗത്തെയും അദ്ദേഹം കണ്ടെത്തി. (അദ്ദേഹത്തോട്‌) നാം പറഞ്ഞു: ഹേ, ദുല്‍ഖര്‍നൈന്‍, ഒന്നുകില്‍ നിനക്ക്‌ ഇവരെ ശിക്ഷിക്കാം. അല്ലെങ്കില്‍ നിനക്ക്‌ അവരില്‍ നന്‍മയുണ്ടാക്കാം” (സൂറാ.18:83-36)

 

ഈ മണ്ടത്തരത്തിന് ബൈളാവിയുടെ വ്യാഖ്യാന ഗ്രന്ഥമായ ‘അന്‍വാറുത്തന്‍സീല്‍ വഅസ്റാറുത്തഅ് വീലി’ല്‍ ഇങ്ങനെ പറയുന്നു: ജൂതര്‍ മുഹമ്മദിനോട്‌ ദുല്‍ഖര്‍നൈനിയെക്കുറിച്ച് (മഹാനായ അലക്സാണ്ടര്‍) ചോദിച്ചു. അദ്ദേഹം പറഞ്ഞു, ‘അള്ളാ അദ്ദേഹത്തെ ഭൂമിയുടെ അധിപനാക്കി. ആയതിനാല്‍ അദ്ദേഹത്തിനു സൂര്യന്‍ അസ്തമിക്കുന്നിടത്തു എത്തിച്ചേരാന്‍ സാധിച്ചു. സൂര്യന്‍ ഒരു ചെളിപ്പൊയ്കയില്‍ അസ്തമിക്കുന്നതായി അദ്ദേഹം കണ്ടു. അതിനു ചുറ്റും വിഗ്രഹാരാധകരായ ഒരു ഒരു കൂട്ടം ജനങ്ങളേയും അദ്ദേഹം കണ്ടു! സൂര്യന്‍ ഉദിക്കുന്ന സ്ഥലത്തദ്ദേഹം നടന്നെത്തി. സൂര്യതാപത്തില്‍ നിന്നും രക്ഷ നേടാന്‍ സങ്കേതങ്ങളില്ലാത്ത ഒരു വിഭാഗം നഗ്നരായ ജനങ്ങളേയും അദ്ദേഹം അവിടെ കണ്ടു. പിന്നീട് സൂര്യന്‍ ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുന്നതിനിടയില്‍ വടക്കുഭാഗത്തുള്ള ഒരിടത്തെക്കദ്ദേഹം നടന്നു. ഇരുമ്പിന്‍റെയും പിച്ചളയുടേയും ഉരുക്കിയ മിശ്രിതം ഈ രണ്ടു പര്‍വ്വതങ്ങളിലും അദ്ദേഹം തൂകി. ഉയിര്‍ത്തെഴുന്നേല്‍പ്പിന്‍റെ നാളില്‍ ദൈവത്തിനു മാത്രം ചെന്നെത്തുവാന്‍ കഴിയുമാറ്‌ അങ്ങനെ ഒരതിര് അദ്ദേഹം അവിടെ പടുത്തിയര്‍ത്തി. ബൈളാവി ഇതും കൂടി കൂട്ടിച്ചേര്‍ക്കുന്നു. മുആവിയ ഇപ്രകാരം വായിക്കുന്നതായി ഇബ്നു അബ്ബാസ്‌ കേട്ടു: ‘ഐനിന്‍ഹാമിയ’ (ചൂടുറവ) എന്ന്. അദ്ദേഹം അയാളോട് പറഞ്ഞു: അത് ‘ഹമിഅ’(ചളിയുള്ള) എന്നാണെന്ന്. മുആവിയ കഅബ്അല്‍ ആഹ്ബാറിനോട് ചോദിച്ചു: “സൂര്യന്‍ അസ്തമിക്കുന്നത് അവിടെയാണെന്നാണ് നിങ്ങള്‍ കരുതുന്നത്?” അദ്ദേഹം പറഞ്ഞു: “വെള്ളത്തിലും ചെളിയിലും.”

 

ഞാന്‍ ബൈളാവിയുടെ വ്യാഖ്യാനം തന്നതിന് കാരണമുണ്ട്. ഭൂമി ഉരുണ്ടതാണെന്നും സൂര്യനല്ല, ഭൂമിയാണ് സൂര്യനെ പ്രദക്ഷിണം വെക്കുന്നത് എന്നും മനുഷ്യര്‍ മനസ്സിലാക്കുന്നതിനു മുന്‍പുള്ള കാലത്ത് ജീവിച്ചിരുന്ന ഇസ്ലാമിക പണ്ഡിതന്‍ ആണ് ബൈളാവി. അതുകൊണ്ടുതന്നെ ശാസ്ത്രീയ കണ്ടുപിടുത്തങ്ങള്‍ക്കനുസരിച്ചു ഖുര്‍ആന്‍ വ്യാഖ്യാനിക്കുന്ന ഇന്നത്തെ ആധുനിക ഖുര്‍ആന്‍ പണ്ഡിതരുടെ ദുര്‍വ്യാഖ്യാനമല്ല, മുഹമ്മദും സ്വഹാബിമാരും ആ ആയത്തില്‍ നിന്നും എന്ത് മനസ്സിലാക്കി എന്നുള്ളതിന്‍റെ അടിസ്ഥാനത്തിലുള്ള തികച്ചും സ്വാഭാവികമായ വ്യാഖ്യാനമായിരിക്കും ബൈളാവി നല്‍കുക എന്നുള്ളത് കൊണ്ടാണ്. മുഹമ്മദും സ്വഹാബിമാരും ആദ്യകാല ഖുര്‍ആന്‍ വ്യാഖ്യാതാക്കാളും ഈ ആയത്തിനെ മനസ്സിലാക്കിയിരുന്നത് എങ്ങനെയാണു എന്ന് മുകളില്‍ കണ്ടു. സൂര്യന്‍ ചെളിവെള്ളത്തില്‍ അസ്തമിക്കുകയും മറ്റൊരിടത്ത് ചെന്ന് ഉദിക്കുകയും ചെയ്യുന്നു എന്നാണ് അവര്‍ കരുതിയിരുന്നത്!!

 

ഇനി ഈ ദുല്‍ഖര്‍നൈനി ആരായിരുന്നു എന്നുള്ള കാര്യം കൂടി നോക്കാം. ബൈളാവി പറയുന്നത് അത് മഹാനായ അലക്സാണ്ടര്‍ ആണെന്നാണ്. അമാനി മൌലവിയുടെ തഫ്സീറില്‍ പറഞ്ഞിരിക്കുന്നത് നോക്കാം:

 

“ഖുര്‍ആന്‍ വ്യാഖ്യാതാക്കളിലും ചരിത്രകാരന്മാരിലും ഒരു വിഭാഗക്കാര്‍ അഭിപ്രായപ്പെടുന്നത് ഇദ്ദേഹം, റോമക്കാരനായ ഫിലിപ്പ് മകന്‍ അലക്സാണ്ടര്‍ രാജാവാകുന്നു എന്നാണ്. ഇദ്ദേഹം മഖ്ദൂനിയായിലെ (മാസിഡോണിയ) രാജാവായിരുന്നു. ക്രിസ്തുവിനു 330 കൊല്ലം മുമ്പാണ് ഇദ്ദേഹത്തിന്‍റെ കാലം. പേര്‍ഷ്യയിലെ രാജാവായ ഡേരിയൂസിനെ-അഥവാ ദാര്യാവേശിനെ- അദ്ദേഹം തോല്‍പ്പിച്ച് രാജ്യം കൈക്കലാക്കി. ഇന്ത്യയിലും മറ്റു പല രാജ്യങ്ങളിലും അദ്ദേഹം ആക്രമണം നടത്തിയിരുന്നു. പിന്നീട് അദ്ദേഹം ഈജിപ്തില്‍ ചെന്ന് ഭരണം ഉറപ്പിച്ചു. അവിടെ, അദ്ദേഹത്തിന്‍റെ പേരില്‍ അറിയപ്പെടുന്ന അലക്സാണ്ട്രിയ പട്ടണം സ്ഥാപിച്ചു. ചുരുക്കിപ്പറഞ്ഞാല്‍ അന്ന് അറിയപ്പെട്ടിരുന്ന ഭൂവിഭാഗം മിക്കവാറും ജയിച്ചു അധീനപ്പെടുത്തിയ ഒരു രാജാവായിരുന്നു, അലക്സാണ്ടര്‍.

 

പുരാതന അറബി ഗോത്രമായ ഹിംയര്‍ വര്‍ഗ്ഗത്തില്‍പ്പെട്ട ഇഫ്‌രീഖശ്‌ മകന്‍ അബൂകര്‍ബൂ എന്ന രാജാവാണ്, ദുല്‍ഖര്‍നൈനി എന്ന അഭിപ്രായക്കാരും ഉണ്ട്. ഇദ്ദേഹം മദ്ധ്യധരണ്യാഴി പ്രദേശങ്ങളില്‍ പട എടുക്കുകയും തുനീസ്യാ, മൊറോക്കോ മുതലായ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ സഞ്ചരിക്കുകയും, ആഫ്രിഖീയ പട്ടണം സ്ഥാപിക്കുകയും ചെയ്തു. ക്രമേണ ആഫ്രിക്ക വന്‍കര മുഴുവന്‍ ഈ പേരില്‍ അറിയപ്പെടുകയുണ്ടായി. ഹിംയര്‍ രാജാക്കളുടെ വാഴ്ചക്കാലം ക്രിസ്തുവിനു മുമ്പ് 115 മുതല്‍ ക്രിസ്താബ്ദം 552 വരെ നീണ്ടു നിന്നു. തുബ്ബഉ് എന്ന പേരിലാണ് ഈ രാജവംശം അറിയപ്പെടുന്നത്.

 

മീദിയാ (മേദ്യാ) യും, പേര്‍ഷ്യയും കൂട്ടിച്ചേര്‍ത്തു ഭരിച്ച ഒരു പേര്‍ഷ്യന്‍ രാജാവാണ് ദുല്‍ഖര്‍നൈനി എന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു. ബൈബിളില്‍ ദാനിയേല്‍ പുസ്തകം എട്ടാം അദ്ധ്യായത്തില്‍, ഇത് സംബന്ധിച്ച് ദാനിയേലിനുണ്ടായ ഒരു ദര്‍ശനവും അതിന്‍റെ വ്യാഖ്യാനവും കാണാം. അതില്‍ ഇങ്ങനെ പറയുന്നു: “ഞാന്‍ ഊലായി നദീതീരത്തു നിലക്കുന്നതായി ദര്‍ശനത്തില്‍ കണ്ടു. ഞാന്‍ തലപൊക്കിയപ്പോള്‍, രണ്ടു കൊമ്പുള്ള ഒരു ആട്ടുകൊറ്റന്‍ നദീതീരത്തു നിലക്കുന്നതു കണ്ടു; ആ കൊമ്പുകള്‍ നീണ്ടവയായിരുന്നു; ഒന്നു മറ്റേതിനെക്കാള്‍ അധികം നീണ്ടതു; അധികം നീണ്ടതു ഒടുക്കം മുളെച്ചുവന്നതായിരുന്നു. ആ ആട്ടുകൊറ്റന്‍ പടിഞ്ഞാറോട്ടും വടക്കോട്ടും തെക്കോട്ടും ഇടിക്കുന്നതു ഞാന്‍ കണ്ടു; ഒരു മൃഗത്തിന്നും അതിന്‍റെ മുമ്പാകെ നില്പാന്‍ കഴിഞ്ഞില്ല” (ദാനിയേല്‍ 8:1-4). പ്രസ്തുത ദര്‍ശനത്തിന്‍റെ വ്യാഖ്യാനത്തില്‍ അതേ പുസ്തകം പറയുന്നു: ‘രണ്ടു കൊമ്പുള്ളതായി നീ കണ്ട ആട്ടുകൊറ്റന്‍ പാര്‍സി രാജാക്കന്മാരെ കുറിക്കുന്നു…’ (8:21). ഈ ദര്‍ശനത്തില്‍ ഉദ്ദേശിക്കപ്പെട്ടത് സൈറസ്സ് രാജാവാണെന്ന് കരുതപ്പെടുന്നു. ആധുനിക ചരിത്രകാരന്മാരില്‍ ചിലര്‍ ഈ അഭിപ്രായത്തിന് പ്രാധാന്യം നല്‍കുന്നു. ഇത് സൈറസ്സാകാന്‍ തരമില്ലെന്നും, ഡേരിയസ്സ് (ദാര്യാവേശ്) ഒന്നാമാനായിരിക്കണമെന്നും വേറെ ചിലര്‍ക്ക് അഭിപ്രായമുണ്ട്. (അമാനി മൌലവി, വിശുദ്ധ ഖുര്‍ആന്‍ വിവരണം, വാല്യം 3, പേജ് 1900).

 

ചുരുക്കത്തില്‍ ഖുര്‍ആനില്‍ പേര്‍ പറയപ്പെട്ട ഈ ദുല്‍ഖര്‍നൈനി ആരാണെന്ന് ഇസ്ലാമിക പണ്ഡിതന്മാര്‍ക്ക് തന്നെ യാതൊരു അറിവുമില്ല. ഇദ്ദേഹം കുറഞ്ഞ പുള്ളിയൊന്നുമല്ല, മുഹമ്മദിനേക്കാള്‍ കൂടിയ നബിയാണ്! കാരണം അള്ളാ ഒരിക്കലും മുഹമ്മദിനോട്‌ നേരിട്ട് സംസാരിച്ചിട്ടില്ല. എന്നാല്‍ ദുല്‍ഖര്‍നൈനിയോട് അള്ളാ നേരിട്ട് സംസാരിച്ചിട്ടുണ്ട് (സൂറാ.18:86). സൂര്യന്‍ അസ്തമിക്കുകയും ഉദിക്കുകയും ചെയ്യുന്ന സ്ഥലങ്ങള്‍ കാണാനുള്ള ഭാഗ്യവും ഈ പുള്ളിക്ക് കിട്ടിയിട്ടുണ്ട്. ഉയിര്‍ത്തെഴുന്നേല്‍പ്പിന്‍റെ നാളില്‍ ദൈവത്തിനു മാത്രം ചെന്നെത്തുവാന്‍ കഴിയുന്ന ഒരതിര് പടുത്തിയര്‍ത്തിയിട്ടുള്ള ആളാണ്‌. അങ്ങനെയുള്ള ദുല്‍ഖര്‍നൈനി ആരാണെന്ന് മാത്രം ഇസ്ലാമിക പണ്ഡിതര്‍ക്കറിഞ്ഞുകൂടാ!!! ഇത് മഹാ കഷ്ടം തന്നെയാണ്. ബല്യ പ്രവാചകനാണ് എന്ന് പറഞ്ഞിട്ട് എന്ത് കാര്യം, ഖുര്‍ആന്‍ എഴുതിയ ആള്‍ക്കാരെപ്പോലെത്തന്നെ അഡ്രസ്സ് ഇല്ലാത്ത ആളായിപ്പോയി ഈ ദുല്‍ഖര്‍നൈനി.

 

ഖുര്‍ആന്‍ വളരെ ലളിതമാണ്, സുവ്യക്തമാണ്, ഖണ്ഡിതമാണ് എന്നൊക്കെ നാഴികക്ക് നാല്പതു വട്ടം പറയുന്ന ഇവിടെയുള്ള ദാവാക്കാരോട് ഒരു വെല്ലുവിളി:

 

ആരാണ് ഈ ദുല്‍ഖര്‍നൈനി എന്ന് ആരോ എഴുതിയ ഖുര്‍ആനും ഹദീസുകളും വെച്ചുകൊണ്ട് ഒന്ന് സ്ഥാപിക്കാന്‍ കഴിയുമോ? സൂര്യന്‍ താണുപോയതായി ദുല്‍ഖര്‍നൈനി കണ്ട ആ ചെളിക്കുണ്ട് എവിടെയാണ് ഉള്ളതെന്ന് ആരോ എഴുതിയ ഖുര്‍ആനും ഹദീസും വെച്ചുകൊണ്ട് കാണിച്ചു തരാമോ? സൂര്യതാപത്തില്‍ നിന്നും രക്ഷ നേടാന്‍ സങ്കേതങ്ങളില്ലാത്ത ഒരു വിഭാഗം നഗ്നരായ ജനങ്ങളുള്ള, സൂര്യന്‍ ഉദിക്കുന്ന നാട് ഏതാണെന്ന് ആരോ എഴുതിയ ഖുര്‍ആനും ഹദീസും വെച്ചുകൊണ്ട് കാണിച്ചു തരാമോ? ദുല്‍ഖര്‍നൈനി ഇരുമ്പിന്‍റെയും പിച്ചളയുടേയും ഉരുക്കിയ മിശ്രിതം ഒഴിച്ച രണ്ടു പര്‍വ്വതങ്ങള്‍ സ്ഥിതി ചെയ്യുന്നത് ഏതു രാജ്യത്താണെന്ന് ആരോ എഴുതിയ ഖുര്‍ആനും ഹദീസുകളും വെച്ച് കാണിച്ചു തരാമോ? ദുല്‍ഖൈര്‍നൈനി ഉണ്ടാക്കിയ, ഉയിര്‍ത്തെഴുന്നേല്‍പ്പിന്‍റെ നാളില്‍ ദൈവത്തിനു മാത്രം ചെന്നെത്തുവാന്‍ കഴിയുന്ന ആ അതിര് എവിടെയാണെന്ന് ആരോ എഴുതിയ ഖുര്‍ആനും ഹദീസുകളും വെച്ച് കാണിച്ചു തരാമോ? അതിനു കഴിഞ്ഞില്ലെങ്കില്‍ ഇനി ആരോ എഴുതിയ “ഖുര്‍ആന്‍ സുവ്യക്തമായ ഗ്രന്ഥമാണ്” എന്നും പറഞ്ഞു ഒരു ദാവാക്കാരനും  ഈ വഴി വന്നേക്കരുത്… (തുടരും)

]]>
https://sathyamargam.org/2016/06/%e0%b4%86%e0%b4%b0%e0%b5%8b-%e0%b4%8e%e0%b4%b4%e0%b5%81%e0%b4%a4%e0%b4%bf%e0%b4%af-%e0%b4%ae%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%86%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4/feed/ 0
മുസ്ലീങ്ങളെ ശിര്‍ക്ക്‌ ചെയ്യാന്‍ പ്രേരിപ്പിക്കുന്ന ഖുര്‍ആന്‍!! https://sathyamargam.org/2015/05/%e0%b4%ae%e0%b5%81%e0%b4%b8%e0%b5%8d%e0%b4%b2%e0%b5%80%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%86-%e0%b4%b6%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d%e2%80%8c-%e0%b4%9a/ https://sathyamargam.org/2015/05/%e0%b4%ae%e0%b5%81%e0%b4%b8%e0%b5%8d%e0%b4%b2%e0%b5%80%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%86-%e0%b4%b6%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d%e2%80%8c-%e0%b4%9a/#comments Fri, 29 May 2015 09:03:17 +0000 http://www.sathyamargam.org/?p=1094

 

ഇസ്ലാമിക വിശ്വാസമനുസരിച്ച് ക്ഷമിക്കപ്പെടാത്ത പാപമാണ് ശിര്‍ക്ക്‌ എന്നുള്ളത്. അല്ലാഹുവിന് പങ്കാളിയെ ചേര്‍ക്കലാണത്. അതായത് ഏകനായ അല്ലാഹുവിനോടൊപ്പം വേറെ ഏതെങ്കിലും വ്യക്തിയെയോ വസ്തുക്കളെയോ ചേര്‍ത്തുപറയുന്നതാണ് ശിര്‍ക്ക്‌. അല്ലാഹുവിനു പങ്കാളിയെ വെക്കുന്നത് ഏറ്റവും വലിയ പാപമാണ് എന്ന് നാഴികയ്ക്ക് നാല്പതു വട്ടം ഉച്ചത്തില്‍ ഒച്ചവെക്കുന്ന മുസ്ലീങ്ങള്‍ പക്ഷേ മനസ്സിലാക്കാത്ത ഒരു കാര്യമുണ്ട്, തങ്ങള്‍ വിശ്വസിക്കുന്ന ഗ്രന്ഥമായ ഖുര്‍ആന്‍ അല്ലാഹുവിനോട് മറ്റൊരാളെ പങ്കു ചേര്‍ക്കുന്നുണ്ട് എന്നുള്ളത്. താഴെയുള്ള ചില ആയത്തുകള്‍ നമുക്കൊന്ന് പരിശോധിച്ച് നോക്കാം:

 

1. “അവരുടെ അടുക്കലേക്ക്‌ ( യുദ്ധം കഴിഞ്ഞ്‌ ) നിങ്ങള്‍ മടങ്ങിയെത്തിയാല്‍ അവര്‍ നിങ്ങളോട്‌ ഒഴികഴിവ്‌ പറയുന്നതാണ്‌. പറയുക: നിങ്ങള്‍ ഒഴികഴിവൊന്നും പറയേണ്ട. നിങ്ങളെ ഞങ്ങള്‍ വിശ്വസിക്കുകയേ ഇല്ല. ( കാരണം ) നിങ്ങളുടെ ചില വര്‍ത്തമാനങ്ങള്‍ അല്ലാഹു ഞങ്ങള്‍ക്ക്‌ അറിയിച്ച്‌ തന്നിട്ടുണ്ട്‌. നിങ്ങളുടെ പ്രവര്‍ത്തനം അല്ലാഹുവും അവന്‍റെ ദൂതനും കാണുന്നതുമാണ്‌. പിന്നീട്‌ അദൃശ്യവും ദൃശ്യവും അറിയുന്നവന്‍റെ അടുത്തേക്ക്‌ നിങ്ങള്‍ മടക്കപ്പെടുന്നതാണ്‌. നിങ്ങള്‍ പ്രവര്‍ത്തിച്ച്‌ കൊണ്ടിരുന്നതിനെപ്പറ്റി അപ്പോള്‍ അവന്‍ നിങ്ങള്‍ക്ക്‌ വിവരം നല്‍കുന്നതാണ്‌.” (സൂറാ.9:94)

““““നിങ്ങളുടെ പ്രവര്‍ത്തനം അല്ലാഹുവും അവന്‍റെ ദൂതനും കാണുന്നതുമാണ്‌””” രണ്ടു പേരും സര്‍വ്വജ്ഞാനികള്‍

 

2. “നിങ്ങളെ തൃപ്തിപ്പെടുത്താന്‍ വേണ്ടി നിങ്ങളോടവര്‍ അല്ലാഹുവിന്‍റെ പേരില്‍ സത്യം ചെയ്ത്‌ സംസാരിക്കുന്നു. എന്നാല്‍ അവര്‍ സത്യവിശ്വാസികളാണെങ്കില്‍ അവര്‍ തൃപ്തിപ്പെടുത്തുവാന്‍ ഏറ്റവും അവകാശപ്പെട്ടവര്‍ അല്ലാഹുവും അവന്‍റെ ദൂതനുമാണ്‌.” (സൂറാ.9:62)

അല്ലാഹുവിനേയും അവന്‍റെ ദൂതനേയും തൃപ്തിപ്പെടുത്തണം! രണ്ടു പേരും തുല്യര്‍…

 

3. “വല്ലവനും അല്ലാഹുവോടും അവന്‍റെ ദൂതനോടും എതിര്‍ത്ത്‌ നില്‍ക്കുന്ന പക്ഷം അവന്ന്‌ നരകാഗ്നിയാണുണ്ടായിരിക്കുക എന്നും, അവനതില്‍ നിത്യവാസിയായിരിക്കുമെന്നും അവര്‍ മനസ്സിലാക്കിയിട്ടില്ലേ? അതാണ്‌ വമ്പിച്ച അപമാനം” (സൂറാ.9:63)

അല്ലാഹുവിനേയും അവന്‍റെ ദൂതനേയും എതിര്‍ക്കുന്നവര്‍ക്ക്‌ നരകാഗ്നി പ്രതിഫലം. രണ്ടു പേരും ദൈവങ്ങള്‍ ആണോ എന്നൊരാള്‍ സംശയിച്ചാല്‍ അയാളെ കുറ്റം പറയാനാകില്ല.

 

4. “സത്യവിശ്വാസികളും സത്യവിശ്വാസിനികളും അന്യോന്യം മിത്രങ്ങളാകുന്നു. അവര്‍ സദാചാരം കല്‍പിക്കുകയും, ദുരാചാരത്തില്‍ നിന്ന്‌ വിലക്കുകയും, നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും, സകാത്ത്‌ നല്‍കുകയും, അല്ലാഹുവെയും അവന്‍റെ ദൂതനെയും അനുസരിക്കുകയും ചെയ്യുന്നു. അത്തരക്കാരോട്‌ അല്ലാഹു കരുണ കാണിക്കുന്നതാണ്‌. തീര്‍ച്ചയായും അല്ലാഹു പ്രതാപിയും യുക്തിമാനുമാണ്‌” (സൂറാ.9:71)

“““അവര്‍ സദാചാരം കല്‍പിക്കുകയും, ദുരാചാരത്തില്‍ നിന്ന്‌ വിലക്കുകയും, നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും, സകാത്ത്‌ നല്‍കുകയും, അല്ലാഹുവെയും അവന്‍റെ ദൂതനെയും അനുസരിക്കുകയും ചെയ്യുന്നു”””” രണ്ടു പേരും തുല്യര്‍

 

5. “സത്യവിശ്വാസികള്‍ സംഘടിതകക്ഷികളെ കണ്ടപ്പോള്‍ ഇപ്രകാരം പറഞ്ഞു: ഇത്‌ അല്ലാഹുവും അവന്‍റെ ദൂതനും ഞങ്ങളോട്‌ വാഗ്ദാനം ചെയ്തിട്ടുള്ളതാകുന്നു. അല്ലാഹുവും അവന്‍റെ ദൂതനും സത്യമാണ്‌ പറഞ്ഞിട്ടുള്ളത്‌. അതവര്‍ക്ക്‌ വിശ്വാസവും അര്‍പ്പണവും വര്‍ദ്ധിപ്പിക്കുക മാത്രമേ ചെയ്തുള്ളൂ.” (സൂറാ.33:22)

രണ്ടു പേരും സമന്മാര്‍

 

6. “അല്ലാഹുവെയും അവന്‍റെ ദൂതനെയും പരലോകഭവനത്തെയുമാണ്‌ നിങ്ങള്‍ ഉദ്ദേശിക്കുന്നതെങ്കില്‍ നിങ്ങളുടെ കൂട്ടത്തില്‍ സദ്‌വൃത്തകളായിട്ടുള്ളവര്‍ക്ക്‌ അല്ലാഹു മഹത്തായ പ്രതിഫലം ഒരുക്കിവെച്ചിട്ടുണ്ട്‌.” (സൂറാ.33:29)

ഇവര്‍ തുല്യരല്ല എന്ന് ആരെങ്കിലും പറയുമോ?

 

7. “നിങ്ങളില്‍ ആരെങ്കിലും അല്ലാഹുവോടും അവന്‍റെ ദൂതനോടും താഴ്മകാണിക്കുകയും സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പക്ഷം അവള്‍ക്ക്‌ അവളുടെ പ്രതിഫലം രണ്ടുമടങ്ങായി നാം നല്‍കുന്നതാണ്‌. അവള്‍ക്ക്‌ വേണ്ടി നാം മാന്യമായ ഉപജീവനം ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു” (സൂറാ.33:31)

അല്ലാഹുവിനോടും മുഹമ്മദിനോടും താഴ്മ കാണിക്കണം എന്ന് പറയുമ്പോള്‍ രണ്ടു പേരും സമന്മാര്‍ ആണെന്നാണ്‌ ചിന്തിക്കുന്നവര്‍ക്ക് മനസ്സിലാകുക.

 

8. “നിങ്ങള്‍ നിങ്ങളുടെ വീടുകളില്‍ അടങ്ങിക്കഴിയുകയും ചെയ്യുക. പഴയ അജ്ഞാനകാലത്തെ സൌന്ദര്യപ്രകടനം പോലുള്ള സൌന്ദര്യപ്രകടനം നിങ്ങള്‍ നടത്തരുത്‌. നിങ്ങള്‍ നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും, സകാത്ത്‌ നല്‍കുകയും അല്ലാഹുവെയും അവന്‍റെ ദൂതനെയും അനുസരിക്കുകയും ചെയ്യുക. ( പ്രവാചകന്‍റെ ) വീട്ടുകാരേ! നിങ്ങളില്‍ നിന്ന്‌ മാലിന്യം നീക്കികളയുവാനും, നിങ്ങളെ ശരിയായി ശുദ്ധീകരിക്കുവാനും മാത്രമാണ്‌ അല്ലാഹു ഉദ്ദേശിക്കുന്നത്‌” (സൂറാ.33:33)

“““അല്ലാഹുവെയും അവന്‍റെ ദൂതനെയും അനുസരിക്കുക””” രണ്ട് ദൈവങ്ങള്‍!!!

 

9. “അല്ലാഹുവും അവന്‍റെ റസൂലും ഒരു കാര്യത്തില്‍ തീരുമാനമെടുത്ത്‌ കഴിഞ്ഞാല്‍ സത്യവിശ്വാസിയായ ഒരു പുരുഷന്നാകട്ടെ, സ്ത്രീക്കാകട്ടെ തങ്ങളുടെ കാര്യത്തെ സംബന്ധിച്ച്‌ സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല.” (സൂറാ.33:36a)

രണ്ട് തുല്യ വിധികര്‍ത്താക്കള്‍

 

10. “വല്ലവനും അല്ലാഹുവെയും അവന്‍റെ ദൂതനെയും ധിക്കരിക്കുന്ന പക്ഷം അവന്‍ വ്യക്തമായ നിലയില്‍ വഴിപിഴച്ചു പോയിരിക്കുന്നു.” (സൂറാ.33:36b)

രണ്ട് പേരെയും ഒരു പോലെ ഭയപ്പെടണം!!

 

11. “അല്ലാഹുവെയും അവന്‍റെ റസൂലിനെയും ദ്രോഹിക്കുന്നവരാരോ അവരെ ഇഹത്തിലും പരത്തിലും അല്ലാഹു ശപിച്ചിരിക്കുന്നു. അവര്‍ക്കുവേണ്ടി അപമാനകരമായ ശിക്ഷ അവന്‍ ഒരുക്കിവെച്ചിട്ടുമുണ്ട്‌” (സൂറാ.33:57)

ഇവരെങ്ങനെ തുല്യപങ്കാളികളല്ലാതാകും?

 

12. “അവരുടെ മുഖങ്ങള്‍ നരകത്തില്‍ കീഴ്മേല്‍ മറിക്കപ്പെടുന്ന ദിവസം. അവര്‍ പറയും: ഞങ്ങള്‍ അല്ലാഹുവെയും റസൂലിനെയും അനുസരിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ!” (സൂറാ.33:66)

ഇവരെങ്ങനെ തുല്യരല്ലാത്തവരാകും?

 

13. “അല്ലാഹുവെയും അവന്‍റെ ദൂതനെയും ആര്‍ അനുസരിക്കുന്നുവോ അവന്‍ മഹത്തായ വിജയം നേടിയിരിക്കുന്നു” (സൂറാ.33:71b)

ഇവര്‍ തുല്യരല്ലെങ്കില്‍ പിന്നെ വേറെ ആരാണ് തുല്യര്‍?

 

അല്ലാഹു ഏകനാണ് എന്ന് ഖുര്‍ആനില്‍ മലക്ക് വാചകമടിക്കുന്നുണ്ടെങ്കിലും നമുക്ക്‌ കാണാന്‍ കഴിയുന്നത്, ഒറ്റയ്ക്ക് നില്‍ക്കാന്‍ കെല്‍പ്പില്ലാത്ത ഒരു അല്ലാഹുവിനെയാണ്. ‘തന്‍റെ പ്രവാചകനോടൊപ്പം നിന്നില്ലെങ്കില്‍ തന്‍റെ ശക്തിയെല്ലാം നഷ്ടപ്പെട്ടു പോകുമോ എന്ന് അല്ലാഹു ഭയപ്പെടുന്നത് പോലെയുണ്ട്, മുകളിലെ ആയത്തുകള്‍’ എന്നൊരാള്‍ ചിന്തിച്ചാല്‍ അതില്‍ തെറ്റ് പറയാന്‍ കഴിയുമോ? ഏതായാലും അല്ലാഹുവിനോട് പങ്കു ചേര്‍ക്കുന്നത് ക്ഷമിക്കപ്പെടാത്ത പാപമാണ് എന്ന് പറയുന്ന മുസ്ലീങ്ങള്‍ ഇനിയെങ്കിലും ഈ ആയത്തുകള്‍ വായിച്ചു മനസ്സിലാക്കുകയും തങ്ങളുടെ നിലപാടുകള്‍ തിരുത്തുകയും ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു…

]]>
https://sathyamargam.org/2015/05/%e0%b4%ae%e0%b5%81%e0%b4%b8%e0%b5%8d%e0%b4%b2%e0%b5%80%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%86-%e0%b4%b6%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d%e2%80%8c-%e0%b4%9a/feed/ 4
ബൈബിളിലെ ചരിത്ര പുരുഷന്മാരും ഖുര്‍ആനിലെ കഥാപാത്രങ്ങളും, ഒരു താരതമ്യ പഠനം. (ഭാഗം-1) https://sathyamargam.org/2015/01/%e0%b4%ac%e0%b5%88%e0%b4%ac%e0%b4%bf%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%9a%e0%b4%b0%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b0-%e0%b4%aa%e0%b5%81%e0%b4%b0%e0%b5%81%e0%b4%b7%e0%b4%a8%e0%b5%8d%e0%b4%ae/ https://sathyamargam.org/2015/01/%e0%b4%ac%e0%b5%88%e0%b4%ac%e0%b4%bf%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%9a%e0%b4%b0%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b0-%e0%b4%aa%e0%b5%81%e0%b4%b0%e0%b5%81%e0%b4%b7%e0%b4%a8%e0%b5%8d%e0%b4%ae/#comments Thu, 29 Jan 2015 09:23:42 +0000 http://www.sathyamargam.org/?p=1014 ബൈബിളിലെ പ്രവാചകന്മാരും ഖുര്‍ആനിലെ കഥാപാത്രങ്ങളും, ഒരു താരതമ്യ പഠനം. (ഭാഗം-1)

അനില്‍കുമാര്‍ വി. അയ്യപ്പന്‍

 

ഖുര്‍ആനില്‍ പറയുന്നതെല്ലാം ചരിത്രപരമായി കൃത്യതയുള്ളതാണെന്നും ഖുര്‍ആന്‍ ആണ് എല്ലാ സത്യവും വെളിപ്പെടുത്തുന്നത് എന്നുമാണല്ലോ ദാവാക്കാര്‍ എപ്പോഴും പറയാറുള്ളത്. വാസ്തവത്തില്‍ ചരിത്രപരമായ ഒരു കൃത്യതയും പുലര്‍ത്താത്ത ഗ്രന്ഥമാണ് ഖുര്‍ആന്‍. മുഹമ്മദ്‌ ഒഴികെയുള്ള ഖുര്‍ആനിലെ കഥാപാത്രങ്ങള്‍ ആരും തന്നെ ചരിത്രത്തില്‍ ജീവിച്ചിരുന്നവരല്ല. ബൈബിളിലെ പ്രവാചകന്മാരുടെ പെരുകളോട് സാമ്യം ഉള്ള ചില കഥാപാത്രങ്ങളെ ഖുര്‍ആനില്‍ കാണാം. എന്നാല്‍ ആ കഥാപാത്രങ്ങള്‍ ഒന്നും ബൈബിളില്‍ ഉള്ളവരല്ല. ഈ വിഷയത്തെക്കുറിച്ച് ഒരു ലേഖന പരമ്പര ആരംഭിക്കുകയാണ്. ഒന്നാം ഭാഗത്തില്‍ നമ്മള്‍ പരിശോധിക്കാന്‍ പോകുന്നത് മുസ്ലീങ്ങളുടെ മൂസാനബി എന്ന കഥാപാത്രത്തെക്കുറിച്ചുള്ള വിവരങ്ങളാണ്. ദാവാക്കാര്‍ പറയുന്നത് ബൈബിളില്‍ ഉള്ള മോശയാണ് ഖുര്‍ആനില്‍ ഉള്ള മൂസാ നബി എന്നാണ്. എന്നാല്‍ ഈ അവകാശവാദത്തിന് പുല്ലിന്‍റെ വില പോലും കല്പിക്കാന്‍ സാധിക്കുകയില്ല. മോശ യഹോവയുടെ പ്രവാചകന്‍ ആണ്, എന്നാല്‍ മൂസാനബി യഹോവ എന്ന പേര് പോലും കേട്ടതായി ഖുര്‍ആനിലോ ഹദീസുകളിലോ ഇല്ല. മോശ മിസ്രയീമില്‍ ചെയ്തത് പത്ത് അടയാളങ്ങള്‍ ആണ് എന്ന് ബൈബിള്‍ പറയുമ്പോള്‍ മൂസാ നബി ചെയ്തത് ഒമ്പത് അടയാളങ്ങള്‍ ആണെന്ന് ഖുര്‍ആന്‍ പറയുന്നു. മോശ ഭൂതലത്തിലുള്ള സകല മനുഷ്യരിലും വെച്ച് അതിസൌമ്യനായിരുന്നു എന്ന് ബൈബിള്‍ പറയുമ്പോള്‍ ഹദീസില്‍ കാണുന്നത് അസാമാന്യ കോപമുള്ള മൂസാനബിയെ ആണ്. ഇങ്ങനെ ഒട്ടനവധി വൈരുദ്ധ്യങ്ങള്‍ ഈ രണ്ട് പേര്‍ക്കും തമ്മില്‍ കാണാന്‍ കഴിയും. നമുക്കതൊന്നു പരിശോധിച്ച് നോക്കാം:

 

1. യിസ്രായേല്‍ ജാതിയില്‍ ലേവ്യാഗോത്രത്തില്‍ കെഹാത്യകുലത്തില്‍ അമ്രാം എന്ന വ്യക്തിയുടെ മകനായിട്ടാണ് മോശ ജനിച്ചത്‌ (പുറ.6:16-20).

മൂസ ഏതു ഗോത്രത്തില്‍ ഏതു കുലത്തില്‍ ആരുടെ മകനായിട്ടാണ് ജനിച്ചത്‌ എന്ന് അറിയാവുന്ന ഏതെങ്കിലും മുസ്ലീങ്ങള്‍ ഉണ്ടോ? ഒരാളുമില്ല!!

 

2. മോശെയെ ദത്തെടുത്തത് ഫറവോന്‍റെ പുത്രിയാണ് എന്ന് ബൈബിള്‍ പറയുന്നു:

“അവനെ പിന്നെ ഒളിച്ചു വെപ്പാന്‍ കഴിയാതെ ആയപ്പോള്‍ അവള്‍ ഒരു ഞാങ്ങണപ്പെട്ടകം വാങ്ങി, അതിന്നു പശയും കീലും തേച്ചു, പൈതലിനെ അതില്‍ കിടത്തി, നദിയുടെ അരികില്‍ ഞാങ്ങണയുടെ ഇടയില്‍ വെച്ചു. അവന്നു എന്തു ഭവിക്കുമെന്നു അറിവാന്‍ അവന്‍റെ പെങ്ങള്‍ ദൂരത്തു നിന്നു. അപ്പോള്‍ ഫറവോന്‍റെ പുത്രി നദിയില്‍ കുളിപ്പാന്‍ വന്നു; അവളുടെ ദാസിമാര്‍ നദീതീരത്തുകൂടി നടന്നു; അവള്‍ ഞാങ്ങണയുടെ ഇടയില്‍ പെട്ടകം കണ്ടപ്പോള്‍ അതിനെ എടുത്തു കൊണ്ടുവരുവാന്‍ ദാസിയെ അയച്ചു. അവള്‍ അതു തുറന്നാറെ പൈതലിനെ കണ്ടു. കുട്ടി ഇതാ, കരയുന്നു. അവള്‍ക്കു അതിനോടു അലിവു തോന്നി ഇതു എബ്രായരുടെ പൈതങ്ങളില്‍ ഒന്നു എന്നു പറഞ്ഞു. അവന്‍റെ പെങ്ങള്‍ ഫറവോന്‍റെ പുത്രിയോടു: ഈ പൈതലിന്നു മുലകൊടുക്കേണ്ടതിന്നു ഒരു എബ്രായ സ്ത്രീയെ ഞാന്‍ ചെന്നു വിളിച്ചു കൊണ്ടുവരേണമോ എന്നു ചോദിച്ചു. ഫറവോന്‍റെ പുത്രി അവളോടു: ചെന്നു കൊണ്ടു വരിക എന്നു പറഞ്ഞു. കന്യക ചെന്നു പൈതലിന്‍റെ അമ്മയെ വിളിച്ചുകൊണ്ടുവന്നു. ഫറവോന്‍റെ പുത്രി അവളോടു: നീ ഈ പൈതലിനെ കൊണ്ടുപോയി മുലകൊടുത്തു വളര്‍ത്തേണം; ഞാന്‍ നിനക്കു ശമ്പളം തരാം എന്നു പറഞ്ഞു. സ്ത്രി പൈതലിനെ എടുത്തു കൊണ്ടുപോയി മുലകൊടുത്തു വളര്‍ത്തി. പൈതല്‍ വളര്‍ന്നശേഷം അവള്‍ അവനെ ഫറവോന്‍റെ പുത്രിയുടെ അടുക്കല്‍ കൊണ്ടു പോയി, അവന്‍ അവള്‍ക്കു മകനായി. ഞാന്‍ അവനെ വെള്ളത്തില്‍ നിന്നു വലിച്ചെടുത്തു എന്നു പറഞ്ഞു അവള്‍ അവന്നു മോശെ എന്നു പേരിട്ടു” (പുറ.2:3-10)

 

എന്നാല്‍ മൂസാനബിയെ ദത്തെടുക്കുന്നത് ഫിര്‍ഔന്‍റെ ഭാര്യയാണ്:

“എന്നിട്ട്‌ ഫിര്‍ഔന്‍റെ ആളുകള്‍ അവനെ (നദിയില്‍ നിന്ന്‌) കണ്ടെടുത്തു. അവന്‍ അവരുടെ ശത്രുവും ദുഃഖഹേതുവും ആയിരിക്കാന്‍ വേണ്ടി. തീര്‍ച്ചയായും ഫിര്‍ഔനും ഹാമാനും അവരുടെ സൈന്യങ്ങളും അബദ്ധം പറ്റിയവരായിരുന്നു. ഫിര്‍ഔന്‍റെ ഭാര്യ പറഞ്ഞു: എനിക്കും അങ്ങേക്കും കണ്ണിന്‌ കുളിര്‍മയത്രെ (ഈ കുട്ടി.) അതിനാല്‍ ഇവനെ നിങ്ങള്‍ കൊല്ലരുത്‌. ഇവന്‍ നമുക്ക്‌ ഉപകരിച്ചേക്കാം. അല്ലെങ്കില്‍ ഇവനെ നമുക്ക്‌ ഒരു മകനായി സ്വീകരിക്കാം. അവര്‍ യാഥാര്‍ത്ഥ്യം ഗ്രഹിച്ചിരുന്നില്ല” (സൂറാ.കഥാകഥനം,28:9,10)

 

3. മോശെ മിസ്രയീമ്യരുടെ സകല ജ്ഞാനവും അഭ്യസിച്ചിരുന്നു എന്നാണ് ബൈബിള്‍ പറയുന്നത് (അപ്പൊ.പ്രവൃ.7:22).

എന്നാല്‍ മൂസാനബിക്ക് എഴുതാനും വായിക്കാനും അറിയുമായിരുന്നോ എന്നുപോലും ഖുര്‍ആനില്‍ കാണുന്നില്ല.

 

4. മോശ വിവാഹം കഴിച്ചത് മിദ്യാനിലെ പുരോഹിതനായ, യിത്രോ എന്നും വിളിക്കപ്പെടുന്ന റെഗുവേലിന്‍റെ മകളായ സിപ്പോറയെ ആണ്:

“അവര്‍ തങ്ങളുടെ അപ്പനായ റെഗൂവേലിന്‍റെ അടുക്കല്‍ വന്നപ്പോള്‍: നിങ്ങള്‍ ഇന്നു ഇത്രവേഗം വന്നതു എങ്ങനെ എന്നു അവന്‍ ചോദിച്ചു. ഒരു മിസ്രയീമ്യന്‍ ഇടയന്മാരുടെ കയ്യില്‍നിന്നു ഞങ്ങളെ വിടുവിച്ചു, ഞങ്ങള്‍ക്കു വെള്ളം കോരിത്തന്നു ആടുകളെ കുടിപ്പിച്ചു എന്നു അവര്‍ പറഞ്ഞു. അവന്‍ തന്‍റെ പുത്രിമാരോടു: അവന്‍ എവിടെ? നിങ്ങള്‍ അവനെ വിട്ടേച്ചു പോന്നതെന്തു? ഭക്ഷണം കഴിപ്പാന്‍ അവനെ വിളിപ്പിന്‍ എന്നു പറഞ്ഞു.  മോശെക്കു അവനോടു കൂടെ പാര്‍പ്പാന്‍ സമ്മതമായി; അവന്‍ മോശെക്കു തന്‍റെ മകള്‍ സിപ്പോറയെ കൊടുത്തു. അവള്‍ ഒരു മകനെ പ്രസവിച്ചു: ഞാന്‍ അന്യദേശത്തു പരദേശി ആയിരിക്കുന്നു എന്നു അവന്‍ പറഞ്ഞു അവന്നു ഗേര്‍ശോം എന്നു പേരിട്ടു” (പുറ.2:18-22)

 

മൂസാനബിയുടെ അമ്മായപ്പന്‍റെ പേരോ ഭാര്യയുടെ പേരോ അറിയാവുന്ന ഒരാളും തന്നെ ഇന്ന് ലോകത്തിലില്ല. മാത്രമല്ല, മൂസാനബിക്ക് തന്‍റെ മകളെ കെട്ടിച്ചു കൊടുക്കുന്നതിനു പകരം എട്ടു കൊല്ലം തന്‍റെ വീട്ടില്‍ കൂലിവേല ചെയ്യണം എന്നൊരു കരാര്‍ അമ്മയപ്പന്‍ ഉണ്ടാക്കുന്നുമുണ്ട്! ഇതാ ആയത്ത്:

 

“ആ രണ്ടുസ്ത്രീകളിലൊരാള്‍ പറഞ്ഞു: എന്‍റെ പിതാവേ, ഇദ്ദേഹത്തെ താങ്കള്‍ കൂലിക്കാരനായി നിര്‍ത്തുക. തീര്‍ച്ചയായും താങ്കള്‍ കൂലിക്കാരായി എടുക്കുന്നവരില്‍ ഏറ്റവും ഉത്തമന്‍ ശക്തനും വിശ്വസ്തനുമായിട്ടുള്ളവനത്രെ. അദ്ദേഹം (പിതാവ്‌) പറഞ്ഞു: നീ എട്ടു വര്‍ഷം എനിക്ക്‌ കൂലിവേല ചെയ്യണം എന്ന വ്യവസ്ഥയില്‍ എന്‍റെ ഈ രണ്ടു പെണ്‍മക്കളില്‍ ഒരാളെ നിനക്ക്‌ വിവാഹം ചെയ്തു തരാന്‍ ഞാന്‍ ഉദ്ദേശിക്കുന്നു. ഇനി പത്തുവര്‍ഷം നീ പൂര്‍ത്തിയാക്കുകയാണെങ്കില്‍ അത്‌ നിന്‍റെ ഇഷ്ടം. നിനക്ക്‌ പ്രയാസമുണ്ടാക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം നല്ല നിലയില്‍ വര്‍ത്തിക്കുന്നവരില്‍ ഒരാളായി നിനക്ക്‌ എന്നെ കാണാം. അദ്ദേഹം (മൂസാ) പറഞ്ഞു; ഞാനും താങ്കളും തമ്മിലുള്ള നിശ്ചയം അതു തന്നെ. ഈ രണ്ട്‌ അവധികളില്‍ ഏത്‌ ഞാന്‍ നിറവേറ്റിയാലും എന്നോട്‌ വിരോധമുണ്ടാകരുത്‌. നാം പറയുന്നതിന്‌ അല്ലാഹു സാക്ഷിയാകുന്നു” (സൂറാ.കഥാകഥനം,28:26,27)

 

(അത്ഭുതമെന്ന് പറയട്ടെ, താന്‍ ഇഷ്ടപ്പെട്ട പെണ്ണിനെ വിവാഹം കഴിക്കണമെങ്കില്‍ ഏഴു കൊല്ലം അവളുടെ പിതാവിന് വേണ്ടി കൂലിയില്ലാതെ ജോലി ചെയ്യണം എന്ന് കരാര്‍ ചെയ്യുന്ന വേറെ ഒരാളെ നമുക്ക്‌ ബൈബിളില്‍ കാണാം:

 

“പിന്നെ ലാബാന്‍ യാക്കോബിനോടു: നീ എന്‍റെ സഹോദരനാകകൊണ്ടു വെറുതെ എന്നെ സേവിക്കേണമോ? നിനക്കു എന്തു പ്രതിഫലം വേണം? എന്നോടു പറക എന്നു പറഞ്ഞു. എന്നാല്‍ ലാബാന്നു രണ്ടു പുത്രിമാര്‍ ഉണ്ടായിരുന്നു. മൂത്തവള്‍ക്കു ലേയാ എന്നും ഇളയവള്‍ക്കു റാഹേല്‍ എന്നും പേര്‍. ലേയയുടെ കണ്ണു ശോഭ കുറഞ്ഞതായിരുന്നു; റാഹേലോ സുന്ദരിയും മനോഹരരൂപിണിയും ആയിരുന്നു. യാക്കോബ് റാഹേലിനെ സ്നേഹിച്ചു; നിന്‍റെ ഇളയമകള്‍ റാഹേലിന്നു വേണ്ടി ഞാന്‍ ഏഴു സംവത്സരം നിന്നെ സേവിക്കാം എന്നു പറഞ്ഞു. അതിന്നു ലാബാന്‍ ഞാന്‍ അവളെ അന്യപുരുഷന്നുകൊടുക്കുന്നതിലും നിനക്കു തരുന്നതു നല്ലതു; എന്നോടുകൂടെ പാര്‍ക്ക എന്നു പറഞ്ഞു. അങ്ങനെ യാക്കോബ് റാഹേലിന്നു വേണ്ടി ഏഴു സംവത്സരം സേവ ചെയ്തു; അവന്‍ അവളെ സ്നേഹിക്കകൊണ്ടു അതു അവന്നു അല്പകാലം പോലെ തോന്നി” (ഉല്‍പ്പത്തി.29:15-20)

 

കുട്ടിക്കാലത്ത്, പൂര്‍വ്വികന്മാര്‍ കഥ പറഞ്ഞുകൊടുക്കുന്ന സമയത്ത് കഥ കേട്ടുകൊണ്ടിരുന്ന സ്വഹാബി ചിലപ്പോള്‍ ഉറങ്ങിപ്പോയിട്ടുണ്ടാകും, അങ്ങനെ കഥാപാത്രങ്ങള്‍ പരസ്പരം മാറിപ്പോയതാണ് സംഭവം എന്ന് ആര്‍ക്കും മനസ്സിലാകും. അതുകൊണ്ടാണ്  യാക്കോബിന്‍റെ ജീവിതത്തില്‍ നടന്ന കാര്യം മൂസയുടെ കഥയില്‍ വന്നിരിക്കുന്നത്. കേട്ടത് പോലെ എഴുതി വെക്കാനല്ലേ അവര്‍ക്ക്‌ പറ്റൂ…)

 

5. മോശ നാല്‍പതു വര്‍ഷം മിദ്യാനില്‍ ഉണ്ടായിരുന്നു എന്ന് ബൈബിള്‍ പറയുന്നു:

“ഈ വാക്കു കേട്ടിട്ടു മോശെ ഓടിപ്പോയി മിദ്യാന്‍ ദേശത്തു ചെന്നു പാര്‍ത്തു, അവിടെ രണ്ടു പുത്രന്മാരെ ജനിപ്പിച്ചു. നാല്പതാണ്ടു കഴിഞ്ഞപ്പോള്‍ സീനായ്മലയുടെ മരുഭൂമിയില്‍ ഒരു ദൈവദൂതന്‍ മുള്‍പടര്‍പ്പിലെ അഗ്നിജ്വാലയില്‍ അവന്നു പ്രത്യക്ഷനായി” (അപ്പൊ.പ്രവൃ.7:29,30)

 

എന്നാല്‍ ഖുര്‍ആനിലെ മൂസാ നബി കേവലം എട്ട് അല്ലെങ്കില്‍ പത്ത് വര്‍ഷം മാത്രമാണ് പരദേശിയായിരുന്നത് എന്നാണു ഖുര്‍ആനില്‍ നിന്നും മനസ്സിലാകുന്നത്:

 

“അങ്ങനെ മൂസാ ആ അവധി നിറവേറ്റുകയും, തന്‍റെ കുടുംബവും കൊണ്ട്‌ യാത്രപോകുകയും ചെയ്തപ്പോള്‍ പര്‍വ്വതത്തിന്‍റെ ഭാഗത്ത്‌ നിന്ന്‌ അദ്ദേഹം ഒരു തീ കണ്ടു. അദ്ദേഹം തന്‍റെ കുടുംബത്തോട്‌ പറഞ്ഞു: നിങ്ങള്‍ നില്‍ക്കൂ. ഞാനൊരു തീ കണ്ടിരിക്കുന്നു. അവിടെ നിന്ന്‌ വല്ല വിവരമോ, അല്ലെങ്കില്‍ ഒരു തീക്കൊള്ളിയോ ഞാന്‍ നിങ്ങള്‍ക്ക്‌ കൊണ്ടുവന്ന്‌ തന്നേക്കാം. നിങ്ങള്‍ക്ക്‌ തീ കായാമല്ലോ?” (സൂറാ.കഥാകഥനം,28:28)

 

ഇവിടെ പറയുന്ന അവധി നാം നേരത്തെ കണ്ട എട്ട് അല്ലെങ്കില്‍ പത്ത് വര്‍ഷത്തെക്കുള്ള കരാര്‍ ആണ്. അത് പൂര്‍ത്തീകരിച്ചു കഴിഞ്ഞപ്പോള്‍ മൂസ തന്‍റെ കുടുംബത്തെയും കൊണ്ട് തിരിച്ചു പോകുകയാണ്.

 

6. മോശ മിദ്യാനില്‍ വെച്ച് തന്‍റെ അമ്മായപ്പന്‍റെ ആടുകളെ മേയ്ച്ചു കൊണ്ട് മരുഭൂമിക്കപ്പുറത്തു ദൈവത്തിന്‍റെ പര്‍വ്വതമായ ഹോരെബില്‍ ചെന്നപ്പോഴാണ് ദൈവത്തിന്‍റെ ദര്‍ശനം ഉണ്ടായത്‌ എന്ന് ബൈബിള്‍ പറയുന്നു (പുറപ്പാട്.3:1-6)

 

എന്നാല്‍ മൂസാനബി തന്‍റെ അമ്മായപ്പന്‍റെ വീട്ടില്‍ നിന്ന് തന്‍റെ കുടുംബത്തെയും കൊണ്ട് യാത്ര ചെയ്യുമ്പോള്‍ തൂവാ താഴ്‌വരയില്‍ വെച്ചാണ് അല്ലാഹുവില്‍ നിന്നും ദൂത്‌ കേള്‍ക്കുന്നത് എന്നാണ് ഖുര്‍ആന്‍ പറയുന്നത്:

“മൂസായുടെ വര്‍ത്തമാനം നിനക്ക്‌ വന്നുകിട്ടിയോ? അതായത്‌ അദ്ദേഹം ഒരു തീ കണ്ട സന്ദര്‍ഭം. അപ്പോള്‍ തന്‍റെ കുടുംബത്തോട്‌ അദ്ദേഹം പറഞ്ഞു: നിങ്ങള്‍ നില്‍ക്കൂ; ഞാന്‍ ഒരു തീ കണ്ടിരിക്കുന്നു. ഞാന്‍ അതില്‍ നിന്ന്‌ കത്തിച്ചെടുത്തുകൊണ്ട്‌ നിങ്ങളുടെ അടുത്ത്‌ വന്നേക്കാം. അല്ലെങ്കില്‍ തീയുടെ അടുത്ത്‌ വല്ല വഴികാട്ടിയെയും ഞാന്‍ കണ്ടേക്കും. അങ്ങനെ അദ്ദേഹം അതിനടുത്ത്‌ ചെന്നപ്പോള്‍ (ഇപ്രകാരം) വിളിച്ചുപറയപ്പെട്ടു ഹേ; മൂസാ. തീര്‍ച്ചയായും ഞാനാണ്‌ നിന്‍റെ രക്ഷിതാവ്‌. അതിനാല്‍ നീ നിന്‍റെ ചെരിപ്പുകള്‍ അഴിച്ച്‌ വെക്കുക. നീ ത്വുവാ എന്ന പരിശുദ്ധ താഴ്‌വരയിലാകുന്നു” (സൂറാ.ത്വാഹാ.9-12)

 

7. മോശ ദൈവം കല്പിച്ചത് പോലെ തന്നെയാണ് ഫറവോനോട് സംസാരിച്ചത് എന്ന് ബൈബിളില്‍ നിന്നും കാണാം:

“അതിന്‍റെ ശേഷം മോശെയും അഹരോനും ചെന്നു ഫറവോനോടു: മരുഭൂമിയില്‍ എനിക്കു ഉത്സവം കഴിക്കേണ്ടതിന്നു എന്‍റെ ജനത്തെ വിട്ടയക്കേണം എന്നിപ്രകാരം യിസ്രായേലിന്‍റെ ദൈവമായ യഹോവ കല്പിക്കുന്നു എന്നു പറഞ്ഞു” (പുറ.4:1)

 

എന്നാല്‍ മുഹമ്മദിനെ പോലെ തന്നെ മൂസാനബിയും അല്ലാഹുവിനെ അനുസരിക്കുന്നതില്‍ വലിയ താല്പര്യമൊന്നും ഉള്ള കൂട്ടത്തിലായിരുന്നില്ല. പുള്ളിക്കാരന്‍ അല്ലാഹുവിന്‍റെ വാക്കുകളില്‍ സ്വന്തം ഇഷ്ടപ്രകാരം ചില തിരുത്തലുകള്‍ വരുത്തിയാണ് സംസാരിച്ചിരുന്നത് എന്ന് ഖുര്‍ആനില്‍ നിന്നും കാണാം:

 

“അവന്‍ (അല്ലാഹു) പറഞ്ഞു: നിങ്ങള്‍ ഭയപ്പെടേണ്ട. തീര്‍ച്ചയായും ഞാന്‍ നിങ്ങളുടെ കൂടെയുണ്ട്‌. ഞാന്‍ കേള്‍ക്കുകയും കാണുകയും ചെയ്യുന്നുണ്ട്‌. അതിനാല്‍ നിങ്ങള്‍ ഇരുവരും അവന്‍റെ അടുത്ത്‌ ചെന്നിട്ട്‌ പറയുക: തീര്‍ച്ചയായും ഞങ്ങള്‍ നിന്‍റെ രക്ഷിതാവിന്‍റെ ദൂതന്‍മാരാകുന്നു. അതിനാല്‍ ഇസ്രായീല്‍ സന്തതികളെ ഞങ്ങളുടെ കുടെ വിട്ടുതരണം. അവരെ മര്‍ദ്ദിക്കരുത്‌. നിന്‍റെയടുത്ത്‌ ഞങ്ങള്‍ വന്നിട്ടുള്ളത്‌ നിന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള ദൃഷ്ടാന്തവും കൊണ്ടാകുന്നു. സന്‍മാര്‍ഗം പിന്തുടര്‍ന്നവര്‍ക്കായിരിക്കും സമാധാനം. നിഷേധിച്ച്‌ തള്ളുകയും പിന്‍മാറിക്കളയുകയും ചെയ്തവര്‍ക്കാണ്‌ ശിക്ഷയുള്ളതെന്ന്‌ തീര്‍ച്ചയായും ഞങ്ങള്‍ക്ക്‌ ബോധനം നല്‍കപ്പെട്ടിരിക്കുന്നു” (സൂറാ.ത്വാഹാ,20:46-48)

 

ഇതാണ് മൂസയോടു പറയാന്‍ അല്ലാഹു കല്പിക്കുന്നത്. വേറെ ഒരിടത്തും കുറച്ചു വ്യത്യാസത്തോടെ ഈ കല്പന കാണാം:

 

“അല്ലാഹു പറഞ്ഞു: ഒരിക്കലുമില്ല, നമ്മുടെ ദൃഷ്ടാന്തങ്ങളും കൊണ്ട്‌ നിങ്ങള്‍ ഇരുവരും പോയിക്കൊള്ളുക തീര്‍ച്ചയായും നിങ്ങളോടൊപ്പം നാം ശ്രദ്ധിച്ചു കേള്‍ക്കുന്നുണ്ട്‌. എന്നിട്ട്‌ നിങ്ങള്‍ ഫിര്‍ഔന്‍റെ അടുക്കല്‍ചെന്ന്‌ ഇപ്രകാരം പറയുക: തീര്‍ച്ചയായും ഞങ്ങള്‍ ലോകരക്ഷിതാവിങ്കല്‍നിന്ന്‌ നിയോഗിക്കപ്പെട്ട ദൂതന്‍മാരാകുന്നു. ഇസ്രായീല്‍ ‍സന്തതികളെ ഞങ്ങളോടൊപ്പം അയച്ചുതരണം എന്ന നിര്‍ദേശവുമായിട്ട്‌” (സൂറാ.കവികള്‍,26:15-17)

 

എന്നാല്‍ മൂസാനബി എന്താണ് പറഞ്ഞത് എന്ന് നോക്കാം:

 

“മൂസാ പറഞ്ഞു: ഫിര്‍ഔനേ, തീര്‍ച്ചയായും ഞാന്‍ ലോകരക്ഷിതാവിങ്കല്‍ നിന്നുള്ള ദൂതനാകുന്നു. അല്ലാഹുവിന്‍റെ പേരില്‍ സത്യമല്ലാതൊന്നും പറയാതിരിക്കാന്‍ കടപ്പെട്ടവനാണ്‌ ഞാന്‍. നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള വ്യക്തമായ തെളിവും കൊണ്ടാണ്‌ ഞാന്‍ നിങ്ങളുടെ അടുത്ത്‌ വന്നിരിക്കുന്നത്‌. അതിനാല്‍ ഇസ്രായീല്‍ സന്തതികളെ എന്‍റെ കൂടെ അയക്കൂ” (സൂറാ.ഉന്നതസ്ഥലങ്ങള്‍, 7:104,105)

 

‘തീര്‍ച്ചയായും “ഞങ്ങള്‍” ലോകരക്ഷിതാവിങ്കല്‍നിന്ന്‌ നിയോഗിക്കപ്പെട്ട ദൂതന്‍മാരാകുന്നു’ എന്ന ബഹുവചനം ഉപയോഗിക്കാനാണ് അല്ലാഹു മൂസയോടു കല്പിച്ചത്. എന്നാല്‍ മൂസ പറയുന്നത് ഞങ്ങള്‍ എന്നല്ല, ഞാന്‍ എന്ന് ഏകവചനത്തിലാണ്. ഹാരൂനിനെ മൂസാനബി ഗെറ്റൌട്ടടിച്ചു എന്ന് ചുരുക്കം!!

 

8. മോശയുടെ വാക്ക് ഫറവോ അനുസരിക്കാഞ്ഞത് കൊണ്ട് മിസ്രയീമില്‍ ദൈവം പത്ത് ബാധകള്‍ വരുത്തി എന്ന് ബൈബിള്‍ പറയുന്നു. അവ:

 

1. നൈല്‍ നദിയിലെ ജലം രക്തമായി മാറി (7:20)

2. രാജ്യം മുഴുവന്‍ തവള നിറഞ്ഞു; (8:2)

3. നിലത്തിലെ പൊടി പേനായി മാറി (8:16)

4. ദേശത്ത് നായീച്ച നിറഞ്ഞു (8:21)

5. അതികഠിനമായ വ്യാധികൊണ്ട് മിസ്രയീമ്യരുടെ മൃഗങ്ങളെല്ലാം ചത്തു (9:6)

6. മനുഷ്യരെയും മൃഗങ്ങളെയും പരു ബാധിച്ചു (9:10)

7. കല്മഴയും തീയും ഉണ്ടായി (9:24)

8. വെട്ടുക്കിളി ബാധ (10:14)

9. മൂന്ന് ദിവസത്തെ കൂരിരുട്ട് (10:22)

10. മിസ്രയീമിലെ ആദ്യജാതന്മാരുടെയും കടിഞ്ഞൂലുകളുടെയും സംഹാരം (12:29)

 

എന്നാല്‍ മൂസാനബി ചെയ്തത് ഒമ്പത് ദൃഷ്ടാന്തങ്ങള്‍ ആണെന്ന് ഖുര്‍ആന്‍ പറയുന്നു:

 

“തീര്‍ച്ചയായും മൂസായ്ക്ക്‌ നാം പ്രത്യക്ഷമായ ഒമ്പതു ദൃഷ്ടാന്തങ്ങള്‍ നല്‍കുകയുണ്ടായി. അദ്ദേഹം അവരുടെ അടുത്ത്‌ ചെല്ലുകയും, മൂസാ! തീര്‍ച്ചയായും നിന്നെ ഞാന്‍ മാരണം ബാധിച്ച ഒരാളായിട്ടാണ്‌ കരുതുന്നത്‌ എന്ന്‌ ഫിര്‍ഔന്‍ അദ്ദേഹത്തോട്‌ പറയുകയും ചെയ്ത സന്ദര്‍ഭത്തെപ്പറ്റി ഇസ്രായീല്‍ സന്തതികളോട്‌ നീ ചോദിച്ച്‌ നോക്കുക” (സൂറാ.നിശായാത്ര,17:101)

 

ഇതിന് നിച്ച് ഓഫ് ട്രൂത്ത്‌ പ്രസിദ്ധീകരിച്ച ഖുര്‍ആനില്‍ അടികുറിപ്പ് കൊടുത്തിരിക്കുന്നത് ഇപ്രകാരമാണ്: “സത്യനിഷേധികള്‍ക്ക് മൂസാനബി(അ)യുടെ പ്രവാചകത്വം ബോദ്ധ്യപ്പെടുത്താനുതകുന്ന ഒമ്പത് തെളിവുകള്‍ അദ്ദേഹം മുഖേന അല്ലാഹു അവര്‍ക്ക് കാണിച്ചു കൊടുക്കുകയുണ്ടായി. ഒന്ന്, അദ്ദേഹത്തിന്‍റെ കൈ തൂവെള്ള നിറമായി മാറുന്നത്. രണ്ട്, അദ്ദേഹത്തിന്‍റെ വടി പാമ്പായിതീരുന്നത്, മൂന്ന് മുതല്‍ ഒമ്പത് വരെയുള്ളവ അദ്ദേഹത്തിന്‍റെ എതിരാളികള്‍ക്ക്‌ അല്ലാഹു അനുഭവിപ്പിച്ച കെടുതികളത്രേ. വരള്‍ച്ച, വിഭവദൌര്‍ഭിക്ഷ്യം, പ്രളയം, വെട്ടുക്കിളി, പേന്‍, തവള, രക്തം എന്നിവ.”

 

9. യിസ്രായേല്‍ ജനം മോശെ യഹോവയായ ദൈവത്തില്‍ നിന്നുള്ള പ്രവാചകനാണെന്ന് ജനങ്ങള്‍ പരിപൂര്‍ണ്ണമായി വിശ്വസിച്ചിരുന്നു:

 

“യഹോവ മിസ്രയീമ്യരില്‍ ചെയ്ത ഈ മഹാപ്രവൃത്തി യിസ്രായേല്യര്‍ കണ്ടു; ജനം യഹോവയെ ഭയപ്പെട്ടു, യഹോവയിലും അവന്റെ ദാസനായ മോശെയിലും വിശ്വസിച്ചു” (പുറ.14:31)

 

എന്നാല്‍ മൂസയെ ജനം വിശ്വസിക്കാതെ തങ്ങള്‍ക്കു അല്ലാഹുവിനെ കാണിച്ചു തന്നാല്‍ മാത്രമേ വിശ്വസിക്കുകയുള്ളൂ എന്ന് പറയുകയുണ്ടായി:

 

“വേദക്കാര്‍ നിന്നോട്‌ ആവശ്യപ്പെടുന്നു; നീ അവര്‍ക്ക്‌ ആകാശത്ത്‌ നിന്ന്‌ ഒരു ഗ്രന്ഥം ഇറക്കികൊടുക്കണമെന്ന്‌. എന്നാല്‍ അതിനെക്കാള്‍ ഗുരുതരമായത്‌ അവര്‍ മൂസായോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌ (അതായത്‌) അല്ലാഹുവെ ഞങ്ങള്‍ക്ക്‌ പ്രത്യക്ഷത്തില്‍ കാണിച്ചുതരണം എന്നവര്‍ പറയുകയുണ്ടായി. അപ്പോള്‍ അവരുടെ അക്രമം കാരണം ഇടിത്തീ അവരെ പിടികൂടി. പിന്നെ വ്യക്തമായ തെളിവുകള്‍ വന്നുകിട്ടിയതിന്‌ ശേഷം അവര്‍ കാളക്കുട്ടിയെ (ദൈവമായി) സ്വീകരിച്ചു. എന്നിട്ട്‌ നാം അത്‌ പൊറുത്തുകൊടുത്തു. മൂസായ്ക്ക്‌ നം വ്യക്തമായ ന്യായപ്രമാണം നല്‍കുകയും ചെയ്തു” (സൂറാ.സ്ത്രീകള്‍.4:153)

 

“ഓ; മൂസാ, ഞങ്ങള്‍ അല്ലാഹുവെ പ്രത്യക്ഷമായി കാണുന്നത്‌ വരെ താങ്കളെ ഞങ്ങള്‍ വിശ്വസിക്കുകയേ ഇല്ല എന്ന്‌ നിങ്ങള്‍ പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക.) തന്നിമിത്തം നിങ്ങള്‍ നോക്കി നില്‍ക്കെ ഇടിത്തീ നിങ്ങളെ പിടികൂടി” (സൂറാ.പശു.2:55)

 

10. മോശയോടു യഹോവയായ ദൈവം കാര്യങ്ങളെല്ലാം എഴുതിവെക്കാനും അത് അടുത്ത തലമുറയ്ക്ക് വായിച്ചു കേള്‍പ്പിക്കാനും ആവശ്യപ്പെടുന്നുണ്ട്:

 

“യഹോവ മോശെയോടു: നീ ഇതു ഓര്‍മ്മെക്കായിട്ടു ഒരു പുസ്തകത്തില്‍ എഴുതി യോശുവയെ കേള്‍പ്പിക്ക” (പുറ.17:14)

 

എന്നാല്‍ മൂസയോട് എന്തെങ്കിലും എഴുതി വെക്കാന്‍ അല്ലാഹു കല്‍പ്പിച്ചതായി ഖുര്‍ആനിലോ ഹദീസിലോ ഇല്ല.

 

11. മോശെ ദൈവത്തോടൊപ്പം പര്‍വ്വതത്തില്‍ ആയിരുന്ന സമയത്ത് ജനം കാളക്കുട്ടിയെ ഉണ്ടാക്കിയപ്പോള്‍ മോശെ താഴെക്കിറങ്ങി വന്ന് തന്‍റെ സഹോദരനായ അഹരോനെ ശാസിക്കുന്നുണ്ടെങ്കിലും ദേഹോപദ്രവമേല്‍പ്പിക്കുന്നില്ല. (പുറ.32:21-24)

 

എന്നാല്‍ മൂസാ തന്‍റെ സഹോദരനായ ഹാരൂനിനെ തലക്കും താടിക്കും പിടിച്ചു വലിച്ച് ഉപദ്രവിക്കുന്ന ആളായിരുന്നു:

 

“അദ്ദേഹം (ഹാറൂന്‍) പറഞ്ഞു: എന്‍റെ ഉമ്മയുടെ മകനേ, നീ എന്‍റെ താടിയിലും തലയിലും പിടിക്കാതിരിക്കൂ. ഇസ്രായീല്‍ സന്തതികള്‍ക്കിടയില്‍ നീ ഭിന്നിപ്പുണ്ടാക്കിക്കളഞ്ഞു, എന്‍റെ വാക്കിന്‌ നീ കാത്തുനിന്നില്ല. എന്ന്‌ നീ പറയുമെന്ന്‌ ഞാന്‍ ഭയപ്പെടുകയാണുണ്ടായത്‌” (സൂറാ.ത്വാഹാ.20:94)

 

“കുപിതനും ദുഃഖിതനുമായിക്കൊണ്ട്‌ തന്‍റെ ജനങ്ങളിലേക്ക്‌ മടങ്ങി വന്നിട്ട്‌ മൂസാ പറഞ്ഞു: ഞാന്‍ പോയ ശേഷം എന്‍റെ പിന്നില്‍ നിങ്ങള്‍ പ്രവര്‍ത്തിച്ച കാര്യം വളരെ ചീത്ത തന്നെ. നിങ്ങളുടെ രക്ഷിതാവിന്‍റെ കല്‍പന കാത്തിരിക്കാതെ നിങ്ങള്‍ ധൃതികൂട്ടിയോ? അദ്ദേഹം പലകകള്‍ താഴെയിടുകയും, തന്‍റെ സഹോദരന്‍റെ തല പിടിച്ച്‌ തന്‍റെ അടുത്തേക്ക്‌ വലിക്കുകയും ചെയ്തു. അവന്‍ (സഹോദരന്‍) പറഞ്ഞു: എന്‍റെ ഉമ്മയുടെ മകനേ, ജനങ്ങള്‍ എന്നെ ദുര്‍ബലനായി ഗണിച്ചു. അവരെന്നെ കൊന്നേക്കുമായിരുന്നു. അതിനാല്‍ (എന്നോട്‌ കയര്‍ത്തു കൊണ്ട്‌) നീ ശത്രുക്കള്‍ക്ക്‌ സന്തോഷത്തിന്‌ ഇടവരുത്തരുത്‌. അക്രമികളായ ജനങ്ങളുടെ കൂട്ടത്തില്‍ എന്നെ കണക്കാക്കുകയും ചെയ്യരുത്‌” (സൂറാ.ഉന്നതസ്ഥലങ്ങള്‍,7:150)

 

12. ജനങ്ങളുടെ മുമ്പാകെ മോശ വളരെയധികം മാന്യതയോടെ തന്നെ പെരുമാറി. ജനം അദ്ദേഹത്തിനെ ബഹുമാനിക്കുകയും ചെയ്തിരുന്നു (യോശുവ.4:15).

 

മൂസാനബി  ജനങ്ങളുടെ ഇടയിലൂടെ തുണിയില്ലാതെ ഓടാനും മടിയില്ലാത്തവനായിരുന്നു:

 

“അബു ഹുറയ്റ(റ) പറയുന്നു; തിരുമേനി(സ) അരുളി: “ഇസ്രായീല്യര്‍ നഗ്നരായിട്ടാണ് കുളിച്ചിരുന്നത്; നഗ്നത അവര്‍ അന്യോന്യം നോക്കിക്കൊണ്ടുമിരിക്കും. മൂസ(അ) ഏകനായിക്കൊണ്ടാണ് കുളിച്ചിരുന്നത്.മൂസാക്ക് അണ്ഡവൃദ്ധിയുണ്ടെന്നും അതുകൊണ്ടാണ് അദ്ദേഹം നമ്മോടൊപ്പം കുളിക്കാത്തതെന്നും മറ്റുള്ളവര്‍ കളിയാക്കി. പിന്നീടൊരിക്കല്‍ ഹസ്രത്ത്‌ മൂസാ കുളിക്കാന്‍ പോയി; വസ്ത്രം ഒരു കല്ലിന്മേല്‍ വെച്ചു. ഉടനെ കല്ല്‌ ആ വസ്ത്രവും കൊണ്ടോടി. “കല്ലേ! എന്‍റെ വസ്ത്രം!” “കല്ലേ! എന്‍റെ വസ്ത്രം!” എന്ന് പറഞ്ഞുകൊണ്ട് ഹസ്രത്ത്‌ മൂസ പിന്നാലെയും. അവസാനം ഇസ്രായീല്യര്‍ മൂസായെ നഗ്നരൂപത്തില്‍ നോക്കിക്കണ്ടു. അവര്‍ പറഞ്ഞു: “അല്ലാഹുവാണ, മൂസക്ക് യാതൊരു രോഗവുമില്ല.” മൂസാ അവിടെ വെച്ചു തന്‍റെ വസ്ത്രമെടുത്തു; എന്നിട്ട് കല്ലിനെ അടിക്കാന്‍ തുടങ്ങി. അബുഹുറയ്റ പറയുകയാണ്‌: “മൂസാ അടിച്ചതിന്‍റെ ആറോ ഏഴോ അടയാളം ആ കല്ലില്‍ അവശേഷിച്ചിട്ടുണ്ട്.” (സ്വഹീഹുല്‍ ബുഖാരി, അദ്ധ്യായം 5, ഹദീസ്‌ നമ്പര്‍ 191, പുറം 248,250)

 

13. ബൈബിളിലെ മോശെ ദൈവത്തെ അറിയുന്നതിന് മുന്‍പുള്ള സമയത്ത് ഒറ്റ അടിക്ക് ഒരു മനുഷ്യനെ കൊന്നിട്ടുണ്ട്. എന്നാല്‍ ദൈവത്തെ അറിഞ്ഞതിനു ശേഷം അദ്ദേഹം സൌമ്യതയുള്ളവനായി മാറുകയാണ് ഉണ്ടായത്:

 

“മോശെ എന്ന പുരുഷനോ ഭൂതലത്തില്‍ ഉള്ള സകലമനുഷ്യരിലും അതിസൌമ്യനായിരുന്നു” (സംഖ്യാ.12:3)

 

എന്നാല്‍ മൂസാ നബി വളരെയേറെ കോപിക്കുന്നവനും ദേഷ്യം വന്നാല്‍ മലക്കാണെങ്കിലും ശരി, അടിച്ച് കണ്ണ് പൊട്ടിക്കുകയും ചെയ്യുന്നവനായിരുന്നു:

 

“അബു ഹുറൈറ (റ) പറയുന്നു: മരണമലക്ക്‌ മൂസാ (അ)യെ മരിപ്പിക്കാന്‍ ചെന്നപ്പോള്‍ അവിടുന്ന് മലക്കിന്‍റെ മുഖത്ത് ഒരടി വെച്ചു കൊടുത്തു. (അടി കൊണ്ട് മലക്കിന്‍റെ ഒരു കണ്ണ് പൊട്ടിപ്പോയി.) ആ മലക്ക്‌ തന്‍റെ നാഥന്‍റെ സന്നിധിയില്‍ തിരിച്ചു ചെന്ന് ഇങ്ങനെ ബോധിപ്പിച്ചു; ‘നാഥാ! മരിക്കാന്‍ ഇഷ്ടപ്പെടാത്ത ഒരു ദാസന്‍റെ അടുക്കലേക്കാണ് നീ എന്നെ അയച്ചത്.’ അള്ളാഹു മലക്കിന്‍റെ കണ്ണ് പൂര്‍വ്വ സ്ഥിതിയിലാക്കിക്കൊടുത്തിട്ട് കല്‍പ്പിച്ചു; ‘നീ തിരിച്ചു ചെന്ന് മൂസയോടു തന്‍റെ കൈ ഒരു കാളയുടെ മുതുകില്‍ വെയ്ക്കാന്‍ പറയണം. ആ കൈ കൊണ്ട് മൂടുന്ന ഓരോ രോമത്തിനും ഒരു വര്‍ഷത്തെ ആയുസ്സ്‌ നീട്ടിക്കൊടുക്കുന്നതാണ്…’ മൂസാ (അ) ചോദിച്ചു: ‘എന്‍റെ നാഥാ! അതിന് ശേഷം എന്ത് സംഭവിക്കും?’ ‘പിന്നെ മരണമായിരിക്കും.’ നാഥന്‍ പ്രത്യുത്തരം നല്‍കി. മൂസാ (അ) പറഞ്ഞു: ‘എങ്കില്‍ ഇപ്പോള്‍ത്തന്നെ മരിക്കാന്‍ സന്നദ്ധനാണ്.’ പക്ഷേ ബൈത്തുല്‍മുഖദ്ദസില്‍ നിന്നും ഒരു കല്ലെറിഞ്ഞാല്‍ എത്തുന്ന ദൂരത്ത് എത്തിയ ശേഷമേ തന്നെ മരിപ്പിക്കാവൂ എന്ന് അല്ലാഹുവോട് പ്രാര്‍ത്ഥിച്ചു. ‘ഞാനവിടെ ആയിരുന്നെങ്കില്‍ ചുവന്ന കുന്നിനടുത്തെക്കുള്ള വഴിയില്‍ അദ്ദേഹത്തിന്‍റെ ഖബര്‍ നിങ്ങള്‍ക്ക്‌ കാണിച്ചു തരുമായിരുന്നു’ എന്ന് തിരുമേനി അരുളി. (സഹീഹുല്‍ ബുഖാരി, അദ്ധ്യായം 23, ഹദീസ്‌ നമ്പര്‍ 651, പേജ് 408)

 

അബുഹുറയ്റ നിവേദനം: മൂസാ നബിയുടെ അടുക്കലേക്ക് മലക്കുല്‍ മൌത്ത് അയക്കപ്പെട്ടു. മലക്ക്‌ അദ്ദേഹത്തിന്‍റെ അടുത്തു വന്നപ്പോള്‍ മുഖത്തേക്കടിക്കുകയും, കണ്ണിന്‍റെ കാഴ്ച നഷ്ടപ്പെടുത്തുകയും ചെയ്തു. അപ്പോള്‍ മലക്ക്‌ അല്ലാഹുവിന്‍റെ അടുക്കലേക്ക് മടങ്ങിയിട്ട് പറഞ്ഞു:  ‘മരിക്കാന്‍ ഉദ്ദേശ്യമില്ലാത്ത ഒരു അടിമയുടെ അടുക്കലേക്കാണല്ലോ നീയെന്നെ അയച്ചത്.’ അപ്പോള്‍ അല്ലാഹു അദ്ദേഹത്തിന്‍റെ കണ്ണ് മടക്കിക്കൊടുത്തു. എന്നിട്ട് (ഇനിയും) അദ്ദേഹത്തിന്‍റെ അടുത്തേക്ക്‌ മടങ്ങിച്ചെല്ലൂ. എന്നിട്ട് ഒരു കാളയുടെ പുറത്തു കൈ വെക്കാന്‍ പറയുക. അദ്ദേഹം കരം മൂടി വെച്ച എണ്ണത്തിന്‍റെ വര്‍ഷം അദ്ദേഹത്തിന് ജീവിക്കാം.’ മൂസാ നബി ചോദിച്ചു: ‘അല്ലാഹുവേ, പിന്നെയെന്ത്?.’ അല്ലാഹു പറഞ്ഞു: ‘പിന്നെ മരണം.’ അദ്ദേഹം പറഞ്ഞു: ‘എങ്കില്‍ ഇപ്പോള്‍ത്തന്നെ മരിപ്പിക്കുക. എന്നെ വിശുദ്ധ ഭൂമിയിലേക്ക്‌ കല്ലെറിയുന്ന വേഗത്തില്‍ അടുപ്പിക്കേണമേ.’ റസൂല്‍ പറഞ്ഞു: ‘ഞാന്‍ ആ പ്രദേശത്തുണ്ടായിരുന്നെങ്കില്‍ ചുവന്ന മണ്‍ തിട്ടക്ക് കീഴെ വഴിയോരത്ത് അദ്ദേഹത്തിന്‍റെ ഖബര്‍ നിങ്ങള്‍ക്ക്‌ ഞാന്‍ കാണിച്ചു തരുമായിരുന്നു.’ (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 43, ഹദീസ്‌ നമ്പര്‍ 157 (2372) പുറം.2098)

 

14. മോശെ മരിച്ചപ്പോള്‍ ശവം എവിടെയാണ് അടക്കം ചെയ്തതെന്ന് ആര്‍ക്കും അറിയില്ല, അവന്‍റെ കല്ലറയുടെ സ്ഥാനം അജ്ഞാതമാണ് എന്നാണ് ബൈബിള്‍ പറയുന്നത്:

 

“അങ്ങനെ യഹോവയുടെ ദാസനായ മോശെ യഹോവയുടെ വചനപ്രകാരം അവിടെ മോവാബ് ദേശത്തുവെച്ചു മരിച്ചു. അവന്‍ അവനെ മോവാബ് ദേശത്തു ബെത്ത് പെയോരിന്നെതിരെയുള്ള താഴ്വരയില്‍ അടക്കി; എങ്കിലും ഇന്നുവരെയും അവന്‍റെ ശവക്കുഴിയുടെ സ്ഥലം ആരും അറിയുന്നില്ല” (ആവ.34:5,6)

 

മൂസയുടെ ശവക്കുഴി ചുവന്ന മണ്‍തിട്ടക്ക്‌ കീഴെ വഴിയോരത്ത് ആണെന്ന് മുകളിലെ ഹദീസുകളില്‍ കാണാം. വേറൊരു ഹദീസും അക്കാര്യം പറയുന്നുണ്ട്:

അനസ്‌ ബ്നു മാലിക്‌ നിവേദനം: ‘റസൂല്‍ പറഞ്ഞു: ‘ഇസ്രാഅ് ഉണ്ടായ രാത്രി ചുവന്ന മണല്‍ത്തിട്ടക്ക് സമീപം മൂസാ നബിയുടെ ഖബറിനടുത്തുകൂടെ ഞാന്‍ നടന്നു; അല്ലെങ്കില്‍ ഖബറിനടുത്തേക്ക് ഞാന്‍ ചെന്നു. അദ്ദേഹം ആ അവസരത്തില്‍ ഖബറില്‍ നിന്ന് നമസ്കരിക്കുകയായിരുന്നു.’ (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 43, ഹദീസ്‌ നമ്പര്‍ 164 (2375) പുറം.2100)

 

ഇനി നിങ്ങള്‍ പറയൂ, ബൈബിളില്‍ ഉള്ള മോശെയും ഖുര്‍ആന്‍ പറയുന്ന മൂസാ നബിയും ഒന്നാണോ?

]]>
https://sathyamargam.org/2015/01/%e0%b4%ac%e0%b5%88%e0%b4%ac%e0%b4%bf%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%9a%e0%b4%b0%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b0-%e0%b4%aa%e0%b5%81%e0%b4%b0%e0%b5%81%e0%b4%b7%e0%b4%a8%e0%b5%8d%e0%b4%ae/feed/ 3
പുതിയ നിയമ അപ്പോക്രിഫകളും ഖുര്‍ആനും, ഒരു പഠനം (ഭാഗം-4) https://sathyamargam.org/2013/12/%e0%b4%aa%e0%b5%81%e0%b4%a4%e0%b4%bf%e0%b4%af-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae-%e0%b4%85%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8b%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%ab%e0%b4%95%e0%b4%b3-4/ https://sathyamargam.org/2013/12/%e0%b4%aa%e0%b5%81%e0%b4%a4%e0%b4%bf%e0%b4%af-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae-%e0%b4%85%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8b%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%ab%e0%b4%95%e0%b4%b3-4/#respond Tue, 24 Dec 2013 12:22:19 +0000 http://www.sathyamargam.org/?p=846  

അനില്‍കുമാര്‍ വി. അയ്യപ്പന്‍

 

ഖുര്‍ആനിലെ മര്‍യമിനെ കുറിച്ചുള്ള മറ്റൊരു ആയത്ത് ഇതാണ്:

 

“അങ്ങനെ പ്രസവവേദന അവളെ ഒരു ഈന്തപ്പന മരത്തിന്‍റെ അടുത്തേക്ക്‌ കൊണ്ട്‌ വന്നു. അവള്‍ പറഞ്ഞു: ഞാന്‍ ഇതിന്‌ മുമ്പ്‌ തന്നെ മരിക്കുകയും, പാടെ വിസ്മരിച്ച്‌ തള്ളപ്പെട്ടവളാകുകയും ചെയ്തിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനേ! ഉടനെ അവളുടെ താഴ്ഭാഗത്ത്‌ നിന്ന്‌ (ഒരാള്‍ ) വിളിച്ചുപറഞ്ഞു: നീ വ്യസനിക്കേണ്ട, നിന്‍റെ താഴ്ഭാഗത്ത്‌ ഒരു അരുവി ഉണ്ടാക്കി തന്നിരിക്കുന്നു. നീ ഈന്തപ്പനമരം നിന്‍റെ അടുക്കലേക്ക്‌ പിടിച്ചുകുലുക്കിക്കൊള്ളുക. അത്‌ നിനക്ക്‌ പാകമായ ഈന്തപ്പഴം വീഴ്ത്തിത്തരുന്നതാണ്‌” (സൂറാ.19:23-25)

 

ഈ കഥ മുഹമ്മദിന് എവിടെനിന്ന് കിട്ടിയതാണ്? “മത്തായിയുടെ വ്യാജ സുവിശേഷം” എന്ന കൃതിയില്‍ ഇക്കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ചെറിയൊരു വ്യത്യാസമുള്ളത് പ്രസവ വേദനയോട് ബന്ധപ്പെട്ടല്ല, മറിയയും യോസേഫും ശിശുവായ യേശുവും കൂടി മരുഭൂമിയിലൂടെ സഞ്ചരിക്കുമ്പോഴാണ് ഇങ്ങനെയൊരു സംഭവം ഉണ്ടായത് എന്നത്രേ മത്തായിയുടെ വ്യാജ സുവിശേഷത്തില്‍ കാണുന്നത്. അത് ഞാന്‍ താഴെ ഉദ്ധരിക്കാം:

 

“അവരുടെ യാത്രയുടെ മൂന്നാം ദിവസം, മരുഭൂമിയിലൂടെ ഉള്ള യാത്രയിൽ, സൂര്യന്‍റെ വർധിച്ച ചൂട് മൂലം മറിയം തളർന്നു; അപ്പോൾ മറിയം ഒരു ഈന്തപ്പന കണ്ടു ജോസെഫിനോടു പറഞ്ഞു; എന്നെ ഈ മരത്തിന്‍റെ തണലിൽ വിശ്രമിക്കാൻ അനുവദിക്കുക. ജോസഫ്‌ വളരെ വേഗം മറിയത്തെ ആ മരത്തിന്‍റെ ചുവട്ടിലേക്ക് ആനയിച്ച്, മൃഗത്തിന്‍റെ പുറത്തു നിന്നും അവളെ ഇറക്കി. അനുഗൃഹീതയായ മറിയം മരത്തിനു ചുവട്ടിൽ ഇരിക്കുമ്പോൾ ഈന്തപ്പന ഓലകളുടെ ഇടയിലൂടെ നിറയെ പഴങ്ങൾ കിടക്കുന്നത് കണ്ടു, ജോസെഫിനോട് പറഞ്ഞു: “ഈ ഈന്തപ്പനയുടെ കുറച്ചു പഴങ്ങൾ കിട്ടിയിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു.” ജോസഫ്‌ അവളോട് പറഞ്ഞു: “നീ ഈ മരത്തിന്‍റെ വലിയ ഉയരം കണ്ടിട്ടും, അതിന്‍റെ പഴം തിന്നണം എന്ന് പറഞ്ഞതിൽ ഞാൻ ആശ്ചര്യപ്പെടുന്നു. ഞാൻ ഇപ്പോൾ കൂടുതൽ ആയി ചിന്തിക്കുന്നത് വെള്ളത്തെക്കുറിച്ച് ആണ്. കാരണം നമ്മുടെ തുകൽ സഞ്ചിയില്‍ വെള്ളം എല്ലാം വറ്റിയിരിക്കുന്നു, നമുക്കോ നമ്മുടെ മൃഗങ്ങൾക്കോ വെള്ളം തരാൻ നമ്മുടെ കൂടെ ആരും ഇല്ല. അപ്പോൾ ശിശുവായ യേശു, മറിയത്തിന്‍റെ മടിയിൽ കിടന്നുകൊണ്ട്, സന്തോഷം നിറഞ്ഞ മുഖഭാവത്തോടെ പനയോട് പറഞ്ഞു: “ഓ വൃക്ഷമേ, നിന്‍റെ ശിഖിരങ്ങളെ താഴ്ത്തി എന്‍റെ അമ്മയെ നിന്‍റെ പഴങ്ങൾ ഭക്ഷിക്കാൻ അനുവദിക്കുക. ഇത് പറഞ്ഞതും, മരത്തിന്‍റെ ശിഖിരങ്ങൾ അനുഗൃഹീതയായ മറിയത്തിന്‍റെ കാൽക്കീഴിലെക്കു കുനിഞ്ഞു വന്നു; അവർ അതിൽ നിന്നും പഴങ്ങൾ ശേഖരിച്ച് അത് ഭക്ഷിച്ചു. അവർ അതിൽനിന്നും പഴങ്ങൾ എല്ലാം ശേഖരിച്ചതിനു ശേഷവും, അത് കുനിയാൻ ആജ്ഞാപിച്ചവന്‍റെ നിവരുവാനുള്ള കല്പനക്കു കാതോർത്തു കുനിഞ്ഞു തന്നെ അവിടെ നിലകൊണ്ടു. അപ്പോൾ യേശു പറഞ്ഞു, ഓ വൃക്ഷമേ, നീ നിന്നെ ഉയർത്തുക, ശക്തൻ ആയിരിക്കുക, എന്‍റെ പിതാവിന്‍റെ പറുദീസയില്‍ ഉള്ള എന്‍റെ മറ്റു വൃക്ഷങ്ങളുടെ കൂടെ ആയിരിക്കുക. ഭൂമിക്കടിയിൽ മറഞ്ഞിരിക്കുന്ന നിന്‍റെ വേരുകളില്‍ നിന്ന് ഒരു ഉറവ് തുറന്നു വെള്ളം ഒഴുക്കുക, അങ്ങനെ ഞങ്ങൾ നിന്നില്‍ നിന്നും സംതൃപ്തരാകട്ടെ. ഉടനെ ആ വൃക്ഷം ഉയർന്നു പൊങ്ങി, അതിന്‍റെ വേരുകളിൽ ഒന്ന് തുറന്നു, അത്യധികം ശുദ്ധവും, തണുത്തതും, ഉന്മേഷവത്തായതുമായ ജലം നിർഗളിക്കാൻ തുടങ്ങി. അവര്‍ വെളളത്തിന്‍റെ ആ ഉറവ കണ്ടപ്പോള്‍ അത്യധികം സന്തോഷിക്കുകയും, അതിൽ നിന്നു അവരും അവരുടെ കന്നുകാലികളും മറ്റു മൃഗങ്ങളും കുടിച്ചു സംതൃപ്തരാകുകയും ചെയ്തു. അങ്ങനെ അവർ ദൈവത്തെ സ്തുതിച്ചു.” (മത്തായിയുടെ വ്യാജ സുവിശേഷം, അദ്ധ്യായം 20)

 

അറേബ്യയിലെ പാഷാണ്ഡ ക്രിസ്ത്യാനികളുടെ ഇടയില്‍ പ്രചാരത്തിലുണ്ടായിരുന്ന ഈ കഥയാണ് ചെറിയൊരു മാറ്റം വരുത്തിക്കൊണ്ട് , “തനിക്ക്‌ ജിബ്രീല്‍ അറിയിച്ചു തന്ന അദൃശ്യവാര്‍ത്തകളില്‍ പെട്ടതാണ് ഇതൊക്കെ” എന്ന മേമ്പൊടിയോട് കൂടി മുഹമ്മദ്‌ അറബികള്‍ക്കിടയില്‍ പറഞ്ഞതും തന്‍റെ ഖുര്‍ആനില്‍ ഉള്‍പ്പെടുത്തിയതും. ജനങ്ങള്‍ മുഹമ്മദ്‌ പറഞ്ഞ ഈ കാര്യങ്ങള്‍ വിശ്വസിക്കാതിരുന്നതിനു വേറെ കാരണം ഒന്നും പറയേണ്ടല്ലോ…

 

ബാലനായ യേശു കളിമണ്ണ് കൊണ്ട് പക്ഷികളെ ഉണ്ടാക്കി പറത്തിവിട്ടു കളിച്ചിരുന്ന കാര്യം ഖുര്‍ആനില്‍ പറയുന്നുണ്ട്:

 

“ഇസ്രായീല്‍ സന്തതികളിലേക്ക്‌ ( അവനെ ) ദൂതനായി നിയോഗിക്കുകയും ചെയ്യും. അവന്‍ അവരോട്‌ പറയും: ) നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള ദൃഷ്ടാന്തവും കൊണ്ടാണ്‌ ഞാന്‍ നിങ്ങളുടെ അടുത്ത്‌ വന്നിരിക്കുന്നത്‌. പക്ഷിയുടെ ആകൃതിയില്‍ ഒരു കളിമണ്‍ രൂപം നിങ്ങള്‍ക്കു വേണ്ടി ഞാന്‍ ഉണ്ടാക്കുകയും, എന്നിട്ട്‌ ഞാനതില്‍ ഊതുമ്പോള്‍ അല്ലാഹുവിന്‍റെ അനുവാദപ്രകാരം അതൊരു പക്ഷിയായി തീരുകയും ചെയ്യും. അല്ലാഹുവിന്‍റെ അനുവാദപ്രകാരം ജന്‍മനാ കാഴ്ചയില്ലാത്തവനെയും പാണ്ഡുരോഗിയെയും ഞാന്‍ സുഖപ്പെടുത്തുകയും, മരിച്ചവരെ ഞാന്‍ ജീവിപ്പിക്കുകയും ചെയ്യും. നിങ്ങള്‍ തിന്നുതിനെപ്പറ്റിയും, നിങ്ങള്‍ നിങ്ങളുടെ വീടുകളില്‍ സൂക്ഷിച്ചു വെക്കുന്നതിനെപ്പറ്റിയും ഞാന്‍ നിങ്ങള്‍ക്ക്‌ പറഞ്ഞറിയിച്ചു തരികയും ചെയ്യും. തീര്‍ച്ചയായും അതില്‍ നിങ്ങള്‍ക്ക്‌ ദൃഷ്ടാന്തമുണ്ട്‌; നിങ്ങള്‍ വിശ്വസിക്കുന്നവരാണെങ്കില്‍. ” (സൂറാ.3:49)

 

“(ഈസായോട്‌ ) അല്ലാഹു പറഞ്ഞ സന്ദര്‍ഭം ( ശ്രദ്ധേയമാകുന്നു. ) മര്‍യമിന്‍റെ മകനായ ഈസാ! തൊട്ടിലില്‍ വെച്ചും, മദ്ധ്യവയസ്കനായിരിക്കെയും നീ ജനങ്ങളോട്‌ സംസാരിക്കവെ, പരിശുദ്ധാത്മാവ്‌ മുഖേന നിനക്ക്‌ ഞാന്‍ പിന്‍ബലം നല്‍കിയ സന്ദര്‍ഭത്തിലും, ഗ്രന്ഥവും ജ്ഞാനവും തൌറാത്തും ഇന്‍ജീലും നിനക്ക്‌ ഞാന്‍ പഠിപ്പിച്ചുതന്ന സന്ദര്‍ഭത്തിലും, എന്‍റെ അനുമതി പ്രകാരം കളിമണ്ണ്‌ കൊണ്ട്‌ നീ പക്ഷിയുടെ മാതൃകയില്‍ രൂപപ്പെടുത്തുകയും, എന്നിട്ട്‌ നീ അതില്‍ ഊതുമ്പോള്‍ എന്‍റെ അനുമതി പ്രകാരം അത്‌ പക്ഷിയായിത്തീരുകയും ചെയ്യുന്ന സന്ദര്‍ഭത്തിലും, എന്‍റെ അനുമതി പ്രകാരം ജന്‍മനാ കാഴ്ചയില്ലാത്തവനെയും, പാണ്ഡുരോഗിയെയും നീ സുഖപ്പെടുത്തുന്ന സന്ദര്‍ഭത്തിലും, എന്‍റെ അനുമതി പ്രകാരം നീ മരണപ്പെട്ടവരെ പുറത്ത്‌ കൊണ്ട്‌ വരുന്ന സന്ദര്‍ഭത്തിലും, നീ ഇസ്രായീല്‍ സന്തതികളുടെ അടുത്ത്‌ വ്യക്തമായ തെളിവുകളുമായി ചെന്നിട്ട്‌ അവരിലെ സത്യനിഷേധികള്‍ ഇത്‌ പ്രത്യക്ഷമായ മാരണം മാത്രമാകുന്നു. എന്ന്‌ പറഞ്ഞ അവസരത്തില്‍ നിന്നെ അപകടപ്പെടുത്തുന്നതില്‍ നിന്ന്‌ അവരെ ഞാന്‍ തടഞ്ഞ സന്ദര്‍ഭത്തിലും ഞാന്‍ നിനക്കും നിന്‍റെ മാതാവിനും ചെയ്ത്‌ തന്ന അനുഗ്രഹം ഓര്‍ക്കുക” (സൂറാ.5:110)

 

ഈ കഥ മുഹമ്മദിന് കിട്ടിയിരിക്കുന്നത് എവിടെ നിന്നാണ്? നമുക്ക്‌ നോക്കാം:

 

“ബാലനായ യേശുവിന് അഞ്ചു വയസ്സുണ്ടായിരുന്നപ്പോള്‍ കുതിച്ചൊഴുകുന്ന ഒരരുവിയുടെ ഭാഗത്ത് അവന്‍ കളിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഒഴുകുന്ന വെള്ളം നീര്‍ക്കുണ്ടുകളില്‍ ശേഖരിക്കുകയായിരുന്നു അവന്‍ . പെട്ടെന്ന് തന്നെ അവ വൃത്തിയായി. ഒറ്റ വചനം കൊണ്ട് അവന്‍ ഇക്കാര്യങ്ങള്‍ക്ക് ആജ്ഞ നല്‍കി. കളിമണ്ണ് ഉണ്ടാക്കിയ ശേഷം പന്ത്രണ്ട് കുരുവികളെ അവന്‍ അതില്‍നിന്നു രൂപപ്പെടുത്തിയെടുത്തു. അവനിക്കാര്യം ചെയ്യുമ്പോള്‍ സാബത്ത് ആയിരുന്നു. എന്നാല്‍ മറ്റു ധാരാളം കുട്ടികളും അവനോടൊപ്പം കളിച്ചു കൊണ്ടിരുന്നു. അനന്തരം, സാബത്ത് ദിനത്തില്‍ കളിച്ചു കൊണ്ടിരുന്ന യേശു ചെയ്തുകൊണ്ടിരിക്കുന്നത് എന്താണെന്ന് ഒരു യെഹൂദന്‍ കണ്ടു. പെട്ടെന്ന് അയാള്‍ അവിടെ നിന്ന് പോയി, യേശുവിന്‍റെ അപ്പനായ ജോസേഫിനെ അറിയിച്ചു: “നോക്കൂ, നിങ്ങളുടെ കുട്ടി അരുവിയിലുണ്ട്. അവന്‍ കളിമണ്ണെടുത്തു പന്ത്രണ്ട് കുരുവികളെയുണ്ടാക്കി സാബത്തിനെ നിന്ദിച്ചിരിക്കുന്നു.” ജോസഫ്‌ ആ ഭാഗത്തേക്ക്‌ ചെന്നു. അവനെ കണ്ടപ്പോള്‍ അയാള്‍ ഒച്ചയിട്ടു ചോദിച്ചു: “സാബത്ത് നാളില്‍ അനുവദിക്കപ്പെട്ടിട്ടില്ലാത്ത ഇക്കാര്യങ്ങള്‍ നീ ചെയ്യുന്നത് എന്തിനാണ്? എന്നാല്‍ യേശു കൈകൊട്ടി കുരുവികളോട് ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു: “വിട്ടു പിരിയൂ, പറക്കൂ. നിങ്ങള്‍ക്കിപ്പോള്‍ ജീവനുള്ള സ്ഥിതിക്ക് എന്നെ ഓര്‍ക്കൂ.” കുരുവികള്‍ ചീറിക്കൊണ്ട് പറന്നകന്നു. ഇത് കണ്ടപ്പോള്‍ യെഹൂദര്‍ ആശ്ചര്യപ്പെട്ടു. അവന്‍ അവിടെനിന്നു പോയതിനു ശേഷം, യേശു എന്ത് ചെയ്തുവെന്നു നേതാക്കന്മാര്‍ക്ക്‌ വിശദീകരിച്ചു കൊടുത്തു.” (തോമസിന്‍റെ ശൈശവ സുവിശേഷം, 2:1-7)

 

തങ്ങള്‍ക്ക് മുന്‍പേ അറിയാവുന്ന ഈ കഥകള്‍ മുഹമ്മദ്‌ അല്ലാഹുവിന്‍റെ ആയത്താണ് എന്ന് പറഞ്ഞ് അവതരിപ്പിച്ചപ്പോള്‍ ജനങ്ങള്‍ എന്താണ് പറഞ്ഞത് എന്ന് ഖുര്‍ആനില്‍ രേഖപ്പെടുത്തിയിട്ടുണ്ട്:

 

ഇത് പൂര്‍വ്വികന്മാരുടെ കെട്ടുകഥകള്‍ മാത്രമാണ്. ഇവന്‍ അത് എഴുതി വെച്ചിരിക്കുന്നു. എന്നിട്ടത് രാവിലെയും വൈകുന്നേരവും അവന്നു വായിച്ചു കേള്‍പ്പിക്കപ്പെടുന്നു” (സൂറാ.25:5)

 

“നമ്മുടെ ദൃഷ്ടാന്തങ്ങള്‍ അവന്ന്‌ വായിച്ചുകേള്‍പിക്കപ്പെട്ടാല്‍ അവന്‍ പറയും; പൂര്‍വ്വികന്‍മാരുടെ പുരാണകഥകള്‍ എന്ന്‌.” (സൂറ.68:15)

 

അവന്ന്‌ നമ്മുടെ ദൃഷ്ടാന്തങ്ങള്‍ ഓതികേള്‍പിക്കപ്പെടുകയാണെങ്കില്‍ അവന്‍ പറയും; പൂര്‍വ്വികന്‍മാരുടെ ഐതിഹ്യങ്ങളാണെന്ന്‌” (സൂറ.83:13)

 

മുഹമ്മദിന്‍റെ സമകാലീനരായ മനുഷ്യര്‍ക്ക്‌ കൃത്യമായി അറിയാമായിരുന്നു, മുഹമ്മദ്‌ പറയുന്ന ഈ കഥകള്‍ എല്ലാം അവര്‍ക്ക്‌ പരിചയമുള്ള (ജ്ഞാനവാദികളായ) ക്രിസ്ത്യാനികളുടെ ഇടയില്‍ പ്രചാരത്തില്‍ ഉള്ളതാണ് എന്ന്. ആ കഥകളൊക്കെ ജിബ്രീലിന്‍റെ പേരില്‍  അവതരിപ്പിച്ചു പ്രവാചകന്‍ ചമയുന്ന ഒരാളെ അവര്‍ അംഗീകരിക്കും എന്ന് തോന്നുന്നുണ്ടോ? അവര്‍ പിന്നെ പറയുന്നത് മുഹമ്മദിന് ഭ്രാന്ത്‌ ഉണ്ടെന്നാണ്:

 

നീ ഒരു ഭ്രാന്തന്‍ തന്നെ” (സൂറാ. 15:6)

 

മുഹമ്മദിന് ഭ്രാന്തുണ്ട് എന്ന് ജനങ്ങള്‍ ധരിച്ചതില്‍ അവരെ കുറ്റം പറയാന്‍ പറ്റുമെന്ന് തോന്നുന്നില്ല.  നാട്ടില്‍ പ്രചാരത്തിലുള്ള കഥകള്‍ അല്പം ചില രൂപമാറ്റം വരുത്തി ജിബ്രീല്‍ വിളിപ്പെടുത്തി തന്നതാണ് എന്ന് പറഞ്ഞാല്‍ അതിനെ ഭ്രാന്തായിട്ടു മാത്രമേ പൊതുജനത്തിനു കാണാന്‍ പറ്റൂ. കാരണം ആ നാട്ടുകാര്‍ക്ക്‌ ഇതേ കഥകള്‍ ഒരു മലക്കിന്‍റെയും സഹായമില്ലാതെ തന്നെ എത്രയോ തലമുറകളായി അറിയാവുന്നതാണ്! (അവസാനിച്ചു)

]]>
https://sathyamargam.org/2013/12/%e0%b4%aa%e0%b5%81%e0%b4%a4%e0%b4%bf%e0%b4%af-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae-%e0%b4%85%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8b%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%ab%e0%b4%95%e0%b4%b3-4/feed/ 0
പുതിയ നിയമ അപ്പോക്രിഫകളും ഖുര്‍ആനും, ഒരു പഠനം (ഭാഗം-1) https://sathyamargam.org/2013/12/%e0%b4%aa%e0%b5%81%e0%b4%a4%e0%b4%bf%e0%b4%af-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae-%e0%b4%85%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8b%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%ab%e0%b4%95%e0%b4%b3%e0%b5%81/ https://sathyamargam.org/2013/12/%e0%b4%aa%e0%b5%81%e0%b4%a4%e0%b4%bf%e0%b4%af-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae-%e0%b4%85%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8b%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%ab%e0%b4%95%e0%b4%b3%e0%b5%81/#comments Mon, 02 Dec 2013 05:09:54 +0000 http://www.sathyamargam.org/?p=835  

അനില്‍കുമാര്‍ വി. അയ്യപ്പന്‍

 

 

ഈസാനബിയേയും തന്‍റെ മാതാവായ മറിയം എന്ന സ്ത്രീയേയും കുറിച്ച് പല കാര്യങ്ങളും നമുക്ക്‌ ഖുര്‍ആനില്‍ കാണാന്‍ സാധിക്കുന്നുണ്ട്. ഇസ്ലാമിക വിശ്വാസപ്രകാരം ഖുര്‍ആനില്‍ പറയപ്പെടുന്ന ഈസാനബി എന്നത് ബൈബിളില്‍ ഉള്ള യേശുക്രിസ്തു ആണ്. അങ്ങനെയെങ്കില്‍, സ്വാഭാവികമായും ഈസാ നബിയുടെ മാതാവായ മറിയം എന്നത് യേശുക്രിസ്തുവിന്‍റെ മാതാവായ മറിയ ആയിരിക്കുമല്ലോ. മുസ്ലീങ്ങള്‍ അത് അങ്ങനെതന്നെയാണ് എന്ന് വിശ്വസിക്കുകയും ചെയ്യുന്നു. നിഷ്പക്ഷ മനസ്സോടെ ഇരുഗ്രന്ഥങ്ങളും പരിശോധിക്കുന്ന ഏതൊരാളും സമ്മതിക്കും ഈസാ നബിയും യേശുക്രിസ്തുവും ഒരാളല്ല, തികച്ചും വ്യത്യസ്തരായ രണ്ടു വ്യക്തികള്‍ ആണെന്ന്! യേശുക്രിസ്തുവിനെയും മറിയയെയും കുറിച്ച് ബൈബിളില്‍ ഒരിടത്തും കാണാന്‍ കഴിയാത്ത ധാരാളം കാര്യങ്ങള്‍ ഈസാ നബിയേയും മറിയം ബീവിയേയും കുറിച്ച് ഖുര്‍ആനില്‍ പറയുന്നുണ്ട്. ഖുര്‍ആനില്‍ കാണുന്ന ഈ സംഭവങ്ങള്‍ യേശുക്രിസ്തുവിന്‍റെയും മറിയയുടെയും ജീവിതത്തില്‍ സംഭവിച്ചവയാണെന്നും, എന്നാല്‍ പുതിയ നിയമ എഴുത്തുകാര്‍ അഥവാ സുവിശേഷ രചയിതാക്കള്‍ മന:പൂര്‍വ്വം ഇക്കാര്യങ്ങള്‍ എഴുതാതെ മറച്ചു വെക്കുകയും പിന്നീട് അല്ലാഹു തന്‍റെ മലക്ക്‌ ആയ ജിബ്രീല്‍ മുഖാന്തിരം മുഹമ്മദ്‌ നബിക്ക്‌ വെളിപ്പെടുത്തിക്കൊടുത്തതോടെയാണ് ഈ വിവരങ്ങള്‍ ലോകത്തിന് ലഭിച്ചത് എന്നും മുസ്ലീങ്ങള്‍ അവകാശപ്പെടുന്നു.

 

മുസ്ലീങ്ങള്‍ ഈ അവകാശവാദം ഉന്നയിക്കുന്നത് വെറുതെയല്ല, ഒരു ഖുര്‍ആന്‍ ആയത്തിന്‍റെ അടിസ്ഥാനത്തിലാണ്. ഇതാണ് ആ ആയത്ത്:

 

“(നബിയേ,) നാം നിനക്ക്‌ ബോധനം നല്‍കുന്ന അദൃശ്യവാര്‍ത്തകളില്‍ പെട്ടതാകുന്നു അവയൊക്കെ. അവരില്‍ ആരാണ്‌ മര്‍യമിന്‍റെ സംരക്ഷണം ഏറ്റെടുക്കേണ്ടതെന്ന്‌ തീരുമാനിക്കുവാനായി അവര്‍ തങ്ങളുടെ അമ്പുകളിട്ടു കൊണ്ട്‌ നറുക്കെടുപ്പ്‌ നടത്തിയിരുന്ന സമയത്ത്‌ നീ അവരുടെ അടുത്ത് ഉണ്ടായിരുന്നില്ലല്ലോ. അവര്‍ തര്‍ക്കത്തില്‍ ഏര്‍പെട്ടുകൊണ്ടിരുന്നപ്പോഴും നീ അവരുടെ അടുത്തുണ്ടായിരുന്നില്ല” (സൂറാ.3:44)

 

ഈ ആയത്തിനെക്കുറിച്ച് നാം പുറകെ ചര്‍ച്ച ചെയ്യുന്നുണ്ട്. അതുകൊണ്ട് ഇപ്പോള്‍ ഈ ആയത്തിലെ ഒരു പ്രത്യേക പരാമര്‍ശം മാത്രമേ നാം പരിശോധനാ വിഷയമാക്കുന്നുള്ളൂ. മുഹമ്മദിനും 600 വര്‍ഷം മുന്‍പ്‌. മറിയയുടെ ജീവിതത്തില്‍ നടന്നതായി ഖുര്‍ആന്‍ പറയുന്ന ഒരു പ്രത്യേക സംഭവത്തെക്കുറിച്ച് അവിടെ സന്നിഹിതനല്ലാതിരുന്ന മുഹമ്മദിന് അറിവ് കിട്ടിയത് ജിബ്രീലില്‍ നിന്നുള്ള അദൃശ്യ വാര്‍ത്തകളുടെ സഹായത്താലാണ് എന്നത്രേ ഖുര്‍ആന്‍ അവകാശപ്പെടുന്നത്. മുഹമ്മദ്‌ നിരക്ഷരനായിരുന്നു എന്നുള്ള മുസ്ലീങ്ങളുടെ അവകാശവാദം കൂടി നാം ശ്രദ്ധിക്കണം. എഴുത്തും വായനയും അറിയാതിരുന്നത് കൊണ്ട് മുഹമ്മദ്‌ നബിക്ക്‌ ബൈബിള്‍ വായിക്കാന്‍ കഴിയുകയില്ലായിരുന്നു എന്നും ഇനി ആരെങ്കിലും വായിച്ചു കൊടുത്താല്‍ തന്നെ ഇക്കാര്യങ്ങള്‍ ഒന്നും ബൈബിളില്‍ ഇല്ലാത്ത സംഗതികള്‍ ആയതിനാല്‍ അദ്ദേഹത്തിനു ഇക്കാര്യങ്ങള്‍ അറിയാന്‍ യാതൊരു നിര്‍വ്വാഹവും ഇല്ലായിരുന്നു എന്നും അവര്‍ വാദിക്കുന്നു.

 

എന്നാല്‍ എന്താണ് യാഥാര്‍ത്ഥ്യം? ഖുര്‍ആനില്‍ കാണപ്പെടുന്ന ഈ സംഭവങ്ങള്‍ യഥാര്‍ത്ഥത്തില്‍ മുഹമ്മദിന് ലഭിച്ചത് ജിബ്രീല്‍ എന്ന മലക്ക്‌ മുഖാന്തരം തന്നെയാണോ? അതോ വേറെ എവിടെയെങ്കിലും ഇക്കാര്യങ്ങള്‍ മുഹമ്മദിന് മുന്‍പേ ആരെങ്കിലും പറഞ്ഞു വെച്ചിട്ടുണ്ടോ? ഉണ്ട് എന്നതാണ് അമ്പരപ്പുളവാക്കുന്ന യാഥാര്‍ത്ഥ്യം!! രഹസ്യ സുവിശേഷങ്ങള്‍ അഥവാ പുതിയ നിയമ അപ്പോക്രിഫാ ഗ്രന്ഥങ്ങള്‍ എന്നറിയപ്പെടുന്ന പുസ്തകങ്ങളില്‍ ഉള്ള കഥകളാണ് ഖുര്‍ആനില്‍ ഈസയുടേയും മറിയത്തിന്‍റെയും പേരില്‍ നാം കാണുന്നത്. എ.ഡി. രണ്ടാം നൂറ്റാണ്ടിന്‍റെ ഉത്തരാര്‍ദ്ധം മുതല്‍ ഓരോ പാഷാണ്ഡ വിഭാഗക്കാര്‍ തങ്ങളുടെ പാഷാണ്ഡോപദേശങ്ങള്‍ക്ക് അംഗീകാരം ലഭിക്കാന്‍ വേണ്ടി അപ്പോസ്തലന്മാരുടെയും പ്രബലരായ ശിഷ്യന്മാരുടെയും പേരില്‍ എഴുതിയുണ്ടാക്കിയതാണ് രഹസ്യ സുവിശേഷങ്ങള്‍ എന്നറിയപ്പെടുന്ന ഈ ക്ഷുദ്ര കൃതികള്‍. യേശുക്രിസ്തുവിനെ ഒറ്റുകൊടുത്ത ഇസ്കര്യാത്തോ യൂദായുടെ പേരില്‍ പോലും ഈ പാഷാണ്ഡ മതക്കാര്‍ സുവിശേഷം എഴുതിയുണ്ടാക്കിയിട്ടുണ്ട് എന്നറിയുമ്പോഴാണ് സാത്താന്‍ ഏതൊക്കെ വിധത്തിലാണ് യേശുക്രിസ്തുവിന്‍റെ നിര്‍മ്മല സുവിശേഷത്തെ തകര്‍ക്കാന്‍ ശ്രമിച്ചത് എന്ന കാര്യം പിടികിട്ടുകയുള്ളൂ.

 

ഈ സുവിശേഷങ്ങള്‍ എന്തുകൊണ്ട് പിന്തള്ളപ്പെട്ടുപോയി എന്ന് പലരും ചോദിക്കാറുണ്ട്. മുസ്ലീങ്ങള്‍ ഈ ചോദ്യം ചോദിക്കുക മാത്രമല്ല, ഉത്തരം കൂടി പറയുകയും ചെയ്യും. അവര്‍ പറയുന്ന ഉത്തരത്തിന്‍റെ രത്നച്ചുരുക്കം ഇതാണ്: “ഈ സുവിശേഷങ്ങള്‍ യേശുക്രിസ്തുവിനെ യഥാര്‍ത്ഥ രൂപത്തില്‍ അതായത് പ്രവാചകനായി മാത്രം അവതരിപ്പിക്കുന്ന സുവിശേഷങ്ങളാണ്. പില്‍ക്കാലത്ത് കോണ്‍സ്റ്റന്‍റൈന്‍ ചക്രവര്‍ത്തി ക്രിസ്തുമതം സ്വീകരിച്ചതോട് കൂടിയാണ് ക്രിസ്തുവിനെ ദൈവമാക്കാനുള്ള ആഗ്രഹം ചക്രവര്‍ത്തിയുടെ പ്രേരണയാല്‍ സഭക്ക്‌ ഉണ്ടായത്. യേശുക്രിസ്തുവിന്‍റെ ദൈവത്വത്തെ ചൊല്ലി ക്രിസ്ത്യാനികള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടായാല്‍ അത് തന്‍റെ സാമ്രാജ്യത്തില്‍ ആഭ്യന്തര കലഹത്തിനിടയാക്കും എന്നതുകൊണ്ടാണ് കോണ്‍സ്റ്റന്‍റൈന്‍ ചക്രവര്‍ത്തി യേശുക്രിസ്തുവിനെ ദൈവമാക്കാന്‍ പദ്ധതിയിട്ടത്. അതിനു വേണ്ടി ചക്രവര്‍ത്തിയുടെ നിര്‍ബന്ധം മൂലം നിഖ്യാ എന്ന സ്ഥലത്ത് വെച്ച് നടന്ന സുനഹദോസില്‍ ആണ് വോട്ടെടുപ്പിലൂടെ യേശുക്രിസ്തുവിന്‍റെ ദൈവത്വം സഭ അംഗീകരിച്ചത്. നിഖ്യാ സുനഹദോസിനു മുന്‍പ്‌ യേശുക്രിസ്തുവിനെ ദൈവമായി ക്രിസ്ത്യാനികള്‍ ആരും അംഗീകരിച്ചിരുന്നില്ല. ഏതായാലും യേശുക്രിസ്തുവിനെ ദൈവമാക്കിയതോടു കൂടി യേശുക്രിസ്തുവിനെ പ്രവാചകനായി മാത്രം അവതരിപ്പിച്ചിരുന്ന യഥാര്‍ത്ഥ സുവിശേഷങ്ങള്‍ നശിപ്പിച്ചു കളയാനും നാല് സുവിശേഷങ്ങളില്‍ തങ്ങളാഗ്രഹിക്കുന്ന വിധം തിരുത്തലുകള്‍ വരുത്തി യേശുക്രിസ്തുവിനെ ദൈവമായി അവതരിപ്പിക്കാനും നിഖ്യാ സുനഹദോസ് തീരുമാനമെടുത്തു. അതിന്‍റെ ഫലമായിട്ടാണ് ഈ സുവിശേഷങ്ങള്‍ ബൈബിളില്‍ ഇടംപിടിക്കാതെ പോയതും പ്രവാചകന്‍ മാത്രമായിരുന്ന യേശുക്രിസ്തു ദൈവമായി മാറിയതും.” വ്യത്യസ്ത മുസ്ലീം വിഭാഗങ്ങളില്‍പ്പെട്ട ആളുകളുമായി ഫേസ്ബുക്കില്‍ നടത്തിയ ചര്‍ച്ചകളില്‍ എല്ലാ കൂട്ടരും ഒരു പോലെ പറഞ്ഞ കാര്യമാണ് മുകളില്‍ കൊടുത്തത്.

 

വിവര സാങ്കേതിക വിദ്യ ഇത്രമാത്രം അഭിവൃദ്ധി പ്രാപിച്ച ഈ കാലയളവില്‍ വിവരങ്ങള്‍ മൂടി വെക്കുക എന്നത് ഏറെക്കുറെ അസാധ്യമായ കാര്യമാണ്. നിഖ്യാ സുനഹദോസിന്‍റെ ആരംഭം മുതല്‍ അവസാനം വരെയുള്ള ഓരോ ദിവസത്തെ ചര്‍ച്ചകളുടേയും രേഖകള്‍ ഇന്‍റര്‍നെറ്റില്‍ ലഭ്യമാണ്. അതിലൊന്നിലും നമുക്ക്‌ ഇവര്‍ പറയുന്ന വിധത്തിലുള്ള യാതൊരു കാര്യവും കാണാന്‍ കഴിയുകയില്ല. യഥാര്‍ത്ഥത്തില്‍ നിഖ്യാ സുനഹദോസിലെ ചര്‍ച്ചാ വിഷയം യേശുക്രിസ്തു ദൈവമാണോ അല്ലയോ എന്നത് പോലും ആയിരുന്നില്ല എന്നകാര്യം ഇവര്‍ക്കറിഞ്ഞുകൂടാ!! ബ്രദര്‍. ജെ.സി.ദേവ് എഴുതിയ ‘ക്രൈസ്തവ സഭ ഇരുപതു നൂറ്റാണ്ടുകളിലൂടെ’ എന്ന ഗ്രന്ഥത്തില്‍ നിഖ്യാ സുനഹദോസ് നടക്കാനിടയായ സാഹചര്യങ്ങളും സുനഹദോസ് തീരുമാനങ്ങളും രേഖപ്പെടുത്തിയിട്ടുള്ളത് വായനക്കാരുടെ അറിവിലേക്കായി താഴെ കൊടുക്കുന്നു:

 

നിഖ്യാ സുനഹദോസ്

 

അറിയൂസ്‌ (എ.ഡി.256-336)

 

യേശുക്രിസ്തുവിന്‍റെ ദൈവത്വം നിഷേധിച്ച അറിയൂസ്‌ (ആരിയൂസ്) ഒരു പുതിയ ദുരുപദേശത്തിന്‍റെ വക്താവായി. അലക്സാണ്ട്രിയയിലെ ഒരു വൈദികനായിരുന്നു അദ്ദേഹം. പുത്രന്‍ (യേശുക്രിസ്തു) പിതാവിന് സമനല്ല, പുത്രന്‍ (യേശുക്രിസ്തു) സൃഷ്ടിയാണ് എന്നതാണ് അറിയൂസിന്‍റെ പ്രധാന വാദം. ഇത് ത്രിത്വ നിഷേധമാണ്. ഈ ദുരുപദേശം പലരേയും സ്വാധീനിച്ചു. പല പ്രമുഖ സഭാനേതാക്കന്മാര്‍ പോലും ഈ ത്രിത്വ നിഷേധത്തിന്‍റെ വക്താക്കളും പ്രചാരകരുമായി. ആരിയനിസം (Arianism) എന്ന പേരില്‍ ഇതറിയപ്പെട്ടു. സഭയില്‍ ആശയപരമായി ശക്തമായ ഭിന്നാഭിപ്രായങ്ങള്‍ നിലവില്‍ വന്നു. എ.ഡി.318–ല്‍ അലക്സാണ്ടര്‍ മെത്രാന്‍ അലക്സാണ്ട്രിയയില്‍ വിളിച്ചു കൂട്ടിയ സിനഡ്‌ അറിയൂസിനെ ശാസിക്കുകയും മുടക്കുകയും ചെയ്തു. പക്ഷേ, അറിയൂസ്‌ കൂടുതല്‍ ശക്തനാവുകയായിരുന്നു. അവസാനം കോണ്‍സ്റ്റന്‍റൈന്‍ ചക്രവര്‍ത്തി എ.ഡി.325-ല്‍ ‘അറിയൂസ്‌ പ്രശ്നത്തില്‍ ഇടപെട്ടു.’

 

ഓസിയോ

 

എ.ഡി.313 മുതല്‍ 325 വരെ കോണ്‍സ്റ്റന്‍റൈന്‍ ചക്രവര്‍ത്തിയുടെ ഉപദേഷ്ടാവും മതകാര്യനിരീക്ഷകനുമായിരുന്നു ഓസിയോ (ഹോസിയൂസ്‌). ഓസിയോ സ്പെയിനിലെ കൊര്‍ദോവയിലെ ബിഷപ്പ്‌ ആയിരുന്നു. വേദപണ്ഡിതനായ അദ്ദേഹത്തെ അറിയൂസിന്‍റെ ദുരുപദേശത്തെപ്പറ്റി അന്വേഷിക്കുവാനും മനസ്സിലാക്കുവാനും ചക്രവര്‍ത്തി അലക്സാണ്ട്രിയയിലേക്ക്‌ അയച്ചു. തിരിച്ചെത്തിയ ഓസിയോ നല്‍കിയ വിശദീകരണങ്ങള്‍ വിലയിരുത്തിയതോടെ കോണ്‍സ്റ്റന്‍റൈന്‍ അറിയൂസിനെതിരെ പ്രതികരിക്കുവാന്‍ നിര്‍ബന്ധിതനായി.

 

നിഖ്യാ സുനഹദോസ്

ഓസിയോ നല്‍കിയ വിശദീകരണങ്ങളും നിര്‍ദ്ദേശങ്ങളും അറിയോസിന്‍റെ ദുരുപദേശത്തിനെതിരെ ഉടനെ ഒരു സുനഹദോസ് വിളിച്ചുകൂട്ടുന്നതിനു കോണ്‍സ്റ്റന്‍റൈന്‍ ചക്രവര്‍ത്തിയെ പ്രേരിപ്പിച്ചു. സഭയിലുണ്ടായ അഭിപ്രായ ഭിന്നതയും ചേരിതിരിവും അവസാനിപ്പിക്കേണ്ടത് ആവശ്യമാണെന്ന് അദ്ദേഹത്തിനു ബോധ്യമായി. ബിതുന്യയിലെ നിഖ്യാ(ഇപ്പോഴത്തെ തുര്‍ക്കിയിലെ ഇസ്നിക്‌ പട്ടണം)യില്‍ എ.ഡി.325 മെയ്‌ 20 മുതല്‍ ജൂണ്‍ 10 വരെ നടന്ന ഈ സുനഹദോസ് ‘നിഖ്യാ സുനഹദോസ്’ എന്ന പേരില്‍ പ്രസിദ്ധമാണ്. ഇതാണ് സഭാചരിത്രത്തിലെ ആദ്യത്തെ സാര്‍വ്വത്രിക സുനഹദോസ്. വിവിധ രാജ്യങ്ങളില്‍ നിന്നും ഏകദേശം 318 ബിഷപ്പുമാര്‍ പ്രതിനിധികളായി പങ്കെടുത്തു. ഇവരില്‍ ഇരുപത്തിരണ്ടോളം ബിഷപ്പുമാര്‍ അറിയൂസ്‌ പക്ഷക്കാരായിരുന്നു. അന്നത്തെ മാര്‍പ്പാപ്പ സില്‍വസ്റ്റര്‍ (314-335) സുനഹദോസില്‍ പങ്കെടുത്തില്ല. അദ്ദേഹത്തിന്‍റെ പ്രതിനിധികളായി മീത്തൂസ്, വിന്‍സെന്‍റ് എന്നീ രണ്ടു വൈദികര്‍ സംബന്ധിച്ചു. കോണ്‍സ്റ്റന്‍റൈന്‍ ചക്രവര്‍ത്തി സംഘടിപ്പിച്ച സുനഹദോസില്‍ അദ്ദേഹത്തിന്‍റെ സാന്നിധ്യവും നേതൃത്വവും പ്രത്യേകം ശ്രദ്ധേയമായിരുന്നു. സുനഹദോസില്‍ പങ്കെടുക്കുന്നതിനു ബിഷപ്പുമാര്‍ക്കും വേദശാസ്ത്രികള്‍ക്കും രാജകീയമായ യാത്രാസൗകര്യങ്ങളും താമസ ക്രമീകരണങ്ങളുമാണ് ചക്രവര്‍ത്തി ഏര്‍പ്പെടുത്തിയത്.

 

സുനഹദോസില്‍ പ്രധാനമായും ചര്‍ച്ച ചെയ്തത് ക്രിസ്തുവിന്‍റെ ദൈവത്വത്തെ നിഷേധിച്ച അറിയൂസിന്‍റെ ദുരുപദേശത്തിനുള്ള മറുപടിയായിരുന്നു. ‘സാരാംശത്തില്‍ പിതാവിനോട് തുല്യന്‍’ (Homo Ousios) എന്നതായിരുന്നു ചിന്താവിഷയം. കോണ്‍സ്റ്റന്‍റൈന്‍ ചക്രവര്‍ത്തി ആമുഖ പ്രഭാഷണം നടത്തി. ഓസിയോ അധ്യക്ഷത വഹിച്ചു. ചില സമ്മേളനങ്ങളില്‍ അന്ത്യോക്കിയായിലെ ഒസ്തിയോസ് അധ്യക്ഷനായിരുന്നു. കോണ്‍സ്റ്റന്‍റൈന്‍ ആദിയോടന്തം സുനഹദോസില്‍ പങ്കെടുത്തു. അറിയൂസിനു വേണ്ടി സംസാരിച്ചത് നിക്കോമീദിയായിലെ യൗസേബിയോസ് ബിഷപ്പായിരുന്നു. അദ്ദേഹത്തിന്‍റെ ആശയങ്ങളെ സുനഹദോസ് ശക്തമായി നിഷേധിച്ചു പുറംതള്ളി. കൈസര്യായിലെ യൂസേബിയോസ്‌ ത്രിത്വം, ക്രിസ്തുവിന്‍റെ ദൈവത്വം എന്നീ വിഷയങ്ങള്‍ സമര്‍ഥിച്ചു സംസാരിച്ചു. അറിയൂസിന്‍റെയും അത്താനാസിയോസിന്‍റെയും പ്രസംഗങ്ങള്‍ക്ക് ശേഷം ‘പുത്രനായ ക്രിസ്തു ദൈവത്വത്തില്‍ പിതാവുമായി തുല്യനാണെ’ന്ന് അംഗീകരിച്ച സുനഹദോസ് അറിയൂസിന്‍റെ ദുരുപദേശങ്ങളെ തള്ളിക്കളയുകയും അറിയൂസിനെ ശപിക്കുകയും ചെയ്തു.

 

(മൂന്നും നാലും നൂറ്റാണ്ടുകളില്‍ വളരെ ശക്തിപ്പെട്ട ഒരു ദുരുപദേശമാണ് ആരിയനിസം. നിക്കൊമീദിയായിലെ യൗസേബിയോസ്‌ ബിഷപ്പും ചില ചക്രവര്‍ത്തിമാരും ആരിയനിസത്തെ പിന്തുണച്ചിരുന്നു. ചില കാലഘട്ടങ്ങളില്‍ സഭാനേതൃത്വത്തില്‍ വന്നവരില്‍ ചിലരും ആരിയനിസത്തിന്‍റെ വക്താക്കളായിരുന്നു. എ.ഡി. 381-ലെ ഒന്നാം കോണ്‍സ്റ്റാന്‍റിനോപ്പിള്‍ സുനഹദോസ് ആരിയനിസത്തെ പൂര്‍ണ്ണമായി എതിര്‍ത്തുവെങ്കിലും ഏഴാം നൂറ്റാണ്ടുവരെ ഈ ദുരുപദേശം ചില സ്ഥലങ്ങളില്‍ നിലനിന്നിരുന്നു.)

 

ചര്‍ച്ചകളുടെ ഒരു ഘട്ടത്തില്‍ അറിയൂസിനോട് ആഭിമുഖ്യമുള്ള ബിഷപ്പുമാരില്‍ ഇരുപതുപേരും അവരുടെ നിലപാടില്‍ മാറ്റം വരുത്തി സുനഹദോസിന്‍റെ തീരുമാനത്തോട് യോജിപ്പ് പ്രകടിപ്പിച്ചു. നിഖ്യാ സുനഹദോസില്‍ ഓസിയോയുടെ നേതൃത്വവും പങ്കാളിത്തവും വിസ്മരിക്കാനാകില്ല.

 

നിഖ്യാ സുനഹദോസില്‍ അറിയൂസിന്‍റെ ദുരുപദേശങ്ങള്‍ക്കെതിരെ കൊടുങ്കാറ്റുപോലെ ശക്തമായി പ്രതികരിച്ച ദൈവശാസ്ത്രജ്ഞനാണ് അലക്സാണ്ട്രിയയിലെ അത്തനാസിയോസ് (അത്തനേഷ്യസ്). ബിഷപ്പ്‌ അലക്സാന്ദ്രിയോസിന്‍റെ സെക്രട്ടറിയായിട്ടാണ് യുവാവായ അദ്ദേഹം സുനഹദോസില്‍ പങ്കെടുത്തത്. അറിയൂസ്‌ തന്‍റെ വാദഗതികള്‍ വിശദീകരിച്ചതിനെ തുടര്‍ന്ന് അത്തനാസിയോസ് എഴുന്നേറ്റു അതിനെ യുക്തിയുക്തമായി ഖണ്ഡിച്ചു സംസാരിച്ചു. ദൈവവചനവും അപ്പോസ്തലിക പ്രബോധനങ്ങളും അവസരോചിതമായി ഉദ്ധരിച്ച് അറിയൂസിന്‍റെ ദുരുപദേശത്തിനെതിരെ പ്രതികരിച്ച അത്തനാസിയോസ് നിഖ്യാ സുനഹദോസിന്‍റെ ശ്രദ്ധാകേന്ദ്രമായി മാറി. അത്തനാസിയോസ് ക്രിസ്തുവിന്‍റെ ദൈവത്വവും; ത്രിത്വവും ആധികാരികമായി തെളിയിച്ചു. അത്തനാസിയോസിന് വളരെ എതിര്‍പ്പുകള്‍ അറിയൂസ്‌ പക്ഷത്തു നിന്നും പിന്നീട് അഭിമുഖീകരിക്കേണ്ടിവന്നിട്ടുണ്ട്. “ലോകം മുഴുവന്‍ അങ്ങേക്ക്‌ എതിരാണെന്ന സത്യം അങ്ങ് അറിയുന്നില്ലേ?” എന്ന് ഒരു സംഭാഷണത്തിനിടയില്‍ അനുഭാവമുള്ള ഒരാള്‍ ചോദിച്ചതിനു അത്തനാസിയോസ് നല്‍കിയ മറുപടി ഇതാണ്: “ലോകം മുഴുവന്‍ എനിക്കെതിരാണെങ്കില്‍ ഞാന്‍ ഏകനായി ആ ലോകത്തിന് എതിരെ നിലകൊള്ളും.” എത്ര ധീരമായ തീരുമാനം!

 

നിഖ്യാ സുനഹദോസില്‍ പങ്കെടുത്ത പ്രതിനിധികളുടെ സംഖ്യയെക്കുറിച്ച് അഭിപ്രായ വ്യത്യാസമുണ്ട്. ‘318’ പ്രതിനിധികള്‍ എന്നത് ഒരു ആലങ്കാരിക പ്രയോഗം മാത്രമാണെന്ന് പറയുന്നവരുണ്ട്. 318 എന്ന സംഖ്യ പൊതുവേ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. പ്രസിദ്ധീകരിച്ചു കണ്ട രണ്ടു ലിസ്റ്റുകളില്‍ ഒന്നില്‍ 194 പ്രതിനിധികളുടെ പേരും മറ്റൊന്നില്‍ 203 പ്രതിനിധികളുടെ പേരും ഉണ്ട്. കൊര്‍ദോവയിലെ ഓസിയോ, കാര്‍ത്തെജിലെ ചെച്ചീലിയന്‍, കലാഗ്രിയയിലെ മര്‍ക്കോസ്, പന്നോണിയ(സ്തീദോ)യിലെ ദൊമ്നൂസ്, ദീയോനിലെ നിക്കോസിയൂസ്, റോമിലെ വൈദികരായ വിത്തൂസ്, (വിക്ടര്‍, ബിക്തോന്‍), വിന്‍സെന്‍റ് (ബിക്കന്‍ തിയോസ്) എന്നിവര്‍ പാശ്ചാത്യരായ പ്രതിനിധികള്‍ ആണ്. ബാക്കിയുള്ളവരെല്ലാം പൌരസ്ത്യരും. ഈ സമ്മേളനത്തില്‍ മുന്നൂറിലേറെ ബിഷപ്പുമാര്‍ പങ്കെടുത്തു എന്നാണു സൊക്രാട്ടസ് സഭാചരിത്രത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. സുനഹദോസ് സമാപിച്ചത് ഓഗസ്റ്റ്‌ 25-നാണെന്നും അഭിപ്രായപ്പെടുന്നവരുണ്ട്.

 

എന്നാല്‍ പീഡിത സഭയുടെ പ്രതിനിധികളായിരുന്നു പങ്കെടുത്തവരില്‍ പലരും. പീഡനങ്ങള്‍ ഏല്പിച്ച മുറിപ്പാടുകള്‍ അവരുടെ ശരീരങ്ങളിലുണ്ടായിരുന്നു. ചിലര്‍ അംഗവൈകല്യം സംഭവിച്ചവരുമായിരുന്നു. പീഡനങ്ങളില്‍ രണ്ടു കൈകള്‍ നഷ്ടപ്പെട്ടവരും വലതു കണ്ണ് നഷ്ടപ്പെട്ടവരും വലതുകരം ഛേദിക്കപ്പെട്ടവരുമുണ്ടായിരുന്നു. ജീവിക്കുന്ന രക്തസാക്ഷികളുടെ സുനഹദോസ് ആയിരുന്നു ഇത് എന്ന് പറഞ്ഞാല്‍ തെറ്റാവില്ല. പീഡനങ്ങള്‍ക്കിടയിലും സത്യവിശ്വാസം സംരക്ഷിക്കുന്നതിന് ധീരതകാട്ടിയവര്‍, ആ മുറിപ്പാടുകളോടെ നിഖ്യാ സുനഹദോസില്‍ ദുരുപദേശത്തിനെതിരെ പൊരുതി ജയിച്ചു. ക്രിസ്തു സൃഷ്ടി അല്ലെന്നും, പുത്രനായ ക്രിസ്തു ദൈവത്വത്തില്‍ പിതാവുമായി തുല്യനാണെന്നും സുനഹദോസ് അംഗീകരിച്ചു. നിഖ്യാ സുനഹദോസിന്‍റെ തീരുമാനരേഖയില്‍ അറിയൂസിന്‍റെ വക്താക്കളായ രണ്ടു ബിഷപ്പുമാര്‍ ഒഴികെ എല്ലാ പ്രതിനിധികളും ഒപ്പ് വെച്ചു. രേഖയില്‍ ആദ്യം ഒപ്പിട്ടത് ഓസിയോ (ഹോസിയൂസ്‌) ആണ്. രേഖയില്‍ ഒപ്പ് വെക്കാത്ത രണ്ടു ബിഷപ്പുമാരെ കോണ്‍സ്റ്റന്‍റൈന്‍ ചക്രവര്‍ത്തി, അവരുടെ ബിഷപ്പ് സ്ഥാനം റദ്ദാക്കി, നാടുകടത്തി ശിക്ഷിച്ചു. മറ്റു ചില പ്രാദേശിക പ്രശ്നങ്ങളും സുനഹദോസ് ചര്‍ച്ച ചെയ്തു പരിഹാരം കണ്ടെത്തി. സഭക്ക് സമാധാനമുണ്ടായി.

 

നിഖ്യാ വിശ്വാസപ്രമാണം.

 

എ.ഡി. 325-ലെ നിഖ്യാ സുനഹദോസിന്‍റെ തീരുമാനമാണ് നിഖ്യാ വിശ്വാസപ്രമാണം എന്ന പേരില്‍ അറിയപ്പെട്ടത്. ക്രൈസ്തവ പ്രബോധനത്തിന്‍റെ അടിത്തറയായ ഈ വിശ്വാസ രേഖ ക്രിസ്തുവിജ്ഞാനീയ(Christology)ത്തിന്‍റെ തേജസ് കൂടിയാണ്. പ്രസ്തുത വിശ്വാസപ്രമാണം ഇതാണ്: “സര്‍വ്വശക്തനായ പിതാവും ദൃശ്യവും അദൃശ്യവുമായ സകലത്തിന്‍റെയും സ്രഷ്ടാവുമായ ഏകദൈവത്തില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു. പിതാവിന്‍റെ ഏകപുത്രനും ദൈവസത്തയുള്ളവനും ദൈവത്തില്‍നിന്നുള്ള ദൈവവും പ്രകാശത്തില്‍നിന്നുള്ള പ്രകാശവും സത്യദൈവത്തില്‍നിന്നുള്ള സത്യദൈവവും, ജനിച്ചവനും സൃഷ്ടിയല്ലാത്തവനും സാരാംശത്തില്‍ പിതാവിനോട് തുല്യനും, സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള സകലത്തിന്‍റെയും സ്രഷ്ടാവുമായ ഏകകര്‍ത്താവായ ഈശോയില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു. അവിടുന്ന് മനുഷ്യരായ ഞങ്ങള്‍ക്കും ഞങ്ങളുടെ രക്ഷയ്ക്കും വേണ്ടി സ്വര്‍ഗ്ഗത്തില്‍ നിന്നിറങ്ങി, മനുഷ്യസ്വഭാവം സ്വീകരിച്ചു മനുഷ്യനായി തീര്‍ന്നു. അവിടുന്ന് കഷ്ടം അനുഭവിച്ചു, മൂന്നാം ദിവസം ഉയിര്‍ത്തെഴുന്നേറ്റു സ്വര്‍ഗ്ഗത്തിലേക്ക്‌ കരേറി. അവിടുന്ന് ജീവിക്കുന്നവരേയും മരിച്ചവരെയും വിധിക്കാന്‍ വരുമെന്നും ഞങ്ങള്‍ വിശ്വസിക്കുന്നു. പരിശുദ്ധാത്മാവിലും ഞങ്ങള്‍ വിശ്വസിക്കുന്നു. എന്നാല്‍ ആരെങ്കിലും അവന്‍ (ക്രിസ്തു) ഇല്ലായിരുന്ന സമയം ഉണ്ടായിരുന്നുവെന്നും, അവന്‍ (ക്രിസ്തു) സൃഷ്ടിക്കപ്പെടുന്നതിനു മുന്‍പ്‌ ഇല്ലായിരുന്നുവെന്നും, അവന്‍ (ക്രിസ്തു) ഇല്ലായ്മയില്‍നിന്നും സൃഷ്ടിക്കപ്പെട്ടുവെന്നും, വേറൊരു സത്തയുള്ളവനാണെന്നും അല്ലെങ്കില്‍ ദൈവപുത്രന്‍ സൃഷ്ടിക്കപ്പെട്ടുവെന്നും മാറ്റപ്പെടുന്നുവെന്നും പറയുന്നുവെങ്കില്‍ അവരെ സാര്‍വത്രികവും പരിശുദ്ധവുമായ സഭ പുറം തള്ളുന്നു.” (ജെ.സി.ദേവ്, ക്രൈസ്തവസഭ ഇരുപതു നൂറ്റാണ്ടുകളിലൂടെ, പുറം 227-229,246)

 

ഇതാണ് നിഖ്യാസുനഹദോസിനെക്കുറിച്ചുള്ള സംക്ഷിപ്ത വിവരണം. ആ സുനഹദോസിന്‍റെ തീരുമാനത്തില്‍ ഒരിടത്തും ‘എല്ലാവര്‍ക്കും ഒരുപോലെ അംഗീകരിക്കാന്‍ കഴിയുന്ന ഒരു ബൈബിളിന്‍റെ നിര്‍മ്മിതിയെ കുറിച്ചോ ആവശ്യകത’യെപ്പറ്റിയോ പറയുന്നില്ല. ആ സുനഹദോസ് സംഘടിപ്പിക്കാനുള്ള നേതൃത്വവും സുനഹദോസില്‍ ആമുഖ പ്രഭാഷണവും നടത്തിയതുമൊഴിച്ചാല്‍ കോണ്‍സ്റ്റന്‍റൈന്‍ ഒരു നിരീക്ഷകന്‍ മാത്രമായിരുന്നു. അദ്ദേഹം ക്രിസ്ത്യാനിത്വത്തോട് അനുഭാവം പുലര്‍ത്താന്‍ തുടങ്ങിയത് എ.ഡി.320-ലാണ്. സുനഹദോസ് നടന്നത് എ.ഡി.325-ലും. അപ്പോള്‍ ക്രൈസ്തവ ദൈവശാസ്ത്രപരമായ ഒരു തര്‍ക്കത്തില്‍ ബൈബിള്‍ അനുസരിച്ചോ അപ്പോസ്തലിക പിതാക്കന്മാരുടെ പാരമ്പര്യമനുസരിച്ചോ എന്തെങ്കിലും പറയാനുള്ള പണ്ഡിതോചിതമായ ജ്ഞാനമൊന്നും അയാള്‍ക്കുണ്ടാവുകയില്ല എന്ന കാര്യത്തില്‍ സംശയത്തിനിടയില്ല. പിന്നെ എങ്ങനെയാണ് അയാള്‍ ആ സുനഹദോസിനെ നിയന്ത്രിച്ചു എന്നും അയാളുടെ ഇഷ്ടമനുസരിച്ച് എല്ലാവര്‍ക്കും അംഗീകരിക്കാന്‍ കഴിയുന്ന ബൈബിള്‍ കൂട്ടിച്ചേര്‍ത്തു എന്നും വാദിക്കുന്നത്? ഇനി ഈ വാദത്തിനെ സാധൂകരിക്കുന്ന എന്ത് തെളിവാണ് മുസ്ലീങ്ങള്‍ക്ക്‌ കൊണ്ടുവരാന്‍ ഉള്ളത്? കാരണം നാലാം നൂറ്റാണ്ടില്‍ ഈ സുനഹദോസ് നടക്കുന്നതിനും മുന്‍പേ നിലവില്‍ ഉള്ള രണ്ടാം നൂറ്റാണ്ടിലെയും മൂന്നാം നൂറ്റാണ്ടിലെയും നാലാം നൂറ്റാണ്ടിലെയും ബൈബിള്‍ കയ്യെഴുത്ത് പ്രതികള്‍ ഇന്ന് നിലവിലുണ്ട്. ആ പ്രതികള്‍ അയാള്‍ക്കെങ്ങനെയാണ് തന്‍റെ ഇഷ്ടത്തിനൊത്തവണ്ണം കൂട്ടിച്ചേര്‍ക്കാന്‍ കഴിയുന്നത്?

 

ഇനി ഈ സുനഹദോസ് സംഘടിപ്പിക്കേണ്ടത് രാഷ്ട്രീയപരമായി കോണ്‍സ്റ്റന്‍റൈന് ആവശ്യമായിരുന്നു എന്നുള്ള വാദം നോക്കാം. മതം ഒരുവിധത്തിലും രാഷ്ട്രീയത്തില്‍ ഇടപെടാത്ത കാലമായിരുന്നു അത്. നാലാം നൂറ്റാണ്ടിന്‍റെ പകുതിയോടെയാണ് റോമിലെ ബിഷപ്പു ചക്രവര്‍ത്തിയെ നിയന്ത്രിക്കുവാനുള്ള ശ്രമം തുടങ്ങുന്നത്. പിന്നേയും നൂറ്റാണ്ടുകള്‍ കഴിഞ്ഞാണ് റോമാ സാമ്രാജ്യത്തിന്‍റെ തലസ്ഥാനം റോം ആയിരിക്കുന്നത് പോലെ റോമാ സാമ്രാജ്യത്തിലെ എല്ലാ സഭകളുടെയും ആസ്ഥാനം റോമിലെ സഭ ആയിരിക്കും എന്ന് റോമിലെ ബിഷപ്പ്‌ ചക്രവര്‍ത്തിയെക്കൊണ്ട് വിളംബരം പുറപ്പെടുവിക്കുന്നത്. അതിനും എത്രയോ കാലങ്ങള്‍ക്കു ശേഷമാണ് റോമിലെ ബിഷപ്പ്‌ (മാര്‍പ്പാപ്പ) സാമ്രാജ്യത്തിന്‍റെ ഭരണകാര്യങ്ങളില്‍ നേരിട്ട് ഇടപെടാന്‍ തുടങ്ങുന്നത്. ഇതെല്ലാം ഏതു ചരിത്ര പുസ്തകങ്ങളില്‍ നിന്നും കിട്ടുന്ന കാര്യങ്ങളാണ്.

 

അലക്സാണ്ട്രിയയിലെ ഒരു വൈദികന്‍റെ ദുരുപദേശം എങ്ങനെയാണ് കോണ്‍സ്റ്റന്‍റൈന്‍ ചക്രവര്‍ത്തിയുടെ സാമ്രാജ്യത്തിന്‍റെ ആഭ്യന്തര സുരക്ഷക്ക്‌ ഭീഷണിയാകുന്നത്? ക്രൈസ്തവര്‍ അധികാരത്തില്‍ ഇടപെടാന്‍ തുടങ്ങാത്ത ആ കാലത്ത്, ക്രിസ്ത്യാനികള്‍ തങ്ങളുടെ ഉപദേശമാണ് ശരി എന്ന് പറഞ്ഞു ആയുധമെടുത്തു തെരുവില്‍ പോരാടും എന്ന് ഉത്കണ്ഠപ്പെടേണ്ട യാതൊരു ആവശ്യവുമില്ലാത്ത കാലഘട്ടത്തില്‍, ഇങ്ങനെ ഒരു സുനഹദോസ് വിളിച്ചു കൂട്ടേണ്ടത് ചക്രവര്‍ത്തിക്ക് രാഷ്ട്രീയമായ കാരണങ്ങളാല്‍ ആവശ്യമായിരുന്നു എന്ന് പറയുന്നത് പരിഹാസത്തോടെ തള്ളിക്കളയേണ്ട വാദമാണ്. മൂവായിരത്തിയഞ്ഞൂറിലേറെ സഭകള്‍ക്ക് ക്ഷണക്കത്തയച്ചിട്ടും വന്നത് വെറും 318 പേര്‍! ( എത്ര പേര്‍ പങ്കെടുത്തു എന്നതിനെ ച്ചൊല്ലിയും അഭിപ്രായ വ്യത്യാസം നിലനില്‍ക്കുന്നുണ്ട്. 194 പേരുടെ ലിസ്റ്റും 203 പേരുടെ ലിസ്റ്റും കാണുന്നുണ്ട്.) അതിലും അറിയൂസിനെ അനുകൂലിക്കുന്നവര്‍ ആകെ ഇരുപത്തിരണ്ടു പേര്‍ മാത്രമായിരുന്നു എന്നോര്‍ക്കണം. അതായത് അറിയൂസിനു അധികം അനുയായികളെ നേടാന്‍ കഴിഞ്ഞിരുന്നില്ല എന്നര്‍ത്ഥം. അപ്പോള്‍പ്പിന്നെ അയാളുടെ ഈ ദുരുപദേശം കാരണം സാമ്രാജ്യത്തില്‍ ആഭ്യന്തരക്കുഴപ്പം ഉണ്ടാകും എന്ന് ചക്രവര്‍ത്തി പേടിച്ചതുകൊണ്ടാണ് ഈ സുനഹദോസ് വിളിച്ചു കൂട്ടിയത് എന്നൊക്കെ വാദത്തിനു വേണ്ടി വാദിക്കാം എന്നല്ലാതെ എതിരാളിയെ ബോധ്യപ്പെടുത്താന്‍ കഴിയും എന്ന് വിചാരിക്കുന്നത് അല്പം കടന്ന കൈയാണ് എന്ന് മാത്രം പറഞ്ഞുകൊണ്ട് ഈ ഭാഗം വിടുന്നു. (തുടരും…)

]]>
https://sathyamargam.org/2013/12/%e0%b4%aa%e0%b5%81%e0%b4%a4%e0%b4%bf%e0%b4%af-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae-%e0%b4%85%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8b%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%ab%e0%b4%95%e0%b4%b3%e0%b5%81/feed/ 2
ഖുര്‍ആനിലെ അള്ളാഹു ഏക സത്യദൈവമോ അതോ മുഹമ്മദിന്‍റെ മനസ്സിലെ ഒരു സാങ്കല്പിക സൃഷ്ടി മാത്രമോ!! (ഭാഗം-6) https://sathyamargam.org/2013/11/%e0%b4%96%e0%b5%81%e0%b4%b0%e0%b5%8d%e2%80%8d%e0%b4%86%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%85%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%be%e0%b4%b9%e0%b5%81-%e0%b4%8f%e0%b4%95-%e0%b4%b8%e0%b4%a4-6/ https://sathyamargam.org/2013/11/%e0%b4%96%e0%b5%81%e0%b4%b0%e0%b5%8d%e2%80%8d%e0%b4%86%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%85%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%be%e0%b4%b9%e0%b5%81-%e0%b4%8f%e0%b4%95-%e0%b4%b8%e0%b4%a4-6/#comments Fri, 22 Nov 2013 19:39:42 +0000 http://www.sathyamargam.org/?p=830  

അനില്‍ കുമാര്‍ വി. അയ്യപ്പന്‍

 

VI. അല്ലാഹുവിന്‍റെ നീതിബോധം അപലപനീയമാണ്.

 

അബു ബുര്‍ദ: തന്‍റെ പിതാവില്‍ നിന്നു നിവേദനം: നബി പറഞ്ഞു: ‘ഉയിര്‍ത്തെഴുന്നേല്‍പ്പ്‌ നാളില്‍ മുസ്ലീങ്ങളില്‍ പെട്ട ചില ആളുകള്‍ പര്‍വ്വതം പോലുള്ള പാപങ്ങളുമായി വരും. എന്നിട്ട് അള്ളാഹു അവര്‍ക്ക്‌ പൊറുത്തു കൊടുക്കും. അവ ക്രിസ്ത്യാനികളുടെയോ ജൂതരുടെയോ മേല്‍ വെക്കും.’ (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 49, ഹദീസ്‌ നമ്പര്‍ 51 (2767).

 

ഇതെന്ത് നീതിബോധമാണ്? പാപം ചെയ്തവരെ ശിക്ഷിക്കുക എന്നതല്ലാതെ മുസ്ലീങ്ങളുടെ പാപങ്ങള്‍ എന്തിനാണ് യെഹൂദന്മാരുടെയും ക്രിസ്ത്യാനികളുടെയും മേല്‍ ചുമത്തുന്നത്? അങ്ങനെ ചുമത്തുക മാത്രമല്ല, പര്‍വ്വതം പോലുള്ള പാപങ്ങള്‍ ചെയ്ത മുസ്ലീങ്ങള്‍ക്ക് പൊറുത്തു കൊടുത്ത് സ്വര്‍ഗ്ഗത്തിലേക്ക്‌ കൊണ്ടുപോകുകയും ചെയ്യുന്നു. മറ്റൊരു ഹദീസ്‌ നമ്മള്‍ പരിശോധിച്ചാല്‍ എന്തുകൊണ്ടാണ് ക്രിസ്ത്യാനികളോടും യെഹൂദന്‍മാരോടും അല്ലാഹുവിന് ഇത്ര വെറുപ്പ്‌ ഉണ്ടായത് എന്ന് കാണാം:

 

‘ജാബിര്‍ ഇബ്നു അബ്ദുല്ലാ നിവേദനം: ഉമര്‍ എന്നോട് പറഞ്ഞു: നബി പറയുന്നത് അദ്ദേഹം കേള്‍ക്കുകയുണ്ടായി: ‘തീര്‍ച്ചയായും അറേബ്യന്‍ ഉപദ്വീപില്‍ നിന്നു ജൂതരേയും ക്രൈസ്തവരേയും ഞാന്‍ നാടുകടത്തുക തന്നെ ചെയ്യും. മുസ്ലീമിനെയല്ലാതെ അവിടെ താമസിക്കാന്‍ വിടുകയില്ല’ (സ്വഹീഹു മുസ്ലീം, വാല്യം 2 , ഭാഗം 32, ഹദീസ്‌ നമ്പര്‍ 63 (1767).

 

അന്ധമായ വര്‍ഗ്ഗീയതയുള്ള ഒരു വ്യക്തിക്ക് മാത്രമേ ഇപ്രകാരം ചിന്തിക്കാന്‍ കഴിയൂ. മുഹമ്മദിന് യെഹൂദന്മാരോടും ക്രിസ്ത്യാനികളോടും വെറുപ്പ്‌ ഉണ്ടായിരുന്നതുകൊണ്ട് അല്ലാഹുവിനും യെഹൂദന്മാരോടും ക്രിസ്ത്യാനികളോടും വെറുപ്പായി. കാരണം, മുഹമ്മദിന്‍റെ മനസ്സിലെ സാങ്കല്പിക സൃഷ്ടിയായ അല്ലാഹുവിന് ഒരിക്കലും മുഹമ്മദിന്‍റെ ഇഷ്ടങ്ങള്‍ക്കെതിരായി ചിന്തിക്കാന്‍ കഴിയില്ലല്ലോ. മരണക്കിടക്കയില്‍ പോലും മുഹമ്മദിന് യെഹൂദരോടും ക്രിസ്ത്യനികളോടും കൊടുംവിരോധമായിരുന്നു എന്നും അസഹനീയമായ വേദനയ്ക്കിടയിലും അവരെ ശപിച്ചിരുന്നു എന്നും ഈ ഹദീസില്‍ നിന്ന് കാണാം:

 

ആഇശ, അബ്ദുല്ലാഹിബ്നു അബ്ബാസ്‌ എന്നിവര്‍ നിവേദനം: നബി തന്‍റെ മരണം ആസന്നമായ സന്ദര്‍ഭത്തില്‍ ഒരു തട്ടം മുഖത്തിടുകയും, വിഷമം തോന്നുമ്പോള്‍ അത് മുഖത്ത് നിന്നു നീക്കം ചെയ്യുകയും ചെയ്തു കൊണ്ടിരുന്നു. അന്നേരം അദ്ദേഹം ഇങ്ങനെ പറഞ്ഞു: ക്രിസ്ത്യാനികള്‍ക്കും യെഹൂദികള്‍ക്കും മേല്‍ അല്ലാഹുവിന്‍റെ ശാപം. അവര്‍ അവരുടെ നബിമാരുടെ ഖബറുകളെ പള്ളികളാക്കി.’ (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 5, ഹദീസ്‌ നമ്പര്‍ 22 (531)

 

VII. അള്ളാഹുവിന് സമൂഹത്തിന്‍റെ ഉന്നമനത്തില്‍ താല്പര്യമില്ല.

 

“മോഷ്ടിക്കുന്നവന്‍റെയും മോഷ്ടിക്കുന്നവളുടെയും കൈകള്‍ നിങ്ങള്‍ മുറിച്ചുകളയുക. അവര്‍ സമ്പാദിച്ചതിന്നുള്ള പ്രതിഫലവും, അല്ലാഹുവിങ്കല്‍ നിന്നുള്ള മാതൃകാപരമായ ശിക്ഷയുമാണത്‌. അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു. (സൂറാ.5:38).

 

കട്ടവന്‍റെ കൈ വെട്ടിയാല്‍ കളവു ഇല്ലാതാകുമെങ്കില്‍ ഇസ്ലാമിക രാജ്യങ്ങളില്‍ കളവുണ്ടാകാനേ പാടില്ലല്ലോ. പക്ഷേ ഇപ്പോഴും വര്‍ഷാവര്‍ഷം ആയിരക്കണക്കിന് ആള്‍ക്കാരുടെ കൈകള്‍ അവിടെ വെട്ടുന്നുണ്ട്. അതിനെന്തു ന്യായീകരണമാണ് പറയാനുള്ളത്? എന്തായാലും ആ ശിക്ഷാവിധി ഏറ്റവും പ്രാകൃതവും അനീതി നിറഞ്ഞതും ആണെന്ന് കാണാന്‍ വിഷമമില്ല.

 

A ഒരു മോഷ്ടാവാണെന്ന് സങ്കല്പിക്കുക. B യുടെ വീട്ടില്‍ കയറിയ A അവിടെയുണ്ടായിരുന്ന Bയുടെ സമ്പാദ്യമെല്ലാം മോഷ്ടിച്ചു. പിന്നീട് A പിടിക്കപ്പെടുമ്പോള്‍ കയ്യില്‍ ഒന്നുമില്ല, എല്ലാം ധൂര്‍ത്തടിച്ചു തീര്‍ത്തിരുന്നു. ഇസ്ലാമിക നിയമപ്രകാരം A യുടെ കൈകള്‍ വെട്ടിക്കളയുന്നു. ഇനി മരണം വരെ A കൈകളില്ലാത്തവനാണ്! ഇനിമുതല്‍ A സമൂഹത്തിനൊരു ബാധ്യതയാണ്, കുടുംബത്തിനൊരു ബാധ്യതയാണ്. അയാള്‍ക്ക് ഇനിയൊരിക്കലും അദ്ധ്വാനിച്ചു ജീവിക്കാന്‍ കഴിയില്ല. അയാള്‍ക്ക്‌ വേണ്ടി ഇനി മറ്റുള്ളവര്‍ അദ്ധ്വാനിക്കണം. മരണം വരെ അയാള്‍ പലര്‍ക്കും ഒരു ബാധ്യതയാണ്. അയാള്‍ ചെയ്ത ഒരു കുറ്റത്തിന് മറ്റുള്ളവരും പരോക്ഷമായി ശിക്ഷിക്കപ്പെടുകയാണ്, ഈ പ്രാകൃത ശിക്ഷയിലൂടെ!

 

B യുടെ അവസ്ഥയോ? അയാള്‍ക്ക്‌ നഷ്ടപ്പെട്ട ജീവിത സമ്പാദ്യം നഷ്ടപ്പെട്ടതുതന്നെയാണ്. അതിനി ഒരിക്കലും തിരിച്ചു കിട്ടുകയില്ല!! ഒരാള്‍ക്ക്‌ കൈ നഷ്ടമായപ്പോള്‍ മറ്റേയാള്‍ക്ക് തന്‍റെ സമ്പാദ്യം മുഴുവന്‍ നഷ്ടമായി. അത് തിരികെ ലഭിക്കാന്‍ യാതൊരു വഴിയുമില്ല. അയാള്‍ വര്‍ഷങ്ങള്‍ കൊണ്ട് അദ്ധ്വാനിച്ചു നേടിയതെല്ലാം ഒരുവന്‍ ഒരു രാത്രികൊണ്ട് ഇല്ലാതാക്കി.

 

ഈ ശിക്ഷാവിധി അനീതി നിറഞ്ഞതല്ലേ? മോഷ്ടാവിന്‍റെ തുടര്‍ന്നുള്ള ജീവിതം വെറുതെയാണ്. കൈകളില്ലാത്തവനായി, മറ്റുള്ളവരുടെ സഹായത്താല്‍ മാത്രമേ പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാന്‍ പോലും കഴിയൂ എന്ന ഭീകരമായ അവസ്ഥയിലേക്ക് അയാള്‍ മാറ്റപ്പെടുന്നു.

 

മോഷ്ടിക്കപ്പെട്ടവന്‍റെ ഇതുവരെയുള്ള ജീവിതം വെറുതെയായി. അദ്ധ്വാനിക്കാനുള്ള ആരോഗ്യം ഇല്ലാത്ത പ്രായത്തിലാണ് അയാളുടെ സമ്പാദ്യം മോഷ്ടിക്കപ്പെടുന്നതെങ്കില്‍, അയാളുടെ ജീവിതം വളരെ കഷ്ടം തന്നെ. ഈ മനുഷ്യനും മറ്റുള്ളവര്‍ക്ക് ഒരു ബാധ്യതയായി മാറുന്നു. ഇത്രയും അനീതി നിറഞ്ഞ പ്രാകൃതമായ ശിക്ഷാ സമ്പ്രദായം “മാതൃകാപരമാണെ”ന്ന് പറഞ്ഞാല്‍ അത് വകവച്ചുതരാന്‍ ചിന്താശേഷി പണയം വെച്ചിട്ടില്ലാത്തവര്‍ക്ക് പ്രയാസമാണ്. മോഷ്ടിക്കപ്പെട്ടവന് നഷ്ടം വരാത്ത വിധത്തില്‍ മോഷ്ടാവിനെ ശിക്ഷിക്കാന്‍ കഴിയാത്ത, അനീതി നിറഞ്ഞ ഒരു ശിക്ഷാ സമ്പ്രദായത്തെ നല്‍കിയ അല്ലാഹു സര്‍വ്വജ്ഞാനിയാണെന്ന് അവകാശപ്പെട്ടാല്‍ അതംഗീകരിച്ചു തരാന്‍ ബുദ്ധിമുട്ടുണ്ട്. ഇങ്ങനെയുള്ള അനീതി നിറഞ്ഞ ശിക്ഷാ സമ്പ്രദായം നിലനില്‍ക്കുന്ന മതം IDEAL ആണെന്ന് സമ്മതിച്ചു തരാന്‍ അതിനേക്കാള്‍ ബുദ്ധിമുട്ടാണ്.

 

വാസ്തവത്തില്‍ മുഹമ്മദിന്‍റെ മനസ്സിലെ ശിക്ഷാസമ്പ്രദായം ആണ് അല്ലാഹുവിന്‍റെ പേരില്‍ മലക്കിലൂടെ ഇവിടെ അവതരിപ്പിച്ചിരിക്കുന്നത്.

 

VIII. അല്ലാഹുവിന് വ്യാകരണവും അറിയില്ല.

 

“അവനാകുന്നു കരയിലും കടലിലും നിങ്ങള്‍ക്ക്‌ സഞ്ചാരസൌകര്യം നല്‍കുന്നത്‌. അങ്ങനെ നിങ്ങള്‍ കപ്പലുകളിലായിരിക്കുകയും, നല്ല ഒരു കാറ്റ്‌ നിമിത്തം യാത്രക്കാരെയും കൊണ്ട്‌ അവ സഞ്ചരിക്കുകയും, അവരതില്‍ സന്തുഷ്ടരായിരിക്കുകയും ചെയ്തപ്പോഴതാ ഒരു കൊടുങ്കാറ്റ്‌ അവര്‍ക്ക്‌ വന്നെത്തി. എല്ലായിടത്തുനിന്നും തിരമാലകള്‍ അവരുടെ നേര്‍ക്ക്‌ വന്നു. തങ്ങള്‍ വലയം ചെയ്യപ്പെട്ടിരിക്കുന്നു എന്ന്‌ അവര്‍ വിചാരിച്ചു. അപ്പോള്‍ കീഴ്‌വണക്കം അല്ലാഹുവിന്ന്‌ നിഷ്കളങ്കമാക്കിക്കൊണ്ട്‌ അവനോടവര്‍ പ്രാര്‍ത്ഥിച്ചു: ഞങ്ങളെ നീ ഇതില്‍ നിന്ന്‌ രക്ഷപ്പെടുത്തുന്ന പക്ഷം തീര്‍ച്ചയായും ഞങ്ങള്‍ നന്ദിയുള്ളവരുടെ കൂട്ടത്തിലായിരിക്കും.” (സൂറാ.10:22)

 

ഇവിടെ സംഭാഷണം ആരംഭിക്കുന്നത് ‘നിങ്ങള്‍ക്ക്‌ സഞ്ചാര സൌകര്യം നല്‍കുന്നത്’, ‘നിങ്ങള്‍ കപ്പലുകളിലായിരിക്കുകയും’ എന്നൊക്കെ പറഞ്ഞു കൊണ്ടാണെങ്കിലും പെട്ടെന്ന് ‘അവര്‍’ എന്ന് പറഞ്ഞുകൊണ്ട് സംഭാഷണം മാറുകയാണ്. ഭാഷാവ്യാകരണം അനുസരിച്ച് ഇതൊരിക്കലും വരാന്‍ പാടില്ലാത്തതാണ്. ‘നിങ്ങള്‍’ എന്ന മധ്യമ പുരുഷനെ വാക്യത്തിലുടനീളം നിലനിര്‍ത്തുകയാണ് വേണ്ടിയിരുന്നത് എന്ന് വ്യാകരണം അറിയാവുന്ന ആരും പറയും. എന്നാല്‍ എഴുത്തും വായനയും അറിയാത്ത മുഹമ്മദിന് വ്യാകരണത്തില്‍ ഉള്ള അറിവില്ലായ്മ മുഹമ്മദിന്‍റെ മനസ്സിലെ സാങ്കല്പിക സൃഷ്ടിയായ അല്ലഹുവിലേക്കും ബാധിച്ചു എന്നതാണ് ഇവിടെ സംഭവിച്ചിരിക്കുന്നത് എന്ന് ആര്‍ക്കും മനസ്സിലാകും! (തുടരും…)

]]>
https://sathyamargam.org/2013/11/%e0%b4%96%e0%b5%81%e0%b4%b0%e0%b5%8d%e2%80%8d%e0%b4%86%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%85%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%be%e0%b4%b9%e0%b5%81-%e0%b4%8f%e0%b4%95-%e0%b4%b8%e0%b4%a4-6/feed/ 3
ഖുര്‍ആനിലെ അള്ളാഹു ഏക സത്യദൈവമോ അതോ മുഹമ്മദിന്‍റെ മനസ്സിലെ ഒരു സാങ്കല്പിക സൃഷ്ടി മാത്രമോ!! (ഭാഗം-5) https://sathyamargam.org/2013/11/%e0%b4%96%e0%b5%81%e0%b4%b0%e0%b5%8d%e2%80%8d%e0%b4%86%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%85%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%be%e0%b4%b9%e0%b5%81-%e0%b4%8f%e0%b4%95-%e0%b4%b8%e0%b4%a4-5/ https://sathyamargam.org/2013/11/%e0%b4%96%e0%b5%81%e0%b4%b0%e0%b5%8d%e2%80%8d%e0%b4%86%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%85%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%be%e0%b4%b9%e0%b5%81-%e0%b4%8f%e0%b4%95-%e0%b4%b8%e0%b4%a4-5/#respond Fri, 22 Nov 2013 18:16:23 +0000 http://www.sathyamargam.org/?p=826 അനില്‍ കുമാര്‍ വി. അയ്യപ്പന്‍

 

IV. അള്ളാഹു ഗണിതശാസ്ത്രത്തില്‍ യാതൊരു അറിവുമില്ലാത്തവനാണ്.

 

ഖുര്‍ആനില്‍ നിന്നുള്ള ഈ കണക്ക്‌ പരിശോധിക്കുമ്പോള്‍ നമുക്ക്‌ മനസ്സിലാകുന്നത് എഴുത്തും വായനയും അറിയാത്ത മുഹമ്മദിന് ഗണിത ശാസ്ത്രത്തില്‍ എത്രമാത്രം അറിവുണ്ടായിരുന്നോ അത്രമാത്രം അറിവേ അല്ലാഹുവിനും ഉള്ളൂ എന്ന സത്യമാണ്. സ്വത്ത് ഭാഗം വെയ്ക്കുന്നതിനെ പറ്റി പറയുമ്പോഴാണ് ഈ കണക്ക് അള്ളാഹു പറയുന്നത്:

 

“നിങ്ങളുടെ സന്താനങ്ങളുടെ കാര്യത്തില്‍ അല്ലാഹു നിങ്ങള്‍ക്ക്‌ നിര്‍ദേശം നല്‍കുന്നു; ആണിന്‌ രണ്ട്‌ പെണ്ണിന്‍റെതിന്‌ തുല്യമായ ഓഹരിയാണുള്ളത്‌. ഇനി രണ്ടിലധികം പെണ്‍മക്കളാണുള്ളതെങ്കില്‍ (മരിച്ച ആള്‍ ) വിട്ടേച്ചു പോയ സ്വത്തിന്‍റെ മൂന്നില്‍ രണ്ടു ഭാഗമാണ്‌ അവര്‍ക്കുള്ളത്‌. ഒരു മകള്‍ മാത്രമാണെങ്കില്‍ അവള്‍ക്ക്‌ പകുതിയാണുള്ളത്‌. മരിച്ച ആള്‍ക്കു സന്താനമുണ്ടെങ്കില്‍ അയാളുടെ മാതാപിതാക്കളില്‍ ഓരോരുത്തര്‍ക്കും അയാള്‍ വിട്ടേച്ചുപോയ സ്വത്തിന്‍റെ ആറിലൊന്നുവീതം ഉണ്ടായിരിക്കുന്നതാണ്‌. ഇനി അയാള്‍ക്ക്‌ സന്താനമില്ലാതിരിക്കുകയും, മാതാപിതാക്കള്‍ അയാളുടെ അനന്തരാവകാശികളായിരിക്കയുമാണെങ്കില്‍ അയാളുടെ മാതാവിന്‌ മൂന്നിലൊരു ഭാഗം ഉണ്ടായിരിക്കും. ഇനി അയാള്‍ക്ക്‌ സഹോദരങ്ങളുണ്ടായിരുന്നാല്‍ അയാളുടെ മാതാവിന്‌ ആറിലൊന്നുണ്ടായിരിക്കും. മരിച്ച ആള്‍ ചെയ്തിട്ടുള്ള വസ്വിയ്യത്തിനും കടമുണ്ടെങ്കില്‍ അതിനും ശേഷമാണ്‌ ഇതെല്ലാം. നിങ്ങളുടെ പിതാക്കളിലും നിങ്ങളുടെ മക്കളിലും ഉപകാരം കൊണ്ട്‌ നിങ്ങളോട്‌ ഏറ്റവും അടുത്തവര്‍ ആരാണെന്ന്‌ നിങ്ങള്‍ക്കറിയില്ല. അല്ലാഹുവിന്‍റെ പക്കല്‍ നിന്നുള്ള (ഓഹരി) നിര്‍ണയമാണിത്‌. തീര്‍ച്ചയായും അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു.

 

നിങ്ങളുടെ ഭാര്യമാര്‍ക്ക്‌ സന്താനമില്ലാത്ത പക്ഷം അവര്‍ വിട്ടേച്ചുപോയ ധനത്തിന്‍റെ പകുതി നിങ്ങള്‍ക്കാകുന്നു. ഇനി അവര്‍ക്ക്‌ സന്താനമുണ്ടായിരുന്നാല്‍ അവര്‍ വിട്ടേച്ചുപോയതിന്‍റെ നാലിലൊന്ന്‌ നിങ്ങള്‍ക്കായിരിക്കും. അവര്‍ ചെയ്യുന്ന വസ്വിയ്യത്തും കടമുണ്ടെങ്കില്‍ അതും കഴിച്ചാണിത്‌. നിങ്ങള്‍ക്ക്‌ സന്താനമില്ലെങ്കില്‍ നിങ്ങള്‍ വിട്ടേച്ചുപോയ ധനത്തില്‍ നിന്ന്‌ നാലിലൊന്നാണ്‌ അവര്‍ക്ക്‌ (ഭാര്യമാര്‍ക്ക്‌ ) ഉള്ളത്‌. ഇനി നിങ്ങള്‍ക്ക്‌ സന്താനമുണ്ടായിരുന്നാല്‍ നിങ്ങള്‍ വിട്ടേച്ചു പോയതില്‍ നിന്ന്‌ എട്ടിലൊന്നാണ്‌ അവര്‍ക്കുള്ളത്‌. നിങ്ങള്‍ ചെയ്യുന്ന വസ്വിയ്യത്തും കടമുണ്ടെങ്കില്‍ അതും കഴിച്ചാണിത്‌. അനന്തരമെടുക്കുന്ന പുരുഷനോ സ്ത്രീയോ പിതാവും മക്കളുമില്ലാത്ത ആളായിരിക്കുകയും, അയാള്‍ക്ക്‌ (മാതാവൊത്ത) ഒരു സഹോദരനോ സഹോദരിയോ ഉണ്ടായിരിക്കുകയും ചെയ്താല്‍ അവരില്‍ (ആ സഹോദരസഹോദരിമാരില്‍ ) ഓരോരുത്തര്‍ക്കും ആറില്‍ ഒരംശം ലഭിക്കുന്നതാണ്‌. ഇനി അവര്‍ അതിലധികം പേരുണ്ടെങ്കില്‍ അവര്‍ മൂന്നിലൊന്നില്‍ സമാവകാശികളായിരിക്കും. ദ്രോഹകരമല്ലാത്ത വസ്വിയ്യത്തോ കടമോ ഉണ്ടെങ്കില്‍ അതൊഴിച്ചാണിത്‌. അല്ലാഹുവിങ്കല്‍ നിന്നുള്ള നിര്‍ദേശമത്രെ ഇത്‌. അല്ലാഹു സര്‍വ്വജ്ഞനും സഹനശീലനുമാകുന്നു.” (സൂറാ.4:11,12).

 

ഇതനുസരിച്ച് മാതാപിതാക്കളും ഭര്‍ത്താവും മൂന്ന് പെണ്‍മക്കളും ഉള്ള, മൂന്നു ലക്ഷം രൂപ സ്വത്തുള്ള ഒരു സ്ത്രീ മരിച്ചുപോയാല്‍ എങ്ങനെയായിരിക്കും അവരുടെ സ്വത്ത് പങ്കുവെക്കുന്നത്???

 

മരണപ്പെട്ട സ്ത്രീയുടെ സ്വത്തു:  Rs.3,00,000

ഭര്‍ത്താവിന് അവകാശപ്പെട്ടത്: 1/4 = Rs.75,000

ബാക്കി: Rs.3,00,000- Rs.75,000= Rs.2,25,000

പെണ്മക്കള്‍ക്ക്: 2/3 = Rs.2,00,000

 

ബാക്കി: Rs.3,00,000 – Rs.2,75,000= Rs.25,000

മാതാവിന്: 1/6 = Rs.50,000

പിതാവിന് 1/6 = Rs.50,000

 

മൊത്തം Rs.75,000 + Rs.20,0000 + Rs.50,000 + Rs.50,000 = Rs.3,75,000

 

ആകെയുള്ളത് മൂന്നു ലക്ഷം രൂപ. അല്ലാഹു പറഞ്ഞതനുസരിച്ച് ഭാഗം വെച്ചാല്‍ എല്ലാവര്‍ക്കും കൊടുക്കണമെങ്കില്‍ എഴുപത്തയ്യായിരം രൂപ ഭാഗം വെയ്ക്കുന്നയാള്‍ സ്വന്തം പോക്കറ്റില്‍ നിന്നെടുത്തു കൊടുക്കണം!! ഇനി ഈ മരണപ്പെട്ട സ്ത്രീയുടെ മാതാപിതാക്കള്‍ ജീവനോടെ ഇല്ല എങ്കില്‍, സ്വത്ത് ഭാഗം വെയ്ക്കുമ്പോള്‍ 25,000 രൂപ ബാക്കി വരും. അത് എന്ത് ചെയ്യണം എന്ന് അല്ലാഹു പറയുന്നില്ല! സര്‍വ്വജ്ഞാനിയെന്നവകാശപ്പെടുന്ന അല്ലാഹുവിന്‍റെ കണക്കാണിത്!! ഒരിക്കലും ദൈവത്തിനു ഇങ്ങനെ ഒരു അബദ്ധം പിണയുകയില്ല എന്ന് ആര്‍ക്കും അറിയാം. എന്നാല്‍ അല്ലാഹുവിനു പിണയാം, കാരണം അള്ളാഹു എന്നത് മുഹമ്മദിന്‍റെ മനസ്സിലെ ഭാവനാ സൃഷ്ടി മാത്രമാണല്ലോ. അതുകൊണ്ടാണ് ഗണിതത്തില്‍ മുഹമ്മദിനുള്ള അറിവ് മാത്രം അല്ലാഹുവിനും ഉള്ളത്.

 

V. അല്ലാഹുവിനു ഭാവിയെ കുറിച്ച് അറിവില്ല.

 

ഈ ആയത്തുകള്‍ പരിശോധിച്ചാല്‍ ഭാവിയെ കുറിച്ചുള്ള അല്ലാഹുവിന്‍റെ അജ്ഞത നമുക്ക്‌ മനസ്സിലാക്കാം:

 

“സത്യവിശ്വാസികളേ, നിങ്ങള്‍ ഇരട്ടിയിരട്ടിയായി പലിശ തിന്നാതിരിക്കുകയും അല്ലാഹുവെ സൂക്ഷിക്കുകയും ചെയ്യുക. നിങ്ങള്‍ വിജയികളായേക്കാം” (സൂറാ.3:130)

 

””നിങ്ങള്‍ വിജയികളായേക്കാം”” എന്നാണ് അള്ളാഹു പറയുന്നത്. അല്ലാഹുവിനു യാതൊരു ഉറപ്പുമില്ല, വിജയിക്കുമോ ഇല്ലയോ എന്ന്. വെറും പ്രതീക്ഷ മാത്രം…

 

““നിങ്ങള്‍ അല്ലാഹുവെയും റസൂലിനെയും അനുസരിക്കുക. നിങ്ങള്‍ അനുഗൃഹീതരായേക്കാം.” (സൂറാ.3:132)

 

തന്നെയും തന്‍റെ റസൂലിനേയും അനുസരിച്ചാല്‍ അനുയായികള്‍ അനുഗൃഹീതരാകുമോ ഇല്ലയോ എന്ന കാര്യത്തില്‍ പോലും അല്ലാഹുവിന് യാതൊരു ഉറപ്പുമില്ല. പറയുന്നത് കണ്ടില്ലേ, ”’നിങ്ങള്‍ അനുഗൃഹീതരായേക്കാം”” എന്ന്.  ഇവിടേയും അല്ലാഹുവിന് പ്രതീക്ഷ മാത്രം, ഉറപ്പില്ല.

 

“എന്നിട്ട്‌ നിങ്ങള്‍ അവനോട്‌ സൌമ്യമായ വാക്ക്‌ പറയുക. അവന്‍ ഒരു വേള ചിന്തിച്ച്‌ മനസ്സിലാക്കിയേക്കാം. അല്ലെങ്കില്‍ ഭയപ്പെട്ടുവെന്ന്‌ വരാം” (സൂറാ.20:44)

 

ഇവിടേയും അല്ലാഹുവിന്‍റെ അവസ്ഥ തഥൈവ!!

 

“(നബിയേ,) നിനക്ക്‌ എന്തറിയാം? അയാള്‍ (അന്ധന്‍) ഒരു വേള പരിശുദ്ധി പ്രാപിച്ചേക്കാമല്ലോ? അല്ലെങ്കില്‍ ഉപദേശം സ്വീകരിക്കുകയും, ആ ഉപദേശം അയാള്‍ക്ക്‌ പ്രയോജനപ്പെടുകയും ചെയ്തേക്കാമല്ലോ.” (സൂറാ.80:2,3)

 

ഇവിടേയും കാര്യങ്ങള്‍ക്ക് വ്യത്യാസമൊന്നുമില്ല.

 

“നിങ്ങള്‍ക്കിപ്പോള്‍ കേടുപാടുകള്‍ പറ്റിയിട്ടുണ്ടെങ്കില്‍ (മുമ്പ്‌) അക്കൂട്ടര്‍ക്കും അതുപോലെ കേടുപാടുകള്‍ പറ്റിയിട്ടുണ്ട്‌. ആ (യുദ്ധ) ദിവസങ്ങളിലെ ജയാപജയങ്ങള്‍ ആളുകള്‍ക്കിടയില്‍ നാം മാറ്റിക്കൊണ്ടിരിക്കുന്നതാണ്‌. വിശ്വസിച്ചവരെ അല്ലാഹു തിരിച്ചറിയുവാനും, നിങ്ങളില്‍ നിന്ന്‌ രക്തസാക്ഷികളെ ഉണ്ടാക്കിത്തീര്‍ക്കുവാനും കൂടിയാണത്‌. അല്ലാഹു അക്രമികളെ ഇഷ്ടപ്പെടുകയില്ല.” (സൂറാ.3:140)

 

“”””””വിശ്വസിച്ചവരെ അല്ലാഹു തിരിച്ചറിയുവാനും”’’”””

 

വിശ്വസിച്ചവരെ തിരിച്ചറിയണമെങ്കിലും സര്‍വ്വജ്ഞാനിയെന്നവകാശപ്പെടുന്ന അല്ലാഹുവിന് യുദ്ധം നടത്തേണ്ട ഗതികേടാണ്……

 

“അതല്ല, നിങ്ങളില്‍ നിന്ന്‌ ധര്‍മ്മസമരത്തില്‍ ഏര്‍പെട്ടവരെയും ക്ഷമാശീലരെയും അല്ലാഹു തിരിച്ചറിഞ്ഞിട്ടല്ലാതെ നിങ്ങള്‍ക്ക്‌ സ്വര്‍ഗത്തില്‍ പ്രവേശിച്ചുകളയാമെന്ന്‌ നിങ്ങള്‍ വിചാരിച്ചിരിക്കയാണോ?” (സൂറാ.3:142)

 

വെറുതെയല്ല, ഇന്ന് ധാരാളം മുസ്ലീങ്ങള്‍ ആത്മഹത്യാസ്ഫോടനങ്ങള്‍ നടത്തുന്നത്. തങ്ങള്‍ വിശ്വാസിച്ചവരാണെന്നു അല്ലാഹു തിരിച്ചറിയാന്‍ വേണ്ടി അവര്‍ കാട്ടിക്കൂട്ടുന്ന ക്രൂരതകള്‍ക്ക് അടിസ്ഥാനം ഇങ്ങനെയുള്ള ആയത്തുകളാണ്.

 

“രണ്ട്‌ സംഘങ്ങള്‍ ഏറ്റുമുട്ടിയ ആ ദിവസം നിങ്ങള്‍ക്ക്‌ ബാധിച്ച വിപത്ത്‌ അല്ലാഹുവിന്‍റെ അനുമതിയോടെത്തന്നെയാണുണ്ടായത്‌. സത്യവിശ്വാസികളാരെന്ന്‌ അവന്‌ തിരിച്ചറിയുവാന്‍ വേണ്ടിയുമാകുന്നു അത്‌.” (സൂറാ.3:166)

 

അല്ലാഹുവിനു സത്യവിശ്വാസികളെ തിരിച്ചറിയാന്‍ വേണ്ടി യുദ്ധത്തിനിടക്ക് മുസ്ലീങ്ങള്‍ക്ക് തന്നെ പണി കൊടുത്ത കാര്യമാണ് ഈ പറഞ്ഞിരിക്കുന്നത് !!!!

 

“നിങ്ങള്‍ വരൂ. അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യൂ, അല്ലെങ്കില്‍ ചെറുത്ത്‌ നില്‍ക്കുകയെങ്കിലും ചെയ്യൂ എന്ന്‌ കല്‍പിക്കപ്പെട്ടാല്‍ യുദ്ധമുണ്ടാകുമെന്ന്‌ ഞങ്ങള്‍ക്ക്‌ ബോധ്യമുണ്ടായിരുന്നെങ്കില്‍ ഞങ്ങളും നിങ്ങളുടെ പിന്നാലെ വരുമായിരുന്നു എന്ന്‌ പറയുന്ന കാപട്യക്കാരെ അവന്‍ തിരിച്ചറിയുവാന്‍ വേണ്ടിയുമാകുന്നു അത്‌. അന്ന്‌ സത്യവിശ്വാസത്തോടുള്ളതിനെക്കാള്‍ കൂടുതല്‍ അടുപ്പം അവര്‍ക്ക്‌ അവിശ്വാസത്തോടായിരുന്നു. തങ്ങളുടെ വായ്കൊണ്ട്‌ അവര്‍ പറയുന്നത്‌ അവരുടെ ഹൃദയങ്ങളിലില്ലാത്തതാണ്‌. അവര്‍ മൂടിവെക്കുന്നതിനെപ്പറ്റി അല്ലാഹു കൂടുതല്‍ അറിയുന്നവനാകുന്നു.” (സൂറാ.3:167)

 

“””’””കാപട്യക്കാരെ അവന്‍ തിരിച്ചറിയുവാന്‍ വേണ്ടിയുമാകുന്നു””””” കാപട്യക്കാരെ തിരിച്ചറിയണമെങ്കിലും അല്ലാഹുവിനു അവരുടെ വാക്കുകള്‍ കേള്‍ക്കണം!! അവരുടെ ഹൃദയത്തില്‍ വിശ്വാസമുണ്ടോ ഇല്ലയോ എന്ന് പരിശോധിക്കാന്‍ അല്ലാഹുവിന് കഴിയുകയില്ല എന്ന് സമ്മതിക്കുകയാണ് ഇവിടെ.

 

“സത്യവിശ്വാസികളേ, നിങ്ങളുടെ കൈകള്‍കൊണ്ടും ശൂലങ്ങള്‍ കൊണ്ടും വേട്ടയാടിപ്പിടിക്കാവുന്ന വിധത്തിലുള്ള വല്ല ജന്തുക്കളും മുഖേന അല്ലാഹു നിങ്ങളെ പരീക്ഷിക്കുക തന്നെ ചെയ്യും. അദൃശ്യമായ നിലയില്‍ അല്ലാഹുവെ ഭയപ്പെടുന്നവരെ അവന്‍ വേര്‍തിരിച്ചറിയാന്‍ വേണ്ടിയത്രെ അത്‌. വല്ലവനും അതിന്‌ ശേഷം അതിക്രമം കാണിച്ചാല്‍ അവന്ന്‌ വേദനയേറിയ ശിക്ഷയുണ്ടായിരിക്കും.” (സൂറാ.5:94)

 

”””””അദൃശ്യമായ നിലയില്‍ അല്ലാഹുവെ ഭയപ്പെടുന്നവരെ അവന്‍ വേര്‍തിരിച്ചറിയാന്‍ വേണ്ടിയത്രെ അത്‌””””””

 

പരീക്ഷയില്ലാതെ ഒന്നും അറിയാന്‍ അല്ലാഹുവിന് കഴിയില്ല.

 

“അവരുടെ മുമ്പുണ്ടായിരുന്നവരെ നാം പരീക്ഷിച്ചിട്ടുണ്ട്‌. അപ്പോള്‍ സത്യം പറഞ്ഞവര്‍ ആരെന്ന്‌ അല്ലാഹു അറിയുകതന്നെ ചെയ്യും. കള്ളം പറയുന്നവരെയും അവനറിയും.” (സൂറാ.29:3)

 

പരീക്ഷ നടത്തി മാത്രമേ അല്ലാഹുവിന് കാര്യങ്ങള്‍ അറിയാന്‍ പറ്റൂ.

 

“നിങ്ങളില്‍ ആരാണ്‌ കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കുന്നവന്‍ എന്ന്‌ പരീക്ഷിക്കുവാന്‍ വേണ്ടി മരണവും ജീവിതവും സൃഷ്ടിച്ചവനാകുന്നു അവന്‍. അവന്‍ പ്രതാപിയും ഏറെ പൊറുക്കുന്നവനുമാകുന്നു.” (സൂറാ.67:2)

 

അല്ലാഹുവിന്‍റെ പരീക്ഷണ വസ്തുക്കളാണ് മനുഷ്യര്‍….

 

ഇനി തന്‍റെ പ്രവാചകന്‍റെ കാര്യത്തിലും അല്ലാഹിവിനു ഉറപ്പില്ല. നോക്കാം:

 

“ഇയാള്‍ക്ക്‌ ഒരു നിധി ഇറക്കപ്പെടുകയോ, ഇയാളോടൊപ്പം ഒരു മലക്ക്‌ വരികയോ ചെയ്യാത്തതെന്ത്‌ എന്ന്‌ (നിന്നെപറ്റി) അവര്‍ പറയുന്ന കാരണത്താല്‍ നിനക്ക്‌ നല്‍കപ്പെടുന്ന സന്ദേശങ്ങളില്‍ ചിലത്‌ നീ വിട്ടുകളയുകയും, അതിന്‍റെ പേരില്‍ നിനക്ക്‌ മനഃപ്രയാസമുണ്ടാകുകയും ചെയ്തേക്കാം. എന്നാല്‍ നീ ഒരു താക്കീതുകാരന്‍ മാത്രമാകുന്നു. അല്ലാഹു എല്ലാകാര്യത്തിന്‍റെയും സംരക്ഷണമേറ്റവനാകുന്നു.” (സൂറാ.11:12)

 

”””””’നിനക്ക്‌ മനഃപ്രയാസമുണ്ടാകുകയും ചെയ്തേക്കാം””””””” അല്ലാഹുവിന് യാതൊരു ഉറപ്പുമില്ല!!!!

 

“അതിനാല്‍ ഈ സന്ദേശത്തില്‍ അവര്‍ വിശ്വസിച്ചില്ലെങ്കില്‍ അവര്‍ പിന്തിരിഞ്ഞ്‌ പോയതിനെത്തുടര്‍ന്ന്‌ (അതിലുള്ള) ദുഃഖത്താല്‍ നീ ജീവനൊടുക്കുന്നവനായേക്കാം.” (സൂറാ.18:6).

 

””””നീ ജീവനൊടുക്കുന്നവനായേക്കാം””””” തന്‍റെ പ്രവാചകന്‍ ആത്മഹത്യ ചെയ്യുമോ ഇല്ലയോ എന്ന് അല്ലാഹുവിന് ഒരു പിടിയുമില്ല!!

 

“അവര്‍ വിശ്വാസികളാകാത്തതിന്‍റെ പേരില്‍ നീ നിന്‍റെ ജീവന്‍ നശിപ്പിച്ചേക്കാം” (സൂറാ.26:3)

 

ഇവിടേയും കാര്യങ്ങള്‍ തഥൈവ!!

 

ഭാവിയെ കുറിച്ച് മുഹമ്മദിന് അറിവുള്ള കാര്യങ്ങള്‍ മാത്രമേ അല്ലാഹുവിനും അറിയൂ എന്ന്‍ ഈ ആയത്തുകള്‍ നമ്മളോട് പറയുന്നുണ്ട്. അള്ളാഹു മുഹമ്മദിന്‍റെ മനസ്സിലെ സാങ്കല്പിക സൃഷ്ടി മാത്രമാണെന്ന് അടിവരയിട്ടുറപ്പിക്കുകയാണ് ഈ ആയത്തുകള്‍ . (തുടരും…)

]]>
https://sathyamargam.org/2013/11/%e0%b4%96%e0%b5%81%e0%b4%b0%e0%b5%8d%e2%80%8d%e0%b4%86%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%85%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%be%e0%b4%b9%e0%b5%81-%e0%b4%8f%e0%b4%95-%e0%b4%b8%e0%b4%a4-5/feed/ 0
ഖുര്‍ആനിലെ അള്ളാഹു ഏക സത്യദൈവമോ അതോ മുഹമ്മദിന്‍റെ മനസ്സിലെ ഒരു സാങ്കല്പിക സൃഷ്ടി മാത്രമോ!! (ഭാഗം-4) https://sathyamargam.org/2013/11/%e0%b4%96%e0%b5%81%e0%b4%b0%e0%b5%8d%e2%80%8d%e0%b4%86%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%85%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%be%e0%b4%b9%e0%b5%81-%e0%b4%8f%e0%b4%95-%e0%b4%b8%e0%b4%a4-4/ https://sathyamargam.org/2013/11/%e0%b4%96%e0%b5%81%e0%b4%b0%e0%b5%8d%e2%80%8d%e0%b4%86%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%85%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%be%e0%b4%b9%e0%b5%81-%e0%b4%8f%e0%b4%95-%e0%b4%b8%e0%b4%a4-4/#comments Mon, 04 Nov 2013 10:59:26 +0000 http://www.sathyamargam.org/?p=821  

അനില്‍ കുമാര്‍ വി.അയ്യപ്പന്‍

 

III. ഖുര്‍ആനിലെ മന്‍സൂഖും നസ്ഖും (അള്ളാഹുവിന്‍റെ വാക്കിന് വിലയില്ല!)

 

തനിക്ക്‌ ജിബ്രീലില്‍ നിന്ന് ആദ്യവെളിപ്പാട് ലഭിച്ചു എന്നവകാശപ്പെട്ടതിനു ശേഷമുള്ള മൂന്നു വര്‍ഷങ്ങളില്‍ മുഹമ്മദ്‌ രഹസ്യമായാണ് പ്രബോധനം നിര്‍വ്വഹിച്ചിരുന്നത്. അടുത്ത ബന്ധുക്കളോടും ഏറ്റവുമടുത്ത സുഹൃത്തുക്കളോടും മാത്രം അദ്ദേഹം അള്ളാഹുവിനെപ്പറ്റി പറഞ്ഞു.  ആദ്യത്തെ മൂന്ന്‍ വര്‍ഷത്തിനു ശേഷമുള്ള പത്തു വര്‍ഷങ്ങള്‍ പരസ്യ പ്രബോധന കാലമായിരുന്നു. അങ്ങനെ മൊത്തം 13 വര്‍ഷത്തെ പ്രവര്‍ത്തനം കൊണ്ട് മുഹമ്മദിന് മക്കയില്‍ നിന്നും നേടാന്‍ കഴിഞ്ഞത് നൂറില്‍ താഴെ അനുയായികളെ മാത്രമായിരുന്നു. അതും സാമൂഹ്യശ്രേണിയിലെ ഏറ്റവും താഴെത്തട്ടിലുള്ളവര്‍ . പ്രമാണിമാരായ അനുയായികള്‍ എന്ന് പറയാനുള്ളത് അബൂബക്കര്‍, ഉമര്‍ ഇബ്നു ഖത്താബ്, ഉസ്മാന്‍, അലി തുടങ്ങി ഒരു കയ്യിലെ വിരല്‍ കൊണ്ട് എണ്ണാന്‍ പറ്റുന്നത്ര ചുരുക്കം പേര്‍ !

 

ഇങ്ങനെ മക്കയിലെ ബഹുദൈവാരാധകര്‍ക്കിടയില്‍ ന്യൂനപക്ഷങ്ങളില്‍ ന്യൂനപക്ഷമായി മുസ്ലീങ്ങള്‍ ജീവിക്കുന്ന കാലത്ത് മലക്ക്‌ മുഹമ്മദിന് ഓതിക്കൊടുത്തു എന്ന് പറയപ്പെടുന്ന ആയത്തുകളും പില്‍ക്കാലത്ത് മുഹമ്മദ്‌ മദീനയിലേക്ക്‌ പലായനം ചെയ്തു മദീന കേന്ദ്രമാക്കിക്കൊണ്ട് ഒരു ഇസ്ലാമിക രാഷ്ട്രം വാളിന്‍റെ വായ്ത്തലയുടെ ബലത്തില്‍ സ്ഥാപിച്ചു കഴിഞ്ഞതിനു ശേഷം മലക്ക്‌ ഓതിക്കൊടുത്തു എന്ന് പറയപ്പെടുന്ന ആയത്തുകളും തമ്മില്‍ ഉള്ളടക്കത്തില്‍ വളരെ വലിയ വ്യത്യാസമാണുള്ളത്. കാലാനുക്രമത്തില്‍ ഖുര്‍ആന്‍ ക്രോഡീകരിച്ചാല്‍ ഈ വൈരുദ്ധ്യം എളുപ്പം കണ്ണില്‍പ്പെടും എന്നുള്ളതിനാലാണ് ഇന്നത്തെ നിലയില്‍ അടുക്കും ചിട്ടയുമില്ലാത്ത വിധം ഖുര്‍ആന്‍ ക്രമപ്പെടുത്തപ്പെട്ടിരിക്കുന്നത്. തന്‍റെ അനുയായികള്‍ ദുര്‍ബ്ബലരായിരിക്കുമ്പോള്‍ സമാധാന മാര്‍ഗ്ഗം ഉപദേശിക്കുകയും അനുയായികള്‍ക്ക് അധികാരം ലഭിച്ചു കഴിഞ്ഞപ്പോള്‍ സമാധാന മാര്‍ഗ്ഗം തള്ളിക്കളഞ്ഞു അക്രമത്തിന്‍റെ മാര്‍ഗ്ഗം സ്വീകരിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്ന ഇരുവാക്കുകാരനാണ് അള്ളാഹു എന്ന് മറ്റുള്ളവര്‍ പറയാതിരിക്കണമെങ്കില്‍ ഖുര്‍ആന്‍ ഇന്നത്തെ നിലയില്‍ കുഴഞ്ഞു മറിഞ്ഞു തന്നെ കിടക്കണം.

 

ആദ്യം താന്‍ പറഞ്ഞ വാക്യങ്ങള്‍ക്കെതിരായി പുതിയ വാക്യങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ അവതരിപ്പിക്കുമ്പോള്‍ അതിനും മലക്കിന് ന്യായീകരണമുണ്ട്. സൂറാ,2:106 നോക്കാം. (ഖുര്‍ആന്‍ കാലാനുക്രമമായിട്ടാണ് ക്രോഡീകരിച്ചിരുന്നതെങ്കില്‍ ഈ ആയത്ത് സൂറാ.87- ല്‍ ആണ് വരേണ്ടിയിരുന്നത്):

 

“വല്ല ആയത്തും നാം ദുര്‍ബലപ്പെടുത്തുകയോ വിസ്മരിപ്പിക്കുകയോ ചെയ്യുകയാണെങ്കില്‍ പകരം അതിനേക്കാള്‍ ഉത്തമമായതോ അതിന്‌ തുല്യമായതോ നാം കൊണ്ടുവരുന്നതാണ്‌. നിനക്കറിഞ്ഞു കൂടേ; അല്ലാഹു എല്ലാകാര്യത്തിനും കഴിവുള്ളവനാണെന്ന്‌?“

 

“ഒരു വേദവാക്യത്തിന്‍റെ സ്ഥാനത്ത്‌ മറ്റൊരു വേദവാക്യം നാം പകരം വെച്ചാല്‍ – അല്ലാഹുവാകട്ടെ താന്‍ അവതരിപ്പിക്കുന്നതിനെപ്പറ്റി നല്ലവണ്ണം അറിയുന്നവനാണ്‌ താനും – അവര്‍ പറയും: നീ കെട്ടിച്ചമച്ചു പറയുന്നവന്‍ മാത്രമാകുന്നു എന്ന്‌. അല്ല, അവരില്‍ അധികപേരും (കാര്യം) മനസ്സിലാക്കുന്നില്ല.” (സൂറാ. 16:101. കാലനുക്രമത്തിലാണെങ്കില്‍ സൂറാ 70-ലായിരുന്നു ഈ ആയത്ത് ഉണ്ടാകുക)

 

ഖുര്‍ആനിലെ ആയത്തുകളെ ദുര്‍ബ്ബലപ്പെടുത്തുകയോ റദ്ദ്‌ ചെയ്യുകയോ ചെയ്യുന്ന ഈ കലാപരിപാടിക്ക് മുസ്ലീം പണ്ഡിതര്‍ പറയുന്ന പേരാണ് ‘മന്‍സൂഖ്’ എന്നത്. ദുര്‍ബ്ബലപ്പെടുത്തുകയോ റദ്ദു ചെയ്യുകയോ ചെയ്തിട്ട് പകരം മലക്ക്‌ ഓതിക്കൊടുത്തെന്നു പറയപ്പെടുന്ന ആയത്തുകള്‍ക്ക് പറയുന്ന പേര് ‘നസ്ഖ്‌’ എന്നാണ്. ഖുര്‍ആനിലെ ഏതെല്ലാം ആയത്തുകളാണ് ‘മന്‍സൂഖ്’, ഏതെല്ലാം ആയത്തുകളാണ് ‘നസ്ഖ്‌’ എന്ന കാര്യത്തില്‍ മുസ്ലീം പണ്ഡിതര്‍ക്കിടയില്‍ എകാഭിപ്രായമല്ല ഉള്ളത്. മന്‍സൂഖായതെന്നു ചിലര്‍ കരുതുന്ന ആയത്തുകള്‍ മറ്റുചിലരുടെ ദൃഷ്ടിയില്‍ മന്‍സൂഖ് അല്ല. ചിലര്‍ വാദിക്കുന്നത് മന്‍സൂഖ് ആയ ആയത്തുകള്‍ മുസ്ലീങ്ങള്‍ അനുസരിക്കേണ്ട ആവശ്യമില്ലെന്നാണ്. മറുഭാഗത്തുള്ളവര്‍ വാദിക്കുന്നത് ഖുര്‍ആനിലെ എല്ലാ ആയത്തുകളും ഒരു ഇസ്ലാം മതവിശ്വാസി അനുസരിക്കാന്‍ കടപ്പെട്ടവനാണ് എന്നത്രേ. ചുരുക്കത്തില്‍, മലക്ക്‌ അല്ലെങ്കില്‍ മുഹമ്മദ്‌ റദ്ദ്‌  ചെയ്ത ആയത്തുകള്‍ ഏതു, സ്ഥിരപ്പെടുത്തിയ ആയത്തുകള്‍ ഏതു എന്നറിയാതെ പാവം മുസ്ലീം പണ്ഡിതര്‍ അന്ധന്മാര്‍ ആനയെ കണ്ടതുപോലെ ഇരുട്ടില്‍ തപ്പുകയാണ്.

 

ഇതിലെ തമാശ ഇതൊന്നുമല്ല. ‘അല്ലാഹുവിന്‍റെ വചനങ്ങള്‍ക്ക്‌ മാറ്റം ഉണ്ടാവുകയില്ല’ (സൂറാ.10:64), “അല്ലാഹുവിന്‍റെ വചനങ്ങള്‍ക്ക്‌ ഭേദഗതി വരുത്താനാരുമില്ല” (സൂറാ.18:27) “തീര്‍ച്ചയായും നാമാണ്‌ ആ ഉല്‍ബോധനം അവതരിപ്പിച്ചത്‌. തീര്‍ച്ചയായും നാം അതിനെ കാത്തുസൂക്ഷിക്കുന്നതുമാണ്‌” (സൂറാ.15:9) എന്ന് ഇതേ ഖുര്‍ആനില്‍ ഇതേ മലക്ക്‌ പ്രസ്താവിച്ചിട്ടുമുണ്ട് എന്നതാണത്. ഇതില്‍ ഏതാണ് ഒരു മുസ്ലീം വിശ്വാസത്തിലെടുക്കേണ്ടത്? ‘അല്ലാഹുവിന്‍റെ വചനങ്ങള്‍ക്ക്‌ മാറ്റം ഉണ്ടാവുകയില്ല’ എന്നത് സത്യമാണെന്ന് വിശ്വസിച്ചാല്‍, ‘അള്ളാഹു തന്‍റെ തന്നെ വചനങ്ങളെ ദുര്‍ബ്ബലപ്പെടുത്തി പകരം അതിനേക്കാള്‍ മെച്ചമായവ കൊണ്ടുവരും’ എന്ന് പറഞ്ഞിരിക്കുന്ന ആയത്തുകള്‍ എല്ലാം നുണയാണ്, അത് അല്ലാഹുവിന്‍റെ വചനമാണെന്ന് ഒരു മുസ്ലീം വിശ്വസിക്കരുത്. അതല്ല, ‘അള്ളാഹു അടിക്കടി തന്‍റെ വചനങ്ങള്‍ മാറ്റിക്കൊണ്ടിരിക്കുന്ന ആളാണെങ്കില്‍ ‘അല്ലാഹുവിന്‍റെ വചനങ്ങള്‍ക്ക്‌ മാറ്റം ഉണ്ടാവുകയില്ല’ എന്ന മട്ടിലുള്ള ആയത്തുകളെല്ലാം നുണയാണ്, അത് അല്ലാഹുവിന്‍റെ പക്കല്‍നിന്നുള്ള വചനമാണെന്ന് വിശ്വസിക്കാന്‍ പാടില്ല. ഏതായാലും ഇത് രണ്ടും ഒരുമിച്ചു സത്യമാവുകയില്ല എന്ന കാര്യം ചിന്താശേഷിയുള്ള ഏതൊരാളും രണ്ടാമതൊരുവട്ടം ചിന്തിക്കാതെ തന്നെ സമ്മതിക്കുമെന്ന കാര്യത്തില്‍ വായനക്കാര്‍ക്ക്‌ സംശയമുണ്ടാവുകയില്ലല്ലോ! മാത്രമല്ല, വെറും 23 കൊല്ലത്തിനിടയിലാണ് ഈ മാറ്റം മറിച്ചലുകള്‍ വന്നിരിക്കുന്നതെന്നും ഓര്‍ക്കണം.

 

ഭാവികാണാന്‍ കഴിവില്ലാത്ത മനുഷ്യനാണ് ഓരോ കാലഘട്ടത്തിലും ആദ്യത്തേതിനേക്കാള്‍ മെച്ചപ്പെട്ട പ്രമാണങ്ങള്‍ കൊണ്ടുവന്നു സമൂഹത്തെയും ജീവിതത്തേയും പുരോഗതിയിലേക്ക് നയിക്കാന്‍ പരിശ്രമിക്കുന്നത്. എന്നാല്‍ ഭൂത-വര്‍ത്തമാന-ഭാവി കാലങ്ങളെല്ലാം ഒരുപോലെ അറിയുന്ന സര്‍വ്വജ്ഞാനിയെന്നു മുസ്ലീങ്ങള്‍ അവകാശപ്പെടുന്ന അല്ലാഹുവിന് “ഓരോ കാലഘട്ടത്തിനും ഓരോ പ്രമാണഗ്രന്ഥമുണ്ട്” (സൂറാ.13:38) എന്നും “വല്ല ആയത്തും നാം ദുര്‍ബലപ്പെടുത്തുകയോ വിസ്മരിപ്പിക്കുകയോ ചെയ്യുകയാണെങ്കില്‍ പകരം അതിനേക്കാള്‍ ഉത്തമമായതോ അതിന്‌ തുല്യമായതോ നാം കൊണ്ടുവരുന്നതാണ്‌” (സൂറാ.2:106) എന്നും പറയേണ്ടി വരുന്നതിലൂടെ തെളിയുന്നത് മനുഷ്യന്‍റെ പരിമിതമായ ബുദ്ധിശക്തിക്ക് തുല്യമായ ബുദ്ധിശക്തി മാത്രമേ ഖുര്‍ആനിലെ അല്ലാഹുവിന് ഉള്ളൂ എന്നതല്ലേ? മുസ്ലീങ്ങള്‍ പറയുന്ന അള്ളാഹു സര്‍വ്വജ്ഞാനി ആയിരുന്നെങ്കില്‍, ‘ആദ്യത്തേതിനേക്കാള്‍ ഉത്തമമായത്’ എന്ന് പറഞ്ഞു തന്ന ഈ ആയത്തുകളെല്ലാം ആദ്യം തന്നെ തന്നാല്‍ മതിയായിരുന്നല്ലോ. അങ്ങനെ ആയിരുന്നെങ്കില്‍ താന്‍ പറഞ്ഞത് വിഴുങ്ങേണ്ടി വരുന്ന സഹതാപാര്‍ഹമായ ദുര്‍ഗതി ഒഴിവാക്കുകയും ചെയ്യാമായിരുന്നു. ഇതില്‍നിന്നും നമുക്ക്‌ മനസ്സിലാക്കാന്‍ പറ്റുന്നത്‌ ഭാവി അറിയാന്‍ കഴിവില്ലാത്ത സാധാരണ മനുഷ്യന്‍ മാത്രമായ മുഹമ്മദിന്‍റെ മനസ്സിലെ ഒരു സാങ്കല്പിക സൃഷ്ടി മാത്രമാണ് അള്ളാഹു എന്നതാണ്.

 

ഇനി നമുക്ക്‌ ‘മന്‍സൂഖ്’ (റദ്ദ്‌ ചെയ്യപ്പെട്ടത്) ആയതും ‘നസ്ഖ്‌’ (റദ്ദ്‌ ചെയ്യപ്പെട്ടതിനു പകരം കൊണ്ടുവന്നത്‌ ) ആയതുമായ ഖുര്‍ആന്‍ വചനങ്ങളില്‍ ചിലത് പരിശോധിക്കാം. കാലനുക്രമത്തിലാണ് ഖുര്‍ആന്‍ ക്രോഡീകരിക്കപ്പെട്ടിരുന്നതെങ്കില്‍ ആ സൂറയുടെ സ്ഥാനം എത്രാമത്തെ ആയിരിക്കും എന്നുള്ളത് ബ്രാക്കറ്റില്‍ കൊടുത്തിരിക്കുന്നു:

 

A . അപവാദത്തോടുള്ള സമീപനം

 

“അവര്‍ ( അവിശ്വാസികള്‍ ) പറയുന്നതിനെപ്പറ്റി നീ ക്ഷമിക്കുകയും, ഭംഗിയായ വിധത്തില്‍ അവരില്‍ നിന്ന്‌ ഒഴിഞ്ഞു നില്‍ക്കുകയും ചെയ്യുക” സൂറാ. 3:10 (സൂറാ.73:10)

 

(“സത്യനിഷേധികള്‍ പരിഹസിക്കാന്‍ തുടങ്ങുമ്പോള്‍ അവരുമായി ശണ്ഠ കൂടാന്‍ ഒരുങ്ങാതെ മാന്യമായി അവരില്‍ നിന്ന് മാറി നില്ക്കാന്‍ അല്ലാഹു നബി(സ)യെ ഉദ്ബോധിപ്പിക്കുന്നു” എന്ന് നിച്ച് ഓഫ് ട്രൂത്തിന്‍റെ ഖുര്‍ആന്‍ പരിഭാഷയില്‍ അടിക്കുറിപ്പ് കൊടുത്തിട്ടുമുണ്ട്.)

 

ഖുര്‍ആനില്‍ ഈ വാക്യം 73ം അധ്യായത്തിലാണെങ്കിലും യഥാര്‍ത്ഥത്തില്‍ മക്കയില്‍ വെച്ച് താന്‍ പ്രവാചകനാണെന്ന് അരസ്യപ്പെടുത്തിയ സമയത്താണ് ഈ ആയത്ത് ഇറങ്ങുന്നത്. കാലക്രമമനുസരിച്ചു ഖുര്‍ആനിലെ വാക്യങ്ങളും അധ്യായങ്ങളും ക്രമീകരിച്ചിരുന്നെങ്കില്‍ മൂന്നാം അധ്യായത്തിലായിരിക്കും ഈ ആയത്ത് സ്ഥിതി ചെയ്യുമായിരുന്നത്. ഈ ആയത്ത് അവതരിച്ച പശ്ചാത്തലം നാം മനസ്സിലാക്കണം. മുഹമ്മദിന്‍റെ ആദ്യഭാര്യ ഖദീജയല്ലാതെ മറ്റാരും അദ്ദേഹത്തെ പ്രവാചകനായി അംഗീകരിച്ചിട്ടില്ല. നാട്ടുകാര്‍ മുഴുവനും പരിഹസിക്കുന്നു. അവരോടു എതിരിടാനുള്ള ശേഷിയും ശേമുഷിയും മുഹമ്മദിനില്ല. അവരോട് എതിരിടാന്‍ നിന്നാല്‍ മുഹമ്മദിന്‍റെ തടി കേടാകും എന്ന് മനസ്സിലാക്കിയ മലക്ക്‌ ബുദ്ധിപൂര്‍വ്വം ഉപദേശം കൊടുക്കുകയാണിവിടെ, ‘നീയങ്ങ് ക്ഷമിക്ക്, എന്നിട്ട് ഭംഗിയായ വിധത്തില്‍ (തടി കേടാകാത്ത വിധത്തില്‍’ എന്ന് പച്ച മലയാളം) അവരില്‍ നിന്ന് മാറിപ്പോയ്ക്കോ’ എന്ന്. ഈ ഉപദേശത്തെ കുറ്റം പറയാന്‍ പറ്റില്ല. ക്ഷമിക്കുന്നതെപ്പോഴും നല്ല കാര്യമാണ്. ‘ക്ഷമ ആട്ടിന്‍ സൂപ്പിന്‍റെ ഫലം ചെയ്യും’ എന്ന് പണ്ടുള്ളവര്‍ പറഞ്ഞിട്ടുണ്ടല്ലോ.

 

എന്നാല്‍ കാലം കുറെ കഴിഞ്ഞു, മുഹമ്മദ്‌ മദീനയിലെത്തി. മദീനക്ക് സമീപത്തുകൂടി പോയിരുന്ന വാണിജ്യസംഘങ്ങളെ കൊള്ളയടിച്ചു മുഹമ്മദും സംഘവും സമ്പത്തുണ്ടാക്കുകയും ആ സമ്പത്തുപയോഗിച്ച് ആയുധങ്ങള്‍ വാങ്ങിക്കൂട്ടുകയും ചെയ്തു. പിന്നെ മദീനയിലും ചുറ്റുപാടുമുള്ള യെഹൂദ ഗോത്രങ്ങളെ ആക്രമിച്ച് പുരുഷന്മാരെ വധിക്കുകയും സ്ത്രീകളെയും കുട്ടികളേയും അടിമകളാക്കി പിടിക്കുകയും ചെയ്തു. ഇങ്ങനെ മദീന കേന്ദ്രമാക്കി ഒരു മുസ്ലീം രാഷ്ട്രം രൂപീകരിക്കപ്പെടുകയും മുഹമ്മദിന്‍റെ കീഴില്‍ സുശക്തമായ മുസ്ലീം സൈന്യം നില കൊള്ളുകയും ചെയ്തപ്പോള്‍ അതാ വരുന്നു മലക്കിന്‍റെ ആയത്ത്, സൂറാ. 8:12 (88:12) ന്‍റെ രൂപത്തില്‍ :

 

“നിന്‍റെ രക്ഷിതാവ്‌ മലക്കുകള്‍ക്ക്‌ ബോധനം നല്‍കിയിരുന്ന സന്ദര്‍ഭം ( ഓര്‍ക്കുക. ) ഞാന്‍ നിങ്ങളുടെ കൂടെയുണ്ട്‌. അതിനാല്‍ സത്യവിശ്വാസികളെ നിങ്ങള്‍ ഉറപ്പിച്ചു നിര്‍ത്തുക. സത്യനിഷേധികളുടെ മനസ്സുകളില്‍ ഞാന്‍ ഭയം ഇട്ടുകൊടുക്കുന്നതാണ്‌. അതിനാല്‍ കഴുത്തുകള്‍ക്ക്‌ മീതെ നിങ്ങള്‍ വെട്ടിക്കൊള്ളുക. അവരുടെ വിരലുകളെല്ലാം നിങ്ങള്‍ വെട്ടിക്കളയുകയും ചെയ്യുക.”

 

കുറച്ചു നാള്‍ മുന്‍പേ മലക്ക്‌ വേറെ ഒരു ആയത്തും കൂടി കൊണ്ടുവന്നു കൊടുത്തിരുന്നു:

 

“അവരെ കണ്ടുമുട്ടുന്നേടത്ത്‌ വെച്ച്‌ നിങ്ങളവരെ കൊന്നുകളയുകയും, അവര്‍ നിങ്ങളെ പുറത്താക്കിയേടത്ത്‌ നിന്ന്‌ നിങ്ങള്‍ അവരെ പുറത്താക്കുകയും ചെയ്യുക. ( കാരണം, അവര്‍ നടത്തുന്ന ) മര്‍ദ്ദനം കൊലയേക്കാള്‍ നിഷ്ഠൂരമാകുന്നു. മസ്ജിദുല്‍ ഹറാമിന്നടുത്ത്‌ വെച്ച്‌ നിങ്ങള്‍ അവരോട്‌ യുദ്ധം ചെയ്യരുത്‌; അവര്‍ നിങ്ങളോട്‌ അവിടെ വെച്ച്‌ യുദ്ധം ചെയ്യുന്നത്‌ വരെ. ഇനി അവര്‍ നിങ്ങളോട്‌ ( അവിടെ വെച്ച്‌ ) യുദ്ധത്തില്‍ ഏര്‍പെടുകയാണെങ്കില്‍ അവരെ കൊന്നുകളയുക. അപ്രകാരമാണ്‌ സത്യനിഷേധികള്‍ക്കുള്ള പ്രതിഫലം” (സൂറാ.2:191 (87:91)

 

എങ്ങനെയുണ്ട് കാര്യം? മുഹമ്മദും കൂട്ടരും മക്കയില്‍ ന്യൂനപക്ഷങ്ങളില്‍ ന്യൂനപക്ഷങ്ങളായി ജീവിച്ചിരുന്ന കാലത്ത് സത്യനിഷേധികളുടെ മനസ്സില്‍ ഭയം ഇട്ടുകൊടുക്കാനുള്ള കഴിവ് അല്ലാഹുവിനുണ്ടായിരുന്നില്ലേ? അനുയായികള്‍ ദുര്‍ബ്ബലരയിരിക്കുമ്പോള്‍ അല്ലാഹു ദുര്‍ബ്ബലരില്‍ ദുര്‍ബ്ബലന്‍; അനുയായികള്‍ ശക്തരായിക്കുമ്പോള്‍ അല്ലാഹുവും ശക്തരില്‍ ശക്തന്‍ !!തീര്‍ന്നില്ല, മുഹമ്മദും കൂട്ടരും മക്കയും കീഴടക്കി ശക്തി പ്രാപിച്ചു കഴിഞ്ഞപ്പോള്‍ അതാ വീണ്ടും വരുന്നു മലക്ക്‌, പുതിയൊരു ആയത്തും കൊണ്ട്:

 

“അല്ലാഹുവോടും അവന്‍റെ ദൂതനോടും പോരാടുകയും, ഭൂമിയില്‍ കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവര്‍ക്കുള്ള പ്രതിഫലം അവര്‍ കൊന്നൊടുക്കപ്പെടുകയോ, ക്രൂശിക്കപ്പെടുകയോ, അവരുടെ കൈകളും കാലുകളും എതിര്‍വശങ്ങളില്‍ നിന്നായി മുറിച്ചുകളയപ്പെടുകയോ, നാടുകടത്തപ്പെടുകയോ ചെയ്യുക മാത്രമാകുന്നു. അതവര്‍ക്ക്‌ ഇഹലോകത്തുള്ള അപമാനമാകുന്നു. പരലോകത്ത്‌ അവര്‍ക്ക്‌ കനത്ത ശിക്ഷയുമുണ്ടായിരിക്കും” സൂറാ.5:33 (112:33)

 

പോരേ പൂരം! മക്കയില്‍ വെച്ച് അല്ലാഹുവിനെയും മുഹമ്മദിനേയും എതിര്‍ത്തവരോട് ക്ഷമിക്കാന്‍ പറഞ്ഞ മലക്ക്‌ തന്നെയാണ് പത്തിരുപതു വര്‍ഷം കഴിഞ്ഞപ്പോഴേക്കും സ്വരം മാറ്റിയത് എന്നോര്‍ക്കണം. യഥാര്‍ത്ഥ ദൈവം ഇങ്ങനെ വാക്ക് മാറ്റുന്നവനല്ല എന്ന് ക്രിസ്ത്യാനികളായ ഞങ്ങള്‍ക്കറിയാം.

 

ഇവിടെ ആശയക്കുഴപ്പത്തിലകപ്പെടുന്നത് ഖുര്‍ആന്‍ പൂര്‍ണ്ണമായി അനുസരിച്ച് നടക്കാന്‍ ആഗ്രഹിക്കുന്ന ഒരു മുസല്‍മാനാണ്. മുഹമ്മദിനെതിരെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍, ഖുര്‍ആന്‍ 73:10 പ്രകാരം അവരോട് ക്ഷമിക്കുകയും ഭംഗിയായ വിധത്തില്‍ അവരില്‍നിന്നു ഒഴിഞ്ഞു നില്‍ക്കുകയും ചെയ്യണമോ അതോ ഖുര്‍ആന്‍ 5:33 പ്രകാരം അവരുടെ കയ്യും കാലും എതിര്‍ദിശകളില്‍ നിന്ന് വെട്ടിക്കളഞ്ഞു പിന്നെ അവരെ കൊല്ലണമോ? ഏതെങ്കിലും ഒന്ന് അനുസരിച്ചാല്‍ മറുഭാഗത്തുള്ള ആയത്ത് ലംഘിക്കുകയാണ്. ലംഘിക്കുന്നതും അല്ലാഹുവിന്‍റെ ആയത്ത് തന്നെയാണ്, ഒരു മുസ്ലീമിനെ സംബന്ധിച്ചിടത്തോളം എന്നോര്‍ക്കണം!!

 

B. വിശ്വാസം

 

അല്ലാഹുവിലുള്ള വിശ്വാസത്തേയും അവിശ്വാസത്തെയും പറ്റി ഖുര്‍ആനിലുള്ള വിരുദ്ധ ആയത്തുകള്‍ കാണുക:

 

“നിന്‍റെ രക്ഷിതാവ്‌ ഉദ്ദേശിച്ചിരുന്നുവെങ്കില്‍ ഭൂമിയിലുള്ളവരെല്ലാം ഒന്നിച്ച്‌ വിശ്വസിക്കുമായിരുന്നു. എന്നിരിക്കെ ജനങ്ങള്‍ സത്യവിശ്വാസികളാകുവാന്‍ നീ അവരെ നിര്‍ബന്ധിക്കുകയോ? യാതൊരാള്‍ക്കും അല്ലാഹുവിന്‍റെ അനുമതിപ്രകാരമല്ലാതെ വിശ്വസിക്കാന്‍ കഴിയുന്നതല്ല. ചിന്തിച്ചു മനസ്സിലാക്കാത്തവര്‍ക്ക്‌ അല്ലാഹു നികൃഷ്ടത വരുത്തിവെക്കുന്നതാണ്‌.” സൂറാ.10:99,100 (സൂറാ.51:99,100)

 

യാതൊരു വ്യാഖ്യാനത്തിനും ആവശ്യമില്ലാത്ത വിധം വളരെ വ്യക്തമായ വാക്യങ്ങളാണ് മുകളില്‍ ഉള്ളത്. ഭൂമിയിലുള്ളവരെല്ലാം സത്യവിശ്വാസികളാകാന്‍ അല്ലാഹു ഉദ്ദേശിച്ചിട്ടില്ലെന്നും അതുകൊണ്ടുതന്നെ ജനങ്ങളെ സത്യവിശ്വാസം സ്വീകരിക്കാന്‍ നിര്‍ബന്ധിക്കരുതെന്നും അല്ലാഹു വ്യക്തമാക്കുന്നു. എന്നാല്‍ മുഹമ്മദ്‌ ശക്തി പ്രാപിച്ചതിനു ശേഷം മലക്ക്‌ കൊണ്ടുവന്നു കൊടുത്ത ആയത്തുകള്‍ നോക്കുക, മുകളില്‍ പറഞ്ഞതിന് കടകവിരുദ്ധമാണത്:

 

“മര്‍ദ്ദനം ഇല്ലാതാവുകയും, മതം അല്ലാഹുവിന്‌ വേണ്ടിയാവുകയും ചെയ്യുന്നത്‌ വരെ നിങ്ങളവരോട്‌ യുദ്ധം നടത്തിക്കൊള്ളുക. എന്നാല്‍ അവര്‍ ( യുദ്ധത്തില്‍ നിന്ന്‌ ) വിരമിക്കുകയാണെങ്കില്‍ ( അവരിലെ ) അക്രമികള്‍ക്കെതിരിലല്ലാതെ പിന്നീട്‌ യാതൊരു കയ്യേറ്റവും പാടുള്ളതല്ല” സൂറാ.2:193 (സൂറാ.87:193)

 

“കുഴപ്പം ഇല്ലാതാവുകയും മതം മുഴുവന്‍ അല്ലാഹുവിന്‌ വേണ്ടിയാകുകയും ചെയ്യുന്നത്‌ വരെ. നിങ്ങള്‍ അവരോട്‌ യുദ്ധം ചെയ്യുക. ഇനി, അവര്‍ വിരമിക്കുന്ന പക്ഷം അവര്‍ പ്രവര്‍ത്തിക്കുന്നതെല്ലാം അല്ലാഹു കണ്ടറിയുന്നവനാണ്‌” സൂറാ.8:39 (സൂറാ.88:39)

 

“സത്യവിശ്വാസികളേ, നിങ്ങളുടെ അടുത്ത്‌ താമസിക്കുന്ന സത്യനിഷേധികളോട്‌ നിങ്ങള്‍ യുദ്ധം ചെയ്യുക. അവര്‍ നിങ്ങളില്‍ രൂക്ഷത കണ്ടെത്തണം. അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരോടൊപ്പമാണെന്ന്‌ നിങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുക” സൂറാ.9:123 (സൂറാ.113:123)

 

മതം മാറാന്‍ ആരേയും നിര്‍ബന്ധിക്കരുത് എന്ന് സൂറ.10:99,100- ല്‍ പറഞ്ഞിട്ടുള്ള മലക്ക്‌, മുസ്ലീങ്ങള്‍ സംഘടിത ശക്തിയായിത്തീര്‍ന്നതിന് ശേഷം കല്‍പ്പിക്കുന്നത് ‘മതം മുഴുവന്‍ അല്ലാഹുവിന്‍റെ കീഴിലാകുന്നത് വരെ സത്യനിഷേധികളോട് യുദ്ധം ചെയ്യണം’ എന്നാണ്. ഇത് രണ്ടും മലക്ക്‌ കൊടുത്തു എന്ന്‍ പറയപ്പെടുന്ന ഇന്നത്തെ ഖുര്‍ആനില്‍ ഉള്ള ആയത്തുകളാണ്. ഖുര്‍ആന്‍ അക്ഷരംപ്രതി അനുസരിക്കണം എന്ന് ആഗ്രഹിക്കുന്ന മുസ്ലീങ്ങള്‍ക്ക് ഇങ്ങനെയുള്ള വൈരുദ്ധ്യം നിറഞ്ഞ ആയത്തുകളില്‍ ഏതെങ്കിലും ഒന്ന് മാത്രമേ അനുസരിക്കാന്‍ പറ്റൂ.

 

C. ശത്രുക്കളോടുള്ള സമീപനം.

 

മറ്റു പല വിഷയങ്ങളിലും എന്നപോലെ ഇക്കാര്യത്തിലും ഖുര്‍ആനില്‍ ഉള്ള വൈരുദ്ധ്യ നിലപാട്‌ നോക്കുക:

 

“തീര്‍ച്ചയായും അന്ത്യസമയം വരുക തന്നെ ചെയ്യും. അതിനാല്‍ നീ ഭംഗിയായി മാപ്പ്‌ ചെയ്ത്‌ കൊടുക്കുക” സൂറാ.15:85 (സൂറാ.54:85)

 

ഈ ആയത്തിന് നിച്ച് ഓഫ് ട്രൂത്ത്‌ പുറത്തിറക്കിയ ഖുര്‍ആനില്‍ കൊടുത്തിരിക്കുന്ന അടിക്കുറിപ്പ്‌ ഇങ്ങനെയാണ്: “സത്യനിഷേധികള്‍ ശിക്ഷിക്കപ്പെടാതെ പോകുമെന്ന് കരുതി വ്യാകുലപ്പെടെണ്ടതില്ല. ന്യായവിധിയുടെ നാള്‍ വരുമെന്ന് ഉറപ്പാണ്. അതിനാല്‍ അവരുടെ ദുഷ്ടതകള്‍ക്ക് മാപ്പ് നല്കിയേക്കുക. അല്ലാഹു അവരെ കൈകാര്യം ചെയ്തു കൊള്ളും.” തീര്‍ച്ചയായും ഈ വിധമുള്ള ചിന്താഗതി യുക്തിഭദ്രമാണ്. പരലോകത്ത് നരകശിക്ഷാവിധി സത്യനിഷേധികള്‍ക്കുണ്ട് എന്നറിഞ്ഞ്, അജ്ഞത മൂലം തെറ്റുകള്‍ ചെയ്യുന്ന സത്യനിഷേധിക്ക് മാപ്പ് കൊടുക്കേണ്ടത് ഒരു സത്യ വിശ്വാസിയുടെ ബാധ്യതയാണ്. എന്നാല്‍ ഇസ്ലാമിക വിശ്വാസം ഉപേക്ഷിക്കുന്നവരെക്കുറിച്ചുള്ള ഒരു ആയത്ത് നോക്കുക:

 

“അവര്‍ അവിശ്വസിച്ചത്‌ പോലെ നിങ്ങളും അവിശ്വസിക്കുകയും, അങ്ങനെ നിങ്ങളെല്ലാം ഒരുപോലെയായിത്തീരുകയും ചെയ്യാനാണ്‌ അവര്‍ കൊതിക്കുന്നത്‌. അതിനാല്‍ അവര്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ സ്വന്തം നാട്‌ വിട്ടുവരുന്നതു വരെ അവരില്‍ നിന്ന്‌ നിങ്ങള്‍ മിത്രങ്ങളെ സ്വീകരിച്ച്‌ പോകരുത്‌. എന്നാല്‍ അവര്‍ പിന്തിരിഞ്ഞ്‌ കളയുകയാണെങ്കില്‍ നിങ്ങളവരെ പിടികൂടുകയും, അവരെ കണ്ടുമുട്ടിയേടത്തുവെച്ച്‌ നിങ്ങളവരെ കൊലപ്പെടുത്തുകയും ചെയ്യുക. അവരില്‍ നിന്ന്‌ യാതൊരു മിത്രത്തെയും സഹായിയെയും നിങ്ങള്‍ സ്വീകരിച്ചു പോകരുത്‌” സൂറാ.4:89 (സൂറാ.92:89).

 

പരമകാരുണികനെന്ന് മുസ്ലീങ്ങള്‍ അവകാശപ്പെടുന്ന അല്ലാഹു, ഇസ്ലാം സ്വീകരിച്ചതിന് ശേഷം പിന്മാറിപ്പോയവരെ കൈകാര്യം ചെയ്യേണ്ടത് എങ്ങനെയെന്ന് ഇവിടെ വെളിപ്പെടുത്തുകയാണ്. നരകശിക്ഷയുമില്ല, മാപ്പ് കൊടുക്കലുമില്ല, കണ്ടുമുട്ടിയാല്‍ തട്ടിക്കളയുക, അത്രതന്നെ! ഇത് മുഹമ്മദിന്‍റെ കാലത്ത് നടന്നത് എങ്ങനെയെന്ന് അറിയുവാന്‍ രണ്ട് ഹദീസുകള്‍ നല്‍കാം:

 

“അബ്ദുല്ല നിവേദനം: നബി ഒരിക്കല്‍ ഞങ്ങളോട് പ്രസംഗിച്ചു. അവിടുന്നു പറഞ്ഞു: ‘അല്ലാഹുവല്ലാതെ ആരാധ്യനില്ല. അവനാണ് സത്യം; അല്ലാഹുവല്ലാതെ ആരാധ്യനില്ലെന്നും ഞാന്‍ അല്ലാഹുവിന്‍റെ ദൂതനാണെന്നും സാക്ഷ്യം വഹിക്കുന്ന ഒരു മുസ്ലീമിന്‍റെയും രക്തം അനുവദനീയമല്ല; മതം ഉപേക്ഷിച്ചു സംഘടിത സമൂഹത്തില്‍നിന്ന് പുറത്തേക്ക് പോകുന്നവന്‍, വിവാഹിതനായ വ്യഭിചാരി, കൊലക്കുറ്റം ചെയ്തവന്‍ എന്നീ മൂന്നുപേരുടേതൊഴികെ. (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 28, ഹദീസ് നമ്പര്‍ . 26.)

 

അബു മൂസാ നിവേദനം: ഞാന്‍ നബിയുടെ അടുക്കല്‍ ചെന്നു. എന്‍റെ കൂടെ അശ്അരി ഗോത്രക്കാരായ രണ്ടു ആളുകളുമുണ്ടായിരുന്നു. അവരില്‍ ഒരാള്‍ എന്‍റെ വലതു ഭാഗത്തും മറ്റവന്‍ ഇടതു ഭാഗത്തുമായിരുന്നു. അവര്‍ രണ്ടുപേരും ഗവര്‍ണ്ണര്‍ സ്ഥാനം ചോദിച്ചു. പ്രവാചകന്‍ പല്ല് തേക്കുകയായിരുന്നു. നബി ചോദിച്ചു: ‘അബു മൂസാ, നീ എന്തു പറയുന്നു?’ അബു മൂസാ പറഞ്ഞു: ‘താങ്കളെ സത്യവുമായി നിയോഗിച്ചവന്‍ തന്നെയാണ സത്യം. അവര്‍ രണ്ടുപേരും മനസ്സിലുള്ളത് വെളിപ്പെടുത്തിയിട്ടില്ല. അവര്‍ അധികാരം ആവശ്യപ്പെടുന്നതായി എനിക്ക് തോന്നിയിട്ടില്ല.’ തിരുമേനിയുടെ അധരങ്ങള്‍ക്ക് താഴെ പല്ല് തേക്കുന്ന കമ്പ് ഞാന് കണ്ടു. അത് ചെറുതായിട്ടുണ്ട്. നബി പറഞ്ഞു: ‘ഗവര്‍ണ്ണര്‍ സ്ഥാനം ആഗ്രഹിക്കുന്നവനെ നാം ഗവര്‍ണ്ണറാക്കുകയില്ല.  ഒരിക്കലും ആക്കുകയില്ല. അതുകൊണ്ട് അബുമൂസ നീ അത് ഏറ്റെടുക്കുക’ (നിവേദകര്‍ പറയുന്നു:) അങ്ങനെ അദ്ദേഹത്തെ യെമനിലേക്ക് നിയോഗിച്ചു.

 

പിന്നീട് മുആദ് ബ്നുജബലിനെയും അങ്ങോട്ടയച്ചു. മുആദ് അവിടെ ചെന്നപ്പോള്‍ അബു മൂസ മുആദിന് ആതിഥ്യം നല്കുകയും ഇരിക്കാന്‍ ഒരു തലയിണ നല്കുകയും ചെയ്തു. മുആദ് അബുമൂസയുടെ അടുക്കല്‍ ബന്ധിതനായി ഒരാളെ കണ്ടു. മുആദ് ചോദിച്ചു: ‘ഇതാരാണ്?’. അബുമൂസ പറഞ്ഞു: ‘ഇയാള്‍ ജൂതനായിരുന്നു, പിന്നീട് മുസ്ലീമായി. പിന്നെ വീണ്ടും അവന്‍റെ മതത്തിലേക്ക്, മോശമായ മതത്തിലേക്ക് തിരിച്ചു പോയി ജൂതനായി.’ മുആദ് പറഞ്ഞു: ‘ഇവന്‍ കൊല്ലപ്പെടുന്നത് വരെ അതായത് അല്ലാഹുവിന്‍റേയും അവന്‍റെ ദൂതന്‍റേയും വിധി നടപ്പിലാക്കുന്നതു വരെ ഞാന്‍ ഇവിടെ ഇരിക്കുകയില്ല.’ അബു മൂസ പറഞ്ഞു: ‘അതെ, താങ്കള്‍ ഇരിക്കൂ.’ മുആദ് പറഞ്ഞു: ‘അല്ലാഹുവിന്‍റേയും അവന്‍റെ ദൂതന്‍റെയും വിധിപ്രകാരം ഇവന്‍ കൊല്ലപ്പെടുന്നതുവരെ ഞാന്‍ ഇരിക്കുകയില്ല.’ ഇത് മൂന്നു പ്രാവശ്യം ആവര്‍ത്തിച്ചു. പിന്നീട് അബുമൂസ അപ്രകാരം കല്പിക്കുകയും അവന്‍ കൊല്ലപ്പെടുകയും ചെയ്തു. പിന്നീട് അവര്‍ രണ്ടുപേരും രാത്രി എഴുന്നേറ്റു നമസ്കരിക്കുന്നതിനെക്കുറിച്ചു പരസ്പരം സംസാരിച്ചു. മുആദ് പറഞ്ഞു: ‘എന്നാല്‍ ഞാന്‍ കിടന്നുറങ്ങുകയും എഴുന്നേറ്റു നമസ്കരിക്കുകയും ചെയ്യും. എന്‍റെ ഉറക്കത്തില്‍ ഞാന്‍ നമസ്കാരത്തില്‍ ലഭിക്കുന്നത് പ്രതീക്ഷിക്കുന്നു.’ (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 33, ഹദീസ് നമ്പര്‍ . 15)

 

ഇത് ഇസ്ലാം സ്വീകരിച്ചതിന് ശേഷം തങ്ങളുടെ പഴയ മതത്തിലേക്ക്‌ തിരിച്ചു പോയ ആളുകളെ കൈകാര്യം ചെയ്യേണ്ട വിധമാണ്. ഇനി നമുക്ക്‌ ഇസ്ലാം സ്വീകരിക്കാത്ത ‘സത്യനിഷേധികളെ’ എങ്ങനെ കൈകാര്യം ചെയ്യണമെന്നാണ് മലക്ക്‌ കല്‍പിച്ചിട്ടുള്ളത്‌ എന്ന് നോക്കാം:

 

“അവരെ കണ്ടുമുട്ടുന്നേടത്ത്‌ വെച്ച്‌ നിങ്ങളവരെ കൊന്നുകളയുകയും, അവര്‍ നിങ്ങളെ പുറത്താക്കിയേടത്ത്‌ നിന്ന്‌ നിങ്ങള്‍ അവരെ പുറത്താക്കുകയും ചെയ്യുക. ( കാരണം, അവര്‍ നടത്തുന്ന ) മര്‍ദ്ദനം കൊലയേക്കാള്‍ നിഷ്ഠൂരമാകുന്നു. മസ്ജിദുല്‍ ഹറാമിന്നടുത്ത്‌ വെച്ച്‌ നിങ്ങള്‍ അവരോട്‌ യുദ്ധം ചെയ്യരുത്‌; അവര്‍ നിങ്ങളോട്‌ അവിടെ വെച്ച്‌ യുദ്ധം ചെയ്യുന്നത്‌ വരെ. ഇനി അവര്‍ നിങ്ങളോട്‌ ( അവിടെ വെച്ച്‌ ) യുദ്ധത്തില്‍ ഏര്‍പെടുകയാണെങ്കില്‍ അവരെ കൊന്നുകളയുക. അപ്രകാരമാണ്‌ സത്യനിഷേധികള്‍ക്കുള്ള പ്രതിഫലം” സൂറാ.2:191 (സൂറാ.87:191)

 

എവിടെപ്പോയി മാപ്പ് കൊടുക്കലും നരകശിക്ഷാവിധിയുമൊക്കെ എന്ന് ആരും ആശ്ചര്യപ്പെടും ഈ ആയത്തുകള്‍ വായിക്കുമ്പോള്‍. മുസ്ലീങ്ങള്‍ ന്യൂനപക്ഷമായിരിക്കുമ്പോള്‍ സത്യനിഷേധികള്‍ക്ക് നരകശിക്ഷാവിധിയുള്ളതിനാല്‍ നിങ്ങള്‍ അവര്‍ക്ക്‌ മാപ്പ് കൊടുക്കുക എന്ന് പറഞ്ഞ മലക്ക്‌ മുസ്ലീങ്ങള്‍ ഭൂരിപക്ഷമായിത്തീര്‍ന്നപ്പോള്‍ പറയുന്നത് സത്യനിഷേധികളോട് യുദ്ധം ചെയ്യാനും അവരെ കൊല്ലാനുമാണ്. തീര്‍ന്നില്ല, സത്യനിഷേധികള്‍ക്ക് സഹായം ചെയ്യുന്നവരെ എങ്ങനെ കൈകാര്യം ചെയ്യണമെന്നും മലക്ക്‌ പറയുന്നുണ്ട്:

 

“വേദക്കാരില്‍ നിന്ന്‌ അവര്‍ക്ക്‌ ( സത്യനിഷേധികള്‍ക്ക്‌ ) പിന്തുണ നല്‍കിയവരെ അവരുടെ കോട്ടകളില്‍ നിന്ന്‌ അവന്‍ ഇറക്കിവിടുകയും അവരുടെ ഹൃദയങ്ങളില്‍ അവന്‍ ഭയം ഇട്ടുകൊടുക്കുകയും ചെയ്തു. അവരില്‍ ഒരു വിഭാഗത്തെ നിങ്ങളതാ കൊല്ലുന്നു. ഒരു വിഭാഗത്തെ നിങ്ങള്‍ തടവിലാക്കുകയും ചെയ്യുന്നു. അവരുടെ ഭൂമിയും വീടുകളും സ്വത്തുക്കളും നിങ്ങള്‍ ( മുമ്പ്‌ ) കാലെടുത്ത്‌ വെച്ചിട്ടില്ലാത്ത ഒരു ഭൂപ്രദേശവും നിങ്ങള്‍ക്കവന്‍ അവകാശപ്പെടുത്തി തരികയും ചെയ്തു. അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു” സൂറാ.33:26,27 (സൂറാ.90:26,27)

 

സത്യനിഷേധികള്‍ക്ക്‌ ആരെങ്കിലും പിന്തുണ കൊടുത്താല്‍ അവരുടെ ഭവനങ്ങളില്‍ നിന്ന് അവരെ ഇറക്കി വിടുക, അവരിലെ പുരുഷന്മാരെ കൊല്ലുക, സ്ത്രീകളേയും കുട്ടികളേയും അടിമകളാക്കി പിടിക്കുക, അവരുടെ വീടും സ്വത്തുക്കളും പിടിച്ചടക്കുക! ഇങ്ങനെയാണ് അവരെ കൈകാര്യം ചെയ്യേണ്ടത്, അല്ലാതെ സൂറാ.15:85-ല്‍ പറഞ്ഞിരിക്കുന്നതനുസരിച്ചു പരലോകത്ത് നരകശിക്ഷാവിധിയുണ്ടെന്നു വിചാരിച്ചു അവര്‍ക്ക്‌ മാപ്പ് കൊടുത്തുകൊണ്ടല്ല!! (26-മത്തെ ആയത് ബനുഖുറൈദയിലെ യെഹൂദന്മാരോടും 27-മത്തെ ആയത് ഖൈബറിലെ യെഹൂദന്‍മാരോടും മുഹമ്മദും കൂട്ടരും ഇടപെട്ട രീതിയെപ്പറ്റിയാണ്‌ സൂചിപ്പിക്കുന്നത്.)

 

ഖുര്‍ആനിലെ പല വിഷയങ്ങളും ഇതുപോലെ അടുക്കും ചിട്ടയുമില്ലാതെ ക്രമരഹിതമായി കിടക്കുകയാണ്. ഖുര്‍ആന്‍ കാലാനുക്രമത്തില്‍ ക്രോഡീകരിക്കപ്പെട്ടിരുന്നെങ്കില്‍ ഈ വൈരുധ്യങ്ങള്‍ വായനക്കാര്‍ പെട്ടെന്ന് തിരിച്ചറിഞ്ഞേനെ. റദ്ദ്‌ ചെയ്യപ്പെട്ടവയോ ദുര്‍ബ്ബലപ്പെടുത്തപ്പെട്ടവയോ ആയിട്ടുള്ള ആയത്തുകളും ഒട്ടേറെ വൈരുധ്യങ്ങളും ശ്രദ്ധയില്‍ പെടാതിരിക്കണമെങ്കില്‍ ഖുര്‍ആന്‍ കുഴഞ്ഞു മറിഞ്ഞ രൂപത്തില്‍ തന്നെ ഇരിക്കുന്നതാണ് നല്ലത് എന്ന്‍ ക്രോഡീകരിച്ചവര്‍ നിശ്ചയിച്ചിട്ടുണ്ടെന്ന് തോന്നും വിധമാണ് ഖുര്‍ആന്‍റെ ഇപ്പോഴത്തെ അവസ്ഥ!

 

‘മന്‍സൂഖ്, നസ്ഖ്’ എന്നീ കാര്യങ്ങളെക്കുറിച്ച് ചിന്താശേഷിയുള്ള ഏതൊരാളുടെയും നിലപാട്‌ താഴെ പറയുന്നവയായിരിക്കും:

 

A ഖുര്‍ആന്‍ യഥാര്‍ത്ഥത്തില്‍ സത്യദൈവത്തിന്‍റെ വചനമായിരുന്നെങ്കില്‍, അത് ഒരു വിധത്തിലുള്ള മാറ്റവും ആര്‍ക്കും വരുത്താന്‍ കഴിയാത്തതായിരിക്കണം.

 

B. ഖുര്‍ആന്‍ യഥാര്‍ത്ഥത്തില്‍ സത്യദൈവത്തിന്‍റെ വചനമായിരുന്നെങ്കില്‍, അത് പൂര്‍ണ്ണതയുള്ളതായിരിക്കണം. അതില്‍ ഒരു വാക്യം പോലും മറ്റേതെങ്കിലും വാക്യത്തിന്‍റെ മുകളിലോ താഴെയോ ആയിരിക്കരുത്, മറിച്ച്, തുല്യമായിരിക്കണം.

 

ദയനീയമെന്നു പറയട്ടെ, ഈ രണ്ടു കാഴ്ചപ്പാടുകള്‍ക്കൊത്തവിധമല്ല ഖുര്‍ആന്‍ ഉള്ളത്. 23 വര്‍ഷത്തിനുള്ളില്‍ തന്നെ അതില്‍ പല മാറ്റങ്ങളും വന്നിട്ടുണ്ട്, അതും സാഹചര്യങ്ങള്‍ക്കൊത്ത വിധം. അതിലെ ചില വാചകങ്ങള്‍ നീക്കിക്കളഞ്ഞിട്ടു പകരം അതിനേക്കാള്‍ മെച്ചമായ വാക്യങ്ങള്‍ കൊണ്ടുവരും എന്ന് പറഞ്ഞിട്ടുള്ളത് വേറെ ആരുമല്ല, മലക്ക്‌ തന്നെയാണ് (സൂറാ.2:106).

 

ഇതില്‍നിന്നും തെളിയുന്നത് സര്‍വ്വജ്ഞാനിയായ ദൈവത്തില്‍ നിന്നുള്ള ഗ്രന്ഥമാണ് ഖുര്‍ആന്‍ എന്നത് വെറും മിഥ്യാധാരാണ മാത്രമാണെന്നും ആ ഖുര്‍ആനില്‍ സര്‍വ്വജ്ഞാനിയായി പ്രത്യക്ഷപ്പെടുന്ന അള്ളാഹുവിന് മുഹമ്മദിനുള്ള ജ്ഞാനം മാത്രമേ ഉള്ളൂ എന്നും അതുകൊണ്ടുതന്നെ അള്ളാഹു മുഹമ്മദിന്‍റെ മനസ്സിലെ ഭാവനാ സൃഷ്ടി മാത്രമാണെന്നുമാണ്.  (തുടരും…)

]]>
https://sathyamargam.org/2013/11/%e0%b4%96%e0%b5%81%e0%b4%b0%e0%b5%8d%e2%80%8d%e0%b4%86%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%85%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%be%e0%b4%b9%e0%b5%81-%e0%b4%8f%e0%b4%95-%e0%b4%b8%e0%b4%a4-4/feed/ 2
ഖുര്‍ആനിലെ അള്ളാഹു ഏക സത്യദൈവമോ അതോ മുഹമ്മദിന്‍റെ മനസ്സിലെ ഒരു സാങ്കല്പിക സൃഷ്ടി മാത്രമോ!! (ഭാഗം-2) https://sathyamargam.org/2013/10/%e0%b4%96%e0%b5%81%e0%b4%b0%e0%b5%8d%e2%80%8d%e0%b4%86%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%85%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%be%e0%b4%b9%e0%b5%81-%e0%b4%8f%e0%b4%95-%e0%b4%b8%e0%b4%a4-2/ https://sathyamargam.org/2013/10/%e0%b4%96%e0%b5%81%e0%b4%b0%e0%b5%8d%e2%80%8d%e0%b4%86%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%85%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%be%e0%b4%b9%e0%b5%81-%e0%b4%8f%e0%b4%95-%e0%b4%b8%e0%b4%a4-2/#respond Mon, 28 Oct 2013 12:17:34 +0000 http://www.sathyamargam.org/?p=812 അനില്‍ കുമാര്‍ വി അയ്യപ്പന്‍ 

 

I. താന്‍ ദൈവമാണെന്ന് അള്ളാഹു ഒരിക്കലും മുഹമ്മദിനോട്‌ അവകാശപ്പെട്ടിട്ടില്ല.

 

ഇസ്ലാം ലോകാരംഭം മുതലേ ഉണ്ടായിരുന്നു എന്നും മുന്‍കാല പ്രവാചകന്മാര്‍ എല്ലാവരും അല്ലഹുവിനാല്‍ അയക്കപ്പെട്ടവര്‍ ആണെന്നും അവര്‍ ഏകനായ അല്ലാഹുവിനെ ആരാധിക്കാനാണ് പ്രബോധിപ്പിച്ചിരുന്നതെന്നും മുസ്ലീങ്ങള്‍ അവകാശപ്പെടുന്നുണ്ടെങ്കിലും ചരിത്ര വസ്തുതകള്‍ ഈ അവകാശവാദങ്ങളുമായി യോജിച്ചു പോകുന്നില്ല എന്നതാണ് സത്യം. മുഹമ്മദിന് മുന്‍പുള്ള ഒരാളും താന്‍ ഒരു മുസ്ലീമാണ് എന്ന് അവകാശപ്പെട്ടതായി ഒരു ചരിത്ര രേഖ പോലുമില്ല. മുഹമ്മദിന് മുന്‍പുള്ള ഒരാള്‍ പോലും താന്‍ അല്ലാഹുവിന്‍റെ പ്രവാചകന്‍ ആണെന്ന് അവകാശപ്പെട്ടതായി ഒരു ചരിത്ര രേഖ നമുക്ക്‌ കാണാന്‍ കഴിയില്ല. അല്‍ – ആഥ് എന്നൊരു ദൈവം അറബികള്‍ക്കിടയില്‍ ഉള്ളതായി ഗ്രീക്ക് ചരിത്രകാരനായ ഹെറോഡോട്ടസ് രേഖപ്പെടുത്തിയിട്ടുണ്ട്. എങ്കിലും ആ അല്ലാഹുവിന്‍റെ പ്രവാചകന്‍ എന്ന അവകാശവാദം ആദ്യമായി ഉന്നയിച്ച ആള്‍ മുഹമ്മദാണ്. മുഹമ്മദിന്‍റെ കാലത്തും അതിനു ശേഷവും പലരും അല്ലാഹുവിന്‍റെ പ്രവാചകനാണ് താന്‍ എന്ന് അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. മുസൈലിമത്തും മിര്‍സാ ഗുലാം അഹമ്മദ്‌ ഖാദിയാനിയും അവരില്‍ ചിലരാണ്. എന്നാല്‍ മുഹമ്മദിന് മുന്‍പുള്ള ഒരാളും താന്‍ അല്ലാഹുവിന്‍റെ അടുക്കല്‍ നിന്ന് വന്ന പ്രവാചകനാണെന്ന് അവകാശപ്പെട്ടതായി നമുക്ക്‌ ചരിത്ര രേഖകള്‍ പ്രകാരം കാണാന്‍ കഴിയില്ല.

 

ഇനി ‘താന്‍ അല്ലാഹുവിന്‍റെ അടുക്കല്‍ നിന്ന് വന്നിട്ടുള്ള പ്രവാചകനാണ്’ എന്ന മുഹമ്മദിന്‍റെ അവകാശവാദത്തിന് സാക്ഷികളായി ആരെങ്കിലും ഉണ്ടോ എന്ന് ചോദിച്ചാല്‍ “ഇല്ല” എന്ന ദയനീയമായ ഉത്തരമാണ് ഇസ്ലാമിക പക്ഷത്തു നിന്നും കിട്ടുക. മുഹമ്മദിന് അള്ളാഹു പ്രത്യക്ഷപ്പെട്ട് നിര്‍ദ്ദേശങ്ങളോ കല്പനകളോ ഉപദേശങ്ങളോ കൊടുത്തിട്ടുണ്ടോ എന്ന് നാം ഇസ്ലാമിക പ്രമാണങ്ങളില്‍ പരിശോധിച്ചാല്‍ കാണാന്‍ കഴിയുന്നത് അങ്ങനെയൊരു സംഭവം ഒരിക്കലും ഇല്ലായിരുന്നു എന്നാണ്. ഹദീസില്‍ നിന്നും നോക്കാം:

 

മസ്റൂഖ് നിവേദനം: ഞാനൊരിക്കല്‍ ആഇശയുടെ അടുക്കല്‍ ചാരി നില്‍ക്കുകയായിരുന്നു. ആ അവസരത്തില്‍ അവര്‍ പറഞ്ഞു: ‘ ഹേ, ബഹുമാന്യനായ മസ്റൂഖേ, (താഴെ പറയുന്ന) മൂന്നു കാര്യങ്ങളില്‍ ഒന്ന് പറയുന്നവന്‍ അല്ലാഹുവിന്‍റെ പേരില്‍ ഗുരുതരമായ കളവു ആരോപിക്കുകയാണ് ചെയ്യുന്നത്.” ഞാന്‍ ചോദിച്ചു: “ഏതാണവ?” അവര്‍ പറഞ്ഞു: “ഏതൊരാള്‍ മുഹമ്മദ്‌ നബി അവിടത്തെ റബ്ബിനെ കണ്ടിരിക്കുന്നു എന്ന് പറയുന്നുവോ അവന്‍ അല്ലാഹുവിന്‍റെ പേരില്‍ ഗുരുതരമായ കളവ്‌ ആരോപിക്കുകയാണ്.” (സ്വഹീഹ് മുസ്ലീം, വാള്യം 1, ഭാഗം 1, ഹദീസ്‌ നമ്പര്‍ . 287 (177)

 

ഇതില്‍നിന്നും വളരെ വ്യക്തമായി നമുക്ക്‌ മനസ്സിലാക്കാന്‍ കഴിയുന്നത് മുഹമ്മദ്‌ ഒരിക്കലും അല്ലാഹുവിനെ കണ്ടിട്ടില്ല എന്ന സത്യമാണ്. പിന്നെ മുഹമ്മദ്‌ ആരെയാണ് കണ്ടിട്ടുള്ളത്? ഇസ്ലാമിക പ്രമാണങ്ങള്‍ പരിശോധിച്ചാല്‍ കാണുന്നത് ജിബ്രീല്‍ എന്ന് പേരുള്ള ഒരു മലക്ക്‌ മുഹമ്മദിന് പ്രത്യക്ഷപ്പെട്ടതായിട്ടാണ്. ഈ മലക്കിനെ മുഹമ്മദ്‌ ഒഴികെ ആരെങ്കിലും കണ്ടിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ വീണ്ടും നമുക്ക്‌ കിട്ടുന്നത് “ഇല്ല” എന്ന ആ പഴയ ദയനീയമായ മറുപടി തന്നെയാണ്. മുഹമ്മദിന്‍റെ അടുത്തു വന്ന ഒരു മനുഷ്യന്‍ മുഹമ്മദിനോട്‌ ചില ചോദ്യങ്ങള്‍ ചോദിച്ചു പോയതിനു ശേഷം ‘അത് ജിബ്രീല്‍ മലക്ക്‌ ആയിരുന്നു’ എന്ന് മുഹമ്മദ്‌ പറയുന്നതായി ചില ഹദീസുകളില്‍ കാണാന്‍ കഴിയും. എന്നാല്‍ അവിടേയും മുഹമ്മദിന്‍റെ ആ അവകാശവാദത്തിന് ഒരു രണ്ടാം സാക്ഷി ഉണ്ടോ എന്ന് ചോദിച്ചാല്‍ പിന്നെയും കിട്ടുന്നത് ആ പഴയ ദയനീയമായ “ഇല്ല” എന്ന മറുപടി തന്നെയാണ്. വന്ന മനുഷ്യന്‍ ഒരിക്കലും അവകാശപ്പെട്ടില്ല ‘ഞാന്‍ ജിബ്രീല്‍ ആണ്’ എന്ന്. അയാള്‍ ഉള്ളപ്പോഴല്ല മുഹമ്മദ്‌ പറയുന്നത് ‘ഇദ്ദേഹം ജിബ്രീല്‍ ആണ്’ എന്ന്. അയാള്‍ പോയതിനു ശേഷമാണ്. അയാളുടെ സാന്നിധ്യത്തില്‍ മുഹമ്മദ്‌ ‘ഈ വന്നിരിക്കുന്നത് ജിബ്രീല്‍ ആണ്’ എന്ന് പറയുകയും അയാള്‍ അത് നിഷേധിക്കാതിരിക്കുകയും ചെയ്തിരുന്നെങ്കില്‍ അയാളെ നമുക്ക്‌ രണ്ടാം സാക്ഷിയായി പരിഗണിക്കാമായിരുന്നു. എന്നാല്‍ ഇവിടെ അതിനും നിവൃത്തിയില്ല.

 

ഇനി, ജിബ്രീല്‍ അള്ളാഹുവിന്‍റെ അടുക്കല്‍ നിന്നും വന്ന മലക്ക്‌ ആണെന്നുള്ള വിശ്വാസത്തിനു ആധാരമായി എന്തെങ്കിലും വസ്തുതകള്‍ ഉണ്ടോ എന്ന് ചോദിച്ചാല്‍ പിന്നെയും നമുക്ക്‌ കിട്ടുന്ന ഉത്തരം ആ അതിദയനീയമായ “ഇല്ല” എന്നത് തന്നെയാണ്. ജിബ്രീല്‍ പറയുന്നു, താന്‍ അല്ലാഹുവിന്‍റെ അടുക്കല്‍ നിന്നും വന്ന സന്ദേശവാഹകനാണെന്ന്, അതിന് ആരെങ്കിലും സാക്ഷികള്‍ ഉണ്ടോ? വീണ്ടും ദയനീയതയുടെ അങ്ങേയറ്റമായ “ഇല്ല” എന്ന ആ പഴമ്പുരാണം തന്നെ ആവര്‍ത്തിക്കണം. മുഹമ്മദ്‌ ഒരിക്കലും കണ്ടിട്ടില്ലാത്ത, മുഹമ്മദിനോട് ഒരിക്കലും സംസാരിച്ചിട്ടില്ലാത്ത അല്ലാഹുവിന്‍റെ അടുക്കല്‍ നിന്നും വന്നു എന്നവകാശപ്പെടുന്ന ജിബ്രീല്‍ എന്ന മലക്കിനെ മാത്രമേ മുഹമ്മദിനറിയൂ. ഫലത്തില്‍, സാക്ഷികളില്ലാത്ത ഒരു കാര്യത്തില്‍ അന്ധമായി വിശ്വസിക്കാനാണ് ഇസ്ലാം നമ്മോട് ആവശ്യപ്പെടുന്നത്. നിഷ്പക്ഷ ബുദ്ധിയോടുകൂടെ വസ്തുതകളെ വിലയിരുത്തുന്ന ഒരാള്‍ക്കു ഒരിക്കലും അംഗീകരിക്കാന്‍ പറ്റാത്ത കാര്യമാണിത്, അതുകൊണ്ടുതന്നെ തള്ളിക്കളയേണ്ടതുമാണ്.

 

മുഹമ്മദ്‌ ജിബ്രീലിനെ കണ്ടിരുന്നു എന്ന വാദവും ഇപ്രകാരം തന്നെ സാക്ഷികളുടെ അഭാവത്താല്‍ തള്ളിക്കളയേണ്ട അവകാശവാദമാണ്. മുഹമ്മദിന്‍റെ കാലത്തെ ആളുകള്‍ മുഹമ്മദിനോട്‌ ഇക്കാര്യം പറയുന്നത് നമുക്ക്‌ ഖുര്‍ആനില്‍ കാണാന്‍ കഴിയും:

 

“ഇയാള്‍ക്ക്‌ ഒരു നിധി ഇറക്കപ്പെടുകയോ, ഇയാളോടൊപ്പം ഒരു മലക്ക്‌ വരികയോ ചെയ്യാത്തതെന്ത്‌ എന്ന്‌ ( നിന്നെപറ്റി ) അവര്‍ പറയുന്ന കാരണത്താല്‍ നിനക്ക്‌ നല്‍കപ്പെടുന്ന സന്ദേശങ്ങളില്‍ ചിലത്‌ നീ വിട്ടുകളയുകയും, അതിന്‍റെ പേരില്‍ നിനക്ക്‌ മനഃപ്രയാസമുണ്ടാകുകയും ചെയ്തേക്കാം. എന്നാല്‍ നീ ഒരു താക്കീതുകാരന്‍ മാത്രമാകുന്നു. അല്ലാഹു എല്ലാകാര്യത്തിന്‍റെയും സംരക്ഷണമേറ്റവനാകുന്നു” (സൂറാ.11:12)

 

മുഹമ്മദിന് ദൈവത്തില്‍നിന്നുള്ള സന്ദേശം കിട്ടുന്നുണ്ടെന്നുള്ള അവകാശവാദത്തിന് ഇവിടെ ജനങ്ങള്‍ ആവശ്യപ്പെടുന്ന തെളിവുകളിലൊന്ന് “ഇയാളോടൊപ്പം ഒരു മലക്ക്‌ വരാത്തതെന്ത്‌?” എന്നാണ്. അതായത് മുഹമ്മദിന്‍റെ അടുക്കല്‍ മലക്ക്‌ വന്നിരുന്നു എന്നുള്ള കഥ അക്കാലത്തെ മക്കയിലെ ജനങ്ങള്‍, മുഹമ്മദിന്‍റെ സമകാലീനരായ ജനങ്ങള്‍ തന്നെ വിശ്വസിച്ചിരുന്നില്ല എന്ന് നമുക്ക്‌ ഖുര്‍ആനില്‍ നിന്ന് തന്നെ കാണാന്‍ കഴിയും. ജനങ്ങളുടെ മുന്നില്‍ ഒരിക്കല്‍പ്പോലും പ്രത്യക്ഷപ്പെടാത്ത ഈ മലക്ക്‌ യഥാര്‍ത്ഥത്തില്‍ ഉള്ളതാണോ അതോ മുഹമ്മദിന്‍റെ മനസ്സിലെ മിഥ്യാഭ്രമം മാത്രമാണോ എന്നാരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റം പറയാന്‍ പറ്റുമെന്ന് തോന്നുന്നില്ല.

 

ഏതായാലും അള്ളാഹു ഒരിക്കലും മുഹമ്മദിന് മുന്‍പില്‍ പ്രത്യക്ഷപ്പെടുകയോ “ഞാന്‍ അല്ലാഹുവാകുന്നു, എന്നെ നിങ്ങള്‍ ആരാധിക്കണം” എന്ന് പറയുകയോ ചെയ്തിട്ടില്ല എന്ന് ഇസ്ലാമിക പ്രമാണരേഖകള്‍ വെച്ച് കൊണ്ട് നിസംശയം നമുക്ക്‌ പറയാവുന്നതാണ്. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ അല്ലാഹുവിന്‍റെ അസ്തിത്വം ഇസ്ലാമിക പ്രമാണ രേഖകള്‍ വെച്ചുകൊണ്ട് തെളിയിക്കാന്‍ ലോകത്ത് ഒരൊറ്റ മുസല്‍മാനും സാധിക്കുകയില്ല. അള്ളാഹു നിലനില്‍ക്കുന്നത് മുസ്ലീങ്ങളുടെ മനസ്സില്‍ മാത്രമാണ്, അതിന് പുറത്ത് ഒരു നിലനില്‍പ്പ്‌ അല്ലാഹുവിനില്ല… (തുടരും…)

]]>
https://sathyamargam.org/2013/10/%e0%b4%96%e0%b5%81%e0%b4%b0%e0%b5%8d%e2%80%8d%e0%b4%86%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%85%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%be%e0%b4%b9%e0%b5%81-%e0%b4%8f%e0%b4%95-%e0%b4%b8%e0%b4%a4-2/feed/ 0
ഖുര്‍ആനിലെ അള്ളാഹു ഏക സത്യദൈവമോ അതോ മുഹമ്മദിന്‍റെ മനസ്സിലെ ഒരു സാങ്കല്പിക സൃഷ്ടി മാത്രമോ!! (ഭാഗം-1) https://sathyamargam.org/2013/10/%e0%b4%96%e0%b5%81%e0%b4%b0%e0%b5%8d%e2%80%8d%e0%b4%86%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%85%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%be%e0%b4%b9%e0%b5%81-%e0%b4%8f%e0%b4%95-%e0%b4%b8%e0%b4%a4/ https://sathyamargam.org/2013/10/%e0%b4%96%e0%b5%81%e0%b4%b0%e0%b5%8d%e2%80%8d%e0%b4%86%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%85%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%be%e0%b4%b9%e0%b5%81-%e0%b4%8f%e0%b4%95-%e0%b4%b8%e0%b4%a4/#respond Mon, 28 Oct 2013 11:39:02 +0000 http://www.sathyamargam.org/?p=808  

അനില്‍ കുമാര്‍ വി. അയ്യപ്പന്‍

 

മുസ്ലീങ്ങള്‍ ദൈവമായി ആരാധിക്കുന്ന അല്ലാഹുവിന്‍റെ ദൈവത്വവും അതിനു മുന്‍പ്‌ അല്ലാഹുവിന്‍റെ അസ്തിത്വവും പരിശോധനയ്ക്ക് വിധേയമാക്കുകയാണ് ഈ പേപ്പറിലൂടെ ഞാന്‍ ചെയ്യുന്നത്. ( ബൈബിളിലെ ദൈവത്തിന്‍റെ അസ്തിത്വം എന്ന വിഷയം ഞാന്‍ വേറെ ഒരു പോസ്റ്റ്‌ ആയി മുന്‍പേ ഇട്ടിട്ടുള്ളതാണ് ) അള്ളാഹു മാത്രമാണ് ഏകസത്യദൈവമെന്നു കുട്ടിക്കാലം മുതലേ കേട്ടു വളര്‍ന്നിട്ടുള്ള എന്‍റെ മുസ്ലീം സ്നേഹിതന്മാര്‍ ആ കാര്യം അന്ധമായി വിശ്വസിച്ചു പോരുന്നതല്ലാതെ നിരൂപണ ബുദ്ധ്യാ ഇക്കാര്യം പരിശോധിക്കാന്‍ മിനക്കെടാറില്ല. എന്ന് മാത്രമല്ല, അങ്ങനെ അല്ലാഹുവിന്‍റെ അസ്തിത്വത്തെയോ ദൈവത്വത്തെയോ പരിശോധിച്ച് നോക്കുന്നത് ദൈവനിന്ദയാകും എന്ന് കരുതി ഭയപ്പെടുന്നവരുമാണ്. വാസ്തവത്തില്‍ ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം അവന്‍ വിശ്വസിക്കുന്ന കാര്യങ്ങള്‍ക്ക് വസ്തുതകളുടെ പിന്‍ബലമില്ലെങ്കില്‍ അവനത് പൂര്‍ണ്ണമനസ്സോടെ ഉള്‍ക്കൊള്ളാനാകില്ല. കാരണം, ഒരുത്തന്‍റെ തലച്ചോറിന് അംഗീകരിക്കാന്‍ കഴിയാത്ത കാര്യം അവന്‍റെ ഹൃദയത്തിന് വിശ്വസിക്കാന്‍ പ്രയാസമായിരിക്കും. അതുകൊണ്ടാണ് എല്ലാ മനുഷ്യര്‍ക്കും തങ്ങള്‍ വിശ്വസിക്കുന്ന വിഷയത്തില്‍ വസ്തുതകളുടെ പിന്‍ബലം അത്യാവശ്യമായിരിക്കുന്നത്. വസ്തുതകളുടെ പിന്‍ബലം എന്നുള്ളത് അവന്‍ അന്വേഷിച്ച് പരിശോധിച്ച് കണ്ടെത്തേണ്ട, അവന്‍റെ മാത്രം ഉത്തരവാദിത്തമാണ്. ഈ അന്വേഷണത്തില്‍ താന്‍ വിശ്വസിക്കുന്ന കാര്യങ്ങള്‍ക്ക്  അനുകൂലമായത് മാത്രമല്ല,  പ്രതികൂലമായ തെളിവുകളും നിഷ്പക്ഷബുദ്ധിയോടെ ഒരുവന്‍  പരിശോധിക്കേണ്ടിയിരിക്കുന്നു. ഇങ്ങനെ തന്‍റെ വിശ്വാസത്തിനു എതിരായി വരുന്ന വസ്തുതകളെയും തെളിവുകളെയുമെല്ലാം നിഷ്പക്ഷ ബുദ്ധിയോടെയുള്ള പരിശോധനയ്ക്ക് വിധേയമാക്കുകയും പരിശോധനാഫലം അവന്‍റെ വിശ്വാസത്തിനു അനുകൂലവും ആണെങ്കില്‍, അവന്‍റെ വിശ്വാസം അചഞ്ചലമായിരിക്കും.

 

ഇങ്ങനെ ഒരു അന്വേഷണമോ പരിശോധനയോ നടത്താതെ അന്ധമായി വിശ്വാസ ജീവിതത്തെ മുന്നോട്ടു കൊണ്ടുപോകുന്നവര്‍ സ്വാഭാവികമായും ദുര്‍ബല വിശ്വാസികളാണ്. തങ്ങള്‍ വിശ്വസിക്കുന്ന കാര്യം തങ്ങളുടെ തലച്ചോറിനെ തന്നെ ബോധ്യപ്പെടുത്താന്‍ ഇവര്‍ക്ക്‌ പല സൂത്രപ്പണികളും ചെയ്യേണ്ടി വരുന്നു. ഇങ്ങനെയുള്ള സൂത്രപ്പണികളില്‍ പ്രധാനപ്പെട്ട ഒന്ന് ശാസ്ത്രവുമായി ബന്ധപ്പെട്ടതാണ്. ശാസ്ത്രജ്ഞര്‍ തങ്ങളുടെ വര്‍ഷങ്ങളോളമുള്ള അദ്ധ്വാനത്തിന്‍റെ ഫലമായി ഒരു കണ്ടുപിടുത്തം നടത്തിയാല്‍, ഈ ദുര്‍ബ്ബല വിശ്വാസികള്‍ ഉടനെ തന്നെ അതിന്‍റെ ഉത്തരവാദിത്തം തങ്ങള്‍ വിശ്വസിക്കുന്ന ഗ്രന്ഥത്തിന് ചാര്‍ത്തിക്കൊടുക്കും. ഇതെല്ലാം വളരെക്കാലം മുന്‍പേ ഞങ്ങളുടെ ഗ്രന്ഥത്തില്‍ എഴുതിയിട്ടുള്ള സംഗതികളാണ് എന്ന് നിര്‍ല്ലജ്ജം തട്ടിവിടും. പിന്നെ ചിലര്‍ തങ്ങളുടെ വിശുദ്ധ ഗ്രന്ഥം തങ്ങളുടെ പുണ്യപുരുഷന്മാരെ കുറിച്ച് എന്താണ് പറഞ്ഞിരിക്കുക എന്ന് നോക്കാതെ ലോകത്തെ പ്രശസ്തരായ ആളുകള്‍ തങ്ങളുടെ പുണ്യപുരുഷന്മാരെ കുറിച്ച് എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അത് വലിയ വായില്‍ ഘോഷിച്ചു നടക്കും. വേറെ ചിലര്‍ മറ്റുള്ളവരുടെ മതഗ്രന്ഥങ്ങളിലും വിശുദ്ധ ഗ്രന്ഥങ്ങളിലും തങ്ങളുടെ പുണ്യപുരുഷന്മാരെ കുറിച്ച് പ്രവചനം ഉണ്ടെന്നായിരിക്കും പറയുക. അല്പം ആഴത്തില്‍ ചിന്തിച്ചാല്‍, തങ്ങളുടെ ഉള്ളിലുള്ള അപകര്‍ഷത കൊണ്ടാണ് അവര്‍ ഇങ്ങനെയൊക്കെ പറയുന്നത് എന്ന് മനസ്സിലാക്കാം. മറ്റു വിശ്വാസങ്ങളിലുള്ളവരെ പറ്റിക്കുക എന്നതിനേക്കാള്‍ ഉപരിയായി തങ്ങളുടെ തന്നെ മന:സാക്ഷിയെ പറഞ്ഞു വിശ്വസിപ്പിക്കാന്‍ വേണ്ടിയാണ് ഈ പാവങ്ങള്‍ ഇങ്ങനെ ചെയ്യുന്നതെന്നാണ് വാസ്തവം. സത്യത്തില്‍ മറ്റുള്ളവരെയല്ല, തങ്ങളെതന്നെയാണ് തങ്ങള്‍ വഞ്ചിക്കുന്നത് എന്ന കാര്യം ഇവര്‍ക്ക്‌ ഒരിക്കലും മനസ്സിലാകുകയുമില്ല എന്നതാണ്‌ ഏറ്റവും വലിയ ദുര്യോഗം. എന്നാല്‍ നാം നേരത്തേ ചിന്തിച്ചത് പോലെയുള്ള ഒരു ദൃഡവിശ്വാസി ഒരിക്കലും ഇങ്ങനെയുള്ള ഗിമ്മിക്കുകളുടെ പുറകെ പോകുകയില്ല. ശാസ്ത്രജ്ഞന്മാര്‍ പുതിയതായി എന്തെങ്കിലും കണ്ടെത്തിയാല്‍ അവന്‍റെ വിശ്വാസം വര്‍ദ്ധിക്കുകയോ കണ്ടെത്തിയില്ലെങ്കില്‍ അവന്‍റെ വിശ്വാസത്തിനു ഇടിവ് സംഭവിക്കുകയോ ചെയ്യുകയില്ല. ആരെങ്കിലും തന്‍റെ പുണ്യപുരുഷന്മാരെ കുറിച്ച് അനുകൂലമായി എന്തെങ്കിലും പറഞ്ഞാല്‍ അവര്‍ക്ക്‌ സന്തോഷം ഉണ്ടാകും എന്നല്ലാതെ വിശ്വാസത്തില്‍ വര്‍ദ്ധനയുണ്ടാകില്ല. അതുപോലെതന്നെ എതിരായി എന്തെങ്കിലും പറഞ്ഞെന്നു കരുതി അവരുടെ വിശ്വാസം തീര്‍ന്നു പോകുകയുമില്ല. ഉറപ്പേറിയ വസ്തുതകളുടെ പിന്‍ബലത്തോടെ തന്‍റെ വിശ്വാസം ആരിലാണോ അര്‍പ്പിച്ചിരിക്കുന്നത്, ആ ദൈവത്തെക്കുറിച്ച് ആരെന്ത് പറഞ്ഞാലും അവന്‍റെ മനസ്സ്‌ ചഞ്ചലപ്പെടുകയില്ല, അവന്‍ പ്രകോപിതനാകുകയുമില്ല.

 

എന്നാല്‍ പുറമേക്ക് വലിയ വിശ്വാസിയാണെന്ന് കാണിക്കുകയും അതേസമയം, അകമേ താന്‍ വിശ്വസിക്കുന്ന കാര്യങ്ങളെക്കുറിച്ച് യാതൊരു ഗ്രാഹ്യവുമില്ലാതിരിക്കുകയും ചെയ്യുന്ന ദുര്‍ബ്ബല വിശ്വാസികള്‍ പെട്ടെന്ന് പ്രകോപിതരാകുകയും തന്‍റെ വിശ്വാസത്തിന് എതിരായി വരുന്ന തെളിവുകള്‍ എടുത്തു കാണിക്കുന്നവനെ ആക്രമിച്ചു നിശ്ശബ്ദനാക്കാന്‍ ശ്രമിക്കുകയും ചെയ്യും. വാസ്തവത്തില്‍ അവര്‍ ഭയപ്പെടുന്നത് എതിരാളിയെ അല്ല, മറിച്ച് തങ്ങളെത്തന്നെയാണ്. തന്‍റെ വിശ്വാസത്തിനെതിരായി എതിരാളി ചൂണ്ടിക്കാട്ടുന്ന തെളിവുകള്‍ക്ക് തന്‍റെ പക്കല്‍ മറുപടിയില്ലാത്തതിനാല്‍ തന്‍റെ വിശ്വാസം നഷ്ടപ്പെട്ടു പോകുമോ എന്ന ഭയമാണ് അവരെ ഇപ്രകാരം പെരുമാറാന്‍ പ്രേരിപ്പിക്കുന്നത്. എന്നാല്‍ താന്‍ വിശ്വസിക്കുന്ന കാര്യങ്ങളെക്കുറിച്ച് ഉറപ്പും ബോധ്യവുമുള്ള ഒരുത്തന്‍ എതിരാളി കൊണ്ടുവരുന്ന തെളിവുകള്‍ക്കെതിരായി താന്‍ മുന്‍പേ അന്വേഷിച്ച് പരിശോധിച്ച് മനസ്സിലാക്കി വെച്ചിരിക്കുന്ന വസ്തുതകളെ ഉയര്‍ത്തിക്കാട്ടുകയും അങ്ങനെ എതിരാളിയുടെ വാദങ്ങളെ നിശ്ശബ്ദമാക്കുകയും ചെയ്യും. ദുര്‍ബ്ബല വിശ്വാസികള്‍ എതിരാളിയെ നിശ്ശബ്ദനാക്കുമ്പോള്‍ അചഞ്ചല വിശ്വാസികള്‍ എതിരാളിയുടെ വാദങ്ങളെ നിശ്ശബ്ദമാക്കും. ഇത് വളരെ വലിയൊരു വ്യത്യാസമാണ്.

 

ആമുഖമായി ഇത്രയും പറഞ്ഞതിന് കാരണം എന്താണെന്ന് വച്ചാല്‍, ഈ പേപ്പറില്‍ ഞാന്‍ മുന്നോട്ടു വെയ്ക്കുന്ന തെളിവുകള്‍ക്കും വാദമുഖങ്ങള്‍ക്കും എതിരായി വസ്തുതകളില്‍ അധിഷ്ഠിതമായ തെളിവുകള്‍ വെച്ചുകൊണ്ടുള്ള ഒരു മറുവാദം ആയിരിക്കണം എതിര്‍പക്ഷത്തു നിന്നും ഉണ്ടാകേണ്ടത് എന്ന ആഗ്രഹമുള്ളതിനാലാണ്. ഇനി നമുക്ക്‌ അല്ലാഹുവിന്‍റെ അസ്തിത്വവും ദൈവത്വവും ഇസ്ലാമിക പ്രമാണങ്ങള്‍ വെച്ച് പരിശോധിക്കാം. (തുടരും…)

]]>
https://sathyamargam.org/2013/10/%e0%b4%96%e0%b5%81%e0%b4%b0%e0%b5%8d%e2%80%8d%e0%b4%86%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%85%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%be%e0%b4%b9%e0%b5%81-%e0%b4%8f%e0%b4%95-%e0%b4%b8%e0%b4%a4/feed/ 0
ഖുര്‍ആനില്‍ ചേര്‍ക്കപ്പെട്ട സ്വഹാബാക്കളുടെ വാക്കുകള്‍ https://sathyamargam.org/2013/01/%e0%b4%96%e0%b5%81%e0%b4%b0%e0%b5%8d%e2%80%8d%e0%b4%86%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9a%e0%b5%87%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%aa%e0%b5%8d%e0%b4%aa/ https://sathyamargam.org/2013/01/%e0%b4%96%e0%b5%81%e0%b4%b0%e0%b5%8d%e2%80%8d%e0%b4%86%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9a%e0%b5%87%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%aa%e0%b5%8d%e0%b4%aa/#comments Fri, 25 Jan 2013 05:48:10 +0000 http://www.sathyamargam.org/?p=556  

പ്രസിദ്ധ ഇസ്ലാമിക പണ്ഡിതനും ഖുര്‍ആന്‍ വ്യാഖ്യാതാവുമായ ഇമാം സുയൂഥിയുടെ (അബ്ദുറഹ്മാന്‍ ഇബ്നു അബൂബക്കര്‍ ഇബ്നു മുഹമ്മദ്‌ ജലാലുദ്ദീന്‍ അസ്സുയൂഥി, എ.ഡി.1472- എ.ഡി.1537; ഹദീസ്‌, തഫ്സീര്‍, ഫിഖ്‌ഹ്, വ്യാകരണം, അലങ്കാര ശാസ്ത്രം, ഭാഷാ വിജ്ഞാനം, സാഹിത്യം എന്നിവയില്‍ അപാര പാണ്ഡിത്യമുണ്ടായിരുന്നു) “അല്‍ ഇത്ഖാന്‍ ഫീ ഉലൂമില്‍ ഖുര്‍ആന്‍” എന്ന ഗ്രന്ഥത്തിന്‍റെ 101 മുതല്‍ 103 വരെയുള്ള പേജുകളുടെ മലയാള വിവര്‍ത്തനം താഴെ കൊടുക്കുന്നു:

പ്രവാചക ശിഷ്യന്മാരുടെ വാക്കുകളില്‍ ചിലത് ഖുര്‍ആനില്‍ ചേര്‍ക്കപ്പെട്ടിട്ടുണ്ട്. അവരുടെ വാക്കുകള്‍ ഖുര്‍ആന്‍ വചനങ്ങള്‍ എന്ന നിലയില്‍ ചേര്‍ക്കപ്പെട്ടതാണ് ഇക്കാര്യം ഇവിടെ പരാമര്‍ശിക്കുവാനുള്ള കാരണം. ഉമറിന്‍റെ അഭിപ്രായങ്ങളാണ് ചേര്‍ക്കപ്പെട്ടവയില്‍ കൂടുതല്‍. അത്തരം വചനങ്ങള്‍ മ്മാത്രമുള്ള രചനകള്‍ ഒരു വിഭാഗം പണ്ഡിതന്മാര്‍ നടത്തിയിട്ടുണ്ട്. ഉമറിന്‍റെ വാക്കുകള്‍ക്ക് “സത്യത്തിന്‍റെ ആധികാരികതയുണ്ട്” എന്ന് പ്രവാചകന്‍ അംഗീകരിക്കുന്നതായുള്ള ഒരു ഹദീസ്‌, തിര്‍മിദീ എന്ന ഹദീസ്‌ ഗ്രന്ഥത്തില്‍ ഉദ്ധരിക്കപ്പെട്ടിട്ടുള്ളത് ഇപ്രകാരമാണ്:

 

“ഇബ്നു ഉമര്‍ പറയുന്നു:  പ്രവാചകന്‍ ഇങ്ങനെ പറഞ്ഞിട്ടുണ്ട്: അല്ലാഹു ഉമറിന്‍റെ നാവിലും ഹൃദയത്തിലും സത്യത്തെ സ്ഥാപിച്ചിരിക്കുന്നു. ഇബ്നു ഉമര്‍ പ്രസ്താവിക്കുന്നു: ജനങ്ങള്‍ ഒരു കാര്യം പറയുകയും അതുതന്നെ ഉമര്‍ മറ്റൊരു രീതിയില്‍ പറയുകയും ചെയ്‌താല്‍ ഉമറിന്‍റെ വാക്കുകളെ അക്ഷരംപ്രതി ആവര്‍ത്തിച്ചുകൊണ്ട് ഖുര്‍ആന്‍ വചനങ്ങള്‍ ഇറങ്ങാതിരിക്കുകയില്ല എന്നതായിരുന്നു അവസ്ഥ.”

 

“ഇബ്നു മര്‍ദുവൈഹി, മുജാഹിദില്‍ നിന്ന് രേഖപ്പെടുത്തുന്നു: ഉമര്‍ ഒരു വീക്ഷണം അവതരിപ്പിച്ചാല്‍ ഉടനെ അതേരീതിയില്‍ത്തന്നെ ഖുര്‍ആന്‍ വചനം ഇറങ്ങുമായിരുന്നു.”

 

“ബുഖാരിയും, മറ്റുചിലരും പ്രവാചകന്‍റെ ഭൃത്യനായിരുന്ന അനസില്‍ നിന്ന് ഉദ്ധരിക്കുന്നു: ഉമര്‍ പറയുന്നതായി ഞാന്‍ കേട്ടിട്ടുള്ള ഒരു പ്രസ്താവന ഇപ്രകാരമാണ്: ഞാനും എന്‍റെ റബ്ബുമായി മൂന്നു കാര്യത്തില്‍ യോജിപ്പിലെത്തുകയുണ്ടായി. ഒരിക്കല്‍ പ്രവാചകനോട് “നമ്മള്‍ കഅ്ബയിലെ ‘മഖാമു ഇബ്റാഹീം’ നിസ്കരിക്കുന്ന സ്ഥലമാക്കിയാലോ?” എന്ന് പറഞ്ഞതും ഉടനെ വന്നു: “നിങ്ങള്‍ മഖാമു ഇബ്റാഹീം നിസ്കാരസ്ഥലമാക്കുക” എന്ന് ഖുര്‍ആന്‍ വചനം (സൂറാ.2:125).

 

 “മറ്റൊരിക്കല്‍ നല്ലവരും തെമ്മാടികളുമായവര്‍ നിരുപാധികം പ്രവാചക പത്നിമാരെ സന്ദര്‍ശിച്ചുകൊണ്ടിരിക്കുന്നതിനാല്‍ പത്നിമാരോടു മറയ്ക്കു പിന്നിലേക്ക് മാറിയിരിക്കുവാന്‍ പറഞ്ഞുകൂടേ എന്ന് ഞാന്‍ പ്രവാചകനോട് ചോദിച്ചു. അധികം താമസിയാതെ  തന്നെ പ്രവാചകപത്നിമാര്‍ സന്ദര്‍ശകരില്‍ നിന്ന് മറഞ്ഞിരിക്കണമെന്നു ആവശ്യപ്പെടുന്ന ഹിജാബിന്‍റെ വചനം ഇറക്കപ്പെട്ടു. ഈ സംഭവം ഉണ്ടായപ്പോള്‍ പ്രവാചക പത്നിമാര്‍ കോപത്തോടെ പ്രവാചകന് മുന്നില്‍ ഒരുമിച്ചു ചേര്‍ന്നു. ഞാന്‍ അവരോടു പറഞ്ഞു: പ്രവാചകന്‍ നിങ്ങളെ മൊഴി ചൊല്ലി ഒഴിവാക്കിയാല്‍ നിങ്ങളേക്കാള്‍ മെച്ചപ്പെട്ട ഭാര്യമാരെ അല്ലാഹു അദ്ദേഹത്തിനു നല്കിയേക്കാനിടയുണ്ട്” എന്ന്. ഇപ്പറഞ്ഞതും അതേപടി ഖുര്‍ആനില്‍ വന്നു (സൂറാ. 66:5). മേല്‍ പറഞ്ഞതാണ് ആ യോജിപ്പിന്‍റെ മൂന്നു ഘട്ടങ്ങള്‍ .

 

 ഉമറില്‍ നിന്ന് പുത്രന്‍ ഇബ്നു ഉമര്‍ പറയുന്നതായി മുസ്‌ലീം എന്ന ഹദീസ്‌ ഗ്രന്ഥത്തില്‍ ഇപ്രകാരം ഉദ്ധരിക്കുന്നു: “ഞാനും എന്‍റെ ദൈവവും ഖുര്‍ആനിലെ മൂന്നു പരാമര്‍ശങ്ങളില്‍ യോജിച്ചിട്ടുണ്ട്: സ്ത്രീകള്‍ മറഞ്ഞിരിക്കണമെന്ന (ഹിജാബിന്‍റെ) നിയമത്തിലും, ബദ്റില്‍ നിന്ന് തടവുകാരായി പിടിച്ചവരുടെ കാര്യം തീരുമാനിക്കുന്നതിലും, കഅബയിലെ മഖാമു ഇബ്രാഹിമിന്‍റെ കാര്യത്തിലും.”

 

ഇബ്നു അബീഹാതം, അനസില്‍ നിന്ന് രേഖപ്പെടുത്തിയത് ഇപ്രകാരമാണ്: ഉമര്‍ പറഞ്ഞിട്ടുണ്ട്: ഞാന്‍ എന്‍റെ റബ്ബിനോട് (ഒരഭിപ്രായപ്രകാരം റബ്ബ് എന്നോട്) നാല് കാര്യങ്ങളില്‍ യോജിച്ചത് ഖുര്‍ആനില്‍ കാണാം: “തീര്‍ച്ചയായും കളിമണ്ണിന്‍റെ സത്തയില്‍ നിന്ന് നാം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നു” എന്ന വചനം (സൂറാ.23:12) ഇറങ്ങിയപ്പോള്‍ ഞാന്‍ പറഞ്ഞു: “എങ്കില്‍ അള്ളാഹു എത്ര നല്ല സൃഷ്ടികര്‍ത്താവാണ്” എന്ന്. ഉടനെത്തന്നെ “എങ്കില്‍ അള്ളാഹു എത്ര നല്ല സൃഷ്ടികര്‍ത്താവാണ്” എന്ന വചനം (സൂറാ.23:12-14 അതിന്‍റെ തുടര്‍ച്ചയായി) വന്നു ചേര്‍ന്നു.”

 

അബ്ദുറഹ്മാന്‍ ഇബ്നു അബീലൈലയില്‍ നിന്ന് ഉദ്ധരിക്കപ്പെട്ട ഒരു സംഭവം ഇപ്രകാരമാണ്: ഒരു ജൂതന്‍ ഒരിക്കല്‍ ഉമറിനെ കണ്ടുമുട്ടിയപ്പോള്‍ പറഞ്ഞു: “നിങ്ങളുടെ പ്രവാചകന്‍ പറഞ്ഞു നടക്കുന്ന അദ്ദേഹത്തിന്‍റെ കൂട്ടുകാരന്‍ ജിബ്രീലുണ്ടല്ലോ ആ ജിബ്രീല്‍ ഞങ്ങളുടെ ശത്രുവാണ്” എന്ന്. അതിന് ഉമറിന്‍റെ പ്രതികരണം “ആരെങ്കിലും അല്ലാഹുവിനും മലക്കുകള്‍ക്കും, അല്ലാഹുവിന്‍റെ പ്രവാചകന്മാര്‍ക്കും, ജിബ്രീല്‍, മികാഈല്‍ എന്നീ മലക്കുകള്‍ക്കും ശത്രുവായിരുന്നാല്‍ നിശ്ചയം, അത്തരം അവിശ്വാസികളായ വിഭാഗത്തോട് അല്ലാഹുവും ശത്രുതയിലാണ്” എന്നതായിരുന്നു.

 

ഉമറിന്‍റെ മേല്‍പറഞ്ഞ പ്രതികരണം ഉടന്‍ തന്നെ ഖുര്‍ആനിലെ ഒരു വചനമായി അവതരിക്കപ്പെട്ടു: “ആരെങ്കിലും അല്ലാഹുവിനും മലക്കുകള്‍ക്കും, അല്ലാഹുവിന്‍റെ പ്രവാചകന്മാര്‍ക്കും, ജിബ്രീല്‍, മികാഈല്‍ എന്നീ മലക്കുകള്‍ക്കും ശത്രുവായിരുന്നാല്‍ നിശ്ചയം, അത്തരം അവിശ്വാസികളായ വിഭാഗത്തോട് അല്ലാഹുവും ശത്രുതയിലാണ്” (സൂറാ.2:98).

 

സുനൈദ്‌ എന്ന ഖുര്‍ആന്‍ പണ്ഡിതന്‍ അദ്ദേഹത്തിന്‍റെ തഫ്സീറില്‍, സഈദുബ്നു ജുബൈര്‍ എന്ന ആദ്യകാലക്കാരനില്‍ നിന്ന് ഉദ്ധരിക്കുന്നു: ആയിശയേയും സ്വാഫ്‌വാനെയും ബന്ധപ്പെട്ട ആരോപണങ്ങള്‍ കേട്ടപ്പോള്‍ സഅ്ദുബ്നു മുആദ് എന്ന പ്രവാചകശിഷ്യന്‍ പ്രതികരിച്ചത് ഇപ്രകാരമായിരുന്നു:

 

അല്ലാഹുവേ, നിന്നെ ഞാന്‍ വാഴ്ത്തുന്നു. ഇതെത്രമാത്രം ഗൌരവതരമായ ആരോപണമാണ്.” ഇതേ വാക്കുകള്‍ പിന്നീട് ഖുര്‍ആനിലെ ഒരു ആയത്തായിത്തീരുകയുണ്ടായി (സൂറാ.24:16).

 

ഇബ്നു ആഖീമീമീ എന്ന പണ്ഡിതന്‍ തന്‍റെ “ഫവാഇദ്” എന്ന കൃതിയില്‍, സഈദുബ്നുല്‍ മുസയ്യബില്‍ നിന്ന് ഉദ്ധരിക്കുന്നു: ആയിശയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ കേള്‍ക്കാനിടവന്നപ്പോള്‍ പ്രവാചകന്‍റെ അനുയായികളില്‍ നിന്നുള്ള രണ്ടുപേര്‍, “അല്ലാഹുവേ, നിന്നെ ഞാന്‍ വാഴ്ത്തുന്നു. ഇതെത്രമാത്രം ഗൌരവതരമായ ആരോപണമാണ്” എന്ന് പറയാറുണ്ടായിരുന്നു. ആ രണ്ടുപേര്‍ സൈദുബ്നുഹാരിത്തും അബു അയ്യൂബുമായിരുന്നു. അവരുടെ പ്രതികരണം അതേപടി ഖുര്‍ആനില്‍ വന്നു ചേര്‍ന്നു.

 

ഇബ്നു അബുഹാതം, ഇക് രിമയില്‍ നിന്ന് ഉദ്ധരിക്കുന്നു: ഉഹദ് യുദ്ധത്തിനു വേണ്ടി പ്രവാചകനും ശിഷ്യന്മാരും പോയ ശേഷം അവരുടെ വിവരങ്ങള്‍ അറിയാന്‍ സ്ത്രീകള്‍ക്ക് താമസം നേരിട്ടപ്പോള്‍, വിവരമന്വേഷിച്ചു ചില സ്ത്രീകള്‍ പുറപ്പെട്ടു പോയി.

 

ആ സ്ത്രീകള്‍ മുന്നോട്ടു പോകവേ രണ്ടുപേര്‍ ഒരു ഒട്ടകപ്പുറത്ത് വരുന്നത് കണ്ടു. ഒരു സ്ത്രീ ആഗതനോട് അന്വേഷിച്ചു: “പ്രവാചകന്‍റെ സ്ഥിതി ഇപ്പോള്‍ എന്താണ്? അദ്ദേഹത്തിനു എന്തുപറ്റി?” “ജീവിച്ചിരുപ്പുണ്ട്,കുഴപ്പമൊന്നുമില്ല” എന്ന് ആഗതരില്‍ ഒരാള്‍ മറുപടി പറഞ്ഞു. അപ്പോള്‍ സ്ത്രീയുടെ പ്രതികരണം: “ഇപ്പറഞ്ഞത്‌ ഞാന്‍ ഗൌനിക്കുന്നില്ല. അല്ലാഹു അവന്‍റെ ദാസരില്‍ നിന്നും രക്തസാക്ഷികളെ ഉണ്ടാക്കാതിരിക്കില്ല” എന്നായിരുന്നു. ഈ പ്രതികരണത്തെ അതേപടി പകര്‍ത്തിക്കൊണ്ട്: അല്ലാഹു നിങ്ങളില്‍ നിന്ന് (വിശ്വാസികളില്‍ നിന്ന്) രക്തസാക്ഷികളെ ഉണ്ടാക്കും എന്ന ഖുര്‍ആന്‍ വചനം അവതരിച്ചു.

 

ഇബ്നു സഅദ് തന്‍റെ “അത്തബഖാത്ത്” എന്ന കൃതിയില്‍ രേഖപ്പെടുത്തുന്നു: ഇബ്രാഹീം ഇബ്നു ശുര്‍ഹബീല്‍ അല്‍ അബ്ദരീ എന്ന ആദ്യകാലക്കാരനില്‍ നിന്നും അറിഞ്ഞത് എന്ന നിലയില്‍ അല്‍വാഖിദീ എന്നോട് പറഞ്ഞിട്ടുള്ള ഒരു വിവരണം ഇപ്രകാരമാണ്:

 

ഉഹദ് യുദ്ധത്തിന്‍റെ ദിനത്തില്‍ (ഇസ്ലാമിക സൈന്യത്തിന് ആദ്യമായി കഠിന പരാജയം നേരിട്ട യുദ്ധമായിരുന്നു മക്കയിലെ ഖുറയ്ഷികളുമായി നടന്ന ഉഹദ് യുദ്ധം. ഈ യുദ്ധത്തില്‍ എതിരാളികളില്‍ ഒരുവന്‍ എറിഞ്ഞ കല്ല്‌ മുഖത്ത് കൊണ്ടതിന്‍റെ ഫലമായി മുഹമ്മദിന് തന്‍റെ വായിലെ ചില പല്ലുകള്‍ നഷ്ടപ്പെട്ടു. രക്തത്തില്‍ കുളിച്ച മുഖവുമായി നില്‍ക്കുന്ന മുഹമ്മദിനെ കണ്ടപ്പോള്‍ എതിരാളികള്‍ “മുഹമ്മദ്‌ കൊല്ലപ്പെട്ടു” എന്ന് അത്യുച്ചത്തില്‍ ആര്‍ത്തു. അതുകേട്ടപ്പോള്‍ ആത്മധൈര്യം നഷ്ടപ്പെട്ട ഇസ്ലാമിക സൈന്യം പിന്തിരിഞ്ഞു ഓടുകയായിരുന്നു – ലേഖകന്‍ ) മുസ്ലീം സേനയുടെ പതാക വഹിച്ചിരുന്നത് മിസ്‌അബ് ഇബ്നു ഉമൈര്‍ ആയിരുന്നു. യുദ്ധത്തിനിടയില്‍ അദ്ദേഹത്തിന്‍റെ വലതു കൈപ്പത്തി അറുക്കപ്പെട്ടു. അപ്പോള്‍ പതാക ഇടതു കയ്യിലേക്ക് മാറ്റിപ്പിടിച്ചു. അങ്ങനെ ചെയ്യുമ്പോള്‍ അദ്ദേഹം ഇങ്ങനെ പറയുന്നുണ്ടായിരുന്നു:

 

 “മുഹമ്മദ്‌ നബി അല്ലാഹുവിന്‍റെ പ്രവാചകന്‍ മാത്രമാണ്. അദ്ദേഹത്തിനു മുന്‍പ്‌ അനേകം പ്രവാചകന്മാര്‍ വന്നു പോയിട്ടുണ്ട്. അതിനാല്‍ മുഹമ്മദ്‌ നബി മരിക്കുകയോ കൊല്ലപ്പെടുകയോ ആണെങ്കില്‍ മുസ്ലീങ്ങള്‍ പിന്തിരിഞ്ഞു പോകണമെന്നാണോ?”

 

 ഇത് പറഞ്ഞതിന് ശേഷം നടന്ന പോരാട്ടത്തില്‍ മിസ്‌അബിന്‍റെ ഇടതു കയ്യും ഛേദിക്കപ്പെട്ടു. അപ്പോള്‍ അദ്ദേഹത്തില്‍ നിന്നും വീണുപോയ പതാകയ്ക്കുമേല്‍ അദ്ദേഹം കുനിയുകയും മുറിക്കപ്പെട്ട രണ്ടു കൈകളുടെയും ശേഷിച്ച ഭാഗങ്ങള്‍ കൊണ്ട് ആ പതാക നെഞ്ചോട്‌ ചേര്‍ത്തു പിടിക്കുകയും ചെയ്തു. അപ്പോഴും: 

 

 “മുഹമ്മദ്‌ നബി അല്ലാഹുവിന്‍റെ പ്രവാചകന്‍ മാത്രമാണ്. അദ്ദേഹത്തിനു മുന്‍പ്‌ അനേകം പ്രവാചകന്മാര്‍ വന്നു പോയിട്ടുണ്ട്. അതിനാല്‍ മുഹമ്മദ്‌ നബി മരിക്കുകയോ കൊല്ലപ്പെടുകയോ ആണെങ്കില്‍ മുസ്ലീങ്ങള്‍ പിന്തിരിഞ്ഞു പോകണമെന്നാണോ?”

 

 എന്നദ്ദേഹം പറഞ്ഞുകൊണ്ടേയിരുന്നു. പിന്നീട് അദ്ദേഹം വധിക്കപ്പെടുകയും പതാക താഴെ വീണു പോവുകയുമാണുണ്ടായത്. (സൂറാ.3:144) ആ സമയത്ത് (ഉഹദ് യുദ്ധം നടക്കുമ്പോള്‍ ) അവതരിച്ചിരുന്നില്ല. പിന്നീട് സംഭവിച്ചതാണ്, മിസ്‌അബിന്‍റെ വാക്കുകളെ അതേപടി പകര്‍ത്തിക്കൊണ്ടുള്ള അവതരണം.”

ചുരുക്കത്തില്‍ ഖുര്‍ആനില്‍ അല്ലാഹുവിന്‍റെ സ്വന്തം വചനങ്ങള്‍ എന്ന നിലയിലല്ലാതെ, പ്രവാചകന്‍, ജിബ്‌രീല്‍, മറ്റു മലക്കുകള്‍ എന്നിവരുടെതായി വന്നിട്ടുള്ളതൊന്നും ആ നിലയ്ക്ക് അവരുമായിട്ടുള്ള ബന്ധം വ്യക്തമാക്കിക്കൊണ്ടോ, അവര്‍ പറയുന്നു എന്ന തരത്തിലോ ചേര്‍ക്കപ്പെട്ടിട്ടില്ല. ഉദാഹരണത്തിന്:

നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന്‌ നിങ്ങള്‍ക്കിതാ കണ്ണുതുറപ്പിക്കുന്ന തെളിവുകള്‍ വന്നെത്തിയിരിക്കുന്നുഎന്ന വചനം പ്രവാചകന്‍റേതാണ്.ഞാന്‍ നിങ്ങളുടെ മേല്‍ ഒരു കാവല്‍ക്കാരനൊന്നുമല്ല” എന്നര്‍ത്ഥം വരുന്ന വചനത്തിന്‍റെ അന്ത്യമാണ്, മേല്‍വചനം (സൂറാ.6:104) പ്രവാചകന്‍റെ വാക്കുകളാണെന്ന് വ്യക്തമാക്കുന്നത്. ഇപ്രകാരം തന്നെ: “ഞാന്‍ അല്ലാഹുവല്ലാതെ മറ്റൊരാളെ വിധികര്‍ത്താവായി അന്വേഷിക്കയോ” (സൂറാ.6:114) എന്ന വചനവും പ്രവാചകന്‍റേതു തന്നെയാണെന്ന് വ്യക്തമാണ്.

 

“നിന്‍റെ നാഥന്‍റെ കല്പനപ്രകാരമല്ലാതെ നാം അവതരിക്കുന്നില്ല” എന്ന വചനം (സൂറാ.19:64) ജിബ്രീലിന്‍റെ സംഭാഷണമാണ്. “ഞങ്ങളില്‍ ഓരോരുത്തര്‍ക്കും  നിര്‍ണ്ണിതമായ പദവികള്‍ ഉണ്ട്. ഞങ്ങള്‍ അല്ലാഹുവിന്‍റെ കല്പനകള്‍ പാലിക്കാനായി അണിചേര്‍ന്നവരാണ്. ഞങ്ങള്‍ അല്ലാഹുവിനെ പ്രകീര്‍ത്തിക്കുന്നവരുമാണ്” എന്ന വചനം (സൂറാ.37:164-166) മലക്കുകളുടെ സംഭാഷണമാണ്.

 

സൂറാ അല്‍-ഫാത്തിഹയിലെ “നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു, നിന്നോട് മാത്രം സഹായാഭ്യര്‍ത്ഥന നടത്തുന്നു” എന്ന വചനം, മനുഷ്യരുടെ, ദാസന്മാരുടെ വാക്കുകളാണ്. ഈ വചനത്തിന് മുന്‍പ്‌ “നിങ്ങള്‍ പറയുക” എന്ന ഖുല്‍ എന്ന ഒരാജ്ഞ സങ്കല്‍പ്പിക്കാവുന്നതാണ്. രണ്ടെണ്ണത്തില്‍ (സൂറാ.6:104,114) “പ്രവാചകരേ പറയുക” എന്ന് സങ്കല്‍പ്പിക്കാവുന്നതാണ്. എന്നാല്‍ മലക്കുകളുടെ വാക്കുകളില്‍ (സൂറാ.19:64; 37:164-166) ഇത് സാധ്യമല്ല.

 

ഖുര്‍ആന്‍ വ്യാഖ്യാനിക്കണമെങ്കില്‍ സങ്കല്‍പങ്ങളും അനുമാനങ്ങളും കൂടി വേണം എന്നാണ് ഇമാം സുയൂഥി പറയുന്നതിന്‍റെ സാരം. മാത്രമല്ല, മലക്കുകളും അവിശ്വാസികളും സ്വഹാബികളും മുഹമ്മദും പറഞ്ഞ വചനങ്ങള്‍ ഉള്‍ക്കൊള്ളുന്ന പുസ്തകമാണ് ഖുര്‍ആന്‍ എന്ന് ഇമാം ജലാലുദ്ദീന്‍ സുയൂഥി നിരത്തുന്ന തെളിവുകളില്‍ നിന്ന് സ്വച്ഛസ്ഫടികശിലസമാനം വ്യക്തമാണ്. മനുഷ്യന്‍ പോയിട്ട്, ഈ ഭൂമിയോ സൗരയൂഥമോ പ്രപഞ്ചമോ ഉണ്ടാകുന്നതിനും മുന്‍പേയുള്ളതെന്നു അവകാശപ്പെടുന്ന ഒരു പുസ്തകത്തിലാണ് ഇവ്വിധം മനുഷ്യരുടേയും മലക്കുകളുടെയും വചനങ്ങള്‍ ഉദ്ധരിച്ചു വെച്ചിരിക്കുന്നത് എന്ന് കൂടി ഓര്‍ക്കണം!!

ഇങ്ങനെ ലോകസൃഷ്ടിക്കു മുന്‍പേ ഏറ്റവും ആദ്യം ഉണ്ടായതാണ് ഖുര്‍ആന്‍ എന്ന ഇസ്ലാമിക അവകാശവാദം, ഖുര്‍ആന്‍റെ ഉള്ളടക്കത്തിന്‍റെ അടിസ്ഥാനത്തില്‍ തന്നെ നിലനില്‍പ്പില്ലാത്തതാണ് എന്ന് ബുദ്ധിയും ചിന്താശേഷിയുമുള്ള ആര്‍ക്കും മനസ്സിലാക്കാവുന്നതാണ്.

]]>
https://sathyamargam.org/2013/01/%e0%b4%96%e0%b5%81%e0%b4%b0%e0%b5%8d%e2%80%8d%e0%b4%86%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9a%e0%b5%87%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%aa%e0%b5%8d%e0%b4%aa/feed/ 12
ഖുര്‍ആന്‍ തിരുത്തപ്പെട്ടതാണ്!!! (ഭാഗം രണ്ട്) https://sathyamargam.org/2012/11/%e0%b4%96%e0%b5%81%e0%b4%b0%e0%b5%8d%e2%80%8d%e0%b4%86%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%9f%e0%b5%8-2/ https://sathyamargam.org/2012/11/%e0%b4%96%e0%b5%81%e0%b4%b0%e0%b5%8d%e2%80%8d%e0%b4%86%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%9f%e0%b5%8-2/#comments Wed, 07 Nov 2012 05:18:30 +0000 http://www.sathyamargam.org/?p=543 എന്‍റെ കൈവശമുള്ള ഖുര്‍ആന്‍ തജ് വീദ് വിജ്ഞാന പുനരുദ്ധാരണം എന്ന പുസ്തകത്തിന്‍റെ 68-70 പേജുകളില്‍ ഇങ്ങനെ വായിക്കാം:

“നബി(സ)യുടെ ജീവിത കാലത്ത് തന്നെ സ്വഹാബിമാര്‍ പലരും ഖുര്‍ആന്‍ എഴുതി വെച്ചിരുന്നു. പ്രവാചകരുടെ എഴുത്തുകാരായ സൈദു ഇബ്നു സാബിത്ത് നബി(സ)യുടെ സാന്നിധ്യത്തില്‍ത്തന്നെ ഖുര്‍ആന്‍ മുഴുവനും എഴുതി വെച്ചിരുന്നു. ഓരോ സൂക്തവും ഏതു സൂക്തത്തിന് ശേഷം ചേര്‍ക്കണമെന്ന് നബി(സ) നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു.  പക്ഷേ ഇന്നത്തെതുപോലെയുള്ള ക്രമീകരണം സ്വഹാബികളുടെ ഹൃദയത്തില്‍ മാത്രമായിരുന്നു.

സൂറത്തുകളുടെ ക്രമീകരണം നബി(സ)യില്‍ നിന്നുള്ളതോ അതോ സ്വഹാബത്തില്‍ നിന്നുള്ളതോ എന്നതില്‍ അഭിപ്രായ വ്യത്യാസമുണ്ട്.

മുസൈലിമത്തുമായുണ്ടായ യുദ്ധം.

പ്രഥമ ഖലീഫ സ്വിദ്ദീഖ്(റ)ന്‍റെ ഭരണകാലത്ത് (ഹിജ്റ പന്ത്രണ്ടില്‍ ) മുസൈലിമത്തുല്‍ കദ്ദാബുമായുണ്ടായ യമാമ യുദ്ധത്തില്‍ ഖുര്‍ആന്‍ മന:പാഠമാക്കിയ എഴുപതു (അഞ്ഞൂറ് എന്നും എഴുന്നൂറ് എന്നും അഭിപ്രായമുണ്ട്) സ്വഹാബിമാര്‍ രക്തസാക്ഷികളായപ്പോള്‍ ഖുര്‍ആന്‍ നഷ്ടപ്പെട്ടു പോകുമോ എന്ന ആശങ്കയാല്‍ അത് ഒറ്റ ഏടായി എഴുതി വെക്കണമെന്നു ഉമര്‍ (റ) സ്വിദ്ദീഖ് (റ) വിനോടപേക്ഷിച്ചു. അനന്തരം ഇക്കാര്യം നിര്‍വ്വഹിക്കാന്‍ സ്വിദ്ദീഖ് (റ) സൈദ്‌ ഇബ്നു സാബിത് (റ)നെ അധികാരപ്പെടുത്തി. നബി (സ)യുടെ കാലത്ത് എല്ലിന്‍ കഷ്ണം, മരക്കഷണം, ഈത്തപ്പന മടല്‍, തോല്‍, കല്ല്‌ മുതലായവയിലായിരുന്നു എഴുതി വെച്ചത്. അതിന്‍റെ ഒരു ശേഖരം നബിയുടെ വീട്ടില്‍ത്തന്നെ ഉണ്ടായിരുന്നു.

എഴുതാന്‍ തുടങ്ങിയപ്പോള്‍ എന്തില്‍ എഴുതണമെന്ന് സൈദ്‌ ഇബ്നു സാബിത് ചോദിച്ചു. കടലാസില്‍ എഴുതണമെന്ന് സ്വിദ്ദീഖ് (റ) ആജ്ഞാപിച്ചു. സൈദ്‌ (റ) അതിനു വൈമനസ്യം കാണിച്ചു. കാരണം നബിയുടെ കാലത്ത് കടലാസില്‍ എഴുതിയിരുന്നില്ല. സ്വിദ്ദീഖ് (റ) ഉമര്‍ (റ) വിനെ വിവരമറിയിച്ചു. ഉമര്‍ (റ) ഇടപെട്ടു കടലാസില്‍ തന്നെ എഴുതാന്‍ തീരുമാനിച്ചു. സ്വിദ്ദീഖ് (റ) ന്‍റെ മരണം വരെ അവരുടെ കൈവശവും പിന്നീട് ഉമര്‍ (റ) വിന്‍റെ പക്കലും ശേഷം അവരുടെ മകള്‍ ഉമ്മുല്‍ മുആമിനീന്‍ ഹഫ്സ്വ (റ) യുടെ പക്കലുമായിരുന്നു പ്രസ്തുത മുസ്വഹഫ്‌ . ഹഫ്സയുടെ വഫാത്തിനു (മരണത്തിന്) ശേഷം അന്ന് മദീനയിലെ അമീറായിരുന്ന മര്‍വ്വാന്‍ ഇബ്നു മുആവിയ ഇബ്നു അബീസുഫ്‌യാന്‍, അബ്ദുല്ലാഹിബ്നു ഉമര്‍ (റ) വോട് നിര്‍ബന്ധ പൂര്‍വ്വം വാങ്ങി നശിപ്പിച്ചു കളഞ്ഞു. അദ്ദേഹം പറഞ്ഞു: “ഈ മുസ്വഹഫ്‌ ഇവിടെ അവശേഷിക്കുകയും പിന്നീട് ആരുടെയെങ്കിലും ദൃഷ്ടിയില്‍ പെടുകയും ചെയ്‌താല്‍ ഉസ്മാന്‍ (റ)ന്‍റെ കാലത്ത് ഉണ്ടായ പ്രകാരം വീണ്ടും ഖുര്‍ആനില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാവാന്‍ ഇടയുണ്ട്. അതുകൊണ്ടാണ് ഞാന്‍ ഇത് നശിപ്പിക്കുന്നത്.”

ഇതില്‍ നിന്നു നമുക്ക് മനസ്സിലാകുന്ന കാര്യം എന്താണ്? ഇന്ന് നിലവിലുള്ള ഉസ്മാനിയ ഖുര്‍ആനില്‍ നിന്നും വിഭിന്നമായിരുന്നു ഹഫ്സയുടെ കൈവശമിരുന്ന (അബൂബക്കര്‍ ക്രോഡീകരിച്ച) ഖുര്‍ആന്‍ എന്നല്ലേ? അല്ലായിരുന്നെങ്കില്‍ “ഈ ഖുര്‍ആന്‍ ഇവിടെയിരുന്നാല്‍ വീണ്ടും അഭിപ്രായ വ്യത്യാസം ഉണ്ടാകാന്‍ ഇടയുണ്ട്” എന്ന് മര്‍വ്വാന്‍ പറയേണ്ട കാര്യമുണ്ടോ? ഈ തിരുത്തപ്പെട്ട ഖുര്‍ആനുമായി നടക്കുന്നവരാണ് സത്യദൈവത്തിന്‍റെ മാറ്റമില്ലാത്ത വചനം തിരുത്തപ്പെട്ടതാണെന്നുള്ള കഥയും കൊണ്ട് വരുന്നത്, കഷ്ടം!!!

]]>
https://sathyamargam.org/2012/11/%e0%b4%96%e0%b5%81%e0%b4%b0%e0%b5%8d%e2%80%8d%e0%b4%86%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%9f%e0%b5%8-2/feed/ 17
ഖുര്‍ആന്‍ തിരുത്തപ്പെട്ടതാണ്!!! https://sathyamargam.org/2012/07/%e0%b4%96%e0%b5%81%e0%b4%b0%e0%b5%8d%e2%80%8d%e0%b4%86%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%9f%e0%b5%8d/ https://sathyamargam.org/2012/07/%e0%b4%96%e0%b5%81%e0%b4%b0%e0%b5%8d%e2%80%8d%e0%b4%86%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%9f%e0%b5%8d/#comments Tue, 31 Jul 2012 15:18:36 +0000 http://www.sathyamargam.org/?p=361  

“അവതരിപ്പിക്കപ്പെട്ട അവസ്ഥയില്‍ തന്നെ സംരക്ഷിക്കപ്പെട്ടു പോരുന്ന ലോകത്തെ ഒരേയൊരു ഗ്രന്ഥം” എന്ന് ഖുര്‍ആനെക്കുറിച്ച് പല മുസ്ലീം സുഹൃത്തുക്കളും അഭിമാനത്തോടെ പ്രസ്താവിക്കുന്നത് കാണാന്‍ ഇടയായി. ഒന്നുകില്‍ അവര്‍ ഖുര്‍ആന്‍റെ ചരിത്രമറിയാതെ സംസാരിക്കുന്നു, അല്ലെങ്കില്‍ മന:പൂര്‍വ്വം ആള്‍ക്കാരെ വഞ്ചിക്കാന്‍ ശ്രമിക്കുന്നു. ഇതാ, കേരളത്തിലെ പ്രമുഖ ഇസ്ലാം പണ്ഡിതന്‍ ‘ഖാരിഅ് അബുല്‍ വഫാ കെ.വി. അബ്ദു റഹ്മാന്‍ മുസ്ലിയാര്‍’ രചിച്ചു ഡോ.കെ.വി. വീരാന്‍ മുഹ് യിദ്ദീന്‍ എഡിറ്റ് ചെയ്ത “ഖുര്‍ആന്‍ തജ് വീദ്‌ വിജ്ഞാന പുനരുദ്ധാരണം” എന്ന ഗ്രന്ഥത്തില്‍ നിന്നുള്ള ചില ഭാഗങ്ങള്‍ :

 

“40 കൊല്ലം (ഹിജ്റ എഴുപതു) വരെ യാതൊരു പരിഷ്കരണവും സംഭവിച്ചിട്ടില്ലാത്ത ഉസ്മാനി മുസ്വ്ഹഫിലായിരുന്നു ജനങ്ങള്‍ ഖുര്‍ആന്‍ പാരായണം ചെയ്തിരുന്നത്.

 

ഈ കാലത്ത് ഇസ്ലാം തഴച്ചു വളരുകയും പല അറബി സമൂഹങ്ങളും കൂട്ടമായിത്തന്നെ ഇസ്ലാമിലേക്ക് വരികയും ചെയ്തു. അറബികളും അനറബികളും കലര്‍ന്നുള്ള ജീവിതമായിത്തീര്‍ന്നതോടുകൂടി ഖുര്‍ആന്‍റെ ഉച്ചാരണത്തില്‍ പിശക് വരാനും തുടങ്ങി.

 

മറ്റൊരു പ്രത്യേക സംഭവം കൂടി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. മുആവിയ (റ) വിന്‍റെ ഭരണകാലത്ത് ബസറയിലെ അമീറായിരുന്ന സിയാദിബ്നു അബീഹിയുടെ മകന്‍ ഉബൈദുല്ലാഹ് പിശകായി ഖുര്‍ആന്‍ ഓതുന്നതായി സിയാദിന് അറിവ് കിട്ടി. ഉടനെ അദ്ദേഹം അബുല്‍ അസ് വദുദ്ദ അലി(റ) വിനെ വിളിച്ചു ഖുര്‍ആന്‍ പാരായണത്തില്‍ പിശക് സംഭവിക്കാതിരിക്കാനുള്ള എന്തെങ്കിലും പരിഷ്കരണം വരുത്തണമെന്നാവശ്യപ്പെട്ടു. പക്ഷേ അബുല്‍ അസ് വദ് അതിനു വിസമ്മതിച്ചു. സ്വഹാബത്ത് എഴുതിവെച്ച മുസ്ഹഫില്‍ എന്തെങ്കിലും പരിഷ്കരണം വരുത്തുന്നത് വളരെ സൂക്ഷിച്ചു വേണമല്ലോ എന്ന നിലപാടായിരിക്കാം വിസമ്മതത്തിനു കാരണം.

 

എന്നാല്‍ സിയാദ്‌ ഒരു തന്ത്രം പ്രയോഗിച്ചു. അബുല്‍ അസ് വദ് നടക്കാറുള്ള വഴിയില്‍ വെച്ച് പിശകായി ഖുര്‍ആന്‍ ഓതാന്‍ ഒരാളെ ഏര്‍പ്പാട് ചെയ്തു. അബുല്‍ അസ് വദ് കേള്‍ക്കുമാറ്‌ അയാള്‍  ഖുര്‍ആന്‍ ഓതി. (“ബഹുദൈവ വിശ്വാസികളില്‍നിന്ന്  അല്ലാഹുവും അവന്‍റെ ദൂതരും വിമുക്തരാണ് എന്നതിന് പകരം ബഹുദൈവ വിശ്വാസങ്ങളില്‍ നിന്നും അവന്‍റെ ദൂതരില്‍നിന്നും അല്ലാഹു വിമുക്തനാണ്” എന്നാണു അയാള്‍ ഓതിയത്‌ എന്ന് അറബിയില്‍ കൊടുത്തിട്ടുണ്ട്)

 

ഉടന്‍ അദ്ദേഹം സിയാദിന്‍റെ അടുത്തു പാഞ്ഞെത്തി, താങ്കളുടെ അപേക്ഷ ഞാന്‍ സ്വീകരിച്ചു എന്ന് പറയുകയായിരുന്നു.

 

അനന്തരം വിശ്വസ്തനും ബുദ്ധിമാനുമായ ഒരു എഴുത്തുകാരനെ വരുത്തി. ചുകപ്പ് മഷിയും തയ്യാറാക്കി. ആ എഴുത്തുകാരനോട് അബുല്‍ അസ് വദ് പറഞ്ഞു: “നീ കറുപ്പ് മാഷിയിലുള്ള മുസ്വഹഫ്‌ എടുക്കണം. ഞാന്‍ ഓതുന്നത് ശ്രദ്ധിക്കുക. ഞാന്‍ സാവധാനം ഓതാം. രണ്ടു ചുണ്ടും ഞാന്‍ തുറന്നാല്‍ ആ അക്ഷരത്തിന്‍റെ മുകളില്‍ ഒരു ചുവപ്പ് പുള്ളി കൊടുക്കണം. ചുണ്ട് പൂട്ടുന്ന അക്ഷരത്തിന്‍റെ മുമ്പില്‍ മുകളിലായി ഒരു പുള്ളിയും, ചുണ്ട് താഴ്ത്തുന്ന അക്ഷരത്തിന്‍റെ ചുവടെ ഒരു പുള്ളിയും കൊടുക്കണം. അബുല്‍ അസ് വദ് പാരായണം ആരംഭിച്ചു. ഓരോ പേജും പൂര്‍ത്തിയാകുമ്പോള്‍ അദ്ദേഹം അത് പരിശോധിച്ച് ഉറപ്പു വരുത്തുകയും ചെയ്തു.

 

ഇപ്രകാരം ‘ഫാതിഹ’ മുതല്‍  ‘നാസ്’ വരെ മുഴുവിച്ചു. സുകൂനിന്ന് അടയാളം ഒന്നും കൊടുത്തിരുന്നില്ല. ഇതാണ് ആദ്യത്തെ പരിഷ്കരണം. ഇങ്ങനെ  റസ്മുല്‍ ഖുര്‍ആന്‍ കറുപ്പ് മഷിയിലും പരിഷ്കരണങ്ങളെല്ലാം ചുകപ്പ് മഷിയിലും ആയിരുന്നു.

 

അന്ന് മുതല്‍ ജനങ്ങള്‍ ഈ രൂപത്തില്‍ മുസ്വഹഫ്‌ എഴുതാന്‍ തുടങ്ങി” (ഖുര്‍ആന്‍ തജ് വീദ്‌, വിജ്ഞാന പുനരുദ്ധാരണം, പുറം 184,185)

 

“കാലചക്രം കറങ്ങി. അബുല്‍ അസ് വദിന്‍റെ ശിഷ്യന്‍ (ഇമാമുല്‍ അറബിയ്യാ എന്ന അപരനാമത്തില്‍  പ്രസിദ്ധനായ) ഇമാം ഖലീലി (റ) വിന്‍റെ കാലം വന്നപ്പോള്‍ വീണ്ടും പരിഷ്കരണം ആവശ്യമായി വന്നു. ആകയാല്‍ ഇന്ന് മുസ്ഹഫില്‍ കാണുന്ന ഹറകത്ത്, ശദ്ദ്, മദ്ദ്, ഹംസ് ഇതെല്ലാം നല്‍കിയത് ഇമാം ഖലീല്‍ (റ) ആണ്.” (ഖുര്‍ആന്‍ തജ് വീദ്‌ വിജ്ഞാന പുനരുദ്ധാരണം, പുറം 187).

 

“ഹിജ്റ 1113-ല്‍ ജര്‍മ്മനിയിലെ ഹോംബര്‍ഗ്ഗിലാണ് ആദ്യമായി മുസ്വഹഫ് അച്ചടിച്ചത്. മുസ്വഹഫ് അച്ചടിയില്‍ വന്നതോടെ എല്ലാം കറുപ്പ് മഷിയില്‍ തന്നെയായി, കയ്യെഴുത്ത് അവസാനിച്ചു.” (ഖുര്‍ആന്‍ തജ് വീദ്‌ വിജ്ഞാന പുനരുദ്ധാരണം, പുറം 190).

 

ഞങ്ങളുടെ ചോദ്യം ഇതാണ്: അബുല്‍ അസ് വദിനും അദ്ദേഹത്തിന്‍റെ ശിഷ്യനും എന്ത് അധികാരമാണ് ഇപ്രകാരം ഖുര്‍ആനില്‍  മാറ്റം വരുത്തുവാന്‍ ഉണ്ടായിരുന്നത്? ഇവര്‍ മാറ്റം വരുത്തിയത് പോലെതന്നെയാണ് അല്ലാഹു ഉദ്ദേശിച്ചിരുന്നത് എന്ന് എങ്ങനെ അറിയാം? ജിബ്രീല്‍ ഇവര്‍ക്കും വഹിയ്‌ കൊടുത്തോ? ഇപ്രകാരം ഒരു മാറ്റം ഖുര്‍ആനില്‍ വരുത്തണമെന്ന് അല്ലാഹുവിന് ഉദ്ദേശ്യമുണ്ടായിരുന്നെങ്കില്‍ അബുല്‍ അസ് വദിന്‍റെ മനസ്സ് മാറ്റാന്‍ എന്തിനാണ് സിയാദിന് തന്ത്രം പ്രയോഗിക്കേണ്ടി വന്നത്? അബുല്‍ അസ് വദിന്‍റെ മനസ്സില്‍ അങ്ങനെയൊരു ബോധ്യം അല്ലാഹുവിന് കൊടുത്താല്‍ മതിയായിരുന്നില്ലേ?

 

ഏറ്റവും വലിയ ചോദ്യം ഇതൊന്നുമല്ല. അത് ഇതാണ്:

 

 ഇങ്ങനെ കാലാകാലങ്ങളില്‍ പണ്ഡിതന്മാരാല്‍ മാറ്റം വരുത്തപ്പെട്ട ഈ ഖുര്‍ആനെ “അവതരിപ്പിക്കപ്പെട്ട അവസ്ഥയില്‍ തന്നെ സംരക്ഷിക്കപ്പെട്ടു പോരുന്ന ലോകത്തെ ഒരേയൊരു ഗ്രന്ഥം” എന്ന് പറഞ്ഞു ഇക്കാര്യത്തപ്പറ്റി അറിവില്ലാത്ത മുസ്ലീങ്ങളെയും മറ്റു മതവിഭാഗങ്ങളില്‍പ്പെട്ട ആളുകളെയും ഇസ്ലാമിക പണ്ഡിതന്മാര്‍ വഞ്ചിക്കുന്നതെന്തുകൊണ്ട്? 

]]>
https://sathyamargam.org/2012/07/%e0%b4%96%e0%b5%81%e0%b4%b0%e0%b5%8d%e2%80%8d%e0%b4%86%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%9f%e0%b5%8d/feed/ 17
ഖുര്‍ആനിലെ സ്വര്‍ഗ്ഗം! https://sathyamargam.org/2012/06/%e0%b4%96%e0%b5%81%e0%b4%b0%e0%b5%8d%e2%80%8d%e0%b4%86%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%97%e0%b5%8d%e0%b4%97%e0%b4%82/ https://sathyamargam.org/2012/06/%e0%b4%96%e0%b5%81%e0%b4%b0%e0%b5%8d%e2%80%8d%e0%b4%86%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%97%e0%b5%8d%e0%b4%97%e0%b4%82/#comments Wed, 20 Jun 2012 01:04:07 +0000 http://www.sathyamargam.org/?p=128 എന്താണ് ഖുറാന്‍ മുന്നോട്ടു വെക്കുന്ന സ്വര്‍ഗ്ഗ സങ്കല്‍പം? ഇവിടെ, ഭൂമിയില്‍ മദ്യപിക്കാന്‍ പാടില്ലെന്ന് പറയുന്ന ഖുറാനില്‍ സ്വര്‍ഗ്ഗത്തില്‍ ചെന്നാല്‍ കിട്ടുന്നത് ‘സല്‍സബീല്‍’ എന്ന മദ്യം ഒഴുകുന്ന അരുവികളാണ്. അത് ഒഴിച്ച് കൊടുക്കാന്‍ സുന്ദരികളായ തുടുത്ത മാറിടമുള്ള തരുണീമണികളും കൌമാരക്കാരായ ബാലന്മാരും മദ്യക്കോപ്പകളുമായി ഈ തോപ്പുകളില്‍ ചുറ്റി നടക്കുകയാണ്. മദ്യത്തിന്‍റെ കാര്യം ക്രിസ്ത്യാനികള്‍ എടുത്തിട്ടു പെരുക്കാന്‍ തുടങ്ങിയപ്പോള്‍ ദാവാക്കാര്‍ പുതിയ ഒരു വിശദീകരണവുമായി രംഗത്ത്‌ വരാന്‍ തുടങ്ങി. മദ്യത്തിന്‍റെ സ്വാദുള്ളതും എന്നാല്‍ ലഹരി ഇല്ലാത്തതുമായ ഒരു പാനീയമാണത്രേ സല്‍സബീല്‍ !! ‘മദ്യം’ എന്ന വാക്കിന് ‘മദിപ്പിക്കുന്നത്’ എന്നാണര്‍ത്ഥം. മദിപ്പിക്കാത്തതായിരുന്നുവെങ്കില്‍ ‘സല്‍സബീല്‍ എന്ന വെള്ളം ഒഴുകുന്ന അരുവി സ്വര്‍ഗ്ഗത്തില്‍ ഉണ്ട്’ എന്ന് പറയണമായിരുന്നു. അങ്ങനെ പറഞ്ഞിരുന്നെങ്കില്‍ മുഹമ്മദിന് അന്ന് അനുയായികളെ കിട്ടില്ലായിരുന്നു!!!

തുടുത്ത മാറിടമുള്ള സമപ്രായക്കാരായ തരുണികള്‍ . സൂറാ. 78:31-34

സ്വര്‍ഗ്ഗത്തില്‍ ഇണകളെ കിട്ടുന്ന കാര്യം ഖുറാനില്‍ ധാരാളം സ്ഥലത്ത് പറഞ്ഞിട്ടുണ്ട്. ചില ആയത്തുകള്‍ ഇതാ: സൂറ. 37:48,49; 38:52; 55:56, 72-74; 56:22, 34-36; 2:25; 3:15, 136, 181, 195, 198.

(ഈ ശ്രേണിയില്‍ എന്നെ എപ്പോഴും ചിരിപ്പിക്കുന്ന ഒരു ആയത്താണ് സൂറാ.52:20. ഇങ്ങനെയാണ് ആ ആയത്ത്: “വരിവരിയായി ഇട്ട കട്ടിലുകളില്‍ ചാരിയിരിക്കുന്നവരായിരിക്കും അവര്‍ . വിടര്‍ന്ന കണ്ണുകളുള്ള വെളുത്ത തരുണികളെ നാം അവര്‍ക്ക് ഇണ ചേര്‍ത്തു കൊടുക്കുകയും ചെയ്യും.”

എന്‍റെ കുട്ടിക്കാലത്ത് ആടുകളെയും പശുക്കളെയുമൊക്കെ ഇണ ചേര്‍ക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. മുട്ടനാടിന്‍റെയോ അല്ലെങ്കില്‍ കാളയുടെയോ ഉടമസ്ഥനായിരിക്കും ഇവറ്റകളെ തമ്മില്‍ ഇണചേര്‍ത്തു കൊടുക്കുന്നത്. അല്ലാഹുവിനും സ്വര്‍ഗ്ഗത്തില്‍ ഇണ ചേര്‍ത്തു കൊടുക്കുന്ന പരിപാടിയാണെന്ന് പറഞ്ഞത് വായിക്കുമ്പോഴൊക്കെ എനിക്ക് കുട്ടിക്കാലം ഓര്‍മ്മ വരും. ഞാന്‍ ഒരു സമയത്ത് ഒരു ജോഡിയുടെ മാത്രമേ കണ്ടിട്ടുള്ളൂ. അല്ലാഹു പക്ഷെ വരിവരിയായി നിരത്തിയിരുത്തിയിട്ടാണ് ഈ പരിപാടി ചെയ്യിപ്പിക്കുന്നത് എന്നാലോചിക്കുമ്പോള്‍ എത്ര ടെന്‍ഷനില്‍ ആണെങ്കിലും ഞാന്‍ ചിരിക്കും.)

അറബികളുടെ അനിയന്ത്രിതമായ കാമദാഹത്തെപ്പറ്റി മുഹമ്മദിന് നല്ലവണ്ണം അറിയാവുന്നതുകൊണ്ടാണ് ഇസ്ലാമിക സ്വര്‍ഗ്ഗത്തില്‍ തരുണീമണികള്‍ ഇടം പിടിച്ചത്.

സ്വര്‍ഗ്ഗത്തിലെ ബാലന്മാര്‍ : സൂറാ. 52:24; 56:17; 76:18,19

ഇതും അറബികളുടെ സ്വവര്‍ഗ്ഗഭോഗത്തെപ്പറ്റി അറിയാവുന്നത് കൊണ്ട് മുഹമ്മദ്‌ തന്‍റെ സ്വര്‍ഗ്ഗത്തില്‍ ഉള്‍പ്പെടുത്തിയതാണ്.

മദ്യത്തിന്‍റെ അരുവികള്‍ : സൂറാ.47:15; സ്വര്‍ഗ്ഗത്തില്‍ മദ്യം കുടിക്കാന്‍ കിട്ടുന്നത്: 83:25; മറ്റു സ്ഥലങ്ങളില്‍ വിശിഷ്ട പാനീയങ്ങളുള്ള അരുവികള്‍ എന്ന് പറഞ്ഞിരിക്കുന്നതു മദ്യത്തെ പറ്റിയാണെന്നു വ്യാഖ്യാതാക്കള്‍ അഭിപ്രായപ്പെടുന്നു.

പാലിന്‍റെ അരുവികള്‍ : സൂറാ.47:15

തേനിന്‍റെ അരുവികള്‍ : സൂറാ.47:15

മദ്യം മരുഭൂമിയില്‍ വളരെ വിലപിടിപ്പുള്ള വസ്തുവായിരുന്നു. ഇന്നത്തെപ്പോലെ കെമിക്കല്‍ ചെര്‍ത്തുണ്ടാക്കുന്നതല്ലല്ലോ അന്നത്തെ മദ്യം. മുന്തിരിയില്‍ നിന്ന് വാറ്റിയെടുക്കുന്ന ഒറിജിനല്‍ സാധനമാണ്. മരുഭൂമിയില്‍ മുന്തിരിത്തോട്ടങ്ങള്‍ അപൂര്‍വമായിരുന്നത് കൊണ്ട് മദ്യത്തിന്‍റെ ലഭ്യത വളരെ കുറവായിരുന്നു. അപൂര്‍വ വസ്തുവായതുകൊണ്ട് മുഹമ്മദ്‌ ഇതും സ്വര്‍ഗ്ഗത്തില്‍ ഉള്‍പ്പെടുത്തി.

സൂറാ.3;136, 198, 44:51,52; 22:23; 47:15; 13:35; 55:50,51; 55:66,67 എന്നീ ഭാഗങ്ങളില്‍ ശുദ്ധജലത്തിന്‍റെ അരുവികള്‍ ഒഴുകുന്നതിനെക്കുറിച്ച് പറഞ്ഞിരിക്കുന്നു. മരുഭൂമിയില്‍ ശുദ്ധജലം ഒരപൂര്‍വ വസ്തുവായതുകൊണ്ടാണ് ഇതും മുഹമ്മദിന്‍റെ സ്വര്‍ഗ്ഗത്തില്‍ സ്ഥാനം പിടിച്ചത്.

പച്ചവെള്ളവും മദ്യവും മാത്രം കഴിച്ചുകൊണ്ട് ഈ ബാലന്മാരോടും തരുണീമണികളോടുമൊപ്പം സമയം ചിലവഴിച്ചാല്‍ പെട്ടെന്ന് തളര്‍ന്നു പോകും. അതുണ്ടാകാതിരിക്കണമെങ്കില്‍ വയറ്റിലോട്ടു വല്ലതും ചെല്ലണം. അതിനും മുഹമ്മദ്‌ വഴികണ്ടുപിടിച്ചിട്ടുണ്ട്. ഇതാ:

സൂറാ.56:21 ‘അവര്‍ കൊതിക്കുന്ന തരത്തിലുള്ള പക്ഷി മാംസം’

സൂറാ.52:22 ‘അവര്‍ കൊതിക്കുന്ന തരത്തിലുള്ള മാംസവും….’

 

ഇത് ഇറച്ചിയുടെ കാര്യമാണ്. ഇനി പഴങ്ങളുടെ കാര്യം:

 

സൂറാ. 37:42 ‘വിവിധ തരം പഴ വര്‍ഗ്ഗങ്ങള്‍ ‘

സൂറാ. 43:71, 73 ‘സ്വര്‍ണ്ണത്തിന്‍റെ തളികകളും പാനപാത്രങ്ങളും’ ‘പഴങ്ങള്‍ ധാരാളമായി ഉണ്ടാകും’

സൂറാ. 47:15 ‘എല്ലാത്തരം കായ്കനികളും’

സൂറാ. 55:68 ‘ഈത്തപ്പനകളും റൂമാമ്പഴങ്ങളുമുണ്ട്’

സൂറാ. 56:28-34 ‘മുള്ളില്ലാത്ത ഇലന്ത മരം, അടുക്കടുക്കായി കുലകളൂള്ള വാഴ, വിശാലമായ തണല്‍, സാദാ ഒഴുക്കപ്പെട്ടു കൊണ്ടിരിക്കുന്ന വെള്ളം, നിലച്ചു പോകാത്തതും തടസ്സപ്പെട്ടു പോകാത്തതുമായ ധാരാളം പഴവര്‍ഗ്ഗങ്ങള്‍’

ഇനിയും ധാരാളം സ്ഥലത്ത്‌ ഇസ്ലാമിക സ്വര്‍ഗ്ഗത്തിലെ പഴവര്‍ഗ്ഗങ്ങളെ പറ്റിയുള്ള വിവരണങ്ങള്‍ ഉണ്ട്.

പിന്നെ എപ്പോഴും നഗ്നരായിത്തന്നെ ഇരുന്നാല്‍ കുറച്ചു നാള്‍ കഴിഞ്ഞാല്‍ ഇതൊക്കെ ബോറടിക്കും. അതൊഴിവാക്കാന്‍ വസ്ത്രം ധരിക്കേണ്ടതുണ്ട്. ഇതാ സ്വര്‍ഗ്ഗത്തിലെ വസ്ത്രങ്ങള്‍ :

സൂറാ. 76:12 ‘പട്ടു വസ്ത്രങ്ങളും..’

സൂറാ. 22:23 ‘അവര്‍ക്കവിടെ സ്വര്‍ണ്ണ വളകളും മുത്തും അണിയിക്കപ്പെടുന്നതാണ്. പട്ടായിരിക്കും അവര്‍ക്കവിടെയുള്ള വസ്ത്രം..’

സൂറാ. 44:53 ‘നേര്‍ത്ത പട്ടുതുണിയും കട്ടിയുള്ള പട്ടുതുണിയും അവര്‍ ധരിക്കും..’

സൂറാ. 76:21 ‘അവരുടെ മേല്‍ പച്ചനിറമുള്ള നേര്‍ത്ത പട്ടു വസ്ത്രങ്ങളും കട്ടിയുള്ള പട്ടുവസ്ത്രവും ഉണ്ടായിരിക്കും. വെള്ളിയുടെ വളകളും അവര്‍ക്കവിടെ അണിയിക്കപ്പെടുന്നതാണ്…’

ഇനി ഹദീസില്‍ നിന്നുള്ള ഒരു കാര്യം കൂടി നോക്കാം. ഇതില്‍ പറയുന്നത് വായിക്കുമ്പോള്‍ നമുക്ക് മനസിലാകുന്നത് സ്വര്‍ഗ്ഗത്തില്‍ ബ്യൂട്ടിപാര്‍ലറും ഉണ്ടെന്നാണ്:

“അനസ്‌ ബ്നു മാലിക്‌ നിവേദനം: നബി പറഞ്ഞു: നിശ്ചയം സ്വര്‍ഗ്ഗത്തില്‍ ഒരു ചന്തയുണ്ട്. എല്ലാ വെള്ളിയാഴ്ചയും അവരതില്‍ പോകും. അപ്പോള്‍ വടക്കന്‍ കാറ്റ് അടിച്ചു വീശുകയും അത് അവരുടെ മുഖങ്ങളിലും വസ്ത്രങ്ങളിലും കസ്തൂരി ഗന്ധം അടിക്കുകയും ചെയ്യും. അപ്പോള്‍ അവരുടെ ഭംഗിയും സൗന്ദര്യവും വര്‍ദ്ധിക്കും. അവര്‍ക്ക് ഭംഗിയും സൗന്ദര്യവും വര്‍ദ്ധിച്ചിരിക്കെ അവര്‍ അവരുടെ കുടുംബങ്ങളിലേക്ക് പോകും. അപ്പോള്‍ അവരുടെ കുടുംബങ്ങള്‍ അവരോടു പറയും: അല്ലാഹുവാണെ സത്യം. ഞങ്ങളില്‍ (നിന്ന് പോയതിനു ശേഷം) നിങ്ങള്‍ക്ക് ഭംഗിയും സൗന്ദര്യവും വര്‍ദ്ധിച്ചിട്ടുണ്ട്. അപ്പോള്‍ അവര്‍ പറയും: നിങ്ങള്‍ക്കും. അല്ലാഹു തന്നെയാണ് സത്യം. നിങ്ങള്‍ക്കും ഞങ്ങള്‍ (പോയതിനു ശേഷം) ഭംഗിയും സൗന്ദര്യവും വര്‍ദ്ധിച്ചിട്ടുണ്ട്.” (സ്വഹീഹ് മുസ്ലിം, വോള്യം 3, ഭാഗം 51, ഹദീസ്‌ നമ്പര്‍ 2833)

ഇതാണ് മുഹമ്മദിന്‍റെ സ്വര്‍ഗ്ഗീയ പാക്കേജ്‌ . ഈ പാക്കേജില്‍ തീറ്റയും കുടിയും മാത്രമല്ല, തരുണികളും ചെറുബാല്യക്കാരും ചന്തേം വെള്ളിയാഴ്ചേം കുടുംബാംഗങ്ങളും ഒക്കെയുണ്ട്. വിവരോം വിദ്യാഭ്യാസോം ഇല്ലാത്ത അറബികള്‍ ഇതൊക്കെ കേട്ട് കണ്ണുമടച്ചു വിശ്വസിച്ചു. പക്ഷെ, ഇപ്പോഴത്തെ ആളുകള്‍ ഇതൊക്കെ കേട്ടാല്‍ കളിയാക്കി ചിരിക്കും. ചിലപ്പോള്‍ ഇസ്ലാം മതം ഉപേക്ഷിച്ചു പോവുകയും ചെയ്തേക്കാം. അതുകൊണ്ടാണ് ഇതെല്ലാം അറബിയില്‍ തന്നെ വായിക്കണമെന്ന് മത പണ്ഡിതന്മാര്‍ ശാഠ്യം പിടിക്കുന്നത്‌ . മനസ്സിലാകാത്ത ഭാഷയില്‍ വായിച്ചാല്‍ പിന്നെ പ്രശ്നമില്ലല്ലോ.

കയ്യില്‍ കുറെ പണമുണ്ടെങ്കില്‍ ഒരു ത്രീ സ്റ്റാര്‍ ഹോട്ടലില്‍ കിട്ടുന്ന സാധാനങ്ങളാണ് ഇസ്ലാമിക സ്വര്‍ഗ്ഗത്തില്‍ കിട്ടുന്നത്. ഇത് കിട്ടുന്നതിനു വേണ്ടി ഭൂമിയില്‍ ഒരു ആയുസ്സ്‌ മുഴുവന്‍ ജീവിച്ചു തീര്‍ത്തു പരലോകത്തെത്താന്‍ (അവിടെയെത്തുമെന്നു മുസ്ലീങ്ങള്‍ക്ക് യാതൊരു ഉറപ്പുമില്ല!!) വേണ്ടി കാത്തിരിക്കേണ്ടതുണ്ടോ? ഇവിടെത്തന്നെയങ്ങ് അനുഭവിച്ചാല്‍ പോരെ??

]]>
https://sathyamargam.org/2012/06/%e0%b4%96%e0%b5%81%e0%b4%b0%e0%b5%8d%e2%80%8d%e0%b4%86%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%97%e0%b5%8d%e0%b4%97%e0%b4%82/feed/ 23